ചാവറ കുര്യാക്കോസ് അച്ചൻ ഏവുപ്രേസ്യാമ്മ എന്നിവരാൽ കേരളത്തിലെ പുണ്യഭൂമി എന്നറിയപ്പെടുന്ന കൂനംമ്മാവ് വരാപ്പുഴ നാട്ടിൽ നിന്നും യു കെ യിലേയ്ക്ക് കുടിയേറിയവരുടെ കൂട്ടായ്മ ജൂലൈ മാസം 7, 8, 9 തീയതികളിൽ ഡെർബിയിൽ നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു.
ജൂലൈ 7 -ന് വൈകിട്ട് 5 മണിയോടെ ഡെർബിയിലെ ഹൈ അഷ് ഫാം ഹൗസിൽ തുടക്കം കുറിക്കും. എല്ലാ വർഷത്തെയും പോലെ കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ കലാപരിപാടികൾ ഉണ്ടായിരിക്കുന്നതാണ്. രജിസ്ട്രേഷൻ പുരോഗമിച്ചു കൊണ്ടിരിക്കുന്നു. ഇനിയും പങ്കെടുക്കാൻ താല്പര്യം ഉള്ളവർ ബെന്നി പാറക്കൽ +447878587302 (ലണ്ടൻ) സോയു (നോർത്തംപ്റ്റോൺ) +447737035507 സിറോഷ് (ബെർമ്മിഹാം )+447828659934 ഫെലിക്സ് (സ്വാൻസി) +447988978588 എന്നിവരുമായി ബന്ധപ്പെടുക.
ജോസ് ജെ വെടികാട്ട്
അരിക്കൊമ്പനരക്കിട്ടുറപ്പിച്ച അരക്കില്ലമീയുലകം!
ഇവിടെ വ്യവസ്ഥിതിയുടെ പാരതന്ത്ര്യം തുടരുന്നു!അഗ്നിഭീതിയിൽ കഴിയുക നാമിവിടെ ദീർഘനിശ്വാസമുതിരും നിഷ്ക്കർഷയിൽ!
ഉറപ്പിലിവിടെ ഒരു ശുഭത്തിനും, അശുഭങ്ങളാം വിപത്തുകളെ കാത്ത് നമുക്ക് രാവുകൾ പകലുകളാക്കാം!
ആ പകലുകളായിരിക്കട്ടെ നമ്മുടെയേക ശുഭപ്രതീക്ഷ!
അതാ അരിക്കൊമ്പനാനപ്പുറത്ത് അർക്കൻ എഴുന്നള്ളുന്നു, ആപേക്ഷികതയിലെ നേരാകും അർക്കൻ!
വിഭ്രാന്തി പൂണ്ട ഒരു പകൽ സ്വപ്നമാകാം ഇത്!
മല കൂടുതൽ കറുക്കുന്നു,
ഇത് ഭാവനാദാരിദ്ര്യം! ദ്രവിച്ച സങ്കല്പനൂലിഴയിന്മേൽ മറ്റെന്തു ഭാവന പുൽകാൻ!
കറുപ്പിനും അഴകുണ്ടെന്ന തിരിച്ചറിയൽ നമുക്ക് സമാശ്വാസം!
ആരുടെയൊക്കയോ പാനപാത്രത്തിൽ നിറയും ലഹരി പകരും വീഞ്ഞായ് മാറി നാം!
അന്യവത്ക്കരണത്തിന്റെ ആധാരം അവകാശമാക്കിയ അന്യർ നാം , ആലംബഹീനർ!
അസ്ഥിത്ത്വശൂന്യർ!
കാട് വിട്ട് നാട്ടിലായാലും, നാട് വിട്ട് കാട്ടിലായാലും, അരിക്കൊമ്പനെ നാം നിസ്സംഗമാം നിഷ്ക്രിയതയോടെ സ്വാഗതം ചെയ്യും, കാടിനെയും നാടിനെയും വേർതിരിക്കും ലോലതന്തുവല്ലേ നമ്മേ ശ്രേഷ്ഠരാക്കുന്നത്! നാമെന്തിന് മാന്യതയുടെ മുഖംമൂടി അണിയണം?!
ഇനിയും നമുക്ക് കറുപ്പിന്റെ ,ഇരുളിന്റെ താളം തുടരാം, വ്യർത്ഥ പകൽസ്വപ്നങ്ങൾ തൻ ഘോഷയാത്ര നിറഞ്ഞൊരു പകലുകൾക്ക് നമുക്കീ ജീവിതത്തിൽ തിരി കൊളുത്താം!
അരിക്കൊമ്പൻ ജയിക്കട്ടെ!
