Latest News

മകളെയും തന്നെയും കൊല്ലാനുള്ള പകയും കൊണ്ടാണ് ഭര്‍ത്താവ് നടന്നിരുന്നതെന്ന് ഒരിക്കല്‍ പോലും തോന്നിയില്ല. നിങ്ങളുടെ കൈപിടിച്ചു പിന്നാലെ നടന്നിരുന്ന പൊന്നുമോളോട് എന്തിനാണിത് ചെയ്തതെന്ന സോനയുടെ നിലവിളി.

കഴിഞ്ഞ ദിവസം കണ്ണൂര്‍ പാത്തിപ്പാലത്ത് കുഞ്ഞിനേയും ഭാര്യയേയും കൊലപ്പെടുത്താന്‍ പുഴയിലേക്ക് തള്ളിയിട്ട ഷിജുവിന്റെ ഭാര്യ സോന സംഭവങ്ങള്‍ വിവരിച്ചു. ഒന്നര വയസുകാരി മകള്‍ മുങ്ങിമരിച്ചപ്പോള്‍ സോന അത്ഭുതകരമായി രക്ഷപ്പെട്ടു. ഈ കേസില്‍ ഏറെ നിര്‍ണ്ണായകമായ വെളിപ്പെടുത്തലാണ് സോന നടത്തിയത്. ഭര്‍ത്താവ് തന്റെ 60 പവന്‍ സ്വര്‍ണ്ണം മോഷ്ടിച്ച് കൊണ്ടുപോയിരുന്നു. പൊലീസില്‍ പരാതിപ്പെടുമെന്ന് പറഞ്ഞതോടെയാണ് താനാണെടുത്തതെന്ന് ഷിജു സമ്മതിച്ചത്. മകളെയും തന്നെയും കൊല്ലാനുള്ള പകയും കൊണ്ടാണ് ഭര്‍ത്താവ് നടന്നിരുന്നതെന്ന് ഒരിക്കല്‍ പോലും തോന്നിയിരുന്നില്ലെന്നും സോന പറയുന്നു.

നിങ്ങളുടെ കൈപിടിച്ചു പിന്നാലെ നടന്നിരുന്ന പൊന്നുമോളോട് എന്തിനാണിത് ചെയ്തതെന്ന സോനയുടെ നിലവിളി. ഒന്നരവയസുകാരിയുടെ മൃതദേഹം എത്തിച്ചപ്പോള്‍ ബന്ധുക്കളുടെയും നാട്ടുകാരുടെയും നെഞ്ചുപൊട്ടിപ്പോകുന്ന കാഴ്ചയായിരുന്നു. വെള്ളിയാഴ്ച വൈകുന്നേരം സംഭവിച്ച കാര്യങ്ങളൊന്നും വിശ്വസിക്കാന്‍ ഇപ്പഴും സോനയ്ക്ക് കഴിയുന്നില്ല.

മട്ടന്നൂര്‍ ക്ഷേത്രക്കുളത്തില്‍ നിന്നും പിടികൂടിയ ഷിജുവിനെതിരെ കതിരൂര്‍ പൊലീസ് കൊലക്കുറ്റത്തിന് കേസെടുത്തു. സാമ്പത്തിക പ്രശ്‌നം കാരണം ഭാര്യയുടെ സ്വര്‍ണ്ണം മുഴുവന്‍ അവരുടെ അനുവാദം വാങ്ങാതെ പണയം വച്ചിരുന്നു. ഇത് ചോദ്യം ചെയ്ത സോനയോട് പകതോന്നി. രണ്ടാഴ്ച മുന്‍പാണ് ഭാര്യയേയും മകളെയും കൊല ചെയ്യാന്‍ തീരുമാനിച്ചത്. കൊല്ലാന്‍ വേണ്ടിത്തന്നെയാണ് പാത്തിപ്പാലത്തില്‍ കൊണ്ടുപോയി പുഴയില്‍ തള്ളിയിട്ടതെന്നും ഷിജു പൊലീസിന് മൊഴി നല്‍കി. ഈസ്റ്റ് കതിരൂര്‍ എല്‍പി സ്‌കൂളിലെ അധ്യാപികയായ സോന മൂന്ന് കൊല്ലം മുമ്പാണ് കോടതി ജീവനക്കാരനായ കെപി ഷിജുവിനെ വിവാഹം ചെയ്യുന്നത്.

ഷിജുവിന്റെ പെരുമാറ്റത്തില്‍ ആകെ ദുരൂഹത ഉണ്ടെന്ന് പൊലീസ് പറയുന്നു. അടുത്ത ദിവസം ഇയാളെ പുഴക്കരയില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തും. ഒന്നര വയസുകാരി അന്‍വിതയുടെ കൊലപാതകത്തിന്റെ നടുക്കത്തിലാണ് പാനൂര്‍ പാത്തിപ്പാലമെന്ന ഗ്രാമം.

