പാലക്കാട് ബിജെപി സ്ഥാനാര്‍ത്ഥി ഇ ശ്രീധരന്റെ ലീഡ് കുറയുന്നു. നേരത്തെ മൂവായിരത്തിലധികം വോട്ടുകളുടെ ലീഡ് ഉണ്ടായിരുന്നിടത്ത് 2136 വോട്ടുകളായി. യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പിലാണ് രണ്ടാമത്.
നേമത്ത് ബിജെപി സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന്റെ ലീഡ് കുറയുന്നു. രണ്ടായിരത്തിലേറെ വോട്ടുകളുടെ ലീഡുണ്ടായിരുന്ന അദ്ദേഹത്തിന് ഇപ്പോള്‍ 420 വോട്ടുകളുടെ മുന്‍തൂക്കമാണുള്ളത്.വി ശിവന്‍കുട്ടിയാണ് രണ്ടാം സ്ഥാനത്ത്.
തൃശൂരില്‍ സി.പി.ഐ സ്ഥാനാര്‍ത്ഥി പി ബാലചന്ദ്രന്‍ ലീഡ് ചെയ്യുന്നു. ആയിരത്തോളം വോട്ടുകള്‍ക്ക് ഇപ്പോള്‍ സുരേഷ് ഗോപി പിന്നിലാണ്. ആദ്യ ഘട്ടത്തില്‍ ലീഡ് ചെയ്തിരുന്ന പത്മജ വേണുഗോപാല്‍ ഇപ്പോള്‍ മൂന്നാം സ്ഥാനത്തുമാണ്.
പാലായിലെ കേരള കോൺഗ്രസ്സ് – സി.പി.എം തർക്കമാണ് ജോസ് കെ മാണി പിന്നിലാകാൻ കരണമെന്നുള്ള സൂചനകൾ പുറത്തുവരാൻ തുടങ്ങി. മുൻസിപ്പാലിറ്റിയിലെ തമ്മിലടി എത്തിയത് ഘടകകക്ഷി നേതാവിൻെറ പരാജയത്തിലേക്കാണ്. നിലവിലെ ഫലസൂചനയനുസരിച്ച് മാണി സി കാപ്പന്റെ ലീഡ് പതിനായിരം കടന്നു. ജോസ് കെ മാണി പരാജയപ്പെടുവാണെങ്കിൽ അത് കേരള രാഷ്ട്രീയത്തിൽ വൻ പൊട്ടിത്തെറികൾക്കായിരിക്കും വഴിവെക്കുക. മന്ത്രിസഭയിലേക്ക് ആര് എത്തുമെന്നതിനെക്കുറിച്ചു തന്നെ തർക്കം ഉടലെടുക്കുമെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു. ഇടതുപക്ഷത്തിൻെറ ശക്തികേന്ദ്രത്തിൽ വോട്ട് കുറഞ്ഞത് എൽഡിഎഫിൽ വരും കാലങ്ങളിൽ പരസ്പരമുള്ള രാഷ്ട്രീയ ആരോപണങ്ങൾക്ക് വഴിവെക്കും.
വോട്ടെണ്ണല്‍ പല മണ്ഡലങ്ങളിലും പിന്നിടുമ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രിമാരായ എം.എം മണി, ടി.പി രാമകൃഷ്ണന്‍, കെ.കെ ശൈലജ അടക്കം എല്‍.ഡി.എഫിന്റെ പ്രമുഖര്‍ വന്‍ ഭൂരിപക്ഷം നേടിക്കഴിഞ്ഞു. മുന്‍മന്ത്രി കെ.ടി ജലീലിന്റെ ഭാവി തുലാസില്‍ ആണെങ്കില്‍ മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മ പിന്നിലാണ്. വോട്ടെണ്ണല്‍ നാല് മണിക്കൂര്‍ പിന്നിടുമ്പോള്‍ എല്‍.ഡി.എഫ് 91, യു.ഡി.എഫ്-47, എന്‍.ഡി.എ-2 എന്നിങ്ങനെയാണ് ലീഡ് നില.
