Latest News

തിരുവനന്തപുരം: തിരുവനന്തപുരം: നഗരത്തെ ഞെട്ടിച്ച് പട്ടാപ്പകല്‍ വീണ്ടും അരുംകൊല. തമ്പാനൂരില്‍ ഹോട്ടലില്‍ കയറി റിസപ്ഷനിസ്റ്റിനെ വെട്ടിക്കൊന്നു. ഹോട്ടല്‍ സിറ്റി ടവറിലെ റിസപ്ഷനിസ്റ്റ് അയ്യപ്പനാണ് (34) കൊല്ലപ്പെട്ടത്. തമിഴ്‌നാട് സ്വദേശിയാണ് അയ്യപ്പന്‍. ബൈക്കിലെത്തിയ അക്രമിയാണ് അയ്യപ്പനെ വെട്ടിയത്.

ഹോട്ടല്‍ റിസപ്ഷനിലെ കസേരയില്‍ ഇരിക്കുകയായിരുന്നു അയ്യപ്പന്‍. റിസപ്ഷനില്‍ ഇരുന്ന അയ്യപ്പ​െ​ന്‍റ അടുത്തേക്ക് ബൈക്കില്‍ എത്തിയ യുവാവ് റിസപ്ഷനില്‍ എത്തി അയ്യപ്പ​െ​ന്‍റ കഴുത്തില്‍ പിടിച്ചു കൈയില്‍ കരുതിയിരുുന്ന വെട്ടുക്കത്തിക്കൊണ്ടു വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ബൈക്ക് ഹോട്ടലിന് പുറത്ത് വെച്ച ശേഷം വെട്ടുകത്തിയുമായി അക്രമി അകത്തേക്ക് പ്രവേശിക്കുന്നതും കൊല്ലണമെന്ന ഉദ്ദേശത്തോടെ കഴുത്ത് പിടിച്ചുവെച്ച് ആവര്‍ത്തിച്ച് വെട്ടുന്നതും സിസിടിവി ദൃശ്യങ്ങളില്‍ കാണാം. ആക്രമണത്തിനു ശേഷം പ്രതി രക്ഷപ്പെട്ടു. ആക്രമണത്തിനുള്ള കാരണം വ്യക്തമല്ല. ഇയാള്‍ക്കായി പോലീസ് തിരച്ചില്‍ നടക്കുകയാണ്.

ഈ സമയത്ത് അയ്യപ്പനും റൂം ബോയ് ആയി ജോലി നോക്കുന്ന മറ്റൊരു ജീവനക്കാരനും മാത്രമാണ് ഇവിടെ ഉണ്ടായിരുന്നത്.റൂം ബോയ് പിന്‍ഭാഗത്തേക്ക് പോയി മടങ്ങിയെത്തിയപ്പോള്‍ കണ്ടത് ചോരയില്‍ കുളിച്ച് കിടക്കുന്ന അയ്യപ്പനെയാണ്കണ്ടത്.ഹോട്ടല്‍ ഉടമകളുടെ അകന്ന ബന്ധു കൂടിയാണ് അയ്യപ്പന്‍.മൂന്ന് വര്‍ഷത്തോളമായി ഇവിടെ ജോലി ചെയ്യുന്നയാളാണ് അയ്യപ്പന്‍ ലോക്ഡൗണിന് ശേഷം കുറച്ച് നാളുകള്‍ക്ക് മുന്‍പാണ് വീണ്ടും ജോലിയില്‍ പ്രവേശിച്ചത്.എന്തെങ്കിലും പ്രശ്മുള്ളതായി അയ്യപ്പന്‍ തന്നോടോ ഭര്‍ത്താവിനോടോ പറഞ്ഞിരുന്നില്ലെന്നും അത്തരത്തിലൊന്നും തങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നില്ലെന്നും ഹോട്ടല്‍ ഉടമ പറഞ്ഞു.പ്രതിക്കായി പോലീസ് തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.

തിരുവനന്തപുരത്ത് അടുത്തകാലത്ത് ഇത്തരം അക്രമങ്ങള്‍ വര്‍ധിച്ചുവരികയാണ്. അമ്പലമുക്കിലെ കാര്‍ഷിക നഴ്‌സറിയില്‍ കയറി മോഷ്ടാവായ കൊടുംകുറ്റവാളി ജീവനക്കാരിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയത് അടുത്തനാളിനാണ്. ഗുണ്ടകള്‍ യുവാവിനെ കൊലപ്പെടുത്തി കാല്‍വെട്ടിമാറ്റി റോഡിലൂടെ പ്രദര്‍ശിപ്പിച്ചതും തലസ്ഥാന നഗരത്തിലാണ്.

