ചരിത്ര പ്രസിദ്ധമായ വിക്ടോറിയ മെമ്മോറിയലിന്റെ പേര് മാറ്റാന്‍ ബിജെപി നീക്കം. വിക്ടോറിയ സ്മാരകത്തിന്റെ പേര് റാണി ജാന്‍സി സ്മാരക് മഹല്‍ എന്ന് പുനര്‍നാമകരണം ചെയ്യണമെന്ന് ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി ട്വീറ്റ് ചെയ്തു.
ഇന്ത്യയെ 90 വര്‍ഷം ചൂഷണം ചെയ്ത വിക്ടോറിയ രാജ്ഞിയുടെ പേരിലല്ല, സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടി മരിച്ച ഝാന്‍സി റാണി ലക്ഷ്മി ഭായിയുടെ പേരിലാണ് മെമ്മോറിയല്‍ അറിയപ്പെടേണ്ടതെന്നായിരുന്നു സുബ്രഹ്മണ്യന്‍ സ്വാമി ട്വീറ്റ് ചെയ്തത്.
കോല്‍ക്കത്ത തുറമുഖം ശ്യാമ പ്രസാദ് മുഖര്‍ജി തുറമുഖം എന്ന് പുനര്‍നാമകരണം ചെയ്തതിനു പിന്നാലെയാണ് ബിജെപി നീക്കം. കോല്‍ക്കത്ത പോര്‍ട്ട് ട്രസ്റ്റിന്റെ പേര് ഡോ. ശ്യാമപ്രസാദ് മുഖര്‍ജി എന്നാക്കിയാണ് പുനഃര്‍നാമകരണം ചെയ്തത്.
ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കുന്നതിന്റെ അവസാനഘട്ട ഒരുക്കങ്ങളിലാണ് പാര്‍ട്ടികള്‍. ഇപ്പോഴിതാ ഭരണകക്ഷിയായ ആം ആദ്മി പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവിട്ടെന്ന വാര്‍ത്തയാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.
ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥികളുടെ ആദ്യ ലിസ്റ്റ് പുറത്തുവിട്ടെന്ന കുറിപ്പോടെയാണ് സാമൂഹിക മാധ്യമങ്ങളില്‍ പട്ടിക പ്രചരിച്ചത്. 27 പേരുള്‍പ്പെടുന്ന പട്ടികയിലെ 21 സ്ഥാനാര്‍ത്ഥികളും മുസ്ലിംകളാണെന്നും കുറിപ്പില്‍ പറയുന്നു.
‘ഡല്‍ഹി നിവാസികള്‍ കരുതിയിരിക്കണം, ഇല്ലെങ്കില്‍ ഡല്‍ഹി മറ്റൊരു കശ്മീരാകുന്ന കാലം വിദൂരമല്ല. സീലാംപുര്‍, ഓഖ്‌ല, ഷഹീന്‍ബാഗ്, ജസോല, എന്നിവ ഉള്‍പ്പെടെയുള്ള പ്രദേശങ്ങള്‍ വോട്ട് ചെയ്യാന്‍ തയ്യാറായി. വികസനത്തിനും സത്യസന്ധതയ്ക്കും കാര്യമില്ല’- ഫേസ്ബുക്കില്‍ പ്രചരിച്ച കുറിപ്പില്‍ പറയുന്നു.
എന്നാല്‍ ആം ആദ്മി ഇത്തരമൊരു സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവിട്ടിട്ടില്ലെന്നും പ്രചരിക്കുന്നത് വ്യാജ ലിസ്റ്റാണെന്നും ആം ആദ്മിയുടെ ഐടി സെല്‍ തലവന്‍ അങ്കിത് ലാല്‍ സ്ഥരീകരിച്ചതായി ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.
അതേസമയം ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥികളുടെ പട്ടികയും ജനുവരി 14-ന് മുന്‍പ് പുറത്തു വിടുമെന്നാണ് ഔദ്യോഗിക റിപ്പോര്‍ട്ട്. ഫെബ്രുവരി 8നാണ് ഡല്‍ഹിയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്.
കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ ആദ്യ പട്ടിക ജനുവരി 14-ന് മുന്‍പ് പുറത്തു വിടും എന്നാണ് വിവരം.ബിജെപി സ്ഥാനാര്‍ത്ഥികളുടെ പട്ടിക ജനുവരി മൂന്നാം വാരം പുറത്തുവിടും എന്നാണ് പ്രതീക്ഷിക്കുന്നത്.
