Latest News

ഫൈസൽ നാലകത്ത്

ശങ്കരനാദമായി മനസിലെന്നും മുഴങ്ങുന്ന എസ് പി ബാലസുബ്രമണ്യം. കേട്ടു കേട്ടു തീർന്നുപോയാലും, കുറേനാൾ ഓർത്തിരിക്കാൻ ഒരുവരിയെങ്കിലും ബാക്കിവെച്ചു പോയ, പാട്ടു പോലൊരു മനുഷ്യൻ. പൊഴിഞ്ഞു വീണൊരാ ഇളയനിലാവിൽ നമ്മളോരോരുത്തരുടേയും ഹൃദയം വരെ നനയിച്ച ഭാവഗായകൻ. തണൽതേടുന്ന വാർദ്ധക്യത്തെയും മധുരം നുണയാനെത്തുന്ന ബാല്യത്തെയും നിരാശരാക്കി, കായ് ഫലം കൂടുംതോറും എളിമയാൽ കുമ്പിടാൻ പഠിപ്പിച്ചൊരാ തേൻമാവ് നമ്മെ വിട്ടു പിരിഞ്ഞു. സംഗീതമേഘം തേൻ ചിന്തുന്നൊരു ശബ്ദവുമായി ആന്ധ്രാപ്രദേശിലെ നെല്ലൂരിൽ ജൂൺ നാലാം തീയതി 1946 ൽ എസ് പി ബാലസുബ്രമണ്യം ജനിച്ചു. എങ്കേയും എപ്പോതും സംഗീതം സന്തോഷം എന്നു നമ്മെ പാടിയുണർത്തിയ എസ് പി ബാലസുബ്രമണ്യം സാർ നമ്മെ വിട്ടുപിരിഞ്ഞിട്ട് ഇത് ആദ്യത്തെ ജന്മദിനമാണ്.

പാട്ടിന്റെ പാലാഴിയായ അദ്ദേഹത്തിന് ആത്മസമർപ്പണമായി നൽകാൻ കഴിയുന്നതും ഒരു പാട്ടുമാത്രമാണന്നിരിക്കേ അത്രത്തോളം ആരാധനയോടും സ്നേഹത്തോടും കൂടിയാണ് മലയാള പിന്നണി ഗായകൻ അഫ് സൽ എസ് പി ബാലസുബ്രമണ്യം പാടിയ “നലം വാഴ” എന്ന ഗാനം ഇവിടെ സമർപ്പിക്കുന്നത്. പാട്ടിന്റെ ലോകത്തിലേയ്ക്കു ചുവടുവച്ച കാലം മുതൽ അഫ് സലിനെ കാത്തിരുന്നത് എസ് പി ബാലസുബ്രമണ്യത്തിൻെറ പാട്ടുകളാണ്. പങ്കെടുത്ത ഗാനമേളകളിലെല്ലാം ശ്രോതാക്കൾ ആവശ്യപ്പെട്ടതും എസ് പി ബാലസുബ്രമണ്യത്തിൻെറ പാട്ടുകൾ തന്നെ. അത്രത്തോളം അർപ്പണമനസോടെ പാടിയതിനാലാവണം ജൂനിയർ എസ് പി ബാലസുബ്രമണ്യം എന്ന ഓമനപ്പേരും ജനങ്ങൾ അഫ് സലിനു നൽകിയത്. അഫ് സൽ പാടിയ ഈ പാട്ടിലൂടെ അനന്തരാമൻ അനിൽ പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നതും സാക്ഷാൽ എസ് പി ബാലസുബ്രമണ്യം സാറിന് വേണ്ടിയുള്ള സമർപ്പണമാണ്.

ദൃശ്യാവിഷ്കാരം യൂസഫ് ലെൻസ്മാൻ. ക്യാമറ അൻസൂർ കെട്ടുങ്ങൽ. താരാപഥങ്ങളിൽ ചേതോഹരമായി വിളങ്ങിയ എസ് പി ബാലസുബ്രമണ്യം സാറിന്റെ ഉറ്റതോഴനും സംഗീതസംവിധാന രംഗത്തെ ഇതിഹാസവുമായ ഇളയരാജയുടെ കമ്പോസിങ്ങിൽ “മറുപടി ” എന്ന ചിത്രത്തിനുവേണ്ടി ശ്രീ വാലിസാർ രചിച്ച എസ് പി ബാലസുബ്രമണ്യം പാടിയ ” നലം വാഴ ” എന്ന ഗാനം അതേ നൈർമല്യത്തോടു കൂടിതന്നെയാണ് ഇവിടെ അവതരിപ്പിക്കപെട്ടിട്ടുള്ളത്. ” ഈ ജന്മത്തിൽ എസ് പി ബാലസുബ്രമണ്യം സാറിന് എനിക്കു കഴിയുന്നതിൽ വച്ചു ഞാൻ കൊടുക്കുന്ന ആദരവ് ” എന്നാണ് അഫ് സൽ തന്റെ പാട്ടിനെക്കുറിച്ച് പറഞ്ഞത് . സോഷ്യൽ മീഡിയകളിൽ റിലീസ് ചെയ്ത അഫ് സലിന്റെ ഈ കവർ സോങ്ങിന് നേരിട്ട് അഭിനന്ദങ്ങൾ അറിയിച്ച എസ് പി ചരൺ, കെ എസ് ചിത്ര, സുജാത, ശ്വേതാ മോഹൻ, ജെൻസി തുടങ്ങി സംഗീത രംഗത്തെ പ്രശസ് തർ അവരുടെ അഭിനന്ദപ്രവാഹം അഫ് സലിന് അർപ്പിച്ചുകൊണ്ടിരിക്കുന്നതും എസ് പി ബാലസുബ്രമണ്യത്തോടുള്ള അവരുടെ അടങ്ങാത്ത ആദരവു തന്നെ.

