Latest News

പ്രവാസി മലയാളികൾക്കായി വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജിയൻ നടത്തിക്കൊണ്ടിരിക്കുന്ന കലാസാംസ്കാരിക വേദിയുടെ 4-ാം സമ്മേളനവും വേൾഡ് മലയാളി കൗൺസിൽ ഹെൽത്ത് ഫോറം പ്രസിഡന്റും, പ്രസിദ്ധ അസ്ഥിരോഗ വിദഗ്ധനുമായ ഡോ. ജിമ്മി ലോനപ്പൻ മൊയ്ലൻ (uk) നയിക്കുന്ന ആരോഗ്യ സെമിനാറും ജൂലൈ 28-ാം തീയതി വൈകിട്ട് 03: 00 pm (uk Time ) 04:00 pm (German Time) 07:30 pm (Indian Time) 06:00 pm (UAE Time) ന് വെർച്വൽ പ്ലാറ്റ്ഫോമിലൂടെ കേരള റബ്ബർ ലിമിറ്റഡ് മാനേജിങ് ഡയറക്ടറും, ചെയർപേഴ്സനും, സംസ്ഥാന ഗവൺമെന്റിന്റെ മുൻ അഡീഷണൽ ചീഫ് സെക്രട്ടറിയുമായിരുന്ന ശ്രീമതി ഷീല തോമസ് ഐഎഎസ് നിർവഹിക്കുന്നതാണ്.

എല്ലാ മാസത്തിന്റെയും അവസാനത്തെ വെള്ളിയാഴ്ച നടക്കുന്ന ഈ കലാസാംസ്കാരിക വേദിയിൽ എല്ലാ പ്രവാസി മലയാളികൾക്കും , അവർ താമസിക്കുന്ന രാജ്യങ്ങളിൽ നിന്നുകൊണ്ടുതന്നെ ഇതിൽ പങ്കെടുക്കുവാനും , അവരുടെ കലാസൃഷ്ടികൾ അവതരിപ്പിക്കുവാനും , ( കവിതകൾ, ഗാനങ്ങൾ തുടങ്ങിയവ ആലപിക്കാനും ) ആശയവിനിമയങ്ങൾ നടത്തുവാനും അവസരം ഉണ്ടായിരിക്കുന്നതാണ്.

രണ്ടു മണിക്കൂർ നീണ്ടുനിൽക്കുന്ന ഈ സാംസ്കാരിക സമ്മേളനത്തിന്റെ ആദ്യത്തെ ഒരു മണിക്കൂർ പ്രവാസികൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെ കുറിച്ചാണ് ചർച്ച ചെയ്യപ്പെടുക. ഇതിൽ തെരഞ്ഞെടുത്ത വിഷയങ്ങളെ ആധികാരികമായി പ്രതികരിക്കുവാൻ കഴിയുന്ന ഉദ്യോഗസ്ഥരോ , മന്ത്രിമാരോ പങ്കെടുക്കുന്ന ചർച്ചയായിരിക്കും നടക്കുക . ജൂലൈ 28 -ന് നടക്കുന്ന സമ്മേളനത്തിൽ അതിശൈത്യത്തിലും , അത്യുഷ്ണത്തിലും പ്രവാസികൾക്കുണ്ടാകുന്ന നടുവേദന, തേയ്മാനം, വാതരോഗങ്ങൾ, അസ്ഥിരോഗം തുടങ്ങിയ പ്രശ്നങ്ങളെ കുറിച്ച് ശസ്ത്രക്രിയ അടക്കമുള്ള വിഷയങ്ങളെക്കുറിച്ചുള്ള ചർച്ചയാണ് നടക്കുന്നത്. എല്ലാ പ്രവാസി മലയാളികളെയും ഈ കലാസാംസ്കാരിക കൂട്ടായ്മയിലേയ്ക്ക് വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജിയൻ സ്വാഗതം ചെയ്യുന്നു.

ജോളിയം പടയാട്ടിൽ (പ്രസിഡൻറ് ) : 04915753181523
ജോളി തടത്തിൽ (ചെയർമാൻ ) : 0491714426264
ബാബു തോട്ടപ്പിള്ളി (ജനറൽ സെക്രട്ടറി) : 0447577834404
ഷൈബു ജോസഫ് (ട്രഷറർ)

കായംകുളത്ത്‌ ഡിവൈഎഫ്ഐ നേതാവിനെ കുത്തിക്കൊന്നു. ദേവികുളങ്ങര ഗോവിന്ദമുട്ടം പത്തിശേരി വേലശേരിൽതറയിൽ സന്തോഷ്–-ശകുന്തള ദമ്പതികളുടെ മകൻ അമ്പാടിയെ (21) യാണ് കൊലപ്പെടുത്തിയത്. ഡിവൈഎഫ്ഐ ദേവികുളങ്ങര മേഖലാ കമ്മിറ്റിയംഗമാണ്‌.  ചൊവ്വ വൈകിട്ട് ആറിന്‌ കൃഷ്‌ണപുരം കാപ്പിൽ കുറ്റിപ്പുറം കളത്തട്ടിന്‌ സമീപമാണ്‌ സംഭവം. കേസിൽ രണ്ട്  പേരെ  പൊലീസ് മണിക്കൂറുകൾക്കുള്ളിൽ കസ്‌റ്റഡിയിലെടുത്തു.

ക്രിക്കറ്റ് കളിക്കാൻ സുഹൃത്തിനെയുംകൂട്ടി ബൈക്കിൽപോയ അമ്പാടിയെ ബൈക്കിലെത്തിയ മൂന്നുപേർ തടഞ്ഞുനിർത്തി കുത്തിവീഴ്‌ത്തുകയായിരുന്നു. സമീപവാസികൾ ഓടിയെത്തിയപ്പോഴേക്കും ആക്രമികൾ രക്ഷപെട്ടു.കഴുത്തിന് മാരകമുറിവേറ്റ അമ്പാടിയെ കായംകുളം ഗവ. താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. കൈയ്‌ക്കും മുഖത്തും വെട്ടേറ്റിട്ടുമുണ്ട്.

മൃതദേഹം കായംകുളം താലൂക്ക് ആശുപത്രി മോർച്ചറിയിൽ. സഹോദരൻ: ജഗൻ. കസ്‌റ്റഡിയിലെടുത്തവർ  ലഹരി മാഫിയാ, ക്വട്ടേഷൻ സംഘത്തിൽപ്പെട്ടവരാണെന്ന്‌ പൊലീസ്‌ പറഞ്ഞു. ഒരാൾ പോക്‌സോ കേസിലും പ്രതിയാണ്‌. കൊലപാതകത്തിൽ പ്രതിഷേധിച്ച്‌ ദേവികുളങ്ങര പഞ്ചായത്തിൽ ബുധൻ പകൽ രണ്ടുമുതൽ ആറുവരെ സിപിഐ എമ്മും ഡിവൈഎഫ്‌ഐയും ഹർത്താലിന്‌ ആഹ്വാനംചെയ്‌തു.