ബോളിവുഡ് നടി ഐശ്വര്യ റായ്‌ക്കെതിരെ ഗുരുതര ആരോപണവുമായി യുവാവ് രംഗത്ത്. ഐശ്വര്യ റായ് തന്റെ അമ്മയാണെന്ന് 32കാരന്‍ പറയുന്നു. സംഗീത് കുമാറാണ് അവകാശവാദവുമായി രംഗത്തെത്തിയത്.2017ലും ആന്ധ്രാ സ്വദേശിയായ സംഗീത് വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ഐശ്വര്യ റായ് തന്റെ അമ്മയാണെന്നും താന്‍ ജനിച്ചത് ലണ്ടനില്‍വെച്ച് ഐ.വി.എഫ് വഴിയാണെന്നും സംഗീത് പറയുന്നു. 2018ലും സംഗീത് ഇതേ അവകാശവാദവുമായി എത്തിയിരുന്നു.
ഐശ്വര്യ റായ് എന്റെ അമ്മയാണെന്നും, ചെറുപ്പത്തിലെ ഫോട്ടോ മാത്രമേ കയ്യിലുള്ളൂ അല്ലാതെ തെളിവുകളൊന്നുമില്ലെന്നാണ് അന്ന് സംഗീത് പറഞ്ഞത്. അമ്മയ്‌ക്കൊപ്പം മുംബയില്‍ താമസിക്കാനാണ് താല്‍പര്യമെന്നും സംഗീത് പറയുന്നു.അമിത ആരാധന മൂലം ഒരു നടിയെ പറ്റി അനാവശ്യ കാര്യങ്ങള്‍ പറയരുതെന്ന് ഇതിനെതിരെ ആരാധകര്‍ പറയുന്നു.
പ്രശസ്ത സീരിയലായ വാനമ്പാടിയിലെ നായികയുടെ ‘അമ്മ രുഗ്മിണായായി നടിയായി അഭിനയിക്കുന്നത് പ്രിയ മേനോനാണ്. രുഗ്മിണി എന്ന കഥാപാത്രമായി എത്തുന്ന പ്രിയ മേനോന്‍ ആണ് ഏറ്റതുമധികം വെറുപ്പ് സമ്പാദിച്ച കഥാപാത്രം . വില്ലത്തി വേഷത്തിലാണ് പ്രിയ എത്തുന്നത് .
എന്നാല്‍ എപ്പോൾ നടി സമൂഹമാധ്യമങ്ങളിൽ ഒരു വീഡിയോയിലൂടെ പ്രത്യക്ഷപ്പെട്ട തനിക്ക് വധ ഭീഷണിയുണ്ടെന്നും താന്‍ ആത്മഹത്യാ ചെയ്യുകയോ തനിക്ക് എന്തെങ്കിലും ജീവഹാനി ഉണ്ടാവുകയോ ചെയ്താല്‍ അവരാണ് കാരണമെന്നും പ്രിയ പറയുന്നു.
ആരാണ് വധഭീഷണി ഉന്നയിച്ചതെന്നു ഇവര്‍ വ്യക്തമാക്കുന്നില്ല. തന്റെ ബന്ധുക്കള്‍ ആരും കേരളത്തിലില്ലെന്നും അവരൊക്കെ പുറത്താണെന്നും അറിയിക്കേണ്ടവരെ ഒക്കെ താന്‍ ഈ വിവരം അറിയിച്ചു വരുന്നെന്നും ഇവര്‍ പറയുന്നുണ്ട്.
ഒരു ഷോര്‍ട് ഡെനിം ബ്ലൂ ടോപ്പിയില്‍ വളരെ ചെറുപ്പം തോന്നിക്കുന്ന വേഷത്തിലാണ് പ്രിയ മേനോന്‍. ഒപ്പം കാലിന്റെ വിരലറ്റത് ഒരു മുറിവുമുണ്ട് . വസ്ത്രത്തേക്കാള്‍ ആളുകള്‍ ശ്രദ്ധിച്ചത് ആ മുറിവാണ്. എന്തുപറ്റി എന്ന ചോദ്യവും ഉയരുന്നുണ്ട്. സീരിയലില്‍ അമ്മൂമ്മ വേഷം ആണെങ്കിലും ഫാഷന്‍ സെന്‌സുള്ള പ്രിയക്ക് അത്ര പ്രായമൊന്നുമില്ല.
