Latest News

ഗോള്‍ഡന്‍ ഗ്ലോബ് പ്രയാണത്തിനിടെ പായ്മരം ഒടിഞ്ഞ വഞ്ചിയില്‍ രണ്ടുദിവസമായി സമുദ്രത്തില്‍ തുടരുന്ന നാവികന്‍ അഭിലാഷ് ടോമിയെ രക്ഷപ്പെടുത്തിയതായി നാവികസേന അറിയിച്ചു. അഭിലാഷ് സുരക്ഷിതനും ബോധവാനാണെന്നും സേന ട്വിറ്ററിൽ അറിയിച്ചു. അഭിലാഷിനൊപ്പം മല്‍സരിച്ച ഗ്രെഗറെ രക്ഷിക്കാന്‍ ഒസിരിസ് നീങ്ങുകയാണ്.

ഫ്രഞ്ച് കപ്പലായ ഒസിരിസ് അഭിലാഷിന്റെ വഞ്ചിയ്ക്കടുത്തെത്തിയിരുന്നു. കപ്പലിലെ ചെറുബോട്ടില്‍ ഡോക്ടര്‍മാരടങ്ങുന്ന രക്ഷാപ്രവര്‍ത്തകര്‍ അഭിലാഷ് ടോമിയുടെ അരികിലെത്തി. അഭിലാഷിന്റെ വഞ്ചിയുടെ സ്ഥാനം നിരീക്ഷിച്ച് ഇന്ത്യന്‍ വ്യോമസേന വിമാനവും എത്തിയിട്ടുണ്ട്.

തുരിയ എന്നു പേരുള്ള പായ്‍വ‍ഞ്ചിയിലായിരുന്നു യാത്ര. നേരത്തേ അഭിലാഷ് ഒറ്റയ്‌ക്ക് ലോകം ചുറ്റിവന്ന മാദേയി എന്ന പായ്‍‍വഞ്ചിയില്‍ ആധുനിക സംവിധാനങ്ങള്‍ ഉണ്ടായിരുന്നെങ്കില്‍ തുരിയയില്‍ ഭൂപടവും വടക്കുനോക്കിയന്ത്രവും മാത്രമാണ് ഉണ്ടായിരുന്നത്.

ഓസ്ട്രേലിയയിലെ പെർത്തിൽ നിന്ന് 1,900 നോട്ടിക്കൽ മൈൽ അകലെയുള്ള സ്ഥലത്തു വെച്ചായിരുന്നു അപകടം. മണിക്കൂറില്‍ 120 കിലോമീറ്ററിലേറെ ശക്തിയില്‍ വീശിയടിച്ച കാറ്റിലും, 14 മീറ്ററിലേറെ ഉയരത്തില്‍ ഉയര്‍ന്നു പൊങ്ങിയ തിരമാലയിലും പെട്ടാണ് അപകടമുണ്ടായത്.

നടുവിനു പരുക്കേറ്റ് അനങ്ങാനാവാത്ത സ്ഥിതിയിലാണെന്നും വഞ്ചിയിലുണ്ടായിരുന്ന ഐസ് ടീ കുടിച്ചതു മുഴുവൻ ഛർച്ചെന്നും അഭിലാഷ് സന്ദേശമയച്ചു. കാൽവിരലുകൾ അനക്കാം. എന്നാൽ, ദേഹത്താകെ നീരുണ്ട്. പായ്‌വഞ്ചിയിലെ ആശയവിനിമയ ഉപകരണങ്ങളുടെ ചാർജ് കഴിയാറായെന്നും സന്ദേശത്തിൽ പറഞ്ഞു.

പ്രതികൂല കാലാവസ്ഥ രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളിയായിരുന്നു. എട്ടു മീറ്ററോളം ഉയരത്തിലുള്ള തിരമാലകളും ശക്തമായ കാറ്റുമാണു രക്ഷാദൗത്യം വൈകിപ്പിച്ചത്. അഭിലാഷിൻറെ കയ്യിലുണ്ടായിരുന്ന സാറ്റലൈറ്റ് ഫോണിന് തകരാർ സംഭവിച്ചതിനാൽ രക്ഷാപ്രവർത്തകരുമായുള്ള ആശയവിനിമയം ഇടക്കു വെച്ചു നിലച്ചു.
ഇന്ത്യൻ നേവിക്കൊപ്പം ആസ്ട്രേലിയൻ നേവിയും ഫ്രഞ്ച് നേവിയും രക്ഷാപ്രവർത്തനത്തിൽ കൈകോർത്തു. ആദ്യമെത്തിയത് ഫ്രഞ്ച് കപ്പലായ ഒസിരിസ് ആണ്.

ജൂലൈ ഒന്നിന് ഫ്രാന്‍സില്‍ നിന്നാണ് കമാന്‍ഡര്‍ അഭിലാഷ് ടോമി 30000 നോട്ടിക്കല്‍ മൈല്‍ കടലിലൂടെ താണ്ടാനുള്ള ഗോള്‍ഡന്‍ ഗ്ളോബ് പ്രയാണത്തിന് തുടക്കം കുറിച്ചത്.
അഭിലാഷിനെ ഓസ്ട്രേലിയയിലേക്ക് കൊണ്ടുപോകാനാണ് സാധ്യത

വാര്‍ത്ത സന്തോഷകരമെന്ന് പിതാവ് ടോമി പ്രതികരിച്ചു. അഭിലാഷിനെ ഓസ്ട്രേലിയയിലേക്ക് കൊണ്ടുപോകാനാണ് സാധ്യത. . ആരോഗ്യസ്ഥ്തി മെച്ചപ്പട്ടതാണെന്ന് അറിയുന്നത് ആശ്വാസകരമാണ്. അഭിലാഷിന്റെ അനുജ‍ന്‍ ഓസ്ട്രേലിയയിലുണ്ട്. താനും പോകുമെന്ന് ടോമി പറഞ്ഞു.

മൗറീഷ്യസില്‍ നിന്ന് മൂന്നുമണിക്കൂര്‍ ദൂരത്താണ് നാവികസേനയുടെ പി.എട്ട്.ഐ വിമാനം അഭിലാഷിന്റെ പായ്‍വഞ്ചി കണ്ടെത്തിയത്. പ്രതികൂല കാലാവസ്ഥ രക്ഷാപ്രവര്‍ത്തനത്തിന് തടസമായി. റേഡിയോ സന്ദേശങ്ങളോട് അഭിലാഷ് പ്രതികരിക്കുന്നുണ്ടെന്നും സേന അറിയിച്ചു. മേഖലയില്‍ 30 നോട്ടിക്കല്‍ മൈല്‍ വേഗത്തില്‍ കാറ്റും, കൂറ്റന്‍ തിരമാലയുമാണ്. കാറ്റില്‍പ്പെട്ട് പായ്‍വഞ്ചി കടലില്‍ അനിയന്ത്രിതമായി ചുറ്റിക്കറങ്ങുകയാണെന്നും നാവികസേന അറിയിച്ചു.

