Kerala

വിവാഹത്തില്‍ നിന്നു പ്രതിശ്രുത വരന്‍ പിന്മാറിയതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത കൊട്ടിയം സ്വദേശിനി റംസി(24)യുടെ സഹോദരി അന്‍സി വീണ്ടും കാമുകനൊപ്പം ഒളിച്ചോടി.

പിഞ്ചു കുഞ്ഞിനെയും ഭര്‍ത്താവിനെയും ഉപേക്ഷിച്ചാണ് ഇരവിപുരം വാളത്തുംഗല്‍ വാഴക്കൂട്ടത്തില്‍ പടിഞ്ഞാറ്റതില്‍ റഹീമിന്റെ മകള്‍ അന്‍സി കാമുകന്‍ നെടുമങ്ങാട് അരുവിക്കര മുണ്ടേല സ്വദേശി സഞ്ചുവിനൊപ്പം പോയത്.

ജനുവരി 17ന് ഇയാള്‍ക്കൊപ്പം പോയ അന്‍സിയെ ഭര്‍ത്താവും പിതാവും നല്‍കിയ പരാതിയെ തുടര്‍ന്ന് എട്ടുമാസം പ്രായമുള്ള കുഞ്ഞിനെ ഉപേക്ഷിച്ച് കടന്നു കളഞ്ഞതിന് പൊലീസ് ജുവനൈല്‍ ജസ്റ്റിസ് നിയമ പ്രകാരം അറസ്റ്റ് ചെയ്ത് ജയിലിലടച്ചിരുന്നു.

പിന്നീട് ഭര്‍ത്താവ് മുനീര്‍ ഒരു ലക്ഷത്തോളം രൂപ മുടക്കി ജാമ്യം എടുത്ത് ഒപ്പം താമസിച്ചു വരുന്നതിനിടെയാണ് അന്‍സി വീണ്ടും കാമുകനൊപ്പം പോയത്.

അക്ഷയ കേന്ദ്രത്തില്‍ പോകുകയാണ് എന്ന് വീട്ടില്‍ പറഞ്ഞ് ഇറങ്ങിയ അന്‍സി സഞ്ചുവിനൊപ്പം പോകുകയായിരുന്നു. മുനീറിനും അന്‍സിയ്ക്കും ഒരു വയസ് പ്രായമുള്ള മകളുണ്ട്. ഈ കുഞ്ഞിനെ ഉപേക്ഷിച്ചാണ് അന്‍സി രണ്ടാമതും പോയത്.

കഴിഞ്ഞ ഡിസംബര്‍ മാസത്തിലാണ് അന്‍സിയും സഞ്ചുവും പ്രണയത്തിലാകുന്നത്. അന്‍സിയുടെ സഹോദരിയുടെ മരണവുമായി ബന്ധപ്പെട്ട് രൂപീകരിച്ച വാട്ട്‌സാപ്പ് കൂട്ടായ്മയിലെ പരിചയമാണ് പ്രണയത്തിലേക്കു മാറിയത്. റംസിയുടെ മരണവുമായി ബന്ധപ്പെട്ട പല പ്രതിഷേധ പരിപാടികളിലും സഞ്ചു പങ്കെടുത്തിട്ടുണ്ട്. കൂടാതെ അന്‍സിയുടെ വീട്ടിലെ നിത്യസന്ദര്‍ശകനുമായിരുന്നു.

താന്‍ അപമാനിക്കുകയും മര്‍ദ്ദിക്കുകയും ചെയ്തതിനാലാണ് ഭാര്യ ഇറങ്ങിപ്പോയതെന്ന് യുവതിയുടെ ഭര്‍ത്താവ് മുനീര്‍ അന്ന് പറഞ്ഞിരുന്നു. എല്ലാം തന്റെ തെറ്റാണെന്നും ഭാര്യ മടങ്ങിയെത്തിയാല്‍ സ്വീകരിക്കാന്‍ തയ്യാറാണെന്നും മുനീര്‍ പറഞ്ഞിരുന്നു. ഭാര്യ ഇറങ്ങിപ്പോയ ദിവസം വൈകിട്ട് താനുമായി വഴക്ക് ഉണ്ടായിരുന്നു. വീട്ടിലെ ചില കാര്യങ്ങളെ ചൊല്ലിയാണ് വഴക്കുണ്ടായത്. വാക്കുതര്‍ക്കത്തിനൊടുവില്‍ ഭാര്യയെ മര്‍ദ്ദിക്കുകയും ചെയ്തതായി മുനീര്‍ പറയുന്നു. ആ ദിവസം രാത്രിയാണ് ഭാര്യ ഒളിച്ചോടിയതെന്നും ഇദ്ദേഹം വ്യക്തമാക്കി.

തന്റെ കുഞ്ഞ് ദിവസങ്ങളായി മുലപ്പാല്‍ പോലും കുടിക്കാതെയിരിക്കുകയാണ്. അതുകൊണ്ടുതന്നെ മടങ്ങിയെത്തിയാല്‍ ഭാര്യയെ ഇരുകൈയുംനീട്ടി സ്വീകരിക്കാന്‍ തയ്യാറാണെന്നും മുനീര്‍ പറഞ്ഞു. വഴക്കുണ്ടായപ്പോള്‍, അപ്പോഴുണ്ടായ ദേഷ്യത്തിന് വിവാഹ മോചനം വേണമെന്നും അഭിഭാഷകനെ കാണണമെന്നും താന്‍ പറഞ്ഞിരുന്നു. ഇതിലുള്ള ദേഷ്യത്തിലാണ് അന്‍സി, വാട്‌സാപ്പ് കൂട്ടായ്മയിലെ അംഗത്തിനൊപ്പം പോയത് എന്നായിരുന്നു മുനീര്‍ പറഞ്ഞിരുന്നത്.

ഒളിച്ചോടിയ യുവതി പിന്നീട് പൊലീസ് സ്റ്റേഷനില്‍ എത്തിയെങ്കിലും ഭര്‍ത്താവിനൊപ്പം പോകാന്‍ തയ്യാറല്ലെന്ന് അറിയിച്ചിരുന്നു. മറ്റൊരു വിവാഹം കഴിക്കാനാണ് യുവതി മുനീറിനോട് ആവശ്യപ്പെട്ടത്. പിന്നീട് റിമാന്‍ഡ് ചെയ്തശേഷം യുവതിയെ ജയിലിലേക്കു വിളിച്ചപ്പോഴും ഇക്കാര്യം തന്നെ തുടര്‍ന്നു.

എന്നാല്‍ അതൊക്കെ അപ്പോഴത്തെ ദേഷ്യം കൊണ്ടാണെന്നും, അന്‍സിക്ക് തന്നോട് സ്‌നേഹക്കുറവില്ലെന്നുമാണ് മുനീര്‍ പറയുന്നത്. ‘ആരൊക്കെ അവളെ തള്ളി പറഞ്ഞാലും എനിക്കറിയാം അവള്‍ ചെയ്തത് തെറ്റല്ല എന്ന്. ഒരിക്കലും സഞ്ചുവുമായി അരുതാത്ത ബന്ധങ്ങളൊന്നും അവള്‍ക്ക് ഉണ്ടാകില്ല. എല്ലാം എന്നോടുള്ള ദേഷ്യംകൊണ്ട് പറയുന്നതാണ്- മുനീര്‍ പറഞ്ഞു.