 

ഉമ്മന്‍ ചാണ്ടിയുടെ തലസ്ഥാനത്തെ വസതിയായ പുതുപ്പള്ളി ഹൗസിൽ എന്നും ജനകൂട്ടമുണ്ടായിരുന്നു. പരാതികൾക്ക് പരിഹാരം തേടിയാണ് സാധാരണക്കാർ പുതുപ്പള്ളി ഹൗസിലേക്ക് കൂട്ടമായി എത്തിയിരുന്നെങ്കില്‍ തങ്ങളുടെ പ്രിയ നേതാവിനെ അവസാനമായി കാണാനാണ് ഇന്ന് ജനം ഒഴുകിയെത്തിയത്. തിരുവനന്തപുരത്തൊരു പുതുപ്പള്ളി! കോട്ടയത്തെ പുതുപ്പള്ളിയുമായുള്ള ബന്ധം നിലനിർത്താനാണ് തലസ്ഥാനത്തെ വീടിന് ഉമ്മൻ ചാണ്ടി ‘പുതുപ്പള്ളി ഹൗസ്’ എന്ന പേരു നൽകിയത്. ആദ്യം മുഖ്യമന്ത്രിയായപ്പോൾ ജഗതിയിലുള്ള പുതുപ്പള്ളി ഹൗസായിരുന്നു ഉമ്മൻ ചാണ്ടിയുടെ ഔദ്യോഗിക വസതി. രണ്ടാം തവണ മുഖ്യമന്ത്രിയായപ്പോഴാണ് ക്ലിഫ് ഹൗസിലേക്ക് താമസം മാറിയത്.

ജനകീയ നേതാവിനെ അടുത്തറിഞ്ഞവരും കേട്ടറിഞ്ഞവരും രാവിലെ തന്നെ പുതുപ്പള്ളി ഹൗസിലെത്തിയിരുന്നു. ഉമ്മൻ ചാണ്ടിയുടെ കുടുംബം രണ്ടര മണിയോടെ ബെംഗളൂരുവിൽനിന്ന് തിരുവനന്തപുരത്ത് എത്തി. മകൾ അച്ചു ഉമ്മനും ബന്ധുക്കളും വിമാനത്താവളത്തിൽനിന്ന് പുതുപ്പള്ളി ഹൗസിലേക്ക് പോയി. ഭാര്യ മറിയാമ്മ ഉമ്മനും മകൻ ചാണ്ടി ഉമ്മനും മകൾ മറിയം ഉമ്മനും മൃതദേഹത്തെ അനുഗമിച്ചു. മൂന്നു മണിയോടെ പുതുപ്പള്ളി ഹൗസിലെത്തിയ അച്ചു ഉമ്മന്‍, പിതാവിന്റെ ഓർമകളിൽ വിതുമ്പി. സുഹൃത്തുക്കളും നേതാക്കളും കുടുംബത്തെ ആശ്വസിപ്പിച്ചു.

ജനകൂട്ടത്തെ എന്നും ഇഷ്ടപ്പെട്ടിരുന്ന നേതാവിനെ കാണാൻ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ളവർ എത്തിയതോടെ പുതുപ്പള്ളി ഹൗസ് സ്ഥിതിചെയ്യുന്ന ജഗതി ജനക്കൂട്ടത്തിന്റെ പിടിയിലമർന്നു. മൂന്നു മണിയോടെ തിരുവനന്തപുരം വിമാനത്താവളത്തിൽനിന്നു പുറപ്പെട്ട ആംബുലൻസ് 8 കിലോമീറ്റർ പിന്നിട്ട് ജഗതിയിലെത്തിയത് 4.45ന്. ‘കേരളത്തിന്റെ നായകനേ, നമ്മുടെ സ്വന്തം കുഞ്ഞൂഞ്ഞേ’– പ്രവർത്തകർ ഉച്ചത്തിൽ മുദ്രാവാക്യം വിളിച്ചു. ജഗതിയിൽനിന്നും വീട്ടിലേക്കുള്ള ചെറിയവഴി ജനസമുദ്രമായതോടെ ആംബുലൻസ് കടന്നുപോകാൻ ഏറെ പ്രയാസപ്പെട്ടു. മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ.ആന്റണി ഉച്ചയോടെ കുടുംബസമേതം പുതുപ്പള്ളി ഹൗസിലെത്തിയിരുന്നു. വി.എം.സുധീരൻ, വി.ഡി.സതീശൻ, രമേശ് ചെന്നിത്തല, വി.എസ്.ശിവകുമാർ, കൊടിക്കുന്നിൽ സുരേഷ്, രാജ്മോഹൻ ഉണ്ണിത്താൻ, പാലോട് രവി, ശബരീനാഥൻ, ഹൈബി ഈഡൻ എന്നിവർ ഉൾപ്പെടെയുള്ളവർ പുതുപ്പള്ളി ഹൗസിലെത്തി. തിരക്കുകാരണം പല നേതാക്കൾക്കും വീട്ടിനുള്ളിലേക്ക് കടക്കാനായില്ല. അഞ്ചു മണിക്കുശേഷം മൃതദേഹം ആംബുലൻസിൽനിന്ന് വീട്ടിലേക്ക് കയറ്റി. പൊതുദർശനത്തിനുശേഷം മൃതദേഹം സെക്രട്ടേറിയറ്റിലെ ദർബാർ ഹാളിലേക്ക് കൊണ്ടുപോകും.

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മൃതദേഹം തിരുവനന്തപുരം ജഗതിയിലെ വീട്ടിൽ എത്തിച്ചു. പുതുപ്പള്ളി ഹൗസിലേക്ക് തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നും വിലാപയാത്രയായാണ് എത്തിച്ചത്. വഴിയിൽ ഉടനീളം വൻ ജനക്കൂട്ടം തന്നെയാണ് അദ്ദേഹത്തെ ഒരുനോക്കു കാണാൻ കാത്തു നിന്നത്. പുഷ്പം വിതറി ആദരാജ്ഞലികൾ അർപ്പിച്ചും കണ്ണേ.. കരളേ.. മുദ്രാവാക്യം വിളികളുമായും ആൾക്കൂട്ടം സ്‌നേഹം പ്രകടിപ്പിച്ചു.

ഉമ്മൻ ചാണ്ടിയെ അവസാനമായി ഒരു നോക്ക് കാണാനും അന്തിമോപചാരം അർപ്പിക്കാനുമായി ആയിരങ്ങൾ പുതുപ്പള്ളി ഹൗസിലേക്ക് ഒഴുകിയെത്തുന്ന അവസ്ഥയാണുള്ളത്. ഇതോടെ ക്രമീകരണങ്ങളെല്ലാം താളെ തെറ്റുകയാണ്. മൃതദേഹം വഹിച്ചു കൊണ്ടുള്ള ആംബുലൻസ് വീടിന് മുന്നിൽ എത്തിച്ചെങ്കിലും ജനത്തിരക്ക് കാരണം പുറത്തിറക്കാൻ സാധിക്കാതെ അര മണിക്കൂറോളം കാത്തു നിൽക്കേണ്ടി വന്നു. ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ അടക്കമുള്ള നേതാക്കാൾ നന്ദേ പാടുപെട്ടു. പൊലീസിനും നിയന്ത്രിക്കുന്നതിന് അപ്പുറത്തേക്ക് ജനക്കൂട്ടം എത്തിയിരുന്നു.

