അമേഠിയിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി പിന്നിൽ. ബിജെപി സ്ഥാനാർഥിയും കേന്ദ്രമന്ത്രിയുമായ സ്മൃതി ഇറാനിയാണ് അമേഠിയിൽ ലീഡ് ചെയ്യുന്നത്. വോട്ടെണ്ണലിന്റെ ആദ്യ ഘട്ടത്തില്‍ രാഹുലിനായിരുന്നു ലീഡ്. എന്നാൽ ബിജെപി പരാതിയെത്തുടർന്ന് വോട്ടെണ്ണൽ നിർത്തിവെച്ചിരുന്നു. പിന്നീട് വോട്ടെണ്ണൽ പുനരാരംഭിച്ചതോടെ സ്മൃതി ഇറാനി ലീഡ് ചെയ്യുകയായിരുന്നു.
കോൺഗ്രസിന്റെ യുവനേതാക്കളെല്ലാം ആദ്യഘട്ടത്തിൽ പിന്നിലാണ്. ജ്യോതിരാദിത്യ സിന്ധ്യ, മധ്യപ്രദേശിലെ ഗുണയിൽ പിന്നിലാണ്.
അതേസമയം വയനാട്ടിൽ രാഹുൽ ഗാന്ധിക്ക് അയ്യായിരത്തിലധികം വോട്ടിന്റെ ലീഡുണ്ട്. ഇടതുസ്ഥാനാർഥി പി പി സുനീർ പിന്നിലാണ്.
രാജ്യം കാത്തിരുന്ന വോട്ടെണ്ണലിൽ എൻഡിഎക്ക് വ്യക്തമായ മുന്നേറ്റം. എൻഡിഎയുടെ ലീഡ് നില 200 കടന്നു. യുപിഎ– 87, എംജിബി–10, മറ്റുള്ളവർ– 63.
ഉത്തർ പ്രദേശ്, ബിഹാര്‍, മധ്യപ്രദേശ്, മഹാരാഷ്ട്ര, കർണാടക എന്നിവിടങ്ങളിലെല്ലാം ബിജെപിക്കാണ് ലീഡ്.
കേരളത്തിൽ യുഡിഎഫ് മുന്നേറ്റം. പതിനെട്ടിടത്ത് യുഡിഎഫും രണ്ടിടത്ത് എൽഡിഎഫും ലീഡ് ചെയ്യുന്നു. തിരുവനന്തപുരത്ത് ആദ്യഘട്ടത്തിൽ മുന്നിലായിരുന്ന ബിജെപിയുടെ കുമ്മനം രാജശേഖരൻ പിന്നിലാണ്.വടകരയിൽ കോൺഗ്രസ് സ്ഥാനാർഥി കെ മുരളീധരൻ മുന്നിൽ. ആദ്യഘട്ടത്തിൽ ലീഡ് ചെയ്ത എൽഡിഎഫ് സ്ഥാനാർഥി പി ജയരാജൻ പിന്നിലാണ്.
തിരുവനന്തപുരത്ത് ബിജെപിയിൽ നിന്നും ലീഡ് തിരിച്ചു പിടിച്ച് യുഡിഎഫ്. ശശി തരൂർ മികച്ച മുന്നേറ്റമാണ് ആദ്യ ഘട്ടത്തിൽ നടത്തുന്നത്. ആദ്യ ഫലസൂചനയിൽ ബിജെപി ശക്തമായ ലീഡ് സ്വന്തമാക്കിയിരുന്നു. പത്തനംതിട്ടയെക്കാള്‍ കൂടുതല്‍ ശബരിമല വിഷയത്തില്‍ പിണറായി സര്‍ക്കാര്‍ സ്വീകരിച്ച നിലപാടുകള്‍ തെളിഞ്ഞു കത്തിയത് തിരുവനന്തപുരത്തായിരുന്നു. എല്ലാ പ്രവചന സര്‍വേകളും ഇൗ വികാരത്തിന് അടിവരയിട്ടു. ഹിന്ദു വികാരം ഉണര്‍ത്തി വോട്ടുകള്‍ പെട്ടിയിലാക്കാന്‍ ബിജെപിക്ക് ലഭിച്ച സുവര്‍ണാവസരമായിരുന്നു ഇത്തവണ. ആ കുതിപ്പിന് ആക്കം കൂട്ടാന്‍ കുമ്മനത്തെ പോലെ ഒരു സ്ഥാനാര്‍ഥി കൂടി എത്തിയതും അദ്ദേഹത്തിന്റെ വ്യക്തിപ്രഭാവവും തിരുവനന്തപുരത്തുകാരെ താമരയോട് അടുപ്പിക്കുമെന്ന് ബിജെപി കേന്ദ്ര–സംസ്ഥാന നേതൃത്വങ്ങള്‍ ഉറച്ച് വിശ്വസിച്ചിരുന്നു.
