Latest News

ചെങ്ങന്നൂർ മംഗലത്ത് മൂന്നു പേരെ മരിച്ചനിലയിൽ കണ്ടെത്തി. പ്രളയത്തിൽ ഒറ്റപ്പെട്ട വീട്ടിലാണ് മൃതദേഹങ്ങൾ കാണപ്പെട്ടത്.

മംഗലത്ത് കണ്ണോലിൽ ശോശാമ്മയുടെയും മകന്റെയും ചെറുമകന്‌റെയും മൃതദേഹം ആണ് കാണപ്പെട്ടത്

കാലവർഷകെടുതിയിൽ ഒറ്റപ്പെട്ടുപോയവരെ രക്ഷിക്കാൻ 200 മത്സ്യബന്ധനബോട്ടുകൾ കൂടി അധികമായി വിന്യസിച്ചതായി മുഖ്യമന്ത്രി പിണറാ‍യി വിജയൻ. വിഴിഞ്ഞത്തു നിന്നുള്ള 19 ബോട്ടുകൾ തിരുവല്ല മേഖലയിലേക്ക് രക്ഷാപ്രവർത്തനത്തിന് എത്തിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.  അഞ്ചുതെങ്ങിൽ നിന്നുള്ളവ പത്തനംതിട്ടയിലും , പൂവാറിൽ നിന്നുള്ള ബോട്ടുകൾ പന്തളത്തും എത്തിച്ചേർന്നു. കൊല്ലം നീണ്ടകരയിൽ നിന്നുള്ള 15 ബോട്ടുകൾ തിരുവല്ല, ചെങ്ങന്നൂർ എന്നിവിടങ്ങളിൽ രക്ഷാപ്രവർത്തനം നടത്തുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.

പൊന്നാനിയിൽ നിന്നുള്ള 30 ബോട്ടുകളിൽ 15 എണ്ണം വീതം തൃശൂരിലും, എറണാകുളത്തും രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്നു. കണ്ണൂർ അഴീക്കലിൽ നിന്നുള്ള 15 ബോട്ടുകളും തലശ്ശേരിയിൽ നിന്നുള്ള 33 ബോട്ടുകളും ചാലക്കുടിയിൽ രക്ഷാപ്രവർത്തനത്തിൽ പങ്കുചേരും.  നീന്തൽ വിദഗ്ധർ കൂടിയായ മത്സ്യത്തൊഴിലാളികളും ഈ സംഘത്തിനൊപ്പമുണ്ടെന്നും ആവശ്യത്തിനനുസരിച്ച് രക്ഷാപ്രവർത്തനത്തിനായി 62 ബോട്ടുകൾകൂടി സജ്ജമാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

പ്രളയം വിഴുങ്ങിയ പ്രദേശങ്ങളിലെ ദുരിതാശ്വാസപ്രവർത്തനങ്ങൾക്കായി ക്രിക്കറ്റ് താരം സഞ്ജു സാംസൺ 15 ലക്ഷം രൂപ സംഭാവന നൽകി. സഞ്ജുവിന്റെ പിതാവ് വിശ്വനാഥ് സാംസണും സഹോദരൻ സാലി സാംസണും ചേർന്നാണ് തുക മുഖ്യമന്ത്രിക്ക് കൈമാറിയത്.

ഇന്ത്യ എ ടീമിന്റെ മത്സരങ്ങൾക്കായി സഞ്ജു വിജയവാഡയിലാണ്. കുട്ടനാട്ടിലെ ദുരിതാശ്വാസപ്രവർത്തനങ്ങൾക്കായി സഞ്ജു കഴിഞ്ഞയാഴ്ച ഒരു ലക്ഷം രൂപ സംഭാവന നൽകിയിരുന്നു.

മഴക്കെടുതിൽ സംസ്ഥാനത്ത് ഇന്ന് അഞ്ച് മരണം.

മലപ്പുറം ജില്ലയിൽ രണ്ടും ഇടുക്കി, പത്തനംതിട്ട, തൃശൂർ ജില്ലകളിൽ ഓരോ മരണവുമാണ് റിപ്പോർട്ട് ചെയ്തത്.

