Latest News

എൽഡിഎഫിന് മുൻതൂക്കവുമായി ആദ്യ ഫലസൂചനകൾ. എൽഡിഎഫ് ലീഡ് ചെയ്യുന്നത് 30 സീറ്റുകളിലാണ്. യുഡിഎഫ് 23 സീറ്റുകളിലും. തിരുവഞ്ചൂരൂം ഉമ്മൻ ചാണ്ടിയും മുന്നിട്ട് നിൽക്കുന്നു.

 

 

 

കേരളത്തിൽ ശനിയാഴ്ച 35,636 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 5554, എറണാകുളം 5002, തൃശൂർ 4070, മലപ്പുറം 3354, തിരുവനന്തപുരം 3111, ആലപ്പുഴ 2536, കോട്ടയം 2515, പാലക്കാട് 2499, കൊല്ലം 1648, കണ്ണൂർ 1484, പത്തനംതിട്ട 1065, കാസർഗോഡ് 1006, ഇടുക്കി 978, വയനാട് 814 എന്നിങ്ങനേയാണ് ജില്ലകളിൽ രോഗബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,46,474 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 24.33 ആണ്. റുട്ടീൻ സാമ്പിൾ, സെന്റിനൽ സാമ്പിൾ, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആർ., ആർ.ടി.എൽ.എ.എം.പി., ആന്റിജൻ പരിശോധന എന്നിവ ഉൾപ്പെടെ ഇതുവരെ ആകെ 1,59,45,998 സാമ്പിളുകളാണ് പരിശോധിച്ചത്.
സൗത്ത് ആഫ്രിക്കയിൽ നിന്നും വന്ന ഒരാൾക്ക് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ് സ്ഥിരീകരിച്ചു. അടുത്തിടെ യുകെ (108), സൗത്ത് ആഫ്രിക്ക (8), ബ്രസീൽ (1) എന്നീ രാജ്യങ്ങളിൽ നിന്നും വന്ന 117 പേർക്കാണ് ഇതുവരെ കോവിഡ് 19 സ്ഥിരീകരിച്ചത്. ഇവരിൽ 114 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 11 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 48 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 5356 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 223 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 33,196 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 2136 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. കോഴിക്കോട് 5413, എറണാകുളം 4950, തൃശൂർ 4044, മലപ്പുറം 3173, തിരുവനന്തപുരം 2911, ആലപ്പുഴ 2520, കോട്ടയം 2336, പാലക്കാട് 1168, കൊല്ലം 1643, കണ്ണൂർ 1320, പത്തനംതിട്ട 1009, കാസർഗോഡ് 975, ഇടുക്കി 952, വയനാട് 782 എന്നിങ്ങനെയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.

81 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്. കണ്ണൂർ 28, തൃശൂർ 11, കാസർഗോഡ് 10, തിരുവനന്തപുരം 9, പാലക്കാട് 8, വയനാട് 4, കൊല്ലം, ഇടുക്കി 3 വീതം, കോട്ടയം 2, എറണാകുളം, മലപ്പുറം, കോഴിക്കോട് 1 വീതം ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 15,493 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 1719, കൊല്ലം 925, പത്തനംതിട്ട 436, ആലപ്പുഴ 326, കോട്ടയം 1903, ഇടുക്കി 307, എറണാകുളം 1987, തൃശൂർ 1467, പാലക്കാട് 830, മലപ്പുറം 1622, കോഴിക്കോട് 2295, വയനാട് 328, കണ്ണൂർ 1255, കാസർഗോഡ് 93 എന്നിങ്ങനേയാണ് പരിശോധനാ ഫലം നെഗറ്റീവായത്. ഇതോടെ 3,23,828 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 12,77,294 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി.

സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണൽ അൽപ്പം വൈകാൻ സാധ്യതയുണ്ടെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ. ആദ്യ ഫലസൂചനകൾ ഞായറാഴ്ച രാവിലെ പത്ത് മണിയോടെ ലഭ്യമാകും.

തപാൽ വോട്ടുകൾ എണ്ണി തീരാൻ വൈകുന്നതിനാലാണ് ഫലം വൈകാൻ സാധ്യതയെന്നും ടിക്കാറാം മീണ പറഞ്ഞു. സംസ്ഥാന തെരഞ്ഞടുപ്പ് കമ്മീഷന്‍ ആവിഷ്‌ക്കരിച്ച ട്രന്‍ഡ് സോഫ്റ്റ്‌വെയര്‍ ഇത്തവണയില്ല. എന്നാൽ ഫലം കൃത്യമായെത്തും. ഉദ്യോഗസ്ഥർക്ക് ശരിയായ പരിശീലനം നൽകിയിട്ടുണ്ടെന്നും ടിക്കാറാം മീണ വ്യക്തമാക്കി.