എന്നാല്‍ കോണ്‍ഗ്രസ് ലക്ഷ്യം വച്ചിരുന്നത് ന്യൂനപക്ഷമേഖലയിലെ ഉയര്‍ന്ന പോളിങിലായിരുന്നു. മോദി വിരുദ്ധ വികാരവും വര്‍ഗീയതയ്ക്ക് കേരളത്തിലില്‍ ഇടം നല്‍ക്കാത്ത ചിന്താഗതിയും വോട്ടായി പെട്ടിയിലാകുെമന്ന് കോണ്‍ഗ്രസ് ഉറപ്പിച്ചിരുന്നു. ശബരിമല വിഷയത്തില്‍ കോണ്‍ഗ്രസ് സ്വീകരിച്ച നിലപാട് ഹിന്ദുവോട്ടുകള്‍ അനുകൂലമാകുമെന്ന് കണക്കുകൂട്ടൽ നായര്‍ വോട്ടുകളിലും യുഡിഎഫ് കണ്ണുവച്ചിരുന്നു. എല്‍ഡിഎഫിന്റെ ചിട്ടയായ സംഘടനാപ്രവര്‍ത്തനവും സി.ദിവാകരന്റെ ഇമേജും ഗുണമാകുമെന്ന് എല്‍ഡിഎഫ് ക്യാപും കരുതുന്നു
ആദ്യ റൗണ്ട് വോട്ടെണ്ണൽ ആരംഭിക്കുമ്പോൾ ആലത്തൂരിലും പാലക്കാട്ടും ആദ്യ ലീഡ് യുഡിഎഫിന്. കേരളത്തില്‍ ശക്തമായ പോരാട്ടം കാഴ്ചവയ്ക്കുന്ന മണ്ഡലങ്ങളിലൊന്നാണ് ആലത്തൂർ. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ പി.കെ.ബിജു ആലത്തൂരിൽ നിന്ന് വൻ ഭൂരിപക്ഷത്തിൽ വിജയം നേടിയിരുന്നു. കേരളത്തില്‍ യുഡിഎഫിന് മേല്‍ക്കൈ ആണ് ആദ്യഘട്ടത്തില്‍. യുഡിഎഫ് പതിനാലിടത്ത് മുന്നില്‍; ആറിടത്ത് എല്‍ഡിഎഫ്.
ശക്തമായ ത്രികോണ മൽസരം നടക്കുന്ന പത്തനംതിട്ട മണ്ഡലത്തിൽ യുഡിഎഫ് ആദ്യ ഘട്ടത്തിൽ ലീഡ് ചെയ്യുന്നു. പോസ്റ്റൽ വോട്ടുകളിലും യുഡിഎഫ് കൃത്യമായ മുന്നേറ്റമാണ് നടത്തുന്നത്. ഇതുവരെ എൽഡിഎഫിനോ ബിജെപിക്കോ ഇതുവരെ ലീഡ് ചെയ്യാൻ സാധിച്ചിട്ടില്ല.
