ഞായറാഴ്ച അന്തരിച്ച വിഖ്യാത ഗായകന്‍ ഡേവിഡ് ബോവിയുടെ മൃതദേഹം അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം ആളും ആരവവുമില്ലാതെ രഹസ്യമായി അമേരിക്കയില്‍ ദഹിപ്പിച്ചു. ന്യൂയോര്‍ക്കിലാണ് ചിതയോരുങ്ങിയത്. ലണ്ടനിലെ വീട്ടുകാരെയും സുഹൃത്തുക്കളെയും പോലും പങ്കെടുപ്പിച്ചില്ല. സ്വസ്ഥമായ ഒരു മടക്കം ആയിരുന്നു ആരാധകരുടെ പ്രിയങ്കരനായ ഡേവിഡ് ബോവി തന്റെ കുടുംബത്തോട് പറഞ്ഞ അവസാനത്തെ ആഗ്രഹം. കുഴിച്ചിടരുത് ദഹിപ്പിക്കണം എന്ന് പറഞ്ഞിരുന്നതിനാലാണ് മൃതദേഹം അഗ്‌നിക്ക് നല്‍കിയത്.
തന്നെ പറഞ്ഞയയ്ക്കുന്ന വേളയില്‍ കുടുംബവും സുഹൃത്തുക്കളുമൊന്നും വേണ്ടെന്നായിരുന്നു ബോവിയുടെ അന്ത്യാഭിലാഷം. നല്ല ജീവിതത്തിന്റെയും, സംഗീതത്തിന്റെയും പേരില്‍ മാത്രം ഓര്‍മ്മിക്കപ്പെടാനാണ് തന്റെ ആഗ്രഹമെന്ന് കുടുബത്തോടും, ഭാര്യയോടും, സുഹൃത്തുക്കളോടും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. തനിക്ക് ഒരു കല്ലറയുണ്ടാക്കി, അതൊരു സ്മാരകമായി തീരേണ്ട കാര്യമില്ലെന്ന് തീരുമാനിച്ച ബോവി, മൃതദേഹം ദഹിപ്പിക്കണം എന്നാവശ്യപ്പെടുകയായിരുന്നു.
ആഘോഷമോന്നുമില്ലാതെ നടന്ന സംസ്‌കാരത്തിന് 480640 പൌണ്ടേ ചെലവു വന്നിട്ടുള്ളൂ.
തന്റെ സ്മരണയ്ക്കായി കേട്ടുമതിവരാത്ത സംഗീതം ഇവിടെയുണ്ടെന്ന് അദ്ദേഹം തിരിച്ചറിഞ്ഞിരിക്കാമെന്ന് ഒരു വക്താവ് അഭിപ്രായപ്പെട്ടത്. വലിയ സമ്മേളനങ്ങളും, കോലാഹലങ്ങളുമില്ലാതെ ഒരു മടക്കയാത്രയാണ് അദ്ദേഹം ആഗ്രഹിച്ചത്. ബ്ലാക്ക്സ്റ്റാര്‍ എന്ന ആല്‍ബം മരണത്തിന് ഒരാഴ്ച മുന്‍പ് പുറത്തിറക്കി ലോകത്തെ ഞെട്ടിച്ച ബോവി, ഇതാണ് തന്റെ വിടപറയലിന് പറ്റിയതെന്ന് ചിന്തിച്ചിരുന്നു. സംസ്‌കാരം വേണ്ടെന്ന് വച്ചെങ്കിലും പലയിടങ്ങളിലും അദ്ദേഹത്തിന്റെ സ്മരണയ്ക്കായി പരിപാടികള്‍ സംഘടിപ്പിക്കപ്പെടുന്നുണ്ട്. അടുത്ത മാസം നടക്കുന്ന ബ്രിട്ട് അവാര്‍ഡുകള്‍ ബോവിയ്ക്കുള്ള സ്മരണക്കായി തീരുമാനിച്ചു കഴിഞ്ഞു.
കാന്‍സറിനോട് 18 മാസമായി പൊരുതി ഞായറാഴ്ചയാണ് ഡേവിഡ് ബോവി വിടപറഞ്ഞത്. തലമുറകളുടെ സംഗീതമായിരുന്നു ഇതോടെ ഓര്‍മ്മയായത്. സൌത്ത് ലണ്ടനില്‍ ജനിച്ച അദ്ദേഹം പിന്നീട് അമേരിക്കയിലേയ്ക്ക് ചേക്കേറുകയായിരുന്നു.
