Latest News

തട്ടിക്കൊണ്ടുപോകുന്നതിനിടെ ഓടുന്ന കാറിന്റെ ഡിക്കിയില്‍ നിന്ന് യുവതി ചാടി രക്ഷപ്പെടുന്ന രംഗം വൈറലാകുന്നു.  കഴിഞ്ഞ ചൊവ്വാഴ്ച  അമേരിക്കയിലുള്ള ആൽബമാ സ്‌റ്റേറ്റിലുള്ള ബര്‍മിംഗ്ഹാം സിറ്റിയിലാണ് സംഭവം ഉണ്ടായത് . പോലീസ് പറയുന്നത് ഇങ്ങനെ.. ഇരുപത്തിയൊന്നുകാരി യുവതി സ്വന്തം അപ്പാർട്മെന്റിലേക്ക് നടന്നുപോകുന്നതിനിടെ അക്രമി തോക്കുകാണിച്ച് പണം ആവശ്യപ്പെടുകയായിരുന്നു. പണമില്ലെന്ന് പറഞ്ഞപ്പോള്‍ കാറിന്റെ ഡിക്കിയില്‍ കയറാൻ അക്രമി ആവശ്യപ്പെടുകയും യുവതി അനുസരിക്കുകയുമായിരുന്നു.
നഗരത്തിലെ പല സ്ഥലങ്ങളിലൂടെ കറങ്ങുന്നതിനിടയിൽ അക്രമി ബിർമിങ്ഹാമിലുള്ള ഒരു പെട്രോൾ സ്റ്റേഷനിൽ കയറുകയും തിരിച്ചു വന്ന് കാറിൽ കയറി പുറപ്പെടുന്നതിനിടയിൽ വേഗത്തില്‍ ഓടുന്ന കാറില്‍ നിന്ന് യുവതി പുറത്തേക്ക് ചാടുന്ന വീഡിയോ ആണ് പുറത്തുവന്നിരിക്കുന്നത്. കടയിലേക്ക് ഓടിക്കയറിയ യുവതി പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. നിസ്സാര പരിക്കുകളോടെ യുവതി പോലീസില്‍ അഭയം തേടി. യുവതി പുറത്തുചാടുന്നതിന്റെ സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത് .

 

 
 

കുട്ടിയെ കുത്തിവെക്കാന്‍ എത്തിയ നഴ്‌സിനെ വളര്‍ത്തുനായ കടിച്ചോടിച്ചു. മൂന്ന് ദിവസത്തെ മെഡിക്കല്‍ ക്യാമ്പിനായി ഇടമലക്കുടിയില്‍ എത്തിയ ആരോഗ്യ വകുപ്പിന്റെ ഉദ്യോഗസ്ഥയായ മെറിന മാത്യുവിനാണ് പട്ടികടിയേറ്റത്.വെള്ളിയാഴ്ചയ്യിരുന്നു സംഭവം. ഇടമലക്കുടിയിലെ മീന്‍കൊത്തിക്കുടിയില്‍ പ്രതിരോധകുത്തിവയ്പ് എടുക്കുന്നതിനാണ് മെറിനയും സംഘവും എത്തിയത്. സൂചി കണ്ടതോടെ കുട്ടി വാവിട്ട് കരയുവാന്‍ തുടങ്ങി. ഇത് കണ്ടു  മുറ്റത്ത് നിന്നിരുന്ന നായ കയര്‍ പൊട്ടിക്കുകയായിരുന്നു. തുടര്‍ന്ന്  നായ  മെറീനയുടെ മേല്‍ ചാടിവീണു. പ്രാണരക്ഷാര്‍ത്ഥം ഓടിയ നഴ്‌സിന്റെ കാലിനാണ് കടിയേറ്റത്. പരിക്കേറ്റ മെറിനയെ സഹപ്രവര്‍ത്തകര്‍ തന്നെ ചികിത്സ നല്‍കി.ദേവികുളം പി.എച്ച്.സിയിലെ ജിനുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇടമലക്കുടിയിലെത്തിയത്. ഉള്‍പ്രദേശത്തുള്ള ഗ്രാമങ്ങളില്‍ വിദഗ്ദ്ധ പരിശോധനയും രോഗനിര്‍ണയവും നടത്തുന്നതിനാണ് ഇവര്‍ എത്തിയത്.

