Latest News

അഡ്വക്കേറ്റ് ജയശങ്കറിനെതിരെ വധഭീഷണി മുഴക്കി സിപിഐഎം എംഎല്‍എ എഎന്‍ ഷംസീര്‍. പിണറായിക്കെതിരെ ശബ്ദിച്ചാല്‍ തീര്‍ത്തുകളയുമെന്നാണ് ഷംസീറിന്റെ ഭീഷണി. ന്യൂസ്18 ചാനലിന്റെ ചര്‍ച്ചാ വേളയിലായാണ് ഷംസീറിന്റെ വെല്ലുവിളി. തോമസ് ചാണ്ടിയുടെ രാജി വിഷയവുമായി ബന്ധപ്പെട്ട് നടന്ന ചര്‍ച്ചയ്ക്കിടെയാണ് ഷംസീറിന്റെ വെല്ലുവിളി.
പിണറായി വിരോധം കൊണ്ട് ഭ്രാന്ത് പിടിച്ച വ്യക്തിയാണ് അഡ്വ. ജയശങ്കര്‍, എന്നാല്‍ ജനങ്ങള്‍ പിണറായിയെ മുഖ്യമന്ത്രിയാക്കി. അതിന് ശേഷം പിണറായിയെ രാജിവെപ്പിക്കുമെന്ന് പ്രഖ്യാപിച്ചു. എന്നാല്‍ വക്കീല്‍ വിചാരിച്ച പോോലെയല്ല കാര്യങ്ങള്‍. അതില്‍ നിന്നാണ് പിണറായിയെ വ്യക്തിപരമായി ആക്ഷേപിക്കാനും അധിക്ഷേപിക്കാനും അദ്ദേഹത്തെ പ്രേരിപ്പിക്കുന്നത്. ഇങ്ങനെ തുടര്‍ന്നാല്‍ ഇതിന്റെ പ്രതിവിധി കൂടെ നേരിടാന്‍ അദ്ദേഹം തയ്യാറാവണം. രാത്രി എട്ടുമണിക്ക് രാഷ്ട്രീയ പ്രവര്‍ത്തനം നടത്തി ടിവിക്കകത്ത് വന്നിരുന്ന് കേരളത്തിന്റെ മുഖ്യമന്ത്രിയെ വ്യക്തി പരമായി അധിക്ഷേപിച്ച് മുന്നോട്ടുപോകുമ്പോള്‍ അതിനെ നേരിടാനുള്ള കരുത്ത് ഇടതു പക്ഷത്തിനുണ്ട് എന്നാണ് ഷംസീര്‍ ഉന്നയിച്ചത്. എന്നാല്‍ ചാനല്‍ അവതാരകന്‍ ഇക്കാര്യത്തില്‍ നിന്നും പിന്തിരിപ്പിക്കാന്‍ ശ്രമിച്ചുവെങ്കിലും ഷംസീര്‍ പിന്മാറിയില്ല. എന്നാല്‍ അവതാരകന്റെ വിലക്കുകളെ ലംഘിച്ചാണ് തലശേരി എം.എല്‍എയായ എ.എന്‍. ഷംസീറിന്റെ വെല്ലുവിളി

താങ്കള്‍ ഞങ്ങള്‍ക്കൊരു വെല്ലുവിളിയല്ല മുഖ്യമന്ത്രി പിണറായി വിജയനെതിരെ സംസാരിച്ചാല്‍ വേണ്ടരീതിയില്‍ പ്രതികരിക്കുമെന്നാണ് എഎന്‍ ഷംസീര്‍ പറഞ്ഞത്. അതേസമയം ഷംസീറിന്റെ വെല്ലുവിളിയെ താന്‍ നേരിടുന്നു. മാഷാ അള്ളാഹ് സ്റ്റിക്കര്‍ പതിപ്പിച്ച ഇപ്പോവ ആവുവയിലെ വീച്ചിലേക്ക് വിട്ടോളു. എന്നാണ് ജയശങ്കറിന്റെ പ്രതികരണം. ഷംസീര്‍ യുവാവാണ്, ഷംസീറിന്റെ പ്രായത്തില്‍ അബ്ദുള്ളക്കുട്ടി നടത്തിയ വിപ്ലവം എന്തായി എന്നും ജയശങ്കര്‍  പറഞ്ഞു.

