സ്പിരിച്ച്വല്‍ ഡെസ്‌ക്. മലയാളം യുകെ.
എല്ലാ പ്രിയ സഹോദരങ്ങള്‍ക്കും ഉയര്‍പ്പിന്റെ ആശംസകള്‍ നേരുന്നു.
മരണത്തെ അതിജീവിച്ച് ജീവന്റെ പുതു പ്രതീക്ഷകള്‍ നല്‍കി ഉയിര്‍പ്പ് പെരുന്നാള്‍ നമ്മെ സ്വാഗതം
ചെയ്യുന്നു. മരണത്തോടുകൂടി എല്ലാം അവസാനിക്കും എന്ന് കരുതുകയും വിശ്വസിക്കുകയും ചെയ്യുന്ന നമുക്ക്
പ്രത്യാശയും അതിലേറെ സന്തോഷവും തരുന്ന ദിനമാണ് ഇന്ന്. ‘ദൂതന്‍ സ്ത്രീ കളോടു പറഞ്ഞു.
ഭയപ്പെടേണ്ടാ! ക്രൂശിക്കപ്പെട്ട യേശുവിനെ നിങ്ങള്‍ അന്വേഷിക്കുന്നു എന്നു ഞാന്‍
അറിയുന്നു.
അവന്‍ ഇവിടെയില്ല. താന്‍ പറഞ്ഞതുപോലെ ഉയിര്‍ത്തെഴുന്നേറ്റു.
താന്‍ കിടന്ന സ്ഥലം വന്നുകാണുവിന്‍.
അവന്‍ മരിച്ചവരുടെഇടയില്‍നിന്നു ഉയിര്‍ത്തെഴുന്നേറ്റുവെന്നും വേഗം ചെന്ന്
അവന്റെ ശിഷ്യന്മാരോടു പറയുവിന്‍. അവന്‍ നിങ്ങള്‍ക്കു മുമ്പേ ഗലീലയിലേക്കു പോകുന്നു.
അവിടെ നിങ്ങള്‍ അവനെ കാണും. ഞാന്‍ നിങ്ങളോടു പറഞ്ഞിരിക്കുന്നുക്കുന്നു എന്ന്
പറഞ്ഞു. Mathew 28:58.
കര്‍ത്താവിന്റെ ശരീരം കുരിശില്‍ നിന്ന് ഏറ്റുവാങ്ങി കല്ലറയില്‍ കൊണ്ടുപോയി
അടക്കുന്നു. അതിരാവിലെ സുഗന്ധദ്രവ്യങ്ങള്‍ പൂശുവാന്‍ തക്കവണ്ണം അവിടെ കടന്നു വന്ന
സ്ത്രീകള്‍ കല്ലറയുടെ വാതില്‍ക്കല്‍ വച്ചിരുന്ന കല്ല് മാകിറിടക്കുന്നതായി
കാണുന്നു.
സാധാരണ ഏതു ക്രിസ്ത്യാനിയും ദുഃഖവെള്ളിയാഴ്ച പള്ളിയില്‍ പോകുവാന്‍
ആഗ്രഹിക്കുന്നവരാണ്. എന്നാല്‍ അതിനു ശേഷമുള്ള ആരാധനയില്‍ അത്രത്തോളം
ജനപങ്കാളിത്തവും സാന്നിധ്യവും ഉണ്ടാകുന്നില്ല. ഉയര്‍ത്തപ്പെട്ടവനായ
ക്രിസ്തുവിനേക്കാള്‍ കൂടുതലായി നമ്മള്‍ ആഗ്രഹിക്കുന്നത് ക്രൂശിക്കപ്പെട്ടവനായ
ക്രിസ്തുവിനെയാണ്. നിങ്ങള്‍ ജീവനുള്ളവനെ മരിച്ചവരുടെ ഇടയില്‍
അന്വേഷിക്കുന്നതെന്തിന്? ഇന്നത്തെ കാലത്തും വളരെ പ്രസക്തമായ ഒരു
ചോദ്യമാണ്. അവന്‍ ജീവന്‍ ഉള്ളവനായി ഉയര്‍ത്തെഴുന്നേറ്റ് നമ്മോടൊപ്പം ആയിത്തീരുമ്പോള്‍ പലതും അവനെ കൂടാതെ ചെയ്യുവാന്‍ ശ്രമിക്കുന്നു . ക്രിസ്തുവിനെ
അറിയാമെങ്കിലും അവനെക്കുറിച്ച് കേട്ടിട്ടുണ്ടെങ്കിലും അവന്റെ കൂടെ ജീവിക്കുവാന്‍
