ഭര്‍ത്താവിനു സൗന്ദര്യം കുറഞ്ഞു പോയെന്ന പേരില്‍ ഭര്‍ത്താവിനെ നവവധു അമ്മിക്കല്ല് കൊണ്ട് ഇടിച്ചു കൊന്ന സംഭവത്തിനു പുതിയ വഴിത്തിരിവ് .തമിഴ്‌നാട്ടിലെ കൂഡല്ലൂരിലാണ് സംഭവം. സൗന്ദര്യമില്ലാത്ത ഭര്‍ത്താവിനെ യുവതി അമ്മിക്കല്ലിന് ഇടിച്ചു കൊന്നുവെന്നായിരുന്നു വാര്‍ത്ത. ഗൂഡല്ലൂര്‍ സ്വദേശിനിയായ വിജി എന്ന യുവതിയാണ് തന്റെ ഭര്‍ത്താവ് രമേഷിനെ കൊലപ്പെടുത്തിയത്. എന്നാല്‍ പുറത്ത് വന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് വിജി പോലീസിന് മൊഴി നല്‍കി.
മരപ്പണിക്കാരനായ രമേഷും വിജിയും ഏപ്രില്‍ രണ്ടിനാണ് വിവാഹിതരായത്. ഇക്കഴിഞ്ഞ തിങ്കളാഴ്ച ജോലി കഴിഞ്ഞു വന്ന രമേഷ്, വിജിയെ ലൈംഗിക ബന്ധത്തിനായി ക്ഷണിച്ചു. എന്നാല്‍ രമേഷുമായി പൂര്‍ണ്ണമായി അടുത്തിട്ടില്ലാത്തതിനാല്‍ വിജി ലൈംഗിക ബന്ധം നിഷേധിച്ചു. ഇതില്‍ പ്രകോപിതനായ രമേഷ്, നിനക്ക് പറ്റില്ലെങ്കില്‍ ലൈംഗിക ബന്ധത്തിന് നിന്റെ അമ്മയെ അയയ്ക്കാന്‍ പറഞ്ഞു.രമേഷിന്റെ ഈ വാക്കുകള്‍ തന്നെ വേദനിപ്പിച്ചു. ഇതാണ് ഭര്‍ത്താവിനെ കൊല്ലാന്‍ കാരണമെന്ന് വിജി പോലീസിന് മൊഴി നല്‍കി. എന്നാല്‍ ഭര്‍ത്താവിനെ സൗന്ദര്യമില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞതിനെ തുടര്‍ന്ന് യുവതി കൊലപാതകം നടത്തിയെന്നായിരുന്നു ആദ്യം പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍.
നൊന്തുപ്രസവിച്ച അമ്മയെ ലൈംഗിക അതിക്രമത്തിനിടയില്‍ കൊലപ്പെടുത്തിയ മകനെ പൊലിസ് അറസ്റ്റു ചെയ്തു. എടക്കര പാതിരിപ്പാടം എസ്‌സി വിഭാഗത്തില്‍പ്പെട്ട പെരുങ്ങാട്ട് വീട്ടില്‍ രാധാമണി (45) ആണ് കൊല്ലപ്പെട്ടത്. മകന്‍ പ്രജിത് കുമാര്‍ (20) നെ പൊലിസ് അറസ്റ്റു ചെയ്തു. കഴിഞ്ഞ പതിനൊന്നിനാണ് സംഭവം.തലയ്ക്ക് പരുക്കേറ്റാണ് രാധാമണി മരിച്ചതെന്ന പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പൊലിസ് അന്വേഷണം നടത്തുകയായിരുന്നു. ഉദിരകുളത്തെ വാടകവീട്ടില്‍ വച്ചാണ് സംഭവം. മകനുമായി ഉണ്ടായ ബലപ്രയോഗത്തില്‍ ഭിത്തിയില്‍ തലയിടിച്ച് പരുക്കേറ്റാണ് മരണം സംഭവിച്ചതെന്നാണ് പൊലിസ് പറയുന്നത്.
