Latest News

നെഞ്ചിടിപ്പോടെ ഒരു രാത്രി കേരളം ഒരു കുഞ്ഞിന് വേണ്ടി മാറ്റി വെച്ചു, പരിയാരം മുതൽ ഇങ്ങ് തെക്ക് തിരുവനന്തപുരം വരെ റോഡിന്റെ ഓരോ കവലകളിലും ജാതിയോ മതമോ രാഷ്ട്രീയമോ നോക്കാതെ ആംബുലൻസിനു വഴിയൊരുക്കി.
സോഷ്യൽ മീഡിയയുടെ കൂടി വിജയമാണ് ഇത്.
14 മണിക്കൂർ വേണ്ട സ്ഥാനത്തു വെറും 8 മണിക്കൂറിൽ ആംബുലൻസ് ലക്ഷ്യത്തിൽ എത്തിച്ച കാസർകോട് സ്വദേശി തമീം എന്ന തേരാളിയായ പോരാളിയെ പ്രത്യേകം അഭിനന്ദിക്കുന്നു.
ദേ, ഇതാണ് കേരളം.
ഇതാണ് മലയാളി. ഈ ഒത്തൊരുമക്ക് വേണ്ടിയാണ് എല്ലാവരും ആഗ്രഹിക്കുന്നത്.
പിന്നിൽ പ്രവർത്തിച്ച പതിനായിരങ്ങൾക്ക് അഭിനന്ദനംകണ്ണൂര്‍ മുതല്‍ തിരുവനന്തപുരം വരെ ആറേകാല്‍ മണിക്കൂര്‍കൊണ്ട് ആംബുലന്‍സ് ഡ്രൈവര്‍ തമീം ഡ്രൈവ് ചെയ്തത് ചരിത്രത്തിലേക്ക്. 31 ദിവസം മാത്രം പ്രായം ഉള്ള കുഞ്ഞുമായി കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്നും തിരുവനന്തപുരം മെഡിക്കല്‍ കോളേജ് എസ്എടി ആശുപത്രിയിലേക്കു തിരിച്ച ആംബുലന്‍സ് വെളുപ്പിന് 3.15ന് ലക്ഷ്യം കണ്ടു.

Image may contain: 1 person, indoor

കുട്ടിയെ കൊണ്ടുവരുന്ന കാര്യം മുന്‍കൂര്‍ അറിയിപ്പു ലഭിച്ചതിനാല്‍ പൊലീസും പൊതു ജനങ്ങളും വഴിയൊരുക്കി പരിമാവധി സഹകരിച്ചിരുന്നു. കുട്ടിയെ കൊണ്ട് വരുന്ന ആംബുലന്‍സിന് പോലീസ് പൂര്‍ണ്ണമായും പൈലറ്റ് നല്‍കി കൂടെയുണ്ടായിരുന്നു. സഞ്ചരിക്കുന്ന വഴിയിലെ പൊലീസിന്റെയും പൊതുജനങ്ങളുടെയും സഹകരണത്തോടെയായിരുന്നു ആംബുലന്‍സ് ജീവനക്കാര്‍ തങ്ങളുടെ ദൗത്യം ഭംഗിയായി നിറവേറ്റിയത്.

കാണാതായ ദമ്പതികളുടെ മകനെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മാങ്ങാനം സ്വദേശി ടിൻസി ഇട്ടി ഏബ്രഹാമാണ് മരിച്ചത്. ഇയാളുടെ മാതാപിതാക്കളായ പി.സി എബ്രഹാം, ഭാര്യ തങ്കമ്മ എന്നിവരെ തിങ്കളാഴ്ച രാവിലെ മുതൽ കാണാതായിരുന്നു.

ഇതിന്റെ മാനസിക സംഘർഷത്തിലായിരുന്നു ടിൻസി എന്നാണ് സൂചന. പ്രസവത്തിനായി ഭാര്യയെ ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം തിരികെ വീട്ടിലെത്തിയ ടിൻസി ആത്മഹത്യ ചെയ്യുകയായിരുന്നു. ഏറെ നേരമായിട്ടും കാണാതായതോടെ ഭാര്യ ടിൻസിയുടെ സഹോദരനെ വിവരമറിയിക്കുകയായിരുന്നു. ഇവർ വീട്ടിലെത്തിയപ്പോഴാണ് ടിൻസി മരിച്ചതറിയുന്നത്. അതേ സമയം കഴിഞ്ഞ ദിവസം കാണാതായ ദമ്പതികളെക്കുറിച്ച് പൊലീസിന് ഇതുവരെ വിവരമൊന്നും ലഭിച്ചിട്ടില്ല.

ഇരിയ പൊടവടുക്കത്ത് ധര്‍മശാസ്താക്ഷേത്രത്തിനു സമീപം താമസിക്കുന്ന അമ്പൂട്ടി നായരുടെ ഭാര്യ സി ലീല(56)യാണ് മരിച്ചത്. കൊലപാതകമാണെന്ന സംശയത്തെത്തുടര്‍ന്ന് പോലീസ് അഞ്ച് മഹാരാഷ്ടക്കാരെ കസ്റ്റഡിയിലെടുത്തു. ബുധനാഴ്ച ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെ സ്‌കൂളില്‍നിന്നെത്തിയ മകന്‍ പ്രജിത്ത് അമ്മയെ കാണാഞ്ഞ് വീട്ടിനകത്തും പരിസരത്തും തിരയുന്നതിനിടെ കുളിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

ഹൃദയാഘാതം മൂലം മരിച്ചുവെന്നാണ് വീട്ടുകാര്‍ ആദ്യം കരുതിയത്. തുടര്‍ന്ന് മാവുങ്കാലിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ അമ്മയുടെ കഴുത്തില്‍ സ്വര്‍ണമാല കാണാത്തതിനാല്‍ പ്രജിത്തിന് സംശയം തോന്നി. വീട്ടിലെത്തി മാല അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്ന് വീടിന് പിറകില്‍നിന്നാണ് മാല ലഭിച്ചത്. ഇതോടെ മറുനാടന്‍ തൊഴിലാളികളെ സംശയമുള്ളതായി പ്രജിത്ത് ബന്ധുക്കളെ അറിയിച്ചു.