കാരൂർ സോമൻ

കേരള സംസ്കാരത്തിന് ഏൽക്കുന്ന അപമാനമാണ് മനുഷ്യത്വരഹിതമായ കേരളത്തിലെ കൊലപാതകങ്ങൾ. ഇത് ലോകം കണ്ടുകൊണ്ടിരിക്കുന്ന ഹിംസയാണ്. കണ്ണൂരിലെ ഒരു മൽസ്യ തൊഴിലാളിയുടെ കാൽ വെട്ടിമാറ്റികൊണ്ട് ക്രൂരന്മാരായ ഭീകരർ കേരളത്തെ ഉത്കണ്ഠയുടെ മുൾമുനയിൽ നിർത്തിയ കാഴ്ചയാണ് ലോകം കണ്ടത്. മനുഷ്യമനസ്സിന്റ മാധുര്യമറിയാത്ത രാഷ്ട്രീയ വർഗ്ഗിയ നാട്ടുഭ്രാന്തന്മാർ മനുഷ്യരെ ക്രൂരമായി കൊല്ലുന്നു. മനുഷ്യർ മനുഷ്യനെ കൊന്നൊടുക്കുന്നത് വിദേശ മലയാളികൾ പേടിസ്വപ്നം പോലെ കാണുന്നു. കേരളത്തിൽ നിന്ന് യുവതി യുവാക്കൾ പാലായനം ചെയ്തുകൊണ്ടിരിക്കുന്നതിന്റ പ്രധാന കാരണം രാഷ്ട്രീയ വർഗ്ഗിയ അസമത്വവും ഒറ്റപ്പെടലുമാണ്. കഷ്ടപ്പെട്ട് പടിക്കുന്നവന് തൊഴിൽ ലഭിക്കുന്നില്ല. അത് പലരും വീതം വെക്കുന്നു. സാഹിത്യ രംഗത്തും ഈ അനീതി തുടരുന്നു. അഴിമതിയും അനീതിയും അക്രമവും കൊലപാതകങ്ങളും നിലനിൽപ്പിന്റെ അടിത്തറയാക്കുന്നു. ഈ കൂട്ടരുടെ അടിത്തറയിളക്കാൻ, ആട്ടിയോടിക്കാൻ എഴുത്തുകാരൻപോലും മുന്നോട്ട് വരുന്നില്ല. അവർക്ക് തൻകാര്യം വൻകാര്യമാണ്. മലയാളികൾ പാർക്കുന്ന ഗൾഫ്, വികസിത രാജ്യങ്ങളിൽ ആരും ഇങ്ങനെ രാഷ്ട്രീയ കൊലപാതകങ്ങൾ നടത്തുന്നത് കാണാറില്ല. ജാതി മത അസഹിഷ്ണത നടത്തുന്നില്ല. മറ്റൊരാളിന്റ ജീവൻ നഷ്ടപ്പെടുത്തുന്നവനെ പ്രഹരിക്കുക, ഇരുമ്പഴിക്കുള്ളിലാക്കുകയല്ല വേണ്ടത് കതിർകറ്റപോലെ ചവുട്ടിമെതിച്ചു് ജീവനെടുക്കണം. കൊല്ലുന്നവൻ കൊല്ലപ്പെടണം. അതാണ് മനുഷ്യ നീതി. അതിന് ഉദാത്തമായ ഉദാഹരങ്ങളാണ് ഗൾഫ് , വികസിത രാജ്യങ്ങൾ. അതിനാൽ അവിടെ കുറ്റവാളികളുടെ എണ്ണം കുറയുന്നു.

സമൂഹത്തെ ചുഷണം ചെയ്യുന്ന ബൂർഷ്വ ഫ്യൂഡൽ വർഗ്ഗിയ വാദികളുടെ ശിരസ്സുകൾ അരിഞ്ഞുവീഴ്ത്തുകയല്ല ഇവർ ചെയ്യുന്നത് പാവങ്ങളുടെ ശിരസ്സും കൈയ്യും കാലുകളും ആർക്ക് വേണ്ടിയോ ഈ കാട്ടു മൃഗങ്ങൾ വെട്ടി മാറ്റുന്നു. ഇരുട്ടിന്റെ പ്രവർത്തികൾക്കതിരെ പൊരുതേണ്ട മനുഷ്യർ ഇരുളിന്റെ മറവിൽ വന്യമൃഗങ്ങളെപോലെ പാവങ്ങളെ പതിയിരുന്ന് വെട്ടിക്കൊല്ലുന്നു. ഒരു ജീവനെ രക്ഷിക്കാൻ കഴിയാത്തവർ ആ ദുരന്തത്തിന് സാക്ഷികളായിട്ടല്ല വരേണ്ടത് അതിലുപരി രാഷ്ട്രീയ ജാതിക്കോമരങ്ങളെ സമൂഹത്തിൽ നിന്ന് പിഴുതെറിയാൻ രംഗത്ത് വരണം. ഏത് പ്രത്യയ ശാസ്ത്രമാണെങ്കിലും ഏത് രാഷ്ട്രീയമാണെങ്കിലും ഒരാളോട് വൈര്യമുണ്ടെങ്കിൽ ക്രൂരമായി ഒരാളെ കൊല്ലുകയാണോ വേണ്ടത്? ഇവർ പ്രാർത്ഥിക്കാൻ പോകുന്ന ദേവാലയ ദൈവങ്ങൾക്ക് ഈ കപട വിശ്വാസികളെ തിരിച്ചറിയില്ല എന്നാണോ?

