Latest News

ഭര്‍ത്താവിനെയും മകളെയും കൊന്നശേഷം കാമുകന്‍ ചോദിച്ചു മോനെയും കൊല്ലട്ടേ ആരിലും നടുക്കമുളവാക്കുന്ന ഒരു സംഭവമാണിത്. സ്ത്രീത്വത്തിനു തന്നെ അപമാനമായി രണ്ടു മക്കളുടെ അമ്മയായ ഒരു സ്ത്രീ കാമുകനുമായി ചേര്‍ന്ന് നടത്തിയ ഈ ഹീനകൃത്യം ഉത്തര്‍ പ്രാദേശിനെയാകെ ഞെട്ടിച്ചിരിക്കുകയാണ്. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ സ്ഥലമായ ഗോരഖ്പൂരിലാണ് ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഈ ദാരുണ സംഭവം നടന്നത്. കാന്റ – ബിഷന്‍പൂര്വ ഏരിയയില്‍ താമസക്കാര നായ വിവേക് പ്രതാപ് സിങ്ങിനെയും ( 35 ), മകളെയുമാണ് ( 8 ) ഭാര്യ സുഷമാ സിങ്ങും കാമുകന്‍ ഡബ്‌ള്യൂ സിങ്ങും ചേര്‍ന്ന് കൊലചെയ്തത്. ഈ രണ്ടു കൊലപാതകങ്ങളും നേരിട്ടുകണ്ട ഇവരുടെ മകന്‍ ആരുഷ് (6 ) നെയും കടന്നുപിടിച്ചുകൊണ്ട് ഡബ്‌ള്യു സിംഗ് സുഷമയോട് ചോദിച്ചു. ഇവനെയും കൊല്ലട്ടെ..? സുഷമ അയാളെ തടഞ്ഞുകൊണ്ട് പറഞ്ഞു. വേണ്ട ഇത് നിന്റെ മോനാണ്. അത് കേട്ട മാത്രയില്‍ അയാള്‍ പിന്തിരിയുകയായിരുന്നു. ഇല്ലെങ്കില്‍ അതിനെയും കൊല്ലുമായിരുന്നു.

Wife Murdered her husband with the help of BF

രണ്ടുപേര്‍ക്കും ഒന്നിച്ചു ജീവിക്കാന്‍ വേണ്ടിയായിരുന്നു ഇത്. കഴിഞ്ഞ 12 വര്‍ഷമായി അതായത് സുഷമയുടെ വിവാഹത്തിന് മുന്‍പ് മുതല്‍ തുടങ്ങിയ ബന്ധമായിരുന്നു സുഷമയും ഡബ്‌ള്യു സിങ്ങും തമ്മില്‍.  ഭര്‍ത്താവ് വീട്ടിലില്ലാത്ത അവസരം നോക്കി ഡബ്ല്യൂ സിംഗ് സ്ഥിരമായി അവിടെ സന്ദര്‍ശകനായിരുന്നു. ഇത് ഭർത്താവിന്റെ ചെവിയിലെത്തിയതോടെയാണ് കൊലപാതകത്തിനുള്ള ശ്രമം ഇവര്‍ രണ്ടാളും രഹസ്യമായി കൊലപാതകം പ്ലാന്‍ ചെയ്തതും അത് നടപ്പാക്കിയതും. ആറ് വയസ്സുകാരന്‍ ആരുഷ് പൊലീസിന് നല്‍കിയ മൊഴിയിലാണ് കൊലപാതകത്തിന്റെ മുഴുവന്‍ ചുരുളും ഒന്നൊന്നായി അഴിയുന്നത്.

Wife Murdered her husband with the help of BF

അച്ഛന്റെയും സഹോദരിയുടെയും മൃതദേഹം കണ്ടു പൊട്ടിക്കരഞ്ഞു കൊണ്ട് ആ പിഞ്ചുബാലന്‍ അടുത്തുനിന്ന കെന്റ് സ്‌റ്റേഷന്‍ ടൗണ്‍ ഇന്‍സ്‌പെക്ടര്‍ അഭയ് മിശ്രയോട് ഈ കൊലചെയ്തത് ഡബ്‌ള്യു സിംഗ് ആണെന്നും അമ്മയാണ് തറയില്‍വീണ രക്തമെല്ലാം തുടച്ചുകളഞ്ഞ തെന്നും പരസ്യമായി വിളിച്ചുപറഞ്ഞത് എല്ലാവരെയും അത്ഭുതസ്തബ്ധരാക്കി. അതാണ് കേസില്‍ വഴിത്തിരിവായത്. കൊലനടന്ന ദിവസം അര്‍ധരാത്രി ഡബ്ല്യൂ സിങ്ങും മറ്റു രണ്ടുപേരും വാതിലില്‍ മുട്ടി. സുഷമായാണ് വാതില്‍ തുറന്നത്. അവര്‍ കട്ടിലില്‍ ഉറങ്ങുകയായിരുന്ന വിവേകിനേയും മകളെയും കഴുത്തു ഞെരിച്ചു കൊല്ലുകയായിരുന്നു. പിടഞ്ഞുമാറി രക്ഷപെടാന്‍ ശ്രമിച്ച വിവേകിനെ ഒരാള്‍ ഇഷ്ടികകൊണ്ട് തലക്കടിച്ചതിനാല്‍ തലപൊട്ടി മുറിവില്‍ക്കൂടി തറയിലാകെ രക്തമായി. എന്നാല്‍ പെണ്‍കുട്ടി ഒന്ന് പിടയുകപോലുമുണ്ടായില്ലെന്നു ഡബ്ല്യൂസിങ് തന്റെ മൊഴിയില്‍പ്പറഞ്ഞു. കൊലക്കു ശേഷം ഇരുവരുടെയും മൃതദേഹം പുറത്തുകൊണ്ടു പോയി റോഡരുകില്‍ തള്ളുകയായിരുന്നു. വാഹനമിടിച്ചു കൊല്ലപ്പെട്ടു എന്ന് വരുത്തുകയായിരുന്നു ലക്ഷ്യം.

