കോട്ടയം രാജ്യാന്തര ചലച്ചിത്ര മേളയോടനുബന്ധിച്ച് നടന്ന വിളംബര ജാഥ തോമസ് ചാഴികാടൻ എം.പി. ഫ്ളാഗ് ഓഫ് ചെയ്തു. എഴുപതുകളിലെ സിനിമ പ്രചാരണത്തിന്റെ ഗൃഹാതുര സ്മരണകളുണർത്തി അക്ഷര നഗരിയിൽ കോട്ടയം രാജ്യാന്തര ചലച്ചിത്ര മേളയുടെ വിളംബര ജാഥ. മേളയിലൂടെ കോട്ടയം നഗരത്തിന് അന്താരാഷ്ട്ര പ്രശസ്തി ലഭിക്കുമെന്നും പൊതുജനങ്ങൾക്കിടയിൽ സാമൂഹിക ബോധം വളർത്തിയെടുക്കുന്നതിന് ചലച്ചിത്ര മേളകൾ ഗുണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
സിനിമ നടൻ ധർമ്മജൻ ബോൾഗാട്ടിയുടെ അമ്മ മാധവി കുമാരൻ (83 ) അന്തരിച്ചു. വ്യാഴാഴ്ച രാത്രിയോടെയായിരുന്നു അന്ത്യം.
ശ്വാസംമുട്ടല്‍ കലശലായതോടെ ഇടപ്പള്ളിയിലെ എംഎജെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഏറെ നാളായി ശ്വാസംമുട്ടലിന് ചികിത്സയിലായിരുന്നു.
നടിയും അടുത്ത സുഹൃത്തുമായ സുബി സുരേഷിന്റെ അകാല വിയോഗത്തിന്റെ ഞെട്ടലില്‍ നിന്നും മുക്തമാകുന്നതിന് മുന്നേയാണ് ധര്‍മ്മജന് അമ്മയെ കൂടി നഷ്ടമായിരിക്കുന്നത്.
സംസ്കാരം നാളെ ചേരാനല്ലൂർ ശ്മശാനത്തിൽ നടക്കും.
തൊടുപുഴ മലങ്കര ജലാശയത്തിലെ ദ്വീപിൽ കുട്ടവഞ്ചിയില്‍ കൊണ്ടുപോയി പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസിലെ പ്രതിക്കായി പോലീസ് അന്വേഷണം ഊർജ്ജിതമാക്കി. പ്രതിയെ അന്വേഷിക്കുന്നതിൻ്റെ ഭാഗമായി പൊലീസ് മലങ്കര ജലാശയത്തിലെ തുരുത്തില്‍ പരിശോധന നടത്തി. കേസിലെ പ്രതി മുട്ടം മാത്തപ്പാറ കോളനി താന്നിക്കാമറ്റത്തില്‍ ഉദയലാല്‍ ഘോഷിനായാണ് മുട്ടം പോലീസ് പരിശോധന നടത്തിയത്. ഇക്കഴിഞ്ഞ ജനുവരി 26നാണ് ഉദയലാൽ പെൺകുട്ടിയെ തുരുത്തിൽ എത്തിച്ച് പീഡിപ്പിച്ചത്.
ഇടുക്കി സ്വദേശിനിയായ പെണ്‍കുട്ടിയാണ് പീഡനത്തിന് ഇരയായത്. സമീപ ജില്ലയിലെ ട്രൈബല്‍ ഹോസ്‌റ്റലില്‍ നിന്നാണ് പെൺകുട്ടി പഠിച്ചുകൊണ്ടിരിക്കുന്നത്. ഈ പെൺകുട്ടിയുടെ കുടുംബവുമായി പ്രതി ഉദയ ലാലിന് മുന്‍ പരിചയമുണ്ടായിരുന്നു. ജനുവരി 26ന് ഉച്ചയോടെ പെണ്‍കുട്ടിയും ബന്ധുക്കളും മലങ്കര ജലാശയം സന്ദര്‍ശിക്കുന്നതിനായി എത്തിയ സമയത്താണ് ഉദയലാൽ പെൺകുട്ടിയെ തുരുത്തിൽ എത്തിച്ച് പീഡിപ്പിച്ചത്.
പ്രതിക്ക് സ്വന്തമായി കുട്ടവഞ്ചിയുണ്ട്. ഇതിൽ രണ്ട് കുട്ട വഞ്ചികളിലായി പ്രതിയും പെണ്‍കുട്ടിയും മറ്റ് രണ്ടുകുട്ടികളും കൂടി ജലാശയത്തിന് സമീപത്തെ തുരുത്തിലേക്ക് പോകുകയായിരുന്നു. ഇതിനിടെ മറ്റ് രണ്ട് കുട്ടികളേയും പ്രതി തന്ത്രപൂര്‍വം തിരിച്ചയക്കുകയായിരുന്നു. ഇതിനുശേഷം പ്രതി പെൺകുട്ടിയുമായി തുരുത്തിലെ കുറ്റിക്കാട്ടിലേക്ക് പോയി. അവിടെ വച്ച് ലെെംഗിക പീഡനത്തിന് ഇരയാക്കുകയായരുന്നു എന്നാണ് വിവരം. ഭയന്നുപോയ പെണ്‍കുട്ടി ഈ വിവരം മറ്റാരോടും പറഞ്ഞിരുന്നില്ല.
