Latest News

തിരു.: പ്ലസ് വൺ പരീക്ഷ സെപ്റ്റംബർ 6 മുതൽ 16വരെ നടത്താൻ തീരുമാനമായി. രാവിലെ 9.40ന് പരീക്ഷ ആരംഭിക്കും. പ്ലസ് വണ്ണിന് ഇംപ്രൂമെന്റ് പരീക്ഷ ഉണ്ടായിരിക്കില്ല. പിഴ കൂടാതെ ജൂൺ 15 വരെയും 20 രൂപ പിഴയോടെ ജൂൺ 19 വരെയും 25 രൂപ പിഴയോടെ 23 വരെയും 600 രൂപ സൂപ്പർ ഫൈനോട് 26 വരെയും ഫീസ് അടയ്ക്കാവുന്നതാണ്.

പരീക്ഷ ടൈം ടേബിൾ

സെപ്റ്റംബർ ആറ് : സോഷ്യോളജി, ആന്ത്രോപോളജി, ഇലക്ട്രോണിക് സർവീസ് ടെക്നോളജി (ഓൾഡ്), ഇലകട്രോണിക്സ് സിസ്റ്റം.

സെ. ഏഴ് : കെമിസ്ട്രി, ഹിസ്റ്ററി, ഇസ്ലാമിക് ഹിസ്റ്ററി ആൻഡ് കൾച്ചറൽ, ബിസിനസ് സ്റ്റഡീസ്, കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്.

സെ. എട്ട് : പാർട്ട്‌ രണ്ട് (ലാംഗ്വേജ്) കംപ്യൂട്ടർ സയൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി.

സെ. ഒൻപത് : ബയോളജി, ഇലക്ട്രോണിക്സ്, പൊളിറ്റിക്കൽ സയൻസ്, സാൻസ്ക്രിറ്റ് സാഹിത്യ, കംപ്യൂട്ടർ ആപ്ലിക്കേഷൻ, ഇംഗ്ലീഷ് ലിറ്ററേച്ചർ.

സെ. പത്ത് : മാത്തമാറ്റിക്സ്, പാർട്ട്‌ മൂന്ന് (ലാംഗ്വേജസ്) സാൻസ്‌ക്രിറ്റ് ശാസ്ത്ര, സൈക്കോളജി,

സെ. പതിമൂന്ന് : ഫിസിക്സ് ഇക്കണോമിക്സ്.

സെ. പതിനാല് : പാർട്ട്‌ ഒന്ന് ഇംഗ്ലീഷ്.

സെ. പതിനഞ്ച്: ജിയോഗ്രാഫി, മ്യൂസിക്, സോഷ്യൽ വർക്ക്, ജിയോളജി, അക്കൗണ്ടൻസി.

സെ. പതിനാറ് : ഹോം സയൻസ്, ഗാന്ധിയൻ സ്റ്റഡീസ്‌, ഫിലോസഫി ജേർണലിസം, കംപ്യൂട്ടർ സയൻസ്, സ്റ്റാറ്റിസ്റ്റിക്സ്.

റിയാദ്: സൗദിയിൽ കോവിഡ് വാക്സിന്‍റെ രണ്ടു ഡോസും എടുത്തവർക്ക് എത്തുമ്പോൾ ക്വാറന്‍റൈനിൽ കഴിയേണ്ടതില്ല. വാക്സിന്‍ സ്വീകരിക്കാത്ത വിദേശികൾ രാജ്യത്തെത്തുമ്പോൾ ഏഴു ദിവസം ക്വാറന്‍റൈനിൽ കഴിയണമെന്നും സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ഫൈസർ/ബയോടെക്, അസ്ട്രസെനക, മോഡേണ, ജോൺസൺ ആൻഡ് ജോൺസൺ എന്നിവ സൗദി അംഗീകരിച്ച വാക്സിനുകൾ. നിലവില്‍ ഇന്ത്യക്കാര്‍ക്ക് നേരിട്ട് രാജ്യത്ത് എത്തുന്നതിന് വിലക്ക് ഏർപ്പെടുത്തിയിരിക്കുകയാണ് സൗദി അറേബ്യ.