തിരുവനന്തപുരം: തോമസ് ചാണ്ടി വിഷയം മന്ത്രിസഭായോഗത്തില്‍ ചര്‍ച്ച ചെയ്തില്ലെന്ന് മുഖ്യമന്ത്രി. കോടതി നിലപാടിന്റെ പശ്ചാത്തലത്തില്‍ തോമസ് ചാണ്ടിയും എന്‍സിപി സംസ്ഥാന പ്രസിഡന്റ് ടി.പി. പീതാംബരന്‍ മാസ്റ്ററും തന്നെ കണ്ടിരുന്നെന്നും ദേശീയ നേതൃത്വവുമായി ചര്‍ച്ച ചെയ്യണമെന്നാണ് അവര്‍ അറിയിച്ചതെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. തീരുമാനം ഉടന്‍ തന്നെ അറിയിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേ സമയം മന്ത്രിസഭാ യോഗത്തില്‍ നിന്ന് സിപിഐ മന്ത്രിമാര്‍ വിട്ടു നിന്നതില്‍ മുഖ്യമന്ത്രി അതൃപ്തി അറിയിച്ചു. നടപടി അസാധാരണമാണെന്നും മന്ത്രിസഭാ യോഗത്തില്‍ സംഭവിക്കാന്‍ പാടില്ലാത്തതാണെന്നും പിണറായി വിജയന്‍ പറഞ്ഞു. തോമസ് ചാണ്ടി യോഗത്തില്‍ പങ്കെടുത്താന്‍ വിട്ടുനില്‍ക്കുമെന്ന് റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്‍ കത്ത് നല്‍കിയിരുന്നെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കോടതി പരാമര്‍ശങ്ങളുടെ സാഹചര്യത്തില്‍ തോമസ് ചാണ്ടിക്ക് രാജിവെക്കാതെ മാര്‍ഗമില്ലെന്നാണ് വിലയിരുത്തല്‍. ഇതോടെ രാജിക്ക് തോമസ് ചാണ്ടി ഉപാധികള്‍ വെച്ചുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. സുപ്രീം കോടതിയില്‍ അനുകൂല വിധിയുണ്ടായാല്‍ തിരികെ വരാന്‍ അവസരമുണ്ടാക്കണമെന്നാണ് ഉപാധിയെന്നാണ് വിവരം.

പതിനേഴുകാരനെ ലൈംഗികമായി പീഡിപ്പിച്ച 24കാരി പിടിയില്‍. കര്‍ണാടകയിലെ കോളാറില്‍ നിന്നും പതിനേഴുകാരനുമായി തമിഴ്‌നാട്ടിലേക്ക് ഒളിച്ചോടുകയും ലൈംഗികമായി ബന്ധപ്പെടുകയും ചെയ്ത 24കാരിക്കെതിരെ ബാലലൈംഗിക പീഡന വിരുദ്ധ നിയമമായ പോസ്‌കോ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്. സംഭവുമായി ബന്ധപ്പെട്ട് ആണ്‍കുട്ടിയുടെ കുടുംബം പോലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് യുവതി പിടിയിലായത്. ആണ്‍കുട്ടിയുടെ വീടിന് സമീപത്താണ് നളിനി എന്ന യുവതി താമസിച്ചിരുന്നത്. ഭര്‍ത്താവുമായി അത്ര അടുപ്പമില്ലാതിരുന്ന യുവതി ആണ്‍കുട്ടിയുമായി അടുക്കുകയായിരുന്നു. തുടര്‍ന്ന് ഭര്‍ത്താവിനെ ഉപേക്ഷിച്ച് ആണ്‍കുട്ടിയുമായി നളിനി ചെന്നൈയ്ക്ക് ഒളിച്ചോടുകയായിരുന്നു. ചെന്നൈയില്‍ എത്തിയ ശേഷം ഇരുവരും വേളാങ്കണ്ണിയിലേക്ക് പോയി. അവിടെ വച്ച് പല തവണ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടു. ഇതിനിടെ മകനെ കാണാതായെന്ന് കാണിച്ച് ആണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് യുവതി കുടുങ്ങിയത്.

നവി മുംബൈയിൽ ബാങ്കുകളിൽ ഒന്നിൽ സിനിമാക്കഥകളെ വെല്ലുന്ന മോഷണം വെളിപ്പെടുത്തി മുംബൈ പൊലീസ്. 40 അടിയോളം നീളമുള്ള തുരങ്കം നിർമിച്ച് നവിമുംബൈയിലെ ഒരു ബാങ്കിനുള്ളിൽ കടന്ന മോഷ്ടാക്കൾ, മുപ്പതോളം ലോക്കറുകൾ തകർക്കുകയും സ്വർണവും പണവും മോഷ്ടിക്കുകയും ചെയ്തു. ഒന്നരക്കോടിയോളം രൂപ നഷ്ടമുണ്ടായതായാണ് ഏകദേശ കണക്ക്.

