Latest News

കൊച്ചി: ഏത് മതസ്ഥര്‍ക്കും ശബരിമലയിലെത്തി അയ്യപ്പ ദര്‍ശനം നടത്താമെന്നിരിക്കെ ഭിന്നലിംഗക്കാര്‍ക്ക് അയ്യപ്പ ദര്‍ശനം ഇപ്പോഴും സ്വപ്‌നം മാത്രമാകുന്നു. വ്രതമെടുത്ത് മലകയറാന്‍ എത്തുന്ന എത്തുന്ന ഭിന്നലിംഗക്കാരെ പമ്പ ഗണപതി ക്ഷേത്രത്തിന് മുന്നില്‍ വച്ച് തന്നെ പൊലീസ് മടക്കി അയക്കുന്നതായി ഇവര്‍ പരാതിപ്പെടുന്നു. വൈദ്യ പരിശോധന നടത്തി തങ്ങളെ മലകയറാന്‍ അനുവദിക്കണമെന്ന ആവശ്യവും പോലീസ് പരിഗണിക്കുന്നില്ലെന്നും ഇവര്‍ പരാതിപ്പെടുന്നു.
സര്‍ക്കാരിന്റെ തിരിച്ചറിയല്‍ കാര്‍ഡും മറ്റ് രേഖകളും ഉണ്ടായിട്ടും തങ്ങളെ മലകയറാന്‍ അനുവദിക്കുന്നില്ലെന്ന് ഭിന്നലിംഗക്കാര്‍ പരാതിപ്പെടുന്നു. സ്ത്രീകളാണെന്നും ഇവരെ സന്നിധാനത്തേക്ക് കടത്തി വിടാന്‍ പറ്റില്ലെന്നുമാണ് പൊലീസുകാരുടെ വിശദീകരണം. ഇവരുടെ സ്‌ത്രൈണത മനസ്സിലാക്കി തിരഞ്ഞു പിടിച്ച് പൊലീസ് മലകയറുന്നത് വിലക്കുകയാണ്. വൈദ്യപരിശോധന നടത്തി പുരുഷന്മാരാണെന്ന് അറിഞ്ഞാല്‍ കടത്തി വിട്ടുകൂടെ എന്നാണ് ഭിന്നലിംഗക്കാര്‍ ചോദിക്കുന്നത്. പ്രായമുള്ളവരെ പോലും പൊലീസ് കടത്തി വിടുന്നില്ലെന്നും ഇവര്‍ പരാതിപ്പെടുന്നു.

ബ്രിസബെയ്‌ന്‍: 2105-ല്‍ നിര്‍ത്തിയടത്തു നിന്ന്‌ സാനിയ മിര്‍സ-മാര്‍ട്ടിന ഹിംഗിസ്‌ സഖ്യത്തിന്റെ തേരോട്ടം. 2016-ലെ ആദ്യ കിരീടം നേടി തങ്ങള്‍ ഈവര്‍ഷവും മികച്ച ഫോമിലാണെന്ന്‌ ഇന്തോ-സ്വിസ്‌ ജോഡി തെളിയിച്ചു. കഴിഞ്ഞ വര്‍ഷത്തെ ഫോം അതേപടി തുടരുന്ന അവര്‍ ഇന്നലെ ബ്രിസ്‌ബെയ്‌ന്‍ ഓപ്പണിലാണ്‌ കിരീടമുയര്‍ത്തിയത്‌. ജര്‍മനിയുടെ ആഞ്ചലിക്‌ കെര്‍ബര്‍ – ആന്‍ഡ്രിയ പെറ്റകോവിച്ച്‌ സഖ്യത്തെ തോല്‍പിച്ചാണ്‌ അവര്‍ ജേതാക്കളായത്‌. 7-5, 6-1 എന്ന സകോറിന്‌ നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു ജയം.