ഇക്കാര്യം ഡോക്ടര്‍മാരുടെയും ശ്രദ്ധയില്‍പ്പെടുത്തിയതോടെ വിശദപരിശോധന നടത്തി. കഴുത്തിലെ പാടുകള്‍ ശ്രദ്ധയില്‍പ്പെടുകയും മരണത്തില്‍ ഡോക്ടര്‍മാര്‍ക്കും സംശയമുയരുകയും ചെയ്തു. തുടര്‍ന്ന് പോലീസില്‍ വിവരമറിയിച്ചു. കൊലപാതകമാണെന്ന സംശയം ഉയര്‍ന്നതോടെ നാട്ടുകാര്‍ ലീലയുടെ വീടിന്റെ തേപ്പുജോലിയില്‍ ഏര്‍പ്പെട്ടിരുന്ന മഹാരാഷ്ട്ര സ്വദേശികളെ തടഞ്ഞുവച്ചു. തുടര്‍ന്ന് അഞ്ചുപേരടങ്ങുന്ന സംഘത്തെ അമ്പലത്തറ പോലീസ് കസ്റ്റഡിലെടുത്തു. പ്രവീണ്‍ കുമാര്‍ (ഗള്‍ഫ്), പ്രസാദ് എന്നവരാണ് ലീലയുടെ മറ്റുമക്കള്‍.

“ഞാൻ നിന്നിൽ തന്നെ ഉണ്ട്” അഥവാ “നീ തന്നെയാണ് ഈശ്വരൻ” എന്നർത്ഥം വരുന്ന തത്ത്വമസി എന്ന വാക്യം ക്ഷേത്രത്തിനു മുന്നിൽ. കടൽനിരപ്പിൽ നിന്നും ഏതാണ്ട് 914 മീറ്റർ ഉയരത്തിലാണ് ശബരിമല ക്ഷേത്രത്തിന്റെ സ്ഥാനം. ബ്രഹ്മചാരി ഭാവത്തിലുള്ള അയ്യപ്പനാണ് ഇവിടുത്തെ ഭഗവാൻ എന്നതിനാൽ ഋതുമതി പ്രായത്തിലുള്ള (10 മുതൽ 50 വയസ്സു വരെ) സ്ത്രീകളെ ശബരിമലയിൽ പ്രവേശിപ്പിക്കാറില്ല. എല്ലാ ജാതിമതസ്ഥർക്കും ഇവിടെ പ്രവേശനം അനുവദിനീയമാണ്  “നെയ്യഭിഷേകമാണ്” പ്രധാന വഴിപാട്.

Related image

മണ്ഡലകാല പൂജകള്‍ക്ക് തുടക്കം കുറിച്ച് ശബരിമല നട തുറന്നു. രാവിലെ 3ന് പുതിയ മേല്‍ശാന്തി എ.വി. ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയാണ് നടതുറന്നത്. പ്ലാസ്റ്റിക് മുക്ത മണ്ഡലകാലമാണ് ഇത്തവണ ലക്ഷ്യമിടുന്നത്. കഴിഞ്ഞ ദിവസം അഞ്ച് മണിയോടെ തന്ത്രിയും മേല്‍ശാന്തിയും പതിനെട്ടാംപടിയിറങ്ങിയെത്തി നിയുക്ത മേല്‍ശാന്തിയെ സ്വീകരിച്ചു. തുടര്‍ന്ന് ആഴിയില്‍ ദീപം തെളിച്ച് അദ്ദേഹത്തെ കൈപിടിച്ച് പതിനെട്ടാംപടികയറ്റി, ക്ഷേത്ര സോപാനത്തിലെത്തിച്ചു. സോപാന മണ്ഡപത്തിലിരുന്ന നിയുക്ത മേല്‍ശാന്തിയുടെ ശിരസ്സില്‍ തീര്‍ഥം അഭിഷേകം ചെയ്തശേഷം തന്ത്രി കണ്ഠരര് മഹേഷ് മോഹനര് ശ്രീകോവിലിലേക്ക് ആനയിച്ചു. നിയുക്ത മേല്‍ശാന്തിയുടെ കാതില്‍ അയ്യപ്പന്റെ മൂലമന്ത്രവും തന്ത്രി ഓതിക്കൊടുത്തു. ഇതോടെ എ.വി. ഉണ്ണികൃഷ്ണന്‍ നമ്പൂതിരി പുറപ്പെടാശാന്തിയായി. മാളികപ്പുറം മേല്‍ശാന്തി അനീഷ് നമ്പൂതിരിക്ക് തന്ത്രി കലശമാടി മൂലമന്ത്രം ഓതിക്കൊടുത്തു. വൃശ്ചികപ്പുലരിയില്‍ വന്‍ഭക്തജനതിരക്കും സന്നിധാനത്തുണ്ടായി. സങ്കട മോചകനാണ് അയ്യപ്പന്‍. വ്രതനിഷഠയോടെ വേണം ദര്‍ശനം നടത്താന്‍.

Image result for sabarimala vratham

കന്നി അയ്യപ്പന്മാര്‍ മുതല്‍ ഗുരുസ്വാമി വരെ ഒരേ നിഷ്ഠകളാണ് പാലിക്കേണ്ടത്. 41ദിവസത്തെ വ്രതശുദ്ധിയോടെ വേണം ശബരിമല ദര്‍ശനം. വൃശ്ചികം ഒന്നുമുതല്‍ ശബരിമല തീര്‍ഥാടനകാലം ആരംഭിക്കുകയാണ്. ഭാരതത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും സ്വാമി അയ്യപ്പനെ കാണാന്‍, അയ്യപ്പനായി ഭക്തജനങ്ങള്‍ പതിനെട്ടാംപടി ചവിട്ടുന്നു. മണ്ഡലകാല വ്രതാനുഷ്ഠാനത്തിനെ കുറിച്ച് പല തെറ്റിധാരണകളും, അന്ധവിശ്വാസങ്ങളും ചിലരുടെയൊക്കെ മനസ്സില്‍ ഉണ്ട്. എങ്ങനെയാണ് വ്രതം അനുഷ്ഠിക്കേണ്ടതെന്നു നോക്കാം.  മണ്ഡലകാല വ്രതാനുഷ്ഠാനം പലപ്പോഴും ഒരു അനുകരണം ആകുന്നു. എങ്ങിനെയാണ് ശാസ്ത്രീയമായ വ്രതാനുഷ്ഠാനം. തുലാംമാസത്തിലേ തന്നെ വ്രതം അനുഷ്ഠിക്കുന്നവരാണ് വൃശ്ചികം ആദ്യംതന്നെ അയ്യപ്പനെ കാണുവാന്‍ പോകുന്നത്. മാലയിട്ടു 41 ദിവസത്തെ ചിട്ടയായ വ്രതമാണ് അതിനു വേണ്ടത്. ശബരിമല തീര്‍ത്ഥാടനം വൃതശുദ്ധിയുടെതാണ്. മനസ്സും ശരീരവും ശുദ്ധമായിരിക്കണം. വ്രതനിഷ്ഠകളെക്കുറിച്ച് യോഗശാസ്ത്രം വ്യക്തമായി പറയുന്നു. വ്രതനിഷ്ഠയില്‍ പ്രധാനം ബ്രഹ്മചര്യമാണ്. സ്ത്രീ പുരുഷ സംഗമം മാത്രമല്ല, ഓര്‍മ്മ, കീര്‍ത്തിക്കല്‍, സംസാരം എന്നിങ്ങനെ എട്ട് കാര്യങ്ങളും ബ്രഹ്മചര്യം അനുഷ്ഠിക്കാന്‍ വര്‍ജിക്കണം എന്ന് ശാസ്ത്രം വ്യക്തമാക്കുന്നു.