പായ്മരം തകര്‍ന്ന് വീണ് നടുവിന് ഗുരുതരമായി പരുക്കേറ്റ അഭിലാഷ് ചലിക്കാനാകാത്ത സ്ഥിതിയിലാണ്. ജൂലൈ ഒന്നിന് ഫ്രാന്‍സില്‍ നിന്നാണ് കമാന്‍ഡര്‍ അഭിലാഷ് ടോമി 30000 നോട്ടിക്കല്‍ മൈല്‍ കടലിലൂടെ താണ്ടാനുള്ള ഗോള്‍ഡന്‍ ഗ്ളോബ് പ്രയാണത്തിന് തുടക്കം കുറിച്ചത്

കന്യാസ്ത്രീയുടെ പീഡനപരാതിയിൽ അറസ്റ്റിലായ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ 14 ദിവസത്തേക്കു റിമാന്‍ഡ് ചെയ്തു. ബിഷപിനെ പാലാ സബ് ജയിലിലേക്കു മാറ്റും. അടുത്ത ശനിയാഴ്ച വീണ്ടും കോടതിയില്‍ ഹാജരാക്കും. ജാമ്യാപേക്ഷ ഹൈക്കോടതി മാറ്റിവച്ചു. മുന്‍കൂര്‍ ജാമ്യാപേക്ഷ അറസ്റ്റോടെ അപ്രസക്തമായെന്ന് ഹൈക്കോടതി അറിയിച്ചു.

പൊലീസ് വ്യാജതെളിവുകള്‍ സൃഷ്ടിക്കുകയാണെന്ന് ബിഷപ്പ് ജാമ്യഹര്‍ജിയില്‍ ആരോപിച്ചു. അറസ്റ്റ് നിയമവിരുദ്ധമാണെന്നും ക്രിമിനല്‍ നടപടി ചടങ്ങള്‍ പാലിച്ചില്ലെന്നും ഹര്‍ജിയില്‍ പറയുന്നു. മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണനയിലിരിക്കെ അറസ്റ്റ് ചെയ്തതു ശരിയായില്ല. തന്റെ ആരോഗ്യസ്ഥിതി മോശമാണെന്നും ബിഷപ് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു

ബിഷപിനെനെതിരെ സിബിഐ അന്വേഷണം ആവശ്യമില്ലെന്നു ഹൈക്കോടതി. പൊലീസിനെ സ്വതന്ത്രമായി അന്വേഷിക്കാന്‍ വിടണം. സിബിഐ അന്വേഷണം ആവശ്യപ്പെട്ട പൊതുതാല്‍പര്യഹര്‍ജികള്‍ ഹൈക്കോടതി തീര്‍പ്പാക്കി. ഹര്‍ജികള്‍ക്കുപിന്നില്‍ മറ്റെന്തെങ്കിലും താല്‍പര്യമുണ്ടോയെന്നും കോടതി ആരാഞ്ഞു.

കൂടുതൽ തെളിവുകൾ ശേഖരിക്കുന്നതിനു ബിഷപ്പിനെ നുണപരിശോധനയ്ക്കു വിധേയനാക്കാൻ അന്വേഷണ സംഘം ആലോചിക്കുന്നുണ്ട്. പരിശോധനയ്ക്കുള്ള അപേക്ഷയെ ബിഷപ് എതിർത്താൽ അതു മറ്റൊരു സാഹചര്യ തെളിവാക്കാനാണു പൊലീസിന്റെ ആലോചന

ഞായറാഴ്ച ബിഷപ്പിനെ കുറവിലങ്ങാട്ടെ നാടുകുന്നു മഠത്തിലെത്തിച്ചു തെളിവെടുത്തു. സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന കേസിൽ അന്വേഷണം വേഗത്തിലാക്കിയിട്ടുണ്ട്. ഫാ. ജയിംസ് ഏർത്തയിലിനെതിരെയാണു കേസുള്ളത്. അന്വേഷണം പുരോഗമിക്കുമ്പോൾ ബിഷപ് ഉൾപ്പെടെ കൂടുതൽ പേരെ പ്രതി ചേർത്തേക്കാം. പരാതിക്കാരിയായ കന്യാസ്ത്രീയുടെ ചിത്രം പ്രചരിപ്പിച്ച കേസിൽ മിഷനറീസ് ഓഫ് ജീസസ് വക്താവ് സിസ്റ്റർ അമലയ്ക്കെതിരെയും നടപടിയുണ്ടാകും. കേസുകളിൽ ഒരാഴ്ചയ്ക്കുള്ളിൽ അന്വേഷണം പൂർത്തിയാക്കാൻ ജില്ലാ പൊലീസ് മേധാവി ഹരിശങ്കർ അന്വേഷണ ഉദ്യോഗസ്ഥൻ കെ.സുഭാഷിനു നിർദേശം നൽകി.

കൊച്ചി: കന്യാസ്ത്രീ പീഡനത്തില്‍ അറസ്റ്റിലായ മുന്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കുന്നു. വെള്ളിയാഴ്ച അറസ്റ്റ് ചെയ്ത ബിഷപ്പിനെ ശനിയാഴ്ച പാലാ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയിരുന്നു. പോലീസ് മൂന്നു ദിവസം കസ്റ്റഡി ആവശ്യപ്പെട്ടെങ്കിലും രണ്ടു ദിവസമാണ് അനുവദിച്ചത്. ഇന്ന് ബിഷപ്പിനെ വീണ്ടും കോടതിയില്‍ ഹാജരാക്കും. ബിഷപ്പ് ഇന്ന് വീണ്ടും ജാമ്യാപേക്ഷ സമര്‍പ്പിക്കും.

ശനിയാഴ്ച ജാമ്യാപേക്ഷ നല്‍കിയിരുന്നെങ്കിലും കോടതി തള്ളിയിരുന്നു. ഇന്ന് ഉച്ചക്ക് 2.30 വരെയാണ് ബിഷപ്പിന്റെ കസ്റ്റഡി കാലാവധി. അതുകൊണ്ടുതന്നെ ജാമ്യഹര്‍ജി ഇന്ന് കോടതി പരിഗണിച്ചേക്കില്ല. അന്വേഷണവുമായി ബിഷപ്പ് പൂര്‍ണമായും സഹകരിച്ചെന്നും അറസ്റ്റ് അനാവശ്യമായിരുന്നെന്നും ചൂണ്ടിക്കാട്ടിയാണ് ജാമ്യാപേക്ഷ. എന്നാല്‍ ബിഷപ്പ് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് പോലീസ് അറിയിച്ചിരുന്നു.

മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നതാണെന്നും അതില്‍ തീരുമാനമെടുക്കാന്‍ കോടതി മാറ്റിവെച്ചിരുന്നതാണെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാണിക്കും. ഇന്നലെ കുറവിലങ്ങാട് മഠത്തില്‍ തെളിവെടുപ്പിന് ശേഷം ബിഷപ്പിനെ പോലീസ് ക്ലബ്ബില്‍ എത്തിച്ചിരുന്നു. ഇന്നലെ വൈകിട്ടും ബിഷപ്പിനെ പോലീസ് ചോദ്യംചെയ്തിരുന്നു. ഉച്ചയ്ക്കു ശേഷമായിരിക്കും ബിഷപ്പിനെ പാലാ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കുന്നത്.

ഹരികുമാര്‍ ഗോപാലന്‍

ലിവര്‍പൂള്‍ മലയാളി അസോസിയേഷന്‍ ലിമയുടെ നേതൃത്വത്തില്‍ ശനിയാഴ്ച ലിവര്‍പൂള്‍ വിസ്‌ട്ടോന്‍ ടൗണ്‍ ഹാളില്‍ നടന്ന ഓണാഘോഷം വളരെ ഗംഭീരമായി. രാവിലെ കുട്ടികളുടെ കലാപരിപാടിയോടെ ആരംഭിച്ച പരിപാടികളില്‍ വടംവലി, കലം തല്ലിപൊളിക്കല്‍, മുതലായ കായിക പരിപാടികളും നടന്നു. ഉച്ചക്ക് 12 മണിയോട് കൂടി ആരംഭിച്ച വിഭവസമൃദ്ധമായ ഓണസദ്യക്കു ശേഷം ലിമ കമ്മറ്റി അംഗങ്ങളുടെയും സ്‌പോണ്‍സര്‍, മാത്യു അബ്രാഹത്തിന്റെയും നേതൃത്വത്തില്‍ തിരിതെളിച്ചു കൊണ്ട് പരിപാടികള്‍ക്ക് തുടക്കം കുറിച്ചു ലിമ സെക്രട്ടറി ബിജു ജോര്‍ജ് സ്വാഗതം ആശംസിച്ചു. കേരളത്തിലെ ദുരന്തത്തിന്റെ ഭീകരത വിളിച്ചറിയിക്കുന്ന ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ചു. ട്രഷറര്‍ ബിനു വര്‍ക്കിയാണ് ഇതു തയാറാക്കിയത്.