നേപ്പാളില്‍ (Nepal) എവറസ്റ്റ് കൊടുമുടി (Mount Everest) കയറുന്നതിനിടെ ശ്വാസതടസ്സത്തെ തുടര്‍ന്ന് മലയാളി വിദ്യാര്‍ത്ഥി മരിച്ചു. മലപ്പുറം വണ്ടൂര്‍ തിരുവാലി സ്വദേശി ചെള്ളിത്തോടിലെ വാളശ്ശേരി സൈഫുള്ളയുടെ മകന്‍ മാസിന്‍ (Mazin-19) ആണ് മരിച്ചത്. മഞ്ചേരി ഏറനാട് നോളജ് സിറ്റി ബിബിഎ വിദ്യാര്‍ഥിയായിരുന്നു. ഒന്നര മാസം മുമ്പാണ് പഠനവുമായി ബന്ധപ്പെട്ട് മാസിന്‍ ദില്ലിയിലേക്ക് പുറപ്പെട്ടത്. തുടര്‍ന്ന് നേപ്പാളിലെ കാഠ്മണ്ഡുവിലെത്തി എവറസ്റ്റ് കയറാന്‍ പോകുന്നതായി വിവരം ലഭിച്ചു.

വെള്ളിയാഴ്ച എവറസ്റ്റില്‍ നിന്നും ശ്വാസതടസ്സം അനുഭവപ്പെട്ട് മരിച്ചതായാണ് ശനിയാഴ്ച ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചത്. പിതൃസഹോദരന്‍ നേപ്പാളിലേക്ക് പുറപ്പെട്ടിട്ടുണ്ട്. മാസിനും കുടുംബവും പാണ്ടിയാടാണ് പുതിയ വീട് വെച്ച് താമസിക്കുന്നത്. മാതാവ്: സമീറ (മഞ്ചേരി). സഹോദരി: ഷെസ.

ശ്രീകുമാരി അശോകൻ

മഴവന്നു പുൽകിയോ മധുമാസ രാവിൽ
മണിതെന്നലേ നിന്റെ പൂന്തോണിയിൽ
നിറനിലാവൊഴുകേണ്ട ഈ രമ്യ രാവിൽ
ഘനശ്യാമ രാജികൾ വന്നതെന്തേ
തുടികൊട്ടിപ്പെയ്യുന്ന മഴയുടെ സംഗീതം
മനസ്സിലോരോർമയെ കൊണ്ടുവന്നു
പഴയൊരു ബാല്യത്തിൻ നിറമാർന്ന ചിന്തകൾ
പകൽപോലെ ഉള്ളിൽ തെളിഞ്ഞു. ഒരു
പകൽപോലെ ഉള്ളിൽ തെളിഞ്ഞു.
പള്ളിക്കൂടത്തിലെ തോഴരോടൊപ്പം
പലവഴികൾ തേടിയലഞ്ഞ കാലം
കായ്കനികൾ തേടി കാവുകൾ തോറും
കേറിയിറങ്ങി കളിച്ച കാലം.
അമ്മൂമ്മപ്പഴവും കുരുവിക്കയും പിച്ചി
ചാടിരസിച്ചു മദിച്ച കാലം
പുത്തിലഞ്ഞിപ്പൂ പെറുക്കിയെടുത്തിട്ട്
പൊന്മാല കോർക്കുന്ന ബാല്യകാലം
മുള്ളിക്ക, കൊട്ടയ്ക്ക എന്നിവ വിറ്റിട്ടു
മുറിപ്പെൻസിൽ വാങ്ങുന്ന ആ നല്ലകാലം
വട്ടയിലയിൽ പൊതിഞ്ഞുവെക്കുന്നോരാ
ഉപ്പുമാവിന്റെ മണമെത്ര ഹൃദ്യം.
ചൂരൽവടിയുമായ് മുന്നിലേക്കെത്തുന്ന
ഗുരുനാഥന്മാരുടെ ഗംഭീരഭാവം.
കുന്നിമണിയും മഞ്ചാടിയും വാരി
ചെപ്പിലൊളിപ്പിച്ച ബാല്യകാലം
പൈക്കിടാങ്ങൾക്ക് പോച്ചയറുക്കുവാൻ
വയലുകൾ തോറും നടന്നകാലം
പാലപ്പൂ നുള്ളി മാലകൊരുത്തിട്ടു മുല്ലപ്പുപോലെ ചൂടുന്നകാലം
കണ്ണാരംപൊത്തും കുഴിപ്പാറയും കളി –
ച്ചടിപിടി കൂടുന്ന കൂട്ടുകാരും
ദാരിദ്ര്യദുഃഖങ്ങൾ വർധിച്ച വീട്ടിലെ
കറിയില്ലാക്കഞ്ഞിയും ഓർമ വന്നു.
പിഞ്ഞിത്തുടങ്ങിയ ചേലയുടുത്തമ്മ
വിങ്ങിക്കരയുന്നതോർമ വന്നു
ഓണ -വിഷുനാളിൽ അമ്മയൊരുക്കുന്ന
സദ്യവട്ടങ്ങളും തെളിഞ്ഞുവല്ലോ
പുത്തനുടുപ്പുമായ് എൻ മുന്നിലെത്തുന്ന
താതന്റെ മുഖവും തെളിഞ്ഞു വന്നൂ
ഏട്ടന്റെ കൈയ്യുമ്പിടിച്ചു ഞാൻ പോകുമ്പോൾ
എന്താണ് ഗർവ് മനസ്സിൽ!.
വിദ്യാലയത്തിന്റെ മുറ്റത്തു ചെല്ലുമ്പോൾ
എന്തൊരുണർവാണെന്റെയുള്ളിൽ
അദ്ധ്യാപകരോതും പാഠങ്ങളൊക്കെയും
പേടിയോടെന്നും പഠിക്കും
അവരുടെ കരുതലും സ്നേഹവും ഇന്നെന്റെ
ചിന്തയിൽ നനവാർന്നു നിന്നു
സ്നേഹ -ബഹുമാനം നിലനിന്നൊരക്കാലം
ഇന്നെവിടെ പോയി മറഞ്ഞു
ഗുരു -ശിഷ്യ ബന്ധത്തിൻ പവിത്രതയെങ്ങുപോയ്‌
ആത്മബന്ധത്തിന്റെ ബാക്കിപത്രങ്ങളായ്