മാനസിക രോഗത്തിന് പത്ത് വര്‍ഷമായി ചികിത്സയിലായിരുന്നു രാധാമണി. മാനസിക രോഗത്തിന് നല്‍കുന്ന ഗുളികകള്‍ നല്‍കി മയക്കി രാധാമണിയെ പലതവണ ലൈംഗികമായി പ്രതി പീഡിപ്പിച്ചിരുന്നു. സംഭവം നടന്ന ദിവസം രാധാമണി ബോധരഹിതയായിരുന്നില്ല. ലൈംഗികാതിക്രമത്തിനിടയില്‍ പ്രതിയുടെ കഴുത്തിന് പിടിച്ചതിനെത്തുടര്‍ന്ന് മാതാവിനെ തള്ളിയിടുകയായിരുന്നു.വീഴ്ചയില്‍ തലക്കേറ്റ പരുക്കാണ് മരണകാരണം. പ്രതി കുറ്റസമ്മതം നടത്തിയതായി പൊലിസ് പറഞ്ഞു. എടക്കര സിഐ പികെ സന്തോഷ്, പോത്ത് കല്ല് എസ്‌ഐ കെ ദിജേഷ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ വെള്ളിയാഴ്ച കോടതിയില്‍ ഹാജരാക്കും.
ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി നടി പാര്‍വ്വതി രംഗത്ത്. താന്‍ നേരിട്ട ദുരനുഭവങ്ങളെ കുറിച്ചാണ് പാര്‍വ്വതി തുറന്ന് പറഞ്ഞത്.ഒരു പ്രമുഖ ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് നടി ഇക്കാര്യങ്ങള്‍ തുറന്ന് പറഞ്ഞത്.താന്‍ ലൈംഗിക പീഡനം നേരിട്ടിട്ടുണ്ടെന്നാണ് പാര്‍വ്വതി വെളിപ്പെടുത്തിയത്. തന്റെ സഹപ്രവര്‍ത്തകരില്‍ നിന്നാണ് ഈ ദുരനുഭവം നേരിട്ടത്. കൊച്ചിയില്‍ പ്രമുഖ നടി നേരിട്ട അനുഭവം തനിക്കും ഉണ്ടായി എന്നും പാര്‍വ്വതി പറയുന്നു .
ഇതെല്ലാം സമൂഹത്തില്‍ നടന്നു കൊണ്ടിരിക്കുന്ന കാര്യങ്ങളാണ്. ആരെയും ശിക്ഷിക്കാനല്ല താന്‍ ഇത് ഇപ്പോള്‍ പറയുന്നത്. മറിച്ച് തന്നെപോലെ ദുരനുഭവം നേരിട്ടവര്‍ക്ക് ആത്മവിശ്വാസം പകരാനാണ്. പീഡനത്തിന് ഇരയായ കാര്യം തുറന്ന് പറയുന്നത് വ്യക്തിപരമായ തീരുമാനമാണ്. -പാര്‍വ്വതി പറഞ്ഞു.
നന്തന്‍കോട് കൂട്ടക്കൊലയ്ക്കു കാരണം പിതാവിന്റെ സ്വഭാവദൂഷ്യമെന്ന് പ്രതി കേദല്‍ ജീന്‍സണ്‍ രാജയുടെ മൊഴി. മദ്യലഹരിയില്‍ സ്ത്രീകളോട് ഫോണില്‍ അശ്ലീലം പറയുന്നത് പല തവണ തടഞ്ഞു. ഇത് തടയണമെന്ന് ആവശ്യപ്പെട്ടിട്ടും അമ്മ വകവച്ചില്ലെന്നും ഇതാണ് ഇവരെ കൊല്ലാനുള്ള കാരണമെന്നുമാണ് കേദല്‍ പോലീസിനോട് പറഞ്ഞത്.
വികാരാധീനനായി കരഞ്ഞുകൊണ്ടാണ് കേദലിന്റെ മൊഴി. അച്ഛനും അമ്മയും ഇല്ലാതായാല്‍ സഹോദരിയും അന്ധയായ കുഞ്ഞമ്മയും ഒറ്റയ്ക്കാവുമെന്നതാണ് ഇവരെയും കൊല്ലാന്‍ കാരണം. അച്ഛനെയും അമ്മയെയും നേരത്തെയും കൊല്ലാന്‍ ശ്രമിച്ചിരുന്നതായും കേദല്‍ വെളിപ്പെടുത്തി.
ഏപ്രില്‍ രണ്ടിനു കൊലനടത്താന്‍ ശ്രമിച്ചെങ്കിലും കൈ വിറച്ചതിനാല്‍ നടന്നില്ല. കൊല്ലുന്നതിന്റെ ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റില്‍ കണ്ടാണ് ആസൂത്രണം ചെയ്തത്. ഡമ്മിയുണ്ടാക്കി പരിശീലിക്കുകയും ചെയ്തുവെന്നും കേദല്‍ പറഞ്ഞു. കേദലിനെ അള്‍പ്പ സമയത്തിനകം കൊല നടന്ന വീട്ടിലെത്തി തെളിവെടുപ്പ് നടത്തും.