ഇവർ സമൂഹത്തിലെ വിഷ വിത്തുകളാണ്. വെട്ടിനശ്ശിപ്പിക്കണം, സമൂഹത്തിൽ വെറുപ്പും ഭീതിയും അസഹിഷ്ണതയും വളർത്തുന്നവരുടെ ഉദ്ദേശം അധികാരമോഹമാണ്. ഈ കൊല്ലുന്നവനെയും ഒരമ്മ പ്രസവിച്ചതല്ലേ? കൊല്ലപ്പെട്ടവന്റെ അമ്മ, അച്ഛൻ, സഹോദര സഹോദരി, ഭാര്യ, കുഞ്ഞിന്റെ നേർക്ക് ആർക്കാണ് സ്വാന്തനം ചൊരിയാൻ കഴിയുക? കുറെ ലക്ഷങ്ങൾ കൊടുത്താൽ തീരുന്നതാണോ ആ തീരാദുഃഖം. ഈ ചീഞ്ഞളിഞ്ഞ മനസ്സുമായി ജീവിക്കുന്ന സാമൂഹ്യദ്രോഹികളെ മരവിച്ച മനസ്സോടെ മാത്രമല്ല കാട്ടുമൃഗങ്ങളായിട്ടേ മനുഷ്യർക്ക് കാണാൻ സാധിക്കു. ആധുനിക കേരളത്തിന്റ സാംസ്കാരിക സാമൂഹ്യ ബോധം പഠിപ്പിക്കുന്നത് ജനാധിപത്വ സുരക്ഷയെക്കാൾ ബൂർഷ്വ മുതലാളി വർഗ്ഗിയവാദികളുടെ രക്ഷയാണ്. നമ്മുടെ നിയമസംഹിതയുടെ അഭാവമാണ് കുറ്റകൃത്യങ്ങൾ ആവർത്തിക്കപ്പെടുന്നത്. ഇതിന്റെ തലപ്പത്തിരിക്കുന്നവർ അറിയേണ്ടത് ഭീതിജനകമായ വിധം കേരളം മൃഗീയതയിലേക്ക് പോയ്‌കൊണ്ടിരിക്കുന്നു. കൊല്ലുന്നവനും ചാകുന്നവനും കൊടുക്കുന്ന കപട വീരപരിവേഷം എന്നാണ് അവസാനിക്കുക?

കേരളത്തിലെ മത രാഷ്ട്രീയ ഗുണ്ടകൾ പാവങ്ങളെ കശാപ്പ് ചെയ്യുന്നത് കേരളത്തിന്റെ ദുഃഖ ദുരിതങ്ങൾ മാറ്റാനല്ല. അവരുടെ മടിശീല കനക്കാനും ഇവർ വഴി ബൂർഷ്വ മുതലാളിത്വ വർഗ്ഗിയ രാഷ്ട്രീയ വാഴ്ച നിലനിർത്താനുമാണ്. സത്യത്തിൽ ഇതൊക്കെ വെളിപ്പെടുത്തുന്നത് രാഷ്ട്രീയ ശൂന്യതയാണ്. ധർമമല്ല അധർമമാണ്. പാവങ്ങളെ കൊന്നൊടുക്കുന്നവർ മത തീവ്രവാദികളോ ഭീകരരോ? ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ രാഷ്ട്രീയ പാർട്ടികൾ പരസ്പരം പഴിചാരിയും പോർവിളി നടത്തി റീത്തുവെച്ചു് വിലപിച്ചിട്ട് കാര്യമില്ല. ഈ ഭീകര ഗുണ്ടകളുടെ മടിശീല കനപ്പിക്കാതെ, ജയിലിൽ സുഖ വാസ ജീവിതം കൊടുക്കാതെ കഴുമരത്തിലെത്തിക്കണം. രാഷ്ട്രീയ ലാഭമുണ്ടാക്കേണ്ടത് കൊലപാതക രാഷ്ട്രീയത്തിലൂടെയല്ല. ഇന്ത്യയിലെ പാവങ്ങൾ നിത്യവും ഭയത്തിലും ഭീഷണിയിലും കഴിയുന്നു. ദേശീയതലത്തിൽ നമ്മൾ വിദ്യയിലും, സാമ്പത്തിക സാംസ്കാരിക മേഖലകളിലും വളർന്നവരെന്ന് മേനി നടിക്കുമ്പോൾ കൊലപാതക ആയുധ പരിശീലനവും വിജയകരമായി തുടരുന്നത് മറക്കരുത്. ആരാണ് ഈ ഗുണ്ടകളെ തീറ്റിപോറ്റുന്നത്? ഈ മത രാഷ്ട്രീയ ഗുണ്ടകളെ നേരിടാൻ കരുത്തുള്ള ഒരു പാർട്ടി ഭരിക്കുമ്പോൾ എന്തുകൊണ്ട് ഇവർ അഴിഞ്ഞാടുന്നു? നിരപരാധികളെ കൊന്നൊടുക്കുന്ന മതരാഷ്ട്രീയ ഭ്രാന്തന്മാരെ ഭീകരരായി മുദ്രകുത്തുകയാണ് വേണ്ടത്. സഹജീവികളെ സമഭാവനയോടെ കാണാൻ കഴിയാത്ത കാരണം ഇവർ ഇന്നും കാളവണ്ടിയുഗത്തിൽ ജീവിക്കുന്നതാണ്. തലച്ചോറിൽ പൂപ്പലും പായലും പിടിച്ച ഇവർ വർഗ്ഗിയ ബൂർഷ്വ മുതലാളിമാർ പണിതുയർത്തിയ ഏകാന്തതയുടെ തടവറയിൽ സുഖിച്ചും പൂജാദ്രവ്യങ്ങളിൽ ഉല്ലസിച്ചും ഭ്രാന്തന്മാരെപോലെ കയ്യിൽ കത്തിയുമായി ജീവിക്കുന്നു. കാലം പുരോഗതി പ്രാപിച്ചിട്ടും കൊറോണ ദൈവം ശിക്ഷിച്ചിട്ടും അവരുടെ മനസ്സിൽ ജാതി- മത- രാഷ്ട്രീയ അന്ധതയും വക്രതയുമാണുള്ളത്. സ്‌നേഹത്തിന്റ നീലാകാശം ഇവർ കണ്ടിട്ടില്ല. ആ നിലാവെളിച്ചത്തെ സ്വന്തമാക്കണമെങ്കിൽ നല്ല പുസ്തകങ്ങൾ വായിക്കണം. കേരള ജനതയുടെ മത മൈത്രിയും മനുഷ്യത്വവും വിവേകവും നഷ്ടപ്പെടുന്നുണ്ടോ?

