Latest News

മാത്യൂ ചെമ്പുകണ്ടത്തിൽ

എറണാകുളം അങ്കമാലി അതിരൂപതയുടെ മെത്രാപ്പോലീത്തൻ വികാരി സ്ഥാനത്തു നിന്ന് മാർ ആൻ്റണി കരിയിൽ രാജിവച്ച് ഒഴിയുമ്പോൾ, “പേറെടുക്കാൻ വന്നവൾ ഇരട്ട പെറ്റു കിടക്കുന്നു” എന്ന പഴഞ്ചൊല്ലാണ് ഓർമ്മ വരുന്നത്. അനുസരണക്കേടു കാണിക്കുന്നവരെ ഗുണപ്പെടുത്താൻ വന്നയാൾ അനുസരണക്കേടിൻ്റെ പേരിൽ കടുത്ത ശിക്ഷയും വാങ്ങി സ്ഥാനമുപേക്ഷിച്ചു പോവുക എന്നത് സഭയിലോ ലോകത്തിലോ കേട്ടുകേൾവിയില്ലാത്ത കാര്യമാണ്. “വത്തിക്കാൻ സ്ഥാനപതി നേരിട്ട് വന്നു രാജിക്കത്തു എഴുതി വാങ്ങിച്ചുകൊണ്ട് പോയ മെത്രാൻ” എന്ന അവമതിയും സ്വന്തമാക്കായാണ് അദ്ദേഹം അതിരൂപതയുടെ പടിയിറങ്ങുന്നത്.

സാർവ്വത്രിക സഭയിലെ വ്യക്തിസഭകളിൽ ഏറ്റവും പൗരാണികതയും പ്രവർത്തന മികവും ആൾബലവും കൊണ്ട് മുഖ്യസ്ഥാനത്തു നിൽക്കുന്ന സഭയാണ് സീറോ മലബാർ സഭ. ഈ സഭയെ പിടിച്ചുലച്ച സംഭവമായിരുന്നു എറണാകുളം അങ്കമാലി അതിരൂപതയുടെ ഭൂമിയിടപാടിനെ തുടർന്നുണ്ടായ സംഭവങ്ങൾ. ഇതിൻ്റെ പേരിൽ അതിരൂപതയിൽ നിഴലിട്ട അശാന്തിയുടെ അന്തരീക്ഷം മാറ്റിയെടുക്കുക എന്ന പ്രത്യേക ദൗത്യവുമായി നിയുക്തനായ വ്യക്തിയായിരുന്നു മാർ ആന്റണി കരിയിൽ. ഒരു പ്രത്യേക ദൗത്യത്തിനായി നിയോഗിക്കപ്പെട്ട വ്യക്തി തന്റെ ദൗത്യവും നിയോഗവും മറന്ന് തനിക്കിഷ്ടമുള്ള വഴിയിൽ നീങ്ങുമ്പോൾ മാറ്റമില്ലാത്ത ദൈവത്തിന്റെ നീതി, യോനാ പ്രവാചകനോടെന്നപോലെ കരിയിൽ മെത്രാനേയും പിന്തുടരുന്ന കാഴ്ചയാണ് കാണുന്നത്.

എറണാകുളം അങ്കമാലി അതിരൂപതയിൽ അന്നുവരെ നിലവിലില്ലാതിരുന്ന “മെത്രാപ്പിലീത്തൻ വികാരി” എന്ന പദവിയും “മെത്രാപോലീത്താ” സ്ഥാനവും നൽകിയാണ് മാർ കരിയിലിനെ ഇവിടേക്ക് സമാധാനദൂതനായി സഭാസിനഡ് അയയ്ക്കുന്നത്. സഭയുടെ ചൈതന്യത്തിനും സ്വഭാവത്തിനും നിരക്കാത്ത രീതിയിൽ അവിടെ പ്രവർത്തിച്ചിരുന്ന വിമതസംഘത്തെ പ്രാർത്ഥനയുടെയും സ്നേഹത്തിന്റെയും അരൂപിയിൽ രമ്യതപ്പെടുത്തുക എന്നതായിരുന്നു അദ്ദേഹത്തിൻ്റെ ദൗത്യം. എന്നാൽ എല്ലാവരുടെയും പ്രതീക്ഷകൾക്ക് വിരുദ്ധമായി, വിമതരുടെ ഇഷ്ടതൊഴനും തലതൊട്ടപ്പനുമായി മാർ കരിയിൽ മാറുന്ന കാഴ്ചയാണ് പിന്നീട് എല്ലാവരും കണ്ടത്. സഭയിൽ ഐക്യത്തിന്റെ പൊൻപുലരി പ്രതീക്ഷിച്ചിരുന്നവർക്ക് കടുത്ത നിരാശയായിരുന്നു ഫലം.

“മെത്രാപോലീത്തൻ വികാരി” എന്ന നിലയിൽ എറണാകുളത്തെ മേജർ ആർച്ച് ബിഷപ്സ് ഹൗസിൽ എത്തിയ മാർ കരിയിലിന്റെ ആദ്യ നടപടിതന്നെ സഭാമക്കളുടെയെല്ലാം നെറ്റി ചുളിപ്പിക്കുന്നതായിരുന്നു. ആ ഭവനത്തിൽ തന്നോടൊപ്പം മേജർ ആർച്ച് ബിഷപ്പ് താമസിക്കേണ്ടതില്ല എന്ന് അദ്ദേഹം തീരുമാനിച്ചു. അതിരൂപതയുടെ ആസ്ഥാന മന്ദിരത്തിൽ അതിരൂപതയുടെ അധ്യക്ഷന് തലചായ്ക്കാൻ ഒരു മുറി വേണ്ട എന്നുള്ളത് പ്രശ്നപരിഹാരത്തിന് നിയുക്തനായ ഒരു മാനേജ്‌മെന്റ് വിദഗ്ധന്റെ നല്ല തീരുമാനം ആയിരുന്നു എന്നു കരുതി എല്ലാവരും ആശ്വസിച്ചു. പക്ഷേ, അത് ദൈവത്തെ കൂടാതെയുള്ള ഒരു തീരുമാനം ആയിരുന്നുവെന്ന് മാർ കരിയിലിന്റെ തുടർന്നുള്ള ഓരോ തീരുമാനങ്ങളും പ്രവർത്തികളും തെളിയിച്ചുകൊണ്ടിരുന്നു.