ഈ തിരഞ്ഞെടുപ്പിലെ ഏറ്റവും ശക്തമായ ത്രികോണ മൽസരങ്ങളാണ് പത്തനംതിട്ടയിൽ നടക്കുന്നത്. ശബരിമല സജീവ ചർച്ചയായ മണ്ഡലത്തിൽ ബിജെപി ശക്തമായാ മൽസരമാണ് നടത്തിയത്. സിറ്റിങ് എംപി ആന്റോ ആന്റണിയും ഇടതുമുന്നണി സ്ഥാനാർഥിയായ ആറൻമുള എംഎൽഎ വീണ ജോർജും തമ്മിലുള്ള മൽസരത്തിന്റെ ഗ്രാഫ് കുത്തനെ മാറിയതും ത്രികോണമൽസരത്തിനു മൂർച്ച കൂടിയതും ശബരിമലയുടെ പോരാളിയായി ബിജെപി ഉയർത്തിക്കൊണ്ടുവന്ന കെ. സുരേന്ദ്രൻ രംഗത്തെത്തിയതോടെയാണ്. ശബരിമല ഏറ്റവും വലിയ തിരഞ്ഞെടുപ്പു വിഷയമാകുന്ന മണ്ഡലമാണ് പത്തനംതിട്ട. അതിന്റെ പരുക്കേൽക്കുന്നത് ഇടതുപക്ഷത്തിനാണെന്നും രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തിയിരുന്നു.
രാജ്യം ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ലോക്സഭ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണെൽ ആരംഭിച്ചു. വൈകുന്നേരത്തോടെ ഏകദേശ ഫലം അറിയാമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ ഔദ്യോഗിക ഫല പ്രഖ്യാപനം രാത്രിയിലേക്കും ഒരുപക്ഷേ മേയ് 24 രാവിലെയിലേക്കും നീണ്ടു പോകാനുള്ള സാധ്യതകളും തള്ളികളയാനാവില്ല. ഏഴ് ഘട്ടങ്ങളിലായാണ് രാജ്യം ഇത്തവണ വിധിയെഴുതിയത്.
രാജ്യത്ത് 542 ലോക്സഭ മണ്ഡലങ്ങളിലായി 8,000 സ്ഥാനാര്‍ത്ഥികളാണ് ലോക്സഭ തിരഞ്ഞെടുപ്പില്‍ ജനവിധി തേടിയത്. ഏഴ് ഘട്ടങ്ങളിലായി 66.88 ശതമാനം വോട്ടര്‍മാരാണ് സമ്മതിദാനാവകാശം വിനിയോഗിച്ചത്. 90 കോടിയില്‍ അധികം വോട്ടര്‍മാരാണ് വോട്ട് ചെയ്തിരിക്കുന്നത്. ഇന്ത്യയുടെ പൊതു തിരഞ്ഞെടുപ്പ് ചരിത്രത്തില്‍ ഏറ്റവുമധികം പോളിങ് ശതമാനം രേഖപ്പെടുത്തിയ തിരഞ്ഞെടുപ്പ് കൂടിയായിരുന്നു ഇത്തവണത്തേത്.
ലോക്സഭ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണെൽ രാവിലെ എട്ട് മണിക്ക് ആരംഭിച്ചു. സംസ്ഥാനത്ത് 29 ഇടത്തായി 140 കേന്ദ്രങ്ങളിലാണ് നാളെ വോട്ടെണ്ണല്‍ നടക്കുക. രാവിലെ എട്ട് മുതല്‍ വോട്ടെണ്ണല്‍ ആരംഭിച്ചു. തപാല്‍ വോട്ടുകളാണ് ആദ്യം എണ്ണുന്നത്. അതിനു ശേഷം സര്‍വീസ് വോട്ടുകളുടെ സ്കാനിങ് ആരംഭിക്കും. വോട്ടിങ് യന്ത്രങ്ങളിലെ വോട്ട് രാവിലെ 8.30 മുതല്‍ എണ്ണി തുടങ്ങും. എട്ട് മണിക്ക് ശേഷം ലഭിക്കുന്ന തപാല്‍ വോട്ടുകള്‍ എണ്ണില്ല.
