Latest News

ഇന്ത്യയുമായുള്ള അതിർത്തി തർക്കം പാരമ്യതയിലെത്തി നിൽക്കേ, അതിർത്തിയിൽ ചൈന നടന്നത്തുന്ന കടന്നുകയറ്റങ്ങളുടെ കൂടുതൽ വിവരങ്ങൾ പുറത്ത്. യഥാര്‍ഥ നിയന്ത്രണ രേഖക്കുസമീപം അരുണാചല്‍ പ്രദേശില്‍ ചൈനീസ് ഗ്രാമം ഉണ്ടെന്ന റിപ്പോർട്ടുകളും ചിത്രങ്ങളും നേരത്തേ തന്നെ പുറത്തുവന്നിരുന്നു. അടുത്തിടെ പ്രസിദ്ധീകരിച്ച അമേരിക്കന്‍ വിദേശകാര്യ, പ്രതിരോധ മന്ത്രാലയങ്ങളുടെ റിപ്പോര്‍ട്ട് ഇത് ശരിവെക്കുകയാണ്. പശ്ചിമ ഹിമാലയത്തിലെ ചില ഉള്‍പ്രദേശങ്ങളില്‍ ചൈന ഒപ്റ്റിക് ഫൈബര്‍ ശൃംഖല സ്ഥാപിച്ചതായും പെന്‍റഗൺ യു.എസ് കോണ്‍ഗ്രസിനു സമര്‍പ്പിച്ച റിപ്പോർട്ടിൽ പറയുന്നുണ്ട്.

അതിവേഗ ആശയവിനിമയത്തിനും വിദേശ ഇടപെടലില്‍നിന്ന് കൂടുതല്‍ സുരക്ഷിതത്വം ഉറപ്പാക്കുന്നതിനുമാണ് പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി (പി.എൽ.എ) ഇത്തരത്തില്‍ ഫൈബര്‍ ഒപ്റ്റിക് ശൃംഖല സ്ഥാപിച്ചതെന്ന് Military and Security Developments Involving the People’s Republic of China 2021എന്ന റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. പി.എല്‍.എയുടെ കമാന്‍ഡര്‍മാര്‍ക്ക് ഐ.എസ്.ആര്‍ (intelligence, surveillance, and reconnaissance) വിവരങ്ങള്‍ തല്‍സമയം അറിയാനും അതിർത്തിയിലെ സാഹചര്യങ്ങൾ വേഗം മനസ്സിലാക്കാനും സാധിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു.

ചൈന അരുണാചൽ പ്രദേശിൽ അതിർത്തി ലംഘിച്ച് നിർമിക്കുന്ന ഗ്രാമങ്ങളുടെ 2020 ഫെബ്രുവരി 17ലെയും 2020 നവംബർ 28ലെയുംഉപഗ്രഹ ചിത്രങ്ങൾ. മൂന്ന് ഗ്രാമങ്ങളുടെ നിർമാണ പ്രവർത്തനങ്ങൾ ഇതിൽ കാണാം. അരുണാചല്‍ പ്രദേശില്‍ ചൈന നടത്തുന്ന കടന്നുകയറ്റ ശ്രമങ്ങളുടെ വിശദാംശങ്ങളും റിപ്പോർട്ടിലുണ്ട്. ഇന്ത്യന്‍ അതിര്‍ത്തിയിൽ 4.5 കിലോമീറ്റർ ഉള്ളിൽ അരുണാചല്‍ പ്രദേശില്‍ ചൈന 100 വീടുകള്‍ അടങ്ങുന്ന ഗ്രാമമാണ് നിർമ്മിച്ചിരിക്കുന്നത്. പരാമര്‍ശിക്കുന്നത്. അപ്പര്‍ സുബാന്‍സിരി ജില്ലയിലെ സരി ചു നദിക്കരയിലാണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്.

ടിബറ്റ് സ്വയംഭരണ മേഖലയ്ക്കും എല്‍.എ.സിയുടെ കിഴക്കന്‍ സെക്ടറില്‍ അരുണാചല്‍ പ്രദേശിനും ഇടയിലെ തര്‍ക്ക പ്രദേശമാണ് ഇത്. അതിര്‍ത്തി തര്‍ക്കം പരിഹരിക്കാനുള്ള നയതന്ത്ര-സൈനികതല ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെയും എല്‍.എ.സിയില്‍ തങ്ങളുടെ അവകാശവാദങ്ങള്‍ ഉറപ്പിക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമായിട്ടാണ് ചൈന നൂറ് സിവിലിയന്‍ വീടുകള്‍ ഉള്‍പ്പെടുന്ന ഗ്രാമം നിർമ്മിച്ചത്. ഈ വിവരം ഉപഗ്രഹചിത്രങ്ങളുടെ സഹായത്തോടെ കഴിഞ്ഞ ജനുവരിയിൽ ഇന്ത്യൻ ദേശീയ മാധ്യമങ്ങൾ പുറത്തുവിട്ടിരുന്നു.

