തമിഴ്നാട്ടിൽ നിന്നും കേരളത്തിലേക്ക് മദ്യം തേടിയെത്തുന്നവരുടെ എണ്ണം വർധിക്കുന്നു. കേരള- തമിഴ്നാട് അതിർത്തിയായ പാറശാലയുടെ സമീപങ്ങളിലെ ബിവറേജ് ഔട്ട് ലറ്റിലേക്ക് മദ്യം വാങ്ങാനായി ആൾക്കാർ വ്യാപകമായി എത്തുന്നത്.
തമിഴ്നാട്ടിൽ മദ്യവിൽപന ഇടിഞ്ഞതോടെ എക്സെെസ് സംഘം കേരള അതിർത്തിയിൽ പരിശോധനയ്ക്കെത്തിയിരുന്നു. തമിഴ്നാട്ടിൽ മദ്യം കിട്ടാൻ ഉച്ചയ്ക്ക് 12 മണിവരെ കാത്തിരിക്കണം. എന്നാൽ കേരളത്തിൽ 10 മണിമുതൽ മദ്യം ലഭിക്കും ഇതാണ് കേരളത്തിലേക്ക് എത്തി മദ്യം വാങ്ങാൻ കാരണമെന്ന് തമിഴ്നാട്ടുകാർ പറയുന്നു.
തമിഴ്നാട്ടിൽ മദ്യവിൽപ്പന കുത്തനെ ഇടിഞ്ഞതിന്റെ കാരണം തേടി ശനിയാഴ്ച രാവിലെ തമിഴ്നാട് എക്സൈസ് ഡിവൈ.എസ്പിയുടെ നേതൃത്വത്തിലുള്ള സംഘം പാറശാലയിലെ ഔട്ട്ലറ്റിൽ എത്തിയത്. കൂടുതൽ വിറ്റുപോകുന്ന മദ്യത്തിന്റെ ബ്രാൻഡും വിലയും മറ്റു വിവരങ്ങളും തമിഴ്നാട് എക്സൈസ് സംഘം ബെവ്കോ ജീവനക്കാരോടു ചോദിച്ചു.
എന്നാൽ, ഹെഡ് ഓഫീസിൽനിന്നുള്ള നിർദേശമുണ്ടെങ്കിൽ മാത്രമേ വിവരങ്ങൾ കൈമാറാൻ സാധിക്കൂവെന്ന് അവർ അറിയിച്ചു.
തുടർന്നാണ് മദ്യം വാങ്ങാൻ തമിഴ്നാട്ടിൽ നിന്നെത്തിയവരോടു വിവരങ്ങൾ തിരക്കിയത്. സമീപത്തെ പ്രീമിയം കൗണ്ടറും ഇവർ സന്ദർശിച്ചു.
കടയ്ക്കുമുന്നിലെ വിലനിലവാര ബോർഡുകളുടെ ഫോട്ടോയുമെടുത്താണ് ഉദ്യോഗസ്ഥർ മടങ്ങിയത്. അതേസമയം 3 ലിറ്ററിൽ അധികമായി ഒരാൾ വാങ്ങിക്കൊണ്ടുപോകുന്നതായി വിവരം ഇല്ലെന്നും ഓരോ കുപ്പിയൊക്കെ വാങ്ങി തമിഴ് നാട്ടിലേക്ക് കൊണ്ടുപോകുനത് തടയാൻ കഴിയില്ലെന്നും കേരള എക്സൈസും അറിയിച്ചു.
ഡല്‍ഹി റെയില്‍വേസ്റ്റേഷനില്‍ തിക്കിലും തിരക്കിലും പെട്ട് കുട്ടികളുള്‍പ്പെടെ 18 പേര്‍ക്ക് ദാരുണാന്ത്യം. ശനിയാഴ്ച രാത്രി എട്ട് ഓടെയായിരുന്നു അപകടം ഉണ്ടായത്. നാല് കുട്ടികളുള്‍പ്പെടെ 18 പേരുടെ മരണമാണ് ഇപ്പോള്‍ സ്ഥിരീകരിച്ചിരിക്കുന്നത്. മരണപ്പെട്ടവരില്‍ പതിനൊന്ന് പേര്‍ സ്ത്രീകളാണ്.
കുംഭമേളയ്ക്കായി പ്രയാഗ്രാജിലേക്ക് പോകാനായെത്തിയവരാണ് അപകടത്തില്‍പെട്ടത്. കുംഭമേളയുമായി ബന്ധപ്പെട്ട് രണ്ട് പ്രത്യേക ട്രെയിനുകള്‍ റെയില്‍വേ സജ്ജീകരിച്ചിരുന്നു. ഈ ട്രെയിനുകള്‍ സ്റ്റേഷനിലേക്കെത്തിയപ്പോഴാണ് വലിയ തിക്കും തിരക്കും അനുഭവപ്പെട്ടത്. തിക്കിലും തിരക്കിലും അകപ്പെട്ട് നിരവധി പേര്‍ അബോധവസ്ഥയിലായി, തിരക്കിലമര്‍ന്ന് വീണ് ഒട്ടേറെ പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. 14, 15 പ്ലാറ്റ്‌ഫോമുകളിലാണ് അനിയന്ത്രിതമായ തിരക്ക് അനുഭവപ്പെട്ടത്.
ഡല്‍ഹി റെയില്‍വേ സ്റ്റേഷനിലെ ദുരന്തത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി, പ്രതിരോധമന്ത്രി രാജ്നാഥ് സിങ്, ആഭ്യന്തരമന്ത്രി അമിത് ഷാ, റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് എന്നിവര്‍ ദുഖം രേഖപ്പെടുത്തി. സംഭവത്തില്‍ ഉന്നതതല അന്വേഷണം നടത്താന്‍ കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് ഉത്തവിട്ടു.
എബി ജോൺ തോമസ്
നിന്നിലേക്കുളള
ഓരോ മടങ്ങിവരവിലും
ഞാൻ എന്നെ
വീണ്ടെടുക്കുകയാണ്…..
മുറിഞ്ഞ
വിരലുകൊണ്ട്
തുന്നിയ
മുറിവിനാണ്
കവിതയെന്ന്
പേരിട്ടത്.
അതിൽ
നീയും
ഞാനും
മാത്രമായിരുന്നു.
