Latest News

മഹാരാഷ്ട്രയിൽ എട്ടു കോളജ് വിദ്യാർഥികൾ കടലിൽ മുങ്ങി മരിച്ചു. വിനോദ യാത്രയ്ക്ക് എത്തിയ സംഘത്തിലെ വിദ്യാർഥികളാണ് മരിച്ചത്. സിന്ധുദുർഗ് ജില്ലയിലെ വയ്റി ബീച്ചിലാണ് അപകടം ഉണ്ടായത്.

Image result for 8-karnataka-college-students-drown-at-maharashtra's-wairi-beach

കർണാടകയിലെ ബെൽഗാമിലുളള മറാത്ത എൻജിനീയറിങ് കോളജിൽനിന്നുളള 40 പേരടങ്ങിയ സംഘമാണ് വിനോദയാത്രയ്ക്കായി മഹാരാഷ്ട്രയിൽ എത്തിയത്. ഇതിൽ കടലിൽ കുളിക്കാനിറങ്ങിയവരാണ് അപകടത്തിൽപ്പെട്ടത്. കോസ്റ്റ്ഗാർഡും നാട്ടുകാരും ചേർന്ന് മൂന്നുപേരെ രക്ഷപ്പെടുത്തി. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. മരിച്ച എട്ടു വിദ്യാർഥികളിൽ രണ്ടുപേർ പെൺകുട്ടികളാണ്.

 

അമേരിക്കയില്‍  ചേലാകര്‍മ്മം നടത്തിയ ഇന്ത്യന്‍ വംശജയായ ഡോക്ടര്‍ പിടിയില്‍. ജുമാന നാഗര്‍വാല എന്ന 44കാരിയായ ഡോക്ടറെയാണ് മിഷിഗണില്‍ നിന്ന് പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. ആറു മുതല്‍ എട്ട് വയസുവരെ പ്രായമുള്ള പെണ്‍കുട്ടികളിലാണ് ഇവര്‍ ചേലാകര്‍മ്മം നടത്തിയത്. എന്നാല്‍ ഇവര്‍ കുറ്റം നിഷേധിക്കുകയാണ് ചെയ്തത്. ഇവര്‍ ഗുജറാത്തിയും ഇംഗ്ലീഷും സംസാരിക്കുമെന്ന് അന്വേഷണ സംഘം തന്നെയാണ് വെളിപ്പെടുത്തിയത്.

രഹസ്യഭാഗത്തെ ചര്‍മ്മം ചെത്തി നീക്കുന്ന പ്രക്രിയയാണ് ചേലാ കര്‍മ്മം എന്നു പറയുന്നത്. ആണ്‍ കുട്ടികളേയും പെണ്‍കുട്ടികളേയും ഇതിന് വിധേയമാക്കാറുണ്ട്. പെണ്‍കുട്ടികള്‍ക്ക് ജീവന് ഭീഷണി നേരിടും എന്ന് കണക്കാക്കി 1996ല്‍ അമേരിക്കയില്‍ ഇതു നിരോധിച്ചിരുന്നു. അതിന് ശേഷം ആദ്യമായാണ് ചേലാകര്‍മം ചെയ്തതിന് ഒരു വനിതാ ഡോക്ടറെ പിടികൂടുന്നത്. അതീവ രഹസ്യമായാണ് ഇവര്‍ കൃത്യം ചെയ്തിരിക്കുന്നത് എന്നു പോലീസ് പറയുന്നു.