69 മിനിറ്റ്‌ നീണ്ട മത്സരത്തിന്റെ ആദ്യ സെറ്റില്‍ ജര്‍മന്‍ സഖ്യം പോരാട്ടവീര്യം പ്രദര്‍ശിച്ചെങ്കിലും രണ്ടാം സെറ്റില്‍ സാനിയയും ഹിംഗിസും തകര്‍ത്തുവാരി. ഇന്തോ-സ്വിസ്‌ സഖ്യത്തിന്റെ തുടര്‍ച്ചയായ ഇരുപത്താറാം ജയമാണിത്‌.രണ്ടു ജയങ്ങള്‍ കൂടി നേടിയാല്‍ തുടരന്‍ ജയങ്ങള്‍ക്കുള്ള ലോകറെക്കോഡ്‌ സ്വന്തമാക്കാം.

മലയാളത്തിന്റെ ജനപ്രിയ നായകന്‍ ദിലീപും എക്കാലത്തേയും മികച്ച അഭിനേത്രിയുമായ കാവ്യമാധവനും ഒന്നിക്കുന്നു. മലയാളി പ്രേക്ഷകര്‍ നെഞ്ചിലേറ്റി ലാളിച്ച താരജോഡികളായ ഈ താരങ്ങള്‍ വിവാദങ്ങളിലും വാര്‍ത്തകളിലും ഇരുവരും പലപ്പോഴായി നിറഞ്ഞിരുന്നെങ്കിലും ഇവര്‍ ഒന്നിച്ചഭിനയിച്ച ചിത്രങ്ങള്‍ സമ്മാനിച്ചത് ഹിറ്റുകളായിരുന്നു. ഇത്തരത്തില്‍, മറ്റൊരു ഹിറ്റുമായി മലയാളി പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്താനുള്ള തയ്യാറെടുപ്പിലാണ് ദിലീപും കാവ്യാമാധവനും.
നല്ല പ്രോജക്റ്റുകള്‍ വന്നാല്‍ കാവ്യയുമൊത്തുള്ള സിനിമകള്‍ വീണ്ടും ചെയ്യുമെന്ന് ദിലീപ് പറഞ്ഞു. പവര്‍ഫുള്‍ ആയ നായികാ കഥാപാത്രങ്ങള്‍ ചെയ്യാന്‍ കഴിവുള്ള നടിയാണ് കാവ്യയെന്നും നല്ല പ്രോജക്റ്റുകള്‍ വന്നാല്‍ കാവ്യയുമൊത്തുള്ള സിനിമകള്‍ ചെയ്യുന്നതില്‍ തടസമില്ലെന്നും ദിലീപ് കൂട്ടിച്ചേര്‍ത്തു. മലയാളത്തിലെ പ്രമുഖരായ സൂപ്പര്‍ സ്റ്റാറുകള്‍ക്കൊപ്പം വളരെ ചെറിയ പ്രായത്തില്‍ തന്നെ അഭിനയവേദി പങ്കിട്ട കാവ്യാമാധവന്‍, മികച്ച നായികാ വേഷങ്ങള്‍ ചെയ്ത് കഴിവു തെളിയിച്ച നടിയാണ് കാവ്യയെന്നും ദിലീപ് കൂട്ടിച്ചേര്‍ത്തു. ഒരു അഭിമുഖത്തില്‍ സംസാരിക്കവെയാണ് ദിലീപ് ഇക്കാര്യങ്ങള്‍ പറഞ്ഞത്.

മംമ്ത-ദിലീപ് ജോടികളായി തിയേറ്ററുകളില്‍ മികച്ച പ്രതികരണം ഏറ്റുവാങ്ങുന്ന ടു കണ്‍ട്രീസ് എന്ന ചിത്രം പോലെ കാവ്യ ദിലീപ് കൂട്ടുകെട്ടില്‍ സിനിമ ഉണ്ടാകുമോ എന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു ദിലീപ്. മുന്‍പ് മൈ ബോസ് എന്ന ചിത്രത്തിലും മംമ്തയും ദിലീപും ഒന്നിച്ചഭിനയിക്കുകയും പ്രേക്ഷകര്‍ ഇരുകൈകളും നീട്ടി ഈ ചിത്രത്തെ ഏറ്റുവാങ്ങുകയും ചെയ്തിരുന്നു.