പാലക്കാട്: ജനശതാബ്ദിയും ഇൻറർസിറ്റിയും ജൂൺ ഒന്നുമുതൽ 15വരെ ഓടിലെന്ന് റെയിൽവേ. 02075 കോഴിക്കോട്-തിരുവനന്തപുരം സെൻട്രൽ ജനശതാബ്ദി, 02076 തിരുവനന്തപുരം സെൻട്രൽ-കോഴിക്കോട് ജനശതാബ്ദി, 06305 എറണാകുളം ജംഗ്ഷൻ-കണ്ണൂർ ഇൻറർസിറ്റി, 06306 കണ്ണൂർ-എറണാകുളം ജംഗ്ഷൻ ഇൻറർസിറ്റി എന്നിവ ജൂൺ ഒന്നുമുതൽ 15 വരെ റദ്ദാക്കിയതായി റെയിൽവേ അറിയിച്ചു.

ഏഴ് ട്രെയിനുകൾ ജൂൺ ഒന്ന് മുതൽ പുനരാരംഭിക്കും

പാലക്കാട്: 06607-06608 കണ്ണൂർ-കോയമ്പത്തൂർ-കണ്ണൂർ സ്പെഷ്യൽ ട്രെയിൻ ജൂൺ ഒന്നിന് സർവീസ് പുനരാരംഭിക്കും. രാവിലെ 6.20ന് കണ്ണൂരിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ ഉച്ചക്ക് 2.20ന് കോയമ്പത്തൂരിൽനിന്നും മടങ്ങും. 06843 തിരുച്ചിറപ്പള്ളി-പാലക്കാട് ടൗൺ സ്പെഷ്യൽ ട്രെയിൻ ജൂൺ ഒന്നിനും 06844 പാലക്കാട് ടൗൺ-തിരുച്ചിറപ്പള്ളി ട്രെയിൻ ജൂൺ രണ്ടിനും സർവീസ് പുനരാരംഭിക്കും. തിരുച്ചിറപ്പള്ളിയിൽനിന്നും ഉച്ചയ്ക്ക് 1.30നാണ് ട്രെയിൻ പുറപ്പെടുക. പാലക്കാട് ടൗണിൽനിന്നും രാവിലെ 6.35ന് മടങ്ങും. കണ്ണൂർ-കോയമ്പത്തൂർ, തിരുച്ചിറപ്പള്ളി-പാലക്കാട് ടൗൺ ട്രെയിനുകളിൽ റിസർവ്വ് ചെയ്തവർക്ക് മാത്രമേ യാത്ര അനുമതി ഉണ്ടാവുകയുള്ളു.

06023-06024 െഷാർണ്ണൂർ ജംഗ്ഷൻ-കണ്ണൂർ-ഷൊർണ്ണൂർ മെമു എക്സ്പ്രസ് ജൂൺ ഒന്നിന് സർവീസ് പുനരാരംഭിക്കും. പുലർച്ചെ 4.30ന് ഷൊർണ്ണൂരിൽനിന്നും പുറപ്പെടുന്ന ട്രെയിൻ വൈകീട്ട് 5.20ന് കണ്ണൂരിൽനിന്നും മടങ്ങും.

06017-06018 ഷൊർണ്ണൂർ ജംഗ്ഷൻ-എറണാകുളം ജംഗ്ഷൻ- ഷൊർണ്ണൂർ ജംഗ്ഷൻ മെമു എക്സ്പ്രസ് ജൂൺ ഒന്നിന് സർവീസ് പുനരാരംഭിക്കും. പുലർച്ചെ 3.30ന് ഷൊർണ്ണൂരിൽനിന്നും മെമു പുറപ്പെടും. വൈകീട്ട് 5.35ന് എറണാകുളം ജംഗ്ഷനിൽനിന്നും മടങ്ങും. ഞായറാഴ്ച ഒഴികെ ആഴ്ചയിൽ ആറു ദിവസം മെമു സർവീസ് ഉണ്ടാകും. മെമുവിൽ റിസർവ്വ് ചെയ്യാതെ യാത്ര ചെയ്യാം.