Also Read

കേരളത്തില്‍ നിന്നും ഐഎസില്‍ ചേരാന്‍ പോയ മലയാളികള്‍ ലോകത്തെ വിറപ്പിക്കുന്ന ഐഎസ് ഭീകരരെ പറ്റിച്ച് കടന്നുകളഞ്ഞതായി റിപ്പോര്‍ട്ടുകള്‍. നിരപരാധികളെ കഴുത്തറുത്തും പെണ്‍കുട്ടികളെ വിറ്റും ഐസിസ് സമ്പാദിച്ച കോടികളുമായി മലയാളികളടക്കമുള്ള അഞ്ച് ഭീകരര്‍ മുങ്ങിയത് ഐസിസിനെ ഞെട്ടിച്ചിരിക്കുകയാണെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മുങ്ങിയ ഭീകരരെ കണ്ടെത്തി വധിക്കാന്‍ പ്രത്യേക നിര്‍ദ്ദേശം കൊടുത്തിരിക്കുകയാണ് സംഘടന ഇപ്പോള്‍ എന്നാണ് അറിയുന്നത്.ഐസിസിന്റ ധനകാര്യവിഭാഗം കൈകാര്യം ചെയ്തിരുന്ന അബു അല്‍ ബാര അല്‍ ഖഹ്താനി ഉള്‍പ്പെടെ അഞ്ചുപേരാണ് മുങ്ങിയത്. ഇറാഖ് സൈന്യവും സഖ്യസേനയും ചേര്‍ന്ന് മൊസൂളില്‍ ഐസിസിനെ തുരത്താനുള്ള പോരാട്ടത്തില്‍ ഏര്‍പ്പെടുന്നതിനിടെയാണ് മോഷണവിവരം പുറത്തുവരുന്നത്. ഇവരെ കണ്ടെത്തിയാല്‍ അപ്പോള്‍ത്തന്നെ വധിക്കാന്‍ ഐസിസ് നേതൃത്വം ഉത്തരവിട്ടിട്ടുണ്ട്.

അതേ സമയം മൊസൂളില്‍ ഐസിസിനെ തുരത്താന്‍ കനത്ത ആക്രമണമാണ് ഇറാഖ് സേന നടത്തുന്നത്. ശനിയാഴ്ചത്തെ പോരാട്ടത്തില്‍ മൊസൂളിലെ തന്ത്രപ്രധാന ഗ്രാമമായ ഹമാം അല്‍ അലില്‍ ഇറാഖ് സേന കൈവശപ്പെടുത്തി. ഇറാഖി പൊലീസും ആര്‍മിയും ചേര്‍ന്ന് നടത്തിയ ആക്രമണത്തിലാണ് ഗ്രാമം പിടിച്ചെടുത്തത്. അവിടെ ഇറാഖി പതാക ഉയര്‍ത്തുകയും ചെയ്തു.

വടക്കന്‍ പട്ടണമായ കിര്‍ക്കുക്കില്‍ നടന്ന സ്‌ഫോടനത്തില്‍ 32 ഐസിസ് ഭീകരര്‍ കൊല്ലപ്പെട്ടതായി അല്‍ സുമെയ്‌റ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. വന്‍ ആയുധശേഖരവുമായി പോവുകയായിരുന്ന മൂന്ന് ഐസിസ് വാഹനങ്ങളും സൈന്യം ബോംബിട്ട് തകര്‍ത്തു. യുദ്ധം ശക്തമായതോടെ മൊസൂളില്‍ കുടുങ്ങിപ്പോയ ലക്ഷക്കണക്കിന് ജനങ്ങളെ രക്ഷിക്കാനുള്ള ശ്രമവും ഊര്‍ജിതമായിട്ടുണ്ട്. പതിനായിരക്കണക്കിനാളുകളെ ബന്ദികളാക്കിയ ഐസിസ് ഇവരെ മനുഷ്യ മതിലാക്കി ഉപയോഗിക്കുകയാണെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

കോഴിക്കോട് മൊഫ്യൂസ് ബസ് സ്റ്റാന്‍ഡിലെ കടയില്‍ നിന്നും വാങ്ങിയ ജെല്ലി മിഠായി കഴിച്ച നാലുവയസുകാരന്‍ മരിച്ചു. കൊയിലാണ്ടി കപ്പാട് പാലോടയില്‍ സുഹറാബിയുടെ മകന്‍ യൂസഫലി (നാല്) ആണ് മരിച്ചത്. മിഠായി കഴിച്ച സുഹറാബിയും ഗുരുതരാവസ്ഥയില്‍ മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ ചികിത്സയിലാണ്. വ്യാഴാഴ്ചയാണ് ഇവര്‍ കടയില്‍ നിന്നും മിഠായി വാങ്ങി കഴിച്ചത്.വീട്ടില്‍ എത്തിയതിന് ശേഷം ഛര്‍ദിയും വയറിളക്കവും അനുഭവപ്പെട്ട യൂസഫലിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. വെള്ളിയാഴ്ച രാത്രിയോടെയാണ് കുട്ടി മരിച്ചത്. സംഭവത്തില്‍ പോലീസ് അന്വേഷണമാരംഭിച്ചു.