അതേസമയം, ഉമ്മന്‍ ചാണ്ടി, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, രമേശ് ചെന്നിത്തല തുടങ്ങിയവരുടെയെല്ലാം ലീഡ് കുത്തനെ കുറയുകയാണ്. കെ.എസ് ശബരിനാഥന്‍, ഷാഫി പറമ്പില്‍, വി.എസ് ശിവകുമാര്‍ എന്നിവര്‍ വലിയ വെല്ലുവിളി നേരിട്ട് പരാജയത്തിന്റെ വക്കിലാണ്.
അതേസമയം, ബി.ജെ.പി രണ്ടിടങ്ങളില്‍ വിജയത്തിലേക്ക് കടക്കുകയാണ്. പാലക്കാട് ഇ.ശ്രീധരന്‍ ആറായിരത്തിലേറെ വോട്ടുകളുടെ ലീഡ് നേടിക്കഴിഞ്ഞു. നേമത്ത് തുടക്കം മുതല്‍ കുമ്മനം രാജശേഖരനാണ് മുന്നില്‍. വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ തൃശൂര്‍ മണ്ഡലത്തില്‍ സുരേഷ് ഗോപി മുന്നിലെത്തി. വൈകാതെ എല്‍്ഡി.എഫ് ലീഡ് പിടിച്ചു. എന്നാല്‍ മഞ്ചേശ്വരത്തും കോന്നിയിലും മത്സരിച്ച കെ.സുരേന്ദ്രനെ രണ്ട് സീറ്റും കൈവിട്ട ലക്ഷണമാണ്. കഴക്കൂട്ടത്ത് ശോഭ സുരേന്ദ്രന്‍ പിന്നിലാണ്.
കേരള കോണ്‍ഗ്രസുകളുടെ അഭിമാന പോരാട്ടമാണ് ഇത്തവണ നടന്നത്. അതില്‍ ഔദ്യോഗിക പക്ഷമെന്ന് അവകാശപ്പെടുന്ന ജോസ് കെ.മാണി പരാജയത്തിന്റെ വക്കിലെത്തി. പാലായില്‍ മാണി സി. കാപ്പന്‍ 11,000ല്‍ ഏറെ വോട്ട് ഭൂരിപക്ഷം നേടി. തൊടുപുഴയില്‍ പി.ജെ ജോസഫ് 4000ല്‍ ഏറെ വോട്ടുകള്‍ക്ക് ലീഡ് ചെയ്യുന്നു. ജോസ് പക്ഷം 12 സീറ്റിലും ജോസഫ് 10 സീറ്റിലുമാണ് മത്സരിച്ചത്.
കല്പറ്റയില്‍ ലോക് താന്ത്രിക് ജനതാദള്‍ നേതാവ് എം.വി ശ്രേയാംസ്‌കുമാര്‍ പരാജയത്തിലേക്കാണ്. മുന്നണിക്ക് ഭരണം കിട്ടുമ്പോള്‍ മന്ത്രിക്കസേര നഷ്ടപ്പെടുന്ന നേതാക്കളാണ് ജോസ് കെ.മാണിയും ശ്രേയാംസ്‌കുമാറും. ജോസ് കെ.മാണി വോട്ട് ചെയ്ത ബൂത്തില്‍ മാണി സി. കാപ്പനാണ് ലീഡ്.
പൂഞ്ഞാറില്‍ ഒറ്റയാനായ പി.സി ജോര്‍ജ് തോല്‍വിലേക്ക് എന്നതും സുപ്രധാന റിപ്പോര്‍ട്ടും ഇതിനോടൊപ്പം ചേര്‍ത്ത് വായിക്കണം. ഇവിടെ എല്‍.ഡി.എഫിലെ സെബാസ്റ്റിയന്‍ കുളത്തിങ്കല്‍ 8000ല്‍ ഏറെ വോട്ടുകളുടെ ലീഡില്‍ എത്തി. വോട്ടെണ്ണല്‍ അവസാന ഘട്ടത്തിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്.