.2001 ൽ പത്മഭൂഷണും 2011 ൽ പത്മവിഭൂഷണും നൽകി രാജ്യം ആദരിച്ച എസ് പി ബാലസുബ്രമണ്യം സാർ ഇന്ത്യയിലെ എല്ലാഭാഷകളിലുമായി 40,000 ൽ പരം പാട്ടുകൾ പാടിയും, നിരവധി സിനിമകളിൽ പാടി അഭിനയിച്ചും ലോകഗിന്നസ് റെക്കോഡിൽ തന്റെ വ്യക്തി മുദ്ര പതിപ്പിച്ചയാളാണ്. മഹാമാരി കവർന്നെടുത്ത മഹാവിപത്തായി 2020 സെപ്തംബർ 25-ാം തീയതി ചെന്നൈയിൽവെച്ച് എസ് പി ബാലസുബ്രമണ്യം നമ്മോടു വിടപറഞ്ഞു. 2021 ജൂൺ 4ാം തീയതി എസ് പി ബാലസുബ്രമണ്യം സാറിന്റെ ജന്മദിനത്തിൽ അദ്ദേഹത്തിന്റെ മകൻ എസ് പി ചരൺ നടത്തുന്ന ഇവൻറിൽ അദ്ദേഹത്തിനുവേണ്ടി സമർപ്പിക്കുന്ന അഫ് സൽ പാടിയ ഈ ഗാനവും ഉൾപ്പെടുത്തിയിരിക്കുന്നത് എസ് പി ബാലസുബ്രമണ്യം സാറിന്റെ ആത്മാവിന്റെ അനുഗ്രഹമായിമാത്രമേ കാണാനാകൂ..എസ് പി ബാലസുബ്രമണ്യം എന്ന മഹാരഥന്,സംഗീത ലോകത്തിലെ അമരനായ എസ് പി ബാലസുബ്രമണ്യം എന്ന മഹാപ്രതിഭയ്ക്ക്, നഷ്ടബോധത്തിന്റെ, അത്മസമർപ്പണത്തിന്റെ പ്രണാമം…

മോഹന്‍ലാലിന്റെ പുതിയ ചിത്രമായ ആറാട്ടിലേക്ക് എ.ആര്‍ റഹ്മാനെത്തിയതിനെ കുറിച്ചുള്ള അനുഭവങ്ങള്‍ പങ്കുവെച്ച്‌ സംവിധായകന്‍ ബി. ഉണ്ണികൃഷ്ണന്‍. തിരക്കഥ എഴുതുന്ന സമയത്ത് തന്നെ ഉദയനോട് എ.ആര്‍ റഹ്മാനെ സിനിമയിലേക്ക് കൊണ്ടുവരിക എന്നത് അസാധ്യമായ കാര്യമാണെന്ന് പറഞ്ഞു. നമുക്ക് പെട്ടെന്ന് പോയി കാണാന്‍ പറ്റുന്ന ആളല്ല എന്നതാണ് ഒന്നാമത്തെ കാര്യം. മറ്റൊരു കാര്യം റഹ്മാന്‍ ഏറെ ഷൈ ആയ ഒരു വ്യക്തിയാണ്. അദ്ദേഹത്തെ അഭിനയിപ്പിക്കാന്‍ വലിയ സംവിധായകര്‍ വരെ ശ്രമിച്ചിച്ചിട്ട് നടന്നിട്ടില്ല. എന്നാല്‍ ഉദയന്‍ അതില്‍ തന്നെ ഉറച്ചുനിന്നു.

തിരക്കഥാകൃത്തായ ഉദയകൃഷ്ണന് തുടക്കം മുതല്‍ തന്നെ നിര്‍ബന്ധമുള്ള കാര്യമായിരുന്നു ക്ലൈമാക്‌സിലെ എ.ആര്‍ റഹ്മാന്റെ സാന്നിധ്യമെന്നും നടക്കില്ലെന്ന് കരുതിയിരുന്ന കാര്യം ഏറെ ശ്രമങ്ങള്‍ക്കൊടുവിലാണ് സാധിച്ചെടുത്തതെന്നും ഉണ്ണികൃഷ്ണന്‍ പറഞ്ഞു. ക്ലബ് ഹൗസില്‍ ആറാട്ട് സിനിമയെ കുറിച്ച്‌ നടന്ന ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലാല്‍ സാറിനോട് കഥ പറഞ്ഞപ്പോള്‍, ഇങ്ങനെ ക്ലൈമാക്‌സ് തീരുമാനിച്ച്‌ മുന്നോട്ടുപോയാല്‍ എങ്ങനെ നടക്കുമെന്ന് അദ്ദേഹവും ചോദിച്ചു. റഹ്മാന്‍ നോ പറയുകയാണെങ്കില്‍ മറ്റൊരു ബദല്‍ വേണെമെന്നും അദ്ദേഹം സമ്മതിച്ചില്ലെങ്കില്‍ പ്രോജക്‌ട് അവസാനിപ്പിക്കേണ്ട കാര്യമില്ലല്ലോയെന്നും ഞാനും ഉദയനോട് പറഞ്ഞു. അങ്ങനെ ഞങ്ങള്‍ മറ്റു ചിലരെ ഓപ്ഷനായി വെച്ചു.

അപ്പോഴും ഉദയന്‍ റഹ്മാന്‍ വരും, എല്ലാം നടക്കും എന്നുതന്നെ പറയുകയാണ്. പുലിമുരുകനില്‍ ലാല്‍ സാറും പുലിയുമായുള്ള കോമ്ബിനേഷനു വേണ്ടി തായ്‌ലാന്റിലും സൗത്ത് ആഫ്രിക്കയിലും വരെ പോയ കക്ഷിയാണ് ഉദയന്‍. ഇയാള്‍ ഒരു കാര്യം പറഞ്ഞാല്‍ മാറില്ല.

നടന്‍ റഹ്മാന്‍ എന്റെ അടുത്ത സുഹൃത്താണ്. റഹ്മാനോട് കാര്യം പറഞ്ഞപ്പോള്‍ അദ്ദേഹം സിനിമയുടെയും എ.ആര്‍ റഹ്മാനുള്ള ഭാഗത്തിന്റെയുമൊക്കെ ചുരുക്കരൂപം അയക്കാന്‍ പറഞ്ഞു. അത് അയച്ച ശേഷം ഞങ്ങള്‍ ഷൂട്ടിംഗ് തുടങ്ങി. റഹ്മാന്‍ എന്ന റഫറന്‍സ് വെച്ചുതന്നെയാണ് ഷൂട്ടിംഗ് നടത്തിയത്. വലിയ റിസ്‌കായിരുന്നു അത്. ഞാന്‍ പലവഴിക്കും റഹ്മാനെ സമീപിക്കാന്‍ ശ്രമിച്ചു നോക്കി. അപ്പോഴാണ് നടന്‍ റഹ്മാന്‍ വഴി എ.ആര്‍ റഹ്മാനെ ബന്ധപ്പെടാന്‍ ശ്രമിച്ചാലോ എന്ന് ലാല്‍ സാര്‍ നിര്‍ദേശിക്കുന്നത്. റഹ്മാന്റെ ഭാര്യയുടെ സഹോദരിയാണ് എ.ആര്‍ റഹ്മാന്റെ ഭാര്യ.

