Latest News

കൊച്ചി: സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ നിരന്തരമായി വര്‍ദ്ധിക്കുന്നതുകൊണ്ട് കേരളത്തിലെ പുരുഷന്‍മാര്‍ക്കായി ലൈംഗികസ്ഥാപനം തുറന്നുകൊടുക്കണമെന്ന തന്റെ നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണെന്ന് യുവ സംവിധായക പ്രീതി പണിക്കര്‍. ‘കണ്‍ട്രോളിങ് കപ്പാസിറ്റി’ ഇല്ലാത്ത പുരുഷന്‍മാര്‍ക്ക് പോകാനൊരിടം എന്നതാണ് തന്റെ ആശയമെന്നും അവര്‍ പറഞ്ഞു. ഇതൊരു രോഗമാണ് പക്ഷേ ഇത്തരം ചികത്സക്കായി ഒരു പുരുഷനും ഒരു മനശാസ്ത്രജ്ഞരെപ്പോലും സമീപിക്കില്ല. വിശക്കുമ്പോള്‍ ഭക്ഷണം കൊടുക്കുന്നതുപോലെ ലൈംഗികമായി ആഗ്രഹിക്കുന്ന സമയത്ത് പോകാനായി അവര്‍ക്കൊരിടം കൊടുക്കുക. കേരളത്തില്‍ ഇത്തരം ഒരു സംവിധാനം കൊണ്ടുവരുക.

ഇനി വരുന്ന തലമുറയെ മാതാപിതാക്കളുടെ ശിക്ഷണത്തില്‍ വളര്‍ത്തിയെടുക്കുക. പക്ഷേ നിലവിലുള്ളവരെ എന്തു ചെയ്യും. അതിന് ഒരു മാര്‍ഗം കണ്ടെത്തികൊടുക്കുക തന്നെ വേണം പ്രീതി പറഞ്ഞു. ഒരേ പ്രായത്തിലുള്ള സ്ത്രീക്കും പുരുഷനും തോന്നുന്ന വികാരം രണ്ടും രണ്ടാണ്. അതേ സമയം പുരുഷനെക്കാള്‍ കണ്‍ട്രോളിങ് കപ്പാസിറ്റി കൂടുതല്‍ സ്ത്രീകള്‍ക്കാണ്. പുരുഷന് കുറവും. ഇത്തരം സാഹചര്യത്തില്‍ നമ്മുടെ കേരളത്തില്‍ വിവിധ ഡോക്ടേഴിസിന്‍റെയും മറ്റും പിന്തുണയോടെ സര്‍ക്കാര്‍ പുരുഷന്‍മാര്‍ക്കായി ലൈംഗിക സ്ഥാപനങ്ങള്‍ തുറന്നുകൊടുക്കണമെന്നാണ് പ്രീതി പണിക്കര്‍ ആവശ്യപ്പെടുന്നത്. രചന നാരായണ്‍ കുട്ടി ബാര്‍ നര്‍ത്തകിയായി  വേഷമിട്ട തിലോത്തമയുടെ സംവിധായകയാണ് പ്രീതി പണിക്കര്‍.

News..ഈ കാണിച്ചതിന് എന്ത് പറയണം; കണ്ണില്ലാത്തതോ! അതോ വിവരമില്ലാത്തതോ?…തെങ്ങണ കെഎസ്ഇബി ടച്ചിങ് വെട്ടു ജോലിക്കാരുടെ ലീലകൾ

 

എറണാകുളം: ബാങ്കുകള്‍ ഏര്‍പ്പെടുത്തുന്ന അന്യയമായ ചാര്‍ജുകളും, ഫീസുകളും പിന്‍വലിക്കാന്‍ റിസര്‍വ് ബാങ്ക് അടിയന്തിരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ടു ജനാധിപത്യ കേരളാകോണ്‍ഗ്രസ് ചെയര്‍മാന്‍ ഫ്രാന്‍സിസ് ജോര്‍ജിന്റെ നേതൃത്വത്തില്‍ ജനാധിപത്യകേരളാകോണ്‍ഗ്രസ്‌നേതാക്കള്‍ 25ന് എറണാകുളം ഹൈക്കോര്‍ട്ട് ജംഗ്ഷനില്‍ ഉപവസിക്കുന്നു. സാധാരണക്കാരായ ഇടപാടുകാര്‍ അവരുടെ അദ്വാന ഫലം ബാങ്കില്‍ നിക്ഷേപിച്ചിരിക്കുന്നത് പിന്‍വലിക്കാന്‍ വിലക്കുകളും ചാര്‍ജുകളും ഏര്‍പ്പെടുത്തുന്നത് കടുത്ത ജനവിരുദ്ധ നടപടിയാണ്. സാധാരണ ജനങ്ങളുടെ നിക്ഷേപം ഉപയോഗിച്ച് വന്‍ ലാഭമുണ്ടാക്കുന്ന ബാങ്കുകള്‍ അവരെ പീഡിപ്പിക്കുകയും വന്‍ തട്ടിപ്പ് നടത്തുന്ന കോര്‍പ്പറേറ്റുകളുടെ കിട്ടാകടങ്ങള്‍ എഴുതി തള്ളുകയുമാണ്.