മലപ്പുറം – 2 കൊണ്ടോട്ടിക്ക് സമീപം ഒഴുക്കിൽപെട്ട ചക്കാലക്കുന്ന് സ്വദേശി ഹക്കീമി (23) ന്‍റെ മൃതദേഹം കണ്ടെത്തി. ഒതുക്കുങ്ങൽ മോതിയിൽ കാളിക്കുട്ടി (72) എന്ന സ്ത്രീ മരിച്ചു.

പത്തനംതിട്ട – 1 സീതത്തോടിൽ ഉരുൾപൊട്ടലിൽ കാണാതായ രാജമ്മയുടെ മൃതദേഹം കണ്ടെത്തി

തൃശൂർ- 1 റാഞ്ചേരി ഉരുൾപൊട്ടലിൽപെട്ട മുണ്ടപ്ലാക്കൽ ഷാജിയുടെ മൃതദേഹം ഇന്ന് കണ്ടെത്തി

ഇടുക്കി – 1 പെരിയാറിൽ ഒഴുക്കിൽപെട്ട് പൂണ്ടിക്കുളം സ്വദേശി തങ്കമ്മ (55) മരിച്ചു

13 ജില്ലകളിൽ ഇന്നും റെഡ് അലർട്ട്. മുഖ്യമന്ത്രി അറിയിച്ചതാണ് ഇക്കാര്യം. ഇടുക്കി ജില്ല പൂർണമായും ഒറ്റപ്പെടുന്ന അവസ്ഥയിലേക്കാണ്. ഇടുക്കിയിൽ ഭൂരിഭാഗം ഭാഗങ്ങളിലും വൈദ്യുതിയില്ല. അതേസമയം, പ്രളയത്തിൽ ദുരിതമനുഭവിക്കുന്ന കേരളം സന്ദർശിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നെത്തും. സംസ്ഥാനത്ത് മഴ തുടരുന്നു. വടക്കൻ ജില്ലകളിലും മധ്യകേരളത്തിലും പല സ്ഥലങ്ങളും ഒറ്റപ്പെട്ടു.

പതിനായിരക്കണക്കിന് ആളുകൾ വിവിധ ഇടങ്ങളിലായി കുടുങ്ങിക്കിടക്കുകയാണ്. തൃശൂർ ജില്ലയിലെ പല സ്ഥലങ്ങളും വെള്ളത്തിനടിയിലായി. ചാലക്കുടി ടൗൺ പൂർണമായും വെള്ളത്തിൽ മുങ്ങി. ഇടുക്കി ഡാമിൽ ജലനിരപ്പ് 2402.20 അടിയിലേക്ക് ഉയർന്നു. പെരിയാറിൽ ജലനിരപ്പ് ക്രമാതീതമായി ഉയരുകയാണ്. മുല്ലപ്പെരിയാറിൽ 141.6 ആണ് ജലനിരപ്പ്. അതേസമയം, ദുരിതപ്പെയ്ത്തിൽ സംസ്ഥാനത്ത് വ്യാഴാഴ്ച മാത്രം മരിച്ചത് 54 പേർ.

നെഞ്ചടിക്കിപ്പിടിച്ച് നടത്തിയൊരു രക്ഷാപ്രവര്‍ത്തനം വലിയ വിജയമായതിന്‍റെ ആശാവസത്തിലാണ് സേന ഇപ്പോള്‍. കൊച്ചിയില്‍ പ്രസവവേദന തുടങ്ങിയ യുവതിയെ ഹെലികോപ്റ്റര്‍ വഴി രക്ഷപ്പെടുത്തി.

ആശുപത്രിയിലെത്തിച്ച ഉടന്‍ യുവതി പ്രസവിച്ചു. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു. രക്ഷാപ്രവര്‍ത്തകരുടെ സൂക്ഷ്മതയ്ക്കൊപ്പം യുവതി കാട്ടിയ മനഃസ്സാന്നിധ്യത്തിനും നല്ലത് പറയുകയാണ് നേവിയും നാടും. വിഡിയോ.

