Latest News

ഓസ്‌ട്രേലിയയ്‌ക്കെതിരായ മൂന്നു മത്സരങ്ങളുടെ ട്വന്റി-20 പരമ്പരയ്ക്കുള്ള പതിനഞ്ചംഗ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. വെറ്ററന്‍ പേസര്‍ ആശിഷ് നെഹ്‌റ, ദിനേഷ് കാര്‍ത്തിക് എന്നിവര്‍ ഏറെ കാലത്തിന് ശേഷം ടീമില്‍ തിരിച്ചെത്തി. അതേസമയം ഓപ്പണര്‍ ശിഖര്‍ ധവാന്‍ മടങ്ങിയെത്തിയതോടെ അജിങ്ക്യ രഹാനെയ്ക്ക് ടീമില്‍ സ്ഥാനം നഷ്ടമായി.

ഏകദിന പരമ്പരയില്‍ മിന്നും പ്രകടനം കാഴ്ചവെച്ച രഹാനെയെ സ്ഥിരം ഓപ്പണറായ ധവാന് ടീമില്‍ ഇടംനല്‍കാന്‍ സെലക്ടര്‍മാര്‍ ഒഴിവാക്കുകയായിരുന്നു. പരമ്പരയില്‍ നാലു അര്‍ധ സെഞ്ചുറി അടക്കം 244 റണ്‍സ് നേടിയ ശേഷമാണ് രഹാനെ ഒഴിവാക്കിയത്. ഏകദിന ടീമിലുണ്ടായിരുന്ന ഷാര്‍ദുല്‍ താക്കൂറിനെയും ട്വന്റി-20യില്‍ ഒഴിവാക്കി. രവിചന്ദ്രന്‍ അശ്വിന്‍, രവീന്ദ്ര ജഡേജ എന്നിവരെ പരിഗണിച്ചതേയില്ല.

ഒക്ടോബര്‍ ഏഴിനാണ് റാഞ്ചിയിലാണ് ആദ്യ ട്വന്റി-20 മത്സരം. ഒക്ടോബര്‍ പത്തിന് ഗുവാഹത്തിയിലും പതിമൂന്നിന് ഹൈദരാബാദിലുമാണ് അടുത്ത രണ്ടു മത്സരങ്ങള്‍ നടക്കുക.

ഇന്ത്യന്‍ ടീം: വിരാട് കൊഹ്‌ലി (ക്യാപ്റ്റന്‍), രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍, കെ.എല്‍. രാഹുല്‍, മനീഷ് പാണ്ഡേ, കേദാര്‍ യാദവ്, ദിനേഷ് കാര്‍ത്തിക്, മഹേന്ദ്രസിങ് ധോണി, ഹര്‍ദിക് പാണ്ഡ്യ, കുല്‍ദീപ് യാദവ്, യുസ്വേന്ദ്ര ചാഹല്‍, ജസ്പ്രീത് ബുംറ, ഭുവനേശ്വര്‍ കുമാര്‍, ആശിഷ് നെഹ്‌റ, അക്‌സര്‍ പട്ടേല്‍.

റിയല്‍ എസ്റ്റേറ്റ് കച്ചവടക്കാരന്‍ രാജീവിന്റെ കൊലപാതക കേസിൽ വിഴിത്തിരിവ്.കേസില്‍ സംശയിക്കപ്പെടുന്ന ഒരു പ്രമുഖന്റെ അശ്ലീല ദൃശ്യങ്ങൾ രാജീവ് പകര്‍ത്തിയെന്നും ഇതിന്റെ സി ഡി വീണ്ടെടുക്കാന്‍ കൂടിയായിരുന്നു ക്വട്ടേഷന്‍ കൊടുത്തതെന്നും പോലീസ് പറയുന്നു. കേസിലെ മുഖ്യ പ്രതി ചക്കര ജോണി ഇന്ന് പിടിയിലായി‍. പാലക്കാട് നിന്നാണ് ഇയാളെയും കൂട്ടു പ്രതി രഞ്ജിത്തിനെയും പൊലീസ് അറസ്റ്റ്ചെയ്തത്. ഇരുവരെയും ചാലക്കുടി ഡിവൈഎസ്പി ഓഫീസിലെത്തിച്ചു. ഇരുവരെയും പൊലീസ് ചോദ്യം ചെയ്ത് വരികയാണ്.
അതേസമയം പ്രതികള്‍ അന്വേഷണ ഉദ്യോഗസ്ഥരോട് കാര്യമായി സഹകരിക്കുന്നില്ല. കേസില്‍ മറ്റാര്‍ക്കും പങ്കില്ലെന്നാണ് ഇവര്‍ നല്‍കുന്ന മൊഴി.

വെള്ളിയാഴ്ച ചാലക്കുടി പരിയാരം തവളപ്പാറ എസ്.ഡി. കോണ്‍വെന്റിന്റെ ഉടമ സ്ഥതയിലുള്ള വീട്ടിലാണ് രാജീവിന്റെ മൃതദേഹം കാണപ്പെട്ടത്. വെള്ളിയാഴ്ച രാവിലെ പത്തരയോടെയാണ് സംഭവം നടന്നത്. കല്ലിങ്ങല്‍ ജോണിയുടെ ജാതി തോട്ടം പാട്ടത്തിനെടുത്ത് അവിടെ താമസിച്ചുവരികയായിരുന്നു രാജീവ്.