ജോൺ കുറിഞ്ഞിരപ്പള്ളി

നാടകവും സ്റ്റേജിലെ പ്രശ്നങ്ങളും കാണികളുടെ ഇടപെടലും എല്ലാം കൂടി ആയപ്പോൾ കാര്യങ്ങൾ ഞങ്ങളുടെ കൈയിൽ നിന്ന് കൈ വിട്ടുപോയിരുന്നു. ഞങ്ങൾ രണ്ടുപേരും വെറുതെ നാട്ടുകാരുടെ തല്ലുകൊള്ളാൻ നിൽക്കാതെ ഓടി രക്ഷപെടുക എന്ന് തീരുമാനിച്ചു.

സംഘാടകർ ഞങ്ങൾ മുങ്ങും എന്ന് മനസ്സിലാക്കി, രണ്ടുമൂന്നുപേർ ഓടിവന്നു. നേരത്തെ സംവിധായകനെ അന്വേഷിച്ചുവന്ന ആ രണ്ടുപേരും കൂട്ടത്തിലുണ്ട്.

“അയ്യോ ചതിക്കരുത് മാഷെ, ഞങ്ങൾ ഉപദ്രവിക്കാൻ വന്നതല്ല. മറ്റേ ഗ്രൂപ്പ് അടി ഉണ്ടാക്കിയാൽ നിങ്ങൾക്ക് പ്രൊട്ടക്ഷൻ തരാൻ വന്നതാണ്.”

സ്റ്റേജിൽ പരിപാടികൾ അലങ്കോലം ആയിക്കഴിഞ്ഞിരുന്നു. ഭാഗ്യത്തിന് കർട്ടൻ വലിക്കുന്നവന് അല്പം കലാബോധം ഉണ്ടായിരുന്നതുകൊണ്ട് അവൻ കർട്ടൻ ഇട്ട് തൽക്കാലം കാണികളിൽ നിന്നും സ്റ്റേജിലെ ബഹളം മറച്ചു.

ജോർജുകുട്ടി പറഞ്ഞു,” ഇദ്ദേഹം ഒരു പ്രസിദ്ധനായ സംവിധായകനാണ്. ഒരു തരത്തിൽ നിർബ്ബന്ധിച്ച് കൂട്ടിക്കൊണ്ടുവന്നതാണ്. അവസാനം ഇങ്ങനെ ആയി. ഇനി ഞങ്ങൾ എന്ത് ചെയ്യാനാണ്? ഞങ്ങൾക്ക് പോകണം.”

“കഴിഞ്ഞത് കഴിഞ്ഞു,നമ്മുക്ക് ബാക്കികൂടി നടത്തണം. ഇല്ലെങ്കിൽ നാട്ടുകാർ ഞങ്ങളെ തല്ലിക്കൊല്ലും.”

“ജോർജ് കുട്ടി എന്നെ നോക്കി ഒരു ചോദ്യം,”സാർ,എന്ത് ചെയ്യണം ?”

ഞാൻ ഒന്നും മിണ്ടാതെ നിന്നു.

“പണിയുണ്ട്. ചേട്ടൻ ഒന്നിങ്ങു വന്നേ.”

നേതാവിനെ വിളിച്ചു ജോർജ് കുട്ടി മാറ്റി നിർത്തി എന്തോ പറഞ്ഞു.

അയാൾ പറഞ്ഞു,”നോക്കട്ടെ,”

“എടാ,നിൻറെ ചേട്ടൻ ഇന്നലെ വിദേശത്തുനിന്നും വന്നതല്ലേ?ഒരു കുപ്പി സംഘടിപ്പിക്കാമോ എന്ന് നോക്ക്.”

ഒരു അഞ്ചു മിനിട്ടുകഴിഞ്ഞില്ല, ഒരു ഷിവാസ് റീഗൽ വിസ്കി ബോട്ടിലുമായി അയാൾ തിരിച്ചുവന്നു.

ആദ്യ പെഗ്ഗ്‌ എനിക്കുതന്നെ തന്നു.

ജോർജ് കുട്ടി പറഞ്ഞു,”പ്രസിദ്ധ റഷ്യൻ സാഹിത്യകാരൻ ആൻറൺ മാക്രോവിസ്കിയുടെ ,ദി റോഡ് ഗോസ് ടു സീ ,എന്ന കഥ മലയാളത്തിലേക്ക് തർജമ ചെയ്ത് ഇദ്ദേഹം തിരക്കഥ എഴുതിക്കൊണ്ടിരിക്കുകയാണ്. ആൻറൺ മാക്രോവിസ്കിയുടെ,ക ടലിലേക്ക് പോകുന്ന റോഡ് എന്ന പുസ്തകം വായിച്ചിട്ടുണ്ടോ ആരെങ്കിലും?”