ദേശസാല്‍കൃത സ്വകാര്യ ന്യൂ ജനറേഷന്‍ ബാങ്കുകള്‍ ദേശ വ്യാപകമായി നടത്തുന്ന സാമ്പത്തിക ചൂക്ഷണത്തിനെതിരെയും, എ ടി എം ഉപയോഗിക്കുന്നതിന് ഫീസ് ഏര്‍പ്പെടുത്തിയതും, നിക്ഷേപം പിന്‍വലിക്കുന്നതിന് ഫീസ് ഏര്‍പ്പെടുത്തിയതിനെതിരെയും, അക്കൗണ്ടുകളില്‍ മിനിമം ബാലന്‍സ് പരിധി തെറ്റിച്ചാല്‍ കനത്ത പിഴ ചുമത്തുന്നതും, വായ്പ്പകള്‍ക്ക് അപ്രഖ്പിത ഫീസ് ഈടാക്കുന്നതിനും എതിരെയും ആണ് ജനാധിപത്യ കേരളാകോണ്‍ഗ്രസ് നേതാക്കളുടെ നേതൃത്വത്തില്‍ ഉപവാസ സമരം. ബാങ്കുകളുടെ കടുത്ത ചുക്ഷണത്തിനെതിരെ പാര്‍ട്ടി നടത്തിയ സമരത്തിന്റെ ആദ്യഘട്ടമെന്നനിലയില്‍ എല്ലാ ജില്ലകളിലും പ്രതിക്ഷേധ ധര്‍ണ്ണകള്‍ നടത്തിയിരുന്നു.

പാര്‍ട്ടി വര്‍ക്കിങ് ചെയര്‍മാന്‍ ഡോ കെ സി ജോസഫ്, നേതാക്കളായ പി സി ജോസഫ്, അഡ്വ ആന്റ്ണി രാജു, വക്കച്ചന്‍ മറ്റത്തില്‍, മാത്യു സ്റ്റീഫന്‍, എം പി പോളി, ജോസ് വള്ളമറ്റo, സണ്ണി മണ്ണത്തുകാരന്‍, അഡ്വ ഷൈസണ്‍ പി മാങ്കുഴ എന്നിവര്‍ നേതൃത്വo നല്‍കും.

കസ്തൂരി രാജയ്ക്കും കുടുംബത്തിനും ഇത് ആശ്വാസത്തിന്റെ നിമിഷങ്ങള്‍. ധനുഷ് മകനാണെന്ന് അവകാശപ്പെട്ട് അവകാശപ്പെട്ട് കോടതിയെ സമീപിച്ച ദമ്പതിളുടെ ഹര്‍ജി തള്ളിപോയിരിക്കുകയാണ്. മദ്രാസ് ഹൈക്കോടതിയുടെ മധുരൈ ബഞ്ചാണ് ഹര്‍ജി തള്ളിയത്. കേസ് തള്ളിപ്പോയതില്‍ തനിക്കും കുടുംബത്തിനും അതിയായ സന്തോഷമുണ്ടെന്ന് കസ്തൂരി രാജ മാധ്യമങ്ങളോട് പറഞ്ഞു.

തുടക്കത്തില്‍ ഞങ്ങളെ ഈ കേസ് ഒട്ടും അലോസരപ്പെടുത്തിയിരുന്നില്ല. കാരണം സത്യം ഞങ്ങള്‍ക്ക് അറിയാം. എന്നാല്‍ യാതൊരു തെറ്റും ചെയ്യാതെ ധനുഷിന് നേരിടേണ്ടി വന്ന ഈ പ്രതിസന്ധിയാണ് എന്നെ ദുഖിപ്പിച്ചത്. അതെക്കുറിച്ച് ഞാന്‍ അവനോട് ചോദിക്കുമ്പോള്‍ അവന്‍ എന്നെ ആശ്വസിപ്പിക്കും. ‘സാരമില്ല അപ്പ, അവരോട് ക്ഷമിച്ചേക്കൂ’, എന്നാണ് ധനുഷ് എല്ലായ്‌പ്പോഴും ഞങ്ങളോട് പറഞ്ഞത്. അവനെപ്പോലുള്ള മക്കളാണ് യഥാര്‍ത്ഥത്തില്‍ മാതാപിതാക്കളുടെ ശക്തി- കസ്തൂരി രാജ പറഞ്ഞു.

ഞങ്ങളുടെ കയ്യില്‍ എല്ലാ തെളിവുകളുമുണ്ട്. പൂര്‍ണമായും നിയമത്തില്‍ വിശ്വസിച്ചു. സത്യം ജയിച്ചു. ഇനി അവര്‍ സുപ്രീം കോടതിയില്‍ പോയാലും ഞങ്ങള്‍ തന്നെ ജയിക്കും- കസ്തൂരി രാജ കൂട്ടിച്ചേര്‍ത്തു.