മുൻ മുഖ്യമന്ത്രിയുടെ ചേതനയറ്റ ശരീരം തലസ്ഥാനത്തെത്തിച്ചത് അറിഞ്ഞതോടെ പുതുപ്പള്ളി ഹൗസിലേക്കുള്ള ജനപ്രവാഹവും വർധിക്കുകയാണ്. പ്രത്യേക വിമാനത്തിൽ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിച്ച മൃതദേഹവും വഹിച്ചുള്ള ആംബുലൻസിന്റെ യാത്രയും ജനസാഗരത്തിൽ മുങ്ങിയായിരുന്നു മുന്നോട്ട് നീങ്ങിയത്. വഴി നീളെ സ്‌നേഹവും കണ്ണീരുമായാണ് തലസ്ഥാന ജനത പ്രിയ നേതാവിനെ അവസാനമായി ഒരു നോക്കുകാണാൻ കാത്തുനിന്നത്.

നേരത്തെ നൂറ് കണക്കിന് പ്രവർത്തകരാണ് തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിച്ചേർന്നത്. പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ നേതൃത്വത്തിൽ വിമാനത്താവളത്തിൽ നിന്ന് മൃതദേഹം വിലാപയാത്രയായാണ് പുതുപ്പള്ളി ഹൗസിലേക്ക് എത്തിച്ചത്. ഇവിടുത്തെ പ്രാർത്ഥനയ്ക്കും പൊതു ദർശനത്തിനും ശേഷം ഉമ്മൻ ചാണ്ടിയുടെ മൃതദേഹം സെക്രട്ടേറിയേറ്റിലെ ദർബാർ ഹാളിലും പൊതു ദർശനത്തിനായി എത്തിക്കും. ഇപ്പോഴത്തെ നിലയിൽ സമയക്രമങ്ങളെല്ലാം തെറ്റാനാണ് സാധ്യത.

നേരത്തെ ആറ് മണിയോടെ മൃതദേഹം കെപിസിസി ആസ്ഥാനമായ ഇന്ദിരാ ഭവനിലേക്ക് കൊണ്ടുപോകാനായിരുന്നു പദ്ധതിയിട്ടത്. ഇത് വൈകാനാണ് സാധ്യത. നാളെ രാവിലെ ഏഴ് മണിയോടെ വിലാപയാത്ര കോട്ടയത്തേക്ക് പുറപ്പെടും. നാളെ വൈകിട്ട് അഞ്ച് മണിക്ക് കോട്ടയം തിരുനക്കര മൈതാനത്ത് പൊതുദർശനത്തിന് വെക്കും. രാത്രിയിൽ പുതുപ്പള്ളി ഹൗസിലേക്ക് കൊണ്ടുപോകും. ജൂലൈ 20 ന് ഉച്ചയ്ക്ക് പുതുപ്പള്ളി പള്ളി സെമിത്തേരിയിലാകും മൃതദേഹം സംസ്‌കരിക്കുക.

കേരള രാഷ്ട്രീയത്തിലെ തലമുതിർന്ന നേതാവായിരുന്ന ഉമ്മൻ ചാണ്ടി ഇന്ന് പുലർച്ചെ ബെംഗളൂരുവിലാണ് അന്ത്യശ്വാസം വലിച്ചത്. അർബുദ രോഗബാധിതനായി ദീർഘകാലമായി ചികിത്സയിലായിരുന്നു. ബെംഗളൂരുവിലെ ചിന്മയ ആശുപത്രിയിൽ ഇന്ന് പുലർച്ചെ 4.25 ന് ആയിരുന്നു മരണം. 79 വയസായിരുന്നു. മുന്മന്ത്രി ടി. ജോണിന്റെ ബംഗളൂരുവിലെ വസതിയിൽ പൊതുദർശനത്തിന് വെച്ച ഉമ്മൻ ചാണ്ടിയുടെ ഭൗതികശരീരത്തിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, കോൺഗ്രസ് നേതാക്കളായ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ, കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ തുടങ്ങിയവർ അന്തിമോപചാരം അർപ്പിച്ചിരുന്നു. തുടർന്ന് ഭൗതികശരീരം പ്രത്യേക വിമാനത്തിൽ തിരുവനന്തപുരത്ത് എത്തിക്കുകയായിരുന്നു.

ചന്ദ്രയാൻ-3 ആകാശത്തേക്കു വിജയക്കുതിപ്പ് നടത്തിയപ്പോൾ വാനോളം ഉയർന്നത് കുട്ടനാടിന്‍റെ യശസും. മുട്ടാർ സ്വദേശിയായ ചീരംവേലിൽ വേലിപ്പറമ്പിൽ തോമസ് എഫ്. ചീരംവേലിൽ(കുട്ടപ്പൻ സാർ)- മറിയാമ്മ ദമ്പതികളുടെ മകൻ ബിജു സി. തോമസ് അടക്കം കുട്ടനാട്ടിൽനിന്നു നാലു പേർ ദൗത്യത്തിന്‍റെ ഭാഗമായി. ചന്ദ്രയാൻ -3നെ ബഹിരാകാശത്തിലെത്തിക്കുന്ന റോക്കറ്റ് എൽവിഎം 3 എം 4ന്‍റെ വെഹിക്കിൾ ഇൻസ്പക്ടറെന്ന നിലയിലാണ് ബിജു ദൗത്യത്തിൽ പങ്കാളിയായത്.

തിരുവനന്തപുരം വിക്രം സാരാഭായ് സ്പേസ് സെന്‍ററിലാണ് ഇപ്പോൾ ജോലി ചെയ്യുന്നത്. 1997 മുതൽ ഐഎസ്ആർഒയുടെ ഭാഗമായി. മുട്ടാർ സെന്‍റ് ജോർജ് ഹയർ സെക്കൻഡറി സ്‌കൂൾ, ചങ്ങനാശേരി എസ്ബി കോളജ്, പാലക്കാട് എൻഎസ്എസ് കോളജ് ഓഫ് എൻജിനിയറിംഗ് എന്നിവിടങ്ങളിലെ പഠനത്തിനു ശേഷം ഐഎസ്ആർഒയിൽ ചേർന്നു. ബാംഗ്ലൂർ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽനിന്നു ബിരുദാനന്തര ബിരുദവുമെടുത്തു.

തിരുവനന്തപുരം വിമൻസ് കോളേജിൽ ഇംഗ്ലീഷ് വിഭാഗം അസിസ്റ്റന്‍റ് പ്രഫസർ റീനി രാജനാണ് ഭാര്യ. ജെഇ അഡ്വാൻസ്ഡ് ഓൾ ഇന്ത്യ പരീക്ഷയിൽ മൂന്നാം റാങ്കുനേടിയ, ബാംഗ്ലൂർ ഐഐടിയിൽ കംപ്യൂട്ടർ സയൻസ് വിദ്യാർഥിയായ തോമസ് ബിജു ചീരംവേലിൽ മൂത്തമകനാണ്. ഇളയമകൻ പോൾ ബിജു ചീരംവേലിൽ തിരുമല വിശ്വപ്രകാശ് സ്‌കൂളിൽ പ്ലസ്ടു വിദ്യാർഥിയുമാണ്. തിരുവനന്തപുരം കേശവദാസപുരം കാക്കനാട് ലെയിനിൽ കാവ്യാഞ്ജലിയിലാണ് ബിജു സി. തോമസ് ഇപ്പോൾ താമസിക്കുന്നത്.