ബാങ്ക് സ്ഥിതി ചെയ്യുന്ന ‘ഭക്തി റെസിഡന്‍സ്’ എന്ന കെട്ടിടത്തിൽത്തന്നെ മറ്റൊരു മുറി വാടകയ്ക്കെടുത്താണ് അക്രമികൾ മോഷണം നടത്തിയത്. ഈ കെട്ടിടത്തിലെ ഏഴാം നമ്പർ മുറി എടുത്ത മോഷ്ടാക്കൾ അവിടെ ബാലാജി ജനറൽ സ്റ്റോഴ്സ് എന്ന പേരിൽ കടയും നടത്തിയിരുന്നു. ഈ മുറിയിൽനിന്ന് അഞ്ചടി താഴ്ചയിൽ കുഴിയെടുത്തശേഷം തൊട്ടടുത്തുള്ള രണ്ടു കടമുറികളുടെ അടിയിലൂടെ വീണ്ടും 30 അടി നീളത്തിൽ തുരങ്കം തീർത്തു. ബാങ്കിന്റെ ലോക്കർ റൂമിനു താഴെവച്ച് അഞ്ചടി ഉയരത്തിൽ തുരങ്കം പൂർത്തിയാക്കിയാണ് മോഷ്ടാക്കൾ പദ്ധതി യാഥാർഥ്യമാക്കിയത്. ഇതിന് രണ്ടു മാസത്തോളം എടുത്തത്രേ.

തൊട്ടടുത്തു തന്നെ കടകൾ ഉണ്ടായിരുന്നിട്ടും തുരങ്കനിർമാണം ആരുടെയും ശ്രദ്ധയിൽപ്പെടാതിരുന്നതാണ് പൊലീസിനെ കുഴക്കുന്നത്. അതീവ ശ്രദ്ധയോടെ തുരങ്കം നിർമിച്ച് മണ്ണും അവശിഷ്ടങ്ങളും രാത്രിയിൽ പുറത്തുകൊണ്ടുപോയി കളയുകയായിരുന്നുവെന്ന് കരുതുന്നു. കെട്ടിടത്തിൽ വാടകയ്ക്കെടുത്ത നാലു മുറികളിലാണ് ബാങ്കിന്റെ പ്രവർത്തനം. മോഷ്ടാക്കൾ വാടകയ്ക്കെടുത്ത ബാലാജി ജനറൽ സ്റ്റോഴ്സിനോടു ചേർന്ന്, ഒരു സ്വകാര്യ സുരക്ഷാ ഏജൻസിയുടെയും ഓഫിസുണ്ട്.

കഴിഞ്ഞ തിങ്കളാഴ്ച ബാങ്ക് തുറന്നപ്പോഴാണ് മോഷണം ശ്രദ്ധയിൽപ്പെട്ടത്. വെള്ളിയാഴ്ച രാത്രിയോടെ മോഷ്ടാക്കൾ ലോക്കർ റൂമിനു സമീപമെത്തിയിരുന്നെന്നാണ് പൊലീസ് കരുതുന്നത്. ശനി, ഞായർ ദിവസങ്ങളിലായി ഗ്യാസ് കട്ടറുകളും മറ്റും ഉപയോഗിച്ച് ലോക്കറുകൾ തകർത്തുവെന്നും പൊലീസ് കരുതുന്നു.

ജെനാ ബച്ചൻ പ്രസാദ് എന്നയാൾ ആറു മാസം മുൻപാണ് ഈ കടമുറി വാടകയ്ക്കെടുത്തത്. ഏതാനും മാസം കട നടത്തിയ ഇയാൾ, രണ്ടുപേരെ കട ഏൽപ്പിച്ചതായി ഉടമയെ അറിയിച്ച് സെപ്റ്റംബറിൽ നാട്ടിലേക്കു മടങ്ങിയിരുന്നു. വാടകയ്ക്കെടുത്ത അന്നു മുതൽ അക്രമികൾ മോഷണപദ്ധതി തുടങ്ങിയിട്ടുണ്ടാകുമെന്നാണ് പൊലീസിന്റെ പ്രാഥമിക വിലയിരുത്തൽ.

ഈ വർഷമാദ്യം ജാർഖണ്ഡിൽ സമാനമായ ഒരു മോഷണം അരങ്ങേറിയിരുന്നു. ഈ സംഘം തന്നെയാണോ നവി മുംബൈയിലെ കൊള്ളയ്ക്കു പിന്നിലെന്നും പരിശോധിക്കുന്നുണ്ട്. അന്വേഷണത്തിന് ആറു സംഘങ്ങൾക്കു രൂപം നൽകിക്കഴിഞ്ഞു. ബാങ്കിൽ പലയിടത്തും സിസിടിവി ക്യാമറയുണ്ടെങ്കിലും ലോക്കർ റൂമിൽ ഉണ്ടായിരുന്നില്ല. ഇത് അന്വേഷണത്തിനു വെല്ലുവിളിയാണ്. കെട്ടിടത്തിനു പുറത്തെ ഒരേയൊരു സിസിടിവി ക്യാമറയിലാകട്ടെ, മോഷ്ടാക്കൾ വാടകയ്ക്കെടുത്ത ബാലാജി സ്റ്റോറിന്റെ ദൃശ്യങ്ങൾ വ്യക്തവുമല്ല.