എന്നാൽ അടുത്ത ദിവസം ഹോസ്‌റ്റലില്‍ എത്തിയ പെണ്‍കുട്ടിയുടെ സ്വഭാവത്തിലെ വ്യതിയാനങ്ങൾ ഹോസ്റ്റൽ അധികൃതർ ശ്രദ്ധിക്കുകയായിരുന്നു. തുടർന്ന് അവർ പെണകുട്ടിയെ കൗൺസിലിംഗിന് വധേയയാക്കി. ഈ സമയത്താണ് പീഡനവിവരം പുറത്തു വരുന്നത്. ഇതിനുപിന്നാലെ അവർ സമീപ പോലീസ് സ്‌റ്റേഷനില്‍ വിവരമറിയിക്കുകയായിരുന്നു. കേസ് രജിസ്‌റ്റര്‍ ചെയ്‌ത ശേഷം പ്രതിയെ തിരക്കി പൊലീസ് മുട്ടം മാത്തപ്പാറയിലെത്തി. ഇതിനിടെ പൊലീസ് തന്നെ അന്വമഷിക്കുന്നുണ്ടെന്ന് മനസിലാക്കിയ പ്രതി ഒളിവില്‍ പോകുകയായിരുന്നു.
ഇതിനുപിന്നാലെ സംഭവം നടന്ന പ്രദേശം ഉൾപ്പെടുന്ന മുട്ടം പോലീസ് സ്റ്റേഷനിൽ കേസ് കെെമാറി. ഇതിൻ്റെ ഭാഗമായാണ് മുട്ടം പൊലീസ് പീഡനം നടന്ന സ്‌ഥലത്ത് പരിശോധന നടത്തിയത്. ജലാശയത്തിന് നടുവിലെ തുരുത്തിലെത്താന്‍ പോലീസ് തൊടുപുഴ അഗ്‌നിരക്ഷാ സേനയുടെ സഹായവും തേടിയിരുന്നു. ഇതിനായെത്തിച്ച ഡിങ്കിയിലാണ് അന്വേഷണ ഉദ്യോഗസ്‌ഥര്‍ തുരുത്തിലേക്കെത്തിയത്. പെണ്‍കുട്ടിയെ തുരുത്തിലെത്തിച്ച പ്രതിയുടെ ഉടമസ്‌ഥതയിലുള്ള കുട്ട വഞ്ചിയും പോലീസ് കസ്‌റ്റഡിയില്‍ എടുത്തിട്ടുണ്ട്. അതേസമയം പ്രതിക്ക് രണ്ട് ഭാര്യമാരുണ്ടെന്നാണ് പൊലീസ് പറയുന്നത്. ഇവർ ഇരുവരും ജോലി ആവശ്യത്തിനായി വിദേശത്താണെന്നും പോലീസ് വ്യക്തമാക്കി. പ്രതിയുടെ ഒളിവിടത്തെക്കുറിച്ച് സൂചന ലഭിച്ചതായി പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.
യുക്രൈനോടുള്ള ശത്രുത അവസാനിപ്പിക്കാനും സൈന്യത്തെ ഉടന്‍ പിന്‍വലിക്കാനും റഷ്യയോട് ആവശ്യപ്പെടുന്ന പ്രമേയം യുഎന്‍ ജനറല്‍ അസംബ്ലി പാസാക്കി. എന്നാല്‍ യുഎന്നില്‍ നടത്തിയ വോട്ടെടുപ്പില്‍ നിന്ന് ഇന്ത്യയും ചൈനയും വിട്ടുനിന്നു. റഷ്യയുടെ യുക്രൈന്‍ അധിനിവേശത്തിന്റെ ഒന്നാം വാര്‍ഷികത്തിന്റെ തലേന്നായിരുന്നു വോട്ടെടുപ്പ്.
193 അംഗ പൊതുസഭയില്‍ നടന്ന വോട്ടെടുപ്പില്‍ 141 അംഗരാജ്യങ്ങളും പ്രമേയത്തെ അനുകൂലിച്ചു. 7 പേര്‍ പ്രമേയത്തെ എതിര്‍ത്തപ്പോള്‍ ഇന്ത്യയും ചൈനയും ഉള്‍പ്പെടെയുള്ള 32 അംഗങ്ങള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. നയതന്ത്ര മാര്‍ഗങ്ങളിലൂടെ സമാധാനത്തിന് വേണ്ടി വാദിക്കുന്നതിനിടയില്‍ ഇന്ത്യ തുടര്‍ച്ചയായി യുഎന്‍ജിഎയില്‍ റഷ്യയ്ക്കെതിരെ വോട്ട് ചെയ്യുന്നതില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ്.
ഐക്യരാഷ്ട്രസഭയുടെ ചാര്‍ട്ടറിന്റെ തത്വങ്ങള്‍ക്ക് അനുസൃതമായി യുക്രൈനില്‍ സമഗ്രവും നീതിയുക്തവും ശാശ്വതവുമായ സമാധാനം എത്രയും വേഗം കൈവരിക്കേണ്ടതിന്റെ ആവശ്യകത പ്രമേയം അടിവരയിടുന്നു. ഇതിന് അനുസൃതമായുള്ള നയതന്ത്ര ശ്രമങ്ങള്‍ക്ക് ഇരട്ടി പിന്തുണ നല്‍കണമെന്ന് പ്രമേയം അംഗരാജ്യങ്ങളോടും അന്താരാഷ്ട്ര സംഘടനകളോടും ആവശ്യപ്പെട്ടു.