ചാന്ദ്രയാൻ-3 യുടെ ചരിത്ര നേട്ടത്തിൽ പുളിങ്കുന്ന് പുത്തൻപറമ്പിൽ കുടുംബവും ആഹ്ലാദത്തിലാണ്. പുത്തൻപറമ്പിൽ ഫ്രാൻസിസിന്‍റെയും ആനിയമ്മയുടെയും മകൻ ബാലു ഫ്രാൻസിസാണ് ചരിത്രദൗത്യത്തിൽ പങ്കാളിയായ മറ്റൊരാൾ. തിരുവനന്തപുരം വലിയമലയിലുള്ള എൽപിഎസ്‌സി (ലിക്വിഡ് പ്രൊപ്പൻഷൻ സിസ്റ്റം സെന്‍റർ)ലെ ശാസ്ത്രജ്ഞനായ ബാലു 2007 മുതൽ ഐഎസ്ആർഒയുടെ ഭാഗമാണ്. നിലവിൽ ക്രയോജനിക് എൻജിൻ ഡപ്യൂട്ടി ഡിവിഷൻ ഹെഡ് ആണ്. ഐഎസ്ആർഒയുടെ ശക്തിയേറിയ റോക്കറ്റുകളായ ജിഎസ്എൽവി എംകെ-2 എൽവിഎം-3 എന്നിവ അവസാനഘട്ടത്തിൽ ജ്വലിക്കുന്നതു ക്രയോജനിക് എൻജിനിലാണ്.

ബാലു പുളിങ്കുന്നു സെന്‍റ് ജോസഫ് ഹൈസ്‌കൂളിൽ പ്ലസ്ടു പഠനം പൂർത്തിയാക്കി. കോതമംഗലം എൻജിനിയറിംഗ് കോളജിൽനിന്നു ബിടെക് മെക്കാനിക്കൽ എൻജിനിയറിംഗ് പഠന ശേഷമാണ് ഐഎസ്ആർഒയിൽ ചേർന്നത്. ഭാര്യ ഡോ.മീനു ജോസ് ഇവാനിയോസ് കോളജിൽ അസിസ്റ്റന്‍റ് പ്രഫസറാണ്. മകൾ നദിൻ മുക്കോല സെന്‍റ് തോമസ് സ്കൂൾ അഞ്ചാം ക്ലാസ് വിദ്യാർഥിനി. മകൻ: ജോസഫ് ചെമ്പക കിന്‍റർ ഗാർട്ടൻ യുകെജി വിദ്യാർഥി. ചമ്പക്കുളം സ്വദേശികളായ രാജു, ജെറിൻ എന്നിവരും വിവിധ ഘട്ടങ്ങളിലായി ദൗത്യത്തിൽ പങ്കാളികളായിട്ടുണ്ട്.

തിരുവനന്തപുരം: വർക്കല അയിരൂരിൽ വീട്ടമ്മയെ ഭർത്താവിന്‌റെ ബന്ധുക്കൾ വെട്ടിക്കൊന്നത് സ്വത്ത് തർക്കത്തെ തുടർന്ന്. 56 വയസുള്ള ലീനാമണിയാണ് കൊല്ലപ്പെട്ടത്. വർക്കലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ലീനയുടെ ഭർത്താവിന്റെ സഹോദരന്മാരാണ് വെട്ടിയതെന്നാണ് ബന്ധുക്കൾ പറയുന്നത്. പ്രതികൾക്കായി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി.

അയിരൂർ കളത്തറ എം.എസ്.വില്ലയിൽ പരേതനായ സിയാദിന്റെ ഭാര്യ ലീന മണി(56)യെയാണ് ഭർത്താവിന്റെ ബന്ധുക്കൾ വീട്ടിൽക്കയറി വെട്ടിക്കൊലപ്പെടുത്തിയത്. ഇന്നു രാവിലെ പത്തുമണിയോടെ ആയിരുന്നു വീട് കയറിയുള്ള ആക്രമണം. ലീനയുടെ ഭർത്താവിന്റെ സഹോദരങ്ങളായ അഹദ്, മുഹ്സിൻ, ഷാജി എന്നിവരാണ് വീട് കയറി വെട്ടിക്കൊലപെടുത്തിയത്. പ്രതികൾ ഒളിവിലാണ്.

ലീനയുടെ ഭർത്താവ് മരിച്ചിട്ട് ഒന്നരവർഷമായി. സിയാദിന്റെ പേരിലുള്ള സ്വത്തുവകകൾ കൈക്കലാക്കാൻ സഹോദരന്മാർ ശ്രമിച്ചുവെന്നാണ് ആരോപണം. ഇതുമായി ബന്ധപ്പെട്ട് കോടതിയിൽ കേസ് നിലനിൽക്കെയാണ് ആക്രമണം. ലീനയെ തുരത്തുന്നതിന്റെ ഭാഗമായി ഒന്നരമാസം മുൻപ് സിയാദിന്റെ സഹോദരൻ അഹദും കുടുംബവും ഇവരുടെ വീട്ടിൽക്കയറി താമസമാക്കിയിരുന്നു. കഴിഞ്ഞ ദിവസം കോടതി ലീനയ്ക്ക് സംരക്ഷണം നൽകാൻ ഉത്തരവിട്ടതോടെ പൊലീസ് കഴിഞ്ഞദിവസം വീട്ടിലെത്തിയിരുന്നു. ഇതിനെ ചൊല്ലിയുള്ള തുടർതർക്കമാണ് ഞായറാഴ്ച രാവിലെ കൊലപാതകത്തിലേക്ക് നയിച്ച സംഭവങ്ങൾക്ക് ഇടയാക്കിയത് എന്നാണ് പ്രാഥമിക വിവരം.

ഒരു വിവാഹത്തിന് പോകാൻ തയ്യാറെടുക്കുകയായിരുന്നു ലീന അതിനിടെയാണ് ഭർത്താവിന്റെ ബന്ധുക്കൾ കമ്പിപ്പാര അടക്കം ആയുധങ്ങളുമായി എത്തി ആക്രമണം അഴിച്ചുവിട്ടത്. ഭർത്താവിന്റെ സഹോദരങ്ങളായ അഹദ്, ഷാജി, മുഹ്സിൻ എന്നിവർ ചേർന്ന് ലീനയെ കമ്പിപ്പാര കൊണ്ട് അടിക്കുകയും വെട്ടിപരിക്കേൽപ്പിക്കുകയുമായിരുന്നു. ഇതിനൊപ്പം അഹദിന്റെ ഭാര്യയും ലീനയെ ആക്രമിച്ചെന്നാണ് ഇവർക്കൊപ്പം 20 വർഷമായി താമസിക്കുന്ന സരസുവിന്റെ മൊഴി. ഗുരുതരമായി പരിക്കേറ്റ ലീനയെ വർക്കല ശ്രീനാരായണ മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

യുവതി സുഹൃത്തിന്റെ കുത്തേറ്റ് മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. അമ്മയ്ക്ക് കൂട്ടിരിക്കാൻ ആശുപത്രിയിലെത്തിയ അങ്കമാലി തുറവൂർ ഉതുപ്പുകവല തൈവാലത്ത് വീട്ടിൽ ലിജി രാജേഷ് (41) ആണ് മൂക്കന്നൂർ എം.എ.ജി.ജെ. ആശുപത്രിയിൽ കുത്തേറ്റ് മരിച്ചത്. സംഭവത്തിൽ ആലുവ കാസിനോ തിയേറ്ററിന് സമീപം താമസിക്കുന്ന തൊണ്ടിയിൽ മഹേഷിനെ (41) അങ്കമാലി പോലീസ് അറസ്റ്റ് ചെയ്തു.

