റാന്നി താലൂക്ക് ആശുപത്രിയിലെ വനിതാ ഡോക്റ്ററെ പ്രൈവറ്റ് പ്രാക്ടീസ് നടത്തുന്ന സ്ഥലത്ത് കയറി കയ്യേറ്റം ചെയ്യുകയും അസഭ്യം പറയുകയും ജാതിപറഞ്ഞു അധിക്ഷേപിക്കുകയും ഡോക്റ്ററുടെ ക്ലിനിക്കിലെ സാധനങ്ങൾ അടിച്ചുതകർക്കുകയും അവരുടെ ഫോണും പേഴ്‌സും മോഷ്ടിച്ചുകൊണ്ട് പോകുകയും ചെയ്ത സംഭവത്തിൽ പരാതി നൽകി രണ്ട് ദിവസം പിന്നിട്ടിട്ടും പ്രതിയെ പിടികൂടാൻ തയ്യാറാകാതെ പോലീസ്.
ദളിത് വിഭാഗത്തിൽ പെട്ട ഡോ. ആതിര മാധവിനെയാണ് ക്ലിനിക്കിൽ അതിക്രമിച്ച് കയറി ജാത്യാധിക്ഷേപം നടത്തുകയും അസഭ്യം വിളിക്കുകയും കയ്യേറ്റം ചെയ്യുകയും വധഭീഷണി മുഴക്കുകയും ചെയ്തത്. ഡോകടറുടെ മുൻ ഭർത്താവാണ് അതിക്രമങ്ങൾ നടത്തിയത്. ഇവർ നിയമപരമായി ഡിവോഴ്സ് ആയവരും ആണ്.
ക്ലിനിക്കിൽ അതിക്രമിച്ചു കയറിയ മുൻ ഭർത്താവ് നടത്തിയ അതിക്രമങ്ങളുടെ വീഡിയോ സഹിതം സംഭവം നടന്ന നവംബർ 9 ന് തന്നെ ഡോക്ടർ ഫെയ്‌സ്‌ബുക്കിൽ പോസ്റ്റ് ഇട്ടിരുന്നു.ശാരീരിക അസ്വസ്ഥത യെ തുടർന്ന് അടുത്തുള്ള ചങ്ങനാശേരി സർക്കാർ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. കൈക്കും തലക്കും തോളിനും പരിക്കുകൾ ഉണ്ട്.
അടുത്തുള്ള പോലീസ് സ്റ്റേഷനിൽ സംഭവം നടന്ന അപ്പോള് തന്നെ വിവരം അറിയിച്ചു.പൊലീസ് എത്തി വേണ്ട നിർദേശങ്ങൾ നൽകിമടങ്ങുകയും ചെയ്തു. പിറ്റേന്ന് രാവിലെ വക്കീലിനെ കൂട്ടി കീഴ്‌വായ്പൂര്പോലീസ് സ്റ്റേഷനിൽ എത്തി പരാതി നൽകി. പോലീസ് ഡോക്ടറുടെ മൊഴി രേഖപ്പെടുത്തി. ക്ലിനിക്കിൽ എത്തി മഹസ്സർ രേഖപ്പെടുത്തിയശേഷം നടപടി എടുക്കും എന്ന് ഉറപ്പ് നൽകിയിരുന്നു എങ്കിലും രണ്ട് ദിവസം പിന്നിടുമ്പോഴും പ്രതിയുടെ ഭാഗത്തുനിന്നുള്ള ഉന്നത ഇടപെടലിനെ തുടർന്ന് പ്രതിയാരെന്ന് വ്യക്തമായി മൊഴിയിൽ പറഞ്ഞിട്ടുള്ള കൃത്യമായ വീഡിയോ ദൃശ്യങ്ങൾ ഉൾപ്പെടെ തെളിവുകളും ദൃക്‌സാക്ഷിയുമുള്ള കേസിൽ രണ്ടുദിവസമായി ഡാക്ടർക്ക് ജാതിവാലില്ലാത്തതുകൊണ്ട് മഞ്ജുവാരസ്യാർ മാർക്കും ജാതിവാലുള്ളവർക്കും മാത്രം നീതിലഭ്യമാക്കുന്ന നവോത്ഥാന പോലീസ് ഉരുണ്ടുകളിക്കുകയാണ്.