രാവിലെ പറമ്പിന്റെ ഗേറ്റ് തുറക്കുവാന്‍ സ്‌കൂട്ടറില്‍ പോയപ്പോള്‍ രാജീവിനെ അക്രമികള്‍ ബലപ്രയോഗത്തിലൂടെ ഓട്ടോറിക്ഷയില്‍ കയറ്റി കോണ്‍വെന്റ് വക കെട്ടിടത്തില്‍ കൊണ്ടുവരികയും ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. രാജീവിനെ കാണാനില്ലെന്ന് കാണിച്ച് മകന്‍ അഖില്‍ വെള്ളിയാഴ്ച ചാലക്കുടി പോലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് എസ്.ഐ ജയേഷ് ബാലന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തെ കുറിച്ച് സൂചന ലഭിച്ചതും മൃതദേഹം കണ്ടെത്തിയതും.

രാഷ്ട്രീയക്കാരുടെയും വമ്പന്‍ ബിസിനസുകാരുടെയും ഉറ്റ സുഹൃത്താണ് ചക്കരജോണി. ഉന്നത പോലീസ് ഉദ്യോഗസ്ഥരുമായും ബന്ധമുള്ളതായി പറയപ്പെടുന്നു. മൂന്നു രാജ്യങ്ങളിലേക്കുള്ള വിസ തരപ്പെടുത്തിയതും ഇത്തരം ബന്ധങ്ങള്‍ മുഖേനയാണ്. കേസില്‍ പ്രമുഖ അഭിഭാഷകനായ സിപി ഉദയഭാനുവിന് പങ്കുണ്ടെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ഡിവൈഎസ്പി ഷംസുദ്ദീന്റെ നേതൃത്വത്തിലുള്ള പ്രത്യക അന്വേഷണ സംഘത്തിനാണ് കേസിന്‍റെ ചുമതല.

കൊച്ചി: നടി ആക്രമണത്തിന് ഇരയായ കേസില്‍ വെള്ളിയാഴ്ച പോലീസ് കുറ്റപത്രം സമര്‍പ്പിക്കുമെന്ന് സൂചന. ഏകദേശം പൂര്‍ത്തിയായ കുറ്റപത്രത്തില്‍ പിഴവുകളുണ്ടോ എന്ന അവസാന പരിശോധനയിലാണ് പോലീസ്. കേസില്‍ പ്രത്യേക കോടതിക്കായി പോലീസ് ആവശ്യമുന്നയിച്ചേക്കുമെന്നും വിവരമുണ്ട്. സമൂഹത്തില്‍ സ്വാധീനമുള്ളവരാണ് കേസില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ഇത് കണക്കിലെടുത്ത് വിചാരണ നീണ്ടുപോകാതിരിക്കാനാണ് പ്രത്യേക കോടതിയെന്ന ആവശ്യം പോലീസ് ഉന്നയിക്കുക.

ഇക്കാര്യം നിയമവിദഗ്ദ്ധരുമായി ആലോചിച്ച് തീരുമാനിക്കുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു. തീവ്രവാദം, കലാപം തുടങ്ങിയ കേസുകള്‍ക്കാണ് സാധാരണഗതിയില്‍ പ്രത്യേക കോടതി അനുവദിക്കാറുള്ളത്. ദിലീപിനെതിരെ ശക്തമായ തെളിവുകളാണ് പോലീസ് ഹാജരാക്കുകയെന്നാണ് വിവരം. റിമാന്‍ഡ് കാലാവധിക്കിടെ ദിലീപിന്റെ നാല് ജാമ്യാപേക്ഷകള്‍ കോടതികള്‍ തള്ളിയിരുന്നു. അഞ്ചാമത്തേതില്‍ ഹൈക്കോടതി നാളെ വിധി പറയും.

കുറ്റപത്രത്തില്‍ ദിലീപ് കേസിലെ രണ്ടാം പ്രതിയാകും. പള്‍സര്‍ സുനിയാണ് ഒന്നാം പ്രതി. ദിലീപിനെതിരെ ഗൂഢാലോചനക്കുറ്റം തെളിയിക്കാനുള്ള ശ്രമകരമായ ജോലിയാണ് പോലീസിനുള്ളത്. ഇതിനായുള്ള തെളിവുകള്‍ ശേഖരിക്കുകയായിരുന്നു പോലീസ്. വര്‍ഷങ്ങള്‍ നീണ്ട ഗൂഢാലോചന ഈ കുറ്റകൃത്യത്തിനു പിന്നിലുണ്ടെന്ന് കുറ്റപത്രത്തില്‍ പോലീസ് വാദിക്കുമെന്നും സൂചനയുണ്ട്.