ദേവികുളത്ത് സി.പി.എമ്മിന്റെ എ.രാജ വിജയം ഉറപ്പിച്ചു. ബാലുശേരിയില്‍ ധര്‍മ്മന്‍ ബോള്‍ഗാട്ടി തോറ്റു. പിറവത്ത് അനുപ് ജേക്കബും കോതമംഗലത്ത് ആന്റണിയും വിജയം ഉറപ്പിക്കുന്നു.
മലപ്പുറം, വയനാട് ജില്ലകളിലാണ് യു.ഡി.എഫിന് നേട്ടമുള്ളത്. മലപ്പുറത്ത് 16ല്‍ 13 ഇടത്ത് യു.ഡി.എഫ് ലീഡ് ചെയ്യുന്നു. വടകരയില്‍ കെ.കെ രമ വിജയത്തിലേക്ക് അടക്കുകയാണ്. ഒന്‍പത് മണ്ഡലങ്ങളില്‍ ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുകയാണ്.
തിരുവനന്തപുരത്ത്് കോവളവും നേമവും ഒഴികെ എല്ലാ മണ്ഡലങ്ങളും എല്‍്ഡി.എഫ് ലീഡ് ചെയ്യുകയാണ്. തിരുവന്നതപുരത്ത് വി.എസ് ശിവകുമാറിനെ പിന്നിലാക്കി ആന്റണി രാജു മുന്നേറുകയാണ്. കൊല്ലത്ത് 9 ഇടത്ത് എല്‍.ഡി.എഫും രണ്ടിടത്ത് യു.ഡി.എഫും ലീഡ് ചെയ്യുന്നു. പത്തനംതിട്ടയില്‍ അടൂര്‍ ഒഴികെയുള്ള മണ്ഡലങ്ങളില്‍ എല്‍്ഡി.എഫ് ആണ് മുന്നില്‍. ആലപ്പുഴയില്‍ ഹരിപ്പാടും അരൂരും ഒഴികെയുള്ള മണ്ഡലങ്ങളില്‍ എല്‍.ഡി.എഫ് ലീഡ് ചെയ്യുന്നു.
കോട്ടയത്ത് എല്‍്ഡി.എഫ്-5, യു.ഡി.എഫ്-4 എന്നീ നിലയിലാണ്. പാലായും കടുത്തുരുത്തിയും പുതുപ്പള്ളിയും കോട്ടയവും യു.ഡി.എഫിനോട് ചേര്‍ന്നുനില്‍ക്കുമ്പോള്‍ ഏറ്റുമാനൂര്‍, വൈക്കം, ചങ്ങനാശേരി, കാഞ്ഞിരപ്പള്ളി, പൂഞ്ഞാര്‍ എന്നിവ എല്‍.ഡി.എഫിനൊപ്പമാണ്. ഇവയില്‍ ഏറ്റുമാനൂരും വൈക്കവും ഒഴികെ കേരള കോണ്‍ഗ്രസുമാണ്.
എറണാകുളത്ത് യു.ഡി.എഫ്-8, എല്‍.ഡി.എഫ്-6 എന്നിങ്ങനെയും ഇടുക്കിയില്‍ എല്‍.ഡി.എഫ്-3, യു.ഡി.എഫ്-2 എന്നിങ്ങനെയുമാണ്.
തൃശൂര്‍ ജില്ലയില്‍ എല്ലാ സീറ്റുകളിലും എല്‍.ഡി.എഫ് ആണ് ലീഡ്. പാലക്കാട് ജില്ലയില്‍ തൃത്താല മാത്രമാണ് യു.ഡി.എഫിന് നേരിയ ലീഡ്. പാലക്കാട് മണ്ഡലം ഇ. ശ്രീധരനാണ് ലീഡ്.