സീറോ മലബാർ സഭയുടെ സിനഡിന്റെ സെക്രട്ടറി എന്ന നിലയിൽ താൻ കൂടി അംഗമായിരുന്ന് ചർച്ച ചെയ്തു തീരുമാനിച്ചതും മാർപ്പാപ്പ അംഗീകാരം നൽകി നടപ്പാക്കാൻ നിർദേശം നൽകിയതുമായ കുർബാന ക്രമത്തെ സംബന്ധിച്ച് മാർ കരിയിൽ കൈക്കൊണ്ട നടപടികളാണ് അദ്ദേഹത്തേ രാജി നൽകേണ്ട സ്ഥിതിയിൽ എത്തിച്ചത്. മാർപാപ്പയും സിനഡും അംഗീകാരം നൽകിയ പുതിയ കുർബാനക്രമം എറണാകുളം അങ്കമാലി അതിരൂപതയിൽ നടപ്പിലാക്കേണ്ടതില്ല എന്ന നിലപാട് വിമതർക്ക് വേണ്ടി അദ്ദേഹം കൈക്കൊണ്ടു. ഒരു പുരോഹിതൻ എന്ന നിലയിലും മെത്രാൻ എന്ന നിലയിലും അദ്ദേഹം ഏറ്റുപറഞ്ഞ സത്യപ്രതിജ്ഞയാണ് ഇവിടെ മാർ കരിയിൽ ലംഘിച്ചത്. ഇതോടെ, രാജി വയ്ക്കുക അല്ലെങ്കിൽ പുറത്താക്കപ്പെടുക എന്നീ രണ്ട് വഴികൾ മാത്രമേ അദ്ദേഹത്തിനു മുന്നിൽ അവശേഷിച്ചുള്ളൂ. ഒരിക്കലും ഗുണപ്പെടാത്തവരോട് സംസാരിച്ചു എന്തിനു സമയം പാഴാക്കണം എന്ന് ദൗത്യം മറന്ന യോനാ ചിന്തിച്ചു കാണും. അല്ലെങ്കിൽ, തന്നെ അവർ കൊന്നു കളയുമോ എന്ന് ഭയന്നിട്ടുണ്ടാവാം. എന്നാൽ, തന്നിലൂടെ പ്രവർത്തിക്കുന്നത് ദൈവമാണെന്നും തമ്പുരാന്റെ കൈയ്യിലെ വെറുമൊരു ഉപകാരണമാണു താനെന്നും യോനാ മറന്നതുപോലെ മാർ കരിയിലും ദൈവ പദ്ധതിക്കു മുകളിൽ തൻ്റെ തീരുമാനം നടപ്പാക്കാനാണ് ശ്രമിച്ചത്. അദ്ദേഹത്തിനു തെറ്റുപറ്റിയതും ഇവിടെയാണ്.

സീറോ മലബാർ സഭയെ അരനൂറ്റാണ്ടു കാലമായി വിഷമിപ്പിച്ചുകൊണ്ടിരിക്കുന്ന ആരാധനക്രമത്തെ സംബന്ധിച്ച കാര്യത്തിൽ നിർണ്ണായക തീരുമാനം തന്നിൽ നിക്ഷിപ്തമായ അധികാരത്തോടെ ധൈര്യപൂർവം എടുക്കേണ്ട വ്യക്‌തി വിമത വൈദീകരുടെ കൈയിലെ പാവയാവുകയായിരുന്നു. അദ്ദേഹത്തിൻ്റെ നിലപാടുകൾ വിമതരുടെ ഉശിരും ധാർഷ്ട്യവും വർദ്ധിപ്പിച്ചു. ധൂർത്തപുത്രൻ തന്റെ ഓഹരിയാണ് ദുർവ്യയം ചെയ്തു നശിപ്പിച്ചതെങ്കിൽ, തിരുസഭ നൽകിയ പദവിയും അധികാരവുമാണ് മാർ കരിയിൽ ദുർവ്യയം ചെയ്തത്.

2021 നവംബർ 27 മംഗളവാർത്ത കാലത്തിന്റെ ആരംഭം മുതൽ നടപ്പിലാക്കി തുടങ്ങി 2022-ലെ ഉയിർപ്പ് തിരുനാളിൽ പൂർണ്ണമായും സീറോ മലബാർ സഭ മുഴുവനിലും നടപ്പിൽ വരുത്തണമെന്ന് സിനഡ് തീരുമാനിച്ചതും മാർപ്പാപ്പ അംഗീകാരം നൽകിയതുമായ വിശുദ്ധ കുർബാനയുടെ ക്രമം തങ്ങൾ യാതൊരു കാരണവശാലും അംഗീകരിക്കുകയില്ലെന്ന് അതിരൂപതയിലെ വിമത വൈദീകർ പ്രഖ്യാപിച്ചപ്പോൾ അവരേ തിരുത്തുവാൻ അദ്ദേഹം തയ്യാറായില്ല.

സിനഡിൽ ഒരു മുഖവും വിമതർക്ക് മുൻപിൽ മറ്റൊരു മുഖവുമായി വേഷപ്പകർച്ച നടത്തിയിരുന്ന മാർ കരിയിലിന്റെ യഥാർഥ മുഖം കാണുവാൻ 2021-ലെ ക്രിസ്തുമസിന് മുമ്പ് വിളിച്ചു ചേർത്ത അതിരൂപതയിലെ വൈദീകരുടെ ഓൺലൈൻ സമ്മേളനം സഹായിച്ചു. ക്രിസ്മസ് ദിനത്തിൽ എറണാകുളം ബസളിക്കയിൽ സമാധാന അന്തരീക്ഷത്തിൽ സഭാതലവൻ ഏകീകൃത കുർബാന അർപ്പിച്ചാൽ പിന്നെ നിവേദനവും കൊണ്ട് റോമിലേക്കു പോയിട്ട് ഒരു കാര്യവുമില്ലെന്നും അതിനാൽ അതുണ്ടാവാതെ നോക്കണം എന്നുൾപ്പെടെയുള്ള ഇളമുറക്കാരുടെ ഉപദേശങ്ങളോട് ഇദ്ദേഹം പ്രതികരിക്കുന്ന രീതി ആ സമ്മേളനത്തിൽ പങ്കെടുത്ത ചിലർ സമൂഹ മാധ്യമങ്ങളിൽ പങ്ക് വച്ചത് കണ്ടു ഏവരും ഞെട്ടി. ആ കാഴ്ച് സഭയെ അക്ഷരാർത്ഥത്തിൽ വേദനിപ്പിക്കുന്നതായിരുന്നു.

തുടർന്ന് നടന്ന വത്തിക്കാൻ സന്ദർശനത്തിൽ, മാർപ്പാപ്പയെ സന്ദർശിച്ചതിനു ശേഷം പരിശുദ്ധ പിതാവ് പറഞ്ഞിട്ട് എന്നവണ്ണം, തനിക്ക് ഇല്ലാത്ത അധികാരം ഉപയോഗിച്ചു അതിരൂപതയ്ക്കു മുഴുവൻ ഏകീകൃത രീതിയിലുള്ള ബലിയർപ്പണത്തിൽ നിന്ന് അദ്ദേഹം വിടുതൽ (dispensation) നൽകി. ഇത് മാതൃകയാക്കി ഇരിങ്ങാലക്കുട, ഫാരിദാബാദ് രൂപതകളിലെ മെത്രാന്മാരും തങ്ങളുടെ രൂപതകളിലും dispensation നൽകി. പിന്നീട് ഇരിങ്ങാലക്കുടയിൽ മെത്രാൻ വിശ്വാസികൾക്കും ഫാരിദാബാദിൽ വിശ്വാസികൾ മെത്രാനും ആവശ്യമായ നിർദേശങ്ങൾ നൽകി കുർബാന ക്രമം ശരിയായി രീതിയിൽ നടപ്പിലാക്കി.