അതേസമയം ‘ എനിയ്ക്ക് മൂന്ന് മക്കളാണ് , അമൃത് മേനോന്‍ കരിഷ്മ, കശ്മീര. ഇതില്‍ കരിഷ്മയും കാശ്മീരയും ഇരട്ട കുട്ടികളാണ്. കശ്മീരയും, അമൃതും മനിലയില്‍ എംബിബിഎസ് പഠിക്കുന്നു. കരിഷ്മ വിഷ്വല്‍ മീഡിയ ഫിലിം മേക്കിങ് പഠിക്കുന്നു. മധു മേനോന്‍ ആണ് എന്റെ ഭര്‍ത്താവ്. ഒമാന്‍ മെഡിക്കല്‍ കോളജ് അക്കാഡമിക് റജിസ്ട്രാര്‍ ആണ് അദ്ദേഹം. വാനമ്പാടിയിലെ രുക്മിണി ഒരുപാട് ആരാധകരെ എനിക്ക് സമ്മാനിച്ച കഥാപാത്രമാണ്. തികച്ചും പ്രതീക്ഷിക്കാത്ത പ്രതികരണങ്ങളാണ് അവരുടെ ഭാഗത്ത് നിന്നും ലഭിക്കുന്നത്. സ്‌നേഹവും, ദേഷ്യവും ഒക്കെ അവര്‍ കാണിക്കാറുണ്ട്.
എനിയ്ക്ക് ഒരുപാട് സന്തോഷമുണ്ട് രുക്മിണിയെ ആരാധകര്‍ ഏറ്റെടുത്തതില്‍. ഞാന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തെ പ്രേക്ഷകര്‍ ഉള്‍ക്കൊണ്ടത് കൊണ്ടാണല്ലോ എല്ലാവരും എന്നെ തിരിച്ചറിയുന്നത്. കഴിഞ്ഞിടെ ഗുരുവായൂര്‍ അമ്പലത്തില്‍ പോയപ്പോഴാണ്, അല്‍പ്പം പ്രായമായ ഒരു അമ്മ എന്റെ കൈയ്യില്‍ പിടിച്ചത്, ഈ കൈ കൊണ്ടല്ലേ ഞങ്ങളുടെ അനുമോളെ നീ ഉപദ്രവിക്കുന്നതെന്നു ചോദിച്ചു കൈയ്യില്‍ ബലമായി പിടിച്ചു വളച്ചു.
ഇതൊക്കെ കാണുമ്പോള്‍ രുക്മിണി എത്രത്തോളം സ്വാധീനം ചെലുത്തിയിട്ടുണ്ട് ആരാധകരില്‍ എന്നാണ് ഞാന്‍ ഓര്‍ക്കുക. ആദ്യമൊക്കെ ആരും സെല്‍ഫി എടുക്കാന്‍ ഒന്നും ഒപ്പം നില്‍ക്കില്ലായിരുന്നു. പക്ഷെ ഇപ്പോള്‍ ചില പ്രേക്ഷകര്‍ എന്റെ ഒപ്പം വന്നു ഫോട്ടോ ഒക്കെ എടുക്കാറുണ്ട്. ഞാന്‍ ജനിച്ചതും വളര്‍ന്നതുമെല്ലാം മുംബൈയില്‍ ആയിരുന്നു അത് കൊണ്ട് തന്നെ മലയാളം എഴുതാനും വായിക്കാനുമൊക്കെ ആദ്യം പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇപ്പോള്‍ അതെല്ലാം മാറി മാറി വരുന്നു.
രുക്മിണിയമ്മയ്ക്ക് ശബ്ദം നല്‍കി ജീവനുള്ളതാക്കി മാറ്റുന്നത് സുമ സഖറിയ ആണ്. പിന്നെ രുക്മിണിയായി എത്തുമ്പോള്‍ എന്റെ കുടുംബം തരുന്ന പിന്തുണ അത് ഒന്ന് കൊണ്ട് മാത്രമാണ് ഞാന്‍ ഈ നില വരെ എത്തിയത്. കുടുംബം മാത്രമല്ല പ്രേക്ഷകരും. അവരുടെ പിന്തുണ അത് എടുത്ത് പറയേണ്ട കാര്യമാണ്. ഞാന്‍ എന്തെങ്കിലും ആയിട്ടുണ്ടെങ്കില്‍ അത് അവരുടെ കൂടി സമ്മാനമാണ്’ , പ്രിയ മേനോന്‍ പറയുന്നു.
സംവിധായകന്‍ പ്രിയാ നന്ദന്‍ ആണ് പ്രിയ മേനോനെ അഭിനയ രംഗത്തേക്ക് കൊണ്ട് വരുന്നത്. ഏക പാത്ര നാടകത്തിലൂടെയായിരുന്നു പ്രിയയുടെ അരങ്ങേറ്റം. ഭാരത നാട്യ നര്‍ത്തകിയായും പ്രിയ ശ്രദ്ധ നേടിയ താരമാണ്. സംവിധായക, പെയ്ന്റര്‍, പാചകവിദഗ്ധ, ജ്യൂലറി മേക്കര്‍, സംഗീതജ്ഞ, അധ്യാപിക, ഫാഷന്‍ ഡിസൈനര്‍ എന്നീ നിലകളിലും പ്രിയ താരമാണ്. മിനിസ്‌ക്രീനില്‍ നിന്നും പ്രിയ ഇപ്പോള്‍ ബിഗ് സ്‌ക്രീനിലും എത്തിയിട്ടുണ്ട്. പട്ടാഭിരാമന്‍ എന്ന സിനിമയിലൂടെയാണ് പ്രിയ സിനിമാ അഭിനയ രംഗത്തേക്ക് കടന്നിരിക്കുന്നത്.