സഹോദരിയുടെ ആത്മഹത്യയില്‍ നീതി ഉറപ്പാക്കുന്നതിനുവേണ്ടിയാണ് അന്‍സി ഉള്‍പ്പടെ മുന്‍കൈയെടുത്ത് ജസ്റ്റിസ് ഫോര്‍ റംസി എന്ന പേരില്‍ വാട്‌സാപ്പ് കൂട്ടായ്മ രൂപീകരിച്ചത്. ഇതില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവര്‍ അംഗങ്ങളായിട്ടുണ്ട്. ഗ്രൂപ്പിന്റെ തുടക്കം മുതല്‍ ഉണ്ടായിരുന്ന സഞ്ജു വളരെ സജീവമായ അംഗമായിരുന്നു. അന്‍സിയുമായി വ്യക്തിപരമായി സഞ്ജു ചാറ്റ് ചെയ്തിരുന്നു.

അഞ്ചു മാസം മുന്‍പാണ് അന്‍സിയും സഞ്ജുവും പ്രണയത്തിലാകുന്നതെന്ന് ഇരുവരും പൊലീസിനോട് പറഞ്ഞു. നെടുമങ്ങാട് പിഎസ്‌സി കോച്ചിങ് സെന്ററില്‍ വിദ്യാര്‍ഥിയാണ് സഞ്ജു. പൊലീസ് സ്റ്റേഷനില്‍ വിളിപ്പിച്ചപ്പോള്‍ ഒരുമിച്ചു ജീവിക്കാനാണ് താല്‍പര്യമെന്ന് ഇരുവരും പൊലീസിനോട് പറഞ്ഞു.

വലിച്ചെറിഞ്ഞ മാസ്‌കുകള്‍ ഉപയോഗിച്ച് മെത്ത നിര്‍മ്മാണം നടത്തി വന്ന മെത്തനിര്‍മ്മാണ ഫാക്ടറി അടച്ചു പൂട്ടിച്ചു. മഹാരാഷ്ട്രയിലാണ് സംഭവം. ജല്‍ഗാവിലെ ഒരു ഫാക്ടറിയില്‍ നടത്തിയ റെയ്ഡിന് ശേഷമാണ് ഫാക്ടറിയില്‍ ക്രമക്കേട് കണ്ടെത്തുകയും തുടര്‍ന്ന് ഫാക്ടറി അടച്ചു പൂട്ടിച്ചത്.

പഞ്ഞിയോ അത്തരത്തിലുള്ള മറ്റ് അസംസ്‌കൃതവസ്തുക്കളോ ഉപയോഗിക്കുന്നതിന് പകരം ഉപേക്ഷിച്ച മാസ്‌കുകള്‍ ഉപയോഗിച്ചായിരുന്നു ഇവിടെ കിടക്ക നിര്‍മാണം നടത്തുന്നതായി അന്വേഷണത്തില്‍ നിന്ന് വ്യക്തമാകുകയായിരുന്നു. വിവിധയിടങ്ങളില്‍ നിന്ന് മാസ്‌കുകള്‍ ശേഖരിച്ച് ഫാക്ടറിയിലെത്തിക്കുന്ന റാക്കറ്റിനെ കുറിച്ച് രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പോലീസ് തെരച്ചില്‍ നടത്തിയത്.

ഫാക്ടറിക്കുള്ളില്‍ നിന്നും പരിസരത്ത് നിന്നും മാസ്‌കുകളുടെ വന്‍ശേഖരവും പോലീസ് കണ്ടെത്തി. സംഭവത്തില്‍, ഫാക്ടറി ഉടമയായ അംജദ് അഹമ്മദ് മന്‍സൂരിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതായി പോലീസ് അറിയിച്ചു. ഫാക്ടറിയില്‍ കണ്ടെത്തിയ മാസ്‌ക് ശേഖരം കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പോലീസ് നശിപ്പിച്ചു.

വിജിലന്‍സ് റെയ്ഡില്‍ കെഎം ഷാജിയുടെ കണ്ണൂരിലെ വീട്ടില്‍ നിന്ന് 50 ലക്ഷം രൂപ പിടിച്ചെടുത്തു. രേഖകളില്ലാത്ത പണമാണ് പിടികൂടിയത്. അനധികൃത സ്വത്ത് സമ്പാദന കേസില്‍ ഷാജിയുടെ കോഴിക്കോട്ടെയും കണ്ണൂരിലെയുംവീട്ടിലാണ് വിജിലന്‍സ് റെയ്ഡ് നടന്നത്. വിജിലന്‍സ് എസ്പി ശശിധരന്റെ നേതൃത്വത്തിലാണ് റെയ്ഡ് നടക്കുന്നത്.

പുലര്‍ച്ചെ ഏഴ് മണിക്കാണ് പരിശോധന ആരംഭിച്ചത്. കോഴിക്കോട്ടെ വെള്ളിമാടുകുന്നിലെ വീട്ടിലും കണ്ണൂര്‍ അഴീക്കോട്ടെ വീട്ടിലും സമാന്തരമായാണ് പരിശോധന നടത്തിയത്. അനധികൃത സ്വത്ത് സമ്പാദന കേസിലാണ് പരിശോധന. പ്ലസ് ടു കോഴക്കേസുമായി ബന്ധപ്പെട്ടാണ് പരിശോധന നടത്തുന്നത്. ചില രേഖകളും കണ്ടെടുത്തിട്ടുണ്ടെന്നാണ് വിവരം. വീടിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ടും പരിശോധന നടക്കുന്നുണ്ട്.

ഷാജിയുടെ സമ്പത്തില്‍ വലിയ വര്‍ധന ഉണ്ടായെന്ന ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കണ്ടുകിട്ടിയ പണത്തിന് മതിയായ തെളിവുകളില്ലെങ്കില്‍ ഷാജിയ്ക്ക് കുരുക്ക് മുറുകും.

പൊതുപ്രവര്‍ത്തകനായ അഡ്വ. എംആര്‍ ഹരീഷ് നല്‍കിയ പരാതിയെ തുടര്‍ന്നാണ് കെഎം ഷാജിക്കെതിരെ വിജിലന്‍സിന്റെ സ്പെഷ്യല്‍ യൂണിറ്റ് അന്വേഷണം നടത്തിയത്. 2011 മുതല്‍ 2020 വരെയുള്ള കാലയളവില്‍ കെ.എം ഷാജി അനധികൃതമായി സ്വത്ത് സമ്പാദിച്ചിട്ടുണ്ടെന്നാണ് വിജിലന്‍സിന്റെ പ്രാഥമിക റിപ്പോര്‍ട്ട്.

 

ഷെറിൻ പി യോഹന്നാൻ

മലയാളത്തിലെ ആദ്യ ടെക്‌നോ ഹൊറർ ചിത്രമെന്ന നിലയിലാണ് ‘ചതുർ മുഖം’ ഇന്ന് റിലീസ് ചെയ്തത്. പ്രേതം 2 വിൽ ഈ ഒരു എലമെന്റ് കടന്നുവരുന്നുണ്ടെങ്കിലും കൈകാര്യം ചെയ്ത വിധം ഒട്ടും നന്നായിരുന്നില്ല. അതുകൊണ്ട് തന്നെ വേറിട്ടൊരു അനുഭവം സമ്മാനിക്കാൻ ഈ ചിത്രത്തിന് സാധിക്കും എന്നൊരു പ്രതീക്ഷ ഉണ്ടായിരുന്നു.

