Latest News

കേരളാ കോണ്‍ഗ്രസ് – മാണി വിഭാഗം ഇടതുപക്ഷത്തേക്കെന്ന്‍ സൂചന. മുന്നണി പ്രവേശം സംബന്ധിച്ച് മാണി ഗ്രൂപ്പും ഇടത് മുന്നണിയുമായുള്ള ഔദ്യോഗിക ചര്‍ച്ചകള്‍ ഉടന്‍ ആരംഭിക്കുമെന്ന സൂചനകളാണ് പുറത്തുവരുന്നത്. നിലവില്‍ ഇടതുമുന്നണിയുടെ ഭാഗമായ സ്കറിയാ തോമസ്‌, യു ഡി എഫ് സെക്രട്ടറി പദവി വഹിക്കുന്ന ജേക്കബ്ബ് ഗ്രൂപ്പ് ചെയര്‍മാന്‍ ജോണി നെല്ലൂരും അദ്ദേഹത്തെ അനുകൂലിക്കുന്നവരും ഉള്‍പ്പെടെ ഒരു പാര്‍ട്ടിയായി ഇടത് മുന്നണിയുടെ ഭാഗമാകാനാണ് ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്. ഇതോടെ നിയമസഭയില്‍ പ്രാതിനിധ്യമില്ലാതെ ഇടത് മുന്നണി പ്രവേശനം കാത്ത് കഴിയുന്ന ഫ്രാന്‍സിസ് ജോര്‍ജ്ജ് വിഭാഗം ജനാധിപത്യ കേരളാ കോണ്‍ഗ്രസിന്റെ അവസ്ഥ പരിതാപകരമാകും. അതേസമയം മാണി ഇടത് മുന്നണിയുടെ ഭാഗമായാല്‍ കേരളാ കോണ്‍ഗ്രസ് എം എല്‍ എമാരില്‍ മോന്‍സ് ജോസഫിനെയും ഫ്രാന്‍സിസ് ജോര്‍ജ്ജ് വിഭാഗത്തെയും പി സി ജോര്‍ജ്ജിന്റെ പാര്‍ട്ടിയെയും യു ഡി എഫിലെത്തിക്കാനുള്ള ചര്‍ച്ചകള്‍ യു ഡി എഫും ശക്തമായി മുന്നോട്ട് കൊണ്ടുപോകുകയാണ്. മോന്‍സ് ജോസഫ് എം എല്‍ എ നിലവില്‍ കേരളാ കോണ്‍ഗ്രസ് നേതൃത്വവുമായി അത്ര നല്ല ബന്ധത്തിലല്ല മുന്നോട്ട് പോകുന്നത്. ജോസ് കെ മാണി എം പിയുടെ ശ്രമഫലമായി കുറവിലങ്ങാട്‌ യാഥാര്‍ത്ഥ്യമാകുന്ന സയന്‍സ് സിറ്റിയുടെ പിതൃത്വം ഏറ്റെടുക്കാന്‍ അടുത്തിടെയായി മോന്‍സ് ജോസഫ് നടത്തിയ വിഫല നീക്കം ഇതിന് മുന്നോടിയാണെന്ന് പറയപ്പെടുന്നു. കടുത്തുരുത്തിയില്‍ ഉടന്‍ ഉപതെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ്‌ മോന്സിന്റെ നീക്കം. മാണി ഗ്രൂപ്പ് ഇടത് മുന്നണിയില്‍ ചേരുമ്പോള്‍ പാര്‍ട്ടി വിടുകയാണെങ്കില്‍ മോന്‍സിന് നിയമസഭാംഗത്വം നഷ്ടമാകും. കൂറുമാറ്റ നിരോധന നിയമ പ്രകാരം 3 ല്‍ 2 അംഗങ്ങളുടെ പിന്തുണയില്ലാത്ത കൂറുമാറ്റം അയോഗ്യതയ്ക്ക് കാരണമാണ്. അതിനാല്‍ മാണി ഗ്രൂപ്പ് ഇടതു മുന്നണിയില്‍ ചേരാന്‍ തീരുമാനിച്ചാല്‍ മോന്‍സ് ജോസഫ് അതിനെ എതിര്‍ത്ത് നിയമസഭാംഗത്വം രാജിവയ്ക്കാനാണ് സാധ്യത. രാജിവച്ച് വീണ്ടും മത്സരിച്ച് ജയിക്കാനാണ് മോന്സിന്റെ നീക്കം. ഇതിന് യു ഡി എഫിന്റെ പിന്തുണയുണ്ട്. ഒപ്പം പി സി ജോര്‍ജ്ജ്, ഫ്രാന്‍സിസ് ജോര്‍ജ്ജ് പക്ഷങ്ങളെ യു ഡി എഫിന്റെ ഭാഗമാക്കികൊണ്ടുള്ള തന്ത്രങ്ങള്‍ക്കാണ് കോണ്‍ഗ്രസ് നേതാക്കള്‍ രൂപം നല്‍കുന്നത്. അതേസമയം ഇനി യു ഡി എഫിലേക്ക് മടങ്ങുന്ന കാര്യം ചര്‍ച്ചയ്ക്ക് പോലുമില്ലെന്ന നിലയില്‍ കേരള കോണ്‍ഗ്രസ് തള്ളിയിരിക്കുകയാണ്. പകരം ഇടത് മുന്നണിയുമായി ചര്‍ച്ചകള്‍ക്ക് പച്ചക്കൊടി കാണിക്കുകയും ചെയ്തു. സ്കറിയാ തോമസാണ് മാണി ഗ്രൂപ്പിനും സി പി എമ്മിനും ഇടയില്‍ ഈ ചര്‍ച്ചകള്‍ക്ക് മധ്യസ്ഥം വഹിക്കുന്നത്. നിലവില്‍ നടക്കുന്ന രഹസ്യ ചര്‍ച്ചകള്‍ അടുത്ത ദിവസങ്ങളില്‍ തന്നെ ഔദ്യോഗികമായി തുടരാനാണ് സാധ്യത. മുന്നണിയുടെ ഭാഗമായാല്‍ ലഭിക്കാവുന്ന ലോക്സഭാ, നിയമസഭാ സീറ്റുകളുടെ കാര്യത്തിലും സ്ഥാനമാനങ്ങളുടെ കാര്യത്തിലും ധാരണയാകാനുണ്ട്. അടുത്തിടെ കെ എം മാണിയെ മുന്നില്‍ നിര്‍ത്തി കേരളാ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ കത്തോലിക്ക സംഘടനകളായ ഇന്‍ഫാം, കത്തോലിക്കാ കോണ്‍ഗ്രസ് എന്നിവയുടെ നേതൃത്വത്തില്‍ ഒരു സംയുക്ത കര്‍ഷക ഐക്യ വേദിയ്ക്ക് രൂപം നല്‍കിയിരുന്നു. നിലവില്‍ മാണി ഗ്രൂപ്പുമായി സഹകരിക്കുന്ന സ്കറിയാ തോമസും ജോണി നെല്ലൂരും മുന്‍ കേരളാ കോണ്‍ഗ്രസ് ചെയര്‍മാനും കോണ്‍ഗ്രസ് നേതാവുമായിരുന്ന ജോര്‍ജ്ജ് ജെ മാത്യു ഉള്‍പ്പെടെയുള്ള നേതാക്കളും ഈ യോഗത്തില്‍ സംബന്ധിച്ചിരുന്നു. സഭാ നേതൃത്വത്തിന്‍റെ പിന്തുണയോടെയായിരുന്നു ഈ നീക്കം. രാഷ്ട്രീയ താല്പര്യങ്ങളില്ലാതെ കര്‍ഷക താല്പര്യങ്ങള്‍ മാത്രം മുന്‍ നിര്‍ത്തിയുള്ള കൂട്ടായ്മ എന്ന നിലയിലായിരുന്നു പൊന്‍കുന്നം അനുഗ്രഹാ ഓഡിറ്റോറിയത്തില്‍ ഈ യോഗം ചേര്‍ന്നത്. എങ്കിലും കെ എം മാണിക്ക് അപ്രീതിയുള്ള കേരള കോണ്‍ഗ്രസ് വിഭാഗങ്ങളെ ഈ കൂട്ടായ്മയില്‍ നിന്നും മാറ്റി നിര്‍ത്തിയത് ശ്രദ്ധേയമാണ്. പി സി ജോര്‍ജ്ജ്, ഫ്രാന്‍സിസ് ജോര്‍ജ്ജ്, പി സി തോമസ്‌ എക്സ് എം പി എന്നിവരെയും അവരുടെ പ്രതിനിധികളെയും യോഗത്തിന് ക്ഷണിച്ചിരുന്നില്ല. ഇന്‍ഫാവും കത്തോലിക്കാ കോണ്‍ഗ്രസും ഭാഗമായ ഒരു രാഷ്ട്രീയ കൂട്ടുകെട്ടിന് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പും ഇടത് മുന്നണി ശ്രമം നടത്തിയിരുന്നെങ്കിലും അത് വിജയിച്ചില്ല. അതിനാല്‍ തന്നെ ഈ സംഘടനകള്‍ ഉള്‍പ്പെട്ട പുതിയ കൂട്ടായ്മയ്ക്ക് പിന്നിലും ഇടത് മുന്നണിയുടെ രാഷ്ട്രീയ നീക്കങ്ങളുടെ നിഴലാട്ടം വ്യക്തമാണ്. അതിനു പിന്നാലെയാണ് കേരളാ കോണ്‍ഗ്രസ് – ഇടത് മുന്നണി ചര്‍ച്ചകള്‍ പരസ്യമായിരിക്കുന്നത്.