മധുരൈ ജില്ലയിലെ മാലംപട്ടയിലുള്ള കതിരേശന്‍- മീനാക്ഷി ദമ്പതികളാണ് ധനുഷ് തങ്ങളുടെ മൂന്നാമത്തെ മകനാണെന്നും കുട്ടിക്കാലത്ത് നാടുവിട്ടുപോയതാണെന്നും ആരോപിച്ച് കോടതിയെ സമീപിച്ചത്.

1985 നവംബര്‍ ഏഴിന് ജനിച്ച ധനുഷിന്റെ യഥാര്‍ഥ പേര് കാളികേശവന്‍ ആണെന്നും സ്‌കൂളില്‍ പഠിക്കുമ്പോള്‍ സിനിമാമോഹം തലയ്ക്കുപിടിച്ച് ചെന്നൈയിലേക്ക് പോവുകയായിരുന്നുമെന്നാണ് ഇവര്‍ പറയുന്നത്. ധനുഷിനെ സംവിധായകന്‍ കസ്തൂരി രാജ കൈക്കലാക്കുകയായിരുന്നുമെന്നാണ് ഇവരുടെ ആരോപണം.

ധനുഷിന്റേതെന്നു പറയപ്പെടുന്ന ജനന സര്‍ട്ടിഫിക്കറ്റുള്‍പ്പെടെയുള്ള രേഖകളും ദമ്പതിമാര്‍ ഹാജരാക്കിയിരുന്നു. ധനുഷിന്റെ കൈമുട്ടില്‍ കറുത്ത അടയാളവും തോളെല്ലില്‍ കാക്കപ്പുള്ളിയുണ്ടെന്നുമാണ് ദമ്പതികള്‍ ഹാജരാക്കിയ സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റില്‍ രേഖപ്പെടുത്തിയിരുന്നത്.

ധനുഷിന്റെ ശരീരത്തില്‍ പ്രാഥമിക പരിശോധനയില്‍ ഈ രേഖകള്‍ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ധനുഷ്‌ദേഹത്തെ അടയാളങ്ങള്‍ ലേസര്‍ ചികിത്സവഴി മായ്ച്ചുവെന്നായിരുന്നു ദമ്പതികളുടെ ആരോപണം. തുടര്‍ന്ന് മധുരൈ മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരായ എംആര്‍ വൈരമുത്തു രാജാ, മീനാക്ഷി സുന്ദരം എന്നിവരുടെ നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍ ധനുഷിന്റെ ശരീരത്തില്‍ ഈ അടയാളങ്ങള്‍ ഇല്ലെന്ന് കണ്ടെത്തി. തുടര്‍ന്നാണ് കേസ് തള്ളിപ്പോയത്.

മാതാപിതാക്കളായ തങ്ങളുടെ ജീവിതച്ചെലവിനു മാസം 65,000 രൂപ വീതം ധനുഷ് നല്‍കണമെന്നതായിരുന്നു ഇവരുടെ പ്രധാന ആവശ്യം.

കശ്മീരില്‍ ഒമ്പതു വയസുകാരിയുള്‍പ്പെടെ ഒരു കുടുംബത്തിലെ അഞ്ച് പേരെ ഗോസംരക്ഷകര്‍ തല്ലിച്ചതച്ചു. രീസി ജില്ലയിലെ താല്‍വാര എന്ന സ്ഥലത്ത് ഇന്നലെ വൈകിട്ടാണ് സംഭവം. കന്നുകാലികളെക്കൊണ്ട് ഉപജീവനം നയിക്കുന്ന നാടോടി കുടുംബത്തെയാണ് ഗോസംരക്ഷകര്‍ ആക്രമിച്ചത്. ഇരുമ്പു വടികള്‍ കൊണ്ട് കുടുംബത്തിലെ അഞ്ച് പേരെയും ക്രൂരമായി മര്‍ദ്ദിച്ച ശേഷം സംഘം അവരുടെ പശുക്കളേയും ആടുകളേയും തട്ടിക്കൊണ്ടു പോകുകയും ചെയ്തു.

നിരവധി ഒടിവുകളേറ്റ സമ്മി എന്ന ഒമ്പതുകാരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് എഫ്‌ഐആര്‍ തയ്യാറാക്കിയതായി പോലീസ് പറഞ്ഞു. ”ഉദംപൂര്‍ ഡിഐജിയോട് സംഭവസ്ഥലം സന്ദര്‍ശിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സംഭവത്തിന് പിന്നിലുള്ള എല്ലാവര്‍ക്കുമെതിരെ കര്‍ശന നടപടി സ്വീകരിക്കും” ജമ്മു കശ്മീര്‍ പോലീസ് മേധാവി എസ് പി വൈദ് പറഞ്ഞു. അക്രമികളില്‍ അഞ്ച് പേരെ തിരിച്ചറിഞ്ഞതായി രീസി പോലീസ് പറഞ്ഞു. എന്നാല്‍ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