ഡോകറ്ററുടെ ജീവന് തന്നെ ഭീഷണിയുണ്ട്. തൃശൂരിൽ മറ്റൊരു വനിതാഡോക്റ്റർ ഇത്തരത്തിൽ ക്ലിനിക്കിൽ ആക്രമിക്കപ്പെടുകയും കൊലചെയ്യപ്പെടുകയും ചെയ്തിട്ട് അധിക ദിവസം ആയിട്ടില്ല. എന്നിട്ടുപോലും തികഞ്ഞ അലംഭാവം പുലർത്തുകയാണ് പോലീസ്. തനിക്ക് അപായമെന്തെങ്കിലും സംഭവിച്ചാൽ അതിന് ഈ പ്രതിയായിരിക്കും ഉത്തരവാദിയെന്ന് ഡോ. ആതിര മാധവ് പറഞ്ഞു.
എല്ലാ വേദനകളും കടിച്ച് അമർത്തി ഡോകടർ ഇന്നും റാന്നി താലൂക്കാശുപത്രയിൽ ഡൂട്ടിയിൽ ഉണ്ട്. പ്രതിക്ക് എതിരെ ഒരു നടപടിയും ഈ നേരം വരെ ഉണ്ടായിട്ടില്ല. വ്യക്തമായ അക്രമം, ബലപ്രയോഗം, അസഭ്യ വർഷം, സ്ത്രീത്വത്തിനേയും ജാതിയെയും അപമാനിക്കൽ, മോഷണം, ഭീഷണിപ്പെടുത്തൽ, കൊല പാതക ശ്രമം, സ്ഥാപനം നശിപ്പിക്കാൻ ശ്രമങ്ങൾ ഒക്കെ ഉണ്ടായിട്ടും അതിനെല്ലാം തെളിവു ഉണ്ടായിട്ടും ഒരു ദളിത് ഡോകറ്ററുടെ അവസ്ഥ ഇതാണെങ്കിൽ സാധാരണക്കാരായ ദളിത് സ്ത്രീകളുടെ പരാതികളോട് പോലീസ് സമീപനം എന്തായിരിക്കും എന്ന് ഊഹിച്ചുകൂടെ? എന്തായാലും നിയമപരമായി മുന്നോട്ട് പോകാൻ തന്നെ ആണ് തീരുമാനം എന്നും പോലീസിൽനിന്നും നീതിലഭിച്ചില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്നും ഡോകടർ വ്യക്തമാക്കി.
സ്വന്തം ലേഖകൻ
ഡള്ളാസ് : അമേരിക്കയുടെ സ്വന്തം ക്രിപ്റ്റോ കറൻസിയായ ഡിജിറ്റൽ ഡോളർ ഉടൻ സൃഷ്ടിക്കുന്നതിന് വലിയ മുൻഗണന യു എസ് സെൻട്രൽ ബാങ്ക് നൽകണമെന്ന് ഫെഡറൽ ഓപ്പൺ മാർക്കറ്റ് കമ്മിറ്റി അംഗവും ഡള്ളാസ് ഫെഡറൽ റിസർവ് ബാങ്കിന്റ് പ്രസിഡന്റുമായ റോബർട്ട് കപ്ലാൻ ആവശ്യപ്പെട്ടു.
ബ്ലൂംബെർഗ് ആതിഥേയത്വം വഹിച്ച വെർച്വൽ കോൺഫറൻസിൽ ചൊവ്വാഴ്ച സംസാരിച്ച കപ്ലാൻ വരും മാസങ്ങളിലും വർഷങ്ങളിലും ഡിജിറ്റൽ കറൻസി വികസിപ്പിക്കുന്നതിൽ ഫെഡറൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് നിർണായകമാണെന്ന് ആവശ്യപ്പെട്ടു. സെൻട്രൽ ബാങ്കറായ റോബർട്ട് കപ്ലാന്റെ പരാമർശങ്ങൾ സമ്പദ്‌വ്യവസ്ഥയെയും ധനനയത്തെയും കുറിച്ചുള്ള വിശാലമായ ചർച്ചയുടെ ഭാഗമായിരുന്നു. ധനനയം രൂപീകരിക്കുന്ന ചുമതലയുള്ള ഈ വർഷത്തെ ഫെഡറൽ ഓപ്പൺ മാർക്കറ്റ് കമ്മിറ്റി (FOMC) യിലെ അംഗമാണ് കപ്ലാൻ.