കുരിശുമരണത്തിനു മുന്നോടിയായി ശിഷ്യന്മാര്‍ക്കൊപ്പം യേശു അന്ത്യഅത്താഴം കഴിച്ചതിന്റെ ഓര്‍മ പുതുക്കി ക്രൈസ്തവര്‍ വ്യാഴാഴ്ച പെസഹ ആചരിക്കും. കുര്‍ബാന സ്ഥാപിച്ചതിന്റെ സ്മരണ പുതുക്കുന്ന പെസഹ കൂട്ടായ്മയുടെയും പങ്കുവെക്കലിന്റെയും ആചരണം കൂടിയാണ്.ശിഷ്യന്മാരുടെ കാലുകള്‍ കഴുകി വിനയത്തിന്റെ മാതൃകയായ യേശുവിന്റെ സ്മൃതിയില്‍ ദേവാലയങ്ങളില്‍ കാല്‍കഴുകല്‍ ശുശ്രൂഷ നടക്കും. യേശു 12 ശിഷ്യന്മാരുടെ പാദങ്ങള്‍ കഴുകിയത് അനുസ്മരിച്ച് വൈദികര്‍ 12 വിശ്വാസികളുടെ കാല്‍കഴുകി ചുംബിക്കും. ഇതിനൊപ്പം അപ്പം മുറിക്കല്‍ ശുശ്രൂഷയും നടക്കും. പ്രത്യേക പ്രാര്‍ഥനചടങ്ങുകളുമുണ്ടാകും. വീടുകളിലും വൈകുന്നേരം അപ്പം മുറിക്കും.ചില ദേവാലയങ്ങളില്‍ ബുധനാഴ്ച വൈകുന്നേരം പെസഹ ശുശ്രൂഷ നടന്നു. ഭൂരിഭാഗം ദേവാലയങ്ങളിലും വ്യാഴാഴ്ച രാവിലെയും വൈകുന്നേരവുമായാണ് ചടങ്ങുകള്‍. യേശുവിന്റെ കുരിശുമരണം അനുസ്മരിച്ച് നാളെ ദുഃഖവെള്ളി ആചരിക്കും. വെള്ളിയാഴ്ച ദേവാലയങ്ങളും വിവിധ പ്രദേശങ്ങളും കേന്ദ്രീകരിച്ച് കുരിശിന്റെ വഴിനടത്തും.
അരുണാചല്‍ മുഖ്യമന്ത്രി പെമ ഖണ്ഡു തനിക്കനുവദിച്ച ഔദ്യോഗിക വസതിയില്‍ കയറുന്നില്ല.കാരണം പ്രേത ശല്യമാണ് . 2009ല്‍ ഇറ്റാനഗറിലെ കുന്നിന്‍പുറത്ത് 60 കോടി രൂപ ചിലവില്‍ നിര്‍മിച്ച കൊട്ടാര സദൃശമായ വസതിയില്‍ താമസിച്ച മുന്‍ മുഖ്യമന്ത്രിമാരുടെ ഗതി തനിക്കും വരാതിരിക്കാനാണ് അദ്ദേഹത്തിന്റെ ഈ മുന്‍കരുതല്‍.
ബംഗ്‌ളാവില്‍ ഏതോ ‘പ്രേതം ’ കുടിയിരിക്കുന്നുണ്ടെന്ന് തന്നെയാണ് എല്ലാവരുടെയും വിശ്വാസം . പുരോഹിതന്മാരും മന്ത്രവാദികളും തുടങ്ങി പലരും ശുദ്ധീകരണത്തിനായി വന്നുവെങ്കിലും പ്രേതത്തേ ഒഴിപ്പിക്കാനാകുന്നില്ലെന്ന് അവരും വിധിച്ചു.അവസാനം ഈ വസതി ഗസ്റ്റ് ഹൗസാക്കി മാറ്റാനായിരുന്നു തീരുമാനം.