പലരും തെറ്റായി ധരിച്ചുവച്ചിരിക്കുന്നത് അഷ്ടാംഗത്തില്‍ എട്ടമാത്തേതായ സ്ത്രീപുരുഷ സംഗമം മാത്രം വര്‍ജിച്ചാല്‍ ബ്രഹ്മചര്യം ആയി എന്നാണ്, എട്ടാമത്തേത് മാത്രമല്ല, അതിനു മുന്നേ യോഗശാസ്ത്രം പറയുന്ന ഏഴ് കാര്യങ്ങള്‍ നിര്‍ബന്ധമായും വര്‍ജിക്കുകതന്നെ വേണം. ഇതാണ് ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം നിഷിദ്ധമാകുന്നതിനു പിന്നാലെയുള്ള പ്രധാന കാരണം. ശബരിമല പുണ്യഭൂമിയാണ്. പവിത്രമായ പതിനെട്ടാം പടിയില്‍ പാദസ്പര്‍ശം നടത്താന്‍ ബ്രഹ്മചര്യം നിര്‍ബന്ധമാണ്. ബ്രഹ്മചര്യം അനുഷ്ഠിക്കുന്നതിലൂടെയാണ് ഭക്തര്‍ ഭഗവാനിലേക്ക് എത്തിച്ചേരുന്നത്. അയ്യപ്പഭക്തര്‍ അദ്വൈതാനുഭൂതി ലഭിച്ചവരെപോലെയാണ്. എല്ലാറ്റിലും ഈശ്വരചൈതന്യം ദര്‍ശിക്കുന്നു. യഥാര്‍ഥമായ ഈ അവസ്ഥയിലേക്ക് എത്തിച്ചേരാനും യോഗശാസ്ത്രം പറയുന്ന ബ്രഹ്മചര്യനിഷ്ഠ കര്‍ശനമായി പാലിക്കണം.

സത്യം, ബ്രഹ്മചര്യം, ആസ്‌തേയം, അപരിഗ്രഹം, അഹിംസ, എന്നിവയും കൃത്യമായി പാലിച്ചുവേണം ശബരിമലദര്‍ശനം നടത്തുവാന്‍. ഈ വ്രുതാനുഷ്ഠാനങ്ങള്‍ ജീവിതചര്യയാക്കി മാറ്റാനുള്ള ചുവടു വയ്പ്പായി ശബരിമല വ്രതാനുഷ്ഠാനക്കാലത്തെ കാണുകയും വേണം.

 

ശബരിമലയിലേക്കുള്ള വഴി
തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും 115 കിലോമീറ്റർ അകലത്തിലും കൊച്ചിയിലെ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും 106 കിലോമീറ്റർ അകലത്തിലുമാണ് ശബരിമല സ്ഥിതി ചെയ്യുന്നത്. തീർത്ഥാടനകാലത്ത് ചാലക്കയം വഴിയോ അല്ലെങ്കിൽ എരുമേലി വഴി കരിമല നടന്നു കയറിയോ (ഏകദേശം 50 കിലോമീറ്റർ ) ഇവിടെയെത്താം. ഏറ്റവുമടുത്തുള്ള റെയിൽവേ സ്റ്റേഷനുകൾ കോട്ടയവും ചെങ്ങന്നൂരുമാണ്.

പ്രധാന വഴികൾ
കോട്ടയത്തു നിന്നു എരുമേലി വഴി പമ്പ; (മണിമല വഴി കോട്ടയത്തു നിന്ന് പമ്പയിലേക്ക് 136 കിലോമീറ്റർ) പമ്പയിൽ നിന്ന് കാൽനടയായി ശബരിമല
എരുമേലിയിൽ നിന്ന് കാളകെട്ടി, അഴുത, ഇഞ്ചിപ്പാറ, കരിമല വഴി പമ്പ – 45 കിലോമീറ്റർ. പമ്പയിൽ നിന്ന് ശബരിമലയിലേക്ക് കാൽനടയായി
എരുമേലിയിൽ നിന്ന് മുക്കൂട്ടുതറ, മുട്ടപ്പള്ളി, പാണപിലാവ്, കണമല വഴിയുള്ള ഗതാഗതയോഗ്യമായ പാത – 46 കിലോമീറ്റർ (28.6 മൈൽ)
വണ്ടിപ്പെരിയാർ മുതൽ മൗണ്ട് എസ്റ്റേറ്റ് വരെ വാഹനത്തിൽ. ശേഷം കാൽനടയായി ശബരിമലയിലേക്ക്
വണ്ടിപ്പെരിയാർ മുതൽ കോഴിക്കാനംവരെ 15 കിലോമീറ്റർ; കോഴിക്കാനത്ത് നിന്ന് ഉപ്പുപാറ വരെ 10 കിലോമീറ്റർ; ഉപ്പുപാറ മുതൽ ശബരിമല വരെ 3.5 കിലോമീറ്റർ. (ഉപ്പുപാറ വരെ വാഹനഗതാഗതം സാധ്യമാണ്).
ചെങ്ങന്നൂർ റയിൽവെസ്റ്റേഷനിൽ നിന്നും- കോഴഞ്ചേരി വരെ( 12 കിലോമീറ്റർ);കോഴഞ്ചേരിയിൽനിന്നും റാന്നിക്ക് (13 കിലോമീറ്റർ); റാന്നി-എരുമേലി- ശബരിമല( 62 കിലോമീറ്റർ) (ആകെ: 87 കിലോമീറ്റർ)
വിവിധ സ്ഥലങ്ങളിൽ നിന്നും പമ്പയിലേക്കുള്ള ദൂരം കിലോമീറ്ററിൽ:
തിരുവനന്തപുരം 179 കൊല്ലം 135 പുനലൂർ 105 പന്തളം 85 ചെങ്ങന്നൂർ 89 കൊട്ടാരക്കര 106 ഗുരുവായൂർ 288 തൃശ്ശൂർ 260 പാലക്കാട് 330 കണ്ണൂർ 486 കോഴിക്കോട് 388 കോട്ടയം 123 എരുമേലി 50 കുമളി 180 പത്തനംതിട്ട 65 റാന്നി 62

തിരുവനന്തപുരം: മുഖ്യമന്ത്രിയിലുള്ള വിശ്വാസം നഷ്ടപ്പെട്ട സിപിഐ മന്ത്രിമാര്‍ രാജിവെക്കണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. മന്ത്രിമാര്‍ ക്യാബിനറ്റ് യോഗം ബഹിഷ്‌കരിച്ചത് ചരിത്രത്തിലെ ആദ്യ സംഭവമാണ്. ഇതുപോലെയുള്ള ഭരണ അനിശ്ചിതത്വം നേരത്തേ ഉണ്ടായിട്ടില്ല. മന്ത്രിമാരെ വിശ്വാസത്തിലെടുക്കാന്‍ കഴിയാത്ത മുഖ്യമന്ത്രിക്ക് ജനങ്ങളെ എങ്ങനെ വിശ്വാസത്തിലെടുക്കാന്‍ കഴിയുമെന്നും ചെന്നിത്തല ചോദിച്ചു.