Wife Murdered her husband with the help of BF

തറയില്‍ വീണ ഭര്‍ത്താവിന്റെ രക്തം തെളിവുനശിപ്പിക്കാനായി തുടച്ചു മാറ്റിയത് സുഷമയായിരുന്നു. അതിനു ശേഷം ഇക്കാര്യങ്ങളൊന്നും പുറത്തുപറയരുതെന്നു 6 വയസ്സുള്ള മകനെ അവര്‍ പറഞ്ഞു ബോദ്ധ്യപ്പെടുത്തുകയും ചെയ്തു. സ്ത്രീത്വത്തിനുതന്നെ കളങ്കമേല്‍പ്പിച്ച ഈ സ്ത്രീ ഇരുവരുടെയും മൃതദേഹത്തില്‍ വീണു പൊട്ടിക്കരഞ്ഞു നടത്തിയ അഭിനയം നാട്ടുകാരെപ്പോലും രോഷാകുലരാക്കിയിരുന്നു. പോലീസിടപെട്ടാണ് നാട്ടുകാരെ പിന്തിരിപ്പിച്ചത്. ഈ കൃത്യം നടക്കുന്ന സമയത്തു വിവേകിന്റെ അച്ഛനും ഇളയച്ഛനും അവരുടെ ഭാര്യമാരും മുകളിലത്തെ നിലയില്‍ ഉറക്കമായിരുന്നു. അന്വേഷണം ആ രീതിയിലും നടക്കുകയാണ്. ഡബ്‌ള്യു സിംഗ് അറിയപ്പെടുന്ന ഒരു ക്രിമിനലാണ്. ഒരു മാസം മുന്‍പാണ് ഒരു കൊലക്കേസില്‍ ജാമ്യം ലഭിച്ചു ഇയ്യാള്‍ ജയിലില്‍ നിന്ന് പുറത്തുവന്നത്.

Wife Murdered her husband with the help of BF

Read more.. മരണത്തിനു ശേഷവും അവളെ ആരും വെറുതെ വിട്ടില്ല; അവളുടെ ജഡത്തില്‍ അടിവസ്ത്രമിട്ട് പലരും ചിത്രങ്ങളിറക്കി; സില്‍ക്കുമായുള്ള ബന്ധത്തെക്കുറിച്ച് അന്തരിച്ച നടന്‍ വിനു ചക്രവര്‍ത്തി പണ്ട് പറഞ്ഞത് ഇപ്പോള്‍ വൈറലാകുന്നു

തിരുവനന്തപുരം: തന്നെ ഡിജിപിയായി വീണ്ടും നിയമിക്കണമെന്ന സുപ്രീം കോടതി വിധി നടപ്പാക്കാന്‍ വൈകുന്ന സാഹചര്യത്തില്‍ കോടതിയെ സമീപിക്കാനൊരുങ്ങി ടി.പി.സെന്‍കുമാര്‍. സര്‍ക്കാരിനെതിരെ കോടതിയലക്ഷ്യ ഹര്‍ജി തിങ്കളാഴ്ച നല്‍കിയേക്കും. സെന്‍കുമാറിനെ ഡിജിപി സ്ഥാനത്ത് നിന്ന നീക്കിയ നടപടി സുപ്രീം കോടതി റദ്ദാക്കിയിരുന്നു. ഏപ്രില്‍ 24നാണ് കോടതി വിധി വന്നത്. പക്ഷേ പുനര്‍നിയമനം നടത്താന്‍ സര്‍ക്കാര്‍ ഇതുവരെ തയ്യാറായിട്ടില്ല.

ജിഷ, പുറ്റിങ്ങല്‍ കേസുകള്‍ പറഞ്ഞ് പൊലീസ് മേധാവി സ്ഥാനത്തും നിന്നും സെന്‍കുമാറിനെ പുറത്താക്കാനാവില്ലെന്നാണ് സുപ്രീം കോടതി വ്യക്തമാക്കിയത്. ജൂണ്‍ 30ന് സെന്‍കുമാറിന്റെ സര്‍വീസ് കാലാവധി അവസാനിക്കും. അതുവരെ ഡിജിപി സ്ഥാനത്ത് നിയമിക്കണമെന്നാണ് കോടതി നിര്‍ദേശം. പൊലീസ് മേധാവി സ്ഥാനത്തുനിന്ന് മാറ്റിയത് രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമാണെന്നും സിപിഐഎം നേതാക്കള്‍ക്കെതിരെ നടത്തിയ അന്വേഷണത്തിന് പകപോക്കാനാണ് തന്നെ നീക്കിയതെന്നുമായിരുന്നു സെന്‍കുമാര്‍ കോടതിയില്‍ പറഞ്ഞത്.

ജിഷ, പുറ്റിങ്ങല്‍ കേസുകളില്‍ ഡിജിപി സെന്‍കുമാറിന്റെയും പൊലീസിന്റെയും സമീപനം ജനങ്ങള്‍ക്ക് അതൃപ്തി ഉണ്ടാക്കിയെന്ന് കാണിച്ചാണ് സെന്‍കുമാറിനെ എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയ ഉടന്‍തന്നെ സെന്‍കുമാറിനെ നീക്കിയത്. തന്നെ പൊലീസ് മേധാവി സ്ഥാനത്തുനിന്നും നീക്കം ചെയ്തതിനെതിരെ ഹൈക്കോടതിയിലും അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിലും സെന്‍കുമാര്‍ പോയിരുന്നെങ്കിലും വിധി എതിരായിരുന്നു. തുടര്‍ന്ന് ഇടതു സര്‍ക്കാരിനെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചാണ് മുന്‍ ഡിജിപിയായിരുന്ന ടിപി സെന്‍കുമാര്‍ സുപ്രീം കോടതിയില്‍ കേസിന് പോകുന്നതും.