2009ല്‍ ഡോര്‍ജി ഖണ്ഡുവിന്റെ കാലത്താണ് ബംഗ്‌ളാവ് നിര്‍മിച്ചത്. അതിനുശേഷം ഇന്നുവരെ അരുണാചല്‍ പ്രദേശില്‍ ഏഴു മുഖ്യമന്ത്രിമാര്‍ ഭരിച്ചു. ഇവരിലാര്‍ക്കും തികച്ചു ഭരിക്കാന്‍ കഴിഞ്ഞിട്ടില്ല. മൂന്നുമുഖ്യമന്ത്രിമാര്‍ അകാലത്തില്‍ മരിക്കുകയും ചെയ്തു. ഡോര്‍ജി ഖണ്ഡു വിമാനാപകടത്തില്‍ മരിച്ചപ്പോള്‍ ജര്‍ബോ ഗാംലിന്‍ മരിച്ചത് അസുഖം മൂലമായിരുന്നു.അടുത്ത മുഖ്യമന്ത്രി കോണ്‍ഗ്രസിലെ നബാംതുക്കി വന്‍ഭൂരിപക്ഷത്തില്‍ വിജയിച്ചപ്പോഴും പാര്‍ട്ടിക്ക് ദയനീയ തോല്‍വിയായിരുന്നു.ഇതോടെ പ്രശ്‌നങ്ങള്‍ക്ക് കാരണം ബംഗ്‌ളാവ് തന്നെയെന്ന് അനുയായികള്‍ ഉറപ്പിച്ചു. വാസ്തുവിദ്ഗ്ധനെ സമീപിച്ച തൂക്കിക്ക് ബംഗ്‌ളാവിന്റെ ദോഷങ്ങള്‍ പരിഹരിക്കാനായിരുന്നു നിര്‍ദേശം കിട്ടിയത് .പിന്നീട് തൂക്കിയെ മറിച്ചിട്ട് കാലികോപുള്‍ മുഖ്യമന്ത്രിയായി. ഇതിനെതിരെ സുപ്രീംകോടതിയെ സമീപിച്ച തുക്കിക്ക് അനുകൂലമായിരുന്നു വിധി. വിധി വന്ന് ദിവസങ്ങള്‍ക്കുള്ളില്‍ 2016 ആഗസ്റ്റ് 9ന് ബംഗ്‌ളാവില്‍ ഫാനില്‍ കെട്ടിതൂങ്ങി പുള്‍ ജീവിതമവസാനിപ്പിച്ചു.
ഫ്‌ളാറ്റിന് മുകളില്‍ നിന്ന് ചാടി സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍ ആത്മഹത്യ ചെയ്തതിനു കാരണം ഭര്‍തൃപീഡനമാണെന്ന പരാതിയുമായി ബന്ധുക്കള്‍. എച്ച്‌സിഎല്ലില്‍ എഞ്ചിനീയറായ ഭവ്യ ഹന്ദയാണ് ഫ്‌ളാറ്റില്‍ നിന്ന് ചാടി മരിച്ചത്. സ്ത്രീധനം ആവശ്യപ്പെട്ട് ഭര്‍ത്താവും വീട്ടുകാരും മാനസികമായും ശാരീരികമായും പീഡിപ്പിച്ചത് കൊണ്ടാണ് മകള്‍ ആത്മഹത്യ ചെയ്തതെന്ന് ഭവ്യയുടെ അമ്മ പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.
നാല് വര്‍ഷത്തെ പ്രണയത്തിന് ശേഷമാണ് ഭവ്യയും സഹപ്രവര്‍ത്തകനായ മോഹിത് വര്‍മ്മയും വിവാഹം കഴിച്ചത്. ദില്ലിയില്‍ വെച്ചായിരുന്നു വിവാഹം. ഇതിന് ശേഷം ഇരുവരും ജോലി സ്ഥലമായ ബെംഗളൂരുവിലേക്ക് വന്നിരുന്നു . ഈയിടെ ഭര്‍തൃവീട്ടുകാര്‍ നാല് ലക്ഷം രൂപ ആവശ്യപ്പെട്ടിരുന്നെന്ന് ഭവ്യയുടെ അമ്മ സോണിയ ഹന്ദ പറയുന്നു.
