Latest News

സിനിമയുടെ ഷൂങ്ങിനിടെ നടി നമിത കിണറ്റില്‍ വീണു. തിരുവനന്തപുരം ചിത്രാഞ്ജലി സ്റ്റുഡിയോയില്‍ ബൗ വൗ എന്ന സിനിമ ചിത്രീകരിക്കുന്നതിനിടെയായിരുന്നു സംഭവം. കിണറ്റിനു സമീപത്തു വച്ച് ഫോണ്‍ ചെയ്തുകൊണ്ടിരിക്കെ കൈയിലിരുന്ന മൊബൈല്‍ വഴുതി താഴേക്കു വീഴുകയായിരുന്നു. ഇത് എത്തിപ്പിടിക്കുന്നതിനിടെയാണ് നമിത 35 അടി താഴ്ചയുള്ള കിണറ്റില്‍ വീണത്.

ഷൂട്ടിംഗ് കണ്ടു നിന്നവരില്‍ എല്ലാവരിലും ഒരു നിമിഷം അമ്പരപ്പുണ്ടായി. എന്നാല്‍, സംഭവത്തിന്റെ ട്വിറ്റ് മറ്റൊന്നാണ്. സംവിധായകരായ ആര്‍എല്‍ രവി, മാത്യു സക്കറിയ എന്നിവര്‍ കട്ട് പറഞ്ഞപ്പോഴാണ് സംഭവം ഷൂട്ടിംഗിന്റെ ഭാഗമാണെന്ന് മനസിലായത്.

നമിത കിണറ്റില്‍ വീഴുന്ന രംഗമായിരുന്നു ചിത്രീകരിച്ചുകൊണ്ടിരുന്നത്. സസ്പെന്‍സ് ത്രില്ലര്‍ ചിത്രമാണ് ബൗ വൗ. ഒരു നായയാണ് നായകന്‍. ഒരാള്‍ കിണറ്റില്‍ വീഴുകയും അവരെ പ്രതികൂല സാഹചര്യങ്ങള്‍ അതിജീവിച്ച് നായ രക്ഷിച്ച് ജീവിതത്തിലേക്ക് കൊണ്ടുവരികയും ചെയ്യുന്നതാണ് പ്രമേയം. നമിത ആദ്യമായി നിര്‍മിക്കുന്ന ചിത്രം കൂടിയാണിത്. ചിത്രം മലയാളം, തമിഴ് എന്നീ ഭാഷകള്‍ക്കു പുറമെ മറ്റു നിരവധി ഭാഷകളിലും പുറത്തിറക്കും.

ഭർത്താവ് മരിച്ചതോടെ മക്കളെ നോക്കാനായി വിദേശത്തേക്കുപോയ ജൂബി വേദനയില്ലാത്ത മറ്റൊരു ലോകത്ത് യാത്രയായി. തിരുവന്തപുരം കടയ്ക്കാവൂർ സ്വദേശി ജൂബിയുടെ മരണ വാർത്ത പ്രവാസി മലയാളികളെയും നാട്ടുകാരെയും കണ്ണീരിലാഴ്ത്തി.ഭർത്താവ് മരിച്ചതോടെ രണ്ട് മക്കളെ കഷ്ടപ്പെട്ട് വളർത്തി വരികയായിരുന്നു ജൂബി. അച്ഛനെയും അമ്മയെയും നഷ്ടപ്പെട്ടു നിസ്സഹമായി നോക്കിനിൽക്കുന്ന രണ്ടു കുഞ്ഞുങ്ങളുടെ അവസ്ഥയെക്കുറിച്ച് ചിന്തിക്കാൻ പോലും കഴിയുന്നില്ല

അഷ്റഫ് താമരശ്ശേരി കുറിപ്പിന്റെ പൂർണ്ണരൂപം……

ഈ മക്കളെ ചേർത്ത് പിടിച്ച്,രക്ഷാ കവചം തീർക്കാൻ ഇനി അമ്മയില്ല.ഈ രണ്ട് മക്കളെയും തനിച്ചാക്കി അമ്മ ജൂബി വേദനയില്ലാത്ത മറ്റൊരു ലോകത്ത് യാത്രയായി.കഴിഞ്ഞയാഴ്ച കടുത്ത തലവേദന കാരണം ആശുപത്രിയിൽ പ്രവേശിപ്പിച്ചു.പരിശോധനക്ക് ശേഷം ബ്രയിനിൽ ട്യൂമർ കണ്ടെത്തുകയും,കഴിഞ്ഞ ദിവസം അജ്മാനിൽ വെച്ച് മരണപ്പെടുകയും ചെയ്തു.ജീബ ഭർത്താവും ബാബുവും മക്കളുമൊത്ത് റാസൽ കെെമയിൽ കുടുംബ സമേതം ജീവിച്ച് വരുകയായിരുന്നു.മൂന്ന് വർഷങ്ങൾക്ക് മുമ്പ് ബാബുവിന് കരൾ സംബന്ധമായ രോഗം പിടിക്കപ്പെട്ടു. തുടർ ചികിത്സക്കായി നാട്ടിലേക്ക് പോകാമെന്ന് തിരുമാനമെടുത്തു, ഇവിടെത്തെ ജോലിയൊക്കെ മതിയാക്കി കുടുംബ സമേതം ജന്മസ്ഥലത്ത് സ്ഥിരതാമസമാക്കുകയായിരുന്നു. അതിനിടയിൽ ബാബുവിന്‌ അസുഖം മൂർച്ഛിച്ച് മരണപ്പെടുകയായിരുന്നു.പെട്ടെന്നുണ്ടായ ബാബുവിൻറെ മരണം ജൂബിയെ തളർത്തി കളഞ്ഞു ഇനി എന്ത് ചെയ്യണമെന്ന് അറിയാത്ത അവസ്ഥയിയിൽ ആ കുടുബം വല്ലാതെ ബൂദ്ധിമുട്ടിലായി, രണ്ട് മക്കളെയും കൂട്ടി എവിടെ പോകുമെന്ന ചിന്ത ജൂബിയ വല്ലാതെ തളർത്തികളഞ്ഞു.ആരും സഹായിക്കുവാനില്ല. സഹായിക്കുവാൻ വേണ്ടി വരുന്നവരുടെ പിന്നിൽ മറ്റ് പല ദുഷ്ചിന്തകളും ഒളിഞ്ഞ് കിടപ്പുണ്ടാകും. അത് അല്ലെങ്കിലും അങ്ങനെയാണല്ലോ,ഒരാളുടെ ബുദ്ധിമുട്ടിൽ അവരെ ചൂക്ഷണം
ചെയ്യുന്നവരാണല്ലോ സമൂഹത്തിൽ അധികവും.