തിരുവനന്തപുരത്ത് യുവാവ് കുത്തേറ്റ് മരിച്ചു. തണ്ണിക്കോണത്ത് വച്ചായിരുന്നു സംഭവം തണ്ണിക്കോണം വൃന്ദാവനില്‍ സുനില്‍ദത്തിന്റെയും ഭാര്യ നഗരൂര്‍ ദര്‍ശനാവട്ടം യുപിസ്‌ക്കൂള്‍ പ്രഥമ അദ്ധ്യാപിക ഷെര്‍ളിയുടെയും ഇളയ മകന്‍ ശിവദത്ത്(22) ആണ് കൊല്ലപ്പെട്ടത്.നഗരൂരില്‍ ഒരു ക്ലബ്ബ് സംഘടിപ്പിച്ചിരുന്ന ഓണാഘോഷത്തിനിടയിലുണ്ടായ തര്‍ക്കത്തിലാണ് കുത്തേറ്റത്.
ആഘോഷപരിപാടികള്‍ ഒരുക്കുന്നതിന്റെ ഭാഗമായി അതിന്റെ ഒരുക്കങ്ങള്‍ക്കായി ശിവദത്തും സുഹൃത്തുക്കളും ശനിയാഴ്ച രാത്രി മുഴുവനും അവിടെ തങ്ങിയിരുന്നു. വെളുപ്പിന് ശിവദത്തും മറെറാരാളുമായി കണക്ക് ബുക്ക് കാണാത്തതിനെചൊല്ലി വാക്ക് തർക്കം ഉണ്ടാവുകയും ശിവദത്ത് കത്തികുത്തേററ് മരണപ്പെടുകയുമായിരുന്നു. മൃതദേഹം മെഡിക്കല്‍കോളേജ്‌മോര്‍ച്ചറിയില്‍ ആററിങ്ങല്‍ പോലീസ് കേസ്സെടുത്ത് അനേഷിച്ചവരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ അറ്റിങ്ങല്‍ പോലീസ് കസ്റ്റഡിയിലെടുത്തതായും സൂചന ഉണ്ട്.

അമ്മയും മകളും പ്രസവിക്കുകയെന്നത് അസാധാരണമായ കാര്യമല്ല. എന്നാല്‍ ഒരു അമ്മയും മകളും ഒരേസമയം പ്രസവിച്ചാലോ? എങ്കില്‍ അത് വിസ്‌മയകരമാണ് അല്ലേ. എങ്കില്‍ അങ്ങനെയൊന്ന് ഈ ലോകത്ത് സംഭവിച്ചിരിക്കുന്നു. തുര്‍ക്കിയിലാണ് സംഭവം. സിറിയന്‍ സ്വദേശിനിയായ സ്‌ത്രീയും അവരുടെ മകളും ഒരേസമയം ഒരേ ആശുപത്രിയില്‍വെച്ച് പ്രസവിച്ചു. 42കാരിയായ ഫാത്‌മ ബിരിന്‍സിയും അവരുടെ ഇരുപത്തിയൊന്നുകാരി മകള്‍ ഗാഡെ ബിരിന്‍സിയുമാണ് ഒരേസമയം പ്രസവിച്ച് ചരിത്രത്തില്‍ ഇടംനേടിയത്. തുര്‍ക്കിയിലെ കോന്യയിലെ ആശുപത്രിയില്‍ സിസേറിയനായാണ് അമ്മയും മകളും പ്രസവിച്ചത്. മൂന്നു വര്‍ഷം മുമ്പ് അഭയാര്‍ത്ഥികളായാണ് ഫാത്‌മയും ഗാഡെയും സിറിയയില്‍നിന്ന് തുര്‍ക്കിയില്‍ എത്തിയത്. തങ്ങള്‍ക്ക് അഭയം നല്‍കിയ രാജ്യത്തിന്റെ പ്രസിഡന്റിനോടുള്ള ആദരസൂചകമായി തുര്‍ക്കി പ്രസിഡന്റ് റെസെപ് തയ്യിപ് എര്‍ഡോഗന്‍ എന്നതിന് സമാനമായ പേരുകളാണ് കുഞ്ഞുങ്ങള്‍ക്ക് ഇട്ടത്.

തൃശൂര്‍: ചാലക്കുടിയില്‍ റിയല്‍ എസ്‌റ്റേറ്റ് ബ്രോക്കര്‍ രാജീവ് കൊല്ലപ്പെട്ട സംഭവത്തിന്റെ മുഖ്യ സൂത്രധാരനായ ചക്കര ജോണി രാജ്യം വിട്ടിട്ടില്ലെന്ന് സൂചന. ഇയാളുടെ പാസ്‌പോര്‍ട്ട് രേഖകള്‍ പോലീസ് കണ്ടെടുത്തു. കൊരട്ടിയിലെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് പാസ്‌പോര്‍ട്ട് രേഖകള്‍ കണ്ടെത്തിയത്. ഇതോടെ ഈ പാസ്‌പോര്‍ട്ട് രേഖകള്‍ ഉപയോഗിച്ച് ജോണി രാജ്യം വിട്ടിട്ടില്ലെന്ന നിഗമനത്തിലാണ് പോലീസ്. അതിനിടെ കോയമ്പത്തൂര്‍ വിമാനത്താവളം വഴി ഇയാള്‍ രാജ്യം വിടാന്‍ ശ്രമിച്ചേക്കുമെന്ന സൂചന പോലീസിന് ലഭിച്ചു.