ഇന്ത്യയിലും കേരളത്തിലും കുറെ മനുഷ്യരിൽ കാണുന്നത് ഏതെങ്കിലും ഒരു തത്വ ശാസ്ത്രത്തിൽ അല്ലെങ്കിൽ വിശ്വാസത്തിൽ അകപ്പെട്ടാൽ സ്വയം ചിന്തിക്കുന്നത് ആദർശവാദികൾ, ഈശ്വര വിശ്വാസികൾ എന്നൊക്കെയാണ്. ഇതെല്ലം തെളിയിക്കുന്നത് അറിവിന്റെ അല്പത്വമാണ്. അറിവുള്ളവർ ആഴത്തിൽ ചിന്തിക്കുന്നവരാണ്. അവർ അന്ധ വിശ്വാസികളല്ല. ആത്മാവിനെ അറിയുന്നവർക്ക് ഒരാളെ വേദനിപ്പിക്കാനോ കൊല്ലാനോ സാധിക്കില്ല. ജാതി മത കൊലപാതകങ്ങൾ ആത്മീയ ദുരന്തമാണ്. ഈ കൂട്ടർക്ക് ഈശ്വരൻ എന്ന വാക്ക് ഉച്ചരിക്കാൻ സാധിക്കുമോ? ഈ സാമൂഹ്യ വൈകൃതമുള്ളവരാണ് ഭീകരരും കൊലയാളികളുമായി മാറുന്നത്. ഇവരെ പരിശീലിപ്പിക്കുന്നവർക്കാണ് മാനസിക ചികിത്സ ആദ്യമായി കൊടുക്കേണ്ടത്. ഇങ്ങനെ കേരളത്തിലെ മത – രാഷ്ട്രീയ പ്രവർത്തകരിൽ പലരും അധികാരഭ്രാന്തിൽ മനോരോഗികളായി മാറുന്നുണ്ട്. ഇത്തരത്തിൽ രാഷ്ട്രീയ തിമിരം പിടിച്ചവരും കപട പുണ്യവാളന്മാരും കുടി ഊതിവീർപ്പിച്ചെടുക്കുന്ന ഈ പൈശാചിക ഗുണ്ടകളെ സർവ്വശക്തിയുമെടുത്തു തോൽപ്പിക്കാൻ ജനങ്ങൾ മുന്നിട്ടിറങ്ങണം. ഏത് രാഷ്ട്രീയ പാർട്ടിയായാലും കൊല്ലപ്പെടുന്നവന്റെ വീട്ടിൽ കണ്ണീരും വീർപ്പുമുട്ടലുകളുമാണ്. ഈ മൃഗീയ വേട്ടയിലുടെ ഒരു കുടുംബത്തെ തകർത്തെറിയുകയാണ്. ഈ കൊടും ക്രൂരത എത്രനാൾ കേരളം കണ്ടിരിക്കും? രാഷ്ട്രീയക്കാർക്ക് പിരിവ് കൊടുത്തില്ലെങ്കിൽ അവരെ അപകീർത്തിപ്പെടുത്തുക, വീടിന് കല്ലെറിയുക, വ്യക്തിഹത്യ നടത്തുക ഇതൊന്നും രാഷ്ട്രീയ പ്രവർത്തനമല്ല. അക്രമ വർഗ്ഗിയ രാഷ്ട്രീയമാണ്. മത രാഷ്ട്രീയ വർഗ്ഗിയ വിഢിത്വങ്ങൾ കേരളത്തിലെ ഓരോ വാർഡിലും നിലനിൽക്കുന്നു. ഇവരുടെയുള്ളിലെ മൃഗപ്രക്ർതിയെ തുറന്നുകാട്ടുന്നു. കൊലക്കത്തിക്ക് ഏറ്റവും കൂടുതൽ ഇരയായിട്ടുള്ളത് കേരളത്തിലെ പാവങ്ങളാണ്. ദാരിദ്യ്രവും പട്ടിണിയും നേരിടുന്നവരെ കൊല്ലുക കാടത്വമാണ്. കാലം നിങ്ങൾക്ക് മാപ്പ് തരില്ല. ഇന്നത്തെ സാമൂഹ്യ സംവിധാനം ലജ്ജയോ സങ്കോചമോയില്ലാതെ നിഷ്ടുരരും കഠോരചിത്തരുമാകുന്നതെന്താണ്?

മക്കളെ രാഷ്ട്രീയ പ്രവർത്തിന് വിടുന്നവർ കാക്കക്കൊപ്പം കഴുകനുണ്ടെന്നും തിരിച്ചറിയുക. കാക്കയെപോലെ കൂട്ടംകൂടി അലറിവിളിച്ചു് നടക്കുമ്പോൾ ഒപ്പം നടക്കുന്ന, പറന്നുവരുന്ന കഴുകൻ കൊത്തിവലിക്കുമെന്ന് ആർക്കുമറിയില്ല. അധികാര ലഹരിയിൽ കഴിയുന്നവർക്ക് ശ്മശാന മണ്ണും, ശവകുടിരങ്ങളും, ഒരു പിടി ചാമ്പലും ആവശ്യമാണ്. അധികാരത്തിലുള്ളവർ, ക്രുരത ചെയ്യുന്നവർ കണ്ണുനീർ വാർക്കുന്നില്ല. മഞ്ഞുതുള്ളികൾ പോലെ കണ്ണുനീർ വാർക്കുന്നത് ജീവൻ പോയവരുടെ ബന്ധുക്കളാണ്. ആ കണ്ണുനീരിന്റെയും ചുടുചോരയുടേയും ശിക്ഷ അവരുടെ തലമുറകൾ ഏറ്റുവാങ്ങുമെന്ന് അധികാരമെത്തയിൽ പൂത്തുലഞ്ഞു കിടക്കുന്നവർ തിരിച്ചറിയുന്നില്ല. ഭയാനകമായ കൊലപാതകങ്ങൾ കണ്ടിട്ടും മരവിച്ചുകൊണ്ടിരിക്കുന്ന നമ്മുടെ പ്രതികരണശേഷി പ്രതിഷേധിക്കാൻ ഉപയോഗിക്കുക. കേരളത്തിലെ രാഷ്ട്രീയ വീരന്മാരുടെ, മത പുണ്യവാളന്മാരുടെ നാട്ടിൽ ആരും ജീവൻ ബലികഴിക്കാതിരിക്കട്ടെ.