എന്നാല്‍ ഞങ്ങളുടെ റിക്വസ്റ്റ് എ.ആര്‍ റഹ്മാന്‍ നിരസിച്ചു. എന്നാലും ഒരിക്കല്‍ കൂടി ശ്രമിച്ചു. എ.ആര്‍ റഹ്മാനുമായി ഒരു ഓണ്‍ലൈന്‍ മീറ്റിംഗിന് അവസരം കിട്ടി. കാര്യങ്ങളൊക്കെ പറഞ്ഞപ്പോള്‍ അദ്ദേഹം എന്നോട് രണ്ട് കാര്യങ്ങള്‍ പറഞ്ഞു. അദ്ദേഹം വലിയ മോഹന്‍ലാല്‍ ഫാനാണ്. അഭിനേതാവെന്ന നിലയില്‍ ലാല്‍ സാറിനോട് വലിയ ബഹുമാനമാവും ആരാധനയുമാണെന്ന് പറഞ്ഞു.

പിന്നെ, സ്വന്തമായി സംഗീതം ചെയ്യാന്‍ തുടങ്ങുന്നതിന് മുന്‍പ് മലയാളത്തിലാണ് പല പടങ്ങളിലും ബാക്ക്ഗ്രൗണ്ട് സ്‌കോര്‍ ചെയ്തതെന്നും പിന്നീട് യോദ്ധ ചെയ്‌തെന്നുമെല്ലാം അദ്ദേഹം പറഞ്ഞു. അങ്ങനെ അവസാനം എ.ആര്‍ റഹ്മാന്‍ ആറാട്ടില്‍ അഭിനയിക്കാന്‍ സമ്മതിച്ചു. അപ്പോഴും കടമ്ബകള്‍ തീര്‍ന്നില്ല. അദ്ദേഹത്തിന്റെ പരിപാടികളും വര്‍ക്കുകളുമെല്ലാം തീരുമാനിക്കുന്നത് രണ്ട് വലിയ കമ്ബനികളാണ്. അവരുടെ ബുദ്ധിമുട്ടേറിയ നിബന്ധനകളും പൂര്‍ത്തിയാക്കി. അത് നമ്മളുടെ പ്രൊഡക്ഷനെ സംബന്ധിച്ചിടത്തോളം ബുദ്ധിമുട്ടായിരുന്നു. അതെല്ലാം പൂര്‍ത്തിയാക്കി ആറാട്ടില്‍ എ.ആര്‍ റഹ്മാനെ കൊണ്ടുവരാന്‍ സാധിച്ചു. വളരെ മനോഹരമായ അനുഭവമായിരുന്നു അത്. ലാല്‍ സാറും എ.ആര്‍ റഹ്മാനും തമ്മിലുള്ള ഒരു കെമിസ്ട്രിയെല്ലാം നമുക്ക് ആറാട്ടില്‍ കാണാന്‍ സാധിക്കും,ബി. ഉണ്ണികൃഷ്ണന്‍ പറഞ്ഞു.

പതിനെട്ട് കോടി രൂപ ബഡ്ജറ്റില്‍ നിര്‍മ്മിക്കുന്ന ചിത്രമാണ് ആറാട്ട്. നെയ്യാറ്റിന്‍കര ഗോപന്‍ എന്ന കഥാപാത്രമായാണ് ആറാട്ടില്‍ മോഹന്‍ലാല്‍ എത്തുന്നത്. ഒരിടവേളക്ക് ശേഷം മോഹന്‍ലാല്‍- ബി. ഉണ്ണികൃഷ്ണന്‍ ടീം വീണ്ടും ഒന്നിക്കുന്ന ചിത്രമാണിത്. മോഹന്‍ലാലിനെവച്ച്‌ ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന അഞ്ചാമത്തെ ചിത്രമാണിത്. വില്ലനാണ് ഇരുവരും ഒന്നിച്ച അവസാന ചിത്രം.

കരടിയുടെ ആക്രമണത്തില്‍ നിന്നും നായ്ക്കുട്ടിയെ സാഹസികമായി രക്ഷിച്ച പതിനേഴുകാരിയെ വാഴ്ത്തുകയാണ് സൈബര്‍ ലോകം. കരടിയുമായി ഏറ്റുമുട്ടിയ വളര്‍ത്തു നായകളെ രക്ഷിക്കാന്‍ വേണ്ടിയാണ് സ്വന്തം ജീവന്‍ പോലും വകവെയ്ക്കാതെ കരടിയെ പ്രതിരോധിക്കാന്‍ ഇറങ്ങിയത്. വീഡിയോ സോഷ്യല്‍മീഡിയയില്‍ ഇതിനോടകം തരംഗം സൃഷ്ടിച്ചു കഴിഞ്ഞു.

ഹെയ്‌ലി മോര്‍നിക്കോ എന്ന പെണ്‍കുട്ടിയാണ് കരടിയെ മതിലില്‍ നിന്ന് തള്ളിയിട്ടത്. തെക്കന്‍ കലിഫോര്‍ണിയയിലെ സാന്‍ ഗബ്രിയേല്‍ വാലിയിലാണ് സംഭവം. വീടിന്റെ പിന്നിലുള്ള മതിലില്‍ ചാടിക്കയറിയ കരടിയെ തുരത്താനെത്തിയതായിരുന്നു വളര്‍ത്തുനായകള്‍. കരടിയും രണ്ടു കുഞ്ഞുങ്ങളുമാണ് മതിലിലൂടെ എത്തിയത്.

ഇവയെ കണ്ടുകൊണ്ടാണ് വളര്‍ത്തുനായകള്‍ കുരച്ചുകൊണ്ട് എത്തിയത്. നായകളെ കണ്ട് ഭയന്ന് കരടിക്കുഞ്ഞുങ്ങള്‍ പിന്തിരിഞ്ഞ് ഓടിയെങ്കിലും അമ്മക്കരടി മതിലിന് മുകളില്‍ നിന്നുകൊണ്ട് വളര്‍ത്തു നായകളെ ആക്രമിക്കാന്‍ ഒരുങ്ങി. ഇത് കണ്ട ഹെയ്‌ലി കരടിയെ മതിലില്‍ നിന്നും തള്ളി താഴേക്കിട്ടു. കരടി പിന്നിലേക്ക് വീണതോടെ ഹെയ്‌ലി നായ്ക്കുട്ടികളെയും വാരിയെടുത്ത് ഓടി രക്ഷപെടുകയായിരുന്നു.