റിയല്‍ എസ്‌റ്റേറ്റ് ഇടപാടുകളിലെ തര്‍ക്കത്തെ തുടര്‍ന്ന് ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് രാജീവ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച രാവിലെ പരിയാരം തവളപ്പാറയിലെ ആളൊഴിഞ്ഞ വീട്ടിലാണ് രാജീവിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്. സംഭവുമായി ബന്ധപ്പെട്ട് ചാലക്കുടി സ്വദേശിയേയും, മുരിങ്ങൂര്‍ സ്വദേശികളായ മൂന്നു പേരെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. രാജീവിനെ തട്ടിക്കൊണ്ട് പോകുന്നതിനടക്കം കൊട്ടേഷന്‍കാരെ നിയമിച്ചത് ചക്കര ജോണിയാണെന്നാണ് പോലീസ് നിഗമനം. മൂന്ന് രാജ്യങ്ങളില്‍ വിസയുള്ള ജോണി രാജ്യം വിട്ടിരിക്കാമെന്ന് രാവിലെ റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നു.

അതിനിടെ പ്രമുഖ അഭിഭാഷകന്‍ സി.പി ഉദയഭാനുവിനെതിരെ കൊല്ലപ്പെട്ട രാജീവിന്റെ മകന്‍ അഖില്‍ മൊഴി നല്‍കി. കൊട്ടേഷന് പിന്നില്‍ ജോണിയാണ്. ഉദയഭാനുവിനും കൊട്ടേഷനെക്കുറിച്ച് അറിയാമായിരുന്നെന്നും അഖില്‍ മൊഴി നല്‍കി. ഉദയഭാനു ഉള്‍പ്പെട്ട ഭൂമി ഇടപാടിന്റെ രേഖകള്‍ അഖില്‍ പോലീസിന് കൈമാറി. കസ്റ്റഡിയിലുള്ള പ്രതികളില്‍ ഒരാള്‍ ഉദയഭാനുവിന്റെ പേര് പറഞ്ഞതായും സൂചനയുണ്ട്. ഉദയഭാനുവിന്റെ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട പണം തിരികെ നല്‍കുന്നതിനെച്ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് സൂചന.

മുംബൈയിലെ എല്‍ഫിന്‍സ്റ്റണ്‍ റെയിൽവേ സ്​റ്റേഷനിലെ കാല്‍ നടപ്പാലത്തിലുണ്ടായ തിക്കിലും തിരക്കിലുംപെട്ട്​ മരണാസന്നയായ യുവതിയെ ലൈംഗികമായി അപമാനിക്കുന്ന ദൃശ്യങ്ങൾ പുറത്ത്​. നടപ്പാലത്തിൽ തിരക്കിപ്പെട്ട്​ മരിച്ചവരുടെ ഇടയിൽ പാതിജീവനായി കിടക്കുന്ന യുവതിയെ ഒരാൾ മാനഭംഗപ്പെടുത്തുന്ന വിഡിയോ ദൃശ്യമാണ്​ സോഷ്യൽമീഡയയിൽ വൈറലാകുന്നത്​. ചവി​​േട്ടറ്റ്​ മരിച്ചുകിടക്കുന്നവർക്കിടയിൽ കിടക്കുന്ന യുവതിയുടെ ശരീരത്തി​​െൻറ പാതിഭാഗം പാലത്തി​​െൻറ പുറത്തേക്ക്​ വലിച്ച്​ പീഡിപ്പിക്കുകയായിരുന്നു. സഹായിക്കാനെന്ന രീതിയിൽ യുവതിയെ പുറത്തേക്ക്​ വലിച്ചെടുത്തയാളാണ്​ ഇത്തരം ​ക്രൂരകൃത്യം നടത്തിയത്​. യുവതിയുടെ കൈകൾ അനങ്ങുന്നതും ദൃശ്യത്തിൽ കാണം.

പുറത്തുവന്ന ദൃശ്യങ്ങൾ മനസാക്ഷിയെ ഞെട്ടിക്കുന്നതാണ്​. അവസാന ശ്വാസത്തിനുവേണ്ടി കൈനീട്ടിയവരെ ലൈംഗികമായി ആക്രമിക്കാൻ എങ്ങനെയാണ്​ മനസുവരിക. സംഭവം ഗൗരവമായി അന്വേഷിക്കുമെന്നും പ്രതികൾക്കെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്നും റെയിൽവേ പൊലീസ്​ കമീഷണർ നികേത്​ കൗശിക്​ പറഞ്ഞു.

മരണാസന്നയായ സ്​ത്രീയെ ലൈംഗികമായി പീഡിപ്പിച്ചതുൾപ്പെടെ നാണംകെട്ട പല സംഭവങ്ങളും എല്‍ഫിന്‍സ്റ്റണ്‍ സ്​റ്റേഷനിലെ ദുരന്തത്തിനിടയിലുണ്ടായെന്ന്​ പരിക്കേറ്റവർ പറയുന്നു. ദസറയായതിനാൽ മിക്ക സ്​ത്രീകളും സാരിയാണ്​ ഉടുത്തിരുന്നത്​. പാലത്തിൽ വീണ പലരുടെയും വസ്​ത്രങ്ങൾ സഹായിക്കാനെത്തിയവർ വലിച്ചുകീറിയതായും പരാതിയുണ്ട്​. സഹായത്തിനു വേണ്ടി നിലവിളിക്കുമ്പോൾ അടുത്തു വന്നവർ ആഭരണങ്ങളും ബാഗുമായി കടന്നുവെന്നും പരിക്കേറ്റ സ്​ത്രീകൾ പറയുന്നു.

