Latest News

ഒരു അനാഥ പെണ്ണ് കുട്ടിയുടെ കല്യാണത്തിന് സമ്മാനമായി നല്‍കാന്‍ തലസ്ഥാനത്തെ ഒരു പ്രമുഖ തുണിക്കട വ്യവസായി കൊടുത്തുവിട്ട 36,000 രൂപയുടെ ചുവന്ന കല്യാണ പട്ടുസാരി അടിച്ചു മാറ്റി പകരം 3000 രൂപയുടെ ഉടുത്തു പഴകിയ പച്ച പട്ടുസാരി പുതിയ കവറില്‍ ഇട്ടുനല്‍കിയവനെ….. പാളയം സംസം ഹോട്ടലില്‍ നിന്നും ചിക്കന്‍ ഷവാര്‍മ്മയും, നികുഞ്ചം ഹോട്ടലില്‍ നിന്നും പെപ്പര്‍ ബീഫും തിന്ന്, ചാനല്‍ അവതാരികയും തിരുവനന്തപുരത്തെ ഒരു ബോഡി ബില്‍ഡറുടെ പഴയ ഡിംഗ്ഗോള്‍ഫിക്കേഷനുമായിരുന്ന അവതാരികയായ ഭാര്യയുടെ ഒപ്പം രതിവിളയാട്ടവും നടത്തി കുളിയും തേവാരവുമില്ലാതെ പുണ്യപവിത്രമായ ശബരിമലയില്‍ കയറിനിരങ്ങി ആത്മീയം പ്രസംഗിക്കുന്നവനെ….. മലയാളി ഹൗസിന്റെ പരിപാടിയില്‍ അര്‍ദ്ധരാത്രി തന്റെയൊപ്പം അഭിനയിച്ച അന്യമതക്കാരിയായ ഒരുവളുമായി ഒരേ കുളിമുറിയില്‍ ഒരേസമയത്തുകയറി വാതിലടച്ച് മതസൗഹാര്‍ദ്ദം ഊട്ടിയുറപ്പിച്ചവനെ….. ഹിന്ദുകളുടെ മുന്നില്‍ ഓറല്‍ ഫക്കിനായി കുമ്പിട്ടും, മുസ്ലിങ്ങളുടെ മുന്നില്‍ ആസ്ഫക്കിനായി കുനിഞ്ഞും നിന്നുകൊണ്ട് ഹിന്ദു  മുസ്ലീം ബന്ധം ശക്തിപ്പെടുത്തുന്നവനാണ് താനെന്ന് മാധ്യമങ്ങളോട് കീറിവിളിക്കുന്നവനെ….. രാവിലെ സദാചാരം പ്രസംഗിച്ച് രാത്രി വ്യഭിചാരം നടത്തുന്നവനെ….. ശ്രീ ഗോകുലം ആശുപത്രിയില്‍ ജോലി ചെയ്തിരുന്ന ഒരു വനിത ഡോക്ടറുടെ കാല്‍മുട്ടിന്റെ ബലം മര്‍മ്മത്തില്‍ അറിഞ്ഞു ബോധംകെട്ടു നിലത്തുവീണവനെ….. മനസ്സിലെ കറുത്ത നിറം സ്വന്തം വസ്ത്രത്തിന്റെ നിറമാക്കിയവനെ….. സ്വാര്‍ത്ഥതാല്പര്യത്തിനായി വിക്കി നോക്കിനക്കി സമൂഹത്തേയും, സംസ്!കാരത്തേയും വഞ്ചിക്കുന്ന കുറുക്കന്റെ ബുദ്ധിയുള്ള തൊലിവെളുത്തവനെ….. പണത്തിനും പ്രശസ്തിക്കും വേണ്ടി നെറികെട്ട കര്‍മ്മങ്ങള്‍ ചെയ്യുന്നവനെ….. കൈയില്ലാത്തവര്‍ കണ്ടാല്‍ കൈവെച്ചുകെട്ടി അടികൊടുത്തു പോകുന്ന അവസരവാദിയായ ഒരു കാളകൂട വര്‍ഗ്ഗീയ വിഷത്തിന്റെ ഒപ്പം എന്നെപ്പോലൊരു ഭ്രാന്തനും, ഭീരുവും, അയോഗ്യനും, കപടനും, വിഡ്ഢിയുമായവനെ ചേര്‍ത്തുവെച്ചുകൊണ്ട് ശ്രീ നരേന്ദ്ര മോദിയെ വിജയിപ്പിക്കാന്‍ തൂലികയും, ബുദ്ധിയും ചിലവാക്കിയ ഒരു മഹാന്റെ ഫേസ്ബുക്ക് പോസ്റ്റ് കണ്ടു.