അങ്ങനെ ബുദ്ധിമുട്ട് അനുഭവിക്കുന്ന സമയത്ത് ഒരു ബന്ധുവിന്റെ സഹായത്താൽ മക്കളെ നാട്ടിലെ സ്കൂളിൽ ചേർത്തതിന് ശേഷം ഒരു ജോലി അന്വേഷിച്ച് സന്ദർശക വിസായിൽ അജ്മാനിൽ വരുന്നത്. കഴിഞ്ഞ കുറച്ച് മാസങ്ങളായി സന്ദർശക വിസ പുതുക്കി വീണ്ടും ജോലി അന്വേഷിച്ച് വരുമ്പോഴാണ് ജൂബിയെ മരണത്തിൻറെ മാലാഖ വന്ന് കൊണ്ട് പോകുന്നത്.മരണമുണ്ടാക്കുന്ന വേദനകളെ പറഞ്ഞു ഫലിപ്പിക്കാൻ അസാധ്യമാണ്,ചില വേർപാടുകൾ അവശേഷിക്കുന്നവരിൽ എക്കാലത്തും നൊമ്പരങ്ങളായി നിലനിൽക്കും.ഈ കുട്ടികളുടെ കാര്യത്തിലും ഇത് തന്നെയാണ്.വളരെ ചെറു പ്രായത്തിൽ തന്നെ മാതാപിതാക്കളെ നഷ്ടപ്പെട്ട വേദന ജീവിതക്കാലം മുഴുവനും അനുഭവിക്കേണ്ടി വരും.സ്വന്തം അച്ഛന്റെയും അമ്മയുടെയും കരുതലും, സനേഹവും അത് മറ്റ് ആർക്കും കൊടുക്കുവാനും കഴിയില്ല.

തിരുവന്തപുരം കടയ്ക്കാവൂർ സ്വദേശി ജീബയുടെ മൃതദേഹം ഇന്ന് രാവിലെ നാട്ടിലേക്ക് അയക്കുമ്പോൾ വല്ലാത്ത ഒരു വിഷമം മനസ്സിൽ, എന്തോ ചങ്കിൽ തിങ്ങി നിന്ന് ഭാരം തോന്നിക്കുന്ന അവസ്ഥ.വീട്ടിലേക്ക് അമ്മയുടെ നിശ്ചലമായ ശരീരം പെട്ടിയിലാക്കി കൊണ്ട് വരുമ്പോൾ എങ്ങനെ സഹിക്കുവാൻ കഴിയും ആ മക്കൾക്ക്. അച്ഛൻ മരിച്ചപ്പോൾ അമ്മയുണ്ടല്ലോ എന്ന തോന്നൽ അവർക്ക് ധെെരൃം നൽകിയിരുന്നു. സ്നേഹവും,കരുതലും മതിയാവോളം ജീബ മക്കൾക്ക് നൽകിയിരുന്നു.പുനർ വിവാഹത്തിന് ബന്ധുക്കൾ നിർബന്ധിച്ചപ്പോഴും അത് നിരസിച്ച് മക്കൾക്ക് വേണ്ടി വിദേശത്ത് ജോലി അന്വേഷിച്ച് വന്ന ആ അമ്മ വിദേശത്ത് നിന്ന് തന്നെ കൊണ്ട് വന്ന മയ്യത്ത് പെട്ടിയിൽ നിശ്ചലമായി കിടക്കുന്നു.അമ്മേ എന്ന് എത്ര പതുക്കെ വിളിച്ചാലും മറുപടി തരുന്ന അമ്മ,ഇപ്പോൾ മിണ്ടുന്നില്ല.

അതേ ഞങ്ങളെ തനിച്ചാക്കി അമ്മ വേറൊരു ലോകത്തേക്ക് പോയി എന്ന സത്യം തിരിച്ചറിയാനുളള പ്രായം തികഞ്ഞിരിക്കുന്നു ആ മക്കൾക്ക്.ദെെവമേ ആരും ഇല്ലാത്ത ഈ മക്കളെ സംരക്ഷിക്കണമെയെന്ന് പ്രാർത്ഥിക്കുന്നതോടപ്പം, സമൂഹത്തിനോടും ബന്ധുക്കളോടും അവരെ അനാഥത്വം അറിയിക്കാതെ വളർത്തുക. സമൂഹത്തിനും രാജ്യത്തിനും നന്മ ചെയ്യുന്ന മക്കളായി വളരാൻ നമ്മൾ സഹായിക്കണം. നമ്മുടെ ചിന്താഗതികൾ അതിന് സഹായിക്കട്ടെ.

ഇന്ന് നബിദിനമാണ്.ലോകത്തിൻറെ ഗുരുനാഥൻ നമ്മളെ പഠിപ്പിച്ച ഒരു കാരൃം ഞാൻ ഇവിടെ പരാമർശിക്കുകയാണ്.അനാഥകുഞ്ഞുങ്ങളുടെ മുന്നിൽ വെച്ച് സ്വന്തം മക്കളെ ലാളിക്കരുത്.

