Kerala

മടപ്പള്ളി ബ്ലോക്ക് പഞ്ചായത്തിൽ മാമ്മൂട് ഡിവിഷനിൽ നിന്നും മല്സരിക്കുന്ന യുവ ജനപ്രതിനിധി നിതീഷ് കോച്ചേരി, കഴിഞ്ഞ നാലുവർഷകാലമായി പഞ്ചായത്തു മെമ്പർ എന്ന നിലയിൽ തുടർച്ചയായി പത്ര വാർത്തകളിൽ നിറഞ്ഞു നിന്ന യുവ രക്തം ആണ്. താൻ വിശ്വസിക്കുന്ന പ്രസ്ഥാനത്തിലും മുൻപ് പഞ്ചായത്ത് പ്രസിഡണ്ട് കൂടി ആയ യുവാവിന്റെ ആകസ്മിക മരണത്തെ തുടർന്ന് പകരം മത്സരിച്ചു ജയിച്ചു പുതുമുഖമായി ജനസേവനത്തിനിറങ്ങിയ യുവാവ് നൂറുശതമാനം തന്റെ പ്രവർത്തനം തന്റെ വാർഡിൽ നടപ്പിലാക്കി കക്ഷി രാഷ്ട്രീയത്തിന് അതീതമായി ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്ന നിതീഷ് എന്ന ചെറുപ്പക്കാരൻ, മാമ്മൂട് നിവാസികളെ ബന്ധപ്പെടുന്ന പല സാമൂഹിക വിഷയങ്ങളിലും ഇടപെട്ടു ജനങ്ങളുടെ മനസ്സിൽ നിറഞ്ഞു നിൽക്കുന്ന ഒരു സ്ഥനാർത്ഥി കൂടി ആണ്.

അതിൽ ഏറ്റവും ജനഹൃദയങ്ങളിൽ സ്ഥാനം നേടിയ സംഭവം ആയിരുന്നു കഴിഞ്ഞ കാലങ്ങളിൽ തന്റെ പഞ്ചായത്തിൽ കൊറോണ പടർന്നു പിടിക്കുകയും തുടർ മരണങ്ങൾ പഞ്ചായത്ത് വേർഡുകളിൽ വേട്ടയാടിയപ്പോൾ മൃതദേഹങ്ങൾ സംസ്കരിക്കാൻ മുന്നിട്ടിറങ്ങിയത് പത്രവാർത്തകളിലൂടെ പ്രമുഖ മത നേതാക്കളുടെയും സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ നേതാക്കളുടെയും പ്രശംസയും അനുഹ്രഹങ്ങളും കിട്ടിയത്. അതോടൊപ്പം ചേർത്ത് വായിക്കാം കോവിഡ് മൂലം ആണ് മരണപ്പെട്ടത് എന്ന് കരുതിയ വളർത്തു നായുടെ സംസ്കരിച്ച മൃതദേഹം പുറത്തെടുത്തതും വെറ്റിനറി ഡോക്ടർക്കൊപ്പം തുടർനടപടികളിൽ പങ്കു കൊണ്ടതും ഒരു നാടിൻറെ തന്നെ സംശങ്ങള്കക്കും ഭയത്തിനും ആണ് അതിലൂടെ അറുതി കിട്ടിയത്. മുന്നിട്ടിറങ്ങി ഈ യുവ ജനപ്രതിനിധി കാണിച്ച ശക്തമായ തന്റേടം അങ്ങേയറ്റം പ്രശംസനീയവും യുവാക്കൾക്ക് പ്രചോദനവും ആണ്.

മുൻപ് കൂലി പ്രശ്‌നത്തിന്റെ പേരിൽ തൊഴിലാളികൾ അമിത കൂലി ചോദിച്ചതിന്റെ പേരിൽ സർക്കാർ ഉപകരണങ്ങൾ പുതുക്കിയ പഞ്ചായത്തു സ്റ്റാളിലേക്കു ഇറക്കാൻ തന്നെ തന്റെ സഹപ്രവർത്തകരായ മാറ്റ് മെമ്പർ മാർക്കൊപ്പം മുന്നിട്ടിറങ്ങിയതും പത്രവാർത്തകളിൽ സ്ഥാനം പിടിച്ചു. അങ്ങനെ തന്റെ വാർഡിൽ മാത്രമല്ല മടപ്പള്ളി പഞ്ചായത്തു മുഴുവൻ തന്റെ കർത്തവ്യ നിർവ്വഹരണത്തിലൂടെ ജനഹൃദയങ്ങളിൽ സ്ഥാനം നേടിയ യുവ നേതാവ് ആണ്. താൻ വിശ്വസിക്കുന്ന പ്രസ്ഥാനം ഒരു പിടികൂടി കടന്ന നേത്രത്വം സ്ഥാനം നൽകി മത്സരിക്കാൻ വിശ്വാസം അർപ്പിച്ചിരിക്കുകയാണ്. അവിടെയും ജനങ്ങൾ തന്നെ കൈവിടില്ലന്ന ഉറച്ച പിന്തുണയിൽ ആണ് നിതീഷ്.

തദ്ദേശ തിരഞ്ഞെടുപ്പിൽ കൊല്ലത്ത് രണ്ട് ബൂത്തിലും തിരുവനന്തപുരത്ത് മൂന്ന് ബൂത്തിലും യന്ത്രത്തകരാര്‍. ആലപ്പുഴയില്‍ ആറിടത്ത് യന്ത്രത്തകരാര്‍ മൂലം പോളിങ് തടസപ്പെട്ടു. പത്തനംതിട്ട റാന്നി പുല്ലൂപ്രത്തും വോട്ടിങ് യന്ത്രത്തകരാര്‍ കണ്ടെത്തി. ആദ്യഘട്ടത്തിൽ കനത്ത പോളിങ്ങാണ്. പതിവിലും കൂടുതൽ സമയം വോട്ട് രേഖപ്പെടുത്താൻ എടുക്കുന്നുണ്ട്.

തദ്ദേശ തിരഞ്ഞെടുപ്പിൽ അഞ്ച് ജില്ലകളില്‍ വോട്ടെടുപ്പ് തുടങ്ങി. പല ബൂത്തുകളിലും വോട്ടര്‍മാരുടെ നീണ്ട ക്യൂവാണ്. മന്ത്രി കടകംപ്പള്ളി സുരേന്ദ്രൻ, എംപിമാരായ സുരേഷ് ഗോപി, എൻ പ്രേമചന്ദ്രൻ എന്നിവർ വോട്ട് ചെയ്തു.

മാസ്ക് ധരിച്ചുമാത്രമെ വോട്ടര്‍മാര്‍ ബൂത്തുകളില്‍ എത്താവൂ. വൈകിട്ട് ആറുവരെ ബൂത്തിലെത്തുന്നവരെ വോട്ടുചെയ്യാന്‍ അനുവദിക്കും. മറ്റുള്ളവരുടെ പോളിങ് അവസാനിച്ചശേഷമാകും കോവിഡ് ബാധിതര്‍ക്ക് വോട്ട് ചെയ്യാന്‍ അവസരം നല്‍കുന്നത്. അപ്പോഴേക്കും പോളിങ് ഉദ്യോഗസ്ഥര്‍ പി.പി.ഇ കിറ്റ് ധരിക്കും. തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് കോവിഡ് ബാധിച്ചവര്‍ക്കും ക്വാറന്‍റീനില്‍ പോകേണ്ടിവന്നവര്‍ക്കും വോട്ടുചെയ്യാം.