“ഞാൻ വായിച്ചിട്ടുണ്ട്”. കൂട്ടത്തിൽ ഒരാൾ പറഞ്ഞു.

“കണ്ടോ അദ്ദേഹം വായിച്ചുട്ടുണ്ട്. ഇപ്പോൾ അദ്ദേഹം ആ കഥ ചുരുക്കി പറയും.”

പുസ്തകം വായിച്ചിട്ടുണ്ട് എന്ന് പറഞ്ഞയാൾ ഒന്ന് ചമ്മി.

“കുറേക്കാലം മുൻപ് വായിച്ചതാണ്. ഇപ്പോൾ ശരിക്കും ഓർക്കുന്നില്ല.”

“അതാണ് മാക്രോവിസ്ക്കിയുടെ പുസ്തകത്തിൻ്റെ പ്രത്യേകത.വായിച്ചവർ ഓർത്തിരിക്കില്ല. “പുസ്തകം വായിച്ചു എന്ന് പറഞ്ഞവൻ മുങ്ങിക്കഴിഞ്ഞിരുന്നു.

“അതെ നമ്മൾ വായിച്ചാൽ കരഞ്ഞുപോകും. അടുത്തുതന്നെ ഫിലിം ഷൂട്ടിംഗ് ആരംഭിക്കും.”

“എങ്കിൽ വായിക്കാതെ ഇരുന്നാൽ പ്രശനം ഇല്ലല്ലോ?”ഒരുത്തൻ ഗോൾപോസ്റ്റിലേക്ക് ബോൾ അടിച്ചു.

“വായിച്ചാൽ വളരും വായിച്ചില്ലെങ്കിൽ വളയും, നിങ്ങൾക്ക് ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാം. “കുഞ്ഞുണ്ണി മാഷിനെ ഉദ്ധരിച്ചു ജോർജ് കുട്ടി പറഞ്ഞു.

ഷൂട്ടിങ് ഉടനെ ആരംഭിക്കും എന്ന് കേട്ടപ്പോൾ അതുവരെ അലമ്പായിരുന്നവരെല്ലാം വേഗം ഡീസൻറ് ആയി. ബോട്ടിലുകൾ പിന്നെയും രണ്ടെണ്ണം കൂടി വന്നു.

ഒരാൾ ഒരു പെഗ്ഗ് സ്പെഷ്യലായി ഒരു ഗ്ലാസ്സിൽ ഒഴിച്ച് എനിക്കും ജോർജ് കുട്ടിക്കും തന്നുകൊണ്ട് പറഞ്ഞു,”സാറെ, ഒരു ചെറിയ റോളു മതി എൻ്റെ കാര്യം കൂടി ഒന്നു പരിഗണിക്കണേ “.

ഞങ്ങൾ രണ്ടുപേരും അത് വാങ്ങിയില്ല. ജോർജ് കുട്ടി പറഞ്ഞു,”ഷിവാസ് റീഗൽ ബോട്ടിലിൽ മാക്ഡോവൽസ് ഒഴിച്ചാൽ ഞങ്ങൾക്ക് തിരിയാതിരിക്കാൻ ഞങ്ങൾ വെറും ഉണ്ണാക്കന്മാരാണ് എന്ന് വിചാരിച്ചോ,? ഡോണ്ട് റിപ്പീറ്റ് ഇറ്റ് എഗൈൻ. മനസ്സിലായോ?”

അയാൾ വെളുത്തു വിളറി

എല്ലാവരും കൂടി ഞങ്ങളെ രണ്ടു പേരെയും പൊക്കി തോളിൽ ഇരുത്തി സ്റ്റേജിലേക്ക് നടന്നു. സ്റ്റേജിൽ പരിപാടികളെല്ലാം മൊത്തം അലങ്കോലമായി കഴിഞ്ഞിരുന്നു. അവരുടെ പ്രസിഡണ്ട് സ്റ്റേജിൽ കയറി പരിപാടികൾ താമസിച്ചതിന് ക്ഷമ പറഞ്ഞു.

നാടകം വീണ്ടും ആരംഭിച്ചു.