 

ആമയുടെ മുകളില്‍ ക്യാമറ ഘടിപ്പിച്ച് വെള്ളത്തിലിട്ട് വ്ളോഗ് ചെയ്ത പ്രമുഖ യുട്യൂബര്‍ക്കെതിരെ പരാതി നല്‍കി പരിസ്ഥിതി പ്രവര്‍ത്തകന്‍. കേന്ദ്ര വനം വന്യജീവി വകുപ്പിനും, സംസ്ഥാന വനംവകുപ്പിനും, പാലക്കാട് ഡി.എഫ്.ഒയ്ക്കും, യുട്യൂബ് അധികൃതര്‍ക്കുമാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍ പരാതി നല്‍കിയത്.

പ്രമുഖ യുട്യൂബറായ ഫിറോസ് ചുട്ടിപ്പാറയ്‌ക്കെതിരെയാണ് പരാതി. ഇന്നലെ ഉച്ചയ്ക്ക് തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഫിറോസ് വീഡിയോ പ്രചരിപ്പിച്ചത്. ‘ആമയുടെ പുറത്ത് ക്യാമറ ഘടിപ്പിച്ച് വെള്ളത്തില്‍ വിട്ടപ്പോള്‍’ എന്ന തലക്കെട്ടോടെയാണ് വീഡിയോ പങ്കുവെച്ചത്.

മഴയില്‍ കയറിവന്ന ആമയാണെന്നും, ആമ വെള്ളത്തില്‍ എന്തൊക്കെയാണ് ചെയ്യുന്നതെന്ന് കാണാമെന്നുമാണ് വീഡിയോയില്‍ പറയുന്നത്. അതേസമയം, ആമയുടെ ശരീരത്ത് ചൂണ്ട നൂല്‍ കെട്ടിയ നിലയില്‍ വീഡിയോ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്ന് പാലക്കാട് ഡിഎഫ്ഒ അറിയിച്ചു.

വനം-വന്യജീവി നിയമങ്ങള്‍ പ്രകാരം സംരക്ഷിത വിഭാഗമായ ആമയെ കൈവശം സൂക്ഷിക്കുന്നതും, അധികാരികളുടെ അനുമതിയില്ലാതെ ഉപയോഗിക്കുന്നതും ഗുരുതരമായ കു

ബിനോയ് എം. ജെ.

‘സത്യം’ എന്നും ‘,മഹത്വ’മെന്നും, ‘ഹിരണ്യഗർഭൻ’ എന്നും, ‘ആദിസങ്കൽപം’ എന്നും മറ്റും വിളിക്കപ്പെടുന്ന ആത്മതത്വം എന്ന ആശയം ഒരു വ്യക്തിയുടെ ആദ്ധ്യാത്മിക ജീവിതത്തിലെ ഏറ്റവും വലിയ നേട്ടങ്ങളിൽ നന്നായി പരിഗണിക്കപ്പെടുന്നു. അത് ലഭിച്ചവൻ എല്ലാം അറിഞ്ഞു കഴിഞ്ഞു; ഈശ്വരനെ ദർശിച്ചു കഴിഞ്ഞു. പിന്നെ അവന് ദുഃഖങ്ങൾ ഇല്ല. പ്രാരാബ് ധങ്ങൾ ഇല്ല; ആശയക്കുഴപ്പങ്ങൾ ഇല്ല. പ്രകൃതി അയാൾക്കുവേണ്ടി വീണ്ടും ചങ്ങലകൾ ഒരുക്കുന്നില്ല. അയാൾ സ്വാതന്ത്ര്യം സമ്പാദിച്ചിരിക്കുന്നു. അത് ലഭിച്ചാൽ പിന്നെ ഭൂമിയെ മുഴുവൻ ലഭിച്ചാലും അതിന് തുല്യം ആകുന്നില്ല എന്ന് യോഗികൾ പറയുന്നു.

യോഗികളിൽ പോലും ആത്മതത്വം ലഭിച്ച് മടങ്ങിയെത്തുന്നവർ വിരളം. നിർവിതർക്കസമാധിയിൽ ആണ് ആത്മതത്വം ലഭിക്കുന്നത്. അത് കണ്ടെത്തുന്നവരിൽ ചിലർ അപ്പോൾ തന്നെ ഈശ്വരനിൽ ശാശ്വതമായി ലയിക്കുന്നു. മറ്റു ചിലരാവട്ടെ തങ്ങൾ കണ്ടത് മറ്റുള്ളവർക്ക് വിവരിച്ചു കൊടുക്കുവാനായി മടങ്ങിവരുന്നു. ഇവരെ ജഗദ് ഗുരുക്കന്മാരെന്നും അവതാരങ്ങൾ എന്നും വിളിക്കുന്നു. ലോകം കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും ശ്രേഷ്ഠരായ ആധ്യാത്മിക ഗുരുക്കന്മാർ ഈ വിഭാഗത്തിൽ പെടുന്നവരാണ്. ശ്രീബുദ്ധനും, ശങ്കരാചാര്യരും, വിവേകാനന്ദനും, ചട്ടമ്പിസ്വാമികളും, ശ്രീനാരായണഗുരുവും മറ്റും ഇവിടെ എത്തിച്ചേർന്നവരിൽ ചിലർ മാത്രമാണ്. ഭാരത വർഷത്തിൽ ഇത്തരത്തിലുള്ള ആയിരക്കണക്കിന് ഗുരുക്കൻമാർ ജീവിച്ചിരുന്നിട്ടുണ്ട്. ഈശ്വരനെ ലോകത്തിന് കാട്ടിക്കൊടുക്കുക എന്നുള്ളതാണ് അവരുടെ നിയോഗം. ഇവരെക്കൂടാതെ ഈശ്വരദർശനം സാധാരണക്കാരെ കൊണ്ട് സാധിക്കുകയില്ല. ജീവിതയാഥാർത്ഥ്യങ്ങളാകുന്ന കടും പാറകൾ പൊട്ടിച്ചുണ്ടാക്കിയ രാജപാതകൾ ഈശ്വരനിലേക്ക് സഞ്ചരിക്കാനായി അവർ നമുക്കായി ഒരുക്കിയിടുന്നു. ആ വഴികളിൽ അവർ അവിടവിടെയായി വഴി വിളക്കുകൾ ആയി തെളിയുന്നു.