പലപ്പോഴും നാം വിമുഖത കാട്ടുകയും ചെയ്യുന്നു. കാരണം ഇത്രയേ ഉള്ളൂ. അവന്‍ കൂടെ
ഉണ്ടെങ്കില്‍ നമുക്ക് നമ്മുടേതായ ചില കാര്യങ്ങള്‍ ഒന്നും ചെയ്യുവാന്‍
സാധിക്കുകയില്ല. സന്തതസഹചാരിയായി നാം അവനെ
സ്വീകരിക്കുകയാണെങ്കില്‍ ദൈവികമായ ചിന്തകളും അനുഭവങ്ങളും മാത്രമേ നമുക്ക്
സാധ്യമാവുകയുള്ളൂ. മാനുഷികവും ജഡികമുമായ പ്രവര്‍ത്തനങ്ങളെ നാം
മാറ്റിവെക്കേണ്ടിവരും, അത് നമുക്ക് അത്ര താല്പര്യമുള്ള കാര്യവുമല്ല.
ഇന്നത്തെ കാലഘട്ടത്തില്‍ മാനുഷികമായി ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും
ചെയ്യുന്നവര്‍ നമ്മളില്‍ എത്ര പേരുണ്ട്. ജഡത്തിന്റെ അഭിലാഷങ്ങള്‍ ആണല്ലോ
നമുക്ക് പ്രധാനം .അവിടെ ദൈവത്തിനും ദൈവ പ്രവര്‍ത്തനത്തിനും എന്ത്
സ്ഥാനം. ഉയര്‍പ്പു പെരുന്നാളിന്റെ അന്തസ്സത്ത തന്നെ ദൈവീകമായി ലഭിച്ച ജീവന്‍ നിലനിര്‍ത്തുക എന്നുള്ളതാണ്. മരണത്തെ അതിജീവിച്ച് നമ്മെ ജീവിപ്പിക്കുവാന്‍വേണ്ടി ഉത്ഥാനം ചെയ്ത ക്രിസ്തു നമുക്ക് തന്ന ജീവന്‍ ആണ് നാം
നിലനിര്‍ത്തേണ്ടത്.
ഉത്ഥാനത്തിനുശേഷം കര്‍ത്താവ് പ്രത്യക്ഷപ്പെട്ടപ്പോളൊക്കെ എന്റെ
സമാധാനം നിങ്ങള്‍ക്കു തരുന്നു എന്നു ആശംസിക്കുന്നു .പുതുജീവനോടൊപ്പം
നിത്യ സമാധാനവും ക്രിസ്തു നമുക്ക് തന്ന ദാനമാണ്. ഇന്നത്തെ നമ്മുടെ
ജീവിതത്തില്‍ ഏറ്റവും കുറവ് ഉള്ളതും ഇവയൊക്കെയാണ്. ലഭിച്ചിട്ടുള്ള ദാനങ്ങള്‍ നിലനിര്‍ത്താതെ നശിപ്പിക്കുന്നവര്‍ അല്ലേ നമ്മള്‍. ഇന്ന് കാണുന്ന
അസമാധാനവും രോഗവും ദുഃഖവും എല്ലാം ഈ ദൈവീകസമാധാനം
നഷ്ട്ടപ്പെടുത്തിയത്‌കൊണ്ടല്ലേ?
വലിയ നോമ്പിന്റെ പരിസമാപ്തിയായ ഈ ദിനത്തില്‍ നമുക്ക് വേണ്ടി ജീവന്‍
കൊടുത്തു വീണ്ടെടുത്ത ദൈവസന്നിധിയില്‍ ആയി നമ്മെ തന്നെ
ഏല്‍പ്പിക്കാം .അവന്റെ രക്തത്താല്‍ നമ്മെ വിലക്ക് വാങ്ങിയിട്ടുള്ള നമ്മുടെ ഇനിയുള്ള
ജീവിതം അവനുള്ളതാണ്. ഇതില്‍പ്പരം സ്‌നേഹം എവിടെ കാണാന്‍ കഴിയും? ഈ ദിനത്തില്‍ നമ്മള്‍ ആര്‍ജ്ജിച്ച എല്ലാ ദൈവാനുഗ്രഹവും തുടര്‍ന്നുള്ള
നാളുകളിലും നമുക്ക് സമാധാനമായി ഭവിക്കട്ടെ .
