ബിനീഷ് കോടിയേരിക്കു മേല്‍ കുരുക്കു മുറുക്കി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ബിനീഷ് കൊക്കൈയ്ന്‍ ഉപയോഗിച്ചിരുന്നുവെന്നും കേരളത്തിലും ദുബൈയിലും കേസുള്ള കുറ്റവാളിയാണെന്നും കോടതിയെ അറിയിച്ചു. ബിനീഷും ബംഗളുരു ലഹരി ഇടപാട് കേസിലെ പ്രതി അനൂപ് മുഹമ്മദും തമ്മില്‍ നടന്ന കോടികളുടെ കള്ളപണ ഇടപാടിനെ കുറിച്ച് അന്വേഷണം ആരംഭിച്ചു. അതിനിടെ ബിനീഷിനെ കാണാന്‍ ബിനോയ് കോടിയേരിക്ക് അവസാന നിമിഷം കോടതി അനുമതി നല്‍കിയില്ല. കോവിഡ് ആര്‍ടിപിസിആര്‍ പരിശോധന കഴിഞ്ഞ് എത്താന്‍ നിര്‍ദേശം. ആന്റിജന്‍ സ്വീകാര്യമല്ലെന്നും ഇ.ഡി. കോടതിയെ സമീപിക്കുമെന്ന് ബിനോയി.
ബെംഗളൂരുവില്‍ നിന്നുളള ഇ.ഡി. സംഘം തിരുവനന്തപുരത്ത്. ബിനീഷ് കോടിയേരിയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ പരിശോധന നടത്തിയേക്കുമെന്നു സൂചനയുണ്ട്. ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരും സംഘത്തിലുണ്ട്. ബിനീഷിന്റെ ആറാം ദിവസത്തെ ചോദ്യം ചെയ്യല്‍ തുടരുകയാണ്. ബിനീഷിനുമേല്‍ കുരുക്കു മുറുക്കി കൂടുതല്‍ കാര്യങ്ങള്‍ ഇ.ഡി കോടതിയെ അറിയിച്ചു. കൊക്കെയ്ന്‍ ഉപയോഗിച്ചിരുന്നുവെന്നും കേരളത്തിലും ദുബൈയിലും കേസുള്ള കുറ്റവാളിയാണ് ബിനീഷെന്നും കസ്റ്റഡി നീട്ടാനുള്ള അപേക്ഷയോടപ്പം നല്‍കിയ രേഖയില്‍ പറയുന്നു.
തുടര്‍ച്ചയായ ആറാം ദിവസത്തെ ചോദ്യം ചെയ്യല്‍ തുടരുകയാണ്. ഇതിനകം നാല്‍പതു മണിക്കൂറിലധികം സമയം ബിനീഷ് ഇ.ഡിയുടെ ചോദ്യങ്ങള്‍ നേരിട്ടു. കസ്റ്റഡി നീട്ടാന്‍ നല്‍കിയ അപേക്ഷയിലാണ് കേസിനപ്പുറം ബിനീഷിന് നാണക്കേടാകുന്ന വിവരങ്ങള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കോടതിയെ അറിയിച്ചത്. ബിനീഷ് കൊക്കൈയ്ന്‍ ഉപയോഗിക്കുന്ന ആളാണെന്നതാണ് ഇതില്‍ പ്രധാനം. ലഹരിമരുന്ന് വില്‍പനയുണ്ടെന്നും ഇതുസംബന്ധിച്ചു മൊഴികള്‍ ലഭിച്ചതായും അപേക്ഷയില്‍ പറയുന്നു.
ലഹരിമരുന്ന് ഉപയോഗത്തിലൂടെയാണ് ബിനീഷിനെ പരിചയപെട്ടതെന്ന് അനൂപും മൊഴി നല്‍കിയിട്ടുണ്ടെന്നും കസ്റ്റഡി അപേക്ഷയില്‍ ഇ.ഡി വ്യക്തമാക്കുന്നു. ഈ ബന്ധം വളര്‍ന്നു 2012 നും 2019 നും ഇടയില്‍ അഞ്ചു കോടി പതിനേഴ് ലക്ഷത്തി മുപ്പതിതിയാറായിരത്തി അറുന്നൂറ് രൂപയുടെ ഇടപാട് നടന്നു. ഇതില്‍ മൂന്നര കോടിയും കള്ളപണമാണ്.ഇവയെ സംബന്ധിച്ചാണ് ചോദ്യം ചെയ്യല്‍. അതേ സമയം അനൂപിന് കൂടെ അറസ്റ്റിലായ മറ്റൊരു മലയാളി റിജേഷ് രവീന്ദ്രന്റെ പേരില്‍ കൊച്ചിയിലുള്ള റിയാന്‍ഹ ഇവന്റ് മാനേജ്മെന്റ് കമ്പനിയും ബംഗളുരുവിലെ യാഷ് ഇവന്റ് മാനേജ്മെന്റ് പ്രൊഡക്ഷനെ സംബന്ധിച്ചും ഇ.ഡി വിശദമായ അന്വേഷണം തുടങ്ങി. ഇവ ബിനീഷിന്റെ ബെനാമി കമ്പനികളാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
ന്യൂസിലാൻഡിൽ മന്ത്രിയായി മലയാളി. എറണാകുളം സ്വദേശി പ്രിയങ്ക രാധാകൃഷ്ണനാണ് ന്യൂസിലാൻഡ് സർക്കാരിൽ മന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടത്. പദവിയിലേക്ക് എത്തുന്ന ആദ്യ ഇന്ത്യക്കാരൻ എന്ന ബഹുമതിയും പ്രിയങ്കക്ക് ലഭിച്ചു
ലേബർ പാർട്ടി എംപിയാണ് പ്രിയങ്ക. സാമൂഹിക വികസനം, യുവജനക്ഷേമം, തുടങ്ങിയ വകുപ്പുകളാണ് ഇവർക്ക് നൽകിയിരിക്കുന്നത്. തൊഴിൽ സഹമന്ത്രി ചുമതല കൂടി പ്രിയങ്കക്കുണ്ട്.