ഏഴ് ഘട്ടങ്ങളിലായാണ് രാജ്യത്ത് ഇത്തവണ ലോക്സഭ തിരഞ്ഞെടുപ്പ് നടന്നത്. ഏപ്രിൽ 23ന് നടന്ന മൂന്നാം ഘട്ടത്തിലാണ് കേരളം പോളിങ് സ്റ്റേഷനിലെത്തിയത്. തിരഞ്ഞെടുപ്പ് കമ്മിഷന്റെ അന്തിമക്കണക്ക് പ്രകാരം കേരളത്തിലെ പോളിങ് 77.67 ശതമാനമാണ്. 2.62 കോടി വോട്ടർമാരിൽ 2.03 കോടിയും വോട്ടുചെയ്തു. സംസ്ഥാന ചരിത്രത്തിലെ ഏറ്റവും ഉയർന്ന മൂന്നാം പോളിങ്ങാണിത്. 1989-നു ശേഷം ഇതാദ്യമായണ് പോളിങ് ശതമാനം ഇത്രത്തോളം ഉയരുന്നത്.
ശക്തമായ ത്രികോണമല്‍സരം നടന്ന മൂന്നുമണ്ഡലങ്ങളുള്‍പ്പെടെ കേരളത്തിലെ ഇരുപതു ലോക്സഭാ മണ്ഡലങ്ങളിലെ ജനവിധിയും ആകാംക്ഷയോടെയാണ് ഉറ്റുനോക്കുന്നത്. തിരുവനന്തപുരം, പത്തനംതിട്ട, തൃശൂര്‍ എന്നിവിടങ്ങളില്‍ ത്രികോണ മല്‍സരവും മറ്റിടങ്ങളില്‍ ഇഞ്ചോടിഞ്ച് പോരാട്ടവുമാണ് നടന്നത്.
29 ഇടങ്ങളിലായി 140 വോട്ടെണ്ണല്‍കേന്ദ്രങ്ങള്‍ സജ്ജീകരിച്ചിട്ടുണ്ട്. രാവിലെ സ്ട്രോങ് റൂമുകളില്‍ നിന്ന് വോട്ടിംങ് മെഷിനുകള്‍ ഒബ്സര്‍വര്‍മാരുടെ മേല്‍നോട്ടത്തില്‍ പുറത്തടുക്കും. പോസ്റ്റല്ബാലറ്റ് പ്രത്യേകമാണ് എണ്ണുന്നത്. സംസ്ഥാനത്തെ ഏഴ് ബൂത്തുകളില്‍ മോക്ക് വോട്ട് മാറ്റാന്‍ വിട്ടുപോയതിനാല്‍ അവിടെയും പ്രത്യേകമായി വോട്ടെണ്ണല്‍ നടത്തും. വോട്ട് എണ്ണുന്ന മുറികളില്‍ കേരളാ പൊലീസിന് പ്രവേശനമില്ല.
ആദ്യഫലസൂചനകള്‍ എട്ടേകാലോടെ ലഭിക്കും. 12 മണിയോടെ വോട്ടിങ് യന്ത്രങ്ങളിലെ വോട്ടുകളെണ്ണിത്തീരും. വിവിപാറ്റ് രസീതുകളും എണ്ണിയശേഷം ഏഴുമണിയോടെയാകും അന്തിമഫലപ്രഖ്യാപനം. ഒരു അസംബ്ലി മണ്ഡലത്തിലെ അഞ്ചുബൂത്തുകളിലെ വിവിപാറ്റ് രസീതുകളാണ് ഒത്തുനോക്കുക. ഇ.വി.എമ്മുകളില്‍ രേഖപ്പെടുത്തിയ വോട്ടും വിവി പാറ്റിലെ കണക്കും തമ്മില്‍ വ്യത്യാസം വന്നാല്‍ , വിവി പാറ്റാവും അന്തിമ കണക്കായി സ്വീകരിക്കുക.