എല്ലാ വര്‍ക്കും വീണ്ടും ഉയര്‍പ്പു പെരുന്നാളിന്റെ ആശംസകളും അനുഗ്രഹങ്ങളും
നേര്‍ന്നുകൊണ്ട് സ്‌നേഹത്തോടെ
ഹാപ്പി ജേക്കബ് അച്ചന്‍
ഫാ. ഹാപ്പി ജേക്കബ്
ഇന്ത്യന്‍ ഓര്‍ത്ത് ഡോക്‌സ് സഭയുടെ യുകെ യൂറോപ്പ് ആഫ്രിക്ക ഭദ്രാസനത്തില്‍പ്പെട്ട
മാഞ്ചസ്റ്റര്‍ സെന്റ് ജോര്‍ജ്ജ് ചര്‍ച്ച്,
ന്യു കാസില്‍ സെന്റ് തോമസ് ചര്‍ച്ച്,
സുന്ദര്‍ലാന്‍ഡ് സെന്റ് മേരീസ് പ്രയര്‍ ഫെല്ലോഷിപ്, നോര്‍ത്ത് വെയില്‍സ് സെന്റ് ബെഹനാന്‌സ് ചര്‍ച്ച് ഇടവകകളുടെ വികാരിയും ഭദ്രാസന സെക്രട്ടറിയുമായി സേവനം അനുഷ്ടിക്കുന്നു.
യുകെയിലെ ഹാരോഗേറ്റില്‍ താമസിക്കുന്നു
മഞ്ചേശ്വരം മണ്ഡലത്തിൽ എൽഡിഎഫ്-യുഡിഎഫ് നീക്കുപോക്കിന് തയ്യാറാണെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. നിയമസഭാ തെരഞ്ഞെടുപ്പിന് രണ്ട് ദിവസം മാത്രം ശേഷിക്കേയാണ് മുല്ലപ്പള്ളി നിലപാട് വ്യക്തമാക്കിയത്. മഞ്ചേശ്വരത്ത് പിന്തുണയ്ക്കാമെന്ന് അറിയിച്ച എസ്ഡിപിഐയുടെ വോട്ട് വേണ്ടെന്നും പകരം എൽഡിഎഫ് യുഡിഎഫിനെ പിന്തുണയ്ക്കണം എന്നുമാണ് മുല്ലപ്പള്ളിയുടെ ആവശ്യം.
മഞ്ചേശ്വരത്തെ എൽഡിഎഫ് സ്ഥാനാർത്ഥി ദുർബലനാണെന്നും മുല്ലപ്പള്ളി കൂട്ടിച്ചേർത്തു. ശക്തമായ മത്സരം നടക്കുന്ന മഞ്ചേശ്വരത്ത് ലീഗിനെ പിന്തുണയ്ക്കാമെന്ന് എസ്ഡിപിഐ നേരത്തെ വ്യക്തമാക്കിയിരുന്നു. ബിജെപി സ്ഥാനാർത്ഥി കെ സുരേന്ദ്രനെ പരാജയപ്പെടുത്തുകയാണ് ലക്ഷ്യമെന്നും അതുകൊണ്ട് മുസ്‌ലിം ലീഗ് സ്ഥാനാർത്ഥിയെ പിന്തുണയ്ക്കാനാണ് തങ്ങളുടെ തീരുമാനമെന്നുമാണ് എസ്ഡിപിഐ നേതൃത്വം അറിയിച്ചിരുന്നത്.
എന്നാൽ എസ്ഡിപിഐയുടെ പിന്തുണ തങ്ങൾക്ക് വേണ്ടെന്നും ഒരു വർഗീയ കക്ഷികളുമായും മുസ്‌ലിം ലീഗ് കൂട്ടുകൂടില്ലെന്നും മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സിപി ബാവാഹാജി അറിയിക്കുകയായിരുന്നു.