പ്രമുഖ സിനിമാതാരനും സംസ്ഥാന സർക്കാരിന്റെ പുരസ്‌കാര ജേതാവുമായ നടി പൗളി വത്സന്റെ ഭർത്താവ് വത്സൻ അന്തരിച്ചു. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു വത്സൻ. കുടുംബാംഗങ്ങൾക്കും കോവിഡും ബാധിച്ചിരുന്നെങ്കിലും രോഗമുക്തരായി. എന്നാൽ കോവിഡ് മൂലം കടുത്ത ന്യൂമോണിയ ബാധിച്ചതോടെ വത്സന്റെ നില ഗുരുതരമായി തുടരുകയായിരുന്നു.

രാത്രി 10:30ന് കലൂർ പിവിഎസ് ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം.വൃക്കരോഗിയായ വൽസന് ഡയാലിസിസും ചെയ്യേണ്ടി വന്നിരുന്നു. ഇതിനായി ദിനംപ്രതി 40000 രൂപയോളം കുടുംബത്തിന് ചെലവായിരുന്നു. സിനിമാക്കാരാണ് ഈ സമയത്ത് പൗളിക്കും കുടുംബത്തിനും തണലായത്.

നാടകതാരമായിരുന്ന വത്സൻ സിനിമാ പാട്ടുകളും രചിച്ചിട്ടുണ്ട്. നാടക-സിനിമ നടി പൗളിയുടെ ഭർത്താവെന്ന നിലയിലാണ് പിന്നീട് വത്സൻ അറിയപ്പെട്ടിരുന്നത്. ഈ മ യൗ എന്ന ചിത്രത്തിലെ വേഷത്തിന് ചലച്ചിത്ര പുരസ്‌കാരം നേടിയ നടിയാണ് പൗളി വത്സൻ.

ഉത്തരാഖണ്ഡിലെ ഉത്തരകാശിയിലെ ഭാഗീരഥി നദിക്കരയിലുള്ള കേദാര്‍ഘട്ടില്‍ തെരുവ് നായ്ക്കള്‍ മൃതദേഹങ്ങള്‍ കടിച്ചുവലിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്. ന്യൂസ് ഏജന്‍സിയായ എഎന്‍ഐയാണ് ദൃശ്യങ്ങള്‍ പുറത്ത് വിട്ടത്.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പ്രദേശത്ത് ശക്തമായ മഴയാണ് പെയ്യുന്നത്. ഇതേതുടര്‍ന്ന് ഭാഗീരഥി നദിയിലെ ജലനിരപ്പ് ഉയര്‍ന്ന നിലയിലാണുള്ളത്. ഇതോടെ പകുതി കത്തിക്കരിഞ്ഞ മൃതദേഹങ്ങളുടെ ശരീരഭാഗങ്ങള്‍ നദിയുടെ തീരത്തേക്ക് അടിയുകയായിരുന്നുവെന്ന് പ്രദേശവാസികള്‍ പറഞ്ഞു.

കൂടാതെ നദീതീരത്ത് മണലില്‍ സംസ്‌ക്കരിച്ച മൃതദേഹങ്ങളും നായ്ക്കള്‍ കടിച്ചു വലിക്കുന്നതായി പരാതി ഉയര്‍ന്നു. നദിയിലെ വെള്ളം ഉയര്‍ന്ന് ഇറങ്ങിയപ്പോള്‍ നദിയുടെ വശങ്ങളിലായി അടക്കം ചെയ്ത മൃതദേഹങ്ങള്‍ തെളിഞ്ഞു വരികയായിരുന്നു. ഇതും നായ്ക്കള്‍ കടിച്ചു വലിക്കുന്നതായി പ്രദേശവാസികള്‍ പരാതിപ്പെട്ടു.

ഇക്കാര്യത്തില്‍ മുനിസിപ്പല്‍ കോര്‍പറേഷനും ജില്ലാ ഭരണകൂടവും ഗുരുതരാവസ്ഥ മനസ്സിലാക്കി ഉടനടി നടപടി സ്വീകരിക്കണമെന്നാണ് പ്രദേശവാസികള്‍ ആവശ്യപ്പെടുന്നത്.വളരെ ആശങ്കാജനകമായ സാഹചര്യമാണ് ഇപ്പോഴുള്ളതെന്നും’ പ്രദേശവാസികളിലൊരാള്‍ പറഞ്ഞു. അതേസമയം പ്രദേശവാസികളുടെ പരാതി കിട്ടിയതനുസരിച്ച് നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് മുന്‍സിപ്പാലിറ്റി അധ്യക്ഷന്‍ രമേശ് സെംവാള്‍ പറഞ്ഞു.