പ്രളയദുരത്തിൽ കഷ്ടപ്പെടുന്നവർക്ക് സഹായം നീട്ടി നടൻ ടൊവിനോയും സംഘവും വീണ്ടും. ആവശ്യമുള്ളതെല്ലാം നൽകാനല്ല അത്യാവശ്യത്തിനുള്ളതെല്ലാം ഒരുക്കാനാണ് താരത്തിന്റെ നേതൃത്വത്തിലുള്ള സംഘം ഇരിങ്ങാലക്കുടയിൽ ക്യാംപ് ഒരുക്കിയത്. ഇരിങ്ങാലക്കുടയിൽ ദുരിതാശ്വാസ ക്യാംപിൽ ആവശ്യമായ വസ്തുക്കൾ ഇന്നലെ എത്തിച്ചിരുന്നു.

ഇതിന് പിന്നാലെയാണ് ഭക്ഷണങ്ങളും വസ്ത്രങ്ങളും സാനിറ്ററി നാപ്കിനുകളും അടങ്ങിയ ഒരു കൗണ്ടർ ഇരിങ്ങാലക്കുട ക്രെസ്റ്റ് കോളജ് ഒാഡിറ്റോറിയത്തിൽ താരത്തിന്റെ നേതൃത്വത്തിൽ ക്രമീകരിച്ചിരിക്കുന്നത്. ഇവിടെ ഭക്ഷണവും വസ്ത്രങ്ങളും ശേഖരിച്ച് ക്യാംപുകളിൽ എത്തിക്കാനുള്ള നീക്കവും സജീവമാണ്. ബിസ്ക്കറ്റ്, കുടിവെള്ളം, ലുങ്കി, നൈറ്റി, സാനിറ്ററി നാപ്കിൻ തുടങ്ങിയ സാധനങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. ആവശ്യക്കാർക്ക് ഇത് ഇവിടെ നിന്നും ശേഖരിക്കുകയും ചെയ്യാം.
രക്ഷാപ്രവർത്തനത്തിന് സംസ്ഥാന സർക്കാരിനൊപ്പം തോളോട്തോൾ ചേർന്ന് പ്രവർത്തിക്കണമെന്നും താരം ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്ത വിഡിയോയിൽ പറയുന്നു. ദുരിതബാധിതരെ ഇന്നലെ വീട്ടിലേക്ക് ക്ഷണിച്ച് താരം ഫെയ്സ്ബുക്കിൽ കുറിപ്പിട്ടിരുന്നു.

പ്രളയക്കെടുതി രൂക്ഷമായ ആലുവ, ചാലക്കുടി, പത്തനംതിട്ട, പന്തളം ഭാഗങ്ങളില്‍ ഒറ്റപ്പെട്ടുപോയ ആയിരങ്ങളെ രക്ഷപ്പെടുത്തുന്ന നടപടികള്‍ പുരോഗമിക്കുന്നു. പ്രളയബാധിത മേഖലകളില്‍ ഭക്ഷണപ്പൊതികളെത്തിക്കുന്ന നടപടികളും പുരോഗമിക്കുന്നു. ദേശീയ സംസ്ഥാന പാതകളില്‍ വെള്ളം കയറിയതിനാല്‍ എറണാകുളത്ത് നിന്ന് വടക്കന്‍ കേരളത്തിലേക്കുള്ള ഗതാഗതം പല ഭാഗങ്ങളിലും തടസപ്പെട്ടു.

മഹാപ്രളയത്തില്‍ മുങ്ങിയ എറണാകുളം, തൃശൂര്‍, പത്തനംതിട്ട ജില്ലകളില്‍ രാവിലെതന്നെ രക്ഷാപ്രവര്‍ത്തനം സജീവമായി. സൈന്യത്തിന്‍റെ 23 ഹെലികോപ്റ്ററുകളും നാന്നൂറിലധികം ബോട്ടുകളും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു. നാട്ടുകാരും മല്‍സ്യതൊഴിലാളികളും എല്ലാ സഹായവുമായി ഒപ്പംകൂടി.