ഒറ്റ ഭൂഖണ്ഡത്തിന്റെ
നേർരേഖയിൽ
ഒരു
കടലിനെ
നാം
അടയാളപ്പെടുത്തിയിട്ടത്
കവിതയുടെ
ഏത്
തിരയിൽ
പോയി
തിരിച്ചു
വരാനായിരുന്നു.
രണ്ടാത്മക്കൾക്ക്
നാം
അറിയാതെ
കാവൽ നിൽപ്പുണ്ട്….
അവനോ
അവളോ
എന്ന്
അടയാളപ്പെടുത്തുന്നതിന്
മുമ്പ്
ഒരുമ്മകൊണ്ട്
ഒരാൾക്കൊരു
പേരും
പൊരുളും
നമ്മൾ
അടയാളപ്പെടുത്തണം…..
നവംബറിനെ
അടയാളപ്പെടുത്താൻ
വരണ്ടുണങ്ങാത്ത
ഒരു
ചുംബനം
ഹൃദയത്തിൽ
സൂക്ഷിക്കുന്നതിനാലാവും
നിലാവിന്റെ
ചില്ലകൾക്ക്
ഇത്ര തിളക്കം….
കടലിൽ
ഇട്ട
ചൂണ്ടയിൽ
ഒരു വാക്ക്
കൊത്താതിരിക്കില്ല….
എബി ജോൺ തോമസ്, – കോട്ടയം ജില്ലയിലെ കുറുപ്പന്തറ ഇരവിമംഗലത്ത് താമസം. ഇരവിമംഗലം സെൻ്റ് ജോസഫ്സ് എൽപി സ്കൂൾ, കുറുപ്പന്തറ സെൻ്റ് സേവ്യേഴ്സ് വി എച്ച് എസ് എസ് , ഹോളി ഫാമിലി ഹയർ സെക്കൻഡറി സ്കൂൾ കഞ്ഞിക്കുഴി എന്നിവിടങ്ങളിൽ നിന്നും പ്രാഥമിക വിദ്യാഭ്യാസം. കോട്ടയം ബസേലിയസ് കോളജിൽ നിന്നും മലയാളത്തിൽ ബരുദവും എംജി യൂണിവേഴ്സിറ്റിയിൽ നിന്നു ജേണലിസത്തിൽ ബിരുദാനന്തര ബിരുദവും. ‘നിലാവിൽ മുങ്ങി ചത്തവൻ്റെ ആത്മാവ്’, ഇറങ്ങി പോകുന്നവർ പാലിക്കേണ്ട മര്യാദകൾ എന്നീ കവിതാ സമാഹാരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കാഴ്ച ടെലിവിഷൻ അവാർഡ്, നഹ്റു ട്രോഫി പുരസ്കാരം എന്നിവ ലഭിച്ചിട്ടുണ്ട്. ജീവൻ ടി വി , ജയ്ഹിന്ദ് ന്യൂസ്, മീഡിയവൺ, എന്നീ ചാനലുകളിൽ പ്രവർത്തിച്ചു. കേരള വിഷൻ ന്യൂസ് കൊച്ചി ബ്യൂറോ ചീഫ് ആയിരുന്നു.
യു.കെയിലേക്ക് കുടിയേറാന്‍ ഇന്ത്യക്കാര്‍ക്ക് സുവര്‍ണ്ണാവസരം. യു.കെ-ഇന്ത്യ യങ് പ്രൊഫഷണല്‍സ് സ്‌കീം പ്രകാരം 3000 ഇന്ത്യന്‍ പൗരന്മാര്‍ക്ക് അപേക്ഷിക്കാന്‍ സാധിക്കും. ഇതിലൂടെ യു.കെയില്‍ രണ്ട് വര്‍ഷം വരെ ജീവിക്കാനും ജോലി ചെയ്യാനും പഠിക്കാനും യാത്ര ചെയ്യാനും സാധിക്കും.
താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് ഔദ്യോഗിക യു.കെ ഗവണ്‍മെന്റ് വെബ്‌സൈറ്റില്‍ സൗജന്യ ഓണ്‍ലൈന്‍ ബാലറ്റില്‍ പ്രവേശിക്കാന്‍ രജിസ്റ്റര്‍ ചെയ്യാം. ബാലറ്റ് ഫെബ്രുവരി 18 ന് ഉച്ചയ്ക്ക് 2:30 ന് (ഇന്ത്യന്‍ സമയം) തുറക്കുകയും 20 ന് ഉച്ചയ്ക്ക് 2:30 ന് അടയ്ക്കുകയും ചെയ്യും. വിജയിച്ച അപേക്ഷകരെ ബാലറ്റിന് ശേഷം രണ്ടാഴ്ചയ്ക്കുള്ളില്‍ തിരഞ്ഞെടുക്കുകയും ഇക്കാര്യം അറിയിക്കുകയും ചെയ്യും. കൂടുതല്‍ വിവരത്തിന് യു.കെ ഗവണ്‍മെന്റ് വെബ്സൈറ്റ് സന്ദര്‍ശിക്കുക.
ബാലറ്റിലേക്ക് പ്രവേശനം നേടുന്നതിനായി അപേക്ഷകര്‍ അവരുടെ പേര്, ജനനതീയതി, പാസ്പോര്‍ട്ട് വിശദാംശങ്ങള്‍, പാസ്പോര്‍ട്ടിന്റെ സ്‌കാന്‍ അല്ലെങ്കില്‍ ഫോട്ടോ, ഫോണ്‍ നമ്പര്‍, ഇമെയില്‍ വിലാസം തുടങ്ങിയ വിവരങ്ങള്‍ നല്‍കണം.
യു.കെ-ഇന്ത്യ യങ് പ്രൊഫഷണല്‍സ് സ്‌കീം പ്രകാരം തിരഞ്ഞെടുക്കപ്പെടുന്ന 18 നും 30 നും ഇടയില്‍ പ്രായമുള്ള ഇന്ത്യന്‍ പൗരന്മാര്‍ക്ക് യു.കെയില്‍ രണ്ട് വര്‍ഷം വരെ ജീവിക്കാനും ജോലി ചെയ്യാനും സാധിക്കും. ഇരു രാജ്യങ്ങളും തമ്മില്‍ 2023 ല്‍ നടപ്പിലാക്കിയ കരാറിലൂടെയാണ് പുതിയ വിസ സ്‌കീം നിലവില്‍ വന്നത്. വിസ നേടുന്നവര്‍ക്ക് യു.കെയില്‍ താമസിക്കുന്ന കാലയളവില്‍ തൊഴില്‍ അന്വേഷിച്ച് കണ്ടെത്താനും അവസരമുണ്ട്.