കോഹിനൂറിന്റെ തിരക്കഥാകൃത്തുകളായ രഞ്ജിത്ത് കമല ശങ്കർ, സലിൽ.വി എന്നിവരുടെ ആദ്യ സംവിധാന സംരംഭം ആണ് ഈ ചിത്രം. രാവിലെ എഴുന്നേൽക്കുന്നത് മുതൽ സാമൂഹ്യ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്ന ഒരാളാണ് തേജസ്വിനി. നാട്ടിലെത്തുന്ന ഒരു ദിവസം കൈവശം ഉണ്ടായിരുന്ന ഫോൺ നഷ്ടപ്പെട്ടുപോകുകയും പിന്നീട് ഓൺലൈനിലൂടെ 4500 രൂപയുടെ ഒരു ഫോൺ വാങ്ങുകയും ചെയ്തു. ആ ഫോൺ കയ്യിലെത്തിയതുമുതൽ തേജസ്വിനിയുടെ ജീവിതത്തിൽ പല അനിഷ്ട സംഭവങ്ങളും അരങ്ങേറാൻ തുടങ്ങി.

Positives – മലയാള സിനിമ പിന്തുടർന്നു പോകുന്ന ക്‌ളീഷേ പ്രേതസങ്കല്പങ്ങളെ തിരുത്തിയെഴുതാൻ ചിത്രത്തിന് സാധിച്ചിട്ടുണ്ട്. ഈ കാലഘട്ടത്തിന് അനിവാര്യമായ രീതിയിലാണ് ചിത്രം ഒരുക്കിയെടുത്തിരിക്കുന്നത്. മന്ത്രവാദിയെയും പള്ളീലച്ചനെയും ഒന്നും ക്ലൈമാക്സിൽ കൊണ്ടുവരാതിരുന്നത് തന്നെയാണ് ചിത്രത്തിന്റെ പ്ലസ് പോയിന്റ്. ഡോൺ വിൻസെന്റിന്റെ ഗംഭീര പശ്ചാത്തലസംഗീതം ചിത്രത്തിന്റെ അവസാനം വരെ നിറഞ്ഞുനിൽക്കുന്നുണ്ട്. മഞ്ജു വാര്യരുടെയും അലൻസിയരുടെയും പ്രകടനം മികച്ചു നിൽക്കുന്നു. ഇനി കഥ എങ്ങനെയാവുമെന്ന ആകാംഷ ഉണർത്തികൊണ്ടാണ് ആദ്യ പകുതി അവസാനിക്കുന്നത്. പ്രശ്നങ്ങളെ പരിഹരിക്കാൻ കണ്ടെത്തുന്ന വഴിയും ഇൻട്രസ്റ്റിംഗ് ആയി തോന്നി.

Negatives – ടെക്‌നോ ഹൊറർ എന്ന ലേബലിൽ ആണ് പടം എത്തിയതെങ്കിലും അധികം ഭയപ്പെടുത്തുന്ന രംഗങ്ങൾ ഒന്നും ചിത്രത്തിലില്ല. പലവിധ ലോജിക്കൽ പ്രശ്നങ്ങൾ ഉണ്ടെങ്കിലും ഈയൊരു ജോണർ ആയതിനാൽ അതൊക്കെ മറന്നുകളയുന്നതാവും നല്ലത്. ക്ലൈമാക്സ്‌ ഒക്കെ മോശമായാണ് അനുഭവപ്പെട്ടത്. സണ്ണി വെയ്ന്റെ പ്രകടനം ഒട്ടും നന്നായിരുന്നില്ല. ആ ഒരു കുറവ് പലയിടത്തും മഞ്ജു വാര്യരാണ് പരിഹരിച്ചത്. ചില ക്ലോസപ്പ് ഷോട്ടുകളും അനാവശ്യമായി തോന്നി.

Last Word – സീറ്റ് എഡ്ജ് ത്രില്ലർ എന്ന അവകാശവാദം ഉന്നയിക്കാനില്ല. രണ്ടേകാൽ മണിക്കൂർ ദൈർഘ്യമുണ്ടെങ്കിലും സിനിമ ഒരിടത്തും ബോറടിപ്പിക്കുന്നില്ല. അധികം ലോജിക് ഒന്നും അന്വേഷിക്കാതിരുന്നാൽ ഒരു തവണ കണ്ടിരിക്കാം. കാണാൻ ആഗ്രഹമുണ്ടെങ്കിൽ തിയേറ്ററിൽ തന്നെ കാണുക.

ഒരു മതത്തിലും ചേരാതെ ജീവിക്കുന്നവരാണ് തങ്ങളെന്ന് ജോമോള്‍ ജോസഫ്. തന്റെ മതം തേടുന്നവര്‍ക്കും തന്റെ കഴുത്തിലെ കുരിശുമാല തപ്പുന്നവര്‍ക്കുമുള്ള മറുപടിയാണ് ജോമോള്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെ നല്‍കിയിരിക്കുന്നത്. ഫേസ്ബുക്കില്‍ എന്റെ നൂറുകണക്കിന് ചിത്രങ്ങള്‍ ഞാന്‍ അപ്ലോഡ് ചെയ്തിട്ടുണ്ട്. അതില്‍ തുണിയുടുത്തതും, തുണിയുടുക്കാത്തതുമായി നിരവധി ഫോട്ടോകളുണ്ട്. അതിലൊരു ഫോട്ടോയിലെങ്കിലും ഞാന്‍ മതത്തിന്റെ അടയാളങ്ങള്‍ പേറുന്ന ഒരു ചിത്രമെങ്കിലും കാണിച്ചുതരിക. അതിപ്പോ കുരിശിട്ട മാലയോ, അരഞ്ഞാണമോ എന്തായാലും കുഴപ്പമില്ല.- ജോമോള്‍ കുറിച്ചു.

ജോമോളുടെ കുറിപ്പിന്റെ പൂര്‍ണരൂപം,

എന്റെ കഴുത്തിലെ കുരിശുമാല തപ്പുന്നവരോട്. പലപ്പോഴും ആവര്‍ത്തിച്ചാവര്‍ത്തിച്ച് ഞാന്‍ പറയുകയും എഴുതുകയും ചെയ്തതാണ് ഞങ്ങള്‍ മതമില്ലാതെ ജീവിക്കുന്നവരാണ് എന്നതും, ഞങ്ങളുടെ മക്കളായ ആദിയെയും ആമിയെയും ഇതുവരെ ഒരു മതത്തിലേക്കും ചേര്‍ത്തിട്ടില്ല എന്നതും. അവര്‍ക്ക് പ്രായപൂര്‍ത്തിയായിക്കഴിയുമ്പോള്‍ അവരുടെ താല്‍പര്യപ്രകാരം മതമില്ലാതെ തന്നെ ജീവിക്കുകയോ, ലോകത്തിലേതു മതം വേണമെങ്കിലും തിരഞ്ഞെടുക്കുകയോ ചെയ്യാം, അത് അവരുടെ രണ്ടുപേരുടേയും മാത്രം വ്യക്തിസ്വാതന്ത്ര്യമാണ്. ഞങ്ങളതില്‍ ഇടപെടില്ല.

എന്നാല്‍ എന്റെ പേര് വെച്ച് എന്നെ ക്രിസ്ത്യന്‍ മതത്തില്‍ പെട്ടവളാക്കാനും, ഫ്രാങ്കോയുടെ വെപ്പാട്ടിയെന്ന് വരെ വിളിക്കാനും ഹിന്ദു മുസ്ലീം മത തീവ്രവാദം തലക്ക് പിടിച്ചവര്‍ നാളുകളായി ശ്രമിച്ചു വരുന്നു. ക്രിസ്ത്യന്‍ മതത്തിലെ ജീര്‍ണതകള്‍ ചൂണ്ടിക്കാട്ടി അതിന് എന്നെ കൊണ്ട് മറുപടി പറയിക്കാനും ശ്രമിക്കുന്നു ഇത്തരം മതഭ്രാന്തന്‍മാര്‍. പ്രായപൂര്‍ത്തിയായവര്‍ക്ക് സ്വന്തം താല്‍പര്യപ്രകാരം ഇഷ്ടമുള്ള മതം സ്വീകരിക്കാം എന്ന സുപ്രീം കോടതി വിധിയെ കുറിച്ച് ഞാന്‍ ഇന്നിട്ട പോസ്റ്റില്‍, ഒരുത്തന്‍ എന്നാട് പറയുന്നു,ആദ്യം കഴുത്തിലെ കുരിശുമാല ഊരിവെച്ചേച്ച് ഇതൊക്കെ പറയാന്‍ എന്ന്. അവന്‍ മേലില്‍ കുരിശുമാലയുമായി എന്റടുത്തേക്ക് വരില്ല.