പെരിയാര്‍, ചാലക്കുടിപ്പുഴ, അച്ചന്‍കോവിലാര്‍, പമ്പ എന്നിവയുടെ ജനനിരപ്പില്‍ വലിയ മാറ്റമില്ല. ആലുവയില്‍ പെരിയാറിന് ഏഴ് കിലോമീറ്റര്‍ ചുറ്റളവിന് അപ്പുറത്തേക്കും വെള്ളമെത്തി. ചാലക്കുടി ടൗണ്‍ ഉള്‍പ്പെടെ മുങ്ങി. മുരിങ്ങൂര്‍ േദശീയപാത മേല്‍പാലം വെള്ളത്തിനടിയിലായി. ആലുവയിലേക്ക് ഡ്യൂട്ടിക്കുപോയ 50 പൊലീസുകാര്‍ പാലത്തില്‍ കുടുങ്ങിയെങ്കിലും പിന്നീട് സുരക്ഷിതമായി മാറ്റി. കുണ്ടൂരില്‍ 5000പേര്‍ കഴിയുന്ന ക്യാംപിലേക്ക് വെള്ളംകയറുന്നു. സമാന അനുഭവം ആലങ്ങാട്ടെ ക്യാംപിനുമുണ്ടായി.

ഇടുക്കിയില്‍ അണക്കെട്ടില്‍നിന്ന് കൂടുതല്‍ ജലം ഇന്ന് തുറന്നുവിടില്ല. ജലനിരപ്പ് 2403 അടിയിലെത്തിയാല്‍ മാത്രമേ അതില്‍ തീരുമാനമെടുക്കൂ. നിലവില്‍ 2402. 35 അടിയാണ് ജലനിരപ്പ്. പെരിങ്ങല്‍കുത്ത് ഡാം തുടര്‍ച്ചയായ രണ്ടാം ദിവസവും നിറഞ്ഞൊഴുകുന്നു. വൈദ്യുതിയും, മൊബൈല്‍ – ഫോണ്‍ ബന്ധങ്ങളും നിശ്ചലമായ ഇടുക്കി ഏതാണ് ഒറ്റപ്പെട്ട അവസ്ഥയിലാണ്. ചിലയിടങ്ങളില്‍ ദിവസങ്ങള്‍ക്കുശേഷം ഇന്ന് മഴ മാറിനിന്നു.

കനത്ത മഴയിലും മഴക്കെടുതിയിലും സംസ്ഥാനത്ത് കഴിഞ്ഞ 17 ദിവസത്തിനിടെ മരിച്ചത് 164 പേര്‍. കഴിഞ്ഞ മൂന്നുദിവസത്തിടെ മാത്രം 119 പേര്‍ മരിച്ചു. ഇന്നുമാത്രം 14 ജീവനുകള്‍ പൊലിഞ്ഞു. പത്തനംതിട്ട സീതത്തോട് ഉരുൾ പൊട്ടലില്‍ കാണാതായ മുണ്ടൻപാറ പാട്ടാളത്തറയിൽ പ്രമോദിന്റെ മൃതദേഹം കണ്ടെത്തി.

നെന്മാറയിലും തിരുവിഴാംകുന്നിലും കാണാതായവരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. കൊച്ചിയില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ സുതാലയത്തില്‍ അശോഖന്‍ മരിച്ചു. ചങ്ങാടം മറിഞ്ഞാണ് അപകടം. തൃശൂരില്‍ ഇന്ന് നാലുപേര്‍ മരിച്ചു. ചാലക്കുടിയില്‍ മരംവീണ് രണ്ട് സ്ത്രീകള്‍ മരിച്ചു. കൊടുങ്ങല്ലൂരിലും ആലവയിലും ഗോതുരുത്തിലും വരന്തരപ്പിള്ളിയിലും ഓരോ മുങ്ങി മരണങ്ങളും ഇന്ന് നടന്നു.

നൂറ്റാണ്ടിലെ മഹാപ്രളയത്തെ സൈന്യത്തിന്‍റെ സഹായത്തോടെ മറികടക്കാനുള്ള തീവ്രശ്രമത്തില്‍ കേരളം….

സംസ്ഥാനത്തെ എല്ലാ ജില്ലകളും പ്രളയ ബാധിതമെന്ന് മുഖ്യമന്ത്രി . പത്തനംതിട്ട ,ആലപ്പുഴ ,എ റ ണാകുളം ,തൃശ്ശൂർ ജില്ലകളിലെ പ്രളയ ബാധിത പ്രദേശങ്ങളിൽ നിന്ന് 12 ഹെലികോപ്റ്ററുകൾ ഉപയോഗിച്ച് ‘ജനങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് ഒഴിപിക്കുന്നതിനാണ് മുൻ ഗണന. ഒരു ലക്ഷം ഭക്ഷണ പൊതികളും കുടിവെള്ളവും വിതരണം ചെയ്യും .പെരിങ്ങൽകുത്ത് ഡാം സുരക്ഷിതമാണെന്നും മുഖ്യമന്ത്രി അറിയിച്ചു.