ലോകത്തിലെ ഏറ്റവും വലിയ സമൂസയെന്ന റെക്കോര്‍ഡ് ഇനി ലണ്ടന്റെ ‘അടുക്കളയില്‍’. 153.1 കിലോഗ്രാം ഭാരമുള്ള സമൂസ നിര്‍മ്മിച്ചാണ് ലണ്ടനിലെ മുസ്ലിം എയ്ഡ് ചാരിറ്റി പ്രവര്‍ത്തകര്‍ റെക്കോര്‍ഡ് തീര്‍ത്തത്. പന്ത്രണ്ടോളം വരുന്ന മുസ്ലിം എയ്ഡ് ചാരിറ്റി പ്രവര്‍ത്തകര്‍ ചേര്‍ന്ന് കിഴക്കന്‍ ലണ്ടനിലെ ഒരു പള്ളിയില്‍ പ്രത്യേകം നിര്‍മ്മിച്ച പാത്രത്തിലാണ് ഭീമന്‍ സമൂസ പൊരിച്ചെടുത്തത്. ഏകദേശം 15 മണിക്കൂര്‍ സമയം കൊണ്ടാണ് സമൂസ നിര്‍മ്മാണവും പാകപ്പെടുത്തലും പൂര്‍ത്തിയായത്.

2012ല്‍ വടക്കന്‍ ഇംഗ്ലണ്ടിലെ ബ്രാഡ്‌ഫോര്‍ഡ് കോളേജ് നിര്‍മ്മിച്ച 110.8 കിലോഗ്രാം സമൂസയുടെ റെക്കോര്‍ഡാണ് ഈ ഭീമന്‍ സമൂസ തകര്‍ത്തത്. സമൂസയ്ക്ക് വേണ്ടി കൂട്ടൊരുക്കുമ്പോള്‍ പ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നില്ല. എന്നാല്‍ അത് വേവിച്ചെടുക്കുമ്പോള്‍ പൊട്ടി പോവുമോ എന്നായിരുന്നു തന്റെ പേടിയെന്ന് ഭീമന്‍ സമൂസയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച ഫരീദ് ഇസ്ലാം പറയുന്നു. എന്നാല്‍ പൊരിച്ചെടുത്തപ്പോഴും യാതൊരു വിധത്തിലുള്ള പ്രശ്‌നങ്ങളും സംഭവിച്ചില്ലെന്നും ത്രികോണാകൃതി നഷ്ടപ്പെട്ടില്ലെന്നും ഗിന്നസ് റെക്കോര്‍ഡ് വിധികര്‍ത്താവ് പ്രവീണ്‍ പട്ടേല്‍ പറഞ്ഞു. മികച്ച നേട്ടമാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സമൂസയ്ക്ക് രുചിയും ഗുണവും കുറവില്ലെന്ന ഫുഡ് ടേസ്റ്റ് പ്രതിനിധിയുടെ വിധി കൂടി വന്നതോടെ പന്ത്രണ്ടംഗ സംഘം ആവേശത്തിലായി. എന്തായാലും ഭീമന്‍ സമൂസയെന്ന റെക്കോര്‍ഡ് ലക്ഷ്യമിട്ട് തുടങ്ങിയ പരിശ്രമം വിജയത്തിലെത്തിയതിന്റെ സന്തോഷത്തിലാണ് പരിപാടിയുടെ സംഘാടകര്‍. റെക്കോര്‍ഡ് രേഖപ്പെടുത്തിയതിനു ശേഷം സമൂസ പ്രദേശവാസികള്‍ക്ക് വിതരണം ചെയ്തു.