ജോസ് ജെ വെടികാട്ട് : എസ് .ബി. കോളേജ് ചങ്ങനാശേരിയിൽ നിന്ന് ധനതത്വശാസ്ത്രത്തിൽ ഫസ്റ്റ് ക്ലാസ്സോടെ ബിരുദം നേടി. ചെന്നൈ ലയോളാ കോളേജിൽ നിന്ന് ധനതത്വശാസ്ത്രത്തിൽ ഫസ്റ്റ് ക്ലാസ്സോടെ ബിരുദാനന്തരബിരുദം നേടി. യുജീസി നെറ്റ് പരീക്ഷ പാസ്സായിട്ടുണ്ട്. കോഴിക്കോട് സെന്റ് ജോസഫ്സ് കോളേജ് ദേവഗിരിയിൽ 2 വർഷം അധ്യാപകനായി ജോലി നോക്കി. ജേർണലിസത്തിൽ പി.ജി.ഡിപ്ലോമ. അനൗപചാരിക ഗവേഷണം ഉൾപ്രേരണയാൽ ചെയ്തു വരൂന്നു. ഇപ്പോൾ മദർ തെരേസ ഹോം , നെടുംകുന്നത്ത് താമസിക്കുന്നു .
ബിനോയ് എം. ജെ.
മനുഷ്യജീവിതത്തെ അവമതിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഘടകമേതാണ്? ദുഃഖം! ദുഃഖത്തിനു കാരണം പ്രശ്നങ്ങളാകുന്നു. ജീവിതത്തിൽ പ്രശ്നങ്ങൾ ഉണ്ടാകാതെ നോക്കുക അസാധ്യം എന്ന് നിങ്ങൾ വാദിച്ചേക്കാം. എന്നാൽ ഒരു പ്രശ്നം പ്രശ്നമാകുന്നത് അതിനെ നമ്മൾ പരിഗണിക്കുമ്പോൾ മാത്രമാണ്. അതിനെ ഗൗനിക്കാതെയിരിക്കുകയോ തള്ളിക്കളയുകയോ ചെയ്യുമ്പോൾ അത് നമ്മെ ബാധിക്കുന്നില്ല. ജീവിതത്തിൽ ഉടനീളം പ്രശ്നങ്ങൾ സംഭവിച്ചുകൊള്ളട്ടെ. എന്നാൽ അവ നമ്മെ സ്പർശിക്കാതെയിരിക്കട്ടെ. അപ്പോൾ തടിക്ക് കേടുകൂടാതെ നമുക്കീ സംസാരസാഗരം താണ്ടുവാൻ സാധിക്കും.
ദുഃഖം പ്രശ്നങ്ങളുടെ പരിണതഫലമാണ്. എന്നാൽ ഓരോ തവണയും ദുഃഖം സംഭവിക്കുമ്പോൾ നിങ്ങൾ മനസ്സിലേക്ക് ഒന്ന് തിരിഞ്ഞു നോക്കുവിൻ. അവിടെ വലിയ ഒരു സംഘർഷം അരങ്ങേറുന്നതായി കാണുവാൻ കഴിയും. ഒരു വശത്തു കൂടി മനസ്സ് ദു:ഖിക്കുന്നു. അതേസമയം, അരുത്! അരുത്! എന്ന് ശക്തമായ ഒരു താക്കീത് ഉള്ളിൽ നിന്നും വന്നു കൊണ്ടിരിക്കുന്നു . ഈ താക്കീത് ആത്മാവിൽ നിന്നുമാണ് വരുന്നത്. നീ അശോകനും അനന്താനന്ദവുമായ ആത്മാവാകുന്നു. നീ ഒരിക്കലും ദുഃഖിക്കുവാൻ പാടില്ല. ആത്മാവിന്റെ കഠിനശാസനയാകുന്നു അത്. അതിന് നാം ചെവി കൊടുത്താൽ ദുഃഖങ്ങൾ നമ്മുടെ ജീവിതത്തിൽ നിന്നും പമ്പ കടക്കും. എന്നാൽ മനസ്സുണ്ടോ അതു വല്ലതും കേൾക്കുന്നു. അത് ദുഃഖിച്ചുകൊണ്ടേയിരിക്കുന്നു. അങ്ങനെ അടിസ്ഥാനപരമായ ആ ആശയക്കുഴപ്പവും ആന്തരിക സംഘർഷവും മനുഷ്യജീവിതത്തിൽ സംഭവിക്കുന്നു. അത് മനുഷ്യജീവിതത്തെ വിഴുങ്ങുന്നു.
എന്തുകൊണ്ട് മനസ്സ് ആത്മാവിന്റെ ശാസനയെ അവഗണിക്കുന്നു? എന്തുകൊണ്ട് അത് ദുഃഖിക്കുന്നു? കാരണം മനസ്സിന്റെ അസ്ഥിത്വവും അതിന്റെ നിലനിൽപും ദുഃഖത്തിലാണ് കിടക്കുന്നത്. മനസ്സ് തന്നെ ‘ആശയക്കുഴപ്പം’ ആകുന്നു. ദുഃഖം അതിന്റെ പ്രകൃതമാണ്. അത് പ്രശ്നങ്ങളെ സദാ പരിഗണിക്കുന്നു. മനസ്സിന്റെ ജോലി അതല്ലാതെ മറ്റെന്താണ്? അതിൽനിന്ന് വിരമിച്ചാൽ പിന്നെ മനസ്സിന് നിലനിൽപ്പില്ല. മനസ്സിന് പ്രധാനം സ്വന്തം നിലനിൽപാണ്. അത് പ്രശ്നങ്ങളെ സദാ താലോലിക്കുന്നു. ഈ മനസ്സാകുന്നു മനുഷ്യന്റെ ശാപം. അതുകൊണ്ടാണ് മനസ്സ് തകർക്കപ്പെടണം അല്ലെങ്കിൽ തിരോഭവിക്കണം എന്ന് ദാർശനികന്മാർ വാദിക്കുന്നത്.