പ്യോംഗ്‌യാങ്: മേഖലയെ സംഘര്‍ഷഭരിതമാക്കിക്കൊണ്ട് ഉത്തര കൊറിയയുടെ പ്രകോപനം. ഉത്തര കൊറിയ വീണ്ടും ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണം നടത്തി. അമേരിക്കയും ദക്ഷിണ കൊറിയയും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ ഉത്തര കൊറിയയുടെ പരീക്ഷണം പരാജയമാണെന്നാണ് അമേരിക്ക വിശദമാക്കുന്നത്. ഏത് വിഭാഗത്തിലുള്ള മിസൈലുകളാണ് പരീക്ഷിച്ചതെന്ന കാര്യം വ്യക്തമല്ല. അമേരിക്കയുടെ സൈനികസാന്നിധ്യത്തിന്റെ പശ്ചാത്തലത്തില്‍ ഉത്തര കൊറിയ നിരന്തരം പ്രകോപനങ്ങള്‍ നടത്തി വരികയാണ്.

ഉത്തര കൊറിയന്‍ സൈന്യത്തിന്റെ 85-ാം വാര്‍ഷികത്തോട് അനുബന്ധിച്ച് ആയുധങ്ങള്‍ പരീക്ഷിക്കുന്നതിന്റെ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവന്നിരുന്നു. ആണവ പരീക്ഷണത്തിന് രാജ്യം തയ്യാറെടുക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിനെതിരെ അമേരിക്ക മുന്നറിയിപ്പുമായി രംഗത്തെത്തിയെങ്കിലും ഉത്തര കൊറിയ ഇവ വക വെക്കാതെ ആയുധ പരീക്ഷണങ്ങള്‍ നടത്തുകയാണ്. മുന്നറിയിപ്പുകള്‍ വകവെക്കാന്‍ തയ്യാറല്ലെങ്കില്‍ ഉത്തര കൊറിയയുമായി സംഘര്‍ഷത്തിന് സാധ്യതയുണ്ടെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

പ്രശ്‌നങ്ങള്‍ക്ക് നയതന്ത്ര പരിഹാരത്തിന് ശ്രമിക്കുകയാണെന്നും ട്രംപ് പറഞ്ഞിരുന്നു. എന്നാല്‍ മുന്നറിയിപ്പുകള്‍ അവഗണിച്ച് ഉത്തര കൊറിയ മിസൈല്‍ പരീക്ഷണം നടത്തിയ സാഹചര്യത്തില്‍ അമേരിക്ക സൈനിക നടപടികളിലേക്ക് നീങ്ങാന്‍ സാധ്യതയുണ്ടെന്നും വിലയിരുത്തപ്പെടുന്നു.

ചലച്ചിത്ര സംവിധായകൻ മധൂർ ഭണ്ഡാർക്കറെ കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തിയ കേസിൽ നടിയും മോഡലുമായ പ്രീതി ജയിന് മൂന്ന് വർഷം തടവ്. കൂട്ടു പ്രതികളായ രണ്ട് പേർക്കും മൂന്ന് വർഷം തടവ് ശിക്ഷ വിധിച്ചിട്ടുണ്ട്. മുംബൈ സെഷൻ കോടതിയാണ് നടിക്കും മറ്റ് രണ്ട് പേർക്കും തടവ് ശിക്ഷ വിധിച്ചത്. കേസിലെ രണ്ട് പ്രതികളെ വെറുതെ വിട്ടു.

2005ലാണ് മധൂർ ഭണ്ഡാർക്കറെ കൊലപ്പെടുത്തുന്നതിനുള്ള ഗൂഢാലോചന നടക്കുന്നത്. പ്രീതി ജയിൻ മധൂർ ഭണ്ഡാർക്കറെ കൊലപ്പെടുത്തുന്നതിനു വേണ്ടി അരുൺ എന്ന വ്യക്തിക്ക് 75,000 രൂപ നൽകി. എന്നാൽ അരുൺ കൊല നടത്തിയില്ല. ഇതോടെ പണം തിരികെ ആവശ്യപ്പെടുകയും ഇതെ ചൊല്ലി തര്‍ക്കം  ഉണ്ടാവുകയും പൊലീസ് വിവരം അറിയുകയുമായിരുന്നു.
നേരത്തെ പ്രീതി ജയിൻ മധുർ ഭണ്ഡാർക്കർക്കെതിരെ പീഡനകേസ് കൊടുത്തിരുന്നു. വിവാഹം കഴിക്കാമെന്നും അടുത്ത ചിത്രത്തിൽ അവസരവും നൽകാമെന്നും വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചുവെന്നായിരുന്നു പ്രീതി കേസ് നൽകിയിരുന്നത്. എന്നാൽ നീണ്ട നിയമപോരാട്ടങ്ങൾക്കൊടുവിൽ 2012ൽ സുപ്രീം കോടതി മധുർഭണ്ഡാർക്കറെ കുറ്റവിമുക്തനാക്കുകയായിരുന്നു. പ്രീതി ജയിനും കൂട്ടു പ്രതികൾക്കും 15000 രൂപയുടെ ഉറപ്പിൽ കോടതി ജാമ്യവും അനുവദിച്ചിട്ടുണ്ട്. വിധിക്കെതിരെ അപ്പീൽ നൽകാൻ നാല് ആഴ്ചത്തെ സമയവും കോടതി അനുവദിച്ചു.