കൊച്ചി: ഗതാഗതമന്ത്രി തോമസ് ചാണ്ടിക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. കായല്‍ കയ്യേറ്റത്തില്‍ ആലപ്പുഴ ജില്ലാ കളക്ടര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടിനെതിരെ മന്ത്രി നല്‍കിയ ഹര്‍ജിയിലാണ് കോടതി മന്ത്രിക്കെതിരെ വിമര്‍ശനമുന്നയിച്ചത്. മന്ത്രിസഭയുടെ നിര്‍ദേശപ്രകാരം കളക്ടര്‍ തയ്യാറാക്കിയ അന്വേഷണ റിപ്പോര്‍ട്ടിനെ ചോദ്യം ചെയ്യാന്‍ മന്ത്രിസഭയിലെ ഒരംഗത്തിന് സാധിക്കുമോ എന്ന് കോടതി ചോദിച്ചു.

ഇത് ഭരണഘടനാ തത്വങ്ങള്‍ക്ക് വിരുദ്ധമല്ലേ എന്ന് ചോദിച്ച കോടതി മന്ത്രിയുടെ ഹര്‍ജി നിലനില്‍ക്കുമോ എന്നും സര്‍ക്കാരിനോട് ചോദിച്ചു. റിട്ട് ഹര്‍ജിയില്‍ സ്വകാര്യ വ്യക്തികള്‍ക്ക് സര്‍ക്കാരിനെ ചോദ്യം ചെയ്യാമെന്നിരിക്കെ തോമസ് ചാണ്ടി മന്ത്രി എന്ന പേരിലാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. ഭരണ സംവിധാനത്തെ ചോദ്യം ചെയ്യാന്‍ മന്ത്രിക്ക് എന്താണ് അധികാരമെന്നും കോടതി ആരാഞ്ഞു.

തോമസ് ചാണ്ടി വിഷയത്തില്‍ നാല് കേസുകളാണ് ഇന്ന് ഡിവിഷന്‍ ബെഞ്ച് പരിഗണിച്ചത്. കോണ്‍ഗ്രസ് എംപി കൂടിയായ വിവേക് തന്‍ഖയാണ് തോമസ് ചാണ്ടിക്കു വേണ്ടി ഹൈക്കോടതിയില്‍ ഹാജരായത്. മന്ത്രിയുടെ രാജിക്കാര്യത്തില്‍ ഇപ്പോളും അനിശ്ചിതത്വം തുടരുകയാണ്. ഇന്ന് ഉച്ചക്കു ശേഷമാണ് എന്‍സിപി സംസ്ഥാന സമിതി യോഗം.

ഒരു സര്‍ക്കാരിന്റെ ഭാഗമായിരുന്നുകൊണ്ട് അതിനെതിരെ തന്നെ കോടതിയില്‍ പോകുന്ന മന്ത്രി തോമസ് ചാണ്ടി ഭരണഘടനാ വിഭാവനം ചെയ്യുന്ന കൂട്ടുത്തരവാദിത്തമെന്ന തത്വത്തിന്റെ ലംഘനമാകയാല്‍ അദ്ദേഹത്തെ പുറത്താക്കാന്‍ ഗവര്‍ണര്‍ തയ്യാറാകണമെന്ന് ആം ആദ്മി പാര്‍ട്ടി. ഇക്കാര്യം സംബന്ധിച്ച വിശദമായ ഒരു മെമ്മോറാണ്ടം പാര്‍ട്ടി ഗവര്‍ണര്‍ക്കു ഫാക്‌സ് വഴി അയച്ചു. മുഖ്യമന്ത്രിക്ക് ആലപ്പുഴ ജില്ലാ കളക്ടര്‍ നല്‍കിയ റിപ്പോര്‍ട്ടിന്മേല്‍ അപ്പീല്‍ അധികാരം സംസ്ഥാന മന്ത്രിസഭക്കായിരിക്കെ ആ മന്ത്രി സഭയിലെ ഒരംഗം തന്നെ അതിനെതിരെ കോടതിയെ സമീപിക്കുന്നു എന്നത് പാര്‍ലമെന്ററി ജനാധിപത്യത്തില്‍ കേട്ട് കേള്‍വി പോലുമില്ലാത്ത കാര്യമാണ്. മുഖ്യമന്ത്രിക്ക് അഡ്വക്കേറ്റ് ജനറല്‍ നല്‍കിയ നിയമോപദേശം മന്ത്രിക്കു സ്വീകാര്യമല്ലെന്നാണ് ഇതില്‍ നിന്നും വ്യക്തമാക്കുന്നത്. അത്തരമൊരാളെ മന്ത്രി സഭയില്‍ തുടരാന്‍ അനുവദിക്കുന്നത് വഴി മുഖ്യമന്ത്രിയും ഭരണഘടനാതത്വങ്ങള്‍ ലംഘിച്ചിരിക്കുന്ന സാഹചര്യത്തില്‍ ഗവര്‍ണര്‍ തന്നെ നേരിട്ട് ഇടപെട്ടു ഭരണഘടനാ പ്രതിസന്ധി ഒഴിവാക്കണമെന്നാണ് ആം ആദ്മി പാര്‍ട്ടി ആവശ്യപ്പെടുന്നത്. സംസ്ഥാനത്തിന്റെ പൊതു താല്‍പര്യം പരിഗണിച്ച് ഇതില്‍ ഇടപെടണമെന്നാണ് ആവശ്യം.

