വി.എം. സുധീരൻ കെപിസിസി പ്രസിഡന്റ് സ്ഥാനം ഒഴിയുന്നു. അനാരോഗ്യമാണ് കാരണമെന്നാണ് വിശദീകരണം. രാജിക്കത്ത് ഇന്നുതന്നെ കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്ക് അയയ്ക്കുമെന്ന് സുധീരൻ വ്യക്തമാക്കി. തിരുവനന്തപുരത്ത് നടത്തിയ വാർത്താ സമ്മേളനത്തിലാണ് സുധീരൻ ഇക്കാര്യം അറിയിച്ചത്. രാജിതീരുമാനത്തിൽ ഉൾപ്പാർട്ടി രാഷ്ട്രീയമില്ലെന്നും സുധീരൻ അറിയിച്ചു. ബദൽ ക്രമീകരണങ്ങൾ ഉടൻതന്നെ എഐസിസി ഏർപ്പെടുത്തുമെന്നും സുധീരൻ വ്യക്തമാക്കി.
അടുത്തിടെ കോഴിക്കോട്ട് ഒരു പരിപാടിക്കിടെ വേദിയിൽ തെന്നിവീണ സുധീരനു വാരിയെല്ലിനു പരുക്കേറ്റിരുന്നു. തുടർന്നു കഴിഞ്ഞ കുറച്ചുദിവസമായി വിശ്രമത്തിലായിരുന്നു അദ്ദേഹം. ദീർഘകാല ചികിൽസ നടത്തിയെങ്കിൽ മാത്രമേ ഇതു ഭേദമാക്കാൻ സാധിക്കൂവെന്ന് ഡോക്ടർമാർ അറിയിച്ചതായി സുധീരൻ വ്യക്തമാക്കി. ആരോഗ്യപ്രശ്നങ്ങൾ നിമിത്തം മുഴുവൻ സമയവും പാർട്ടിയെ നയിക്കാൻ സാധിക്കില്ലെന്നും അദ്ദേഹം അറിയിച്ചു.
സുധീരന്റെ രാജിക്കുപിന്നിൽ സംഘടനാ കാര്യങ്ങളല്ലെന്നു പറഞ്ഞ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, രാജിയുടെ കാര്യം തന്നെ രാവിലെയാണ് അറിയിച്ചതെന്നും പറഞ്ഞു. രാജി തീരുമാനം അപ്രതീക്ഷിതമാണെന്നും വ്യക്തിപരമായ തീരുമാനമാണ് സുധീരന്റേതെന്നും ചെന്നിത്തല വ്യക്തമാക്കി.
അതേസമയം, തൽക്കാലം പ്രതികരിക്കാനില്ലെന്നായിരുന്നു കോൺഗ്രസ് പ്രവർത്തകസമിതി അംഗം എ.കെ. ആന്റണിയുടെ പ്രതികരണം. എന്നാൽ, സുധീരന്റെ രാജിയെക്കുറിച്ച് താൻ അറിഞ്ഞിരുന്നില്ലെന്ന് മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പറഞ്ഞു.
കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ നിന്നു തട്ടിക്കൊണ്ടുപോയ നവജാത ശിശുവിനെയും കൊണ്ട് യുവതി കുലശേഖരപതിയിൽ എത്തിയതായി ദൃക്സാക്ഷികൾ. കണ്ണങ്കര, കുലശേഖരപതി, കുമ്പഴവടക്ക്, മൈലപ്ര, പള്ളിപ്പടി എന്നിവിടങ്ങളിൽ വ്യാപകമായ തിരച്ചിൽ. നാട്ടുകാരും പൊലീസും ചേർന്ന് ഊടുവഴികളും ആളൊഴിഞ്ഞ വീടുകളും പുരയിടങ്ങളും അരിച്ചുപെറുക്കിയിട്ടും ആരെയും കണ്ടെത്താനായില്ല.