മലേഷ്യൻ എയർലൈൻസിന്റെ എംഎച്ച് 370 വിമാനം കാണാതായത് പിന്നിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ . വിമാനം കാണാതായതിന് പിന്നിൽ പൈലറ്റിന്റെ ആത്മഹത്യ ശ്രമമാണെന്നും കൂടാതെ കൊലപാതക ഗൂഢാലോചനയുമാണെന്ന് ഉന്നത ഏവിയേഷൻ ചീഫ് ഫ്ളൈറ്റ് സേഫ്റ്റി ഓഫീസറും റിട്ടയേർഡ് പൈലറ്റുമായ ജോൺ കോക്സ് പറഞ്ഞു. യു.കെയിൽ പ്രവർത്തിക്കുന്ന സ്കൈ ന്യൂസ് എന്ന മാധ്യമത്തിൽ വന്ന എംഎച്ച് 370 എന്ന ഡോക്യുമെന്ററിയിലാണ് അദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

വിമാനം കാണാതായതിന് പിന്നിൽ പല തരത്തിലുള്ള ദുരൂഹത നിലനിൽക്കുന്നുണ്ടെന്നും വിമാന പാതയെ കുറിച്ച് വിദഗ്ദ്ധമായ അറിവും കഴിവുമുള്ള ഒരാൾക്ക് മാത്രമേ വിമാന പാതയിലൂടെ സഞ്ചരിക്കാൻ കഴിയൂ എന്നും വിമാന പാത തെറ്റായ ദിശയിലേക്ക് പോകാനുള്ളതിന്റെ ഉത്തരവാദി പൈലറ്റും ഫസ്റ്റ് ഓഫീസറുമാണെന്നും ഇക്കാരണങ്ങൾ കൊണ്ട് ഇവരെ സംശയിക്കാൻ കാരണമായി എന്നും ജോൺ കോക്സ് പറഞ്ഞു. ഇതേ ഡോക്യുനെന്ററിയിൽ കനേഡിയൻ ഏവിയേഷൻ ക്രാഷ് ഇൻവെസ്റ്റിഗേറ്ററായ ലാറി വാൻസിന്റെ അഭിപ്രായത്തിൽ ഇതിന് പിന്നിലുള്ളത് ഒരു ക്രിമിനൽ പ്രവൃത്തിയാണെന്നും വിമാനം മനഃപൂർവം ഉപേക്ഷിച്ചതാണെന്നുമാണ്.

2014 മാർച്ച് എട്ടിന് 239 പേരുമായി ഇന്ത്യൻ മഹാസമുദ്രത്തിന് മുകളിലൂടെ സഞ്ചരിച്ച മലേഷ്യൻ എയർലൈൻസ് വിമാനം പെട്ടന്ന് കാണാതാവുകയായിരുന്നു. വിമാനത്തിന്റെ തിരോധാനവുമായി ബന്ധപ്പെട്ട് പല തരത്തിലുള്ള സംശയങ്ങളാണ് പലരും ഉന്നയിച്ചിരുന്നത്. മെക്കാനിക്കൽ തകാറു മൂലമാണെന്നും സമുദ്രത്തിലേക്ക് പതിച്ചതാണെന്നും തുടങ്ങിയ അഭ്യൂഹങ്ങളും ഉണ്ടായിരുന്നു. എന്നാൽ യാത്രാ വിമാനം തകർന്നതിന്റെ കാരണം വ്യോമയാനത്തിന്റെ ഏറ്റവും വലിയ രഹസ്യങ്ങളിലൊന്നായി ഇപ്പോഴും തുടരുന്നു എന്നാണ് വാർത്താമാധ്യമങ്ങൾ പറയുന്നത്. ഈ സാഹചര്യത്തിലാണ് ഇത്തരത്തിലുള്ള പുതിയ വെളിപ്പെടുത്തൽ ഉണ്ടായിരിക്കുന്നത്.

യുക്രെയ്നെതിരെ റഷ്യ തുടങ്ങിയ യുദ്ധത്തിൽ ഇരുഭാഗത്തും മരണസംഖ്യ ഉയർന്നു തുടങ്ങി. രാജ്യത്ത് അതിക്രമിച്ച് കടന്ന 50 റഷ്യൻ സൈനികരെ കൊലപ്പെടുത്തിയതായി യുക്രെയ്ൻ അധികൃതർ അറിയിച്ചു. സൈനികരും പൗരൻമാരുമടക്കം 50ഓളം യുക്രെയ്ൻ സ്വദേശികളും കൊല്ലപ്പെട്ടു.