മലപ്പുറം ഉപതിരഞ്ഞെടുപ്പില്‍ ഇടതു സ്ഥാനാര്‍ത്ഥിയായി അഡ്വ എം ബി ഫൈസല്‍ മത്സരിക്കും. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് ഫൈസലിനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത്.നിലവില്‍ ജില്ലാ പഞ്ചായത്ത് അംഗവും, ഡിവൈഎഫ്‌ഐ യുടെ ജില്ല പ്രസിഡന്റുമാണ് എം ബി ഫൈസല്‍. ടികെ ഹംസയെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന ജില്ലാ കമ്മിറ്റിയുടെ ആവശ്യത്തെ മറികടന്നാണ് യുവതലമുറയില്‍പ്പെട്ട ഫൈസലിന് സംസ്ഥാന കമ്മിറ്റി അവസരം ഒരുക്കിയത്.
 

ഐശ്വര്യ റായിയുടെ അച്ഛൻ കൃഷ്ണരാജ് റായ് നിര്യാതനായി. ശാരീരിക അസ്വസ്ഥതയെ തുടര്‍ന്ന് സബർബൻ ബാന്ദ്രയിലെ ലീലാവതി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. അച്ഛൻ ആശുപത്രിയിലായതിനെതുടർന്ന് ഐശ്വര്യറായ് ദുബായ് യാത്ര റദ്ധാക്കിയിരുന്നു. ന്യൂയോർക്കിലായിരുന്ന അഭിഷേക് ബച്ചനും കഴിഞ്ഞദിവസം ആശുപത്രിയിൽ എത്തിച്ചേർന്നിരുന്നു. ഐശ്വര്യയുടെ അമ്മ വൃന്ദ, സഹോദരൻ ആദിത്യ എന്നിവരും മരണസമയം സമീപത്തുണ്ടായിരുന്നു. അമിതാഭ് ബച്ചൻ, ജയ ബച്ചൻ തുടങ്ങിയവരും ബോളിവുഡ് സിനിമാലോകം മുഴുവനും ആശുപത്രിയിലേക്ക് എത്തിച്ചേർന്നുകൊണ്ടിരിക്കുകയാണ്.

ബിജെപി തകർപ്പൻ വിജയം നേടിയ ഉത്തർപ്രദേശിൽ മുഖ്യമന്ത്രിയാരെന്ന ആകാംക്ഷ നിറഞ്ഞ ചോദ്യത്തിന് ഉത്തരമായി. മുതിർന്ന ബിജെപി നേതാവും ഗൊരഖ്പുർ എംപിയും വർഗീയ പരാമർശങ്ങളിലൂടെ കുപ്രസിദ്ധനുമായ യോഗി ആദിത്യനാഥിനെ മുഖ്യമന്ത്രിയാക്കാൻ ബിജെപി നേതൃത്വം തീരുമാനിച്ചു. മുഖ്യമന്ത്രി സ്ഥാനത്തേക്ക് പാർട്ടി അവസാന നിമിഷം വരെ പരിഗണിച്ചിരുന്ന പാർട്ടി സംസ്ഥാന അധ്യക്ഷൻ കൂടിയായ കേശവ് പ്രസാദ് മൗര്യ, ലക്നൗ മേയർ ദിനേശ് ശർമ എന്നിവർ ഉപമുഖ്യമന്ത്രിമാരാകുമെന്നും റിപ്പോർട്ടുണ്ട്. മുൻനിശ്ചയപ്രകാരം പുതിയ സർക്കാരിന്റെ സത്യപ്രതിജ്ഞ ഞായറാഴ്ച വൈകിട്ട് നടക്കും.
തിരഞ്ഞെടുപ്പു വിജയം മുതൽ അവസാന നിമിഷം വരെ തുടർന്നുവന്ന അനിശ്ചിതത്വങ്ങൾക്കും, ഒരു ദിവസം നീണ്ടുനിന്ന മാരത്തൺ ചർച്ചകൾക്കും ഒടുവിലാണ് യോഗി ആദിത്യനാഥിനെ മുഖ്യമന്ത്രിയാക്കുന്ന കാര്യത്തിൽ സമവായത്തിലെത്തിയത്. വൈകിട്ടു ചേർന്ന നിയമസഭാ കക്ഷിയോഗത്തിൽ യോഗി ആദിത്യനാഥിനെ ഔദ്യോഗികമായി നിയമസഭാകക്ഷി നേതാവായും തിരഞ്ഞെടുത്തു. കേന്ദ്രമന്ത്രി എം.വെങ്കയ്യ നായിഡുവും മുതിർന്ന ബിജെപി നേതാവ് ഭൂപേന്ദ്ര യാദവും നിരീക്ഷകരെന്ന നിലയില്‍ യോഗത്തിൽ പങ്കെടുത്തു. ലോക്സഭാംഗമായതിനാൽ ചട്ടമനുസരിച്ച് യോഗി ആദിഥ്യനാഥ് എംപി സ്ഥാനം രാജിവച്ച് ആറുമാസത്തിനുള്ളിൽ ജനവിധി തേടി നിയമസഭാംഗമാകണം.