നടി ആക്രമിക്കപ്പെട്ട കേസില്‍ കോടതിയില്‍ നടക്കുന്ന വാദത്തിനിടെ നടിയെ അപമാനിക്കും വിധത്തിലുള്ള വാദങ്ങളുമായി ദിലീപിന്റെ അഭിഭാഷകന്‍. സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലാണ് പലപ്പോഴും അഡ്വ. രാമന്‍പിള്ള കോടതിയില്‍ വാദിച്ചത്. ആക്രമിക്കപ്പെട്ട നടിയും പള്‍സര്‍ സുനിയും തമ്മില്‍ ബന്ധമുണ്ടായിരുന്നുവെന്ന തരത്തിലായിരുന്നു അഭിഭാഷകന്റെ വാദം. ഇടയ്ക്ക് ഇരയുടെ പേര് പറഞ്ഞ അഭിഭാഷകനെ കോടതി ശാസിക്കുകയും ചെയ്തു.

ഗോവയിലും മറ്റും ഷൂട്ടിങ് നടക്കുമ്പോള്‍ ആക്രമിക്കപ്പെട്ട നടിയുടെ ഡ്രൈവറായിരുന്നു പള്‍സര്‍ സുനി. നടിയുമായി സുനിക്ക് അടുത്ത ബന്ധമുണ്ട്. നടിയോടു പള്‍സര്‍ സുനിക്കു മോഹമുണ്ടായിരുന്നുവെന്നു കരുതാന്‍ സാഹചര്യവുമുണ്ട്. ‘അടുത്തിടപഴകാന്‍ കഴിയുന്നയാളാണെന്നു’ സുനി സുഹൃത്തിനോടു പറഞ്ഞതായി വിവരമുണ്ട്. ‘ക്വട്ടേഷനാണ് സഹകരിക്കണമെന്ന്’ സുനി പറഞ്ഞതു നടിയോടുള്ള തന്റെ താല്‍പ്പര്യം വെളിപ്പെടാതിരിക്കാനാണ്. ക്വട്ടേഷന്‍ നല്‍കിയെന്നു പറയുന്ന 2013 ല്‍ ദിലീപും മഞ്ജുവാര്യരും ഒന്നിച്ചായിരുന്നു ജീവിതം. മഞ്ജുവിനെ ഒഴിവാക്കി കാവ്യയെ വിവാഹം കഴിക്കാന്‍ ദിലീപിനു പദ്ധതിയുണ്ടായിരുന്നെങ്കില്‍ ആരോപിതയായ നടിയെ സഹായിക്കുകയാണ് ദിലീപ് ചെയ്യാനിടയെന്നും രാമന്‍പിള്ള ചൂണ്ടിക്കാട്ടി. പതിനാറു വയസുള്ളപ്പോള്‍ കുട്ടിക്കുറ്റവാളിയായി ജുവെനെല്‍ ഹോമില്‍ കഴിഞ്ഞിട്ടുള്ളയാളാണു മുഖ്യപ്രതി സുനി.