നടൻ സലിം കുമാറിനോട് മാപ്പ് പറഞ്ഞു നടി ജ്യോതി കൃഷ്ണ

‘നമുക്കെല്ലാം പ്രിയങ്കരനായ സലിം കുമാര്‍ ചേട്ടനോടാണ് എനിക്ക് ആദ്യം സോറി പറയേണ്ടത്.

2013ല്‍ മൂന്നാം നാള്‍ ഞായറാഴ്ചയുടെ സെറ്റില്‍ വച്ച് ഞാനും സലീമേട്ടനും തമ്മില്‍ വഴക്കുണ്ടായി. എന്റെ പക്വതയില്ലായ്മ കൊണ്ടാണ് അത് സംഭവിച്ചത്.ചെറിയൊരു കാര്യത്തില്‍ തുടങ്ങിയതാണ്. നല്ല രീതിയിലുള്ള വഴക്കായി മാറി.

വഴക്കുണ്ടായ ശേഷം ഞങ്ങള്‍ പരസ്പരം മിണ്ടിയിട്ടില്ല.
അന്ന് സിനിമ കഴിഞ്ഞ് സെറ്റില്‍ നിന്ന് എല്ലാവരോടും യാത്ര പറഞ്ഞ് ഇറങ്ങിയപ്പോള്‍ സലിം കുമാര്‍ ചേട്ടനോട് മാത്രം യാത്ര പറഞ്ഞില്ല.

അദ്ദേഹം അവിടെ ഇരിക്കുന്നത് ഞാന്‍ കണ്ടിരുന്നു.ഞാന്‍ അടുത്തുവന്ന് യാത്ര പറയുമെന്ന് അദ്ദേഹവും പ്രതീക്ഷിച്ചിരുന്നു.

പിന്നീട് ഞാന്‍ ചെയ്തത് ശരിയായില്ല എന്ന് അദ്ദേഹം പറഞ്ഞതായി അറിഞ്ഞു.എനിക്കും അറിയാം ആ ചെയ്തത് ശരിയായില്ല എന്ന്.

പക്ഷേ ആ ഒരു പ്രായത്തിന്റെ പക്വതക്കുറവും വാശിയും ഒക്കെയാകാം.

ഇന്ന് അത് ആലോചിക്കുമ്പോള്‍ എനിക്കു സ്വയം പുച്ഛം തോന്നുന്നു.

എന്നാല്‍ പിന്നീട് സലീമേട്ടന്‍ വളിച്ചിരുന്നു.അദ്ദേഹവുമായി പിന്നീട് സംസാരിച്ചിട്ടുണ്ടെങ്കിലും ഒരു സോറി പറയാന്‍ പറ്റിയിരുന്നില്ല.

ഈ അവസരം അതിനായി വിനിയോഗിക്കുന്നു.എന്റെ ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്നും ഞാന്‍ ക്ഷമ ചോദിക്കുന്നു.’ജ്യോതികൃഷ്ണ പറഞ്ഞു.

വിവാഹശേഷം അഭിനയരംഗത്ത് നിന്ന് വിട്ടുനിൽക്കുകയാണ് ജ്യോതികൃഷ്ണ.

രാധികയുടെ സഹോദരൻ അരുൺ രാജയെയാണ് ജ്യോതികൃഷ്ണ വിവാഹം ചെയ്തത്.

ലെെഫ് ഓഫ് ജോസൂട്ടി, ആമി തുടങ്ങിയ ചിത്രങ്ങളിൽ വേഷമിട്ടു.

സലിം കുമാർ ഇനി ജ്യോതി കൃഷ്ണയുടെ ഈ മാപ്പ് സ്വീകരിക്കുമോ എന്നാണ് ഇനി കണ്ടറിയേണ്ടത്..

മലയാളികളുടെ പ്രിയ നടൻ ഇതുവരെ ഇതിനോട് പ്രതികരിച്ചിട്ടില്ല..

സൂപ്പർ ഹിറ്റായി മാറിയ ഉദാഹരണം സുജാത എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് വന്ന താരമാണ് അനശ്വര രാജൻ. താരത്തിന്റെ രണ്ടാമത്തെ സിനിമയായ സമക്ഷം 2018 ലാണ് പുറത്തിറങ്ങിയത്.

ഇന്ന് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് താരത്തിന്റെ പുത്തൻ ഫോട്ടോസാണ്. ഇൻസ്റ്റാഗ്രാം സ്റ്റോറി ആയിട്ടാണ് അനശ്വര ചിത്രങ്ങൾ പോസ്റ്റ്‌ ചെയ്തിരിക്കുന്നത്.

തന്റെ ബാത്റൂമിൽ നിന്നുള്ള സെൽഫി പങ്കുവെച്ചു കൊണ്ടാണ് ഇപ്പോൾ എത്തിയിരിക്കുന്നത്. സോഷ്യൽ മീഡിയയെ ചൂടുപിടിപ്പിച്ച കാൽ വിവാദത്തിന് പിന്നാലെ ഇതിലും കാലുകൾ കാണിച്ചിട്ടുണ്ട് എന്നതാണ് മറ്റൊരു കാര്യം.

കൂടാതെ 2019 ൽ പുറത്തിറങ്ങിയ തണ്ണീർ മത്തൻ ദിനങ്ങൾ ആണ് ശ്രദ്ധേയമായ മറ്റൊരു സിനിമ. വൻ ഹിറ്റായി മാറിയ ചിത്രം 50 കോടിയിലേറെ കളക്ഷനാണ് അന്ന് നേടിയത് .