ഫേസ്ബുക്കില്‍ എന്റെ നൂറുകണക്കിന് ചിത്രങ്ങള്‍ ഞാന്‍ അപ്ലോഡ് ചെയ്തിട്ടുണ്ട്. അതില്‍ തുണിയുടുത്തതും, തുണിയുടുക്കാത്തതുമായി നിരവധി ഫോട്ടോകളുണ്ട്. അതിലൊരു ഫോട്ടോയിലെങ്കിലും ഞാന്‍ മതത്തിന്റെ അടയാളങ്ങള്‍ പേറുന്ന ഒരു ചിത്രമെങ്കിലും കാണിച്ചുതരിക. അതിപ്പോ കുരിശിട്ട മാലയോ, അരഞ്ഞാണമോ എന്തായാലും കുഴപ്പമില്ല. മതഭ്രാന്ത് നിങ്ങളുടെ തലക്ക് കയറിട്ടുണ്ട് എങ്കില്‍, വല്ല മുള്ളുമുരിക്കിലും വലിഞ്ഞു കേറി ആ കഴപ്പിനൊരു പരിഹാരം കാണുക. അല്ലാതെ കുരിശും കൊന്തയും മറ്റ് മതചിഹ്നങ്ങളും എന്റെ മേത്ത് കൊണ്ടുവന്ന് ഒട്ടിക്കാന്‍ നിന്നാല്‍, അത്തരം ആളുകളോടുള്ള എന്റെ പ്രതികരണവും കടുത്തതാകും. പിന്നെ കിടന്ന് മോങ്ങീട്ട് കാര്യമില്ല.

നബി മതം വിട്ട ഞങ്ങള്‍ പള്ളികളിലെയും അമ്പലങ്ങളിലെയും അടക്കം ഏത് മതത്തിന്റെ ആഘോഷങ്ങളിലും പങ്കെടുക്കുകയും ചെയ്യാറുണ്ട്. മതപരമായ യാതൊരു ചടങ്ങുകളിലും പങ്കെടുക്കാറുമില്ല. നാളെയിപ്പോള്‍ ഏതേലും അമ്പലത്തിലെ ഉല്‍സവത്തിന് ക്ഷണിച്ചാലും ഞങ്ങള് വന്നിരിക്കും..

 

ഭക്തിയുടെ ഇരുമുടിക്കെട്ടുമായി മല ചവിട്ടി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സന്നിധാനത്തിൽ എത്തി അയ്യപ്പ ദർശനം നടത്തി. ഇളയ മകൻ കബീർ മുഹമ്മദ് ഖാനും ഒപ്പം ഉണ്ടായിരുന്നു. വൈകിട്ട് 5.10ന് പമ്പയിൽ എത്തി. പമ്പാ ഗണപതി കോവിൽ എത്തി കെട്ടുമുറുക്കി. സ്വാമി അയ്യപ്പൻ റോഡിലൂടെ നടന്നാണ് മല കയറിയത്. പൊലീസ്, ഡോക്ടർമാരുടെ സംഘം എന്നിവരും അനുഗമിച്ചു. നടന്നു മല കയറുന്നതിനു ബുദ്ധിമുട്ട് ഉണ്ടായാൽ ഉപയോഗിക്കുന്നതിനു 2 ഡോളിയും ക്രമീകരിച്ചിരുന്നു.

ക്ഷീണം തോന്നുമ്പോൾ ഇടയ്ക്ക് നിന്നു വിശ്രമിച്ചു. പക്ഷേ ഒരു ബുദ്ധിമുട്ടും ഇല്ലാതെ ഗവർണർ പൂർണമായും നടന്നാണ് മല കയറിയത്. സന്നിധാനത്തിൽ എത്താൻ ഒന്നര മണിക്കൂർ എടുത്തു. സന്നിധാനത്തിൽ എത്തിയപ്പോൾ പടിപൂജ നടക്കുകയായിരുന്നു. അതിനാൽ ഗസ്റ്റ് ഹൗസിൽ വിശ്രമിച്ച ശേഷം രാത്രി 8 മണിയോടെ പതിനെട്ടാംപടി കയറി അയ്യപ്പ ദർശനം നടത്തി. തന്ത്രി കണ്ഠര് രാജീവര് ശ്രീകോവിൽനിന്നു പ്രസാദം നൽകി. മാളികപ്പുറം ക്ഷേത്രത്തിലും വാവരു സ്വാമിയുടെ നടയിലും ദർശനം നടത്തിയ ശേഷം രാത്രി സന്നിധാനത്തിൽ തങ്ങും.

തിങ്കളാഴ്ച പുലർച്ചെ 5ന് നിർമാല്യ ദർശനം. ഗവർണറുടെ സന്ദർശനത്തിന്റെ ഓർമയ്ക്കായി മാളികപ്പുറം ക്ഷേത്ര പരിസരത്ത് ചന്ദന തൈ നടും. പുണ്യം പൂങ്കാവനം ശുചീകരണ യജ്ഞത്തിലും പങ്കെടുത്ത ശേഷം മടങ്ങും. സന്നിധാനത്തിൽ എത്തിയ ഗവർണറെ ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ.വാസു, അംഗം കെ.എസ്.രവി, ദേവസ്വം കമ്മിഷണർ ബി. എസ്. തിരുമേനി എന്നിവർ ചേർന്ന് വലിയ നടപ്പന്തലിൽ സ്വീകരിച്ചു.

 

ടീസറിന് പിന്നാലെ പുറത്തുവന്ന പാട്ടിലും ആക്ഷേപഹാസ്യം നിറച്ച് ഒരു താത്വിക അവലോകനം. ജോജു ജോർജ്, നിരഞ്ജ് രാജു,അജു വർഗീസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അഖിൽ മാരാര്‍ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. സിനിമയിലെ ഒരു ഗാനമാണ് ഇപ്പോൾ പുറത്തുവന്നത്. കേരളത്തിലെ മൂന്നു മുന്നണികളെയും ആക്ഷേപഹാസ്യത്തിലൂടെ സിനിമ സമീപിക്കുന്നു.

ഷമ്മി തിലകന്‍,മേജര്‍ രവി,പ്രേംകുമാർ,ബാലാജി ശര്‍മ്മ,വിയാൻ, ജയകൃഷ്ണൻ,നന്ദൻ ഉണ്ണി,മാമുക്കോയ, പ്രശാന്ത് അലക്സ്, മന്‍ രാജ്,ഉണ്ണി രാജ്, സജി വെഞ്ഞാറമൂട്, പുതുമുഖം അഭിരാമി, ശെെലജ തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍. ഛായാഗ്രഹണം വിഷ്ണു നാരായണന്‍ നിര്‍വഹിക്കുന്നു.കെെതപ്രം,മുരുകന്‍ കാട്ടാകട എന്നിവരുടെ വരികള്‍ക്ക് ഒ കെ രവിശങ്കര്‍ സംഗീതം പകരുന്നു.ശങ്കർ മഹാദേവൻ,മധു ബാലകൃഷ്ണൻ, രാജലക്ഷ്മി , ജോസ് സാഗർ , ഖാലിദ് എന്നിവരാണ് ഗായകർ. എഡിറ്റിങ്-ലിജോ പോള്‍. പൂര്‍ണമായും രാഷ്ട്രീയ ആക്ഷേപ ഹാസ്യത്തിനു പ്രാധാന്യം നൽകി ഒരുക്കുന്ന ചിത്രം യോഹന്‍ പ്രൊഡക്‌ഷന്‍സിന്റെ ബാനറില്‍ ഡോക്ടര്‍ ഗീ വര്‍ഗ്ഗീസ് യോഹന്നാന്‍ നിർമിക്കുന്നു.