ഉച്ചയ്ക്ക് ഒരുമണിയോടെ സ്വർണ നിറമുള്ള ചുരിദാർ ധരിച്ച യുവതി കൈക്കുഞ്ഞുമായി മുകളിലേക്കു നടന്നു പോകുന്നതു കണ്ടതായി കുലശേഖരപതി പമ്മം വളവിലെ വീട്ടിൽ താമസിക്കുന്ന റംല പറഞ്ഞു. പൊക്കിൾക്കൊടിയുള്ള കുഞ്ഞിന്റെ ദേഹത്ത് തുണി പോലുമില്ലാതെ കൊണ്ടുപോകുന്നതു കണ്ട് ഒന്നുകൂടി നോക്കി. അപ്പോഴേക്കും വേഗം നടന്നുപോയി എന്നാണ് അവർ അറിയിച്ചത്.
ഡിസിസിഎസ് പേവാർഡിനു മുന്നിലൂടെ കുഞ്ഞുമായി പുറത്തേക്ക്. 2. ഓട്ടോറിക്ഷയിൽ കയറി ആശുപത്രിക്കു പുറത്തേക്കു നീങ്ങുന്നു….
രണ്ടരയോടെയാണ് പൊലീസ് തിരഞ്ഞ് എത്തിയത്. ഇതുവഴി യുവതി കുഞ്ഞുമായി പോകുന്നതു കണ്ടോ എന്നു പൊലീസ് ചോദിച്ചപ്പോൾ കണ്ടതായും ലക്ഷണങ്ങളും റംല പറഞ്ഞു. യുവതിക്ക് 25 വയസ്സ് തോന്നിക്കും. കറുത്ത നിറം, അധികം വണ്ണമില്ല. തുടങ്ങിയ അടയാളങ്ങൾ നവജാത ശിശുവിനെ തട്ടിക്കൊണ്ടുപോയ യുവതിയുടെ സിസിടിവി ദൃശ്യങ്ങളുമായി യോജിക്കുന്നതായിരുന്നു. ഇതെ തുടർന്ന് ആറന്മുള, പത്തനംതിട്ട സ്റ്റേഷനുകളിലെ പൊലീസ് ഇവിടെ വ്യാപകമായ തിരച്ചിൽ നടത്തി. ഒപ്പം നാട്ടുകാരും കൂടി. ലക്ഷംവീട് ഭാഗത്തു കൂടി കുമ്പഴ വടക്കിലേക്കു കടന്നതായി ഇതിനിടെ വിവരം കിട്ടി. ഉടനെ പൊലീസ് അവിടേക്കു തിരിച്ചു. റബർ തോട്ടങ്ങളും ഇതര സംസ്ഥാനക്കാർ താമസിക്കുന്ന വീടുകളും പൊലീസും നാട്ടുകാരും തിരഞ്ഞു.
കോഴഞ്ചേരിയിലെ ജില്ലാ ആശുപത്രിയിൽ നിന്നു കുഞ്ഞിനെ തട്ടിക്കൊണ്ടു പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ. 1. കുഞ്ഞിനെ കൈക്കലാക്കാൻ പ്രസവമുറിക്കകത്തു നിന്നു പുറത്തേക്കു വരുന്ന യുവതി. 2. കുഞ്ഞിനെ കൈക്കലാക്കിയ ശേഷം പ്രസവ മുറിക്കകത്തേക്കു തിരികെ കയറുന്നു
കുലശേഖരപതിയിൽ അടഞ്ഞു കിടക്കുന്ന മിൽമ ചില്ലിങ് പ്ലാന്റിന്റെ സ്ഥലത്തും നാട്ടുകാർ മതിൽ ചാടിക്കടന്നു തിരച്ചിൽ നടത്തി. സംഭവം അറിഞ്ഞ് വിവിധ സ്ഥലങ്ങളിൽ നിന്ന് ഇരുചക്രവാഹനങ്ങളിലും ഓട്ടോയിലും ആളുകൾ എത്തി. ഇതിനിടെ പമ്മം അങ്കണവാടിയോടു ചേർന്നുള്ള ഒറ്റമുറിയിൽ സ്ത്രീയും പുരുഷനും താമസിക്കുന്നുണ്ടെന്നും സിസിടിവിയിൽ കണ്ട യുവതിയുമായി സാമ്യം ഉണ്ടെന്നും ചിലർ പൊലീസിനോടു പറഞ്ഞു.