ഗുരുക്കന്മാരില്ലാതെ ആർക്കും സത്യസാക്ഷാത്കാരം സാധ്യമല്ല. ആദി ഗുരുവായി പരിഗണിക്കപ്പെടുന്ന പരമശിവൻ തൊട്ട്, ആ ഗുരു-ശിഷ്യ പരമ്പര ഒരു ചങ്ങലയിലെ കണ്ണികൾ എന്ന മാതിരി ഇന്നും തുടർന്നുപോരുന്നു. വരും കാലങ്ങളിൽ അത് തുടരുകയും ചെയ്യും. എന്നാൽ പാശ്ചാത്യ ചിന്താ പദ്ധതിയെ പിന്തുടരുന്ന ഒരാൾ പോലും, അയാൾ തത്വചിന്തകൻ ആകട്ടെ ശാസ്ത്രകാരൻ ആകട്ടെ, അത്യുന്നതമായ ഇത്തരമൊരു പദത്തിലേക്ക് എത്തിച്ചേർന്നതായി നാം കാണുന്നില്ല. സത്യാന്വേഷണത്തിൽ അവർ തുടക്കക്കാർ മാത്രമാണ്. പാശ്ചാത്യലോകം എന്ന് ഈശ്വരനെയും സത്യത്തെയും കണ്ടെത്തുമെന്ന് നമുക്ക് പ്രവചിക്കാനാവില്ല. എന്നിരുന്നാലും ഭാരതീയ ചിന്താപദ്ധതിയെ ഉപേക്ഷിച്ചു കൊണ്ട് അവർക്ക് അതിൽ വിജയം കണ്ടെത്താനാവില്ല. വരും യുഗങ്ങളിൽ പാശ്ചാത്യ- ഭാരതീയ ചിന്തകൾ ലയിച്ചുചേർന്ന് ഒരൊറ്റ ചിന്താപദ്ധതി ആയി മാറുമെന്നും അന്ന് ലോകത്തിൽ ധർമ്മവും ജ്ഞാനവും പുലരും എന്നും നമുക്ക് പ്രത്യാശിക്കാം.

 

ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു .
28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്തമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.

 

1992ലിറങ്ങിയ സുരേഷ് ഗോപി – ശ്വേത മേനോന്‍ ചിത്രം നക്ഷത്രക്കൂടാരത്തിന്റെ ചിത്രീകരണത്തിനിടെ യേശുദാസുമുണ്ടായ അസ്വാരസ്യങ്ങൾ പങ്കുവെച്ച് തിരക്കഥാകൃത്ത് സതീഷ് ബാബു.

ക്രിസ്റ്റഫര്‍ എന്ന യുവഗായകന്‍ അതിമനോഹരമായി പാടിയ ട്രാക്കും വെച്ച് യേശുദാസിനെ കാത്തിരുന്നു. ഒരു പാട്ടിന്റെ അന്നത്തെ അദ്ദേഹത്തിന്റെ റേറ്റായ 50,000 രൂപ മാനേജര്‍ക്ക് അഡ്വാന്‍സായി കൊടുത്താലേ പാടൂ എന്ന് പറഞ്ഞ് യേശുദാസ് വന്നവഴി മടങ്ങിപ്പോയെന്ന് സതീഷ് പറയുന്നു

പിറ്റേദിവസം എവിടന്നെല്ലാമോ ആ കാശ് സംഭരിച്ച് നിര്‍മ്മാതാക്കളായ ബെന്നിയും സിറിലും അദ്ദേഹത്തിന്റെ കരുണ കാത്തു നിന്നു. സ്റ്റുഡിയോയില്‍ എത്തിയ യേശുദാസ് ട്രാക്ക് കേള്‍ക്കാന്‍ നിന്നില്ല. മോഹന്‍ സിത്താര താരതമ്യേന അക്കാലത്ത് നവാഗതനായിരുന്നു. അദ്ദേഹം പാട്ട് വിശദീകരിക്കുന്നത് കേള്‍ക്കാന്‍ നില്‍ക്കാതെ തിടുക്കത്തില്‍ പാടി യേശുദാസ് സ്ഥലം വിട്ടതുമൊക്കെ ഇന്നലെ കഴിഞ്ഞതു പോലെ ഓര്‍മ്മയുണ്ടെന്നും സതീഷ് ബാബു പറയുന്നു.

മലയാളത്തിലെ ടെലിവിഷൻ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട ഒരു താരമാണ് മീനാക്ഷി രവീന്ദ്രൻ എന്ന സുന്ദരി. മീനാക്ഷി എന്ന് പറയുമ്പോൾ ആളുകൾക്ക് പെട്ടെന്ന് ഓർമ്മ വരാനുള്ള ഒറ്റ കാരണമേയുള്ളൂ മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്യുന്ന ഒരു പരിപാടി. മറ്റൊന്നുമല്ല ഉടൻ പണം എന്നാണ് പരിപാടിയുടെ പേര്. പരിപാടിയിൽ മീനാക്ഷിയും ഡേയനും ആണ് ശ്രദ്ധേയമായ അവതാരകരായി എത്തുന്നത്. രണ്ടുപേരുടെയും കോമ്പിനേഷൻ സീനും ആളുകൾക്ക് വലിയ ഇഷ്ടമാണ്. മഴവിൽ മനോരമ ചാനൽ ആയിരുന്നു മീനാക്ഷി എന്ന നടിയെ വളർത്തിക്കൊണ്ടുവന്നത്. നായിക നായകൻ എന്നാ മഴവിൽ മനോരമയുടെ പരിപാടിയിൽ മത്സരിക്കാൻ എത്തിയവരായിരുന്നു ഈ കൊച്ചുസുന്ദരി. മികച്ച പ്രകടനങ്ങൾ ആയിരുന്നു കാഴ്ച വച്ചിരുന്നത്. സെമി ഫൈനൽ വരെ താരം എത്തുകയും ചെയ്തു.

ആ പരിപാടിയിൽ നിന്നും പുറത്തായെങ്കിലും പിന്നീട് അവതാരകയായി എത്തുന്നത്. അതിനുശേഷം ആളുകളുടെ പ്രിയപ്പെട്ട താരമാണ് മീനാക്ഷി. സംവിധായകൻ ആദ്യം തന്റെ അടുത്ത സിനിമയിലേക്കുള്ള നായികാനായകന്മാരുടെ കണ്ടെത്തുന്നതിനായി നടത്തിയ റിയാലിറ്റിഷോയിൽ 16 മത്സരാർത്ഥികൾ ഒരാളായി എത്തിയ മീനാക്ഷി വലിയ വ്യത്യസ്തയായിരുന്നു ആദ്യം മുതൽ തന്നെ പുലർത്തിയിരുന്നത്. ഇപ്പോൾ അവതരണ രംഗത്തെ മിന്നും താരമായി മാറിയിരിക്കുകയാണ് മീനാക്ഷി. ആരാധകർക്ക് മീനാക്ഷി മിനുട്ടി ആണ്. പത്തൊമ്പതാം വയസ്സിൽ ക്യാമ്പസ് ഇൻറർവ്യൂലൂടെയാണ് ആരും കൊതിക്കുന്ന സ്പേസ് ജെറ്റ് ക്യാബിൻ ക്രൂ വായി തനിക്ക് ജോലി ലഭിക്കുന്നത്.