ഷാര്‍ജയില്‍ മലയാളികള്‍ താമസിക്കുന്ന 16 നില കെട്ടിടത്തില്‍ തീ പിടിച്ചു. അപകടത്തില്‍ മലപ്പുറം സ്വദേശി ഉള്‍പ്പെടെ രണ്ടു പേര്‍ മരിച്ചു. അഞ്ചു പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.അല്‍ അറൂബാ സ്ട്രീറ്റിലെ അല്‍ മനാമ സൂപ്പര്‍ മാര്‍ക്കറ്റ് പ്രവര്‍ത്തിക്കുന്ന കെട്ടിടത്തില്‍ വെള്ളിയാഴ്ച അര്‍ധ രാത്രിയായിരുന്നു അപകടമുണ്ടായത്. സൂപ്പര്‍ മാര്‍ക്കറ്റിലെ ജീവനക്കാരാണ് മരിച്ച രണ്ടുപേരും. അല്‍ മനാമ സൂപ്പര്‍ മാര്‍ക്കറ്റ് ഉള്‍പ്പെടെ രണ്ടു നിലകള്‍ പൂര്‍ണമായി കത്തി നശിച്ചു.വിഷു പ്രമാണിച്ച് പല വീട്ടുകാരും പുറത്തായിരുന്നത് വന്‍ ദുരന്തം ഒഴിവാക്കി.

കഴിഞ്ഞ രാത്രി സൂപ്പര്‍ മാര്‍ക്കറ്റില്‍ വന്‍ തിരക്കായിരുന്നു. അതിനു പിന്നാലെയാണ് തീ പിടിത്തമുണ്ടായത്. വൈദ്യൂതി ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണം എന്നാണ് പ്രാഥമിക നിഗമനം. ഹെലികോപ്റ്റര്‍ വഴിയാണ് കെട്ടിടത്തിലെ താമസക്കാരെ ഒഴിപ്പിച്ചത്. അടുത്ത കെട്ടിടങ്ങളില്‍ നിന്നും ആളുകളെ നീക്കിയിട്ടുണ്ട്.

സോൾ∙ ലോകം മറ്റൊരു യുദ്ധത്തിലേക്കു നീങ്ങുന്നതിന്റെ സൂചനകൾ നൽകി, യുഎസിനെ വെല്ലുവിളിച്ച് തലസ്ഥാന നഗരമായ പ്യോങ്യാങ്ങിൽ ഉത്തര കൊറിയയുടെ വൻ സൈനിക പ്രകടനം. ഉത്തര കൊറിയ ആറാം അണുപരീക്ഷണത്തിന് ഒരുങ്ങുന്നുവെന്ന റിപ്പോർട്ടുകൾ സജീവമാകുന്നതിനിടെയാണ് രാഷ്ട്രപിതാവായ കിം ഇൽ സുങ്ങിന്റെ ജന്മവാർഷിക ദിനത്തിൽ പ്യോങ്യാങ്ങിൽ വൻ റാലി സംഘടിപ്പിച്ചത്. ആയിരക്കണക്കിന് സൈനികർ അണിനിരന്ന പരേ‍ഡ്, യുഎസ് ഉൾപ്പെടെ എതിർചേരിയിലുള്ള രാജ്യങ്ങൾക്കുള്ള ഉത്തര കൊറിയയുടെ മുന്നറിയിപ്പായിട്ടാണ് വ്യാഖ്യാനിക്കപ്പെടുന്നത്.