മുഖ്യമന്ത്രി സ്ഥാനത്തേക്കു പൊതുസ്വീകാര്യനെ കണ്ടെത്താൻ വൈകിയത് പാർട്ടി നേതൃത്വത്തെയും വിഷമവൃത്തത്തിലാക്കിയിരുന്നു. അതേസമയം, കേന്ദ്രമന്ത്രി മനോജ് സിന്‍ഹ ഉത്തർപ്രദേശ് മുഖ്യമന്ത്രിയാകുമെന്നായിരുന്നു ഇന്നലെ വരെയുള്ള പൊതുധാരണ. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്, അരുണ്‍ ജയ്റ്റ്ലിയുടെ വിശ്വസ്തന്‍ സതീഷ് മഹാന എന്നിവരുടെ പേരുകളും മുഖ്യമന്ത്രി സ്ഥാനത്തേക്കു പറഞ്ഞുകേട്ടിരുന്നു. ബിജെപി സംസ്ഥാന അധ്യക്ഷൻ കേശവ് പ്രസാദ് മൗര്യയ്ക്കുവേണ്ടി ഒരുവിഭാഗം നേതാക്കള്‍ വാദിച്ചത് രംഗം കൊഴുപ്പിക്കുകയും ചെയ്തു. തുടർന്ന് പ്രതിസന്ധി പരിഹരിക്കാന്‍ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ, കേശവ് പ്രസാദ് മൗര്യയുമായും യോഗി ആദിത്യനാഥുമായും രാവിലെ ചര്‍ച്ചകള്‍ നടത്തി.

അങ്കമാലി ഡയറീസ് എന്ന ചിത്രത്തിന്റെ താരങ്ങള്‍ക്കെതിരെ മൂവാറ്റുപുഴയില്‍ പൊലീസിന്റെ സദാചാര ഗൂണ്ടായിസം. ചിത്രത്തിന്റെ പ്രമൊഷന്റെ ഭാഗമായി ഒരുമിച്ച് കാറില്‍ സഞ്ചരിച്ച താരങ്ങളെ കാര്‍ തടഞ്ഞ് പുറത്തിറക്കി ഇവരോട് അപമര്യാദയായി പെരുമാറിയെന്ന് ഇവര്‍ ആരോപിക്കുന്നു. ചിത്രത്തിന്റെ സംവിധായകനായ ലിജോ ജോസ് പെല്ലിശ്ശേരി ആണ് ഇക്കാര്യം ഫെയ്‌സ്ബുക്ക് ലൈവിലൂടെ പുറത്തുവിട്ടത്.