രണ്ടാംഘട്ട പോളിങ് നടക്കുന്ന അഞ്ച് ജില്ലകളില്‍ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, വയനാട് ജില്ലകളില്‍ വ്യാഴാഴ്ചയാണ് തിരഞ്ഞെടുപ്പ്. കോവിഡ് നിയന്ത്രണങ്ങള്‍ ഉള്ളതിനാല്‍ കലാശക്കൊട്ട് ഉണ്ടാകില്ല. അവസാനഘട്ട വോട്ടെടുപ്പ് നടക്കുന്ന മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ പതിനാലിനാണ് പോളിങ്.

സർക്കാരിന്റെ അന്ത്യം കുറിക്കുന്ന തിരഞ്ഞെടുപ്പാണിതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യുഡിഎഫ് വമ്പിച്ച ജയം നേടും. സ്വർണകടത്തിലെ ഉന്നതന്റെ പേര് മുഖ്യമന്ത്രി വെളിപ്പെടുത്തണം. മുഖ്യമന്ത്രി പ്രചരണ രംഗത്ത് നിന്ന് ഒളിച്ചോടി. പരാജയം ഉറപ്പായതുകൊണ്ടാണ് അദ്ദേഹം നിന്ന് പിന്മാറിയതെന്നും ചെന്നിത്തല ആരോപിച്ചു. ഉയർന്ന പോളിങ് ജനങ്ങളുടെ ജനാധിപത്യബോധത്തെയാണ് സൂചിപ്പിക്കുന്നത്. അതേസമയം, ബിജെപിക്ക് കേരളത്തിൽ ഒരിഞ്ച് സ്ഥലം കിട്ടില്ലെന്നും ചെന്നിത്തല പറഞ്ഞു.വോട്ടെണ്ണല്‍ 16 നാണ്.

ശ്രീനാഥ് ഭാസിയെ വിശുദ്ധനായി ചിത്രീകരിച്ചതിനെതിരെ ക്രിസ്ത്യൻ മതവാദികളുടെ പ്രതിഷേധം. ഡാനി മാത്യു എന്നയാളുടെ ഇസ്റ്റഗ്രാം പ്രൊഫൈലിൽ പോസ്റ്റ് ചെയ്ത ചിത്രത്തിനെതിരെയാണ് പ്രതിഷേധം. സംഭവത്തിൽ പ്രതികരണം ഉയരണമെന്നും കണ്ടില്ലെന്ന് നടിക്കരുതെന്നും ‘വിശ്വാസികൾ” ആവശ്യപ്പെടുന്നു. എന്നാൽ ഇതുകൊണ്ട് ദൈവത്തിന് ഒന്നും സംഭവിക്കാൻ പോകുന്നില്ലെന്നാണ് മറ്റൊരുകൂട്ടരുടെ പ്രതികരണം.

“ശകതമായി പ്രതികരിക്കണം ഇത്തരം കാര്യങ്ങൾ ഇനി അനുവദിച്ചു കൂടാ. മുഹമ്മദിന്റെ പേര് എഴുതിയപ്പോൾ കൈ അറുത്തുമാറ്റിയ നാടാണ് നമ്മുടേത് ആ രീതിയിൽ ഒന്നും നാം പ്രതിക്ഷേധിക്കണ്ട അത് നമ്മുടെ രീതിയല്ല പ്രതിരോധം ഒരു തെറ്റല്ല എന്ന് നാം ഇനിയെങ്കിലും മനസിലാക്കണം.” ചിത്രത്തിനെതിരെ പ്രതിഷേധിച്ചുകൊണ്ടുള്ള പോസ്റ്റിൽ നവ്യ മേരി ജോസഫ് എന്നയാൾ പ്രതികരിച്ചു.

“പ്രതികരിക്കണം, പ്രതികരിക്കാതെ ഇരിക്കുന്നത് കൊണ്ടാണ് ഇവിടേം വരെ എത്തിയത്, ഇനിയത് നടക്കില്ല.” എന്നാണ് എ ബി അബ്രാഹം എന്നയാളുടെ കമന്റ്.

പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, “ഞാനും ശ്രീനാഥ് ഭാസിയുടെ ഒരു ഫാനാണ്. ഇന്നലെ ഒരു ഇൻസ്റ്റഗ്രാം അക്കൗണ്ട് എന്റെ ശ്രദ്ധയിൽപ്പെട്ടു. വളരെ സങ്കടം തോന്നി. ഞാൻ ഒരു നല്ല കുടുംബത്തിൽ ജനിച്ച ക്രിസ്ത്യാനിയാണ്. എല്ലാ മതങ്ങളേയും റെസ്പെക്ട് ചെയ്യാറുണ്ട്. പക്ഷേ അനീതിക്കെതിരെ പ്രതികരിക്കുമെന്നത് സത്യമാണ്. ആ അക്കൗണ്ടിലുള്ള പല ചിത്രങ്ങലും എങ്ങനെയുള്ളതാണെന്ന് നിങ്ങൾ കാണുമ്പോൾ മനസിലാകും. ശ്രീനാഥ് ഭാസിയുടെ ഫോട്ടോ എടുത്ത് ക്രിസ്തുവിനെ മോശമായി ചിത്രീകരിച്ചിരിക്കുന്നു. അതും ശ്രീനാഥ് ഭാസിയെപ്പോലുള്ള നടന്റെ ഐഡന്റിറ്റി ഇല്ലാണ്ടാവും എന്നത് സത്യമാണ്.”

രാവിലെ എഴുന്നേൽക്കാൻ താമസിച്ചതിനു പതിനേഴുകാരിയായ മകളെ വാക്കത്തി കൊണ്ടു വെട്ടിയ പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ആക്രമണത്തിൽ മകളുടെ തലയ്ക്കു സാരമായി പരുക്കേൽക്കുകയും കൈവിരൽ മുറിഞ്ഞു തൂങ്ങുകയും ചെയ്തു. കറുകച്ചാൽ പച്ചിലമാക്കൽ മാവേലിത്താഴെയിൽ രഘു (48) ആണ് അറസ്റ്റിലായത്.

ഇന്നലെ രാവിലെ ഏഴരയോടെയാണു സംഭവം. മകൾ എഴുന്നേൽക്കാൻ താമസിച്ചെന്നു പറഞ്ഞു രഘു വാക്കത്തിയുമായി മുറിയിലെത്തിയ ശേഷം വഴക്കുണ്ടാക്കുകയും തലയ്ക്കു വെട്ടുകയുമായിരുന്നുവെന്നു പൊലീസ് പറഞ്ഞു. തലയിൽ നിന്നു രക്തം വാർന്നൊഴുകിയതിനെത്തുടർന്നു നിലവിളിച്ചപ്പോൾ ഇയാൾ വീണ്ടും വെട്ടി. വെട്ടു തടയുന്നതിനിടയിൽ മകളുടെ വലതുകയ്യിലെ മോതിരവിരൽ മുറിഞ്ഞുതൂങ്ങി.

സംഭവസമയത്ത് ഇരുവരും മാത്രമേ വീട്ടിൽ ഉണ്ടായിരുന്നുള്ളൂ. രഘുവിന്റെ ഭാര്യ വീട്ടിൽ ഇല്ലായിരുന്നു. സംഭവത്തെ തുടർന്നു സമീപത്തെ വീട്ടിൽ അഭയം തേടിയ പെൺകുട്ടിയെ നാട്ടുകാർ ചേർന്നാണു കറുകച്ചാലിലെ സ്വകാര്യാശുപത്രിയിലും തുടർന്നു കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചത്. കോടതിയിൽ ഹാജരാക്കിയ രഘുവിനെ റിമാൻഡ് ചെയ്തു.