ഒരു പുതിയ ഭൂഖണ്ഡാന്തര ദീർഘദൂര മിസൈൽ ഉൾപ്പെടെ ഉത്തര കൊറിയയുടെ സൈനിക കരുത്ത് വിളിച്ചോതുന്നതും സാങ്കേതികമായി ഏറെ മുന്നിൽനിൽക്കുന്നതുമായ ഒട്ടേറെ മിസൈലുകളും ആയുധങ്ങളും പരേഡിൽ പ്രദർശിപ്പിച്ചതായാണ് വിവരം. ഇതുവരെ കാണാത്ത തരത്തിലുള്ള മിസൈലുകളും അവതരിപ്പിച്ചതായി വിദഗ്ധരെ ഉദ്ധരിച്ച് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു. കടലിൽനിന്നു വിക്ഷേപിക്കാവുന്ന മിസൈലുകളും പ്രദർശിപ്പിച്ചിരുന്നു. അതേസമയം, ഉത്തര കൊറിയയെ സംബന്ധിച്ചിടത്തോളം ഏറെ നിർണായക ദിനമായ ഇന്ന് അവർ ആറാം അണുപരീക്ഷണം നടത്തുമെന്ന റിപ്പോർട്ടുകൾ സജീവമാണെങ്കിലും ഇതേക്കുറിച്ച് പുതിയ വിവരങ്ങളൊന്നും ലഭ്യമല്ല.

പ്രതിസന്ധിക്ക് അയവില്ല; യുഎസിന് മുന്നറിയിപ്പായി പ്യോങ്യാങ്ങിൽ സൈനിക റാലി

യുഎസിന്റെ ആവർത്തിച്ചുള്ള മുന്നറിയിപ്പുകൾ അവഗണിച്ച് അണുപരീക്ഷണമെന്ന നിലപാടിൽ ഉത്തര കൊറിയ ഉറച്ചുനിൽക്കുന്നതോടെ, യുദ്ധം പൊട്ടിപ്പുറപ്പെട്ടേക്കാമെന്ന മുന്നറിയിപ്പുമായി ചൈന രംഗത്തെത്തിയിരുന്നു. അണു പരീക്ഷണം നടത്തുമെന്ന നിലപാട് ഉത്തര കൊറിയ ആവര്‍ത്തിച്ചതോടെ എതു നിമിഷവും യുദ്ധം ആരംഭിച്ചേക്കുമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രി മുന്നറിയിപ്പു നൽകി. പ്രശ്നങ്ങളുടെ ഗൗരവം കണക്കിലെടുത്തു ബന്ധപ്പെട്ടവര്‍ അതീവജാഗ്രത പാലിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഉത്തര കൊറിയയുമായി സൗഹൃദത്തിലുള്ള ഏക രാജ്യമെന്ന നിലയിൽ അവരെ അണുപരീക്ഷണത്തിൽനിന്ന് പിന്തിരിപ്പിക്കാനുള്ള ഊർജിത ശ്രമത്തിലാണ് ചൈന.

യുഎസിന്റെ ആവര്‍ത്തിച്ചുള്ള മുന്നറിയിപ്പുകളെ അവഗണിച്ചാണ് പ്യോങ്യാങ് അണുപരീക്ഷണത്തിനൊരുങ്ങുന്നത്. എന്നാല്‍, സൈനികനീക്കം ആര്‍ക്കും ഗുണം ചെയ്യില്ലെന്ന് ഉത്തര കൊറിയയുടെ ഏക സഖ്യകക്ഷി കൂടിയായ ചൈന മുന്നറിയിപ്പ് നല്‍കി. രാഷ്ട്രശില്‍പി കിം ഇൽ സുങ്ങിന്റെ നൂറ്റിയഞ്ചാം ജന്മദിനമായ ശനിയാഴ്ച, ഉത്തര കൊറിയ ആറാം ആണവപരീക്ഷം നടത്തുമെന്നാണ് കരുതുന്നത്. ഇതിന്റെ ഭാഗമായി രാജ്യതലസ്ഥാനമായ പ്യോങ്യാങ്ങിൽനിന്ന് ആറു ലക്ഷത്തോളം ആളുകളെ ഭരണകൂടം ഒഴിപ്പിച്ചിരുന്നു.

പ്യോങ്യാങ്ങിൽ നടന്ന സൈനിക പരേഡ് വീക്ഷിക്കുന്ന ഉത്തര കൊറിയൻ ഏകാധിപതി കിം ജോങ് ഉൻ.