കോഴിക്കോട് മേപ്പയ്യൂരിൽ നവവധു ഭർതൃവീട്ടിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ചതിൽ പൊലീസ് അന്വേഷണം കാര്യക്ഷമമല്ലെന്ന് പെൺകുട്ടിയുടെ കുടുംബം. മകൾ ഹന്നയുടെ മരണകാരണം സ്ത്രീധനത്തെ ചൊല്ലിയുള്ള ഭർതൃവീട്ടുകാരുടെ പീഡനമെന്ന് കാട്ടി നന്തി സ്വദേശി അസീസാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് പരാതി നൽകിയത്. നിസാര വകുപ്പുകൾ ചുമത്തി ഭർത്താവിനെയും കുടുംബത്തെയും രക്ഷിക്കാൻ പൊലീസ് ശ്രമിക്കുന്നതായും ആക്ഷേപമുണ്ട്. ഈ പിതാവിന് മകളെ നഷ്ടപ്പെട്ടിട്ട് ഒരുമാസം കഴിഞ്ഞു. മകൾ തൂങ്ങിമരിച്ചുവെന്ന് ഭർതൃവീട്ടുകാർ പറയുന്നതല്ലാതെ മറ്റ് കാരണങ്ങളൊന്നുമറിയില്ല.

ആദ്യഘട്ട അന്വേഷണത്തിൽ കൂടുതലെന്തെങ്കിലും കണ്ടെത്താൻ പൊലീസിനും കഴിഞ്ഞിട്ടില്ല. നല്ല മനസുറപ്പുള്ള തന്റെ മകൾ അങ്ങനെയുള്ള അബദ്ധം കാണിക്കില്ലെന്ന് അച്ഛന് ഉറച്ച വിശ്വാസമുണ്ട്. നൂറ് പവൻ സ്വർണവും ലക്ഷങ്ങളും കാറുമുൾപ്പെടെ സ്ത്രീധനം നൽകിയാണ് ഹന്നയുടെ വിവാഹം നടത്തിയത്. കിട്ടിയതിൽക്കൂടുതൽ ആവശ്യപ്പെട്ട് വിവാഹം കഴിഞ്ഞ് രണ്ടാംമാസം മുതൽ ഉപദ്രവം തുടങ്ങി. നബീലിന്റെ പിതാവും മാതാവും സഹോദരിയും ആക്രമണത്തിനും പീഡനത്തിനും കൂട്ടുനിന്നു. ഇവരുടെ നിരന്തര ദേഹോപ്രദവമാണ് മകളുടെ മരണത്തിന് കാരണമായതെന്ന് ഹന്നയുടെ കുടുംബം കരുതുന്നു.

മരിച്ചുവെന്ന് ഉറപ്പായതോടെ സ്വകാര്യ ആശുപത്രിയിൽ ഹന്നയെ ഉപേക്ഷിച്ച് നബീലും ബന്ധുക്കളും കടന്നുകളഞ്ഞതും സംശയം കൂട്ടുന്നു. സംസ്ക്കാരച്ചടങ്ങുകളിൽ ഇവരാരും പങ്കെടുത്തില്ല. പൊലീസിന്റെ പ്രാഥമിക പരിശോധനയിൽ ആത്മഹത്യയെന്ന നിഗമനത്തിലേയ്ക്കെത്തി. എന്നാൽ അന്വേഷണത്തിന്റെ ദിശമാറ്റുന്നതിൽ ചില ഇടപെടലുകളുണ്ടായെന്നാണ് ഹന്നയുടെ കുടുംബം പറയുന്നത്. ഹന്ന മരിച്ച് നാലാം ദിവസം നബീലിനെ പൊലീസ് അറസ്റ്റ് ചെയ്തു. പിതാവും മാതാവും ഒളിവിലാണ്. ഇവർക്ക് മരണത്തിൽ പങ്കുണ്ടെന്ന് ഉറച്ച് വിശ്വസിക്കുന്നതിനാലാണ് ഹന്നയുടെ കുടുംബം വിശദമായ അന്വേഷണം ആവശ്യപ്പെടുന്നത്.