കസര്‍ഗോഡ്, മഞ്ചേശ്വരം, ഉദുമ മണ്ഡലങ്ങളില്‍ യു.ഡി.എഫും ജില്ലയിലെ രണ്ട് മണ്ഡലങ്ങളില്‍ എല്‍.ഡി.എഫുമാണ്. കണ്ൂരി, എല്‍്ഡി.എഫ് 9, യു.ഡി.എഫ് രണ്ടുമാണ്. പേരാവൂരും ഇരിക്കൂറുമാണ് യു.ഡി.എഫിനൊപ്പമുള്ളത്. വയനാട്ടില്‍ ബത്തേരി, കല്പറ്റ എന്നിവ യു.ഡി.എഫിനൊപ്പവും മാനന്തവാടി എല്‍്ഡി.എഫിനൊപ്പമാണ്. കോഴിക്കോട് എല്‍്ഡി.എഫ്-10, യു.ഡി.എഫ്-3 എ്ന്നിങ്ങനെയാണ്.
തൃശൂര്‍ ആണ് ഏറ്റവും ഉദ്വേഗം ജനിപ്പിക്കുന്നത് ഒരു റൗണ്ടും കുറച്ച് തപാല്‍ വോട്ടും എണ്ണാനിരിക്കേ 139 മാത്രമാണ് എല്‍്ഡി.എഫിന്റെ ലീഡ്. പത്മജാ വേണുഗോപാല്‍ തൊട്ടുപിന്നിലുണ്ട്.
തമിഴ്‌നാട്ടില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുന്നു. ആദ്യഫല സൂചനകളില്‍ ഡിഎംകെ മുന്നേറ്റമാണ് കാണുന്നത്. 74 സീറ്റുകളിലാണ് ഇപ്പോള്‍ ഡിഎംകെ മുന്നേറുന്നത്. അണ്ണാ ഡിഎംകെ 59 സീറ്റുകളിലും മറ്റുള്ളവര്‍ മൂന്ന് സീറ്റുകളിലുമാണ് മുന്നേറുന്നത്.
അതേസമയം താരമണ്ഡലമായ കോയമ്പത്തൂര്‍ സൗത്തില്‍ മക്കള്‍ നീതി മയ്യം (എംഎന്‍എം) നേതാവ് കമല്‍ ഹാസന്‍ മുന്നേറുകയാണ്. തമിഴ്‌നാട്ടില്‍ വാശിയേറിയ മത്സരമാണ് നടക്കുന്നത്. എം കെ സ്റ്റാലിന്‍ കൊളത്തൂര്‍ മണ്ഡലത്തില്‍ മുന്നിലാണ്. മകന്‍ ഉദയനിധി സ്റ്റാലിനും മുന്നേറുന്ന കാഴ്ചയാണ് കാണുന്നത്.
വോട്ടെണ്ണല്‍ തുടങ്ങിയത് മുതല്‍ ഡിഎംകെ മുന്നണിയാണ് മുന്നേറുന്നത്. 234 സീറ്റുകളുള്ള തമിഴ്‌നാട്ടില്‍ പത്ത് വര്‍ഷങ്ങള്‍ക്ക് അണ്ണാഡിഎംകെയെ ഭരണത്തില്‍ നിന്നും തൂത്തെറിഞ്ഞ് ദ്രാവിഡ രാഷ്ട്രീയത്തില്‍ അധികാരം ഉറപ്പിക്കുമെന്ന ആത്മവിശ്വാസത്തിലാണ് ഡിഎംകെ.
നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ ആദ്യ 2 മണ്ണിക്കൂർ പിന്നിട്ടപ്പോൾ എൽഡിഎഫിന് വ്യക്തമായ മുന്നേറ്റം. ആകെയുള്ള 140 മണ്ഡലങ്ങളിൽ 91 സീറ്റിലും എൽഡിഎഫ് മുന്നിലാണ്. യുഡിഎഫ് 47 സീറ്റിലും എൻഡിഎ 2 സീറ്റിലും മുന്നിലാണ്. കാസർകോട്, വയനാട്, മലപ്പുറം, എറണാകുളം എന്നിവ ഒഴികെ 10 ജില്ലകളിലും എൽഡിഎഫാണ് മുന്നിൽ
25 ദിവസത്തെ കാത്തിരിപ്പിന് ശേഷമാണ് സംസ്ഥാനത്ത് വോട്ടെണ്ണുന്നത്.മുഖ്യമന്ത്രി പിണറായി വിജയൻ ധർമടത്തും കെകെ ശൈലജ മട്ടന്നൂരിലും മുന്നിട്ടു നിൽക്കുകയാണ്.പുതുപ്പള്ളിയിൽ ഉമ്മൻചാണ്ടി മുമ്പിൽ നിൽക്കുന്നു.
വോട്ടെണ്ണൽ രാവിലെ എട്ടിന് തുടങ്ങി. ആദ്യം പോസ്റ്റൽ വോട്ടുകളാണ് എണ്ണിയത്.കേരളം കൂടാതെ തമിഴ്നാട്, പുതുച്ചേരി, അസം, പശ്ചിമ ബംഗാൾ നിയമസഭകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. മലപ്പുറമടക്കം ലോക്സഭാമണ്ഡലങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പ് ഫലവും ഇന്നറിയാം
പൂഞ്ഞാറില്‍ 40 വര്‍ഷത്തെ പിസി ജോര്‍ജിന്റെ ഭരണത്തിന് ഒടുവില്‍ തിരശീല. വന്‍ തോല്‍വിയിലേയ്ക്കാണ് പിസി ജോര്‍ജിന്റെ ലീഡ്. വാശിയേറിയ മത്സരമാണ് മണ്ഡലത്തില്‍ നടക്കുന്നത്. ആദ്യ റൗണ്ട് എണ്ണി തീര്‍ന്നപ്പോഴേയ്ക്കും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സെബ്യാസ്റ്റ്യന്‍ കുളത്തുങ്കലിന്റെ ലീഡ് ആറായിരം കടന്നു. പിസി ജോര്‍ജ് മൂന്നാം സ്ഥാനത്തേയ്ക്ക് പിന്തള്ളി പോയി.
സ്വതന്ത്ര്യ സ്ഥാനാര്‍ഥിയായി പി.സി. ജോര്‍ജ്ജും യു.ഡി.എഫ്. സ്ഥാനാര്‍ഥിയായി ടോമി കല്ലാനിയും വാശിയേറിയ മത്സരം കാഴ്ചവെച്ച മണ്ഡലമാണ് പൂഞ്ഞാര്‍. 40 വര്‍ഷമായി പൂഞ്ഞാറിലെ എംഎല്‍എ ആണ് പി.സി. ജോര്‍ജ്ജ്. പിസിയുടെ ഉറച്ച ആത്മവിശ്വാസത്തിലാണ് ഇത്തവണ കോട്ടം സംഭവിച്ചിരിക്കുന്നത്.