ബ്ലോക്ക്ചെയിൻ സാങ്കേതികവിദ്യ തീർച്ചയായും നയനിർമ്മാതാക്കളുടെ റഡാറിലാണെന്നും. ലോകമെമ്പാടുമുള്ള 80% സെൻട്രൽ ബാങ്കുകളും അവരുടെ സെൻട്രൽ ബാങ്കിന്റെ ഡിജിറ്റൽ കറൻസികളുടെ ഉപയോഗത്തെക്കുറിച്ച് ഗവേഷണത്തിലാണെന്നും ഫെഡറൽ ചെയർമാൻ ജെറോം പവൽ കഴിഞ്ഞ മാസം പറഞ്ഞിരുന്നു.
വാണിജ്യ ബാങ്കിംഗിലും ധനനയത്തിലും ഡിജിറ്റൽ ഡോളറിന്റെ സ്വാധീനം അന്വേഷിക്കുന്നതിനായി സെൻട്രൽ ബാങ്ക് ഡിജിറ്റൽ കറൻസികളുടെ അഥവാ സിബിഡിസികളുടെ സാഹിത്യ അവലോകനം തിങ്കളാഴ്ച ഫെഡറൽ പുറത്തിറക്കി. സർക്കാർ ഡിജിറ്റൽ കറൻസിയുടെ അന്തർലീനമായ മൂല്യ ഡ്രൈവറുകൾ പര്യവേക്ഷണം ചെയ്യുന്നതിനായി കൂടുതൽ ഗവേഷണം നടത്താൻ ശുപാർശ ചെയ്തുകൊണ്ട് അവലോകനം അവസാനിപ്പിച്ചു. ചൈനയുടെ സ്വന്തം ഡിജിറ്റൽ കറൻസി നിലവിൽ വന്നതോടുകൂടി അമേരിക്കയും അവരുടെ സ്വന്തം ഡിജിറ്റൽ കറൻസികൾ ഉടൻ നിലവിൽ വരുത്തും എന്ന് തന്നെയാണ് വാണിജ്യലോകം വിലയിരുത്തുന്നത്.
ഇപ്പോൾ ലോകത്തെ എല്ലാ സാമ്പത്തിക ശക്തികളും ക്രിപ്റ്റോ കറൻസികൾ നടപ്പിൽ വരുത്തുവാനുള്ള നടപടികൾ വേഗത്തിലാക്കുമ്പോൾ ചുരുങ്ങിയ വിലയിൽ ക്രിപ്റ്റോ കറൻസികൾ വാങ്ങി സൂക്ഷിച്ചിരിക്കുന്നവർക്ക് ഇത് വളരെ സന്തോഷം നൽകുന്ന ഒരു വാർത്ത തന്നെയാണ് . കാരണം ഇന്ന് നിസാരമായ വിലയിൽ ലഭിക്കുന്ന നിയമസാധുതയുള്ള ക്രിപ്റ്റോ കറൻസികൾ ഉപയോഗപ്പെടുത്തി വൻ ലാഭം ഉണ്ടാകുവാനുള്ള അവസരമാണ് വരും നാളുകളിൽ കൈവരുന്നത് .