സോഷ്യൽ മീഡിയയിൽ ഇപ്പോൾ ഏറ്റവും കൂടുതലായി കണ്ടു വരുന്ന ഒരു കാര്യമാണ് താരങ്ങളെ അപകീർത്തിപ്പെടുത്തുന്ന രീതിയിലുള്ള ചില വീഡിയോകളും ചിത്രങ്ങളും ഒക്കെ. എന്നാൽ ഇതിൻറെ സത്യാവസ്ഥ എന്താണെന്ന് അറിയാതെ പലരും ഇത് ഷെയർ ചെയ്യുന്നുണ്ട്. ഷെയർ ചെയ്യുന്നവർ ഒന്നും മനസ്സിലാക്കാതെ പോകുന്ന മറ്റൊരു വേദനിപ്പിക്കുന്ന കാര്യമുണ്ട്. ഇതിൽ സത്യം ഉണ്ടോന്ന്. ഇപ്പോൾ അത്തരത്തിലൊരു വേദനയെ പറ്റി പറയുകയാണ് നടി രമ്യ സുരേഷ്. ആക്ഷൻ ഹീറോ ബിജു, ഞാൻ പ്രകാശൻ എന്ന ചിത്രങ്ങളിലൊക്കെ ശ്രദ്ധേയമായ വേഷങ്ങളിൽ ആയിരുന്നു രമ്യ സുരേഷ് തിളങ്ങിയിരുന്നത്.

ഈ ചിത്രങ്ങളിൽ മാത്രമല്ല രമ്യ അഭിനയിച്ചിട്ടുള്ളത്. പാപം ചെയ്യാത്തവർ കല്ലെറിയട്ടെ, കുട്ടൻപിള്ളയുടെ ശിവരാത്രി,ഏറ്റവും പുതിയതായി ഇറങ്ങിയ നിഴൽ എന്നീ ചിത്രങ്ങളിലെല്ലാം താരം തന്റെ ശ്രദ്ധേയമായ സാന്നിധ്യമറിയിച്ചിട്ടുണ്ട്. ഇപ്പോൾ തനിക്ക് അനുഭവപ്പെട്ട ഒരു ദുരനുഭവം ത്തെക്കുറിച്ച് തുറന്നുപറയുകയാണ് രമ്യ സുരേഷ്. തൻറെ അതെ രൂപസാദൃശ്യമുള്ള ഒരു പെൺകുട്ടിയുടെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയകളിൽ സജീവമാകുന്നുണ്ട്. അത് താനാണ് എന്ന രീതിയിലാണ് ആളുകൾ വ്യാഖ്യാനിക്കുന്നത്. പക്ഷേ താൻ ഇത് അറിഞ്ഞിട്ടു പോലുമില്ല പക്ഷേ ഒരു കാര്യം തനിക്ക് മനസ്സിലായി ആ പെൺകുട്ടിക്ക് താനുമായി നല്ല രൂപ സാദൃശ്യമുണ്ട്.