അതിരൂപത മുഴുവനും പൊതുവായി നൽകപ്പെട്ട dispensation നിയമ വിരുദ്ധമാണെന്നും ആയതിനാൽ അത് പിൻവലിക്കണമെന്നും പൗരസ്ത്യ തിരുസംഘത്തിൽ നിന്ന് മാർ കരിയിലിനു നിർദേശം വന്നിട്ടും അദ്ദേഹം തന്റെ തെറ്റ് തിരുത്തുവാൻ തയ്യാറായില്ല. അങ്ങനെ മാർപ്പാപ്പയുടെ പേരിൽ കുർബാന ക്രമം തടഞ്ഞതു കൂടാതെ വത്തിക്കാൻ കാര്യാലയത്തിൽ നിന്നുള്ള നിർദേശത്തിന്റ നഗ്നമായ ലംഘനവും യാതൊരു കൂസലുമില്ലാതെ അദ്ദേഹം ആവർത്തിച്ചു. കുരിശുരണത്തോളം അനുസരണത്തിനു കീഴടങ്ങിയവന്റെ തിരുബലിയെ അനുസരണക്കേടിൻ്റെ അങ്കി ധരിച്ചുകൊണ്ടായിരുന്നു അദ്ദേഹവും വിമതരും ദിവസേന അൾത്താരയിൽ അർപ്പിച്ചത്. സഭയ്ക്കു വേണ്ടി രക്തസാക്ഷിയാകുവാനുള്ള മെത്രാൻ്റെ മനസിനെ സൂചിപ്പിക്കുന്നതാണ് രക്തനിറമുള്ള അരപ്പട്ടയെങ്കിൽ അതിനു വിരുദ്ധമായ മനസ്സോടെ സഭയെ സമൂഹത്തിൽ ദിവസേന അവഹേളിതയാക്കുന്ന നടപടികളിലൂടെ വിമതരെ നയിക്കുകയായിരുന്നു കരിയിൽ മെത്രാൻ.

ജനുവരി 2022-ൽ ചേർന്ന സീറോ മലബാർ സഭയുടെ സിനഡിൽ, ഏകീകൃത കുർബാന അതിരൂപതയിൽ നടപ്പാക്കണം എന്ന് നിഷ്കർഷിച്ചുകൊണ്ട് മേജർ ആർച്ച് ബിഷപ്പിനൊപ്പം സർക്കുലർ ഒപ്പിട്ടതിനു ശേഷം, തന്നേ സമ്മർദം ചെലുത്തിയാണ് ഒപ്പിടീച്ചത് എന്ന് അദ്ദേഹം പറഞ്ഞതായി മാർ കരിയിലിന്റെ സാന്നിധ്യത്തിൽ വിമത വൈദീകർ പ്രസംഗിക്കുന്നതും ലോകം കണ്ടു. തിരുസഭയിൽ ഈ തോന്ന്യവാസങ്ങൾ തുടരാൻ അനുവദിക്കുന്നത് എന്തുകൊണ്ടാണ് എന്ന് ചോദിച്ചു വിശ്വാസികൾ താൽക്കാലികമായി ഭാഗ്നശരായെങ്കിലും അവർ പ്രാർത്ഥനയോടെ ദൈവിക ഇടപെടലിനായി കാത്തിരുന്നു.

2019 ഓഗസ്റ്റ് മാസം വരെ മാണ്ട്യ രൂപതയെ നയിച്ചിരുന്ന കരിയിൽ പിതാവിന് ഇന്നു ഭവിച്ചിരിക്കുന്ന ദുരവസ്ഥ പറുദീസയിലെ അനുസരണക്കേടിനേ ഓർമ്മിപ്പിക്കുന്നതാണ്. ജീവൻ ത്യജിക്കേണ്ടി വന്നാൽ പോലും താൻ തന്റെ മേലധികാരികളോട് അനുസരണക്കേടും വിധേയത്വമില്ലായ്മയും കാണിക്കില്ല എന്ന് സഭാ ശുശ്രൂഷയിൽ ഉള്ളവരേ നിരന്തരം ഓർമ്മിപ്പിക്കാൻ മാർ കരിയിലിൻ്റെ രാജി കാരണമാകും. എത്ര പ്രഗത്ഭനാണെങ്കിലും അനുസരണക്കേടു കാണിച്ചാൽ സഭ വച്ചുപൊറുപ്പിക്കില്ല എന്ന വലിയ പാഠമാണ് മാർ കരിയിലിൻ്റെ പടിയിറക്കം ഓർമ്മിപ്പിക്കുന്നത്.

യോനായുടെ ദൗത്യം തിമിംഗലത്തിന്റെ വയറിനുള്ളിലും ധൂർത്തപുത്രന്റെ ജീവിതം പന്നിക്കൂട്ടത്തിനൊപ്പവും തീരുവാനുള്ളതല്ല. മനസാന്തരത്തിനും മടങ്ങിവരവിനും നൽകപ്പെട്ട അവസരങ്ങളെല്ലാം വിമത സ്നേഹത്താൽ കളഞ്ഞുകുളിച്ചാണ് മാർ കരിയിൽ പടിയിറങ്ങുന്നത്. മുൻകാലങ്ങളിൽ ഉന്നതമായ പദവികളിലിരുന്ന് ശ്രേഷ്ഠമായ നിലയിൽ പ്രവർത്തിച്ച അദ്ദേഹത്തിന് ഈ ദുർഗതി വന്നല്ലോ എന്നോർത്ത് ദുഃഖിക്കുന്നവരാണ് എല്ലാവരും.

ഇന്‍സ്‌റ്റാഗ്രാം വഴി പരിചയപ്പെട്ട പത്താം ക്ലാസ്‌ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ പ്ലസ്‌ ടു വിദ്യാര്‍ഥിയെ ചാലിശ്ശേരി പോലീസ്‌ അറസ്‌റ്റ് ചെയ്‌തു. ഇന്‍സ്‌റ്റാഗ്രാം വഴിയാണ്‌ പെണ്‍കുട്ടി മലപ്പുറം സ്വദേശിയായ പ്ലസ്‌ ടു വിദ്യാര്‍ഥിയെ പരിചയപ്പെടുന്നത്‌. തുടര്‍ന്ന്‌ വീട്ടില്‍ ആളില്ലാത്ത ദിവസം വിദ്യാര്‍ഥി വീട്ടിലെത്തി പെണ്‍കുട്ടിയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കുകയായിരുന്നു. വീട്ടില്‍ ആളില്ലാത്ത സമയം നിരവധി തവണ പെണ്‍കുട്ടിയെ പീഡിപ്പിച്ചതായാണ്‌ ലഭിക്കുന്ന സൂചനകള്‍. സ്വകാര്യ ആശുപത്രിയില്‍നിന്നാണ്‌ പോലീസിന്‌ വിവരങ്ങള്‍ ലഭിച്ചത്‌. തുടര്‍ന്ന്‌ നടന്ന അന്വേഷണത്തിലാണ്‌ പ്ലസ്‌ ടു വിദ്യാര്‍ഥി പിടിയിലാവുന്നത്‌.