ക്രിമിനല്‍ കേസുള്‍പ്പെടെ പത്തോളം കേസുകളിലും പ്രതിയാണ്. പങ്കാളിയായ വിഷ്ണു 28 കേസുകളിലും പ്രതിയാണ്. പിടിച്ചുപറി, മാല പൊട്ടിക്കല്‍, മോഷണം തുടങ്ങിയവയാണ് കുറ്റങ്ങള്‍. മോഷണക്കേസില്‍ പോലീസിനു തലവേദനയായിരുന്നു ഇയാള്‍. ക്രിമിനല്‍ പശ്ചാത്തലമുള്ളവരുടെ മൊഴി വിശ്വസിക്കാനാവില്ല. നടിക്കു ഡബിങ്ങിനു വണ്ടിയയ്ക്കണമെന്ന സന്ദേശം ലഭിക്കുമ്പോള്‍ കൊച്ചിയിലെ സ്റ്റുഡിയോയില്‍ പള്‍സര്‍ സുനിയും മാര്‍ട്ടിനും ഉണ്ടായിരുന്നു. ക്വട്ടേഷന്‍ നല്‍കിയെന്നു സുനി പറയുന്നവരുടെ ഫോണ്‍ നമ്പറുകള്‍ പോലും സുനിക്കറിയില്ല. കൃത്യത്തിനുശേഷം സുനി രണ്ടുതവണ ആലുവയില്‍ വന്നിട്ടുണ്ട്. ക്വട്ടേഷന്‍ നല്‍കിയത് ദിലീപാണെങ്കില്‍ സുനി തീര്‍ച്ചയായും അയാളുമായി ബന്ധപ്പെടണം.

കൊച്ചി: പിണറായി വിജയന്‍ പ്രതിയായിരുന്ന ലാവലിന്‍ കേസില്‍ ഹൈക്കോടതി ഇന്ന് വിധി പുറപ്പെടുവിക്കും. കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവരെ കുറ്റവിമുക്തരാക്കിയതിനെതിരെ സിബിഐ നല്‍കിയ റിവിഷന്‍ ഹര്‍ജിയിലാണ് വിധി. ജസ്റ്റിസ് ഉബൈദ് അധ്യക്ഷനായ ബെഞ്ചാണ് വിധി പറയുന്നത്. കേസിന്റെ വാദം മൂന്ന് മാസങ്ങള്‍ക്കു മുമ്പ് പൂര്‍ത്തിയായിരുന്നു.

നായനാര്‍ സര്‍ക്കാരിന്‍ വൈദ്യുതി മന്ത്രിയായിരുന്ന കാലയളവില്‍ നടന്ന ഇടപാടില്‍ ഉയര്‍ന്ന അഴിമതിയാരോപണത്തില്‍ സിബിഐ അന്വേഷണം നടന്നിരുന്നു. പന്നിയാര്‍, ചെങ്കുളം, പള്ളിവാസല്‍ ജലവൈദ്യുത പദ്ധതികളുടെ നവീകരണത്തിന് കാനഡയിലെ എസ്എന്‍സി ലാവ്ലിന്‍ കമ്പനിയുമായി ഉണ്ടാക്കിയ 374.5 കോടിയുടെ കരാര്‍ മൂലം വൈദ്യുതി ബോര്‍ഡിനും സര്‍ക്കാരിനും നഷ്ടുണ്ടായി എന്നായിരുന്നു ആരോപണം.

2013 നവംബറില്‍ പിണറായി വിജയനുള്‍പ്പെടെയുളളവരെ സിബിഐ കോടതി കുറ്റവിമുക്തരാക്കി. ഇതിനു ശേഷം കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനു മുമ്പായി യുഡിഎഫ് സര്‍ക്കാര്‍ പുനപരിശോധനാ ഹര്‍ജി നല്‍കിയെങ്കിലും സിബിഐക്ക് മാത്രമേ പുനപരിശോധനയ്ക്ക് അപേക്ഷിക്കാന്‍ കഴിയൂ എന്ന് വ്യക്തമാക്കി കോടതി ഹര്‍ജി തള്ളി. അന്തരിച്ച മുന്‍ അഡ്വക്കേറ്റ് ജനറലായ എം.കെ ദാമോദരന്‍, പ്രമുഖ അഭിഭാഷകന്‍ ഹരീഷ് സാല്‍വെ എന്നിവരാണ് പിണറായിക്കായി കേസ് വാദിച്ചത്.

