ഫാ. ഹാപ്പി ജേക്കബ്ബ്
ഒന്ന് എനിക്കറിയാം ഞാൻ കുരുടൻ ആയിരുന്നു, ഇപ്പോൾ കണ്ണ് കാണുന്നു. വി. യോഹന്നാൻ 9 :25. കത്തൃ കൃപയാൽ കാഴ്ച ലഭിച്ച ജന്മനാ അന്ധനായിരുന്ന ഒരുത്തന്റെ വെളിപ്പെടുത്തലാണ് ഈ വാക്യം . ഈ അധ്യായം ഒരു സംഭാഷണവും അനേകം ആളുകൾ അവരുടെ ഭാഗങ്ങൾ വ്യക്തമാക്കുന്നതും കാണാം. വ്യക്തിപരമായി സ്വാധീനിച്ച രണ്ട് വാക്യങ്ങൾ ഈ അധ്യായം തരുന്നതിൽ ഒന്നാണ് മുകളിൽ ഉദ്ധരിച്ചത്. സമൂഹത്തിന്റെയും സഭകളുടെയും ഉത്തരവാദിത്വവും യഥാർത്ഥമായ ക്രിസ്തീയ സാക്ഷ്യം എന്തെന്നും ഈ അദ്ധ്യായം പഠിപ്പിക്കുന്നു. ഒരർത്ഥത്തിൽ നാം എല്ലാവരും ഗുരുക്കന്മാരാണ്. മറഞ്ഞിരിക്കുന്നതിനെ വെളിവാക്കുന്നവൻ എന്നാണല്ലോ വാക്യാർഥം. കർത്താവ് പഠിപ്പിച്ചു ഒരു കുരുടന് മറ്റൊരു കുരുടനെ വഴികാട്ടുവാൻ കഴിയില്ലായെന്ന്. അത്തരത്തിൽ ധർമ്മം തിരിച്ചറിഞ്ഞ് യഥാർത്ഥ ഗുരു അത് വ്യക്തിയും, സമൂഹവും സഭയും ഏറ്റെടുക്കേണ്ട ഉത്തരവാദിത്വം എന്ന് മാത്രം പറയുവാൻ ഈ ദിനം ഇടയാക്കട്ടെ .
1 . ഇവനെപ്പോലെ നാമും ബലഹീനൻ .
എന്തുകൊണ്ട് ഇവന് ഇങ്ങനെ സംഭവിച്ചു ? എല്ലാവരുടെയും ചോദ്യം ഒരുപോലെ ഉത്തരവും ഒരുപോലെ. ഇവനോ ഇവൻറെ അമ്മയപ്പന്മാരോ പാപം ചെയ്തു. ബലഹീനനായവരെ പൊതുവേ സാധൂകരിക്കുന്ന കാഴ്ചപ്പാട്. എന്നാൽ തിരിച്ചറിയാത്ത ഭാഗം ഇതാണ്. ഈ മനുഷ്യൻ അന്ധനായിരുന്നു. എന്നാൽ ഏതെല്ലാം മേഖലകളിൽ അന്ധകാരം പ്രാപിച്ചവരാണ് നാം ഓരോരുത്തരും. വ്യക്തികളും സമൂഹങ്ങളും സഭകളും ഈ അന്ധതകളും ബലഹീനതകളും മൂടിവച്ചാണല്ലോ ഇന്ന് പ്രവർത്തനങ്ങൾ നടത്തുന്നത്. സാമൂഹികമായും ആത്മീകമായും ഉത്ബോധനങ്ങൾ ഏറെയുണ്ടെങ്കിലും അന്ധത, ഇരുട്ടിൻറെ പ്രവർത്തനം മുൻപിലത്തേക്കാൾ ഏറിയോ എന്ന് നാം പരിശോധിക്കേണ്ടിയിരിക്കുന്നു. എന്നാൽ ഈ ചോദ്യങ്ങൾക്ക് വിരുദ്ധമായതും സാധാരണക്കാരുടെ ഉത്തരങ്ങൾക്ക് വിപരീതമായതുമായ അഭിപ്രായമാണ് കർത്താവ് നൽകിയത്. ഇവനോ ഇവൻറെ അമ്മയപ്പന്മാരോ ചെയ്ത പാപം നിമിത്തമല്ല ; ദൈവ പ്രവൃത്തി വെളിപ്പെടുവാൻ അത്രേ ഇവൻ ഇങ്ങനെ ആയത്. എന്നും സ്വർഗ്ഗസ്ഥനായ പിതാവേ എന്ന് വിളിച്ച് പ്രാർത്ഥിച്ചാലും നിൻറെ ഹിതം എന്നിൽ നിറവേറണമേ എന്ന് ആശയോടെ പ്രാർത്ഥിപ്പാൻ എത്രപേർക്ക് കഴിയും. അമിതമായ മദ്യപാനം, മയക്ക് മരുന്നുകളുടെ ദുരുപയോഗം, സത്യാനന്തര ജീവിതലോകം ഇവയെല്ലാം അന്ധകാരത്തിലും ബലഹീനതയിലും നമ്മെ കൊണ്ടെത്തിക്കുമ്പോൾ വെളിച്ചം പകരേണ്ടവരല്ലേ നാമും സമൂഹവും സഭയും.