സ്റ്റേജ് ഷോ എന്ന പേരില്‍ ദുബൈയില്‍ എത്തിച്ച നര്‍ത്തകിയെ പെണ്‍വാണിഭത്തിനു ഉപയോഗിക്കാന്‍ ശ്രമം . കാസര്‍ഗോഡ്‌ സ്വദേശിയായ പെണ്‍കുട്ടിയെയാണ് പെണ്‍വാണിഭ സംഘത്തില്‍ നിന്നും ദുബായ് പോലീസ് രക്ഷപ്പെടുത്തിയത് . കാസർകോട് സ്വദേശിനിയായ 19കാരിയെയാണ് മലയാളി മാധ്യമപ്രവര്‍ത്തകന്റെ ഇടപടലിനെത്തുടര്‍ന്നു രക്ഷപ്പെടുത്തിയത്.

ഞായറാഴ്ചയാണ് പെണ്‍കുട്ടിയെ ദുബായില്‍ എത്തിച്ചത്. ചെന്നൈ സ്വദേശിയായ രവി എന്ന ഇടനിലക്കാരന്‍ ആണ് യുവതിയെ കൊണ്ടുവന്നത്. ദുബായില്‍ എത്തിയ യുവതിയെ സംഘം മുറിയില്‍ പൂട്ടിയിടുകയായിരുന്നു. തന്നെ പലര്‍ക്കും കാഴ്ച വയ്ക്കാനാണ് ഇവിടെ എത്തിച്ചതെന്ന സത്യം യുവതി അപ്പോഴാണ് തിരിച്ചറിയുന്നത്. തുടര്‍ന്ന് പെണ്‍കുട്ടി ഭര്‍ത്താവിനെ വിവരമറിയിച്ചു. ഭര്‍ത്താവ് കാസര്‍ഗോഡ്‌ എസ്.പിയ്ക്ക് പരാതി നല്‍കി.ഭര്‍ത്താവ്, മാധ്യമ പ്രവർത്തകനും അബുദാബി കമ്യൂണിറ്റി പൊലീസ് അംഗവുമായ ബിജു കരുനാഗപ്പള്ളിയുടെ നമ്പര്‍ പെണ്‍കുട്ടിയെ അറിയിച്ചു. തുടര്‍ന്ന് പെണ്‍കുട്ടി തന്റെ അവസ്ഥ വിവരിച്ച് അദ്ദേഹത്തിന് വാട്സ്ആപ്പില്‍ ശബ്ദസന്ദേശം അയച്ചു. സന്ദേശത്തില്‍ നിന്നും ലൊക്കേഷന്‍ വിവരങ്ങളും മറ്റും മനസിലാക്കിയ ബിജു അറബി അറിയാവുന്ന സുഹൃത്തിനെയും കൂട്ടി ദേര പോലീസ് സ്റ്റേഷനിലെത്തി വിവരമറിയിച്ചു.

പോലീസെത്തി മുറി തുറപ്പിക്കുമ്പോള്‍ നര്‍ത്തകിയെ കൂടാതെ 15 ഓളം തമിഴ് പെണ്‍കുട്ടികളും മുറിയില്‍ ഉണ്ടായിരുന്നു. തുടര്‍ന്ന് പോലീസ് ഇടനിലക്കാരനെ വിളിച്ചുവരുത്തി. ഇവരുടെ എമിറേറ്റ്സ് ഐ.ഡി പിടിച്ചെടുത്ത പോലീസ് പൊലീസ് സ്റ്റേഷനിൽ ഹാജരാകാനും ആവശ്യപ്പെട്ടു. നർത്തകിക്ക് നാട്ടിൽ പോയാൽ മതിയെന്ന് ആവശ്യപ്പെട്ടതിനാൽ കൊണ്ടുവന്നവരോട് ടിക്കറ്റ് എടുത്തു നൽകാൻ പൊലീസ് ആവശ്യപ്പെട്ടു. വ്യാഴാഴ്ച രാത്രി ദുബായില്‍ നിന്ന് നാട്ടിലേക്കുള്ള വിമാനത്തില്‍ പെണ്‍കുട്ടി നാട്ടിലേക്ക് പോയതായാണ് വിവരം.പെൺവാണിഭ സംഘത്തിൽനിന്ന് പെണ്‍കുട്ടിയെ രക്ഷിക്കാൻ ബിജു കാണിച്ച താൽപര്യത്തെ ദുബായ് പൊലീസ് അഭിനന്ദിച്ചു.

എസ് എസ് രാജമൗലിയെയും അദ്ദേഹത്തിന്റെ പുതിയ ചിത്രം ബാഹുബലി 2വിനെയും അധിക്ഷേപിച്ച് നിരൂപകനും നടനുമായ കെആർകെ രംഗത്ത്. ഇതെന്തൊരു അശ്ലീലമാണെന്നും താൻ തിയറ്ററിൽ വന്നത് സിനിമ കാണാനാണ് അല്ലാതെ ബാഹുബലി 2 എന്ന പേരിൽ പുറത്തിറക്കിയ കാർട്ടൂൺ കാണാനല്ലെന്നും കെ ആർ കെ ട്വീറ്റ് ചെയ്തു.
ഒന്നിനും കൊള്ളാത്ത സിനിമയാണ് ബാഹുബലി 2 എന്നും രാജമൗലിക്ക് ഏറ്റവും മോശം സംവിധായകനുള്ള അവാർഡ് കൊടുക്കണമെന്നും കെ ആർ കെ ട്വീറ്റ് ചെയ്തു.