സംസ്ഥാനത്ത് ഗുരുതര സ്ഥിതി വിശേഷമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. പ്രധാനമന്ത്രിയുമായി മുഖ്യമന്ത്രി വീണ്ടും സംസാരിച്ചു. സ്ഥിതിഗതികൾ പ്രധാനമന്ത്രിയെ അറിയിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. ദുരന്തനിവാരണ ഏകോപനസെല്‍ യോഗം ഇന്ന്

മഹാപ്രളയത്തില്‍ മുങ്ങിയ എറണാകുളം, തൃശൂര്‍, പത്തനംതിട്ട ജില്ലകളില്‍ രക്ഷാപ്രവര്‍ത്തനം ഊര്‍ജിതം. പെരിയാര്‍, ചാലക്കുടിപ്പുഴ, അച്ചന്‍കോവിലാര്‍, പമ്പ എന്നിവയുടെ ജലനിരപ്പ് ഉയരുന്നതാണ് പ്രളയം രൂക്ഷമാക്കിയത്. ആലുവയില്‍ പെരിയാറിന് ഏഴ് കിലോമീറ്റര്‍ ചുറ്റളവിന് അപ്പുറത്തേക്കും വെള്ളമെത്തി.

ചാലക്കുടി ടൗണ്‍ ഉള്‍പ്പെടെ മുങ്ങി. മുരിങ്ങൂ  മേല്‍പാലം വെള്ളത്തിനടിയിലായി. ആലുവയിലേക്ക് ഡ്യൂട്ടിക്കുപോയ 50 പൊലീസുകാര്‍ പാലത്തില്‍ കുടുങ്ങി. കുണ്ടൂരില്‍ 5000പേര്‍ കഴിയുന്ന ക്യാംപിലേക്ക് വെള്ളംകയറുന്നു. പന്തളത്തും അപ്രതീക്ഷിത പ്രളയമുണ്ടായി. വെള്ളം അതിവേഗതയില്‍ കുത്തിയൊലിക്കുന്നു. അവിടെനിന്ന് ജനങ്ങളെ ഒഴിപ്പിക്കുന്ന നടപടികള്‍ തുടരുകയാണ്.

മഴക്കെടുതികളില്‍ കഴിഞ്ഞ രണ്ടുദിവത്തിനിടെ മരിച്ചവരുടെ എണ്ണം 111 ആയി. മലപ്പുറം മറ്റത്തൂരില്‍ ക്യാംപില്‍ ചികില്‍സകിട്ടാതെ വീട്ടമ്മ മരിച്ചു. പാലക്കാട് മഴയ്ക്ക് അല്‍പം ശമനമുണ്ട്. നെന്മാറ, മണ്ണാര്‍ക്കാട് എന്നിവിടങ്ങളിലെ ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്കായി തിരച്ചില്‍ തുടരുന്നു. ഭാരതപ്പുഴയും കരകവിഞ്ഞ് ഒഴുകുന്നു. ആഴപ്പുഴ വേമ്പനാട് കായലിലും ജലനിരപ്പ് ഉയരുന്നു. രാജീവ് ബോട്ട് ജെട്ടിയില്‍ വെള്ളംകയറി.

നെന്മാറ ഉരുള്‍പൊട്ടലില്‍ മൂന്നുവയസുകാരന്റെ മൃതദേഹം കണ്ടെടുത്തു.ചാലക്കുടി മൂഞ്ഞേലിയില്‍ വീടിന് മുകളിലേക്ക് മരണം വീണ് രണ്ടു മരണം. തൃശൂര്‍ ജില്ലയില്‍ 23പേരും മലപ്പുറം ഇടുക്കി ജില്ലയില്‍ 24പേര്‍ വീതവും മരിച്ചു. മലപ്പുറത്ത് 19പേരും മൂന്നാറില്‍ ഏഴും കോട്ടയത്ത് നാലു പേരും മരിച്ചു