ലോക വ്യാപകമായി പരമാവധി ക്രിസ്ത്യാനികളെ കൊല്ലുവാന്‍ തീരുമാനിച്ചിരിന്നുവെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ജര്‍മ്മനിയില്‍ പിടിയിലായ പാലസ്തീന്‍ യുവാവ്. ഇക്കഴിഞ്ഞ വെള്ളിയാഴ്ച ജര്‍മ്മന്‍ അഭിഭാഷകരാണ് അഹമ്മദ് എന്ന് വിളിക്കുന്ന 26 കാരനായ പാലസ്തീന്‍ യുവാവിന്റെ വെളിപ്പെടുത്തല്‍ പുറത്ത് വിട്ടത്. ഒരാളെ കൊല്ലുകയും, കൊലപ്പെടുത്തുവാനായി ആറുപേരെ മാരകമായി വെട്ടി മുറിവേല്‍പ്പിക്കുകയും ചെയ്തതിനാണ് അഹമ്മദ് ജര്‍മ്മനിയില്‍ പിടിയിലായത്.

യു.എ.ഇ സ്വദേശിയായ അഹമ്മദ് കഴിഞ്ഞ ജൂലൈ മാസത്തിലാണ് ആക്രമണം നടത്തിയത്. ഹാംബര്‍ഗിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ എത്തിയ ഇയാള്‍ സൂപ്പര്‍ മാര്‍ക്കറ്റിലെ അലമാരയില്‍ നിന്നും കത്തിയെടുത്ത് നിരപരാധികളായ ആളുകളെ ആക്രമിക്കുകയായിരുന്നു. മുസ്ളീങ്ങള്‍ക്കെതിരായ അനീതിക്ക് പകരം വീട്ടുവാനാണ് താന്‍ ഇപ്രകാരം ചെയ്തതെന്നും കഴിയുന്നത്ര ക്രിസ്ത്യാനികളെ കൊല്ലുവാനാണ്‌ തീരുമാനിച്ചിരുന്നതെന്നും അഹമ്മദ് പിന്നീട് വ്യക്തമാക്കുകയായിരുന്നു. വ്യക്തിസ്വകാര്യതയെ സംബന്ധിച്ച ജര്‍മ്മന്‍ നിയമങ്ങള്‍ക്ക് എതിരായതിനാല്‍ ഇയാളുടെ മുഴുവന്‍ പേരും പുറത്തുവിട്ടിട്ടില്ല.

ആക്രമണം നടത്തിയ ദിവസം തന്നെയാണ് അഹമ്മദ് ക്രിസ്ത്യാനികള്‍ക്കെതിരായ കൂട്ടക്കുരുതിയ്ക്ക് തീരുമാനമെടുത്തതെന്നും അഭിഭാഷകര്‍ വെളിപ്പെടുത്തി. ഹാംബര്‍ഗ് പോലീസ് സംശയത്തോടെ നിരീക്ഷിച്ചിരുന്ന മുസ്ലീം മതമൗലീകവാദിയായിരുന്നു അഹമ്മദെങ്കിലും ക്രൈസ്തവ കൂട്ടക്കുരുതിയ്ക്കായി തയാറെടുത്ത ജിഹാദിയായിരുന്നുവെന്ന കാര്യം പോലീസിനറിയില്ലായിരുന്നു.

പ്രതിയ്ക്ക് ഐഎസ് പോലുള്ള ഇസ്ളാമിക തീവ്രവാദ സംഘങ്ങളുമായുള്ള ബന്ധം പോലീസ് അന്വേഷിച്ചുവരികെയാണ്. ലോകത്ത് വളര്‍ന്നുവരുന്ന ക്രിസ്ത്യന്‍ വിരുദ്ധതയുടെ ഉദാഹരണമായിട്ടാണ് അഹമ്മദിന്റെ വെളിപ്പെടുത്തലിനെ വിലയിരുത്തുന്നത്.