ഇന്ത്യ- ഓസ്‌ട്രേലിയ ഏകദിന പരമ്പരയിലെ ആദ്യ മത്സരം ഇന്ന് മുംബൈയില്‍ ആരംഭിക്കുകയാണ്. ഇന്ത്യയിലെ ഏകദിന പരമ്പരകളിലെ വിജയ തുടര്‍ച്ച തേടിയാണ് ഓസീസ് ഇറങ്ങുന്നത്. കഴിഞ്ഞ വര്‍ഷം 3-2നായിരുന്നു ഇന്ത്യക്കെതിരെയുള്ള ഓസ്‌ട്രേലിയയുടെ പരമ്പര വിജയം. ഇന്ത്യയില്‍ തകര്‍പ്പന്‍ റെക്കോര്‍ഡുള്ള വിദേശ ടീമാണ് ഓസ്ട്രേലിയ. ഇന്ത്യയില്‍ കളിച്ച 91 ഏകദിനങ്ങളില്‍ 52 തവണ വിജയിച്ചപ്പോള്‍ പരാജയപ്പെട്ടത് 34 മത്സരങ്ങളില്‍. ഇതില്‍ ഇന്ത്യയില്‍ ഇന്ത്യക്കെതിരെ കളിച്ചത് 61 തവണ. 29 വിജയവും 27 പരാജയവുമാണ് ഓസീസിന്റെ അക്കൗണ്ടിലുള്ളത്. ഇന്ത്യയില്‍ ഒരു വിദേശ ടീമിന്റെ മികച്ച വിജയശരാശരിയാണ് ഓസ്ട്രേലിയയുടേത്.
ഇരുരാജ്യങ്ങളും മുഖാമുഖം വന്ന ഒന്‍പത് പരമ്പരകളില്‍ അഞ്ചെണ്ണത്തില്‍ ജയിക്കാന്‍ കങ്കാരുക്കള്‍ക്കായി. ഇതും വിദേശ ടീമുകളില്‍ റെക്കോര്‍ഡാണ്. അഞ്ചില്‍ നാല് പരമ്പര ജയങ്ങളും 1994-2009 കാലഘട്ടത്തിലാണ്. തങ്ങളുടെ ആദ്യ ലോകകപ്പ് കിരീടവും(1987), 2006ല്‍ ചാമ്പ്യന്‍സ് ട്രോഫിയും ഓസീസ് നേടിയത് ഇന്ത്യയില്‍ വെച്ചാണ്. എന്നാല്‍ 2011ലെ ഏകദിന ലോകകപ്പില്‍ അഹമ്മദാബാദില്‍ ക്വാര്‍ട്ടറില്‍ ഇന്ത്യയോട് തോറ്റ് മടങ്ങി.
ശ്രീലങ്കന്‍ പരമ്പരയില്‍ വിശ്രമം അനുവദിക്കപ്പെട്ട രോഹിത് ശര്‍മ ടീമില്‍ തിരിച്ചെത്തുമ്പോള്‍ ഓപ്പണിങ്ങില്‍ രോഹിതിനൊപ്പം മികച്ച ഫോമില്‍ കളിക്കുന്ന കെ.എല്‍.രാഹുലോ ഓാസ്‌ട്രേലിയയ്‌ക്കെതിരെ മികച്ച റെക്കോര്‍ഡുള്ള ശിഖര്‍ ധവാനോ ആരിറങ്ങും എന്നത് വ്യക്തമല്ല. അതേസമയം രാഹുലിനു വണ്‍ ഡൗണ്‍ പൊസിഷനില്‍ അവസരം നല്‍കാന്‍ താന്‍ നാലാമനായി ഇറങ്ങാന്‍ തയാറാണെന്ന് ക്യാപ്റ്റന്‍ കോലി വ്യക്തമാക്കിയിരുന്നു. പരിക്കു മാറി പേസ് ബോളര്‍ ജസ്പ്രീത് ബുമ്ര ശക്തമായി തിരിച്ചെത്തിയതും ടീമിന് ആശ്വാസമാണ്.