ശനിയാഴ്ച ഉച്ചയ്ക്കുശേഷം രണ്ടിന് ആശുപത്രിയിലെ നാലാംനിലയിലാണ് സംഭവം. ലിജിയുടെ അമ്മ അല്ലിക്കായി എടുത്തിരുന്ന മുറിയുടെ മുന്നിലെ വരാന്തയിൽ വെച്ചാണ് ലിജിയെ കുത്തിക്കൊന്നത്. ഹയർ സെക്കൻഡറിക്ക് ഒരുമിച്ചു പഠിച്ച ലിജിയും മഹേഷും സുഹൃത്തുക്കളായിരുന്നു. അടുത്തകാലത്ത് ഇരുവരും തമ്മിലുള്ള അഭിപ്രായവ്യത്യാസമാണ് കൊലപാതകത്തിൽ കലാശിച്ചത്.

ശനിയാഴ്ച ആശുപത്രി മുറിയിലെത്തിയ മഹേഷും ലിജിയുമായി തർക്കമുണ്ടായി. അക്രമാസക്തനായ മഹേഷിൽ നിന്നും രക്ഷപ്പെടാൻ മുറിക്ക് പുറത്തിറങ്ങിയ ലിജിയെ ആദ്യം കൈയിൽ കുത്തി. തുടർന്ന് വരാന്തയുടെ മൂലയിലേക്കു വലിച്ചുകൊണ്ടുപോയി കഴുത്തിലും വയറിലും നെഞ്ചിലുമൊക്കെ കുത്തുകയായിരുന്നു.

ഉടൻ അതിതീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും ലിജി മരിച്ചു. ആശുപത്രിയിലെ ജീവനക്കാരാണ് മഹേഷിനെ പിടികൂടിയത്. ഇയാൾ രക്ഷപ്പെടാൻ ശ്രമിച്ചതുമില്ല. തുറവൂർ മണ്ഡലം മഹിളാ കോൺഗ്രസ് പ്രസിഡന്റാണ് ലിജി. ഭർത്താവ് രാജേഷിന് ഖത്തറിലാണ് ജോലി. മഞ്ഞപ്ര അമ്പാട്ട് വിജയനാണ് അച്ഛൻ. മക്കൾ: ആദിത്യരാജ്, അതീന്ദ്ര രാജ്.

ഇതിനിടെ മഹേഷ് ശനിയാഴ്ച ലിജിയെ മൂന്ന് വട്ടം തേടി എത്തിയതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. രാവിലെ ലിജിയെ തേടി തുറവൂരിലെ വീട്ടിലെത്തി. തുടർന്ന് മൂക്കന്നൂർ എം.എ.ജി.ജെ. ആശുപത്രിയിൽ ചെന്നു. ഫോൺ വിളിച്ചിട്ട് എടുക്കാതിരുന്നതിനെ ചൊല്ലി ഇരുവരും തമ്മിൽ തർക്കമുണ്ടായി. പിന്നീട് മഹേഷ് ആലുവയിൽ വീട്ടിൽ ചെന്ന് കത്തി എടുത്ത് വീണ്ടും ആശുപത്രിയിലെത്തിയെന്നാണ് പോലീസ് പറയുന്നത്.

സംസാരിക്കുന്നതിനിടെ തർക്കമുണ്ടാവുകയും ഇനി ഫോൺ വിളിച്ചാൽ നമ്പർ ബ്ലോക്ക് ചെയ്യുമെന്ന് ലിജി പറയുകയും ചെയ്തു. ഇതിനിടെ ലിജി ഖത്തറിലുള്ള ഭർത്താവിനെ ഫോണിൽ വിളിച്ചു. ഇതിൽ പ്രകോപിതനായ മഹേഷ് കത്തിയെടുത്ത് കുത്തുകയായിരുന്നു. ഫോണിലൂടെ ലിജിയുടെ കരച്ചിൽ കേട്ട ഭർത്താവ് രാജേഷ് ഉടൻ മൂക്കന്നൂരിലുള്ള ബന്ധുവിനെ വിളിച്ച് വിവരം പറഞ്ഞു. ബന്ധു വിവരമറിയാൻ ആശുപത്രിയിലെത്തിയപ്പോൾ ലിജി മരിച്ചിരുന്നു.

ലിജി താനുമായുള്ള സൗഹൃദം അവസാനിപ്പിച്ചതാണ് പ്രകോപന കാരണമെന്നാണ് മഹേഷ് പോലീസിനോട് പറഞ്ഞത്. ലിജിയും മഹേഷുമായി സാമ്പത്തിക ഇടപാടും ഉണ്ടായിരുന്നതായി പോലീസ് പറഞ്ഞു. വൊക്കേഷണൽ ഹയർ സെക്കൻഡറി ക്ലാസിൽ പെരുമ്പാവൂരിൽ ഇരുവരും ഒരുമിച്ചാണ് പഠിച്ചത്.

ഷെറിൻ പി യോഹന്നാൻ

രമേശൻ മാഷിന് വയസ്സ് 34 ആയി. വിവാഹവും രജിസ്ട്രേഷനുമൊക്കെ കഴിഞ്ഞ് വീട്ടിലെത്തി ‘ആദ്യത്തെ’ ആദ്യരാത്രി ആഘോഷിക്കാൻ ഒരുങ്ങുകയാണ് അയാൾ. ആൽമരത്തിലെ കാക്ക എന്ന തന്റെ കവിതയും ചൊല്ലി കേൾപ്പിച്ചു ഭാര്യയും കൊണ്ട് നിലാവ് കാണാൻ ഇറങ്ങി പുറപ്പെടുന്ന രമേശന് ആ രാത്രിയാണ് പദ്മിനി എന്ന പേര് വീഴുന്നത്. ആൽമരത്തിന്റെ ചുവട്ടിൽ സ്റ്റാർട്ട്‌ ചെയ്തിട്ട പ്രിമിയർ പദ്മിനി കാറിൽ കയറിയാണ് ഭാര്യ കാമുകനുമൊത്ത് പോകുന്നത്. വിവാഹം കഴിഞ്ഞ ദിവസം തന്നെ ഭാര്യ ഒളിച്ചോടിപോയെന്ന് ചുരുക്കം!