വണ്ടിക്കുള്ളില്‍ എന്താണ് നടക്കുന്നതെന്ന് ചോദിച്ച് വണ്ടിയിലേക്ക് തലയിട്ടു നോക്കി പൊലീസ് അപമര്യാദയായി പെരുമാറിയെന്നും അനുവാദമില്ലാതെ ചിത്രം പകര്‍ത്തിയെന്നും, താരങ്ങളുടെ പേര് മാറ്റി ക്രിമിനലുകളുടെ പേര് പോലെയാക്കണോ എന്നുവരെ ചോദിച്ചതായും ലിജോ ജോസ് പെല്ലിശ്ശേരി വീഡിയോയില്‍ പറയുന്നു. മൂവാറ്റുപുഴ ഡിവൈഎസ്പിയാണ് പരിശോധന നടത്തിയതെന്നും ലിജോ ജോസ് വീഡിയോയില്‍ വ്യക്തമാക്കുന്നുണ്ട്.

സദാചാര ഗൂണ്ടായിസത്തെ കുറിച്ച് നിരവധി റിപ്പോര്‍ട്ടുകള്‍ നിത്യേനയെന്നോണം പുറത്തുവരുന്ന പശ്ചാത്തലത്തില്‍ സംരക്ഷണം തരേണ്ടവരില്‍ നിന്നു തന്നെ ഇത്തരം ആക്രമണങ്ങളും പെരുമാറ്റവും ഉണ്ടാവുന്നത് ഒരിക്കലും അംഗീകരിക്കാന്‍ പറ്റില്ലെന്നും ലിജോ ജോസ് ഫെയ്‌സ്ബുക്ക് വീഡിയോയില്‍ പറയുന്നു.

അതേസമയം സിനിമയുടെ പരസ്യം വണ്ടിയുടെ ഗ്ലാസ്സിലടക്കം ഒട്ടിച്ച് അകം കാണാന്‍ പറ്റാത്ത രീതിയില്‍ പോവുന്നത് കണ്ടാണ് വാഹനം തടഞ്ഞത്, വാഹനത്തിനുള്ളില്‍ കുറേ ചെറുപ്പക്കാരേയും ഒരു പെണ്‍കുട്ടിയേയും മാത്രമാണ് കണ്ടതെന്നും വാഹനം പതുക്കെ പോവുന്നത് കണ്ട് സംശയം തോന്നിയതിനാല്‍ ഇത് പരിശോധിക്കുക മാത്രമാണ് ചെയ്തതെന്നും മൂവാറ്റുപുഴ ഡിവൈഎസ്പി ബിജുമോന്‍ പറഞ്ഞു.

എംജി സർവകലാശാലയുടെ ഇത്തവണത്തെ ഫിസിയോതെറാപ്പി (ബിപിടി) കോഴ്സിന്‍റെ റാങ്ക് ജേതാവ് ഇന്ന് ഈ ലോകത്തില്ല. ഗാന്ധിനഗർ എസ്എംഇ കോളജിൽ സഹപാഠി പെട്രോളൊഴിച്ച് തീവച്ചു കൊലപ്പെടുത്തിയ ഹരിപ്പാടി ചിങ്ങോലി ശങ്കരമംഗലത്ത് ലക്ഷ്മിക്കാണ് ഇത്തവണത്തെ ഒന്നാം സ്ഥാനം. രണ്ടാം വർഷ പരീക്ഷയിൽ ക്ലാസ് തലത്തിൽ രണ്ടാം സ്ഥാനക്കാരിയായിരുന്നു ലക്ഷ്മി.
കഴിഞ്ഞ ദിവസമാണ് മൂന്നാം വർഷ ഫിസിയോതെറാപ്പിയുടെ ഫലം സർവകലാശാല പ്രഖ്യാപിച്ചത്. തങ്ങളുടെ പൊന്നുമോൾക്കാണ് റാങ്ക് ലഭിച്ചതെന്ന് അറിഞ്ഞതോടെ അമ്മ ഉഷാറാണിയും അച്ഛൻ കൃഷ്ണകുമാറും കണ്ണീർക്കടലിലായി. ലക്ഷ്മിയുടെ സുഹൃത്തുക്കളാണ് റാങ്ക് നേട്ടം വീട്ടിലറിയിച്ചത്.കഴിഞ്ഞ ഫെബ്രുവരി ഒന്നിനാണ് കോളജിലെ പൂർവ വിദ്യാർഥിയായ ആദർശ് പ്രണയാഭ്യർഥന നിരസിച്ചതിന് ലക്ഷ്മിയെ പെട്രോളൊഴിച്ച് തീവച്ചു കൊന്നത്. എസ്എംഇ കോളജ് ലൈബ്രറിയിൽ വച്ചാണ് സംഭവമുണ്ടായത്. ലക്ഷ്മിയെ തീവച്ചതിനൊപ്പം ആദർശും സ്വയം തീവച്ചിരുന്നു. ഇരുവരും മരണത്തിന് കീഴടങ്ങുകയായിരുന്നു