പ്രളയത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ടും അതോടൊപ്പം കേരളത്തിന്റെ ഹീറോകളായ മത്സ്യത്തൊഴിലാളികളും എമര്‍ജന്‍സി സര്‍വീസസും നടത്തിയ മഹത്തായ പ്രവര്‍ത്തനത്തെ അഭിനന്ദിച്ചുകൊണ്ടും പ്രസിഡണ്ട് ടോം ജോസ് തടിയംപാട് സംസാരിച്ചു. പിന്നീട് എല്ലാവരും കൈയില്‍ കത്തിച്ചുപിടിച്ച മെഴുകുതിരിയുമായി ഒരു മിനിറ്റ് എഴുന്നേറ്റുനിന്നു മരിച്ചവര്‍ക്കുവേണ്ടി മൗനമാചരിച്ചു

ലിമ ശേഖരിക്കുന്ന ഫണ്ടിന്റെ നാലില്‍ ഒന്ന് യുകെയിലേക്ക് കുടിയേറിയ മത്സ്യത്തൊഴിലാളി കുടുംബത്തില്‍പ്പെട്ടവരുമായി ബന്ധപ്പെട്ട് കേരളത്തിലെ മത്സ്യത്തൊഴിലാളി സമൂഹത്തിനു എത്തിച്ചു കൊടുക്കുമെന്നും അറിയിച്ചു. സമ്മേളനത്തില്‍ വച്ച് എ ലെവല്‍, GCSC പരീക്ഷകളില്‍ ഉന്നത വിജയം നേടിയ കുട്ടികളെ ആദരിച്ചു. ഓള്‍ യുകെ വള്ളംകളി മത്സരത്തില്‍ ഒന്നാം സമ്മാനം നേടിയ ലിവര്‍പൂള്‍ ജവഹര്‍ ക്ലബിനെ വേദിയില്‍ ആദരിച്ചു.

പരിപാടിയില്‍ വച്ച് ലിവര്‍പൂളിലെ തോമസ് ജോര്‍ജ് (തൊമ്മന്‍) കൃഷി ചെയ്തു ഉണ്ടാക്കിയ മുന്തിരി ലേലം ചെയ്തപ്പോള്‍ ചാരിറ്റിക്കു ലഭിച്ചത് 1100 പൗണ്ട്. ലിമ വൈസ് പ്രസിഡണ്ട് മാത്യു അലക്‌സാണ്ടറിന്റെ നേതൃത്വത്തില്‍ നടന്ന ഫണ്ട് ശേഖരണത്തില്‍ 500 പൗണ്ട് സമാഹരിക്കാനും കഴിഞ്ഞു. കുട്ടികളും വലിയവരും അവതരിപ്പിച്ച വിവിധ കലാപരിപാടികള്‍ നിറഞ്ഞ കൈയടിയോടെയാണ് സദസ് സ്വികരിച്ചത്.

കേരളത്തില്‍ നിന്നും യുകെയിലേക്ക് കുടിയേറിയ. മത്സ്യത്തൊഴിലാളി കുടുംബത്തില്‍ര്രട്ട രണ്ടു സുഹൃത്തുക്കള്‍ പരിപാടിയില്‍ എത്താന്‍ ശ്രമിക്കാം എന്ന് അറിയിച്ചിരുന്നുവെങ്കിലും അവര്‍ക്ക് എത്തിച്ചേരാന്‍ കഴിയാത്തതുകൊണ്ട് മത്സ്യത്തൊഴിലാളി സമൂഹത്തിനു വേണ്ടി അവരെ ആദരിക്കാന്‍ കഴിഞ്ഞില്ല.

വൈവാഹിക ജീവിതത്തില്‍ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് പരസ്പര സമ്മതത്തോടെയുള്ള ആരോഗ്യപരമായ ലൈംഗിക ബന്ധം. പലപ്പോഴും ഇക്കാര്യങ്ങളെക്കുറിച്ച് തുറന്ന് സംസാരിക്കാന്‍ തയ്യാറാകാത്ത മലയാളി സമൂഹം ലൈംഗികതയെപ്പറ്റി പലവിധ തെറ്റിദ്ധാരണകളും പുലര്‍ത്തിപ്പോരുന്നു. ഒരു പ്രായമെത്തുമ്പോള്‍ സ്ത്രീകളില്‍ ലൈംഗികത നശിക്കുമെന്നും തന്നേക്കാള്‍ പ്രായത്തില്‍ കുറവുള്ള സ്ത്രീകളെ വിവാഹം കഴിക്കണമെന്നും സമൂഹം പുരുഷന്മാരോട് നിര്‍ദ്ദേശിക്കുന്നത് ഈ തെറ്റിദ്ധാരണയുടെ പേരിലാണ്. ഇക്കാര്യത്തില്‍ എഴുത്തുകാരിയും യുവഡോക്ടറുമായ വീണ ജെ.എസ് എഴുതിയ കുറിപ്പ് പുതിയ ചര്‍ച്ചകള്‍ക്ക് വഴിവച്ചു. ചുരിദാര്‍ ഇടാന്‍ പോലും സമ്മതിക്കാത്ത മക്കളുടെ ഇടയില്‍ 45കാരിയായ അമ്മ എങ്ങനെയാണ് ലൈംഗികത നിലനിര്‍ത്താന്‍ ചികിത്സയ്ക്ക് പോകുന്നതെന്ന കാലികപ്രസക്തമായ ചോദ്യവും ഡോക്ടര്‍ ഉന്നയിക്കുന്നു.

കുറിപ്പിന്റെ പൂര്‍ണരൂപം…
heterosexual വിവാഹങ്ങളില്‍ പെണ്ണിന്റെ വയസ്സ് ആണിനേക്കാള്‍ കൂടുമ്പോള്‍ പലര്‍ക്കും സഹിക്കാന്‍ കഴിയാതെ പൊട്ടുന്ന അശ്ലീലകുരുവിന്റെ പേരാണ് സംസ്‌കാരം. 45 വയസായാല്‍ നശിക്കുന്ന സ്ത്രീത്വം എന്താണാവോ. എല്ലാത്തിലുമുപരി ഈ സ്ത്രീത്വം എന്നത് എന്താണ്? ഹാരിയുടെ പോസ്റ്റില്‍ ഉള്ള അയാളുടെ അഭിപ്രായം വെച്ച്, പുരുഷന്‍ ആഗ്രഹിക്കുന്ന എന്തൊക്കെയോ കാര്യങ്ങള്‍ ഒരു പ്രത്യേകപ്രായത്തില്‍ സ്ത്രീക്ക് നിന്നു പോകും, അതാണ് സ്ത്രീത്വം. ഇത്രയും കാലത്തെ ജീവിതത്തില്‍ നിന്നും ആ നഷ്ട്ടമാകല്‍ ലൈംഗികതയെന്നു നമ്മളില്‍ പലരും ഊഹിക്കുകയും ചെയ്യും. എന്നാല്‍ ഈ ലൈംഗികത എങ്ങനെയൊക്കെയാണ് നഷ്ടമാകുന്നത് എന്നറിയാമോ? എണ്ണമിട്ട് തന്നെ പറയാം.