വിഡിയോ കാണാം……

തൃശൂര്‍ ചേറ്റുവ സ്വദേശികളായ സനോജ്, ശില്‍പ ദമ്പതികളുടെ മൂത്ത മകന്‍ അമല്‍ കൃഷ്ണയെ കാണാതായിട്ട് ഇരുപത്തിനാലു ദിവസമായി. പത്താം ക്ലാസ് പരീക്ഷയില്‍ എല്ലാ വിഷയത്തിലും എ പ്ലസായിരുന്നു. പഠിക്കാന്‍ മിടുക്കന്‍. വീട്ടിലും നല്ല പെരുമാറ്റം. അമ്മയുടെ കൂടെ ബാങ്കിലേക്ക് പോയതായിരുന്നു. അമ്മ, ബാങ്കില്‍ പോയി പുറത്തുവന്നപ്പോള്‍ മകനെ കാണാനില്ല. പരിസരത്താകെ തിരഞ്ഞു. കാണാതായപ്പോള്‍ പൊലീസിനെ വിവരമറിയിച്ചു. അവസാനം, സിസിടിവിയില്‍ പതിഞ്ഞത് തൃപ്രയാറിലായിരുന്നു. പിന്നെ, ഫോണ്‍ ഓണ്‍ ചെയ്തിട്ടില്ല. ഒരു മാസത്തെ കോള്‍ ഡിറ്റെയില്‍സ് എടുത്തെങ്കിലും അന്വേഷണത്തില്‍ പുരോഗതിയില്ല.

ഓണ്‍ലൈന്‍ ഗെയിം കളിച്ചു

അമല്‍ കൃഷ്ണയ്ക്കു സ്വന്തമായി ബാങ്ക് അക്കൗണ്ട് ഉണ്ടായിരുന്നു. സ്കോളര്‍ഷിപ്പ് തുക ഈ അക്കൗണ്ടിലേക്കാണ് വന്നിരുന്നത്. എല്ലാ വിഷയത്തിലും എ പ്ലസ് കിട്ടിയപ്പോള്‍ പലയിടത്തു നിന്നായി കിട്ടിയ കാഷ് അവാര്‍ഡുകളും ഈ അക്കൗണ്ടിലായിരുന്നു. പതിനായിരം രൂപയോളം പേ.ടി.എം വഴി രണ്ട് അക്കൗണ്ടുകളിലേക്ക് പോയിട്ടുണ്ട്. ഓണ്‍ലൈന്‍ ഗെയിം കളിക്കാനായിരുന്നു ഈ തുക ഉപയോഗിച്ചതെന്ന് സൂചനയുണ്ട്. ഈ തുക നഷ്ടപ്പെട്ട വിവരം അറിഞ്ഞാല്‍ രക്ഷിതാക്കള്‍ വഴക്ക് പറയുമോയെന്ന പേടി ഉണ്ടായിരുന്നതായും സംശയിക്കുന്നു.

വീട്ടുമുറ്റത്ത് ഊഞ്ഞാലാടുമ്പോഴായിരുന്നു അമ്മ മകനെ ബാങ്കില്‍ പോകാന്‍ കൂടെവിളിച്ചത്. ഇട്ട വേഷത്താലെ അമ്മയോടൊപ്പം പോയി. വീട്ടിലിടുന്ന ചെരിപ്പായിരുന്നു കാലില്‍. ബാങ്കിന് പുറത്ത് കാത്തുനില്‍ക്കാന്‍ അമ്മ പറഞ്ഞു. പാസ് ബുക്ക് പതിച്ച ശേഷം അമ്മ മടങ്ങി വന്നപ്പോഴാണ് മകനെ കാണാതായത്.

ഇന്‍സ്റ്റഗ്രാമിലും ടെലഗ്രാമിലുമായിരുന്നു സുഹൃത്തുക്കളുമായി അമല്‍ കൂടുതല്‍ സംസാരിച്ചിരുന്നത്. അതുക്കൊണ്ടുതന്നെ ഫോണ്‍ കോളുകള്‍ നിരീക്ഷിച്ച് സുഹൃത്തുക്കളെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. അമലിന്റെ ലാപ്ടോപ് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. നവമാധ്യമ അക്കൗണ്ടുകള്‍ പരിശോധിച്ച് വരികയാണ്. വാടാനപ്പിള്ളി പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്. കുടുംബം നല്‍കിയ പരാതിയില്‍ റൂറല്‍ എസ്.പി.  ജി.പൂങ്കുഴലിയും നേരിട്ട് അന്വേഷിക്കുന്നുണ്ട്.

എല്ലാവരുടെയും കണ്ണുകൾ പറന്നിറങ്ങിയത് ആ ഹെലികോപ്റ്ററിലേക്കായിരുന്നു. ദൂരക്കാഴ്ചയിൽ ഒറ്റനോട്ടത്തിൽ ഒരു ‘ടോയ്’ ഹെലികോപ്റ്ററിനു സമാനം. പനങ്ങാട് കുഫോസ് ക്യാംപസിൽ ഇറങ്ങുന്നതിനു മുന്നോടിയായിട്ടായിരുന്നു ഹെലികോപ്റ്റർ തകരാറിലായത്. ഹെലികോപ്റ്റർ ഇറക്കുന്നതിനുള്ള സ്ഥലം തേടിയ പൈലറ്റ് ഒടുവിൽ ഇടം കണ്ടെത്തിയത് റോഡിനോടു ചേർന്നുള്ള ചതുപ്പിൽ. ജനവാസ മേഖലയിൽ കെട്ടിടങ്ങൾക്കിടയിലായിരുന്നു ആ ഇറക്കം. ചതുപ്പുനിലത്തിനു ചുറ്റും മതിൽ കെട്ടിയിരുന്നു, സമീപത്തുകൂടെ ഹൈവേയും കടന്നു പോകുന്നു. എങ്ങനെയാണ് ചെറിയൊരു ചതുപ്പു പ്രദേശത്ത് കൃത്യമായി ഹെലികോപ്റ്റർ ഇടിച്ചിറക്കാനായത്.

എൻജിൻ നിലച്ചു. അഡീഷനൽ എൻജിൻ പ്രവർത്തിപ്പിക്കാൻ നോക്കി. അതു വിജയിക്കാതെ വന്നതോടെ അടിയന്തരമായി ലാൻഡ് ചെയ്യുകയായിരുന്നു.’’ ഹെലികോപ്റ്റർ പറത്തിയ കോ– പൈലറ്റ് കെ.ബി. ശിവകുമാർ പൊൻകുന്നം ചിറക്കടവിലെ സഹോദരനെ അപകടം ഒഴിവായ വിശേഷം അറിയിച്ചത് ഇങ്ങനെയാണ്. എയർഫോഴ്‌സിൽ നിന്നു വിങ് കമാൻഡറായി വിരമിച്ച ശിവകുമാറാണ് ഇറ്റലിയിൽ നിന്ന് ഇതേ ഹെലികോപ്റ്റർ യൂസഫലിക്കായി എത്തിച്ചതും.