തലസ്ഥാനമായ കിയവ് അടക്കം പ്രധാന നഗരങ്ങളിൽ ശക്തമായ ആക്രമണമാണ് റഷ്യ അഴിച്ചുവിടുന്നത്. വ്യോമാക്രമണത്തിന് പിന്നാലെ റഷ്യൻ കരസേനയും അതിർത്തി ഭേദിച്ച് യുക്രെയ്നിൽ പ്രവേശിച്ചു. യുക്രെയ്നിന്‍റെ കര, നാവിക, വ്യോമ കേന്ദ്രങ്ങളിലാണ് കനത്ത ആക്രമണം നടത്തിയത്.

വടക്ക് ബെലറൂസ്, തെക്ക് ഒഡേസ, കിഴക്ക് ഡോൺബാസ് എന്നീ അതിർത്തികൾ വഴിയും കരിങ്കടൽ വഴിയുമാണ് ആക്രമണം. കിയവ് കൂടാതെ യുക്രെയ്നിലെ വടക്ക് കിഴക്ക് ഭാഗത്തെ വലിയ നഗരമായ കർക്കീവ്, ക്രമറ്റോസ്, ഡിപ്രോ, മരിയ പോൾ, ഒഡേസ, സെപോർസിയ എന്നിവിടങ്ങളിൽ വ്യോമാക്രമണം നടന്നതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

കിയവിലെ രാജ്യാന്തര വിമനത്താവളത്തിന് 25 കിലോമീറ്റർ അകലെ കിഴക്കൻ ഭാഗത്ത് ബോറിസ്പിലാണ് സ്ഫോടനം നടന്നത്. കിഴക്കൻ നഗരമായ ക്രമറ്റോസിലെ പാർപ്പിട സമുച്ചയം അടക്കം രണ്ടിടത്തും തുറമുഖ നഗരമായ ഒഡേസയിലും സ്ഫോടനങ്ങളുണ്ടായെന്നാണ് റിപ്പോർട്ട്.

റഷ്യൻ ആക്രമണത്തിന് പിന്നാലെ യുക്രെയ്നിൽ പ്ര​സി​ഡ​ന്‍റ് വൊളോദിമിർ സെ​ല​ൻ​സ്കി പട്ടാളനിയമം പ്രഖ്യാപിച്ചു. ജനങ്ങൾ വീടിന് പുറത്തിറങ്ങരുതെന്നും പരിഭ്രാന്തരാകേണ്ടെന്നും സെ​ല​ൻ​സ്കി അറിയിച്ചു.

യുക്രെയ്നെതിരെ കര, വ്യോമ സൈനിക നടപടികൾക്ക് റഷ്യൻ പ്രസിഡന്‍റ് വ്ലാദിമിർ പുടിൻ ഉത്തരവിടുകയായിരുന്നു. സൈന്യത്തെ തടയാൻ ശ്രമിക്കുന്നവർക്ക് ചുട്ട മറുപടി കൊടുക്കുമെന്നും എന്തിനും തയാറാണെന്നും പുടിൻ പ്രഖ്യാപിച്ചു. ഔദ്യോഗിക ടെലിവിഷനിലൂടെയായിരുന്നു പുടിന്‍റെ പ്രഖ്യാപനം.

യുക്രെയ്നിലെ ഡോൺബാസ് മേഖലയിലേക്ക് കടക്കാനാണ് സൈന്യത്തിന് റഷ്യ നിർദേശം നൽകിയത്. ഇടപെടാൻ ശ്രമിക്കുന്ന മറ്റ് രാജ്യങ്ങൾക്ക് ഇതുവരെ കാണാത്ത തിരിച്ചടി ഉണ്ടാകുമെന്ന് പുടിൻ മുന്നറിയിപ്പ് നൽകി. രക്തച്ചൊരിച്ചിൽ ഒഴിവാക്കാൻ യുക്രെയ്ൻ സൈനികരോട് ആയുധംവെച്ച് കീഴടങ്ങാൻ പുടിൻ ആവശ്യപ്പെട്ടു. രാജ്യത്തിന് പുറത്ത് സൈനിക വിന്യാസം നടത്താൻ കഴിഞ്ഞ ദിവസം റഷ്യൻ പാർലമെന്‍റ് പുടിന് അനുമതി നൽകിയിരുന്നു.

റഷ്യൻ സൈന്യം യുക്രെയ്ൻ അതിർത്തിയിലേക്ക് കൂടുതൽ അടുത്ത സാഹചര്യത്തിൽ പ്ര​സി​ഡ​ന്‍റ് വൊളോദിമിർ സെ​ല​ൻ​സ്കി രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. റഷ്യൻ സൈന്യത്തെ സർവശക്തിയുമെടുത്ത് പ്രതിരോധിക്കുമെന്ന് വൊളോദിമിർ സെ​ല​ൻ​സ്കി മുന്നറിയിപ്പ് നൽകി. രണ്ട് ലക്ഷത്തോളം വരുന്ന റിസർവ് സൈനികർ സൈനിക സേവനത്തിനായി തയാറായിരിക്കണമെന്ന് സെ​ല​ൻ​സ്കി നിർദേശം നൽകി. 18-60 പ്രാ​യ​ക്കാ​രോ​ട് സൈ​ന്യ​ത്തി​ൽ ചേ​രാ​നും പ്രസിഡന്‍റ് ആവശ്യപ്പെട്ടു.

അതേസമയം, കിഴക്കൻ യുക്രെയ്നിലെ വിമാനത്താവളങ്ങളുടെ പ്രവർത്തനങ്ങൾ സർക്കാർ താൽകാലികമായി നിർത്തിവെച്ചു. ചില വ്യോമപാതകൾ വഴിയുള്ള യാത്ര അപകടകരമായ സാഹചര്യത്തിലാണ് യുക്രെയ്ൻ അധികൃതരുടെ നടപടി.