കര്‍ഷകന് നീതി, ജനങ്ങള്‍ക്ക് ഭക്ഷണം, കര്‍ഷകന് ശമ്പളം, കൃഷിയെ സേവനം ആയി അംഗീകരിക്കുക, കൃഷി ഭൂമിയുടെ വിലയുടെ 70% ഓവര്‍ ഡ്രാഫ്റ്റ് അനുവദിക്കുക, കാര്‍ഷിക കടം അല്ല കൃഷിക്കാരന്റെ കടം ആണ് എഴുതിത്തള്ളേണ്ടത്, സ്വാമിനാഥന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കുക, കര്‍ഷകത്തൊഴിലാളിയെ കൃഷിക്കാരന്‍ ആയി അംഗീകരിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടു രാജ്യത്തുടനീളം ആം ആദ്മി പാര്‍ട്ടി നടത്തി വരുന്ന കര്‍ഷക സമരങ്ങളുടെ ഭാഗമായി ആഗസ്റ്റ് 22 രാവിലെ 10.30 ന്,കുട്ടനാട് എടത്വാ സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ വച്ച് കാര്‍ഷിക സെമിനാര്‍ നടന്നു.

കുട്ടനാട് ജൈവ വൈവിധ്യത്തില്‍ സമാനതകളില്ലാത്ത പ്രദേശങ്ങളില്‍ ഒന്നാണ്. അതിനാല്‍ കുട്ടനാടിനെ കാര്‍ഷിക പാരിസ്ഥിതിക വൈവിദ്ധ്യ മേഖലയായി പ്രഖ്യാപിക്കണം എന്ന് ഫാദര്‍ തോമസ് പീലിയാനിക്കല്‍ ആവശ്യപ്പെട്ടു. ഈ പ്രമേയം പാലക്കാട് നടക്കുന്ന ദേശീയ കര്‍ഷക സമ്മേളനത്തില്‍ അവതരിപ്പിക്കാനും യോഗം തീരുമാനിച്ചു. സെമിനാറില്‍ ശ്രീ:ഗിരീഷ് ചൗധരി, ഫാദര്‍.തോമസ് പീലിയാനിക്കല്‍, സിആര്‍ നീലകണ്ഠന്‍, ജാക്സണ്‍ പൊള്ളയില്‍, റോയി മുട്ടാര്‍, ജോസ് ഓലിക്കാന്‍, പി ടി തോമസ്, കോശി കുര്യന്‍, ടോമി എലശ്ശേരി, സാദിക്ക് ചാരുംമൂട്, ത്രിവിക്രമന്‍ പിള്ള, നവീന്‍ ജി നടമോണി, തുടങ്ങിയവര്‍ സെമിനാറില്‍ സംസാരിച്ചു.

ജോസ് അഗസ്റ്റിൻ

ബെൽഫാസ്റ്: സീറോ മലബാർ സഭയുടെ നേതൃത്വത്തിൽ ആഗസ്റ്  18 ,  19, 20 തീയതികളിൽ ബെൽഫാസ്റ് സെന്റ്. ബെനഡിക്ട് പള്ളിയിൽ വച്ച് നടത്തപ്പെട്ട ബൈബിൾ കൺവെൻഷൻ അനുഗ്രഹദായകമായിരുന്നു. കേരളത്തിലെ തിരുവനന്തപുരം മലങ്കര അതിരൂപതയിലെ ഫാ. ഡാനിയേൽ പൂവണ്ണത്തിൽ നയിച്ച ധ്യാനത്തിൽ നോർത്തേൺ അയർലൻഡ്, അയർലാൻഡ്, ഇംഗ്ലണ്ട് എന്നിവടങ്ങളിൽ നിന്നായി ആയിരത്തോളം പേർ പങ്കെടുത്തു. യുകെ സെഹിയോൻ ടീമിന്റെ നേതൃത്വത്തിൽ കുട്ടികൾക്കായി പ്രത്യേക ധ്യാനമുണ്ടായിരുന്നു.