വളരെ മോശമായ രീതിയിലുള്ള ഒരു വീഡിയോയാണ്. തനിക്ക് അടുത്തറിയാവുന്ന ചിലർ തന്നെ ഈ കാര്യം തന്നെ അറിയിച്ചു. ഇപ്പോൾ താൻ ഇതിനെതിരെ നടപടിയെടുക്കാൻ ആയി സൈബർസെല്ലിലും പോലീസ് ഓഫീസിലും ഒക്കെ ചെന്നിരുന്നു. അവർ പറയുന്നത് തന്നെ അടുത്ത കാണുമ്പോൾ മാത്രമാണ് ഒരു വ്യത്യാസം തോന്നുന്നത് എന്നാണ്. അല്ലാതെ വീഡിയോ കാണുമ്പോൾ ശരിക്കും അത് താനാണെന്ന് തന്നെയാണ് തോന്നിപ്പോകുന്നത്. പൂർണമായും തകർന്നു പോയ ഒരു അവസ്ഥയായിരുന്നു അത്. പക്ഷേ തൻറെ ഭർത്താവും കുടുംബവും ഒക്കെ തനിക്ക് പിന്തുണ നൽകി. തനിക്ക് പറയാനുള്ളത് ഒന്ന് മാത്രമാണ് സിനിമ കൊണ്ട് മാത്രം ജീവിക്കുന്ന ഒരു ആളൊന്നുമല്ല താൻ. സിനിമയില്ലെങ്കിലും തനിക്ക് ജീവിക്കാൻ സാധിക്കുന്നത് ആണ്. അതുകൊണ്ടുതന്നെ സിനിമയിൽ പിടിച്ചുനിൽക്കാൻ വേണ്ടി എന്ത് വിട്ടുവീഴ്ചയ്ക്കും തയ്യാറാക്കുന്ന ഒരാൾ ഒന്നുമല്ല.

എല്ലാ സ്വഭാവങ്ങളും ഉള്ളവർ എല്ലാ മേഖലയിലും ഉണ്ട്. അതുകൊണ്ട് തന്നെ നമുക്ക് ആരെയും ഒറ്റവാക്കിൽ പറയാൻ സാധിക്കില്ല. എല്ലാവരെയും ഒരു കണ്ണോട് കാണരുത്. പിന്നെ ഇത് ഷെയർ ചെയ്യുന്നവർ ഇതിൻറെ സത്യാവസ്ഥ മനസ്സിലാക്കുവാൻ ശ്രദ്ധിക്കേണ്ടതാണ്. വെറുതെ അങ്ങ് ഇത് ഷെയർ ചെയ്യുന്നത് ശരിയല്ല. ഇത് പറയുന്നവർക്കും ഒക്കെ ഒരു കുടുംബമുണ്ട് എന്ന് ഓർക്കുന്നത് നല്ലതാണ്. അവർക്കും നാട്ടുകാരെ ഫേസ് ചെയ്യാൻ ബുദ്ധിമുട്ടുണ്ടാകും. ഒറ്റനോട്ടത്തിൽ കാണുന്ന എല്ലാവരും ഇത് തൻറെ വീഡിയോ ആണെന്ന് മാത്രമായിരിക്കും വിശ്വസിക്കുന്നത്. ഇനി ആരോടൊക്കെ തനിക്ക് ഇങ്ങനെ ഇത് താനല്ല എന്ന് പറഞ്ഞിട്ട് വിശ്വസിപ്പിക്കുവാൻ സാധിക്കും എന്നാണ് രമ്യ ചോദിക്കുന്നത്.

തിയേറ്ററുകളെ ഇളക്കിമറിച്ച ഒരു ചിത്രമായിരുന്നു ഇറങ്ങിയ സമയത്ത് പ്രേമം എന്ന ചിത്രം. വലിയ പ്രചാരം ആയിരുന്നു പ്രേമം എന്ന ചിത്രം നേടിയിരുന്നത്. മലർ മിസ്സിനെയും മേരിയെയും ജോർജിനെയും കൂട്ടുകാരെയുമൊക്കെ വലിയ ഇഷ്ടത്തോടെ ആയിരുന്നു ആളുകൾ സ്വീകരിച്ചത്. ഇവർ തീയറ്ററിൽ ഉത്സവം ബാക്കിയാക്കി ആയിരുന്നു സിനിമ തിയേറ്ററിൽ നിന്നും പോയിരുന്നത്. ന്യൂജനറേഷൻ ചിത്രങ്ങളിൽ ഒരു മികച്ച പ്രമേയം കൊണ്ടുവന്ന ചിത്രമായിരുന്നു പ്രേമം. അൽഫോൺസ് പുത്രൻ സംവിധാനം ചെയ്ത സിനിമ ഒരു പുരുഷൻറെ ജീവിതത്തിലെ മൂന്ന് കാലഘട്ടങ്ങൾ വളരെ മനോഹരമായ രീതിയിൽ അവതരിപ്പിക്കുകയായിരുന്നു ചെയ്തത്.