പിണറായി വിജയന്‍ ദുര്‍ബലനായ മുഖ്യമന്ത്രിയാണെന്ന് കഴിഞ്ഞ ദിവസത്തോടെ തെളിഞ്ഞു. തോമസ് ചാണ്ടി വിഷയത്തില്‍ മുഖ്യമന്ത്രിയുടെ മുഖം നഷ്ടപ്പെട്ടിരിക്കുകയാണ്. സിപിഎമ്മും ചാണ്ടിയുമായുള്ള സാമ്പത്തിക ഇടപാടുകള്‍ മൂലമാണോ മറ്റുള്ളവരൊക്കെ എതിര്‍ത്തിട്ടും തോമസ് ചാണ്ടിയെ സംരക്ഷിക്കാന്‍ തയ്യാറായതെന്ന് പിണറായി വ്യക്തമാക്കണം. നിരപരാധിത്വം ആദ്യം തെളിയിക്കുന്നവര്‍ക്ക് മന്ത്രിസ്ഥാനം നല്‍കുമെന്ന് പറയാന്‍ ഇത് ഓട്ടമത്സരമാണോയെന്നും പ്രതിപക്ഷനേതാവ് ചോദിച്ചു.

മുഖ്യമന്ത്രി പറഞ്ഞാല്‍ മന്ത്രിമാരും മന്ത്രിമാര്‍ പറഞ്ഞാല്‍ മുഖ്യമന്ത്രിയും കേള്‍ക്കാത്ത അവസ്ഥയാണ് കേരളത്തിലുള്ളത്. പരസ്പര വിശ്വാസമില്ലാത്ത മുന്നണിക്ക് എങ്ങനെ കേരളത്തെ നയിക്കാനാകുമെന്നും ചെന്നിത്തല ചോദിച്ചു.

ജനലോക്പാല്‍ സമര മുന്നേറ്റം ഒരു രാഷ്ട്രീയ പാര്‍ട്ടിയായി മാറി. സാമ്പ്രദായിക രാഷ്ട്രീയത്തെ വെല്ലുവിളിച്ച് രണ്ടു തവണ അധികാരത്തില്‍ എത്തിയ ആം ആദ്മി പാര്‍ട്ടിയുടെയും അരവിന്ദ് കെജ്രിവാളിന്റെയും യാത്രയില്‍ കൂടെ സഞ്ചരിച്ച് പകര്‍ത്തിയ ഡോക്യുമെന്ററി തിയറ്ററുകളില്‍ എത്തുന്നു. ഖുശ്ബു രങ്ക, വിനയ് ശുക്ല, ആനന്ദ് ഗാന്ധി ഇവര്‍ ആം ആദ്മി പാര്‍ട്ടിയുടെ യോഗങ്ങളിലും സമര വീഥികളിലും യാത്ര ചെയ്തു പകര്‍ത്തിയത് കേവലം ദൃശ്യങ്ങളല്ല. നമ്മെ ഭരിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളുടെ അജണ്ടകളും യോഗങ്ങളും സാധാരണക്കാരന് ഇന്നും നിഗൂഢതയായി തുടരുമ്പോള്‍, ആം ആദ്മി പാര്‍ട്ടിയുടെ രഹസ്യങ്ങളില്ലാത്ത അകത്തളങ്ങളില്‍ രൂപപ്പെടുന്ന പുതിയ ഇന്ത്യന്‍ രാഷ്ട്രീയമാണ് അവര്‍ തിരശീലയില്‍ എത്തിച്ചത്.

ആരാധകരില്‍ ഹരം ജനിപ്പിക്കാനുള്ള ഇതര പാര്‍ട്ടികളുടെ വലിയ ബഡ്ജറ്റ് സിനിമാ ലോകത്ത്, An Insignificant Man ഒരു വിമര്‍ശനവും, ആത്മ പരിശോധനയാണ്. ലോകമെമ്പാടും അമ്പതോളം ഫിലിം ഫെസ്റ്റിവലുകളില്‍ പ്രദര്‍ശിപ്പിച്ച AIM നല്ല ഡോക്യുമെന്ററിക്ക് അടക്കമുള്ള അവാര്‍ഡുകള്‍ നേടിയിരുന്നു. ബി.ജെ.പി സര്‍ക്കാരിനെതിരെ അഭിപ്രായ സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള നിയമ പോരാട്ടത്തിനൊടുവിലാണ് ഇന്ത്യയില്‍ AIMന് പ്രദര്‍ശനാനുമതി ലഭിച്ചത്.

ബാംഗ്ലൂര്‍, മുംബൈ, ഡല്‍ഹി നഗരങ്ങളില്‍ ട്രെയ്ലര്‍ ഇറങ്ങിയ ദിവസം തന്നെ ടിക്കറ്റുകള്‍ വിറ്റു കഴിഞ്ഞിരുന്നു. നവംബര്‍ 17,18,19 തീയതികളില്‍ രാജ്യത്തെ മിക്ക നഗരങ്ങളിലെല്ലാം PVR സിനിമാസില്‍ പ്രദര്‍ശനത്തിന് എത്തുന്നു. കേരളത്തില്‍ PVR LULU MALL ളിലാണ് പ്രദര്‍ശനം.

കേരളത്തിലെ വിവിധ മേഖലകളില്‍ നിന്നുള്ള പ്രമുഖ വ്യക്തികള്‍ പ്രദര്‍ശനത്തിന് ഉണ്ടായിരിക്കുന്നതാണ്. http://www.aimmovie.com/#kochi എന്ന ലിങ്കില്‍ നിന്നു ടിക്കറ്റ് ബുക്ക് ചെയ്യാവുന്നതാണ്.