വര്‍ഷങ്ങളായി ഇന്ത്യയും ചൈനയും അവകാശമുന്നയിക്കുന്ന മേഖലയാണിത്. 2020ല്‍ ആകാം ചൈന ഇവിടെ 100 വീടുകള്‍ നിര്‍മിച്ചതെന്ന് യു.എസ് റിപ്പോര്‍ട്ടില്‍ പറയുന്നു. 2019 ആഗസ്റ്റ് 26ന് പകര്‍ത്തിയ ഇതേ മേഖലയുടെ ഉപഗ്രഹ ചിത്രത്തില്‍ യാതൊരു നിര്‍മാണ പ്രവൃത്തികളും കാണാനില്ലായിരുന്നു. എന്നാല്‍, 2020 നവംബറിലെ പുതിയ ചിത്രത്തില്‍ വീടുകളും മറ്റും വ്യക്തമായി കാണുന്നുണ്ട്. മേഖലയില്‍ വര്‍ഷങ്ങളായി ചൈനക്ക് ചെറിയ സൈനിക ഔട്ട്‌പോസ്റ്റ് മാത്രമാണ് ഉണ്ടായിരുന്നത്.

അന്താരാഷ്ട്ര അതിര്‍ത്തിയെ ചൊല്ലി ദീര്‍ഘകാലമായി ഇന്ത്യയും ചൈനയും തമ്മില്‍ തുടരുന്ന തര്‍ക്കം കഴിഞ്ഞവര്‍ഷം ജൂണിൽ മൂര്‍ച്ഛിച്ചിരുന്നു. സംഘര്‍ഷത്തില്‍ ഇരുഭാഗത്തെയും സൈനികർക്ക് ജീവന്‍ നഷ്ടപ്പെടുകയും ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് ചൈന അതിര്‍ത്തി ലംഘിച്ച് നിർണായക സന്നാഹങ്ങൾ ഒരുക്കിയതെന്ന് യു.എസ് റിപ്പോര്‍ട്ടിൽ പറയുന്നു. നിരവധി തവണ ചര്‍ച്ചകള്‍ നടത്തിയിട്ടും ഇരുരാജ്യങ്ങളും തമ്മിലുള്ള തർക്കം ഇനിയും പരിഹരിക്കപ്പെട്ടിട്ടില്ല. ഒക്ടോബര്‍ പത്തിന് നടന്ന 13ാം വട്ട കമാന്‍ഡര്‍തല ചര്‍ച്ചയും പരാജയമായിരുന്നു.

ബോളിവുഡ് സിനിമാ ലോകത്ത് നിരവധി ആരാധകരുളള അഭിനയേത്രിയാണ് വിദ്യാ ബാലന്‍. വെറും നായിക എന്നതിനപ്പുറം കാമ്പുള്ള വേഷങ്ങളാണ് വിദ്യ ബാലന്‍ കൂടുതലയി അവതരിപ്പിച്ചിട്ടുള്ളത്. ചെറുപ്പം മുതല്‍ തന്നെ സിനിമ സ്വപ്നം കണ്ടിരുന്ന വിദ്യ 1995 ല്‍ ആണ് ആദ്യമായി ഒരു ചിത്രത്തില്‍ അഭിനയിക്കുന്നത്. പിന്നീട് ഹിന്ദി സിനിമയില്‍ നിരവധി വേഷങ്ങള്‍ ചെയ്ത് പേരെടുത്ത വിദ്യ തന്‍റെ നിലപാടുകളും അഭിപ്രായങ്ങളും തുറന്നു പറയുന്നതില്‍ ഒരിയ്ക്കലും വൈമനസ്യം കാണിക്കാത്ത താരമാണ്. പൊതുവേ പലരും പറയാന്‍ മടിക്കുന്ന ലൈംഗികാനുഭവങ്ങളെക്കുറിച്ചു പോലും തുറന്നു സംസാരിക്കുന്നതില്‍ വിദ്യ ഒരിയ്ക്കലും മടി കാണിച്ചിട്ടില്ല.