കെആർകെയുടെ ട്വീറ്റിന് താഴെ നിരവധിപേർ വിമർശനവുമായി രംഗത്തെത്തികഴിഞ്ഞു. ഇത് ഇയാളുടെ സ്ഥിരം പണിയാണെന്നും വെറുതെ വിട്ടാൽ ശരിയാകില്ലെന്നുമാണ് ചിലരുടെ കമന്റ്.
നേരത്തെ മോഹൻലാലിനെ പരിഹസിച്ച് ട്വീറ്റ് ചെയ്തതിന് കെആർകെയെ ആരാധകർ വിമർശനം കൊണ്ട് നിറച്ചിരുന്നു. അവസാനം പരസ്യമായി മാപ്പുപറയുകയും ചെയ്തു

ബാഹുബലി ആദ്യ ഷോ കഴിഞ്ഞു ഇറങ്ങിയ പ്രേക്ഷകര്‍ക്ക്‌ പറയാന്‍ ഉള്ളത് ഇതാണ് .ഇത് അതിശയകരം .അതെ  എല്ലാ അര്‍ഥത്തിലും പ്രേക്ഷകരുടെ പ്രതീക്ഷയ്ക്ക് അപ്പുറത്താണ് ഈ ബ്രഹ്മാണ്ഡ ചിത്രം എന്നാണ് സിനിമ കണ്ടവര്‍ക്ക് എല്ലാം പറയാനുള്ളത് .തുടക്കം മുതല്‍ അവസാന വരെ പ്രേക്ഷകരെ ചിത്രംപിടിച്ചിരുത്തും.

രാവിലെ ആറ് മണിയ്ക്കായിരുന്നു ആദ്യ ഷോ. എല്ലായിടത്തും ഹൗസ്ഫുള്‍. ഇന്ത്യന്‍ സിനിമ കണ്ട എക്കാലത്തേയും വലിയ ബ്ലോക്ക്ബസ്റ്റര്‍ ചിത്രമെന്ന വിശേഷണം ചിത്രത്തിന് നല്‍കിയവരേറെ. കേരളത്തില്‍ മാത്രം 300 തിയേറ്ററുകളിലായി 1000 ഷോയാണ് ആദ്യ ദിവസമുള്ളത്. ആദ്യ ഷോയ്ക്ക് വന്‍ വരവേല്‍പാണ് കേരളം നല്‍കിയത്.ഒന്നാം ഭാഗത്തിലേത് പോലെ രമ്യ കൃഷ്ണന്റെ ശിവകാമിയുടെ വരവോടെയാണ് രണ്ടാം ഭാഗത്തിന് തുടക്കമാവുന്നത്. ഗാനത്തിന്റെ അകമ്പടിയോടെയാണ് ശിവകാമിയുടെ വരവ്.കട്ടപ്പ എന്തിനു ബാഹുബലിയെ കൊലപെടുത്തി എന്നായിരുന്നു എല്ലാവര്ക്കും അറിയേണ്ടിയിരുന്നത് .അതിനു ഉത്തരം നല്‍കുന്നതിനൊപ്പം പ്രേക്ഷകരെ മറ്റൊരു ട്വിസ്റ്റിലൂടെ വീണ്ടും ഞെട്ടിക്കുകയാണ് സംവിധായകന്‍.സിനിമയുടെ ഒന്നാം പകുതി അവസാനിച്ചിട്ടും കട്ടപ്പ എന്തിന് ബാഹുബലിയെ കൊന്നു എന്ന ചോദ്യത്തിന് ഉത്തരം ചിത്രം നല്‍കുന്നില്ല .എന്നാല്‍ ക്ലൈമാക്സ്‌ രംഗം എല്ലാത്തിനും ഉത്തരം നല്‍കുന്നു ഒപ്പം പ്രേക്ഷകര്‍ ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു വലിയ ട്വിസ്റ്റും .കണ്ടവര്‍ക്കെല്ലാം പറയാന്‍ ഒന്ന്മാത്രം ഇത് കിടിലോല്‍കിടിലം .