“അറ്റുപോകാത്ത ഓര്‍മ്മകളെ” തേടി സംസ്‌ഥാന സാഹിത്യ അക്കാദമി പുരസ്‌കാരം എത്തുമ്പോള്‍ ദുര്‍ഘടസന്ധികളില്‍ ഒപ്പം നിന്നവര്‍ക്കു നന്ദി പറഞ്ഞ്‌ പ്രഫ. ടി.ജെ. ജോസഫ്‌. എഴുത്തുകാരനെന്ന നിലയില്‍ അവാര്‍ഡ്‌ ലഭിച്ചതില്‍ ഏറെ സന്തോഷമുണ്ട്‌. പൗരാണിക ചിന്തകള്‍ക്കടിമപ്പെടാതെ ജാതി, മത, വര്‍ണ, ലിംഗ ഭേദമെന്യേ ശാസ്‌ത്രാവബോധം ഉള്‍ക്കൊള്ളുന്ന വിശ്വപൗരന്മാരായി പുതുതലമുറ വളര്‍ന്ന്‌ വരുമെന്നാണു പ്രതീക്ഷ.- പ്രഫ. ടി.ജെ. ജോസഫ്‌ പറഞ്ഞു.

അവാര്‍ഡ്‌ വാര്‍ത്തയെത്തുമ്പോള്‍ മകള്‍ ആമി, മരുമകന്‍ ബാലകൃഷ്‌ണ, കൊച്ചുമകന്‍ നീഹാന്‍ എന്നിവരോടൊപ്പം അയര്‍ലന്‍ഡിലെ ക്ലോണ്‍മെലിലായിരുന്നു അദ്ദേഹം. അയര്‍ലന്‍ഡില്‍ നിരവധി പൊതുപരിപാടികളില്‍ പങ്കെടുത്ത്‌ മാനവസാഹോദര്യത്തിന്റെ സന്ദേശം പ്രചരിപ്പിക്കാനും ടി.ജെ. ജോസഫ്‌ ശ്രമിച്ചിരുന്നു. സെപ്‌റ്റംബര്‍ മധ്യത്തോടെ നാട്ടില്‍ തിരിച്ചെത്തുമെന്ന്‌ അദ്ദേഹം പറഞ്ഞു.

കേരളീയ സമൂഹത്തിന്റെ മനഃസാക്ഷിയെ പിടിച്ചുലച്ച കൈവെട്ട്‌ കേസ്‌ 12 വര്‍ഷം പിന്നിട്ടപ്പോള്‍ നിലവില്‍ മുവാറ്റുപുഴയിലെ വീട്ടിലുള്ളത്‌ അന്ന്‌ ആ സംഭവത്തിന്‌ ദൃക്‌സാക്ഷികളായ ജോസഫിന്റെ മാതാവ്‌ ഏലിക്കുട്ടിയും സഹോദരി സി. മാരീസ്‌ സ്‌റ്റെല്ലയും കൂട്ടായി ജോസഫിന്റെ മകന്‍ മിഥുന്‍, ഭാര്യ ലിസ്‌ മരിയ, ഇവരുടെ മകന്‍ ആനന്ദ്‌ എന്നിവരാണ്‌. ജോസഫിന്റെ ഭാര്യ സലോമി നേരത്തേ വിടവാങ്ങിയിരുന്നു. മത തീവ്രവാദികളുടെ ആക്രമണത്തിനു ശേഷം താന്‍ നേരിട്ട ദുരനുഭവങ്ങളെ മുന്‍നിര്‍ത്തിയാണ്‌ “അറ്റുപോകാത്ത ഓര്‍മ്മകള്‍” എന്ന പേരില്‍ പ്രഫ. ടി.ജെ. ജോസഫ്‌ ആത്മകഥ പ്രസിദ്ധീകരിച്ചത്‌.

കേരളത്തെ ഞെട്ടിച്ച 29 പേരുടെ മരണത്തിനിടയാക്കിയ കുമരകം ബോട്ടുദുന്തരത്തിന് 20 വർഷം. 2002 ജൂലായ് 27-നു പുലർച്ചേ 5.10-ന് മുഹമ്മ ജെട്ടിയിൽനിന്ന് കുമരകത്തേക്കു പുറപ്പെട്ട എ- 53 ബോട്ടാണു വേമ്പനാട്ടുകായലിൽ മുങ്ങിയത്. കുമരകത്തെത്താൻ 15 മിനിറ്റുമാത്രമിരിക്കെയായിരുന്നു അപകടം.

ജലഗതാഗതവകുപ്പ് ലേലത്തിനു വെച്ചിട്ടും വാങ്ങാനാളില്ലാത്ത ബോട്ട് അറ്റകുറ്റപ്പണിചെയ്ത് സർവീസിനിറക്കുകയായിരുന്നു. 150 പേർക്കു കയറാവുന്ന ബോട്ടിൽ അപകടദിവസം മൂന്നൂറിലേറെപ്പേർക്കയറി. പി.എസ്.സി. പരീക്ഷ എഴുതാനുള്ള ഉദ്യോഗാർഥികളായിരുന്നു അധികവും.

തിരക്കായതിനാൽ 5.15-ന് പുറപ്പെടേണ്ടിയിരുന്ന ബോട്ട് അഞ്ചുമിനിറ്റിനുമുമ്പ്‌ യാത്ര തുടങ്ങി. കുമരകത്ത് എത്തുന്നതിന് അരക്കിലോമീറ്റർമുമ്പ് എല്ലാ യാത്രക്കാർക്കും ടിക്കറ്റ് കൊടുക്കാനായി ബോട്ടിന്റെ വേഗം കുറച്ചു. പിന്നീടാണു കായലിലെ തിട്ടയിലോ കുറ്റിയിലോ ഇടിച്ച് പലകയിളകി ബോട്ടു മുങ്ങിയത്.

ഭൂരിഭാഗം യാത്രക്കാരെയും നാട്ടുകാരും മത്സ്യത്തൊഴിലാളികളുംചേർന്ന് രക്ഷിച്ചു.പ്രതീക്ഷയുടെ തീരത്തേയ്ക്കുള്ള യത്രാമധ്യേ ഈ ദുരന്തം കവർന്നെടുത്ത മനുഷ്യാത്മക്കൾക്ക് നിത്യശാന്തി നൽകണമെയെന്ന പ്രാർത്ഥനയോടെ കുമരകം ബോട്ടു ദുരന്തത്തിന്റെ കണ്ണീരോർമ്മകൾക്ക് മലയാളം യുകെ ന്യൂസിന്റ് പ്രണാമം അർപ്പിക്കുന്നു.

അപകടം നടന്ന ഉടനെ മരിച്ചവരുടെ കുടുംബങ്ങൾക്ക് ഒട്ടേറെ വാഗ്ദാനങ്ങൾ അധികൃതർ നൽകി. ആശ്രിതർക്കു പത്തുലക്ഷം രൂപ നൽകുമെന്നായിരുന്നു ആദ്യപ്രഖ്യാപനം. എന്നാൽ, കിട്ടിയതാകട്ടെ ഒന്നരലക്ഷം രൂപയും. ബോട്ടുദുരന്തത്തെക്കുറിച്ച് അന്വേഷിച്ച ജസ്റ്റിസ് നാരായണക്കുറുപ്പ് കമ്മിഷൻ നിർദേശിച്ചത് 98 ലക്ഷം രൂപ നൽകാനായിരുന്നു. എന്നാൽ, അതും നടപ്പായില്ല.