ശിവകുമാറും കുമരകം സ്വദേശി അശോക് കുമാറും ആയിരുന്നു യൂസഫലിയുടെ ഹെലികോപ്റ്റർ ഇന്നലെ പറത്തിയത്. അപകടം കഴിഞ്ഞയുടൻ ശിവകുമാർ വീട്ടിലേക്കു വിളിച്ചതായും ‘ഭയപ്പെടേണ്ട’ എന്ന് അറിയിച്ചതായും സഹോദരൻ ശശികുമാർ പറഞ്ഞു. എയർഫോഴ്സിൽനിന്നു വിരമിച്ചതിനു ശേഷം ഡൽഹിയിൽ സ്വകാര്യ ഫ്ലൈറ്റ് കമ്പനിയിൽ ശിവകുമാർ ജോലി ചെയ്തിരുന്നു. വിവിഐപിമാരുടെ ഹെലികോപ്റ്റർ പറത്തലായിരുന്നു പ്രധാന ദൗത്യം. നരേന്ദ്രമോദി, സോണിയ ഗാന്ധി, ലാലു പ്രസാദ് യാദവ് എന്നിവരുടെ പൈലറ്റായി സേവനം ചെയ്തിട്ടുണ്ട്.

എന്താണ് ആ ഹെലികോപ്റ്ററിന്റെ പ്രത്യേകതകൾ?

സ്വിറ്റ്സർലൻഡിലെ മലയിടുക്കുകളിൽ കുടുങ്ങിപ്പോയവരെ രക്ഷിക്കാനും അടിയന്തര ചികിത്സാസഹായം എത്തിക്കാനുമുള്ള ആംബുലൻസ്: ‘ലൈറ്റ് യൂട്ടിലിറ്റി ഹെലികോപ്റ്റർ’ (എൽയുഎച്ച്) വിഭാഗത്തിൽ ഇരട്ട എൻജിനുമായി ഭാരംകുറഞ്ഞ, വിവിധോദ്ദേശ്യ ഹെലികോപ്റ്ററായ ‘എ ഡബ്ല്യു 109’ അവതരിപ്പിക്കുമ്പോൾ ഇറ്റാലിയൻ–ബ്രിട്ടിഷ് നിർമാതാക്കളായ അഗസ്റ്റ വെസ്റ്റ്ലൻഡ് ലക്ഷ്യമിട്ടത് ഇത്രമാത്രമായിരുന്നു. എന്നാൽ സ്വിസ് മലനിരകൾ ഉയർത്തുന്ന കടുത്ത വെല്ലുവിളികൾക്കിടയിലും പ്രതികൂല കാലാവസ്ഥയിലും നഗരത്തിരക്കിലെ പരിമിതികൾക്കിടയിലുമൊക്കെ മികച്ച പ്രകടനം കാഴ്ചവയ്ക്കാനുള്ള ശേഷിയും കിടയറ്റ സുരക്ഷിതത്വവും തകർപ്പൻ പ്രകടനക്ഷമതയുമൊക്കെ ആയതോടെ എ ഡബ്ല്യു 109 ഹെലികോപ്റ്റർ ഹിറ്റായി.

ആംബുലൻസിനപ്പുറം പൊലീസിനും അടിയന്തര വൈദ്യസഹായ മേഖലയ്ക്കും (ഇഎംഎസ്) വിശിഷ്ട വ്യക്തികൾക്കും കോർപറേറ്റ് രംഗത്തിനും സൈനിക ആവശ്യത്തിനുമൊക്കെ ഈ ഹെലികോപ്റ്റർ പ്രിയപ്പെട്ടതാകാൻ അധികം താമസമുണ്ടായിരുന്നില്ല. ഇറ്റലിയിലെ അഗസ്റ്റ ‘എ 109’ ആയി വികസിപ്പിച്ച ഹെലികോപ്റ്റർ ആദ്യമായി പറന്നുയർന്നത് 1976ലാണ്; കൂടുതൽ വേഗവും ഇരട്ട എൻജിൻ സൃഷ്ടിക്കുന്ന അധിക കരുത്തും യാത്രക്കാരുടെ എണ്ണത്തിലെ വർധനയുമൊക്കെ പിൻബലമാക്കിയാണ് ‘എ 109’ അക്കാലത്തു വിപണി വാണ ‘ബെൽ 206’ ഹെലികോപ്റ്ററുകൾക്ക് വെല്ലുവിളി സൃഷ്ടിച്ചത്.

പിൽക്കാലത്തു ഫിൻമെക്കാനിക്ക എസ്പിഎയുടെ ഹെലികോപ്റ്റർ ഉപസ്ഥാപനമായ അഗസ്റ്റയും ജികെഎൻപിഎൽസിയുടെ ഉപവിഭാഗമായ വെസ്റ്റ്ലാൻഡ് ഹെലികോപ്റ്റേഴ്സും ലയിച്ച് അസ്റ്റ വെസ്റ്റ്ലാൻഡ് പിറവിയെടുത്തതോടെയാണ് എ 109 എന്ന പേര് എ ഡബ്ല്യു 109 എന്ന പേരിനു വഴിമാറിയത്. ചുരുക്കത്തിൽ നാലു പതിറ്റാണ്ടായി തുടർച്ചയായി ഉൽപാദനത്തിലുള്ള ഹെലികോപ്റ്റർ ശ്രേണിയാണ് ‘എഡബ്ല്യു 109’. ഇതേ ഹെലികോപ്റ്ററിന്റെ ഒറ്റ എൻജിൻ വകഭേദം എഡബ്ല്യു 119 ആയി വിപണിയിലുണ്ട്.

സേനയുടെ പ്രിയ ഹെലികോപ്റ്റർ

അഗസ്റ്റ വെസ്റ്റ്‌ലൻഡ് ഹെലികോപ്റ്റർ എഡബ്ല്യു 109ഇ.

രണ്ടര പതിറ്റാണ്ടിലേറെ മുൻപ് 1995ലായിരുന്നു എ ഡബ്ല്യു 109 ഹെലികോപ്റ്ററിന്റെ കന്നി പറക്കൽ; രണ്ടു വർഷത്തിനു ശേഷം 1997ൽ ‘എ ഡബ്ല്യു 109’ ഔദ്യോഗികമായി സൈനിക സേവനത്തിലും പ്രവേശിച്ചു. തുടർന്നുള്ള വർഷങ്ങളിൽ വിവിധ രാജ്യങ്ങളിലെ സൈന്യങ്ങളും സ്വകാര്യ കമ്പനികളും രക്ഷാപ്രവർത്തന/അടിയന്തര സേവന മേഖലകളിൽ പ്രവർത്തിക്കുന്നവരും എയർ ചാർട്ടറുകളുമൊക്കെ ചേർന്ന് അഞ്ഞൂറിലേറെ ‘എ ഡബ്ല്യു 109’ ആണു സ്വന്തമാക്കിയത്.

ബ്രിട്ടനിലെ റോയൽ എയർ ഫോഴ്സ് മുതൽ ബംഗ്ലദേശ് നാവികസേനയും കാമറൂൺ വ്യോമസേനയും ഇറ്റാലിയൻ കരസേനയും ടോക്കിയോ മെട്രൊപൊലിറ്റൻ പൊലീസും മലേഷ്യൻ കരസേനയും മെക്സിക്കൻ വ്യോമസേനയും റോയൽ ന്യൂസീലൻഡ് വ്യോമസേനയും നൈജീരിയൻ വ്യോമസേനയും നാവികസേനയും പെറു കരസേനയും ഫിലിപ്പൈൻസ് വ്യോമസേനയും നാവികസേനയും പോളണ്ടിലെ എയർ ആംബുലൻസ് സർവീസും ദക്ഷിണ ആഫ്രിക്കൻ വ്യോമസേനയും സ്വീഡിഷ് സൈന്യവും തുർക്മെനിസ്ഥാൻ വ്യോമസേനയുമൊക്കെ വിവിധ ആവശ്യങ്ങൾക്കായി ‘എ ഡബ്ല്യു 109’ ഹെലികോപ്റ്റർ ഉപയോഗിക്കുന്നുണ്ട്.