ഒളിച്ചോടാന്‍ നേരം കുഞ്ഞിനെ ഒപ്പം കൂട്ടാന്‍ കാമുകന്‍ സമ്മതിക്കാത്തതിനെ തുടര്‍ന്ന് നാലു വയസ്സുള്ള മകനെ അടിച്ചുകൊന്ന് യുവതി. പശ്ചിമ ബംഗാളിലെ സൗത്ത് 24 പര്‍ഗാനാസിലെ കുന്തഖാലി വില്ലേജിലാണ് ക്രൂരമായ സംഭവം ഉണ്ടായത്.
മഫൂസ എന്ന യുവതിയാണ് മകനെ കൊലപ്പെടുത്തിയത്. മഫൂസ എന്ന യുവതി അബ്ദുള്‍ ഹുസൈന്‍ ഷെയ്ഖുമായി പ്രണയത്തിലാവുകയായിരുന്നു. തുടര്‍ന്ന് ഇരുവരും നാടുവിട്ട് ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിച്ചു. എന്നാല്‍ കുഞ്ഞിനെ ഒപ്പം കൂട്ടാന്‍ അബ്ദുള്‍ ഹുസൈന്‍ ഷെയ്ഖ് വിസമ്മതിക്കുകയായിരുന്നു.
ഈ സാഹചര്യത്തിലാണ് കുട്ടിയെ കൊല്ലാന്‍ മഫൂസ തീരുമാനിച്ചതെന്നാണ് നാട്ടുകാര്‍ പറയുന്നത്. കുട്ടിയുടെ മൃതദേഹം പ്രദേശവാസികളാണ് കണ്ടെടുത്തത്. ക്രൂരമായി മര്‍ദ്ദനമേറ്റതിനാല്‍ കുട്ടിയുടെ ശരീരത്തില്‍ മുറിവുകളുണ്ടായിരുന്നു. നേരത്തേയും കുട്ടിയെ അബ്ദുള്‍ ഹുസൈന്‍ ഷെയ്ഖ് മര്‍ദ്ദിക്കാറുണ്ടെന്ന് കുട്ടിയുടെ അമ്മാവന്‍ അബു സിദ്ധീഖി പറയുന്നു.
കുട്ടിയുടെ ശരീരത്തില്‍ മുറിവുകള്‍ കണ്ടെത്തിയിട്ടുണ്ട്. കൊലപാതകത്തിലേക്ക് നയിച്ച സാഹചര്യങ്ങളെക്കുറിച്ച് പോലീസ് അന്വേഷിച്ചു വരികയാണെന്ന് ബറൈയ്പൂര്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ മസൂദ് ഹസന്‍ പറഞ്ഞു. സംഭവത്തില്‍ കുട്ടിയുടെ പിതാവ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്. അതേസമയം, മഫൂസയും അബ്ദുള്‍ ഹുസൈന്‍ ഷെയ്ഖും ഒളിവിലാണ്.
സിവില്‍ സര്‍വീസ് പരിശീലന വേദിയില്‍ ജാതീയത പരാമര്‍ശവുമായി എഡിജിപി എസ് ശ്രീജിത്ത്. കേരളത്തിലെ പ്രബല സമുദായം നായന്‍മാരാണെന്നും മറ്റ് സമുദായങ്ങള്‍ അവരുടെ രീതികള്‍ പകര്‍ത്തുകയായിരുന്നുവെന്നുമാണ് ശ്രീജിത്ത് പറഞ്ഞു.
യുപിഎസ്സി കേരളയുടെ യൂ ട്യൂബ് പേജിലാണ് ഈ വിദ്വേഷ പരാമര്‍ശത്തിന്റെ വീഡിയോ പങ്കുവച്ചത്. പരിശീലന ക്ലാസിലുണ്ടായിരുന്ന മുസ്ലിം പെണ്‍കുട്ടിയോട് തറവാട്ടില്‍ ആരൊക്കെയുണ്ടെന്ന് ശ്രീജിത്ത് ചോദിക്കുന്നു. ആ കുട്ടി എല്ലാവരുമുണ്ടെന്ന് മറുപടിയും പറയുന്നു. എന്നാല്‍, ഫിദയ്ക്ക് എന്നാടോ തറവാട് വന്നത് എന്നായിരുന്നു ശ്രീജിത്ത് സദസിനോട് ചോദിക്കുന്നത്.
‘ഫിദ ഇസ്‌ലാം അല്ലേ, നിനക്കെവിടെയാടോ തറവാട്. ഈ തറവാട് എന്നത് നായര്‍ കണ്‍സപ്റ്റ് ആണ്. തറവാട് എന്ന വാക്ക് നായരുടെ വാക്കാണ്. ഇവിടെ ഉള്ള എല്ലാവരും ഇപ്പോള്‍ തറവാട് എന്ന് പറയും. മനസ്സിലായോ? നമ്പൂതിരിയാണ് ഡൊമിനന്റ് കാസ്റ്റ് എങ്കില്‍ നമ്മള്‍ ഇല്ലം അല്ലെങ്കില്‍ മന എന്ന് പറയും. ഇപ്പോള്‍ ആശാരിമാരും ഈഴവന്‍മാരും തറവാട് എന്ന് പറയും.
ഫിദ പറയുന്നു തറവാടെന്ന്. എടോ നിങ്ങള്‍ക്ക് ജാതിയില്ല എന്ന കാര്യം അറിയോ? പ്രവാചകന് ജാതിയുണ്ടായിരുന്നോ?’ ‘എന്നാല്‍ ഇവര്‍ ഇവിടെ എന്ത് ചെയ്യുന്നു. ഒരു പ്രത്യേക ജാതിയുടെ ഭാഷകള്‍ മാത്രം ഉപയോഗിക്കുന്നു. സംജ്ഞകള്‍ മാത്രം ഉപയോഗിക്കുന്നു. അതാണ് ഡൊമിനന്റ് കാസ്റ്റിന്റെ പ്രത്യേകത’. ഇതായിരുന്നു ശ്രീജിത് ഐപിഎസ് പറഞ്ഞത്. സോഷ്യല്‍ മീഡിയയില്‍ നിരവധിയാളുകളാണ് ഈ വീഡിയോയെ വിമര്‍ശിക്കുന്നത്.