1 ലൈംഗികത പാപമാണെന്നുള്ള തരത്തില്‍ കുട്ടികളെ വളര്‍ത്തല്‍. കുട്ടികള്‍ സ്വാഭാവികമായി തങ്ങളുടെ ലൈംഗികഅവയവങ്ങള്‍ നീരിക്ഷിച്ചു തൊട്ടുകളിക്കുമ്പോള്‍ ‘ഇച്ഛിച്ചി’ എന്നും പറഞ്ഞ് ഇടപെടുന്നത് വളര്‍ച്ചാകാലഘട്ടത്തിലെ ആദ്യം മോറല്‍ പോലീസ് അറസ്റ്റ് ! അവിടെ തുടങ്ങുന്നതാണ് ‘അമര്‍ച്ച ചെയ്യപ്പെടുന്ന ലൈംഗികത’.മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ അവിടെ ഉരുവാകുന്നതാണ് ‘വികലമായ ലൈംഗികത’. ഇതേ കാരണം തന്നെയാണ് സൈക്കോളജിക്കല്‍ vaginismusന്റെ (മാനസിക കാരണങ്ങളാല്‍ ഉണ്ടാകുന്ന യോനീ സങ്കോചം. മാനസികകാരണങ്ങള്‍ ആണ് ഏറ്റവും കൂടുതല്‍ ഉള്ളത്.) പലകാരണങ്ങളില്‍ ഒന്ന്.

ഭാവിയില്‍ ഒരുപാട് നാളുകളിലേക്ക് ലൈംഗികബന്ധം വെറുക്കപ്പെട്ടതാവാന്‍, എന്തിന് ഒരു ഗൈനെക്കോളജി പരിശോധനയ്ക്ക് ശാന്തമായി കിടക്കാന്‍ പോലും സ്ത്രീകള്‍ വിമുഖരാവാന്‍ ഇതുമാവാം കാരണം. പലരും ആദ്യപ്രസവത്തിനു ശേഷം മാത്രം ലൈംഗിക കാര്യങ്ങളില്‍ താല്പര്യമെടുക്കുന്നതും ഇത്തരത്തില്‍ പലവിധം സങ്കീര്‍ണമാനസികവ്യാപാരങ്ങളിലൂടെ കടന്ന് പോയശേഷം മാത്രമാവും.

എന്നാല്‍ ഈ അമര്‍ച്ച അല്ലെങ്കില്‍ വികലതയെ പുരുഷനു കുറേക്കൂടെ മറികടക്കാന്‍ പറ്റുമെന്നു തോന്നിയിട്ടുണ്ട്. ലൈംഗികകാര്യങ്ങളില്‍ താനാണ് മുന്‍കൈ എടുക്കേണ്ടത് എന്നൊരു ബോധം അല്ലെങ്കില്‍ ആത്മവിശ്വാസം പുരുഷനു സമൂഹം പ്രത്യക്ഷമായും പരോക്ഷമായും കൊടുക്കുന്നുണ്ട്. ‘ചേട്ടന്‍ എനിക്കൊട്ടും സുഖം തരുന്നില്ല’ എന്ന് പറയുന്നിടത്തുവെച്ചു ഇണയായ പെണ്ണ് സമൂഹസങ്കല്‍പ്പത്തിലെ ‘വേശ്യ’ ആണെന്ന് ചേട്ടന്മാര്‍ വിചാരിക്കുന്നതിന്റെ കാരണം മറ്റൊന്നുമല്ല. പെണ്ണ് മുന്‍കൈ എടുത്തു ചെയ്യുന്ന, പെണ്ണ് മുകളില്‍ കയറിയിരുന്നു അവള്‍ക്കിഷ്ടമുള്ള രീതിയില്‍ ലൈംഗികത നിയന്ത്രിക്കുന്ന രീതിയില്‍ എത്ര ആണ്‍ജീവിതങ്ങള്‍ പിടഞ്ഞു ചാവുമെന്നു വരെ കണ്ടറിയണം. പക്ഷെ അത്തരമൊരു പരീക്ഷണം നമ്മുടെ സമൂഹത്തില്‍ നടക്കില്ലല്ലോ 😉

2 വ്യക്തിശുചിത്വം.
പ്ലസ് ടു കഴിഞ്ഞയുടന്‍/ പതിനെട്ടു പൂര്‍ത്തിയായ ഉടനെ ഷമയുടെ(സങ്കല്പികനാമം) വിവാഹം കഴിഞ്ഞു. ഞാന്‍ MBBS രണ്ടാം വര്‍ഷം എത്തുമ്പോഴാണ് ഒരു ദിവസം കരഞ്ഞുകൊണ്ട് അവള്‍ ഫോണ്‍ ചെയ്യുന്നത്. തന്നേക്കാള്‍ പതിനഞ്ചു വയസ്സ് മൂത്ത ഭര്‍ത്താവ് മിക്കവാറും രാത്രികളില്‍ ഓറല്‍ സെക്‌സ് ചെയ്യിക്കും. ‘മൂത്രത്തിന്റെയും മറ്റും ദുര്‍ഗന്ധം സഹിക്കാന്‍ വയ്യെടി’ എന്നും പറഞ്ഞാണ് അവള്‍ കരഞ്ഞത്.

ഒട്ടും അതിശയോക്തിയില്ലാതെ ഇക്കാര്യങ്ങള്‍ വായിക്കണം. (പോസ്റ്റിനു റീച് കൂട്ടാന്‍ സെക്‌സ് മാത്രം എഴുതുന്നു എന്ന് ഒരു ഡോക്ടര്‍ തന്നെ മെസ്സേജ് അയച്ചത് കൊണ്ടാണ് ഇങ്ങനെ പറഞ്ഞത്). ഒടുക്കം അവള്‍ എത്തിയ രീതി ഇതാണ്, ശ്വാസം എടുക്കാതെ പെട്ടെന്ന് പെട്ടെന്ന് ഘട്ടംഘട്ടമായി ചെയ്യുക, വായയില്‍ വൃത്തികെട്ട ടേസ്റ്റ് വരാതിരിക്കാന്‍ നാരങ്ങാവെള്ളം കുടിച്ചു വെള്ളമിറക്കാതെതന്നെ ഓറല്‍ സെക്‌സ് ചെയ്യുക. കുറച്ചെങ്കിലും എളുപ്പമായിത്രേ 🙁 . വൃത്തിയുടെ കാര്യം പറഞ്ഞ ശേഷം അയാള്‍ അവള്‍ക്കു അടിവസ്ത്രം പോലും വാങ്ങാന്‍ കാശുകൊടുക്കാത്ത ലെവെലിലേക്കു വളര്‍ന്നു. ജീവിതസാഹചര്യങ്ങള്‍ കൊണ്ട് അവളിന്നും ഇതേ അവസ്ഥയില്‍ തുടരുന്നു. ഇത്തരം ലൈംഗികജീവിതങ്ങളില്‍ എങ്ങനെയാണു ഒരുദിവസത്തിനപ്പുറത്തേക്ക് സ്ത്രീലൈംഗികത വളരുക? മൂത്രവും വിയര്‍പ്പും മാത്രമല്ല വായ്‌നാറ്റം പോലും ദാമ്പത്യജീവിതങ്ങളില്‍ അറപ്പുണ്ടാക്കുന്നുണ്ട്. സ്ത്രീകള്‍ക്ക് അഭിപ്രായപ്രകടനത്തിനുപോലും സാധ്യതയില്ലാത്തിടത്തു എന്ത് ചെയ്യാന്‍ കഴിയും? ഉഭയകക്ഷിസമ്മതപ്രകാരമല്ലാത്ത ഓറല്‍ anal സെക്‌സ് ഇന്നും നിയമവിരുദ്ധമാണെന്ന് മറക്കരുത്. വിവാഹത്തില്‍ റേപ്പ് നടന്നാല്‍ ഇന്ത്യന്‍ നിയമം ഇടപെടില്ലെങ്കിലും സമ്മതപ്രകാരം അല്ലാതെ oral anal സെക്‌സ് ചെയ്യുന്നത് കുറ്റകരമായി തുടരുന്നു.