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടന്‍ ദിലീപിനെ വീണ്ടും ചോദ്യം ചെയ്യുന്നു. കേസിലെ കുറ്റപത്രം തയാറാക്കുന്നതുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യലെന്നാണ് വിവരം. ആലുവ പൊലീസ് ക്ലബിലാണ് ചോദ്യം ചെയ്യല്‍ നടക്കുന്നത്. അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യല്‍. എസ്.പി. സുദര്‍ശന്‍, സി.ഐ. ബിജു പൗലോസ് എന്നിവരാണ് ചോദ്യം ചെയ്യുന്നത്.

നടി ആക്രമിക്കപ്പെട്ട സമയത്ത് താന്‍ ആശുപത്രിയില്‍ ചികിസ്തയിലായിരുന്നുവെന്നാണ് ദിലീപിന്റെ മൊഴി. താന്‍ അഡ്മിറ്റായിരുന്നുവെന്ന മെഡിക്കല്‍ റിപ്പോര്‍ട്ട് നേരത്തെ ദിലീപ് ഹാജരാക്കിയിരുന്നു. എന്നാല്‍ രേഖ വ്യാജമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ചോദ്യം ചെയ്യാന്‍ വീണ്ടും ദിലീപിനെ വിളിപ്പിച്ചത്. ഒന്നരമണിക്കൂറായിട്ടും ചോദ്യം ചെയ്യല്‍ തുടരുന്നു. മാനേജര്‍ അപ്പുണ്ണിയേയും ചോദ്യം ചെയ്യുമെന്ന് റിപ്പോര്‍ട്ടുണ്ട്.

കേസില്‍ കര്‍ശന ഉപാധികളോടെ താരത്തിന് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. എന്നാല്‍, പുറത്തിറങ്ങിയ ദിലീപ് കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ആഭ്യന്തരസെക്രട്ടറിക്ക് കത്തയച്ചു. വ്യാജ തെളിവുണ്ടാക്കി തന്നെ കേസില്‍ കുടുക്കിയെന്നാണ് ദിലീപ് കത്തില്‍ ആരോപിച്ചത്. ഡിജിപി ലോക്‌നാഥ് ബെഹ്‌റയും എഡിജിപി ബി.സന്ധ്യയും ഗൂഢാലോചന നടത്തിയെന്നും കത്തില്‍ പറയുന്നു. 12 പേജുള്ള കത്ത് രണ്ടാഴ്ച മുമ്പാണ് അയച്ചത്. നിലവില്‍ കേസ് അന്വേഷിക്കുന്ന അന്വേഷണസംഘത്തെ മാറ്റി നിര്‍ത്തി അന്വേഷിച്ചാല്‍ യഥാര്‍ത്ഥ പ്രതികള്‍ കുടുങ്ങുമെന്നും കത്തില്‍ പറയുന്നു. കേസുമായി ബന്ധപ്പെട്ട് തന്നെ ബ്ലാക്ക് മെയില്‍ ചെയ്ത കാര്യം സമയബന്ധിതമായി ലോക്‌നാഥ് ബെഹ്‌റയെ അറിയിച്ചിരുന്നു. ബ്ലാക്ക് മെയില്‍ ചെയ്യുന്നുണ്ടെന്ന കാര്യം താനാണ് പൊലീസിനെ അങ്ങോട്ട് അറിയിച്ചത്. ഇതുസംബന്ധിച്ച എല്ലാ വിവരങ്ങളും താന്‍ പൊലീസിന് കൈമാറിയിരുന്നു. എന്നാല്‍ ഇതെല്ലാം മറച്ചുവച്ച് തന്നെ പ്രതിയാക്കാനാണ് പൊലീസ് ശ്രമിച്ചത്.

റൂറല്‍ എസ്.പി എവി ജോര്‍ജ്, ക്രൈബ്രാഞ്ച് എസ്പി സുദര്‍ശന്‍, ഡിവൈഎസ്പി സോജന്‍ വര്‍ഗ്ഗീസ്, ആലുവ സിഐ ബൈജു പൗലോസ് തുടങ്ങിയ ഉദ്യോഗസ്ഥരെ അന്വേഷണത്തില്‍ നിന്നും മാറ്റി നിര്‍ത്തണമെന്നും കത്തില്‍ ദിലീപ് പറയുന്നുണ്ട്.

നടിക്കു നേരെയുണ്ടായ ആക്രമണം സംബന്ധിച്ച് കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥയായ എഡിജിപി സന്ധ്യക്ക് നടി മഞ്ജുവാര്യരുമായി അടുത്ത ബന്ധമുണ്ടെന്ന് നേരത്തെ ദിലീപ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ജാമ്യ ഹര്‍ജിയില്‍ ഉന്നയിച്ചിരുന്നു. കേസന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ ഗൂഢാലോചന എന്ന ആരോപണം ആദ്യമായി ഉന്നയിച്ചത് മഞ്ജു വാര്യര്‍ ആയിരുന്നു. അമ്മ നടിക്ക് പിന്തുണ പ്രഖ്യാപിച്ച് സംഘടിപ്പിച്ച പരിപാടിയിലായിരുന്നു അത്. തന്നെ ചോദ്യം ചെയ്യുന്ന സമയത്ത് മഞ്ജു വാര്യരുടെ സുഹൃത്തായ ശ്രീകുമാര്‍ മേനോനെക്കുറിച്ച് പറഞ്ഞ വിവരങ്ങള്‍ എഡിജിപി ബി സന്ധ്യ റെക്കോര്‍ഡ് ചെയ്തില്ലെന്നും ജാമ്യഹര്‍ജിയില്‍ ദിലീപ് ആരോപിച്ചിരുന്നു. ഈ സമയത്ത് ക്യാമറ ഓഫ് ചെയ്യാന്‍ നിര്‍ദേശം നല്‍കിയെന്നും ആരോപിക്കപ്പെട്ടിരുന്നു.

ജയിലില്‍നിന്ന് പള്‍സര്‍ സുനി, നാദിര്‍ഷയെ വിളിച്ച വിവരം അന്നുതന്നെ ഡിജിപി ലോക്‌നാഥ് ബെഹ്‌റയെ അറിയിച്ചിരുന്നുവെന്നും ദിലീപ് നേരത്തെ ഹൈക്കോടതിയില്‍ ഉന്നയിച്ചിരുന്നതാണ്. ഏപ്രില്‍ 10 നാണ് ബെഹ്‌റയെ വിളിച്ചത്. ഫോണ്‍ സംഭാഷണം അടക്കം ബെഹ്‌റയുടെ പേഴ്‌സണല്‍ വാട്‌സ്ആപ് നമ്പരിലേക്ക് അയച്ചുകൊടുക്കുകയും ചെയ്തു. ഹൈക്കോടതിയില്‍ നല്‍കിയ ജാമ്യാപേക്ഷയിലായിരുന്നു ദിലീപ് ഇക്കാര്യം വ്യക്തമാക്കിയിരുന്നത്. പള്‍സര്‍ സുനി നാദിര്‍ഷയെ വിളിച്ച വിവരം മറച്ചുവച്ചുവെന്ന പൊലീസിന്റെ വാദം തളളിക്കൊണ്ടായിരുന്നു അന്ന് ബെഹ്റക്കെതിരെ ദിലീപ് ആരോപണം ഉന്നയിച്ചത്.