യുവതിയെ വെട്ടിപ്പരുക്കേൽപ്പിച്ച ശേഷം കടന്നുകളഞ്ഞ യുവാവ് തൂങ്ങി മരിച്ച നിലയിൽ. ആശാൻപറമ്പിൽ ടി.ബിജുവാണ് (42) മരിച്ചത്. മുൻപ് ഒരുമിച്ചു താമസിച്ചിരുന്ന ജെസിയെ (39) ഗുരുതര പരുക്കുകളോടെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച പുലർച്ചെ 3ന് ആണ് സംഭവം. ജെസിയുടെ വീട്ടിലെത്തിയ ബിജു ഏണി ഉപയോഗിച്ച് വീടിനു മുകളിൽ കയറി ഓടിളക്കി മുറിക്കുള്ളിൽ ഇറങ്ങിയ ശേഷം വെട്ടിപ്പരുക്കേൽപ്പിക്കുകയായിരുന്നു.

ബഹളംകേട്ട് നാട്ടുകാർ എത്തിയതോടെ ഇയാൾ കടന്നുകളഞ്ഞു. കോന്നി പൊലീസ് സ്ഥലത്തെത്തി തിരച്ചിൽ നടത്തുത്തതിനിടെയാണ് ബിജുവിനെ വീടിനു സമീപം തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ പൊലീസ് കേസെടുത്തു.പീഡനക്കേസിൽ റിമാൻഡിലായിരുന്ന ഇയാൾ ജാമ്യത്തിലിറങ്ങിയതാണെന്നു പൊലീസ് പറഞ്ഞു.

നടി എന്നതിനപ്പുറം ഫാഷൻ ഡിസൈനർ എന്ന രീതിയിലും ഏറെ ശ്രദ്ധേയയായ വ്യക്തിത്വമാണ് പൂർണിമ ഇന്ദ്രജിത്തിന്റേത്. സ്വയം അണിയുന്ന വസ്ത്രങ്ങളിലും ഹെയർ സ്റ്റൈലിലുമെല്ലാം പൂർണിമ തന്റേതായൊരു സ്റ്റെൽ കൊണ്ടുവരാൻ ശ്രമിക്കാറുണ്ട്. അതുകൊണ്ട് തന്നെ ഫാഷൻ പ്രേമികൾ പലപ്പോഴും ഏറെ കൗതുകത്തോടെയാണ് പൂർണിമയുടെ ചിത്രങ്ങൾക്കായി കാത്തിരിക്കുന്നത്. ഇക്കുറി ക്രോസറ്റ് ബോഡിസ്യൂട്ടും ബോയ്ഫ്രണ്ട് ജീൻസുമണിഞ്ഞ ഒരു ഫോട്ടോയാണ് പൂർണിമ പങ്കുവച്ചിരിക്കുന്നത്. ചിത്രം കണ്ടവരെല്ലാം പൂർണിമയെ കണ്ട് ആദ്യ നോട്ടത്തിൽ പ്രാർഥനയാണെന്ന് തെറ്റിദ്ധരിച്ചിരിക്കുകയാണ്.

ഇത് പ്രാർഥനയല്ലേ, ആദ്യ നോട്ടത്തിൽ പ്രാർഥനയാണെന്ന് കരുതി എന്നൊക്കെയാണ് കമന്റുകൾ. എന്നാൽ പൂർണിമ ധരിച്ചിരിക്കുന്ന ജീൻസ് മകളുടേതാണ്. ഇക്കാര്യം പ്രാർഥന തന്നെയാണ് കമന്റ് ചെയ്തിരിക്കുന്നത്.

എനിക്കിത്ര ഹോട്ടായ ഒരു അമ്മയുണ്ട്. അതെന്റെ ജീൻസ് ആണ് എന്ന കമന്റാണ് പ്രാർഥന പങ്കുവച്ചിരിക്കുന്നത്. ആ ജീൻസ് ഇനി മുതൽ തന്റെതാണെന്നായിരുന്നു മകളുടെ കമന്റിന് പൂർണിമ നൽകിയ മറുപടി.

കേരളത്തിലെ ശ്രദ്ധേയ വനിത സംരംഭകത്വ അവാര്‍ഡും (Outstanding Woman Entrepreneur of Kerala) അടുത്തിടെ പൂർണിമ നേടിയിരുന്നു. മറ്റ് സ്ത്രീകള്‍ക്ക് പ്രചോദനമാകത്തക്ക തരത്തില്‍ ജീവിതത്തിലും പ്രവര്‍ത്തന മേഖലയിലും വഹിച്ച മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയാണ് പൂർണിമയ്ക്ക് പുരസ്കാരം നൽകിയത്. പൂർണിമയ്ക്ക് ഒപ്പം ശ്രുതി ഷിബുലാല്‍, ഷീല ജയിംസ് എന്നിവരും പുരസ്കാരത്തിന് അർഹരായിരുന്നു.

സിനിമാ താരം, ടെലിവിഷന്‍ അവതാരക എന്നീ നിലകളില്‍ നിന്നും സംരംഭകയായി മാറിയ വ്യക്തിയാണ് പൂര്‍ണിമ ഇന്ദ്രജിത്ത്. 2013ല്‍ പൂര്‍ണിമ സ്ഥാപിച്ച ‘പ്രാണ’ എന്ന സ്ഥാപനം കുറഞ്ഞ നാള്‍കൊണ്ടുതന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇന്ത്യന്‍, പാശ്ചാത്യ ട്രെൻഡിനൊപ്പം തന്നെ കേരള കൈത്തറിയിലും ശ്രദ്ധ പതിപ്പിച്ചുകൊണ്ടായിരുന്നു പ്രാണയുടെ പ്രവർത്തനങ്ങൾ. പ്രളയസമയത്ത് ദുരിതത്തിലകപ്പെട്ട നെയ്ത്തുകാരെ പുനരുജ്ജീവിപ്പിക്കാന്‍ ‘സേവ് ദി ലൂം’ എന്ന കൂട്ടായ്മയും പൂർണിമ രൂപീകരിച്ചിരുന്നു.

 

തന്റെ കുട്ടിക്കാലത്ത് ഗോള്‍വാള്‍ക്കര്‍ വീട്ടില്‍ വന്ന അനുഭവം പങ്കുവെച്ചിരിക്കുകയാണ് എഴുത്തുകാരി ശ്രീദേവി എസ് കര്‍ത്ത. ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പിലാണ് ശ്രീദേവി അനുഭവം പങ്കുവയ്ക്കുന്നത്.

വീടിന് അകത്തു കയറിയ ഉടനെ ഗുരുജി ഗോള്‍വാള്‍ക്കര്‍ ചോദിച്ചു ‘ടോയ്‌ലറ്റ് എവിടെയാണെന്ന്. വളരെ ദൂരം യാത്ര ചെയ്തു വന്നയാള്‍ അല്ലേ ?ടോയ്‌ലറ്റ് ഉപയോഗിക്കേണ്ടിയിരിക്കും എന്ന് കരുതി അദ്ദേഹത്തിന് ടോയ്‌ലറ്റ് കാണിച്ചു കൊടുത്തു. അദ്ദേഹം ടോയ്‌ലറ്റ് വാതില്‍ തുറന്നു. അകത്തേക്ക് നോക്കി. അപ്പോള്‍ത്തന്നെ പുറത്തിറങ്ങി.’വേറെ ടോയ്‌ലറ്റ് ഉണ്ടോ ?’എന്നാരാഞ്ഞു .