90 കളില്‍ മലയാള സിനിമയില്‍ പേരെടുത്ത ദിവ്യ ഉണ്ണിയാണ് ഈ നടിയെന്ന് തെറ്റിദ്ധരിക്കരുത്. രാജേഷ് പിള്ളയുടെ മലയാള ചിത്രം ട്രാഫിക്കിന്റെ ഹിന്ദി റീമേക്കില്‍ മനോജ് ബാജ്‌പേയി അവതരിപ്പിച്ച കഥാപാത്രത്തിന്റെ ഭാര്യയായി വേഷമിട്ട ദിവ്യ ഉണ്ണിയാണിത്. മലയാളികളായ ദിവ്യയുടെ മാതാപിതാക്കള്‍ 50 വര്‍ഷം മുമ്പ് മുംബൈയിലേക്ക് കുടിയേറിയവരാണ്.

#Me too: young actress Divya Unny accuses director of harassment

രണ്ടുവര്‍ഷം മുമ്പ് കേരളത്തിലേക്ക് വിമാനം കയറുമ്പോള്‍ നടി ദിവ്യ ഉണ്ണിയുടെ മനസില്‍ നിറയെ സ്വപ്നങ്ങളായിരുന്നു. കൊച്ചിയില്‍ തന്നെ കാത്തിരിക്കുന്നത് പുരസ്‌കാരങ്ങളൊക്കെ വാരിക്കൂട്ടിയ ചലച്ചിത സംവിധായകനാണ്. അദ്ദേഹത്തിന്റെ അടുത്ത ചിത്രത്തിലെ ഒരു റോളിനെ കുറിച്ച് സംസാരിക്കാനായിരുന്നു ആ വരവ്.

‘കൊച്ചിയിലെ ഒരു ഹോട്ടലില്‍ വച്ചായിരുന്നു കൂടിക്കാഴ്ച നിശ്ചയിച്ചിരുന്നത്. ഒറ്റയ്ക്കായിരുന്നതുകൊണ്ട് എനിക്ക് നല്ല പേടിയുണ്ടായിരുന്നു. എന്നിരുന്നാലും മനസില്‍ ശുഭാപ്തി വിശ്വാസത്തോടെയാണ് ഞാന്‍ അയാളെ കാണാന്‍ പോയത്. രാത്രിയില്‍ സംവിധായകര്‍ നടിമാരെ ഹോട്ടല്‍ റൂമുകളിലേക്ക് വിളിച്ചുവരുത്തുന്നതിനെ കുറിച്ചൊക്കെ ഞാന്‍ കേട്ടിരുന്നു. രാത്രി 9 മണിക്കാണെങ്കിലും, ശുപാര്‍ശയുടെ ബലത്തിലാണ് കൂടിക്കാഴ്ച എന്നതുകൊണ്ട് ഭയം തോന്നിയില്ല. എന്നാല്‍ ഒരുനാണവുമില്ലാതെ തന്റെ കൂടെ കിടക്ക പങ്കിടാന്‍ അയാള്‍ എന്നെ ക്ഷണിച്ചപ്പോള്‍ ഞാന്‍ ഞെട്ടിപ്പോയി. എന്നിട്ട് അയാള്‍ എനിക്കൊരു ഉപദേശവും തന്നു. മലയാള സിനിമയില്‍ സംവിധായകന്റെയോ, നിര്‍മ്മാതാവിന്റെയും കൂടെ കിടക്ക പങ്കിടാത്ത ഒരു നടിയും വിജയിച്ച ചരിത്രമില്ല’

റോയിട്ടേഴ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് ദിവ്യ ഉണ്ണി തന്റെ ദുരനുഭവം വെളിപ്പെടുത്തിയത്. എന്നാല്‍ സംവിധായകന്റെ പേര് വെളിപ്പെടുത്താന്‍ ദിവ്യ തയ്യാറായില്ല.സിനിമയില്‍ റോള്‍ കിട്ടാതെ ദിവ്യ പിറ്റേന്ന് മുംബൈയ്ക്ക് വിമാനം കയറുകയും ചെയ്തു. നടന്‍ മോഹന്‍ലാലിന്റെ കടുത്ത ആരാധികയാണ് ദിവ്യ ഉണ്ണി. ലോകത്തിലെ മികച്ച നടനാണ് ലാലേട്ടനെന്ന് അവര്‍ പറയുന്നു. സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിനിടെ ഒരുവട്ടം മാധ്യമപ്രവര്‍ത്തകയെന്ന നിലയില്‍ മോഹന്‍ലാലിനെ കണ്ടിരുന്നു.

ഹോളിവുഡ് നിര്‍മ്മാതാവ് ഹാര്‍വേ വെയ്ന്‍സ്റ്റീന് എതിരെയുള്ള പീഡനാരോപണങ്ങള്‍ക്ക് പിന്നാലെ മീ ടൂ ക്യാമ്പെയിനിലൂടെ നിരവധി സെലിബ്രിറ്റികളാണ് തങ്ങള്‍ക്കുണ്ടായ പീഡനാനുഭവങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ തുറന്നടിച്ചത്.കേരളത്തിലും ക്യാമ്പെയിനിന്റെ അനുരണനങ്ങള്‍ ഉണ്ടായി.