സംഭവത്തിന്റെ ആഘാതത്തില്‍ നിന്ന് ഇതുവരെ മോചിതരായിട്ടില്ലെന്ന് അക്രമത്തിനിരയായ കുടുംബം പറഞ്ഞു.”വളരെ ക്രൂരമായാണ് അവര്‍ ഞങ്ങളെ മര്‍ദ്ദിച്ചത്. ഒരു വിധത്തിലാണ് ഞങ്ങളവിടെ നിന്ന് രക്ഷപ്പെട്ടത്. കൂടെയുണ്ടായിരുന്ന 10 വയസുള്ള മകനെ കാണാതായി. അവന്‍ ജീവനോടെയുണ്ടോയെന്ന് പോലും അറിയില്ല. ഞങ്ങളുടെ കൂടെയുണ്ടായിരുന്ന പ്രായം ചെന്നവരേയും അവര്‍ ക്രൂരമായി മര്‍ദ്ദിച്ചു. ഞങ്ങളെ കൊന്ന് പുഴയിലെറിയാനായിരുന്നു അവരുടെ ഉദ്ദേശ്യം” അക്രമത്തിനിരയായ നസീമ ബീഗം പറഞ്ഞു. 16 പശുക്കളെ അക്രമി സംഘം തട്ടിക്കൊണ്ടു പോയതായി നസീമ പറഞ്ഞു. കൂടെയുണ്ടായിരുന്ന പട്ടികളെപ്പോലും സംഘം കടത്തിക്കൊണ്ടുപോയതായി ഇവര്‍ പറഞ്ഞു.

എറണാകുളം കരമാല്ലൂര്‍ പഞ്ചായത്തില്‍ ഈസ്റ്റര്‍ തലേന്ന് പശുവിനെ അറുത്തതിന് ആക്രമണം നടത്തിയ എട്ട് ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍. കാരുകുന്നി സ്വദേശികളാണ് അറസ്റ്റിലായത്. സംഭവത്തില്‍ പതിന്നാല് പേര്‍ക്കെതിരെ ആലുവ വെസ്റ്റ് പൊലീസ് കേസെടുത്തിരുന്നു. മറ്റുള്ളവര്‍ ഒളിവിലാണ്.

ബൈജു, ശരത്, അനില്‍, ഗിരീഷ്, ലക്ഷ്മണ്‍, മിതോഷ്, വരുണ്‍, അരുണ്‍ എന്നിവരെയാണ് ഇന്നലെ വൈകിട്ടോടെ അറസ്റ്റ് ചെയ്തത്. ഇവരെ ഇന്ന് മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കും. കഴിഞ്ഞ ശനിയാഴ്ച ഉച്ചയോടെ കല്ലറക്കല്‍ ജോസ്, കിഴക്കുംതല ജോയി എന്നിവര്‍ വീട്ടില്‍ വളര്‍ത്തിയ പശുവിനെ ഈസ്റ്റര്‍ പ്രമാണിച്ച് ഇറച്ചിയ്ക്കായി അറുത്തിരുന്നു. ഇതറിഞ്ഞെത്തിയ പതിനഞ്ചോളം ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകര്‍ ഇവരെ ഭീഷണിപ്പെടുത്തുകയായിരുന്നു.

സംഘപരിവാറിന്റെ ദേശീയ നേതൃത്വത്തിന്റെ നിര്‍ദ്ദേശപ്രകാരമാണ് എത്തിയതെന്നു പറഞ്ഞ സംഘം ഇറച്ചി മണ്ണിലേക്ക് വലിച്ചെറിയുകയും അതില്‍ മണ്ണ് വാരിയിടുകയുമായിരുന്നു. എന്നാല്‍ തങ്ങള്‍ക്കൊന്നുമറിയില്ലെന്ന നിലപാടിലാണ് ബിജെപി നേതൃത്വം. അറസ്റ്റിലായവര്‍ പാര്‍ട്ടിയില്‍ സ്ഥാനമാനങ്ങള്‍ വഹിക്കുന്നവരല്ലെന്ന് ബിജെപി കളമശ്ശേരി മണ്ഡലം പ്രസിഡന്റ് ഉല്ലാസ്‌കുമാര്‍ പറഞ്ഞു.

ആര്‍എസ്എസ് ആക്രമണത്തിനെതിരെ ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജനകീയ മുന്നേറ്റം എന്നപേരില്‍ പ്രതിഷേധപരിപാടി സംഘടിപ്പിച്ചിട്ടുണ്ട്. സമ്മേളനത്തില്‍ സിപിഐഎം ജില്ലാ സെക്രട്ടറി പി രാജീവ്, ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എം സ്വരാജ് എന്നിവര്‍ പങ്കെടുക്കും.