ആദ്യത്തെ ഒരു മാസം ലീവ് എടുത്തു കൊണ്ടായിരുന്നു നായികാനായകനിൽ മത്സരിച്ചിരുന്നത്. പിന്നീട് എങ്ങനെ ലീവ് എടുത്ത് തുടരാൻ സാധിക്കാതെ വന്നപ്പോൾ താൻ കൊതിച്ചു നേടിയ ജോലി രാജിവെക്കുകയായിരുന്നു. ജോലി വിടാനുള്ള തീരുമാനം പോലും താൻ പോസിറ്റീവായി ആയിരുന്നു കണ്ടിരുന്നത്. ആ കാര്യത്തിൽ തനിക്ക് നല്ല ആത്മവിശ്വാസമുണ്ടായിരുന്നു. നടക്കും എന്ന് ഉറപ്പില്ലാതെ ഒരു കാര്യത്തിനും താൻ സമീപിക്കാറില്ല. ജോലി രാജി വെക്കുകയാണ് താൻ എന്ന് വീട്ടിൽ പറഞ്ഞപ്പോൾ ആലോചിച്ചു നല്ലതാണോ എന്ന് തീരുമാനിക്കാൻ ആയിരുന്നു അച്ഛനുമമ്മയും പറഞ്ഞിരുന്നത്. അവർക്ക് വലിയ വിഷമം ഉണ്ടായിരുന്നു എങ്കിലും തന്നെ എതിർത്തിരുന്നില്ല.

അച്ഛൻ ബാങ്കിൽ ജോലി ചെയ്യുകയായിരുന്നു. അച്ഛൻ വിരമിച്ചത് ഒരു ജൂണിലാണ്. ജൂലൈ തനിക്ക് ജോലി കിട്ടുകയും ചെയ്തു. അതൊരു സന്തോഷമായിരുന്നു എല്ലാവർക്കും. അങ്ങനെ ഇരിക്ക
കെ ആയിരുന്നു താൻ ജോലി കളഞ്ഞത്. അപ്പോൾ സ്വാഭാവികമായും തന്റെ വീട്ടിൽ ചെറിയ ആശങ്ക ഒക്കെ തോന്നിയിരുന്നു. തൻറെ ആഗ്രഹത്തിനും അവർ ഇതുവരെ എതിര് നിന്നിട്ടില്ല. ഏതായാലും താൻ സെറ്റിൽ ആയതിനുശേഷം മാത്രമേ വിവാഹം ഉണ്ടാകുകയുള്ളൂ. അഭിനയത്തിൽ ഒരുപക്ഷേ താൻ വിജയിച്ചില്ലെങ്കിലും ജോലിക്ക് കയറാൻ സാധിക്കും എന്ന് വിശ്വസിക്കുന്നുണ്ട്. ഇപ്പോഴും ജോലിയും അഭിനയം ഒന്നിച്ചു പോവാനുള്ള അവസരത്തിന് വേണ്ടിയാണ് താൻ കാത്തിരിക്കുന്നത്. ഉടൻ പണം വന്നു കഴിഞ്ഞപ്പോൾ കുറെ ആളുകൾ തന്നെ തിരിച്ചറിയാൻ തുടങ്ങി. ഇപ്പോൾ തന്നെ മാലിക്, ഹൃദയം. തുടങിയെ ചിത്രങ്ങളിലൊക്കെ താൻ അഭിനയിക്കുകയും ചെയ്തു. ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു താരം മനസ്സ് തുറന്നത്.

ഈ ജൻമം ദൈവം തരുന്ന അമൂല്യമായ വരദാനം ആണ്. നിസാര പ്രശ്നങ്ങളുടെ പേരിൽ ആ വിളക്കിലെ തിരി സ്വയം തല്ലിക്കെടുത്തരുത്. പ്രതിസന്ധികൾ ചെറുതോ വലുതോ ആകട്ടെ, ധീരമായി നേരിടുക, മറികടക്കുക. ദൗർഭാഗ്യവശാൽ ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണം കൂടി വരികയാണ്. റെയിൽ പാളത്തിൽ ചിതറിത്തെറിക്കുന്ന മനുഷ്യശരീരങ്ങളുെട എണ്ണം കൂടി വരുന്നു. ലോക്കോ പൈലറ്റായ അബ്ദുൾ റാസിക് കുളങ്ങര പങ്കുവച്ച അനുഭവക്കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറലാണ്. വേൾഡ് മലയാളി സർക്കിൾ എന്ന ഫെയ്സ്ബുക് പേജിലൂടെയാണ് റാസിക് അനുഭവം പങ്കുവച്ചിരിക്കുന്നത്

വേൾഡ് മലയാളി സർക്കിൾ പങ്കുവച്ച കുറിപ്പ് വായിക്കാം;

ലോകോ പൈലറ്റാണ്, നമ്മുടെ കോഴിക്കോടാണ്, വാസ്കോഡ ഗാമ കപ്പലിറങ്ങിയ കാപ്പാടിനടുത്താണ്, തച്ചോളി ഒതേനൻ നീന്തി കടന്ന കോരപ്പുഴയുടെ തീരത്താണ്, എന്നോടൊപ്പം എന്റെ ചില ഓർമ്മകളേയും പരിചയപ്പെടുത്തട്ടെ. ജീവന്റെ വിലയുള്ള യാത്ര. നല്ല തണുപ്പുള്ള ദിവസം രാവിലെ എഴുന്നേറ്റ് ബാംഗ്ലൂരിലെ തണുത്ത വെള്ളത്തിൽ കുളിക്കുക എന്നാലോചിക്കുമ്പോൾ തന്നെ കുളിര് കോരിയിടും ‘ബാംഗ്ലൂരിൽ നിന്ന് രാവിലെ പുറപ്പെടാനുള്ള ലാൽബാഗ് എക്സ്പ്രസിനെ ചലിപ്പിക്കാനുള്ള തയാറെടുപ്പിനായി കുളിച്ച് യൂണിഫോം ധരിച്ച് തൂവെള്ള ഇഡ്ലിയും കഴിച്ച് ബാഗുമെടുത്ത് വണ്ടിയിൽ കയറി.