തീയറ്ററുകളില്‍ ഉത്സവ പ്രതീതി സൃഷ്ടിക്കുന്ന ചിത്രങ്ങള്‍ കാണാനാണ് തന്റെ പ്രേക്ഷകര്‍ തീയറ്ററുകളില്‍ എത്തുന്നതെന്നും തന്റെ പരാജയ ചിത്രങ്ങളെല്ലാം ഡ്രൈ ആയിരുന്നു എന്നും പറഞ്ഞ ദിലീപ്, വര്‍ഷത്തില്‍ രണ്ട് ചിത്രം ചെയ്യാനാണ് താല്‍പ്പര്യമെന്നും എന്നാല്‍ നിരവധി പേര്‍ ഡേറ്റിനായി സമീപിക്കുമ്പോള്‍ അത് സാധ്യമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രതിചേച്ചിയെയും പപ്പുവിനെയും ആരും മറക്കാന്‍ സാധ്യതയില്ല. ഭരതന്റെ രതിചേച്ചിയെ മറന്നെങ്കിലും ടികെ രാജീവ് കുമാറിന്റെ രതിചേച്ചിയെ ന്യൂജനറേഷന്‍ മറക്കാന്‍ സാധ്യതയില്ല. നടി ജയഭാരതിയെ സജീവമാക്കിയ ചിത്രമായിരുന്നു പ്രശസ്ത സംവിധായകന്‍ ഭരതന്റെ രതിനിര്‍വ്വേദം. കൗമാരക്കാരനായ പപ്പുവിന്റെയും രതിചേച്ചിയുടെയും അനുരാഗം വീണ്ടും പ്രേക്ഷകര്‍ക്കു മുന്നില്‍ ടികെ രാജീവ് എത്തിക്കുകയായിരുന്നു.
എന്നാല്‍, ഭരതന്‍ ആദ്യം രതിചേച്ചിയായി തെരഞ്ഞെടുത്തത് പ്രശസ്ത താരം ഷീലയയെ ആയിരുന്നു. ഷീല വേണ്ടെന്നുവെച്ച വേഷമാണ് പിന്നീട് ജയഭാരതിക്ക് ലഭിച്ചത്. എന്തുകൊണ്ടാണ് ഷീല ആ വേഷം സ്വീകരിക്കാതിരുന്നത്. മേനി പ്രദര്‍ശിപ്പിക്കാന്‍ ഷീല തയ്യാറായിരുന്നില്ലത്രേ. അശ്ലീല രംഗങ്ങള്‍ മൂലം വേണ്ടെന്നുവെച്ച ചിത്രമായിരുന്നു ഭരതന്റെ രതിനിര്‍വ്വേദമെന്നാണ് ഷീല വ്യക്തമാക്കിയത്. അശ്ലീല രംഗങ്ങള്‍ അഭിനയിക്കാന്‍ തന്നെ കിട്ടില്ലെന്നാണ് അന്നും ഇന്നും ഷീല പറയുന്നത്. അതുകൊണ്ടു മാത്രം വേണ്ടെന്നുവെച്ച ചിത്രമാണ് രതിനിര്‍വ്വേദം. മലയാള ചലച്ചിത്രത്തില്‍ പണ്ട് മേനി പ്രദര്‍ശനം ഇല്ലായിരുന്നു. എന്നാല്‍, ആ സമയത്തും ജയഭാരതി മേനി പ്രദര്‍ശിപ്പിക്കാന്‍ തയ്യാറാവുകയായിരുന്നുവെന്നും ഷീല വ്യക്തമാക്കുന്നു.