പുത്തൂരില്‍ ഏഴുവയസുകാരിയെ ക്രുരമായി ലൈംഗികമായി പീഡിപ്പിച്ചു കൊന്ന രാജേഷ് ലൈംഗിക വൈകൃതത്തിന് അടിമയെന്ന് റിപ്പോര്‍ട്ട്. ഏരൂര്‍ ഗവ. എല്‍.പി സ്‌കൂളിലെ രണ്ടാം  ക്ലാസ്  വിദ്യാര്‍ത്ഥിയായ ശ്രീലക്ഷ്മിയെയാണ് ഇയാള്‍ പീഡിപ്പിച്ചു കൊന്നത്. രാജേഷിന്റെ ഭാര്യാ സഹോദരിയുടെ മകളാണ് ശ്രീലക്ഷ്മി. ബുധനാഴ്ചയാണ് ശ്രീലക്ഷ്മിയെ കാണാതായത്. മുത്തശിക്കൊപ്പം സ്‌കൂളില്‍ പോകുകയായിരുന്ന കുട്ടിയെ കൂട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തുകയായിരുന്നു.
കുട്ടിയെ കാണാതായ അന്ന് വൈകിട്ട് തന്നെ രാജേഷ് പിടിയിലായി. തുടര്‍ന്ന് ചോദ്യം ചെയ്യലില്‍ ഇയാള്‍ കൊലപാതക വിവരം വെളിപ്പെടുത്തി. ഇതേതുടര്‍ന്നാണ് ആര്‍.പി കോളനിയിലെ റബര്‍ ഷെഡില്‍ കുട്ടിയുടെ മൃതദേഹമുണ്ടെന്ന് മനസിലാക്കിയത്. കൊലപാതകത്തിന് ശേഷവും ഇയാള്‍ കുട്ടിയുടെ മൃതദേഹത്തില്‍ ലൈംഗിക വേഴ്ച നടത്തിയെന്നാണ് വിവരം. ക്രൂരമായ പീഡനത്തിന്റെ വിവരങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടം പരിശോധയില്‍ വ്യക്തമായി.

അയൽവാസിയായ യുവാവിന്റ വെളിപ്പെടുത്തലുകൾ ……

കഴിഞ്ഞ ദിവസം ദാരുണമായി കൊല്ലപ്പെട്ട ശ്രീലക്ഷ്മി മോളുടെ വീട്ടിൽ നിന്ന് ഞാൻ തന്നെ പകർത്തിയ ധൃശ്യങ്ങളാണ് ഇത്. ആ കുട്ടിയെ കൊലപ്പെടുത്തിയ രാജേഷ് ആ കുട്ടിയുടെ അമ്മയുടെ അനുജത്തിയുടെ മൂന്നാമത്തേതോ നാലാമത്തെയോ ഭർത്താവാണ്. 20 വയസിൽ തന്നെ നാട്ടിലും മറുനാട്ടിലും അറിയപ്പെടുന്ന ഒരു വ്യക്തിത്വത്തിന് ഉടമയായ ഈ പുന്നാരമോളും വിവാഹ ബന്ധം വേർപെട്ട് നിൽക്കുന്ന ശ്രീലക്ഷ്മിയുടെ അമ്മയും അറിഞ്ഞു കൊണ്ട് തന്നെ നടത്തിയ ഒരു കുറ്റകൃത്യമാണ് ഇത്. സംഭവങ്ങളെല്ലാം അറിയുന്ന ഞാൻ ഉൾപ്പെടെയുള്ള നാട്ടുകാർ കുട്ടി മരണപ്പെട്ട ദിവസം വീട്ടിൽ എത്തി കുട്ടി മരിച്ചു എന്ന് അറിയിച്ചപ്പോൾ ആ കുടുംബത്തിലെ എല്ലാവരും പറഞ്ഞത് മരിച്ചത് ഞങ്ങളുടെ കുട്ടിയല്ലേ നിങ്ങൾക്കെന്ത് വേണം അതിന് എന്നാണ്. പിന്നീട് അവർ തന്നെ പറഞ്ഞു കുട്ടി മരിച്ചിട്ടില്ല അവൾ രാജേഷ് എന്ന അവനോടൊപ്പം അവന്റെ ബന്ധു വീട്ടിൽ പോയതാണെന്ന്. ബന്ധു വീട്ടിൽ പോയി എന്ന് അറിയാമായിരുന്നെങ്കിൽ എന്തിനു ഇവർ കുട്ടിയെ കാണാതായ ദിവസം കുട്ടിയെ കാണുന്നില്ല എന്ന് പറഞ്ഞു ഏരൂർ പോലീസ് സ്റ്റേഷനിൽ പരാതി നൽകി?. സംഭവത്തെ കുറിച്ചും കൊലപാതകത്തെ കുറിച്ചും വ്യകതമായി അറിയുന്ന നാട്ടുകാർ ഇന്നലെ ഇവരുടെ കുടുംബത്തെ നാട്ടിൽ നിന്ന് കൈകാര്യം ചെയ്ത് പറഞ്ഞു വിട്ടു. പോലീസ് സംരക്ഷണത്തിൽ പുറത്തേക്ക് പോകുന്ന ആ കുടുംബത്തിലെ ഓരോ ആളുകളുടെയും മുഖം കണ്ടാൽ തന്നെ മനസിലാകും അവർക്കോരോരുത്തർക്കും ഈ കൃത്യത്തിലുണ്ടായിരുന്ന പങ്കിനെ പറ്റി.