3 കുഞ്ഞുങ്ങളെ ഉണ്ടാക്കാന്‍ വേണ്ടി മാത്രം സെക്‌സ് ചെയ്യണം എന്ന മതംവിശ്വാസങ്ങള്‍ മുറുകെ പിടിക്കുന്നത് സ്ത്രീകളാണ് . ആണ്‍കുട്ടികള്‍ ഫുട്‌ബോളും ക്രിക്കറ്റുമായി ലോകത്തേക്കിറങ്ങുമ്പോള്‍ കൊന്തയും വിളക്കും നിസ്‌കാരങ്ങളും മാത്രമാകുന്ന സ്ത്രീജീവിതങ്ങള്‍ ലൈംഗികതയെ സന്താനോല്പാദനത്തിനു മാത്രമായി കാണുന്നു. ഇതില്‍നിന്നൊരല്പം മാറി സഞ്ചരിക്കുന്നവളുമാരെ ‘പരപൂരവെടികള്‍’ ആയി സമൂഹം വിലയിരുത്തുന്നു.

4 ഹോര്‍മോണല്‍ പ്രശ്‌നങ്ങള്‍.
ആര്‍ത്തവവിരാമത്തോടെ ലൈംഗികത നില്‍ക്കും എന്നാണ് പലരും വിചാരിക്കുന്നത്. നാല്പത്തഞ്ചു വയസ്സില്‍ ഗര്‍ഭപാത്രം നീക്കം ചെയ്യുമ്പോള്‍ വളരെ സ്വാഭാവികമായി അണ്ഡാശയങ്ങളും നീക്കം ചെയ്‌തേക്കൂ, ഭാവിയില്‍ അഥവാ പ്രശ്‌നം വന്നാല്‍ ഇനി വീണ്ടും ഓപ്പറേഷന്‍ വേണ്ടല്ലോ എന്ന രീതിയിലേക്ക് ആളുകളുടെ ബോധം പോയിരിക്കുന്നു ! അപകടമാണിത്. സ്വാഭാവികചോദനയായ ലൈംഗികത നിലനിര്‍ത്തുക തന്നെ വേണം.അതില്‍ പ്രധാനമാണ് അണ്ഡാശയങ്ങള്‍. ആര്‍ത്തവവിരാമത്തോടെ ലൈംഗികവിരക്തിയുണ്ടെന്നു പറയുന്നതിലും സത്യം എന്താണെന്നറിയാമോ? ആര്‍ത്തവവിരാമത്തോടെ ലൈംഗികഅവയവങ്ങളില്‍ ലൂബ്രിക്കേഷന്‍ ഉണ്ടാവുന്നില്ല, അതിനാല്‍ ബന്ധം വേദനയുണ്ടാക്കുന്നു. പലതരം ചികിത്സാരീതികള്‍ ഉണ്ടെങ്കിലും ഇക്കാര്യം തുറന്നു പറഞ്ഞ് കടന്നുവരാന്‍ സ്ത്രീകള്‍ തയ്യാറല്ല, ചികിത്സകര്‍ ബോധവല്‍ക്കരണം നടത്തുന്നുമില്ല. കാരണം ഇവിടെ വിഷയം ലൈംഗികതയാണ്. തൊട്ടാല്‍ പൊട്ടുന്ന വിഷയമാണ്. അമ്മമാര്‍ ചുരിദാര്‍ ഇടുന്നതുപോലും സമ്മതിക്കാത്ത ആണ്‍മക്കളെ ഞാന്‍ നേരിട്ട് കണ്ടിട്ടുണ്ട്. അപ്പോഴാണ് ലൈംഗികത നിലനിര്‍ത്താന്‍ ചികിത്സക്ക് പോകുന്ന അമ്മ ! എപ്പോ താഴെ തള്ളിയിട്ടു എന്ന് ചോദിച്ചാല്‍ മതി.

5 ലൈംഗികരീതികള്‍ പൊസിഷനുകള്‍.
എല്ലാ ദിവസവും മിഷനറി പൊസിഷന്‍ മാത്രം ചെയ്തു ചേട്ടന്റെ മുട്ടിനു തഴമ്പ് വരും, ഒരേ രീതി മടുപ്പുളവാക്കും എന്നല്ലാതെ വേറെ ഗുണമൊന്നുമില്ല. ആശയവിനിമയത്തില്‍ രണ്ടുപേരുടെയും പരസ്പരസ്‌നേഹവും ബഹുമാനവും ഉണ്ടെങ്കില്‍ എല്ലാം ഓക്കെ ആവും.

6 ലൈംഗികത മാത്രമല്ല ഒന്നിച്ചുള്ള ജീവിതം എന്നത് അവസാനമായി ചേര്‍ക്കുന്നു. നിയമപരമായി ലൈംഗികതയില്‍ മാത്രം അധിഷ്ടിതമാണ് വിവാഹം. എന്നാല്‍ ഇണകളുടെ മാനസികസ്‌നേഹം ബഹുമാനം എന്നിവയില്ലാതെ ജീവിതം മുന്നോട്ടു പോകില്ല. ആണിന് പെണ്ണിനേക്കാള്‍ എത്ര പ്രായം കൂടിയിട്ടും, നേരെ തിരിച്ചായാലും പരസ്പരം സ്‌നേഹവും ബഹുമാനവും ഇല്ലെങ്കില്‍ കാര്യമില്ല. ഫലം? നിങ്ങളും കുടുംബവും സമൂഹവും പരാജയപ്പെട്ടുകൊണ്ടേയിരിക്കും.

മറ്റൊരുകാര്യം ചേര്‍ത്ത് പറയാനുള്ളത് ഇതാണ്. വനിതകള്‍ക്കാണ് പുരുഷന്മാരേക്കാള്‍ കൂടുതല്‍ ജീവിതദൈര്‍ഘ്യം. അപ്പോള്‍ വയസ്സില്‍ മൂത്ത സ്ത്രീകളെ വിവാഹം ചെയ്താല്‍ ഒന്നിച്ചു ചാവുകയും ചെയ്യാം. ഭര്‍ത്താവ് മരിക്കുമ്പോള്‍ വിധവ അന്യപുരുഷനെ തേടിപ്പോകുമോ, മാറ്റൊരാള്‍ സംരക്ഷിക്കേണ്ടിവരില്ലേ എന്ന ചോദ്യങ്ങളെല്ലാം ഒഴിവാക്കാം 😉

കൂടുതല്‍ അലങ്കാരമില്ലാതെ പറഞ്ഞാല്‍ as dr Dev Raj says സ്ത്രീ അടങ്ങിയൊതുങ്ങി കഴിയണമെങ്കില്‍, വരച്ച വരയില്‍ നില്‍ക്കണമെങ്കില്‍, പ്രായത്തില്‍ ഇളയതാവണം. ഒരു 5 6 വയസ്സെങ്കിലും. അതുപോലെ നല്ല പ്രായവ്യതസമുണ്ടെങ്കില്‍ പുരുഷന്റെ അന്‍പതുകളിലും സ്ത്രീയുടെ ശരീരം ഏറെക്കുറെ ചെറുപ്പമായി തന്നെ ഇരിക്കും. അത്രയേ ഉള്ളൂ