സോഷ്യൽ മീഡിയയിൽ നിരവധി വിമർശനങ്ങൾ ഏൽക്കേണ്ടി വന്ന താരം കൂടിയാണ് അനശ്വര. എന്നാൽ അതിനൊക്കെ ശക്തമായ മറുപടിയും താരം നൽകാറുണ്ട്. പങ്കുവച്ച നിരവധി ഫോട്ടോസും സോഷ്യൽ മീഡിയയിൽ വൈറൽ ആയി മാറാറുണ്ട്.

ബിഹാറിലെ ഭഗൽപൂർ എന്ന സ്ഥലത്ത് നിന്നുമാണ് ഈ വാർത്ത വരുന്നത്. പ്രശസ്തമായ ഒരു ഹോട്ടൽ ഉണ്ട് ഇവിടെ. മൂന്നുനില കെട്ടിടമാണ്. കെട്ടിടത്തിന്റെ ഏറ്റവും മുകളിൽ ടെറസിൽ ആയി നിലകൊള്ളുന്നത് ഒരു മഹീന്ദ്ര സ്കോർപിയോ വണ്ടി ആണ്. ആനയ്ക്ക് നെറ്റിപ്പട്ടം കെട്ടിയ പോലെയാണ് ഹോട്ടലിന് ഈ വണ്ടി ഇപ്പോൾ. എന്താണ് സംഭവം എന്നറിയാതെ നാട്ടുകാർ പലരും ഹോട്ടലിൽ കയറി അന്വേഷിച്ചു. അപ്പോഴാണ് എന്താണ് സംഭവം എന്ന് നാട്ടുകാർക്ക് പോലും മനസ്സിലാകുന്നത്. പിന്നീട് ഈ വാർത്ത സമൂഹമാധ്യമങ്ങളിൽ കാട്ടുതീപോലെ പടർന്നു. വാർത്തയുടെ സത്യാവസ്ഥ എന്താണെന്ന് അറിഞ്ഞപ്പോൾ സാക്ഷാൽ മഹീന്ദ്ര മുതലാളി പോലും ഞെട്ടി.

ഇൻതസാർ ആലം എന്ന വ്യക്തിയുടെ ഹോട്ടൽ ആണ് ഇത്. സ്കോർപിയോ ആയിരുന്നു ഇദ്ദേഹം ഉപയോഗിച്ച ജീവിതത്തിലെ ആദ്യത്തെ വണ്ടി. അതുകൊണ്ടുതന്നെ ആ വണ്ടിയോട് വൈകാരികമായ ഒരു അടുപ്പം കൂടി ഇദ്ദേഹത്തിന് ഉണ്ടായിരുന്നു. അതുകൊണ്ടാണ് വണ്ടിയുടെ മോഡലിൽ ഒരു വാട്ടർടാങ്ക് പണികഴിപ്പിക്കുകയും അത് ഹോട്ടലിന് മുകളിൽ ഒത്ത നടുവിലായി സ്ഥാപിക്കുകയും ചെയ്തത്. ഇയാളുടെ ആദ്യത്തെ വണ്ടിയുടെ അതേ നമ്പർപ്ലേറ്റ് തന്നെയാണ് വാട്ടർ ടാങ്കും ഇപ്പോൾ ഉപയോഗിച്ചിരിക്കുന്നത് എന്നാണ് നാട്ടുകാർ പറയുന്നത്.

ഇദ്ദേഹത്തിൻറെ ഭാര്യയാണ് ഇത്തരത്തിൽ ഒരു ആശയം ഇദ്ദേഹത്തിന് നൽകിയത്. ഒരിക്കൽ ആഗ്രയിൽ പോയപ്പോൾ സമാനമായ ഒരു ആശയം അവിടെ കണ്ടതിനുശേഷമാണ് ഭാര്യ ഈ കാര്യം ഭർത്താവിനോട് പറഞ്ഞത്. എന്നാൽ ഉടൻ തന്നെ ഇത്തരത്തിൽ ഒരു വാട്ടർ ടാങ്ക് നിർമ്മിക്കുവാൻ മുൻകൈയെടുത്തത് ഭർത്താവ് തന്നെ. കുടുംബത്തിനു മുഴുവൻ വൈകാരികമായി അടുപ്പമുള്ള ഒരു വണ്ടിയാണ് മഹീന്ദ്ര സ്കോർപിയോ. ആഗ്രയിൽ നിന്നും തൊഴിലാളികൾ എത്തിയാണ് ഈ വാട്ടർടാങ്ക് പണികഴിപ്പിച്ചത്. ഏകദേശം രണ്ടര ലക്ഷം രൂപയാണ് ഈ വാട്ടർടാങ്ക് നിർമിക്കുന്നതിനു വേണ്ടി ഇദ്ദേഹം ചിലവാക്കിയ തുക.

എന്നാൽ ഇപ്പോൾ ഏറ്റവും രസകരമായ വാർത്ത ഇതൊന്നുമല്ല. വാർത്ത സമൂഹമാധ്യമങ്ങളിൽ പരന്നതോടെ എല്ലാരും ഇയാളെ അഭിനന്ദിക്കുകയും പ്രശംസിക്കുകയും ചെയ്തു. അങ്ങനെ ഈ വിവരം സാക്ഷാൽ ആനന്ദ് മഹീന്ദ്ര വരെ അറിഞ്ഞു. ഇത്തരത്തിൽ ഒരു ആശയം നടപ്പാക്കിയതിന് ഇന്തസാറിന് ഒരു സലാം നൽകുകയുംചെയ്തു ആനന്ദ് മഹീന്ദ്ര. മഹീന്ദ്ര സ്കോർപിയോ എന്ന വണ്ടിയോട് ഇദ്ദേഹം കാണിക്കുന്ന സ്നേഹത്തിന് നന്ദിയുണ്ട് എന്നും ആനന്ദ് മഹീന്ദ്ര ട്വിറ്ററിൽ കൂട്ടിച്ചേർത്തു. മഹീന്ദ്ര ഗ്രൂപ്പ് ചെയർമാനാണ് ആനന്ദ് മഹീന്ദ്ര. ഇദ്ദേഹം കൂടി ട്വിറ്ററിൽ ഈ വാർത്ത ഷെയർ ചെയ്തതോടെ അക്ഷരാർത്ഥത്തിൽ ഒരു സൂപ്പർ സ്റ്റാറായി മാറിയിരിക്കുകയാണ് ബിഹാർ സ്വദേശി ഇന്തസാർ ആലം.