നാടകത്തിൽ അമ്മായിഅമ്മ മരിച്ചുകിടക്കുമ്പോൾ മരുമകൾ തല്ലി അലച്ചുകരയുന്ന ഒരു സീൻ ഉണ്ട്. നടി കർട്ടൻ ഉയരുന്നതിനുമുമ്പ് എൻ്റെ അടുത്ത് വന്നു. “എനിക്ക് കരയാൻ അറിയില്ല.”

“അമ്മ മരിച്ചുകിടക്കുകയാണ് എന്ന് വിചാരിച്ചാൽ മതി. അപ്പോൾ കരച്ചിൽ വന്നോളും.”

“പക്ഷെ ഇത് അമ്മായിഅമ്മയല്ലേ?”

“അതിനെന്താ?”

“അമ്മായിഅമ്മ മരിക്കുമ്പോൾ ആരെങ്കിലും കരയുമോ ?ചിരിക്കുകയല്ലേ ചെയ്യുക?എനിക്ക് കരയാൻ അറിയില്ല.”

“എങ്കിൽ കരയുന്ന സീൻ വരുമ്പോൾ മുഖം പൊത്തി കുനിഞ്ഞു നിൽക്കുക. ഞങ്ങൾ കരച്ചിൽ ശബ്ദം കേൾപ്പിച്ചോളാം.”

നടി സമ്മതിച്ചു.

അമ്മായിഅമ്മ മരിക്കുന്നതിനു മുമ്പ് ഭർത്താവു ഭാര്യയോട് ദേഷ്യപ്പെട്ടു വാതിൽ ശക്തിയായി വലിച്ചടയ്ക്കുന്ന ഒരു സീൻ ഉണ്ട്. അയാൾ വാതിൽ അയാളുടെ മുഴുവൻ ശക്തിയും എടുത്ത് വലിച്ചടച്ചു. സ്റ്റേജിൽ ഫിറ്റു ചെയ്‌ത്‌ വച്ചിരുന്ന വീടിൻ്റെ കട്ടഔട്ടർ ഒരു കഷ്ണം ഒടിഞ്ഞു നടിയുടെ തലയിലേക്ക് വീണു. നടി ഉച്ചത്തിൽ നിലവിളിച്ചു.

നായകൻ സ്റ്റേജിലേക്ക് വരുന്നതിനു മുൻപ് എന്നോട് ചോദിച്ചു, നായികയുടെ തലയിൽ പട്ടിക കഷ്ണം വീണു മോങ്ങുന്നു. നാടകം നിർത്തി അവർക്ക് എന്ത് പറ്റി എന്ന് നോക്കണ്ടേ?”

“വേണ്ട,താൻ കേറിചെന്ന് തൻ്റെ ഡയലോഗ് പറയൂ. നല്ല ഒറിജിനാലിറ്റിയാണ് ഇപ്പോൾ.”

നാടകം ഭംഗിയായി നടന്നു.

നാടകം അവസാനിച്ചപ്പോൾ സംഘാടകരിൽ ഒരാൾ സ്റ്റേജിലേക്ക് വന്നു.

“ഈ നാടകത്തിൽ ഏറ്റവും നന്നായി അഭിനയിച്ച നമ്മളുടെ പ്രിയപ്പെട്ട നടിക്ക് ഒരു ക്യാഷ് അവാർഡ് ഞാൻ കൊടുക്കുവാൻ തീരുമാനിച്ചു”.

അയാൾ പതിനായിരം രൂപയുടെ ഒരു ചെക്ക് കവറിലിട്ട് നടിക്ക് കൊടുത്തു.

കാണികൾ ആരും കൈ അടിച്ചില്ല.

സംവിധായകൻ പറഞ്ഞു,”ഈ മനോഹര നിമിഷത്തിൽ എല്ലാവരും അവാർഡ് കിട്ടിയ നടിയെയും അത് കൊടുത്ത ആളെയും കൈയടിച്ചു പ്രോത്സാഹിപ്പിക്കുക.”

“ഞങ്ങളുടെ പട്ടി കൈയ്യടിക്കും. അയാളുടെ ഭാര്യക്ക് അയാൾ തന്നെ അവാർഡ് കൊടുക്കുമ്പോൾ. “സദസ്സിൽ നിന്നും ആരോ വിളിച്ചുപറഞ്ഞു.

കുറുക്കന്മാരുടെ അവതാരങ്ങൾ കിട്ടിയ അവസരം ശരിക്കും ഉപയോഗിച്ചു.