കാലുവേദന വരുമ്പോള്‍ ആരോടെങ്കിലും അതൊന്നു തിരുമ്മി തരാന്‍ പറയുക സ്വാഭാവികം.ഇവിടെ  ഡൽഹി സ്വദേശിയായ 23കാരനും അതേ ചെയ്​തുള്ളൂ. ബാഡ്​മിൻറൺ  കളി​േമ്പാൾ പരിക്കേറ്റ്​ ഒടിഞ്ഞ കാല് ഒന്ന് തിരുമ്മിത്തരാൻ അമ്മയോട് പറഞ്ഞു. അമ്മ  എണ്ണയിട്ട് തിരുമ്മിയതിനെ തുടര്‍ന്ന് ശ്വാസ തടസമനുഭവപ്പെട്ട യുവാവ് പിന്നീട്​ മരിച്ചു. പരിക്കേറ്റ കാലിലെ ഞരമ്പില്‍ രൂപപ്പെട്ട രക്തക്കട്ട (Blood Clot) തിരുമ്മലിനെ തുടര്‍ന്ന് ഹൃദയ ധമനിയില്‍ എത്തിയതാണ് മരണത്തിന് കാരണമായത്.

മെഡിക്കോ-ലീഗല്‍ ജേണലി​െൻറ പുതിയ ലക്കത്തിലാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. കഴിഞ്ഞ ഒക്‌ടോബര്‍ 31നാണ് സംഭവം. 2016 സപ്തംബറില്‍ ബാഡ്മിന്റണ്‍ കളിക്കുന്നതിനിടെ രാകേഷ്​ എന്ന യുവാവി​െൻറ കണങ്കാലില്‍ പരിക്കേറ്റിരുന്നു. ഇതേതുടര്‍ന്ന് ഒരു മാസത്തോളം കാലില്‍ പ്ലാസ്റ്റര്‍ ഇട്ടു.  പ്ലാസ്റ്റര്‍ ഒഴിവാക്കിയ ശേഷവും വേദന മാറിയില്ല. വേദന കഠിനമായപ്പോൾ രാകേഷ്​​ അ​മ്മയോട്​ തിരുമ്മിത്തരാൻ ആവശ്യ​െപ്പടുകയായിരുന്നു.  അമ്മ കാലില്‍ എണ്ണയിട്ട് 30 മിനു​േട്ടാളം തിരുമ്മി. തുടർന്ന്​ യുവാവി​െൻറ രക്തസമ്മര്‍ദ്ദം കുറയുകയും ശ്വാസതടസം അനുഭവപ്പെടുകയും ചെയ്തു. ഇതേത്തുടര്‍ന്ന് ഇയാളെ ഡല്‍ഹി എയിംസ്‌ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

പ്ലാസ്റ്റര്‍ ഇട്ടതിനെ തുടര്‍ന്ന് കാലിലെ പ്രധാന ഞരമ്പിൽ രക്തം കട്ടപിടിച്ചിരുന്നു. തിരുമ്മിയതോടെ കട്ടപിടിച്ച രക്​തം കാലിലെ ഞരമ്പിൽ നിന്ന് നീങ്ങി ശ്വാസകോശത്തിലേക്ക്​ രക്തം എത്തിക്കുന്ന പള്‍മണറി ധമനിയില്‍ (Pulmonary Artery) എത്തുകയായിരുന്നു.കാലില്‍ നിന്നും ഹൃദയ ധമനിയില്‍ എത്തിയ രക്തക്കട്ടയാണ് മരണകാരണമെന്ന് പോസ്റ്റുമോര്‍ട്ടത്തില്‍ സ്ഥിരീകരിച്ചു. 5×1 സെൻറീമീറ്റര്‍ വ്യാസമുള്ള രക്തക്കട്ടയാണ് യുവാവി​െൻറ ധമനിയില്‍ നിന്ന് പുറത്തെടുത്തത്. ശ്വാസകോശത്തിലേക്ക്​ രക്​തമെത്തിക്കുന്ന ഹൃദയ ധമനിയിൽ രക്​തക്കട്ട വന്നടിയുകയും അതുമൂലം ശ്വാസകോശത്തിലേക്ക്​ രക്​തം പമ്പുചെയ്യാനാകാതെ മരണം സംഭവിക്കുകയുമായിരുന്നു.