രാവിലെ നേരത്തെ എഴുന്നേറ്റ് ഭക്ഷണം പാകം ചെയ്യാത്തതിനും, ജീന്‍സ് ധരിയ്ക്കുന്നതിനും വരെ ഭര്‍ത്താവും വീട്ടുകാരും ഭവ്യയെ കുറ്റപ്പെടുത്താറുണ്ടായിരുന്നത്രേ. ഭര്‍ത്താവിന് നല്‍കാനായി സുഹൃത്തുക്കളില്‍ നിന്ന് പണം കടം വാങ്ങി നല്‍കിയിരുന്നു. യുവതിയുടെ ശരീരത്തിലുള്ള പാടുകള്‍ ശാരീരിക മര്‍ദ്ദനത്തെ തുടര്‍ന്ന് ഉണ്ടായതാണെന്ന് വീട്ടുകാര്‍ പരാതി നല്‍കിയിട്ടുണ്ട്. ഭവ്യയുടെ വീട്ടുകാരുടെ പരാതിയില്‍ ഭര്‍ത്താവ് മോഹിത്, അമ്മ രജനി, അച്ഛന്‍ ധീരജ് എന്നിവരെ ബെംഗളൂരു പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
മാതാപിതാക്കളെയും സഹോദരിയെയും ഉള്‍പ്പെടെ കുടുംബത്തിലെ നാലുപേരെ അതിക്രൂരമായി കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ ബെയിന്‍സ് കോംപൗണ്ട് 117-ാം നമ്പര്‍ വീടിന്റെ ഉളളറകള്‍ ആരെയും അത്ഭുതപ്പെടുത്തും .ബെയിൻസ് കോംപൗണ്ട് 117-ാം നമ്പർ വീട് ഇക്കാലമത്രയും ദുരൂഹതയും വൈചിത്ര്യങ്ങളും നിറഞ്ഞതായിരുന്നു അന്നാട്ടുകാർക്ക്. കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ നാലുപേരുടെയും കുടുംബജീവിതവും ദുരൂഹവും വിചിത്രവുമായിരുന്നു എന്നതില്‍ സംശയമില്ല .ഒറ്റനോട്ടത്തില്‍ തന്നെ ദുരൂഹതകളുടെ വിളനിലമായിരുന്നു ആ ഭവനം .കൊലപാതകം നടത്തിയ കേഡല്‍ എന്ന മകനെ പരിസരവാസികളായ അപൂര്‍വ്വം ചിലരേ കണ്ടിട്ടുള്ളൂ. ആരും വീട്ടിലേയ്ക്ക് ചെല്ലുന്നതും ഇവര്‍ ഇഷ്ടപ്പെട്ടിരുന്നില്ല.
വിചിത്രമായ രീതികളാണ് ഈ വീട്ടുകാര്‍ തുടര്‍ന്നു വന്നിരുന്നത്. കുടംബത്തിലെ നാലുപേര്‍ക്ക് കഴിക്കാനായി മാത്രം ഇരുന്നൂറിലധികം വിവിധയിനം കോഴികളെ വീടിന് പുറകില്‍ വളര്‍ത്തിയിരുന്നു. കോഴികളെ വളര്‍ത്താനായി പ്രത്യേക വീടുവരെ നിര്‍മ്മിച്ചിട്ടുണ്ട്. മാസങ്ങളായുള്ള ഭക്ഷണത്തിന്റെ അവശിഷ്ടങ്ങള്‍ ഗോവണിയില്‍ തൂക്കും. വീട്ടിലെ മുറികള്‍ വര്‍ഷങ്ങള്‍ പഴക്കമുള്ള സാധന സാമഗ്രികള്‍ കൊണ്ട് നിറച്ചിരിക്കുകയാണ്. പുറത്ത് നിന്നും നോക്കിയാല്‍ ആളനക്കമുണ്ട് എന്നുപോലും പറയില്ല. ഒരു പ്രേതഭവനത്തിന്റെ എല്ലാ ലക്ഷണങ്ങളും ഉണ്ട് ഈ വീടിന്. മാസങ്ങളായുള്ള ഭക്ഷണ അവശിഷ്ടങ്ങൾ ഗോവണിയിൽ തൂക്കുന്ന സ്വഭാവത്തിനു ഉടമകളായ ഇവർ വേലക്കാരികൾക്കു പോലും നിയന്ത്രിതമായ സ്വാതന്ത്ര്യം മാത്രമേ വീട്ടിൽ അനുവദിച്ചിരുന്നുള്ളൂ.
അകത്തു അലക്ഷ്യമായി കിടക്കുന്ന സോഫയും ഹാളും. സ്ത്രീകള്‍ അടക്കമുള്ളവരുടെ അടിവസ്ത്രങ്ങള്‍ വാരിവലിച്ചിട്ടിരിക്കുന്നു. താഴത്തെ നിലയിലുള്ള ഡൈനിംഗ് ടേബിളിലായിരുന്നു കുടുംബാംഗങ്ങള്‍ ഭക്ഷണം കഴിച്ചിരുന്നത്. അതും പലരും പലപ്പോഴായി. ആരും ഒരിക്കല്‍പ്പോലും ഭക്ഷണത്തിനായി ഒന്നിച്ചിരുന്നിട്ടില്ലെന്ന് മാര്‍ത്താണ്ഡം സ്വദേശിനിയായ വീട്ടുജോലിക്കാരി അടിവരയിടുന്നു.