പത്തനംതിട്ടയുടെ വിധി അറിയാൻ ആകാംക്ഷയോടയാണ് കേരളം കാത്തിരിക്കുന്നത്. ബിജെപിക്ക് പൂർണ പിന്തുണ പ്രഖ്യാപിച്ച പി.സി ജോർജിന്റെ ഒരു ഫോൺ സംഭാഷണം സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഇതിൽ മുസ്ലിം വിരുദ്ധ പരാമർശം നടത്തിയെന്നാരോപിച്ച് വലിയ രോഷമാണ് ഉയരുന്നത്. ഇന്നലെ പി.സി.ജോർജ് എംഎൽഎയുടെ വീടിനു നേരെ കല്ലേറുണ്ടായി. മുസ്ലിം യൂത്ത് ലീഗിന്റെ നേതൃത്വത്തിൽ നടത്തിയ മാർച്ചിന് ഒടുവിലാണു കല്ലേറുണ്ടായത്. ഫോണിൽ കേശവൻ നായരാണോ എന്നു ചോദിച്ചു വിളിച്ചയാളുമായുള്ള സംഭാഷണത്തിന് ഒടുവിൽ പി.സി.ജോർജ് മുസ്ലിം വിരുദ്ധ പരാമർശം നടത്തിയെന്ന് ആരോപിച്ചായിരുന്നു മാർച്ച്.
പി.സി.ജോർജിന്റേതെന്ന പേരിൽ ശബ്ദസന്ദേശം സമൂഹ മാധ്യമത്തിൽ വ്യപകമായി പ്രചരിക്കുന്നുണ്ട്. കല്ലേറുണ്ടായപ്പോൾ പി.സി.ജോർജ് വീട്ടിൽ ഉണ്ടായിരുന്നില്ല. എന്നാൽ ശബ്ദസന്ദേശം വ്യാജമാണെന്ന് മകൻ ഷോൺ ജോർജ് പറഞ്ഞു.
കഴിഞ്ഞ കാലങ്ങളില്‍ എക്സിറ്റ് പോളുകള്‍ കൃത്യമായി വന്നിട്ടുണ്ടെങ്കിലും പ്രവചനങ്ങള്‍ക്ക് തെറ്റ് പറ്റിയ ചരിത്രങ്ങളും ഉണ്ട്. പ്രധാനമായും 2004ല്‍ ബിജെപിയുടെ നേതൃത്വത്തില്‍ അടല്‍ ബിഹാരി വാജ്പേയി നയിക്കുന്ന എന്‍ഡിഎ സര്‍ക്കാരിന് ഭരണത്തുടര്‍ച്ചയുണ്ടാകുമെന്ന് എക്സിറ്റ് പോളുകള്‍ പ്രവചിച്ചിരുന്നെങ്കിലും ഭരണം നേടിയത് യുപിഎ സര്‍ക്കാരായിരുന്നു. രാജ്യം നെഞ്ചിടിപ്പോടെ കാത്തിരിക്കുകയാണ് ആര് വാഴും ആര് വീഴും എന്നറിയാന്‍.
രാജ്യത്ത് 542 ലോക്സഭ മണ്ഡലങ്ങളിലായി 8,000 സ്ഥാനാര്‍ത്ഥികളാണ് ലോക്സഭ തിരഞ്ഞെടുപ്പില്‍ ജനവിധി തേടിയത്. ആറ് ഘട്ടങ്ങളിലായി 66.88 ശതമാനം വോട്ടര്‍മാരാണ് സമ്മതിദാനാവകാശം വിനിയോഗിച്ചത്. 90 കോടിയില്‍ അധികം വോട്ടര്‍മാരാണ് വോട്ട് ചെയ്തിരിക്കുന്നത്.