(തുടരും)

ജോൺ കുറിഞ്ഞിരപ്പള്ളി

നോബി ജെയിംസ്

2 കിലോ എല്ലും ഇറച്ചിയും
3 ടേബിൾസ്പൂൺ മല്ലിപൊടി
1 ടേബിൾസ്പൂൺ കുരുമുളകുപൊടി
1 ടേബിൾസ്പൂൺ മുളകുപൊടി
1/2 ടേബിൾസ്പൂൺ മഞ്ഞൾ പൊടി
1 ടേബിൾസ്പൂൺ ഗരംമസാല
1 ടേബിൾസ്പൂൺ പെരും ജീരകം
3 സവോള

ഇവയെല്ലാം കൂടി ഒരു പാനിൽ ഫ്രൈ ചെയ്ത് പച്ച മണം മാറ്റി ഇറച്ചിയിൽ ചേർക്കുക. ആവശ്യത്തിന് ഉപ്പും 3 സവോളയും ചേർത്ത് ഇളക്കി കുക്കറിൽ വേവിച്ചെടുക്കുക. ഒപ്പം വേറെ ഒരു പാനിൽ എണ്ണ ചൂടാക്കി കടുക് പൊട്ടിച്ച്
5 വറ്റൽമുളക്
50 ഗ്രാം ഇഞ്ചി
50 ഗ്രാം വെളുത്തുള്ളി
5 പച്ച മുളക്‌
3 സവോള ഇവ വഴറ്റി മാറ്റിവെക്കുക

ഇറച്ചി വെന്തു വരുമ്പോൾ ചൂടായ ഒരുപാനിൽ ഇട്ടു പറ്റി വരുമ്പോൾ വഴറ്റി വച്ച ഉള്ളിയും ഇഞ്ചിയും വെളുത്തുള്ളിയും പച്ചമുളകും ഇട്ടു വഴറ്റി വീഡിയോയിൽ കാണുന്നപോലെ റോസ്റ്റ് ആയി വരുമ്പോൾ പച്ചവെളിച്ചെണ്ണയും കറിവേപ്പിലയും ഇട്ടു കപ്പയുടെ കൂടെയോ പൊറോട്ടയുടെ കൂടെയോ കൊതിയൂറും പോത്തു റോസ്‌റ്റ് കഴിക്കാം.

മറ്റുപല നാടൻ വിഭവങ്ങളുടെയും വീഡിയോ ഉള്ള നോബിസ് കിച്ചൻ എന്ന എൻറെ യൂട്യൂബ് ചാനലിൽ നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്താനും ഷെയറുചെയ്യാനും മറക്കരുതേ……

ഈസി കുക്കിങ്ങിൽ പുതിയ ഒരു വിഭവുമായി അടുത്ത ആഴ്ച വീണ്ടും കാണാം .

    നോബി ജെയിംസ്

യുകെ മലയാളികൾക്ക് സുപരിചിതനായ പ്രമുഖ ഷെഫായ നോബി ജെയിംസാണ് മലയാളം യുകെയിൽ എല്ലാ ശനിയാഴ്ചകളിലും പ്രസിദ്ധീകരിക്കുന്ന ഈസി കുക്കിംഗ് എന്ന പാചക പംക്തിയുടെ റെസിപ്പി തയ്യാറാക്കുന്നത്. ഇന്ത്യയിലും, ഗൾഫ് രാജ്യങ്ങളിലും, പല മുൻനിര സ്ഥാപനങ്ങളിലും ചീഫ് ഷെഫായി പ്രവർത്തിച്ചിട്ടുള്ള നോബി ഇപ്പോൾ യുകെയിൽ സ്വകാര്യമേഖലയിലുള്ള പ്രമുഖ റസിഡൻഷ്യൽ സ്കൂളായ നോർത്ത് യോർക്ക്ഷെയറിലെ  ഐസഗാർത്തിൽ കേറ്ററിംഗ് മാനേജരായിസേവനമനുഷ്ഠിക്കുന്നു.

പ്രതിദിനം 4 ലക്ഷം കോവിഡ് കേസുകള്‍ സ്ഥിരീകരിക്കുന്ന ആദ്യ രാജ്യമായി ഇന്ത്യ. ഏപ്രിലില്‍ മാത്രം 69.34 ലക്ഷം പേര്‍ക്കാണ് ഇന്ത്യയില്‍ കോവിഡ് സ്ഥിരീകരിച്ചത്. 48,000 പേരാരണ് മരിച്ചത്. ഒരു രാജ്യത്തും ഇതുവരെ റിപ്പോര്‍ട്ട് ചെയ്യാത്ത കണക്കാണിത്. കഴിഞ്ഞ ആറ് മാസത്തില്‍ റിപ്പോര്‍ട്ട് ചെയ്ത്തില്‍ കൂടുതല്‍ രോഗികളാണ് ഏപ്രില്‍ മാസത്തില്‍ മാത്രമുണ്ടായത്.