ഇപ്രകാരം പ്രശ്നങ്ങളെ പരിഗണിക്കണമോ വേണ്ടായോ എന്ന ആശയക്കുഴപ്പം മനുഷ്യജീവിതത്തെ ആകമാനം ബാധിക്കുന്നു. അതിൽനിന്നും കരകയറുവാനുള്ള മാർഗ്ഗം പ്രശ്നങ്ങളെ തള്ളിക്കളയുക എന്നതാകുന്നു. വാസ്തവത്തിൽ നമുക്ക് പ്രശ്നങ്ങളെ വിശകലനം ചെയ്യേണ്ട ആവശ്യമില്ല.ഈശ്വരന് പ്രശ്നങ്ങൾ ഉണ്ടാവുകയോ? അസാധ്യം! പിന്നെ നമുക്ക് എന്തുകൊണ്ട് പ്രശ്നങ്ങൾ അനുഭവപ്പെടുന്നു? മനസ്സ് തന്നെ പ്രശ്നങ്ങളുടെ ഉറവിടം. മനസ്സ് മായയാകുന്നു. അത് സൃഷ്ടിക്കുന്ന പ്രശ്നങ്ങളും മായയാകുന്നു. നാമീ മായാബന്ധനത്തിൽ പെട്ടുപോകുന്നു. നാം ആശയക്കുഴപ്പത്തിൽ വീണു പോകുന്നു. കരകയറുവാൻ നമുക്കാവുന്നില്ല. ഇത്തരം ദൗർബല്യങ്ങളെയെല്ലാം ദൂരെയെറിയുവിൻ! യുക്തിയുക്തം ആലോചിച്ചു നോക്കുവിൻ. പ്രശ്നങ്ങളെ താലോലിക്കുന്നത് ഒരുതരം മൂഢതയല്ലേ? അങ്ങനെ ചെയ്യുമ്പോൾ ഉള്ളിലുള്ള ആത്മാവ് വേദനിക്കുന്നു.
നമ്മുടെ മനോഭാവത്തിൽ ആണ് തെറ്റ് പറ്റിയിരിക്കുന്നത്. ഒരു പ്രശ്നം മാറുമ്പോൾ അടുത്തത് വരുന്നു. എന്തുകൊണ്ടെന്നാൽ പ്രശ്നങ്ങളുടെ കാരണം മാറിയിട്ടില്ല. പ്രശ്നങ്ങളോടുള്ള ആഭിമുഖ്യമാകുന്നു അതിന്റെ കാരണം. ഇല്ലാത്ത പ്രശ്നങ്ങൾ കൃത്രിമമായി സൃഷ്ടിക്കപ്പെടുന്നു. അവയൊന്നും തന്നെ യഥാർത്ഥമല്ല. പറ്റിപ്പോയ മൂഢതയെ തിരുത്തുവാൻ നമുക്കാവുന്നില്ല. നാം മായാബന്ധനത്തിൽ പെട്ടുപോകുന്നു.
പ്രശ്നങ്ങളെ നിഷേധിച്ചു തുടങ്ങിയാൽ അവ തിരോഭവിച്ചുകൊള്ളും. പരമമായ ശാന്തി അനുഭവപ്പെട്ടു തുടങ്ങുകയും ചെയ്യും. ഇല്ലാത്ത പ്രശ്നങ്ങളുടെ പിറകെ ഓടിയോടി നമ്മുടെ സമയവും ആയുസ്സും പാഴായിക്കൊണ്ടേയിരിക്കുന്നു. നിങ്ങളുടെ കർമ്മം നിഷ്കാമമായിരിക്കട്ടെ. നിങ്ങൾ ജീവിതത്തിൽ എന്തെങ്കിലും ചെയ്യുന്നുണ്ടെങ്കിൽ അത് കേവലം ആനന്ദത്തിനുവേണ്ടി ആയിരിക്കട്ടെ. പ്രശ്നപരിഹാരത്തിനുവേണ്ടി ആവാതിരിക്കട്ടെ. പ്രശ്നങ്ങൾ മിഥ്യയാണെങ്കിൽ അവയുടെ പരിഹാരവും മിഥ്യ തന്നെയായിരിക്കും. പരിഹാരം വേണ്ടാത്തിടത്ത് പ്രശ്നങ്ങളും വേണ്ടാ. പരിഹാരങ്ങൾ ഉപയോഗശൂന്യങ്ങളാണ്. അവ പ്രശ്നങ്ങളെ തത്കാലത്തേക്ക് ഒന്ന് മാറ്റിയേക്കാം. പക്ഷേ അവ വീണ്ടും വരും, പുതിയ രൂപഭാവങ്ങളിലൂടെ. നാം പരിഹാരം ആഗ്രഹിക്കുന്നതു കൊണ്ടാണ് പ്രശ്നങ്ങളെ സ്വീകരിക്കുന്നത്. ഒന്നിനെ തള്ളിക്കളഞ്ഞാൽ മറ്റതും തിരോഭവിക്കും. അവ ദ്വൈതങ്ങളാണ്. പ്രശ്നങ്ങളെ നിഷേധിക്കുവാൻ പഠിച്ചവൻ പരമാനന്ദത്തിലേക്കു പ്രവേശിക്കുവാനുള്ള വാതിലിന്റെ താക്കോൽ കരസ്ഥമാക്കിയിരിക്കുന്നു.