എസ്എംഎ ബാധിതനായ ഒന്നരവയസ്സുകാരന്‍ നിര്‍വാണിന് കാരുണ്യ മനസ്സുകളുടെ സഹായ ഹസ്തം. നിര്‍വാണിന്റെ ചികിത്സക്കായി രൂപീകരിച്ച അക്കൗണ്ടിലേക്ക് 18 കോടിയുടെ കനിവെത്തി. നിര്‍വാണിന് പിച്ച വച്ച് ഓടിച്ചാടി നടക്കാന്‍ ഇനി മരുന്ന് എത്തിയാല്‍ മതി. അവശ്യമായ തുക എത്തിയതോടെ അക്കൗണ്ട് ക്ലോസ് ചെയ്യുകയാണെന്ന് കുടുംബം അറിയിച്ചു.
കഴിഞ്ഞ ദിവസമാണ് നിര്‍വാണിന് വേണ്ടിയുള്ള അക്കൗണ്ടിലേക്ക് 1.4 മില്യണ്‍ സഹായമെത്തിയത്. നിര്‍വാണിന്റെ ചികിത്സക്കായി രൂപീകരിച്ച അക്കൗണ്ടിലേക്ക് 1.4 മില്യണ്‍ ഡോളര്‍ (ഏകദേശം 11.6 കോടി ഇന്ത്യന്‍ രൂപ) അജ്ഞാത വ്യക്തിയാണ് സംഭാവന ചെയ്തത്. മരുന്നിനുള്ള ഓര്‍ഡര്‍ നല്‍കുകയാണെന്നും അറിയിച്ചിരുന്നു. മരുന്ന് എത്തുമ്പോഴേക്കും ഒരു കോടി കിട്ടുമെന്ന പ്രതീക്ഷയിലായിരുന്നു കുടുംബം. ആ പ്രതീക്ഷ കനിവുള്ള മനസ്സുകള്‍ കൈവിട്ടില്ല.
പേരും വ്യക്തി വിവരങ്ങളും പങ്കുവയ്ക്കാന്‍ താല്‍പ്പര്യമില്ലെന്ന് പറഞ്ഞാണ് ആ ഏറ്റവും വലിയ കാരുണ്യ മനസ്സ് നിര്‍വാണിനായി 11.6 കോടി നല്‍കിയത്. 17.3 കോടി രൂപ വില വരുന്ന സോള്‍ജെന്‍സ്മ മരുന്നാണ് കുഞ്ഞ് നിര്‍വാണിന് ആവശ്യം.
ജനുവരിയില്‍ മൂന്നാഴ്ച നീണ്ട പരിശോധനകള്‍ക്ക് ശേഷമാണ് നിര്‍വാണിന് സ്പൈനല്‍ മസ്‌കുലര്‍ അട്രോഫി സ്ഥിരീകരിച്ചത്. ജനിച്ച് പതിമൂന്ന് മാസം പിന്നിട്ടിട്ടും നിര്‍വാണിന് ഇരിക്കാനോ എഴുന്നേറ്റ് നില്‍ക്കാനോ സാധിച്ചിട്ടില്ല. കുഞ്ഞിന് രണ്ട് വയസ്സാകുന്നതിന് മുമ്പ് മരുന്ന് നല്‍കിയാല്‍ മാത്രമേ പ്രയോജനം ഉള്ളൂവെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞതോടെയാണ് കുടുംബം സുമനസ്സുകളുടെ സഹായം തേടിയത്.
യുവാക്കളുടെ ഇഷ്ട്ട താരമായി മാറിയ നടനാണ് ആസിഫ് അലി. കഥ തുടരുന്നു ആയിരുന്നു താരത്തിന്റ രണ്ടാമത്തെ ചിത്രം. ആസിഫ് അഭിനയിച്ച മിക്ക ചിത്രങ്ങളും ഏറെ പ്രേക്ഷക സ്വീകാര്യത നേടിയവയായിരുന്നു. അപൂർവ രാഗം എന്ന ചിത്രത്തിലെ വില്ലൻ വേഷത്തിന് നിരവധി അവാർഡുകൾ സ്വന്തമാക്കുവാൻ താരത്തിന് സാധിച്ചിട്ടുണ്ട്. ഇതു നമ്മുടെ കഥ, സാൾട്ട് ആൻഡ് പെപ്പർ, കെട്യോളാണെന്റെ മാലാഖ, കൂമൻ, കൊത്ത് തുടങ്ങി നിരവധി ചിത്രങ്ങളിൽ താരം അഭിനയിച്ചു.