ബോട്ടുദുരന്തസ്മാരകം കുമരകത്തും മുഹമ്മ ജെട്ടിയിൽ ഓഫീസ് മന്ദിരവും തുറന്നതല്ലാതെ മറ്റൊന്നും നടന്നില്ല. കുമരകത്തെ സ്മാരകം യാത്രക്കാർക്കു പ്രയോജനമില്ലാതെ അടച്ചിട്ടിരിക്കുന്നു.

മുഹമ്മ-കുമരകം ഫെറിയിൽ ബോട്ടിൽ യാത്ര ചെയ്യാൻ ആളേറെയുണ്ടെങ്കിലും രണ്ടുബോട്ടുമാത്രമാണ് സർവീസ് നടത്തുന്നത്. ഓരോ മണിക്കൂർ ഇടവിട്ടാണിത്.

അപകടം നടക്കുന്ന കാലത്ത് മൂന്നുബോട്ടുണ്ടായിരുന്നു. മുഹമ്മയിൽനിന്ന് കോട്ടയത്തേക്ക് ബസ് സർവീസ് ഏറെയുണ്ടെങ്കിലും ആളുകൾ ഇന്നും ബോട്ടിനെയാണ് ആശ്രയിക്കുന്നത്. ടിക്കറ്റുനിരക്കിലെ കുറവാണുകാരണം. 16 രൂപയാണ് മുഹമ്മ-കുമരകം നിരക്ക്. ഇരുചക്രവാഹനങ്ങൾ കയറ്റാനുള്ള സൗകര്യവുംബോട്ടിലുണ്ട്.

കുമരകം ദുരന്തത്തിനുകാരണമായതെന്നുകരുതുന്ന മണൽത്തിട്ടയും കുറ്റിയുമൊക്കെ ഇന്നും ബോട്ടിനു ഭീഷണിയാണ്. പ്രളയശേഷം മണൽത്തിട്ട കൂടി. ബോട്ടുചാൽ തെളിച്ചിട്ടില്ല. പാതിരാമണൽ ദ്വീപിനു തെക്കായി കോൺക്രീറ്റ്, തെങ്ങു കുറ്റികളുമുണ്ട്. ഇവയെല്ലാം ബോട്ടിനു ഭീഷണിയാണ്. കുമരകത്തെ രാത്രി സിഗ്നൽലൈറ്റ് പലപ്പോഴും തെളിയാറില്ല.

തമിഴ്നാട്ടിലെ കുളച്ചലില്‍ കടലില്‍ കണ്ടെത്തിയ മൃതദേഹം ആഴിമലയിൽ കടലിൽ കാണാതായ നരുവാമൂട് സ്വദേശി കിരണിന്റേതാണെന്ന് സ്ഥിരീകരിച്ചു. കാണാതായി 16 ദിവസത്തിന് ശേഷമാണ് ഡി.എന്‍.എ പരിശോധനയിലൂടെ മൃതദേഹം തിരിച്ചറിഞ്ഞത്. രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ കിരണിന്റെ അമ്മയുടെ ഡി.എന്‍.എ സാമ്പിളുമായി ഒത്തുനോക്കിയാണ്​ പരിശോധന നടത്തിയത്​. മൃതദേഹത്തില്‍നിന്ന് തമിഴ്‌നാട് പൊലീസ് ശേഖരിച്ച സാമ്പിള്‍ ഒരാഴ്ച മുമ്പ് വിഴിഞ്ഞം പൊലീസിന് കൈമാറിയിരുന്നു.

ജൂലൈ ഒമ്പതിന് രണ്ട് സുഹൃത്തുക്കള്‍ക്കൊപ്പമാണ് കിരണ്‍ ആഴിമലയിലെ ഫേസ്ബുക്ക് സുഹൃത്തായ പെൺകുട്ടിയെ കാണാനെത്തിയത്. വീടിന് മുന്നിലെത്തി മടങ്ങുന്നതിനിടെ കിരണിനെയും സുഹൃത്തുക്കളെയും പെൺകുട്ടിയുടെ സഹോദരനും രണ്ട് ബന്ധുക്കളും പിന്തുടര്‍ന്ന് പിടികൂടി. ഇവർ കിരണിനെ ബൈക്കിൽ ആഴിമല ഭാഗത്തേക്ക് കൊണ്ടുപോയെന്നും ഇടക്കുവെച്ച് ഇറങ്ങി ഓടിയെന്ന്​ അവർ പറഞ്ഞെന്നുമാണ് കൂട്ടുകാരുടെ മൊഴി. ഇതോടെ കിരണിനായി തിരച്ചിൽ ആരംഭിച്ചു. സംഭവശേഷം കടല്‍ത്തീരത്തുനിന്ന് കിരണിന്റെ ചെരിപ്പുകള്‍ കണ്ടെടുത്തിരുന്നു. യുവാവ് ഓടിപ്പോകുന്ന സി.സി.ടി.വി ദൃശ്യങ്ങളും പൊലീസിന് ലഭിച്ചിരുന്നു.

ജൂലൈ 13ന് പുലർച്ചയാണ് അജ്ഞാത മൃതദേഹം കുളച്ചൽ തീരത്ത് കണ്ടെത്തിയത്. കടലില്‍ കാണാതായവരെ കേന്ദ്രീകരിച്ച് കുളച്ചല്‍ പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു. മൃതദേഹത്തിന്‍റെ കൈയിലുള്ള ചരട് കണ്ട് മകന്‍റേതാണെന്ന്​​ കിരണിന്‍റെ പിതാവ് പറഞ്ഞിരുന്നെങ്കിലും വസ്ത്രങ്ങൾ ഇല്ലാതിരുന്നതിനാൽ സ്ഥിരീകരിക്കാൻ കഴിയാത്ത അവസ്ഥയായിരുന്നു. ഇതോടെയാണ് ഡി.എൻ.എ പരിശോധന നടത്താൻ പൊലീസ് തീരുമാനിച്ചത്.