ലൈംഗികത പരസ്യമായി സംസാരിക്കാന്‍ പാടുള്ള വിഷയം അല്ലന്നാണ് പൊതുവേ നമ്മുടെ ധാരണ. സമൂഹത്തില്‍ ഇത് വിലക്കപ്പെട്ട വിഷയമായിട്ടാണ് കരുതുന്നത്. ഒരു മാഗസിന് നല്കിയ അഭിമുഖത്തിലാണ് താരം തന്‍റെ ലൈംഗീക അനുഭവത്തെക്കുറിച്ച് തുറന്നു പറച്ചില്‍ നടത്തിയത്. നാല്‍പ്പതു വയസ്സിന് ശേഷം സ്ത്രീകള്‍ കൂടുതല്‍ കുസൃതിയുള്ളവരും സുന്ദരികളുമായി മാറുമെന്ന് അവര്‍ പറയുന്നു. എല്ലാവരും നമ്മളെ പഠിപ്പിക്കുന്നത് ഒതുങ്ങി ജീവിക്കാനും ലൈംഗികത ആസ്വദിക്കാതിരിക്കാനുമാണ്. എന്നാല്‍ പ്രായം കൂടുന്നതനുസരിച്ച് സ്ത്രീകള്‍ മാറുന്നതിന് കാരണം അവരെ മറ്റുളളവര്‍ ശ്രദ്ധിക്കാതിരിക്കുന്നു എന്നതുകൊണ്ടാണ്. സ്വന്തം സന്തോഷത്തിനായിരിക്കും അവര്‍ കൂടുതല്‍ പ്രധാന്യം കൊടുക്കുക.

അതോടെ ലൈംഗീകത കൂടുതലായി ആസ്വദിക്കാന്‍ കഴിയുന്നു. മറ്റൊന്നിനെക്കുറിച്ചും ചിന്തിക്കാന്‍ കഴിയാതെ വരുമ്പോള്‍ സെക്സ് നന്നായി ആസ്വദിക്കാന്‍ കഴിയുന്നു. നാല്‍പ്പത് കഴിഞ്ഞതോടെ താന്‍ മനസ്സ് കൊണ്ട് പിന്നോട്ടാണ് പോയതെന്ന് അവര്‍ പറയുന്നു. നേരത്തെ കുറച്ചു കൂടി ഗൗരവക്കാരിയായിരുന്നു. എന്നാല്‍ ഇന്ന് അങ്ങനെയല്ല. ലൈംഗീകത ശരിക്കും ആസ്വദിക്കാന്‍ കഴിയുന്നു. തന്‍റെ ചുമലുകളില്‍ ഈ ലോകത്തിൻ്റെ എല്ലാ ഭാരവും താന്‍ ചുമക്കുന്നില്ല. ഇരുപതു വയസ്സുള്ളപ്പോള്‍ തനിക്ക് ഉണ്ടായിരുന്ന സ്വപ്നം ജീവിക്കുക എന്നത് മാത്രമായിരുന്നു എങ്കില്‍ നാല്‍പതുകളില്‍ എത്തിയതോടെ താന്‍ ജീവിതം കൂടുതലായി ആസ്വദിക്കുന്നതിനാണ് കൂടുതല്‍ പ്രധാന്യം കൊടുക്കുന്നതെന്ന് വിദ്യാ ബാലന്‍ പറയുന്നു.

പറക്കുംതളിക രഹസ്യ താവളത്തിലേക്ക് പോകുന്ന വിഡിയോ പുറത്തുവിട്ട് അന്യഗ്രഹ ജീവികള്‍ നേരത്തെ തന്നെ ഭൂമിയിലുണ്ടെന്ന അവകാശവാദവുമായി ബ്ലോഗര്‍. കാനഡയില്‍ നിന്നു ചിത്രീകരിച്ച ആകാശത്തു കാണപ്പെട്ട ഡിസ്‌ക് രൂപത്തിലുള്ള വസ്തുവിന്റെ വിഡിയോയാണ് പുതിയ അവകാശവാദങ്ങള്‍ക്ക് അടിസ്ഥാനം. അന്യഗ്രഹ ജീവികളെ തേടുന്നതില്‍ കുപ്രസിദ്ധനായ സ്‌കോട്ട് സി വാറിംങ് എന്ന ബ്ലോഗറാണ് പുതിയ വിവാദങ്ങള്‍ക്ക് പിന്നില്‍.