കൊച്ചിയിൽ വനിതാ ഡോക്ടറെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കലൂർ ആസാദ് റോഡിൽ അന്നപൂർണ വീട്ടിൽ പരേതനായ ഡോ. മാണിയുടെ ഭാര്യ ഡോ. അന്ന മാണി(91)യെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന് ഒരു മാസത്തെ പഴക്കമുണ്ടെന്നാണ് കണക്കാക്കുന്നത്.

മാനസികാസ്വസ്ഥ്യമുള്ള മകനൊപ്പമാണ് ഇവർ താമസിച്ചിരുന്നത്. വെള്ളിയാഴ്ച പാലിയേറ്റീവ് കെയർ പ്രവർത്തകർ വീട്ടിൽ എത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. അയൽക്കാരുമായും ബന്ധുക്കളുമായും അടുപ്പും പുലർത്താൻ മകൻ ഇവരെ അനുവദിച്ചിരുന്നില്ല എന്നാണ് സമീപവാസികൾ പറയുന്നത്. ഇൻക്വസ്റ്റ് പൂർത്തിയാക്കി മൃതദേഹം ജനറൽ ആശുപത്രിയിലേക്ക് മാറ്റി.

കൊച്ചി: തന്റെ ഡല്‍ഹി ബന്ധങ്ങള്‍ ഉപയോഗിച്ച് സ്വര്‍ണ്ണക്കടത്ത് കേസില്‍ നിന്ന് രക്ഷപെടുത്താമെന്ന് ഒന്നാം പ്രതി സരിത്തിന് മുഖ്യ ആസൂത്രകള്‍ കെ.ടി റമീസ് ഉറപ്പുനല്‍കിയിരുന്നുവെന്ന് കസ്റ്റംസ്. സ്വപ്‌നയ്ക്കും സന്ദീപിനുമെതിരെ കോഫെപോസ ചുമത്തുന്നതിന് നല്‍കിയ റിപ്പോര്‍ട്ടിലാണ് കസ്റ്റംസ് വെളിപ്പെടുത്തല്‍.

സ്വര്‍ണ്ണം അടങ്ങിയ ബാഗേജ് കസ്റ്റംസ് പിടിച്ചതുകൊണ്ട് പ്രശ്‌നമില്ലെന്ന് റമീസ് സരിത്തിനെ വിശ്വസിപ്പിക്കാന്‍ ശ്രമിച്ചു. കസ്റ്റംസ് പരമാവധി ചെയ്യുക കോഫേപോസെ ചുമത്തി ജയിലിലിടുകയായിരിക്കുമെന്നും റമീസ് പറഞ്ഞു. ഇപ്രകാരം ജയിലിലിട്ടാല്‍ ആറ് മാസം ജയിലില്‍ കഴിയേണ്ടി വരും. കേസ് നേരിടാനുള്ള ചെലവെല്ലാം താന്‍ വഹിക്കാമെന്നും റമീസ് വാഗ്ദാനം ചെയ്തു. ഇതിന് പുറമെ സരിത്തിന് മികച്ച പ്രതിഫലവും റമീസ് വാഗ്ദാനം ചെയ്തിരുന്നു.

താന്‍ നേരത്തെ കോഫേപോസ പ്രകാരം ജയിലില്‍ കിടന്നിട്ടുണ്ടെന്ന് റമീസ് സരിത്തിനോട് പറഞ്ഞു. ആറ് മാസം കഴിഞ്ഞ് പുറത്തുവന്നു. പാസ്‌പോര്‍ട്ട് അധികൃതര്‍ പിടിച്ചെടുത്താല്‍ ഡല്‍ഹി ബന്ധങ്ങള്‍ ഉപയോഗിച്ച് രക്ഷപെടുത്താമെന്നും റമീസ് പറഞ്ഞു.

പിടിക്കപ്പെട്ടാല്‍ തന്റെ പേര് പറയരുതെന്ന് റമീസ് പറഞ്ഞിരുന്നു. താന്‍ പുറത്ത് നിന്നാല്‍ മാത്രമേ എന്തെങ്കിലും ചെയ്യാനാകൂ എന്നാണ് ഇയാള്‍ ഇതിന് കാരണം പറഞ്ഞത്. പിടിക്കപ്പെട്ടാല്‍ ഫൈസല്‍ ഫരീദിന്‍െ്‌റ പേര് പറയാനും അവര്‍ ആലോചിച്ചിരുന്നു. തന്റെ ചില സാധനങ്ങള്‍ എത്തിക്കണമെന്ന് ഫൈസല്‍ നിര്‍ദ്ദേശിക്കുകയായിരുന്നുവെന്ന കഥ അവര്‍ മെനഞ്ഞുണ്ടാക്കിയതാണ്. ഇതനുസരിച്ചാണ് പിടിക്കപ്പെട്ടപ്പോള്‍ സരിത് മൊഴി നല്‍കിയതെന്നും കസ്റ്റംസ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.