മമ്മൂട്ടിയും സുരേഷ്ഗോപിയും ഇനി ഒരുമിച്ച് അഭിനയിക്കുമോ? ഇരുവരും തമ്മില്‍ പിണക്കം മറന്ന് അഭിനയിച്ച അവസാനചിത്രം ‘ദി കിംഗ് ആന്‍റ് ദി കമ്മീഷണര്‍’ ആയിരുന്നു. അതിനുശേഷം രണ്ട് സൂപ്പര്‍സ്റ്റാറുകളും ഒരുമിച്ചിട്ടില്ല. രണ്ടുപേരും വീണ്ടും ഒന്നിക്കും എന്ന് പ്രതീക്ഷയുണ്ടാക്കിയ ഒരു പ്രൊജക്ട് ‘സി ബി ഐ’ സീരീസിന്‍റെ അഞ്ചാം ഭാഗമാണ്. എന്നാല്‍ അതില്‍ സുരേഷ്ഗോപി ഉണ്ടാകില്ലെന്ന് ഉറപ്പായി.
സേതുരാമയ്യരുടെ പ്രധാന സഹായി ഹാരിയായി സുരേഷ്ഗോപി വരുമെന്നായിരുന്നു ആദ്യം കേട്ട വാര്‍ത്ത. പിന്നീട് മമ്മൂട്ടി ഈ പ്രൊജക്ടിനോട് താല്‍പ്പര്യം കാണിക്കാതിരുന്നപ്പോള്‍ സുരേഷ്ഗോപിയെ നായകനാക്കി സി ബി ഐയുടെ അഞ്ചാം ഭാഗം ഒരുക്കുമെന്നും വാര്‍ത്തയുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ ചിത്രം തെളിഞ്ഞിരിക്കുന്നു, മമ്മൂട്ടി തന്നെ സി ബി ഐയുടെ അഞ്ചാം പതിപ്പില്‍ നായകനാകും. സുരേഷ്ഗോപി ചിത്രത്തിന്‍റെ ഭാഗമാകില്ല.
കെ മധു സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്‍റെ തിരക്കഥ എസ് എന്‍ സ്വാമി പൂര്‍ത്തിയാക്കി. ഏപ്രിലില്‍ ചിത്രീകരണം ആരംഭിക്കും. സ്വര്‍ഗചിത്ര അപ്പച്ചനാണ് ചിത്രം നിര്‍മ്മിക്കുന്നത്. സായ്കുമാര്‍ ഒരു വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിക്കുമ്പോള്‍ പ്രധാന വില്ലന്‍ വേഷത്തില്‍ എത്തുക രണ്‍ജി പണിക്കരാകുമെന്നറിയുന്നു.
പ്രവചനാതീതമായ കഥാഗതികളില്‍ മുന്നേറുന്ന തിരക്കഥയാണ് സി ബി ഐയുടെ പുതിയ ചിത്രത്തിനായി സ്വാമി എഴുതിയിരിക്കുന്നത്.
കൊച്ചി: സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കേ സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയനെതിരേ ലാവ്‌ലിന്‍ കേസ് വീണ്ടും ഉയര്‍ത്തിക്കൊണ്ടുവരാനൊരുങ്ങി സര്‍ക്കാര്‍. പിണറായിയെ വെറുതെവിട്ട നടപടി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് സിബിഐ സമര്‍പ്പിച്ച റിവിഷന്‍ ഹര്‍ജി എത്രയും വേഗം തീര്‍പ്പാക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ ഉപഹര്‍ജി നല്‍കും. ാജ്യത്തെ പ്രധാന അഴിമതിക്കേസാണ് ലാവ്‌ലിന്‍ എന്നും വിദേശ കമ്പനിക്ക് ചട്ടവിരുദ്ധമായി കരാര്‍ നല്‍കിയത് വഴി ഖജനാവിന് നഷ്ടം വരുത്തിയെന്നുമാണ് ഉപഹര്‍ജിയിലൂടെ കോടതിയെ അറിയിക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നത്.