ഇപ്പോഴിതാ കഥ തുടരുന്നു എന്ന ചിത്രത്തിന് ശേഷം ആസിഫ് അലിയും മമ്ത മോഹദാസും ഒരുമിക്കുന്ന ഏറ്റവും പുതിയ ചിത്രമായ മഹേഷും മാരുതിയും എന്ന ചിത്രത്തിന്റെ വിശേഷങ്ങൾ പങ്കുവയ്ക്കുന്നതിനിടയിൽ അനിഖ സുരേന്ദ്രനെ കുറിച്ച് താരം പറഞ്ഞ വാക്കുകൾ വയറലാവുന്നു. മംമ്തയും ആസിഫും പുതിയ ചിത്രത്തിന്റെ വിശേഷങ്ങൾ പങ്കുവയ്ക്കുന്നതിനിടയിൽ അവതാരിക അനിഖയുടെ ഒരു മെസ്സേജ് ഇരുവരെയും കാണിക്കുകയായിരുന്നു. കഥ തുടരുന്നു എന്ന ചിത്രത്തിൽ ഇരുവരുടെയും മകളായിട്ടായിരുന്നു അനിഖ അന്ന് അഭിനയിച്ചത്. നിങ്ങളുടെ രണ്ടാമത്തെ ചിത്രത്തെ കുറിച്ച് പറയുമ്പോൾ തന്നെ കുറിച്ചും എന്തെങ്കിലുമൊക്കെ പറയണം എന്നായിരുന്നു അനിഖയുടെ മെസ്സേജ്.
കഥ തുടരുന്നു എന്ന ചിത്രം തീയറ്ററിൽ കണ്ട് ഇറങ്ങുമ്പോൾ എന്റെ മനസ്സിൽ തോന്നിയ അതേ കാര്യമായിരുന്നു തന്റെ സുഹൃത്ത് തന്നോട് ചോദിച്ചത്. ആ കൊച്ചിന് മാങ്ങ ചോദിക്കാൻ കണ്ട നേരം എന്ന്. ഇല്ലെങ്കിൽ താൻ ആ സിനിമയിൽ മൊത്തം ഉണ്ടായിരുന്നേനെ എന്ന് ആസിഫ് പറയുന്നു. ഇപ്പോഴും തന്റെ മകൾ ആ പാട്ട് കാണുമ്പോൾ അത് ആരാ ആ കുട്ടി എന്ന് ചോദിക്കും. താൻ അവളെ മടിയിലിരുത്തി കീബോർഡ് വായിച്ചുകൊടുക്കുമ്പോൾ അവളോട് പറഞ്ഞിട്ടുണ്ട് നീ വലുതാവുമ്പോൾ എന്റെ ഹീറോയിൻ ആയി അഭിനയിക്കുമെന്ന്. താൻ തമാശയ്ക്ക് പറഞ്ഞതാണ്. എന്നാൽ ഇപ്പോൾ കഥ കേൾക്കാൻ തുടങ്ങിയപ്പോൾ ഹീറോയിനായി അനിഖയെ ആൾക്കാർ സജസ്റ്റ് ചെയ്തു തുടങ്ങി എന്ന് താരം പറയുന്നു.
ലണ്ടൻ: ലണ്ടൻ ബോറോ ഓഫ് എൻഫീൽഡ് യൂത്ത് കൗൺസിൽ തെരഞ്ഞെടുപ്പിൽ മൂവാറ്റുപുഴക്കാരൻ ഡാരൻ പ്രിൻസ് പോളിന് ഉജ്ജ്വല വിജയം. ലണ്ടൻ ബോറോ ഓഫ് എൻഫീൽഡ് യൂത്ത് കൗൺസിൽ തെരഞ്ഞെടുപ്പിൽ മത്സരിച്ച 32 പ്രഗത്ഭരായ മത്സരാർഥികളിൽ നിന്നും വലിയ ഭൂരിയപക്ഷത്തോടെ കൗണ്സിലറായി തെരഞ്ഞെടുക്കപ്പെട്ട ഡാരൻ പോൾ, തുടർന്ന് തെരഞ്ഞെടുക്കപ്പെട്ട 20 കൗൺസിലർമാർക്ക് ഒന്നിച്ചു കൂടുവാനും, പരസ്പരം പരിചയപ്പെടുത്തുന്നതിനും, ആശയങ്ങളും, ലക്ഷ്യങ്ങളും, പദ്ധതികളും പ്രകടിപ്പിക്കുവാനും കിട്ടിയ വേദിയാണ് ഡാരൻ തനിക്കു അനുകൂലമാക്കിയത്.

ഡാരൻ മുന്നോട്ടു വെച്ച തന്റെ പ്രകടനപത്രികയിലൂടെ യുവജനത നേരിടുന്ന പ്രശ്നങ്ങളും, പ്രതിസന്ധികളും,സുരക്ഷാ വീഴ്ചകളും വ്യക്തതയോടെ അവതരിപ്പിക്കുകയും, അതിനുള്ള കൃത്യമായ പരിഹാരങ്ങൾ നിർദ്ദേശിക്കുകയും ചെയ്യുകയായിരുന്നു. തന്നിലുള്ള മികച്ച വാഗ്മി, ദീർഗ്ഗ വീക്ഷണം, സാമൂഹിക പ്രതിബന്ധത, നേതൃത്വ പാഠവം എന്നിവ സദസ്സിൽ പ്രതിഫലിപ്പിക്കുവാനും, കായിക-വിദ്യാഭ്യാസ, കലാ മേഖലകളിൽ കൈവരിച്ച നേട്ടങ്ങൾ നിരത്തിവെക്കുവാനും തനിക്കു ലഭിച്ച ഹൃസ്യ സമയത്തിനുള്ളിൽ ഏവരുടെയും ശ്രദ്ധപിടിച്ചു നേടുവാനും, അവർക്കു പ്രചോദനമാകുവാനും കഴിഞ്ഞ ഡാരൻ പോളിന് മേയർ പദവി ‘ഈസി വാക്കോവർ’ ആവുകയായിരുന്നു.