യോഗ്യത
ഒരു ഇന്ത്യന്‍ പൗരനായിരിക്കണം, പ്രായം 18-30 നും ഇടയില്‍ ആയിരിക്കണം, ബാച്ചിലേഴ്‌സ് ഡിഗ്രി തലത്തിലോ അതിനു മുകളിലോ ഒരു യോഗ്യത ഉണ്ടായിരിക്കണം, ബാങ്കില്‍ 2,530 പൗണ്ട് ഉണ്ടായിരിക്കണം. 5-18 വയസിന് താഴെയുള്ള കുട്ടികളോ നിങ്ങളോടൊപ്പം താമസിക്കുന്നവരോ നിങ്ങള്‍ക്ക് സാമ്പത്തിക ബാധ്യതയുള്ളവരോ ഉണ്ടാകരുത് തുടങ്ങിയവയാണ് അപേക്ഷകര്‍ക്ക് വേണ്ട യോഗ്യതകള്‍.
ലാലി രംഗനാഥ്
ഹിഡുംബ ക്ഷേത്രത്തിലെ സന്ദർശനവും കഴിഞ്ഞ് വസിഷ്ഠ ഗ്രാമത്തിലേക്കുള്ള യാത്രാമധ്യേ, ഞങ്ങളെല്ലാവരും ചെറിയരീതിയിലുള്ള ഭക്ഷണം മാത്രം കഴിച്ച് യാത്ര തുടരാമെന്നുള്ള തീരുമാനത്തിലെത്തി..മാൾ റോഡിലെ വിവിധതരം ഭക്ഷണം ലഭിക്കുന്ന റെസ്റ്റോറന്റുകളെക്കുറിച്ച് ഹാരിസ് വിശദീകരിച്ചപ്പോൾ വിപുലമായ ഉച്ചഭക്ഷണം അവിടെനിന്നാകാമെന്നുറപ്പിച്ച്,മോമോസും ചാറ്റ്സുമൊക്കെ കഴിച്ച്, ടൗണിൽ നിന്നും ഏകദേശം മൂന്നരകിലോമീറ്റർ മാത്രമകലത്തിൽ സ്ഥിതി ചെയ്യുന്ന വസിഷ്ഠഗ്രാമത്തിലെത്തി. അവിടെയാണ് മണാലിയിലെ ആകർഷണ കേന്ദ്രങ്ങളിലൊന്നായ വസിഷ്ഠക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
ക്ഷേത്രത്തിനെക്കുറിച്ച് വിശദമായറിയാൻ എന്താണൊരു വഴിയെന്നാലോചിച്ചു നിൽക്കുമ്പോഴാണ്, ഗൈഡിന്റെ രൂപത്തിൽ മലയാളം സംസാരിക്കുന്ന സുന്ദരനായ ഒരു ചെറുപ്പക്കാരൻ എന്റെ ശ്രദ്ധയിൽപ്പെട്ടത്. മലയാളിയുടെ മുഖച്ഛായയാണ് എന്നെ ആകർഷിക്കാൻ കാരണമെന്ന്, മലയാളത്തെയും മലയാളിയെയും ഏറെ സ്നേഹിക്കുന്ന ഞാൻ പറയുമെങ്കിലും, ഹിന്ദി ഭാഷ സംസാരിക്കുന്ന ഗൈഡുകൾ പറയുന്നത് എനിക്ക് മനസ്സിലാവില്ലയെന്നുള്ളതാണ് സത്യം. രണ്ടാം ഭാഷ ഹിന്ദിയാണ് പഠിച്ചതെന്നുള്ളത് ഒരു രഹസ്യമായി സൂക്ഷിക്കാൻ ഞാൻ പ്രത്യേകം ശ്രദ്ധിക്കാറുമുണ്ട് കേട്ടോ.
മലയാളിയായ അച്ഛന്റെ മുഖച്ഛായയും ഹിമാലയൻ സുന്ദരിയായ അമ്മയുടെ നിറവുമുള്ള ഗൈഡ് രാഗേഷ് പറഞ്ഞുതന്ന വസിഷ്ഠ ക്ഷേത്രത്തിനെക്കുറിച്ചുള്ള അറിവുകൾ എന്നിലൊരു പുതിയ ഉണർവുണ്ടാക്കിത്തന്നിരുന്നു. എനിക്കു മാത്രമല്ല ,സംഘത്തിലുള്ള മിക്കപേർക്കും.. എന്തെന്നോ നമ്മുടെ ഭാഷയിൽ ഒരു വിവരണം കേൾക്കുമ്പോൾ വല്ലാത്തൊരു സുഖം തന്നെയാണ്.
“മലയാള ഭാഷതൻ മാദകഭംഗി നിൻ
മധുവൂറും മൊഴികളായ് പൊഴിയുമ്പോൾ…”.
എന്നൊക്കെ പാടണമെന്ന് എനിക്ക് മാത്രമാണോ തോന്നിയത് എന്ന് പോലും ഞാൻ സംശയിച്ചു രാഗേഷിന്റെ സംസാരം കേട്ടപ്പോൾ.
നിറം കുറഞ്ഞ കൃഷ്ണമണികളുള്ള പാതി മലയാളിയുടെ അത്രത്തോളം സ്ഫുടമല്ലാത്ത മലയാളഭാഷ കേൾക്കാൻ നല്ല രസമായിരുന്നു.