പ്ലാസ്റ്റര്‍ ഇട്ടാല്‍ ഞരമ്പുകളില്‍ രക്തക്കട്ട രൂപപ്പെടുന്നത് സാധാരണമാണെന്ന് യുവാവിനെ ചികിത്സിച്ച ഡല്‍ഹി എയിംസിലെ ഡോക്ടര്‍മാര്‍ പറയുന്നു. ലക്ഷത്തില്‍ 70 പേര്‍ക്ക് ഇത്തരത്തില്‍ രക്തം കട്ടപിടിക്കാറുണ്ട്. ഇത് തനിയെ അലിഞ്ഞുപോവുകയാണ് വേണ്ടതെന്നും എയിംസ് ഫോറന്‍സിക് വിഭാഗം തലവന്‍ ഡോ. സുധീര്‍ ഗുപ്ത പറഞ്ഞു.

ബാഹുബലി 2-ദ കണ്ക്ലൂഷൻ വൻവിജയമായി മുന്നേറുമ്പോൾ നടി തമന്നയ്ക്ക് നേരെ ട്രോൾ വർഷം. തെലുങ്കിലും തമിഴിലും മലയാളത്തിലുമെല്ലാം നടിയ്ക്ക് നേരെ ട്രോൾ ആക്രമണമാണ്. ബാഹുബലി ആദ്യ ഭാഗത്തിൽ ഗാനരംഗം ഉൾപ്പടെ മികച്ച വേഷം തമന്ന അവതപ്പിച്ച അവന്തിക എന്ന കഥാപാത്രത്തിനുണ്ടായിരുന്നു. എന്നാൽ രണ്ടാം ഭാഗത്തിലെത്തിയപ്പോൾ ഈ കഥാപാത്രത്തിന് യാതൊരു പ്രാധാന്യവുമില്ല.
നേരത്തെ ബാഹുബലിയുടെ രണ്ടാം ഭാഗത്തിനായി വാള്‍പയറ്റും കുതിര സവാരിയും അഭ്യസിച്ചിരുന്നെന്ന് തമന്ന അഭിമുഖങ്ങളിൽ പറഞ്ഞിരുന്നു. ഇതാണ് തമന്നയ്ക്ക് വിനയായത്. ചിത്രം പുറത്തിറങ്ങിയതോടെ നടിക്ക് നേരെ ട്രോളോട് ട്രോൾ.യുദ്ധരംഗങ്ങളിൽ സൂം ചെയ്ത് നോക്കിയാൽ തമന്നെ കാണാമെന്നും നടിയേക്കാൾ പ്രാധാന്യം ജൂനിയർ ആര്‍ടിസ്റ്റുകൾക്കാണ് രാജമൗലി നൽകിയതെന്നും ട്രോൾ വന്നു.

 

baahubali-tamannah-1
ഇതിനിടെ രണ്ടാം ഭാഗത്തിൽ തമന്നയെ അവഗണിച്ചെന്നും ഇതിനാൽ താരവും സംവിധായകൻ രാജമൗലിയുമായി കലഹത്തിലായെന്നും ഗോസിപ്പുകൾ വന്നു.. ഇതിന് മറുപടിയുമായി തമന്ന തന്നെ രംഗത്ത് എത്തി. അവഗണിച്ചുവെന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും രാജമൗലിയുമായി യാതൊരു വാക്ക്തർക്കവും ഉണ്ടായിട്ടില്ലെന്നും തമന്ന പറയുന്നു. കൺക്ലൂഷനിൽ തനിക്ക് അധികം പ്രാധാന്യമില്ലെന്ന് അറിയാമായിരുന്നുവെന്നും ഏതൊക്കെയാണ് രംഗങ്ങളെന്നും നേരത്തെ തന്നെ പറഞ്ഞിരുന്നു. എന്നാൽ പല മാധ്യമങ്ങളും ആവശ്യമില്ലാതെ വാക്കുകൾ വളച്ചൊടിക്കുകയാണെന്നും തമന്ന വ്യക്തമാക്കി.

baahubali-tamannah-4

സിനിമയുടെ ആദ്യഷോ മുതൽ ആരാധകർ ഇതിനെക്കുറിച്ച് അന്വേഷിക്കുന്നുണ്ടായിരുന്നു.

baahubali-tamannah-2

ഫോണിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും പലരും ഈ കാര്യം ചോദിച്ചതുകൊണ്ടാണ് ഇപ്പോൾ ഇങ്ങനെയൊരു വിശദീകരണവുമായി രംഗത്ത് എത്തിയിരിക്കുന്നത്.

baahubali-tamannah-3

സിനിമയുടെ പ്രമോഷൻ പരിപാടികൾ ഒഴിവാക്കിയിട്ടില്ലെന്നും തമന്ന പറയുന്നു.

baahubali-tamannah-5

ന്യൂഡൽഹി∙ ഗുജറാത്തിൽനിന്നുള്ള ബിജെപി എംപി കെ.സി.പട്ടേലില്‍നിന്ന് പണം തട്ടിയെടുക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ ആരോപണവിധേയയായ യുവതി പൊലീസ് കസ്റ്റഡിയില്‍. അപകീര്‍ത്തികരമായ ചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി അഞ്ചുകോടി രൂപ തട്ടാന്‍ യുവതിയുടെ നേതൃത്വത്തിലുള്ള സംഘം ശ്രമിച്ചെന്നാണ് എംപിയുടെ പരാതി. എംപിമാരെ ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന സംഘത്തിലെ കണ്ണിയാണ് ഇവരെന്നാണ് പൊലീസിന്റെ അനുമാനം. ഡല്‍ഹി പൊലീസിന്‍റെ പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.

അതേസമയം, എംപി തന്നെ മാനഭംഗപ്പെടുത്തിയെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ് ആരോപണ വിധേയയായ യുവതിയുടെ വാദം. സ്വയരക്ഷയ്ക്കായാണ് വിഡിയോ റെക്കോര്‍ഡ് ചെയ്തതെന്നും അവര്‍ പറയുന്നു. മാർച്ച് മൂന്നിന് അത്താഴവിരുന്നിനെന്ന പേരിൽ വീട്ടിൽ വിളിച്ചുവരുത്തിയാണ് എംപി തന്നെ മാനഭംഗപ്പെടുത്തിയത്. സംഭവം പുറത്തുവിട്ടാൽ ഗുരുതര പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ശല്യപ്പെടുത്തൽ പതിവായതോടെ പൊലീസിനെ സമീപിച്ചെങ്കിലും അവർ പരാതി സ്വീകരിക്കാൻ തയാറായില്ലെന്നും യുവതി ആരോപിക്കുന്നു.