ഞാന്‍ അങ്ങ് വിഷമിച്ചു. ഈ ടോയ്‌ലറ്റിനു എന്തെങ്കിലും പ്രശ്‌നമുണ്ടോ ?രാവിലെ വൃത്തിയായി കഴുകിയതാണല്ലോ. അപ്പോഴേക്കും അദ്ദേഹം രണ്ടാമത്തെ ടോയ്‌ലറ്റിനു അകത്തേക്ക് കയറി പൊടുന്നനെ പുറത്തേക്ക് ഇറങ്ങി.ഇനിയുള്ളത് പുറത്തുള്ള ടോയ്‌ലറ്റ് ആണ്. അവിടെയുമുണ്ടായി വാതില്‍ തുറക്കലും ഉടനടി പുറത്തേക്ക് ഇറങ്ങലും എനിക്ക് ആകെ നാണക്കേടായി. എന്താണ് പ്രശ്‌നമെന്ന് മനസിലായില്ല .അപമാനം കൊണ്ട് ഞാന്‍ തല കറങ്ങി വീഴുമെന്ന് തോന്നി .അപ്പോഴേക്കും അദ്ദേഹത്തിന്റെ കൂടെ വന്ന ആള്‍ പറഞ്ഞു ‘ചേച്ചി വിഷമിക്കണ്ട. അദ്ദേഹം എവിടെ പോയാലും ആദ്യം ടോയ്‌ലറ്റ് പരിശോധിക്കും .ടോയ്‌ലറ്റ് വൃത്തിയില്ലെങ്കില്‍ അദ്ദേഹം അവിടെന്ന് ഭക്ഷണം കഴിക്കില്ല ‘അപ്പോഴേക്കും ടോയ്‌ലറ്റ് ഒക്കെ വൃത്തിയാണെന്ന് കണ്ട് സന്തുഷ്ടനായി അദ്ദേഹം ‘ഭേഷ് .’സര്‍ട്ടിഫിക്കേറ്റ് തന്നു കഴിഞ്ഞു. ഭക്ഷണം വിളമ്പിക്കൊള്ളൂ എന്ന അനുമതിയും കിട്ടി .സത്യത്തില്‍ എനിക്ക് അന്ന് വന്ന ദേഷ്യവും അപമാനവും കരച്ചിലും പറയാന്‍ വയ്യ ..ആഹാരവും ചര്‍ച്ചയും ഒക്കെ കഴിഞ്ഞ് എല്ലാവരും പോയിക്കഴിഞ്ഞു ഞാന്‍ നിന്റെ അച്ഛനോട് പറഞ്ഞു ‘ഗുരുജിയോ ആരോ ആയിക്കോട്ടെ .മേലാല്‍ ഇത്തരം മാനസിക രോഗികളെയും കൊണ്ട് ഇങ്ങോട്ട് വന്നേക്കരുത്- ശ്രീദേവി ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റ്:

എനിക്ക് 3 വയസുള്ളപ്പോഴാണ് ഗുരുജി ഗോള്‍വാര്‍ക്കര്‍ എന്റെ വീട് സന്ദര്‍ശിക്കുന്നത് .എന്റെ അച്ഛന്‍ ശ്രീ K.S.കര്‍ത്താ കേരളത്തിലെ ആദ്യത്തെ സംഘ പ്രചാരകരില്‍ ഒരാളായിരുന്നു .പില്‍ക്കാലത്തു ബിജെപി നേതാക്കാളായ പലരും നിത്യ സന്ദര്‍ശകരാ യിരുന്നു വീട്ടില്‍ ..3 വയസ് മാത്രമുണ്ടായിരുന്ന എനിക്ക് ഗോള്‍വാര്‍ക്കാരുടെ സന്ദര്ശനത്തെക്കുറിച്ചു വലിയ ഓര്‍മ്മകള്‍ ഒന്നുമില്ല .പിന്നീട് അമ്മ പറഞ്ഞ കാര്യങ്ങള്‍ മാത്രമാണ് അതിനെക്കുറിച്ചുള്ള എന്റെ അറിവ് .അത് കൊണ്ടു ഇനി അമ്മയാണ് സംസാരിക്കുക

‘ഒരു ദിവസം ഉച്ചയ്ക്കാണ് നിന്റെ അച്ഛനും ഗുരുജിയും കൂടെ 3സംഘ പ്രവര്‍ത്തകരും കൂടി വീട്ടില്‍ വന്നത് .അന്ന് നമ്മള്‍ ശാസ്തമംഗലത്തുള്ള ആ വലിയ മുറ്റമുള്ള പഴയ വീട്ടിലാണ് താമസം ..റോസ് കലര്‍ന്ന വെളുപ്പ് നിറമുള്ള ഒരാളായിരുന്നു ഗുരുജി .വെള്ള കുര്‍ത്തയും പൈജാമയും കട്ടിക്കണ്ണടയും താടിയും ..ഒരു സുന്ദരന്‍ .വീട്ടിലേക്ക് കടന്നു വരുമ്പോള്‍ നീയും ഞാനും ഇറയത്ത് നില്‍പ്പുണ്ട് .നീ ഒരു വെള്ള പെറ്റിക്കോട്ട് ആണ് ഇട്ടിരുന്നത് .(അതെങ്കിലും നിന്നെ ഇടീക്കാന്‍ ഞാന്‍ പെട്ട പാട് ).നീ ഒരു ഓറഞ്ച് പൊളിച്ചു തിന്നുകയായിരുന്നു .പകുതി തിന്ന ഒരല്ലി വലത്ത് കൈയിലും ബാക്കി പൊളിച്ച ഓറഞ്ച് മറു കയ്യിലും .വാതില്‍ കടന്ന് ഗുരുജി മുന്നോട്ട് വന്നു ഗംഭീര സ്വരത്തില്‍ കൈകൂപ്പി എന്നോട് പറഞ്ഞു .’ഗൃഹലക്ഷ്മി കോ സാദാര്‍ പ്രണാമ് ‘ഗൃഹ ലക്ഷ്മി എന്നൊക്കെ കേട്ട് എനിക്ക് ചിരി വന്നെങ്കിലും ഞാന്‍ തിരിച്ചു കൈക്കൂപ്പി .അപ്പോഴാണ് അദ്ദേഹം നിന്നെ കണ്ടത് .കുനിഞ്ഞു നിന്റെ കവിളില്‍ തട്ടി അദ്ദേഹം നിന്നോട് ചോദിച്ചു ‘ഒരു ഓറഞ്ച് എനിക്കും തരുമോ ?’.നീ ഉടനെ തന്നെ തിന്നു കൊണ്ടിരുന്ന അല്ലിയും ബാക്കിയുണ്ടായിരുന്ന മുഴുവനും ഓറഞ്ചും കൂടി അദ്ദേഹത്തിന്റെ കയ്യില്‍ കൊടുത്തിട്ട് പറഞ്ഞു ‘ ബാക്കി നീ തിന്നോ ‘..ഞാനങ്ങു വല്ലാതെയായി . എല്ലാവരും പൊട്ടിച്ചിരിച്ചു .ഒരല്ലി ചോദിച്ചപ്പോള്‍ നീ മുഴുവന്‍ ഓറഞ്ചും കൊടുത്തത് കണ്ടു ഗുരുജിക്കും വലിയ സന്തോഷമായി .പുള്ളി തിരിഞ്ഞ് നിന്റെ അച്ഛനോട് പറഞ്ഞു ‘ശ്രീധര്‍ജി Am not surprised .After all she is your daughter ഹെയ് നാ ?(ആരെങ്കിലും സഹായം ചോദിച്ചാല്‍ ബാങ്കില്‍ നിന്ന് ലോണ്‍ എടുത്തു കൊടുത്തു പോലും സഹായിച്ചു മുടിഞ്ഞു പോയ ഒരാളാണ് എന്റെ അച്ഛന്‍ )..