ക്ഷേത്രത്തിന് നാലായിരം വർഷത്തിലേറെ പഴക്കമുണ്ടെന്നും സപ്തർഷികളിൽ ഒരാളായ മഹാമുനി വസിഷ്ഠന്റെ പേരിലാണ് ഈ ക്ഷേത്രമെന്നും, മലയാളവും അല്പം ഹിന്ദിയും കലർത്തി വിശദീകരിച്ച്, അമ്പലത്തിനുള്ളിലെ കാഴ്ചകളിലേക്ക് അയാൾ ഞങ്ങളെ കൂട്ടിക്കൊണ്ടുപോയി. മരവും ഇഷ്ടികയും കൊണ്ടുള്ള ആ പഴയ നിർമ്മാണരീതി വളരെ മനോഹരമായി തോന്നി. ക്ഷേത്രത്തിനകത്ത് ധോത്തി ധരിച്ച ഋഷിയുടെ കറുത്ത കല്ലുചിത്രമുണ്ടെന്നതും ഒരു പ്രത്യേകതയായിരുന്നു.
അവിടുത്തെ മറ്റൊരു പ്രധാന ആകർഷണങ്ങളിലൊന്നാണ് ചൂടുള്ള നീരുറവ. അതിന്റെ ഗുണഗണങ്ങൾ വർണ്ണിക്കുമ്പോൾ രാഗേഷ് വല്ലാതെ വാചാലനായിരുന്നു. പല ത്വക്ക് രോഗങ്ങൾക്കും ഔഷധ പ്രാധാന്യമുള്ള ഈ നീരുറവ ഫലപ്രദമാണെന്നും ചർമ്മത്തിലെ അണുബാധകളും രോഗങ്ങളുമകറ്റാൻ പലരും ഈ വെള്ളത്തിൽ കുളിക്കാറുണ്ടെന്നും മറ്റും വളരെ ആവേശത്തോടെ അയാൾ പറഞ്ഞപ്പോൾ ഒന്ന് കുളിച്ചാലോ എന്ന് മാത്രമല്ല തോന്നിയത്, ഇയാളുടെ ജൻമോദ്ദേശം തന്നെ മണാലിയിലെ ഗൈഡാവുക എന്നതായിരുന്നോ,എന്നുകൂടി ചിന്തിച്ചു പോയി.
രാഗേഷിനോടും വസിഷ്ഠമുനിയോടും യാത്ര പറഞ്ഞശേഷം,ബസ്സിൽ മാൾ റോഡിലെത്തിയപ്പോൾ വിശപ്പെന്നെ വല്ലാതെ തളർത്തിയിരുന്നു. ഹാരിസ് ചൂണ്ടിക്കാണിച്ച ഹോട്ടലിൽ ഫിഷ് കറി കിട്ടുമെന്ന് ഒന്നുകൂടി ഉറപ്പിച്ച്, വളരെ ആവേശത്തോടെയാണ് അവിടെ കയറിയത്. മെനുവിൽ ‘ഫിഷ്’ ”എന്നെഴുതിക്കണ്ടപ്പോഴുണ്ടായ ഒരു സന്തോഷം, .വാക്കുകൾക്കുമപ്പുറം.
നമ്മുടെ നാട്ടിൽ കിട്ടുന്ന തരം മീനായിരുന്നില്ലെങ്കിലും, വൈറ്റ് റൈസും മീൻകറിയും കഴിച്ച സംതൃപ്തിയിൽ തന്നെയാണ് ഭക്ഷണം കഴിച്ചിറങ്ങിയത്.
പിന്നീട് സംഘം ചെറിയൊരു ഷോപ്പിങ്ങിനായി കൂട്ടംകൂട്ടമായി പല കടകളിലും കയറിയിറങ്ങാൻ തുടങ്ങി..
മണാലിയുടെ ഹൃദയമെന്ന് വേണമെങ്കിൽ മാൾ റോഡിനെ വിശേഷിപ്പിക്കാം. ഇവിടെ സ്ഥിതിചെയ്യുന്ന സെൻട്രൽ മാർക്കറ്റാണ് സഞ്ചാരികളെ ഇവിടേയ്ക്കാർഷിക്കുന്ന ഒരു പ്രധാന ഘടകം. ഷോപ്പിങ്ങൊക്കെ വേഗം തീർത്ത്,, പറഞ്ഞ സമയത്തുതന്നെ ബസ്സിനടുത്തെത്തിയപ്പോൾ, സംഘം മുഴുവനായും എത്തിയിട്ടില്ലെന്നെനിക്ക് മനസ്സിലായി . വിവരമന്വേഷിച്ചപ്പോഴാണറിയുന്നത് ഷോപ്പിംഗ് ഭ്രമക്കാരികളായ ഭാര്യമാരെ തിരികെക്കൊ ണ്ടുവരാൻ പല ഭർത്താക്കന്മാരും അവിടെ എന്ത് ചെയ്യണമെന്നറിയാതെ വിഷമിച്ചു നിൽക്കുന്നു എന്നുള്ള രസകരമായ വസ്തുത.
ഒരു ദിവസം കൂടി ഷോപ്പിങ്ങിനായി മാറ്റി വച്ചിട്ടുണ്ടെന്നുള്ള ഒരർദ്ധസത്യം അവരെ ധരിപ്പിച്ചിട്ടാണത്രേ പിന്നീട് നിർബന്ധപൂർവ്വം എല്ലാവരെയും ബസ്സിൽ കയറ്റിയത്.
(ഹാരീസിന്റെ രഹസ്യ മൊഴി )
(അക്കാര്യത്തിൽ എന്റെ ഭർത്താവ് ഭാഗ്യവാനാണ്.. ഷോപ്പിങ്ങിനായി അധിക സമയമൊന്നും മിനക്കെടാനിഷ്ടമില്ലാത്ത ഭാര്യ.. അത് എന്റെ മടിയുടെ ഭാഗമാണ് ട്ടോ )
ഹോട്ടലിലേയ്ക്കുള്ള യാത്ര തുടരുമ്പോൾ ബസ്സിനകത്ത് മുഴുവനും ഷോപ്പിംഗ് വിശേഷങ്ങളുടെ ചർച്ചയായിരുന്നു. ഞാനപ്പോൾ സ്വപ്നലോകത്തിലൂടെയുള്ള ചെറിയൊരു സഞ്ചാരത്തിലും. പിറ്റേന്ന് രാവിലെ കാണാൻ പോകുന്ന മഞ്ഞുമലകളിലേക്ക് സ്വപ്നത്തിലൂടെയുള്ള ഒരു യാത്രയിൽ….
അടുത്ത ഭാഗം.. മഞ്ഞു മലകളിലേക്ക് ഒരു സ്വപ്നയാത്ര… തുടരും.