Harry Haris writes
പ്രായം തന്നെക്കാള്‍ മുതിര്‍ന്ന യുവതിയെ പ്രണയിച്ച യുവാവ് വിവാഹത്തിനായി രജിസ്റ്റര്‍ ഓഫീസില്‍ സമീപിച്ചപ്പോള്‍ അവിടെ ഉള്ള സബ് രജിസ്റ്റര്‍ ഓഫീസര്‍ ന്റെ ഒരു ഉപദേശം ‘ മോനെ നിനക്ക് ഇപ്പോള്‍ ഇങ്ങനെ ഒക്കെ തോന്നും ഈ പെണ്ണുങ്ങള്‍ക്ക് ഒരു 45 വയസ്സ് കഴിഞ്ഞാല്‍ അവരുടെ സ്ത്രീത്വം നശിക്കും.. പിന്നെ നീ ദുഖിക്കേണ്ടി വരും… ‘ അല്ല അദ്ദേഹം ഉദ്ദേശിച്ചത് എന്തു സ്ത്രീത്വത്തെയാണ്?? അങ്ങനെങ്കില്‍ 45 കഴിഞ്ഞ സ്ത്രീകളൊക്കെ പാഴ് വസ്തുക്കള്‍ ആണോ?? അവരുടെ മാനസിക വൈകാര്യതകള്‍ക്കു ഈ സമൂഹത്തില്‍ സ്ഥാനമില്ല എന്നാണോ?? ഈ സ്ത്രീകള്‍ എന്നത് കൊണ്ട് അദ്ദേഹം ഉദ്ദേശിക്കുന്നത് sex ചെയ്യാനും കുഞ്ഞുങ്ങളെ ഉത്പാദിപ്പിക്കാനും വേണ്ടിയുള്ള ഉപകരണങ്ങള്‍ മാത്രമാണ് എന്നാണോ?? എന്തായാലും ഒന്നുറപ്പാണ് അയാള്‍ അങ്ങനെ പറയുമ്പോള്‍ അതെ കാഴ്ചപ്പാടിലുള്ള ഒരു സുഹൃത്ത് വലയം അയാള്‍ക്കുണ്ടാകും അപ്പോള്‍ പുറമെ മാന്യത നടിക്കുന്ന പല ആണുങ്ങളുടെയും കാഴചപ്പാട് ഇപ്പോഴും നൂറ്റാണ്ടുകള്‍ക്കു പിന്നിലാണെന്ന് സാരം…

റാന്നി വടശ്ശേരിക്കര സ്വദേശി കപില്‍ ആണ് ഇന്ന് ഇടുക്കി കാരുടെ ദൈവപുരുഷന്‍. മദ്യ ലഹരിയില്‍ ഡ്രൈവറുടെ അഭ്യാസത്തില്‍ വളഞ്ഞ് പുളഞ്ഞ് എണ്‍പതോളം യാത്രക്കാരുമായി കൊക്കയിലേക്ക് മറിഞ്ഞ ബസിനെ ദൈവദൂതനായി താങ്ങിനിര്‍ത്തി രക്ഷിച്ച ആ ജെസിബി ഡ്രൈവര്‍ ആണ് കപില്‍. കപിലിന്റെ ധീരതയെ അഭിനന്ദനം കൊണ്ട് മൂടുകയാണ് സോഷ്യല്‍ മീഡിയ.

Image may contain: tree, plant and outdoor

ജീവിതം അവസാനിച്ചു എന്ന കരുതിയടത്ത് നിന്നും ജീവിതത്തിലേക്ക് അപ്രതീക്ഷിതമായി തിരിച്ചു വന്ന പലരും കണ്ണീര്‍ ഉണങ്ങാത്ത സ്‌നേഹചുംബനം നല്‍കിയാണ് കപിലിനോടുള്ള നന്ദി അറിയിച്ചത്. ഈ സംഭവത്തെക്കുറിച്ച് കപിലിന്റെ സുഹൃത്തായ ജോര്‍ജ്ജ് മാത്യു ഫെയ്സ്ബുക്കില്‍ ഇട്ട പോസ്റ്റ് ഇപ്പോള്‍ വൈറല്‍ ആയിരിക്കുകയാണ്.

Image may contain: one or more people, people standing, sky, outdoor and nature

ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

അപ്പോള്‍ സമയം 4 മണിയോടെ അടുത്തിരുന്നു , എങ്കിലും പതിവിലും കടുപ്പം ഏറിയ ഉച്ചവെയില്‍ മടങ്ങാന്‍ കൂട്ടാക്കിയിരുന്നില്ല. ആ വെയിലിലും യന്ത്രത്തില്‍നിന്നും വേര്‍പെട്ട ട്ണ്‍ കണക്കിന് ഭാരമുള്ള ചെയിന്‍ തിരികെപിടിപ്പിക്കാനുള്ള തീവ്ര ശ്രമത്തിലായിരുന്നു അവര്‍.

വല്ലാത്ത ശബ്ദത്തോടെ കൊടും വളവു തിരിഞ്ഞു വരുന്ന ബസ് കാണുന്നതിന് മുന്‍പേ അതില്‍ നിന്നുള്ള നിലവിളി ഇവരുടെ കാതുകളില്‍ എത്തി.

തിരിഞ്ഞു നോക്കുമ്പോഴേക്കും വണ്ടി വളരെ അടുത്ത് എത്തിയിരുന്നു. പൂര്‍ണ്ണമായും തെറ്റായ വശംചേര്‍ന്ന് വന്ന ബസ് വലിയ ശബ്ദത്തോടെ നിന്നു.

വലതു വശത്തെ ചക്രങ്ങള്‍ റോഡില്‍ നിന്നു വളരെ അധികം പുറത്തു പോയതിനാല്‍ വണ്ടിയുടെ അടിയിലെ യന്ത്രഭാഗങ്ങള്‍ റോഡില്‍ ഉരഞ്ഞതിനാലാണ് വന്‍ ശബ്ദത്തോടെ വണ്ടിനിന്നത്.

അപ്പോഴേക്കും വണ്ടിക്കുള്ളില്‍നിന്നും പുറത്തേക്കുവന്ന കൂട്ടനിലവിളിയും, ആര്‍ത്ത നാദവും
പരിസരത്തെ പ്രകമ്പനം കൊള്ളിക്കുമാറാക്കി..

വലതുവശത്തുള്ള വലിയ കൊക്കയിലേക്ക് വളരെ വേഗത്തില്‍ ചരിഞ്ഞുകൊണ്ടിക്കുന്ന ബസ്. എന്ത് ചെയ്യണം എന്നറിയാതെ വിറങ്ങലിച്ചുനിന്ന കപില്‍ ആത്മധൈര്യം വീണ്ടെടുത്തു തന്റെ മെഷീനിലേക്ക് ചാടികയറി, വേഗത്തില്‍ സ്റ്റാര്‍ട്ട് ആക്കി. ചെയിന്‍ വലിച്ചു നിറുത്തിയിരുന്ന യന്ത്രകൈ അതില്‍ നിന്നു വിടുവിച്ചു. വളരെ വേഗം ബസിനെ ലക്ഷ്യമാക്കി മെഷീന്‍ ചലിപ്പിച്ചു. ഒരു ഭാഗത്തു ചെയിന്‍ ഇല്ലാ എന്ന് അറിഞ്ഞുകൊണ്ട്തന്നെ തന്റെയോ മെഷീന്‍ന്റെയോ സുരക്ഷ നോക്കാതെ ഏറെക്കുറെ പൂര്‍ണ്ണമായും ചരിഞ്ഞ ബസ് യന്ത്രകൈയ്യില്‍ കോരി എടുത്തു. ഏറക്കുറെ പൂര്‍ണ്ണമായും നിവര്‍ത്തി ബസില്‍ നിന്നും പുറത്തിറങ്ങിയ യാത്രക്കാരില്‍ പലരും കണ്ണീര്‍ അടക്കാന്‍ പാടുപെടുന്നുണ്ടായിരുന്നു. പലരും കണ്ണീര്‍ഉണങ്ങാത്ത സ്‌നേഹചുംബനം നല്‍കി കപിലിനോട് നന്ദി അറിയിച്ചു.