ഈ വിഷയങ്ങള്‍ ഉന്നയിച്ചുകൊണ്ടുള്ള ഉപഹര്‍ജി ഡയറക്റ്റര്‍ ജനറല്‍ ഓഫ് പ്രൊസിക്യൂഷന്‍ ടി.ആസിഫലി ഹൈക്കോടതിയില്‍ നല്‍കും. 2013 നവംബറിലാണ് പിണറായി വിജയനെ തിരുവനന്തപുരം സിബിഐ കോടതി വെറുതെ വിട്ടത്. തെളിവുകള്‍ വേണ്ട വിധം പരിശോധിക്കാതെയാണ് കീഴ്‌ക്കോടതി പിണറായി വിജയനെ വെറുതെ വിട്ടതെന്നും സര്‍ക്കാര്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടും. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പിണറായി വിജയന്‍ നയിക്കുന്ന നവകേരള യാത്ര അടുത്ത ദിവസം ആരംഭിക്കാനിരിക്കെയാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ നീക്കം.
അതേസമയം തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടാണ് യുഡിഎഫ് വീണ്ടും ലാവ്‌ലിനുമായി രംഗത്തിറങ്ങിയിരിക്കുന്നതെന്ന് സിപിഐഎം നേതാവ് എം.വി.ജയരാജന്‍ പറഞ്ഞു. സോളാര്‍ തട്ടിപ്പ് കേസില്‍ മുഖ്യമന്ത്രിയെ സോളാര്‍ കമ്മീഷന്‍ വിചാരണയ്ക്കു വിധേയമാക്കുന്ന സാഹചര്യത്തിലാണ് സര്‍ക്കാരിന്റെ നീക്കമെന്നും ജയരാജന്‍ ചൂണ്ടിക്കാട്ടി. പുകമറ സൃഷ്ടിക്കാനുളള ശ്രമമാണ് ഇതെന്നും, രാഷ്ട്രീയമായി തന്നെ ഇതിനെ നേരിടുമെന്നും തോമസ് ഐസക്ക് എംഎല്‍എ പറഞ്ഞു. പിണറായിക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഇതൊന്നും ബാധകമാകില്ലെന്ന് സിപിഐഎം പൊളിറ്റ് ബ്യൂറോ മെംബര്‍ എസ്.രാമചന്ദ്രന്‍പിളള അറിയിച്ചു.
എന്തിനും ഏതിനും സോഫ്റ്റ്‌വെയര്‍ ഉള്ള ലോകത്താണ് നമ്മള്‍ ജീവിക്കുന്നത്. കയ്യില്‍ സ്മാര്‍ട്ട്‌ഫോണ്‍ ഉണ്ടായാല്‍ മാത്രം മതി, ആയിരകണക്കിന് സോഫ്റ്റ്‌വെയറുകള്‍ വിരല്‍ത്തുമ്പിലുണ്ടാകും. ഇതാ കേട്ടാല്‍ അമ്പരപ്പുണ്ടാക്കുന്ന പുതിയൊരു സോഫ്റ്റ് വെയര്‍ കൂടി വന്നിരിക്കുന്നു. ബ്രായുടെ അളവുകള്‍ എന്നും സ്ത്രീകള്‍ക്ക് കണ്‍ഫ്യൂഷനാണ്. ഈ കണ്‍ഫ്യൂഷന്‍ ഇല്ലാത്താക്കുന്നതാണ് പുതിയ സോഫ്റ്റ് വെയര്‍. മാറിടത്തിന്റെ രണ്ട് സെല്‍ഫികള്‍ അയച്ച് കൊടുത്താല്‍ അഞ്ച് നിമിഷത്തിനുള്ളില്‍ ബ്രായുടെ സൈസ് നിങ്ങള്‍ക്ക് പറഞ്ഞു തരും. കേള്‍ക്കുമ്പോള്‍ വിശ്വസിക്കാന്‍ പ്രയാസമാണെങ്കിലും സംഭവം സത്യം തന്നെയാണ്.