പുതിയ തലമുറ തേടുന്നനുദിനം
എങ്ങനെ അലസരായ് മേവാം
ഈസിയായ്‌ കാര്യങ്ങൾ ചെയ്യാനെന്തെങ്കിലും
‘ആപ്പ് ‘ഉണ്ടോ എന്നൊന്ന് നോക്കാം
അച്ഛനുമമ്മയും പുരാവസ്തുക്കളല്ലേ
അഭയകേന്ദ്രത്തിലിരുത്താം
സാങ്കേതികതയുടെ പാരമ്യം തേടാം
പത്രാസു കുറെക്കൂടി കൂട്ടാം
ആർഭാടമാക്കിടാം ജീവിതം കൂടുതൽ
ആർത്തുല്ലസിച്ചു നടക്കാം……..

പോരുവിൻ കൂട്ടരേ ഒന്നായി ചേർന്നിടാം
പ്രാണന്റെ നോവുകൾ കേൾക്കാം
നന്മയുടെ ഉറവിടം തേടാം നമുക്ക്
സ്നേഹത്തിൻ പാലാഴിയാകാം
കൈകോർത്തുനിൽക്കാം ധരയിൽ എന്നും
വിശ്വമാനവന്മാരായ്‌ വളരാം
അമ്മയെ നെഞ്ചോട്‌ ചേർക്കാം നമു –
ക്കമ്മതൻ പൊൻമക്കളാകാം
ഉണ്മയുടെ തിരിനാളമാകാം എന്നും
ഉണ്മയുടെ തെളിനാളമാകാം
ഉണരുവിൻ കൂട്ടരേ ഉയർത്തെഴുന്നേൽക്കുവിൻ
സത്യത്തിനായി പൊരുതാം എന്നും
നേരിന്റെ പാട്ടുകൾ പാടാം……..

 

ശ്രീകുമാരി. പി

ആനുകാലികങ്ങളിൽ കവിതകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട് . ശ്രീനാരായണ പബ്ലിക് സ്കൂൾ പാവുമ്പയിലെ അധ്യാപിക. നവഭാവന ചാരിറ്റബിൾ ട്രസ്റ്റ് അവാർഡും സമന്വയ കാവ്യ പ്രഭാ പുരസ്കാരവും ലഭിച്ചിട്ടുണ്ട്.

ഇടുക്കി ജില്ലയിലെ കൊക്കയാറിൽ ഉരുൾപൊട്ടൽ പ്രദേശത്ത് നിന്ന് കണ്ടെത്തിയ കുട്ടികളുടെ മൃതദേഹങ്ങൾ കെട്ടിപ്പിടിച്ച നിലയിൽ. സിയാദിെൻറ ഭാര്യ ഫൗസിയ (28), മകൻ അമീൻ (ഏഴ്), മകൾ അംന (ഏഴ്), കല്ലുപുരക്കൽ ഫൈസലിെൻറ മക്കളായ അഫ്‌സാര (എട്ട്), അഫിയാന്‍ (നാല്) എന്നിവരുടെ മൃതദേഹങ്ങളാണ് കെട്ടിപ്പിടിച്ചു കിടക്കുന്ന രീതിയിൽ കണ്ടെത്തിയത്.

കൊക്കയാറിൽ നിന്ന് നാലുകുട്ടികൾ അടക്കം ആറു പേരുടെ മൃതദേഹങ്ങളാണ് ഇന്ന് നടത്തിയ തിരച്ചിലിൽ കണ്ടെത്തിയത്. ഷാജി ചിറയില്‍ (55), സിയാദിന്‍റെ ഭാര്യ ഫൗസിയ (28), മകൻ അമീൻ (ഏഴ്), മകൾ അംന (ഏഴ്), കല്ലുപുരക്കൽ ഫൈസലിെൻറ മക്കളായ അഫ്‌സാര (എട്ട്), അഫിയാന്‍ (നാല്) എന്നിവരുടെ മൃതദേഹങ്ങളാണ് ലഭിച്ചത്.