ഒക്ടോബര്‍ 24ന് കാനഡയില്‍ വച്ചാണ് വിവാദ വിഡിയോ ചിത്രീകരിച്ചത്. വിദൂരതയില്‍ ആകാശത്ത് കാണപ്പെടുന്ന ഡിസ്‌ക് രൂപത്തിലുള്ള വസ്തുവിന്റെ ദൃശ്യമാണിത്. ഭൂമിയിലേക്ക് പതിയെ ഈ വസ്തു താഴ്ന്നിറങ്ങുന്നതും ദൃശ്യങ്ങളിലുണ്ട്. വിഡിയോ എടുത്തയാള്‍ ദൃശ്യം യൂട്യൂബിലൂടെയാണ് പബ്ലിഷ് ചെയ്തത്. ‘ഞായറാഴ്ച്ച രാവിലെ 11.18ന് ഞാനെടുത്ത വിഡിയോയാണിത്. എന്താണിതെന്ന് യാതൊരു നിശ്ചയവുമില്ല’ എന്നായിരുന്നു വിഡിയോയുടെ വിവരണമായി വെന്‍ സാഞ്ചെ എന്നയാള്‍ നല്‍കിയിരുന്നത്.

ഹെലിക്കോപ്റ്ററിനേക്കാളും വലിയ വസ്തുവിനെയാണ് കണ്ടതെന്ന് വിഡിയോ ചിത്രീകരിച്ച സാഞ്ചെ പറഞ്ഞുവെന്നാണ് വാറിംങ് വിശദീകരിക്കുന്നത്. തെക്കു കിഴക്കന്‍ ഭാഗത്തെ ആകാശത്ത് കണ്ടതിനാലും സമയം ഉച്ചയായതിനാലും അത് ചന്ദ്രനാവാന്‍ സാധ്യതയില്ല. ഇതുവരെ നമ്മള്‍ കണ്ടിട്ടില്ലാത്ത എന്തോ ഒന്നാണെന്നു പറയുന്ന വാറിംങ് അത് അന്യഗ്രഹ ജീവികള്‍ ഭൂമിയിലെ രഹസ്യ കേന്ദ്രത്തിലേക്ക് പറക്കും തളികയില്‍ വന്നിറങ്ങുന്ന ദൃശ്യമാകാമെന്നും കടത്തി പറയുന്നുണ്ട്.

‘ജനവാസം തീരെ കുറഞ്ഞ കാനഡയിലെ പ്രദേശത്തു നിന്നാണ് ഈ വിഡിയോ ചിത്രീകരിച്ചിരിക്കുന്നത്. അന്യഗ്രഹ ജീവികള്‍ക്ക് ഭൂമിക്കടിയില്‍ താവളം പണിയണമെന്നുണ്ടെങ്കില്‍ അതിന് പറ്റിയ സ്ഥലമാണിത്. ഇത്തരം അസ്വാഭാവിക ചലനങ്ങള്‍ ഈ പ്രദേശത്ത് എവിടെയെങ്കിലും കാണുകയും വിഡിയോ എടുക്കുകയും ചെയ്താല്‍ പോലും ആ സ്ഥലം വീണ്ടും തിരിച്ചറിയുക എളുപ്പമല്ല. വൃത്താകൃതിയിലോ ദീര്‍ഘവൃത്താകൃതിയിലോ ഉള്ള വസ്തുവായിരുന്നു ആകാശത്ത് പ്രത്യക്ഷപ്പെട്ടത്.

ഏതാണ്ട് 30-60 മീറ്റര്‍ അകലത്തിലായിരുന്നു അത്. അവിടെ ഭൂമിയില്‍ വന്‍ വിള്ളലുകള്‍ കാണപ്പെടാന്‍ പോലും സാധ്യതയുണ്ട്’ എന്നും സ്‌കോട്ട് സി വാറിംങ് പറയുന്നു. ഈ വിഡിയോ അന്യഗ്രഹജീവികള്‍ ഉണ്ടെന്നും അവ ഭൂമിയില്‍ നേരത്തേ വന്നു പോയിരുന്നുവെന്നതിനും തെളിവാണെന്നാണ് വാറിംങിനെ പോലെ അന്യഗ്രഹജീവികള്‍ക്ക് വേണ്ടി വാദിക്കുന്നവരുടെ വാദം.

ന്യൂയോര്‍ക്ക് : പ്രതിരോധകുത്തിവയ്‌പ്പുകൾ സ്വീകരിക്കാനുള്ള സമയപരിധി തിങ്കളാഴ്ച അവസാനിച്ചതോടെ ന്യൂയോര്‍ക്ക് സിറ്റിയിലെ 9,000 ജീവനക്കാരെ ശമ്പളമില്ലാത്ത ലീവില്‍ പ്രവേശിപ്പിക്കുന്നതിന് സിറ്റി അധികൃതര്‍ തീരുമാനിച്ചു. സിറ്റിയിലെ 12,000 ജീവനക്കാര്‍ ഇതുവരെ കോവിഡ് 19 വാക്‌സിന്‍ സ്വീകരിച്ചിട്ടില്ല. എന്നാല്‍ ഇവര്‍ മതപരമായ കാരണങ്ങളാലും, വിവിധ അസുഖങ്ങള്‍ മൂലവും തങ്ങളെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് അപേക്ഷ നല്‍കിയിട്ടുണ്ടെന്നും സിറ്റി അധികൃതര്‍ പറയുന്നു.