Rathinirvedam movie jayabharathy hot mundu mulakakcha bathing river (6)

ഹരി പോത്തന്‍ രതിനിര്‍വ്വേദത്തിന്റെ കഥയുമായി ആദ്യം തന്നെയാണ് സമീപിച്ചത്. കേട്ടയുടന്‍ തന്നെ ഞാന്‍ വേണ്ടെന്നു പറയുകയായിരുന്നു. അത്തരം വേഷങ്ങള്‍ താന്‍ ചെയ്യില്ലെന്ന് പറയുകയായിരുന്നുവെന്നും ഷീല പറയുന്നു. എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളിലൊന്നായിരുന്നു ഭരതന്റെ രതിനിര്‍വ്വേദം. ജയഭാരതി എന്ന നടിയെ പിന്നീട് ഉയരങ്ങളില്‍ എത്തിച്ചതും ആ ഒറ്റൊരു ചിത്രമായിരുന്നു.

തിരുനെല്‍വേലി: തമിഴ്‌നാട്ടിലെ തിരുനെല്‍വേലിയില്‍ രാവിലെയുണ്ടായ ബസപകടത്തില്‍ മരിച്ച മലയാളികളുടെ എണ്ണം അഞ്ചായി. രണ്ടു മൃതദേഹങ്ങള്‍ കൂടി ഉച്ചയ്ക്കു ശേഷം തിരിച്ചറിഞ്ഞു. വലിയതുറ സ്വദേശികളായ വിനോദ്, ഭാര്യ ആന്‍സി എന്നിവരെയാണ് തിരിച്ചറിഞ്ഞത്. ഇനി 35 വയസ്സ തോന്നിക്കുന്ന ഒരു പുരുഷനെ കൂടിയാണ് തിരിച്ചറിയാനുള്ളത്. അപകടത്തില്‍ ഇവരുടെ മുഖം തിരിച്ചറിയാന്‍ കഴിയാത്ത വിധം ചതഞ്ഞരഞ്ഞ് പോയിരുന്നു. ആന്‍സിയുടെ ബന്ധുക്കള്‍ എത്തി വസ്ത്രവും വിവാഹമോതിരവും കണ്ടാണ് ഇരുവരെയും തിരിച്ചറിഞ്ഞത്.
അപകടത്തില്‍ പത്തു പേരാ് മരിച്ചത്. കൊച്ചുതുറ സ്വദേശി ലീയോയുടെ മകന്‍ സുജിന്‍ (ആറ്), കൊല്ലം സ്വദേശി നിഷ ബിജു, മകന്‍ ആല്‍റോയ്(രണ്ട്) എന്നിവരെ നേരത്തെ തിരിച്ചറിഞ്ഞിരുന്നു. കന്യാകുമാരി സ്വദേശികളായ ജിമ്മി, എഡ്വിന്‍ മൈക്കിള്‍, ഗുജറാത്ത് സ്വദേശികളായ ആഞ്ചലോ(26), സഹോദരി അഞ്ജലി(19) എന്നിവരെയും തിരിച്ചറിഞ്ഞിട്ടുണ്ട്.