ന്യൂസിലാൻഡ് മന്ത്രിസഭയിൽ അംഗമായ ആദ്യത്തെ ഇന്ത്യൻ വംശജയായ പ്രിയങ്ക രാധാകൃഷ്ണന് അനുമോദനങ്ങൾ അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ കത്തയച്ചു. കേരളത്തിൽ എറണാകുളം ജില്ലയിലെ പറവൂർ സ്വദേശിയാണ് പ്രിയങ്ക രാധാകൃഷ്ണനെന്നത് മലയാളികൾക്കൊന്നാകെ അഭിമാനിക്കാവുന്ന കാര്യമാണ്.
കോവിഡ് പ്രതിരോധം വളരെ മികച്ച രീതിയിൽ നടപ്പിലാക്കിയ രാജ്യമാണ് ന്യൂസിലാൻഡ്. മാതൃകാപരമായ അത്തരം പ്രവർത്തനങ്ങളുമായി ആ രാജ്യത്തിൻറെ വികസനത്തിലും സാമൂഹ്യ പുരോഗതിയിലും മികച്ച സംഭാവനകൾ അർപ്പിക്കാൻ മന്ത്രി എന്ന നിലയ്ക്ക് പ്രിയങ്ക രാധാകൃഷ്ണനാകട്ടെ എന്ന് മുഖ്യമന്ത്രി ആശംസിച്ചു.
കഴിഞ്ഞ മന്ത്രിസഭയിൽ അംഗമായിരുന്ന ജെന്നി സെയിൽസയുടെ പേഴ്‌സണൽ സെക്രട്ടറിയായിരുന്നു പ്രിയങ്ക. എറണാകുളം വടക്കൻ പറവൂർ സ്വദേശിയാണ്. ക്രൈസ്റ്റ് ചർച്ച് സ്വദേശിയും ഐടി ജീവനക്കാരനുമായ റിച്ചാർഡ്‌സണാണ് ഭർത്താവ്.
എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കി ഒന്നാം വിവാഹവാർഷികം ആഘോഷിക്കാനായി പ്രിയതമയെ കാത്തിരുന്ന സുധീഷിനെ തേടിയെത്തിയത് ദുരന്തവാർത്ത. ചൊവ്വാഴ്ചയിലെ വിവാഹവാർഷികം ആഘോഷിക്കാനായി അവധിദിനമായ ഞായറാഴ്ച തെരഞ്ഞെടുക്കുകയായിരുന്നു. എന്നാൽ അഞ്ജു എത്തുന്നത് വൈകിയതോടെ വിളിച്ചുനോക്കിയ പെരുമ്പാവൂർ സ്വദേശി സുധീഷിന്റെ ഫോണിൽ മുഴങ്ങിയത് അഞ്ജു അപകടത്തിൽപെട്ടെന്ന ഹൈവേ പോലീസിന്റെ ശബ്ദമായിരുന്നു.