പുതുപ്പറമ്പിൽ ഷാഹുലിന്‍റെ മകൻ സച്ചു ഷാഹുലിനായി (ഏഴ്) തിരച്ചിൽ തുടരുന്നു. ഒഴുക്കിൽപെട്ട ചേപ്ലാംകുന്നേൽ ആൻസി സാബുവിനെയും (50) കണ്ടുകിട്ടിയിട്ടില്ല. വെള്ളപ്പാച്ചിലിൽപെട്ട പെരുവന്താനം നിർമലഗിരി വടശ്ശേരിൽ ജോജിയുടെ (44) മൃതദേഹവും ലഭിച്ചു. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

മലവെള്ളം കലിതുള്ളി പാഞ്ഞെത്തുന്നതിന്റെ വീഡിയോ ബന്ധുവിന് അയച്ച് കൊടുത്തു, തൊട്ടുപിറകെ ഉരുള്‍പൊട്ടി വീടും 5 കുടുംബാംഗങ്ങളും മണ്ണിനടിയിലായി. ഇടുക്കി ജില്ലയിലെ കൊക്കയാര്‍ പഞ്ചായത്തില്‍ ഉരുള്‍പൊട്ടലില്‍ മരിച്ച ചേരിപ്പുറത്ത് സിയാദിന്റെ ഭാര്യ ഫൗസിയ (28) അയച്ചു നല്‍കിയ വീഡിയോ നൊമ്പരമാവുകയാണ്.

മലവെള്ളം കുത്തിയൊലിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ബന്ധുവിന് വാട്സാപ്പില്‍ അയച്ചു നല്‍കിയിരുന്നു. തൊട്ടുപിന്നാലെയാണ് മലവെള്ളം ഫൗസിയയുടെയും രണ്ടു പൊന്നുമക്കളുടെയും ജീവനെടുത്തത്. ഉരുള്‍പൊട്ടലില്‍ മരിച്ച അംന സിയാദ്, അഫ്സാന്‍ ഫൈസല്‍ എന്നിവരെയും വീഡിയോയില്‍ കാണാം. എന്തൊരു മഴയാണ് പെയ്യുന്നത് ഉമ്മായെന്ന് കുട്ടികള്‍ ചോദിക്കുന്നത് അവ്യക്തമായി വീഡിയോയില്‍ കേള്‍ക്കാം.

ഇന്നു നടത്തിയ തിരച്ചിലില്‍ നാലു കുട്ടികള്‍ ഉള്‍പ്പെടെ ആറുപേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. ഷാജി ചിറയില്‍ (55), ചേരിപ്പുറത്ത് സിയാദിന്റെ ഭാര്യ ഫൗസിയ (28), മകന്‍ അമീന്‍ സിയാദ് (7), മകള്‍ അംന സിയാദ് (7), കല്ലുപുരയ്ക്കല്‍ ഫൈസലിന്റെ മക്കളായ അഫ്സാന്‍ ഫൈസല്‍ (8), അഹിയാന്‍ ഫൈസല്‍ (4) എന്നിവരുടെ മൃതദേഹമാണ് കണ്ടെത്തിയത്.

കൊക്കയാര്‍ പഞ്ചായത്തില്‍ ഉരുള്‍പൊട്ടല്‍ നടന്ന സ്ഥലത്തെ തിരച്ചിലില്‍ കാണാതായ നാലു കുട്ടികള്‍ ഉള്‍പ്പെടെ ആറുപേരുടെ മൃതദേഹങ്ങള്‍ ഇന്ന് കണ്ടെത്തിയിരുന്നു. ഷാജി ചിറയില്‍ (55), ചേരിപ്പുറത്ത് സിയാദിന്റെ ഭാര്യ ഫൗസിയ (28), മകന്‍ അമീന്‍ സിയാദ് (7), മകള്‍ അംന സിയാദ് (7), കല്ലുപുരയ്ക്കല്‍ ഫൈസലിന്റെ മക്കളായ അഫ്സാന്‍ ഫൈസല്‍(8), അഹിയാന്‍ ഫൈസല്‍ (4) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. കെട്ടിപ്പിടിച്ച നിലയിലായിരുന്നു കുട്ടികള്‍.

മുണ്ടക്കയത്ത് ഇരുനില വീട് ഒന്നാകെ പുഴയിലേക്ക് മറിഞ്ഞുവീഴുന്നതിന്റെ ദൃശ്യം പുറത്തുവന്നിട്ടുണ്ട്.

ഇന്ന് രാവിലെയോടെ മുണ്ടക്കയം കൂട്ടിക്കലിലുള്ള വീടാണ് മലവെള്ളപ്പാച്ചിലില്‍ ഒഴുകിപ്പോയത്. അപകടസാധ്യത ഉണ്ടെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് വീട്ടുകാരെ നേരത്തെ മാറ്റിയിരുന്നു.

വീടിന് പിന്നില്‍ പുഴയൊഴുകിയിരുന്നു. കനത്ത മഴയെ തുടര്‍ന്ന് വെള്ളം കുത്തിയൊലിച്ചു വന്നതിനെ തുടര്‍ന്ന് വീടിന്റെ അടിഭാഗത്തെ മണ്ണൊലിച്ച് പോവുകയും വീട് പൂര്‍ണമായും ഒഴുകിപ്പോവുകയുമായിരുന്നു.