സംഭവത്തെക്കുറിച്ച് എംപിയുടെ പരാതിയിൽ പറയുന്നതിങ്ങനെ: എംപിയെന്ന നിലയിൽ തന്റെ സഹായം തേടിയാണ് യുവതി എത്തിയത്. പിന്നീട്, ചില കാര്യങ്ങൾ പറയാനുണ്ടെന്ന് ബോധ്യപ്പെടുത്തി ഗാസിയാബാദിലെ വീട്ടിലേക്കു ക്ഷണിച്ചു. അവിടെയെത്തിയ തന്നെ ശീതളപാനീയത്തിൽ ഉറക്കഗുളിക ചേർത്തു നൽകി മയക്കി. ബോധം തെളിഞ്ഞപ്പോഴാണ് ചതിക്കപ്പെട്ട വിവരം അറിയുന്നത്. നഗ്ന ചിത്രങ്ങളും വിഡിയോ ദൃശ്യങ്ങളും കാട്ടി സംഘം ഭീഷണിപ്പെടുത്തുകയും പണം ആവശ്യപ്പെടുകയും ചെയ്തതോടെ പരാതി നൽകുകയായിരുന്നു.

ലണ്ടൻ∙ യൂറോപ്യൻ ഷട്ടിൽ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പൽ ബ്രിട്ടനെ കിരീടമണിയിച്ച് മലയാളിയായ രാജീവ് ഔസേപ്പ്, രാജ്യത്തിന്റെയും ബ്രിട്ടണിലെ മലയാളികളുടെയും അഭിമാനതാരമായി. 27 വർഷത്തെ ഇടവേളയ്ക്കുശേഷമാണ് ഒരു ബ്രിട്ടീഷ് താരം യൂറോപ്യൻ ഷട്ടിൽ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ പുരുഷവിഭാഗം സിംഗിൾസ് കീരീടമണിയുന്നത്. തൃശൂർ സ്വദേശിയായ രാജീവ് ബ്രിട്ടണിൽ ജനിച്ചുവളർന്ന മലയാളിയാണ്.

ഡെൻമാർക്കിൽ നടന്ന ചാമ്പ്യൻഷിപ്പിൽ ബ്രിട്ടന്റെ ഒന്നാംനമ്പർ താരവും ലോകറാങ്കിംങ്ങിൽ പതിനാലാം സ്ഥാനക്കാരനുമായ രാജീവ് ഔസേപ്പ് ഡെൻമാർക്കിന്റ ആൻഡേഴ്സ് അന്റോൺസണെ നേരിട്ടുള്ള സെറ്റുകൾക്ക്  21-19, 21-19 ന് തോൽപിച്ചാണ് യൂറോപ്യൻ ചാമ്പ്യൻപട്ടം അണിഞ്ഞത്. അടുത്തയാഴ്ച വിവാഹിതനാകാനിരിക്കുന്ന മുപ്പതുകാരനായ രാജീവിന് ഇത് അവിസ്മരണീയമായ വിവാഹസമ്മാനവുമായി.

ചാമ്പ്യൻഷിപ്പിൽ മിക്സഡ് ഡബിൾസിലും ബ്രിട്ടനാണ് കിരീടം. താരദമ്പതികളായ ക്രിസ് അഡ്കോക്കും ഭാര്യ ഗബ്രിയേല അഡ്കോക്കും ഡബിൾസിലും കിരീടമണിഞ്ഞതോടെ ഇക്കൊല്ലത്തെ യൂറോപ്യൻ ചാമ്പ്യൻഷിപ്പിൽ ബ്രിട്ടന്റെ സുവർണനേട്ടത്തിന് ഇരട്ടത്തിളക്കമായി. ചരിത്രത്തിൽ ആദ്യമായാണ് ഡബിൾസിൽ ബ്രിട്ടൺ കിരീടനേട്ടം കൈവരിക്കുന്നത്.

1990ൽ സ്റ്റീവ് ബാഡ്ലിയാണ് ബ്രിട്ടണുവേണ്ടി അവസാനമായി യൂറോപ്യൻ ചാമ്പ്യൻപട്ടം നേടിയത്. മുൻപ് രണ്ടുവട്ടം യൂറോപ്യൻ ചാമ്പ്യൻഷിപ്പിൽ വെങ്കലവും ഒരിക്കൽ വെള്ളിയും നേടിയിട്ടുള്ള രാജീവ് യൂറോപ്യൻ ചാമ്പ്യൻപട്ടമണിയുന്ന മൂന്നാമത്തെ ബ്രിട്ടീഷുകാരനാണ്. കഴിഞ്ഞ എട്ടു ടൂർണമെന്റുകളിൽ ഡെന്മാർക്കിന്റെ കുത്തകയായിരുന്ന പുരുഷവിഭാഗം സിംഗിൾസ് കിരീടമാണ് രാജീവിലൂടെ ബ്രിട്ടൺ സ്വന്തമാക്കിയത്. ഇത് മലയാളി ബന്ധങ്ങൾ ഏറെയുള്ള ഈ യുവ കായികപ്രതിഭയുടെ വ്യക്തിഗത നേട്ടങ്ങളിൽ ഏറ്റവും മികച്ചതാണ്. മുൻപ് രണ്ടുവട്ടം ബ്രിട്ടണ് ഒളിമ്പിക്സിലും പലതവണ കോമൺവെൽത്ത് ഗെയിംസിലും  പ്രതിനീധീകരിച്ചിട്ടുള്ള രാജീവിന് അന്താരാഷ്ട്രതലത്തിൽ ലഭിക്കുന്ന ഏറ്റവും വലിയ കിരീടമാണ്.

നിരവധി തവണ മാതാപിതാക്കൾക്കൊപ്പം കേരളത്തിൽ എത്തിയിട്ടുള്ള രാജീവ് ഔസേപ്പ് ബംഗലുരുവിലെ പ്രകാശ് പദുക്കോൺ ബാഡ്മിന്റൺ അക്കാദമിയിൽനിന്നും പരിശീലനവും നേടിയിട്ടുണ്ട്.

ന്യൂഡൽഹി: തനിക്കെതിരായ സുപ്രീംകോടതി ഉത്തരവ് തള്ളി ജസ്റ്റിസ് സി.എസ് കർണൻ. കോടതിയലക്ഷ്യ നടപടിയുടെ ഭാഗമായി വൈദ്യപരിശോധന നടത്താൻ ഉത്തരവിട്ട സുപ്രീംകോടതി വിധിക്കെതിരെയാണ് ജസ്റ്റിസ് കർണൻ രംഗത്തെത്തിയിരിക്കുന്നത്. താൻ യാതൊരു പരിശോധനയ്ക്കും തയ്യാറല്ലെന്നും സുപ്രിം കോടതിക്ക് അങ്ങനെ വിധിക്കാൻ എന്തധികാരമാണുള്ളതെന്നും അദ്ദേഹം ചോദിച്ചു. തനിക്ക് മാനസിക രോഗമാണെന്നാണോ പറയുന്നത്, അങ്ങനെ തനിക്ക് രോഗമുണ്ടെന്ന് വിധിയെഴുതാൻ സുപ്രിം കോടതി ആരാണ്. തനിക്കെതിരായ കേസ് പരിഗണിച്ച ഏഴ് ജഡ്ജിമാരും അഴിമതിക്കാരാണെന്നും അദ്ദേഹം ആരോപിച്ചു.