സുധീഷിനടുത്തേക്കുള്ള യാത്രയ്ക്കിടെ ഭാര്യ അഞ്ജു വി ദേവ്(26) വാഹനാപകടത്തിൽ പെട്ട് മരിച്ച വാർത്ത ഞെട്ടിച്ചത് സുധീഷിനേയും കുടുംബത്തേയും മാത്രമല്ല, ഒരു നാടിനെ ഒന്നാകെയായിരുന്നു. ശനിയാഴ്ച ഉച്ചയോടെ ദേശീയപാതയിൽ കരുവാറ്റ കന്നുകാലിപ്പാലത്തിനു സമീപമായിരുന്നു അപടം. അഞ്ജുവും കുടുംബവും സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് തെന്നി ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
ഇക്കാര്യമറിയാതെ അഞ്ജുവിന്റെ ഫോണിലേക്ക് വിളിച്ച സുധീഷിനോട് എവിടെയായി, എപ്പോഴെത്തുമെന്ന് ചോദ്യത്തിന് അഞ്ജുവും വീട്ടുകാരും അപകടത്തിൽപ്പെട്ടെന്നും ആശുപത്രിയിലേക്ക് കൊണ്ടുപോകുകയാണെന്നാണ് പോലീസ് ഉദ്യോഗസ്ഥൻ അറിയിച്ചത്. പെരുമ്പാവൂരിൽ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുകയാണ് സുധീഷ്. രണ്ടാഴ്ചയായി കുടുംബവീട്ടിലായിരുന്ന അഞ്ജു വിവാഹവാർഷികം ആഘോഷിക്കാനായി ശനിയാഴ്ച രാവിലെ പത്തുമണിയോടെ ശൂരനാട്ടെ വീട്ടിൽ നിന്നും വീട്ടുകാരുടെ കൂടെ പുറപ്പെടുകയായിരുന്നു. അഞ്ജുവിന്റെ അച്ഛനും അമ്മയ്ക്കും സഹോദരനും അപകടത്തിൽ പരിക്കേറ്റു.
കാറിന്റെ പിന്നിലേക്ക് ലോറി ഇടിച്ചുകയറുകയും പിൻസീറ്റിലായിരുന്ന അഞ്ജു തത്ക്ഷണം മരണപ്പെടുകയുമായിരുന്നു. ഒപ്പമുണ്ടായിരുന്ന അമ്മ രേണുകാദേവിക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. അഞ്ജുവിന്റെ അച്ഛൻ കൊല്ലം ശൂരനാട് കണ്ണമം അരുണോദയം വീട്ടിൽ വാസുദേവൻ നായർ, അമ്മ രേണുകാദേവി, സഹോദരൻ അരുൺ വി ദേവ് എന്നിവർ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
വീട്ടിനുള്ളിൽ രാത്രി കിടന്നുറങ്ങിയ ഭാര്യയെ പുലർച്ചെ ഭർത്താവ് കണ്ടത് 22 അടി ഉയരമുള്ള പ്ലാവിന് മുകളിൽ. നാലുമണിയോടെ ഉറക്കമുണർന്നപ്പോൾ ഉറങ്ങിക്കിടന്നിരുന്ന ഭാര്യയെ കാണാതായതോടെ അന്വേഷിച്ചിറങ്ങിയ ഭർത്താവാണ് ഒടുവിൽ നാലരയോടെ വീടിനടുത്തുള്ള അധികം ശിഖരങ്ങളില്ലാത്ത പ്ലാവിന്റെ 22 അടിയോളം ഉയരത്തിൽ ഇരിക്കുന്ന ഭാര്യയെ കണ്ടെത്തിയത്.
അതേസമയം, 20 വയസുകടന്ന സ്ത്രീ എങ്ങനെ താഴെയൊന്നും അധികം ശിഖരങ്ങളില്ലാത്ത പ്ലാവിൽ കയറിയത് എന്നാണ് എല്ലാവരും അത്ഭുതപ്പെടുന്നത്. തൃശ്ശൂർ അരിമ്പൂരിലാണ് സംഭവം നടന്നത്.
കണ്ടെത്തിയ ഭാര്യയെ പ്ലാവിൽ നിന്നും താഴെ ഇറക്കാൻ ഭർത്താവ് ശ്രമം നടത്തിയെങ്കിലും താഴെ വീഴുമോയെന്ന ഭയം മൂലം ഇറങ്ങാൻ കൂട്ടാക്കിയില്ല. തുടർന്ന് കയർ ഉപയോഗിച്ച് ഭാര്യയെ മരത്തിൽ കെട്ടിവെച്ച് അദ്ദേഹം കൂട്ടിരിക്കുകയായിരുന്നു.