സാന്‍ഫ്രാന്‍സിസ്‌കോ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് പുതിയ സോഫ്റ്റ് വെയറായ തേര്‍ഡ് ലൗ വികസിപ്പിച്ചെടുത്തത്. ശരീരത്തിനോട് ചേര്‍ന്ന് കിടക്കുന്ന വസ്ത്രം ധരിച്ചതിന് ശേഷം രണ്ട് സെല്‍ഫി എടുത്ത് സോഫ്റ്റ് വെയറില്‍ അപ്പ് ചെയ്താല്‍ മതി, അഞ്ച് മിനിട്ടിനുള്ളില്‍ സൈസ് അറിയാം. േടപ് വെച്ച് അളക്കുന്നതിനേക്കാള്‍ കൃത്യമായ കണക്കാണ് സോഫറ്റ് വെയര്‍ നല്‍കുന്നതെന്ന് സോഫ്റ്റ് വെയര്‍ ഡെവലപ്പേഴ്‌സ് പറയുന്നു. നെഞ്ചിന് നേര്‍ക്ക് 90 ഡിഗ്രിയില്‍ കൈ വെച്ചാണ് സെല്‍ഫ് എടുക്കേണ്ടത്. ഒന്ന് സൈഡ് ഭാഗത്തു നിന്നും വേണം.
മലയാള സിനിമയില്‍ വ്യത്യസ്തമായ അഭിനയശൈലി കൊണ്ട് ശ്രദ്ധേയനായ നടനാണ് വിനയ് ഫോര്‍ട്ട്. സമീപകാലത്ത് മെഗാഹിറ്റായ ‘പ്രേമം’ എന്ന സിനിമയിലെ വിമല്‍ സാര്‍ എന്ന കഥാപാത്രം വലിയ തരംഗം തന്നെ സൃഷ്ടിച്ചിരുന്നു. ആ ചിത്രത്തില്‍ വിനയ് പറയുന്ന ‘ജാവ സിംപിളാണ്’ എന്ന ഡയലോഗ് വന്‍ ജനപ്രീതിയാണ് നേടിയത്.
പ്രേമത്തിലെ തന്‍റെ കഥാപാത്രത്തെക്കുറിച്ച് മനോരമയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ വിനയ് ഫോര്‍ട്ട് പറയുന്നത് തന്‍റെ കൂടെ അഭിനയിച്ച നായികമാരില്‍ വ്യക്തിത്വവും സൌന്ദര്യവുമെല്ലാം ഒത്തിണങ്ങിയ നടി സായ് പല്ലവി ആണെന്നാണ്. പ്രേമത്തിലെ ‘മലരി’നെ അനശ്വരമാക്കിയ നടിയാണ് സായ് പല്ലവി.
“സൗന്ദര്യത്തെക്കാള്‍ കൂടുതല്‍ വ്യക്തിത്വത്തില്‍ ആണ് ഞാന്‍ വിശ്വസിക്കുന്നത്. സ്വന്തം ജീവിതത്തില്‍ സൗഹൃദങ്ങള്‍ ഉണ്ടാക്കുന്നതെല്ലാം ഒരാളുടെ വ്യക്തിത്വം നോക്കിയാണ്. പെരുമാറ്റ ശൈലി അടിസ്ഥാനപ്പെട്ടിരിക്കും ഒരാളോടുള്ള എന്റെ ആകര്‍ഷണം. ഇതെല്ലാം ഒത്തിണങ്ങിയ നടി ആയി തോന്നിയിട്ടുള്ളത് സായ് പല്ലവി ആണ്. മറ്റേതൊരു നടിയില്‍ നിന്നും സായ് പല്ലവിയെ വ്യത്യസ്തമാക്കുന്നത് അവരുടെ ഗ്രേസ്ഫുള്‍നെസ്സും സത്യസന്ധതയുമാണ്” – അഭിമുഖത്തില്‍ വിനയ് ഫോര്‍ട്ട് പറയുന്നു.