ക്രിപ്‌റ്റോ കറൻസികളായ ക്രിപ്റ്റോ കാർബൺ ( സി സി ആർ ബി ) , ബിറ്റ് കോയിൻ ( ബി ടി സി ) എഥീരിയം തുടങ്ങിയവ എങ്ങനെ സൗജന്യമായി നേടാം , വില കൊടുത്ത് വാങ്ങിക്കാം , അവ ഉപയോഗിച്ച് ഓൺലൈനിലും , നേരിട്ട് കടകളിലും എങ്ങനെ ഷോപ്പിംഗ് നടത്താം തുടങ്ങിയ കാര്യങ്ങളെപ്പറ്റി അറിയുവാൻ താഴെയുള്ള ലിങ്ക് ക്ലിക്ക് ചെയ്യുകയോ 000447394436586 എന്ന നമ്പരിലോ ബന്ധപ്പെടുക .
തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മരം ദേഹത്ത് വീണ് സ്ഥാനാർത്ഥി മരിച്ചു. നെയ്യാറ്റിൻകര കാരോട് പഞ്ചായത്തിലെ കോൺഗ്രസ് സ്ഥാനാർത്ഥി ഗിരിജകുമാരിയാണ് മരണമടഞ്ഞത്. വഴിയിലൂടെ വരികയായിരുന്ന ഗിരിജ കുമാരിയുടെ തലയിലേക്ക് കയർ കെട്ടി മുറിച്ചു മാറ്റുകയായിരുന്ന ആഞ്ഞിലി മരം ദിശതെറ്റി പതിക്കുകയായിരുന്നു. ഉടനെ പാറശാലയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. അപകട സമയത്ത് ഗിരിജ കുമാരിയുടെ ഭർത്താവും ഒപ്പമുണ്ടായിരുന്നു.
മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ അവതാരകയാണ് രഞ്ജിനി ഹരിദാസ്. ഏഷ്യാനെറ്റിലെ സ്റ്റാർ സിംഗറിന്റെ അവതാരികയിട്ടാണ് രഞ്ജിനി ഏറെ പ്രശസ്‌തി നേടിയത്. ഏഷ്യാനെറ്റ് ഫിലിം അവാർഡ്‌സ്, അമൃത ടി വി ഫിലിം അവാർഡ്‌സ്, ഏഷ്യാവിഷൻ അവാർഡ്‌സ്, ഫ്‌ളവേഴ്‌സ് ടി വി അവാർഡ്‌സ്, ജയ്‌ഹിന്ദ് ഫിലിം അവാർഡ്‌സ്, SIIMA തുടങ്ങി നിരവധി അവാർഡ് നൈറ്റുകൾക്കും രഞ്ജിനി അവതാരികയായിട്ടുണ്ട്. 2000ത്തിലെ ഫെമിന മിസ് കേരളയായ രഞ്ജിനി ബിഗ് ബോസ് മലയാളത്തിലും പങ്കെടുത്തിരുന്നു. എൻട്രി, മേരാ നാം ഷാജി തുടങ്ങിയ ചിത്രങ്ങളിലും രഞ്ജിനി അഭിനയിച്ചിട്ടുണ്ട്.
യാത്രകളും സാഹസികതയും ഇഷ്ടപ്പെടുന്ന രഞ്ജിനി പങ്ക് വെച്ചിരിക്കുന്ന ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമായിരിക്കുന്നത്. വെള്ളച്ചാട്ടത്തിലേക്ക് എടുത്ത് ചാടുന്ന രഞ്ജിനിയെയാണ് വീഡിയോയിൽ പ്രേക്ഷകർക്ക് കാണുവാൻ സാധിക്കുന്നത്. ഇത്തരം സാഹസികതകൾ വളരെയധികം മിസ് ചെയ്യുന്നുവെന്നാണ് രഞ്ജിനി കുറിച്ചിട്ടുള്ളത്.
നിലമ്പൂര്‍ പോത്തുകല്‍ ഞെട്ടിക്കുളത്ത് അമ്മയേയും മൂന്നു മക്കളേയും മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവിനെതിരെ ആരോപണവുമായി യുവതിയുടെ കുടുംബം. വിനീഷിന് മറ്റൊരു സ്ത്രീയുമായുളള ബന്ധമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് മരിച്ച രഹ്നയുടെ പിതാവ് ആരോപിക്കുന്നത്. കഴിഞ്ഞ മൂന്നു വര്‍ഷമായി കുടുംബത്തിനുളളില്‍ പ്രശ്‌നങ്ങളുണ്ടെന്നും രഹനയുടെ പിതാവ് രാജന്‍ ആരോപിച്ചു.