2015 മെയ് 29 ന് തിയേറ്ററിൽ എത്തിയ സിനിമ ബോക്സോഫീസിൽ 50 കോടി കളക്ഷൻ ആയിരുന്നു നേടിയിരുന്നത്. ഏറ്റവുമധികം വ്യാജ കോപ്പികൾ ഇറങ്ങിയ ചിത്രം പ്രേമമായിരുന്നു. പക്ഷേ അതൊന്നും ചിത്രത്തിൻറെ ബോക്സ് ഓഫീസിനെ തകർക്കാൻ പോകുന്നത് ആയിരുന്നില്ല. ഒരു പുരുഷനു സ്കൂളിൽ പഠിക്കുന്ന കാലത്തും കോളേജ് കാലത്തും പിന്നീട് ഉള്ളതുമായ പ്രണയം ഒക്കെയായിരുന്നു ചിത്രത്തിൻറെ പ്രമേയമായി വന്നിരുന്നത്. ചിത്രം കൊണ്ട് സായി പല്ലവി എന്ന് നായിക വളരെയധികം പ്രശസ്തിയിൽ എത്തിയിരുന്നു. അതുപോലെതന്നെ അനുപമ പരമേശ്വരൻ ഈ ചിത്രത്തിലൂടെയായിരുന്നു ആളുകൾക്ക് സുപരിചിതരായി മാറുന്നത്.

ഇപ്പോൾ പ്രേമം റിലീസ് ആയിട്ട് ആറുവർഷം ആയിരിക്കുകയാണ്. താരങ്ങൾ എല്ലാവരും പ്രേമത്തിൻറെ ഓർമ്മകൾ അയവിറക്കി കൊണ്ടിരിക്കുകയാണ്. ചിത്രം റിലീസ് ആയിട്ട് ആറു വർഷങ്ങളായി എന്ന് വിശ്വസിക്കാൻ സാധിക്കുന്നില്ല എന്നായിരുന്നു നിവിൻപോളി പറഞ്ഞത്. സത്യത്തിൽ ചിത്രം നിവിൻ പോളിക്ക് വേണ്ടി ഒരുങ്ങിയത് ആയിരുന്നില്ല. ദുൽഖർ സൽമാൻ ആയിരുന്നു ചിത്രത്തിൽ ജോർജ് ആവേണ്ടിയിരുന്നത്. ചില കാരണങ്ങൾ കൊണ്ടായിരുന്നു നിവിൻപോളിയിലേക്ക് ഈ കഥാപാത്രം എത്തുന്നത്. പക്ഷേ ഇപ്പോൾ നിവിൻ പോളി അല്ലാതെ മറ്റാരും ആസ്ഥാനത്തേക്ക് ആരാധകർക്ക് ചിന്തിക്കാൻ പോലും സാധിക്കില്ല. എല്ലാവരും പ്രേമത്തിൻറെ വാർഷികമാഘോഷിച്ചു കൊണ്ടിരിക്കുന്ന സമയമാണിത്.

മിനിസ്ക്രീൻ പ്രേക്ഷകർക്ക് എന്നും പ്രിയപ്പെട്ട താരമായിരുന്നു ബീന ആൻറണി. താരത്തിന്റെ വിശേഷങ്ങൾ അറിയുന്നതും ആളുകൾക്ക് വലിയ ഇഷ്ടമായിരുന്നു. അടുത്ത കാലത്ത് താരത്തിന് കോവിഡ് ബാധിച്ചപ്പോൾ എല്ലാ ആളുകൾക്കും അത് വലിയ വേദനയായിരുന്നു സമ്മാനിച്ചിരുന്നത്. ഭർത്താവായ മനു തന്നെയായിരുന്നു തൻറെ യൂട്യൂബ് ചാനലിലൂടെ വിവരം പങ്കുവെച്ചത്. ഏറെ വേദനയോട് ആയിരുന്നു പ്രിയപ്പെട്ടവൾക്ക് കോവിഡാണ് എന്ന വിവരം പ്രേക്ഷകർക്ക് മുന്നിലേക്ക് പങ്കുവെച്ചിരുന്നത്. പിന്നീട് പൂർണ്ണ ആരോഗ്യവതിയായി തിരികെ വന്നിരുന്നു എന്നും പറഞ്ഞിരുന്നു. അതിനു ശേഷം നേരിട്ട് തന്നെ ബീന ക്യാമറയ്ക്കു മുൻപിൽ എത്തി. അതിനുശേഷം സംസാരിക്കുകയും ചെയ്തിരുന്നു.