ഇന്നത്തെ പ്രഭാതം കറുപ്പിന്റേതു ആകുമായിരുന്നു. പത്രങ്ങളുടെ മുമ്പിലെ രണ്ടുപേജുകള്‍ ഫോട്ടോ അച്ചടിക്കാന്‍ അടിക്കാന്‍ തികയാതെ വരുമായിരുന്നു. ചാനലുകള്‍ പതിവ് ചര്‍ച്ചകള്‍ മാറ്റിവയ്ക്കുമായിരുന്നു. ആശുപത്രിയില്‍ നിന്നു ആംബുലന്‍സുകള്‍ സൈറണ്‍ മുഴക്കി നാനാ ദിക്കുകളിലേക്കു പായുമായിരുന്നു.

ദൈവം അയച്ച ഒരു ദൂതന്‍ അവിടെ ഇല്ലായിരുന്നുഎങ്കില്‍. ഒരു ഫോട്ടോ ഞാന്‍ ചോദിച്ചപ്പോള്‍ തന്റെ പ്രൊഫൈല്‍ ഫോട്ടോ പോലും മാറ്റിയ, പ്രവര്‍ത്തിയില്‍ മാത്രം വിശ്വസിക്കുന്ന ശ്രീ കപില്‍.

ഇത് തന്നില്‍ അര്‍പ്പിതമായ കടമ ആണെന്ന് പറയുന്ന ശ്രീ കപിലിനു ഹൃദയത്തില്‍നിന്നു നുള്ളിഎടുത്ത റോസാപ്പൂക്കള്‍ സ്‌നേഹം എന്ന ചരടില്‍ കോര്‍ത്ത് നമുക്ക് അണിയിക്കാം.

ദൈവം താങ്കളെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ.

തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ജീവിതം സിനിമയാകുന്നു. പുരട്ച്ചി തലൈവിയായി സ്‌ക്രീനിലെത്തുന്നത് നിത്യ മേനോനാണ്. പ്രിയദര്‍ശിനിയാണ് ദ അയണ്‍ ലേഡി എന്ന ഈ ചിത്രത്തിന്റെ സംവിധായിക.

ജയലളിത അഭിനയിച്ച ആദ്യ ചിത്രം ‘വെണ്‍നിറ ആടൈ’ മുതല്‍ അപ്പോളേ ആശുപത്രിയിലെ അവസാന നാളുകള്‍ വരെയുള്ള പുരട്ച്ചി തലൈവിയുടെ സിനിമാ-രാഷ്ട്രീയ ജീവിതമാണ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ജയലളിതയുടെ നിരവധി ചിത്രങ്ങളില്‍ അവതരിപ്പിച്ച കോടമ്പാക്കം സെറ്റിട്ട് ചിത്രീകരിക്കുകയാണ് ചെയ്യുന്നതെന്ന് പ്രിയദര്‍ശിനി പറയുന്നു.

ജയലളിതയുടെ 68 വര്‍ഷങ്ങള്‍ സിനിമയാക്കുമ്പോള്‍ പല സ്ഥലങ്ങളും സെറ്റിടേണ്ടി വരും. ബ്ലാക്ക് ആന്റ് വൈറ്റായി തുടങ്ങുന്ന ചിത്രം പിന്നീട് കളറിലേക്ക് മാറുന്ന രീതിയിലാണ് ചിത്രീകരണം ഉദ്ദേശിക്കുന്നത്.

ജലളിതയുടെ ജന്മദിനമായ ഫെബ്രുവരി 24ന് ചിത്രം പ്രദര്‍ശനത്തിന് എത്തിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ഇവര്‍. അതേസമയം, എഎല്‍ വിജയിന്റെ സംവിധാനത്തില്‍ ജയലളിതയുടെ ജീവിതം മുന്‍നിര്‍ത്തിയുള്ള മറ്റൊരു ബയോപിക് ഒരുങ്ങുന്നുണ്ട്.

ഗോള്‍ഡന്‍ ഗ്ലോബ് പ്രയാണത്തിനിടെ അപകടത്തില്‍പ്പെട്ട മലയാളി നാവികന്‍ അഭിലാഷ് ടോമിയുടെ പായ് വഞ്ചിയുടെ ചിത്രങ്ങള്‍ പുറത്തുവിട്ടു. ആകാശ നിരീക്ഷണം നടത്തിയ നാവികസേനയുടെ പി.8.ഐ നിരീക്ഷണ വിമാനം പകര്‍ത്തിയ ചിത്രമാണ് ഗോള്‍ഡന്‍ ഗ്ലോബ് റേസ് അധികൃതര്‍ പുറത്തുവിട്ടത്.

അഭിലാഷിനു വേണ്ടി മരുന്നും ഭക്ഷണവും പായ് വഞ്ചിയില്‍ എത്തിക്കാന്‍ രക്ഷാപ്രവര്‍ത്തക സേന ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. എന്നാല്‍, കനത്ത കാറ്റും മഴയും രക്ഷാപ്രവര്‍ത്തനത്തിന് തടസമാവുകയാണ്. പത്തടിയോളം ഉയരത്തിലുള്ള തിരമാലകളും രക്ഷാ പ്രവര്‍ത്തനത്തിന് തിരിച്ചടികുന്നു.

പ്രദേശത്ത് മണിക്കൂറില്‍ 30 നോട്ടിക്കല്‍ മൈല്‍ വേഗതയിലാണ് കാറ്റടിക്കുന്നത്. ഓസ്‌ട്രേലിയന്‍ പ്രതിരോധവകുപ്പും ഇന്ത്യന്‍ നാവികസേനയുടെ രണ്ട് കപ്പലുകളുമാണ് രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്നുണ്ട്.

ജൂലൈ ഒന്നിന് ഫ്രാന്‍സിലെ ‘ലെ സാബ്ലെ ദെലോന്‍’ തുറമുഖത്തുനിന്ന് ആരംഭിച്ച മല്‍സരത്തിന്റെ 83ാം ദിവസം, ഇന്ത്യന്‍ മഹാസമുദ്രത്തില്‍ കൊടുങ്കാറ്റിലും കനത്ത തിരമാലകളിലുംപെട്ട് പായ്വഞ്ചി ‘തുരീയ’ തകര്‍ന്നുള്ള അപകടത്തില്‍ അഭിലാഷ് ടോമിക്ക് പരുക്കേറ്റിരുന്നു. ഇതിനകം 19,446 കിലോമീറ്റര്‍ താണ്ടിയ അഭിലാഷ് ടോമി മല്‍സരത്തില്‍ മൂന്നാം സ്ഥാനത്തായിരുന്നു.110 കിലോമീറ്റര്‍ വേഗത്തില്‍ ആഞ്ഞടിച്ച കാറ്റില്‍ 10 മീറ്ററോളം ഉയര്‍ന്ന തിരമാലകള്‍ക്കിടയില്‍പെട്ട് വഞ്ചിയുടെ 3 പായ്മരങ്ങളിലൊന്ന് തകരുകയായിരുന്നു.