തിങ്കളാഴ്ച നിശ്ചയം, 1744 വൈറ്റ് ആള്‍ട്ടോ എന്നീ ചിത്രങ്ങൾക്ക് ശേഷം സെന്ന ഹെഗ്‌ഡെ സംവിധാനം ചെയ്ത പദ്മിനി പറയുന്നത് കല്യാണകഥകളാണ്. തിങ്കളാഴ്ച നിശ്ചയത്തിൽ കല്യാണവും 1744 വൈറ്റ് ആള്‍ട്ടോയിൽ ഒരു കാറിനെ ചുറ്റിപറ്റിയുള്ള കഥകളും ആണെങ്കിൽ ഇവിടെ അത് രണ്ടും ഒരു പ്ലോട്ടിലേക്ക് കടന്നുവരുന്നുണ്ട്. രസമുള്ള ചിരികാഴ്ചകളാണ് പദ്മിനിയെന്ന രണ്ട് മണിക്കൂർ ചിത്രം സമ്മാനിക്കുന്നത്.

സജിന്‍ ചെറുകയിലിൻ്റെ ജയേട്ടനും വിൻസിയുടെ സ്മൃതിയുമാണ് ഇക്കഥയിൽ എന്നെ ആകർഷിച്ച കഥാപാത്രങ്ങൾ. ഗംഭീരമായ പ്രകടങ്ങളോടെ ഇരുവരും ആ കഥാപാത്രങ്ങളെ രസകരമാക്കിയിട്ടുണ്ട്. അപർണ ബാലമുരളി, മഡോണ, ഗോകുലൻ എന്നിവരുടെ കഥാപാത്രങ്ങളും ശ്രദ്ധേയമാണ്. മാനസിക സംഘർഷം നേരിടുന്ന ഒരു മുപ്പത്താറുകാരനെ മോശമല്ലാത്ത രീതിയിൽ സ്‌ക്രീനിൽ എത്തിക്കാൻ കുഞ്ചാക്കോ ബോബനും കഴിഞ്ഞിട്ടുണ്ട്.

സിറ്റുവേഷണൽ കോമഡികളും രസകരമായ വഴിത്തിരിവുകൾ നിറയുന്ന തിരക്കഥയുമാണ് ചിത്രത്തെ എൻഗേജിങ്‌ ആയി നിർത്തുന്നത്. ജെക്സ് ബിജോയിയുടെ പശ്ചാത്തലസംഗീതം സിനിമയുടെ മൂഡിനോട് ചേർന്നുപോകുന്നു. എന്റെ ആൽമര കാക്കേ എന്ന ഗാനം കൂടുതൽ ഇഷ്ടപ്പെട്ടു. നല്ല രീതിയിൽ മുന്നോട്ട് പോയ ചിത്രത്തിൽ താളപിഴ ഉണ്ടാവുന്നത് ക്ലൈമാക്സിലാണ്. ഒരാളുടെ പ്രകടനം കൊണ്ടുമാത്രമാണ് അവിടെ ചിത്രം രക്ഷപ്പെട്ടുപോകുന്നത്. എങ്കിലും രസചരട് പൊട്ടാതിരിക്കാൻ തിരക്കഥാകൃത്ത് ദീപു പ്രദീപ് ശ്രമിച്ചിട്ടുണ്ട്. കളർഫുള്ളായ ഫ്രെയിമുകളും സെന്ന ഹെഗ്‌ഡെ ശൈലിയിലുള്ള രംഗങ്ങളും ചിത്രത്തെ സുന്ദരമാക്കുന്നു. ഇടവേളയിലും ക്ലൈമാക്സിലുമുള്ള പരസ്യരംഗങ്ങൾ പിന്നെയും ഓർത്തുചിരിക്കാനുള്ള തരത്തിലുള്ളതാണ്.

പദ്മിനി ഗംഭീര ചിത്രമല്ല, തിങ്കളാഴ്ച നിശ്ചയത്തിന്റെ അത്ര മികച്ചതുമല്ല. എന്നാൽ ധനനഷ്ടം തോന്നാത്ത വിധത്തിൽ, ചിരിക്കാനുള്ള വക നൽകി, ബോറടിപ്പിക്കാതെ മുന്നോട്ട് നീങ്ങുന്ന ചിത്രമാണ്. കണ്ടുനോക്കുക.

ബിനോയ് എം. ജെ.

മനസ്സ് ഒരു കംപ്യൂട്ടർ പോലെയാണ്.അതിനെ എങ്ങനെ പ്രോഗ്രാം ചെയ്യുന്നുവോ അതുപോലെ അത് പ്രവർത്തിക്കുന്നു. നമുക്ക് നമ്മുടേതായ ചില മനോഭാവങ്ങൾ ഉണ്ട്. അത് നമ്മുടെ മനസ്സിനെ നമ്മൾ ആ രീതിയിൽ പ്രോഗ്രാം ചെയ്തതുകൊണ്ടാണ്. നമ്മുടേതിൽനിന്ന് നേരെ വിപരീതമായ മനോഭാവങ്ങൾ ഉള്ളവരെയും അനുദിനം നാം കണ്ടുമുട്ടാറുണ്ട്. അവർ തങ്ങളുടെ മനസ്സിനെ മറ്റൊരു രീതിയിൽ പ്രോഗ്രാം ചെയ്ത് വച്ചിരിക്കുന്നു. നമ്മുടെ സമൂഹത്തിൽ എല്ലാവരും തന്നെ പണവും അധികാരവും ഇഷ്ടപ്പെടുന്നവരാണ്. അവർ തങ്ങളുടെ മനസ്സിനെ അപ്രകാരം പ്രോഗ്രാം ചെയ്ത് വച്ചിരിക്കുന്നു. എന്നാൽ മഹാത്മാഗാന്ധിയെയോ, ഫ്രാൻസിസ് അസ്സീസ്സിയെയോ, മദർ തെരേസയെയോ നോക്കുവിൻ. അവർ നമ്മിൽ നിന്നും ഭിന്നമായി ദാരിദ്ര്യത്തെ സ്നേഹിച്ചിരുന്നു. അവർ മനസ്സിനെ ആ രീതിയിൽ പ്രോഗ്രാം പ്രോഗ്രാം ചെയ്തിരുന്നു, അത്രതന്നെ!