ഉണ്ടായിരുന്ന മുഴുവൻ പൊലീസിനെയും വിളിച്ചുവരുത്തി വീട് വളഞ്ഞു. അപ്പോഴാണ് അറിയുന്നത് ഒന്നര മണിക്കൂർ മുമ്പ് സ്ത്രീ വീടു പൂട്ടി പുറത്തുപോയെന്ന്. ഇതോടെ പൊലീസിനും നാട്ടുകാർക്കും സംശയം ഇരട്ടിച്ചു. ഇവരെ കണ്ടാൽ അപ്പോൾ തന്നെ അടി കൊടുക്കണമെന്നു വരെ ചിലർ പദ്ധതിയിട്ടു. ഇതിനിടെ ഈ യുവതിയോടൊപ്പം താമസിക്കുന്ന പുരുഷനെ പൊലീസ് കണ്ടെത്തി. കൂടൽ സ്വദേശികളാണെന്നും ഇവിടെ വാടകയ്ക്കു താമസിക്കാൻ തുടങ്ങിയിട്ടു രണ്ടാഴ്ചയേ ആയിട്ടുള്ളൂവെന്നും അദ്ദേഹം പൊലീസിനോടു വിശദീകരിച്ചു. യുവതിയുടെ ഫോണിൽ വിളിപ്പിച്ചപ്പോൾ കോഴഞ്ചേരിയിൽ നിന്നു ബസിൽ അവർ പത്തനംതിട്ടയിലേക്കു വരുന്നതായി വിവരം കിട്ടി. ബസിനു പിന്നാലെ പൊലീസ് കൂടി.
ബസ് സ്റ്റാൻഡിൽ എത്തിയപ്പോൾ ഇവരെ വനിതാ പൊലീസ് തടഞ്ഞു. നേരെ സ്റ്റേഷനിൽ കൊണ്ടുപോയി. യുവതിയെ കണ്ടതായി പറഞ്ഞ റംലയെ പമ്മത്തുനിന്നു പൊലീസ് വരുത്തി ഇവരെ കാണിച്ചു. പക്ഷേ, ഇവരല്ലെന്നും കുറേക്കൂടി കറുപ്പുനിറമുള്ള യുവതിയാണ് കുഞ്ഞിനെയും കൊണ്ടു പോയതെന്നും പറഞ്ഞതിനെ തുടർന്നു വിട്ടയച്ചു. നിരാശയോടെ പൊലീസ് വീണ്ടും തിരച്ചിലിന് ഇറങ്ങി.
സുചിലീക്സ് ഭീഷണി ഒഴിയുന്നില്ല .തമിഴ് താരങ്ങളുടെ നഗ്നചിത്രങ്ങള്‍ പുറത്തുവിട്ടതിനു പിന്നാലെ മലയാളി നടിമാരെ ഉന്നം വെച്ചു സുചിലീക്സ് .നസ്രിയയുടെ ചിത്രമാണ് പുതുതായി സുചിത്ര പുറത്തുവിട്ടിരിക്കുന്നത്. ചിത്രം കണ്ടാല്‍ തന്നെ മോര്‍ഫ് ചെയ്തതാണെന്ന് മനസ്സിലാക്കാം.സുചിത്രയുടേതു തന്നെയാണോ അക്കൗണ്ട് എന്ന് ഉറപ്പില്ല. സുചിത്രയുടെ പേരില്‍ വ്യാജ ഐഡികളും ട്വിറ്ററില്‍ സജീവമാണ്.സമാനമായി പ്രേമം നായിക മഡോണയുടെ അര്‍ദ്ധനഗ്ന ചിത്രങ്ങളും സുചിലീക്സ് പുറത്തുവിട്ടിരുന്നു .ഇതെല്ലം തന്നെ വ്യാജം ആണെന്നാണ് നിഗമനം .