 

അതേസമയം, ഏതു തരത്തിലുള്ള അടിയന്തരാവസ്ഥയും നേരിടാനുറച്ച് അമേരിക്കന്‍ യുദ്ധക്കപ്പലുകള്‍ മേഖലയില്‍ നിലയുറപ്പിച്ചിട്ടുണ്ട്. യുഎൻ ഉപരോധങ്ങൾക്കും പാശ്ചാത്യ ലോകത്തിന്റെ കടുത്ത സമ്മർദങ്ങൾക്കും മുന്നിൽ വഴങ്ങാതെ നിൽക്കുന്ന ഉത്തര കൊറിയയ്ക്കെതിരെ ‘സൈനിക നടപടി’ പരിഗണിക്കുമെന്നു യുഎസ് സ്റ്റേറ്റ് സെക്രട്ടറി റെക്സ് ടില്ലേഴ്സൻ വ്യക്തമാക്കിയിരുന്നു. ക്ഷമയുടെ നയതന്ത്രം അവസാനിച്ചെന്നും യുഎസ് വ്യക്തമാക്കിക്കഴിഞ്ഞു. എന്നാൽ, സൈനിക നീക്കം ആർക്കും ഗുണത്തിനാവില്ലെന്ന് നിലപാടിലാണ് ചൈന. ഉത്തര കൊറിയയ്ക്കു മേലുള്ള ഏതു നീക്കവും യുദ്ധത്തില്‍ കലാശിക്കുമെന്നും അതിനു കനത്തവില നല്‍കേണ്ടി വരുമെന്നും ബെയ്ജിങ് അഭിപ്രായപ്പെട്ടു.

സിറിയയില്‍ ബാഷര്‍ അല്‍ അസദിനെതിരെ യുഎസ് നടത്തിയ നീക്കവും, അഫ്ഗാനിസ്ഥാനിലെ കനത്ത ബോംബിങ്ങുമാണ് ലോകത്തെ ആശങ്കയുടെ മുൾമുനയിൽ നിർത്തുന്നത്. ഉത്തര കൊറിയയെ തൊട്ടാല്‍ യുഎസിനെ തകര്‍ത്തുകളയുമെന്ന് വ്യക്തമാക്കി ഏകാധിപതി കിം ജോങ് ഉൻ രംഗത്തെത്തിയിട്ടുണ്ട്. ദക്ഷിണ കൊറിയയിലുള്ള 28,000 യുഎസ് സൈനികരെയും ജപ്പാനിലുള്ള യുഎസ് സൈനികതാവളങ്ങളും ദക്ഷിണ കൊറിയൻ തലസ്ഥാനവുമെല്ലാം നിമിഷനേരം കൊണ്ട് ഇല്ലാതാക്കാന്‍ കഴിയുന്ന ദീര്‍ഘദൂര മിസൈല്‍ ഉത്തരകൊറിയ പരീക്ഷിച്ചിട്ടുള്ളതാണ്. ഈ സാഹചര്യത്തിൽ എന്തുവിലകൊടുത്തും രംഗം തണുപ്പിക്കാനാണ് ലോകരാജ്യങ്ങളുടെ ശ്രമം.

ഞാന്‍ കല്ലേറുകാരനല്ല. ജീവിതത്തില്‍ ഇന്നുവരെ കല്ലേറ് നടത്തിയിട്ടുമില്ല. ഷാളില്‍ എംബ്രോയ്ഡറി നടത്തുന്നതാണ് എന്റെ ജോലി. അല്‍പ്പ സ്വല്‍പ്പം തടിപ്പണിയും അറിയാം. കഴിഞ്ഞ ദിവസം കശ്മീരില്‍ തങ്ങള്‍ നേരിടുന്ന കല്ലേറില്‍ പ്രതിഷേധിച്ച് സൈനികര്‍ ജീപ്പിന്റെ മുകളില്‍ കെട്ടിയിരുത്തി നാട്ടുകാരനെ കൊണ്ടുപോകുന്നെന്ന വൈറല്‍ വീഡിയോയിലെ 26 കാരന്‍ ഫാറൂഖ് അഹമ്മദ് ദര്‍ ആണ് ഒരു ദേശീയ മാധ്യമത്തിന് മുന്നിലൂടെ രംഗത്ത് വന്നത്.