അത് കഴിഞ്ഞ് അവര്‍ അകത്തേക്ക് വന്നു .ഇനിയാണ് തമാശ .അകത്തു കയറിയ ഉടനെ ഗുരുജി ചോദിച്ചു ‘ടോയ്‌ലറ്റ് കിദര്‍ ‘? വളരെ ദൂരം യാത്ര ചെയ്തു വന്നയാള്‍ അല്ലേ ?ടോയ്‌ലറ്റ് ഉപയോഗിക്കേണ്ടിയിരിക്കും എന്ന് കരുതി അദ്ദേഹത്തിന് ടോയ്‌ലറ്റ് കാണിച്ചു കൊടുത്തു .അദ്ദേഹം ടോയ്‌ലറ്റ് വാതില്‍ തുറന്നു .അകത്തേക്ക് നോക്കി .അപ്പോള്‍ത്തന്നെ പുറത്തിറങ്ങി .’വേറെ ടോയ്‌ലറ്റ് ഉണ്ടോ ?’എന്നാരാഞ്ഞു .ഞാന്‍ അങ്ങ് വിഷമിച്ചു .ഈ ടോയ്‌ലറ്റിനു എന്തെങ്കിലും പ്രശ്‌നമുണ്ടോ ?രാവിലെ വൃത്തിയായി കഴുകിയതാണല്ലോ .അപ്പോഴേക്കും അദ്ദേഹം രണ്ടാമത്തെ ടോയ്‌ലറ്റിനു അകത്തേക്ക് കയറി പൊടുന്നനെ പുറത്തേക്ക് ഇറങ്ങി . ഇനിയുള്ളത് പുറത്തുള്ള ടോയ്‌ലറ്റ് ആണ് .അവിടെയുമുണ്ടായി വാതില്‍ തുറക്കലും ഉടനടി പുറത്തേക്ക് ഇറങ്ങലും എനിക്ക് ആകെ നാണക്കേടായി .എന്താണ് പ്രശ്‌നമെന്ന് മനസിലായില്ല .അപമാനം കൊണ്ട് ഞാന്‍ തല കറങ്ങി വീഴുമെന്ന് തോന്നി .അപ്പോഴേക്കും അദ്ദേഹത്തിന്റെ കൂടെ വന്ന ആള്‍ പറഞ്ഞു ‘ചേച്ചി വിഷമിക്കണ്ട .അദ്ദേഹം എവിടെ പോയാലും ആദ്യം ടോയ്‌ലറ്റ് പരിശോധിക്കും .

ടോയ്‌ലറ്റ് വൃത്തിയില്ലെങ്കില്‍ അദ്ദേഹം അവിടെന്ന് ഭക്ഷണം കഴിക്കില്ല ‘അപ്പോഴേക്കും ടോയ്‌ലറ്റ് ഒക്കെ വൃത്തിയാണെന്ന് കണ്ട് സന്തുഷ്ടനായി അദ്ദേഹം ‘ഭേഷ് .’സര്‍ട്ടിഫിക്കേറ്റ് തന്നു കഴിഞ്ഞു .ഭക്ഷണം വിളമ്പിക്കൊള്ളൂ എന്ന അനുമതിയും കിട്ടി .സത്യത്തില്‍ എനിക്ക് അന്ന് വന്ന ദേഷ്യവും അപമാനവും കരച്ചിലും പറയാന്‍ വയ്യ ..ആഹാരവും ചര്‍ച്ചയും ഒക്കെ കഴിഞ്ഞ് എല്ലാവരും പോയിക്കഴിഞ്ഞു ഞാന്‍ നിന്റെ അച്ഛനോട് പറഞ്ഞു ‘ഗുരുജിയോ ആരോ ആയിക്കോട്ടെ .മേലാല്‍ ഇത്തരം മാനസിക രോഗികളെയും കൊണ്ട് ഇങ്ങോട്ട് വന്നേക്കരുത് .’പിന്നെ പോകുന്നതിന് മുന്‍പ് ഒരു കാര്യമുണ്ടായി .നിന്റെ തലയില്‍ കൈ വച്ചു ‘ബേട്ടിക്കു സത് ബുദ്ധി ഉണ്ടാവട്ടെ ‘എന്ന് ഗുരുജി അനുഗ്രഹിച്ചു .. എന്നിട്ട് അതുണ്ടായോ മോളെ ‘? ‘അത് കൃത്യമായി ഫലിച്ചു അമ്മേ .അത് കൊണ്ടാണ് ഇത്ര ശക്തമായ സവര്‍ണ ശുദ്ധാശുദ്ധ ഫാസിസ്റ്റു ബോധം പേറി നടക്കുന്ന ഈക്കൂട്ടരെ ചത്താലും എതിര്‍ക്കണമെന്ന വെളിച്ചം നല്ലോണം തലയില്‍ തെളിഞ്ഞു പ്രകാശിക്കുന്നത് ‘ ..

നെടുവത്തൂർ പഞ്ചായത്തിലെ ‘കാണാതായ’ ബിജെപി സ്ഥാനാർത്ഥി ഒടുവിൽ തിരിച്ചെത്തി. നെടുവത്തൂർ പഞ്ചായത്തിലെ അഞ്ചാം വാർഡിലെ ബിജെപി സ്ഥാനാർത്ഥിയായ അജീവ് കുമാറാണ് കൊട്ടാരക്കര പൊലീസ് സ്‌റ്റേഷനിൽ ഹാജരായത്. അജീവ് കുമാറിനെ കാണ്മാനില്ലെന്ന് കാണിച്ച് കഴിഞ്ഞ ദിവസം കുടുംബം പൊലീസിൽ പരാതി നൽകിയിരുന്നു. സിപിഐ അനുഭാവിയായിരുന്ന അജീവ്കുമാര്‍ ബിജെപിയില്‍ ചേര്‍ന്ന് സ്ഥാനാര്‍ഥിയായതിനു ശേഷം ഭീഷണി ഉണ്ടായിരുന്നെന്നും കാണാതായതില്‍ ദുരൂഹത ഉണ്ടെന്നുമായിരുന്നു കുടുംബത്തിന്‍റെ പരാതി.

സംഭവത്തെ പറ്റി പൊലീസ് അന്വേഷണം തുടങ്ങിയതിനു പിന്നാലെയാണ് അജീവ് നാടകീയമായി ഇന്ന് ഉച്ചയോടെ കൊട്ടാരക്കര പൊലീസ് സ്റ്റേഷനില്‍ ഹാജരായത്. ആരും തട്ടിക്കൊണ്ടുപോയതല്ലെന്നും കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ പലരിൽ നിന്നും ഭീഷണി ഉണ്ടായിരുന്നതിനാലാണ് മാറി നിന്നതെന്നും അജീവ് കുമാർ പ്രതികരിച്ചു.