അതേസമയം കേസിലെ മുഖ്യസാക്ഷി മൊഴി മാറ്റിയിരുന്നു. സാക്ഷിയുടെ പുതിയ മൊഴി ദിലീപിന് അനുകൂലമാണ്. ‘ലക്ഷ്യ’യിലെ ജീവനക്കാരനാണ് കോടതിയില്‍ മൊഴി മാറ്റിയത്. പ്രതി സുനില്‍കുമാര്‍ കാവ്യാ മാധവന്റെ കാക്കനാടുള്ള വസ്ത്രവ്യാപാരസ്ഥാപനമായ ലക്ഷ്യയില്‍ വന്നിട്ടില്ലെന്നാണ് പുതിയ മൊഴി. രഹസ്യമൊഴിയുടെ പകര്‍പ്പ് അന്വേഷണസംഘത്തിന് കിട്ടി. മൊഴിമാറ്റത്തെ കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. ദിലീപ് ജാമ്യത്തിലിറങ്ങും മുന്‍പാണ് സാക്ഷി, മൊഴി മാറ്റിയത്.

കീഴടങ്ങുന്നതിന്റെ തലേദിവസമാണ് സുനി ലക്ഷ്യയില്‍ എത്തിയത് എന്നായിരുന്നു നേരത്തെ ഇയാള്‍ മൊഴി നല്‍കിയിരുന്നത്. ലക്ഷ്യയുടെ വിസിറ്റിംഗ് കാര്‍ഡും സുനിയുടെ കൈയില്‍ നിന്ന് പൊലീസിന് കിട്ടിയിരുന്നു. സുനി എത്തുമ്പോള്‍ കാവ്യ ലക്ഷ്യയില്‍ ഉണ്ടായിരുന്നില്ലെന്നും സാക്ഷിമൊഴിയില്‍ നേരത്തെ പറഞ്ഞിരുന്നതാണ്.

താന്‍ കാവ്യയുടെ ഓണ്‍ലൈന്‍ വസ്ത്രസ്ഥാപനമായ ലക്ഷ്യയില്‍ പോയിരുന്നതായി സുനി നേരത്തേ അന്വേഷണസംഘത്തിനു മൊഴി നല്‍കിയിരുന്നു. എന്നാല്‍ ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലക്ഷ്യയില്‍ നിന്നു പൊലീസിനു ലഭിച്ചിരുന്നില്ല.

തോമസ് ചാണ്ടിയുടെ രാജിയെ കളിയാക്കി കൊണ്ടുള്ള തൃത്താല എം.എല്‍.എ വി.ടി ബല്‍റാമിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് വിവാദമാകുന്നു.
‘കേരള രാഷ്ട്രീയത്തിലെ ദുര്‍മ്മേദസ്സിന് വിശ്രമജീവിതം ആശംസിച്ചുകൊണ്ട് സ്നേഹപൂര്‍വ്വം, പാലക്കാട്ടെ കൊച്ചന്‍’ എന്നെഴുതി ചിരട്ടയില്‍ തോമസ് ചാണ്ടിയുടേതെന്നു തോന്നിപ്പിക്കുന്ന രൂപം വരച്ച ചിത്രത്തോടൊപ്പമായിരുന്നു ബല്‍റാമിന്റെ പോസ്റ്റ്.
എന്നാല്‍ മന്ത്രിയുടെ രാജിയെ പരിഹസിക്കുന്നതിന് അപ്പുറമായി എം.എല്‍.എ തന്റെ പോസ്റ്റില്‍ തോമസ് ചാണ്ടിയെ ബോഡി ഷേമിംങ് നടത്തുകയായിരുന്നെന്നാണ് ഈ നടപടിയെ എതിർത്തവരുടെ ആരോപണം. പൊതുവെ തടിച്ച ശരീര പ്രകൃതിയുള്ള തോമസ് ചാണ്ടിയുടെ ശരീരത്തെ കളിയാക്കുകയാണ് ബല്‍റാം എന്നും വിമർശകർ ആരോപിക്കുന്നു.

അതേ സമയം ഗതാഗതമന്ത്രിസ്ഥാനം എന്‍.സി.പിക്കായി ഒഴിച്ചിടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉറപ്പുനല്‍കിയതായി രാജിവെച്ച ശേഷം തോമസ് ചാണ്ടി പ്രതികരിച്ചിരുന്നു. ആദ്യം കുറ്റവിമുക്തനാകുന്നയാള്‍ മന്ത്രിയാകുമെന്നും അത് ശശീന്ദ്രനായാലും താനായാലുമെന്ന് തോമസ് ചാണ്ടി വ്യക്തമാക്കി.
ഈ വിഷയത്തില്‍ രാജിയെ കുറിച്ചൊന്നും ആരും ചിന്തിച്ചിട്ടില്ലായിരുന്നു. രാജി വെക്കേണ്ട സാഹചര്യവും ഇല്ലായിരുന്നു. എന്നാല്‍ ഒരു ഘടകക്ഷി എടുത്ത തീരുമാനമാണ് രാജിക്ക് വഴിവെച്ചത്. രാജിവെക്കാന്‍ തങ്ങള്‍ ആവശ്യപ്പെടില്ലെന്നും പാര്‍ട്ടി നേതൃത്വത്തോട് ആലോചിക്കണം എന്നുമായിരുന്നു മുഖ്യമന്ത്രി പറഞ്ഞതെന്നും തോമസ് ചാണ്ടി രാജി വെച്ച ശേഷം മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.

ഇടതുമുന്നണിയെ പൊട്ടിത്തെറിയിലേക്ക് തള്ളിയിട്ട് ഗതാഗതി മന്ത്രി തോമസ് ചാണ്ടി രാജിവച്ചു. കായല്‍ കയ്യേറ്റ ആരോപണങ്ങള്‍ക്കും തുടര്‍ന്നുണ്ടായ വിവാദങ്ങള്‍ക്കും ഒടുവില്‍ സര്‍ക്കാരിനെ കടുത്ത പ്രതിസന്ധിയിലാക്കിയാണ് എന്‍സിപിയുടെ മന്ത്രി സ്ഥാനമൊഴിഞ്ഞത്. എന്‍സിപി അധ്യക്ഷന്‍ ടിപി പീതാംബരന്‍ മുഖ്യമന്ത്രിയെക്കണ്ട് രാജിക്കത്ത് കൈമാറി. ഗവര്‍ണര്‍ക്ക് രാജിക്കത്ത് അയച്ചതായി മുഖ്യമന്ത്രി പറഞ്ഞു. രാവിലെ മുഖ്യമന്ത്രിയും എന്‍.സി.പി. നേതാക്കളും കണ്ടെങ്കിലും തുടര്‍ന്നുനടന്ന എന്‍.സി.പി. നേതൃയോഗത്തിലാണ് രാജി തീരുമാനം ഉണ്ടായത്. സിപിഐ മന്ത്രിമാര്‍ മന്ത്രിസഭായോഗം ബഹിഷ്കരിച്ചത് സിപിഎം-സിപിഐ പോരിനും വഴിതുറന്നു.