2 . ദൗത്യം തിരിച്ചറിഞ്ഞ് പ്രവർത്തിപ്പാൻ ഉത്സുകരാകുക.
ഞാൻ ലോകത്തിൻറെ പ്രകാശം എന്ന് അരുളി ചെയ്തവന്റെ ശിഷ്യന്മാരാണല്ലോ നാമെല്ലാവരും. പ്രകാശം ഇല്ലാത്ത ഇടത്ത് അന്ധകാരം ഉണ്ടാവും എന്ന് നാം ബോധവാന്മാരും ആണ്. എന്നാൽ ചുറ്റുപാടും അന്ധകാരം നിറയുമ്പോൾ അല്പം പ്രകാശം കൊടുക്കുന്ന ചിരാതുകൾ ആകുവാൻ നമുക്ക് എന്തേ കഴിയുന്നില്ല. അപര്യാപ്തത അല്ല നമ്മുടെ ഉള്ളിൽ തെളിച്ചമുള്ളവരുടെ എണ്ണം കുറയുന്നുണ്ടോ എന്ന് ശങ്കിക്കേണ്ടിയിരിക്കുന്നു. പൗലോസ് ശ്ലീഹാ പറയുന്നു എല്ലാവരും പാപം ചെയ്ത് ദൈവ തേജസ്സ് നഷ്ടപ്പെടുത്തിയിരിക്കുന്നു. റോമർ 3: 21. കർത്താവ് അരുളി ചെയ്യുന്നു നിങ്ങൾ കുരുടർ ആയിരുന്നു എങ്കിൽ നിങ്ങൾക്ക് പാപം ഇല്ലായിരുന്നു. എന്നാൽ ഞങ്ങൾ കാണുന്നു എന്ന് പറയുന്നതുകൊണ്ട് നിങ്ങളുടെ പാപം നില നിൽക്കുന്നു. (യോഹന്നാൻ 9: 41) അനുദിനം നാം കേൾക്കുന്ന വാർത്താ സംഭവങ്ങൾ എങ്കിലും നമ്മുടെ ബോധത്തെ ഉണർത്തി തിരിച്ചറിവ് സാക്ഷാൽ സത്യ പ്രകാശത്തിലൂടെ നേടി കർമ്മോത്സുകരാകുവാൻ ഇടയാകട്ടെ.
3 . ആരുടെ കണ്ണാണ് തുറക്കപ്പെടേണ്ടത്; നമ്മുടേതോ, മറ്റുള്ളവരുടേതോ?
മണ്ണ് കുഴച്ച് കണ്ണിൽ തേച്ച് ശിലോഹോവിൽ കഴുകുവാൻ പറയുമ്പോൾ ഒരുപാട് ചോദ്യങ്ങൾ നിലനിൽക്കുന്നുണ്ടാവും. എന്നാൽ അതിനേക്കാൾ ഉപരി അവൻ കണ്ണ് തുറന്നപ്പോൾ ഒരുപാട് പേർ അന്ധരെന്ന് തിരിച്ചറിഞ്ഞു. കാലാകാലങ്ങളായി ഇവനെ അപമാനിച്ചവരെല്ലാം ഈ ദിവസം അറിയുന്നു തങ്ങൾ അന്ധരെന്ന്. തന്റെ മുമ്പിൽ നിൽക്കുന്ന ദൈവത്തെ അവൻ തിരിച്ചറിയുന്നു, അവനിൽ വിശ്വസിക്കുന്നു. എന്നാൽ കാഴ്ച ഉണ്ടെന്ന് അഭിമാനിച്ചിരുന്ന ജനസമൂഹം അവനെ കണ്ടെത്താനാവാതെ ഇന്നും ഉഴലുന്നു. രണ്ടാമതായി സ്വാധീനിച്ച വാക്യം ഇതാണ്. കാണാത്തവർ കാണ്മാനും കാണുന്നവർ കുരുടൻമാർ ആകുവാനും ഇങ്ങനെ ന്യായവിധിക്കായി ഞാൻ ലോകത്തിൽ വന്നു എന്ന് യേശു പറഞ്ഞു. (യോഹന്നാൻ 9: 39) അഭ്യസ്തവിദ്യർ എന്ന് അഭിമാനിക്കുന്ന നാമും , നമ്മെ ഉൾക്കൊള്ളുന്ന സമൂഹവും, അന്ധർക്കും ബലഹീനർക്കും കാഴ്ച കൊടുക്കേണ്ട സഭയും സാക്ഷ്യം വിട്ടകലാതെ ദൈവ തേജസ്സും പ്രകാശവും കൈമുതലായി സൂക്ഷിക്കുവാൻ ഇടയാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
“വെളിവ് നിറഞ്ഞോരീശോ
നിൻ വെളിവാൽ ഞാൻ കാണുന്നു”
ഹാപ്പി ജേക്കബ് അച്ചൻ.