ജനിച്ച നാൾ മുതൽ നാം പ്രശ്നങ്ങളെ പരിഹരിച്ചു വരുന്നു. ഇപ്പോഴും നാമതുതന്നെ ചെയ്തുകൊണ്ടിരിക്കുന്നു. എന്നാൽ പ്രശ്നങ്ങൾ മാറുന്നുണ്ടോ? അവ വീണ്ടും വരും. ആ സമയത്ത് നാം പ്രശ്നങ്ങളെ നിഷേധിച്ചു തുടങ്ങിയിരുന്നുവെങ്കിൽ ഇതിനോടകം തന്നെ നാം പരമാനന്ദത്തിൽ എത്തുമായിരുന്നു. നമുക്ക് വേണ്ടത് പ്രശ്നങ്ങൾക്കെല്ലാമുള്ള ശാശ്വതമായ പരിഹാരമാണ്. അതാകട്ടെ അവയെ തള്ളിക്കളയുക മാത്രവുമാണ്.
ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു .
28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്ദമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.
ഫോൺ നമ്പർ: 917034106120
ബേസിൽ ജോസഫ്
ചേരുവകൾ
മുന്തിരി- 500ഗ്രാം
പഞ്ചസാര-100 ഗ്രാം
വെള്ളം-1 ലിറ്റർ
പാചകം ചെയ്യുന്ന വിധം
ഒരു പാത്രത്തിൽ ഒരു ലിറ്റർ വെള്ളം ചൂടാക്കൻ വയ്ക്കുക. അതിലോട്ട് കഴുകി വൃത്തിയാക്കിയ മുന്തിരിങ്ങ ചേർത്ത് അഞ്ചു മിനിറ്റ് തിളപ്പിക്കുക അപ്പോൾ അതിൽ നിന്നും തൊലി ഇളകി വരുന്നതായിരിക്കും.ആ സമയം ഗ്യാസ് ഓഫ് ചെയ്യുക. ശേഷം വെന്തു വന്ന മുന്തിരിങ്ങ തണുത്ത വെള്ളത്തിലേക്ക് മാറ്റുക. മുന്തിരിയുടെ തൊലിയും കുരുവും വേർതിരിച്ചു മാറ്റുക. വേർതിരിച്ച വച്ച മുന്തിരി പൾപ്പ് ഫ്രിഡ്ജിൽ തണുപ്പിക്കാൻ വെക്കുക. തൊലി മാത്രം വീണ്ടും വെള്ളത്തിലിട്ട് 20 മിനിറ്റ് നേരത്തേക്ക് തിളപ്പിച്ചു അൽപ്പം കുറുക്കി എടുക്കുക . ആവശ്യത്തിന് പഞ്ചസാരയും ചേർത്ത് കൊടുക്കുക. . തിളപ്പിച്ച മുന്തിരിച്ചാറിൽ തണുപ്പിച്ചെടുത്ത പൾപ്പ് കൂടിയിട്ട് വീണ്ടും ഫ്രിഡ്ജിൽ വെച്ച് തണുപ്പിച്ചു സെർവ്‌ചെയ്യുക.
ബേസിൽ ജോസഫ്
ഹോട്ടല്‍ മാനേജ്മെന്‍റ് ബിരുദധാരിയായ ബേസില്‍ ജോസഫ് ന്യൂ പോര്‍ട്ടിലാണ് താമസം. മലയാളം യുകെയില്‍ വീക്കെന്‍ഡ് കുക്കിംഗ് എന്ന പംക്തി തയ്യാറാക്കുന്നു. എല്ലാ ഞായറാഴ്ചകളിലും ആണ് വീക്കെന്‍ഡ് കുക്കിംഗ് പ്രസിദ്ധീകരിക്കുന്നത്.