കേരളനിയമസഭയിലെ തെരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്തുവരുമ്പോൾ ഇപ്പോൾ 92 മണ്ഡലങ്ങളിൽ ലീഡുമായി എൽഡിഎഫ് മുന്നേറ്റം തുടരുകയാണ്. ആദ്യ ഫലസൂചനകൾ പുറത്തുവരുമ്പോൾ 11 ജില്ലകളിലും എൽഡിഎഫിന് വ്യക്തമായ ആധിപത്യം. യുഡിഎഫിന് 46 സീറ്റുകളിൽ മാത്രമാണ് ലീഡ് ചെയ്യുന്നത്. പാലക്കാടും നേമത്തും ബിജെപി മുൻതൂക്കം നേടിയിട്ടുണ്ട്. എക്സിറ്റ് പോൾ ഫലങ്ങൾ വിജയിയായി പ്രഖ്യാപിച്ച പിസി ജോർജ് പൂഞ്ഞാറിൽ മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു. പാലായിൽ മാണി സി കാപ്പൻെറ ലീഡ് നില 8000 വോട്ടുകൾക്കടുത്തേക്ക് എത്തുന്നു. ആദ്യഘട്ടത്തിൽ മുന്നേറ്റം തുടർന്ന ഇ.ശ്രീധരൻെറ ഭൂരിപക്ഷം 1252 ആയി കുറഞ്ഞു.
അതേസമയം, യുഡിഎഫിന്റെ ഉറച്ച കോട്ടയായ കോട്ടയം ജില്ലയിൽ മൂന്നു സീറ്റുകളിൽ മാത്രമാണ് മുന്നണിക്ക് ലീഡുള്ളത്. പുതുപ്പള്ളിയിലും കോട്ടയത്തും പാലായിലുമാണ് യുഡിഎഫ് ലീഡ് ചെയ്യുന്നത്. മറ്റു സീറ്റുകളിൽ എല്ലാം എൽഡിഎഫാണ് മുന്നിട്ടുനിൽക്കുന്നത്. പൂഞ്ഞാറിൽ പി.സി.ജോർജ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ത്രികോണ മൽസരം കാഴ്ച വച്ച ഏറ്റുമാനൂരിൽ എൽഡിഎഫ് സ്ഥാനാർഥി വി.എൻ.വാസവൻ ലീഡ് ചെയ്യുന്നു.
വടകരയിൽ യുഡിഎഫ് സ്ഥാനാർഥി കെ.കെ.രമ മുന്നിട്ടുനിൽക്കുകയാണ്. കഴക്കൂട്ടത്ത് എൽഡിഎഫ് സ്ഥാനാർഥി കടകംപള്ളി സുരേന്ദ്രന്റെ ലീഡ് 4000 കടന്നു.
| മുന്നണികൾ | ലീഡ് ചെയ്യുന്നത് |
|---|---|
| എൽഡിഎഫ് | 92 |
| യുഡിഫ് | 46 |
| എൻഡിഎ | 2 |
| മറ്റുള്ളവർ | 0 |
കേരളനിയമസഭയിലെ തെരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്തുവരുമ്പോൾ ഇപ്പോൾ 88 മണ്ഡലങ്ങളിൽ ലീഡുമായി എൽഡിഎഫ് മുന്നേറ്റം തുടരുകയാണ്. യുഡിഎഫിന് 51 സീറ്റുകളിൽ മാത്രമാണ് ലീഡ് ചെയ്യുന്നത്. പാലക്കാടും നേമത്തും തൃശൂരും ബിജെപി മുൻതൂക്കം നേടിയിട്ടുണ്ട്.
അതേസമയം, യുഡിഎഫിന്റെ ഉറച്ച കോട്ടയായ കോട്ടയം ജില്ലയിൽ മൂന്നു സീറ്റുകളിൽ മാത്രമാണ് മുന്നണിക്ക് ലീഡുള്ളത്. പുതുപ്പള്ളിയിലും കോട്ടയത്തും പാലായിലുമാണ് യുഡിഎഫ് ലീഡ് ചെയ്യുന്നത്. മറ്റു സീറ്റുകളിൽ എല്ലാം എൽഡിഎഫാണ് മുന്നിട്ടുനിൽക്കുന്നത്. പൂഞ്ഞാറിൽ പി.സി.ജോർജ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ത്രികോണ മൽസരം കാഴ്ച വച്ച ഏറ്റുമാനൂരിൽ എൽഡിഎഫ് സ്ഥാനാർഥി വി.എൻ.വാസവൻ ലീഡ് ചെയ്യുന്നു.