ഭാര്യയും മൂന്നു മക്കളും മരിച്ച വിവരം കുടുംബത്തെ വിളിച്ച് അറിയിച്ചത് വിനീഷാണന്നും രാജന്‍ പറഞ്ഞു. വിനീഷിന്റെ ഭാര്യ രഹ്ന (34 വയസ്സ്), മക്കളായ 13 വയസുകാരന്‍ ആദിത്യന്‍, 11 വയസുകാരന്‍ അര്‍ജുന്‍ 7 വയസുകാരന്‍ അനന്തു എന്നിവരേയാണ് ഇന്നലെ വീടിനുളളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൂന്ന് കുട്ടികള്‍ക്ക് വിഷം കൊടുത്ത ശേഷം രഹ്ന തൂങ്ങി മരിച്ച നിലയിലായിരുന്നു.
ആത്മഹത്യ ചെയ്ത സമയത്ത് ടാപ്പിങ് തൊഴിലാളിയായി വിനീഷ് കണ്ണൂര്‍ ഇരിട്ടിയിലെ ജോലി സ്ഥലത്തായിരുന്നു. രഹ്നയെ ഫോണില്‍ കിട്ടുന്നില്ലെന്ന് വിനീഷ് അയല്‍ക്കാരെ അറിയിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. അയല്‍ക്കാര്‍ വീട്ടില്‍ ചെല്ലുമ്പോള്‍ ഒരു കുട്ടിക്ക് ജീവനുണ്ടായിരുന്നു. എന്നാല്‍ ആശുപത്രിയില്‍ എത്തിക്കും മുന്‍പ് മരിക്കുകയായിരുന്നു. മഞ്ചേരി മെഡിക്കല്‍ കോളജില്‍ പോസ്റ്റുമോര്‍ട്ടത്തിനു ശേഷം മൃതദേഹങ്ങള്‍ സംസ്‌ക്കരിച്ചു.
ഉറക്കത്തിനിടെ കഴുത്തില്‍ അമ്മയുടെ തലമുടി കുരുങ്ങി ശ്വാസംമുട്ടിയ കുഞ്ഞിന് അത്ഭുത രക്ഷപ്പെടല്‍. ദുബായിയില്‍ താമസിക്കുന്ന തിരൂര്‍ സ്വദേശികളുടെ ഒരു വയസുകാരി മകളാണ് അപകടത്തില്‍പ്പെട്ടത്. ഒടുവില്‍ മുടി മുറിച്ചാണ് കുഞ്ഞിനെ രക്ഷപ്പെടുത്തിയത്.
കഴിഞ്ഞ ദിവസം പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സംഭവം. ദുബായ് അല്‍ബദായിലെ വില്ലയിലാണ് എഴുത്തുകാരന്‍ കൂടിയായ അസീസും ഭാര്യ ഷെഹിയും കുഞ്ഞുമടങ്ങുന്ന കുടുംബം താമസിക്കുന്നത്. ഇരുവരുടെയും നടുവിലായാണ് കുട്ടിയെ കിടത്തിയിരുന്നത്.
എതിരെ കിടന്ന ഷെഹി തിരിയാന്‍ ശ്രമിച്ചപ്പോഴെല്ലാം കുഞ്ഞു കരഞ്ഞു. ഇതോടെയാണ് ഇവര്‍ എഴുന്നേറ്റതും മുടി കുടുങ്ങി കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്. മുടിയുടെ കുരുക്ക് അഴിക്കാന്‍ ശ്രമിക്കുന്തോറും കുരുക്ക് മുറുകി. ഒടുവില്‍ മുടി മുറിച്ച് കുഞ്ഞിനെ രക്ഷപെടുത്തുകയായിരുന്നു.