മലയാളത്തിന്റെ പ്രിയ നോവലിസ്റ്റും തിരക്കഥാകൃത്തുമായ ജോയ്സിയുടെ മകൻ ബാലു (23) ബാംഗളൂരിലുണ്ടായ വാഹനാപകടത്തിൽ മരിച്ചു. ഇന്നു പുലർച്ചെ ബാംഗലൂരുവിൽ നടന്ന ബൈക്കപകടത്തിലാണ് ബാലു കൊല്ലപ്പെട്ടത്. ബംഗളുരുവിലെ ഹമ്മനഹള്ളിയിൽ വച്ചായിരുന്നു അപകടം. ബാംഗളൂരുവിലെ ഐടി കമ്പനിയിലായിരുന്നു ജോലി. യുകെയിലേക്ക് പോകാനുള്ള ഒരുക്കത്തിലായിരുന്നു.

മൃതദേഹം ഇന്ന് ബംഗലൂരുവിൽ നിന്ന് കൊണ്ട്‌ വരും. രാത്രി ഒമ്പതു മണിയോടെ കോട്ടയം നട്ടാശേരി വായനശാലയ്ക്കു സമീപത്തുള്ള ചൊവ്വാറ്റുകുന്നേൽ വസതിയിൽ എത്തിക്കും. ഇടുക്കി മുരിക്കാശേരി ഇടയാൽ കുടുംബാംഗം സാലമ്മയാണ് അമ്മ. മകനൊപ്പം ബാംഗളൂരിലായിരുന്നു സാലമ്മ. മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്യുന്ന മഞ്ഞുരുകും കാലം സംവിധാനം ചെയ്യുന്ന മനു ജ്യേഷ്ഠനാണ്. മീനു, സാനു എന്നിരാണ് മറ്റു സഹോദരങ്ങൾ. സംസ്കാരം ഞായറാഴ്ച രണ്ടരയ്ക്ക് പാറമ്പുഴ ബത്ലഹേം പള്ളിയിൽ.

മലയാളത്തിലെ ജനപ്രിയ എഴുത്തുകാരിൽ പ്രമുഖനാണ് ജോയ്സി എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന ജോയ് സി. (ചൊവാറ്റ്കുന്നേൽ). മലയാള വാരികകളില്‍ എഴുതിയിരുന്ന നോവലുകളിലൂടെയാണ് ജോയ്സി ജനപ്രിയനായത്. ജേസി ജൂനിയർ, ജോസി വാഗമറ്റം, സി.വി നിർമ്മല എന്നീ തൂലികാ നാമങ്ങളിലും ഇദ്ദേഹം നോവലുകൾ രചിച്ചിട്ടുണ്ട്.