സിറ്റിയുടെ പേറോളില്‍ ആകെ 370,000 ജീവനക്കാരാണുള്ളത്. വാക്‌സിനേഷന്‍ സ്വീകരിക്കാത്തത് പൊതുങ്ങളോടുള്ള വെല്ലുവിളിയാണെന്നും, ഇവര്‍ സത്യപ്രതിജ്ഞാ ലംഘനം നടത്തിയിരിക്കുകയാണെന്നും, 9000 ജീവനക്കാരെ ഇതേ കാരണത്താല്‍ ശമ്പളമില്ലാത്ത ലീവില്‍ വിട്ടിരിക്കയാണെന്നും മേയര്‍ ഡി ബ്ലാസിയോ ഒരു പ്രസ്താവനയില്‍ പറഞ്ഞു. വാക്‌സിനേറ്റ് ചെയ്തവര്‍ക്ക് ജോലിയില്‍ പ്രവേശിക്കാമെന്നും മേയര്‍ അറിയിച്ചു.

12 ദിവസം മുമ്പാണ് ജീവനക്കാര്‍ വാക്‌സിന്‍ സ്വീകരിക്കുന്നത് നിർബന്ധമാക്കിയുള്ള നോട്ടീസ് പുറപ്പെടുവിച്ചത് തിങ്കളാഴ്ച സമയപരിധി അവസാനിച്ചുവെന്നും മേയര്‍ കൂട്ടിചേര്‍ത്തു. തിങ്കളാഴ്ചയിലെ സമയപരിധി മുന്‍സിപ്പല്‍ ജീവനക്കാര്‍, പോലീസ് ഓഫീസേഴ്‌സ്, അഗ്നിശമന സേനാംഗങ്ങള്‍ എന്നിവര്‍ക്കും ബാധകമായിരുന്നു.

കോവിഡില്‍ നിന്നും ഉടനെയൊന്നും യൂറോപ്പിന് മോചനമുണ്ടാകില്ലെന്ന് മുന്നറിയിപ്പ് നല്‍കി ലോകാരോഗ്യ സംഘടന. യൂറോപ്പില്‍ വീണ്ടും കോവിഡിന്റെ തീവ്രവ്യാപനമുണ്ടാവുമെന്ന ആശങ്കയാണ് ലോകാരോഗ്യ സംഘടന പങ്കുവെച്ചത്. വിവിധ രാജ്യങ്ങളില്‍ രോഗികളുടെ എണ്ണം ഉയര്‍ന്നതോടെയാണ് ലോകാരോഗ്യ സംഘടന മുന്നറിയിപ്പുമായി രംഗത്തെത്തിയത്.

യൂറോപ്പില്‍ ഏഷ്യയിലും കഴിഞ്ഞയാഴ്ചയുമായി താരതമ്യം ചെയ്യുമ്പോള്‍ കോവിഡ് മരണനിരക്ക് ഉയര്‍ന്നിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞയാഴ്ച 1.8 മില്യണ്‍ കോവിഡ് കേസുകളും 24,000 മരണങ്ങളും യൂറോപ്പിലും മധ്യ ഏഷ്യയിലുമായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മുന്‍ ആഴ്ചയുമായി താരതമ്യം ചെയ്യുമ്പോള്‍ കോവിഡ് രോഗികളുടെ എണ്ണത്തില്‍ ആറ് ശതമാനവും മരണനിരക്കില്‍ 12 ശതമാനത്തിന്റേയും വര്‍ധനയുണ്ടായിട്ടുണ്ട്.

ഇതുപ്രകാരം അടുത്ത ഫെബ്രുവരിക്കുള്ളില്‍ അഞ്ച് ലക്ഷം പേരെങ്കിലും യുറോപ്പില്‍ കോവിഡ് മൂലം മരിച്ചേക്കാമെന്നാണ് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. സംഘടനയുടെ യൂറോപ്പ് ഡയറക്ടര്‍ ക്ലുഗാണ് മുന്നറിയിപ്പുമായി രംഗത്തെത്തിയത്. 53 യൂറോപ്യന്‍ രാജ്യങ്ങളിലാണ് കോവിഡ് വലിയ ആശങ്ക വിതക്കുന്നത്. ഡെല്‍റ്റ വകഭേദമാണ് ഇവിടെ അപകടകാരി.