തന്റെ സമ്മതമില്ലാതെ ഡി.ജി.പി സുപ്രിം കോടതി ഉത്തരവ് നടപ്പിലാക്കാൻ ശ്രമിച്ചാൽ അദ്ദേഹത്തിനെതിരെ താൻ നടപടിക്ക് ഉത്തരവിറക്കുമെന്നു അദ്ദേഹം വ്യക്തമാക്കി.

വൈദ്യപരിശോധനയ്ക്ക് വിധേയമാക്കാൻ ഉത്തരവിട്ട സുപ്രീം കോടതിയിലെ ഏഴ് ജഡിജിമാരുടെ മാനസിക നില പരിശോധിക്കാൻ ജസ്റ്റിസ് കർണൻ കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. ജഡ്ജിമാരെ എയിംസ് മെഡിക്കൽ ബോർഡിന് മുന്നിൽ ഹാജരാക്കാനായിരുന്നു ഡൽഹി ഡിജിപിയോട് ജസ്റ്റിസ് കർണൻ നിർദേശിച്ചത്.
ചീഫ് ജസ്റ്റീസ് ജെ.എസ്. ഖെഹാർ തലവനായ സുപ്രീംകോടതിയുടെ ഏഴംഗ ബെഞ്ചാണ് ജസ്റ്റിസ് കർണനെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കാൻ ഉത്തരവിട്ടത്. കൊൽക്കത്തയിലെ സർക്കാർ ഡോക്ടർമാരുടെ സംഘം ജസ്റ്റിസ് കർണനെ പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കാനാണയിരുന്നു ഉത്തരവ്. മെയ് നാലിന് പരിശോധന നടത്തി എട്ടിന് റിപ്പോർട്ട് സമർപ്പിക്കണമെന്നും ജസ്റ്റിസ് കർണന്റെ ഉത്തരവുകൾ നടപ്പിലാക്കരുതെന്നും കോടതി ഉത്തരവിട്ടിരുന്നു.

ജഡ്ജിമാർക്കെതിരെ അഴിമതി ആരോപണം ഉന്നയിച്ച ജസ്റ്റിസ് കർണൻ സുപ്രീംകോടതിയിൽ കോടതിയലക്ഷ്യ നടപടികൾ നേരിടുകയാണ്. സുപ്രീംകോടതിയുടെ കോടതിയലക്ഷ്യ നടപടിയെ തുടർന്ന് കേസ് പരിഗണിക്കുന്ന ചീഫ് ജസ്റ്റിസ് ഉൾപ്പെടെ ഏഴു സുപീംകോടതി ജഡ്ജിമാർക്ക് വിദേശയാത്രക്ക് വിലക്കേർപ്പെടുത്തി ജസ്റ്റിസ് കർണൻ ഉത്തരവിട്ടിരുന്നു.

പിന്നീട് മറ്റൊരു ഉത്തരവിൽ ഇവർക്ക് വിമാനയാത്രാ വിലക്ക് ഏർപ്പെടുത്താനും ജസ്റ്റിസ് കർണർ ഉത്തരവിട്ടിരുന്നു. തന്റെ വസതിയിൽ നിന്നുതന്നെയാണ് കർണൻ ഉത്തരവുകൾ പുറപ്പെടുവിച്ചിരുന്നത്. മെയ് ഒന്നിന് മുമ്പ് സുപ്രീംകോടതി ജഡ്ജിമാർ തന്റെ വസതിയിൽ ഹാജരാകണമെന്നും ജസ്റ്റിസ് കർണന്റെ ഉത്തരവുണ്ടായിരുന്നു. അതേസമയം നവമാധ്യമങ്ങളിലടക്കം ജസ്റ്റിസ് കർണനെ അനുകൂലിച്ച് നിയമ രംഗത്തുള്ളവരടക്കം നിരവധി പേർ രംഗത്തെത്തുന്നുണ്ട്.

ജസ്റ്റിസ് കർണന്റെ സമ്മതമില്ലാതെ വൈദ്യപരിശോധന നടത്താൻ സാധിക്കില്ലെന്ന് 2017ലെ മെന്റൽ ഹെൽത്ത് കെയർ ആക്ടിൽ വ്യക്തമാക്കുന്നതായി മുതിർന്ന സുപ്രിം കോടതി അഭിഭാഷക ഇന്ദിര ജയ്സിങ് ട്വീറ്റ് ചെയ്തു. ശാരീരികമോ മാനസികമോ ആയ പരിമിതി ചൂണ്ടിക്കാട്ടി ഒരു ജഡ്ജിയെ സസ്പെൻഡ് ചെയ്യാൻ സുപ്രീ കോടതിക്ക് അധികാരമില്ലെന്നും അവർ ട്വിറ്ററിൽ കുറിച്ചു.

ഇന്ത്യന്‍ സിനിമാലോകത്തെ ഇനി രണ്ടായി വിഭജിക്കാം. ബാഹുബലിക്ക് മുമ്പും ബാഹുബലിക്ക് ശേഷവും. ബോക്‌സ്ഓഫീസിലെ സകല റെക്കോര്‍ഡുകളും തകര്‍ത്ത് ഇന്ത്യന്‍ സിനിമയിലെ ഏറ്റവും പണം വാരിപ്പടമായി ബാഹുബലി 2 മാറുകയാണ്. റിലീസ് ചെയ്ത് അഞ്ചു ദിവസം കൊണ്ട് ചിത്രം വാരിക്കൂട്ടിയത് 625 കോടി.

ബാഹുബലി ആദ്യഭാഗത്തിന്റെ ആഗോള ബോക്‌സ്ഓഫീസ് കലക്ഷന്‍ 650 കോടിയായിരുന്നു. ഇപ്പോഴിതാ അതിനെയൊക്കെ തകര്‍ത്തുടച്ച് രണ്ടാം ഭാഗം മുന്നേറുകയാണ്. സിനിമയുടെ ഹിന്ദി വിതരണക്കാരനായ കരണ്‍ ജോഹറിന്റെ കണക്കുകള്‍ പ്രകാരം ആദ്യ മൂന്നുദിനം കൊണ്ട് ഇന്ത്യയില്‍ നിന്നുമാത്രം ചിത്രം വാരിയത് 303 കോടിയാണ്. (128 കോടി ഹിന്ദി) (175 കോടി മലയാളം, തമിഴ്, തെലുങ്ക്).