വചനാധിഷ്ഠിതമായ  പ്രസംഗങ്ങൾ നൽകിയ ഉൾക്കാഴ്ചകളും, സ്‌തുതിപ്പും ആരാധനയും നൽകിയ വിമോചനവും ധ്യാനത്തിൽ സംബന്ധിച്ചവർക്ക് ആത്മീയോൽക്കർഷവും വളർച്ചയും ഉണ്ടാക്കി. ധ്യാനത്തിൽ പങ്കെടുത്ത ഏവർക്കും ഇംഗ്ലീഷിലും മലയാളത്തിലും കുമ്പസാരത്തിനുമുള്ള സൗകര്യം ഒരുക്കിയിരുന്നു. വിവിധ കമ്മറ്റികളുടെ നേതൃത്വത്തിൽ മൂന്നുദിവസങ്ങളിലായി ചിട്ടയോടെ നടത്തപ്പെട്ട ഈ ധ്യാനം കുടുംബങ്ങളുടെ ആത്മീയ വളർച്ചക്ക് ആക്കം കൂട്ടി എന്നത് ഒരു അനുഭവസാക്ഷ്യം.

ധ്യാനത്തിന്റെ സമാപന സമ്മേളനത്തിൽ  സീറോ മലബാർ സഭ അയർലൻഡ് നാഷണൽ കോഡിനേറ്റർ മോൺ.ആന്റണി പെരുമായൻ, ധ്യാനഗുരു ഫാ. ഡാനിയേൽ പൂവണ്ണത്തിൽ, ഫാ. പോൾ ആംസ്ട്രോങ്, ടോണി ഡബ്ലിൻ എന്നിവർക്കും, കമ്മിറ്റി അംഗങ്ങൾക്കും ൈകക്കാരൻമ്മാരായ ശ്രീ മോനച്ചൻ കുഞ്ഞാപ്പി, ശ്രീ. ഷാജി വർഗീസ് എന്നിവർക്കും നന്ദിയർപ്പിച്ചു.

അടുത്തവർഷം, 2018 ലെ ബൈബിൾ കൺവെൻഷൻ ആഗസ്ത് 17, 18, 19 തീയതികളിൽ ആയിരിക്കുമെന്ന് മുൻകൂട്ടി അറിയിക്കുകയും ചെയ്‌തു.

കേ​ര​ള​ത്തി​ൽ സെ​പ്റ്റം​ബ​ർ ഒ​ന്നി​ന് ബ​ലി പെ​രു​ന്നാ​ൾ ആ​ഘോ​ഷി​ക്കും. കാ​പ്പാ​ട് ക​ട​പ്പു​റ​ത്ത് ദു​ൽ​ഹ​ജ് മാ​സ​പ്പി​റ​വി ക​ണ്ട​താ​യി കോ​ഴി​ക്കോ​ട് മു​ഖ്യ​ഖാ​സി ഇ​മ്പി​ച്ചി അ​ഹ​മ്മ​ദ് അ​റി​യി​ച്ചു. പ്രവാചകൻ ഇബ്രാഹിം നബി ദൈവത്തിന്റെ ആജ്ഞപ്രകാരം മകൻ ഇസ്മായിലിനെ ബലികൊടുക്കാൻ തയ്യാറായതിന്റെ ഓർമ പുതുക്കലാണ് വിശ്വാസികൾക്ക് ബലിപെരുന്നാൾ.