സുഹൃത്തുക്കള്‍ക്ക് എതിരെ പ്രചരണത്തിന് ഇറങ്ങാറില്ലെന്ന് നടനും കോണ്‍ഗ്രസ് അനുഭാവിയുമായ സലിം കുമാര്‍. താനൊരു കോണ്‍ഗ്രസ്‌കാരനാണെന്നും രാഷ്ട്രീയം കാരണമാക്കി ഒരു മാര്‍ക്‌സിസ്റ്റുകാരെനെയോ ബിജെപിക്കാരെനെയോ ശത്രുക്കളായി കാണാറില്ലെന്നും അവരൊക്കെ സുഹൃത്തുക്കളാണെന്നും സലീംകുമാര്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രചരണത്തിന് പോയാലും തനിക്ക് ഇഷ്ടപ്പെട്ടവര്‍ക്കെതിരെ പ്രചരണത്തിന് ഇറങ്ങാറില്ല. മുകേഷ് ഒരു കമ്മ്യൂണിസ്റ്റുകാരനാണ്. സുരേഷ് ഗോപി ഒരു ബിജെപിക്കാരനാണ് ഇവര്‍ക്കെതിരെ ഞാന്‍ പ്രചരണത്തിന് പോയില്ല.- സലിം കുമാര്‍ പറഞ്ഞു.

സലീം കുമാറിന്റെ വാക്കുകള്‍; ‘രാഷ്ട്രീയ കാരണം കൊണ്ട് ഒരു മാര്‍ക്‌സിസ്റ്റുകാരെനെയോ ബിജെപിക്കാരനെയോ ഞാന്‍ ശത്രുക്കളായി കാണാറില്ല. അവരൊക്കെ എന്റെ സുഹൃത്തുക്കളാണ്. മഹാരാജാസില്‍ ആയിരുന്നപ്പോള്‍ എല്ലാവരും എസ്‌എഫ്ഐക്കാരായിരുന്നു. അമല്‍ നീരദ് അന്‍വര്‍, ആഷിക് അബു അങ്ങനെ കുറച്ചുപേര്‍. അവരൊക്കെയായി ഇപ്പോഴും സൗഹൃദത്തിലാണ്.സുഹൃത്തുക്കളെ സുഹൃത്തുക്കള്‍ ആയി കാണാനും രഷ്ട്രീയക്കാരെ രാഷ്ട്രീയക്കാര്‍ ആയി കാണാനും എനിക്കറിയാം. ഇലക്ഷന്‍ പ്രചരണത്തിന് പോയാലും എനിക്കിഷ്ടപ്പെട്ടവര്‍ക്കെതിരെ പ്രചരണത്തിന് ഞാന്‍ പോകാറില്ല. പി രാജീവ്, മുകേഷ്, ഗണേഷ് കുമാര്‍, സുരേഷ് ഗോപി അദ്ദേഹം ബജെപിക്കാരനാണ് ഞാന്‍ പോയില്ല. അതൊക്കെ വ്യക്തിപരമായ ഇഷ്ടങ്ങളാണ്. അതുകൊണ്ട് സിനിമയില്ലെങ്കില്‍ എനക്ക് ആ സിനിമ വേണ്ട’.

ബ്ലൂംബെര്‍ഗ്: യൂറോപ്പിലും ഏഷ്യയിലും കൂടിക്കൊണ്ടിരിക്കുന്ന കോവിഡ് കേസുകള്‍ മേഖലയെ വീണ്ടും കോവിഡിന്റെ പ്രഭവകേന്ദ്രമായി മാറ്റിയേക്കുമെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന.
യൂറോപ്പ് മേഖലയില്‍ 78 മില്ല്യണ്‍ കോവിഡ് കേസുകളാണുള്ളത്. കഴിഞ്ഞ നാലാഴ്ചകളിലായി യൂറോപ്പില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന കേസുകളില്‍ വന്‍ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.