കഴിഞ്ഞ ദിവസമാണ് നടിയും മോഡലുമായ ഗായത്രി സുരേഷും ആണ്‍ സുഹൃത്തും സഞ്ചരിച്ച കാര്‍ നാട്ടുകാര്‍ തടഞ്ഞു വച്ചത്. ഇരുവരും സഞ്ചരിച്ചിരുന്ന കാര്‍ നിരവധി വാഹനങ്ങളെ ഇടിച്ച് അപകടം ഉണ്ടാക്കിയതോടെയാണ് ഇവരുടെ വാഹനം നാട്ടുകാര്‍ തടഞ്ഞു വച്ചത്.

ഇന്നലെ രാത്രിയായിരുന്നു സംഭവം നടന്നത്. ജിഷിന്‍ എന്ന ആണ്‍സുഹൃത്തിന് ഒപ്പമായിരുന്നു ഗായത്രി യാത്രചെയ്തത്. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. വിഷയം ചര്‍ച്ചയായതോടെ സംഭവത്തില്‍ വിശദീകരണവുമായി എത്തിയിരിക്കുകയാണ് നടി ഗായത്രി സുരേഷ്.

ഇന്‍സ്റ്റഗ്രാം ലൈവിലൂടെയായിരുന്നു നടി സംഭവത്തില്‍ വിശദീകരണം നല്‍കിയത്. താനും ആണ്‍സുഹൃത്തും കൂടി കാക്കനാട് വഴി കാറില്‍ സഞ്ചരിക്കുന്നതിനിടയിലാണ് സംഭവം നടന്നത് എന്നാണ് നടി പറയുന്നത്. മുന്നില്‍ പോകുന്ന കാറിനെ ഓവര്‍ടേക്ക് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ എതിര്‍ ദിശയില്‍ നിന്നും എത്തിയ കാറുമായി ഇടിക്കുകയായിരുന്നു.

അപകടത്തില്‍ രണ്ട് കാറിന്റെയും സൈഡ് കണ്ണാടി ഒടിഞ്ഞു. എന്നാല്‍ തങ്ങള്‍ കാറ് നിര്‍ത്തിയില്ല. ടെന്‍ഷന്‍ ആയിപ്പോയത് കൊണ്ടാണ് വണ്ടി നിര്‍ത്താത്തത് അല്ലാതെ ആരും തെറ്റിദ്ധരിക്കരുതെന്നും നടി പറഞ്ഞു.

താന്‍ ഒരു സിനിമ നടി ആയത് കൊണ്ട് കാറ് നിര്‍ത്തിയാല്‍ എന്താകുമെന്ന് വിചാരിച്ചു. അവര്‍ എങ്ങനെ ഡീല്‍ ചെയ്യുമെന്ന് വിചാരിച്ച് ടെന്‍ഷനായി പോയി, അതുകൊണ്ട് കാര്‍ നിര്‍ത്തിയില്ല. അത് വലിയ തെറ്റായി പോയി എന്നാണ് താരം പറഞ്ഞത്.

തങ്ങള്‍ കാറ് നിര്‍ത്താതെ വന്നതോടെ അപകടം പറ്റിയ കാറ് ഞങ്ങളെ ചേയ്‌സ് ചെയ്യാന്‍ തുടങ്ങി. അതോട് കൂടി കൂടുതല്‍ ടെന്‍ഷനായി. ഞങ്ങള്‍ വീണ്ടും സ്പീഡ് കൂട്ടി പോകാന്‍ തുടങ്ങി. പിന്നീട് ഞങ്ങളുടെ കാറിനെ ചേയ്‌സ് ചെയ്ത് നിര്‍ത്തുകയായിരുന്നുവെന്നാണ് നടി പറയുന്നത്.

നാട്ടുകാര്‍ കൂടി തങ്ങളെ വളഞ്ഞു. പോലീസ് വരട്ടെ എന്നായിരുന്നു അവര്‍ ആവശ്യപ്പെട്ടത്. അവസാനം പോലീസ് എത്തി പിന്നീട് പ്രശ്‌നങ്ങള്‍ സോള്‍വായി എന്നാണ് താരം പറയുന്നത്. ആരും എന്നെ തെറ്റിദ്ധരിക്കരുത്, ടെന്‍ഷന്‍ ആയത് കൊണ്ടാണ് ആ സമയത്ത് വാഹനം നിര്‍ത്താതെ പോയത് എന്നും നടി പറഞ്ഞു.