കോവിഡ് വ്യാപനം രൂക്ഷമായതോടെ അമേരിക്ക ഇന്ത്യയില്‍ നിന്നുള്ള യാത്രകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി. ചൊവ്വാഴ്ച മുതല്‍ വിലക്ക് നിലവില്‍ വരും. അതിനിടെ, ഇന്ത്യയില്‍ നിന്ന് എത്തുവരെ ശിക്ഷിക്കാനൊരുങ്ങിയിരിക്കുകയാണ് ഓസ്‌ട്രേലിയ. 14 ദിവസത്തില്‍ കൂടുതല്‍ ഇന്ത്യയില്‍ താമസിച്ച ഓസ്‌ട്രേലിയയില്‍ താമസിക്കുന്നവരും പൗരന്മാരുമായവര്‍ക്ക് തിങ്കളാഴ്ച മുതല്‍ രാജ്യത്ത് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ്. വിലക്ക് ലംഘിച്ച് പ്രവേശിക്കുന്നവര്‍ക്ക് തടവും പിഴയും ചുമത്തുമെന്ന് സര്‍ക്കാര്‍ അധികൃതര്‍ വ്യക്തമാക്കി. അഞ്ച വര്‍ഷം വരെയാണ് തടവുശിക്ഷ. വെള്ളിയാഴ്ചയാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്.

ഇസ്രയേല്‍ ഇന്ത്യ അടക്കം ഏഴ് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് യാത്രാ വിലക്ക് ഏര്‍പ്പെടുത്തി. യുക്രൈന്‍, എത്യോപ്യ, ബ്രസീല്‍, ദക്ഷിണാഫ്രിക്ക, മെക്‌സിക്കോ, തുര്‍ക്കി എന്നീ രാജ്യങ്ങളിലുമുള്ള ഇസ്രയേലി പൗരന്മാര്‍ക്കും ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ രാജ്യത്ത് പ്രവേശനമുണ്ടാവില്ല.

ഒരാഴ്ചയ്ക്കുള്ളിലാണ് രോഗികളുടെ എണ്ണം മൂന്ന് ലക്ഷത്തില്‍ നിന്ന് നാല് ലക്ഷം പിന്നിടുന്നത്. ഇന്നലെ 4,01,993 പേര്‍ക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചു. 3523 പേര്‍ കൂടി മരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 2,99,988 പേര്‍ രോഗമുക്തരായെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

ഇതുവരെ 1,91,64,969 പേര്‍ക്ക് കോവിഡ് ബാധിച്ചു. 1,56,84,406 പേര്‍ രോഗമുക്തി നേടി. 2,11,853 പേരാണ് മരണമടഞ്ഞത്. 32,68,710 പേര്‍ നിലവില്‍ ചികിത്സയിലുണ്ട്. ഇതിനകം 15,49,89,635 കോവിഡ് വാക്‌സിന്‍ സ്വീകരിച്ചുവെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ഇതിനകം 28,83,37,385 കോവിഡ് സാംപിള്‍ ടെസ്റ്റുകള്‍ നടത്തി. ഇന്നലെ മാത്രം 19,45,299 ടെസ്റ്റുകള്‍ നടത്തിയതായി ഐ.സി.എം.ആര്‍ അറിയിച്ചു.

അതിനിടെ, കോവിഡ് വാക്‌സിന്‍ ക്ഷാമം രൂക്ഷമായതോടെ വിദേശത്ത് വാക്‌സിന്‍ നിര്‍മ്മിക്കാന്‍ ഒരുങ്ങുകയാണ് സിറം ഇന്‍സ്റ്റിറ്റ്യൂട്ടും ഭാരത് ബയോടെക്കും. ഫോര്‍മുല കൈമാറാന്‍ തയ്യവറാണെന്ന് ഭാരത് ബയോടെക്ക് അറിയിച്ചു. സാങ്കേതിക വിദ്യ മറ്റ് രാജ്യങ്ങളിലെ മരുന്നു നിര്‍മ്മാണ യൂണിറ്റുകള്‍ക്ക് നല്‍കാന്‍ തയ്യാറാണെന്ന് സിറം ഇന്‍സിറ്റിറ്റിയൂട്ട് സിഇഒ അദാര്‍ പൂനെവാല പറഞ്ഞു. ആസ്ട്രസിനികെയുടെ വാക്‌സിനാണ് സിറം നിര്‍മ്മിക്കുന്നത്. കോവാക്‌സിന്‍

സംസ്ഥാനങ്ങള്‍ക്കുള്ള 2021-22 വര്‍ഷത്തെ ദുരന്ത നിവാരണ ഫണ്ടിന്റെ ആദ്യഗഡു കേന്ദ്രം നല്‍കിത്തുടങ്ങി. ഈ വര്‍ഷം 8873.6 കോടി രൂപയാണ് കൈമാറുന്നത്. ആദ്യഗഡുവായി പകുതി തുകയായ 4436.8 കോടി നല്‍കും. ഇത് സംസ്ഥാനങ്ങള്‍ക്ക് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക ഉപയോഗിക്കാമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. സാധാരണയായി ജൂണിലാണ് ദുരന്ത നിവാരണ ഫണ്ട് കൈമാറുക.