നേരം പുലർന്ന ശേഷം അതുവഴിയെത്തിയവരാണ് എട്ടുമണിയോടെ അഗ്നിരക്ഷാ സേനയെ വിവരമറിയിച്ചത്. 15 മിനിറ്റിനകം സ്ഥലത്തെത്തിയ സേനാംഗങ്ങൾ വല ഉപയോഗിച്ച് വീട്ടമ്മയെ താഴെയിറക്കി. മാനസികാസ്വാസ്ഥ്യം കാണിക്കുന്ന വീട്ടമ്മയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
മലയാളികളുടെ പ്രിയ ഗായകനാണ് വിജയ് യേശുദദാസസ്.നിരവധി ഗാനങ്ങളിലൂടെ മലയാളികളുടെ മനസില്‍ ഇടം നേടിയ ഗായകനാണ് അദ്ദേഹം.അടുത്തിടെ ഇനി മലയാള സിനിമയില്‍ അഭിനയിക്കില്ലെന്ന് തുറന്ന് പറഞ്ഞതിനെ തുടര്‍ന്ന് വിജയ് വിവാദത്തിലും പെട്ടിരുന്നു.ഇപ്പോള്‍ അദ്ദേഹം സഞ്ചരിച്ച വാഹനം അപകടത്തില്‍ പെട്ടുവെന്ന വാര്‍ത്തയാണ് പുറത്ത് എത്തുന്നത്.വിജയ് യേശുദാസ് സഞ്ചരിച്ചിരുന്ന കാര്‍ മറ്റൊരു കാറുമായി കൂട്ടിയിടിക്കുകയായിരുന്നു.അപകടത്തില്‍ ആര്‍ക്കും പരുക്ക് പറ്റിയിട്ടില്ല.ദേശീയ പാതയില്‍ തുറവൂര്‍ ജംക്ഷനില്‍ ഇന്നലെ രാത്രി 11.30ഓടെ ആയിരുന്നു അപകടം ഉണ്ടായത്.തിരുവനന്തപുരത്ത് നിന്നും കൊച്ചിയിലേക്ക് സുഹൃത്തുമായി കാറില്‍ പോകുന്നതിനിടെ ആണ് റോഡ് മുറിച്ചു കടന്ന് എത്തിയ മറ്റൊരു കാറുമായി വിജയ് യേശുദാസ് സഞ്ചരിച്ച കാര്‍ അപകടത്തില്‍ പെട്ടത്.ഇരു കാറുകളുടെയും മുന്‍ഭാഗം തകര്‍ന്നു.
അടുത്തിടെ വിജയ് യേശുദാസ് വനിതക്ക് നല്‍കിയ അഭിമുഖം വന്‍ വിവാദം ആയിരുന്നു.മലയാള സിനിമകളില്‍ ഇനി ഗാനം ആലപിക്കില്ലെന്നായിരുന്നു വിജയ് പറഞ്ഞത്.മലയാളത്തില്‍ സംഗീത സംവിധായകര്‍ക്കും പിന്നണി ഗായകര്‍ക്കും അര്‍ഹിക്കുന്ന വില കിട്ടുന്നില്ല.തമിഴിലും തെലുങ്കിലും അങ്ങനെയല്ല.അവഗണന മടുത്തിട്ടാണ് മലയാള സിനിമയില്‍ ഇനി പാടില്ലെന്ന് തീരുമാനം എടുത്തതെന്ന് വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ വിജയ് യേശുദാസ് പറഞ്ഞു.പിതാവ് യേശുദാസും സംഗീത ലോകത്ത് ദുരനുഭവങ്ങള്‍ നേരിട്ടിട്ടുണ്ടെന്നും വിജയ് യേശുദാസ് പറഞ്ഞിരുന്നു.
അടുത്തിടെ പുതിയ സംരംഭത്തിന് വിജയ് യേശുദാസ് തുടക്കം കുറിച്ചിരുന്നു.ലോകോത്തര സലൂണ്‍ ബ്രാന്‍ഡിന്റെ കേരളത്തിലെ ആദ്യ ബ്രാഞ്ചിന്റെ ബ്രാന്‍ഡ് അംബാസഡറും ചുമതലക്കാരനുമൊക്കെയായി സുഹൃത്തുക്കള്‍ക്കൊപ്പം വിജയ് എത്തുകയാണ്.പുരുഷന്‍മാര്‍ക്കായുള്ള ബ്യൂട്ടി സലൂണ്‍ രംഗത്തേയ്ക്കാണ് വിജയ് യേശുദാസ് ചുവടുവയ്ക്കുന്നത്.അടുത്ത സുഹൃത്തുക്കളായ വിജയ്,അനസ് നസിര്‍ തുടങ്ങിയവര്‍ക്ക് ഒപ്പമാണ് വിജയ് യേശുദാസ് പുതിയ സംരഭം തുടങ്ങുന്നത്.ദക്ഷിണേന്ത്യയില്‍ പല ബ്രാഞ്ചുകള്‍ തുടങ്ങാനുമാണ് തീരുമാനം.പുരുഷ സൗന്ദര്യ സങ്കല്‍പ്പങ്ങള്‍ക്ക് വേണ്ടതെല്ലാം ഒരു കുടക്കീഴില്‍ എന്നതാണ് വിജയ് യേശുദാസ് ലക്ഷ്യമിടുന്നത്.