ആദായ നികുതി വകുപ്പിന്റെയും എന്‍ഫോഴ്സ്മെന്റിന്റെയും നിര്‍ദ്ദേശ പ്രകാരം ബിഷപ്പ് കെ.പി. യോഹന്നാന്റെയും ബിലീവേഴ്‌സ് ചര്‍ച്ചിന്റെയും ബന്ധുക്കളുടെയും അക്കൗണ്ടുകളില്‍ ചിലത് മരവിപ്പിച്ചു. യോഹന്നാന്റെ നേതൃത്വത്തിലുള്ള ബിലീവേഴ്സ് ചര്‍ച്ച് ഇന്ത്യയിലേക്ക് കടത്തിയത് ആറായിരം കോടി രൂപയാണ്.
സംഭവത്തില്‍ എന്‍ഫോഴ്സ്മെന്റ് വിപുലമായ അന്വേഷണത്തിനൊരുങ്ങുകയാണ്. ഈ തുക ഏതൊക്കെ തരത്തിലാണ് ചെലവിട്ടിരുക്കന്നതെന്ന് കണ്ടെത്തുകയാണ് പ്രധാനം. യോഹന്നാന്റെയും ചര്‍ച്ചിന്റെയും പ്രധാന അക്കൗണ്ടുകളെല്ലാം ഉടന്‍ മരവിപ്പിക്കും. നാല് ദിവസം നീണ്ട റെയ്ഡില്‍ ലഭിച്ച രേഖകള്‍ വിശദമായി വിശകലനം ചെയ്യാനാണ് തീരുമാനം.
വിദേശനാണ്യ വിനിമയ, നിയന്ത്രണച്ചട്ടങ്ങള്‍ പരിപൂര്‍ണ്ണമായും ലംഘിച്ചാണ് കെ.പി. യോഹന്നാന്‍ പ്രവര്‍ത്തിച്ചതെന്നാണ് സൂചന. ആ സാഹചര്യത്തില്‍ ഈ വകുപ്പുകള്‍ പ്രകാരം ബിഷപ്പിനെതിരെ കേസെടുക്കും. ബിലീവേഴ്സ് ചര്‍ച്ചിന്റെ ഗോസ്പല്‍ ഫോര്‍ ഏഷ്യയാണ് കുഴല്‍പ്പണയിടപാടുകള്‍ വഴി പണം ഇന്ത്യയിലേക്ക് കടത്തിയത്.
അതേസമയം പണം ചെലവഴിച്ചതിന്റെ കൃത്യമായ രേഖകള്‍ പലതും ചര്‍ച്ച് അധകൃതര്‍ ഒളിപ്പിച്ചിരിക്കുകയാണെന്നും ആദായനികുതി വകുപ്പും എന്‍ഫോഴ്സ്മെന്റും കരുതുന്നു. ഇന്ത്യയുടെ സുവിശേഷവ ത്കരണത്തിനു വേണ്ടിയെന്നു പറഞ്ഞ് യുഎസിലെയും കാനഡയിലെയും ക്രിസ്ത്യന്‍ സ്ഥാപങ്ങളില്‍ നിന്നും സുവിശേഷ പ്രവര്‍ത്തനങ്ങള്‍ക്ക് വന്‍തോതില്‍ പണം നല്‍കുന്ന ട്രസ്റ്റുകളില്‍ നിന്നുമാണ് യോഹന്നാന് പണം ലഭിച്ചിട്ടുള്ളത്.
ഇങ്ങനെ കടത്തിയ പണമെല്ലാം യോഹന്നാനും ബന്ധുക്കളും ചേര്‍ന്നു രൂപീകരിച്ചിരുന്ന ട്രസ്റ്റുകളാണ് കൈകാര്യം ചെയ്തിരുന്നത്. നാലു ദിവസത്തെ റെയ്ഡില്‍ പിടിച്ചെടുത്ത 13.5 കോടി രൂപയില്‍ നല്ലൊരും പങ്കും ഭൂഗര്‍ഭ അറകളിലാണ് സൂക്ഷിച്ചിരുന്നുതെന്നാണ് റിപ്പോര്‍ട്ടുകള്‍. ദല്‍ഹിയിലെ ആരാധനാ കേന്ദ്രത്തില്‍ നിന്നാണ് നാലു കോടി പിടിച്ചത്.