വോട്ടെണ്ണല്‍ സമയം
മെയ് 23ന് രാവിലെ എട്ട് മണിക്കാണ് വോട്ടെണ്ണല്‍ ആരംഭിക്കുന്നത്. അന്നേ ദിവസം തന്നെ ഫലം പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഉച്ചയോടെ ഏകദേശ ചിത്രം ലഭിക്കുമെങ്കിലും കൃത്യമായ ഫലം അറിയണമെങ്കില്‍ വൈകുന്നേരം വരെ കാത്തിരിക്കേണ്ടി വരും. മെയ് 23ന് രാത്രിയോ 24ന് രാവിലെയോ ആയിരിക്കും തിരഞ്ഞെടുപ്പ് കമ്മീഷന് ഫലം ഔദ്യോഗികമായി പ്രഖ്യാപിക്കുക.
പ്രധാന മണ്ഡലങ്ങള്‍
ഒരു മാസത്തെ കാത്തിരിപ്പിന് ശേഷമാണ് കേരളത്തില്‍ ഫലം അറിയാന്‍ പോകുന്നത്. ഏപ്രില്‍ 23 നായിരുന്നു കേരളത്തില്‍ 20 ലോക്സഭാ മണ്ഡലങ്ങളിലേക്ക് വോട്ടെടുപ്പ് നടന്നത്. സംസ്ഥാനത്ത് 29 ഇടത്തായി 140 കേന്ദ്രങ്ങളിലാണ് നാളെ വോട്ടെണ്ണല്‍ നടക്കുക. രാവിലെ എട്ട് മുതല്‍ വോട്ടെണ്ണല്‍ ആരംഭിക്കും. തപാല്‍ വോട്ടുകളാണ് ആദ്യം എണ്ണുക. അതിനു ശേഷം സര്‍വീസ് വോട്ടുകളുടെ സ്കാനിങ് ആരംഭിക്കും. വോട്ടിങ് യന്ത്രങ്ങളിലെ വോട്ട് രാവിലെ 8.30 മുതല്‍ എണ്ണി തുടങ്ങും. എട്ട് മണിക്ക് ശേഷം ലഭിക്കുന്ന തപാല്‍ വോട്ടുകള്‍ എണ്ണില്ല. എട്ടരയോടെ ആദ്യ ഫലസൂചനകള്‍ ലഭിക്കാന്‍ തുടങ്ങും. സംസ്ഥാനം ഉറ്റു നോക്കുന്ന ആറ് മണ്ഡലങ്ങളും സ്ഥാനാര്‍ത്ഥികളും:
വയനാട്: രാഹുല്‍ ഗാന്ധി(യുഡിഎഫ്), പി.പി സുനീര്‍(എല്‍ഡിഎഫ്), തുഷാര്‍ വെള്ളാപ്പിള്ളി(എന്‍ഡിഎ)
വടകര: പി.ജയരാജന്(എല്‍ഡിഎഫ്), കെ.മുരളീധരന്(യുഡിഎഫ്)
ആലത്തൂര്‍: പി.കെ ബിജു(എല്‍ഡിഎഫ്), രമ്യാ ഹരിദാസ്(യുഡിഎഫ്)
തൃശൂര്‍: ടി.എന്‍ പ്രതാപന്(യുഡിഎഫ്), സുരേഷ് ഗോപി(എന്‍ഡിഎ), രാജാജി മാത്യൂ തോമസ് (എല്‍ഡിഎഫ്)
പത്തനംതിട്ട: ആന്റോ ആന്റണി(യുഡിഎഫ്), വീണാ ജോര്‍ജ് (എല്‍ഡിഎഫ്), കെ.സുരേന്ദ്രന്(എന്‍ഡിഎ)
തിരുവനന്തപുരം: ശശി തരൂര്‍(യുഡിഎഫ്), കുമ്മനം രാജശേഖരന്(ബിജെപി), സി.ദിവാകരന്(എല്‍ഡിഎഫ്)
ദേശീയ തലത്തില്‍ രാഹുല്‍ ഗാന്ധി മത്സരിക്കുന്ന രണ്ട് മണ്ഡലങ്ങളായ വയനാടും അമേഠിയും ഉള്‍പ്പെടെ പതിനാറ് മണ്ഡലങ്ങളിലേക്കാണ് രാജ്യം ഉറ്റു നോക്കുന്നത്.