വടകരയിൽ യുഡിഎഫ് സ്ഥാനാർഥി കെ.കെ.രമ മുന്നിട്ടുനിൽക്കുകയാണ്. കഴക്കൂട്ടത്ത് എൽഡിഎഫ് സ്ഥാനാർഥി കടകംപള്ളി സുരേന്ദ്രന്റെ ലീഡ് 4000 കടന്നു.
| മുന്നണികൾ | ലീഡ് ചെയ്യുന്നത് |
|---|---|
| എൽഡിഎഫ് | 88 |
| യുഡിഫ് | 50 |
| എൻഡിഎ | 2 |
| മറ്റുള്ളവർ | 0 |
കേരളം ആകാംക്ഷയോടെ നോക്കിയിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിന്റെ ഫലം പുറത്ത് വന്നു തുടങ്ങി . .ഇപ്പോൾ കിട്ടിയ ഫലസൂചനകൾ അനുസരിച്ച് പി സി വിഷ്ണുനാഥും ബിന്ദു കൃഷ്ണയും മുന്നിട്ട് നിൽക്കുന്നു.
യുഡിഎഫിന്റെ പി.സി. വിഷ്ണുനാഥാണ് മെഴ്‌സിക്കുട്ടിയമ്മയെ പിന്നിലാക്കിയിരിക്കുന്നത്. കൊല്ലത്ത് ബിന്ദുകൃഷ്ണയും മുന്നേറുകയാണ്. കൊട്ടരക്കര, കുന്നത്തൂര്‍, കരുനാഗപ്പളളി കൊല്ലം, കുണ്ടറ മണ്ഡലങ്ങളില്‍ യുഡിഎഫ് മുന്നിലാണ്.
കേരളം ആകാംക്ഷയോടെ നോക്കിയിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിന്റെ ഫലം പുറത്ത് വരികയായി . ആദ്യ ഫലസൂചനകൾ അനുസരിച്ച് എൽഡിഎഫ് ആണ് മുന്നിട്ടുനിൽക്കുന്നത്. ഇപ്പോൾ വന്ന ഫലസൂചന അനുസരിച്ച് ജോസ് കെ മാണിയും മുകേഷും പിന്നിലാണ്
ബിജെപിയുടെ സിറ്റിംഗ് സീറ്റായ ഫലം മാറി മറിഞ്ഞു കൊണ്ടിരിക്കുന്ന നേമത്ത് ബിജെപിയുടെ കുമ്മനവും എല്‍ഡിഎഫിന്റെ ശിവന്‍കുട്ടിയും മാറി മാറി മുന്നിലെത്തുകയാണ്. ആദ്യം കുമ്മനം രാജശേഖരന്‍ മുന്നില്‍ എത്തിയെങ്കിലും പിന്നീട് പിന്നിലായി പോയി. കഴക്കൂട്ടത്ത് പക്ഷേ തപാല്‍വോട്ടില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രനായിരുന്നു ആദ്യ ലീഡ് കിട്ടിയത്.
ബിജെപി പ്രതീക്ഷ വെയ്ക്കുന്ന മഞ്ചേശ്വരത്തും കോന്നിയിലും യുഡിഎഫുമാണ് മുന്നിലുള്ളത്. പൂഞ്ഞാറില്‍ എല്‍ഡിഎഫിനെയും യുഡിഎഫിനെയും എന്‍ഡിഎയെയും പിന്നിലാക്കി വന്‍ വിജയം നേടിയ പി.സി ജോര്‍ജ്ജ് തപാല്‍വോട്ട് എണ്ണുമ്പോള്‍ പിന്നിലായി. കോട്ടയത്ത് തിരുവഞ്ചൂരും പിന്നിലാണ്.