ലബുഷെയ്ന്‍, ഐപിഎല്‍ കളിച്ച് ഇന്ത്യന്‍ പിച്ചുകളെയും ബോളര്‍മാരെയും നന്നായി മനസ്സിലാക്കിയിട്ടുള്ള സ്മിത്തും വാര്‍ണറും തന്നെയാകും ഇത്തവണ ഓസീസ് ബാറ്റിങ് നിരയെ നയിക്കുക. ബൗളിംഗ് നിരയെ കുറിച്ച് പറയുമ്പോള്‍ മിച്ചല്‍ സ്റ്റാര്‍ക്ക്, പാറ്റ് കമിന്‍സ് എന്നിവരുടെ പേസ് കരുത്താണ് ഓസീസിന്റെ ആയുധം. ഉച്ചകഴിഞ്ഞ് 1.30നാണ് മത്സരം ആരംഭിക്കുക. മത്സരത്തിന് മുന്നോടിയായി ഇരു ടീമുകളും വാംഖഡെയില്‍ പരിശീലനം നടത്തി. രണ്ടാം ഏകദിനം 17ന് രാജ്കോട്ടിലും മൂന്നാം മത്സരം 19ന് ബെംഗളൂരുവിലും നടക്കും.
ലോക സമുദ്രങ്ങളിലെ ചൂട് 2019-ൽ പുതിയ റെക്കോർഡിലെത്തിയതായി റിപ്പോര്‍ട്ട്. ആഗോള താപനത്തിന് പ്രധാന കാരണക്കാരായ ഹരിതഗൃഹ വാതകകങ്ങളുടെ 90% ത്തിലധികവും ആഗിരണം ചെയ്യുന്നത് സമുദ്രങ്ങളാണ്. ആഗോള കാലാവസ്ഥാ രൂപീകരണത്തിൽ സമുദ്രങ്ങളുടെ പങ്കു വലുതാണ്. തെക്കേ അമേരിക്കയുടെ ഭൂമദ്ധ്യരേഖാപ്രദേശത്തെ ശാന്തസമുദ്രഭാഗങ്ങളിലെ താപനിലാവ്യതിയാനങ്ങൾക്ക് (എൽ നിനോ/ല നിന) ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ മൺസൂൺ മഴയുടെ ലഭ്യതയിൽ മാറ്റങ്ങൾ വരുത്താൻ കഴിയുന്നുണ്ടെന്നത് ഇതിന്നുദാഹരണമായി നിരീക്ഷിക്കപ്പെടുന്നു.
പുതിയ വിശകലനപ്രകാരം സമുദ്രത്തിൽ ഏറ്റവും കൂടുതല്‍ ചൂട് രേഖപ്പെടുത്തിയ അഞ്ച് വർഷമാണ് കഴിഞ്ഞു പോകുന്നത്. ഭൂമിയിലെ ഓരോ വ്യക്തിയും പകലും രാത്രിയും 100 മൈക്രോവേവ് ഓവനുകൾ പ്രവർത്തിപ്പിക്കുമ്പോള്‍ ഉണ്ടാകുന്ന അത്രയും ചൂടാണ് സമുദ്രങ്ങള്‍ ഓരോ ദിവസവും ആഗിരണം ചെയ്യുന്നത്. സമുദ്രങ്ങളിലെ താപനിലകൂടിയാല്‍ അത് ശക്തമായ കൊടുങ്കാറ്റുകള്‍ക്ക് കാരണമാവുകയും, ജലചക്രത്തെ തടസ്സപ്പെടുത്തുകയും ചെയ്യുന്നു. വെള്ളപ്പൊക്കം, വരൾച്ച, കാട്ടുതീ എന്നിവക്കു പുറമേ സമുദ്രനിരപ്പ് ഉയരുന്നതടക്കമുള്ള മാരകമായ പ്രത്യാഘാതങ്ങളാണ് ജന്തു ലോകത്തെ കാത്തിരിക്കുന്നത്. കഴിഞ്ഞ രണ്ടു വര്‍ഷങ്ങളില്‍ കേരളത്തില്‍വരെ ഉണ്ടായ വെള്ളപ്പൊക്കവും, യൂറോപ്പിലെ ഉഷ്ണക്കാറ്റും, ഓസ്ട്രേലിയയില്‍ ഇപ്പോഴും നിയന്ത്രണ വിധേയമാക്കാന്‍ കഴിയാത്ത കാട്ടുതീയും അതിന് ഉദാഹരണമാണ്.