പമ്പാ നദിയിലൂടെ വേമ്പനാട്ടുകായലിലെത്തുന്ന അധികജലം കടലിലേക്ക് ഒഴുക്കുന്നതിനായി തോട്ടപ്പള്ളി സ്പില്‍വേ 11 മണിക്ക് തുറക്കും. കുട്ടനാട്ടിലെ വെള്ളപ്പൊക്കം ഒഴുവാക്കാനാണ് നടപടി. 11 മണി മുതല്‍ ദേശീയപാതയില്‍ ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തും. അതേസമയം ഇടുക്കിയില്‍ അണക്കെട്ടില്‍നിന്ന് കൂടുതല്‍ ജലം ഇന്ന് തുറന്നുവിടില്ല. ജലനിരപ്പ് 2403 അടിയിലെത്തിയാല്‍ മാത്രമേ അതില്‍ തീരുമാനമെടുക്കൂ. നിലവില്‍ 2402. 35 അടിയാണ് ജലനിരപ്പ്. വൈദ്യുതിയും, മൊബൈല്‍ – ഫോണ്‍ ബന്ധങ്ങളും നിശ്ചലമായ ഇടുക്കി ഏതാണ് ഒറ്റപ്പെട്ട അവസ്ഥയിലാണ്

ഇടുക്കി അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്ത് മഴ കുറഞ്ഞു. ജലനിരപ്പ് 2402.3 അടിയായി. മുല്ലപ്പെരിയാർ മേഖലയിൽ മഴയിൽ നേരിയ കുറവ്. ജലനിരപ്പ് 141 അടി. ചെറുതോണി അണക്കെട്ടിൽ നിന്നും തൽക്കാലത്തേക്ക് കൂടുതൽ വെള്ളം പുറത്തേക്കൊഴുക്കില്ലെന്നു കെഎസ്ഇബി അറിയിച്ചു. മൂന്നാറിൽ കനത്ത മഴ തുടരുന്നു. കട്ടപ്പന, നെടുങ്കണ്ടം, കുമളി, പീരുമേട് എന്നിവിടങ്ങളിലേക്കുള്ള റോഡുകൾ തകർന്നു. വാർത്താവിനിമയ ബന്ധങ്ങൾ മുഴുവൻ തകരാറിലായി. ഇടുക്കി പൂർണമായും ഒറ്റപ്പെട്ട അവസ്ഥയിലാണ്. ഭക്ഷ്യധാന്യങ്ങൾക്കു ക്ഷാമം. പെട്രോൾ കിട്ടാനില്ല. ഉള്ള പമ്പുകളിൽ വൻ തിരക്ക്. ഇടുക്കിയിലേക്ക് ഭാരവാഹനങ്ങൾക്കു നിയന്ത്രണം ഏർപ്പെടുത്തിയതോടെ റേഷൻ ഉൾപ്പെടെയുള്ള സാധനങ്ങൾ ഹൈറേഞ്ചിലേക്ക് എത്തിക്കാനാകാത്ത സ്ഥിതിയാണ്. റോഡുകളെല്ലാം അപകടത്തിലായതിനാൽ വാഹനങ്ങൾ പൊലീസ് നിയന്ത്രണത്തിലാണ്. തൊടുപുഴയിൽ മഴ പൂർണമായി കുറഞ്ഞു. അടിമാലി മേഖലയിലെ പല ഭാഗങ്ങളും മണ്ണിടിച്ചിൽ ഭീഷണിയിലാണ്

ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം മധ്യപ്രദേശ് മേഖലയിലേക്ക് മാറി. കേരളത്തില്‍ അതിതീവ്ര മഴ ഉണ്ടാകില്ല. അതേസമയം 13 ജില്ലകളിലും റെഡ് അലര്‍ട് തുടരും. പ്രളയക്കെടുതിയിൽ വലയുന്ന കേരളത്തിനു ആശ്വാസം പകരുന്നതാണ് പുതിയ അറിയിപ്പ്.