റവ. ഫാ. ഹാപ്പി ജേക്കബ്ബ് : മലയാളം യുകെ ന്യൂസിന്റെ സ്പിരിച്വൽ വിഭാഗത്തിൽ പ്രസിദ്ധീകരിച്ച നിരവധി ലേഖനങ്ങളിലൂടെ ലോകമെങ്ങുമുള്ള വായനക്കാരുടെ ഹൃദയത്തിലേയ്ക്ക് ദൈവപരിപാലനയുടെ നെയ്ത്തിരികൾ തെളിയിച്ച അനുഗ്രഹീത എഴുത്തുകാരൻ . യോർക്ക്‌ഷെയറിലെ ഹാരോഗേറ്റിൽ താമസിക്കുന്ന അച്ചൻ സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച് ലിവർപൂളിൻെറ വികാരിയാണ്. 2022 -ലെ സ്പിരിച്വൽ റൈറ്ററിനുള്ള മലയാളം യുകെ ന്യൂസിന്റെ അവാർഡ് ജേതാവാണ് .
Mobile # 0044 7863 562907
എം.എ.ബേബിയെ സിപിഎമ്മിന്റെ പുതിയ ജനറൽ സെക്രട്ടറിയാക്കാൻ പൊളിറ്റ് ബ്യൂറോ യോഗത്തിൽ ധാരണ. മുഖ്യമന്ത്രി പിണറായി വിജയൻ പിബിയിൽ തുടരും. 16 അംഗ പിബിയിൽ 5 പേർ ബേബിയെ ജനറൽ സെക്രട്ടറിയാക്കുന്നതിനെ എതിർത്തു. പ്രായപരിധി ഇളവോടെ പി.കെ.ശ്രീമതിയും മുഹമ്മദ് യൂസുഫ് തരിഗാമിയും കേന്ദ്ര കമ്മിറ്റിയിൽ തുടരുന്നതിനും തീരുമാനമായെന്നാണു സൂചന.
ബേബിയുടെ മാത്രം പേരാണ് പാർട്ടി കോഓർഡിനേറ്റർ പ്രകാശ് കാരാട്ട് ജനറൽ സെക്രട്ടറി സ്ഥാനത്തേക്കു നിർദേശിച്ചതെന്ന് പാർട്ടി വൃത്തങ്ങൾ പറഞ്ഞു. ബംഗാളിൽനിന്നുള്ള അംഗങ്ങളായ സൂര്യകാന്ത മിശ്ര, നിലോൽപൽ ബസു, മുഹമ്മദ് സലീം, രാമചന്ദ്ര ഡോം, മഹാരാഷ്ട്രയിൽനിന്നുള്ള അശോക് ധാവ്ളെ എന്നിവരാണ് ബേബിയെ ജനറൽ സെക്രട്ടറിയാക്കുന്നതിനെ എതിർത്തത്.
മറിയം ധാവ്ളെ, ജിതേൻ ചൗധരി, അംറാ റാം, വിജു കൃഷ്ണൻ, അരുൺ കുമാർ, ശ്രീദീപ് ഭട്ടചാര്യ, യു.വാസുകി എന്നിവരെ പിബിയിൽ ഉൾപ്പെടുത്താനും തീരുമാനിച്ചതായാം റിപ്പോർട്ടുണ്ട്. പിബിയിൽനിന്നു വിരമിക്കുന്നവരിൽ പ്രകാശ് കാരാട്ട്, വൃന്ദ കാരാട്ട്, മണിക് സർക്കാർ തുടങ്ങിയവരിൽ ചിലരെ പ്രത്യേക ക്ഷണിതാക്കളാക്കിയേക്കും. തമിഴ്നാട്ടിൽനിന്ന് പിബിയിൽ ആരുമുണ്ടാവില്ല.
പൊലീസിനെ ഭയന്നു വീടിനു ചുറ്റും സിസിടിവി സ്ഥാപിച്ച കുറുവ സംഘത്തെക്കണ്ട് അന്തംവിട്ടിരിക്കുകയാണ് ജില്ലയിലെ പൊലീസ്. തേനി കാമാക്ഷിപുരത്തെ വീടുകൾക്കു ചുറ്റും കുറുവ സംഘം സിസിടിവി സ്ഥാപിച്ചത് പൊലീസിന് മനസ്സിലായത് സംഘത്തിലെ ഒരാളെ പിടിക്കാൻ അവിടെ എത്തിയപ്പോഴാണ്.
പാലാ രാമപുരത്തു റിട്ട. എസ്ഐയുടെ വീട്ടിൽ നടന്ന മോഷണ ത്തിലെ പ്രതി കുറുവ സംഘാംഗം പശുപതിയെ അന്വേഷിച്ചെത്തിയ പൊലീസാണ് സിസിടിവിയിലൂടെ പൊലീസിനെയും അപരിചതരെയും ഇവർ നിരീക്ഷിക്കുന്നുണ്ടെന്ന് മനസ്സിലാക്കിയത്. പൊലീസ് അവിടെ എത്തിയപ്പോഴേക്കും പശുപതി അവിടെ നിന്ന് കടന്നു. പശുപതിയെ പിടികൂടാനുള്ള നീക്കത്തിലാണ് ജില്ലാ പൊലീസ്.
രാമപുരത്തുനിന്നു കവർന്ന സ്വർണം പശുപതി വിറ്റഴിച്ചെന്നും പൊലീസ് മനസ്സിലാക്കി. പശുപതിയുടെ സുഹൃത്തുക്കളായ മോഷ്ടാക്കളും വീടിനു ചുറ്റും സിസിടിവി സ്ഥാപിച്ചിട്ടുണ്ട്. മുൻപ് പൊലീസ് രണ്ട് തവണ ഗ്രാമത്തിൽ കടന്നുകയറി ഒന്നര ദിവസത്തോളം തിരച്ചിൽ നടത്തിയിരുന്നു.കേസിലെ പ്രധാനി തേനി കാമാക്ഷിപുരം ചന്ദനമാരിയമ്മൻ കോവിൽ തെരുവിൽ സന്തോഷ് ശെൽവത്തി (25)നെ പാലാ പൊലീസ് പിടികൂടിയിരുന്നു.