അഞ്ചു വർഷം മുൻപ് 2016ൽ അഗസ്റ്റ വെസ്റ്റ്ലൻഡ്, ഫിൻമെക്കാനിക്കയിൽ ലയിച്ചതോടെ എ ഡബ്ല്യു 109 ഹെലികോപ്റ്റർ നിർമാണം ഇറ്റലിയിലെ ലിയനാഡോ എസ്പിഎ ഏറ്റെടുത്തു. മാത്രമല്ല, വാണിജ്യാടിസ്ഥാനത്തിലുള്ള വിൽപനയ്ക്കായി വൻതോതിൽ നിർമിക്കപ്പെട്ട ആദ്യ ഇറ്റാലിയൻ ഹെലികോപ്റ്റർ എന്ന പെരുമയും എ ഡബ്ല്യു 109 ഇതിനോടകം സ്വന്തമാക്കിയിട്ടുണ്ട്.

ലഹരിമരുന്നു വേട്ടയ്ക്കും…

എംഎച്ച്–68 എ, എ ഡബ്ല്യു 109 ഇ, എ ഡബ്ല്യു 109 എസ് വകഭേദങ്ങളിലാണ് എ ഡബ്ല്യു 109 ഹെലികോപ്റ്റർ ലഭ്യമാവുക. ഇതിനു പുറമെ എം എച്ച്–68 എ സ്റ്റിങ്റേ’ എന്ന പേരിൽ ഹെലികോപ്റ്ററിന്റെ സായുധ പതിപ്പുമുണ്ട്; ലഹരിമരുന്നു വേട്ടയ്ക്കായി യുഎസ് കോസ്റ്റ്ഗാർഡ് ഉപയോഗിച്ചിരുന്നത് ഈ വകഭേദമാണ്. എ ഡബ്ല്യു 109 ഇയാണു യാത്രക്കാർക്കായി പരിവർത്തനം ചെയ്യപ്പെടുന്നത്; നാലു മുതൽആറു വരെ യാത്രക്കാർക്കാണു സ്ഥലസൗകര്യം. പോരെങ്കിൽ അടിയന്തര സാഹചര്യത്തിൽ ഈ പതിപ്പിനെ ആംബുലൻസായി മാറ്റുകയുമാവാം; അപ്പോൾ നാലു പാരാമെഡിക്കൽ ജീവനക്കാർക്കും രോഗിയുടെ സ്ട്രെച്ചറിനും ഇടമുണ്ടാവും. അത്യാവശ്യഘട്ടത്തിൽ പ്രധാന കാബിനു പിന്നിലെ ബഗേജ് കംപാർട്ട്മെന്റിൽ രണ്ടാമതൊരു മഞ്ചത്തിനും ഇടമൊരുക്കാം.

ശേഷിയേറിയ എൻജിൻ, കംപ്യൂട്ടർ അധിഷ്ഠിത ഇഗ്നിഷൻ–എൻജിൻ നിയന്ത്രണ സംവിധാനമായ ഫുൾ അതോറിറ്റി ഡിജിറ്റൽ എൻജിൻ കൺട്രോൾ (എഫ്എ ഡിഇസി), കോംപസിറ്റ് റോട്ടർ ഹെഡും ബ്ലേഡും, ആധുനിക എവിയോണിക്സ്–കോക്പിറ്റ് ഇന്റഗ്രേഷൻ തുടങ്ങിയവയൊക്കെ ഒത്തുചേരുന്നതോടെ വേഗത്തിലും സഞ്ചാര ദൂരത്തിലും കാര്യപ്രാപ്തിയിലുമൊക്കെ മികച്ച പ്രകടനമാണ് എ ഡബ്ല്യു 109 വാഗ്ദാനം ചെയ്യുന്നത്. ഭാരംകുറഞ്ഞ അലൂമിനിയം അലോയ് ആണ് എ ഡബ്ല്യു 109 ഹെലികോപ്റ്ററിന്റെ എയർഫ്രെയിം നിർമാണത്തിനായി ഉപയോഗിച്ചിരിക്കുന്നത്; അപകടഘട്ടത്തിൽ സുരക്ഷ ഉറപ്പാക്കാൻ തേനീച്ചക്കൂട് മാതൃകയിലുള്ള ഹണികോംബ് ഘടനയും പിന്തുടർന്നിട്ടുണ്ട്.

യാത്രക്കാരുടെ പ്രവേശനവും പുറത്തിറങ്ങലും എളുപ്പത്തിലാക്കാൻ പാർശ്വങ്ങളിൽ സ്‌ലൈഡിങ് ഡോറുകളാണു ഘടിപ്പിച്ചിരിക്കുന്നത്. വൈമാനികർക്കായി പ്രത്യേക വാതിലുകളുമുണ്ട്. ശക്തമായ കാറ്റിലും മികച്ച നിയന്ത്രണം സാധ്യമാക്കാൻ വലിപ്പമേറിയ ടെയിൽ ബൂമുമുണ്ട്. കടുപ്പമേറിയ പ്രതലങ്ങളിൽ ചെന്നിറങ്ങുമ്പോഴുള്ള ആഘാതം ചെറുക്കുംവിധമാണ് എയർ–ഓയിൽ ഷോക് അബ്സോർബർ സഹിതം ത്രിചക്ര ശൈലിയിലുള്ള ലാൻഡിങ് ഗിയർ.

ഓയിൽ ചോർച്ചയിലും സുരക്ഷ

എഫ്എഡിഇസി സഹിതം രണ്ട് പ്രാറ്റ് ആൻഡ് വിറ്റ്നി പിഡബ്ല്യു–206 സി അഥവാ ടർബോമെക്ക ഏരിയസ് ടുകെവൺ എൻജിൻ സാധ്യതകളാണ് എഡബ്ല്യു 109 ഹെലികോപ്റ്ററിലുള്ളത്. ഓരോ എൻജിനും സ്വതന്ത്രമായി ഫ്യുവൽ, ഓയിൽ സംവിധാനങ്ങളും നിയന്ത്രണ സംവിധാനവുമുണ്ട്. ഉയർന്ന താപനിലയിലും ഉയരങ്ങളിലും മികച്ച പ്രകടനം ഉറപ്പാക്കുംവിധമാണ് ഹെലികോപ്റ്ററിലെ ട്രാൻസ്മിഷൻ. ഓയിൽ ചോർച്ച നേരിട്ടാൽ പോലും ഹെലികോപ്റ്റർ സുരക്ഷിതമായി നിലത്തിറക്കാൻ വൈമാനികർക്ക് അവസരമൊരുക്കാനായി എൻജിൻ അര മണിക്കൂർ കൂടി സാധാരണ നിലയിൽ പ്രവർത്തനം തുടരുമെന്നും നിർമാതാക്കൾ വാഗ്ദാനം നൽകുന്നു.