അപകടത്തില്‍പ്പെട്ട അഭിലാഷ് സന്ദേശങ്ങളിലൂടെ പായ്വഞ്ചിയില്‍ താന്‍ സുരക്ഷിതനാണെന്നാണ് അറിയിച്ചിരുന്നു.തനിക്ക് പായ് വഞ്ചിയില്‍ നിന്നും ഇറങ്ങാന്‍ കഴിയുന്നില്ലെന്നും,നില്‍ക്കുന്ന സ്ഥലം കണ്ടുപിടിക്കാനായി ഫോണ്‍ ഓണാക്കി വച്ചിട്ടുണ്ടെന്നും അപകടത്തില്‍ തന്റെ മുതുകിന് സാരമായി പരിക്കേറ്റിടുണ്ടെന്നും അഭിലാഷ് വ്യക്തമാക്കീരുന്നു. ഇടയ്ക്ക് ബന്ധം നഷ്ടപ്പെട്ടെങ്കിലും റേഡിയോ സന്ദേശങ്ങളോട് അഭിലാഷ് ഇപ്പോള്‍ പ്രതികരിക്കുന്നുണ്ട്.

ഓസ്‌ട്രേലിയന്‍ തീരമായ പെര്‍ത്തില്‍നിന്ന് 3704 കിലോമീറ്റര്‍ അകലെയാണ് വഞ്ചി ഇപ്പോഴുള്ളത്. ഇന്ത്യന്‍ തീരമായ കന്യാകുമാരിയില്‍നിന്ന് 5020 കിലോമീറ്റര്‍ അകലെയാണിത്.

 

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കുറവിലങ്ങാടുള്ള മഠത്തിലെത്തിച്ച് തെളിവെടുക്കുന്നതിനിടെ രസകരമായ സംഭവവും. ബിഷപ്പ് താമസിച്ച മഠത്തിലെ 20ആം നമ്പര്‍ മുറിയിലും ഇവിടുത്തെ സന്ദര്‍ശക രജിസ്റ്ററിലെ വിവരങ്ങള്‍ കാണിച്ചുമായിരുന്നു തെളിവെടുപ്പ്. താന്‍ താമസിച്ച മുറി അന്വേഷണ സംഘത്തിന് കാണിച്ചുകൊടുത്തു.

രാവിലെ 9.50ന് കോട്ടയം പോലീസ് ക്ലബില്‍ നിന്നുമാണ് ജലന്ധര്‍ രൂപതാ മുന്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കുറവിലങ്ങാട്ടുള്ള മഠത്തില്‍ എത്തിച്ചത്. വലിയ സുരക്ഷാ സംവീധാനത്തോടെയായിരുന്നു ബിഷപ്പിനെ മഠത്തിലേക്ക് കൊണ്ടുവന്നത്. തണ്ടര്‍ബോള്‍ട്ട് അടക്കമുള്ളവരുടെ സുരക്ഷാവലയത്തില്‍ മഠത്തിലെത്തിച്ച ബിഷപ്പിനെ അന്വേഷംണസംഘത്തലവന്‍ ഡി.വൈ.എസ്.പി കെ. സുഭാഷ്, സി.ഐ കെ.എസ് ജയന്‍ എന്നിവര്‍ മഠത്തിന്റെ രണ്ടാംനിലയിലേക്ക് കൊണ്ടുപോയി. ബിഷപ്പ് താമസിച്ച ഇരുപതാം നമ്പര്‍ മുറി അദ്ദേഹം തന്നെ അന്വേഷണസംഘത്തിന് കാണിച്ചുകൊടുത്തു.

ബിഷപ്പ് മഠത്തില്‍ താമസിച്ചപ്പോള്‍ ഉപയോഗിച്ച വസ്ത്രങ്ങള്‍ മുറിയിലെ അലമാരയില്‍ നിന്നും എടുക്കാന്‍ നിര്‍ദേശിച്ചപ്പോള്‍ ഏതെന്നു ഓര്‍ക്കുന്നില്ല എന്ന് പരിശോധനയ്ക്ക് ശേഷം ബിഷപ്പ് മറുപടി നല്‍കി. കന്യാസ്ത്രീയുടെ പരാതിയിലെ സംഭവങ്ങള്‍ വൈക്കം ഡി.വൈ.എസ്.പി ആവര്‍ത്തിച്ച് ചോദിച്ചപ്പോഴും പീഡനം നടന്നിട്ടില്ല എന്ന മറുപടിയാണ് ബിഷപ്പ് നല്‍കിയത്. ഫ്രാങ്കോ മുളയ്ക്കല്‍ മഠത്തിലെത്തുമ്പോള്‍ സാധാരണ ചെയ്തിരുന്ന കാര്യങ്ങളും സംഘം തിരക്കി. 20ആം നമ്പര്‍ മുറിയിലെ തെളിവെടുപ്പ് അരമണിക്കൂര്‍ നീണ്ടു. പിന്നീട് ബിഷപ്പിനെ മഠത്തിലെ സന്ദര്‍ശക രജിസ്റ്റര്‍ കാണിച്ച് അദ്ദേഹം ഇവിടെയെത്തിയ ദിവസങ്ങളും ബോധ്യപ്പെടുത്തി.

10.25ന് തുടങ്ങിയ തെളിവെടുപ്പ് അമ്പത് മിനിറ്റിന് ശേഷം 11.15ഓടെ പൂര്‍ത്തിയാക്കി അന്വേഷണ സംഘം മടങ്ങി. ബിഷപ്പിനെ തെളിവെടുപ്പിനെത്തിച്ച സമയം പരാതിക്കാരിയായ കന്യാസ്ത്രീയും അവരുടെ സഹപ്രവര്‍ത്തകരും തെട്ടടുത്ത കെട്ടിടത്തിലേക്ക് മാറിയിരുന്നു. എന്നാല്‍ നിലവില്‍ മഠത്തിലുള്ള രണ്ടു കന്യാസ്ത്രീകള്‍ ബിഷപ്പിനെ കാണാനായി പ്രധാന കെട്ടിടത്തില്‍ തന്നെയുണ്ടായിരുന്നു. ഇത് പോലീസിലും ജനങ്ങളിലും കൗതുകമുണ്ടാക്കി. ബിഷപ്പാകട്ടെ ഇവരെ നോക്കി ചിരിച്ചതോടെ കൂടി നിന്നവര്‍ക്കും ചിരി പൊട്ടി. അതോടെയവര്‍ കൂകി വിളിച്ചു.

തെലുങ്കുദേശം പാർട്ടി എംഎൽഎയും മുൻ എംഎൽഎയും നക്സലുകളുടെ വെടിയേറ്റു കൊല്ലപ്പെട്ടു. എംഎൽഎ കിടാരി സർവേശ്വര റാവു, മുൻ എംഎൽഎ ശിവേരി സോമ എന്നിവരാണു കൊല്ലപ്പെട്ടത്.

ആന്ധ്രാപ്രദേശ് വിശാഖപട്ടണം ജില്ലയിലെ അരക്കു വാലിയിലാണ് ടിഡിപി നേതാക്കൾ കൊല്ലപ്പെട്ടത്. ഒഡീഷയുമായി അതിരു പങ്കിടുന്ന ആദിവാസി മേഖലയാണ് അരക്കു വാലി. മാവോയിസ്റ്റ് നേതാവ് അക്കിരാജു ഹരഗോപാലിന്‍റെ പ്രവർത്തനകേന്ദ്രമായാണ് അരക്കു വാലി അറിയപ്പെടുന്നത്. നേതാക്കളുടെ കൊലപാതകത്തിൽ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു നടുക്കം രേഖപ്പെടുത്തി.

RECENT POSTS
Copyright © . All rights reserved