ഹെയര്‍ സ്‌റ്റൈല്‍,വരന്റെ എല്ലാവിധ മേയ്ക്കപ്പ്,മസാജ്,ഫേഷ്യല്‍ തുടങ്ങിയ സേവനകളും കൊച്ചിയില്‍ തുടങ്ങുന്ന ഷോപ്പില്‍ ലഭ്യമാകും.ഓഗസ്റ്റ് മധ്യത്തോടെ കൊച്ചിയിലായിരിക്കും ഇതിന് ഔപചാരിക തുടക്കം കുറിക്കുക.ഇപ്പോള്‍ കൊച്ചിയില്‍ പനമ്പള്ളി നഗറില്‍ ആദ്യ ശാഖയുടെ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്.പ്രളയത്തിന്റെ പരിണിത ഫലങ്ങള്‍ക്കൊടുവില്‍ കോവിഡും കൂടിയായപ്പോള്‍ താന്‍ ഉള്‍പ്പെടെയുള്ള ഗായകര്‍ക്ക് ലഭിക്കേണ്ടിയിരുന്ന അവസരങ്ങള്‍ നഷ്ടപ്പെട്ടു.ചെന്നൈയില്‍ താമസിക്കുമ്പോള്‍ നാട്ടില്‍ എന്തെങ്കിലും ചെയ്യണമെന്നും മുന്നോട്ടുള്ള വഴി കണ്ടെത്തണമെന്നുമുള്ള ചിന്തയിലാണ് പുതിയ സംരംഭം ആരംഭിച്ചതെന്ന് വിജയ് പറഞ്ഞിരുന്നു.
ഭർത്താവ് മരിച്ചതോടെ മക്കളെ നോക്കാനായി വിദേശത്തേക്കുപോയ ജൂബി വേദനയില്ലാത്ത മറ്റൊരു ലോകത്ത് യാത്രയായി. തിരുവന്തപുരം കടയ്ക്കാവൂർ സ്വദേശി ജൂബിയുടെ മരണ വാർത്ത പ്രവാസി മലയാളികളെയും നാട്ടുകാരെയും കണ്ണീരിലാഴ്ത്തി.ഭർത്താവ് മരിച്ചതോടെ രണ്ട് മക്കളെ കഷ്ടപ്പെട്ട് വളർത്തി വരികയായിരുന്നു ജൂബി. അച്ഛനെയും അമ്മയെയും നഷ്ടപ്പെട്ടു നിസ്സഹമായി നോക്കിനിൽക്കുന്ന രണ്ടു കുഞ്ഞുങ്ങളുടെ അവസ്ഥയെക്കുറിച്ച് ചിന്തിക്കാൻ പോലും കഴിയുന്നില്ല
അഷ്റഫ് താമരശ്ശേരി കുറിപ്പിന്റെ പൂർണ്ണരൂപം……
ഈ മക്കളെ ചേർത്ത് പിടിച്ച്,രക്ഷാ കവചം തീർക്കാൻ ഇനി അമ്മയില്ല.ഈ രണ്ട് മക്കളെയും തനിച്ചാക്കി അമ്മ ജൂബി വേദനയില്ലാത്ത മറ്റൊരു ലോകത്ത് യാത്രയായി.കഴിഞ്ഞയാഴ്ച കടുത്ത തലവേദന കാരണം ആശുപത്രിയിൽ പ്രവേശിപ്പിച്ചു.പരിശോധനക്ക് ശേഷം ബ്രയിനിൽ ട്യൂമർ കണ്ടെത്തുകയും,കഴിഞ്ഞ ദിവസം അജ്മാനിൽ വെച്ച് മരണപ്പെടുകയും ചെയ്തു.ജീബ ഭർത്താവും ബാബുവും മക്കളുമൊത്ത് റാസൽ കെെമയിൽ കുടുംബ സമേതം ജീവിച്ച് വരുകയായിരുന്നു.മൂന്ന് വർഷങ്ങൾക്ക് മുമ്പ് ബാബുവിന് കരൾ സംബന്ധമായ രോഗം പിടിക്കപ്പെട്ടു. തുടർ ചികിത്സക്കായി നാട്ടിലേക്ക് പോകാമെന്ന് തിരുമാനമെടുത്തു, ഇവിടെത്തെ ജോലിയൊക്കെ മതിയാക്കി കുടുംബ സമേതം ജന്മസ്ഥലത്ത് സ്ഥിരതാമസമാക്കുകയായിരുന്നു. അതിനിടയിൽ ബാബുവിന് അസുഖം മൂർച്ഛിച്ച് മരണപ്പെടുകയായിരുന്നു.പെട്ടെന്നുണ്ടായ ബാബുവിൻറെ മരണം ജൂബിയെ തളർത്തി കളഞ്ഞു ഇനി എന്ത് ചെയ്യണമെന്ന് അറിയാത്ത അവസ്ഥയിയിൽ ആ കുടുബം വല്ലാതെ ബൂദ്ധിമുട്ടിലായി, രണ്ട് മക്കളെയും കൂട്ടി എവിടെ പോകുമെന്ന ചിന്ത ജൂബിയ വല്ലാതെ തളർത്തികളഞ്ഞു.ആരും സഹായിക്കുവാനില്ല. സഹായിക്കുവാൻ വേണ്ടി വരുന്നവരുടെ പിന്നിൽ മറ്റ് പല ദുഷ്ചിന്തകളും ഒളിഞ്ഞ് കിടപ്പുണ്ടാകും. അത് അല്ലെങ്കിലും അങ്ങനെയാണല്ലോ,ഒരാളുടെ ബുദ്ധിമുട്ടിൽ അവരെ ചൂക്ഷണം
ചെയ്യുന്നവരാണല്ലോ സമൂഹത്തിൽ അധികവും.