അഞ്ചുദിവസം പിന്നിടുമ്പോള്‍ 490 കോടി ഇന്ത്യയില്‍ നിന്നും മറ്റുരാജ്യങ്ങളില്‍ നിന്ന് 135 കോടിയും ചിത്രം വാരിക്കൂട്ടി കഴിഞ്ഞു. നിലവിലെ ആഗോള കലക്ഷന്‍ 625 കോടിയാണ്. ഹിന്ദിയില്‍ നിന്നും 165 കോടിയും തെലുങ്ക്, മലയാളം, തമിഴ് പതിപ്പുകളില്‍ നിന്ന് 220 കോടിയും ചിത്രം വാരി.

നേരത്തെ ആമിര്‍ഖാന്‍ ചിത്രം ദംഗല്‍ ഒരാഴ്ച കൊണ്ട് കലക്ട് ചെയ്ത ബോക്‌സ്ഓഫീസ് റെക്കോര്‍ഡ് ബാഹുബലി തകര്‍ത്തിരുന്നു. 210 കോടിയായിരുന്നു ദംഗലിന്റെ ആദ്യ ആഴ്ചത്തെ കലക്ഷന്‍. ബാഹുബലി 2വിന്റേത് 217 കോടിയാണ്. വിദേശത്തും ചിത്രത്തിന് റെക്കോര്‍ഡ് കലക്ഷനാണ്.

നിലവില്‍ ഏറ്റവും വലിയ പണംവാരിപ്പടം ആമിര്‍ ഖാന്റെ പികെയാണ്. 792 കോടിയാണ് ചിത്രത്തിന്റെ ആഗോളബോക്‌സ്ഓഫീസ് കലക്ഷന്‍. ബാഹുബലി ദ് ബിഗിനിങ് ഇതില്‍ മൂന്നാം സ്ഥാനത്തുണ്ട്. നിലവിലെ സാഹചര്യത്തില്‍ പികെയുടെ റെക്കോര്‍ഡ് പുഷ്പം പോലെ മറികടക്കും.

കേരളത്തില്‍ ആദ്യദിനം ചിത്രം വാരിയത് 5.45 കോടി (വെള്ളിയാഴ്ച), ശനിയാഴ്ച 5.10 കോടി, ഞായറാഴ്ച 5.25 കോടി. ആകെ മൂന്നുദിവസത്തെ കലക്ഷന്‍ 15.80 കോടി. മെയ് ഒന്നിനും അവധിയായതിനാല്‍ കലക്ഷനില്‍ കുറവുണ്ടായുകയില്ല. അങ്ങനെയങ്കില്‍ അഞ്ചു ദിവസം കൊണ്ട് ഇരുപത് കോടി പിന്നിടും.

തമിഴ്‌നാട്ടില്‍ നിന്ന് ചിത്രം ആദ്യദിനം വാരിയത് 10.25 കോടിയാണ്. ആദ്യദിനം മള്‍ട്ടിപ്ലക്‌സുകളില്‍ ചിലയിടത്ത് റിലീസ് ചെയ്യാന്‍ കഴിയാത്തതാണ് കലക്ഷന്‍ കുറയാന്‍ കാരണം. മൂന്നുദിവസം കൊണ്ട് തമിഴ്‌നാട്ടില്‍ നിന്ന് മാത്രം 31.55 കോടി ചിത്രം വാരി.

ബാഹുബലി രണ്ടു ഭാഗങ്ങള്‍ നിര്‍മിക്കാന്‍ ചിലവായത് 450 കോടിയാണെന്ന് നിര്‍മാതാവ് ശോഭു വെളിപ്പെടുത്തിയിരുന്നു.

മലയാളം ഉള്‍പ്പെടെ നാല് ഭാഷകളിലായി 6500 സ്‌ക്രീനുകളിലെത്തിയ ചിത്രം ആദ്യദിനം ഇന്ത്യയില്‍ നിന്ന് മാത്രം നേടിയത് 121 കോടി രൂപ! അതില്‍ 41 കോടിയുമായി ഹിന്ദി പതിപ്പാണ് കളക്ഷനില്‍ മുന്നില്‍. തെലുങ്ക്, തമിഴ്, മലയാളം പതിപ്പുകളില്‍ നിന്ന് 80 കോടിയും. ബാഹുബലി ആദ്യ ഭാഗത്തിന്റെ ആദ്യദിന കലക്ഷന്‍ 50 കോടിയായിരുന്നു.

ബാഹുബലി 2 ഹിന്ദി പതിപ്പ് 41 കോടിയാണ് വാരിക്കൂട്ടിയത്. ആദ്യ ദിന കലക്ഷന്‍ റെക്കോര്‍ഡുകള്‍ ഉള്ള ഹിന്ദി ചിത്രങ്ങള്‍ധൂം 3 ( 36.22 കോടി), ദങ്കല്‍ (29.78 കോടി), പികെ (27 കോടി), കിക്ക് (26.52 കോടി, ദബങ് ( 21 കോടി). ഇവയെല്ലാം ഉത്സവസമയങ്ങളില്‍ റിലീസ് ചെയ്തു എന്നതും ബാഹുബലി അല്ലാതെയും ഇറങ്ങി എന്നതാണ് മറ്റൊരു പ്രത്യേകത.

റിലീസിന് മുന്നേ കോടികള്‍ വാരിയ ബാഹുബലി 2

വിതരണത്തിന്റെ ബിസിനസ് ഇങ്ങനെ

ആന്ധ്രയും തെലങ്കാനയും ഉള്‍പ്പടെ തെലുങ്ക് പതിപ്പിന്റെ വിതരണം വിറ്റുപോയത് 120 കോടിക്ക്.

മറ്റു തെന്നിന്ത്യന്‍ സംസ്ഥാനങ്ങളില്‍ 85 കോടി. (കേരളത്തില്‍ എട്ട് കോടി).

ധര്‍മ പ്രൊഡക്ഷന്‍സ് ഹിന്ദി വിതരണാവകാശം സ്വന്തമാക്കിയത് 80 കോടിക്ക്.

യുഎസ്എ റൈറ്റ്‌സ് (തമിഴ്, തെലുങ്ക്, ഹിന്ദി) 40 കോടി.

മറ്റു രാജ്യങ്ങളില്‍ 15 കോടി

അരുവിക്കര എംഎല്‍എയും മുന്‍ മന്ത്രിയും സ്പീക്കറും ആയിരുന്ന ജി കാര്‍ത്തികേയന്റെ മകനുമായ ശബരീനാഥ്‌ വിവാഹിതനാകാന്‍ ഒരുങ്ങുന്നു. തിരുവനന്തപുരം സബ് കലക്ടര്‍ ആയ ഡോ. ദിവ്യ എസ്. അയ്യര്‍ ആണ് വധു. ഇരുവരും തമ്മില്‍ തിരുവനന്തപുരത്ത് വച്ചുണ്ടായ സൗഹൃദം പ്രണയത്തിലേക്ക് വഴി മാറുകയായിരുന്നു. തുടര്‍ന്ന് ഇരു വീട്ടുകാരും കൂടി ആലോചിച്ച് വിവാഹത്തിനുള്ള തീരുമാനം എടുക്കുകയായിരുന്നു.