ബാംഗ്ലൂരിന്റെ മഞ്ഞും മലകളും കടന്ന് ജോലാർപേട്ടയും പിന്നിട്ട് വണ്ടി കാട്പാടി റെയിൽവെ സ്റ്റേഷനിൽ ‘ അവിടെ നിന്ന് ഞങ്ങളുടെ കൂടെ ഒരു ഓഫീസർ കൂടി കാബിനിൽ കയറി ‘വണ്ടി മുകുന്ദരായപുരം സ്റ്റേഷനിൽ കൂടി കടന്ന് പോയപ്പോൾ ഏകദേശം സാധാരണ ഓടുന്ന വേഗത 110 km/H ൽ നിന്ന് 30 km/H ലേക്ക് മാറിയിരുന്നു. നേരത്തെ അറിയിപ്പ് ലഭിച്ച പ്രകാരം വർക്ക് നടക്കുന്ന സ്ഥലം ആയത് കൊണ്ടായിരുന്നു അത്

വർക്ക് സ്പോട്ടും കടന്ന് വണ്ടി അതിന്റെ വേഗത വർദ്ധിപ്പിച്ച് കൊണ്ട് മുന്നോട്ട് പോവുമ്പോൾ അങ്ങ് ദൂരെ ഒരു നിഴൽ പോലെ ഒരാൾ ട്രാക്കിലൂടെ നടന്ന് വരുന്നത് കണ്ടു. ഏകദേശം വേഗത 70 km/h ആയി കാണും. ഞങ്ങൾ ഏതായാലും പതിവ് പോലെ ഹോൺ ഉച്ചത്തിൽ അടിക്കാൻ തുടങ്ങി നടന്ന് വരുന്ന ആൾ പതുക്കെ ഞങ്ങളെ ലക്ഷ്യമാക്കി ഓടുന്നത് പോലെ തോന്നി പിറകെ റെയിൽവേ ഗേറ്റിൽ നിന്നും ഒരാൾ കൊടിയും പിടിച്ച് ഓടുന്നതും കാണാം. ട്രാക്കിലൂടെ ഓടുന്നത് ഒരു സ്ത്രീയാണെന്ന് അപ്പോഴേക്കും മനസ്സിലായിരുന്നു.

പന്തികേട് മനസ്സിലായപ്പോൾ എമർജൻസി ബ്രേക്കിലേക്ക് കൈ ചലിപ്പിച്ചു. വണ്ടി അവളോട് അടുത്ത് കൊണ്ടിരിക്കുന്നു. ഞങ്ങൾക്ക് ചെയ്യാവുന്ന രണ്ട് കാര്യങ്ങൾ ഭംഗിയായി നിർവ്വഹിച്ചു എന്ന് മനസ്സിലാക്കി എന്തും പ്രതീക്ഷിച്ച് കാത്തിരുന്നു. വണ്ടി സ്പീഡ് കുറയുന്നുണ്ടെങ്കിലും അവളെയും കടന്ന് പോവും എന്ന് മനസ്സിലാക്കിയ ഞങ്ങളുടെ കൂടെയുള്ള ഓഫീസർ കാണാതിരിക്കാൻ മുഖം തിരിച്ച് ഭിത്തിയിലമർത്തി നിന്നു

മുന്നോട്ട് നോക്കി തന്നെ നിന്ന ഞങ്ങൾ കണ്ടത് മറ്റൊരു കാര്യമായിരുന്നു. അവൾ അവളുടെ കയ്യിൽ സാരിയാൽ പൊതിഞ്ഞ് മറച്ച് വച്ചിരുന്ന വെള്ള തുണിയോട് കൂടി പുതപ്പിച്ച് ഒരു ചോര കുഞ്ഞിനെ ട്രാക്കിലേക്ക് എടുത്ത് വയ്ക്കുകയാണ്. ദൈവത്തിന്റെ ഉൾവിളിയോ എന്തോ അവൾ പ്രതീക്ഷിച്ച വേഗതയില്ലാതിരുന്ന വണ്ടി അവൾ നിൽക്കുന്ന ഇടം കടന്ന് പോവാതെ നിൽക്കും എന്ന് മനസ്സിൽ തോന്നിയ അവൾ കുഞ്ഞിനെ ട്രാക്കിൽ നിന്ന് തിരിച്ചെടുത്ത് ഓടുന്നു. യഥാർത്ഥത്തിൽ അവൾ അവിടെ തന്നെ നിൽക്കുകയായിരുന്നെങ്കിൽ അവളെയും ആ കുട്ടിയേയും കടന്ന് പോയേനെ.

അവൾ നിന്നിടത്ത് നിന്ന് ഏകദേശം 100 മീറ്റർ കടന്നാണ് വണ്ടി നിന്നത്. എഞ്ചിനിടയിൽ നിന്നും കോച്ചിനടിയിൽ നിന്നും രണ്ട് ശവശരീരങ്ങൾ പെറുക്കിയെടുക്കേണ്ടി വരുന്ന കാര്യം മനസ്സിൽ കടന്നുവന്ന ഞാൻ അവർ താല്കാലികമായി രക്ഷപ്പെട്ടു എന്ന് മനസ്സിലാക്കി നെടുവീർപ്പിട്ടു. വണ്ടി നിന്നപ്പോൾ മുഖം ഉയർത്തി ഓഫീസർ ചോദിച്ചു,’എന്തായി?’ തല്കാലം രക്ഷപ്പെട്ടു സർ ഇതായിരുന്നു എന്റെ മറുപടി. പിറകെ ഓടി വന്ന ഗേറ്റ് കീപ്പർ എന്തൊക്കെയോ പിറുപിറുക്കുന്നുണ്ടായിരുന്നു

അതിൽ നിന്ന് ഒരു കാര്യം മനസ്സിലായി അവൾ രാവിലെ മുതൽ സാഹചര്യം ഒത്ത് വന്നാൽ മരിക്കാനായി നിൽക്കുകയാണ്. ഞങ്ങൾ ഞങ്ങളുടെ യാത്ര തുടർന്നു മരണപ്പെട്ടാലും രക്ഷപ്പെട്ടാലും നിസ്സംഗഭാവത്തിൽ ജോലി തുടരേണ്ടത് തന്നെ. അവളും കുഞ്ഞും ജീവിച്ചിരിപ്പുണ്ടോ എന്നറിയില്ല. എങ്കിലും ഏകദേശം 15 വർഷങ്ങൾക്ക് മുൻപേയുള്ള ചില ഓർമ്മകൾ മരിക്കാതെ കിടക്കുന്നു

തന്റെ പേരിൽ പ്രചരിക്കുന്ന തെറ്റായ വാർത്തയിൽ വിശദീകരണവുമായി നടി മാല പാർവതി. ആർഎസ്എസുകാരെ കൊല്ലണം എന്നു താൻ പറഞ്ഞതായി കാണിച്ചുള്ള വാർത്തകളാണ് പ്രചരിക്കുന്നത്. എന്നാൽ ഇത്തരമൊരു പ്രസ്താവന താൻ നടത്തിയിട്ടില്ലെന്നു നടി തന്റെ ഫെയ്സ്ബുക്ക പേജിൽ വ്യക്തമാക്കി.