ലെബനീസ് പ്രധാനമന്ത്രിയെ സൗദി തട്ടിക്കൊണ്ടുപോയി തടവില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്ന ആരോപണവുമായി ലെബനന്‍. സൗദി അറേബ്യയിലെത്തി അവിടെവെച്ച് പ്രധാനമന്ത്രി സ്ഥാനം രാജിവെക്കുകയും സ്വയം അറസ്റ്റിന് വഴങ്ങുകയും ചെയ്ത ലെബനീസ് പ്രധാനമന്ത്രി സൗദ് ഹരീരി അന്നേ ദിവസം തന്നെ ലെബനന്‍ പ്രസിഡന്‍റ് ഔണിനെ വിളിച്ച് രാജിക്കാര്യം അറിയിച്ചിരുന്നു.
പ്രസിഡന്‍റ് രാജി നിരസിച്ചെങ്കിലും പിന്നീട് ഹരീരിയെക്കുറിച്ച് വിവരമൊന്നും ലഭിച്ചിട്ടില്ല. പ്രധാനമന്ത്രിയുടെ വരവ് പ്രതീക്ഷിക്കുന്നതിനാല്‍ അദ്ദേഹത്തിന്റെ ഈയാഴ്ചത്തെ പരിപാടികളിലും മാറ്റം വരുത്തിയിട്ടില്ല. ശനിയാഴ്ചയാണ് സാദ് ഹരീരി റിയാദിലെത്തിയതും അവിടെ നടത്തിയ പ്രസംഗത്തിനിടെ രാജിവെക്കുകയും ചെയ്തത്. സൗദി നടത്തിയിരിക്കുന്നത് യുദ്ധപ്രഖ്യാപനമാണെന്ന് ഹിസ്ബുള്ള നേതാവ് സയ്യദ് ഹാസന്‍ നസ്‌റള്ള പ്രഖ്യാപിക്കുക കൂടി ചെയ്തു.
ദേശീയ ടെലിവിഷനിലൂടെ നടത്തിയ പ്രസംഗത്തിലാണ് സൗദിക്കെതിരെ ശക്തമായ മുന്നറിയിപ്പുകളുമായി ഹിസ്ബുള്ള തലവന്‍ രംഗത്തെത്തിയത്. ലെബനീസ് രാഷ്ട്രീയത്തില്‍ മുമ്പൊന്നുമില്ലാത്തവിധത്തിലുള്ള ഇടപെടല്‍ സൗദി നടത്തിയതിന്‍റെ ഫലമാണ് ഹരീരിയുടെ രാജിയെന്നാണ് ഹിസ്ബുള്ള തലവന്‍റെ ആരോപണം. ഹരീരിയെ സുരക്ഷിതനായി ലെബനനിലെത്തിക്കാന്‍ സൗദി തയ്യാറാകണമെന്നും നസ്‌റള്ള ആവശ്യപ്പെട്ടു. ലെബനനിലെ സര്‍ക്കാര്‍ നിയമാനുസൃതമുള്ളതാണെന്നും രാജിവെച്ചിട്ടില്ലെന്നും നസ്‌റള്ള പറഞ്ഞു.
വീണ്ടും ലെബനന്‍ കഴിഞ്ഞവര്‍ഷം സുസ്ഥിരതയിലേക്ക് തിരിച്ചുവന്നിരുന്നു. പുതിയ പ്രസിഡന്‍റിനെ തിരഞ്ഞെടുക്കുകയും പ്രധാനമന്ത്രിയും പുതിയ സര്‍ക്കാരും നിലവില്‍ വരികയും ചെയ്തു. ഇതവസാനിപ്പിക്കുന്നതിനുള്ള നീക്കമാണ് സൗദിയുടെ ഭാഗത്തുനിന്നുണ്ടായിട്ടുള്ളത്.
ആഭ്യന്തര കാര്യങ്ങളില്‍ സൗദി ഇടപെടുന്നതിനെ ശക്തമായി അപലപിക്കുന്നതായും നസ്‌റള്ള പറഞ്ഞു. ലെബനീസ് പ്രധാനമന്ത്രിക്കുനേരെയുള്ള ഏതതിക്രമത്തെയും ലെബനനുനേരെയുള്ള ആക്രമണമായാകും കാണുകയെന്നും നസ്‌റള്ള മുന്നറിയിപ്പ് നല്‍കി.

ബാഹുബലിയിലെ രംഗം പോലെ ആനയെ കീഴടക്കാൻ ഇറങ്ങിയ തൊടുപുഴക്കാരനായ യുവാവിനെ ആന ചുരുട്ടി എറിഞ്ഞു. അൽപ്പം ഭാഗ്യം കൊണ്ട് ജീവൻ ബാക്കിയുണ്ട്.