ലാലി രംഗനാഥ് – തിരുവനന്തപുരം ജില്ലയിൽ, ആറ്റിങ്ങലിനടുത്ത് മണമ്പൂർ എന്ന ഗ്രാമത്തിൽ ജനനം. കൃതികള്‍ – മുഖംമൂടികളും ചുവന്ന റോസാപ്പൂവും, അശാന്തമാകുന്ന രാവുകൾ , നീലിമ, മോക്ഷം പൂക്കുന്ന താഴ്‌വര
അംഗീകാരങ്ങൾ- നിർമ്മാല്യം കലാ സാഹിത്യ വേദി യുടെ അക്‌ബർ കക്കട്ടിൽ അവാർഡ്, സത്യജിത്ത് ഗോൾഡൻ പെൻ ബുക്ക് അവാർഡ് 2024, ബി.എസ്.എസിന്‍റെ ദേശീയ പുരസ്‌കാരം തുടങ്ങിയ അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്. കുടുംബസമേതം ബാംഗ്ലൂരിലാണ് സ്ഥിരതാമസം
ബിനോയ് എം. ജെ.
മനസ്സ് എല്ലാറ്റിനെയും രണ്ടായി മുറിക്കുന്നു. അപഗ്രഥനത്തിനു വേണ്ടിയാണ് മനസ്സ് ഇപ്രകാരം ചെയ്യുന്നത്. ബ്രഹ്മത്തെയും മനസ്സ് രണ്ടായി മുറിക്കുന്നു. ബ്രഹ്മത്തെ രണ്ടായി മുറിക്കുവാൻ പാടില്ലാത്തതാണ്. കാരണം അത് അഖണ്ഡാദ്വൈതമാണ്. അതിന് രണ്ടാകുവാൻ ആവാത്തതാണ്. എന്നാൽ മനസ്സ് അതിനെയും രണ്ടാക്കുന്നു. നാം മനസ്സിലൂടെയാണല്ലോ എല്ലാറ്റിനെയും നോക്കി കാണുന്നത്. അങ്ങനെ ദ്വൈതം പ്രത്യക്ഷപ്പെടുന്നു. പരബ്രഹ്‌മമാകുന്ന സത്തയെ മനസ്സ് ഞാനെന്നും പ്രപഞ്ചമെന്നും രണ്ടായി വിഭജിക്കുന്നു. രണ്ടനന്തത ഉണ്ടാവുക അസാധ്യം. അതുകൊണ്ട് ഞാനും പ്രപഞ്ചവും പരിമിതമായി കാണപ്പെടുന്നു. ഇതോടെ മനുഷ്യന്റെ കഷ്ടതകൾ ആരംഭിക്കുകയായി. കാരണം അവന് ഒരു കാലത്തും പരിമിതിയുമായി പൊരുത്തപ്പെടുവാനാകില്ല. വിരസതയും, ദുഃഖങ്ങളും കഷ്ടപ്പാടുകളും എന്നുവേണ്ട സകലമാന അസ്വസ്ഥതകളും അവന്റെ മനസ്സിൽ ചേക്കേറുന്നു. ഈശ്വരനെ അനുഭവിക്കുവാനുള്ള അടക്കാനാവാത്ത ദാഹവും അതിൽ സംഭവിക്കുന്ന പരാജയവും ഈ അസ്വസ്ഥതകളിലൂടെ പ്രതിഫലിക്കുന്നു.
ഇവിടെയാണ് അദ്വൈത ദർശനത്തിന്റെ പ്രസക്തി. കാരണം ദ്വൈതം ദുഃഖമാണ്. രണ്ടായി വിഭജിക്കപ്പെടുന്ന സത്തയെ കൂട്ടിച്ചേർത്ത് വീണ്ടും ഒന്നാക്കേണ്ടിയിരിക്കുന്നു. ഈശ്വരൻ കേവലം ആന്തരികമാണോ കേവലം ബാഹ്യമാണോ എന്ന് പറയുവാനികില്ല. അവിടെയും ഈശ്വരൻ ബാഹ്യസത്തയെന്നും ആന്തരിക സത്തയെന്നും രണ്ടായി വിഭജിക്കപ്പെടുന്നു. ഒന്നാമതായി നാമീ കാണുന്ന പ്രപഞ്ചത്തെ ഈശ്വരനിൽ ലയിപ്പിക്കുവിൻ. പ്രപഞ്ചത്തിൽ ആകമാനം ഈശ്വരനെ കാണുവിൻ. സർവ്വചരാചരങ്ങളിലും ഈശ്വരനെ ദർശിക്കുവിൻ. പ്രപഞ്ചം അനന്തസത്തയായി രൂപാന്തരപ്പെടട്ടെ. അതിൽ നിന്നും അനന്താനന്ദം പ്രതിഫലിക്കട്ടെ. എവിടെയും സന്തോഷവും ഐശ്വര്യവും മാത്രം. അനന്തമായ ഭാവാത്മകത. സ്നേഹം അനന്തതയിലേക്കുയരട്ടെ. സൗന്ദര്യവും അപ്രകാരം തന്നെ. ശാന്തിയും സമാധാനവും എങ്ങും പ്രസരിക്കട്ടെ. ഈശ്വരചൈതന്യം സകലതിലും പ്രകാശിക്കട്ടെ. വേദനപോലും ഒരു സുഖമായി മാറട്ടെ. ഇപ്രകാരം പ്രപഞ്ചവും ഈശ്വരനും ഒന്നാകുമ്പോൾ നിങ്ങൾ ഏറെക്കുറെ ഒരു അദ്വൈത ബോധത്തിലേക്ക് വരും. എന്നാൽ സാധന ഇവിടെയും അവസാനിക്കുന്നില്ല. കാരണം നിങ്ങളാകുന്ന സത്ത ഇനിയും അതിൽ ലയിച്ചിട്ടില്ല.