പത്ത് സെന്റിൽ അധികം വരുന്ന ഭൂമിയിൽ പണിതിരിക്കുന്ന ഇരുനില വീടിനെ കുറിച്ചു തന്നെ ആദ്യം പറയാം. കാറ്റും വെളിച്ചവും പോലും പ്രേതാലയമെന്നു തോന്നിക്കുന്ന ഈ വീട്ടിൽ അന്യമാണ്. പകൽ പോലും വീടിനു ചുറ്റും ഇരുട്ടാണെന്നതും പറയാതെ വയ്യ. വീട്ടിലെ രണ്ടാമത്തെ നിലയിലെ വിവിധ റൂമുകളിലാണ് ഡോക്ടറുടെയും പ്രൊഫസറുടെയും മക്കളായ കരോൾ, കേഡൽ ജിൻസൺ എന്നിവരുടെയും താമസം. ഭക്ഷണം കഴിക്കാനായി മാത്രമാണ് ഇവർ താഴേക്ക് വരാറുള്ളത്.ഭക്ഷണത്തിനുമുണ്ട് പ്രത്യേകതകള്‍. വീട്ടിലെ രണ്ടാമത്തെ നിലയിലെ വിവിധ റൂമുകളിലാണ് ഡോക്ടറുടെയും പ്രൊഫസറുടെയും മക്കളായ കരോള്‍, കേഡല്‍ ജിന്‍സണ്‍ എന്നിവരുടെയും താമസം. ഓരോരുത്തര്‍ക്കും വേണ്ട വിഭവങ്ങള്‍ ജോലിക്കാരിയോട് പറയും. ഭക്ഷണം തയ്യാറായാല്‍ പിന്നെ ഓരോരുത്തരായി വന്ന് കഴിച്ച് മുറിയിലേക്കു മടങ്ങും. ശേഷം അടുത്ത ഭക്ഷണസമയത്താണ് വീണ്ടും താഴേക്കു വരുന്നത്. അതാണ് രീതി. ജീന്‍ പത്മയുടെ സഹോദരി കാഴ്ചയില്ലാത്ത ലളിതയും ജോലിക്കാരിയും താഴത്തെ നിലയിലാണ്. ഇവര്‍ക്ക് മുകളിലേക്ക് പ്രവശനം ഉണ്ടായിരുന്നില്ല. വീട്ടുകാര്‍ തമ്മിലുള്ള ആശയവിനിമയവും നാമമാത്രമായിരുന്നു. ഒന്നോ രണ്ടോ വാക്കുകളില്‍ കൂടുതല്‍ ആരും ഉരിയാടി കണ്ടിട്ടില്ലത്രേ.
ആറും ഏഴും മാസവും പഴക്കമുള്ള ഭക്ഷണ അവശിഷ്ടങ്ങള്‍ ഗോവണിയില്‍ തൂക്കുകയെന്നത് രാജതങ്കത്തിന്റെയും മക്കളുടെയും ശീലമായിരുന്നുവത്രേ. ഇത് എടുത്തുമാറ്റാന്‍ വേലക്കാരികള്‍ക്കും അനുവാദമുണ്ടായിരുന്നില്ല. പലപ്പോഴും രാജതങ്കം തനിച്ചിരുന്ന് ചിരിക്കുന്നത് കാണാമായിരുന്നുവെന്ന് വേലക്കാരി പറയുന്നു. വീട്ടിലേക്ക് വിരുന്നുകാരോ ബന്ധുക്കളോ വരുന്നത് ആര്‍ക്കും ഇഷ്ടമായിരുന്നില്ല. അനിഷ്ടം അറിയാവുന്നതുകൊണ്ട് തന്നെ അകല്‍ച്ച പാലിക്കാന്‍ ബന്ധുക്കളും ശ്രദ്ധിച്ചിരുന്നു. യൂറോപ്പില്‍ മാത്രം കാണുന്ന തരത്തിലുള്ള ചിലയിനം അപൂര്‍വവസ്തുക്കള്‍ മുകള്‍നിലയില്‍ കണ്ടെത്തിയിട്ടുണ്ട്.
സാത്താന്‍ സേവയുടെ ഭാഗമായി ശരീരത്തില്‍ നിന്നും ആത്മാവിനെ മോചിപ്പിക്കുന്ന ആസ്ട്രല്‍ പ്രൊജക്ഷന്‍ എന്ന പരീക്ഷണമാണ് കൊലപാതകത്തിലൂടെ കേഡല്‍ നടത്തിയതെന്നാണ് മൊഴി. പത്ത് വര്‍ഷമായി ഇതിനുള്ള ശ്രമങ്ങളിലായിരുന്നുവത്രേ ഇയാള്‍. പത്ത് സെന്റില്‍ അധികം വരുന്ന ഭൂമിയില്‍ ആണ് കൊലപാതകം നടന്ന ഇരുനില വീട്. ഈ വിടിനകത്തേക്ക് കാറ്റും വെളിച്ചവും കടക്കാറില്ല എന്നു തന്നെ പറയേണ്ടി വരും. പകല്‍ പോലും വീടിന് ചുറ്റും ഇരുട്ടാണെന്ന് പ്രദേശവാസികള്‍ പറയുന്നു.