വരും ദിവസങ്ങളിൽ മുസ്‌ലിം ലീഗിനു വേണ്ടി സജീവമായി പ്രചാരണ രംഗത്ത് ഉണ്ടാകുമെന്നും എസ്ഡിപി ഐ മഞ്ചേശ്വരം പഞ്ചായത്ത് പ്രസിഡന്റ് അഷറഫും ജില്ലാ നേതൃത്വവും പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് പിന്തുണ തള്ളി ലീഗ് രംഗത്തെത്തിയത്.
പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ പരസ്യപിന്തുണ വാങ്ങുന്നത് രാജ്യദ്രോഹ നടപടിയാണെന്നും യുഡിഎഫിനെ പിന്തുണയ്ക്കാനുള്ള എസ്ഡിപിഐ തീരുമാനത്തിൽ നേതാക്കൾ നിലപാട് വ്യക്തമാക്കണമെന്ന് കെ സുരേന്ദ്രൻ ആവശ്യപ്പെട്ടിരുന്നു.
അയൽവീട്ടിലെ കുട്ടിയുടെ സൈക്കിൾ എടുത്തു കൊണ്ടുപോയ മൂന്നാംക്ലാസുകാരന് പോലീസ് സൈക്കിൾ വാങ്ങി നൽകി. ഷോളയൂർ പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. ഷോളയൂർ പോലീസ് സ്റ്റേഷനിൽ മൂന്നാംക്ലാസുകാരനെതിരെ മോഷണക്കുറ്റത്തിന് പരാതി ലഭിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം.
എന്നാൽ സൈക്കിൾ ഓടിക്കാനുള്ള കുട്ടിയുടെ ആഗ്രഹമാണ് മോഷണത്തിലേക്കെത്തിച്ചതെന്ന് മനസ്സിലാക്കിയ പോലീസ് പ്രശ്‌നം മാതൃകാപരമായി പരിഹരിക്കുകയായിരുന്നു. പരാതിക്കാർക്ക് സൈക്കിൾ തിരികെ നൽകിയതിന് പിന്നാലെ കുട്ടിക്ക് പോലീസ് സൈക്കിൾ സമ്മാനിക്കാൻ തീരുമാനിക്കുകയായിരുന്നു.
ഷോളയൂർ സ്റ്റേഷൻ ഹൗസ് ഓഫീസർ വിനോദ് കൃഷ്ണയാണ് കുട്ടിയ്ക്ക് സൈക്കിൾ വാങ്ങി നൽകാൻ തീരുമാനിച്ചു. ഗൂളിക്കടവിലെ ലത്തീഫ് എന്നയാളുടെ സൈക്കിൾ കടയിൽ എത്തി സൈക്കിൾ വാങ്ങാനൊരുങ്ങുമ്പോൾ സംഭവമറിഞ്ഞ ലത്തീഫ് സൈക്കിൾ സൗജന്യമായി നൽകുകയായിരുന്നു.
സൈക്കിൾ കടയുടമ ലത്തീഫാണ് സംഭവം വിവരിച്ചുകൊണ്ട് ഫേസ്ബുക്കിൽ പോസ്റ്റിട്ടത്. പോലീസിന്റെയും കടയുടമയുടെയും നല്ല മനസ്സിനെ അഭിനന്ദിച്ചുകൊണ്ട് നിരവധിപേരാണ് കമന്റുകളുമായെത്തിയത്.
പഠിക്കുന്ന കാലത്ത് സൈക്കിളില്ലാത്ത സമയത്ത് വന്നേരി ഹൈസ്‌കൂളിന് മുന്നിലെ കടയിൽ നിന്ന് സൈക്കിൾ വാടകക്കെടുത്ത് ഓടിച്ച തന്റെ അനുഭവവും ലത്തീഫ് പോസ്റ്റിൽ പങ്കുവെച്ചു. ചെറുപ്പത്തിൽ സൈക്കിളില്ലാത്ത കഥ ഓഫീസർ വിനോദ് കൃഷ്ണയും തന്നോട് പറഞ്ഞുവെന്ന് ലത്തീഫിന്റെ പോസ്റ്റിൽ പറയുന്നു.