ലണ്ടന്‍: ബ്രിട്ടനിലെ ഏറ്റവും പ്രായം കുറഞ്ഞ അമ്മയാകാനൊരുങ്ങുകയാണ് പതിനൊന്നുകാരിയായ പെണ്‍കുട്ടി. സംഭവത്തില്‍ അന്വേഷണം നടത്തിയ പോലീസ് മറ്റൊരു ഞെട്ടിക്കുന്ന വിവരം കൂടി പുറത്തു വിട്ടു. പതിനൊന്നുകാരിയുടെ കുട്ടിയുടെ പിതാവും ഒരു പ്രായപൂര്‍ത്തിയാകാത്ത കൗമാരക്കാരനാണ്. ഇവരുടെ വിവരങ്ങള്‍ നിയമ തടസങ്ങളുള്ളതിനാല്‍ പുറത്തു വിട്ടിട്ടില്ല. റിപ്പോര്‍ട്ടുകളനുസരിച്ച് പെണ്‍കുട്ടി ഉടന്‍തന്നെ ഒരു കുഞ്ഞിന് ജന്‍മം നല്‍കും.
ബ്രിട്ടനിലെ ഏറ്റവും പ്രായം കുറഞ്ഞ മാതാവ് 2014ല്‍ കുഞ്ഞിന് ജന്‍മം നല്‍കിയ 12കാരിയാണ്. കുഞ്ഞിന്റെ പിതാവിന് 13 വയസ് മാത്രമായിരുന്നു പ്രായം. ഇവരുടെ കുഞ്ഞിനെ ഇപ്പോള്‍ 28കാരിയായ മുത്തശ്ശിയാണ് സംരക്ഷിക്കുന്നത്. മാതാപിതാക്കള്‍ ഇപ്പോളും സ്‌കൂളില്‍ പഠിച്ചുകൊണ്ടിരിക്കുകയാണ്. എന്നാല്‍ കൗമാരക്കാര്‍ ഗര്‍ഭിണികളാകുന്നതിന്റെയും പ്രസവിക്കുന്നതിന്റെയും നിരക്ക് 70 വര്‍ഷങ്ങള്‍ക്കിടെ ഏറ്റവും കുറവാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

ഗര്‍ഭ നിരോധന മാര്‍ഗ്ഗങ്ങളേക്കുറിച്ച് ചെറുപ്പക്കാര്‍ക്കിടയില്‍ അവബോധം സൃഷ്ടിച്ചതും ഗര്‍ഭച്ഛിദ്രത്തിനായുള്ള സൗകര്യങ്ങള്‍ ലഭ്യമായതുമാണ് ഈ നിരക്ക് കുറയാന്‍ കാരണമെന്ന് വിദഗ്ദ്ധര്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം 19 വയസില്‍ താഴെ പ്രായമുള്ള 25,977 പെണ്‍കുട്ടികള്‍ ഇംഗ്ലണ്ടിലും വെയില്‍സിലും അമ്മമാരായി. ഇത്രയും കുറഞ്ഞ നിരക്ക് 1946ല്‍ മാത്രമാണ് മുമ്പ് രേഖപ്പെടുത്തിയിട്ടുള്ളത്. നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസിന്റെ കണക്കനുസരിച്ച് 24,816 കൗമാരക്കാരാണ് ്46ല്‍ അമ്മമാരായത്.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൃത്രിമ ലിംഗം വെച്ചുകെട്ടി പ്രകൃതി വിരുദ്ധമായി പീഡിപ്പിച്ചെന്ന കേസില്‍ യുവതിയെ അറസ്റ്റു ചെയ്തു. പള്ളുരുത്തി കളത്തിപറമ്പില്‍ വീട്ടില്‍ ചിന്നാപ്പി സനീഷ് എന്നു വിളിക്കുന്ന സിനി (26) ആണു പള്ളുരുത്തി പൊലീസിന്റെ പിടിയിലായത്. ആണ്‍വേഷം ധരിച്ചു 13-കാരിയെ പീ‍ഡിപ്പിച്ചെന്ന കേസിലാണ് അറസ്റ്റ്. പള്ളുരുത്തി സ്വദേശിനിയായ പെണ്‍കുട്ടിയുടെ പരാതിയെ തുടര്‍ന്ന് പള്ളുരുത്തി സി.ഐ. കെ.ജി.അനീഷിന്റെ നേതൃത്വത്തിലുള്ള പോലീസാണ് അറസ്‌ററ് ചെയ്തത്.
പുരുഷനെന്ന വ്യാജേന പെണ്‍കുട്ടിയുമായി അടുത്ത ശേഷം പലവട്ടം പ്രകൃതി വിരുദ്ധ പീഡനത്തിനു വിധേയയാക്കിയെന്നു പൊലീസ് പറയുന്നു. പെണ്‍കുട്ടിയുടെ അയല്‍വീട്ടില്‍ താമസിച്ചിരുന്ന യുവതി വീട്ടില്‍ ആരുമില്ലാത്ത സമയത്താണ് പെണ്‍കുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് വിധേയമാക്കിയതെന്ന് പോലീസ് പറഞ്ഞു. മുറിയില്‍ വസ്ത്രം മാറുകയായിരുന്ന കുട്ടിയുടെ നഗ്നചിത്രം മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ യുവതി, അത് കുട്ടിയെ കാണിച്ച് ഫേസ് ബുക്കിലും, മററ് സാമൂഹ്യമാധ്യമങ്ങളിലും പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി.