പ്രളയത്തില്‍ കുടുങ്ങിയവരെ കൂട്ടത്തോടെ ഒഴിപ്പിക്കുന്ന തീവ്രശ്രമത്തിന് തുടക്കം. കൂടുതല്‍ ഹെലികോപ്റ്ററുകളും ബോട്ടുകളും സേനാംഗങ്ങളും രംഗത്ത്. മല്‍സ്യബന്ധനബോട്ടുകളുമായി മല്‍സ്യതൊഴിലാളികളും പ്രളയമേഖലകളിലെത്തി. പ്രളയമേഖലകളിലേക്ക് ഹെലികോപ്റ്ററുകളിലും കൂടുതല്‍ ഭക്ഷണം എത്തിക്കും. നാലു വിമാനം ഭക്ഷണം തിരുവനന്തപുരത്തെത്തി. കൂടുതല്‍ ഉടനെത്തും.

സംസ്ഥാനത്തെ മഹാപ്രളയത്തില്‍ പെട്ട് ഒറ്റപ്പെട്ടവരെ രക്ഷപെടുത്താന്‍ നാവികസേനയുടെ അതിതീവ്രദൗത്യം തുടരുന്നു. 40 ഡൈവിങ് ടീമുകളും ഹെലികോപ്റ്ററുകളുമായി ഓപ്പറേഷന്‍ മദത് എന്ന ദൗത്യംഎല്ലാത്തരത്തിലും സഹായഹസ്തവുമായി രംഗത്തുണ്ട്.

പെരിയാറില്‍ നിന്ന് കുതിച്ചെത്തിയ വെള്ളത്തില്‍ ഭൂരിഭാഗവും മുങ്ങിയ കൊച്ചിയില്‍ നാവികസേന പൂര്‍ണസമയ നിരീക്ഷണം നടത്തുന്നുണ്ട്. 40 റെക്സ്യൂ ഡൈവിങ് ടീമുകള്‍ ജെമിനി ബോട്ടുകളുമായി രക്ഷാദൗത്യം നടത്തുന്നു. കഴിഞ്ഞദിവസം വരെ 150– ഓളം ആളുകളെയാണ് എയര്‍ലിഫ്റ്റ് ചെയ്തത്. രക്ഷപെടുത്തിയവര്‍ക്ക് നാവികസേനാ ആസ്ഥാനത്ത് ക്യാംപ് ഒരുക്കിയിട്ടുണ്ട്. ഇതിന് പുറമേ ഫോര്‍ട്ട് കൊച്ചിയിലും ആലുവയിലും നാവികസേനയുടെ ദുരിതാശ്വാസ ക്യാംപുകളുണ്ട്.

പന്തളത്ത് അവിചാരിത പ്രളയം. അച്ചന്‍കോവിലാറും പമ്പയും കരകവിഞ്ഞു. പന്തളം നഗരം മുങ്ങി. വെള്ളം അതിവേഗതയില്‍ കുത്തിയൊലിക്കുന്നു. ജില്ലയിലെ രക്ഷാദൗത്യം വെല്ലുവിളി നേരിടുന്നു.

പ്രളയബാധിത മേഖലയിലേക്ക് രക്ഷാപ്രവര്‍ത്തകര്‍ എത്തിയിരുന്നത് പന്തളം വഴിയായിരുന്നു.

കനത്ത മഴയിൽ ചാലക്കുടി ടൗണില്‍ ജലനിരപ്പ് ഉയരുന്നു. മുരിങ്ങൂര്‍ ദേശീയപാത മേല്‍പാലം മുങ്ങി. ആലുവയിലേക്ക് ഡ്യൂട്ടിക്കുപോയ 50 പൊലീസുകാര്‍ പാലത്തില്‍ കുടുങ്ങി.

കുണ്ടൂരില്‍ 5000പേര്‍ കഴിയുന്ന ക്യാംപിലേക്ക് വെള്ളംകയറുന്നു.

ഇടുക്കി ജില്ലയില്‍ പലയിടത്തും വൈദ്യുതി നിലച്ചിട്ട് 24 മണിക്കൂറാകുന്നു. മൊബൈല്‍, ലാന്‍ഡ് ഫോണുകളും നിശ്ചലം,പ്രധാന റോഡുകളും തടസപ്പെട്ടു

രക്ഷാപ്രവര്‍ത്തനത്തിനു പോലും ആരെയും വിളിക്കാനാവുന്നില്ല

ഇടുക്കി അണക്കെട്ടില്‍നിന്ന് പുറത്തേക്ക് അധികജലം ഉടന്‍ ഒഴുക്കില്ല. ഇപ്പോള്‍ പുറത്തേക്ക് ഒഴുക്കുന്ന ജലത്തിന്‍റെ അളവ് കൂട്ടില്ല. നീരൊഴുക്കില്‍ നേരിയ കുറവുണ്ട്. ജലനിരപ്പ് 2402.35 അടിയാണ്.