വീണ്ടും മുഖ്യമന്ത്രിയാകുമെന്ന വാദവുമായി പാലക്കാട്ടെ എൻഡിഎ സ്ഥാനാർത്ഥി ഇ ശ്രീധരൻ. താൻ എത്തിയ ശേഷം ബിജെപി വലിയ മുന്നേറ്റം കാഴ്ചവെച്ചു കൊണ്ടിരിക്കുകയാണെന്നും ബിജെപി ആവശ്യപ്പെട്ടാൽ മുഖ്യമന്ത്രിസ്ഥാനം ഏറ്റെടുക്കുമെന്നും ശ്രീധരൻ ആവർത്തിച്ചു. താൻ എത്തുന്നതിന് മുൻപ് നടത്തിയ സർവേകളായതിനാലാണ് ബിജെപിക്ക് മുൻതൂക്കം പ്രവചിക്കാത്തതെന്നും അദ്ദേഹം പറഞ്ഞു.
‘ഞാൻ ബിജെപിയിൽ ചേർന്ന ശേഷം ബിജെപിയുടെ മുഖച്ഛായ തന്നെ മാറി. 15 ശതമാനം വരെ അധികം വോട്ട് കിട്ടും. 32 ശതമാനമൊക്കെ വോട്ട് കിട്ടിയാൽ അധികാരത്തിൽ വരാൻ ഒരു പ്രശ്‌നവുമില്ല. നാട്ടുകാരെല്ലാം എനിക്ക് വോട്ട് ചെയ്യാൻ തയ്യാറായി നിൽക്കുകയാണ്. ഇനി അധികാരത്തിൽ വന്നില്ലെങ്കിൽ തന്നെ ഞാൻ കിങ് മേക്കറാകും. ബിജെപി ജയിച്ചാൽ അവരാണ് നിശ്ചയിക്കേണ്ടത് ആരാണ് മുഖ്യമന്ത്രി ആവേണ്ടതെന്ന്. ഞാൻ ആവശ്യപ്പെടില്ല. അവർ നിശ്ചയിക്കുകയാണെങ്കിൽ ഏറ്റെടുക്കാൻ ഒരു മടിയുമില്ല എനിക്ക്,’- ശ്രീധരൻ പറഞ്ഞു.
കൂടാതെ സർവേകളെല്ലാം കൃത്രിമം ആണെന്നും താൻ ബിജെപിയിൽ ചേരുന്നതിന് മുൻപാണ് സർവേകൾ പുറത്തുവന്നിട്ടുള്ളത് അതിനാൽ അതൊന്നും കണക്കിലെടുക്കേണ്ടെന്നും ശ്രീധരൻ കൂട്ടിച്ചേർത്തു. രാജ്യത്ത് പൊതുവിൽ തനിക്കുള്ള പ്രതിച്ഛായ പാലക്കാട് തെരഞ്ഞെടുപ്പിൽ സഹായകരമാകുമെന്നും, സംസ്ഥാനത്ത് ബിജെപിക്കും ഇത് സഹായകരമാകുമെന്നും ശ്രീധരൻ നേരത്തേ പറഞ്ഞിരുന്നു.
‘മാറി മാറി വന്ന ഇടത് വലത് സർക്കാരുകൾ കേരളത്തിന് വേണ്ടി കാര്യമായി ഒന്നും ചെയ്തിട്ടില്ല. തമിഴ്‌നാട്, കർണാടക, ആന്ധ്ര പ്രദേശ് തുടങ്ങിയ കേരളത്തിന്റെ അയൽ സംസ്ഥാനങ്ങൾ അതിവേഗമാണ് പുരോഗതിയിലേക്ക് നീങ്ങുന്നത്. എന്നാൽ കേരളം മിക്ക കാര്യങ്ങളിലും പിന്നിലാണ്,’-ശ്രീധരൻ പറഞ്ഞിരുന്നു.
ബിജെപിയുടെ ശക്തി കേന്ദ്രമായ ഉത്തർപ്രദേശിൽ സ്ഥാനാർത്ഥിക്ക് വെടിയേറ്റ് ദാരുണമരണം. പഞ്ചായത്ത് തെരഞ്ഞെടുപ്പു പ്രചാരണം സജീവമായിരിക്കെയാണ് നാരായൺപുർ പഞ്ചായത്തിലെ ബിജെപി സ്ഥാനാർത്ഥിക്ക് നേരെ ആക്രമണമുണ്ടായത്.