ഡാരൻ പ്രിൻസ് പോൾ ഇനി എൻഫീൽഡിലും പരിസരത്തുമായി നിവസിക്കുന്ന പതിനൊന്നിനും, പതിനേഴിനും ഇടയിൽ പ്രായമുള്ള ആയിരക്കണക്കിന് വരുന്ന യുവജനതയെ പ്രതിനിധീകരിച്ച് അവരുടെ ആരോഗ്യ-സുരക്ഷ-മാനസ്സിക-ക്ഷേമ മേഖലകളിൽ ആവശ്യമായ സേവനങ്ങൾ സംജാതമാക്കുക, യുവാക്കളുടെ പ്രശ്നങ്ങൾക്കു പരിഹാരം കാണുക, പ്രാദേശിക വിഷയങ്ങളിൽ കൗൺസിൽ എടുക്കുന്ന നയങ്ങളെയും, പ്രധാന തീരുമാനങ്ങളെയും ക്രിയാത്മകമായി സ്വാധീനിക്കുക, സമൂഹത്തിൽ യുവജനതക്കായി ശബ്ദിക്കുക, കൗണ്സിലമാരുടെ പ്രവർത്തനങ്ങളിൽ സഹായിക്കുക അടക്കം ഇനി യൂത്ത് മേയർ എന്ന പദവിയിൽ ഡാരൻ പ്രിൻസ് എൻഫീൽഡ് ബോറോയിലെ യുവാക്കൾക്കിടയിൽ മുഖ്യ നേതൃത്വം വഹിക്കും.

എൻഫീൽഡിലെ യുവാക്കളുടെ താൽപ്പര്യങ്ങൾ രാഷ്ട്രീയനേതൃത്വത്തിലും, എൻഫീൽഡ് നിവാസികൾക്കിടയിലും, എൻഎച്ച്എസ് പോലുള്ള പൊതു സേവനമേഖലകളിലും ഇനി യുവജനതയെ പ്രതിനിധീകരിക്കുക ഈ മിടുക്കനായിരിക്കും. കൗൺസിൽ അസംബ്ലിയിലെ എല്ലാ പ്ലാനിങ്, അഡ്മിനിസ്‌ട്രേറ്റീവ് മേഖലകളിലും ഡാരൻ പങ്കെടുക്കും. പ്രാദേശിക യൂത്ത് ബജറ്റ് തയ്യാറാക്കുവാൻ സഹായിക്കുക, ചില സുപ്രധാന പരിപാടികളിൽ മേയർക്കൊപ്പം പങ്കു ചേരുക, ഫുൾ കൗൺസിൽ മീറ്റിംഗുകളിൽ പങ്കെടുക്കുക, പ്രാദേശികമായി തിരഞ്ഞെടുക്കുന്ന നല്ല ചാരിറ്റി പ്രവർത്തനത്തിൽ നേതൃത്വം വഹിക്കുക എന്നിവ ഉത്തരവാദിത്വങ്ങളിൽ പെടും. എന്നിരുന്നാലും വോട്ടിങ് അധികാരം ഉണ്ടായിരിക്കില്ല.
അദ്ധ്യാപകരുടെ താൽപ്പര്യവും പ്രോത്സാഹനവുമാണ് യൂത്ത് കൗൺസിലേക്കുള്ള തെരഞ്ഞെടുപ്പിൽ മത്സരാർത്ഥിയാകുവാൻ ഉള്ള പ്രചോദനം ഡാരന് ലഭിച്ചതെന്ന വസ്തുത തന്നെ ഡാരന്റെ അർഹമായ അംഗീകാരത്തിന്റെ സാക്ഷ്യപത്രമാണ്.

നാനാ മേഖലകളിൽ മികവ് പുലർത്തുന്ന ഡാരൻ, ജീവകാരുണ്യ പ്രവർത്തനങ്ങളിലും, ആല്മീയ കാര്യങ്ങളിലും സജീവമാണ്. ലണ്ടൻ എൻഫീൽഡ് ഡിസ്ട്രിക്ട് ഫുട്ബോൾ ടീം, ലിമിറ്റ്‌ലെസ് ഫുട്‌ബോൾ അക്കാദമി തുടങ്ങിയ ടീമുകളിലെ മികച്ച കളിക്കാരനും, താൻ പഠിക്കുന്ന ലാറ്റിമേർ സ്കൂളിലെ സ്പോർട്സ് ക്യാപ്റ്റനും, തായ്‌ക്വോണ്ടോ ബ്ളാക്ക് ബെൽറ്റ് ജേതാവുമാണ്. ഈ ചെറുപ്രായത്തിൽത്തന്നെ തായ്‌ക്വോണ്ടോ മത്സരങ്ങളിലെ നാഷണൽ അംഗീകൃത റഫറിയാണെന്നുള്ളതും ശ്രദ്ധേയമാണ്. കൊച്ചുകുട്ടികൾക്ക് തായ്‌ക്വോണ്ടോയിലും ഫുട്‌ബോളിലും പരിശീലനം നൽകുവാനും ഡാരൻ സമയം കണ്ടെത്താറുണ്ട്.