ഓസ്ട്രേലിയന്‍ പര്യടനത്തിനുള്ള ഏകദിനടീമില്‍ ക്രിക്കറ്റ് ടീമിൽ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ സഞ്ജു സാംസണെ ഉൾപ്പെടുത്തി. രോഹിത് ശര്‍മയെ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമില്‍ ഉള്‍പ്പെടുത്തി. ക്യാപ്റ്റന്‍ വിരാട് കോലി ആദ്യ ടെസ്റ്റിനുശേഷം നാട്ടിലേക്ക് മടങ്ങും. സഞ്ജുവിനെ ഓസ്ട്രേലിയൻ പര്യടനത്തിനുള്ള ട്വന്റി20 ക്രിക്കറ്റ് ടീമിൽ നേരത്തെ ഉൾപ്പെടുത്തിയിരുന്നു.
പരുക്കിന്റെ പേരിൽ രോഹിത് ശർമയെ ടീമിൽ ഉൾപ്പെടുത്താതിരുന്നത് വിവാദമായതിനു പിന്നാലെ, താരത്തെ ടെസ്റ്റ് ടീമിൽ ഉൾപ്പെടുത്തി. പരുക്കിന്റെ പശ്ചാത്തലത്തിൽ ഏകദിന, ട്വന്റി20 പരമ്പരകളിൽനിന്ന് രോഹിത്തിന് വിശ്രമം അനുവദിച്ചു.
ജനുവരിയിൽ കുഞ്ഞിന്റെ ജനനവുമായി ബന്ധപ്പെട്ട് അവസാന മൂന്നു ടെസ്റ്റുകൾക്കുള്ള ടീമിൽനിന്ന് ക്യാപ്റ്റൻ വിരാട് കോലിയെ ഒഴിവാക്കി. അഡ്‌ലെയ്ഡിൽ നടക്കുന്ന ആദ്യ ടെസ്റ്റിനു ശേഷം നാട്ടിലേക്ക് മടങ്ങുമെന്ന് കോലി സിലക്ഷൻ കമ്മിറ്റിയെ അറിയിച്ച സാഹചര്യത്തിലാണിത്.
ഐപിഎലിനിടെ പരുക്കേറ്റ തമിഴ്നാട് സ്പിന്നർ വരുൺ ചക്രവർത്തിയെ ട്വന്റി20 ടീമിൽനിന്ന് ഒഴിവാക്കി. ടീമിനൊപ്പം പ്രത്യേകം ചേർത്തിരുന്ന തമിഴ്നാട്ടിൽനിന്നു തന്നെയുള്ള പേസ് ബോളർ ടി. നടരാജനെ പകരം ട്വന്റി20 ടീമിൽ ഉൾപ്പെടുത്തി.
പരുക്കു ഭേദമായാൽ ഇഷാന്ത് ശർമയെ ടെസ്റ്റ് ടീമിലേക്ക് പരിഗണിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. പരുക്കുമൂലം ഐപിഎലിൽ പുറത്തിരിക്കുന്ന വിക്കറ്റ് കീപ്പർ വൃദ്ധിമാൻ സാഹയുടെ കാര്യത്തിലും പരുക്ക് ഭേദമാകുന്ന മുറയ്ക്ക് അന്തിമ തീരുമാനം കൈക്കൊള്ളും. യുവതാരം കംലേഷ് നാഗർകോട്ടിയും ഓസ്ട്രേലിയിലേക്ക് പോകുന്നില്ലെന്ന് ബിസിസിഐ വ്യക്തമാക്കിയിട്ടുണ്ട്. ബോളിങ് വർക്‌ലോഡ് മാനേജ്മെന്റുമായി ബന്ധപ്പെട്ട് അദ്ദേഹം ബിസിസിഐ മെഡിക്കൽ സംഘത്തിന്റെ നിരീക്ഷണത്തിലായതിനാലാണ് ഇത്
ഫാഷൻ മാഗസിനായ വോഗ് ഇന്ത്യയുടെ വുമൺ ഓഫ് ദ ഇയര്‍ സീരീസിൽ ഇടം നേടി കേരള ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചർ. വോഗ് ഇന്ത്യയുടെ ഏറ്റവും പുതിയ പതിപ്പില്‍ ശൈലജടീച്ചറുടെ എക്സ്ക്ലൂസീവ് അഭിമുഖവുമുണ്ട്. മുഖചിത്രമായും ടീച്ചര്‍ എത്തുന്നു. നിപ്പാ, കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ മുന്നില്‍ നിന്നു നയിച്ച വനിതാ നേതാവെന്ന നിലയിലാണ് വോഗ് ടീച്ചറെ അടയാളപ്പെടുത്തുന്നത്. ബോളിവുഡ് താരം ശിൽപ ഷെട്ടി, സാമ്പത്തിക വിദഗ്ധ ഗീതാ ഗോപിനാഥ് എന്നിവരുടെയും പ്രത്യേക അഭിമുഖം ഈ ലക്കത്തെ വോഗ് ഇന്ത്യയിൽ ഉണ്ട്.