രണ്ട് ദിവസം മുമ്പാണ് ഇവരുടെ വിവാഹ നിശ്ചയം കഴിഞ്ഞത്. തിരുവനന്തപുരം പാൽക്കുളങ്ങര സ്വദേശിയാണ് ദിവ്യ. വിവാഹ നിശ്ചയം ദിവ്യയുടെ വീട്ടിൽ വെച്ച് കഴിഞ്ഞു. ശബരിയുടെ അമ്മ ഡോ. എം ടി സുലേഖയും ജ്യേഷ്ഠനും അടുത്ത ബന്ധുക്കളും മാത്രമാണ് വിവാഹ നിശ്ചയത്തിൽ പങ്കെടുത്തത്.

ശബരിയുടെ പ്രൊപ്പോസൽ വന്നപ്പോൾ തന്നെ ദിവ്യയുടെ അച്ഛൻ ശേഷ അയ്യരും അമ്മ ഭഗവതി അമ്മാളും പോസിറ്റീവായാണ് പ്രതികരിച്ചതെന്ന് ഇരുവരുടെയും കുടുംബ സുഹൃത്ത് പറഞ്ഞു. ഇന്ന് രാവിലെ നിയമസഭയിൽ വച്ചാണ് ശരബി സഹ എംഎൽഎമാരോടും വിവാഹം കഴിക്കുന്ന കാര്യം വെളിപ്പെടുത്തിയത്. വിവാഹിതനാകുന്ന വിവരം അറിയിച്ചു കൊണ്ട് ശബരിനാഥ് ഫേസ്‌ബുക്ക് പോസ്റ്റിട്ടിട്ടുണ്ട്. പോസ്റ്റ് ഇങ്ങനെ:

വിവാഹത്തെക്കുറിച്ചുള്ള നിങ്ങളുടെ സ്‌നേഹം നിറഞ്ഞ ചോദ്യങ്ങൾ കേൾക്കാൻ തുടങ്ങിയിട്ട് നാളേറയായി. ഇന്നത് സന്തോഷത്തോടെ അറിയിക്കുകയാണ്. സബ് കളക്ടർ ഡോ. ദിവ്യ.എസ്. അയ്യരെ ഞാൻ പരിചയപ്പെടുന്നത് തിരുവനന്തപുരത്തു വച്ചാണ്. തമ്മിലടുത്തപ്പോൾ ആശയങ്ങളിലും ഇഷ്ടങ്ങളിലും ജീവിത വീക്ഷണത്തിലും സമാനതകളുണ്ടെന്ന് ബോധ്യമായി. ഇരു കുടുംബങ്ങളുടെയും സ്‌നേഹാശിസുകളോടെ ദിവ്യ എനിക്ക് കൂട്ടായി എത്തുകയാണ്. എല്ലാവരുടെയും അനുഗ്രഹങ്ങൾ പ്രതീക്ഷിക്കുന്നു… ബാക്കിയൊക്കെ പിന്നാലെ അറിയിക്കാം, ഒന്നു മിന്നിച്ചേക്കണെ.

 

ജക്കാര്‍ത്ത: ലോകത്തെ ഏറ്റവും പ്രായു കൂടിയ വ്യക്തി എന്ന് അവകാശപ്പെട്ടിരുന്നയാള്‍ അന്തരിച്ചു. 146 വയസുണ്ടെന്ന് അവകാശപ്പെട്ടിരുന്ന ഇന്തോനേഷ്യക്കാരനായ എംബാ ഗോഥോ ആണ് മരിച്ചത്. 1870ലാണ് ഇദ്ദേഹം ജനിച്ചതെന്നാണ് അവകാശപ്പെട്ടിരുന്നത്. കഴിഞ്ഞ മാസമാണ് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മരണകാരണം പുറത്തു വിട്ടിട്ടില്ല. സോഡിമെജ്‌ദോ എന്ന വിളിപ്പേരില്‍ അറിയപ്പെട്ടിരുന്ന ഇദ്ദേഹത്തിന് പുകവലിയായിരുന്നു ഒഴിവാക്കാന്‍ കഴിയാതിരുന്ന ദുശീലം.

മരണത്തിന് അല്‍പ ദിവസം മുമ്പ് ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് വാങ്ങി വീട്ടിലേക്ക് പോയ ഗോഥോ മരണം വരെ പോറിഡ്ജ് മാത്രമായിരുന്നു ഭക്ഷണമായി കഴിച്ചിരുന്നതെന്ന് ചെറുമകന്‍ ബിബിസിയോട് പറഞ്ഞു. 1870ലാണ് ജനിച്ചതെന്ന് ഗോഥോ അവകാശപ്പെട്ടിരുന്നെങ്കിലും ഈ അവകാശവാദത്തില്‍ സംശയങ്ങളുണ്ട്. ഇന്തോനേഷ്യ 1900 മുതലാണ് ഔദ്യോഗികമായി ജനനങ്ങളെക്കുറിച്ചുള്ള രേഖകള്‍ സൂക്ഷിച്ചു തുടങ്ങിയത്. 1870ല്‍ ജനിച്ചുവെന്ന് അവകാശപ്പെട്ടുകൊണ്ടുള്ള രേഖ ഇയാള്‍ സൂക്ഷിച്ചിരുന്നു.

കഴിഞ്ഞ സമ്മറിലാണ് ലോകത്തെ ഏറ്റവും പ്രായമുള്ള വ്യക്തി എന്ന നിലയില്‍ ഗോഥോ തലക്കെട്ടുകള്‍ സൃഷ്ടിച്ചത്.ഇയാള്‍ താമസിച്ചിരുന്ന സെന്‍ട്രല്‍ ജാവയിലെ സ്രാഗന്‍ എന്ന പട്ടണത്തിലെ ഉദ്യോഗസ്ഥര്‍ ഗോഥോയുടെ പ്രായം സ്ഥിരീകരിച്ചു എന്ന് അറിയിച്ചതോടെയായിരുന്നു ഇത്. 1992 മുതല്‍ താന്‍ മരണത്തിനായുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു. ശവക്കല്ലറയില്‍ സ്ഥാപിക്കാനുള്ള ശിലാഫലകവും തയ്യാറാക്കിയിരുന്നു.

10 സഹോദരങ്ങളുടെ മരണം ഗോഥോ കണ്ടു. നാല് ഭാര്യമാരും മക്കളും പ്രായമായി മരിക്കുന്നതിനും അദ്ദേഹം ദൃക്‌സാക്ഷിയായി. മരിച്ചാല്‍ അടക്കം ചെയ്യാനായി വര്‍ഷങ്ങള്‍ക്കു മുമ്പ് വാങ്ങിയിരുന്ന സ്ഥലത്താണ് ഗോഥോയെ സംസ്‌കരിച്ചത്. നേരത്തേ തയ്യാറാക്കിയിരുന്ന ഫലകം ശവകുടീരത്തില്‍ ഗോഥോയുടെ അനന്തരാവകാശികള്‍ സ്ഥാപിക്കുകയും ചെയ്തു.