ട്രെയിനിലെ ആളൊഴിഞ്ഞ ജനറല്‍ കമ്പാര്‍ട്ട്‌മെന്റില്‍ തനിച്ച് യാത്ര ചെയ്ത പെണ്‍കുട്ടിയ്ക്ക് നേരെ യുവാവ് നടത്തിയ  അശ്ശീല പ്രദര്‍ശനം  സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ഒറ്റയ്ക്കിരുന്ന തന്നെ നോക്കി പരസ്യമായി സ്വയം ഭോഗം ചെയ്തു കാണിച്ച യുവാവിന്റെ വീഡിയോ അയാളറിയാതെ എടുത്ത് ഷെയര്‍ ചെയ്താണ് പെണ്‍കുട്ടി പണികൊടുത്തത്.വാട്‌സാപ്പില്‍ വൈറലായിക്കൊണ്ടിരിക്കുന്ന വീഡിയോയില്‍ യാതൊരു കൂസലും കൂടാതെ പെണ്‍കുട്ടിയെ നോക്കി യുവാവ് സ്വയംഭോഗം ചെയ്യുന്നത് വ്യക്തമാണ്. സ്വയം ഭോഗത്തിന് ഒടുവില്‍ ഇയാള്‍ പെണ്‍കുട്ടിയോട് സമയം ചോദിക്കുകയും ചെയ്യുന്നുണ്ട് . സംഭവം കേരളത്തില്‍ തന്നെയാണ്.

മലയാളത്തില്‍ ആണ് ഇയാള്‍ സമയം എന്തായി എന്ന് ചോദിക്കുന്നത്. ബാഗ് മറച്ച് വെച്ച് സ്വയം ഭോഗം ചെയ്യുന്ന ഇയാള്‍ ഇടക്ക് സ്റ്റഡിയായി ഇരിക്കുന്നതും കാണാം. അപ്പോള്‍ കമ്പാര്‍ട്ട് മെന്റില്‍ നിന്നും മലയാളത്തില്‍ ഉള്ള സംസാരവും കേള്‍ക്കാന്‍ കഴിയും. ഇയാള്‍ക്ക് എതിരെ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ഉയരുകയാണ്. പെണ്‍കുട്ടിയെ അഭിനന്ദിച്ചും ചിലര്‍ രംഗത്ത് വന്നിട്ടുണ്ട്. നടനും ഫോട്ടോഗ്രാഫറുമായ അരുണ്‍ പുനലൂര്‍ ഇക്കാര്യം തന്റെ ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്.

”അവനെ പോലീസില്‍ പിടിച്ചു കൊടുത്താല്‍ അര മണിക്കൂറിനകം വെളിയില്‍ വന്നു അടുത്തയാളോടും ഇതു തന്നെ കാണിയ്ക്കും… അധികം ആരും ഈ മനോരോഗിയെ തിരിച്ചറിയാതെയും പോകും…ഇതാകുമ്പൊ പടം ഹിറ്റാണു ..പരസ്യമായി ഈ സൈസ് പണി നടത്തുന്ന ഹീറോസിനെയും ഓര്‍ടെ പര്‍ഫോമെന്‍സുമൊക്കെ നാട്ടാരും കൂടി ഒന്നറിഞ്ഞിരിക്കട്ടേ….എന്തായാലും ബുദ്ധിയും ധൈര്യവുമുള്ള പെണ്ണേ നിനക്കു അഭിനന്ദനങ്ങള്‍…”എന്നായിരുന്നു അരുണ്‍ പുനലൂര്‍ കുറിച്ചത്.

തിരുവനന്തപുരം: മൂന്നാര്‍ യോഗത്തില്‍ റവന്യൂ ഉദ്യോഗസ്ഥര്‍ക്കെതിരെ രോഷാകുലരായി മുഖ്യമന്ത്രിയും മന്ത്രി എംഎം മണിയും. പാപ്പാത്തിചോലയില്‍ കുരിശ് പൊളിച്ചു നീക്കിയ നടപടിക്കെതിരെയായിരുന്നു മുഖ്യമന്ത്രിയുടെ രോഷപ്രകടനം. കുരിശ് പൊളിക്കല്‍ പോലെയുള്ള നടപടികള്‍ തുടരാനാവില്ല. ഇത്തരക്കാര്‍ വേറെ പണി നോക്കണമെന്നും സര്‍ക്കാര്‍ ജോലിയില്‍ തുടരാനാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

മൂന്നാര്‍ കൈയ്യേറ്റത്തിനെതിരെയുള്ള നടപടികള്‍ക്ക് ചുക്കാന്‍ പിടിച്ച സബ്ബ് കളക്ടര്‍ക്കെതിരെയായിരുന്നു മന്ത്രി എംഎം മണി പൊട്ടിത്തെറിച്ചത്. ജില്ലയില്‍ നിന്നുള്ള മന്ത്രിയായ തന്നെ മണ്ടനാക്കാന്‍ നോക്കേണ്ടെന്നും തോന്നിയപോലെ പ്രവര്‍ത്തിക്കാമെന്ന് ആരും കരുതേണ്ടന്നുമായിരുന്നു മന്ത്രിയുടെ പ്രതികരണം. നേരത്തെ തന്നെ മൂന്നാറിലെ നടപടികള്‍ക്കെതിരെ സിപിഎം ഇടുക്കി ജില്ലാ നേതൃത്വം രംഗത്ത് വന്നിരുന്നു.