സ്കിറ്റുകൾ തയ്യാറാക്കി സംവിധാനം ചെയ്യാറുള്ള ഡാരൻ പഠനത്തിൽ സ്ഥിരതയാർന്ന ഉയർന്ന ഗ്രേഡ് കരസ്ഥമാക്കുന്നുണ്ട്. ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ ബൈബിൾ കലോത്സവത്തിൽ ഇംഗ്ലീഷ് പ്രസംഗത്തിനു നാഷണൽ ലെവൽ മത്സരത്തിൽ പലതവണയും പങ്കെടുത്തിട്ടുള്ള മിടുക്കൻ വാൽത്താംസ്‌റ്റോ ബ്ലെസ്സഡ് കുഞ്ഞച്ചൻ മിഷനിൽ സജീവമായി പങ്കെടുക്കാറുണ്ട്.
ഡാരന്റെ 10 വയസ്സുള്ള സഹോദരൻ അഡ്രിയാൻ പോൾ ഹസ്റ്റ് ഡ്രൈവ് പ്രൈമറി സ്കൂൾ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയാണ്. ജ്യേഷ്‌ഠനെ പിന്തുടരുന്ന അഡ്രിയാൻ പഠനത്തിലും,തായ് ക്വോണ്ട, ഫുട്ബാൾ എന്നിവയിലും ശ്രദ്ധേയമായ മുന്നേറ്റം നടത്തുന്നു.
ബാങ്കിങ് മേഖലയിൽ അസോസിയേറ്റ് ഡയറക്ടറായ പ്രിൻസ് പോളിന്റെയും, ക്ലിനിക്കൽ സർവീസ് മേധാവിയായ ജോമോൾ പോളിന്റെയും മകനാണ് ഡാരൻ. പ്രിൻസ് പോൾ മൂവാറ്റുപുഴ, ആനിക്കാട്ട് , വടക്കുംപാടം കുടുംബാംഗമാണ്. നോർത്ത് ലണ്ടനിൽ, എൻഫീൽഡിലാണ് ഇവരുടെ കുടുംബം താമസിക്കുന്നത്.
ബാംബോസ് ചാരലംബൗസ് (എംപി), ഡോറിസ് ജിയഗേ (മേയർ) തുടങ്ങി നിരവധി വ്യക്തികൾ ഡാരൻ പോളിനെ അഭിനന്ദിച്ചു.
ടോം ജോസ് തടിയംപാട്
അനുവിനുവേണ്ടി വയനാട് എം പി രാഹുൽ ഗാന്ധി ഇടപെട്ടു ബോഡി , നാട്ടിൽകൊണ്ടുപോകാൻ എംബസി പണം അനുവദിച്ചു. ലിവർപൂൾ സമൂഹം അനുവിന് ദുഃഖസാന്ദ്രമായ അന്തരീക്ഷത്തിൽ ഇന്നു വിടനൽകി
ഫെബ്രുവരി മാസം 12 നു മാഞ്ചസ്‌റ്റെർ ഹോസ്പിറ്റലിൽ അന്തരിച്ച വയനാട് കാട്ടിക്കുളം സ്വാദേശി അനു മാർട്ടിന്റെ മൃതശരീരം നാട്ടിൽ കൊണ്ടുപോയി സംസ്കരിക്കുന്നതിനു വേണ്ടി വരുന്ന ചിലവുകൾ മുഴുവൻ ഇന്ത്യൻ ഹൈക്കമ്മീഷൻ വഹിക്കാമെന്നു അനുവിന്റെ ഭർത്താവ് മാർട്ടിൻ വി ജോർജിനെ എംബസി അറിയിച്ചു .

അനു മരിച്ച ഉടൻ തന്നെ ഇടുക്കിയിലെ കോൺഗ്രസ് നേതാവ് എ പി ഉസ്‌മാനുമായി ബന്ധപ്പെട്ടു ഫോൺ നമ്പർ സംഘടിപ്പിച്ചു വയനാട് എം എൽ എ, ടി സിദ്ദിക്കുമായി ബന്ധപ്പെടുകയും സിദ്ദിഖ് മാർട്ടിനെ വിളിച്ചു സഹായം വാഗ്‌ദാനം ചെയ്യുകയും ചെയ്തിരുന്നു .പിന്നീട് മാർട്ടിൻ എംബസിക്കു അയച്ച മെയിൽ ലണ്ടനിലെ പ്രവാസി കോൺഗ്രെസ് നേതാവ് ഡോ. ജോഷി ജോസിനു അയച്ചു കൊടുക്കുകയും അദ്ദേഹം കെ.പി.സി.സി വൈസ് പ്രസിഡണ്ട് വി ടി ബൽറാമിന് അത് അയച്ചുകൊടുക്കുകയും അതിന്റെ അടിസ്ഥാനത്തിൽ രാഹുൽഗാന്ധിയുടെ ഓഫീസിൽ നിന്നും എംബസിക്കു അനുവിന്റെ ബോഡി നാട്ടിൽ കൊണ്ടുപോകാൻ സഹായിക്കണമെന്ന് നിർദേശിച്ചു കൊണ്ട് ലെറ്റർ അയക്കുകയും ചെയ്തു ,അതിനു ശേഷം എംബസി മാർട്ടിനുമായി ബന്ധപ്പെട്ടു വിവരങ്ങൾ ശേഖരിക്കുകയും പണം അനുവദിക്കുകയുമാണ് ചെയ്തത് .രാഹുൽ ഗാന്ധിയുടെ ലെറ്റർ ഇതോടൊപ്പം പ്രസിദ്ധീകരിക്കുന്നു .