കെപിസിസി പ്രസിഡണ്ട് ശ്രീ. കെ സുധാകരനെ കള്ളക്കേസില്‍ കുടുക്കി അറസ്റ്റ് ചെയ്ത എൽഡിഎഫ് സർക്കാർ നടപടിയിൽ ഐഒസി (യുകെ) നാഷണൽ കമ്മിറ്റിയും ഐഒസി (യുകെ) കേരള ചാപ്റ്ററും ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. നാളെ വൈകുന്നേരം ലണ്ടനിൽ വെച്ച് ഐഒസി (യുകെ) കേരള ചാപ്റ്ററിന്റെ നേതൃത്വത്തിൽ നടക്കുന്ന പ്രതിഷേധ യോഗത്തിൽ എംപി രമ്യ ഹരിദാസ് പങ്കെടുക്കും. യുകെയിലെ വിവിധ ഭാഗങ്ങളിൽ നിന്നുമുള്ളവർ പ്രതിഷേധ യോഗത്തിൽ അണിചേരുമെന്ന് ഭാരവാഹികൾ അറിയിച്ചു.
വ്യാജ രേഖ ചമയ്ക്കല്‍, അഴിമതി, ധൂർത്ത് തുടങ്ങിയ ആരോപണങ്ങളില്‍ വികൃതമായ സിപിഎമ്മിന്റെയും എൽഡിഎഫ് സര്‍ക്കാരിന്റെയും മുഖം രക്ഷിക്കാനുള്ള നടപടിയുടെ ഭാഗമാണ് കെ സുധാകരനെതിരെയുള്ള കള്ളക്കേസും അറസ്റ്റും.
ഹൈക്കോടതി കെ. സുധാകരന് ജാമ്യം അനുവദിച്ചിരുന്ന സാഹചര്യത്തില്‍, അറസ്റ്റ് ചെയ്യാനുള്ള തിടുക്കം തന്നെ ഈ കേസിന്റെ ദുരൂഹത വർധിപ്പിക്കുന്നുവെന്നു ഐഒസി (യുകെ) കേരള ഘടകം ആരോപിച്ചു.
കെ. സുധാകരനെതിരായി കെട്ടിച്ചമച്ച കള്ളക്കഥ പൊളിയുന്നതിലെ ജാള്യതയാണ് അറസ്റ്റിനു പിന്നിൽ. വിരട്ടിയാൽ വിരളുന്ന ആളല്ല സുധാകരനെന്ന് അറിയുന്ന സിപിഎം, അദ്ദേഹത്തെയും, അതുവഴി കോൺഗ്രസ് പാർട്ടിയെയും കുടുക്കാൻ തന്ത്രപരമായി സിപിഎം മെനഞ്ഞെടുത്ത കള്ളകഥയുടെ പൊള്ളത്തരം ജന തിരിച്ചറിഞ്ഞു കഴിഞ്ഞതായും ഭാരവാഹികൾ പറഞ്ഞു.
പല കേസുകളിലും പ്രതിയായ സിപിഎം പ്രവര്‍ത്തകരുടെയും അനുഭാവികളുടെയും കൊള്ളരുതായ്മകള്‍ പിടിക്കാന്‍ പോലീസിന് ഈ ശുഷ്‌കാന്തി കാണുന്നില്ല. തലപ്പത്തിരിക്കുന്നവര്‍ കേരളപോലീസിന്റെ അന്തസ്സ് കളഞ്ഞു. കേരളപോലീസിനെ അവര്‍ സര്‍ക്കാരിന്റെ എല്ലാ അഴിമതിക്കും വീട്ടുവേല ചെയ്യുന്നവരായി മാറ്റിയതായും ഐഒസി (യുകെ) ഭാരവാഹികൾ പറഞ്ഞു.
2025 -ൽ ബ്രിട്ടനിൽ നടക്കാനിരിക്കുന്ന വേൾഡ് കപ്പ് കബഡി ടൂർണമെന്റിന്റെ ഭാഗമായി ക്യാമ്പും സെലക്ഷൻ ട്രയൽസും നടത്താനിരിക്കുന്ന വിവരം സന്തോഷപൂർവം അറിയിച്ചു കൊള്ളട്ടെ. ബി.ബി.സിയിലും ഐ. ടിവിയിലുമാണ് മത്സരത്തിന്റെ തത്സമയ സംപ്രക്ഷണം നടത്തുന്നത്. സെലക്ഷൻ ട്രയൽസിനെ കൂടാതെ ട്രെയിനിങ് സെക്ഷനും ഉള്ളതിനാൽ കബഡികളി മുൻപരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും വലിയ ഒരു അവസരമാണ് വന്നിരിക്കുന്നത്. ആയതിനാൽ എല്ലാ പ്ലെയേഴ്‌സിനെയും ക്യാമ്പിലേക്കു ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നു.