അതിനിടെ, യുക്രെയ്നിന്‍റെ ഔദ്യോഗിക വെബ്സൈറ്റുകൾക്ക് നേരെ സൈബർ ആക്രമണം നടന്നു. പാർലമെന്‍റ്, മറ്റ് സർക്കാർ സ്ഥാപനങ്ങൾ, ബാങ്കുകൾ എന്നിവയുടെ വെബ്സൈറ്റുകൾക്ക് നേരെയാണ് ആക്രമണമുണ്ടായത്. സൈബർ ആക്രമണത്തിന് പിന്നിൽ ആരാണെന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ല.

അതേസമയം, യുക്രെയ്ൻ ഐക്യരാഷ്ട്ര സഭയുടെയും ലോക രാജ്യങ്ങളുടെയും സഹായം തേടി. മാനുഷിക പരിഗണനവെച്ച് റഷ്യ യുദ്ധം അവസാനിപ്പിക്കണമെന്ന് യു.എൻ രക്ഷാസമിതിയുടെ അടിയന്തര യോഗത്തിൽ സെക്രട്ടറി ജനറൽ അന്‍റോണിയോ ഗുട്ടറാസ് ആവശ്യപ്പെട്ടു.

നടി കീര്‍ത്തി സുരേഷിനെതിരെ വിമര്‍ശനങ്ങളുമായി നിര്‍മ്മാതാക്കള്‍. മഹേഷ് ബാബുവിന്റെ പുതിയ ചിത്രം സര്‍ക്കാരു വാരി പാട്ടയാണ് കീര്‍ത്തിയുടെതായി റിലീസിന് ഒരുങ്ങുന്നത്. ചിത്രത്തിന്റെ നിര്‍മ്മാതാക്കളാണ് നടിക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്.

കീര്‍ത്തി മഹേഷ് ബാബുവിന് ചേര്‍ന്ന നായികയല്ല എന്നാണ് വിമര്‍ശനം. കഴിഞ്ഞ ദിവസമാണ് ചിത്രത്തിലെ ‘ഗാന്ധാരി’ എന്ന ഗാനം പുറത്തു വന്നത്. ഈ മ്യൂസിക് വീഡിയോയ്ക്ക് തീരെ നിലവാരമില്ലെന്നും ഇത് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരെ ചൊടിപ്പിച്ചിരിക്കുകയാണ് എന്ന റിപ്പോര്‍ട്ടുകളാണ് പുറത്തു വരുന്നത്.

മ്യൂസിക് വീഡിയോയ്ക്ക് തീരെ പ്രൊഡക്ഷന്‍ ക്വാളിറ്റിയില്ലെന്നും താരത്തിന്റെ ലുക്കടക്കം പക്വതയില്ലാത്തത് ആണെന്നുമാണ് വീഡിയോയ്ക്കെതിരെ ഉയരുന്ന വിമര്‍ശനം. എന്നാല്‍ ഒരു വിഭാഗം ആളുകള്‍ വീഡിയോയ്ക്കും കീര്‍ത്തിയുടെ പ്രകടനത്തിനും കയ്യടിക്കുന്നുണ്ട്. ഇതിനിടെയാണ് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ക്ക് വീഡിയോ ഇഷ്ടമായില്ലെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ എത്തുന്നത്.

ചിത്രം പ്രഖ്യാപിച്ചതു മുതല്‍ മഹേഷ് ബാബുവിന്റെ ആരാധകരും കീര്‍ത്തിക്കെതിരെ രംഗത്തെത്തിയിരുന്നു. മറ്റൊരു നടിയെ ആയിരുന്നു ചിത്രത്തില്‍ നായികയാക്കേണ്ടിയിരുന്നത്. കീര്‍ത്തി മഹേഷ് ബാബുവിന് ചേര്‍ന്ന നായികയല്ലെന്നുമാണ് സോഷ്യല്‍ മീഡിയ പറയുന്നത്.

മഹാനടി എന്ന ചിത്രത്തിലൂടെ ദേശീയ പുരസ്‌കാരം നേടിയ നടിയാണ് കീര്‍ത്തി സുരേഷ്. എന്നാല്‍ തുടര്‍ന്ന് കീര്‍ത്തിയുടെതായി പുത്തിറങ്ങിയ സിനിമകളില്‍ പലതും പരാജയമായിരുന്നു. ഇതിനാല്‍ കീര്‍ത്തി ഭാഗ്യമില്ലാത്ത നായികയാണെന്നും മഹേഷ് ബാബുവിന്റെ സിനിമ പരാജയപ്പെട്ടാല്‍ കീര്‍ത്തിയാകും കാരണമെന്നും പറഞ്ഞും ചിലര്‍ എത്തിയിട്ടുണ്ട്.

യെമൻ സനയിലെ ജയിലിൽ വധശിക്ഷയ്ക്കു വിധിക്കപ്പെട്ടു മരണം കാത്തു കഴിയുന്ന മലയാളി നഴ്‌സ് നിമിഷ പ്രിയയുടെ വിധി അറിയാൻ ഇനി 5 നാൾ മാത്രമാണ് ബാക്കിയുള്ളത്. ഒരു നിമിഷ നേരത്തെ ചിന്തകൊണ്ട് മാറിമറിഞ്ഞുപോയതാണ് നിമിഷ പ്രിയയുടെ ജീവിതം. എല്ലാ പ്രവാസികളെയും പോലെ കഠിനാദ്ധ്വാനം കൊണ്ട് ജീവിതം പച്ച പിടിപ്പിക്കാമെന്ന പ്രതീക്ഷയിലാണ് പാലക്കാട് കൊല്ലങ്കോട് സ്വദേശിയായ നിമിഷയും യെമനിലേക്ക് വിമാനം കയറുന്നത്. കൊടും ക്രൂരത സഹിക്കവയ്യാതെ ചെയ്ത കടുംകൈ വധശിക്ഷയിലേക്ക് കാര്യങ്ങളെത്തിച്ചു.