ഇന്നലെ ഒരു ഓണ്‍ലൈന്‍ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ തനിക്ക് നേരെ ദിലീപ് നടത്തിയ ആരോപണങ്ങള്‍ക്ക് മറുപടിയുമായി പല്ലിശ്ശേരി രംഗത്ത് .മാധ്യമരംഗത്ത് 35 വർഷമായി,ഇതിനിടയിൽ എന്റെ ശത്രുക്കൾ പോലും ഞാൻ ഒരിക്കലെങ്കിലും പണം വാങ്ങിയെന്നോ, മദ്യപിച്ചുവെന്നോ, പെണ്ണ് പിടിച്ചുവെന്നോ പറഞ്ഞിട്ടില്ല എന്ന് മംഗളം സിനിമയുടെ എഡിറ്റർ ഇൻ ചാർജ് പല്ലിശ്ശേരി പറയുന്നു . പല്ലിശേരിയുടെ പ്രതികരണം ഇങ്ങനെ:
1991 ലാണ് ദിലീപ് അവസാനമായി അസിസ്റ്റന്റ് ഡയറക്ടറായിട്ടുള്ളത്. അതായത് 26 വർഷം മുമ്പത്തെ കാര്യമാണ് പറയുന്നത്. ഇത്രയും വർഷം മുമ്പ് അവൻ അധികം പടത്തിൽ വന്നിട്ടില്ല. തനിക്കെതിരെ നടത്തിയ വ്യക്തിഹത്യയ്ക്ക് എതിരെ കോടതിയിൽ പോകും. മാനം ഉള്ളവർ കോടതിയിൽ പോകും. അതിനാൽ ദിലീപിനെതിരെ കേസ് കൊടുത്ത് കോടതിയിൽ പോകാനാണ് ഇപ്പോഴത്തെ തീരുമാനം. കേസ് കൊടുക്കുമ്പോൾ ഈ കേസ് മാത്രമാകില്ല. ഇവൻ പറയാത്ത കുറേ കാര്യങ്ങൾ ഉണ്ട്. വിവാഹമോചനം, രണ്ടാം വിവാഹം, മറ്റ് കേസുകൾ, കോടികൾ സമ്പാദിച്ചത് സംബന്ധിച്ച്, ഇതിനെല്ലാം കണക്ക് പറഞ്ഞ് കോടിതിയിൽ കയറ്റും എന്നും പല്ലിശ്ശേരി .
കൊച്ചയിൽ നടി ആക്രമിക്കപ്പെട്ട കേസിൽ പല തുറന്നെഴുത്തലുകളും പല്ലിശേരി നടത്തിയിരുന്നു. പൾസർ സുനിയും ദിലീപും തമ്മിലെ ബന്ധമുൾപ്പെടെ ഉയർത്തിക്കാട്ടിയിരുന്നു .. സംഭത്തിൽ ദിലീപിന് പങ്കുണ്ടെന്ന് പല്ലിശേരി ആരോപിച്ചിരുന്നില്ല. എന്നാൽ നടിയും ദിലീപും തമ്മിൽ പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്നാണ് പല്ലിശേരി എഴുതിയത്. മഞ്ജുവാര്യരുമായി ദിലീപ് വിവാഹ മോചനത്തിലേക്ക് എത്തിയ സാഹചര്യവും വിശദീകരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പല്ലിശേരിയെ ദിലീപ് കടന്നാക്രമിക്കുന്നത്. ഇതിനുള്ള മറുപടിയിലാണ് നടനെതിരെ നിയമനടപടിക്കൊരുങ്ങുമെന്ന് പല്ലിശേരി വ്യക്തമാക്കുന്നത്.