അങ്ങനെ ബുദ്ധിമുട്ട് അനുഭവിക്കുന്ന സമയത്ത് ഒരു ബന്ധുവിന്റെ സഹായത്താൽ മക്കളെ നാട്ടിലെ സ്കൂളിൽ ചേർത്തതിന് ശേഷം ഒരു ജോലി അന്വേഷിച്ച് സന്ദർശക വിസായിൽ അജ്മാനിൽ വരുന്നത്. കഴിഞ്ഞ കുറച്ച് മാസങ്ങളായി സന്ദർശക വിസ പുതുക്കി വീണ്ടും ജോലി അന്വേഷിച്ച് വരുമ്പോഴാണ് ജൂബിയെ മരണത്തിൻറെ മാലാഖ വന്ന് കൊണ്ട് പോകുന്നത്.മരണമുണ്ടാക്കുന്ന വേദനകളെ പറഞ്ഞു ഫലിപ്പിക്കാൻ അസാധ്യമാണ്,ചില വേർപാടുകൾ അവശേഷിക്കുന്നവരിൽ എക്കാലത്തും നൊമ്പരങ്ങളായി നിലനിൽക്കും.ഈ കുട്ടികളുടെ കാര്യത്തിലും ഇത് തന്നെയാണ്.വളരെ ചെറു പ്രായത്തിൽ തന്നെ മാതാപിതാക്കളെ നഷ്ടപ്പെട്ട വേദന ജീവിതക്കാലം മുഴുവനും അനുഭവിക്കേണ്ടി വരും.സ്വന്തം അച്ഛന്റെയും അമ്മയുടെയും കരുതലും, സനേഹവും അത് മറ്റ് ആർക്കും കൊടുക്കുവാനും കഴിയില്ല.
തിരുവന്തപുരം കടയ്ക്കാവൂർ സ്വദേശി ജീബയുടെ മൃതദേഹം ഇന്ന് രാവിലെ നാട്ടിലേക്ക് അയക്കുമ്പോൾ വല്ലാത്ത ഒരു വിഷമം മനസ്സിൽ, എന്തോ ചങ്കിൽ തിങ്ങി നിന്ന് ഭാരം തോന്നിക്കുന്ന അവസ്ഥ.വീട്ടിലേക്ക് അമ്മയുടെ നിശ്ചലമായ ശരീരം പെട്ടിയിലാക്കി കൊണ്ട് വരുമ്പോൾ എങ്ങനെ സഹിക്കുവാൻ കഴിയും ആ മക്കൾക്ക്. അച്ഛൻ മരിച്ചപ്പോൾ അമ്മയുണ്ടല്ലോ എന്ന തോന്നൽ അവർക്ക് ധെെരൃം നൽകിയിരുന്നു. സ്നേഹവും,കരുതലും മതിയാവോളം ജീബ മക്കൾക്ക് നൽകിയിരുന്നു.പുനർ വിവാഹത്തിന് ബന്ധുക്കൾ നിർബന്ധിച്ചപ്പോഴും അത് നിരസിച്ച് മക്കൾക്ക് വേണ്ടി വിദേശത്ത് ജോലി അന്വേഷിച്ച് വന്ന ആ അമ്മ വിദേശത്ത് നിന്ന് തന്നെ കൊണ്ട് വന്ന മയ്യത്ത് പെട്ടിയിൽ നിശ്ചലമായി കിടക്കുന്നു.അമ്മേ എന്ന് എത്ര പതുക്കെ വിളിച്ചാലും മറുപടി തരുന്ന അമ്മ,ഇപ്പോൾ മിണ്ടുന്നില്ല.
അതേ ഞങ്ങളെ തനിച്ചാക്കി അമ്മ വേറൊരു ലോകത്തേക്ക് പോയി എന്ന സത്യം തിരിച്ചറിയാനുളള പ്രായം തികഞ്ഞിരിക്കുന്നു ആ മക്കൾക്ക്.ദെെവമേ ആരും ഇല്ലാത്ത ഈ മക്കളെ സംരക്ഷിക്കണമെയെന്ന് പ്രാർത്ഥിക്കുന്നതോടപ്പം, സമൂഹത്തിനോടും ബന്ധുക്കളോടും അവരെ അനാഥത്വം അറിയിക്കാതെ വളർത്തുക. സമൂഹത്തിനും രാജ്യത്തിനും നന്മ ചെയ്യുന്ന മക്കളായി വളരാൻ നമ്മൾ സഹായിക്കണം. നമ്മുടെ ചിന്താഗതികൾ അതിന് സഹായിക്കട്ടെ.
ഇന്ന് നബിദിനമാണ്.ലോകത്തിൻറെ ഗുരുനാഥൻ നമ്മളെ പഠിപ്പിച്ച ഒരു കാരൃം ഞാൻ ഇവിടെ പരാമർശിക്കുകയാണ്.അനാഥകുഞ്ഞുങ്ങളുടെ മുന്നിൽ വെച്ച് സ്വന്തം മക്കളെ ലാളിക്കരുത്.