ജോമോൻ കുര്യാക്കോസ്

ജാക്ക് ഫ്രൂട്ട് ഡമ്പ്ലിങ്സ് ഇൻ കോക്കനട്ട് സോസ്

ചേരുവകൾ

ജാക്ക് ഫ്രൂട്ട് -250 ഗ്രാം ഗ്രേറ്റ് ചെയ്തത്

ഉരുളക്കിഴങ്ങ് -2 എണ്ണം പുഴുങ്ങിയത്

ഇഞ്ചി -1 പീസ് വളരെ ഫൈൻ ആയി ചോപ്പ് ചെയ്തത്

പച്ചമുളക് -2 എണ്ണം വളരെ ഫൈൻ ആയി ചോപ്പ് ചെയ്തത്

കോൺ ഫ്ലോർ -1 ടീസ്പൂൺ

മല്ലിയില -20 ഗ്രാം വളരെ ഫൈൻ ആയി ചോപ്പ് ചെയ്തത്

ഉപ്പ് – 1 ടീസ്പൂൺ

 

സോസിന് ആവശ്യം ഉള്ള ചേരുവകൾ

സബോള – 3 എണ്ണം

കശുവണ്ടി -200 ഗ്രാം (വെള്ളത്തിലോ പാലിലോ ഒരു 2 മണിക്കൂർ കുതിർത്തു വച്ചത് )

വെളുത്തുള്ളി – 1 കുടം

ഇഞ്ചി -1 പീസ് ചതച്ചത്

പച്ചമുളക് 2 എണ്ണം

പച്ച ഏലക്ക -2 എണ്ണം

ബേ ലീഫ് -1 എണ്ണം

പെപ്പർ പൗഡർ -2 ടീസ്‌പൂൺ

തേങ്ങാപ്പാൽ -100 എംൽ

ഉപ്പ് -1 ടീസ്പൂൺ

പഞ്ചസാര -1 ടേബിൾസ്പൂൺ

സാഫ്രൺ (കുങ്കുമ പൂവ്വ് )-1 നുള്ള്

വെള്ളം -125 മില്ലി

പാചകം ചെയ്യുന്ന വിധം

ഡമ്പ്ലിങ്സിന് വേണ്ട ചേരുവകൾ എല്ലാം കൂടി നന്നായി മിക്സ് ചെയ്തു ചപ്പാത്തി മാവു പോലെ ആക്കി എടുക്കുക

ഈ മിശ്രിതം ഒരു ഗോൾഫ് ബോളിൻറെ വലിപ്പത്തിൽ ഉള്ള ചെറിയ ഉരുളകൾ ആക്കി എടുക്കുക .ഒരു പാനിൽ ഓയിൽ ചൂടാക്കി ചെറിയ തീയിൽ ഗോൾഡൻ നിറമാകുമ്പോൾ വറുത്തു കോരുക .

സോസ് ഉണ്ടാക്കുന്ന വിധം

വെള്ളം ചൂടാക്കി സബോള ,ഇഞ്ചി,വെളുത്തുള്ളി ,പച്ചമുളക് ,ഏലക്ക ബേ ലീഫ് എന്നിവ കുക്ക് ചെയ്യുക . സബോള നല്ല കുക്ക് ആവുമ്പോൾ കുതിർത്തു വച്ചിരിക്കുന്ന കശുവണ്ടി കൂടി ചേർത്ത് ഒരു 15 മിനിറ്റ് കുക്ക് ചെയ്യുക. ഡ്രൈ ആവുകയാണെങ്കിൽ അല്പം വെള്ളം ചേർത്ത് കൊടുക്കുക .ഈ മിശ്രിതം ഒരു മിക്സിയിൽ നന്നായി അടിച്ചെടുത്തു ഒരു അരിപ്പയിൽ കൂടി അരിച്ചെടുക്കുക . ഒരു സോസ് പാനിൽ അരിച്ചെടുത്ത സോസ് ചൂടാക്കി തേങ്ങാപ്പാൽ,ഷുഗർ , പെപ്പർ പൗഡർ അല്പം ഉപ്പും ചേർത്ത് ചൂടാക്കുക . കുങ്കുമ പൂവ് കൂടി ചേർത്ത് ചെറിയ തീയിൽ സോസ് കുറുക്കിഎടുക്കുക.ഇതിലേയ്ക്ക് മുൻപ് വറുത്തു വച്ചിരിക്കുന്ന ജാക്ക് ഫ്രൂട്ട് ബോൾസ് ചേർത്ത് ചെറിയ തീയിൽ ഒരു 2 മിനിറ്റ് കൂടി ചൂടാക്കി ഗാർണീഷ് ചെയ്ത സെർവ് ചെയ്യുക.

 

 

കിഴക്കൻവെള്ളത്തിെൻറ വരവിൽ കുട്ടനാട്ടിലും അപ്പർകുട്ടനാട്ടിലും ആശങ്ക. പ്രധാനപാതയായ എ.സി റോഡിൽ പലയിടത്തും വെള്ളംകയറി ഗതാഗതം നേരിയതോതിൽ തടസ്സപ്പെട്ടു. മങ്കൊമ്പ്, ഒന്നാംകര, പള്ളിക്കൂട്ടുമ്മ തുടങ്ങിയ പ്രദേശങ്ങളിലാണ് വെള്ളംകയറിയത്. പമ്പ, അച്ചൻകോവിലാർ നദികളിൽ ജലനിരപ്പ് ഉയർന്നതോടെ ആറുകളും തോടുകളും കരകവിഞ്ഞ് കൈനകരി, മങ്കൊമ്പ്, നെടുമുടി, കാവാലം, പുളിങ്കുന്ന്, ചമ്പക്കുളം, തണ്ണീർമുക്കം, നെടുമുടി, എടത്വ, തകഴി, തലവടി, മുട്ടാർ അടക്കമുള്ള താഴ്ന്നപ്രദേശങ്ങൾ വെള്ളത്തിലാണ്. മഴ തുടർന്നാൽ കൂടുതൽ ആളുകളെ മാറ്റിപാർപ്പിക്കാൻ ക്രമീകരണം ഏർപെടുത്തി. അടിയന്തരസാഹചര്യം നേരിടാൻ കലക്ടറേറ്റിലും താലൂക്കുകളിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകളും തുറന്നു.