പാലാ, രാമപുരം, ചങ്ങനാശേരി, പൊൻകുന്നംസ്റ്റേഷൻ പരിധികളിൽ 2023 മേയ്, ജൂൺ മാസങ്ങളിലാണു കുറുവ സംഘം മോഷണം നടത്തിയത്.
ഷർട്ടിടാതെ മുഖം മറച്ചാണ് സന്തോഷും സംഘവും മോഷണം നടത്തുന്നത്. കേസിൽ സന്തോഷ് ശെൽവമടക്കമുള്ള പ്രതികളുമായി പൊലീസ് സഞ്ചരിക്കുമ്പോഴും കുറുവ സംഘം പൊലീസിനെ പിന്തുടർന്നെത്തിയിരുന്നു. പശുപതിയെ പിടികൂടുന്നതിനു പ്രത്യേക സംഘത്തെ വിന്യസിച്ചിട്ടുണ്ടെന്നു പാലാ ഡിവൈഎസ്പി കെ. സദൻ അറിയിച്ചു.
മതസൗഹാർദ്ദത്തിനു പേരുകേട്ട, കുട്ടനാടിന്റെ കവാടമായ, അഞ്ചുവിളക്കിന്റെ നാട് എന്നറിയപ്പെടുന്ന ചങ്ങനാശേരിക്കാരുടെ യുകെയിലെ സ്നേഹ സംഗമം ആദ്യമായി നോർത്താംപ്ടൺ ഷെയറിലെ കെറ്ററിങ്ങിൽ ഈ വരുന്ന ജൂൺ 28 ശനിയാഴ്ച ഉച്ചയ്ക്ക് 2 മുതൽ നടക്കുകയാണ്. എല്ലാ ചങ്ങനാശേരിക്കാരെയും ഈ സംഗമത്തിലേക്കു ഹൃദയപൂർവം സ്വാഗതം ചെയ്യുന്നു.
June 28th Saturday 2025
Time:2:00-10:00pm
Kettering
Venue:KETTERING GENERAL HOSPITAL SOCIAL CLUB,108 Gipsy Lane, Kettering. NN16 8UB.
For more details & Registration:
Manoj Thomas:07846 475589
Jomon Mammoottil:07930431445
Soby Varghese: 07768038338
മുണ്ടക്കയത്ത് ഏഴ് തൊഴിലുറപ്പ് തൊഴിലാളികൾക്ക് ഇടിമിന്നലേറ്റു. അഞ്ചാം വാർഡ് വരിക്കാനി കീചംപാറ ഭാഗത്ത് ജോലി ചെയ്തിരുന്നവർക്കാണ് ഇടിമിന്നലേറ്റത്.
ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നുമണിയോടുകൂടിയായിരുന്നു സംഭവം. മഴ പെയ്തതിനെ തുടർന്ന് സമീപത്തെ വീടിന്റെ വരാന്തയിൽ കയറിനിന്ന വനിതാ തൊഴിലുറപ്പ് തൊഴിലാളികൾക്കാണ് ഇടിമിന്നലേറ്റത്.
ഇതിൽ അഞ്ച് പേരെ മുണ്ടക്കയം സർക്കാർ ആശുപത്രിയിലും രണ്ട് പേരെ കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
മാര്‍ക്കറ്റിങ് സ്ഥാപനമായ കെൽട്രയിൽ തൊഴിലാളികള്‍ അതിക്രൂര പീഡനങ്ങള്‍ക്ക് വിധേയരാകുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ ജീവനക്കാരുടെ നേര്‍ക്ക് നടക്കുന്ന മനുഷ്യത്വരഹിതമായ നടപടികളുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ടാര്‍ഗറ്റ് തികയ്ക്കാത്ത ജീവനക്കാരുടെ നേർക്ക് നടന്നത് കടുത്ത ക്രൂരതയെന്നാണ് പുറത്തുവരുന്ന വിവരം. ബെല്‍റ്റ് കഴുത്തില്‍കെട്ടി നായയെപ്പോലെ നടന്ന് പാത്രത്തിലെ വെള്ളം കുടിപ്പിക്കുക, ചീഞ്ഞ പഴങ്ങള്‍ നിലത്തുനിന്ന് നക്കിയെടുപ്പിക്കുക തുടങ്ങിയ കൊടിയ പീഡനങ്ങളുടെ വിവരങ്ങളാണ് പുറത്തുവരുന്നത്.