എല്ലാ ഇടവകകളിലും തൊഴിലാളി സംഘടനാ രൂപീകരണത്തിനൊരുങ്ങി കത്തോലിക്ക സഭ. ഇടവകകളില്‍ സമയബന്ധിതമായി കത്തോലിക്കാ സഭയുടെ തൊഴിലാളി സംഘടനയായ കേരള ലേബര്‍ മൂവ്‌മെന്റ് യൂണിറ്റുകള്‍ രൂപീകരിക്കണമെന്ന് കെ.സി.ബി.സിയുടെ തൊഴിലാളികാര്യ കമ്മീഷന്‍ നിര്‍ദ്ദേശിക്കുന്നു. ഇന്ത്യയിലെ മെത്രാന്‍കാര്യ സമിതിയായ സിബിസിഐയുടെ കീഴിലുള്ള തൊഴിലാളി സംഘടനയായ വര്‍ക്കേഴ്‌സ് ഇന്ത്യാ ഫെഡറേഷന്റെ അംഗസംഘടനയാണ് കേരള ലേബര്‍ മൂവ്‌മെന്റ്.

കേരളാ ലേബര്‍ മൂവ്‌മെന്റിന്റെ കീഴില്‍ എട്ട് തൊഴിലാളി ഫോറങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. നിര്‍മ്മാണ തൊഴിലാളി, തയ്യല്‍ത്തൊഴിലാളി, ഗാര്‍ഹിക തൊഴിലാളി, മത്സ്യത്തൊഴിലാളി, മോട്ടാര്‍ വാഹന തൊഴിലാളി, കര്‍ഷകതൊഴിലാളി, ചെറുകിട തോട്ടം തൊഴിലാളി, പീടികതൊഴിലാളി എന്നീ ഫോറങ്ങളിലായി ഒരു ലക്ഷത്തോളം പേര്‍ കേരള ലേബര്‍ മൂവ്‌മെന്റുമായി സഹകരിക്കുന്നുണ്ടെന്ന് വര്‍ക്കേഴ്‌സ് ഇന്ത്യാ ഫെഡറേഷന്‍ പ്രസിഡന്റ് ജൂഡ് ജോസഫ് പറഞ്ഞു.

[accordion][acc title=””]ഇതൊരു സ്വതന്ത്ര സംഘടനയാണ്. വ്യത്യസ്ത മതവിഭാഗങ്ങളിലുള്ളവര്‍ കേരള ലേബര്‍ മൂവ്‌മെന്റുമായി സഹകരിക്കുന്നുണ്ട്. കത്തോലിക്ക സഭയുടെ കീഴിലുള്ള മൂപ്പത് രൂപതകളില്‍ 29ലും കേരള ലേബര്‍ മൂവ്‌മെന്റിന്റെ പ്രവര്‍ത്തനമുണ്ട്. 1000യൂണിറ്റുകളിലായി പതിനയ്യായിരത്തോളം സന്നദ്ധപ്രവര്‍ത്തകരാണ് കേരള ലേബര്‍ മൂവ്‌മെന്റിനുള്ളത്. ജൂഡ് ജോസഫ്[/acc][/accordion]

കത്തോലിക്കാ സഭയുടെ കീഴിലുള്ള എല്ലാ സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്നത് സംസ്ഥാനത്ത് നിലവിലുള്ള തൊഴില്‍ നിയമങ്ങള്‍ക്ക് അനുസൃതമായിരിക്കണമെന്ന് ലേബര്‍ കമ്മിഷന്‍ മെയ് ദിന സന്ദേശത്തില്‍ വ്യക്തമാക്കുന്നുണ്ട്. സഭാ സ്ഥാപനങ്ങളിലെ സേവനവേതന വ്യവസ്ഥ സംബന്ധിച്ച് സിബിസിഐയും കെസിബിസിയും പുറത്തിറക്കിയ മാര്‍ഗ്ഗരേഖ നടപ്പാക്കണമെന്നും ലേബര്‍ കമ്മിഷന്‍ നിര്‍ദ്ദേശിക്കുന്നു.

കോണ്‍വെന്റുകളിലടക്കം ജോലി ചെയ്യുന്നവര്‍ക്ക് ബാധകമാകുന്ന വിധത്തില്‍ മാര്‍ഗ്ഗ രേഖ നടപ്പാക്കണമെന്നാണ് നിര്‍ദ്ദേശമെന്ന് കേരള ലേബര്‍ മൂവ്‌മെന്റ് ഡയറക്ടര്‍ ഫാദര്‍ ജോര്‍ജ് തോമസ് നിരപ്പുകാലയില്‍ പറയുന്നു. സഭാ സ്ഥാപനങ്ങളില്‍ കുറഞ്ഞ വേതനം പതിനായിരമാക്കാനാണ് മാര്‍ഗ്ഗരേഖയിലെ നിര്‍ദ്ദേശം. സംസ്ഥാന സര്‍ക്കാരിന്റെ ശമ്പള വ്യവസ്ഥയില്‍ മാറ്റം വരുന്നതനുസരിച്ച് സഭാ സ്ഥാപനങ്ങളിലെ വേതന വ്യവസ്ഥകളിലും മാറ്റം വരുത്തണമെന്നും നിര്‍ദ്ദേശമുണ്ട്. സഭയുടെ ആയിരത്തി അഞ്ഞൂറോളം ചെറുതും വലുതുമായ സ്ഥാപനങ്ങളിലെ പതിനായിരത്തോളം ജീവനക്കാര്‍ ഇതിന്റെ ഗുണഭോക്താക്കളാകുമെന്നാണ് പ്രതീക്ഷയെന്നും കേരളാ ലേബര്‍ മൂവ്‌മെന്റ് ഭാരവാഹികള്‍ പറയുന്നു.

കേരളത്തിലെ ഇതര സംസ്ഥാന തൊഴിലാളികളുടെ അവകാശ സംരക്ഷണവും ക്ഷേമവും ലക്ഷ്യമാക്കി രജിസ്‌ട്രേഷന്‍ നടത്തുന്നതിന് ദേശീയ തലത്തില്‍ വെബ്‌പോര്‍ട്ടല്‍ പ്രവര്‍ത്തനാവും ആരംഭിച്ചിട്ടുണ്ട്. എല്ലാ രൂപതകളിലും ഫെസിലിറ്റേഷന്‍ സെന്ററുകള്‍ തുറക്കുകയും ഐഡന്റിറ്റി കാര്‍ഡുകള്‍ നല്‍കുകയും ചെയ്യുകയാണ് സംഘടനയുടെ ലക്ഷ്യം. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരുമായി ചര്‍ച്ച നടത്താന്‍ ആലോചിക്കുന്നതായും ഭാരവാഹികള്‍ പറഞ്ഞു.

Copyright © . All rights reserved