മഞ്ജു വാര്യര്‍, റിമ കല്ലിങ്കല്‍, നിത്യ മേനോന്‍ തുടങ്ങി മലയാളത്തിലെ പല പ്രമുഖ നായികമാര്‍ക്കൊപ്പം അഭിനയിച്ചിട്ടുള്ള താരമാണ് വിനയ്ഫോര്‍ട്ട്. അന്നാല്‍ അവരേക്കാളൊക്കെ വിനയ് ഫോര്‍ട്ടിനെ ആകര്‍ഷിച്ചത് സായ് പല്ലവിയാണെന്നത് പ്രേക്ഷകരില്‍ കൌതുകമുണര്‍ത്തുന്ന കാര്യമാണ്
പാലക്കാട്: ചലച്ചിത്ര സംവിധായകന്‍ വി.ആര്‍.ഗോപാലകൃഷ്ണന്‍ തൂങ്ങി മരിച്ചു. 60 വയസായിരുന്നു. പാലക്കാട് രാമനാഥപുരത്തെ വസതിയില്‍ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ദിലീപിന്റെ ഹിറ്റ് ചിത്രമായ ‘ഈ പറക്കും തളിക’യുടെ തിരക്കഥാകൃത്താണ്. ഭാര്യ, കാക്കത്തൊള്ളായിരം, കാഴ്ചയ്ക്കപ്പുറം തുടങ്ങിയ ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്. പ്രിയദര്‍ശന്റെ വന്ദനം, ചെപ്പ്, ധീം തരികിടധോം എന്നീ ചിത്രങ്ങള്‍ക്കും, ക്യാബിനറ്റ്, കില്ലാടി രാമന്‍, കൗതുക വാര്‍ത്തകള്‍ തുടങ്ങിയ ചിത്രങ്ങള്‍ക്കും തിരക്കഥ ഒരുക്കിയിട്ടുണ്ട്. പ്രിയദര്‍ശന്‍, ബാലു കിരിയത്ത് എന്നിവരോടൊപ്പം നിരവധി ചിത്രങ്ങളില്‍ സംവിധാന സഹായിയായും മുഖ്യ സഹസംവിധായകനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ: ഗീത. മക്കള്‍: അര്‍ജുന്‍, അരവിന്ദ്.
ദില്ലി: ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിച്ചു കൂടെയെന്ന് സുപ്രീം കോടതി. ഭരണ ഘടന അനുവദിക്കുന്നിടത്തോളം സ്ത്രീകള്‍ പ്രവേശിക്കുന്നത് തടയാനാകില്ലെന്നായിരുന്നു സുപ്രീംകോടതിയുടെ വാദം. ശബരിമലയില്‍ സത്രീകളെ പ്രവേശിപ്പിക്കണമെന്ന യംഗ് ലോയേഴ്സ് അസോസിയേഷന്റെ ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ പരാമര്‍ശം. ഹര്‍ജി അടുത്തയാഴ്ച പരിഗണിക്കും.
എല്ലാ ജാതി മത വിഭാഗങ്ങളും ശബരിമലയില്‍ എത്താറുണ്ട്. മതത്തിന്റെ അടിസ്ഥാനത്തിലല്ലാതെ എങ്ങനെ നിരോധനം പ്രായോഗികമാകുമെന്ന് സുപ്രീംകോടതി ചോദിച്ചു. 1500 വര്‍ഷം മുമ്പ് ശബരിമലയില്‍ സ്ത്രീകള്‍ പൂജ നടത്തിയിട്ടില്ലെന്ന് എങ്ങനെ പറയാനാകുമെന്നും സുപ്രീം കോടതി ആരാഞ്ഞു.
സ്ത്രീകളെ ശബരിമലയില്‍ പ്രവേശിപ്പിക്കുന്നത് വിലക്കാന്‍ ദേവസ്വം ബോര്‍ഡിന് അധികാരമില്ലെന്ന് സുപ്രീംകോടതി പറഞ്ഞു. എന്നാല്‍ ആചാരത്തിന്റെ ഭാഗമാണ് വിലക്കെന്ന് ദേവസ്വം ബോര്‍ഡ് സുപ്രീംകോടതിയില്‍ അറിയിച്ചു. 10 വയസ്സിനും 50 വയസ്സിനും ഇടയിലുള്ള സ്ത്രീകള്‍ പ്രവേശിക്കരുതെന്നാണ് ദേവസ്വം ബോര്‍ഡിന്റെ വാദം. ഇത് ഭരണഘടനാ വിരുദ്ധമാണെന്ന് സുപ്രീം കോടതി വ്യക്തമാക്കി.
മുന്‍ സര്‍ക്കാര്‍ നല്‍കിയ സത്യവാങ് മൂലം സര്‍ക്കാര്‍ പിന്‍വലിച്ചു. സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശനം ആകാമെന്നായിരുന്നു മുന്‍ സര്‍ക്കാര്‍ നിലപാട്. എന്നാല്‍ സത്യവാങ്മൂലം മുന്‍ കമ്യൂണിസ്റ്റ് സര്‍ക്കാരിന്റേതായിരുന്നുവെന്ന് ദേവസ്വം ബോര്‍ഡ് ചൂണ്ടിക്കാട്ടി. ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം പാടില്ലെന്നാണ് നിലപാടെന്നും ദേവസ്വം ബോര്‍ഡ് സുപ്രീം കോടതിയെ അറിയിച്ചു.