വീടുകളില്‍ ഉത്പന്നങ്ങളുമായെത്തി വില്‍പ്പന നടത്തുന്ന മാർക്കറ്റിങ് ജീവനക്കാർക്കുനേരെയാണ് സ്ഥാപന ഉടമയുടെ ക്രൂരത. പാത്രത്തിനുള്ളില്‍ ഒരു നാണയത്തുട്ട് ഇട്ടിട്ടുണ്ടാകും. കഴുത്തില്‍ ബെല്‍റ്റ് ഇട്ട് നായയെപ്പോലെ നടന്ന് പാത്രത്തിലെ നാണയത്തുട്ട് നക്കിയെടുക്കുക, നായയെപ്പോലെ നടന്ന് മുറിക്കുള്ളിലെ നാല് മൂലകളിലും നായ മൂത്രമൊഴിക്കുന്നതുപോലെ അഭിനയിക്കുക, പാന്റ് അഴിച്ചിട്ട് പരസ്പരം ലൈംഗിക അവയവത്തില്‍ പിടിച്ചു നില്‍ക്കുക, ഒരാള്‍ ചവച്ച് തുപ്പുന്ന പഴം നക്കിയെടുക്കുക, വായില്‍ ഉപ്പ് ഇടുക, തറയില്‍ നാണയം ഇട്ട് നക്കിയെടുത്ത് മുറിക്കകത്താകെ നടക്കുക തുടങ്ങി ക്രൂരമായ പീഡനങ്ങള്‍ക്കാണ് തൊഴിലാളികള്‍ വിധേയരായിരുന്നത്.
ടാർഗറ്റ് തികയാത്തതിന്‍റെ പേരിലാണ് ജീവനക്കാർക്ക് പീഡനം നേരിടേണ്ടിവരുന്നത്. അടുത്തദിവസം ടാർഗറ്റ് തികയ്ക്കാൻ പ്രേരിപ്പിക്കുന്നതിനാണ് ഈ നടപടി. ഇതിനോട് പ്രതികരിക്കാൻ ജീവനക്കാർക്ക് ഭയമാണെന്ന് പീഡനം നേരിട്ട ജീവനക്കാരിലൊരാൾ പ്രതികരിച്ചു. ജീവനക്കാരോട് ഭീഷണിയുടെ രീതിയിലാണ് സംസാരിച്ച് വെച്ചിരിക്കുന്നത്. ടാര്‍ഗറ്റ് തികച്ചില്ലെങ്കിലാണ് ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുന്നത്. ഇന്ന് സെയില്‍ മോശമായിരുന്നെങ്കില്‍ നാളെ മികച്ചതാക്കാനാണ് ഇതെല്ലാമെന്നാണ് അവര്‍ പറയുന്നതെന്ന് മുൻ ജീവനക്കാരന്‍ പ്രതികരിച്ചു.
ആറായിരം മുതല്‍ എണ്ണായിരം രൂപവരെയാണ് ഇവര്‍ക്ക് ശമ്പളമായി നല്‍കുന്നത്. ടാര്‍ഗറ്റ് തികച്ചാല്‍ പ്രൊമോഷനുകള്‍, വലിയ ശമ്പളം എന്നിവയെല്ലാം വാഗ്ദാനം ചെയ്തായിരുന്നു പീഡനം.
എറണാകുളം ജില്ലയില്‍ വിവിധ ശാഖകളുള്ള ഈ സ്ഥാപനത്തിന്റെ കലൂര്‍ ജനതാ റോഡിലെ ശാഖയില്‍നിന്നുള്ള ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. മുമ്പും ഈ സ്ഥാപനത്തിനെതിരെ പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള തൊഴിലാളികള്‍ സമാനമായ ചൂഷണങ്ങള്‍ നേരിട്ടതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. അന്ന് സ്ഥാപനത്തിന്റെ ഉടമയായ വയനാട് സ്വദേശി ഹുബൈല്‍ പെരുമ്പാവൂര്‍ പോലീസിന്റെ പിടിയിലായിരുന്നു.
സ്ഥാപനത്തിലെ മാനേജര്‍മാരാണ് പീഡനത്തിന് നേതൃത്വം കൊടുക്കുന്നത്. സ്ഥാപനത്തിലെ പെണ്‍കുട്ടികള്‍ക്ക് നേരെയും പീഡനം നടന്നിരുന്നു. വിവരം പുറത്തുപറയാതിരിക്കാനായി സ്ഥാപന ഉടമയായ ഹുബൈല്‍ ഇവരുടെ മൊബൈല്‍ ഫോണുകള്‍ കൈവശപ്പെടുത്തിയിരുന്നതായാണ് വിവരം. അതേസമയം, പ്രകടനം മെച്ചപ്പെടുത്താനുള്ള നടപടികളാണ് കമ്പനിയുടെ ഭാഗത്ത് നിന്നുമുണ്ടായതെന്നാണ് കമ്പനി നല്‍കുന്ന വിശദീകരണം.
മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയനെ പ്രതി ചേര്‍ത്തുളള സി എം ആര്‍ എല്‍ കേസിനെ രാഷ്ട്രീയമായി നേരിടാനാണ് സിപിഎം തീരുമാനം. സിപിഎം കേരളാ ഘടകവും പ്രകാശ് കാരാട്ടും അടക്കമുള്ളവര്‍ വിഷയത്തില്‍ മുഖ്യമന്ത്രിക്ക് പിന്തുണയുമായി രംഗത്തുണ്ട്. എന്നാല്‍, പാര്‍ട്ടി പ്രതിരോധിക്കേണ്ട കാര്യമല്ലെന്ന ഒറ്റപ്പെട്ട നിലപാടാണ് സിപിഎം പോളിറ്റ് ബ്യൂറോ അംഗം മുഹമ്മദ് സലിം സ്വീകരിച്ചത്. ആര്‍ക്കെതിരെയാണോ കേസ് അവര്‍ നിയമപരമായി നേരിടണമെന്ന നിലപാടാണ് ബംഗാള്‍ പാര്‍ട്ടി സെക്രട്ടറി കൂടിയായ മുഹമ്മദ് സലിം സ്വീകരിച്ചത്. പാര്‍ട്ടി പാര്‍ട്ടിയുടെ രീതിയില്‍ മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു.