എന്നാല്‍ കൈയ്യേറ്റം ഒഴിപ്പിക്കലുമായി മുന്നോട്ട് പോകുമെന്നും ഇനിയും കുരിശ് പൊളിക്കേണ്ടി വന്നാല്‍ അപ്പോള്‍ ആലോചിക്കാമെന്നുമായിരുന്നു റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്റെ പ്രതികരണം. മുഖ്യമന്ത്രിക്കെതിരെ സിപിഎം ഇടുക്കി ജില്ലാ നേതൃത്വവും രംഗത്തെത്തി. മൂന്നാറിലേത് നടപടിക്രമങ്ങളെല്ലാം പൂര്‍ത്തിയാക്കിയ ശേഷമുള്ള നടപടിയായിരുന്നു. കേരളത്തില്‍ മുന്നണി സംവിധാനമാണ് ഭരിക്കുന്നതെന്നും ഐ ആം ദി സ്റ്റേറ്റ് എന്ന നിലയില്‍ ഒരു മുഖ്യമന്ത്രിക്ക് മുന്നോട്ട് പോകാന്‍ കഴിയില്ലെന്നുമാണ് സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ.കെ.ശിവരാമന്റെ പ്രതികരണം.

മൂന്നാർ∙ ചിന്നക്കനാൽ വില്ലേജിൽ സൂര്യനെല്ലിക്കു സമീപം പാപ്പാത്തിച്ചോലയിൽ കയ്യേറ്റമൊഴിപ്പിച്ച സ്ഥലത്ത് വീണ്ടും കുരിശ് സ്ഥാപിച്ചു. അഞ്ചടി ഉയരത്തിലുള്ള മരക്കുരിശാണ് സ്ഥാപിച്ചത്. കഴിഞ്ഞ ദിവസം കുരിശുപൊളിച്ചു നീക്കിയ അതേസ്ഥലത്താണ് വീണ്ടും കുരിശു സ്ഥാപിച്ചിരിക്കുന്നത്. അതേസമയം, പുതിയ കുരിശുമായി ബന്ധമില്ലെന്ന് സ്പിരിറ്റ് ഇൻ ജീസസ് സംഘടന അറിയിച്ചു.

സ്‌പിരിറ്റ് ഇൻ ജീസസ് പ്രാർഥനാ സംഘത്തിന്റെ ഉടമസ്ഥതയിലുള്ള താൽക്കാലിക ആരാധനാലയവും കോൺക്രീറ്റ് തറയിൽ സ്ഥാപിച്ചിരുന്ന കുരിശും റവന്യു അധികൃതർ വ്യാഴാഴ്ച പൊളിച്ചുമാറ്റിയിരുന്നു. ഒരു ടൺ ഭാരമുള്ള ഇരുമ്പു കുരിശാണ് പൊളിച്ചുമാറ്റിയത്. തൃശൂർ ആസ്ഥാനമായുള്ള പ്രാർഥനാ സംഘമാണു സ്പിരിറ്റ് ഇൻ ജീസസ്. കുരിശു പൊളിച്ചതിനെതിരെ മുഖ്യമന്ത്രിയിൽ നിന്നടക്കം വലിയ വിമർശനങ്ങളാണ് റവന്യൂസംഘം നേരിട്ടത്. എന്നാല്‍ ക്രൈസ്തവ സഭാധികാരികള്‍ ഈ വിഷയത്തെ നിയമപരമായ കാര്യമായി കാണുകയാണ് ഉണ്ടായത്. ചില സഭാധികാരികള്‍ കുരിശ് പൊളിച്ച് മാറ്റിയതിനെ അനുകൂലിക്കുകയും ചെയ്തിരുന്നു.

കലക്ടർ ചിന്നക്കനാൽ വില്ലേജിൽ ബുധനാഴ്ച അർധരാത്രി മുതൽ നിരോധനാജ്ഞ പ്രഖ്യാപിച്ചശേഷമായിരുന്നു നടപടി. ഇന്നലെ പുലർച്ചെ നാലരയ്ക്കു 40 അംഗ റവന്യു സംഘവും പൊലീസ്, ഭൂസംരക്ഷണസേന, അഗ്നിശമനസേന, ആരോഗ്യ വകുപ്പ് ഉദ്യോഗസ്‌ഥരും ദേവികുളത്തുനിന്നാണു പുറപ്പെട്ടത്. ഉദ്യോഗസ്‌ഥരുടെ വാഹനങ്ങൾ തടയാൻ വഴിയിൽ വാൻ നിർത്തിയിട്ടും കുഴികൾ ഉണ്ടാക്കിയും തടസ്സം സൃഷ്ടിച്ചിരുന്നു. മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് ഇവ മാറ്റിയാണ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയത്.