ചിലിയിലെ വീട്ടില്‍ ബാന്‍ഡേജിട്ട കൈകള്‍ കാട്ടി ഇയാള്‍ ഇന്ത്യന്‍ എക്‌സ്പ്രസിനോട് സംഭവം വിശദീകരിച്ചു. തന്നെ ഏപ്രില്‍ 9 ന് രാവിലെ 11 മണി മുതല്‍ നാലു മണിക്കൂറോളം സൈന്യം കൊണ്ടു നടന്നതായി ഇയാള്‍ ആരോപിച്ചു. ജീപ്പില്‍ കെട്ടിയിട്ട് ഏകദേശം 25 കിലോമീറ്ററോളം കൊണ്ടു നടന്നു. ഉതില്‍ഗാമില്‍ നിന്നും സോന്‍പ, നജന്‍, ചക്‌പോര, ഹാഞ്ജിഗുരു, റവാല്‍പോര, ഖോസ്‌പോര, അസിസാല്‍ എന്നിവിടങ്ങളിലൂടെ ഹാര്‍ഡ്പാന്‍സൂ സിആര്‍പിഎഫ് ക്യാമ്പിലാണ് യാത്ര അവസാനിച്ചതെന്നും മരണഭയത്താല്‍ ഏഴു മണിക്കൂറോളം കടുത്ത മാനസീക പീഡനം നേരിട്ട് ഇരിക്കേണ്ടി വന്നതായും ഇയാള്‍ പറഞ്ഞു.

രണ്ടു ദിവസം മുമ്പാണ് കശ്മീരി യുവാക്കള്‍ സിആര്‍പിഎഫ് ജവാന്മാരെ അടിക്കുന്നതിന്റെയും അപമാനിക്കുന്നതിന്റെയും ദൃശ്യങ്ങള്‍ വൈറലായത്. അതിന് തൊട്ടു പിന്നാലെ ദറിനെ ആര്‍മിജീപ്പിന്റെ ബോണറ്റില്‍ കെട്ടിയിരുത്തി കല്ലെറിഞ്ഞു പ്രതിഷേധിക്കുന്നവര്‍ക്ക് മുന്നറിയിപ്പ് നല്‍കി ട്രക്കിനെ ഒരു ജീപ്പ് പിന്തുടരുന്നതിന്റെ ദൃശ്യവും വന്നത്. രണ്ടു വീഡിയോയും വന്‍ വിവാദമാണ് ഉയര്‍ത്തിയത്. സംഭവത്തില്‍ പോലീസില്‍ നിന്നും മുഖ്യമന്ത്രി മഹ്ബൂബാ മുഫ്ത്തി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. വീഡിയോ പരിശോധിക്കുമെന്ന് സൈന്യവും പറഞ്ഞിട്ടുണ്ട്.

വിദ്യാ ബാലന്‍ ഇന്ന് ബോളിവുഡില്‍ കരുത്തിന്റെ മാത്രമല്ല, മേനിയഴകിന്റെും അംഗവടിവിന്റെയും കൂടി പ്രതിരൂപമാണ്. വിഭജനകാലത്ത് അതിര്‍ത്തിക്കടുത്തുള്ള ഒരു വേശ്യാലയത്തിന്റെ നടത്തപ്പുകാരിയുടെ കുരുത്തുറ്റ വേഷത്തോടെ സെക്‌സിയും തന്റേടിയുമെന്ന മുദ്ര ഒന്ന് കൂടി ഉറപ്പിക്കപ്പെട്ടിരിക്കുകയാണ് വിദ്യയ്ക്കുമേല്‍. എന്നാല്‍, ബീഗം ജാനിനും ഡേര്‍ട്ടി പിക്ചറിനും മുന്‍പ് തന്നെ സെക്‌സിയാണെന്ന് താന്‍ തെളിയിച്ചുകഴിഞ്ഞതായി വിദ്യ പറഞ്ഞു.

2010ല്‍ പുറത്തിറങ്ങിയ ഇഷ്ഖിയക്കുശേഷമാണ് ഞാന്‍ തന്നോട് തന്നെയും ലോകത്തിന് മുന്നിലും സെക്‌സിയാണെന്ന് തെളിയിച്ചത്-റീഡിഫിന് നല്‍കിയ അഭിമുഖത്തില്‍ വിദ്യ പറഞ്ഞു. പുരുഷന്മാരെ തന്റെ ലൈംഗികത കൊണ്ട് മയക്കുന്ന അതിലെ കൃഷ്ണ വര്‍മ തന്റെ ഏറ്റവും പ്രിയപ്പെട്ട കഥാപാത്രങ്ങളില്‍ ഒന്നാണെന്ന് വിദ്യ പറയുന്നു. അതിനുശേഷമാണ് ലോകത്തിന് മുന്നില്‍ സെക്‌സിയാണെന്ന് എനിക്ക് തെളിയിക്കാനായത്. ഇതില്‍ നിന്നുള്ള വളര്‍ച്ചയാണ് ബീഗം ജാനിലെ കഥാപാത്രം.