തുടര്‍ന്ന് പെണ്‍കുട്ടിയെ സ്വന്തം വീട്ടിലേക്ക് വിളിച്ച് വരുത്തി. വഴങ്ങാതിരുന്ന കുട്ടിയെ മര്‍ദിച്ച് വിവസ്ത്രയാക്കി പ്രകൃതി വിരുദ്ധ പീഡനത്തിന് വിധേയമാക്കിയെന്നും പോലീസ് പറഞ്ഞു. ഇതും മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ ശേഷം കുട്ടിയെ കാണിച്ചിരുന്നു. പീഡനത്തിന് തുണികൊണ്ടുണ്ടാക്കിയ കൃത്രിമ ലൈംഗിക അവയവം ഉപയോഗിച്ചതായും പോലീസ് പറയുന്നു. യുവതി തന്നെ തയ്യാറാക്കിയ ഈ അവയവം പിടിച്ചെടുത്തതായും പോലീസ് വ്യക്തമാക്കി. കുട്ടിയെ പീഡിപ്പിച്ച വീഡിയോ ഉള്ള മൊബൈല്‍ ഫോണുകള്‍, സിംകാര്‍ഡുകള്‍ എന്നിവയും പിടിച്ചെടുത്തു.

കുട്ടിയിലുണ്ടായ മാറ്റങ്ങള്‍ ശ്രദ്ധിച്ച മാതാപിതാക്കള്‍ ബാഗ് പരിശോധിച്ചപ്പോള്‍ സനീഷ് എന്ന പേരില്‍ സിനി കുട്ടിക്കു നല്‍കിയ പ്രണയ ലേഖനങ്ങള്‍ കണ്ടെത്തി. തുടര്‍ന്നു ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരുടെ സഹായത്തോടെ പൊലീസില്‍ പരാതിപ്പെടുകയായിരുന്നു. പൊലീസ് നടത്തിയ പ്രാഥമിക പരിശോധനയില്‍ സിനി യുവതിയാണെന്നു കണ്ടെത്തി. തുടര്‍ന്നു പ്രതിയെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ വിദഗ്ധ പരിശോധനയ്ക്കു വിധേയയായി.
പള്ളുരുത്തി സിഐ കെ.ജി. അനീഷിന്റെ നേതൃത്വത്തില്‍ പ്രതിയുടെ വീട്ടില്‍ പരിശോധന നടത്തി. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. വനിത പൊലീസ് ഓഫിസറുമാരായ എ.ടി. കര്‍മ്മലി, കെ.വി. ഗീത, എം.ആര്‍. ഷീബ, ആര്‍. ഷീബ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണു പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

RECENT POSTS
Copyright © . All rights reserved