അധികൃതരുടെ അനാസ്ഥമൂലം കണ്ണൂര്‍ കൊട്ടിയൂരില്‍ പിഞ്ചുബാലന് ജീവന്‍ നഷ്ടമായി. റോഡിന് മുകളിലുള്ള പോസ്റ്റുകള്‍ മാറ്റിയിടാന്‍ പലതവണ നാട്ടുകാര്‍ ആവശ്യപ്പെട്ടിട്ടിട്ടും മാറ്റാത്തതാണ് കുട്ടിയുടെ ദാരുണമരണത്തിനിടയാക്കിയത്.
ഗൂഡല്ലൂര്‍ സ്വദേശി സിബി (13) യാണ് കഴിഞ്ഞദിവസം തല പോസ്റ്റിലിടിച്ച് മരിച്ചത്. ബസ് യാത്രയ്ക്കിടെ ഛര്‍ദിക്കാനായി തലപുറത്തിട്ടപ്പോള്‍ റോഡരികിലെ പോസ്റ്റിലിടിക്കുകയായിരുന്നു.
ബസിന്റെ ഇടതുഭാഗത്ത് ഏറ്റവും പിറകിലെ സീറ്റിലായിരുന്നു സിബി. എതിരെ വന്ന സ്വകാര്യബസിന് സൈഡ് കൊടുക്കാന്‍ ഇടതുഭാഗത്തേക്ക് കെഎസ്ആര്‍ടിസി വെട്ടിച്ചപ്പോള്‍ റോഡരികിലെ സ്റ്റീല്‍ തൂണില്‍ സിബിയുടെ തലയിടിച്ചു.
ഇടിയുടെ ആഘാതത്തില്‍ തല വേര്‍പെട്ട് എതിര്‍ഭാഗത്തെ കാനയിലേക്ക് തെറിച്ചുവീണു. നാട്ടുകാര്‍ തെരച്ചില്‍ നടത്തിയാണ് തല കണ്ടെത്തിയത്. ഗൂഡല്ലൂരിലെ പരേതനായ ജയറാമിന്റെയും ഡെയ്‌സിയുടെയും മകനായ സിബി അടുത്ത ബന്ധുവായ ജൂലിക്കൊപ്പം ആറളത്തെ ബന്ധുവീട്ടിലേക്ക് പോകാന്‍ മാനന്തവാടിയില്‍നിന്നാണ് ബസില്‍ കയറിയത്. പുത്തൂര്‍വയല്‍ സ്‌കൂളില്‍ എട്ടാംക്‌ളാസ് വിദ്യാര്‍ഥിയാണ്.
നാല് വര്‍ഷം മുമ്പ് ടാറിങ് പൂര്‍ത്തിയായ മണത്തണ അമ്പായത്തോട് മലയോര ഹൈവേയുടെ അരികിലുള്ള വൈദ്യുതിപോസ്റ്റ് മാറ്റിസ്ഥാപിക്കാന്‍ പലതവണ നാട്ടുകാര്‍ ആവശ്യപ്പെട്ടിരുന്നു.
ഈ റൂട്ടില്‍ ഇതിനകം നിരവധി വാഹനങ്ങള്‍ വൈദ്യുതി പോസ്റ്റിലിടിച്ച് അപകടത്തില്‍പെട്ടിട്ടുണ്ട്. അപകടത്തില്‍പെട്ട വാഹന ഉടമകളോട് പോസ്റ്റിന്റെ തുക ഈടാക്കി മാറ്റിസ്ഥാപിക്കാറുണ്ടെന്നതൊഴിച്ചാല്‍ അപകട ഭീഷണി ഉയര്‍ത്തുന്ന പോസ്റ്റുകള്‍ മാറ്റാന്‍ വൈദ്യുതി വകുപ്പധികൃതര്‍ നടപടിയെടുക്കുന്നില്ലെന്നും ആരോപണമുണ്ട്.
ദിവസേന നൂറുകണക്കിന് വാഹങ്ങള്‍ പോകുന്ന റൂട്ടില്‍ റോഡിനോട് ചേര്‍ന്ന് നില്‍ക്കുന്ന വൈദ്യുതിപോസ്റ്റുകള്‍ അപകടഭീഷണി ഉയര്‍ത്തുന്നതായി അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും നടപടി സ്വീകരിക്കാത്തത് അനാസ്ഥയാണെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.
മണത്തണ മുതല്‍ അമ്പായത്തോട് വരെയുള്ള പതിമൂന്ന് കിലോമീറ്റര്‍ മലയോര ഹൈവേയിലെ പോസ്റ്റുകള്‍ മാറ്റാന്‍ 50 ലക്ഷം രൂപയായിരുന്നു വൈദ്യുതി ബോര്‍ഡ് ആവശ്യപ്പെട്ടത്. അഞ്ച് ലക്ഷം രൂപ കരാറുകാരന്‍ അടച്ചതിനാല്‍ കൂടുതല്‍ അപകടഭീഷണി ഉയര്‍ത്തുന്ന ഏതാനും ചില പോസ്റ്റുകള്‍മാറ്റി സ്ഥാപിച്ചിരുന്നു. ഇനിയും അപകട ഭീഷണി ഉയര്‍ത്തുന്ന നിരവധി പോസ്റ്റുകളുണ്ട്. അവ എത്രയും പെട്ടന്ന് മാറ്റണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