അയർലണ്ടിലെ ഡബിളിലിലും വെയ്ൽസിലെ ന്യൂ പോർട്ടിലും നോട്ടീങാമിലയുമായിരിക്കും പ്രധാന ക്യാമ്പുകൾ. ക്രിക്കറ്റോ ഫുട്ബോളോ പോലെയുള്ള മത്സരങ്ങൾക്ക് യൂറോപ്യൻ ടീമിൽ അവസരം ലഭിക്കാൻ വളരെയധികം ബുദ്ധിമുട്ട് നിറഞ്ഞ ഈ സാഹചര്യത്തിൽ കബഡി കായികതാരങ്ങൾക്ക് വളരെ വലിയ അവസരമാണ് വന്നുചേർന്നിരിക്കുന്നത്. അതായത് സൈപ്രസ്സിലും ഇറ്റലിയിലും നടക്കുന്ന യൂറോപ്യൻ ചാമ്പ്യൻഷിപ്പിലും പോർച്ചുഗല്ലിൽ നടക്കുന്ന ടബ്ബിസ്സാ വേൾഡ് ചാമ്പ്യൻഷിപ്പിലും അതുപോലെതന്നെ ഖത്തറിൽ നടത്താനിരിക്കുന്ന വേൾഡ് ഓപ്പൺ കബഡി ചാമ്പ്യൻഷിപ്പിലും ക്യാമ്പിലെ പരിശീലത്തിനു ശേഷമുള്ള കായിക താരങ്ങൾക്ക് നോട്ടിങ്ങാം ടീമിനോടൊപ്പം കളിക്കുവാനുള്ള അവസരം നോട്ടിങ്ങാം റോയൽസ് മാനേജ്‍മെന്റ് കമ്മിറ്റി നേടി കൊടുക്കുന്നതാണ്. കൂടാതെ 2023 ഓഗസ്റ്റ് മാസം നോട്ടിങ്ങാം സിറ്റി കൗൺസിലുമായി സഹകരിച്ചു നടത്താനിരിക്കുന്ന റോയൽസ് സമ്മർ കപ്പിലേക്ക് യുകെയിൽ നിന്നുള്ള ടീമുകളെ കൂടാതെ ദുബായ്, ഖത്തർ, ഡന്മാർക്ക്, പോളണ്ട് എന്നിവിടങ്ങളിൽ നിന്നുള്ള ടീമുകളും പങ്കെടുക്കുന്ന വിവരം സന്തോഷപൂർവം അറിയിച്ചുകൊള്ളട്ടെ.
കബഡി താല്പര്യമുള്ള എല്ലാ കായികതാരങ്ങളേയും നോട്ടിങ്ങാം ടീമിന്റെ ഭാഗമാകാൻ ക്ഷണിച്ചുകൊള്ളുന്നു. കൂടുതൽ വിവരങ്ങൾക്കായി നോട്ടിങ്ങാം കോർഡിനേഷൻ കമ്മിറ്റി മെമ്പേഴ്സിന്റെ യുകെ വാട്സാപ്പ് നമ്പറുകളിലും. വേൾഡ് ഓപ്പൺ കബഡി ചാമ്പ്യൻഷിപ്പിനെ പറ്റിയുള്ള വിവരങ്ങൾക്കായി ഖത്തർ നമ്പറിലും ബന്ധപ്പെടേണ്ടതാണ്.
+447469679802
+447443 096594
+447411 700007
+447760956801
+447733765927
ഖത്തർ +97466958211
യുവജനങ്ങൾ നയിക്കുന്ന പുതിയ ഒഐസിസി ക്രോഡിയോൺ യൂണിറ്റ് ഭാരവാഹികൾ ചുമതലയേറ്റു .. മിക്ക രാഷ്ട്രീയ പ്രസ്ഥാങ്ങളിലും കാണുന്നതുപോലെ യുവജങ്ങളെ മാറ്റി നിർത്തി സീനിയർ നേതാക്കന്മാർ മാത്രം തിരഞ്ഞെടുക്ക പെടുന്ന സാഹചര്യത്തിലാണ് ..ഒഐസിസി, യുകെ സറെ റീജണിലെ സീനിയർ നേതാക്കന്മാരുടെ ഈ തീരുമാനം ചരിത്രപരമായ മാതൃകയായത് , അതുപോലെ യുണിറ്റ് പ്രസിഡണ്ടായി തിരഞ്ഞെടുക്ക പെട്ടത് യുവജന നേതാവായ “ലിലിയ പോൾ ” എന്ന വനിതയാണ് എന്നതും ഒഐസിസി ക്രോയിഡോൺന്റെ ചരിത്രമാണ് .