ലോകപ്രശസ്ത ഫാഷന്‍, ലൈഫ്സ്‌റ്റൈല്‍ മാഗസിനാണ് വോഗ്. ഈ മാസം അവസാനമായിരിക്കും വിജയയിയെ പ്രഖ്യാപിക്കുക.
ഇക്കഴിഞ്ഞ ജൂലൈയിൽ പ്രോസ്പെക്ടസ് മാഗസീന്റെ പട്ടികയിലും കെ.ക ശൈലജ ഇടം നേടിയിരുന്നു. ലണ്ടന്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന പ്രോസ്‌പെക്ട് മാഗസിന്‍ പ്രസിദ്ധീകരിച്ച അമ്പതംഗങ്ങള്‍ ഉള്‍പ്പെടുന്ന പട്ടികയിലാണ് കേരള ആരോഗ്യമന്ത്രിയുടെ പേരും ഉള്‍പ്പെടുത്തിയത്.
കെ.പി യോഹന്നാന്റെ ബിലിവേഴ്സ് ചർച്ചിൽ ആദായ വകുപ്പ് നടത്തിയ നാല് ദിവസം നീണ്ടുനിന്ന റെയ്ഡ് പൂർത്തിയായി. റെയ്ഡിനിടയിൽ അദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരും വൈദീകനും തമ്മിൽ സംഘർഷം ഉണ്ടായിരിക്കുന്നെന്ന വിവരമാണ് ഒരു മാധ്യമം പുറത്തുവിടുന്നത്. ഫാ സിജോ പന്തപ്പള്ളി എന്ന വൈദീകൻ ഇൻ കം ടാക്സ് ഉദ്യോഗസ്ഥരുമായി മൽ പിടുത്തം നടത്തി.
കെപി യോഹന്നാന്റെ ബിലിവേഴ്സ് ചർച്ചിന്റെ എല്ലാ കാര്യങ്ങളും നടത്തുന്നത് ഫാ സിജോയാണ്. അദ്ദേഹമാണ് ഈ സംഭവത്തിലെ യഥാർത്ഥ വില്ലനെന്ന് ഓൺലൈൻ മാധ്യമം പുറത്തുവിട്ടിരുന്നു. ഫാ സിജോയുടെ കാറിൽ നിന്നാണ് ആദായ നികുതി വകുപ്പ് പണം പിടിച്ചെടുത്തത്. ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ അന്വേഷണത്തിനായി ചെന്നപ്പോൾ ഫാ സിജോ കാറും പണവും രേഖകളുമായി കടന്നുകളയാൻ ശ്രമിച്ചെങ്കിലും നടന്നില്ല. സ്വന്തം ഐ ഫോൺ തറയിൽ എറിഞ്ഞ് പൊട്ടിക്കാൻ ശ്രമിച്ച വൈദികന്റെ നീക്കവും ഉദ്യോഗസ്ഥർ തടഞ്ഞു. മൽപ്പിടുത്തത്തിലൂടെയാണ് വൈദികനെ ആദായ വകുപ്പ് ഉദ്യോഗസ്ഥർ പൂട്ടിയത്