ഡോ. ഷർമദ്‌ ഖാൻ

എല്ലാ നേത്രരോഗങ്ങളും കാഴ്ചയെ ബാധിക്കുന്നതാണെന്ന് കരുതരുത്. കാഴ്ച സാധ്യമാക്കുന്ന അവയവമായ കണ്ണിനുണ്ടാകുന്ന രോഗങ്ങൾക്ക് വളരെ പ്രാധാന്യമുണ്ട്. അതിനാൽ എല്ലാ ഇന്ദ്രിയങ്ങളിലും വച്ച് കണ്ണുകളെ പ്രധാനമായി സംരക്ഷിക്കണം.

കാഴ്ചയെ ബാധിയ്ക്കുന്നതല്ലാത്ത നേത്രരോഗങ്ങളും ‘കണ്ണായതു’കൊണ്ടുതന്നെ പ്രാധാന്യം അർഹിക്കുന്നവയാണ്. കണ്ണിനുണ്ടാകുന്ന രോഗങ്ങൾ മാത്രമാണ് കാഴ്ചയെ ബാധിക്കുന്നതെന്ന് വിചാരിച്ചിട്ടുണ്ടെങ്കിൽ അത് ശരിയല്ല. പ്രമേഹം പിൽക്കാലത്ത് റെറ്റിനോപ്പതിക്കും,വാത സംബന്ധമായ രോഗങ്ങൾ എപ്പിസ്ക്ളീറൈറ്റിസ്,സ്ക്ളീറൈറ്റിസ് തുടങ്ങിയ രോഗങ്ങൾക്കും കാരണമാകുന്നു.

കുട്ടികളിൽ ഏറ്റവും കൂടുതൽ കാഴ്ചനഷ്ടം ഉണ്ടാക്കുന്നത് വർദ്ധിച്ചുവരുന്ന ഹ്രസ്വദൃഷ്ടി അഥവാ പ്രോഗ്രസീവ് മയോപ്പിയ ആണെങ്കിൽ, മുതിർന്നവരിൽ കാറ്ററാക്ട് അഥവാ തിമിരം, കണ്ണിൻറെ പ്രഷർ കൂട്ടുന്ന ഗ്ലക്കോമ തുടങ്ങിയ രോഗങ്ങളാണ്. കുട്ടിക്കാലം മുതൽ വർദ്ധിച്ച് ക്രമേണ കാഴ്ച തീരെ കിട്ടാത്ത അവസ്ഥയിൽ എത്തുന്ന റെറ്റിനൈറ്റിസ് പിഗ് മെന്റോസ പോലെയുള്ള പാരമ്പര്യ രോഗങ്ങളും ഉണ്ട്.

തിമിരം ഉണ്ടാകുവാൻ നിരവധി കാരണങ്ങളുണ്ട്. പ്രകാശരശ്മികളെ കണ്ണിനുള്ളിലേക്ക് കടത്തി വിടാൻ പറ്റാത്ത രീതിയിൽ കണ്ണിലെ ലെൻസ് അതാര്യമാകുന്ന തിമിര രോഗത്തിൽ ലെൻസ് പൂർണമായി നീക്കം ചെയ്തും, കൃത്രിമമായി പകരം വെച്ചും പരിഹരിക്കാവുന്നതാണ്.

തിമിരമുള്ള ഒരാളുടെ കണ്ണിനുള്ളിൽ സംഭവിക്കുന്ന രോഗാവസ്ഥകൾ ശരിയായി മനസ്സിലാക്കുന്നതിന് സാധിക്കില്ല. തിമിരമുള്ള ഒരാളിൽ കണ്ണിലെ ഞരമ്പുകൾക്കും രോഗം ഉണ്ടെങ്കിലും തിമിരം കാരണം അത് മനസ്സിലാക്കാൻ സാധിക്കാത്തതിനാൽ, തിമിരം മാത്രമാണ് കാഴ്ച തടസ്സത്തിന് കാരണമെന്ന് ആദ്യം തോന്നിയേക്കാം. അങ്ങനെയുള്ളവരിൽ തിമിരം പരിഹരിച്ചശേഷം മാത്രമേ ഞരമ്പിനുള്ളിലെ പ്രശ്നങ്ങൾ ബോധ്യപ്പെടുകയുള്ളൂ.

ചികിത്സയുടെ കാര്യമെടുത്താൽ കണ്ണിൽ മരുന്ന് ഇറ്റിക്കൽ തുടങ്ങി ശസ്ത്രക്രിയ വരെ വിവിധ മാർഗങ്ങൾ ഉണ്ട്.തുള്ളി മരുന്ന് ഇറ്റിക്കൽ,ധാരയായി മരുന്ന് ഒഴിക്കൽ, ബാന്റേജ് അഥവാ വെച്ചുകെട്ടൽ, അട്ടയെ ഉപയോഗിച്ചുള്ള രക്തനിർഹരണ മാർഗ്ഗങ്ങൾ, നസ്യം , തർപ്പണം ,പുടപാകം, ക്ഷാരം ഉപയോഗിച്ചും അഗ്നി ഉപയോഗിച്ചും പൊള്ളിച്ചു കളയുന്ന ചികിത്സകൾ, ഉരച്ചു കളയൽ തുടങ്ങി മരുന്ന് കഴിച്ചു വയറിളക്കുന്നത് പോലും നേത്ര ചികിത്സയിൽ ഉപകാരപ്പെടുന്നവയാണ്.വളരെ ഫലപ്രദമായതും സങ്കീർണമായ രോഗങ്ങളിൽ പോലും കൃത്യമായ ഫലം നൽകുന്നതുമായ ചികിത്സാ ക്രമങ്ങളാണ് ഇവ.