ദേഹത്ത് ഒട്ടിയ, ഇറുകിയ വസ്ത്രങ്ങള്‍ അണിയാന്‍ ഒരിക്കലും എനിക്ക് മടിയുണ്ടായിരുന്നില്ല. എന്നാല്‍, ഡേര്‍ട്ടി പിക്ചറിലെ രേഷ്മയാവാന്‍ അത്ര എളുപ്പമായിരുന്നില്ല. മേനി പ്രദര്‍ശിപ്പിക്കുക കൂടി വേണ്ട അതിലെ കഥാപാത്രത്തെ ചെയ്തു കഴിഞ്ഞപ്പോഴാണ് ശരീരത്തെക്കുറിച്ചുള്ള മുന്‍ധാരണകളെല്ലാം എന്നെ വിട്ടുപോയത്.

തുടക്കത്തില്‍ മലയാളത്തിലും തമിഴിലുമായി പന്ത്രണ്ട് സിനിമകള്‍ക്ക് കരാര്‍ ഒപ്പിട്ടെങ്കിലും ഒരെണ്ണം പോലും വെളിച്ചം കാണാതായപ്പോള്‍ കടുത്ത നിരാശയായിരുന്നു. ചിലത് ചിത്രീകരണം കഴിഞ്ഞശേഷം ഉപേക്ഷിക്കപ്പെടുകയായിരുന്നു. നിരാശ കാരണം അഭിനയം നിര്‍ത്തിയാലോ എന്നു വരെ അന്ന് ആലോചിച്ചതാണ്. ഒരു അഭിനേതാവാകണമെന്ന ഉത്കടമായ മോഹമാണ് ആ അവസ്ഥയില്‍ നിന്ന് എന്നെ തിരിച്ചുവരാന്‍ സഹായിച്ചത്. അന്നത്തെ ആ നിരാശയ്ക്കും ദേഷ്യത്തിനുമെല്ലാമുള്ള ഉത്തരമാണ് ബീഗം ജാന്‍-അഭിമുഖത്തില്‍ വിദ്യ പറഞ്ഞു.

ദുബായ്: ഷാര്‍ജയില്‍ 16 നില ഫ്‌ളാറ്റില്‍ ഉണ്ടായ തീ പിടുത്തത്തില്‍ മലയാളി ഉള്‍പ്പെടെ രണ്ടു മരണം. അല്‍ അറൂബാ സ്ട്രീറ്റില്‍ വെള്ളിയാഴ്ച അര്‍ധ രാത്രിയാണ് തിപിടുത്തമുണ്ടായത്.

താഴത്തെ നിലയില്‍ പ്രവര്‍ത്തിച്ച അല്‍ മനാമ സൂപ്പര്‍ മാര്‍ക്കറ്റ് ഉള്‍പ്പെടെ രണ്ടു നിലകള്‍ പൂര്‍ണമായി കത്തി നശിച്ചു. സൂപ്പര്‍മാര്‍ക്കറ്റിലെ ജീവനക്കാരാണ് മരിച്ച രണ്ടുപേര്‍. മരിച്ച മലയാളി മലപ്പുറം സ്വദേശിയാണ്. മറ്റൊരാള്‍ ബംഗ്ലാദേശ് സ്വദേശിയുമാണ്. നിലമ്പൂര്‍ ചുങ്കത്തറ സ്വദേശി കണ്ണന്തറ ദീപന്‍ ബാലകൃഷ്ണന്‍ (26) ആണ് മരിച്ച മലയാളി. ഇമാന്‍ (31) ആണ് മരണമടഞ്ഞ ബംഗ്ലാദേശ് സ്വദേശി. തീപിടുത്തത്തില്‍ അഞ്ചു പേര്‍ക്ക് പരിക്കുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