ധനുഷും അനിരുദ്ധ് രവിചന്ദറും ആന്‍ഡ്രിയയും ഉള്‍പ്പെടുന്ന മുന്‍ നിര തമിഴ് സിനിമ പ്രവര്‍ത്തകരുടെ സ്വകാര്യ ചിത്രങ്ങളാണ് ഇതിനോടകം സുചിത്രയുടെ അക്കൗണ്ട് വഴി പുറത്തുവന്നത്. ധനുഷും അനിരുദ്ധും ചേര്‍ന്ന് മയക്കു മരുന്നു നല്‍കി തന്നെ പീഡിപ്പിച്ചുവെന്നും സുചിത്ര ആരോപിച്ചു. ഒരു പാര്‍ട്ടിയില്‍ പങ്കെടുക്കുന്നതിനിടെ തന്റെ കൈ ധനുഷിന്റെ സംഘത്തില്‍പ്പെട്ടവരില്‍ ആരോ പിടിച്ച് വളച്ച് ചതച്ചുവെന്ന് ആരോപിച്ച് കൈയുടെ ചിത്രമടങ്ങുന്ന ട്വീറ്റുമായാണ് സുചിത്ര ആദ്യമെത്തിയത്. ഇതിനു പിന്നാലെയാണ് കോളിവുഡിനെ ഞെട്ടിച്ച വെളിപ്പെടുത്തലുകള്‍ ഒന്നിനു പുറകെ ഒന്നായി എത്തിയത്. എവിടെ നിന്നാണ് സുചിത്രയ്ക്ക് ഇത്തരം ചിത്രങ്ങളും വീഡിയോകളും കിട്ടിയതെന്നെന്നും സുചിത്ര തന്നെയാണോ ചെയ്യുന്നതെന്നുമുള്ള കാര്യത്തില്‍ ആശയക്കുഴപ്പം തുടരുകയാണ്. ഇതൊന്നും താനല്ല ചെയ്യുന്നത്, അക്കൗണ്ട് ആരോ ഹാക്ക് ചെയ്തുവെന്നുമാണ് സുചിത്ര പറയുന്നത്.എന്തായാലും സംഭവം വന്‍ വിവാദം ആയിരിക്കുകയാണ് .
അഴീക്കലില്‍ സദാചാര ഗുണ്ടായിസത്തിന് ഇരയായ പെണ്‍കുട്ടിക്ക് നേരെ വധഭീഷണിയും. സംഭവത്തില്‍ പെണ്‍കുട്ടി കൊല്ലം ശൂരനാട് പോലീസില്‍ പരാതി നല്‍കാനൊരുങ്ങുകയാണ്. പിന്നില്‍ പ്രതികളുടെ സുഹൃത്തുക്കളാണെന്നാണ് സംശയം. സദാചാര ഗുണ്ടകളുടെ ആക്രമണത്തിന് ഇരയാകുകയും പിന്നെയും അപമാനിക്കപ്പെടുകയും ചെയ്ത പെണ്‍കുട്ടിയുടെ സുഹൃത്ത് അനീഷ് നേരത്തേ ആത്മഹത്യ ചെയ്തിരുന്നു.
ഒരുത്തന്‍ ചത്തു ഇനി അവനെ തേടി പോകേണ്ട കാര്യമില്ല, ഇവളെക്കൂടി ചേറില്‍ താഴ്ത്തണമെന്നാണ് പ്രതികളുടെ സുഹൃത്തുക്കള്‍ എന്ന് സംശയിക്കുന്ന ചിലര്‍ ഭീഷണി മുഴക്കിയതായി ആരോപണം ഉയർന്നിരിക്കുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി പെണ്‍കുട്ടി പോലീസിൽ പരാതി നൽകി.കഴിഞ്ഞ ഫെബ്രുവരി 14 നായിരുന്നു അനീഷും ശൂരനാട് സ്വദേശിനിയായ പെണ്‍കുട്ടിയും അഴീക്കൽ ബീച്ചിൽ വെച്ച് സദാചാര ഗുണ്ടകളൂടെ അക്രമത്തിന് ഇരയായത്. പ്രതികള്‍ രംഗം ഷൂട്ട് ചെയ്ത് സാമൂഹ്യ മാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുകയും ചെയ്തിരുന്നു.