വാരണാസി(ഉത്തര്‍പ്രദേശ്): നരേന്ദ്ര മോദി(ബിജെപി), അജയ് റായ്(കോണ്‍ഗ്രസ്), ശാലിനി യാദവ്(എസ്പി)
അമേഠി(ഉത്തര്‍പ്രദേശ്): രാഹുല്‍ ഗാന്ധി(കോണ്‍ഗ്രസ്), സ്മൃതി ഇറാനി(ബിജെപി)
റായിബറേലി(ഉത്തര്‍പ്രദേശ്): സോണിയ ഗാന്ധി(കോണ്‍ഗ്രസ്), ദിനേശ് പ്രതാപ് സിങ്(ബിജെപി)
ലക്നൗ(ഉത്തര്‍പ്രദേശ്): രാജ്നാഥ് സിങ്(ബിജെപി), പൂനം സിന്‍ഹ(എസ്പി), ആചാര്യ പ്രമോദ് കൃഷ്ണം(കോണ്‍ഗ്രസ്)
ഭോപ്പാല്‍(മധ്യപ്രദേശ്): ദിഗ്വിജയ് സിങ്(കോണ്‍ഗ്രസ്), സാധ്വി പ്രഗ്യാ ഠാക്കൂര്‍(ബിജെപി)
ഗുരുദാസ്പൂര്‍(പഞ്ചാബ്): സണ്ണി ഡിയോള്‍(ബിജെപി), സുനില്‍ ജഖര്‍(കോണ്‍ഗ്രസ്)
അമൃത്സര്‍(പഞ്ചാബ്): ഹര്‍ദീപ് സിങ് പുരി(ബിജെപി), ഗുര്‍ജിത് സിങ് ഔജ്ല(കോണ്‍ഗ്രസ്)
ബെഗുസാരയ്(ബിഹാര്‍): കനയ്യ കുമാര്‍(സിപിഐ), ഗിരിരാജ് സിങ്(ബിജെപി), തന്‍വീര്‍ ഹസന്(ആര്‍ജെഡി)
വയനാട്: രാഹുല്‍ ഗാന്ധി(യുഡിഎഫ്), പി.പി സുനീര്‍(എല്‍ഡിഎഫ്), തുഷാര്‍ വെള്ളാപ്പിള്ളി(എന്‍ഡിഎ)
അസംഗര്‍(യുപി): അഖിലേഷ് യാദവ്(എസ്പി), ദിനേശ് ലാല്‍ യാദവ് ‘നിരാഹുവ'(ബിജെപി)
ഹിസര്‍(ഹരിയാന): ദുഷ്യന്ത് ചൗതല(ജെജെപി), ഭവ്യ ബിഷ്ണോയ്(കോണ്‍ഗ്രസ്), ബ്രിജേന്ദ്ര സിങ്(ബിജെപി)
റോതക്(ഹരിയാന): ഭൂപീന്ദര്‍ സിങ് ഹൂഡ(കോണ്‍ഗ്രസ്), രമേഷ് ചന്ദര്‍ കൗശിക്(ബിജെപി), ദ്വിഗ്വിജയ് ചൗതാല(ജെജെപി), സുരേന്ദര്‍ ഛികാര(ഐഎന്‍എല്‍ഡി)
മെയ്ന്‍പൂരി(യുപി): മുലായം സിങ് യാദവ്(എസ്പി), പ്രേം സിങ് ശക്യ(ബിജെപി)
അസന്‍സോള്‍(പശ്ചിമ ബംഗാള്‍): ബാബുല്‍ സുപ്രിയോ(ബിജെപി), മൂണ്‍ മൂണ്‍ സെന്‍(ടിഎംസി)
കേന്ദ്രപര(ഒഡീഷ): ബൈജയന്ത് പാണ്ഡ(ബിജെപി), അനുഭവ് മൊഹന്തി(ബിജെഡി), ധരാനിധര്‍ നായക്(കോണ്‍ഗ്രസ്)
യുവാവിന്റെ മൃതദേഹം റെയില്‍വേ ട്രാക്കില്‍ കണ്ട സംഭവം കൊലപാതകം. സംഭവത്തിൽ ഒരു മാസത്തിന് ശേഷം അയൽവാസിയായ യുവാവ് പിടിയിൽ. പരവൂര്‍ കലയ്ക്കോട് വരമ്പിത്തുവിള വീട്ടില്‍ അശോകന്റെ (35) മരണമാണു കൊലപാതകമാണെന്നു തെളിഞ്ഞത്. വരമ്പിത്തുവിള മണികണ്ഠനെയാണ് (27) പരവൂര്‍ പൊലീസ് അറസ്റ്റു ചെയ്തത്. അശോകന്റെ മൃതദേഹം ഒരു മാസം മുന്‍പാണു പരവൂര്‍ മേല്‍പ്പാലത്തിനു സമീപം റെയില്‍വേ ട്രാക്കില്‍ കണ്ടത്.