മുംബൈ: താന്‍ അഭിനയിച്ച സിനിമയുടെ വ്യാജ പതിപ്പ് ആസ്വദിച്ച സഹയാത്രികനോട് തട്ടിക്കയറി ബോളിവുഡ് നടി കൃതി സനോന്‍. വിമാനയാത്രയ്ക്കിടെ ദില്‍വാലെയുടെ വ്യാജപതിപ്പ് ഫോണില്‍ ആസ്വദിച്ച സഹയാത്രികനോടാണു കൃതി പൊട്ടിത്തെറിച്ചത്. മുംബൈയില്‍ നിന്ന് ഡല്‍ഹിക്കുപോകുകയായിരുന്നു നടി. സമീപമിരുന്ന യാത്രക്കാരന്‍ സിനിമയുടെ വ്യാജ പതിപ്പ് ഫോണില്‍ ആസ്വദിച്ചപ്പോഴാണ് കൃതി ഇടപെട്ടത്.
വ്യാജപതിപ്പ് കാണുന്നത് കുറ്റകരമല്ലെയെന്ന ചോദ്യത്തിന് ഇത്തരത്തില്‍ സിനിമ ആസ്വദിക്കുന്നതാണ് ഇഷ്ടമെന്ന് ഇയാള്‍ പറഞ്ഞു. ഇതോടെ സഹയാത്രക്കാരന്‍ ദില്‍വാലെ കാണുന്നതിന്റെ ചിത്രങ്ങള്‍ സഹിതം കൃതി ട്വീറ്റ് ചെയ്ത് മാലോകരെ അറിയിച്ചു. കൃതിയുടെ ട്വീറ്റിന് ആയിരക്കണക്കിന് ലൈക്കാണ് ലഭിച്ചത്. ഷാരൂഖ് ഖാനും കാജോളും നീണ്ട ഇടവേളയ്ക്കു ശേഷം പ്രണയജോടികളായി തകര്‍ത്തഭിനയിച്ച സിനിമയാണ് ദില്‍വാലെ.

CXT3qFEUQAAz66D

dilwale

ഭോപ്പാല്‍: കെടുകാര്യസ്ഥത മൂലം അനുദിനം വാര്‍ത്തകളില്‍ നിറയുകയാണ് എയര്‍ ഇന്ത്യ. നാഥനില്ലാ കളരിപോലെയാണ് പൊതുമേഖലാ സ്ഥാപനം. ലാന്‍ഡിങ്ങിനിടെ ചക്രത്തിലെ കാറ്റ് പോയിട്ടാണ് ഇത്തവണ വാര്‍ത്തയില്‍ ഇടം പിടിച്ചിട്ടുള്ളത്. ഭോപ്പാല്‍ രാജ ഭോജ് വിമാനത്താവളത്തിലാണ് സംഭവം. ഇന്നലെ പുലര്‍ച്ചെ വന്നിറങ്ങിയ എയര്‍ബസ് 320 വിമാനമാണ് ടയറുകളിലൊന്നിനു കാറ്റു പോയി മടക്കയാത്ര വൈകിയത്. ഡല്‍ഹിയില്‍നിന്നുള്ള എയര്‍ ഇന്ത്യ വിമാനം റണ്‍വേയില്‍ ഇറങ്ങിയതിനു പിന്നാലെ ടയറിന്റെ കാറ്റു പോയി. യാത്രക്കാരെ സുരക്ഷിതരായി ഇറക്കിയെങ്കിലും ഭോപ്പാലില്‍നിന്നു ഡല്‍ഹിയിലേക്കുള്ള വിമാന മടക്കയാത്ര ഒന്‍പതു മണിക്കൂറിലേറെ വൈകി.
കഴിഞ്ഞ ദിവസം വിമാനത്തിനുള്ളില്‍ എലിയെ കണ്ടതിനെ തുടര്‍ന്ന് 6 മണിക്കൂര്‍ പറന്ന വിമാനം തിരിച്ചി റക്കിയിരുന്നു. മുംബൈയില്‍ നിന്ന് ലണ്ടനിലേക്ക് പോയ വിമാനമാണ് ടെഹ്‌റാനില്‍ എത്തിയപ്പോള്‍ എലിയെ കണ്ടതിനെ തുടര്‍ന്ന് മുംബയിലേക്ക് തിരിച്ചു പറന്നത്.