ശൈത്യകാലം ആരംഭിച്ചതോടെ അടച്ചിട്ട മുറികളിലുള്ള സംഘം ചേരലുകള്‍ കൂടിയതും നിയന്ത്രണങ്ങള്‍ പിന്‍വലിച്ചതുമാണ് കേസുകള്‍ കൂടുന്നതിലേക്ക് നയിച്ചത്.ഇതേ നിലയിൽ തുടര്‍ന്നാല്‍ മധ്യേഷ്യയിലും യൂറോപ്പിലും മാത്രം അടുത്ത ഫെബ്രുവരി ഒന്നിനുള്ളില്‍ അഞ്ച് ലക്ഷം കോവിഡ് മരണങ്ങള്‍ സംഭവിച്ചേക്കാമെന്ന് ലോകാരോഗ്യസംഘടന യൂറോപ്പ് മേഖലാ ഡയറക്ടര്‍ ഹാന്‍സ് ക്ലൂജ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കേസുകള്‍ കൂടിയാല്‍ ആശുപത്രി സൗകര്യങ്ങള്‍ക്ക് ക്ഷാമം നേരിട്ടേക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ടി.ജെ. ജ്ഞാനവേല്‍ കഥയെഴുതി സംവിധാനം ചെയ്ത് സൂര്യ നിര്‍മിച്ച് അഭിനയിച്ച ജയ് ഭീം എന്ന ചിത്രം നവംബര്‍ 2നാണ് ആമസോണ്‍ പ്രൈമിലൂടെ റിലീസ് ചെയ്തത്. മികച്ച അഭിപ്രായം നേടി മുന്നേറുകയാണ് ചിത്രം. സാമൂഹ്യ-രാഷ്ട്രീയ-സാംസ്‌കാരിക രംഗത്തെ നിരവധി പേരാണ് ചിത്രത്തെ അഭിനന്ദിച്ച് രംഗത്തെത്തിയത്.

ഇപ്പോള്‍ ചിത്രത്തെ കുറിച്ചുള്ള തന്റെ അഭിപ്രായം പങ്കുവെക്കുകയാണ് മന്ത്രി വി. ശിവന്‍കുട്ടി. മനുഷ്യ ഹൃദയമുള്ള ആര്‍ക്കും കണ്ണ് നിറയാതെ ഈ ചിത്രം കണ്ടിരിക്കാനാവില്ലെന്നാണ് ശിവന്‍കുട്ടി പറഞ്ഞത്. ഇന്‍ക്വിലാബ് സിന്ദാബാദ് വിളിക്കാതെ ഈ സിനിമ കണ്ടു പൂര്‍ത്തിയാക്കാനാകില്ലെന്നും മന്ത്രി പറഞ്ഞു.

സൂര്യ അവതരിപ്പിച്ച ചന്ദ്രു വക്കീലിന്റെ പോരാട്ട പശ്ചാത്തലങ്ങളില്‍ എല്ലാം നമുക്ക് ചെങ്കൊടി കാണാം. യഥാര്‍ത്ഥ കഥ, യഥാര്‍ത്ഥ കഥാപരിസരം, യഥാര്‍ത്ഥ കഥാപാത്രങ്ങള്‍, ഒട്ടും ആര്‍ഭാടമില്ലാത്ത വിവരണം. ചന്ദ്രു വക്കീല്‍ പിന്നീട് ജസ്റ്റിസ് കെ. ചന്ദ്രുവായി ചരിത്രം വഴിമാറിയ നിരവധി വിധികള്‍ പ്രസ്താവിച്ചു. മനുഷ്യ ഹൃദയത്തെ തൊട്ടറിയുന്നതായിരുന്നു അദ്ദേഹത്തിന്റെ തീര്‍പ്പുകള്‍.

അതിനൊരു കാരണമുണ്ട്. ഔദ്യോഗിക ജീവിതം ആരംഭിക്കുന്നതിന് മുമ്പ് അദ്ദേഹം എസ്.എഫ്.ഐ ആയിരുന്നു, സി.ഐ.ടി.യു ആയിരുന്നു, സി.പി.ഐ.എം ആയിരുന്നു.

സഖാവ് ചന്ദ്രുവുമായി ഇന്ന് ഫോണില്‍ സംസാരിച്ചു. ‘ജയ് ഭീം’ എന്ന ചിത്രത്തെ കേരളത്തിന്റെ പുരോഗമന മനസ് ഏറ്റെടുത്ത കാര്യം അറിയിച്ചു. അഭിവാദ്യങ്ങള്‍ അറിയിച്ചു.

സംവിധായകന്‍ ജ്ഞാനവേല്‍ അടക്കമുള്ള സിനിമയുടെ പിന്നണി പ്രവര്‍ത്തകരെ അഭിനന്ദിക്കുന്നു. ഒപ്പം ചിത്രത്തിലഭിനയിച്ച മലയാളികളായ ലിജോമോള്‍ ജോസിനും രജിഷ വിജയനും സിബി തോമസിനും ജിജോയ് പി.ആറിനും അഭിനന്ദനങ്ങള്‍ അറിയിക്കുന്നെന്നും മന്ത്രി പറഞ്ഞു.