‘പേടിപ്പെടുത്തുന്ന വാര്‍ത്തയാണ് പുറത്തു വരുന്നതെന്നും, ഭൂമി എത്ര വേഗത്തിലാണ് ചൂടാകുന്നതെന്നത് ശെരിക്കും കാണിച്ചു തരുന്നത് സമുദ്രങ്ങളാണെന്നും’ യുഎസിലെ മിനസോട്ടയിലെ സെന്റ് തോമസ് സർവകലാശാലയിലെ പ്രൊഫസർ ജോൺ അബ്രഹാം പറയുന്നു. ഒരു ദശകത്തിനിടെ സമുദ്രങ്ങള്‍ ഏറ്റവും കൂടുതല്‍ ചൂടായ വര്‍ഷംകൂടിയാണ് 2019 എന്നും, മനുഷ്യ നിര്‍മ്മിത ആഗോളതാപനം നിര്‍പാദം തുടരുന്നതിന്‍റെ അനന്തരഫലമാണ് അതെന്ന് നമ്മെ ഓര്‍മ്മപ്പെടുത്തുകയാണ് ഈ കണക്കുകള്‍ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലഭ്യമായ എല്ലാ ഉറവിടങ്ങളിൽ നിന്നുമുള്ള സമുദ്ര ഡാറ്റ ഉപയോഗിച്ചുകൊണ്ടാണ് പഠനം നടത്തിയത്. അഡ്വാൻസസ് ഇൻ അറ്റ്മോസ്ഫെറിക് സയൻസസ് ജേണലിൽ വിശദമായ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
തെക്കിന്റെ കാശ്മീര്‍, ഇങ്ങനെ മഞ്ഞ് പുതച്ചുണരാന്‍ തുടങ്ങിയിട്ട് ഒരാഴ്ച്ചയെ ആയിട്ടുള്ളു. ഇത്തവണ അതി ശൈത്യമെത്താന്‍ അല്‍പം വൈകിയെങ്കിലും മഞ്ഞ് വീഴ്ചയാരംഭിച്ചതോടെ സഞ്ചാരികളും ഇവിടേയ്ക്ക് എത്തിത്തുടങ്ങി. വിദേശ സഞ്ചാരികളും, ഉത്തരേന്ത്യന്‍ സഞ്ചാരികളുമാണ് ഏറ്റവും കൂടുതല്‍ ഇപ്പോള്‍ മൂന്നാറിലേയ്ക്ക് എത്തുന്നത്. താപനില പൂജ്യത്തിനും താഴെ തുടരുന്ന മൂന്നാറിന്റെ കുളിരുതേടി സഞ്ചാരികളുടെ ഒഴുക്ക്. കഴിഞ്ഞ ഒരാഴ്ച്ചയായി മൈനസില്‍ താഴെയാണ് താപനില. മഞ്ഞില്‍ കുളിച്ച മൂന്നാറിന്റെ കാഴ്ച്ചകളിലേയ്ക്ക്.
മൂന്നാര്‍ സെവന്‍മല, ചെണ്ടുവാര, നല്ലതണ്ണി, സൈലന്റ് വാലി എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതല്‍ തണുപ്പ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതില്‍ സെവന്‍മല, നല്ലതണ്ണി എന്നിവടങ്ങളില്‍ പുലര്‍ച്ചെ മഞ്ഞ് പെയ്തുകിടക്കുന്നത് കാണാം. മൂന്നാറിലൊ, സൂര്യനെല്ലിയിലൊ, വട്ടവടയിലൊ താമസിച്ച്, അതിരാവിലെ മഞ്ഞ് പുതച്ച മണ്ണിലേയ്ക്കിറങ്ങാന്‍ കാഴ്ച്ചക്കാരുടെ തിരക്കാണിവിടെ. കൂടുതല്‍ മഞ്ഞും തണുപ്പുമാകുന്നതോടെ വിനോദ സഞ്ചാര മേഖലയിലേയ്ക്ക് സഞ്ചാരികള്‍ അധികമായിട്ടെത്തുമെന്ന പ്രതീക്ഷയിലുമാണ് നാട്ടുകാര്‍.
തൃശൂര്‍ കൊറ്റനല്ലൂരില്‍ കാല്‍നടയാത്രക്കാരുടെ ഇടയിലേക്ക് കാര്‍ പാഞ്ഞുകയറി അച്ഛനും മക്കളും ഉള്‍പ്പെടെ നാലുപേര്‍ മരിച്ചു . ഒരാള്‍ക്ക് ഗുരുതരപരുക്ക് . കൊറ്റനല്ലൂര്‍ സ്വദേശികളായ സുബ്രന്‍ (54)മകള്‍ പ്രജിത (29) , ബാബു (52), മകന്‍ വിപിന്‍ എന്നിവരാണ് മരിച്ചത്.