കൊച്ചി: ബാര്‍ കോഴക്കേസില്‍ ആരോപണ വിധേയനായ എക്‌സൈസ് മന്ത്രി കെ. ബാബുവിനെതിരേ എന്തുകൊണ്ട് എഫ്‌ഐആര്‍ ഫയല്‍ ചെയ്തില്ലെന്ന് ഹൈക്കോടതി. ബാര്‍ കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് വി.എസ് സുനില്‍കുമാര്‍ എം.എല്‍.എ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. കേസില്‍ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടിന്‍മേല്‍ എന്ത് നടപടി സ്വീകരിച്ചുവെന്ന് കോടതി ആരാഞ്ഞു. തുടര്‍ നടപടികള്‍ വിജിലന്‍സ് ഡയറക്ടര്‍ അറിയിക്കണമെന്നും ഒരാഴ്ച്ചയ്ക്കകം സത്യവാങ്മൂലം സമര്‍പ്പിക്കണമെന്നും കോടതി നിര്‍ദേശിച്ചു.
ലളിതകുമാരി കേസിലെ സുപ്രീം കോടതി വിധി അനുസരിച്ച് എന്ത് കൊണ്ട് മന്ത്രിക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തില്ലെന്ന് കോടതി സര്‍ക്കാരിനോട് ചോദിച്ചു. പ്രാഥമിക അന്വേഷണം നടത്തിയിട്ടുണ്ടെന്ന് സര്‍ക്കാരിന് വേണ്ടി ഹാജരായ അഡ്വക്കേറ്റ് ജനറല്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ പ്രാഥമിക അന്വേഷണത്തെത്തുടര്‍ന്ന് എന്ത് നടപടിയെടുത്തുവെന്നായിരുന്നു ചീഫ് ജസ്റ്റിസ് അശോക് ഭൂഷണ്‍, ജസ്റ്റിസ് എ.എം ഷഫീഖ് എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബഞ്ചിന്റെ ചോദ്യം.

വിജിലന്‍സ് കോടതിയില്‍ പ്രാഥമികാന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ടോയെന്നും എന്ത് കൊണ്ടാണ് ആറു മാസം വൈകിയതെന്നും കോടതി ചോദിച്ചപ്പോള്‍ കേസുകളുടെ ബാഹുല്യം കൊണ്ടാണെന്നായിരുന്നു എ.ജിയുടെ മറുപടി. കേസില്‍ ഇതുവരെയെടുത്ത നടപടികള്‍ വ്യക്തമാക്കി ഒരാഴ്ചയ്ക്കകം സത്യവാങ്മൂലം സമര്‍പ്പിക്കാനും കോടതി വിജിലന്‍സ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി.

യുവതിയെ പ്രേമം നടിച്ച് വീട്ടില്‍ കൂട്ടിക്കൊണ്ടുപോയി നാലുദിവസം പീഡിപ്പിക്കുകയും വാട്‌സ് ആപ്പ് വഴി നഗ്നചിത്രങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്ത കേസില്‍ അമ്മയും മകനും അറസ്റ്റില്‍. പത്തനംതിട്ട മല്ലപ്പിള്ളി ആനിക്കാട് മുള്ളന്‍കുഴിയില്‍ രാജമ്മ(51), മകന്‍ അരുണ്‍ (27) എന്നിവരാണ് പിടിയിലായത്. മൂവാറ്റുപുഴയില്‍ സ്കൂള്‍ ബസ് ഡ്രൈവറായി ജോലി ചെയ്തുവന്ന അരുണ്‍ 21 കാരിയായ യുവതിയുമായി അടുപ്പത്തിലാവുകയായിരുന്നു. തുടര്‍ന്നു അരുണ്‍ യുവതിയെ വീട്ടിലെത്തിച്ച് മയക്കുമരുന്നു നല്‍കി പലവട്ടം പീഡിപ്പിക്കുകയും മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് നഗ്നചിത്രങ്ങള്‍ എടുത്ത് വാട്‌സ് അപ്പ് വഴി പ്രചരിപ്പിക്കുകയുമായിരുന്നു.
ഇതിനെല്ലാം രാജമ്മ ഒത്താശ ചെയ്തുകൊടുക്കുകയായിരുന്നുവെന്നു പോലീസ് പറഞ്ഞു. ഇതിനിടെ പെണ്‍കുട്ടിയുടെ വീട്ടുകാരെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കാനും പ്രതികള്‍ ശ്രമം നടത്തി. ഇതോടെ, പെണ്‍കുട്ടി തിരികെ സ്വന്തം വീട്ടിലെത്തി മാതാപിതാക്കളോട് വിവരങ്ങള്‍ പറഞ്ഞു. ഇവര്‍ നല്‍കിയ പരാതിയെ തുടര്‍ന്നു മൂവാറ്റുപുഴ സിഐ പി. ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് തന്ത്രപരമായി യുവാവിനെയും മാതാവിനെയും പിടികൂടുകയായിരുന്നു. പത്തനംതിട്ട പോലീസ് സ്‌റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍മാരായ അജി, ബിനു എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