അജീവിനെ വീഡിയോ കോണ്‍ഫറന്‍സിലൂടെ പൊലീസ് മജിസ്ട്രേറ്റിനു മുന്നില്‍ ഹാജരാക്കി. പിന്നാലെ അജീവ് പ്രവര്‍ത്തകര്‍ക്കൊപ്പം പ്രചാരണവും തുടങ്ങി. അജീവിനെ കാണാതായതുമായി ഇടത് മുന്നണിക്ക് ഒരു ബന്ധവുമില്ലെന്ന് മുന്നണി നേതാക്കള്‍ കഴിഞ്ഞ ദിവസം തന്നെ വ്യക്തമാക്കിയിരുന്നു . പരാജയഭീതി കൊണ്ട് അജീവ് സ്വയം ഒളിവില്‍ പോയതായിരിക്കാമെന്നും ഇടത് നേതാക്കള്‍ പ്രതികരിച്ചിരുന്നു.

മെഡിക്കല്‍ കോളജ് ക്വാര്‍ട്ടേഴ്‌സില്‍ പ്രേതശല്യമുണ്ടെന്നു പരാതി നല്‍കിയ ജീവനക്കാരനു സസ്‌പെന്‍ഷന്‍. അര്‍ധരാത്രിയായാല്‍ പ്രേതശല്യമുണ്ടെന്നും ഉറങ്ങാന്‍ കഴിയാറില്ലെന്നുമാണ് ജീവനക്കാരന്‍ മെഡിക്കല്‍ കോളജ് അഡ്മിനിസ്‌ട്രേറ്റര്‍ക്കു പരാതി നല്‍കിയത്.

എന്നാല്‍ പരാതി നല്‍കാനെത്തിയ ജീവനക്കാരന്‍ അപമര്യാദയായി പെരുമാറിയതിനാല്‍ സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നുവെന്നാണ് മെഡിക്കല്‍ കോളജ് അധികൃതര്‍ പറയുന്നത്.

അതേസമയം, കഴിഞ്ഞ ആഴ്ച ജില്ല ആശുപത്രിയില്‍ നിന്ന് കോട്ടയം മെഡിക്കല്‍ കോളജിലെത്തിച്ച കൊവിഡ് രോഗിയോടൊപ്പം എത്തിയ ബന്ധുവായ മറ്റൊരു കൊവിഡ് രോഗി 16 മണിക്കൂര്‍ ആശുപത്രിക്ക് വെളിയില്‍ നിന്ന സംഭവം വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ബുധനാഴ്ച രാത്രി 7.30ന് മെഡിക്കല്‍ കോളജ് പുതിയ അത്യാഹിത വിഭാഗത്തിലെ കോവിഡ് വാര്‍ഡിലായിരുന്നു സംഭവം.

കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കുറുപ്പന്തു സ്വദേശിനിയായ 45കാരിയെയും ഭര്‍തൃമാതാവിവിനെയും പാലാ കൊവിഡ് സെന്ററിലേക്ക് മാറ്റിയിരുന്നു. ബുധനാഴ്ച ശ്വാസതടസ്സം കൂടിയതിനെ തുടര്‍ന്ന് ഭര്‍തൃമാതാവിനെ ആദ്യം പാലാ ജനറല്‍ ആശുപത്രിയിലും ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ജില്ലാ ആശുപത്രിയിലും എത്തിച്ചു. ഇവരോടൊപ്പം രോഗബാധിതയായ മരുമകളും കൂടെയുണ്ടായിരുന്നു. ജില്ല ആശുപത്രിയില്‍ വെന്റിലേഷന്‍ സൗകര്യമില്ലാതിരുന്നതിനാല്‍ ആരോഗ്യ വകുപ്പ് അധികൃതര്‍ തന്നെ ഇരുവരെയും മെഡിക്കല്‍ കോളജിലെത്തിക്കുകയായിരുന്നു.

നേഴ്‌സുമാരായ പ്രവാസി മലയാളി സ്ത്രീജനങ്ങൾ പലപ്പോഴും ജീവിതത്തിൽ കഷ്ടപ്പെടുന്നത് നഴ്‌സിംഗിന്റെ നൂലാമാലകളിൽ പെട്ടല്ല മറിച്ച് അതിനപ്പുറമായി മഞ്ഞും മഴയും കാറ്റും കടുത്ത തണുപ്പും അടങ്ങുന്ന പ്രതികൂല കാലാവസ്ഥകളിൽ ജോലിയും കുട്ടികളുടെ വിദ്യാഭ്യസവും കുടുംബജീവിതവും ഒരുമിച്ചു കൊണ്ടുപോകുന്നതിൽ ആണ്. എല്ലാ സ്ഥലത്തും സമയനിഷ്ട പാലിക്കപ്പെടേണ്ടതുണ്ട്. അതിനാൽ തന്നെ ഒരുപാട് മലയാളി പ്രവാസി സ്ത്രീകൾ ഡ്രൈവിങ്ങിൽ വിജയിക്കുകയും ചെയ്യുന്നു. എന്നാൽ ഇപ്പോഴും ചിലർ പാതി വഴിയിൽ ഡ്രവിങ്ങ് പഠനം ഉപേക്ഷിക്കുന്ന പ്രവണത കാണുമ്പോൾ അവർക്ക് ആത്മവിശ്വാസം നൽകുന്ന ഒന്നാണ് ഷിൻസിയുടെ തുറന്ന് പറച്ചിൽ…

ഷിൻസിയുടെ പോസ്റ്റ് വായിക്കാം..

എന്റെ ജീവിതത്തില്‍ ഒരിക്കലും നടക്കാന്‍ പോകുന്നില്ല എന്ന് കരുതി അടച്ചു പൂട്ടി വച്ചിരുന്ന മോഹമാണ് കാര്‍ ഓടിക്കുക എന്നത്… മോഹം മാത്രമല്ല ഒരു സ്ത്രീയെ സംബന്ധിച്ച് കാര്‍ ഓടിക്കാന്‍ പഠിക്കുക അല്ലെങ്കില്‍ ഡ്രൈവിംഗ് പഠിക്കുക എന്നത് ഏറ്റവും അത്യാവശ്യമായ ഒരു കാര്യം തന്നെയാണ്..

ലൈസന്‍സ് എടുക്കുന്നത് 10 വര്‍ഷം മുന്‍പാണ്… മോനെയും എടുത്ത് കൊണ്ട് ഒരു പൊരിവെയിലത്തു ഓട്ടോ കിട്ടാതെ നടക്കുന്ന ഒരു സമയത്താണ് എനിക്ക് വണ്ടി ഓടിക്കാന്‍ പഠിക്കണം എന്ന് തോന്നിയത്..അല്ലെങ്കിലും വേറെ നിവൃത്തി ഇല്ലാതെ വരുമ്പോള്‍ ആണല്ലോ പലതും അത്യാവശ്യമാണ് എന്ന് മനസിലാക്കുക..
അങ്ങനെ ഒരു ഡ്രൈവിംഗ് സ്‌കൂളില്‍ ചേര്‍ന്നു കാറും two wheeler ഉം ലൈസന്‍സ്സ് ഒക്കെ എടുത്തു.. അപ്പൊള്‍ തന്നെ പുതിയ ഒരു ആക്ടിവയും വാങ്ങി..മോനെ മുന്നില്‍ നിര്‍ത്തി ഞങ്ങള്‍ രണ്ടാളും അതിലായി പിന്നീടുള്ള യാത്ര…