തുമ്പൂര്‍ അയ്യപ്പന്‍കാവ് ഉല്‍സവം കഴിഞ്ഞു മടങ്ങുകയായിരുന്നു ഇവർ. പുലർച്ചെ ഒരു മണിയോടെയായിരുന്നു സംഭവം. ഇടിയുടെ ആഘാതത്തിൽ ഇവർക്കു ഗുരുതരമായി പരുക്കേറ്റിരുന്നു. ഉടൻ തന്നെ ഇവരെ തൃശൂരിലെ വിവിധ ആശുപത്രികളിലേക്കു കൊണ്ടു പോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഇരിങ്ങാലക്കുട സ്വദേശി ഓടിച്ച കാറാണ് ഇടിച്ചത്. ഡ്രൈവറേയും കാറിലുണ്ടായിരുന്ന സുഹൃത്തുക്കളേയും കസ്റ്റഡിയിലെടുത്തു. ഡ്രൈവർ മദ്യപിച്ചിരുന്നില്ലെന്നു പൊലീസ് പറഞ്ഞു. എന്നാൽ കൂടെയുണ്ടായിരുന്ന സുഹൃത്തുക്കൾ മദ്യലഹരിയിലായിരുന്നെന്നു സൂചനയുണ്ട്. മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിനു ശേഷം ഇന്നു ഉച്ചയ്ക്കു ശേഷം ബന്ധുക്കൾക്കു വിട്ടുനൽകും. തൃശൂർ ആളൂർ സ്റ്റേഷൻ പരിധിയിലാണ് സംഭവം
റിയാദ് : മലയാളി നഴ്‌സ് സൗദി അറേബ്യയില്‍ വാഹനാപകടത്തില്‍ മരിച്ചു. കോട്ടയം ചിങ്ങവനം കുഴിമറ്റം കുരുവിളയുടെ മകളും ഖഫ്ജിയിലെ ജലാമി കമ്പനി ജീവനക്കാരന്‍ ജോജോയുടെ ഭാര്യയുമായ മേരി ഷിനോ (34) യാണ് മരിച്ചത്. കിഴക്കന്‍ സൗദിയിലെ ഖഫ്ജിയില്‍ യുവതി സഞ്ചരിച്ച കാര്‍ മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചായിരുന്നു അപകടം.
സഫാനിയയിലെ എംഒഎച്ച് ക്ലനിക്കില്‍ നാല് വര്‍ഷമായി നഴ്‌സായിരുന്നു മേരി ഷിനോ. ഷിനോയുടെ സഹോദരന്‍ ബിനോയ് കുരുവിള ദമാമിലെ നാപ്‌കോ കമ്പനി ജീവനക്കാരനാണ്.
“മാതളത്തേനുണ്ണാൻ പാറിപ്പറന്നു വന്ന മാണിക്യക്കുയിലാളെ…” എന്ന ഗാനം പാടിയത് താനാണെന്ന അവകാശവാദവുമായി മോഹന്‍ലാല്‍. ഏഷ്യാനെറ്റ് സംപ്രേക്ഷണം ചെയ്യുന്ന ബിഗ് ബോസ് റിയാലിറ്റി ഷോയ്ക്കിടെയാണ് അവതാരകന്‍ കൂടിയായ മോഹന്‍ലാല്‍ നടന്‍ ധര്‍മ്മജനോട് ഈ കാര്യം പറഞ്ഞത്. എന്നാല്‍ പി ചന്ദ്രകുമാര്‍ സംവിധാനം ചെയ്തു 1985ല്‍ പുറത്തിറങ്ങിയ ഉയരും ഞാന്‍ നാടാകെ എന്ന ചിത്രത്തിലെ ഗാനം പാടിയത് താന്‍ ആണെന്ന വെളിപ്പെടുത്തലുമായി പ്രശസ്ത ഗായകന്‍ വി ടി മുരളി രംഗത്തെത്തി. “ഏഷ്യാനെറ്റ് അവതരിപ്പിക്കുന്ന ബിഗ് ബോസ് എന്ന പരിപാടി ഞാൻ കാണാറില്ല. ഇന്നലെ രാത്രി ആ പരിപാടി സംപ്രേക്ഷണം ചെയ്ത ശേഷം എന്നെ കുറെ പേർ വിളിച്ചു. ബിഗ് ബോസ് കണ്ടില്ലെ എന്ന് ചോദിച്ചു.” എന്നാരംഭിക്കുന്ന ഫേസ്ബുക്ക് പോസ്റ്റ് “ഇന്നലെ ഏഷ്യാനെറ്റിൽ ഈ പരിപാടി നടക്കുന്ന സമയത്ത് ഒരു സാംസ്കാരിക പരിപാടി ഉൽഘാടനം ചെയ്യ് കൊണ്ട്, ജനങ്ങൾ ആവശ്യപ്പെട്ടതനുസരിച്ച് മാതളത്തേനുണ്ണാൻ പാടുകയായിരുന്നു.” എന്നു പറഞ്ഞുകൊണ്ടാണ് അവസാനിക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:
ഏഷ്യാനെറ്റ് അവതരിപ്പിക്കുന്ന ബിഗ് ബോസ് എന്ന പരിപാടി ഞാൻ കാണാറില്ല.