സംഭവത്തില്‍ പെണ്‍കുട്ടിയുടെ സഹോദരന്‍, സഹോദരി ഭര്‍ത്താവ് ഉള്‍പ്പെടെ മൂന്നുപേരെ പൊലീസ് പ്രതി ചേര്‍ത്തിരുന്നു. പോസ്റ്റ്മോർട്ടത്തിന്​ ശേഷം തമിഴ്നാട്ടിലെ ആശാരിപ്പള്ളം മെഡിക്കല്‍ കോളജില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

അഞ്ചുവർഷത്തെ കാത്തിരിപ്പിന് ശേഷം പിറന്ന കുഞ്ഞിനെ ഒരു നോക്ക് കാണാനാകാതെ ഒരിക്കലും തുറക്കാത്ത കണ്ണുകളുമായി ശരത്ത് ചേതനയറ്റ് കിടക്കുമ്പോൾ അരികിൽ നെഞ്ച് തകർന്ന് കരയുകയായിരുന്നു നമിത. പ്രസവിച്ച് മണിക്കൂറുകൾ മാത്രം പിന്നിട്ട നമിതയുടെ നോവ് കൂടിനിന്നവരിലേക്കും പടർന്നു. അഞ്ച് വർഷം കാത്തിരുന്ന് കൺമണി പിറന്നത് കാണാതെയാണ് ശരത്തിന്റെ അന്ത്യയാത്ര. കുഞ്ഞ് ജനിക്കുന്നതിന് ഏതാനും മണിക്കൂറുകൾക്ക് മുൻപാണ് തിങ്കളാഴ്ച പുലർച്ചെ ശരത്ത് ബൈക്ക് അപകടത്തിൽ മരണപ്പെട്ടത്. അന്നേദിവസം ഉച്ചയോടെയാണ് കുഞ്ഞിന് ഭാര്യ നമിത ജന്മം നൽകിയത്.

ലേബർ റൂമിൽ പ്രവേശിപ്പിച്ച ഭാര്യ നമിതയെ ശരത്തിന്റെ വിയോഗം അറിയിച്ചിരുന്നില്ല. പിറ്റേദിവസം മരണാനന്തര ചടങ്ങിലേക്ക് അവസാനമായി കുഞ്ഞിനേയും നമിതയേയും എത്തിക്കുകയായിരുന്നു. കണ്ണുംപൂട്ടി ചുറ്റും നടക്കുന്നതൊന്നും അറിയാതെ ഉറക്കത്തിലായിരുന്നു കൺമണി. നെഞ്ച് തകർന്ന് കരയുന്ന അമ്മയേയും ഒരിക്കലും ഉറങ്ങാത്ത ഉറക്കത്തിലായ അച്ഛനേയും ഒന്നും കുഞ്ഞ് കാണുന്നുണ്ടായിരുന്നില്ല.

ഉച്ചയോടെ പഴഞ്ഞി വെസ്റ്റ് മങ്ങാട് വീട്ടിലെത്തിച്ച ശരത്തിന്റെ മൃതദേഹം പാമ്പാടി ഐവർമഠത്തിലാണ് സംസ്‌കരിച്ചത്. വിവാഹം കഴിഞ്ഞ് 5 വർഷം കാത്തിരുന്നു ചികിത്സ നടത്തിയുണ്ടായ കുഞ്ഞ് പിറക്കുന്നതിനു മണിക്കൂറുകൾക്കു മുൻപാണ് പൂവത്തൂർ വീട്ടിൽ ബാലകൃഷ്ണന്റെ മകൻ ശരത് (30) ബൈക്കപകടത്തിൽ മരിച്ചത്. തിങ്കളാഴ്ച പുലർച്ചെയായിരുന്നു അപകടം. ശരത് മരിച്ചതറിയിക്കാതെ പ്രസവം നടത്തിയ ആശുപത്രി അധികൃതർ ഒരു പകലും രാത്രിയും നമിതയ്ക്കു കൂട്ടിരുന്നു.

ഇന്നലെ രാവിലെ ശരത്തിന്റെ മൃതദേഹം അവസാനമായി ഒരുനോക്കു കാണിക്കാനായി എത്തിക്കുന്നതിനു തൊട്ടുമുൻപാണ് നമിതയോടു വിവരം അറിയിച്ചത്. കുഞ്ഞിനെ കാണാൻ ശരത് എന്താണ് എത്താത്തതെന്ന് ആശങ്കപ്പെട്ടിരുന്ന നമിതയ്ക്കു മരണ വാർത്ത ഉൾക്കൊള്ളാൻ പറ്റാത്ത അഗാധ വേദനയായി. മൃതദേഹം എത്തിച്ചപ്പോൾ പ്രസവ ശസ്ത്രക്രിയയുടെ അവശതയിൽ തളർന്നിരുന്ന നമിത ഹൃദയം പൊട്ടി കരഞ്ഞു. പഴഞ്ഞി ചിറയ്ക്കൽ സെന്ററിൽ മൊബൈൽ കട നടത്തുകയായിരുന്നു ശരത്.

സുഹൃത്തിനെ സഹായിക്കാനായി പുലർച്ചെ ബൈക്കുമായി പുറപ്പെട്ടതായിരുന്നു ശരത്. വെട്ടിക്കടവ് പള്ളിക്കുസമീപം ബൈക്ക് നിയന്ത്രണം വിട്ട് വീട്ടുമതിലിലും വൈദ്യുതിത്തൂണിലും ഇടിച്ചാണ് അപകടമുണ്ടായത്. തിങ്കളാഴ്ച പുലർച്ചെ ഒന്നരയോടെയാണ് അപകടമുണ്ടായത്.

ഈ സമയത്ത് ശരത്തിന്റെ ഭാര്യ നമിതയെ പ്രസവത്തിനായി തൃശ്ശൂരിലെ അശ്വനി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.പുലർച്ചെ അഞ്ചിന് ഭാര്യയുടെ അടുത്തേക്ക് പുറപ്പെടാനായി എല്ലാം ഒരുക്കിവെച്ച് കിടന്നതായിരുന്നു ശരത്ത്. പുലർച്ചെ ഒന്നരയോടെ കൂട്ടുകാരൻ ബൈക്കിൽ പെട്രോൾ തീർന്ന് പാതിവഴിയിൽ നിൽക്കുകയാണെന്ന് അറിയിച്ച് വിളിക്കുകയായിരുന്നു. കുന്നംകുളം അഞ്ഞൂരിൽ പെട്ടുപോയ സുഹൃത്തിനെ സഹായിക്കാനായി മറ്റൊരു സുഹൃത്തുമായി അപ്പോൾത്തന്നെ പുറപ്പെടുകയായിരുന്നു.

അപകടത്തിൽ പരിക്കേറ്റ ശരത്തിനെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. തലയ്ക്കേറ്റ പരിക്കാണ് മരണത്തിനിടയാക്കിയത്. ഒപ്പമുണ്ടായിരുന്ന പട്ടിത്തടം ചൂൽപ്പുറത്ത് വീട്ടിൽ അനുരാഗിന് (19) ഗുരുതര പരിക്കുണ്ട്. അനുരാഗിനെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കുകയാണ്.

 

അച്ഛന്റെ ശസ്ത്രക്രിയയ്ക്ക് ആയി കോട്ടയം മെഡിക്കൽ കോളേജിൽ എത്തിയ യുവാവ് പാർക്കിംഗിൽ നിർത്തിയിട്ട കാറിൽ മരിച്ചനിലയിൽ. ഇടുക്കി കീരിത്തോട് അഞ്ചുകുടി ചാലിൽ പി എസ് അഖിലാണ്(31) മരിച്ചത്. അച്ഛന്റെ ശാസ്ത്രക്രിയയ്ക്ക് കൂട്ടിരിപ്പിനായി എത്തിയതായിരുന്നു യുവാവ്.