മനസ്സിനെ പ്രോഗ്രാം ചെയ്യുമ്പോൾ അതിനെ ഏറ്റവും വിശാലമായ രീതിയിൽ പ്രോഗ്രാം ചെയ്യുവിൻ. മനുഷ്യന്റെ ഏറ്റവും വലിയ പ്രശ്നം അവന്റെ സങ്കുചിതമായ മനസ്സാണ്. നമ്മൾ ഏതാനും കാര്യങ്ങളെ മാത്രം ഇഷ്ടപ്പെടുമ്പോൾ നമ്മുടെ മനസ്സ് സങ്കുചിതമാകുന്നു. നമ്മൾ എല്ലാ കാര്യങ്ങളെയും ഇഷ്ടപ്പെടുമ്പോൾ നമ്മുടെ മനസ്സ് വിശാലമാകുന്നു. നാമേതെങ്കിലും ആഗ്രഹത്തെ മുന്നിൽ കാണുമ്പോൾ നമ്മുടെ മനസ്സ് അതിലേക്ക് പരിമിതപ്പെടുന്നു. എന്നാൽ നാമെല്ലാം ആഗ്രഹിച്ചു തുടങ്ങുമ്പോൾ നമ്മുടെ മനസ്സ് അതിവിശാലമാകുന്നു. എല്ലാറ്റിനെയും സ്നേഹിക്കുന്ന ഒരാൾക്ക് മാത്രമേ എല്ലാറ്റിനെയും ആഗ്രഹിക്കുവാനാവൂ. അയാൾക്ക് എന്തുകിട്ടിയാലും സന്തോഷമാണ്. ഉദാഹരണത്തിന് പേരിനെയും പ്രശസ്തിയെയും ആഗ്രഹിക്കുന്ന ഒരാൾക്ക് അത് കിട്ടിയില്ലെങ്കിൽ ദു:ഖമാണ്. എന്നാൽ അയാൾ പേരിലും പ്രശസ്തിയിലും ആനന്ദം കണ്ടെത്തുന്നതുപോലെ തന്നെ ആരാലും അറിയപ്പെടാതെ ജീവിക്കുന്നതിലും ആനന്ദം കണ്ടെത്തുന്നുണ്ടെങ്കിൽ അയാൾക്ക് പ്രശസ്തി കിട്ടിയാലും ഇല്ലെങ്കിലും സന്തോഷമാണ്. ഇപ്രകാരം നിങ്ങളുടെ ആഗ്രഹങ്ങളെയും ഇഷ്ടങ്ങളെയും പരമാവധി വിപുലീകരിക്കുവിൻ. വൈരുധ്യങ്ങളെ ഉൾക്കൊള്ളുവാനാകുന്ന വിധത്തിൽ അതിനെ പാകപ്പെടുത്തുവിൻ.

ഇപ്രകാരം നാം എല്ലാറ്റിനെയും സ്നേഹിച്ചുതുടങ്ങിയാൽ നമ്മുടെ ദിശാബോധം എങ്ങനെയാകും? നാമെന്തിനുവേണ്ടി ജീവിക്കണം? പ്രത്യേകിച്ച് ദിശാബോധം ഒന്നും ഇല്ലാതിരിക്കുന്നതാണ് നല്ലത്. ആകാശത്തിൽ സഞ്ചരിക്കുന്ന മേഘങ്ങളെ നോക്കുവിൻ. കാറ്റിന്റെ ദിശയിൽ അവ സഞ്ചരിക്കുന്നു. അവക്ക് സ്വന്തമായി ദിശാബോധമില്ല. ഇപ്രകാരം സാഹചര്യങ്ങളുടെ ആവശ്യങ്ങൾക്കനുസരിച്ച് ജീവിക്കുവാൻ കഴിയുന്നവനാണ് ഏറ്റവും ശ്രേഷ്ഠനായവൻ. അയാൾക്ക് സ്വന്തമായ ഇഷ്ടാനിഷ്ടങ്ങൾ ഇല്ല. അതുകൊണ്ട് തന്നെ അയാൾക്ക് സ്വാർത്ഥതയും ഇല്ല. അയാൾ ഒരിക്കലും ബാഹ്യലോകവുമായി സംഘർഷത്തിലല്ല. അയാൾ സദാ ബാഹ്യലോകവുമായി സ്വരച്ചേർച്ചയിലാണ്. അതുകൊണ്ട് തന്നെ അയാൾക്ക് പ്രശ്നങ്ങളുമില്ല. അതിനാൽ ജീവിതത്തിന് എന്തെങ്കിലും ആഗ്രഹമോ ലക്ഷ്യമോ വേണമെന്ന് വാശിപിടിക്കാതിരിക്കുവിൻ. നിങ്ങൾക്ക് എന്തെങ്കിലും ചെയ്യണമെന്നുണ്ടെങ്കിൽ അത് ചെയ്യുവിൻ. ആ കർമ്മം നിഷ്കാമമായിരിക്കട്ടെ. എന്തെങ്കിലും ആഗ്രഹത്തെയോ സ്വാർത്ഥമോഹത്തെപ്രതിയോ ആകാതിരിക്കട്ടെ.

രാഗദ്വേഷങ്ങളാണ് (ഇഷ്ടാനിഷ്ടങ്ങൾ )മനുഷ്യന്റെ ശാപം. ചെറുപ്പം മുതലേ നാം ചിലതിനെയൊക്കെ സ്നേഹിക്കുവാനും മറ്റു ചിലവയെ വെറുക്കുവാനും പഠിക്കുന്നു. ഇഷ്ടമുള്ളവ സംഭവിക്കുമ്പോൾ സുഖവും ഇഷ്ടമില്ലാത്തവ സംഭവിക്കുമ്പോൾ ദുഃഖവും ഉണ്ടാകുന്നു. സമൂഹം ഈ പരിമിതിയെ നന്നായി ചൂഷണം ചെയ്യുന്നു. സമൂഹം അതിന്റെ താളത്തിനൊപ്പിച്ച് നമ്മെ കൊണ്ട് നൃത്തം ചവിട്ടിപ്പിക്കുവാൻ ഈ സാഹചര്യത്തെ ഉപയോഗിക്കുന്നു. നിങ്ങൾക്ക് ഇഷ്ടമുള്ള കാര്യങ്ങൾ കണ്ടെത്തി അവയെ കാട്ടിക്കൊണ്ട് നിങ്ങളെ പ്രലോഭിപ്പിക്കുകയും ഇഷ്ടമില്ലാത്ത കാര്യങ്ങൾ കാട്ടി നിങ്ങളെ ഭയപ്പെടുത്തുകയും ചെയ്തുകൊണ്ട് സമൂഹം നിങ്ങളെ അതിന്റെ ചൊൽപടിക്കു നിർത്തുന്നു. ഇപ്രകാരം നാമെല്ലാവരും സമൂഹത്തിന്റെ അടിമകളായി മാറിയിരിക്കുന്നു. ഇതൊരു വലിയ അപകടം തന്നെയാണ്. ഈ അടിമത്വത്തിൽ നിന്നും കരകയറണമെങ്കിൽ നാം നമ്മുടെ ഇഷ്ടാനിഷ്ടങ്ങളെ ഉപേക്ഷിക്കേണ്ടിയിരിക്കുന്നു. നമുക്ക് എല്ലാറ്റിനോടും ഇഷ്ടമാണെങ്കിൽ നമ്മെ പ്രലോഭിപ്പിക്കുവാനോ ഭീഷണിപ്പെടുത്തുവാനോ സമൂഹത്തിന് കഴിയാതെ വരും. നമുക്ക് സ്വാതന്ത്ര്യം ലഭിക്കുകയും ചെയ്യും. ഇപ്രകാരം ലഭിക്കുന്ന സ്വാതന്ത്ര്യത്തെയാണ് മോക്ഷം എന്ന് വിളിക്കുന്നത്.