തന്റെ നിലപാടുകള്‍ക്കുള്ള അംഗീകരമാണ് സുപ്രീം കോടതിയുടെ പ്രസ്താവനയെന്ന് മുന്‍ ദേവസ്വംമന്ത്രി ജി സുധാകരന്‍ പ്രതികരിച്ചു.
ഇസ്ലാമാബാദ്: പത്താന്‍കോട്ട് വ്യോമത്താവളത്തില്‍ നടന്ന ഭീകരാക്രമമവുമായി ബന്ധപ്പെട്ട് പാകിസ്ഥാനില്‍ നാലുപേര്‍ അറസ്റ്റില്‍. സിയാല്‍കോട്ട്, ബഹാവല്‍പൂര്‍ എന്നിവിടങ്ങളില്‍നിന്നാണ് ഇവരെ കസ്റ്റഡിയില്‍ എടുത്തത്. ജയ്‌ഷെ മുഹമ്മദ് ശക്തികേന്ദ്രങ്ങളാണ് ഈ പ്രദേശങ്ങള്‍. ഇന്ത്യ നല്‍കിയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് പാകിസ്ഥാന്‍ നടപടി എടുത്തത്. ആക്രമണത്തിനു പിന്നാലെ ഇന്ത്യന്‍ സൈന്യം നടത്തിയ തിരിച്ചടിയില്‍ കൊല്ലപ്പെട്ട ആറ് ഭീകരരുടെ ഡിഎന്‍എ സാംപിളുകളും ഇന്ത്യ അയച്ചു കൊടുത്തിട്ടുണ്ട്.
ജയ്‌ഷെ മുഹമ്മദാണ് ആക്രമണത്തിനു പിന്നിലെന്ന് ഇന്ത്യ ആരോപിച്ചിരുന്നു. ഇത് സ്ഥാപിക്കുന്ന തെളിവുകളും ഇന്ത്യ പാകിസ്ഥാന് നല്‍കി. അതിനു പിന്നാലെ ഇന്ത്യയെ പരിഹസിച്ചു കൊണ്ട് ജയ്‌ഷെ മുഹമ്മദിന്റെ വീഡിയോ സന്ദേശം പുറത്തു വന്നിരുന്നു. ആക്രമണത്തേക്കുറിച്ച് അന്വേഷിക്കാന്‍ പാകിസ്ഥാന്‍ സംയുക്ത അന്വേഷണ സംഘത്തേയും പ്രഖ്യാപിച്ചു. ഐഎസ്‌ഐ, ഫെഡറല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി, തീവ്രവാദ വിരുദ്ധ വിഭാഗം എന്നിവയുള്‍പ്പെടുന്നതാണ് അന്വേഷണ സംഘം.
പ്രധാനമന്ത്രി നവാസ് ഷെരീഫ്, സര്‍താജ് അസീസ്, ഇസഹാക്ക് ധര്‍, നാസില്‍ ജാന്‍ജുവ, ചൗധരി നിസാര്‍ അലി ഖാന്‍, വിദേശകാര്യ സെക്രട്ടറി ഐസാസ് ചൗധരി എന്നിവരുമായി നടത്തിയ ചര്‍ച്ചകള്‍ക്കു ശേഷമാണ് ഈ നപടികള്‍ പ്രഖ്യാപിച്ചത്. ഇന്ത്യ കൈമാറിയ തെളിവുകള്‍ പരിശോധിക്കാനും ഇവര്‍ നിര്‍ദേശം നല്‍കിയതായാണ് വിവരം. നടപടികളുണ്ടായില്ലെങ്കില്‍ സമാധാന ശ്രമങ്ങളുമായി മുന്നോട്ടു പോകാനാകില്ലെന്ന് ഇന്ത്യ വ്യക്തമാക്കിയിരുന്നു.