എന്റെയും നിങ്ങളുടെയും ആന്തരിക ലോകം പരിശോധിച്ചാൽ അവിടെയും ഒരുതരം ദ്വൈതം കാണുവാൻ കഴിയും. ‘ഞാൻ ചിന്തിക്കുന്നു’. സ്വന്തം സത്ത രണ്ടായി പിരിഞ്ഞ് പരസ്പരം ആശയവിനിമയം നടത്തുമ്പോഴാണല്ലോ ചിന്ത സംഭവിക്കുന്നത്. ആന്തരിക സംഘർഷം എങ്ങനെയാണ് ഉണ്ടാകുന്നത്? രണ്ടായി പിരിയുന്ന ആത്മസത്ത പരസ്പരം കലഹിക്കുമ്പോഴാണല്ലോ അത് സംഭവിക്കുന്നത്. മനുഷ്യന്റെ ഉള്ളിൽ രണ്ടു സത്തകൾ ഉണ്ടാകുന്നത് എങ്ങനെ? ഒന്നാമത്തേത് ആത്മാവ്; രണ്ടാമത്തേത് (മനുഷ്യ) പ്രകൃതി. ഇതിൽ, പ്രകൃതിയെന്ന് പറയപ്പെടുന്ന സത്തയിൽ അഹവും, മനസ്സും, ബുദ്ധിയും, ശരീരവും ഉൾപ്പെടുന്നു. മനുഷ്യപ്രകൃതിയെ മനുഷ്യാത്മാവിൽ ലയിപ്പിക്കുവിൻ! നിങ്ങൾ, നിങ്ങളിൽ തന്നെ ലയിച്ചു ചേരുവിൻ. ഏതാണ് പ്രകൃതി എന്നും ഏതാണ് ആത്മാവ് എന്നും വേർതിരിവ് വേണ്ട. രണ്ടും ഒന്നാകട്ടെ! അവിടെ ചിന്തകൾ നിലക്കുന്നു; ആശയക്കുഴപ്പങ്ങൾ തിരോഭവിക്കുന്നു; മനോസംഘർഷങ്ങൾ ഉന്മൂലനം ചെയ്യപ്പെടുന്നു; ഈഗോയും മനസ്സും തിരോഭവിക്കുന്നു. നിങ്ങൾ ഈശ്വരനായി മാറുന്നു. അവിടെ പരമമായ ശാന്തി കളിയാടുന്നു.
ഇപ്രകാരം നിങ്ങൾ ആന്തരിക ലോകത്തും ബാഹ്യലോകത്തും ഈശ്വരനെ തന്നെ ദർശിക്കുന്നു. ഈശ്വരൻ ലണ്ടില്ല, ഒന്നേയുള്ളൂവെന്ന് നമുക്കറിവുള്ള കാര്യമാണല്ലോ. ക്രമേണ ആന്തരിക സത്തയും ബാഹ്യസത്തയും ഒന്നായി മാറിക്കൊള്ളും. അവിടെ നിങ്ങൾ ആത്മസാക്ഷാത്കാരത്തിലേക്ക് പ്രവേശിക്കുന്നു. എവിടെയും ഈശ്വരൻ മാത്രം. രണ്ടാമതൊന്നില്ല.
രണ്ടാകുന്ന സത്തകളെ കൂട്ടിച്ചേർത്ത് ഒന്നാക്കുന്ന പ്രക്രിയയാണ് മുകളിൽ പ്രതിപാദിച്ചത്. അതുപോലെ തന്നെ രണ്ടു സത്തകൾ ഉള്ളതിൽ ഒന്നിനെ സ്വീകരിച്ച് മറ്റതിനെ തള്ളിക്കളഞ്ഞുകൊണ്ടും നമുക്ക് നമുക്ക് അദ്വൈത ബോധത്തിലേക്ക് വരുവാൻ കഴിയും. ഇവിടെ സത്യമായതിനെ സ്വീകരിക്കുന്നു; മിഥ്യയായതിനെ തള്ളിക്കളയുന്നു. ഏതാണ് സത്യം? ഏതാണ് മിഥ്യ? സത്യം ശുദ്ധ ചൈതന്യവും മിഥ്യ പ്രകൃതിയുമാണ്. ഇവിടെ മിഥ്യയെ തള്ളിക്കളയണമെങ്കിൽ അത് മിഥ്യാണെന്നതിന് തെളിവ് ഹാജരാക്കേണ്ടിയിരിക്കുന്നു. പ്രകൃതിയെ മിഥ്യയാണെന്ന് തെളിയിക്കുന്നത് എത്രയോ ദുഷ്കരം! നൂറു പേർ പരിശ്രമിച്ചാൽ ഒരാൾ പോലും അതിൽ വിജയിക്കുമെന്ന് ഞാൻ കരുതുന്നില്ല. മാത്രവുമല്ല കടിച്ചാൽ പൊട്ടാത്ത ഈ ആശയം സമൂഹമനസ്സിൽ (cosmic mind) സൃഷ്ടിക്കുന്ന അസ്വസ്ഥതകളെക്കുറിച്ച് നാം ബോധവാന്മാരാകേണ്ടിയിരിക്കുന്നു. പ്രകൃതി മായയാണെന്നും അതിനെ തള്ളിക്കളയണമെന്നും ഉള്ള വാദം (മായാവാദം) സമൂഹത്തിന് ഗുണത്തേക്കാളേറെ ദോഷമേ ചെയ്തിട്ടുള്ളൂ എന്ന് ഞാൻ വിശ്വസിക്കുന്നു. എല്ലാം മായയാണെങ്കിൽ പിന്നെ എന്തിനുവേണ്ടി ജീവിക്കണം? പണിയെടുക്കണം? സാഹസികതയ്ക്കും സ്നേഹത്തിനും എന്തർത്ഥമാണിവിടെ? ഒരു കാലത്ത് സാമ്പത്തിക രംഗത്ത് ഭാരതം ഗുരുതരമായി പിന്നോക്കം പോയതിനു കാരണവും മറ്റൊന്നുമല്ല. പ്രൗഢഗംഭീരമായ ഒരു തത്വചിന്ത വിളയാടുന്ന ഈ ദേശം തമസ്സിലേക്ക് വീണതെങ്ങിനെ? ബ്രിട്ടീഷ് അധിനിവേശവും പാശ്ചാത്യ ചിന്തയുടെ സ്വാധീനവും നിമിത്തം നാമതിൽനിന്നും കരകയറിക്കൊണ്ടിരിക്കുന്നു. ഇനിയും നാം കൂടുതൽ ജീവിതോത്മുഖരാകേണ്ടിയിരിക്കുന്നു. ജീവിതം ആസ്വദിക്കുന്നത് ഒരു പാപമല്ലെന്നും അത് പരമമായ ഈശ്വരപൂജയാണെന്നും നാം ഇനിയും അറിയേണ്ടിയിരിക്കുന്നു.
ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു . 28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്ദമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.
ഫോൺ നമ്പർ: 917034106120
കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ഔദ്യോഗിക റെക്കോർഡ് പ്രകാരം രാജ്യത്തെ ഉയർന്ന ചൂട്, പാലക്കാട് ജില്ലയില്‍ 38 ഡിഗ്രി സെല്‍ഷ്യസ് രേഖപെടുത്തി.
ഈ സാഹചര്യത്തില്‍ സൂര്യാഘാതവും, സൂര്യതാപം മൂലമുള്ള പൊള്ളലുകള്‍ വരാനുള്ള സാധ്യതയുണ്ടെന്നും, ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസർ അറിയിച്ചു.
താപനില ഉയരുന്നത് മൂലമുള്ള ശാരീരിക ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാന്‍ സ്വയം പ്രതിരോധം വളരെ പ്രധാനമാണ്.
ഇന്നും നാളെയും കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ സാധാരണയെക്കാള്‍ രണ്ട് ഡിഗ്രി സെല്‍ഷ്യസ് മുതല്‍ മൂന്ന് ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാൻ സാദ്ധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നത്. കേരളത്തില്‍ അടുത്ത അഞ്ച് ദിവസത്തേയ്ക്ക് മഴയില്ലെന്നും കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കുന്നു.
16 കാരിയെ പീഡിപ്പിച്ച കേസിൽ 23 കാരന് 75 വർഷം കഴിഞ്ഞ തടവും 6 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു കോടതി. മലപ്പുറം കൊണ്ടോട്ടി മുതുമലൂർ സ്വദേശി നെഹ്മാനെ ആണ് മഞ്ചേരി സ്പെഷ്യൽ പോക്സോ കോടതി ശിക്ഷിച്ചത്.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഒരു വർഷക്കാലം ലൈംഗികമായി പീഡിപ്പിച്ച കേസിലാണ് ശിക്ഷ വിധി. മഞ്ചേരി സ്പെഷ്യൽ പോക്സോ കോടതി ജഡ്ജി അഷ്റഫ് എ എം ആണ് ശിക്ഷ വിധിച്ചത്.
2022 മെയ് മാസം മുതൽ 2023 മെയ് മാസം വരെയുള്ള കാലയളവിൽ വിവിധ ഘട്ടങ്ങളിലായി പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലാണ് വിധി. പിഴ തുക അതിജീവിതയ്ക്ക് നൽകണമെന്നും കോടതി ഉത്തരവിൽ പറയുന്നു.
രണ്ടു ദിവസത്തെ സന്ദര്‍ശന പരിപാടിയുമായി യുകെയിലെത്തിയ രാഹുല്‍ മാങ്കൂട്ടത്തിന് മുദ്രാവാക്യം വിളികളോടെ ബോള്‍ട്ടിലും ആവേശകരമായ വരവേല്പ്പ്. കഴിഞ്ഞ ദിവസം കവന്‍ട്രിയില്‍ നടന്ന പൊതുജന സമ്പര്‍ക്ക പരിപാടിക്ക് പിന്നാലെയാണ് രാഹുല്‍ ബോള്‍ട്ടണിലെത്തിയത്.ഓഐസിസി (യുകെ) നാഷണല്‍ കമ്മിറ്റി ഓഫീസിന്റെയും പ്രിയദര്‍ശിനി ലൈബ്രറിയുടെ ഉദ്ഘാടനം ബോള്‍ട്ടനില്‍ എം എല്‍ എ നിര്‍വഹിച്ചു. നൂറിലധികം പ്രവര്‍ത്തകരാണ് രാഹുലിനെ കാണാനായി ഇവിടേക്ക് എത്തിയത്.
യുകെയില്‍ ആദ്യമായിട്ടാണ് രാഷ്ട്രീയ പ്രവര്‍ത്തനരംഗത്തുള്ള സംഘടനയ്ക്ക് സ്വന്തമായി ഓഫീസ് എന്ന സ്വപ്‌നം സാക്ഷാത്കരിക്കുന്നത്. ഒഐസിസി നാഷണല്‍ പ്രസിഡന്റ് ഷൈനു ക്ലെയര്‍ മാത്യുവിന്റെ നിര്‍ണായക ഇടപെടലിലൂടെയാണ് ഈ നേട്ടം കൈവരിച്ചത്. അടുക്കം ചിട്ടയോടെയുള്ള പ്രവര്‍ത്തനവും യുകെയിലെ കോണ്‍ഗ്രസ് അനുഭാവികളായവര്‍ സംഘടനാ പ്രവര്‍ത്തനങ്ങളില്‍ സജീവമായതുമെല്ലാം രാഹുലിന്റെ സ്വീകരണപരിപാടികളിലും തെളിഞ്ഞ് കാണാം. വരും ദിവസങ്ങളില്‍ യുകെയിലെമ്പാടും ഒരു ഡസനോളം യൂണിറ്റുകള്‍ ആരംഭിക്കുമെന്നും രാഹുലിന്റെ സാന്നിധ്യത്തില്‍ ദേശീയ പ്രസിഡന്റ് ഷൈനു ക്ലെയര്‍ മാത്യു അറിയിച്ചിട്ടുണ്ട്്.
ഒഐസിസിക്ക് സ്വന്തമായി ഒരു ഓഫീസ് കെട്ടിടം എന്ന ചിരകാലസ്വപ്നമാണ് ബോള്‍ട്ടനില്‍ ഓഫീസ് തുറക്കുന്നതോടുകൂടി യാഥാര്‍ഥ്യമായിരിക്കുകയാണ്. ഓഫീസിനോടനുബന്ധിച്ച് ഒരുക്കുന്ന പ്രിയദര്‍ശിനി ലൈബ്രറിയില്‍ ചരിത്രം, പഠനം, മഹാന്മാരുടെ ജീവചരിത്രം, ആത്മകഥ, പ്രഭാഷണങ്ങള്‍, ലേഖനങ്ങള്‍, ചെറുകഥ, നോവല്‍, കവിതാ സമാഹാരങ്ങള്‍, കുട്ടികള്‍ക്കായുള്ള രചനകള്‍ എന്നിങ്ങനെ വിവിധ ശ്രേണിയിലുള്ള പുസ്തകങ്ങള്‍ ഒരുക്കും. കുട്ടികള്‍ക്കായുള്ള പ്ലേ സ്റ്റേഷന്‍ ആണ് മറ്റൊരു ആകര്‍ഷണം.