പാപനാശം, ദൃശ്യം എന്നീ ചിത്രങ്ങളില്‍ വനിതാ പോലീസായി വേഷമിട്ട് ഏവരുടെയും പ്രശംസകള്‍ ഏറ്റുവാങ്ങിയ ആശാശരത്ത് ‘തൂങ്കാവനം’ ചിത്രത്തിലും അഭിനയിക്കുകയുണ്ടായി. തന്‍റെ വിവസ്ത്ര വീഡിയോ എന്ന പേരില്‍ ഒരു വീഡിയോ പ്രചരിക്കപ്പെട്ടത് സംബന്ധിച്ച് ആശ ശരത് പ്രതികരിക്കുന്നു. മംഗളം ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ച അഭിമുഖത്തിലാണ് ഇക്കാര്യങ്ങള്‍ ആശ തുറന്ന്‍ പറയുന്നത്. അഭിമുഖത്തിന്‍റെ പ്രസക്ത ഭാഗങ്ങള്‍ താഴെ കൊടുത്തിരിക്കുന്നു.
?മലയാളം, തമിഴ്, തെലുങ്ക് ചിത്രങ്ങളില്‍ അഭിനയിച്ച ഇവര്‍ ഇന്ന് സോഷ്യല്‍ നെറ്റ്‌വര്‍ക്ക് പോലുള്ള മാധ്യമങ്ങളില്‍ വിവസ്ത്രയായി പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. ഇതേക്കുറിച്ച് ആശയോട് ചോദിച്ചപ്പോള്‍ പറഞ്ഞത്:

ഠ ആ വീഡിയോ കണ്ടപ്പോള്‍ ഞാന്‍ സ്തംഭിച്ചു പോകുകയാണുണ്ടായത്. പെട്ടെന്നൊരു ആത്മഹത്യാശ്രമം പോലും എന്നിലുണ്ടായി. ഞാന്‍ വിവാഹിതയാണ്. രണ്ടു പെണ്‍മക്കളുടെ അമ്മയാണ്. അതുമൂലം ഈ സംഭവം എന്നെ എന്തെന്നില്ലാതെ വേദനിപ്പിചചു.

? ആ വീഡിയോ ദൃശ്യം നിങ്ങളുടെ കുടുംബബന്ധത്തെ ബാധിക്കുകയുണ്ടായോ.

ഠ ഇതുവരെ അങ്ങനെയൊരു പ്രശ്‌നം ഉണ്ടായിട്ടില്ല. വീഡിയോയില്‍ കാണപ്പെടുന്നത് ഞാനല്ല എന്നത് എന്റെ കുടുംബക്കാര്‍ക്ക് ഉത്തമ ബോധ്യമാണുള്ളത്. എന്നെക്കുറിച്ച് എന്റെ ഭര്‍ത്താവടക്കം ഏവര്‍ക്കും നല്ല മതിപ്പാണ് ഇപ്പോഴും.