ഒഐസിസി, യുകെ, സറെ റീജൺ പ്രസിഡന്റ് ശ്രീ വിത്സൺ ജോർജിന്റെ അദ്യക്ഷതയിൽ ചേർന്ന മീറ്റിങ്ങിൽ നിരവധി അംഗങ്ങൾ പങ്കെടുത്തു, ഒഐസിസി, യുകെ, സറെ റീജന്റെ ജനറൽ സെകട്ടറി ശ്രീ സാബു ജോർജ് കഴിഞ്ഞ മീറ്റിങ്ങിന്റെയും ഇഫ്‌താർ പരിപാടികളുടെയും റിപ്പോർട്ടുകൾ അവതരിപ്പിച്ചു , പുതിയ വിപ്ലവ കരമായ മാറ്റങ്ങൾക്കയി യുവജങ്ങളെ നമ്മൾ മുന്നോട്ടിറക്കുകയാണെന്ന് അധ്യക്ഷ പ്രസംഗത്തിൽ പ്രസിഡന്റ് ശ്രീ വിത്സൺ ജോർജ് പ്രഖ്യാപിച്ചു , വൈസ് പ്രസിഡന്റ് ശ്രീ അനുപ് ശശി എല്ലാവർക്കും നദി പറഞ്ഞു , ഒഐസിസി, യുകെ, സറെ റീജന്റെ ട്രഷർ ശ്രീ ബിജു വര്ഗീസ് , ഒഐസിസി, യുകെ, കേന്ദ്ര ജനറൽ സെകട്ടറി ശ്രീ ബേബികുട്ടി ജോർജ് , ഒഐസിസി, യുകെ, കേന്ദ്ര വൈസ് പ്രസിഡന്റ് ശ്രീ അൽസാർ അലി എന്നിവർ പുതിയ ഭാരവാഹികൾക്ക് ആശംസകൾ അറിയിച്ചു , യുവജങ്ങളെ മുൻപോട്ട് കൊണ്ട് വരുമെന്നുള്ള ഒഐസിസി സറേ റീജൻറെ നേതൃത്വത്തിന്റെ തീരുമാനത്തെ ശ്രീ ബേബികുട്ടി ജോർജ് തന്റെ ആശംസാ പ്രസങ്ങത്തിൽ മൂകത കണ്ഠം പ്രശംസിച്ചു , യുവജങ്ങൾക്ക് എല്ലാവിധ സഹകരങ്ങളും കേന്ദ കമ്മിറ്റിയിൽ നിന്ന് ഉണ്ടാകുമെന്നും ശ്രീ അൽസാർ അലി തന്റെ ആശംസാ പ്രസങ്ങത്തിൽ ഉറപ്പ് നൽകി , പ്രസിഡന്റ് ശ്രീ വിത്സൺ ജോർജിന്റെ ശക്തവും മാതൃകാപരവുമായ തീരുമാനമായിരുന്നു പുതിയ യുവജന നേതൃത്വത്തെ തിരഞ്ഞെടുക്കുവാൻ പ്രചോദനമായതെന്ന് വൈസ് പ്രസിഡന്റ് ശ്രീ അനുപ് ശശി നന്ദി പ്രസങ്ങത്തിൽ അറിയിച്ചു.
ശ്രീമതി ലിലിയ പോൾ ( പ്രസിഡന്റ് ), ശ്രീ സ്റ്റാൻസൺ മാത്യു ( വൈസ് പ്രസിഡന്റ് ), ശ്രീ ജിതിൻ വി തോമസ് ( ജന സെകട്ടറി ), ശ്രീമതി ആഷാ ജോർജ് ( ജോയിൻ സെകട്ടറി ), ശ്രീ വിപിൻ പീറ്റർ ( ട്രഷറർ )
എന്നിവരെയാണ് പുതിയ ഭാരവാഹികളായി തിരഞ്ഞെടുത്തത്, പുതിയ ഭാരവാഹികളുടെ മീറ്റിങ്ങിനു ശേഷം ഒഐസിസി ക്രോയിഡോൺ യൂണിറ്റിന്റെ എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങളെ ഉടൻ തിരഞ്ഞെടുത്തു പ്രഖ്യാപിക്കുമെന്ന് പ്രസിടന്റ്റ് ആയി തിരഞ്ഞെടുക്കപ്പെട്ട ശ്രീമതി ലിലിയ പോൾ അറിയിച്ചു , കൂടുതൽ അംഗങ്ങൾ ഉടൻ ഒഐസിസി ക്രോയ്ടോൻ യൂണിറ്റിൽ ചേരും എന്നുറപ്പ് പുതിയ ജനറൽ സെകട്ടറി ശ്രീ ജിതിൻ വി തോമസ് ഉറപ്പ് നൽകി.
പ്രശാന്ത് നായർ
യുകെയിലെ സിനിമാസ്നേഹികളായ മലയാളികൾ ചേർന്നു രൂപീകരിച്ച ഒരു കൂട്ടായ്മയാണ് “ഡെസ്പരാഡോസ് ഫിലിം കമ്പനി”
കൂട്ടായ്മയുടെ ആദ്യസംരംഭമായി ഒരു ഷോർട്ട് ഫിലിം നിർമ്മിക്കുവാൻ തീരുമാനിച്ചിരിക്കുന്നു. ആയതിന്റെ വിവരങ്ങൾ താഴെ കൊടുക്കുന്നു.