ഒരാളിന്റെ കാഴ്ചയെ ബാധിച്ചശേഷം പ്രമേഹം നിയന്ത്രണ വിധേയമാക്കി എന്നുകരുതി നഷ്ടപ്പെട്ട കാഴ്ച പ്രമേഹരോഗിക്ക് തിരികെ കിട്ടണമെന്നില്ല. ഇത്തരം സന്ദർഭങ്ങളിൽ കണ്ണിനെയും പ്രമേഹത്തെയും ഒരുപോലെ പരിഗണിച്ചുകൊണ്ട് മാത്രമേ തുടർചികിത്സ സാധ്യമാകു.

നേത്രത്തെ ബാധിച്ചുണ്ടാകുന്ന രോഗങ്ങളിൽ മറ്റൊരാളിലേക്ക് പകരുന്നവയും പകരാത്തവയും ഉണ്ട്. ഉദാഹരണത്തിന് ചെങ്കണ്ണ് പകരുന്നതും തിമിരം പകരാത്തതുമാണ്.

എല്ലാ നേത്രരോഗങ്ങളും കണ്ണട വെച്ച് പരിഹരിക്കാൻ ആകുമോ എന്ന് രോഗികൾ അന്വേഷിക്കാറുണ്ട്. എന്നാൽ കാഴ്ചവൈകല്യം ഉണ്ടാക്കുന്ന ചില രോഗങ്ങളിൽ മാത്രമേ കണ്ണട വയ്ക്കുക എന്നത് ഒരു പരിഹാരമാർഗ്ഗം ആകുന്നുള്ളൂ. മയോപ്പിയ അഥവാ ഹ്രസ്വദൃഷ്ടി, അസ്റ്റിക്മാറ്റിസം, ദീർഘദൃഷ്ടി അഥവാ പ്രസ് ബയോപ്പിയ എന്നിവ പരിഹരിക്കുന്നതിനും ചില അലർജി രോഗമുള്ളവരിൽ പൊടിയും പുകയും ഏൽക്കുന്നത് തടയുംവിധം വലിയ കണ്ണടകൾ ധരിക്കുന്നതുമെല്ലാം ഉപകാരപ്പെടുന്നവയാണ്. എന്നാൽ കണ്ണട നിർദ്ദേശിക്കുന്നതിനുമുമ്പ് പ്രമേഹം,സൈനസൈറ്റിസ് തുടങ്ങിയ രോഗങ്ങൾ ഉണ്ടോ എന്ന് വിലയിരുത്തണം. ഉണ്ടെങ്കിൽ അവയെ കൂടി നിയന്ത്രണവിധേയമാക്കി മാത്രമേ കണ്ണട നിശ്ചയിക്കുവാൻ പാടുള്ളൂ.

അത്ര ഗുരുതരമല്ലാത്ത ഒരു രോഗത്തിന് ചെയ്യുന്ന ചികിത്സ കൂടുതൽ ഗുരുതരമായ മറ്റു ചില രോഗങ്ങളെ ഉണ്ടാക്കുന്നുണ്ട്. ഉദാഹരണത്തിന് ഡ്രൈ ഐ അഥവാ നേത്ര വരൾച്ച, റെഡ് ഐ അഥവാ ചെങ്കണ്ണ്, കൺപോളകളിലെ അലർജി കൊണ്ടുള്ള ചൊറിച്ചിൽ തുടങ്ങിയ രോഗങ്ങളിൽ ഉപയോഗിക്കുന്ന ചില സ്റ്റിറോയ്ഡ് തുള്ളിമരുന്നുകൾ കണ്ണിനുള്ളിലെ പ്രഷർ അതായത് ഇൻട്രാ ഓകുലാർ പ്രഷർ വർദ്ധിപ്പിച്ച് ഗ്ലക്കോമ എന്ന രോഗത്തെ ഉണ്ടാക്കാം.കാഴ്ച പൂർണമായും നഷ്ടപ്പെടുന്നതിന് ഗ്ലക്കോമ കാരണമാകാറുണ്ട്.

കാലാവസ്ഥാ രോഗങ്ങളിൽ ഏറ്റവും പ്രധാനവും വളരെ വേഗം പകരുന്നതുമാണല്ലോ ചെങ്കണ്ണ്.ഒരു ലബോറട്ടറി പരിശോധനകളും ആവശ്യമില്ലാത്തതും, വിശ്രമവും മരുന്നും ചില പത്ഥ്യാഹാരവും കൊണ്ട് പൂർണമായും മാറുന്നതാണ് ചെങ്കണ്ണ്. ചിലർ പറയുന്നതു പോലെ കണ്ണിലേക്കു നോക്കിയാൽ പകരുന്ന രോഗമല്ല. എന്നാൽ അത്രമാത്രം വേഗത്തിൽ ഒരാളിൽ നിന്നും മറ്റൊരാളിലേക്ക് എളുപ്പം പകരുന്ന രോഗമാണിത്.ചെങ്കണ്ണ് പിടിപെട്ടവർ അവർ

 

 

ഡോ. ഷർമദ്‌ ഖാൻ

സീനിയർ മെഡിക്കൽ ഓഫീസർ

ആയുർവേദ ദിസ്പെന്സറി

ചേരമാൻ തുരുത്ത്

തിരുവനന്തപുരം .

 

 

 

കോവിഡിന്റെ പശ്ചാത്തലത്തിൽ വിർച്വൽ ആയി കഴിഞ്ഞ ആഴ്ച്ച നടന്ന മിസ് യൂണിവേഴ്‌സ് ഓസ്‌ട്രേലിയ മത്സരത്തില്‍ പങ്കെടുത്ത 27 ഫൈനലിസ്റ്റുകളില്‍ നിന്നാണ് മരിയ തട്ടില്‍ (26) ഓസ്‌ട്രേലിയന്‍ സൗന്ദര്യറാണി പട്ടം ചൂടിയത്. വിശ്വസൗന്ദര്യ മത്സരത്തില്‍ ഓസ്‌ട്രേലിയയെ പ്രതിനിധീകരിക്കുന്നതിനു വേണ്ടിയാണ് മിസ് യൂണിവേഴ്‌സ് ഓസ്‌ട്രേലിയയെ തെരഞ്ഞെടുക്കുന്നത്.