കൂടാതെ രണ്ടു സ്വതന്ത്ര ഫ്ളൈറ്റ് കൺട്രോൾ ഹൈഡ്രോളിക് സംവിധാനവും എ ഡബ്ല്യു 109 ഹെലികോപ്റ്ററിലുണ്ട്, ഒന്നു തകരാറിലായാൽ മറ്റേത് ഉപയോഗിച്ച് മെയിൻ ആക്ച്യുവേറ്റേഴ്സ് പ്രവർത്തിപ്പിക്കാനാവും. റോട്ടർ ബ്രേക്ക്, വീൽ ബ്രേക്ക്, നേസ് വീൽ സെന്ററിങ് ഡിവൈസ് തുടങ്ങിയവയെ നിയന്ത്രിക്കുന്ന യൂട്ടിലിറ്റി ഹൈഡ്രോളിക് സിസ്റ്റത്തിലും രണ്ട് അക്യുമുലേറ്ററുകളുണ്ട്: സാധാരണ നിലയിലുള്ളതും അടിയന്തിര ഘട്ടത്തിൽ ഉപയോഗിക്കാനുള്ളത്.

പരമാവധി നാലു മണിക്കൂർ 51 മിനിറ്റ് വരെ സമയമാണ് എ ഡബ്ല്യു 109 ഹെലികോപ്റ്ററിന് ഒറ്റയടിക്കു പറക്കാനാവുക. പരമാവധി വേഗം മണിക്കൂറിൽ 311 കിലോമീറ്ററാണ്. ക്രൂസ് സ്പീഡ് 285 കിലോമീറ്ററും ക്ലൈംബ് റേറ്റ് സെക്കൻഡിൽ 9.8 മീറ്ററുമാണ്. ഈ നിലവാരത്തിൽ എത്തിച്ചേരാവുന്ന പരമാവധി ഉയരം (സർവീസ് സീലിങ്) ആവട്ടെ 5974 മീറ്ററുമാണ്.

സുരക്ഷയിൽ ഉന്നത നിലവാരം പുലർത്തുമ്പോഴും എ ഡബ്ല്യു 109 ഹെലികോപ്റ്ററുകൾ ഉൾപ്പെട്ട അപകടങ്ങൾ അപൂർവമായി സംഭവിച്ചിട്ടുണ്ട്. 2013 ജനുവരി 16ന് യുകെയിലെ വോക്സോളിൽ റോട്ടർമോഷൻ വാടകയ്ക്കെടുത്ത എ ഡബ്ല്യു 109 ഹെലികോപ്റ്റർ സെന്റ് ജോർജ് വാർഫ് ടവറുമായി ബന്ധിപ്പിച്ച ക്രെയിനിൽ ഇടിച്ചു തകർന്നിരുന്നു. അപകടത്തിൽ പൈലറ്റും മറ്റൊരാളും കൊല്ലപ്പെട്ടതിനു പുറമെ ഹെലികോപ്റ്റർ പൂർണമായും തകരുകയും ക്രെയിനിനു സാരമായ തകരാർ സംഭവിക്കുകയും ചെയ്തു.

മെക്സിക്കോയിലെ പുബേല വിമാനത്താവളത്തിൽ നിന്ന് 2018ലെ ക്രിസ്മസ് തലേന്നു മെക്സിക്കോ സിറ്റി ലക്ഷ്യമാക്കി പറന്നുയർന്ന എ ഡബ്ല്യു 109 ഹെലികോപ്റ്റർ തകർന്നു ഗവർണറും മുൻ ഗവർണറും മരിച്ചിരുന്നു. ന്യൂയോർക്ക് നഗരത്തിലെ സെവൻത് അവന്യൂവിലെ എഎക്സ്എ ഇക്വിറ്റബിൾ സെന്ററിനു മുകളിൽ 2019 ജൂൺ 10ന് എ ഡബ്ല്യു 109 ഇ തകർന്നു വീണു വൈമാനികൻ മരിച്ചു; വലിയ അഗ്നിബാധയുമുണ്ടായി.

എഡബ്ല്യു 109 ഒറ്റ നോട്ടത്തിൽ

വൈമാനികർ– ഒന്ന്/രണ്ട്

യാത്രക്കാർ– ആറോ ഏഴോ

നീളം – 11.448 മീറ്റർ

ഉയരം– 3.50 മീറ്റർ

ഹെലികോപ്റ്ററിന്റെ ഭാരം– 1590 കിലോഗ്രാം

ടേക് ഓഫ് ഘട്ടത്തിലെ പരമാവധി ഭാരം– 2850 കിലോഗ്രാം

എൻജിൻ (2)–418 കിലോവാട്ട് (560 എച്ച് പി) വീതം കരുത്ത് സൃഷ്ടിക്കുന്ന, കനേഡിയൻ പ്രാറ്റ് ആൻഡ് വിറ്റ്നിയുടെ പി ഡബ്ല്യു 206 സി ടർബോഷാഫ്റ്റ്

പ്രധാന റോട്ടറിന്റെ വ്യാസം– 11 മീറ്റർ

വില– 63 ലക്ഷം ഡോളർ (ഏകദേശം 47.08 കോടി രൂപ)

പ്രകടനക്ഷമത

പരമാവധി വേഗം– മണിക്കൂറിൽ 311 കിലോമീറ്റർ

സാധാരണ യാത്രാ(ക്രൂസ്) വേഗം– മണിക്കൂറിൽ 275 കിലോമീറ്റർ

അനുവദനീയമായ പരമാവധി വേഗ പരിധി– മണിക്കൂറിൽ 311 കിലോമീറ്റർ

പരമാവധി സഞ്ചാര പരിധി– 932 കിലോമീറ്റർ

ക്ലൈംബ് റേറ്റ്– സെക്കൻഡിൽ 9.8 മീറ്റർ

തൊടുപുഴ: തീവ്രവാദം തടയാന്‍ ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കണമെന്ന വിവാദ പരാമര്‍ശവുമായി പി.സി. ജോര്‍ജ് എംഎല്‍എ. മതം തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം നല്‍കിയ സുപ്രീംകോടതി വിധിയെ പരാമര്‍ശിച്ചുകൊണ്ടാണ് പി.സി. ജോര്‍ജ് തൊടുപുഴയിലെ ഹൈറേഞ്ച് റൂറല്‍ സൊസൈറ്റിയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ വിവാദ പരാമര്‍ശം ഉയര്‍ത്തിയത്.

2030 ഓടെ രാജ്യത്തെ മുസ്ലീം രാഷ്ട്രമാക്കി മാറ്റാന്‍ ചില സംഘടനകള്‍ ശ്രമം നടത്തിയിരുന്നുവെന്നും നോട്ട് നിരോധനം മൂലമാണ് അത് നടക്കാതെ പോയതെന്നും പി.സി. ജോര്‍ജ് പറഞ്ഞു. ‘ഞാന്‍ പറയും സുപ്രീംകോടതി വിധി തെറ്റാണെന്ന്, എങ്ങോട്ട് പോകുന്നുവെന്നാണ് ഞാന്‍ പറഞ്ഞുവരുന്നത്. തെറ്റിധരിക്കരുത്, ഈ പോക്ക് അവസാനിപ്പിക്കണമെങ്കില്‍ ഒറ്റമാര്‍ഗമേയുള്ളു. മഹത്തായ ഭാരതത്തെ ഒരു ഹിന്ദു രാഷ്ട്രമാക്കി പ്രഖ്യാപിക്കണം’ പി.സി. പറഞ്ഞു.

മതേതര സോഷ്യലിസ്റ്റ് രാഷ്ട്രത്തില്‍ നടന്നുകൊണ്ടിരിക്കുന്ന മതേതരത്വം ഈ രീതിയിലാണ്. ലൗ ജിഹാദ് ഉള്‍പ്പെടെയുള്ള രാഷ്ട്രീയത്തിനപ്പുറത്തുള്ള വര്‍ഗീയ നിലപാടുകള്‍ ഇന്ത്യയിലെമ്പാടും നടന്നുകൊണ്ടിരിക്കുന്നുവെന്നും അദേഹം പറഞ്ഞു.

Copyright © . All rights reserved