സംഘപരിവാർ അജണ്ടകളെ ശക്തമായി നേരിടണം എന്ന് പറയാറുണ്ട്. എതിർക്കണം എന്ന് പറയാറുണ്ട്. എന്നാൽ ‘കൊല്ലണം’ എന്ന് പറയാറില്ല. പറയുകയുമില്ല. കാരണം അത് എന്റെ ഭാഷയല്ല. എന്റെ വാക്കുകൾ അങ്ങനെ തെറ്റിദ്ധാരണയുണ്ടാക്കിയിട്ടുണ്ടെങ്കിൽ നിരുപാധികം ക്ഷമ ചോദിക്കുന്നു. എന്നാൽ മനുഷ്യത്വരഹിതമായ, ജനാധിപത്യ രഹിതമായ, മാനവരാശിക്കെതിരായ ഫാസിസ്റ്റ് ശക്തികളെ എന്നും എതിർക്കുമെന്ന കാര്യത്തിൽ മാറ്റവുമില്ലെന്നും നടി ഫെയ്സ്ബുക്ക് പേജിൽ കുറിച്ചു.

പോസ്റ്റിന്റെ പൂർണരൂപം

പ്രിയപ്പെട്ടവരെ.. ഒരു കാര്യം. ഞാൻ RSS കാരെ കൊല്ലണം എന്നൊരു ട്രോൾ കറങ്ങി നടക്കുന്നുണ്ട്. സംഘപരിവാർ അജണ്ടകളെ ശക്തമായി നേരിടണം എന്ന് പറയാറുണ്ട്. എതിർക്കണം എന്ന് പറയാറുണ്ട്. എന്നാൽ “കൊല്ലണം ” എന്ന് പറയാറില്ല. പറയുകയുമില്ല. കാരണം അത് എന്റെ ഭാഷയല്ല. എന്റെ വാക്കുകൾ അങ്ങനെ തെറ്റിദ്ധാരണയുണ്ടാക്കിയിട്ടുണ്ടെങ്കിൽ നിരുപാധികം ക്ഷമ ചോദിക്കുന്നു. എന്നാൽ മനുഷ്യത്വരഹിതമായ, ജനാധിപത്യ രഹിതമായ, മാനവരാശിക്കെതിരായ ഫാസിസ്റ്റ് ശക്തികളെ എന്നും എതിർക്കുമെന്ന കാര്യത്തിൽ മാറ്റവുമില്ല

ചിയ്യാരം കൊച്ചുത്രേസ്യ വധം കോളിളക്കം സൃഷ്ടിച്ച ഒട്ടേറെ കേസുകൾ ശാസ്ത്രീയമായി അന്വേഷിച്ചു മികവു തെളിയിച്ച ഡിവൈഎസ്പി എ. രാമചന്ദ്രൻ വിരമിച്ചു. 25 വർഷത്തെ സർവീസിന് അലങ്കാരമായി 81 തവണ ഗുഡ് സർവീസ് എൻട്രിയും പ്രശസ്തി പത്രങ്ങളും ലഭിച്ചിട്ടുണ്ട്. ബെസ്റ്റ് ഡിറ്റക്ടീവ് അംഗീകാരവും ലഭിച്ചു. തൃശൂരിലെ ജ്വല്ലറി ഉടമയിൽ നിന്ന് 7 കിലോ സ്വർണം കവർച്ച ചെയ്യാൻ ലക്ഷ്യമിട്ട് ആലുവയിൽ നിന്നെത്തിയ സംഘത്തെ രാമചന്ദ്രൻ കുടുക്കിയത് ഒല്ലൂരിൽ സിഐ ആയിരുന്ന കാലത്താണ്.

മണ്ണുത്തി മുളയത്ത് ആന്ധ്രപ്രദേശ് സ്വദേശിയായ ബാലൻ പ്രകൃതിവിരുദ്ധ പീഡനത്തിനിരയായി കൊല്ലപ്പെട്ട കേസിൽ തെളിവുകളൊന്നും ശേഷിച്ചിരുന്നില്ല. ശാസ്ത്രീയ അന്വേഷണത്തിലൂടെ പ്രതിയെ ദിവസങ്ങൾക്കുള്ളിൽ കണ്ടെത്താനായി. കുപ്രസിദ്ധ മോഷ്ടാവ് മണിച്ചിത്രത്താഴ് രാജേന്ദ്രനെ പിടികൂടിയതിലൂടെ 40 കവർച്ചാക്കേസുകളിൽ തുമ്പുണ്ടാക്കാനായി. വെസ്റ്റ് സിഐ ആയിരിക്കെയായിരുന്നു ചിയ്യാരം കൊച്ചുത്രേസ്യ തിരോധാനക്കേസ് ഉണ്ടായത്.

കൊച്ചുത്രേസ്യയെ കൊലപ്പെടുത്തി സെപ്റ്റിക് ടാങ്കിൽ മറവുചെയ്തതായി രാമചന്ദ്രനും സംഘവും കണ്ടെത്തി. പ്രതികൾക്കു ജീവപര്യന്തം തടവു ലഭിച്ചു. കോൺഗ്രസ് നേതാവ് മധുവിന്റെ കൊലപാതകവും അന്വേഷിച്ചു തെളിയിച്ചു. വിജിലൻസ് ഡിവൈഎസ്പിയായിരിക്കെ കൈക്കൂലിക്കേസുകളിൽ ആരോഗ്യ സർവകലാശാല റജിസ്ട്രാർ, ഇരിങ്ങാലക്കുട ജോയിന്റ് ആർടിഒ, വെറ്ററിനറി ഡോക്ടർ തുടങ്ങിയവരെ അറസ്റ്റ് ചെയ്യാനായി. തൃശൂർ അയ്യന്തോൾ പുതൂർക്കരയിലാണു രാമചന്ദ്രന്റെ താമസം. ഭാര്യ: സ്മിത. മകൻ: സൂരജ്.

RECENT POSTS
Copyright © . All rights reserved