മലയാളി-ബംഗാളി ദമ്പതികളുടെ മൂത്ത മകളാണ് 27 കാരിയായ മരിയ തട്ടില്‍. മെല്‍ബണ്‍ സ്വദേശികളാണ് മരിയ തട്ടിലും കുടുംബവും. ഇത് തുടര്‍ച്ചയായി രണ്ടാം വര്‍ഷമാണ് ഇന്ത്യന്‍ വംശജ ഓസ്‌ട്രേലിയന്‍ സൗന്ദര്യറാണിയായി തെരഞ്ഞെടുക്കപ്പെടുന്നത്. ഇന്ത്യയില്‍ നിന്ന് കുടിയേറിയ പ്രിയ സെറാവോ ആയിരുന്നു കഴിഞ്ഞ വര്‍ഷത്തെ മിസ് യൂണിവേഴ്‌സ് ഓസ്‌ട്രേലിയ.

1990കളില്‍ കേരളത്തില്‍ നിന്ന് ഓസ്‌ട്രേലിയയിലേക്ക് കുടിയേറിയതാണ് മരിയയുടെ അച്ഛന്‍ ടോണി തട്ടില്‍. അച്ഛന്റെ കുടുംബാംഗങ്ങളിൽ ഭൂരിഭാഗവും ഇപ്പോളും കേരളത്തില്‍ തന്നെയാണ് ഉള്ളത്. കുട്ടിക്കാലത്ത് കേരളത്തിലേക്ക് പല തവണ യാത്ര ചെയ്തിട്ടുണ്ടെന്നും മരിയ പറഞ്ഞു.

[ot-video][/ot-video]

കൊല്‍ക്കത്തയില്‍ നിന്നാണ് മരിയയുടെ അമ്മയുടെ കുടുംബം കുടിയേറിയത്. മെല്‍ബണില്‍ ജനിച്ചുവളര്‍ന്ന മരിയ, മോഡലും, മേക്ക് അപ് ആര്‍ട്ടിസ്റ്റും, ഫാഷന്‍ സ്‌റ്റൈലിസ്റ്റുമാണ്. മനശാസ്ത്രത്തില്‍ ബിരുദവും, മാനേജ്‌മെന്റില്‍ ബിരുദാനന്തര ബിരുദവുമുള്ള മരിയ, ഹ്യൂമന്‍ റിസോഴ്‌സസ് മേഖലയിലാണ് ജോലി ചെയ്യുന്നത്.

മെല്‍ബണിലാണ് ജനിച്ചതെങ്കിലും, പൂര്‍ണമായും ഇന്ത്യന്‍ അന്തരീക്ഷത്തിലാണ് വളര്‍ന്നതെന്ന് മരിയ തട്ടില്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്. പൂര്‍ണമായും ഒരു ഓസ്‌ട്രേലിയക്കാരിയായി സ്വയം വിലയിരുത്തുമ്പോഴും, ഇന്ത്യന്‍ പാരമ്പര്യത്തില്‍ അഭിമാനം കൊള്ളുന്നയാളാണ് മരിയ.

https://www.instagram.com/p/CHBnH0ThfH5/?utm_source=ig_embed

ജനീവ : കോവിഡ് പോസീറ്റീവായി സ്ഥിരീകരിക്കപ്പെട്ട വ്യക്തിയുമായി താന്‍ സമ്പർക്കത്തിൽ വന്നതായി റിപ്പോര്‍ട്ട് ലഭിച്ചെന്ന് ലോകാരോഗ്യ സംഘടനാ തലവന്‍ ടെഡ്രോസ് അദനോം ഗെബ്രിയേസസ്‌.

എന്നാല്‍, തനിക്കിതുവരെ കോവിഡ് ലക്ഷണങ്ങള്‍ അനഭവപ്പെട്ടിട്ടില്ലെന്നും ആരോഗ്യവാനായിരിക്കുന്നുവെന്നും അദ്ദേഹം അറിയിച്ചു.

‘കോവിഡ് പോസിറ്റീവായ ഒരാളുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഞാന്‍ ഉള്‍പ്പെട്ടതായി തിരിച്ചറിഞ്ഞിട്ടുണ്ട്. ഞാന്‍ ആരോഗ്യവാനായിരിക്കുന്നു. ലക്ഷണങ്ങളും കാണിച്ചിട്ടില്ല. പക്ഷെ വരും ദിവസങ്ങളില്‍ ഞാന്‍ ക്വാറന്റീനിലായിരിക്കും. ലോകാരോഗ്യ സംഘടന പ്രോട്ടോക്കോള്‍ പാലിച്ചു കൊണ്ട് വീട്ടിലിലിരുന്ന് ജോലി ചെയ്യും.’ ടെഡ്രോസ് ട്വീറ്റ് ചെയ്തു.

നാമെല്ലാവരും ആരോഗ്യ മാര്‍ഗ്ഗനിര്‍ദ്ദേശം പാലിക്കേണ്ടത് വളരെ പ്രധാനമാണ്. ഇങ്ങനെയാണ് നമ്മള്‍ കോവിഡ്  -19 വ്യാപനത്തിന്റെ ശൃംഖലകള്‍ തകര്‍ക്കുകയും വൈറസിനെ അടിച്ചമര്‍ത്തുകയും അതു വഴി ആരോഗ്യ സംവിധാനങ്ങളെ സംരക്ഷിക്കുകയും ചെയ്യേണ്ടതെന്നും ടെഡ്രോസ് ട്വീറ്റ് ചെയ്തു.

Copyright © . All rights reserved