മാർട്ടിന് ഈ വിഷമഘട്ടത്തിൽ ലെറ്റർ തയാറാക്കാനും മറ്റുസഹായങ്ങൾ നൽകുന്നതിനും മുൻപന്തിയിൽ നിന്നത് യുക്മ , ലിമ , ലിംകാ എന്നീ സംഘടനകളാണ് .നോർക്കയും ബോഡി നാട്ടിൽ കൊണ്ടുപോകാൻ സഹായിക്കണമെന്ന് അഭ്യർത്ഥിച്ചു എംബസിക്കു ലെറ്റർ അയച്ചിരുന്നു .
അനുവിന്റെ മുതശരീരം ഇന്നു ലെതർലൻഡ് ഔർ ലേഡി ഓഫ് ക്വീൻ ഓഫ് പീസ് പള്ളിയിൽ വച്ച് (22- 02-2023) അന്തിമ ഉപചാരം അർപ്പിച്ചു. ബിഷപ്പ് ജോസഫ് ശ്രാമ്പിക്കലിന്റെ നേതൃതത്തിൽ 6 അംഗ വൈദിക സംഘം ചടങ്ങുകൾക്കു നേതൃത്വം കൊടുത്തു വൈകുന്നേരം 5 മണിക്ക് ആരംഭിച്ച ചടങ്ങുകൾ 7 മണിക്ക് അവസാനിച്ചു . ചടങ്ങിന് നന്ദി അറിയിച്ചു കൊണ്ട് മാർട്ടിന്റെ കസിൻ സുനിൽ മാത്യു സംസാരിച്ചു സുനിലിന്റെ സംസാരത്തിൽ അനുവും മാർട്ടിനും കഴിഞ്ഞ മൂന്നുവർഷമായി .

അനുഭവിച്ച വേദനകൾ വിവരിച്ചിരുന്നു വലിയ ഒരുകൂട്ടം മലയാളികൾ ചടങ്ങിൽ പങ്കെടുത്തിരുന്നു
ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ, ലിവർപൂൾ മലയാളി അസോസിയേഷൻ,(ലിമ ) , യുക്മ , ലിംകാ ലിവർപൂൾ ക്നാനായ സമൂഹം എന്നിവർക്ക് വേണ്ടി ഭാരവാഹികൾ റീത്തുകൾ സമർപ്പിച്ചു.മൃതദേഹത്തെ ആദരിച്ചു
അനു, മാനന്തവാടി കാട്ടിക്കുന്ന് വടക്കേടത്ത് ശ്രീ വി.പി ജോർജ് & ഗ്രേസി ദമ്പതികളുടെ ഇരട്ടമക്കളിൽ ഒരാളാണ്.

കഴിഞ്ഞ മൂന്നു വർഷക്കാലമായിട്ട് ബ്ലഡ് ക്യാൻസർ രോഗബാധിതയായി ചികിത്സയിലായിരുന്നു . അനുവിന്റെ ചികിത്സയ്ക്കുവേണ്ടി ഒരു വലിയ തുക മാതാപിതാക്കൾ മുടക്കി ഉണ്ടായിരുന്ന സ്ഥലവും വീടും വിറ്റു വളരെ തകർന്ന സാമ്പത്തിക സ്ഥിതിയിൽ ആയിരുന്നു അനുവിന്റെ കുടുംബം എംബസിയുടെ ഈ സഹായം കുടുംബത്തിന് ഒരു വലിയ അനുഗ്രഹമായി മാറി .

അനു മാർട്ടിൻ ദമ്പതികൾക്ക് രണ്ട് പെൺമക്കളാണ് ആഞ്ജലീന (7) ഇസബെല്ല (3) ഇരുവരും നാട്ടിലാണ് . മൂന്ന് മാസങ്ങൾ മുമ്പ് മാത്രമാണ് മാർട്ടിൻ സ്റ്റാഫ് നേഴ്സായി ലിവർപൂളിലെത്തി ച്ചേർന്നത്. മാർട്ടിന് ഒട്ടേറെ കടമ്പകൾ കടന്നുപോയെങ്കിൽ മാത്രമേ ജോലി സ്ഥിരപ്പെട്ടു മുൻപോട്ടു പോകാൻ കഴിയു .
മാർട്ടിന്റെ കുടുംബത്തെ സഹായിക്കാൻ യുക്മ ,ലിമ ,ലിംകാ ,എന്നി സംഘടനയുടെ പേരിൽ ഫണ്ട് ശേഖരണം നടത്തുന്നുണ്ട്.

അനു ലിവർപൂളിൽ എത്തിയത്, മൂന്നു മാസം മുൻപ് നാട്ടിൽനിന്നും ലിവർപൂളിൽ എത്തിയ മാർട്ടിനെ കാണുന്നതിന് വേണ്ടിയാണു. ഞാൻ എല്ലാവരെയും കണ്ടു ചേട്ടായിയെക്കൂടി കാണണം എന്നാണ് അനു മാർട്ടിനോട് പറഞ്ഞത് . ബ്രിട്ടനിലെ ചികിത്സയിൽ വലിയ പ്രതീക്ഷയും അനുവിനുണ്ടായിരുന്നു ആ പ്രതീക്ഷയും തകർന്നു അനു ഈ ലോകത്തോട് വിടപറയുകയായിരുന്നു.
അനു ലിവർപൂളിലെ വീട്ടിൽ എത്തിയപ്പോൾ തന്നെ അസുഖം മൂർച്ഛിക്കുകയും പിന്നീട് മാഞ്ചസ്റ്റെർ ആശുപത്രിയിൽ എത്തി ഈ ലോകത്തോട് വിട പറയുകയായിരുന്നു. അനുവിന്റെ ബോഡി വെള്ളിയാഴ്ച ബാംഗ്ലൂരിൽ എത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്.