ബിജെപി സ്ഥാനാർത്ഥി ബ്രിജേഷ് സിങ് (52) ആണ് വെടിയേറ്റു മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് 3 പേർ പിടിയിലായി.
കേസിൽ കൂടുതൽ പ്രതികളുണ്ടെന്നാണ് പോലീസ് പറയുന്നത്. കൂട്ടുപ്രതിക്കായി തിരച്ചിൽ തുടരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പൊതുയോഗത്തിൽ പങ്കെടുത്തു വീട്ടിലേക്കു മടങ്ങുമ്പോൾ വെള്ളിയാഴ്ച രാത്രിയായിരുന്നു ആക്രമണം.
കുടുംബവഴക്കിനെ തുടർന്ന് ഗൃഹനാഥൻ വീടിന് തീയിട്ടതിനെ തുടർന്ന് നാല് കുട്ടികൾ ഉൾപ്പടെ ആറ് പേർ വെന്തുമരിച്ചു. കുടക് വീരാജ് പേട്ടിലാണ് മദ്യലഹരിയിലായ 50കാരൻ വീടിനു തീയിട്ടത്. ആറ് മരണങ്ങൾക്ക് പുറമെ രണ്ടുപേർക്ക് ഗുരുതരമായി പൊള്ളലേറ്റിട്ടുമുണ്ട്. കുടകിലെ വീരാജ്‌പേട്ട മുകുടഗേരിയിൽ ശനിയാഴ്ച പുലർച്ചെയാണ് നാടിനെ നടുക്കിയ സംഭവം.
പ്രദേശത്തെ തോട്ടം തൊഴിലാളികൾ താമസിക്കുന്ന സ്ഥലത്താണ് ദാരുണസംഭവമുണ്ടായത്. തോട്ടം തൊഴിലാളിയായ യെരവാര മഞ്ജുവും കുടുംബവും താമസിച്ചുവന്ന വീടാണ് കത്തിനശിച്ചത്. മഞ്ജുവിന്റെ അച്ഛൻ യെരവാര ഭോജയാണ് (50) വീടിനു തീയിട്ടതെന്ന് പൊന്നമ്പേട്ട് പോലീസ് അറിയിച്ചു. ഇയാൾ ഒളിവിലാണ്. മഞ്ജുവിനും കുടുംബത്തിനും പുറമെ വീട്ടിലെത്തിയ ബന്ധുക്കളും ദുരന്തത്തിൽപ്പെട്ടു.
യെരവാര ഭോജയുടെ ഭാര്യ സീത (45), ബന്ധു ബേബി (40), പ്രാർഥന (6), വിശ്വാസ് (6), പ്രകാശ് (7), വിശ്വാസ് (7) എന്നിവരാണ് മരിച്ചത്. മഞ്ജുവിനെയും ബന്ധുവായ തോലയെയും ഗുരുതരാവസ്ഥയിൽ മൈസൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മഞ്ജുവിന്റെ രണ്ടുകുട്ടികളും ഇവരുടെ ബന്ധുവിന്റെ രണ്ടുകുട്ടികളും മരിച്ചവരിൽ ഉൾപ്പെടും.
ഭോജയും ഭാര്യ സീതയും തമ്മിലുണ്ടായ വഴക്കാണ് വലിയ ദുരന്തത്തിൽ കലാശിച്ചത്. കലഹത്തിനുശേഷം എല്ലാവരും ഉറങ്ങാൻ കിടന്നതിന് പിന്നാലെയാണ് ഭോജ ക്രൂര കൃത്യം നടത്തിയത്.
രാത്രി രണ്ടുമണിയോടെ മദ്യലഹരിയിൽ എഴുന്നേറ്റ ഭോജ വീടിനുമുകളിൽ കയറി മേൽക്കൂരയിലെ ഓടുകൾ ഇളക്കിമാറ്റി പെട്രോൾ ഒഴിച്ച് തീവെക്കുകയായിരുന്നു. വാതിൽ പുറത്തുനിന്ന് പൂട്ടിയിട്ടിരുന്നു. വീടിനകത്തുണ്ടായിരുന്നവർക്ക് പുറത്തിറങ്ങാനായില്ല. മൂന്നുപേർ സംഭവസ്ഥലത്ത് മരിച്ചു. മൂന്നുപേരെ മൈസൂരുവിലെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല.
തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ റോഡില്‍ റോസാപ്പൂവുമായി കാത്തു നിന്ന പെണ്‍കുട്ടിയെ നിരാശയാക്കാതെ രാഹുല്‍ ഗാന്ധി.
രാഹുലിന്റെ വാഹനവ്യൂഹം കടന്നു പോകുന്ന റോഡിലാണ് പെണ്‍കുട്ടി പൂവുമായി കാത്തു നിന്നിരുന്നത്. വാഹന വ്യൂഹം കടന്നു പോകുന്നതിനിടെ പെണ്‍കുട്ടി കൈയിലിരുന്ന പൂ ഉയര്‍ത്തിക്കാണിക്കുകയായിരുന്നു.
കുറച്ചു മുമ്പോട്ടു പോയ ശേഷം രാഹുലിന്റെ വാഹനം നിര്‍ത്തി. പിന്നാലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ചാടിയിറങ്ങി വാഹനത്തിന് മുമ്പില്‍ നിലയുറപ്പിച്ചു.
മാത്രമല്ല, പെണ്‍കുട്ടിയെ അരികിലേക്ക് വിളിച്ച രാഹുല്‍ വാഹനത്തില്‍ നിന്ന് പുറത്തിറങ്ങാതെ പൂ വാങ്ങി. അല്‍പ്പ നേരത്തിന് ശേഷം യാത്ര തുടരുകയും ചെയ്തു.
വിജയ് തോട്ടത്തില്‍ എന്നയാളാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.
When @RahulGandhi stopped take the flower from the little girl who was waiting in scorching heat to greet him 🥰🥰✌🏼✌🏼#നാട്നന്നാകാൻUDF#VoteForUDF pic.twitter.com/MTWsVwEXXj
— Vijay Thottathil (@vijaythottathil) April 4, 2021
ഡോ. ഐഷ വി
1979 ഫെബ്രുവരി മുതൽ പത്രങ്ങളിലെ പ്രധാന വിഷയം സ്കൈലാബ് തിരിച്ച് ഭൂമിയിലേയ്ക്ക് വീഴുന്നതിനെ കുറിച്ചായിരുന്നു. ഏഴാം ക്ലാസ്സിൽ പഠിക്കുന്ന ഞാനും കൗതുക പൂർവ്വം ആ വാർത്തകളിലൂടെ കടന്നുപോയി. കുട്ടികളുടെ ഇടയിലും അത് ചർച്ചാ വിഷയമായിരുന്നു. ക്ലാസിലെത്തിയ ചില അധ്യാപകരും സ്കൈ ലാബിനെ കുറിച്ച് സംസാരിച്ചിരുന്നു. യു എസിന്റെ ആദ്യ സ്പേസ് സ്റ്റേഷനായ സ്കൈലാബ് ബഹിരാകാശത്തേയ്ക്ക് പോകാൻ മാത്രമുള്ള നിയന്ത്രണ സംവിധാനങ്ങളുള്ളതായിരുന്നു. എന്നാൽ തിരിച്ച് ഭൂമിയിലേയ്ക്ക് സുരക്ഷിതമായി ഇറക്കാൻ പറ്റിയ സംവിധാനമൊന്നും അതിലില്ലായിരുന്നു.
അതു കാരണം പൊതുജനങ്ങളുടെ മനസ്സിൽ ഒരു ഭയം സൃഷ്ടിക്കാൻ പത്രവാർത്തകൾക്ക് കഴിഞ്ഞു. അങ്ങനെ ടെറസ്സിൽ തുണി വിരിയ്ക്കാൻ കയറിയ ഒരു സ്ത്രീ വിമാനത്തിന്റെ ശബ്ദം കേട്ടപ്പോൾ സ്കൈ ലാബ് വീഴുന്നതായിരിയ്ക്കും എന്നൂഹിച്ച് ടെറസ്സിൽ നിന്നും എടുത്തു ചാടിയതു മൂലം അപകടം പറ്റിയത്രേ. അങ്ങനെ മൂന്നാല് മാസങ്ങൾ കടന്നുപോയി. 1979 ജൂലൈ 11ന് സ്കൈലാബ് ഓസ്‌ട്രേലിയയിൽ പതിച്ചതോടെ ആശങ്കയ്ക്ക് വിരാമമായി.