മെഡിക്കൽ കോളേജ് ഫോറൻസിക് വിഭാഗത്തിന് മുൻവശത്ത് കാർ പാർക്ക് ചെയ്താണ് ഇയാൾ കിടന്നിരുന്നത്. കാറിന്റെ എസിയിൽ നിന്നുള്ള വിഷവാതകം ശ്വസിച്ചതാവാം മരണകാരണമെന്ന് സംശയിക്കുന്നു. പോസ്റ്റ്‌മോർട്ടത്തിനും ഫോറൻസിക് പരിശോധനയ്ക്കും ശേഷം മാത്രമേ മരണകാരണം കൃത്യമായി മനസ്സിലാക്കുവാൻ സാധിക്കൂവെന്ന് അധികൃതർ അറിയിച്ചു.

ബുധനാഴ്ച അഖിലിന്റെ പിതാവിന് കോട്ടയം മെഡിക്കൽ കോളേജിലെ യൂറോളജി വിഭാഗത്തിൽ ശസ്ത്രക്രിയ നിശ്ചയിച്ചിരുന്നു. ഇതിന്റെ ഭാഗമായി അമ്മയ്‌ക്കൊപ്പം എത്തിയതായിരുന്നു അഖിൽ. ചൊവ്വാഴ്ച രാവിലെ അമ്മയോട് തലവേദന എടുക്കുന്നു, അല്പനേരം ഇരിക്കട്ടെ എന്നു പറഞ്ഞ് അഖിൽ കാറിന്റെ അടുത്തേക്ക് പോയത്. നാലുമണിയായിട്ടും കാണാതായപ്പോൾ അമ്മ ഫോണിൽ വിളിച്ചിട്ടും കിട്ടാതായതോടെയാണ് അന്വേഷിച്ചത്.

തുടർന്ന് നടത്തിയ അന്വേഷണത്തിൽ കാറിൽ ബോധരഹിതനായി കിടന്ന അഖിലിനെ കണ്ടെത്തുകയായിരുന്നു. പെട്ടന്ന് അടുത്തുണ്ടായിരുന്നവരുടെ സഹായത്തോടെ അഖിലിനെ അത്യാഹിത വിഭാഗത്തിലേക്ക് മാറ്റിയെങ്കിലും മരണം സ്ഥിരീകരിച്ചു. കാറിന്റെ സ്റ്റിയറിങ്ങിൽ കൈവെച്ച് കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം.

ശരീരത്തിന് പുറത്തും കൈകളിലും പൊള്ളലേറ്റതുപോലെ പാടുകളുണ്ടായിരുന്നു. ഇതാണ് എസിയിൽ നിന്നുള്ള കാർബൺ അടങ്ങിയ മാലിന്യം ശ്വസിച്ചതാവാം മരണകാരണം എന്ന പ്രാഥമിക നിഗമനത്തിന്റെ അടിസ്ഥാനം. ഗാന്ധിനഗർ പോലീസ് എത്തി മരണത്തിന് പിന്നാലെ നടപടികൾ സ്വീകരിച്ചിട്ടുണ്ട്.

ഇംഗ്ലണ്ട് : ഇരുപത്തി രണ്ടാമത് കോമൺവെൽത്ത് ഗെയിംസ് നാളെ ആരംഭിക്കും. ഇന്ത്യൻ സമയം പുലർച്ചെ മൂന്ന് മണിക്കാണ് ഉത്‌ഘാടന ചടങ്ങുകൾ ആരംഭിക്കുക. ഇംഗ്ലണ്ടിലെ ബർമിംഗ്ഹാമിൽ വെച്ചാണ് മത്സരങ്ങൾ നടക്കുന്നത്. കായിക താരം പി.വി.സിന്ധുവാണ്‌ ഇന്ത്യൻ പതാകയേന്തുക.

72 രാജ്യങ്ങളിൽ നിന്നുള്ള കായിക താരങ്ങളാണ് മത്സരത്തിൽ പങ്കെടുക്കുന്നത്. 15 ഇനങ്ങളിലായി 215 കായിക താരങ്ങൾ ഇന്ത്യയിൽ നിന്ന് മത്സരിക്കുന്നുണ്ട്. സ്‌പോർട് സ്റ്റാഫും ഒഫീഷ്യൽസും അടക്കം 322 പേരോളം അടങ്ങുന്നതാണ് ഇന്ത്യയുടെ ജംബോ സംഘം. സോണി സിക്സ്, സോണി ടെൻ 1, സോണി ടെൻ 2, സോണി ടെൻ 3, സോണി ടെൻ 4 എന്നീ ചാനലുലകിലൂടെ ഗെയിംസ് കാണാവുന്നതാണ്.

സ്വന്തം വാഹനത്തില്‍ രാജ്യവും ലോകവും ചുറ്റുന്ന മലയാളികൾ, യുകെ മലയാളി അശോക് താമരാക്ഷനും അക്കൂട്ടത്തിലൊരാളാണ്.വിമാനത്തിലാണ് അശോകന്റെ കുടുംബയാത്രകളെല്ലാം. അതിലെന്താണു പുതുമ, വിമാനത്തില്‍ യാത്ര ചെയ്യുന്നതു സാധാരണമല്ലേ എന്നാണു ചോദിക്കാന്‍ വരുന്നതെങ്കില്‍ ഒരു നിമിഷം ശ്രദ്ധിക്കൂ. അശോകിന്റെയും കുടുംബത്തിന്റെയും യാത്രകള്‍ ടിക്കറ്റെടുത്തുള്ളതല്ല, സ്വന്തമായി നിര്‍മിച്ച വിമാനത്തിലാണ്.

ആലപ്പുഴ സ്വദേശി സ്വദേശിയായ അശോക് താമരാക്ഷന്‍ ഒന്നര വര്‍ഷത്തോളമെടുത്താണ് കാഴ്ചയില്‍ അതിസുന്ദരമായൊരു ചെറുവിമാനം നിര്‍മിച്ചിരിക്കുന്നത്. നാല് സീറ്റുള്ള ഈ വിമാനത്തിലാണു അശോകും ഭാര്യയും രണ്ടു പെണ്‍മക്കളും യുകെയിലും യൂറോപ്പിലും സഞ്ചരിക്കുന്നത്. ജര്‍മനി, ഓസ്ട്രിയ, ചെക്ക് റിപ്പബ്ലിക് തുടങ്ങിയ രാജ്യങ്ങള്‍ ഈ കുടുംബം ഇതിനകം ‘ജി-ദിയ’ ഉപയോഗിച്ച് സന്ദര്‍ശിച്ചുകഴിഞ്ഞു.

ആര്‍ എസ് പി നേതാവും മുന്‍ എം എല്‍ എയുമായ പ്രൊഫ. എ വി താമരാക്ഷന്റെയും ഡോ. സുഹൃദലതയുടെയും മകനാണു മുപ്പത്തിയെട്ടുകാരനായ അശോക്. കുടംബത്തിനൊപ്പം ലണ്ടനില്‍ താമസമാക്കിയ അശോക് മെക്കാനിക്കല്‍ എന്‍ജിനീയറാണ്. 2006ലാണ് അശോക് യുകെയിലെത്തുന്നത്. ഭാര്യ അഭിലാഷ ഇന്‍ഡോര്‍ സ്വദേശിയാണ്.