മലയാളികള്‍ ഉള്‍പ്പെടെ തിങ്ങി നിറഞ്ഞ് താമസിക്കുന്ന ഫ്‌ളാറ്റിലാണ് തീപിടുത്തം ഉണ്ടായത്. വിഷു പ്രമാണിച്ച് പല വീട്ടുകാരും പുറത്തായതിനാല്‍ വന്‍ ദുരന്തം ഒഴിവായി. സൂപ്പര്‍ മാര്‍ക്കറ്റില്‍ വന്‍ തിരക്കായ സമയത്താണ് തീ പിടുത്തമുണ്ടായത്. വൈദ്യുതി ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടത്തിനു കാരണമെന്നാണ് പ്രാഥമിക നിഗമനം. അപകടം ഉണ്ടായ ഉടന്‍ ഷാര്‍ജ സിവില്‍ ഡിഫന്‍സ് എത്തി രക്ഷാപ്രവര്‍ത്തനം നടത്തി.

കൊല്‍ക്കത്ത: പശ്ചിമബംഗാളിലെ ഹൗറയില്‍ സാഹസിക സെല്‍ഫിയെടുക്കാന്‍ ശ്രമിക്കുന്നതിനിടെ അപകടത്തില്‍പ്പെട്ട യുവാവിനെ രക്ഷിക്കാന്‍ ശ്രമിച്ച നാല് പേര്‍ മരിച്ചു. വ്യാഴാഴ്ച വൈകീട്ട് ട്രെയിനില്‍ സഞ്ചരിക്കുന്നതിനിടെ അപകടത്തില്‍പ്പെട്ട തറക്നാഥ് മകല്‍ എന്ന യുവാവിനെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നിതിനിടെയാണ് നാലു സുഹൃത്തുക്കള്‍ മരിച്ചത്.

ട്രെയിനിന്റെ വാതിലിന് പുറത്ത് നിന്ന് സെല്‍ഫി ചിത്രം പകര്‍ത്തുന്നതിനിടെ തറക്നാഥ് നിലതെറ്റി താഴേക്ക് പതിക്കുകയായിരുന്നു. ഇയാളെ പിടിക്കുന്നതിനായി മറ്റു നാലു പേരും ചാടിയെങ്കിലും ഇവര്‍ മറുവശത്തെ ട്രാക്കിലാണ് ചെന്ന് പതിച്ചത്. അപ്പോഴേക്കും എതിര്‍ദിശയില്‍ നിന്നെത്തിയ ട്രെയിന്‍ നാലു പേരുടെയും ശരീരത്തിലൂടെ കയറുകയായിരുന്നു. തറക്‌നാഥിനെ അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സുമിത് കുമാര്‍, സഞ്ജീവ് പോളി, കാജല്‍ സാഹ,ചന്ദന്‍ പോളി എന്നിവരാണ് മരിച്ച സുഹൃത്തുക്കള്‍. എല്ലാവരും 25നും 30നും പ്രായമുള്ളവരാണ്. ലിലൗഹ്-ബെലുര്‍ സ്റ്റേഷനുകള്‍ക്കുള്ളിലാണ് അപകടം സംഭവിച്ചത്. ഹൗറയ്ക്കടുത്ത തരകേശ്വര്‍ ക്ഷേത്രത്തില്‍ പ്രാര്‍ത്ഥന കഴിഞ്ഞ മടങ്ങുകയായിരുന്നു അഞ്ചു പേരും.

ഇവര്‍ സഞ്ചരിച്ച കമ്പാര്‍ട്ട്മെന്റില്‍ നല്ല തിരക്കുണ്ടായിരുന്നു. ഇതിനിടയിലാണ് വാതിലില്‍ തൂങ്ങി തറക്നാഥ് സെല്‍ഫിയെടുക്കാന്‍ ശ്രമിച്ചത്. ഓട്ടോ റിക്ഷാ ഡ്രൈവര്‍മാരും ഒരു വ്യവസായ സ്ഥാപനത്തിലെ ജോലിക്കാരുമാണ് ഈ യുവാക്കള്‍, പരിക്കേറ്റയാളില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ച് വരികയാണെന്നും പൊലീസ് അറിയിച്ചു.

Copyright © . All rights reserved