കാര്‍ ഓടിക്കാന്‍ എവിടെ നിന്നും കിട്ടുന്നില്ല.. ആര്‍ക്കും അതിനുള്ള ധൈര്യം ഉണ്ടായിരുന്നില്ല…പപ്പയുടെ ഒരു കാര്‍ ഇടയ്ക്ക് ഇറക്കി ഇടും കയറ്റി ഇടും… അത്രേയൊക്കെ തന്നെ.. ഒരിക്കല്‍ പപ്പയുടെ കാര്‍ എടുത്തു പറയാതെ മോനെയും കൊണ്ട് ടൗണില്‍ പോയി.. തിരിച്ചു എത്തിയപ്പോ വീട്ടില്‍ നാട്ടുകാര് മുഴുവനും ഉണ്ട്..മമ്മി നിലവിളിച്ച് വിളിച്ചു വരുത്തിയതാണ് എന്നെ കാണാഞ്ഞിട്ട്…
അവര്‍ക്കു അമേരിക്കയിലേക്ക് പോകേണ്ട സമയം ആയപ്പോള്‍ താക്കോല്‍ എന്നെ ആണ് ഏല്പിക്കുക..അവര് പോയാല്‍ ഞാന്‍ ഇതെടുത്തു ഓടിക്കും എന്നുള്ളത് കൊണ്ട് പോകാന്‍ നേരം ബൈബിള്‍ എടുത്തോണ്ട് വന്നു കാര്‍ ല്‍ തൊടരുത് എന്ന് സത്യം ചെയ്യിക്കാന്‍ മമ്മി മറന്നില്ല.. അതോടെ കാര്‍ എന്ന സ്വപനം എനിക്ക് വിദൂരതയിലായി..
എന്നെ സത്യം ചെയ്യിപ്പിച്ചു അമേരിക്കക്കു കടന്നു കളഞ്ഞ 60 കഴിഞ്ഞ എന്റെ അമ്മച്ചി അവിടെ ചെന്ന് camery ഓടിച്ചു നടക്കുന്ന ഫോട്ടോയാണ് പിന്നീട് ഞാന്‍ കണ്ടത്..ഇവിടെ ആക്ടിവയും ഓടിച്ചു നടക്കുന്ന എനിക്ക് എന്നോട് തന്നെ പുച്ഛം തോന്നി..എന്റെ അഭിമാനത്തിന് ക്ഷതമേറ്റു… എനിക്ക് വണ്ടി ഓടിക്കണം..ഞാന്‍ തീരുമാനിച്ചു ഉറപ്പിച്ചു…

പിന്നീട് അങ്ങോട്ട് കെട്ടിയോന് Anil Georgeകരണസൗര്യം ഇല്ലാത്ത ദിനങ്ങള്‍ ആയിരുന്നു.. ആശാന്‍ എനിക്ക് പഠിക്കാനായി ആശാന്റെ astar തന്നിട്ട് പുള്ളിക്കു പുതിയ s cross വാങ്ങി..പിന്നീട് astar ഉരുട്ടിയുള്ള നടപ്പായിരുന്നു കുറച്ചു ദിവസങ്ങള്‍…
വഴിയില്‍ വണ്ടി off ആയി പോവുക.. Cletch കൊടുക്കാതെ ഗിയര്‍ മാറുക.. ഗിയര്‍ മാറി വീഴുക.. ഹാഫ് cletch ല്‍ കാര്‍ പുറകോട്ട് പോവുക … സംഭാവബഹുലമായിരുന്നു ഡ്രൈവിംഗ് പഠനം.. കെട്ടിയോന്റെ പല്ല് ഞെരിഞ്ഞു തീര്‍ന്നതല്ലാതെ ഞാന്‍ ഡ്രൈവിംഗ് പഠിച്ചില്ല..

ഇല്ല… ഇതെനിക്ക് പഠിക്കാന്‍ ആവില്ല.. കാര്‍ ഓടിക്കാന്‍ ഈ ജന്മം എനിക്ക് ആവില്ല.. നിരാശയായി…അങ്ങനെ ഇരിക്കുമ്പോള്‍ ആണ് ഞങ്ങളുടെ sunshine വയറ്റില്‍ ഉണ്ടെന്നു അറിയുന്നത്… പിന്നെ ഡ്രൈവിംഗ് ഒക്കെ വിട്ടു.. അവള്‍ക്കു വേണ്ടിയുള്ള കാത്തിരിപ്പായിരുന്നു…

ഇതിനിടയില്‍ astar വില്‍ക്കാന്‍ തീരുമാനമായി..മോള്‍ ഉണ്ടായി ഇത്തിരി കഴിഞ്ഞു ഒരു ഓട്ടോമാറ്റിക് കാര്‍ വാങ്ങുക എന്നതായിരുന്നു എന്റെ ഗൂഡലക്ഷ്യം.. ഓട്ടോമാറ്റിക് ഓടിക്കുന്ന ചില മഹതികളുടെ അനുഭസാക്ഷ്യം കൂടി ആയപ്പോ ഓട്ടോമാറ്റിക് കാറുകളോട് ഭയങ്കര ആരാധനയായി..ഇനി അത് മതി…തീരുമാനിച്ചു ഉറപ്പിച്ചു..
ഇടയ്ക്ക് ഇടയ്ക്ക് ഓട്ടോമാറ്റിക് കാര്‍ നെ കുറിച്ച് കെട്ടിയോനെ ഉത്തരവാദിത്തതോടെ ഓര്‍മിപ്പിച്ചു കൊണ്ടിരുന്നു.. ഓട്ടോമാറ്റിക് ആര്‍ക്കും ഓടിക്കാം.. Manual തന്നെ പഠിക്കു.. അതാകുമ്പോ ഏതു വണ്ടിയും നിനക്ക് ഓടിക്കാം.. ഇതായിരുന്നു അങ്ങേരുടെ ഉപദേശം..

ഉപദേശം പണ്ടേ ഇഷ്ടമില്ലാത്ത കൊണ്ട് നമ്മള്‍ അത് ചെവികൊണ്ടില്ല.. കെട്ടിയോന് അടുത്ത കാര്‍ വാങ്ങുമ്പോള്‍ ഈ s cross മാറ്റി ഓട്ടോമാറ്റിക് കാര്‍ ആക്കണം.. ഞാന്‍ തീരുമാനം ഒക്കെ എടുത്തിരുന്നു..പക്ഷെ ഒന്നും നടന്നില്ല..
കെട്ടിയോന്‍ അടുത്ത കാര്‍ എടുത്തു…അപ്പോള്‍ മാന്യമായി s cross ന്റെ താക്കോല്‍ തന്നിട്ട് പറഞ്ഞു..ഇത് ഓടിച്ചു പഠിക്കു..independent ആകണം എന്നുണ്ടെങ്കില്‍.. ഞാന്‍ പറഞ്ഞു പറ്റില്ല.. എനിക്ക് ചെറിയ ഒരു കാര്‍ പോലും ഇത്രയും കാലം നോക്കിയിട്ട് നടന്നില്ല..എന്നിട്ടാണ് ഇത്..??

ഈ ഡിസ്‌കഷന്‍ നടക്കുമ്പോള്‍ ഒരു കൂട്ടുകാരന്‍ കൂടെ ഉണ്ടായിരുന്നു.. അവന്‍ എന്നോട് പറഞ്ഞു.. ഈ കാര്‍ ഓടിക്കാന്‍ പറ്റുന്നില്ലെങ്കില്‍ നീ ഒരു കഴിവ് കെട്ട സ്ത്രീയാണ് ന്നു എനിക്ക് പറയേണ്ടി വരും എന്ന്.. തമാശ ആയിരുന്നെങ്കിലും എനിക്ക് അത് നന്നായി പൊള്ളി..ലവന്‍ എന്റെ വെറുപ്പീര് പോസ്റ്റ് കണ്ടു unfrnd ചെയ്തു പോയതിനാല്‍ mention ചെയ്യുന്നില്ല..??????