കേസില്‍ പെണ്‍കുട്ടികയെ കൂടി ഇല്ലാതാക്കിയാല്‍ കേസിലെ തെളിവുകള്‍ ഇല്ലാതാകുമെന്ന് ഇവര്‍ വിലയിരുത്തിയതായുമാണ് പെണ്‍കുട്ടി ആരോപിക്കുന്നത്. കേസില്‍ ധനേഷ്, രമേശ് എന്നീ രണ്ടു പേര്‍ക്കെതിരേ നേരത്തേ കേസെടുത്തിരുന്നു.
കാമുകനൊപ്പം അവധിക്കാലം അടിച്ചു പൊളിക്കാന്‍ യു എ ഇയില്‍ എത്തിയ ഉക്രൈന്‍ യുവതി ഇപ്പോള്‍ ജയിലില്‍ . യു എ ഇയില്‍ എത്തിയ ഉക്രൈന്‍ യുവതിയ്ക്കാണ് ഈ ദുരനുഭവം .വിവാഹത്തിനു മുന്പ് ഗര്‍ഭിണിയായി എന്നതാണ് യുവതി ചെയ്ത കുറ്റം .അവധിക്കാലം ആഘോഷിക്കാന്‍ എത്തിയ യുവതിക്ക് ഒരു വയറുവേദന വന്നതിനെ തുടര്‍ന്ന് ആശുപത്രിയില്‍ വന്നപ്പോഴാണ് അവിവാഹിതയായ യുവതി ആണ് ഗര്‍ഭിണി ആയതു എന്ന് അധികൃതര്‍ അറിഞ്ഞത്.
യുവതി ഗര്‍ഭിണിയാണെന്നും ഇവര്‍ വിവാഹതരല്ലെന്നും അറിഞ്ഞ ഡോാക്ടര്‍ ഉടന്‍ തന്നെ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.വിവാഹപൂര്‍വ്വ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടു എന്ന കുറ്റത്തിനാണ് ഇവര്‍ ജയിലിലായത്.വിവാഹപൂര്‍വ ലൈംഗികബന്ധം യു എ ഇയില്‍ കുറ്റകരമാണ്. യുവാവ് കഴിഞ്ഞ അഞ്ചു വര്‍ഷമായി ഇവിടെ ജോലി ചെയ്തു വരികയായിരുന്നു. 2014 മുതല്‍ ഇവര്‍ തമ്മില്‍ പ്രണയത്തിലായിരുന്നു. അവധിക്കാലം ആസ്വദിക്കുന്നതിനു വേണ്ടിയായിരുന്നു യുവാവ് കാമുകിയെ യു എ ഇയില്‍ കൊണ്ടു വന്നത്. വിവാഹപൂര്‍വ ലൈംഗിക ബന്ധത്തിന്റെ പേരില്‍ അറസ്റ്റിലായാല്‍ ദീര്‍ഘകാലം ജയിലില്‍ കഴിയേണ്ടി വരുന്ന നിയമമാണ് യു എ ഇയ്ക്കുള്ളത്.
ബ്രിട്ടനിലെ എലിസബത്ത് രാജ്ഞിയുടെ കൈവശം എപ്പോഴും ഒരു പഴ്‌സ് ഉണ്ടാകാറുണ്ട്. യാത്രകളിലും വിരുന്നുകളിലും ചര്‍ച്ചകളിലുമെല്ലാം ഈ പഴ്‌സ് ഉണ്ടായിരിക്കും. രാജ്യത്തെയും രാജകുടുംബത്തെയും സംബന്ധിച്ച പ്രധാനവിവരങ്ങളോ മേക്കപ്പ് സാധാനങ്ങളോ ഒക്കെയാണ് അതിനുള്ളിലെന്നായിരുന്നു ഇതുവരെ പലരും കരുതിയത്. എന്നാല്‍ ഈ ധാരണ തെറ്റാണെന്നു രാജകുടുംബത്തിന്റെ ജീവചരിത്രകാരനായ ഹ്യൂഗോ വിക്കേഴ്‌സ് വെളിപ്പെടുത്തുന്നു.