കുവൈത്തിൽ ചികിത്സയിലായിരുന്ന മലയാളി അധ്യാപിക മരണമടഞ്ഞു . കോഴിക്കോട് വട്ടോളി സ്വദേശി ഖദീജ ജസീല (31) ആണ് മരണമടഞ്ഞത്. ഫർവാനിയ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
കുവൈത്ത് ഇന്ത്യൻ ലേണേഴ്സ് അക്കാദമി അധ്യാപികയാണ്. ഭർത്താവ്: കോങ്ങന്നൂർ വലിയപറമ്പത്ത് സബീഹ്. വട്ടോളി ഹൈസ്കൂൾ ഹെഡ്മാസറ്റർ ആയിരുന്ന ഉസ്മാന്റെയും ജില്ലാ പഞ്ചായത്ത് മുൻ അംഗം ജമീല ഉസ്മാന്റെയും മകളാണ്. മക്കൾ: ഇഷാൽ ഫാത്തിമ, ഇഹ്‌സാൻ സബീഹ്.

ഖദീജ ജസീലയുടെ അകാല വിയോഗത്തിൽ മലയാളം യുകെയുടെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

വാക്സീന് രണ്ട് വില നിർണ്ണയിക്കേണ്ട സാഹചര്യം എന്തെന്ന് കോടതി കേന്ദ്ര സർക്കാരിനോട് ചോദിച്ചു. സംസ്ഥാനങ്ങൾക്ക് വാക്സീൻ കിട്ടുന്നതിൽ തുല്യത എങ്ങനെ ഉറപ്പാക്കുമെന്ന് സംശയമുന്നയിച്ച കോടതി വാക്സീൻ ഉത്പാദനം കൂട്ടാൻ സർക്കാർ നേരിട്ട് പണം നിക്ഷേപിക്കണമെന്നും നിർദേശിച്ചു.
ഓക്സിജൻ ലഭ്യമാക്കിയതിനെക്കുറിച്ചുള്ള വിവരങ്ങൾ അറിയാൻ പ്രത്യേക സംവിധാനം ഏർപ്പെടുത്താമോ എന്ന് സുപ്രീംകോടതി സർക്കാരിനോട് ചോദിച്ചു.

ഓക്സിജൻ ടാങ്കറുകൾ എത്തിക്കാനുള്ള ദേശീയ പദ്ധതിയെന്താണ്. അങ്ങനെയൊരു പദ്ധതിയുണ്ടെങ്കിൽ എന്തുകൊണ്ട് കോടതിയെ അറിയിച്ചില്ല. നിർബന്ധിത പേററൻറ് നല്കി വാക്സീൻ വികസനത്തിന് നടപടി എടുത്തുകൂടെ. കേന്ദ്രസർക്കാരിനു തന്നെ നൂറു ശതമാനം വാക്സീനും വാങ്ങി വിതരണം ചെയ്തു കൂടെ എന്നും കോടതി ചോദിച്ചു.

സംസ്ഥാനങ്ങൾക്ക് വാക്സീൻ കിട്ടുന്നതിൽ തുല്യത എങ്ങനെ ഉറപ്പാക്കുമെന്ന് കോടതി ചോദിച്ചു. വാക്സീൻ ഉത്പാദനത്തിന് എന്തിന് 4500 കോടി കമ്പനികൾക്ക് നല്കി. പൊതുമേഖലാ സ്ഥാപനങ്ങൾക്ക് ഇത് ഉത്പാദിക്കാമായിരുന്നല്ലോ.