ഇന്നലെ രാത്രി ആ പരിപാടി സംപ്രേക്ഷണം ചെയ്ത ശേഷം എന്നെ കുറെ പേർ വിളിച്ചു.
ബിഗ് ബോസ് കണ്ടില്ലെ എന്ന് ചോദിച്ചു.
ഇല്ല എന്ന് ഞാൻ പറഞ്ഞു.
എന്താണ് കാര്യം എന്ന് തുടർന്ന് ചോദിച്ചപ്പോൾ അവർ പറഞ്ഞ കാര്യങ്ങൾ എനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല.
ഇന്ന് ആ പരിപാടിയുടെ പുന: സംപ്രേക്ഷണം എത്ര മണിക്കാണെന്നന്വേഷിച്ച് ഇന്ന് ഞാൻ കണ്ടു.
പരിപാടിയുടെ അവസാന ഭാഗത്ത്.
ശോകമൂകമായ അന്തരീക്ഷത്തിൽ ധർമജൻ എന്ന നടൻ ക്യാമ്പ് വിട്ടു പോകുന്നു.
മോഹൻലാൽ ആ നാടകത്തിന്റെ രഹസ്യം വെളിപ്പെടുത്തുന്നു.
എല്ലാവരുടെയും മുഖത്ത് ദു:ഖം ഘനീഭവിച്ചിരിക്കുന്നു.
മോഹൻലാൽ ( ലാലേട്ടൻ എന്ന് പറയാത്തത് അദ്ദേഹത്തിന് വയസ്സ് കുറവായത് കൊണ്ടാണേ.
ബഹുമാനക്കുറവ് കൊണ്ടല്ല. അങ്ങിനെ പറഞ്ഞ് ശീലവുമില്ല.ആരാധകർ ക്ഷോഭിക്കരുത് )
ധർമജനനോട് ഒരു പാട്ട് പാടാൻ പറയുന്നു.
ധർമജൻ പാടുന്നു.
” മാതളത്തേനുണ്ണാൻ പാറിപ്പറന്നു വന്ന
മാണിക്യക്കുയിലാളെ
നീയെവിടെ നിന്റെ കൂടെവിടെ
നീ പാടും പൂമരമെവിടെ “.
മോഹൻലാൽ..” ഈ പാട്ട് പാടിയതാരാണെന്നറിയാമോ ?
ധർമജൻ..” ഇല്ല”
മോഹൻലാൽ..” ഇത് ഞാൻ പാടിയ പാട്ടാണ്”
( സദസ്സിൽ കൈയടി )
മോഹൻലാൽ..
“ചന്ദ്രകുമാർ സംവിധാനം ചെയ്ത ”ഉയരും ഞാൻ നാടാകെ ” എന്ന സിനിമയ്ക്ക് വേണ്ടി ഞാൻ പാടിയതാണീ പാട്ട്”
തുടർന്ന് ഗംഭീര കൈയടി മുഴങ്ങുന്നു.
കൈയടി നേർത്തുനേർത്തു വരുന്നു.
രംഗം അവസാനിക്കുന്നു..
( ഇന്നലെ ഏഷ്യാനെറ്റിൽ ഈ പരിപാടി നടക്കുന്ന സമയത്ത് ഒരു സാംസ്കാരിക പരിപാടി ഉൽഘാടനം ചെയ്യ് കൊണ്ട്, ജനങ്ങൾ ആവശ്യപ്പെട്ടതനുസരിച്ച് മാതളത്തേനുണ്ണാൻ പാടുകയായിരുന്നു.
എന്നത് യാദൃശ്ചികം.
വാൽക്കഷണം.
———————–
പാവപ്പെട്ട പാട്ടുകാരന്റെ പിച്ചച്ചട്ടിയിലും കൈയിട്ടു തുടങ്ങിയോ?
എന്നാല്‍ 2008ല്‍ യുടൂബില്‍ അപ് ലോഡ് ചെയ്ത വീഡിയോയില്‍ വിടി മുരളി പാടിയതായാണ് പറഞ്ഞിരിക്കുന്നത്. ഹരിപ്പാട് കെ പി എന്‍ പിള്ളയാണ് സംഗീത സവിധായകന്‍.