41 വർഷങ്ങൾക്കിപ്പുറം ബഹിരാകാശ യാത്രയിലും പരീക്ഷണങ്ങളിലും മനുഷ്യൻ വളരെയധികം പുരോഗമിച്ചു. അത്തരം പരീക്ഷണങ്ങൾ മാനവരാശിയുടെ നന്മയ്ക്ക് ഉതകുന്നതാക്കാൻ ശാസ്ത്രകാരന്മാർക്ക് കഴിഞ്ഞു.
(തുടരും.)
ഡോ.ഐഷ . വി.
പ്രിൻസിപ്പാൾ , കോളേജ് ഓഫ് അപ്ലൈഡ് സയൻസ്, കാർത്തിക പള്ളി. കഥകളും ലേഖനങ്ങളും ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.
നിയമസഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കവെ പൂഞ്ഞാർ എം.എൽ.എ പി.സി ജോർജിന് തിരിച്ചടി. കേരള ജനപക്ഷം (സെക്കുലർ) രക്ഷാധികാരി പി.സി. ജോർജിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി.
എം.എൽ.എയെ പുറത്താക്കിയെന്ന് വർക്കിങ് ചെയർമാൻ എസ്. ഭാസ്കരപിള്ളവാർത്താസമ്മേളനത്തില് പറഞ്ഞു. ഭാസ്കരപിള്ളയാണ് പാർട്ടിയുടെ പുതിയ ചെയർമാൻ.
തിരഞ്ഞെടുപ്പിൽ ഐക്യജനാധിപത്യ മുന്നണിക്ക് പിന്തുണ നൽകുമെന്നും അദ്ദേഹം അറിയിച്ചു. വൈസ് ചെയർമാൻ റജി കെ. ചെറിയാൻ, ജനറൽ സെക്രട്ടറി ജയൻ മമ്പുറം, ട്രഷറർ എൻ.എ. നജുമുദ്ദീൻ തുടങ്ങിയവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
തനിക്കെതിരായി അപവാദ പ്രചാരണങ്ങൾ അവസാനിപ്പക്കണമെന്നും ഉമ്മയും ഭാര്യയും വിളിച്ച് കരയുകയാണെന്നും തവനൂർ മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി ഫിറോസ് കുന്നംപറമ്പിൽ.
ദയവ് ചെയ്ത് ഈ രീതിയിൽ അക്രമിക്കരുത്. വ്യക്തിപരമായ അപവാദ പ്രചരണം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ഫെയ്സ്ബുക്ക് ലൈവിൽ ഫിറോസ് പൊട്ടിക്കരഞ്ഞു.
കള്ളനാണ്, പെണ്ണുപിടിയനാണ് എന്ന രീതിയിൽ പ്രചരണം നടത്തുമ്പോൾ തന്നെ വ്യക്തിപരമായി ഇല്ലാതാക്കാനേ സാധിക്കൂ. അതിലൂടെ തന്നെയും കുടുംബത്തെയും നശിപ്പിക്കാൻ പറ്റും.
പക്ഷേ ഇതൊക്കെ തവനൂരിലെ ജനങ്ങൾ കാണുന്നുണ്ട്. തൻറെ ഉമ്മയും ഭാര്യയും മക്കളുമൊക്കെ ഫോണിലൂടെ വിളിച്ച് കരയുകയാണ്. ഒരു സ്ഥാനാർഥിയായി എന്നതിൻറെ പേരിൽ ഇത്രമാത്രം ഒരു മനുഷ്യനെ ഇല്ലാതാക്കാൻ ശ്രമിക്കുന്നത് ശരിയല്ല. 10 വർഷം മണ്ഡലം ഭരിച്ചവർ വികസനകാര്യങ്ങൾ വേണം പറയാനെന്നും ഫിറോസ് പറഞ്ഞു.