ആ രാത്രി തീരുമാനം എടുത്തു.. S cross ഓടിച്ചിട്ട് തന്നെ കാര്യം.. അങ്ങനെ ഒരു ബീച്ച് ന്റെ സൈഡ് ലുള്ള ആളൊഴിഞ്ഞ റോഡില്‍ എനിക്ക് കെട്ടിയോന്‍ വണ്ടി തന്നു..വണ്ടി എടുക്കുന്നതും വണ്ടി എന്റെ കണ്ട്രോളില്‍ ഇല്ലാതെ പോകുന്നു.. ഗിയര്‍ ഇടുമ്പോള്‍ cletch full ആകുന്നില്ല.. ഹാഫ് cletch കിട്ടുന്നില്ല.. ഒരു ബസില്‍ കയറി ഇരിക്കുന്ന അവസ്ഥ…ആകെ ജഗപൊക..

വീണ്ടും #sed… ആകെ നിരാശ… വണ്ടി മാറ്റണം… മാറ്റി തന്നെ പറ്റു..എന്റെ comfort അതാണ്… ഭാര്യയും ഭര്‍ത്താവും പൊരിഞ്ഞ വഴക്കായി..ഞാന്‍ ഒരുപാട് ആഗ്രഹിച്ചു വാങ്ങിയ വണ്ടി ആണ്.. നിനക്ക് സൗകര്യം ഉണ്ടെങ്കില്‍ ഓടിച്ചു പഠിച്ചോ.. Independent ആകണമെന്നുണ്ടെങ്കില്‍… അല്ലെങ്കില്‍ അതവിടെ കിടക്കും.. ഇത് കൊടുത്തിട്ട് ഓട്ടോമാറ്റിക് കാര്‍ ഞാന്‍ വാങ്ങുകയുമില്ല…കെട്ടിയോന്‍ അടിവര ഇട്ടു പറഞ്ഞു..
മുറ്റത്തു കിടക്കുന്ന കാറിലേക്ക് നോക്കി നെടുവീര്‍പ്പിട്ട് പഴയ ആക്ടിവയില്‍ മക്കളെ കൊണ്ട് യാത്ര തുടര്‍ന്നു… വഴിയില്‍ എത്തുമ്പോള്‍ മോള്‍ ഉറങ്ങി പോകും.. അവളെ വഴിയില്‍ തോളത്തു ഇട്ടു നില്കും..അവളുടെ ഉറക്കം കഴിയുന്ന വരെ..അങ്ങനെ ഒരുപാട് ബുദ്ധിമുട്ടി..

വീണ്ടും വണ്ടി വില്‍ക്കാന്‍ ശ്രമം നടത്തി.. അതവിടെ പോകില്ല ന്നു മാത്രമല്ല അതുപറഞ്ഞു നല്ല വഴക്കുമായി.. മാനസികസംഘര്‍ഷമായി… Solution തേടി ഓടിയെത്തിയത് കൂട്ടുകാരിയുടെ അടുത്താണ് Maria Remla
അവിടുന്ന് ഒരു solution ആയിട്ടാണ് തിരിച്ചു വരവ്… അവളുടെ പരിചയത്തില്‍ ഒരു ചേട്ടന്‍ നല്ല ക്ഷമയോടെ സ്വന്തം കാറില്‍ പഠിപ്പിക്കും.. അങ്ങനെ ചേട്ടനെയും കൊണ്ട് s cross ഓടിക്കാന്‍ തുടങ്ങി… ചേട്ടന്റെ ക്ഷമയുടെ നെല്ലിപലക എത്തിയിട്ടുണ്ടാകണം.. ആദ്യത്തെ ദിവസം ഞാന്‍ പഴയ അവസ്ഥ തന്നെ.. ആകെ മൊത്തം ടോട്ടല്‍ പരാജയം..
വീണ്ടും ഇത് ശരിയാവില്ല എന്നുള്ള ചിന്ത തുടങ്ങി.. ആ രാത്രി ചേട്ടനെ വിളിച്ചു.. ആത്മാര്‍ഥമായി പറയണം… എനിക്ക് ഈ വണ്ടി ഓടിക്കാന്‍ പറ്റുവോ..പറ്റുന്നില്ലെങ്കില്‍ എനിക്ക് ഈ വണ്ടി മാറ്റി ഓട്ടോമാറ്റിക് എടുക്കണം…എന്റെ ചോദ്യം കേട്ടിട്ട് ചേട്ടന്‍ ചിരിച്ചിട്ട് പറഞ്ഞു.. നന്നായി ഓടിക്കുന്നുണ്ടല്ലോ.. ഇനി കുറച്ചു കാര്യങ്ങള്‍ കൂടി ഉള്ളൂ…ധൈര്യമായിരിക്കൂ.. ഓടിക്കാന്‍ ആകും..

എന്റെ confidence കൂട്ടിയത് ആ വാക്കുകള്‍ ആണ്.. എനിക്ക് അറിയാം ഞാന്‍ അന്ന് വമ്പന്‍ പരാജയം ആയിരുന്നു എന്ന്.. ഒരാഴ്ച ട്രൈ ചെയ്യാം എന്നിട്ട് ബാക്കി നോക്കാം എന്ന തീരുമാനത്തില്‍ ഞങ്ങള്‍ എത്തി..
ആറാമത്തെ ദിവസം ഞാന്‍ നന്നായി ഓടിക്കുന്നു എന്ന് ചേട്ടന്‍ പറഞ്ഞു..7 മത്തെ ദിവസം മക്കളെയും കൊണ്ട് ഒറ്റയ്ക്ക് പുറത്തു പോയി വന്നു…ആദ്യം വിളിച്ചു പറഞ്ഞതു ചേട്ടനെ തന്നെയാണ്..

ഞാന്‍ ഇവിടെ ഇതെഴുതുന്നത് ലൈസന്‍സ്സ് ഉണ്ടായിട്ടും കാര്‍ ഉണ്ടായിട്ടും ഓടിക്കാന്‍ പറ്റാത്ത സ്ത്രീകള്‍ ഉണ്ട്.. അവര്‍ക്കു വേണ്ടിയാണ്… എനിക്ക് പറ്റിയെങ്കില്‍ പെണ്ണുങ്ങളെ നിങ്ങള്‍ക്കും പറ്റും..????

NB : നമ്മുടെ കെട്ടിയോന്മാരുടെ കൂടെ വണ്ടി ഓടിച്ചു പഠിക്കാന്‍ ഈ ജന്മത്തു പറ്റുമെന്നു വിചാരിക്കേണ്ട.. ??

ക്ഷമ ഉള്ള ഒരാള്‍ക്ക് മാത്രമേ നമ്മള്‍ക്ക് മനസിലാകുന്ന ഭാഷയില്‍ പറഞ്ഞു തരാന്‍ സാധിക്കൂ ??
ഷിബു ചേട്ടായി. Shibu Padinjarekalayil.. നിറഞ്ഞ സ്‌നേഹം ട്ടോ ????????

[ot-video][/ot-video]

RECENT POSTS
Copyright © . All rights reserved