ബീജീംഗ്: ലോകത്തെ ഏറ്റവും പഴക്കമുളള തേയില കണ്ടെത്തിയതായി പുരാവസ്തു ഗവേഷകര്‍. പൗരാണിക ചൈനീസ് ചക്രവര്‍ത്തിയുടെ മൃതദേഹത്തോടൊപ്പം അടക്കം ചെയ്ത വസ്തുക്കളില്‍ നിന്നാണ് ഇത് ലഭിച്ചത്. പൗരാണിക കാലത്തെ ചൈനീസ് രാജകുടുംബാംഗങ്ങള്‍ക്കും ചായ ഏറെ പ്രിയപ്പെട്ട പാനീയമായിരുന്നു എന്നതിന്റെ തെളിവാണ് ഇതെന്നാണ് വിലയിരുത്തല്‍. 2150 കൊല്ലം മുമ്പ് തന്നെ ഇവര്‍ തേയിലയും ചായയും ഉപയോഗിച്ചിരുന്നു. തേയില മൃതദേഹത്തോടൊപ്പം അടക്കം ചെയ്താല്‍ പരലോകത്ത് ചായ ആവശ്യമുളളപ്പോള്‍ ഇതുപയോഗിച്ച് ഉണ്ടാക്കുമെന്നും അവര്‍ വിശ്വസിച്ചിരുന്നു.
ചൈന ടിബറ്റിലേക്ക് തേയിലച്ചെടിയുടെ ഇലകള്‍ കയറ്റുമതി ചെയ്തിരുന്നതായി രണ്ടായിരം വര്‍ഷം മുമ്പിറങ്ങിയതെന്ന് കരുതുന്ന ഒരു പുസ്തകത്തില്‍ പറയുന്നുണ്ട്. ചൈനീസ് അക്കാഡമി ഓഫ് സയന്‍സിലെ ഗവേഷകരാണ് പുതിയ കണ്ടുപിടുത്തവുമായി രംഗത്തെത്തിയിരിക്കുന്നത്. തേയിലക്ക് പുറമെ അരിയടക്കമുളള ധാന്യങ്ങളും ഈ ചക്രവര്‍ത്തിക്ക് പരലോകത്തേക്ക് കൊണ്ടുപോകാനായി ശവപേടകത്തില്‍ അടക്കം ചെയ്തിരുന്നു. ഹാന്‍ വംശത്തിലെ ചക്രവര്‍ത്തിയായിരുന്ന ജിംഗ് ദിയുടെ ശവകുടീരത്തില്‍ നിന്നാണ് ഇവ കണ്ടെത്തിയിട്ടുളളത്. 141 ബിസിയിലാണ് ഇദ്ദേഹം മരിച്ചതെന്ന് കരുതുന്നു. അക്കൊല്ലം തന്നെ ഉണ്ടാക്കിയ തേയിലയാകും മൃതദേഹത്തൊടൊപ്പം അടക്കം ചെയ്തതെന്നും അനുമാനിക്കുന്നു. ഒരു തടിപ്പെട്ടിയിലാണ് തേയില സൂക്ഷിച്ചിരിക്കുന്നത്. ചക്രവര്‍ത്തിയുടെ ശവകുടീര സമുച്ചയത്തിന് ചുറ്റിലുമുളള വിവിധ കുഴികളിലായി ഇദ്ദേഹത്തിന് അടുത്ത ജന്മത്തില്‍ ഉപയോഗിക്കാനുളള നിരവധി സാധനങ്ങളും അടക്കം ചെയ്തിട്ടുണ്ട്.
ആയുധങ്ങള്‍, മണ്‍പാത്രങ്ങള്‍, മണ്ണില്‍ തീര്‍ത്ത മൃഗങ്ങള്‍, കുതിരയെ പൂട്ടിയ രഥങ്ങള്‍ തുടങ്ങിയവയണ് ഈ കുഴിമാടങ്ങളില്‍ അടക്കം ചെയ്തിരിക്കുന്നത്. ഇദ്ദേഹത്തിന്റെ സാമ്രാജ്യത്തിന്റെ തലസ്ഥാനമായ ചാങ്ങ് അതായത് ആധുനിക സിയാങിനടുത്തായാണ് ശവകുടീരം സ്ഥിതി ചെയ്യുന്നത്. ഈ സ്ഥലത്ത് ഇപ്പോള്‍ സന്ദര്‍ശകരെ അനുവദിക്കുന്നുണ്ട്. 1990ന് മുമ്പ് തന്നെ ഇവിടെ ഉദ്ഖനനം തുടങ്ങിയിരുന്നു. എന്നാല്‍ ഇപ്പോള്‍ മാത്രമാണ് ഇതിലുണ്ടായിരുന്ന തേയില തിരിച്ചറിയാന്‍ ഗവേഷകര്‍ക്കായത്.