ഷൂട്ടിംഗിനായി എനിക്ക് പലയിടങ്ങളിലും പോകേണ്ടതായി വന്നിട്ടുണ്ട്. ചില ഹോട്ടലുകളില്‍ തങ്ങേണ്ടതായും വന്നിട്ടുണ്ട്. അതുപോലുള്ള ഘട്ടങ്ങളില്‍ എനിക്ക് ഡ്രസ് മാറുകയുംമറ്റും ചെയ്യേണ്ടതായും വന്നിട്ടുണ്ട്. ഈ സന്ദര്‍ഭത്തില്‍ ക്യാമറ മൂലം രഹസ്യമായി ആരോ ഷൂട്ട് ചെയ്തിരിക്കാം എന്നാണ് ഞാന്‍ സംശയിക്കുന്നത്.

എങ്കില്‍ കൂടി അതിനും സാധ്യതയില്ലെന്ന് ഞാന്‍ മനസിലാക്കുന്നു. എന്തെന്നാല്‍ വീഡിയോ എടുക്കപ്പെട്ടതായി പറയപ്പെടുന്ന ദിവസം ഞാന്‍ സ്വന്തം നാട്ടില്‍തന്നെ ഉണ്ടായിരുന്നു.

കുറ്റക്കാര്‍ ശിക്ഷിക്കപ്പെടണം

? പൊതുവില്‍ നടിമാര്‍ ഇത്തരം ആഭാസ വീഡിയോയില്‍ കാണുന്ന വ്യക്തികള്‍ ഞങ്ങളല്ല എന്ന് അവകാശപ്പെടാറുണ്ട്. നിങ്ങള്‍ പോലീസില്‍ പരാതിപ്പെട്ടിട്ടുണ്ടോ…

ഠ കുറ്റക്കാര്‍ ശിക്ഷിക്കപ്പെടണമെന്ന ഉദ്ദേശത്തോടെ പോലീസില്‍ ഞാന്‍ പരാതിപ്പെടുകയുണ്ടായി. ഒടുവില്‍ രണ്ടുപേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. രണ്ടുപേരും 20 വയസുകാരായിരുന്നു.

വ്യാജ ഫേസ്ബുക്ക് അഡ്രസിലൂടെയാണ് അവന്മാര്‍ ഈ കൃത്യം ചെയ്തയായി പറയപ്പെടുന്നു. എന്നെക്കാള്‍ പ്രശസ്തകളായ നടിമാരുടെ വീഡിയോ ദൃശ്യങ്ങളും ഇവര്‍ തയാറാക്കി വച്ചിരുന്നു.

സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളില്‍ ഇതുപോലുള്ള പടങ്ങള്‍ വെളിപ്പെടുത്തിയാല്‍ ചില നിശ്ചിത നെറ്റില്‍നിന്നും സമ്മാനക്കൂപ്പണുകളും ഓണ്‍ലൈന്‍ വസ്തുക്കളും ഇവന്മാര്‍ക്കു ലഭിക്കുമത്രെ.

? ഇത്തരം തലമുറകളെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം…

ഠ ഇത്തരം തലമുറക്കാര്‍ എത്ര വലിയ കുറ്റം ചെയ്താലും പ്രായത്തിന്റെ മാനദണ്ഡം വച്ച് ചെറിയൊരു ശിക്ഷ കൊടുത്ത് വിടുകയാണ് ചെയ്യുക. ഇത് നീതിന്യായ വകുപ്പിന്റെ പിടിപ്പുകേടാണ്.

ഇരോട് മൃദുസമീപനം പാടില്ല. അങ്ങനെ വരുമ്പോള്‍ വീണ്ടും ഇക്കൂട്ടര്‍ക്ക് കുറ്റകൃത്യങ്ങള്‍ക്ക് പ്രചോദനം നല്‍കുകയാണ് ചെയ്യുക. ആശ പറഞ്ഞു.

RECENT POSTS
Copyright © . All rights reserved