പുറത്തേക്ക് ഒഴുക്കുന്ന ജലത്തിന്‍റെ അളവ് കൂട്ടുന്നത് 2403 അടിയിലെത്തിയാല്‍ മാത്രം. ഇപ്പോള്‍ പുറത്തേക്ക് ഒഴുക്കുന്നത് 1500 ഘനമീറ്റര്‍ വെള്ളമാണ്.

സംസ്ഥാനത്ത് രണ്ടുദിവസത്തിനിടെ മഴക്കെടുതിയില്‍ 108 ജീവനുകള്‍ പൊലിഞ്ഞു. ഇന്ന് മലപ്പുറം മറ്റത്തൂര്‍ ക്യാംപില്‍ ചികില്‍സ കിട്ടാതെ  സ്ത്രീ മരിച്ചു. പത്തനംതിട്ട പാണ്ടനാട് വയോധിക രക്ഷപ്പെടുന്നതിനിടെ വെള്ളത്തില്‍ വീണുമരിച്ചു. തൃശൂര്‍ ജില്ലയില്‍ 21പേരും മലപ്പുറം ഇടുക്കി ജില്ലയില്‍ 24പേര്‍ വീതവും മരിച്ചു. മലപ്പുറത്ത് 19പേരും മൂന്നാറില്‍ ഏഴും കോട്ടയത്ത് നാലുപേരും മരിച്ചു

വടക്കാഞ്ചേരി കുറാഞ്ചേരിയിൽ ഉരുൾപൊട്ടി നാലു വീടുകളിലെ 12 പേരടക്കം തൃശൂർ ജില്ലയിൽമാത്രം 21 മരണം. മലപ്പുറം ചെറുകാവ് ഐക്കരപ്പടിക്കു സമീപം രണ്ടു വീടുകളിലേക്കു മണ്ണിടിഞ്ഞുവീണു 12 പേരും അരീക്കോട് ഓടക്കയം ആദിവാസി കോളനിയിൽ ഉരുൾപൊട്ടലിൽ‌ ഏഴുപേരും മരിച്ചു. ഇടുക്കിയിൽ രണ്ടു ദിവസങ്ങളിലായി 24 മരണം. മൂന്നാറിൽ മണ്ണിടിച്ചിലിൽ ഒരു കുടുംബത്തിലെ നാലുപേർ ഉൾപ്പെടെ ഏഴുപേരും നെടുങ്കണ്ടത്ത് ഉരുൾപൊട്ടലിൽ വീടു തകർന്ന് ഒരു കുടുംബത്തിലെ മൂന്നുപേരും മരിച്ചു

കോട്ടയം ജില്ലയിൽ ഈരാറ്റുപേട്ട വെള്ളികുളത്ത് ഉരുൾപൊട്ടി ഒരു കുടുംബത്തിലെ നാലുപേർ മരിച്ചു. ഒരാളെ കാണാതായി.സംസ്ഥാനമാകെ രണ്ടര ലക്ഷത്തിലേറെപ്പേർ ദുരിതാശ്വാസ ക്യാംപുകളിൽ. എറണാകുളം ജില്ലയിൽ മാത്രം 1.12 ലക്ഷം പേർ. പത്തനംതിട്ട ജില്ലയിൽ മൂന്നിൽ രണ്ടു ഭാഗവും വെള്ളത്തിൽ. കുട്ടനാട് കഴിഞ്ഞ മാസത്തേതിനെക്കാൾ ഗുരുതര സ്ഥിതിയിൽ. നാളേക്കുശേഷം മഴ കുറയുമെന്നു കാലാവസ്ഥാ പ്രവചനം. വിവിധ ജില്ലകളിലായി 87 സ്ഥലങ്ങളിൽ ഉരുൾപൊട്ടി. ആയിരങ്ങൾ വീടുകളിൽ ഒറ്റപ്പെട്ടു

RECENT POSTS
Copyright © . All rights reserved