കൊച്ചിയിൽ വനിതാ ഡോക്ടറെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കലൂർ ആസാദ് റോഡിൽ അന്നപൂർണ വീട്ടിൽ പരേതനായ ഡോ. മാണിയുടെ ഭാര്യ ഡോ. അന്ന മാണി(91)യെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന് ഒരു മാസത്തെ പഴക്കമുണ്ടെന്നാണ് കണക്കാക്കുന്നത്.
മാനസികാസ്വസ്ഥ്യമുള്ള മകനൊപ്പമാണ് ഇവർ താമസിച്ചിരുന്നത്. വെള്ളിയാഴ്ച പാലിയേറ്റീവ് കെയർ പ്രവർത്തകർ വീട്ടിൽ എത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. അയൽക്കാരുമായും ബന്ധുക്കളുമായും അടുപ്പും പുലർത്താൻ മകൻ ഇവരെ അനുവദിച്ചിരുന്നില്ല എന്നാണ് സമീപവാസികൾ പറയുന്നത്. ഇൻക്വസ്റ്റ് പൂർത്തിയാക്കി മൃതദേഹം ജനറൽ ആശുപത്രിയിലേക്ക് മാറ്റി.
താന്‍ ചെയ്യാത്ത കാര്യങ്ങള്‍ ഇഡി തന്നെക്കൊണ്ട് സമ്മതിപ്പിക്കാന്‍ ശ്രമിക്കുകയാണെന്ന് ബിനീഷ് കോടിയേരി. ചോദ്യംചെയ്യലിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ബിനീഷിനെ ആശുപത്രയില്‍ പ്രവേശിപ്പിച്ചിരുന്നു. തുടര്‍ന്ന് സ്‌കാന്‍ ചെയ്ത് മടങ്ങവെയായിരുന്നു ബിനീഷ് മാധ്യമങ്ങളോട് പ്രതികരിച്ചത്.
ബിനീഷിനെ സന്ദര്‍ശിക്കാനായി ബിനോയിയും അഭിഭാഷകനും ആശുപത്രിയില്‍ എത്തിയിരുന്നെങ്കിലും ഉദ്ദ്യോഗസ്ഥര്‍ അനുവദിച്ചിരുന്നില്ല. ഇതേ തുടര്‍ന്ന് വാഗ്വാദങ്ങളും ഉയര്‍ന്നിരുന്നു. ബിനീഷിന് ദേഹോപദ്രവം ഏറ്റിട്ടുണ്ടോയെന്ന് സംശയമുള്ളതായി ബിനീഷിന്റെ അഭിഭാഷകന്‍ പറഞ്ഞു.
എന്‍ഫോഴ്‌സ്‌മെന്റ് രജിസ്റ്റര്‍ ചെയ്ത കേസിന്റെ വിവരങ്ങള്‍ നാര്‍ക്കോട്ടിസ് കണ്‍ട്രോള്‍ ബ്യൂറോ ഇഡി ആസ്ഥാനത്തെത്തി ശേഖരിച്ചു. ഇഡിയുടെ കസ്റ്റഡി കാലാവധി അവസാനിച്ചുടനെ എന്‍സിബി ബിനീഷിനെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ടേക്കും. നേരത്തെ കേസന്വേഷണം എന്‍ഐഎ അന്വേഷിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു.
പ്രശസ്ത വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണത്തിൽ മയക്ക് മരുന്ന് കേസിൽ അറസ്റ്റിലായ കേരള സർക്കാരിനേയും രാഷ്ട്രീയത്തേയും ഒക്കെ നിയന്ത്രിക്കുന്ന കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിക്ക് പങ്കുണ്ടെന്ന സൂചനകളാണ് പുറത്തുവരുന്നത്. ബാല ഭാസ്കർ അപകടത്തിൽ പെട്ടപ്പോൾ ഒരു വി.ഐ.പി ഉണ്ടായിരുന്നു എന്നും താൻ അയാളെ കണ്ടിരുന്നു എന്നും സി.ബി.ഐക്ക് മുന്നിൽ മുഖ്യ സാക്ഷിയായ കലാഭവൻ സോബി ജോർജ് പറഞ്ഞിരുന്നു.