അമേരിക്കയെക്കാൾ കൂടുതൽ വില എന്തിന് ഇന്ത്യയിൽ വാക്സീന് നല്കണമെന്നും കോടതി ചോദിച്ചു.
സർക്കാരിനെ സഹായിക്കാനാണ് ശ്രമമെന്ന് കോടതി പറഞ്ഞു. ജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കാനാണ് ഈ ഇടപെടൽ. സമൂഹമാധ്യമങ്ങളിൽ സഹായം അഭ്യർത്ഥിക്കുന്നവർക്കെതിരെ ചില സംസ്ഥാനങ്ങൾ നടപടി എടുക്കുന്നതായി അറിഞ്ഞു. അങ്ങനെ ഒരു പ്രതികാര നടപടിയും പാടില്ല. നടപടി എടുത്താൽ കോടതിയലക്ഷ്യമായി പരിഗണിക്കുമെന്നും ജസ്റ്റിസ് ചന്ദ്രചൂഢ് അധ്യക്ഷനായ ബഞ്ച് പറഞ്ഞു.

തിരുവനന്തപുരം: കോവിഡ് ആർടിപിസിആർ പരിശോധന നിരക്ക് 1,700ൽ നിന്നും 500 രൂപയായി കുറച്ച സർക്കാർ ഉത്തരവിന് പുല്ല് വില നൽകി സ്വകാര്യ ലാബുകൾ. പരിശോധനയ്ക്കായി എത്തുന്നവരിൽ നിന്നും സ്വകാര്യ ലാബുകൾ ഇപ്പോഴും ഈടാക്കുന്നത് പഴയ നിരക്ക് തന്നെയാണ്.

നിരക്ക് കുറച്ച ഉത്തരവ് കിട്ടിയില്ലെന്ന് സ്വകാര്യ ലാബുകളുടെ ന്യായീകരണം. ഉത്തരവ് ലഭിക്കുന്നത് വരെ 1,700 രൂപ വാങ്ങുമെന്നും ലാബ് ഉടമകൾ പ്രതികരിച്ചു.

അംഗീകരിച്ച ടെസ്റ്റ് കിറ്റുകള്‍ കുറഞ്ഞ നിരക്കില്‍ വിപണിയില്‍ ലഭ്യമായ സാഹചര്യം വിലയിരുത്തിയാണ് പരിശോധനാ നിരക്ക് കുറച്ചതെന്നാണ് ആരോഗ്യമന്ത്രി വ്യാഴാഴ്ച വിശദമാക്കിയത്. എന്നാൽ ഇത് മുഖവിലയ്ക്കെടുക്കാതെയാണ് സ്വകാര്യ ലാബുകൾ പകൽകൊള്ള തുടരുന്നത്.

ജില്ലകളിൽ ലോക്ക്ഡൗൺ പരിഗണിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്തെ കോവിഡ് ബാധ വളരെ രൂക്ഷമാണ്. രോഗം വല്ലാതെ വർധിക്കുന്ന ജില്ലകൾ പൂർണമായും ലോക്ക്ഡൗൺ ചെയ്യാനാണ് ആലോചന. നാലാം തീയതി മുതൽ നിയന്ത്രണങ്ങൾ കൂടുതൽ കർക്കശമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

“സർക്കാർ ഓഫീസുകളുടെ പ്രവർത്തനം അവശ്യ സർവീസുകൾക്ക് മാത്രമായി പരിമിതപ്പെടുത്തുന്നത് ആലോചിക്കുന്നുണ്ട്. അവശ്യ വസ്തുക്കൾ വിൽക്കുന്ന കടകൾ തുറക്കും. ഹോട്ടലുകളിൽ നിന്നും റെസ്റ്റോറൻ്റുകളിൽ നിന്നും പാഴ്സൽ മാത്രമേ നൽകാവൂ. ഹോം ഡെലിവറിയാണ് അനുവദിക്കുക. ഡെലിവറി നടത്തുന്നവരുടെ വിവരങ്ങൾ ശേഖരിക്കുകയും നിശ്ചിത ഇടവേളകളിൽ പരിശോധന നടത്തുകയും ചെയ്യുന്നത് ആലോചിച്ചിട്ടുണ്ട്.”- മുഖ്യമന്ത്രി പറഞ്ഞു.

“സുഗമമായ ചരക്കുനീക്കം ഉറപ്പാക്കും. എയർപോർട്ട്, റെയിൽവേ യാത്രക്കാർക്ക് തടസമുണ്ടാവില്ല. ഓക്സിജനും ആരോഗ്യമേഖലയ്ക്ക് വേണ്ട വസ്തുക്കളുടെയും നീക്കം തടസമില്ലാതെ അനുവദിക്കും. ടെലികോം, ഇൻ്റർനെറ്റ് സേവനങ്ങൾക്ക് തടസ്സമുണ്ടാവില്ല. ബാങ്കുകൾ കഴിവതും ഓൺലൈൻ ഇടപാടുകൾ നടത്തണം.’- മുഖ്യമന്ത്രി കൂട്ടിച്ചേർത്തു

RECENT POSTS
Copyright © . All rights reserved