ദമ്പതികൾക്കായി നേവിയുടെ നേതൃത്വത്തിൽ മീനച്ചിലാറ്റിൽ തിരച്ചിൽ. കുമരകത്ത്​ എത്തിയ നേവിസംഘം വൈകീട്ട്​ മൂ​ന്നോടെയാണ്​ തെരച്ചിൽ ആരംഭിച്ചത്​. എന്നാൽ, കാര്യമായ സൂചനയൊന്നും ലഭിച്ചിട്ടില്ല. വെള്ളിയാഴ്​ചയും തിരച്ചിൽ തുടരും. താഴത്തങ്ങാടി ഭാഗത്തായിരുന്നു വ്യാഴാഴ്​ച പരിശോധന. പ്രത്യേക ക്യാമറ ഉപയോഗിച്ച്​ പുഴയു​ടെ അടിത്തട്ട്​ പരിശോധിക്കുന്ന സംഘം സംശയമായി എന്തെങ്കിലും ഉണ്ടോയെന്ന് ഇൗ ഭാഗത്ത്​ മുങ്ങിപരിശോധിക്കുകയാണ്​ ചെയ്യുന്നത്​. വ്യാഴാഴ്​ച കുമരകം പൊലീ​സ് സ്​റ്റേഷനിലെത്തിയ നേവി സംഘം പൊലീസുമായി ചർച്ച നടത്തി. ഇതിൽ പരിശോധിക്കേണ്ട സ്​ഥലങ്ങളു​ടെ വിവരങ്ങൾ പൊലീസ്​ കൈമാറി. കാര്‍ ഉൾപ്പെടെ പുഴയിലേക്ക്​ മുങ്ങിയിട്ടുണ്ടോയെന്ന്​ അറിയാനാണ് പരിശോധന. നേരത്തെ ഫയർ ഫോഴ്​സിന്‍റെയും പൊലീസി​ന്‍റെയും നേതൃത്വത്തിൽ പുഴയിൽ തെരച്ചിൽനടത്തിയിരു​ന്നെങ്കിലും ഒന്നും ക​ണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.
കാണാതായിട്ട്​ മൂന്ന്​ ആഴ്​ച പിന്നിടു​മ്പോഴും കുമ്മനം അറുപുറ ഒറ്റക്കണ്ടത്തിൽ ഹാഷിം (42), ഭാര്യ ഹബീബ (37) എന്നിവരെപ്പറ്റി ഒരു തുമ്പും ലഭിക്കാത്തതിലനെ തുടർന്നാണ്​ ജില്ലാ പൊലീസ്​ നേവിയുടെ സഹായം തേടിയത്​.
ഹർത്താൽ ദിനമായിരുന്ന ഏപ്രിൽ ആറ്​ വ്യാഴാഴ്ച രാത്രി ഒമ്പതോടെ പുറത്തുനിന്ന്​ ഭക്ഷണം കഴിക്കാനെന്നുപറഞ്ഞ് വീട്ടിൽനിന്ന് കാറിൽ പുറപ്പെട്ട ദമ്പതികൾ പിന്നീട് തിരിച്ചുവന്നില്ല. ഒരുമാസം മുമ്പ്​ വാങ്ങിയ പുതിയ മാരുതി വാഗൺ ആർ കാറിലായിരുന്നു ഇവർ പുറത്തുപോയത്. പുതിയ കാറിന്‍റെ ലോൺ ഒഴികെ സാമ്പത്തിക ബുദ്ധിമുട്ടൊന്നും ഇല്ലായിരുന്നു. ഹാഷിം പഴ്സോ, എ.ടി.എം കാർഡോ, ലൈസൻസോ ഒന്നും വീട്ടിൽനിന്ന്​ കൊണ്ടുപോയിരുന്നില്ല. ഇരുവരും മൊബൈൽ ഫോണും കൊണ്ടുപോയിരുന്നില്ല. ഇവർ സഞ്ചരിച്ചിരുന കാർ കണ്ടെത്താൻ സി.സി ടി.വി പരിശോധനകളും പൊലീസ്​ തുടരുകയാണ്​. എന്നാൽ,മൂന്നാഴ്​ച കഴിഞ്ഞിട്ടും ഒരുതുമ്പും ലഭിച്ചിട്ടില്ല. ഇടുക്കി അടക്കമുള്ള ജില്ലകളിലും തമിഴ്​നാട്ടിയും പൊലീസ്​ തെരച്ചിൽ തുടരുന്നു. ഇടുക്കി ജില്ലയിലെ പരുന്തുംപാറ അടക്കമുള്ള മേഖലകളിൽ ഹെലിക്യാം ഉപയോഗിച്ചും പരിശോധന നടത്തിയിരുന്നു.സംസ്​ഥാനത്തെ ചെക്ക്​ പോസ്​റ്റുകളിലെ സി.സി.ടി.വി ദൃശ്യങ്ങളും പരിശോധിച്ചിരുന്നെങ്കിലും വിവരമൊന്നുമില്ല.

Image result for thazhathangadi-couple-missing-case
കാർ വെള്ളത്തിൽ വീണെന്ന അഭ്യൂഹത്തെ തുടർന്ന് മീനച്ചാലാറ്റിലും കൈവഴികളിലും ഫയർഫോഴ്സിന്‍റെ സഹായത്തോടെ തിരച്ചിൽ നടത്തിയത്. എട്ടാംതീയതി മൂന്നാറിൽ ഇവരുടെ വാഹനം കണ്ടതായി മണർകാട് സ്വദേശിയായ കാർ ഡ്രൈവർ പറഞ്ഞതിന്‍റെ അടിസ്​ഥാനത്തിൽ പൊലീസ്​ അവിടെയും പരിശോധന നടത്തി. ഇതിനി​ടെ ഇവരെ കണ്ടെന്ന് അഭ്യൂഹം പരന്ന എല്ലായിടത്തും പൊലീസ്​ അന്വേഷണം നടത്തി. എന്നാൽ ഒരിടത്തുനിന്ന്​ സുപ്രധാനമായ ഒരുവിവരവും ലഭിച്ചില്ല.
എരുമേലി പൊന്തപുഴ വനത്തിൽ തെരച്ചിൽ നടത്താൻ തീരുമാനിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം കാണാതായ ദമ്പതികള്‍ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസും പോലീസ് പുറപ്പെടുവിച്ചിട്ടുണ്ട്.

പ്രവാചകന്‍ മുഹമ്മദ് നബിയെ മോശമായി ചിത്രീകരിച്ചെന്നാരോപിച്ച് തിരുവല്ല സ്വദേശിയായ യുവാവിനെ ബഹ്‌റൈനില്‍ അറസ്റ്റ് ചെയ്‌തെന്ന് വ്യജപ്രചരണം. തുകലശ്ശേരി സ്വദേശിയായ ബിജെപി പ്രവര്‍ത്തകന്‍ സിനു പരിയാരത്ത് മനയില്‍ എന്ന യുവാവ് നബിയെ അപമാനിച്ചെന്ന തരത്തിലുള്ള പ്രചരണങ്ങളും ഫേസ്ബുക്ക്, വാട്‌സ് ആപ്പ് തുടങ്ങിയ നവമാദ്ധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. വ്യാജപ്രചരണങ്ങള്‍ക്കെതിരെ തിരുവല്ല ഡിവൈഎസ്‌പിയ്ക്ക് സിനു പരാതി നല്‍കിയിട്ടുണ്ട്.

തിരുവനന്തപുരം സ്വദേശിയായ മുഹമ്മദ് കാമില്‍ ഷാ എന്ന എസ്‌ഡിപിഐ പ്രവര്‍ത്തകനെ ഫേസ്ബുക്ക് വഴിയാണു സിനു പരിചയപ്പെടുന്നത്. തിങ്കളാഴ്ച ഒരു ഫേസ്ബുക്ക് ഗ്രൂപ്പില്‍ നടന്ന സംവാദത്തില്‍ സിനുവും മുഹമ്മദ് കാമില്‍ ഷായും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. സംവാദത്തിനിടയില്‍ മുഹമ്മദ് കാമില്‍ ഷാ മോശമായ വാക്കുപയോഗിച്ചപ്പോള്‍ താനും അതേ രീതിയില്‍ തിരിച്ചു പറയുകയായിരുന്നു. എന്നാല്‍ പ്രവാചകനുമായി ബന്ധപ്പെട്ട യാതൊന്നും അതിലുണ്ടായിരുന്നില്ലെന്നും സിനു പറയുന്നു. 