ഇപ്രകാരം പ്രതിഫലത്തോട് കാട്ടുന്ന ആസക്തിയും ശിക്ഷയോട് കാട്ടുന്ന വിരക്തിയും നമ്മെ സമൂഹത്തിന്റെ അടിമകളാക്കി മാറ്റുന്നു. ഒന്ന് ചിന്തിച്ചാൽ പ്രതിഫലവും ശിക്ഷയും തമ്മിൽ എന്തു വ്യത്യാസം? പ്രതിഫലം നമ്മെ അഹങ്കാരികളും, മടിയന്മരും, സുഖഭോഗികളും, ദുർബലരും ആക്കി മാറ്റുമ്പോൾ ശിക്ഷ നമ്മെ മന:കരുത്തുള്ളവരും, കഠിനാധ്വാനികളും, വിനയമുള്ളവരുമാക്കി മാറ്റുന്നു. അതിനാൽ തന്നെ പ്രതിഫലവും ശിക്ഷയും ഒരുപോലെ നല്ലതാണെന്നും അവയെ രണ്ടിനെയും സ്വീകരിക്കുന്നതിൽ തെറ്റൊന്നും ഇല്ലെന്നും കാണുവാൻ കഴിയും. പരാജയങ്ങളെയും, ദു:ഖങ്ങളെ യും, വേദനകളെയും, രോഗങ്ങളെയും മരണത്തെ പോലും നമുക്ക് ആസ്വദിക്കുവാൻ കഴിയും. മനസ്സിനെ ആ രീതിയിൽ പ്രോഗ്രാം ചെയ്യണമെന്ന് മാത്രം. ജീവിതത്തെ അതിന്റെ തനിസ്വരൂപത്തിൽ തൊട്ടറിയുവിൻ. ജീവിതത്തെ അതിന്റെ പൂർണ്ണതയിൽ അറിയണമെങ്കിൽ അതിനെ അതിന്റെ എല്ലാ അർത്ഥ തലങ്ങളിലും അനുഭവിക്കുകയും ആസ്വദിക്കുകയും ചെയ്യേണ്ടിയിരിക്കുന്നു. നാം ജീവിക്കുവാൻ വേണ്ടി ഇവിടേക്ക് വരികയും ഇവിടെയായിരിക്കുമ്പോൾ ജീവിക്കുവാൻ മടികാട്ടുകയും ജീവിക്കുവാൻ മറന്നു പോകുകയും ചെയ്യുന്നതെന്തുകൊണ്ട്? ജീവിതവിജയമെന്നാൽ ജീവിതത്തിലെ എല്ലാ യാഥാർത്ഥ്യങ്ങളിലൂടെയും വിജയകരമായി കടന്നുപോകുക എന്നതാണ്.

ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു .
28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്ദമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.

ഫോൺ നമ്പർ: 917034106120

 

 

ഇതിപ്പോ പശുവും ചത്തു മോരിലെ പുളിയും കെട്ടു എന്ന് പറഞ്ഞപോലെയായി ….
ഇനിയിപ്പോ ആര് ആരെ ശിക്ഷിച്ചാലെന്ത് ഇല്ലെങ്കിലെന്ത് ? പുള്ളിക്ക് പുള്ളിയുടെ അറ്റ കൈ തിരിച്ചു കിട്ടുമോ ? സ്നേഹനിധിയായ ഭാര്യയെ തിരിച്ചു കിട്ടുമോ ?

Forgiving does not mean forgetting….
ക്ഷമിക്കുക എന്നാൽ മറന്നുവെന്നല്ല അർത്ഥം . ഫോർഗിവ്‌ എന്നാൽ പഴയ വളിച്ചളിഞ്ഞ ചോറും പൊതിഞ്ഞു കെട്ടി ശിഷ്ടകാലം മുഴുവൻ താൻ പോകുന്ന വഴിയിലുള്ളവരെ കൂടി നാറ്റിച്ചു കടന്ന് പോകാൻ ശ്രമിക്കുന്നില്ല എന്ന് സാരം.

എന്നും പറഞ്ഞു നമ്മളെ ആക്രമിക്കാൻ വരുന്നവരെ പൂമാല കൊടുത്തു സ്വീകരിക്കണമെന്നല്ല. ആക്രമിക്കാൻ വരുമ്പോൾ , ആ സമയത്തു നമ്മൾ പ്രതികരിക്കണം. പ്രതിരോധം അത് മനുഷ്യന് മാത്രം കുത്തകയായ ഒന്നല്ല . ഒരു കണവകുഞ്ഞു പോലും അതിനാലാവും പോലെ മഷിയെറിഞ്ഞു പ്രതിരോധിക്കിന്നില്ലേ ? ഇതിനർത്ഥം നടന്നത് മറക്കണമെന്നല്ല .മറക്കില്ല , മറക്കരുത് …. അതൊരു ജീവിത കാല അറിവായി മനസ്സിൽ എന്നും കാണണം ….

മതത്തെ ഞാനത്ര പ്രൊമോട്ട് ചെയ്തു സംസാരിക്കുന്ന ആളല്ല . മതമെന്ന കലാരൂപം ഒരു പരുധി വരെ ഉള്ളിൽ മാത്രമായൊതുക്കി നടക്കാൻ ആഗ്രഹിക്കുന്ന ഒരാളാണ് ഞാൻ . പക്ഷെ ചില കാര്യങ്ങൾ കാണുമ്പോൾ പറയാതിരിക്കാൻ പറ്റില്ല. ആയിരം കോടി മതങ്ങളിൽ ഒരുപിടി മതങ്ങൾ ക്ഷമിക്കാനും പൊറുക്കാനും പഠിപ്പിക്കുന്നുണ്ട് …. പല്ലിനു പകരം പല്ല് എന്ന മുദ്ര്യവാക്യം കൊണ്ട് നടക്കുന്നവരല്ല പ്രത്യേകിച്ചും സ്വർഗ്ഗം ലഭിക്കുമെന്നകഥ കേട്ട് വളർന്ന ക്രിസ്തുമത വിശ്വാസികൾ . ഞാനീ പറയുന്നത് ആകാശത്തിനുള്ളിലെ സ്വർണ്ണ കസേരയുള്ള സ്വർഗ്ഗത്തെകുറിച്ചല്ല . ക്ഷമിക്കുമ്പോൾ കിട്ടുന്ന ഒരു മനഃസമാധാനമുണ്ടല്ലോ അത് എത്ര ലോട്ടറി അടിച്ചാലും കിട്ടാത്ത ഒന്നാണ് …..ഇതൊന്നും ആരെയും സ്‌കൂളിലും കോളേജിലും എടുക്കാൻ മേലാത്ത ഫീസ് കെട്ടി പഠിപ്പിച്ചെടുക്കുന്ന ഗുണമല്ല …..

ഇവിടെ ഒരു മതത്തെയും ഉയർത്തിയോ താഴ്ത്തിയോ പറഞ്ഞതല്ല . പക്ഷെ മതം നൽകിയ ഡിസിപ്ലിൻ അത് മറന്നു പോകരുത് …..

ജന്മം തന്ന അപ്പനെയും അമ്മയേയും പോലും കൊല്ലാൻ മടിയില്ലാത്ത ഇന്നത്തെ കാലത്ത് സാറിന്റെ നന്മ കാണാൻ ആരും അവശേഷിച്ചിട്ടില്ല……

കടന്ന് പോകും ഇങ്ങനെയും ചിന്തിക്കുന്ന ഒരു പിടി തലമുറകൂടി …..

ജോസ്‌ന സാബു സെബാസ്റ്റ്യൻ

RECENT POSTS
Copyright © . All rights reserved