തന്റെ ജീവനക്കാര്‍ക്കുള്ള രഹസ്യ സന്ദേശങ്ങളാണ് രാജ്ഞി ഇതിലൂടെ നല്‍കുന്നത്. സംസാരിക്കുന്നതിനിടെ പഴ്‌സ് ഒരു കൈയില്‍നിന്നും മറുകൈയിലേക്ക് മാറ്റുന്നത് സംഭാഷണം അവസാനിപ്പിക്കാന്‍ സമയമായതിന്റെ സൂചനയാണ്. ഭക്ഷണത്തിനിടെ പഴ്‌സ് മേശപ്പുറത്ത് വയ്ക്കുന്നത് ഉടന്‍ ഭക്ഷണം അവസാനിപ്പിക്കുമെന്ന സന്ദേശമാണ്. സംഭാഷണത്തിനിടെ പഴ്‌സ് മേശപ്പുറത്ത് വെയ്ക്കുന്നത് അത്യാവശ്യമായി മറ്റാരോ സംസാരിക്കാന്‍ കാത്തുനില്‍ക്കുന്നുവെന്ന വ്യാജേന തന്നെ ഇവിടെനിന്നും മാറ്റണമെന്നുള്ളതിന്റെ സൂചനയാണെന്നും സംസാരത്തിനിടെ വിവാഹമോതിരം തിരിക്കുന്നത് സംഭാഷണം തുടരാന്‍ താല്‍പര്യമില്ലെന്നും തന്നെ എത്രയും വേഗം അവിടെനിന്നും രക്ഷപ്പെടുത്തണം എന്നുമാണെന്നും വിക്കേഴ്‌സ് വെളിപ്പെടുത്തുന്നു.
ചെന്നൈ: തമിഴ് സിനിമാ ലോകത്തെ ഇളക്കി മറിക്കുന്ന സുചിലീക്ക്‌സ് നിരവധി സെലിബ്രിറ്റികളെയാണ് ഞെട്ടിച്ചു കൊണ്ടിരിക്കുന്നത്. ഓരോ ദിവസവും നടിമാരുടെയും നടന്‍മാരുടെയും രഹസ്യ വീഡിയോകളും ചിത്രങ്ങളും പുറത്തുവിട്ട് സുചിലീക്ക്‌സ് ചര്‍ച്ചാ വിഷയമായി കഴിഞ്ഞു. എന്നാല്‍ സെലിബ്രിറ്റികള്‍ക്ക് എതിരായ ഇത്തരം ആക്രമണം ഇപ്പോള്‍ തുടങ്ങിയതല്ല. സോഷ്യല്‍ മീഡിയകള്‍ സജീവമാവുന്നതിന് വളരെ മുമ്പ് തന്നെ ഇത്തരം വ്യക്തിഹത്യ നടന്നിരുന്നതായി പ്രമുഖ നടി ചൂണ്ടിക്കാട്ടുന്നു. തനിക്കു നേരിട്ട ആരോപണങ്ങളെക്കുറിച്ചും ഇവയെ അതിജീവിച്ചതിനെക്കുറിച്ചും നടി വെളിപ്പെടുത്തുന്നു.
കാഞ്ചി മഠത്തിലെ ആചാര്യമാരില്‍ ഒരാളുമായി നടിക്ക് അവിഹിത ബന്ധമുണ്ടെന്നായിരുന്നു ചില മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത. അന്നു സ്വര്‍ണമാല്യ വിവാഹമോചിത ആയിരുന്നുവെന്നതും അഭ്യൂഹങ്ങള്‍ക്ക് ആക്കം കൂട്ടി. ഒരു സ്ത്രീക്കെതിരേ ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുക എളുപ്പമാണ്. ഈ സ്ത്രീ ഒരു നടിയോ കലാകാരിയോ ആണെങ്കില്‍ കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമായി. ഇതാണ് സമൂഹത്തിന്റെ ചിന്താഗതിയെന്നും സ്വര്‍ണമാല്യ പറഞ്ഞു. ഒരു സ്ത്രീക്കെതിരേ ആരോപണം ഉന്നയിക്കുമ്പോള്‍ അതില്‍ സത്യമുണ്ടോയെന്നു പരിശോധിക്കാനൊന്നും ആരും തയ്യാറാവില്ല. മറിച്ച് ആ സ്ത്രീയെ ഒരു വേശ്യയെപ്പോലെയാണ് ജനങ്ങള്‍ കാണുക. ജനങ്ങളുടെ ഈ ചിന്താഗതിയെയാണ് ചോദ്യം ചെയ്യപ്പെടേണ്ടതെന്നു നടി വിശദമാക്കി.