നീ ഇതിന് അനുഭവിക്കും, നോക്കിയിരുന്നോ എന്നായിരുന്നു മുഹമ്മദ് കാമില്‍ ഷായുടെ ഭീഷണി. അര മണിക്കൂര്‍ കഴിഞ്ഞപ്പോഴേക്കും മുഹമ്മദ് കാമില്‍ ഷായുടെ ഫേസ്ബുക്ക് പ്രൊഫൈലിലും മുഹമ്മദ് കാമില്‍ ഷാ അഡ്മിനായ ‘ഈ മൗനം അപകടം’ എന്ന പേജിലും പ്രവാചകനെ സിനു ആക്ഷേപിച്ചെന്ന് ആരോപിക്കുന്ന പോസ്റ്റുകള്‍ പ്രത്യക്ഷപ്പെടുകയായിരുന്നു. മുഹമ്മദ് നബിയെ അധിക്ഷേപിച്ചതായി സിനു ഇട്ട കമന്റുകളെന്ന രീതിയിലും പ്രചരണം വ്യാപകമായി. ഇത് ഫോട്ടോഷോപ്പില്‍ കൃത്രിമമായി നിര്‍മ്മിച്ചതോ, തന്റെ പേരില്‍ വ്യാജ ഐഡി നിര്‍മ്മിച്ചോ ചെയ്തതായിരിക്കാമെന്നു സിനു പറയുന്നു.

വ്യാജപ്രചാരണത്തിനു പിന്നാലെ ഫേസ്ബുക്ക് മെസെഞ്ചര്‍ വഴിയും ഫോണ്‍ വഴിയും കൊന്നുകളയുമെന്നതടക്കമുള്ള ഭീഷണി സന്ദേശങ്ങള്‍ ലഭിച്ചെന്നു സിനു പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

പ്രവാചകനെ തെറിവിളിച്ച നിനക്ക് എതിരെ പ്രതികരിച്ചതിന്റെ പേരില്‍ എനിക്ക് എന്തു നഷ്ടം സംഭവിച്ചാലും ശരി, അതൊക്കെ സഹിക്കാന്‍ ഞാന്‍ തയ്യാറാണ് എന്നായിരുന്നു മുഹമ്മദ് കാമില്‍ ഷാ ഫേസ്ബുക്കില്‍ കുറിച്ചത്. സിനു നബിയെ അപമാനിക്കുന്ന രീതിയില്‍ പോസ്റ്റ് ഇടുകയും കമന്റ് ചെയ്ത് അപമാനിച്ചതും പുറം ലേകത്തെ അറിയിച്ചത് താനാണെന്നും മുഹമ്മദ് കാമില്‍ ഷാ ഫേസ്ബുക്ക് പോസ്റ്റില്‍ വിശദീകരിക്കുന്നുണ്ട്.

യുവമോര്‍ച്ചയുടെ തിരുവല്ല ടൗണ്‍ കമ്മിറ്റി അംഗമായ തനിക്ക് മറ്റ് മതങ്ങളോട് ആദരവാണുള്ളതെന്നും ഇതര മതങ്ങളിലെ ആളുകളുമായി അടുത്ത സൗഹൃദമാണുള്ളതെന്നും സിനു വ്യക്തമാക്കുന്നു. മുസ്ലീം സുഹൃത്തുക്കള്‍ ആണ് തനിക്കെതിരെയുള്ള ആരോപണത്തെ ചെറുക്കാന്‍ മുന്നിട്ടിറങ്ങിയത്. പൊലീസില്‍ പരാതി നല്‍കിയതും അവര്‍ പറഞ്ഞിട്ടാണ്. തിരുവല്ല ഡിവൈഎസ്‌പിയ്ക്ക് സിനു നല്‍കിയ പരാതി സൈബര്‍ സെല്ലിനു കൈമാറിയിട്ടുണ്ട്. ഇതിനു ശേഷം മുഹമ്മദ് കാമില്‍ ഷായുടെ ഫേസ്ബുക്ക് പ്രൊഫൈലും ”ഈ മൗനം അപകടം” എന്ന പേജും ഡീയാക്ടിവേറ്റ് ചെയ്തിരിക്കുകയാണ്.

കഴിഞ്ഞ ഓഗസ്റ്റില്‍ നാട്ടില്‍ തിരിച്ചെത്തിയ സിനു പ്രവാചകനിന്ദയ്ക്ക് ബഹ്‌റൈനില്‍ അറസ്റ്റിലായെന്നും പ്രചരണം നടന്നു. താന്‍ ഇപ്പോഴും ബഹ്‌റൈനില്‍ തന്നെയാണ് ജോലി ചെയ്യുന്നതെന്നു കരുതിയാണ് വ്യാജപ്രചരണമെന്നും ഇതിന്റെ പേരില്‍ താന്‍ ബഹ്‌റൈനില്‍ അറസ്റ്റിലാകും എന്നാണ് അവര്‍ കരുതിയതെന്നും സിനു പറഞ്ഞു. എത്ര പ്രകോപനമുണ്ടായാലും നിയമത്തിന്റെ വഴി തന്നെ സ്വീകരിക്കാനാണ് സിനുവിന്റെ തീരുമാനം.

RECENT POSTS
Copyright © . All rights reserved