 

തന്റെ ആരോഗ്യം തീർത്തും മോശമായ സമയത്തും ആശുപത്രിയിലേക്ക് പോകാതെ വീട്ടിൽ തന്നെ ഇരുന്ന് ആയിരുന്നു തനിക്ക് പറ്റിയ ഏറ്റവും വലിയ തെറ്റ് ആയിരുന്നു ആ സമയത്ത് ബീന പറഞ്ഞിരുന്നത്. ആശുപത്രിയിൽ പോവുകയാണെങ്കിൽ പിന്നെ തിരിച്ച് വീട്ടിലേക്ക് മടങ്ങി വരാൻ സാധിക്കുമോ എന്ന പേടിയായിരുന്നു അതിൻറെ കാരണം. മറ്റൊന്നുമല്ല എൻറെ പ്രിയപ്പെട്ട ബെന്നിന്റെ മരണം കാരണം ആയിരുന്നു അങ്ങനെ പേടിച്ചത് എന്ന് വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ ബീന പറയുന്നത്. വാക്കുകൾ ഇങ്ങനെ…

 

“ആറു മാസം മുൻപായിരുന്നു ചേച്ചി ആയ ബിന്ദുവിനെ മകൻ 23 വയസ്സുകാരൻ കോവിഡ് ബാധിച്ച് മരിച്ചത്. ആശുപത്രിയിൽ പ്രിയപ്പെട്ടവരെ കാണാൻ പോലും സാധിക്കാതെ ആയിരുന്നു കിടന്നത്. പിന്നെ അവൻ മടങ്ങി വന്നില്ല. ആശുപത്രിയിലേക്ക് പോയാൽ എനിക്കും ആ വിധി ഉണ്ടാകുമോ എന്ന ഭയം എന്നിൽ ഉണ്ടായിരുന്നു. മോന്റെ മരണം ഞങ്ങളെ എല്ലാവരെയും അത്രമേൽ പിടിച്ചുലച്ച കഴിഞ്ഞിരുന്നു. മോൻ പോയി ആറുമാസം കഴിഞ്ഞിട്ടും ആ ഞെട്ടലിൽ നിന്നും ഞങ്ങളാരും മോചിതരായിട്ടില്ല.ചെറിയ പ്രായമല്ലേ 22 വയസ്സ് കഴിഞ്ഞിട്ടേ ഉണ്ടായിരുന്നുള്ളൂ അവൻ. ഏത് പ്രായമായാലും മക്കളെ നഷ്ടപ്പെടുന്നത് ദുഃഖം അത് വളരെ വലുതല്ലേ. ബെൻ ഫ്രാൻസ് എന്നായിരുന്നു പേര്. ഞങ്ങളുടെ വീട്ടിൽ മൂന്നു പെൺകുട്ടികളാണ് ആദ്യമുണ്ടായ ആൺകുട്ടിയായിരുന്നു അവൻ. എല്ലാവരും അവനെ ഒമനിച്ച് ആയിരുന്നു വളർത്തിയിരുന്നത്.താൻ പോലും ഷൂട്ടിങ്ങിന് പോകാതെ അവനെ നോക്കിയിരുന്നിട്ടുണ്ട്. ബെന്നച്ചി എന്ന് ആയിരുന്നു അവനെ വിളിച്ചിരുന്നത്. ഞങ്ങളുടെ വീട്ടിലെ ഓമന ആയിരുന്നു. ആരോടും ദേഷ്യപ്പെടുക പോലും ഇല്ല.എപ്പോഴും ചിരിച്ച മുഖം ആണ്. എപ്പോഴും ഞങ്ങളുടെ കുടുംബങ്ങൾ ഒത്തുകൂടും. ആ സമയത്ത് ഞങ്ങളെ കാത്തിരിക്കുന്നതാണ് അവന് പ്രധാനപ്പെട്ട സന്തോഷം. കഴിഞ്ഞവർഷം പോകാൻ പറ്റിയില്ല. വലിയ വിഷമം ഉണ്ടായിരുന്നു ഇനി എൻറെ മോൻ ഇല്ല എന്നെ കാത്തിരിക്കാൻ. ബോഡി പോലും ആരും കണ്ടില്ല. ഞാനും…അതോടെ ഞാൻ തകർന്നു പോയിരുന്നു അഭിമുഖത്തിൽ ബീന പറയുന്നു.”