അന്നു പ്രതിസന്ധി ഘട്ടത്തില്‍ തളര്‍ന്നുനിന്നപ്പോള്‍ ഒരാള്‍പ്പോലും തനിക്കു വേണ്ടി സംസാരിച്ചില്ലെന്ന് സ്വര്‍ണമാല്യ പറഞ്ഞു. 2004ല്‍ എനിക്ക് 21 വയസ്സ് മാത്രമുള്ളപ്പോഴാണ് ഈ ആരോപണങ്ങള്‍ നേരിട്ടത്. ഇന്നത്തേതുപോലെ എന്റെ ഭാഗം വിശദീകരിക്കാന്‍ സോഷ്യല്‍ മീഡിയകളുടെ സഹായവും അന്നു ലഭിച്ചിരുന്നില്ലെന്നും നടി കൂട്ടിച്ചേര്‍ത്തു. കടുത്ത മനോവിഷമം മൂലം താന്‍ അന്നു ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചിരുന്നതായി നടി വെളിപ്പെടുത്തി. വിവാഹമോചനത്തിനു പിന്നാലെ ഇത്തരമൊരു ആരോപണം കൂടി നേരിടേണ്ടി വന്നത് മാനസികമായി തന്നെ തകര്‍ത്തതായും സ്വര്‍ണമാല്യ പറഞ്ഞു.
ഒരു ദിവസം വിമാനത്താവളത്തില്‍ വച്ച് തനിക്കൊപ്പം നില്‍ക്കുകയായിരുന്ന അമ്മയ്‌ക്കെതിരേയും കുറച്ചു സ്ത്രീകള്‍ കൂടിനിന്ന് മോശപ്പെട്ട കാര്യങ്ങള്‍ പറയുന്നത് കേള്‍ക്കാനിടയായത് തന്നെ ഉലച്ചുവെന്നു നടി വെളിപ്പെടുത്തി. അക്കാലത്തെ മറ്റൊരു ട്രെന്‍ഡായിരുന്നു നടിയുടെ മുഖവുമായി സാമ്യമുള്ള യുവതിയുടെ നഗ്‌നവീഡിയോ നടിയുടേതെന്ന പേരില്‍ പ്രചരിപ്പിക്കുന്നതെന്ന് സ്വര്‍ണമാല്യ പറഞ്ഞു. അന്നു തന്റെ പേരിലും ഇത്തരം വീഡിയോ പ്രചരിച്ചിരുന്നതായി നടി കൂട്ടിച്ചേര്‍ത്തു.