ചായ കുടിക്കുന്ന ചൈനീസ് ചക്രവര്‍ത്തിയ്ക്ക് വലിയ പ്രാധാന്യം ലഭിച്ചിരുന്നതായും രേഖകള്‍ വ്യക്തമാക്കുന്നു. ഇദ്ദേഹം വളരെ മികച്ച ഭരണാധികാരിയല്ലെന്നും സൂചനയുണ്ട്. ജനങ്ങള്‍ക്ക് മികച്ച നിലവാരമുളള ജീവിതം നല്‍കുന്നതിനായി ഇദ്ദേഹം നികുതിയിളവുകള്‍ നല്‍കിയിരുന്നു. കുറ്റവാളികള്‍ക്ക് വലിയ മാനുഷിക പരിഗണന നല്‍കുന്നയാളുമായിരുന്നു ഈ ചക്രവര്‍ത്തി. അതിനായി പലരുടെയും ശിക്ഷകള്‍ കുറച്ച് കൊടുത്തു. രാജകുടുംബത്തിന്റെ അധികാരങ്ങളും ഇദ്ദേഹം കുറേശെയായി കുറച്ച് കൊണ്ടു വന്നു.
അജ്ഞാതമായിരുന്ന ഒരു പുരാതന ചൈനീസ് സംസ്‌കാരത്തെക്കുറിച്ച് പഠിക്കാന്‍ പുതിയ കണ്ടെത്തലുകള്‍ സഹായകമാകുമെന്നാണ് പ്രതീക്ഷ. ചായയുടെ ഉത്ഭവത്തെക്കുറിച്ചുളള സൂചനകള്‍ നല്‍കാനും ഇതിന് കഴിയും. ഇലയുടെ മുകുളങ്ങള്‍ ഉപയോഗിച്ച് നിര്‍മിച്ച തേയിലയാണ് ലഭിച്ചിട്ടുളളത്. ഇതിന് നല്ല ഗുണമേന്‍മയുണ്ടെന്നും ഗവേഷകര്‍ വ്യക്തമാക്കി. മികച്ചയിനം ഇലകളാകാം ഈ തേയിലയുടെ നിര്‍മിതിക്ക് ഉപയോഗിച്ചതെന്നും ഗവേഷകര്‍ പറയുന്നു.
ജിദ്ദ: സൗദിയില്‍ ജിസാന്‍ എയര്‍പോര്‍ട്ടില്‍ യാത്രയ്ക്ക് ഒരുങ്ങിനില്‍ക്കുന്ന വിമാനത്തിനുള്ളില്‍ വെച്ച് വിമാനം ബോംബിട്ടു തകര്‍ക്കുമെന്ന് ഭീഷണിപ്പെടുത്തിയ ഈജിപ്ത് വംശജയായ സ്ത്രീയെ സുരക്ഷാ ഭടന്മാര്‍ പിടിച്ചു വിമാനത്തില്‍നിന്നും പുറത്തിറക്കി.
വിമാനത്തിനകത്തേക്ക് കൊണ്ടുപോകുവാന്‍ അനുവദിക്കപ്പെട്ടതിലും വലിയ ബാഗ്ഗേജുമായി കയറിയ സ്ത്രീയോട് വിമാന ജീവനക്കാര്‍ ബാഗ്ഗേജ് താഴെയിറക്കാന്‍ ആവശ്യപ്പെട്ടിരുന്നു. അല്ലെങ്കില്‍ ബര്‍ത്തിനടിയില്‍ വയ്ക്കാമെന്നും പറഞ്ഞതോടെ സ്ത്രീ അതിനു കൂട്ടാക്കതെ വിമാനത്തിനുള്ളില്‍ ബഹളം വെക്കുകയും ബോംബിട്ടു തകര്‍ക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.
ഉടന്‍ തന്നെ പൈലറ്റ് സുരക്ഷാ വിഭാഗത്തിനു വിവരം കൈമാറുകയും വിമാനത്തിനകത്തേക്കു കുതിച്ചെത്തിയ സുരക്ഷാ ഭടന്മാര്‍ സ്ത്രീയേയും കൂടെയുള്ള വലിയ പെട്ടിയും പുറത്തിറക്കി. പെട്ടി പരിശോധിച്ചപ്പോള്‍ സ്‌ഫോടന വസ്തുക്കളൊന്നും കണ്ടെത്താനായില്ല. സ്ത്രീയെ പുറത്തിറക്കിയതിനു ശേഷമാണ് വിമാനം പറന്നുയര്‍ന്നത്