ബുധനാഴ്ചയാണ് കുട്ടിയെ കാണാതായത്. പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം നടത്തുകയും ഇരുവരുടെയും ഫോട്ടോ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. അന്ന് രാത്രിയോടെ ഇയാളെ പോലീസ് ക്‌സ്റ്റഡിയില്‍ എടുത്തപ്പോഴാണ് ഇയാള്‍ കൊലപാതകത്തെപ്പറ്റി പറയുന്നത്. ഇതേത്തുടര്‍ന്നാണ് ആര്‍.പി.കോളനിയിലെ റബര്‍ ഷെഡില്‍ കുട്ടിയുണ്ടെന്ന് മനസ്സിലാക്കിയത്. പോലീസ് ഇവിടെ എത്തി നടത്തിയ അന്വേഷണത്തിലാണ് പെണ്‍കുട്ടിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കുട്ടിയെ രാജേഷ് കൊണ്ടു പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച ശേഷം കഴുത്തു ഞെരിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്നു രാജേഷ് പൊലിസിനു മൊഴി നല്‍കി. കൊലയ്ക്ക് ശേഷവും മൃതദേഹത്തില്‍ ചിറ്റപ്പനെന്ന നരാധമന്‍ ലൈംഗിക പരീക്ഷണം നടത്തി. രാജേഷ് ക്രൂരപീഡനമാണ് പെണ്‍കുട്ടിയോട് നടത്തിയതെന്നുള്ള മെഡിക്കല്‍ റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. കഴുത്ത് ഞെരിച്ച് കൊന്നശേഷവും ഇയാള്‍ കാമദാഹം തീര്‍ക്കാന്‍ ആ കുഞ്ഞു ശരീരം ഉപയോഗിച്ചു. രാജേഷിന്റെ കാമപ്രാന്തിന്റെ കൂടുതല്‍ വിവരങ്ങളാണ് ഇപ്പോള്‍ പുറത്തു വരുന്നത്

ഗള്‍ഫിലെ പ്രമുഖ ബിസിനസ് ശൃംഖലയുടെ മാനേജരായ പ്രവാസി ഇന്ത്യാക്കാരന്റെ ഏകമകളാണ് സ്‌നേഹ . ഷാര്‍ജയിലെ ഒരു പ്രമുഖ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് ഏകദേശം ഒരു കോടി രൂപയോളം കടമാണ് ഈ പെണ്‍കുട്ടിക്കുള്ളത്.  രണ്ടു മാസം മുമ്പായിരുന്നു സ്‌നേഹയുടെ പിതാവ് കൃഷ്ണമൂര്‍ത്തിയെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. സ്‌നേഹയുടെ സുഹൃത്തുക്കളും ഇന്നത്തെ അവളുടെ അവസ്ഥയില്‍ ഏറെ ആശങ്കാകുലരാണ്. ഷാര്‍ജയിലെ ശ്വാസകോശ സംബന്ധമായ രോഗങ്ങളില്‍ വിദഗ്ധ ചികിത്സ നല്‍കുന്ന ആശുപത്രിയിലാണ് കൃഷ്ണമൂര്‍ത്തിയുടെ ബില്‍ ഒരു കോടി കടന്നത്. ഇതില്‍ ഒരു ഭാഗം ഇന്‍ഷുറന്‍സില്‍ നിന്നുംഅടക്കേണ്ടതാണ്. ചിലവ് കൂടിയ ചികിത്സാരീതികള്‍ അവലംബിച്ചിട്ടും കൃഷ്ണമൂര്‍ത്തിയുടെ ജീവന്‍ രക്ഷിക്കാനായില്ല . ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 28ന് കൃഷ്ണമൂര്‍ത്തി അന്തരിക്കുകയും ഒരു കോടിയുടെ ആശുപത്രി ബില്‍ ബാക്കിയാകുകയും ചെയ്തു . കമ്പനിയ്ക്ക് നല്‍കാന്‍ കഴിയുന്ന ഇന്‍ഷുറന്‍സ് പരിരക്ഷയ്ക്കും അപ്പുറം ആശുപത്രി ബില്‍ കഴിഞ്ഞതിനാല്‍ യുഎഇ ചാരിറ്റിയോട് സഹായം അഭ്യര്‍ത്ഥിക്കാനാണ് കൃഷ്ണമൂര്‍ത്തി ജോലി ചെയ്തിരുന്ന കമ്പനിയിലെ ജീവനക്കാരുടെ ഉപദേശം. ഇക്കാലമത്രയും ജോലി ചെയ്തതിന്‌റെ ആനുകൂല്യമായി ലഭിക്കുന്ന തുകയും ആശുപത്രിയില്‍ അടച്ചാലും ബില്‍ തുക പൂര്‍ണ്ണമാകുകയില്ല. തല്‍ഫലമായി മൂര്‍ത്തിയുടെ മൃതദേഹം വിട്ടുകിട്ടാനും വഴിയില്ല. കാരണം ഒരു സാധാരണ പ്രവാസി കുടുംബത്തിന് താങ്ങാവുന്നതിനും അപ്പുറമാണ് ഈ ആശുപത്രി ബില്‍ .സ്‌പോണ്‍സറും നിസ്സഹായാവസ്ഥയിലാണെന്നാണ് വിവരം ഓഗസ്റ്റ് 8 വരെ താന്‍ വളരെ സന്തോഷവതിയായിരുന്നുവെന്ന് സ്‌നേഹ പറയുന്നു. പെട്ടെന്നാണ് എല്ലാം മാറിമറിഞ്ഞത്.