ഇയാളിൽ നിന്നും ഭീഷണി നിലനില്ക്കുന്നുണ്ടെന്ന് ഒരർത്ഥത്തിൽ പറയാം, അതിനാൽത്തന്നെ ആളെ തൊട്ടൊ ചൂണ്ടിയോ കാണിക്കാമെന്നാണ് സോബി പ്രമുഖ ഓൺലൈൻ മാധ്യമത്തോട് പറഞ്ഞത്. അയാൾ രാഷ്ട്രീയത്തിൽ വി.ഐ.പിയാണ്. സിനിമാ മേഖലയിൽ ഉണ്ട്. പല കേസുകളിലും പെട്ട ആളാണ്..പലതരത്തിലുള്ള ഭീഷണി അയാളിൽ നിന്നും ഉണ്ടായി. പോസ്റ്റുമോർട്ടം നടത്തി കോവിഡ് പോസിറ്റീവ് സർട്ടിഫികറ്റും ഉണ്ടാക്കി മൃതദേഹം രഹസ്യമായി സംസ്കരിക്കും എന്നു ഭീഷണി വന്നതായും കലാഭവൻ സോബി ഓൺലൈൻ മാധ്യമത്തോട് പറഞ്ഞു
കൊച്ചി: കൊല്ലം ആയൂർ സ്വദേശി ദിവാകരൻ നായരുടെ (64) കൊലപാതകത്തിൽ അഞ്ചാം പ്രതിയ്ക്കായി തെരച്ചിൽ ഊര്‍ജിതം. ദിവാകരൻ നായരെ തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ച കാറിൻ്റെ ഡ്രൈവറും കോട്ടയം സ്വദേശിയുമായ പ്രതിക്കുവേണ്ടിയാണ് തെരച്ചിൽ വ്യാപിപ്പിച്ചിരിക്കുന്നത്. കേസിൽ നാലുപേരെ പോലീസ് പിടികൂടിയിരുന്നു. തൃക്കാക്കര അസി. കമ്മീഷണര്‍ ജിജിമോന്‍റെ നേതൃത്വത്തിലാണ് അന്വേഷണം.
കഴിഞ്ഞ ഞായറാഴ്ച പുലർച്ചെയാണ് എറണാകുളം ബ്രഹ്മപുരത്തെ റോഡരികിൽ ദിവാകരൻ നായരെ മരിച്ചനിലയിൽ കണ്ടെത്തിയത്. ദിവാകരൻ നായരും സഹോദരൻ മധുസൂദനനുമായി 14 വര്‍ഷമായി വസ്തുതര്‍ക്കം നിലനിന്നിരുന്നു. തര്‍ക്കം കോടതിയിൽ എത്തിയപ്പോൾ മധുസൂദനന് വിധി അനുകൂലമായി. എന്നാൽ സ്ഥലം വിട്ടുകൊടുക്കാൻ ദിവാകരൻ നായർ തയാറായില്ല. ഇതുചോദ്യം ചെയ്ത മധുസൂദനൻ്റെ മകൻെറ ഭാര്യാ പിതാവും പൊൻകുന്നം സ്വദേശിയുമായ അനിൽ കുമാറിന് ദിവാകരൻ നായരിൽ നിന്നും മകനിൽ നിന്നും മര്‍ദ്ദനം നേരിട്ടു. ഇതാണ് കൊലപാതകത്തിനുള്ള കാരണമായതെന്ന് പോലീസ് പറഞ്ഞു.
ആലുവയിലേക്ക് ദിവാകരൻ നായരെ വിളിപ്പിച്ചശേഷം ഇയാൾ സഞ്ചരിച്ച ഓട്ടോയെ ഇന്നോവ കാറിൽ പ്രതികൾ പിന്തുടര്‍ന്നു. തൃക്കാക്കരയിൽ വെച്ച് ബലമായി ദിവാകരൻ നായരെ പ്രതികൾ കാറിൽ കയറ്റി. കാറിനുള്ളിൽ വെച്ച് പ്രതികൾ ദിവാകരൻ നായരെ ക്രൂരമായി മര്‍ദ്ദിച്ചു. മരണം സംഭവിച്ചതോടെ മൃതദേഹം റോഡിൽ ഉപേക്ഷിച്ച് പ്രതികൾ കാറിൽ പൊൻകുന്നത്തേക്ക് കടന്നു. ഫോണ്‍ വിളികളും സിസിടിവി ദൃശ്യങ്ങളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷത്തിലാണ് പ്രതികളെ കുറിച്ച് പോലീസിനു വിവരം ലഭിച്ചത്. അനില്‍ കുമാര്‍, പൊന്‍കുന്നം സ്വദേശി രാജേഷ് (37) പൊന്‍കുന്നം സ്വദേശി സന്‍ജയ് (23) കൊല്ലം സ്വദേശിനി ഷാനിഫ (55) എന്നിവരാണ് അറസ്റ്റിലായത്. പ്രതികൾ സഞ്ചരിച്ച ഇന്നോവ കാര്‍ പൊൻകുന്നത്തു നിന്ന് കണ്ടെത്തി. കേസിലെ ഗൂഢാലോചനയെ കുറിച്ച് പോലീസ് വിശദമായി അന്വേഷിക്കും. സംഭവത്തിൽ കൂടുതൽ പേര്‍ അറസ്റ്റിലായേക്കുമെന്നാണ് സൂചന. 60 ലധികം പേരെ ഇതിനോടകം പോലീസ് ചോദ്യം ചെയ്തു.