Also read

പാപ്പാത്തിമലയില്‍ കുരിശ് നാട്ടിയ ‘സ്പിരിറ്റ് ഇന്‍ ജീസസ്’ന് യുകെയിലും ഓഫീസ്. ലക്ഷ്യമിട്ടത് ലോകവ്യാപകമായി വന്‍ ആത്മീയ കച്ചവടം

ധന്‍ബാദ്: ന്യൂജനറേഷന്‍ പ്രണയങ്ങളുടെ പ്രധാന ഇടനിലക്കാരനാണ് ഫേസ്ബുക്ക്. ഫേസ്ബുക്കിലൂടെ പൂവിടുന്ന ഒട്ടുമിക്ക പ്രണയങ്ങളും അത്ര ശുഭകരമായല്ല അവസാനിക്കുന്നത് എന്നുമാത്രം. ഈ പ്രണയവും മൊട്ടിട്ടത് ഫേസ്ബുക്കിലായിരുന്നു.  തന്നെ പാതിവഴിയില്‍ ഉപേക്ഷിച്ച യുവാവിനെതിരേ പെണ്‍കുട്ടി ബലാത്സംഗത്തിനു കേസു കൊടുത്തതോടെയാണ് ഈ കഥയില്‍ട്വിസ്റ്റുകള്‍ തുടങ്ങുന്നത്. ജയിലിലായ യുവാവ് നേരത്തെ പ്രണയം അഭിനയിച്ച് യുവതിയില്‍ നിന്ന് വിലപ്പെട്ടതെല്ലാം കവരുകയായിരുന്നു. എന്നാല്‍ ജയില്‍ വാസം യുവാവിനെ യഥാര്‍ഥ പ്രണയം എന്താണെന്നു പഠിപ്പിച്ചു. ഒടുവില്‍ യഥാര്‍ഥപ്രണയം തിരിച്ചറിഞ്ഞതോടെ ഇരുവരും കോടതിയില്‍ വച്ച് വിവാഹിതരായി. എന്നാല്‍ വിവാഹം കഴിഞ്ഞയുടന്‍ ജയിലിലേക്ക് പോകാനായിരുന്നു യുവാവിന്റെ വിധി. പെണ്‍കുട്ടി സ്വന്തം ഭവനത്തിലേക്കും മടങ്ങി. ജാര്‍ഖണ്ഡിലെ ധന്‍ബാദിലാണ് സിനിമകളെപ്പോലും വെല്ലുന്ന ക്ലൈമാക്സോട്  കൂടി ഒരു പ്രണയകഥയ്ക്ക് പരിസമാപ്തിയുണ്ടായത്.

ബീഹാറില്‍ എന്‍ജിനീയറായ 28കാരന്‍ റിതേഷ് കുമാര്‍ 23 കാരി സുദീപ്തി കുമാരിയെ 2012ല്‍ ഫേസ്ബുക്കിലൂടെയാണ് പരിചയപ്പെടുന്നത്. പരിചയം പ്രണയമായി വളര്‍ന്നപ്പോള്‍ ഇരുവരും കണ്ടുമുട്ടുന്നത് പതിവായി. ബീഹാറില്‍ നിന്ന് ധന്‍ബാദ് വരെ വന്ന് സുദീപ്തിയെ കാണാറുണ്ടായിരുന്നു റിതേഷ്. കഹല്‍ഗാവിലെ ദേശീയ തെര്‍മല്‍ പവര്‍ സ്റ്റേഷനിലായിരുന്നു റിതേഷ് ജോലി ചെയ്തിരുന്നത്.  ഇതിനിടയില്‍ ക്ഷേത്രത്തില്‍ വെച്ച് വീട്ടുകാരറിയാതെ ഇരുവരും വിവാഹിതരായി.

എന്നാല്‍ തന്നെ നിയമപരമായി വിവാഹം ചെയ്യണമെന്ന് സുദീപ്തി പറഞ്ഞപ്പോള്‍ റിതേഷിനത് സ്വീകാര്യമായിരുന്നില്ല. വിവാഹം നടന്നാല്‍ അമ്മ ആത്മഹത്യ ചെയ്യുമെന്നായിരുന്നു റിതേഷ് സുദീപ്തിയോട് പറഞ്ഞ ന്യായം.വഞ്ചിതയായെന്ന് തിരിച്ചറിഞ്ഞ സുദീപ്തി തേങ്ങിക്കരയാനോ ആത്മഹത്യ ചെയ്യാനോ മുതിരാതെ ധൈര്യത്തോടെ പോലീസ് സ്റ്റേഷനില്‍ പോയി റിതേഷിനെതിരെ പീഡനത്തിന് പരാതി കൊടുത്തു. ഫെബ്രുവരിയിലായിരുന്നു പരാതി നല്‍കിയത്. സുദീപ്തി പിന്നാക്ക വിഭാഗമായതിനാല്‍ എസ്‌സി എസ്ടി ആക്ട് പ്രകാരമാണ് കേസെടുത്തത്. റിതേഷ് ജയിലിലായി.