വീട്ടില്‍ വെറുതെയിരിക്കാന്‍ അവസരം കിട്ടിയ കോവിഡ് കാലം മിക്കവര്‍ക്കും പുതിയ മേഖലകളില്‍ പരീക്ഷണത്തിന്റെ നാളുകളായിരുന്നു. അതേസമയത്താണു സ്വന്തമായി വിമാനം നിര്‍മിക്കുകയെന്ന ആശയം അശോകിന്റെ മനസില്‍ ചിറക് മുളച്ചത്. 1.8 കോടി രൂപ ചെലവിലാണു ‘ജി-ദിയ’ എന്ന പേരിട്ടിരിക്കുന്ന ഒറ്റ എന്‍ജിന്‍ സ്ലിങ് ടിസി വിമാനം നിര്‍മിച്ചിരിക്കുന്നത്. അശോകിന്റെ ഇളമകളായ ദിയയുടെ പേരാണ് വിമാനത്തിനു നല്‍കിയിരിക്കുന്നത്.

2018 ല്‍ പൈലറ്റ് ലൈസന്‍സ് നേടിയ അശോക് നേരത്തെ യാത്രകള്‍ക്കായി രണ്ട് സീറ്റുള്ള ചെറു വിമാനങ്ങള്‍ വാടകയ്ക്കെടുക്കാറുണ്ടായിരുന്നു. എന്നാല്‍ കുടംബത്തില്‍ അംഗങ്ങള്‍ കൂടിയതോടെ ഇത്തരം വിമാനങ്ങള്‍ പോരാതെയായി. ഇതോടെ കുടുംബയാത്രകള്‍ക്കായി നാല് സീറ്റുള്ള വിമാനങ്ങളെക്കുറിച്ചായി ചിന്ത. എന്നാല്‍ അത്തരം വിമാനങ്ങള്‍ അപൂര്‍വവും ലഭിക്കാന്‍ പ്രയാസവുമാണെന്നു മനസിലാക്കിയതോടെയാണ് എന്തുകൊണ്ട് സ്വന്തമായി നിര്‍മിച്ചുകൂടാ എന്ന ആശയത്തിലേക്ക് എത്തിയത്.

നാല് സീറ്റുള്ള വിമാനങ്ങളെക്കുറിച്ചുള്ള അശോകിന്റെ അന്വേഷണം ദക്ഷിണാഫ്രിക്കയിലാണ് ചെന്നുനിന്നത്. ജൊഹാനസ്ബര്‍ഗ് ആസ്ഥാനമായുള്ള സ്ലിങ് എയര്‍ക്രാഫ്റ്റ് 2018 ല്‍ സ്ലിങ് ടിസി എന്ന വിമാനം പുറത്തിറക്കിയതായി മനസിലാക്കിയ അഭിലാഷ് കമ്പനി ഫാക്ടറി സന്ദര്‍ശിച്ചു. സ്വന്തമായി വിമാനം നിര്‍മിക്കാനായി കിറ്റിന് ഓര്‍ഡര്‍ നല്‍കിയായിരുന്നു മടക്കം.

ഇതിനിടെ അപ്രതീക്ഷിതമായി കോവിഡ് ലോക്ക്ഡൗണ്‍ വന്നതോടെ വിമാനം നിര്‍മിക്കാന്‍ അശോകിനു ധാരാളം സമയം ലഭിച്ചു. 2019 മേയില്‍ തുടങ്ങിയ വിമാന നിര്‍മാണം 2021 നവംബറിലാണു പൂര്‍ത്തിയായത്. ഈ വര്‍ഷം ഫെബ്രുവരി ഏഴിനു ലണ്ടനിലായിരുന്നു കന്നിപ്പറക്കല്‍. മേയില്‍ കുടംബത്തോടൊപ്പം യൂറോപ്യന്‍ രാജ്യങ്ങളിലേക്കു പറന്നു. അശോകും കുടുംബവും അവധി ആഘോഷിക്കാനായി ഇപ്പോള്‍ കേരളത്തിലുണ്ട്.

അമിതലഹരിയില്‍ വാഹനമോടിച്ച് മറ്റ് വാഹനങ്ങള്‍ ഇടിച്ചുതെറിപ്പിച്ച സിനിമ- സീരിയല്‍ നടിയും, സുഹൃത്തും കസ്റ്റഡിയില്‍. നടി അശ്വതി ബാബുവും (26) ഇവരുടെ സുഹൃത്ത് നൗഫലുമാണ് കസ്റ്റഡിയിലായത്. കുസാറ്റ് ജംഗ്ഷന്‍ മുതല്‍ തൃക്കാക്കര ക്ഷേത്രം വരെയുള്ള റോഡില്‍ ചൊവ്വാഴ്ച വൈകിട്ടോടെയാണ് ഈ സംഭവം അരങ്ങേറിയത്.

അശ്വതി ബാബുവിന്റെ സുഹൃത്ത് നൗഫലാണ് കാര്‍ ഓടിച്ചിരുന്നത്. കുസാറ്റ് സിഗ്‌നലില്‍ വാഹനം നിര്‍ത്തി മുന്നോട്ടും പിന്നോട്ടും എടുത്തപ്പോള്‍ പല വാഹനങ്ങളില്‍ ഇടിച്ചിരുന്നു. നിര്‍ത്താതെ പോയ നടിയുടെ വാഹനത്തെ പിന്തുടര്‍ന്നു വന്ന ഒരാള്‍ വാഹനം വട്ടം വച്ചു തടഞ്ഞു നിര്‍ത്താന്‍ ശ്രമിച്ചു.രക്ഷപെടാന്‍ നോക്കിയെങ്കിലും ടയര്‍ പൊട്ടിയതിനെ തുടര്‍ന്നു നടന്നില്ല. പിന്നാലെ നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് തൃക്കാക്കര പൊലീസ് സ്ഥലത്തെത്തി ഇരുവരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു.

ഇരുവരും അടുത്തുള്ള സ്‌കൂളിന്റെ ഭാഗത്തേയ്ക്കു പോയെങ്കിലും പൊലീസെത്തി നൗഫലിനെ പിടികൂടി. നാട്ടുകാര്‍ നല്‍കിയ വിവരമനുസരിച്ച് നടത്തിയ അന്വേഷണത്തില്‍ നടിയെയും കണ്ടെത്തി. ഇവരെ മെഡിക്കല്‍ പരിശോധനക്ക് വിധേയമാക്കുമെന്ന് പൊലീസ് പറഞ്ഞു.

ലഹരി മരുന്ന് കേസില്‍ നേരത്തെ നടി ശ്വതി ബാബു അറസ്റ്റിലായിരുന്നു. ഇരുവരും ജയിലിലായെങ്കിലും ലഹരി ഉപയോഗം അവസാനിപ്പിച്ചിരുന്നില്ലെന്നാണ് അടുപ്പമുള്ളവര്‍ പറയുന്നത്.

 

RECENT POSTS
Copyright © . All rights reserved