എന്‍ഡിഎയിൽ ചേരാൻ സി.കെ. ജാനു പണം ആവശ്യപ്പെട്ടെന്ന് വെളിപ്പെടുത്തൽ. ഇതുസംബന്ധിച്ച് ശബ്ദരേഖ ജനാധിപത്യ രാഷ്ട്രീയ പാർട്ടി (ജെആർപി) സംസ്ഥാന ട്രഷറർ പ്രസീത അഴീക്കോട്ട് പുറത്തുവിട്ടു. ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ. സുരേന്ദ്രനുമായുള്ള പ്രസീതയുടെ ഫോൺ സംഭാഷണം വാട്സ്ആപ്പിലൂടെ നേരത്തെ പുറത്തായിരുന്നു.

സി.കെ.ജാനുവിന് പത്ത് ലക്ഷം രൂപ കെ. സുരേന്ദ്രന്‍ നല്‍കിയെന്നാണ് പ്രസീതയുടെ വെളിപ്പെടുത്തൽ. 10 കോടി രൂപയും പാര്‍ട്ടിക്ക്‌ അഞ്ച്‌ നിയമസഭ സീറ്റും കേന്ദ്രമന്ത്രി സ്ഥാനവുമാണ്‌ സി.കെ. ജാനു ആവശ്യപ്പെട്ടതെന്നും പ്രസീത പറഞ്ഞു. കോട്ടയത്ത്‌ നടന്ന ചര്‍ച്ചയില്‍ സി.കെ. ജാനുവിന്‍റെ ആവശ്യം കെ.സുരേന്ദ്രന്‍ അംഗീകരിച്ചിരുന്നില്ല. പിന്നീടാണ്‌ സാമ്പത്തിക ബുദ്ധിമുട്ട്‌ പറഞ്ഞ്‌ 10 ലക്ഷം രൂപ ആവശ്യപ്പെട്ടതെന്നും പ്രസീത പറഞ്ഞു.

വിജയ് യാത്രയുടെ സമാപനത്തിന് മുന്നോടിയായി മാർച്ച് ആറിന് തിരുവനന്തപുരത്ത് വച്ചാണ് കെ.സുരേന്ദ്രൻ ജാനുവിന് പണം നൽകിയത്. അമിത്‌ ഷായുടെ പരിപാടി ആരംഭിക്കുന്നതിന്‌ മുമ്പായിരുന്നു ഇത്. പണം കിട്ടിയതോടെയാണ് അമിത് ഷാ പങ്കെടുത്ത പരിപാടിക്ക് ജാനു എത്തിയത്. സുരേന്ദ്രൻ ജാനുവിന് പണം കൊടുത്തത് തെരഞ്ഞെടുപ്പ് പ്രവർത്തനത്തിനല്ലെന്നും വ്യക്തിപരമായാണ് നൽകിയതെന്നും ഇവർ കുറ്റപ്പെടുത്തുന്നു.

തലപോയാലും താമര ചിഹ്നത്തിൽ മത്സരിക്കില്ലെന്ന് പറഞ്ഞ ജാനു പണത്തിന് വേണ്ടിയാണ് വാക്കു മാറ്റിയതെന്നും പ്രസീത ആരോപിക്കുന്നു. ബത്തേരിയിൽ മാത്രം ഒന്നേമുക്കാൽ കോടി രൂപ തെരഞ്ഞെടുപ്പിനെന്ന് പറഞ്ഞ് ഒഴുക്കിയെന്നാണ് വിവരം. പാർട്ടി പ്രവർത്തനത്തിന് ആകെ കിട്ടിയത് ഒരു ലക്ഷം രൂപയാണെന്നും പ്രസീത പറഞ്ഞു.