കനത്തകാറ്റിൽ മരംവീണ് ജില്ലയിൽ എട്ടുവീടുകൾക്ക് നാശമുണ്ടായി. ഇതിൽ രണ്ടെണ്ണം പൂർണമായും തകർന്നു. മരംവീണ് ചെങ്ങന്നൂർ തിട്ടമേൽ ശിവൻ, മാന്നാർ സ്വദേശി ചെല്ലപ്പൻ എന്നിവരുടെ വീടുകളാണ് പൂർണമായും തകർന്നത്.

മങ്കൊമ്പിൽനിന്ന് ആറ്റുതീരത്തേക്ക് പോകുന്നവഴിയിൽ ഒന്നരകിലോമീറ്റർ ദൂരത്തിൽ രണ്ടടിയോളം വെള്ളമുയർന്നു. അവശ്യസാധനങ്ങളടക്കം വാങ്ങാൻ പുറത്തിറങ്ങുന്നവർ നീന്തിയാണ് പ്രധാനപാതയിലെ കടകളിൽ എത്തുന്നത്. മെങ്കാമ്പിൽ വികാസ്മാർഗ് റോഡിൽ 60ൽചിറ കോളനിയിൽ 64 കുടുംബങ്ങൾ ഒറ്റപ്പെട്ട സ്ഥിതിയാണ്. കടൽക്ഷോഭത്തിലും കനത്തകാറ്റിലും തീരദേശങ്ങളിലും ദുരിതമാണ്. തോട്ടപ്പള്ളി, അർത്തുങ്കൽ അടക്കമുള്ള മേഖലകളിൽനിന്ന് തൊഴിലാളികൾ മത്സ്യബന്ധനത്തിന് പോയിട്ടില്ല.

മടവീഴ്ചയിൽ കൊയ്ത്തിന് പാകമായതും രണ്ടാംകൃഷിക്ക് തയാറെടുത്ത പാടശേഖരങ്ങളും പൂർണമായും വെള്ളത്തിൽ മുങ്ങി. ചമ്പക്കുളം കൃഷിഭവനിലെ പെരുമാനിക്കരി വടക്കേ തൊള്ളായിരം, പുല്ലങ്ങടി പടിഞ്ഞാറ്, കരുവാറ്റ കൃഷിഭവനിലെ വെള്ളൂക്കേരി പാടശേഖരം, എടത്വ കൃഷിഭവനിലെ വെട്ടിത്തോട്ടിക്കരി, വെളിയനാട് കൃഷിഭവനിലെ തൈപ്പറമ്പ് വടക്ക്, തൈപ്പറമ്പ് തെക്ക്, പുഞ്ചപിടാരം, കുടുകച്ചാൽ നാൽപത്, രാമങ്കരി കൃഷിഭവനിലെ കഞ്ഞിക്കൽ പാടം എന്നിവിടങ്ങളിലാണ് മടവീണത്. എല്ലായിടത്തും പുഞ്ചകൃഷി ഒരുക്കം പൂർത്തിയായിരുന്നു. പല പാടശേഖരങ്ങളിലും അടുത്തദിവസങ്ങളിൽ കൊയ്യാനിരുന്ന നെല്ലും നശിച്ചു.

കണ്‍ട്രോള്‍ റൂം തുറന്നു
കനത്തമഴ തുടരുന്ന സാഹചര്യത്തില്‍ ജില്ല കലക്ടറേറ്റിലും താലൂക്കുകളിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു.

ഫോണ്‍ നമ്പറുകള്‍:
ആലപ്പുഴ കലക്ടറേറ്റ്: 0477 2238630, 1077 (ടോള്‍ ഫ്രീ).
താലൂക്ക്: ചേര്‍ത്തല: 0478 2813103, അമ്പലപ്പുഴ: 0477 2253771, കുട്ടനാട്: 0477 2702221, കാര്‍ത്തികപ്പള്ളി: 0479 2412797, മാവേലിക്കര: 0479 2302216, ചെങ്ങന്നൂര്‍: 0479 2452334.
റവന്യൂമന്ത്രിയുടെ ഓഫിസിൽ കൺട്രോൾ റൂം
റവന്യൂ മന്ത്രിയുടെ ഓഫിസിൽ കൺട്രോൾ റൂം പ്രവർത്തനം ആരംഭിച്ചു. അടിയന്തര സാഹചര്യത്തിൽ എന്നീ നമ്പറുകളിൽ വാട്ട്സ് ആപ്പ് മുഖേന ബന്ധപ്പെടാം.