കമ്ബനിയും വീണയും കേസ് നടത്തുമെന്നും പാര്‍ട്ടി തല്‍ക്കാലം ഏറ്റെടുക്കില്ലെന്നും ചര്‍ച്ച ചെയ്യുന്നില്ലെന്നും എം.വി.ഗോവിന്ദന്‍ മാധ്യമങ്ങളോട് വ്യക്തമാക്കി. നടപടി രാഷ്ട്രീയ അജണ്ടയുടെ ഭാഗമാണെന്നും മുഖ്യമന്ത്രിക്കെതിരേ ഒരു തെളിവും കണ്ടെത്താനായിട്ടില്ലെന്നും മുഖ്യമന്ത്രിയോ സര്‍ക്കാരോ സിഎംആര്‍എല്‍ കമ്ബനിക്ക് വഴിവിട്ട ഒരു സഹായവും നല്‍കിയിട്ടില്ലെന്നും എം.വി. ഗോവിന്ദന്‍ വ്യക്തമാക്കി
പാര്‍ട്ടി നേതൃത്വം ഒന്നടങ്കം മുഖ്യമന്ത്രിയുടെ മകള്‍ക്കായി രംഗത്ത് വന്നു. തെളിവുകള്‍ ഉണ്ടെങ്കില്‍ പുറത്തുവിടട്ടേ എന്നും കേന്ദ്ര നേതൃത്വം പറഞ്ഞു. ഗൂഡാലോചന സംശയിക്കപ്പെടേണ്ട സാഹചര്യമുണ്ടെന്ന് സിപിഎം പോളിറ്റ്ബ്യൂറോ അംഗം എംഎ ബേബി പ്രതികരിച്ചു. കേന്ദ്ര ഏജന്‍സിയുടെ നടപടി പാര്‍ട്ടിയില്‍ ആശയക്കുഴപ്പം ഉണ്ടാക്കാനാണെന്നും പറഞ്ഞു.
പിണറായിക്കെതിരായുള്ള നീക്കങ്ങള്‍ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്ന് പ്രകാശ് കാരാട്ടും പ്രതികരിച്ചു. മകളെ പ്രതിയാക്കി മുഖ്യമന്ത്രിയിലേക്ക് എത്താനുള്ള നീക്കമാണ് നടത്തുന്നതെന്ന് കാരാട്ട് പറഞ്ഞു. തിരഞ്ഞെടുപ്പ് മുന്നില്‍കണ്ടുകൊണ്ടുള്ള നീക്കമാണെന്നും ഏജന്‍സികളെ ദുരുപയോഗം ചെയ്യുകയാണെന്നും ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ പ്രതികരിച്ചു. രാഷ്ട്രീയ പ്രേരിതമെന്ന് കെകെ ശെലജയുടെ പ്രതികരണം. പാര്‍ട്ടിക്ക് ഒരുതരത്തിലുള്ള അഭിപ്രായ ഭിന്നതയും ഈ വിഷയത്തിലില്ലെന്നും ഏകകണ്ഠമായി നിന്നുകൊണ്ട് പിണറായി വിജയന്റെ നേതൃത്വത്തെ അംഗീകരിച്ചുകൊണ്ടാണ് മുന്നോട്ട് പോകുന്നതെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണന്‍ വ്യക്തമാക്കി.
പിണറായി വിജയന്റെ മകള്‍ക്കെതിരായ ആരോപണം ഒറ്റക്കെട്ടായി പ്രതിരോധിക്കുന്ന പാര്‍ട്ടിയെ ആയിരുന്നില്ല കോടിയേരി ബാലകൃഷ്ണന്റെയും ഇ പി ജയരാജന്റെയും മക്കള്‍ക്കെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നപ്പോള്‍ കണ്ടത്. വീണയ്‌ക്കെതിരായ കേസ് ആദ്യംജനശ്രദ്ധയില്‍ വന്നപ്പോള്‍ തന്നെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രശ്‌നത്തെ നിസാരവത്കരിച്ചുു. രണ്ടുസ്വകാര്യ സ്ഥാപനങ്ങള്‍ തമ്മിലുളള ബിസിനസ് ഇടപാടില്‍ മുഖ്യമന്ത്രിക്ക് എതിരെ ആരോപണ മുന നീട്ടേണ്ട എന്നായിരുന്നു സെക്രട്ടേറിയറ്റിന്റെ നിലപാട്.
ബിനീഷ് ഒരു വ്യക്തിയാണെന്നും പാര്‍ട്ടിയുടെ ഒരു പിന്തുണയും ബിനീഷിനെ കിട്ടില്ലെന്നും ആയിരുന്നു കോടിയേരി ബാലകൃഷ്ണന്‍ സ്വീകരിച്ച നിലപാട്. മകനെതിരെ ലഹരി കേസില്‍ ഇ ഡി നീങ്ങിയപ്പോള്‍ അത് രാഷ്ട്രീയ പ്രേരിതമാണെന്നോ കെട്ടിച്ചമച്ചതാണെന്ന് പറയാന്‍ കോടിയേരി തയ്യാറായിരുന്നില്ല. ബിനീഷിനെതിരായ കേസ് ബിനീഷ് നോക്കും എന്നായിരുന്നു നിലപാട്. ആ നിലപാട് മറ്റ് നേതാക്കളും സ്വീകരിച്ചു.