ഞായറാഴ്ച അടിച്ചുപൊളിക്കാൻ ഇറങ്ങിയതാണ് തൊടുപുഴ ബാഹുബലിയും കൂട്ടുകാരും. ലഹരി തലയ്ക്ക് കറക്കത്തിനിടയിൽ ആരുടേയോ പറമ്പിൽ ആനയെ തളച്ചിരിക്കുന്നു. ഉശിരൻ കൊമ്പൻ. ചെവിയൊക്കെ ആട്ടി റബർ മരങ്ങൾക്കിടയിൽ ആശാൻ ചാഞ്ഞും ചരിഞ്ഞും നിൽപ്പാണ്. ബാഹുബലി ബൈക്ക് നിർത്തി. ഫേസ്ബുക്ക് ലൈവ് ഓൺ ചെയ്തു. സുഹൃത്തിന്റെ കയ്യിൽ ഫോണും നൽകി. എന്നിട്ട് ഒരൊറ്റ ഡയലോഗ്. എന്റെ പെർഫോർമൻസ് വേണേൽ കണ്ടോ.

സുഹൃത്തുക്കൾ അതിനേക്കാൾ കേമൻ കംമെന്റോടെ ഫേസ്ബുക്ക് ലൈവിൽ ബാഹുബലിയെ പിന്തുടർന്നു.

ബാഹുബലി ആനയുടെ അടുത്ത് ചെല്ലുന്നു. എന്തൊക്കെയോ പിച്ചും പെയ്യും പറഞ്ഞു. രണ്ട് കിലോ പഴമുണ്ട്. ഒരു കിലോ പഴം കയ്യിലെടുത്ത് ആനവായിലേക്ക് നീട്ടി. മൊത്തം കൊടുത്താൽ ഒറ്റയടിക്ക് തിന്നുമെന്ന് ഉറപ്പായതിനാൽ ഓരോ പഴം വീതം ആനയ്ക്ക് പിഴുതെടുത്ത് നൽകി. ഒരു ഘട്ടത്തിൽ പഴത്തിന്റെ തൊലിയും കളഞ്ഞാണ് ആനയ്ക്ക് നൽകിയത്. ഓരോ പഴം തിന്ന് ആനയ്ക്കും ബോറടിച്ചു തുടങ്ങി. ഇതിനിടയിൽ ആനയോട് എന്തൊക്കെയോ ബാഹുബലി പറയുന്നുണ്ട്. ഒടുവിൽ കവറിൽ നിന്ന് അടുത്ത കിലോ പഴവും എടുത്തു. പെരുവയറൻ ആനയുടെ വയറിൽ ഒണക്കമുന്തിരി പോലെയാണ് പഴം. എന്തൊ കഴിച്ചു താനും വിയറൊട്ടു നിറഞ്ഞതുമില്ല. ആന കട്ടകലിപ്പിൽ നിൽക്കുമ്പോളാണ് ബാഹുബലിയുടെ സാഹസിക പ്രകടനം. കലിപ്പ് കൊമ്പന്റെ കൊമ്പിൽ തൂങ്ങി നിന്ന് ബാഹുബലിയുടെ അത്യുഗ്രൻ ചുമ്പന പ്രകടനം. ആദ്യത്ത ചുമ്പനം ഓക്കെ..രണ്ടാമത്തെയും ഓക്കെ…ഇതിനിടയിൽ ദേ കൊമ്പന്റെ തുമ്പിക്കൈ ബാഹുബലിയുടെ കാലിലേക്ക്. പോടാ കള്ളാ എന്ന് പറഞ്ഞ് ബാഹുബലി മൂന്നാമത്തെ ചുംബനത്തിന് തയ്യാർ. കൊമ്പൻ കെട്ടിപിടിച്ച് ഒരു ഉമ്മ നൽകി….അതിനു മുൻപ് ബാഹുബലി ഫ്ലാറ്റ്…..റബ്ബർ മരത്തിന് കീഴെ പന്തുപോലെ ചുരുണ്ടുകൂടിയ ബാഹുബലിയെ സുഹൃത്തുക്കൾ പിന്നെ താങ്ങിക്കൊണ്ട് പോവുകയായിരുന്നു…

കോലഞ്ചേരിയിലെ ആശുപത്രിയിൽ ചികിത്സയിലാണ് ബാഹുബലി….ദൃശ്യങ്ങൾ കണ്ട് ഇന്നലെ രാത്രി മുതൽ ചിരി തുടങ്ങിയതാണ് ബാഹുബലിയുടെ നാട്ടുകാർ….. ആശുപത്രി വാസം വിട്ടാലും ഉടൻ പുറത്തിറങ്ങാൻ മേലാത്തനിലയിൽ ആണ് നാട്ടുകാരുടെ ട്രോള്

വീഡിയോ കടപ്പാട് : മനോരമ ന്യൂസ് 

RECENT POSTS
Copyright © . All rights reserved