കോട്ടയം കൂട്ടിക്കൽ പ്ലാപ്പള്ളിയിൽ ഉരുൾപൊട്ടലിൽ കാണാതായ എല്ലാവരുടെയും മൃതദേഹം കണ്ടെടുത്തതായി രക്ഷാപ്രവർത്തകർ അറിയിച്ചു. ഇന്ന് എട്ടും ഇന്നലെ മൂന്നും മൃതദേഹങ്ങളാണ് കണ്ടെടുത്തത്. ഇതോടെ 11 പേരെയാണ് കണ്ടെത്തിയത്. ഇതിൽ എട്ടുപേരെ തിരിച്ചറിഞ്ഞു. മരിച്ചവരുടെ കുടുംബങ്ങൾക്ക് 4 ലക്ഷം സഹായം നൽകുമെന്ന് റവന്യൂ മന്ത്രി കെ.രാജൻ അറിയിച്ചു.

ക്ലാരമ്മ ജോസഫ് (65), സിനി (35), സോന (10) എന്നിവരുടെ മൃതദേഹങ്ങളാണ് ശനിയാഴ്ച കണ്ടെത്തിയത്. റോഷ്നി (48), സരസമ്മ മോഹനൻ (57), സോണിയ (46), അലൻ (14), മാർട്ടിൻ എന്നിവരുടെ മൃതശരീരം ഞായറാഴ്ച രക്ഷാപ്രവർത്തകർ പുറത്തെടുത്തു. മറ്റുള്ളവരെ തിരിച്ചറിഞ്ഞിട്ടില്ല. പോസ്റ്റ് മോർട്ടം ചെയ്യാൻ കോട്ടയം മെഡിക്കൽ കോളജിൽ സൗകര്യമൊരുക്കി.

എട്ട് പേരെ കാണാതായ കൊക്കയാറിൽ തെരച്ചിൽ ഊർജിതമാക്കി. ആൻസി(45), ചിറയിൽ ഷാജി(50), പുതുപ്പറമ്പിൽ ഷാഹുലി‍െൻറ മകൻ സച്ചു(മൂന്ന്), കല്ലുപുരക്കൽ ഫൈസൽ നസീറി‍െൻറ മക്കളായ അപ്പു, മാളു, ഫൈസലി‍െൻറ സഹോദരി ഫൗസിയ മക്കളായ അഹ്യാൻ, അഫ്സാന എന്നിവരേയാണ് കാണാതായത്. കൊക്കയാര്‍ പൂവഞ്ചിയിൽ മൂന്നുവീടുകൾ ഒലിച്ചുപോയി.

അതിനിടെ പലയിടങ്ങളിലും വീണ്ടും മഴ കനത്തു. സംസ്ഥാനത്താകെ 105 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ട്. ആവശ്യം വന്നാൽ കൂടുതൽ ക്യാംപുകൾ അതിവേഗം തുടങ്ങാൻ സജ്ജീകരണമൊരുക്കിയിട്ടുമുണ്ട്. ആയിരക്കണക്കിന് ആളുകളെ ഇവിടേക്ക് മാറ്റി.

ദേശീയ ദുരന്ത പ്രതികരണ സേനയുടെ ഓരോ ടീമുകളെ പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം ജില്ലകളിൽ വിന്യസിച്ചിട്ടുണ്ട്. ഇതുകൂടാതെ 5 ടീമിനെക്കൂടി ഇടുക്കി, കോട്ടയം, കൊല്ലം, കണ്ണൂരും, പാലക്കാട് ജില്ലകളിൽ വിന്യസിക്കാനായി നിർദ്ദേശം നൽകിയിട്ടുണ്ട്.

ഇന്നലെ ഇടുക്കി തൊടുപുഴ കാഞ്ഞാറിൽ കാർ ഒഴുക്കിൽപെട്ട് യുവാവും യുവതിയും മരിച്ചു. കാഞ്ഞാർ-മണപ്പാടി റോഡിലാണ് അപകടം. കൂത്താട്ടുകുളം കിഴകൊമ്പ് അമ്പാടി വീട്ടിൽ നിഖിൽ ഉണ്ണികൃഷ്ണൻ (30), കൂത്താട്ടുകുളം ഒലിയപ്പുറം വട്ടിനാൽ പുത്തൻപുരയിൽ നിമ കെ. വിജയൻ (32) എന്നിവരാണ് മരിച്ചത്.

കൂട്ടിക്കലിലെ കാവാലി, പ്ലാപ്പള്ളി എന്നിവിടങ്ങളിലും പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിലെ ചോലത്തടത്തുമാണ് ഉരുൾ പൊട്ടിയത്. കൂട്ടിക്കലിൽ ഒറ്റപ്പെട്ട കുടുംബങ്ങളെ പുറത്തെത്തിക്കാൻ വ്യോമസേനയുടെ സഹായം തേടി.

 

Copyright © . All rights reserved