ബൈക്കിലെത്തിയ സംഘം കോളജ് വിദ്യാര്‍ഥിയെ വെട്ടിപരിക്കേല്‍പ്പിച്ചു. തോന്നയ്ക്കല്‍ എ.ജെ കോളജിലെ രണ്ടാംവര്‍ഷ ബി.കോം വിദ്യാര്‍ത്ഥിയായ ശ്രീനിതിനാണ് വെട്ടേറ്റത്. ആദ്യം സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശ്രീനിതിനെ പിന്നീട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
ഉച്ചയോടെയായിരുന്നു സംഭവം. ഭക്ഷണം കഴിക്കുന്നതിനു കോളേജിനു പുറത്തു പോയപ്പോള്‍ ബൈക്കില്‍ എത്തിയ മൂന്നംഗ സംഘമാണ് നിതിനെ വെട്ടുകയായിരിന്നുവെന്ന് സഹപാഠികള്‍ പോലീസിനോട് പറഞ്ഞു. എവിടെ പോകുന്നു എന്നു ചോദിച്ചുകൊണ്ട് കൈയിലുണ്ടായിരുന്ന വാളെടുത്ത് ശ്രീനിതിന്റെ മുതുകില്‍ വെട്ടുകയായിരുന്നു. വെട്ടേറ്റ് താഴെ വീണ ശ്രീനിതിനെ സഹപാഠികളാണ് അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചത്. ആക്രമിച്ചവരെ കുറിച്ച് സൂചന ലഭിച്ചതായി പോലീസ് പറഞ്ഞു.

ഒരുമിച്ച് നടക്കുന്നതിനിടെ ഭാര്യ മുന്നില്‍ കയറി നടന്നെന്നാരോപിച്ച് സൌദിയില്‍ യുവാവ് ഭാര്യയെ വിവാഹമോചനം ചെയ്തു. പുറകില്‍ നടക്കാന്‍ ഭാര്യയോട് നിരവധി തവണ പറഞ്ഞെന്നും ഭാര്യ അനുസരിച്ചില്ലെന്നും ആരോപിച്ചാണ് യുവാവ് വിവാഹ മോചനം നേടിയത്. തന്നെ ധിക്കരിച്ചെന്നും മുന്‍പില്‍കയറി നടന്നെന്നും ആരോപിച്ച് ഇയാള്‍ ഭാര്യയില്‍ നിന്ന് വിവാഹ മോചനം നേടുകയായിരുന്നു.

ഭക്ഷണത്തിന് ആട്ടിറച്ചി വിളമ്പിയില്ലെന്ന് പറഞ്ഞ് അടുത്തിടെ സൗദിയില്‍ വിവാഹ മോചനം നടന്നതും വാര്‍ത്തയായിരുന്നു. സുഹൃത്തിനെ അത്താഴത്തിന് ക്ഷണിച്ച യുവാവ് ഭാര്യ ആട്ടിറച്ചി വിളമ്പാത്തത് മൂലം താന്‍ അപമാനിതനായെന്ന് ചൂണ്ടിക്കാട്ടിയാണ് വിവാഹ മോചനം നേടിയത്. പാദസരം ധരിച്ചെന്ന് പറഞ്ഞ് വിവാഹം കഴിഞ്ഞ ആദ്യ നാളുകളില്‍ തന്നെ ഭാര്യയെ വിവാഹമോചനം ചെയ്തതും സൗദിയിലാണ്.സൗദിയില്‍ ചെറുപ്പക്കാര്‍ക്കിടയില്‍ നിസാര കാര്യങ്ങളെ ചൊല്ലി വിവാഹ മോചനം വര്‍ധിച്ചു വരികയാണെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ആട്ടിറച്ചി വിളമ്പിയില്ലെന്നും പാദസരം ധരിച്ചെന്നും വരെ കാരണം പറഞ്ഞാണ് ഓരോ വിവാഹമോചനങ്ങളും. അതില്‍ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണിത്.