അബുദാബിയിൽ മലയാളി യുവതി വാഹനമിടിച്ച് മരിച്ചു. തൃശൂർ ചാലക്കുടി ആളൂരിലെ ജെയിംസ്–ഷൈല ദമ്പതികളുടെ മകൾ സ്മൃതി ജെയിംസാ(25)ണ് മരിച്ചത്. ബുധനാഴ്ച വൈകിട്ട് നഗരത്തിലെ ബസ് സ്റ്റേഷന് സമീപം റോഡിന് കുറുകെ കടക്കുമ്പോൾ കാറിടിക്കുകയായിരുന്നു. ഗുരുതര പരുക്കേറ്റ സ്മൃതിയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അബുദാബി മുറൂർ റോഡിലെ അൽഫലാഹ് പ്ലാസക്ക് സമീപമുളള ഗ്ലോബൽ വിങ്സ് റെന്റ് എ കാറിലെ എച്ച് ആർ മാനേജരാണ് സ്മൃതി. രണ്ട് വർഷമായി കമ്പനിയിൽ ജോലി ചെയ്യുന്നു. പിതാവ് ജെയിംസ് മുസഫയിലെ സ്വകാര്യ കമ്പനിയിലും അമ്മ ഷൈലജ അബുദാബി എൽ എൽ എച്ച് ആശുപത്രിയിൽ നഴ്സായും ജോലി ചെയ്യുന്നു. അബുദാബി ഹംദാൻ സ്ട്രീറ്റ് ഡു ഓഫീസിന് സമീപം വർഷങ്ങളായി മാതാപിതാക്കളോടൊപ്പമാണ് സ്മൃതി താമസിച്ച് വരുന്നത്. ഒരു മാസം മുമ്പാണ് നാട്ടിൽ പോയി വന്നത്. മൃതദേഹം നാട്ടിൽ കൊണ്ട് പോകുമെന്ന് ബന്ധുക്കൾ പറഞ്ഞു.
അമേരിക്കയിൽ യുവാവിനെ രണ്ട് തവണ ബലാത്സംഗം ചെയ്ത കേസിൽ അറസ്റ്റിലായ യുവതിയെ കോടതിയിൽ ഹാജരാക്കി. ലണ്ടനിലെ സൗത്ത് ഷീൽഡിസ് സ്വദേശിയായ കാത്തി ബ്രണ്ണൻ (26) എന്ന യുവതിക്കെതിരെയാണ് കോടതിയിൽ വിചാരണ ആരംഭിച്ചത്. ജനുവരിയിലാണ് കാത്തി ബ്രണ്ണൻ എന്ന യുവതി യുവാവിനെ പീഡിപ്പിച്ചത്.
ബലാത്സംഗക്കേസിൽ യുവതിക്കെതിരായ വിചാരണ നാല് ദിവസമെങ്കിലും നീണ്ടുനിൽക്കുമെന്നാണ് പ്രോസിക്യൂട്ടർ അറിയിച്ചത്. വിചാരണയുടെ ഭാഗമായി ആദ്യദിനം യുവതിയുടെ പേര് സ്ഥിരീകരിക്കൽ മാത്രമാണ് കോടതിയിൽ നടന്നത്. കുറ്റം നിഷേധിക്കാനോ മറ്റോ ഉള്ള അനുമതി യുവതിക്ക് കോടതി നൽകിയില്ല.ആക്രമണത്തിനിരയായ യുവാവിന്റെ പേരോ മറ്റ് വിവരങ്ങളോ കോടതി പുറത്ത് വിട്ടിട്ടില്ല. കാത്തി ബ്രണ്ണന് ജാമ്യമനുവദിച്ച കോടതി സെപ് തംബർ 25 ന് കേസ് വീണ്ടും പരിഗണിക്കുമെന്ന് അറിയിച്ചു. അതേസമയം ബലാത്സംഗക്കേസിൽ അറസ്റ്റിലായ യുവതിയെ കാണാൻ നിരവധി ആളുകൾ കോടതി പരിസരത്ത് എത്തിയിരുന്നു.
നടി ഭാവനയുടെയും പ്രമുഖ കന്നട നിർമാതാവും ബിസിനസ്സുകാരനുമായ നവീനിന്റെയും വിവാഹംനിശ്ചയം കഴിഞ്ഞു.ആഡംബരമൊഴിവാക്കി കൊച്ചിയിൽ നടന്ന ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.ഹണി ബീ 2–വാണ് ഭാവനയുടേതായി പുറത്തിറങ്ങാൻ പോകുന്ന പുതിയ ചിത്രം. പൃഥ്വിരാജിന്റെ പുതിയ സിനിമയായ ആദത്തിലും ഭാവനയാണ് നായിക.വിവാഹം എന്ന് ഉണ്ടാകും എന്ന് സ്ഥിരീകരണം വന്നിട്ടില്ല .