കഥ അവിടെ അവസാനിച്ചെന്നു കരുതിയാല്‍ തെറ്റി. പുതിയ സംഭവങ്ങളുടെ തുടക്കമായിരുന്നു അത്. റിതേഷിന്റെ അവസ്ഥയില്‍ അലിവ് തോന്നിയ സുദീപ്തി അയാളെ ജയിലില്‍ സന്ദര്‍ശിക്കുക പതിവായി. ഒടുവില്‍ മനസിന്റെ ഉള്ളില്‍ പൂത്ത യഥാര്‍ഥ പ്രണയം തിരിച്ചറിഞ്ഞ റിതേഷ് സുദീപ്തിയോട് വിവാഹാഭ്യര്‍ഥന നടത്തുകയായിരുന്നു. റിതേഷിന്റെ അഭ്യര്‍ഥന സ്വീകരിച്ച സൂദീപ്തി വിവാഹത്തിനു സമ്മതിക്കുകയായിരുന്നു. ഒരു മാസം മുമ്പ് ജാമ്യത്തിന് റിതേഷ് അപേക്ഷിച്ചെങ്കിലും ജാമ്യം നിരസിക്കപ്പെട്ടു. വ്യാഴാഴ്ച്ച പ്രത്യേകാനുമതിയില്‍ കോടതിയിലെത്തിയ റിതേഷ് സുദീപ്തിയെ വിവാഹം ചെയ്തു. വിവാഹം കഴിഞ്ഞയുടനെ റിതേഷ് ജയിലിലേക്ക് മടങ്ങുകയും ചെയ്തു. ജാമ്യം നിരസിച്ചതിനാല്‍ ജയിലില്‍ നിന്ന്  പുറത്തുവരാന്‍ റിതേഷിനാകില്ല. റിതേഷ് ജയില്‍ മോചിതനാകുന്നതു പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് സുദീപ്തി.

20,000രൂപ പറഞ്ഞു ഉറപ്പിച്ചു അമ്മയെ കൊല്ലാൻ വാടകക്കൊലയാളിയെ ഏർപ്പെടുത്തിയ പത്തൊമ്പതുകാരനെ പൊലീസ് അറസ്റ്റുചെയ്തു. മുബൈയ്ക്ക്  സമീപത്തായിരുന്നു സംഭവം. ഒന്നാം വർഷ ബിരുദ വിദ്യാർത്ഥിയായ ദാരിയയാണ് പിടിയിലായത്. 20,000രൂപ നൽകി സുഹൃത്തിനെയാണ് ഇയാൾ വാടകക്കൊലയാളിയാക്കിയത്.

ആക്രമണത്തിൽ ഗുരതരമായി പരിക്കേറ്റ നാൽപ്പത്താറുകാരി മീനയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.തന്റെ മോശം സ്വഭാവങ്ങൾ അമ്മ തിരിച്ചറിഞ്ഞതിലുള്ള വൈരാഗ്യമാണ് കടുംകൈക്ക് പ്രേരിപ്പിച്ചത്.നിലവിളികേട്ടെത്തിയ അയൽവാസികളാണ് രക്തത്തിൽ കുളിച്ചുകിടക്കുന്ന മീനയെ കണ്ടത്. എന്നാൽ വീട് അകത്തുനിന്ന് പൂട്ടിയിരുന്നതിനാൽ ഉള്ളിൽ കടക്കാനായില്ല. പൊലീസ് എത്തിയാണ് മീനയെ ആശുപത്രിയിലാക്കിയത്.

ഇൗ സമയം വീട്ടിലുണ്ടായിരുന്ന ദാരിയയുടെ സുഹൃത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ചോദ്യംചെയ്തതോടെ താനാണ് മീനയെ ആക്രമിച്ചതെന്നും ദാരിയയാണ് കൊല്ലാൻ ഏൽപ്പിച്ചതെന്നും ഏറ്റുപറഞ്ഞു. കസ്റ്റിഡിലെടുത്ത് ചോദ്യംചെയ്തതോടെ ദാരിയ എല്ലാം സമ്മതിച്ചു. മോശം കൂട്ടുകെട്ടും ചൂതാട്ടത്തിലുള്ള കമ്പവും അമ്മ അറിഞ്ഞതോടെയാണ് കൊല്ലാൻ തീരുമാനിച്ചതെന്ന് ദാരിയെ പൊലീസിനോട് പറഞ്ഞു. ആവശ്യപ്പെട്ട പണം നൽകാത്തതും ദേഷ്യത്തിന് കാരണമായി. 50,000 രൂപ നൽകാമെന്ന് പറഞ്ഞാണ് സുഹൃത്തിനെ വാടകയ്ക്കെടുത്തത്.ആദ്യ ഘട്ടമായി 20,000രൂപ നൽകി. മീനയുടെ പേരിലുള്ള ഇൻഷുറൻസ് വീതിച്ചെടുക്കാനും തീരുമാനിച്ചു. അടുക്കളയിൽ വെള്ളമെടുത്തുകൊണ്ടുനിൽക്കെ പിന്നിലൂടെയെത്തി കഴുത്തിലും നെഞ്ചിലും കറിക്കത്തിക്ക് ആഞ്ഞു കുത്തുകയായിരുന്നു.

Copyright © . All rights reserved