ബിനീഷ് കോടിയേരി ജയിലില്‍ കിടന്നപ്പോള്‍ സി.പി.എമ്മിന്റെ ഭാഗത്തുനിന്ന് ഒരു പിന്തുണയും കുടുംബത്തിന് ലഭിച്ചിട്ടില്ലെന്ന് ഭാര്യ റെനീറ്റ ഒരിക്കല്‍ പറഞ്ഞിരുന്നു. ബിനീഷിനെതിരായ അന്വേഷണം രാഷ്ട്രീയമായിരുന്നു. പാര്‍ട്ടി ഇടപെട്ടിരുന്നുവെങ്കില്‍ ഒരുവര്‍ഷം ജയിലില്‍ കിടക്കേണ്ടി വരില്ലായിരുന്നു. ഇ.ഡി ആരുടെയൊക്കെയോ പേരുപറയാന്‍ നിര്‍ബന്ധിച്ചിട്ടുണ്ട്. കോടിയേരി ബാലകൃഷ്ണന് ഒരുതരത്തിലും ഇടപെടാന്‍ സാധിച്ചില്ല. അത് എന്തുകൊണ്ടാണെന്ന് മനസ്സിലാക്കാനുള്ള ബുദ്ധി തനിക്കുണ്ട്. അച്ഛന്‍ നില്‍ക്കുന്ന സ്ഥാനത്ത് നിന്നുകൊണ്ട് ഇടപെടാന്‍ കഴിയില്ല. ഇത്തരം ആരോപണം ഉയര്‍ന്നപ്പോഴും ബിനീഷിനെ ഒരിക്കല്‍ പോലും സംശയിച്ചിട്ടില്ലെന്നും കോടിയേരിയെന്നുള്ള പേര് കൊണ്ട് മാത്രമാണ് വേട്ടയാടുന്നതെന്നും റെനീറ്റ സ്വകാര്യ ചാനലിനോട് പറഞ്ഞിരുന്നു.
2020 ഒക്ടോബര്‍ 29നാണ് ബിനീഷിനെ ഇ.ഡി അറസ്റ്റ് ചെയ്യുന്നത്. ഏഴുമാസത്തെ വാദ പ്രതിവാദങ്ങള്‍ക്കൊടുവിലായിരുന്നു ജാമ്യം. എന്തായാലും രണ്ടുതരം നീതിയാണ് സിപിഎം നടപ്പാക്കുന്നത് എന്ന തരത്തില്‍ മുറുമുറുപ്പുകള്‍ പാര്‍ട്ടി അണികളിലുണ്ട്.
കക്കാടംപൊയിലില്‍ റിസോര്‍ട്ടിലെ കുളത്തില്‍ വീണ് ഏഴുവയസുകാരന്‍ മുങ്ങിമരിച്ചു. മലപ്പുറം കൂട്ടിലങ്ങാടി സ്വദേശി അഷ്മില്‍ ആണ് മരിച്ചത്.
കുടുംബത്തോടൊപ്പം വിനോദയാത്രയ്ക്കെത്തിയതായിരുന്നു കുട്ടി. ഇന്നലെ രാത്രി കക്കാടം പൊയില്‍ ഏദന്‍സ് ഗാര്‍ഡന്‍ റിസോര്‍ട്ടിലാണ് അപകടമുണ്ടായത്.
ഉടന്‍ തന്നെ കൂടരഞ്ഞിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
മലങ്കര കത്തോലിക്കാ സഭയ്ക്ക് ലീഡ്‌സിൽ മിഷൻ സെന്റർ ആരംഭിച്ചു. ലീഡ്‌സിലെയും പരിസരപ്രദേശങ്ങളിലെയും സഭാ മക്കളുടെ ആവശ്യപ്രകാരം മലങ്കര കത്തോലിക്കാ സഭയുടെ അത്യുന്നത കർദ്ദിനാൾ മൊറാൻ മോർ ബസേലിയോസ് ക്ലിമീസ് കാതോലിക്ക ബാവയുടെ കലപ്പനവഴി “സെന്റ് ബർണബാസ് എന്നപേര് നൽകി തന്റെ ശ്ലൈഹിക ആശീർവാദത്തോടെ ഈ മിഷനെ അനുഗ്രഹിച്ചു” എന്ന ഡിക്രി, മലങ്കര കത്തോലിക്കാ സഭയുടെ യുകെ കോർഡിനേറ്ററും സ്പെഷ്യൽ പാസ്റ്ററുമായ പെരിയ ബഹുമാനപ്പെട്ട ഡോ. കുര്യാക്കോസ് തടത്തിൽ അച്ചൻ പ്രഖ്യാപിച്ചതോടെ യുകെയിലെ 24 മത് മലങ്കര കത്തോലിക്ക മിഷൻ ജൂബിലി വർഷമായ 2025 മാർച്ച് 30 ആം തീയതി ഞായറാഴ്ച നിലവിൽ വന്നു.