ഒന്നരവര്‍ഷത്തിനിടെ പിണറായി മന്ത്രിസഭയിലെ മൂന്നാമത്തെ രാജിയാണിത്. രാജിതീരുമാനം മുഖ്യമന്ത്രിയെ നേരിട്ട് അറിയിക്കാന്‍ കാത്തുനില്‍ക്കാതെ തോമസ് ചാണ്ടി സ്വന്തം മണ്ഡലമായ ആലപ്പുഴയിലെ കുട്ടനാട്ടിലേക്ക് ഔദ്യോഗിക വാഹനത്തില്‍ തിരിച്ചു. കുട്ടനാട്ടില്‍ നിന്ന് അദ്ദേഹം കൊച്ചിയിലേക്ക് പോകും.

സിപിഐ മന്ത്രിസഭായോഗം ബഹിഷ്കരിച്ച സാഹചര്യത്തിലാണ് തോമസ് ചാണ്ടിയുടെ രാജിക്ക് സമ്മര്‍ദം ശക്തമായത്. മന്ത്രി തോമസ് ചാണ്ടിയുടെ രാജിക്ക് ഉപാധി അംഗീകരിക്കില്ലെന്ന് സി.പി.ഐ വ്യക്തമാക്കിയിരുന്നു. മന്ത്രിസഭായോഗത്തില്‍ മന്ത്രിമാരുടെ നിര തന്നെ തോമസ് ചാണ്ടിയുടെ രാജി ആവശ്യപ്പെട്ടു. ഒരു മന്ത്രിയെച്ചൊല്ലി സർക്കാർ ഒരുമാസമായി പ്രതിസന്ധിയിലെന്ന് ജി.സുധാകരന്‍ തുറന്നടിച്ചു. തോമസ് ചാണ്ടി വിചാരിച്ചാൽ ഒരു മിനിറ്റ് കൊണ്ട് ഇത് ഒഴിവാക്കാം. തീരുമാനം വൈകരുതെന്ന് മുഖ്യമന്ത്രിയോട് ജി.സുധാകരൻ ആവശ്യപ്പെട്ടു. ഇതിനെ അനുകൂലിച്ച് മാത്യു ടി.തോമസും രംഗത്തെത്തി. നിങ്ങൾക്കെല്ലാവർക്കും ഒരേ അഭിപ്രായമാണോ എന്ന് മുഖ്യമന്ത്രി മന്ത്രിമാരോട് ആരാഞ്ഞു. മന്ത്രിമാരില്‍ പലരും അഭിപ്രായം വ്യക്തമാക്കിയിരുന്നില്ല.

ഹൈക്കോടതി വിധിക്കെതിരെ തോമസ് ചാണ്ടി നാളെ സുപ്രീംകോടതിയെ സമീപിക്കും. ഒരു ഘടകകക്ഷിയുടെ ശാഠ്യമാണ് രാജിക്ക് ഇടയാക്കിയതെന്ന് തോമസ് ചാണ്ടി പറഞ്ഞു. ആദ്യം കുറ്റവിമുക്തനാകുന്നയാള്‍ മന്ത്രിയാകുമെന്നും അദ്ദേഹം പറഞ്ഞു.

സിപിഐ മന്ത്രിമാര്‍ വിട്ടുനിന്നത് അസാധാരണസംഭവമെന്ന് മുഖ്യമന്ത്രി തുറന്നടിച്ചു. ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതാണ് ഇതെന്ന് പിണറായി വിജയന്‍ പറഞ്ഞു. മന്ത്രിസഭായോഗത്തില്‍ പങ്കെടുക്കില്ലെന്ന് സി.പി.ഐ. കത്ത് നല്‍കിയിരുന്നു. മന്ത്രിസഭ ഏതുപ്രശ്നവും ചര്‍ച്ച ചെയ്തു തീരുമാനിക്കേണ്ട ഇടമാണ്. ഘടകകക്ഷികള്‍ക്ക് അര്‍ഹിക്കുന്ന മാന്യത ഉറപ്പുനല്‍കണം. മന്ത്രിയാണെങ്കില്‍ തോമസ് ചാണ്ടിക്ക് മന്ത്രിസഭായോഗത്തില്‍ പങ്കെടുക്കാമെന്നും

മുഖ്യമന്ത്രി വിശദീകരിച്ചു. സിപിഐ തീരുമാനത്തിന്റെ ശരിതെറ്റുകള്‍ തീരുമാനിക്കട്ടെയെന്ന് മന്ത്രി ഇ.ചന്ദ്രശേഖരന്‍ മുഖ്യമന്ത്രിക്ക് മറുപടി നല്‍കി. രാജിവയ്ക്കാത്തതിനാലാണ് ബഹിഷ്കരിച്ചതെന്ന് സുധാകര്‍ റെഡ്ഢിയും പറഞ്ഞു.

ബിജു രാധാകൃഷ്ണന്റെ ഭാര്യ രശ്മിയുടെ കൊലപാതകത്തില്‍ സരിതയ്ക്കുമുള്ള പങ്ക് വിശദമാക്കുന്ന കത്ത് പുറത്ത്. ക്രൈം മാസികയുടെ എഡിറ്റര്‍ നന്ദകുമാര്‍ മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന് അയച്ച കത്താണ് പുറത്തായിരിക്കുന്നത്.

രശ്മി കൊല്ലപ്പെടുന്നതിനു മുമ്പ് സരിതയും ബിജുവും ചെയ്തത് ക്രൂരതയുടെ വിവരങ്ങൾ മറനീക്കി പുറത്തു പറയുന്ന പരാതിയായിരുന്നു ക്രൈം നന്ദകുമാര്‍ വി.എസ് അച്യുതാനന്ദന് നല്കിയത്. കോടതിയിലും നന്ദകുമാര്‍ മൊഴിയും നല്കിയിരുന്നു. സരിതയ്ക്ക് രശ്മി വധത്തില്‍ പങ്കുള്ളതിന്റെ വ്യക്തമായ ആരോപണങ്ങള്‍ ഉന്നയിക്കുന്ന പരാതിയാണിത്. ഈ കൊലപാതകത്തില്‍ നിന്നും മുഖ്യ പ്രതിയാകേണ്ട സരിത രക്ഷപെട്ടതാണ് പിന്നീടും ഇപ്പോഴും നടക്കുന്ന രാഷ്ട്രീയ ഭൂകമ്പങ്ങളുടെ കാരണം.