കാമുകന്‍ ഭാര്യയെ ക്രൂരമായി പീഡിപ്പിക്കുന്നെന്ന പരാതിയുമായി ഭര്‍ത്താവ് രംഗത്ത്. മൂന്നാഴ്ച മുമ്പ് കൊച്ചി നഗരത്തില്‍ യുവതി ആക്രമിക്കപ്പെട്ട സംഭവത്തിലാണ് ഭര്‍ത്താവ് ഐജിക്ക് പരാതി നല്‍കിയത്. യുവതി ഇപ്പോഴും അക്രമിയുടെ വീട്ടു തടങ്കലില്‍ ആണെന്നും ജീവന് ഭീഷണിയുണ്ടെന്നും കേസ് എടുക്കാതെ പോലീസ് ഒത്തുകളിക്കുകയാണെന്നും പരാതിയില്‍ പറയുന്നു.

ജൂലൈ 28ന് രാത്രി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയെത്തുകയായിരുന്നു യുവതി. ശരീരമാസകലം പരിക്കേറ്റ യുവതിയുടെ കയ്യില്‍ മൂര്‍ച്ചയുള്ള ആയുധം കൊണ്ടുണ്ടാക്കിയ മുറിവുണ്ടായിരുന്നു. അമിതമായി മദ്യം ഉള്ളില്‍ ചെന്നിരുന്നു. കുടിപ്പിച്ചതാണെന്ന് സംശയിക്കാന്‍ പാകത്തിന് കവിളിന് ഇരുവശത്തും ബലം പ്രയാഗിച്ചതിന്റെ അടയാളവും ഉണ്ടായിരുന്നു. ആശുപത്രി രേഖയില്‍ നിന്നു തന്നെ സംഭവം ഗൗരവമാണെന്ന് ബോധ്യപ്പെട്ടിട്ടും പോലീസ് നടപടിയെടുക്കുന്നില്ല എന്നാണ് ഭര്‍ത്താവ് പറയുന്നത്.

താനുമായി അകന്ന ശേഷം ഒപ്പം കഴിയുന്നയാളില്‍ നിന്നും യുവതിക്ക് ക്രൂരമായ പീഡനമാണ് സഹിക്കേണ്ടി വന്നതെന്നു ഭര്‍ത്താവ് നല്‍കിയ പരാതിയില്‍ പറയുന്നു. ആശുപത്രി അധികൃതര്‍ അറിയിച്ചതനുസരിച്ച് മരട് പോലീസ് എത്തി യുവതിയില്‍ നിന്നും മൊഴി എടുത്തെങ്കിലും മൂന്നാഴ്ചയായി പോലീസ് കേസെടുത്തിട്ടില്ല. ഭര്‍ത്താവിനോട് തനിക്ക് പരാതി ഇല്ലെന്നും കേസെടുക്കേണ്ടെന്നും യുവതി പറഞ്ഞെന്നാണ് പോലീസിന്റെ വിശദീകരണം.

എന്നാല്‍ യുവതിയുമായി നേരത്തേ അടുപ്പമുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥനാണ് കേസ് അട്ടിമറിക്കുന്നതെന്നും ഇയാളുടെ ഭീഷണിയെ തുടര്‍ന്നാണ് പരാതിയില്ലെന്ന് പറയുന്നതെന്നും ഭര്‍ത്താവ് ആരോപിച്ചു. പോലീസിന്റെ നടപടി സ്ത്രീ സുരക്ഷയ്ക്ക് തന്നെ വെല്ലുവിളിയാണെന്നും യുവതി ഫോണില്‍ വിളിച്ചത് അനുസരിച്ചാണ് താന്‍ ചെന്നതെന്നും ഇയാള്‍ പറഞ്ഞു. യുവതി ഇപ്പോഴും അക്രമികളുടെ കസ്റ്റഡിയില്‍ തന്നെയാണെന്നും നേരില്‍ കാണാനായിട്ടില്ലെന്നും എവിടെയാണെന്ന് അറിയില്ലെന്നും ഭര്‍ത്താവ് വ്യക്തമാക്കി.

RECENT POSTS
Copyright © . All rights reserved