വ്യത്യസ്ഥതകൾ നമ്മെ സമ്പന്നരാക്കുന്നു നമുക്ക്പരസ്പരം നന്മകൾ കൈമാറി മുന്നേറാം. അങ്ങനെ ആദിമ സഭയുടെ കൂട്ടായമയുടെയും പങ്കുവെയ്പിന്റെയും ചൈതന്യത്തിൽ ക്രിസ്തുവിന്റെ ജീവിക്കുന്ന സാക്ഷികളാകാം എന്നആഹ്വാനത്തോടെ ലീഡ്സ് രൂപത മെത്രാൻ അഭിവന്ദ്യ മാർക്കസ് സ്റ്റോക്ക്സ് പിതാവ് ലീഡ്സ് രൂപതിയിലെ മലങ്കര കത്തോലിക്കാ സഭയുടെ ആദ്യ മിഷന് ആശംസകൾ അർപ്പിക്കുകയും ഏവരെയും അനുഗ്രഹിക്കുകയും ഉണ്ടായി. അന്ത്യോക്കൻ ആരാധനാ രീതിയനുസരിച്ചുള്ള സ്വീകരണം നൽകിയാണ് അഭിവന്ദ്യ പിതാവിനെ മലങ്കര മക്കൾ ദേവാലയത്തിലേക്ക് സ്വീകരിച്ചത്. സെന്റ് ജോൺ ഹെന്റി ന്യൂമാൻ ഇടവക വികാരി പെരിയ ബഹുമാനപ്പെട്ട കാനോൻ പാട്രിക് വാൾ , അസിസ്റ്റൻറ് വികാരിയും പ്രിസൺ ചാപ്ലിനുമായ ഫാ ബെഞ്ചമിൻ ഹിൽട്ടൺ എന്നിവർ തൽസമ്മേളനത്തിൽ സന്നിഹതരിയിരുന്നു.
തുടർന്ന് യുകെ സീറോമലങ്കര കത്തോലിക്ക സഭാ കോർഡിനേറ്റർ പെരിയ ബഹുമാനപ്പെട്ട ഡോ കുര്യാക്കോസ് തടത്തിൽ അച്ചന്റെ മുഖ്യകാർമികത്വത്തിൽ ആഘോഷമായ സമൂഹബലി അർപ്പിക്കപ്പെട്ടു. നോർത്ത് വെസ്റ്റ് മേഖലയിലെ വൈദികരായ പെരിയ ബഹുമാനപ്പെട്ട ലൂയിസ് ചരുവിള, ഫാ. ജിബുമാത്യു, ഫാ. സാമുവൽ വിളയിൽ, മിഷൻ സെന്റർ വികാരി ഫാ. റിനോ ഇരുപത്തഞ്ചിൽ എന്നിവർ പരിശുദ്ധ കുർബാനയിൽ സഹകാർമ്മീകരായിരുന്നു. മാഞ്ചസ്റ്റർ, ഷെഫീൽഡ് മിഷൻ അംഗങ്ങളും യോർക്ക് ലീഡ്സ് പ്രദേശങ്ങളിലെ ഇതര ക്രൈസ്തവ വിശ്വാസികളും ആരാധനയിലും സമ്മേളനത്തിലും പങ്കെടുത്തു.
തങ്ങളുടെ സാന്നിധ്യം വഴി ഈ ദിവസം കൂടുതൽ അനുഗ്രഹപ്രദമാക്കിയ എല്ലാവർക്കും വികാരി ഫാ. റിനോ കൃതജ്ഞത പ്രകാശിപ്പിച്ചു.
ധനുവച്ചപുരത്ത് വിദ്യാര്‍ഥിനികള്‍ തമ്മില്‍ സംഘര്‍ഷം. മര്‍ദനത്തില്‍ പരിക്കേറ്റ മൂന്നു വിദ്യാര്‍ഥിനികളെ നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച ഉച്ചയോടെ ഐടിഐ കെട്ടിടത്തിന് പുറകില്‍വെച്ചായിരുന്നു സംഭവം.
ധനുവച്ചപുരം ഐടിഐയിലെ മൂന്നുവിദ്യാര്‍ഥിനികള്‍ തമ്മിലാണ് കൈയാങ്കളിയും സംഘര്‍ഷവുമുണ്ടായത്. ഹോളി ആഘോഷദിവസം ഈ വിദ്യാര്‍ഥിനികള്‍ തമ്മില്‍ ചില തര്‍ക്കങ്ങളുണ്ടായിരുന്നു. ഇതാണ് വെള്ളിയാഴ്ച കൈയാങ്കളിയിലും സംഘര്‍ഷത്തിലും കലാശിച്ചതെന്നാണ് വിദ്യാര്‍ഥിനികളുടെ മൊഴി.
സംഘര്‍ഷത്തിനിടെ വിവരമറിഞ്ഞെത്തിയ സഹപാഠികളും അധ്യാപകരുമാണ് വിദ്യാര്‍ഥിനികളെ പിടിച്ചുമാറ്റിയത്. തുടര്‍ന്ന് പരിക്കേറ്റ മൂന്നുപേരെയും നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. സംഭവത്തില്‍ പാറശ്ശാല പോലീസ് അന്വേഷണം ആരംഭിച്ചു.