ഒഐസിസി (യുകെ) മാഞ്ചസ്റ്റര്‍ റീജിയന്റെ കീഴില്‍ പുതുതായി രൂപീകരിച്ച ബോള്‍ട്ടന്‍, അക്രിങ്ട്ടന്‍, ഓള്‍ഡ്ഹം യൂണിറ്റുകളുടെ മെമ്പര്‍ഷിപ്പ് ക്യാമ്പയിനും പ്രിയദര്‍ശിനി ലൈബ്രറിയുടെ ആദ്യ മെമ്പര്‍ഷിപ്പ് വിതരണവും ചടങ്ങില്‍ വച്ച് നിര്‍വഹിച്ചു. ബോള്‍ട്ടന്‍, അക്രിങ്ട്ടന്‍, ഓള്‍ഡ്ഹം ലിവര്‍പൂള്‍, പീറ്റര്‍ബറോ യൂണിറ്റുകളുടെ ഭാരവാഹികള്‍ക്കുള്ള ‘ചുമതലപത്രം’ കൈമാറ്റ ചടങ്ങും ഇതോടനുബന്ധിച്ചു നടന്നു.
രാഹുലിന് തൊട്ടുപിന്നാലെ കെപിസിസി ജനറല്‍ സെക്രട്ടറിമാര്‍ അടക്കമുള്ള നേതൃത്വനിര യുകെയില്‍ എത്തുന്നു എന്നതും കോണ്‍ഗ്രസുകാരുടെ ആവേശം ഇരട്ടിയാക്കുന്നു. രാഹുല്‍ എത്തുന്നതിനു തൊട്ടടുത്ത ദിവസമാണ് കെപിസിസി സെക്രട്ടറി മുന്‍ എംഎല്‍എ വിപി സജീന്ദ്രന്‍, എന്‍ എം നസീര്‍, മഹാദേവന്‍ വാഴശ്ശേരില്‍ എന്നിവരാണ് കേരളത്തില്‍ നിന്നും യുകെയില്‍ പ്രവര്‍ത്തകര്‍ക്ക് ആവേശമാകാന്‍ എത്തുന്നത് .
തിരക്കിട്ട ഷെഡ്യൂളും ആയി എത്തുന്ന രാഹുലിന്റെ മൂന്നാമത്തെയും അവസാനത്തെയും പൊതു പരിപാടി ഇന്ന് അനേകം കോണ്‍ഗ്രസ് പ്രവര്‍ത്തകരുള്ള സ്റ്റോക് ഓണ്‍ ട്രെന്റിലാണ്. ചരിത്രത്തിലാദ്യമായി ഒഐസിസി സംഘടിപ്പിക്കുന്ന ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിന്റെ ഉത്ഘാടനം നിര്‍വഹിച്ച ശേഷം മത്സരം പൂര്‍ത്തിയാകാന്‍ നില്കാതെ അദ്ദേഹം നാട്ടിലേക്ക് മടങ്ങും എന്നാണ് ലഭ്യമാകുന്ന വിവരം. തികച്ചും വക്തിപരമായ കാരണങ്ങളാണ് രാഹുല്‍ തിരക്കിട്ടു മടങ്ങുന്നതെന്നു അദ്ദേഹത്തിന്റെ ഓഫിസ് വൃത്തങ്ങള്‍ അറിയിച്ചു.
സ്റ്റോക്ക് – ഓണ്‍ – ട്രെന്റ് ഫെന്റണ്‍ മനോറിലുള്ള സെന്റ്. പീറ്റേഴ്സ് കോഫ് അക്കാഡമിയില്‍ വച്ച് സംഘടിപ്പിക്കുന്ന ടൂര്‍ണമെന്റില്‍ കെ പി സി സി വൈസ് പ്രസിഡന്റ് വി പി സജീന്ദ്രന്‍, കെ പി സി സി ജനറല്‍ സെക്രട്ടറി എം എം നസീര്‍, ഇന്‍കാസ് മുന്‍ പ്രസിഡന്റ് മഹാദേവന്‍ വാഴശ്ശേരില്‍ എന്നിവര്‍ മുഖ്യാതിഥികളായി പങ്കെടുക്കും.
ഒ ഐ സി സി (യു കെ) – യുടെ പ്രഥമ മെൻസ് ഡബിൾസ് ബാഡ്മിന്റൻ ടൂർണമെന്റ് ഫെബ്രുവരി 15 ന് രാവിലെ 9 മണി മുതൽ. രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ ഔപചാരികമായി ഉദ്ഘാടനം നിർവഹിച്ചു.
മത്സരങ്ങൾ രണ്ട് കാറ്റഗറികളിലായി:
മെൻസ് ഡബിൾസ്
രണ്ട് ഇന്റർമീഡിയേറ്റ് കളിക്കാർ അല്ലെങ്കിൽ ഒരു ഇന്റർമീഡിയേറ്റ് കാറ്റഗറി കളിക്കാരൻ ഒരു അഡ്വാൻസ് കാറ്റഗറി കളിക്കാരനുമായി ചേർന്നു ടീമായി മത്സരങ്ങൾ നടന്നു കൊണ്ടിരിക്കുന്നത്. 32 ടീമുകളാണ് മത്സരത്തിൽ പങ്കെടുക്കുന്നത്.
സമ്മാനങ്ങൾ
£301+ ട്രോഫി
£201+ ട്രോഫി
£101+ ട്രോഫി
മെൻസ് ഡബിൾസ് (40 വയസിന് മുകളിൽ)
16 ടീമുകൾക്ക് മത്സരിക്കാൻ അവസരം ഉണ്ടായിരിക്കും.
സമ്മാനങ്ങൾ
£201+ ട്രോഫി
£101+ ട്രോഫി
£75 + ട്രോഫി