യുകെയിലെ മലയാളി സിനിമാസ്നേഹികളുടെ കൂട്ടായ്മ ‘ഡെസ്പരാഡോസ് ഫിലിം കമ്പനിയുടെ’ ബാനറിൽ രഞ്ജിത്ത് വിജയരാഘവൻ നിർമ്മിച്ച് പ്രശാന്ത് നായർ പാട്ടത്തിൽ രചനയും സംവിധാനവും നിർവഹിക്കുന്ന ഷോർട്ട് ഫിലിം ‘ദി നൈറ്റ്’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.
പൂർണ്ണമായും യുകെയിൽ ചിത്രീകരിക്കുന്ന ഈ ഷോർട്ട് ഫിലിമിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത് കിഷോർ ശങ്കർ. എഡിറ്റിങ് ശ്യാം കൈപ്പിള്ളി. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ മാത്തുക്കുട്ടി ജോൺ, ആർട്ട് ഷൈൻ അഗസ്റ്റിൻ.
ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (യു കെ) കേരള ചാപ്റ്റർ സംഘടുപ്പിക്കുന്ന ‘യുവ 2023’ യുവജന സംഗമത്തിൽ മുഖ്യാഥിതിയായി പങ്കെടുക്കുന്ന ആലത്തൂർ എം പി യും യുവ രാഷ്ട്രീയ കലാസാഹിത്യ വ്യക്തിത്വവുമായ രമ്യ ഹരിദാസിനെ സ്വീകരിക്കാൻ ക്രോയ്ഡൺ ഒരുങ്ങികഴിഞ്ഞു. ജൂൺ 24 ന് ക്രോഡനിൽ വെച്ച് നടക്കുന്ന ‘യുവ 2023’ ന്റെ ഒരുക്കങ്ങൾ എല്ലാം തന്നെ പൂർത്തിയായതായി IOC ഭാരവാഹികൾ അറിയിച്ചു. വൈകുന്നേരം 3 മണിക്ക് ആരംഭിക്കുന്ന ചടങ്ങ് 7 മണിയോടെ അവസാനിക്കും.
യുകെയിലെ നാനാ സ്ഥലങ്ങളിൽ നിന്നുള്ള യുവജനങ്ങൾ പങ്കെടുക്കുന്ന ‘യുവ 2023’, IOC UK കേരള ചാപ്റ്റർ യൂത്ത് വിംഗിന്റെ പുതിയ കമ്മിറ്റിയുടെ പ്രവർത്തനോദ്ഘാടന വേദി കൂടിയാകും.
എംപിമാർ, മേയർമാർ, കൗൺസിലർമാർ വിവിധ മേഖലകളിലെ പ്രമുഖ വ്യക്തികൾ തുടങ്ങിയവരുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായ ‘യുവ 2023’ ചടങ്ങിൽ വെച്ച് സമൂഹത്തിലെ വിവിധ മേഖലകളിൽ വ്യക്തി മുദ്ര പതിപ്പിച്ച യുവജനങ്ങളെ ആദരിക്കും. സദസ്സിനെ ആവേശം കൊള്ളിക്കുന്ന വൈവിധ്യങ്ങളാർന്ന കലാപരിപാടികളും സംഘാടകർ ‘യുവ 2023’ ൽ ഒരുക്കിയിട്ടുണ്ട്.
‘യുവ 2023’ സംഗമത്തിന്റെ സുഗമമായ നടത്തിപ്പിന് ശ്രീ. തോമസ് ഫിലിപ്പിന്റെ നേതൃത്വത്തിൽ എഫ്രേം സാം, ലിലിയ പോൾ, ജിതിൻ വി തോമസ്, അളക ആർ തമ്പി എന്നിവർ അംഗങ്ങളായ ഒരു കോർഡിനേഷൻ കമ്മിറ്റി രൂപീകരിച്ചതായും IOC UK കേരള ചാപ്റ്റർ ഭാരവാഹികൾ അറിയിച്ചു.
ഡബ്ലിൻ എയർപോർട്ടിൽ എത്തിയ എം പിയെ പ്രസിഡന്റ് ലിങ്ക് വിൻസ്റ്റർ , ജനറൽ സെക്രട്ടറി സാൻജോ മുളവരിക്കൽ, ജോസ് കല്ലാനോട്, ചാൾസൺ ചാക്കോ മറ്റ് എംബസി ഉദ്യോഗസ്ഥർ ചേർന്ന് സ്വീകരിച്ചു.
അയർലണ്ടിലെ വിവിധ പരിപാടികളിൽ രമ്യ ഹരിദാസ് പങ്കെടുക്കും. രാഷ്ട്രീയ കേരളത്തിലെ രംഗത്തെ യൂത്ത് ഐക്കണും കലാസാംസ്‌കാരിക രംഗത്തെ നിറ സാന്നിധ്യവുമായ രമ്യ ഹരിദാസിന്റെ സന്ദർശനത്തോട്, അയർലണ്ടിലെ മലയാളി സമൂഹം വൻ ആവേശത്തോടെയാണ് പ്രതികരിച്ചത്.