അന്ന് രാത്രി ദെയ്‌റയിലെ ഒരു സൂപ്പര്‍മാര്‍ക്കറ്റില്‍ മാനേജരായിരുന്ന തന്റെ പിതാവ് അപ്രതീക്ഷിതമായി രക്തം ഛര്‍ദ്ദിക്കുകയായിരുന്നുവെന്ന് സ്‌നേഹ പറയുന്നു . ഉച്ചഭക്ഷണത്തിനു ശേഷം വൈകുന്നേരത്തൊടു കൂടിയാണ് അദ്ദേഹം അന്ന് ജോലിയ്ക്ക് മടങ്ങിയത്. ശ്വാസകോശ സംബന്ധമായ അസുഖത്തിന് അദ്ദേഹം ചികിത്സയിലായിരുന്നുവെങ്കിലും ആരോഗ്യപ്രശ്‌നം ഏറെക്കുറെ പരിഹരിച്ചിരുന്നു. രാത്രി 9 മണിയോടെ റോളാ ഷാര്‍ജയിലേക്ക് അദ്ദേഹം കാറോടിച്ചു പോകുകയായിരുന്നു. പാര്‍ക്കിംഗില്‍ വാഹനം നിര്‍ത്തി വീട്ടിലേക്ക് എത്താന്‍ സാധിക്കുന്നില്ലെന്ന് പിതാവ് അമ്മയെ വിളിച്ച് അറിയിക്കുകയായിരുന്നുവെന്ന് സ്‌നേഹ പറയുന്നു. ഓഫീസില്‍ രക്തം ചര്‍ദ്ദിച്ച അദ്ദേഹത്തോട് ഈ ശാരീരികാവസ്ഥ വച്ച് വാഹനം ഓടിക്കരുതെന്നും ആശുപത്രിയില്‍ പോകണമെന്നും സഹപ്രവര്‍ത്തകര്‍ ഉപദേശിച്ചിരുന്നു . എങ്കിലും അത് കേള്‍ക്കാതെ വാഹനമോടിച്ച് പിതാവ് അപ്പാര്‍ട്ട്‌മെന്റിന്റെ പാര്‍ക്കിംഗ് വരെ എത്തുകയായിരുന്നു. ആശുപത്രിയില്‍ പോകണമെന്ന് ഉപദേശിച്ചിട്ടും പിതാവ് അനുസരിച്ചില്ലെന്ന് തൊഴിലുടമ പറഞ്ഞതായി സ്‌നേഹ വ്യക്തമാക്കുന്നു. ഞങ്ങള്‍ ഓടി പാര്‍ക്കിംഗില്‍ എത്തുമ്പോഴേക്കും പിതാവ് തീരെ അവശനായിരുന്നു. നടക്കാനും കഴിയുമായിരുന്നില്ല .ഉടനെ അദ്ദേഹത്തെ അടുത്തുള്ള അല്‍ സഹ്‌റ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ശ്വാസ കോശ സ്‌ട്രോക്കിനെ തുടര്‍ന്ന് അദ്ദേഹത്തെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. മെഡിക്കല്‍ ഇന്‍ഷുറന്‍സില്‍ കമ്പനി നല്‍കുന്ന തുകയും ഉള്‍പ്പെടുത്തിയാണ് ചികിത്സ നട്തതിയത്. സുഹൃത്തുക്കളില്‍ നിന്നോ സഹപ്രവര്‍ത്തകരില്‍ നിന്നോ ആവശ്യത്തിന് പിന്തുണ ലഭിച്ചില്ല. താനും അമ്മയും തനിച്ചാണ് പിതാവിനെ പരിചരിച്ചതെന്നും സ്‌നേഹ പറയുന്നു. 50 ദിവസത്തോളം അദ്ദേഹം ഐസിയുവില്‍ കിടന്നു . ഓരോ ദിവസവും ഏകദേശം 8000 ദിര്‍ഹത്തിന്റെ ബില്ലാണ് ലഭിച്ചിരുന്നത്. വര്‍ഷത്തില്‍ 138000 ദിര്ഹമാണ് മെഡിക്കല്‍ ഇന്‍ഷുറന്‍സായി ലഭിക്കുന്നത്. ആ തുക ഇന്‍ഷുറന്‍സ് കമ്പനി ഇതിനോടകം തന്നെ അടച്ചും കഴിഞ്ഞിരുന്നു. സെപ്റ്റംബര്‍ 29ന് അദ്ദേഹം മരിക്കും വരെ 66085249 ദിര്‍ഹത്തിന്റെ ബില്ലാണ് ലഭിച്ചത്. ബ്രാഞ്ച് മാനേജര്‍ എന്ന നിലയ്ക്ക് മാസം 15000 ദിര്‍ഹമാണ് അദ്ദേഹത്തിന് ശമ്പളം ലഭിച്ചിരുന്നത്. അതുകൊണ്ടു തന്നെ കാര്യമായ വരുമാനം ഉണ്ടായിരുന്നില്ല .ഒരുകോടിയോളം വരുന്ന ബില്‍തുക എങ്ങനെ അടക്കുമെന്നോ, നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി പിതാവിന്റെ മൃതദേഹം എങ്ങനെ നാട്ടിലെത്തിക്കുമെന്നോ തനിക്ക് ഒരു രൂപവുമില്ലെന്ന് സ്‌നേഹ കണ്ണീരോടെ പറയുന്നു.

RECENT POSTS
Copyright © . All rights reserved