മരണത്തില്‍ സംശയമുണ്ടെന്നു കാണിച്ച് മരണപ്പെട്ട അശോകന്റെ അമ്മ ഓമന പരാതി നല്‍കിയതിനെ തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണു സത്യം പുറത്ത് വന്നതും പ്രതി കുടുങ്ങുന്നതും. കഴിഞ്ഞ ഏപ്രില്‍ 17നാണു സംഭവം. അന്ന് അശോകനും മണികണ്ഠനും മറ്റൊരു സുഹൃത്തും കൂടി മദ്യപിച്ചു. ഇടയ്ക്കു മദ്യത്തിനൊപ്പം കഴിക്കാന്‍ എന്തെങ്കിലും വാങ്ങാനായി മണികണ്ഠനും സുഹൃത്തും കൂടി പോയി. മടങ്ങിവന്നപ്പോള്‍ സ്ഥലത്ത് അശോകനെയും കണ്ടില്ല, ബാക്കി മദ്യവും കണ്ടില്ല.
സുഹൃത്ത് വീട്ടിലേക്കു മടങ്ങിയെങ്കിലും മണികണ്ഠന് അശോകനെ പിന്തുടര്ന്നു പോയി. പരവൂര്‍ മേല്‍പ്പാലത്തിനടുത്തുവച്ച് അശോകനെ കണ്ടപ്പോള്‍ ഇരുവരും തമ്മില്‍ ഉന്തുംതള്ളുമായി. മണികണ്ഠന് പിടിച്ചുതള്ളിയപ്പോള്‍ അശോകന് അതുവഴി വന്ന ട്രെയിനടിയില്‍പ്പെട്ടു തല്‍ക്ഷണം മരിക്കുകയായിരുന്നു എന്നും പറവൂര്‍ പോലീസ് പറഞ്ഞു
മസ്കറ്റ്: ഒമാനിൽ ഒഴുക്കിൽ പെട്ട് കാണാതായ മഹാരാഷ്ട്ര സ്വദേശി ഷബ്ന ബീഗത്തിന്റെ മൃതദേഹം കണ്ടെത്തി. അപകടത്തിൽ നിന്നും രക്ഷപെട്ട സർദാർ ഫസൽ അഹമ്മദ് പത്താന്റെ മാതാവാണ് ഷബ്ന ബീഗം. ഏഴുപേരടങ്ങുന്ന കുടുംബം സഞ്ചരിച്ചിരുന്ന വാഹനം ശക്തമായ വെള്ളപ്പാച്ചിലിൽ അകപെട്ടാണ് അപകടം സംഭവിച്ചത്.
വാദി ബാനി ഖാലിദില്‍ ഇന്ത്യക്കാരായ ആറു പേരാണ് ശനിയാഴ്ച ഉണ്ടായ വെള്ളപ്പാച്ചിലിൽ കാണാതായത്. മറ്റു അഞ്ചു പേർക്കായുള്ള തിരച്ചിൽ പുരോഗമിക്കുന്നു. ഷബ്ന ബീഗത്തിന്റെ മൃതശരീരം ഇബ്രയിലെ സർക്കാർ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.