ജയ് ഭീം സിനിമയെ അഭിനന്ദിച്ച് മുന്‍ മന്ത്രി കെ.ടി. ജലീലും രംഗത്തെത്തിയിരുന്നു. എല്ലാ പ്രതീക്ഷയും നഷ്ടപ്പെട്ട നിസ്സഹയായ ഒരു സ്ത്രീക്ക് മുന്നില്‍ ‘ചെങ്കൊടി’ തണല്‍ വിരിച്ചത് കഥയല്ലെന്നും ചരിത്രമാണെന്നുമായിരുന്നു ജലീല്‍ പറഞ്ഞത്.

പുതുച്ചേരിയില്‍ സ്‌കൂട്ടറില്‍ കൊണ്ടുപോവുകയായിരുന്ന പടക്കം പൊട്ടിത്തെറിച്ച് അച്ഛനും മകനും മരിച്ചു. കലൈയരശനും ഏഴ് വയസുകാരനായ പ്രദീഷുമാണ് മരിച്ചത്. അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു.

വ്യാഴാഴ്ച വൈകീട്ട് പുതുച്ചേരിയിലെ കാട്ടുക്കുപ്പത്താണ് ദാരുണമായ സംഭവം നടന്നത്. ഭാര്യ വീട്ടില്‍ പോയി മകനേയും കൂട്ടി ദീപാവലി ആഘോഷിക്കാന്‍ സ്വന്തം വീട്ടിലേക്ക് വരികയായിരുന്നു കലൈയരശന്‍. വഴിയില്‍ വെച്ച് രണ്ട് വലിയ സഞ്ചിയില്‍ പടക്കം വാങ്ങി. മകനെ സ്‌കൂട്ടറിന്റെ മുന്നില്‍ നിര്‍ത്തി സൈഡില്‍ പടക്കം വെച്ചായിരുന്നു യാത്ര. പക്ഷേ, പ്രതീക്ഷിക്കാതെ പടക്കം പൊട്ടിത്തെറിക്കുകയായിരുന്നു. കലൈയരശനും പ്രദീഷും സംഭവ സ്ഥലത്ത് തന്നെ മരിച്ചു.

പടക്കത്തിന് ചൂട് പിടിച്ച് പൊട്ടിത്തെറിച്ചതാകാം എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. എന്നാല്‍ ഇക്കാര്യം ശാസ്ത്രീയ പരിശോധനകള്‍ക്ക് ശേഷമേ സ്ഥിരീകരിക്കാന്‍ കഴിയു.

മാതാവിനെയും മകനെയും വെേട്ടറ്റതിനെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഏറം കളീലിക്കട പ്ലാവിള പുത്തൻവീട്ടിൽ കൃഷ്ണകുമാരി (50), മകൻ അഖിൽ (28) എന്നിവർക്കാണ് വെട്ടേറ്റത്. ഇരുവരെയും തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ വെട്ടിക്കവല സ്വദേശിയായ സജിയെ പൊലീസ് അറസ്റ്റ് ചെയ്തു.

കഴിഞ്ഞദിവസം വൈകീട്ട് ആറിന് അഖിലിെൻറ വീട്ടിൽ െവച്ചാണ് വെേട്ടറ്റത്. രണ്ട് മാസം മുമ്പ് സജിയുടെ ഭാര്യ മക്കളെയടക്കം ഉപേക്ഷിച്ച് അഖിലിനോടൊപ്പം പോവുകയും ഏറത്തെ വീട്ടിലെത്തി താമസം തുടങ്ങുകയും ചെയ്തിരുന്നു. ഇതുസംബന്ധിച്ച് സജി കൊട്ടാരക്കര പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. എന്നാൽ ഇതുസംബന്ധിച്ച കേസിൽ യുവതിക്ക് കോടതി ജാമ്യം അനുവദിച്ചു.

കഴിഞ്ഞദിവസം യുവതിയുടെ വസ്ത്രങ്ങളും മറ്റ് സാധനങ്ങളും നൽകാനെന്ന വ്യാജേന സജി അഖിലിെൻറ വീട്ടിലെത്തി. യുവതിയെ വാളുകൊണ്ട് വെട്ടാൻ ഒരുങ്ങവെ തടഞ്ഞപ്പോഴാണ് അഖിലിനും മാതാവിനും വേേട്ടറ്റത്. അഖിലിെൻറ ഇടതുകൈക്കും കൃഷ്ണകുമാരിയുടെ വലതു കൈക്കുമാണ് വെട്ടേറ്റത്. സജിയെ ഇന്ന് പുനലൂർ കോടതിയിൽ ഹാജരാക്കുമെന്ന് അഞ്ചൽ പൊലീസ് അറിയിച്ചു.

RECENT POSTS
Copyright © . All rights reserved