പല്ലിശ്ശേരിയുടെ മകനെ സഹ ഡയറക്ടര്‍ ആക്കാന്‍ വന്നപ്പോള്‍ അനുവദിക്കാതെ ഇരുന്നതില്‍ പല്ലിശ്ശേരിയ്ക്ക് തന്നോട് പക ഉണ്ടെന്നു ദിലീപ് അഭിമുഖത്തില്‍ പറഞ്ഞിരുന്നു .ഇതിനു എതിരെയും പല്ലിശ്ശേരി പ്രതികരിക്കുന്നുണ്ട് .എനിക്ക് ഒരേയൊരു മകനേ ഉള്ളു.. അവൻ എംബിഎ ഉയർന്ന മാർക്കോടെ പാസായി മാന്യമായി ജോലി ചെയ്തു ജീവിക്കുകയാണ്. മറ്റുള്ളവർക്ക് വേണ്ടി പലപ്പോഴും പലരോടും ചാൻസ് ചോദിച്ചിട്ടുണ്ട്. മാത്രമല്ല ദീലീപ് ആര്.? ദിലീപ് നല്ല സംവിധായകനല്ല. അങ്ങനെ എനിക്ക് ആവശ്യമുണ്ടായിരുന്നേൽ അവനെക്കാൾ നല്ല സൂപ്പർ ഡയറക്ടർമാർ ഉണ്ട് എന്റെ അടുത്ത സുഹൃത്തുക്കളായി. ഏത് ഭാഷയിലും വേണമെങ്കിൽ പടം എടുക്കാൻ പറ്റിയ സുഹൃത്തുക്കളുണ്ട്. അങ്ങനെ ഞാൻ ചാൻസ് ചോദിച്ചിട്ടുണ്ടേൽ അത് തെളിയിക്കാൻ വെല്ലുവിളിക്കുകയാണ് എന്നും പല്ലിശ്ശേരി പറയുന്നു .
ദീലീപ് ശരിക്കും സൈലന്റ് പ്രതികാരിയാണ്. ചിരിച്ചുകൊണ്ടാണ് കഴുത്തറുക്കുക. ആയിരം കുറുക്കന്മാരുടെ കൗശലം ഉള്ളയാളാണ് ഇയാൾ. ഈ നടിയെ മാത്രമല്ല, മഞ്ജൂവിനെയും ഇയാൾ പീഡിപ്പിച്ചുകൊണ്ടിരിക്കുകയാണ്. പടത്തിൽ നിന്ന് ഔട്ടാക്കാൻ അവർക്കെതിരെ എന്തെല്ലാം ചെയ്ത്കൊണ്ടിരിക്കുന്നു..? എത്ര സംവിധായകരോട് ഇയാൾ പറഞ്ഞിട്ടുണ്ട് അവളെവെച്ച് പടം എടുക്കരുതെന്ന്. അക്രമിക്കപെട്ട നടിയുമായി കുറേ സ്വത്ത് ഇടപാട് ഉണ്ടായിരുന്നു ഇവർക്ക്. കാവ്യയുമായി വിവാഹം കഴിക്കും മുമ്പ് ഈ നടിയും കാവ്യയും ദിലീപും അടങ്ങുന്ന ഒരു ബിസിനസ്സ് ഗ്രൂപ്പ് ഉണ്ടായിരുന്നു. അത് തെറ്റിയപ്പോഴാണ് ആക്രമണം നടന്നത്.
കാവ്യയെ ആരും പ്രതിസ്ഥാനത്തേക്ക് ഇതുവരെ കൊണ്ടുവന്നിട്ടില്ല എന്നും പല്ലിശ്ശേരി പറയുന്നു .പൾസറിന്റെ കേസിൽ ബ്യൂട്ടിഷ്യനെ അറസ്റ്റ് ചെയ്തിട്ടുണ്ടല്ലോ..? കാവ്യയുമായി അടുത്ത ബന്ധം ഉള്ളയാളാണ് ഈ ബ്യൂട്ടിഷ്യൻ. നടിക്ക് ദിലീപുമായി കുറച്ച് റിലേഷൻസ് ഉണ്ടായിരുന്നു. വീണ്ടും അവർ തമ്മിൽ അടുക്കുകയാണെന്ന് തോന്നൽ കാവ്യയ്ക്ക് ഉണ്ടായി. നടിയെ കെട്ടിയിട്ട് രണ്ട് അടി കൊടുക്കണമെന്നാണ് കാവ്യ പറഞ്ഞത്. ഇതെല്ലാം ബ്യൂട്ടീഷ്യൻ റിക്കോർഡ് ചെയ്യുന്നുണ്ടായിരുന്നു. ആ ലേഡി ഇവരുടെ കയ്യിൽ നിന്നും കാശ് വാങ്ങിക്കാം, നടിയുടെ കയ്യിൽ നിന്നും കാശ് വാങ്ങിക്കാം എന്നായിരുന്നു വിചാരിച്ചത്. ഇതെല്ലാം കിട്ടുന്ന അറിവുകൾ മാത്രമാണ് എന്നും പല്ലിശേരി പറയുന്നു.ഇനിയും ഒരുപാട് സത്യങ്ങള്‍ പുറത്തു വരാന്‍ ഇരിക്കുന്നതേ ഉള്ളൂ എന്നും പല്ലിശ്ശേരി പറയുന്നു .