നടനും എം.എല്‍.എയുമായ ഗണേഷ് കുമാറാണ് കൊലകേസില്‍ നിന്നും സരിതയെ രക്ഷിച്ചത്. സരിതയുടെ ജീവിതത്തില്‍ ബിജുവിനു ശേഷം കടന്നുവരികയും സുഹൃത്തുക്കള്‍ എന്നതിലുപരി ജീവിത സഖിയായി കൂടെ കൂട്ടുകയും ഗണേഷ് കുമാര്‍ ചെയ്തിരുന്നുവെന്നും കത്തിലുണ്ട്. യാമിനി തങ്കച്ചി എന്ന ആദ്യ ഭാര്യ ഗണേഷിന് ഉള്ളപ്പോഴായിരുന്നു ഈ അവിഹിത ബന്ധം. തെളിവെടുപ്പ് വേളയില്‍ രണ്ടാമത്തെ കുട്ടിയുടെ അച്ഛന്‍ ആരാണെന്ന ചോദ്യത്തിന് മറുപടി പറയാതെ പൊട്ടിക്കരയുകയാണ് സരിത ചെയ്തത്. സരിത പറഞ്ഞ എല്ലക്കാര്യവും എരിവും പുളിയും ചോരാതെ എഴുതിയ സോളാര്‍ കമ്മീഷന്‍ ഇക്കാര്യം മനപൂര്‍വം വിട്ടുകളഞ്ഞതാണോ എന്ന ചോദ്യവുമുയരുന്നുണ്ട്. ഗണേഷിന്റെ ഇടപെടലോടെ മുഖ്യ പ്രതിയായ സരിതയെ മാപ്പുസാക്ഷിയാക്കുകയായിരുന്നെന്നും നന്ദകുമാര്‍ കത്തില്‍ പറയുന്നു.അന്നത്തേ ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന്‍, ബിനീഷ് കോടിയേരി, മുന്‍ മന്ത്രി പി.കെ ശ്രീമതി ടീച്ചറുടെ മകന്‍… എന്നിവര്‍ ഇക്കാര്യത്തില്‍ ഗണേഷിനെ സഹായിച്ചതായും നന്ദകുമാറിന്റെ പരാതിയില്‍ പറയുന്നു.

രശ്മി വധത്തില്‍ ബിജുവിനും സരിതയ്ക്കുമുള്ള പങ്ക് വിശദമാക്കുന്ന കത്താണ് പുറത്തു വന്നിരിക്കുന്നത്. തനിക്ക് വധഭീഷണിയുള്ള കാര്യം ചൂണ്ടിക്കാണിച്ച് 2005ല്‍ രശ്മി നേരിട്ട് തന്നെ അറിയിച്ചിരുന്നതായി കത്തില്‍ നന്ദകുമാര്‍ ചൂണ്ടിക്കാണിക്കുന്നു . കൊല്ലം പൊയ്‌ലക്കട വ്യാപാരി പരമേശ്വര പിള്ളയുടെ മൂന്നാമത്തെ മകളായ രശ്മിയെ തട്ടിപ്പു വീരനായ ബിജു രാധാകൃഷ്ണന്‍ പ്രണയം നടിച്ചാണ് വിവാഹം ചെയ്തത്. ഇവര്‍ക്ക് രണ്ടു മക്കളാണുള്ളത്.

കൊല്ലത്തെ കെഎച്ച്എപ് എന്ന സ്ഥാപനത്തില്‍ വച്ച് പരിയചപ്പെട്ട സരിതയുമായി പിന്നീടങ്ങോട്ട് ബിജുവിന് വഴിവിട്ട ബന്ധമായിരുന്നു. രശ്മിയുടെ കണ്‍മുമ്പില്‍ പോലും ഇരുവരും ഭാര്യാഭര്‍ത്താക്കന്മാരെ പോലെ പെരുമാറി. സരിതയുംബിജുവും രശ്മിയെ മര്‍ദ്ദിക്കുകയും ബലം പ്രയോഗിച്ച്മദ്യം കഴിപ്പിച്ച് കസേരയില്‍ കെട്ടിയിടുന്നതും കണ്‍മുന്നില്‍ തന്നെ ലൈംഗിക ബന്ധം നടത്തുന്നതും പതിവായിരുന്നു. ഗുണ്ടകളെ ഉപയോഗിച്ച് ഇവര്‍ തന്നെ കൊലപ്പെടുത്താന്‍ പദ്ധതി തയ്യാറാക്കുന്നതായാണ് ലക്ഷ്മി തന്നെ അറിയിച്ചതെന്ന് നന്ദകുമാര്‍ പറയുന്നു.

കൊല്ലത്ത് വന്‍തട്ടിപ്പ് നടത്തി മുങ്ങിയ സരിതയും ബിജുവും പിന്നീട് തിരുവനന്തപുരത്ത് ക്രെഡിറ്റ് ഇന്ത്യാ എന്ന പേരിലുള്ള തട്ടിപ്പ് സ്ഥാപനവുമായാണ് പൊങ്ങുന്നത്. അവിടെയും നിരവധി പേരെ പറഞ്ഞ് പറ്റിച്ച് ലക്ഷങ്ങള്‍ തട്ടിയെടുത്തെന്നും എല്ലാ കാര്യങ്ങളും തിരിച്ചറിഞ്ഞ രശ്മി ബിജുവിനെ ചോദ്യം ചെയ്തിരുന്നതായും കത്തില്‍ നന്ദകുമാര്‍ വിശദമാക്കുന്നു. തുടര്‍ന്ന് രശ്മിയുടെ മാതാപിതാക്കളെ വിളിച്ച് മകളെ വിളിച്ചുകൊണ്ടു പോകാന്‍ താന്‍ ആവശ്യപ്പെട്ടിരുന്നതായും നന്ദകുമാര്‍ പറയുന്നു. എന്നാല്‍ അവര്‍ എത്തും മുമ്പുതന്നെ ബിജുവും സരിതയും രശ്മിയെ കടത്തിയിരുന്നു. ഇരുവരും ചേര്‍ന്ന് രശ്മിയെ കൊലപ്പെടുത്തിയതിനു ശേഷം ഗണേഷിന്റെ സഹായത്തോടെ സ്വാഭാവിക മരണമാക്കി മാറ്റിയെന്ന് നന്ദകുമാര്‍ കത്തില്‍ ആരോപിക്കുന്നു.

RECENT POSTS
Copyright © . All rights reserved