2017 ജൂലൈ 25നാണ് നിമിഷ പ്രിയയുടെ ജീവിതത്തെ മലക്കംമറിച്ച കൊലപാതകം നടക്കുന്നത്. നിരന്തരം കൊടുംക്രൂരത കാട്ടിയ യെമൻ പൗരനായ തലാൽ അബ്ദു മഹദിയെ നിമിഷയും സഹപ്രവർത്തകയും ചേർന്ന് കൊലപ്പെടുത്തി. കൊലപാതകത്തിന് ശേഷം എന്തു ചെയ്യണമെന്നറിയാതെ മാനസികമായി തളർന്നു. രക്ഷപ്പെടുന്നതിനായി മൃതദേഹം വാട്ടർ ടാങ്കിൽ ഒളിപ്പിച്ചു. കേസിൽ നിമിഷ പിടിക്കപ്പെട്ടു. വധശിക്ഷയാണ് കേസിൽ കോടതി നിമിഷയ്ക്ക് വിധിച്ചത്.

ഇന്ത്യൻ എംബസിയുടെയും സാമൂഹിക പ്രവർത്തകരുടെയും സഹായത്തോടെയാണ് നിമിഷ അപ്പീൽ കോടതിയെ സമീപിച്ചു. തലാൽ അബ്ദു മഹദിയുടെ ഉപദ്രവം സഹിക്കാനാവാതെ വന്നതോടെയാണ് കൊലപാതകം നടത്തിയതെന്നാണ് നിമിഷ പ്രിയ നേരത്തെ കുറ്റസമ്മതത്തിൽ പറഞ്ഞിരുന്നത്. അതിക്രൂരമായ പീഡനങ്ങൾക്കിരയായെന്നും നിമിഷ പ്രിയ കോടതിയെ ധരിപ്പിച്ചിരുന്നു. ഇതൊക്കെയുണ്ടെങ്കിലും അപ്പീൽ കോടതി കേസ് പരി​ഗണിക്കവെ കൊല്ലപ്പെട്ട തലാലിന്റെ കുടുംബവും നാട്ടുകാരും പ്രതിഷേധവുമായി എത്തി. ഇതോടെ ഈ മാസം 28ലേക്ക് വിധി പറയുന്നത് മാറ്റിവെക്കുകയായിരുന്നു.

സനയിൽ ഒരു ക്ലിനിക്കിൽ നഴ്‌സായിട്ടാണ് നിമിഷ പ്രവാസ ജീവിതം ആരംഭിക്കുന്നത്. ഭർത്താവ് യെമനിൽ വെൽഡറായി ജോലി ചെയ്യുകയായിരുന്നു. എന്നാൽ ഇരുവരുടെയും കുറഞ്ഞ സാലറിയും ഓന്നര വയസ്സുള്ള മകളുടെ ഭാവിയുമൊക്കെ നോക്കി 2014 ഏപ്രിലിൽ നിമിഷയുടെ ഭർത്താവ് ടോമി തോമസ് മകളെയും കൂട്ടി നാട്ടിലേക്ക് തിരികെ വന്നു. 2014ലാണ് നിമിഷ കൊല്ലപ്പെട്ട തലാൽ അബ്ദു മഹ്ദിയുമായി പരിചയപ്പെടുന്നതും.നിമിഷയും ഭർത്താവും യെമനിൽ ഒരു ക്ലിനിക് തുടങ്ങാൻ ആലോചനയിടുന്നു. പക്ഷേ യമനിൽ ക്ലിനിക്കിന് ലൈസൻസ് ലഭിക്കാൻ ഒരു യെമൻ പൗരന്റെ സഹായം ആവശ്യമായതോടെ പരിചയക്കാരനും യെമാൻ പൗരനുമായ തലാലിനെ നിമിഷ നിർദേശിക്കുന്നു.

പക്ഷേ നിമിഷ ലൈസൻസിനായി തലാലിന്റെ സഹായം തേടിയിട്ടില്ലെന്നാണ് ഭർത്താവ് ടോമി പറയുന്നത്. നിമിഷ സ്വന്തമായി ക്ലിനിക്ക് തുടങ്ങുന്നതിൽ ആദ്യം ജോലി ചെയ്തിരുന്ന ക്ലിനിക്കിന്റെ ഉടമസ്ഥന് അസ്വസ്ഥത ഉണ്ടായിരുന്നതായും ആദ്യമൊക്കെ പ്രശ്‌നമുണ്ടാക്കിയിരുന്നതായും ടോമി പറഞ്ഞു. എന്നാൽ പിന്നീട് അദ്ദേഹം ക്ലിനിക്കിനായി പണം നിക്ഷേപിക്കാൻ സഹായിച്ചിരുന്നെന്നും നിമിഷ തലാലിനോട് സഹായം വേണ്ടെന്ന് പറയുകയും ചെയ്തിരുന്നു. അങ്ങനെ നിമിഷ 2015ൽ ക്ലിനിക്ക് ആരംഭിക്കുന്നു. എന്നാൽ യെമനിൽ ആഭ്യന്തര യുദ്ധ പ്രഖ്യാപനം ഉണ്ടായ സാഹചര്യത്തിൽ പുതിയ വിസക്ക് അനുമതി ഇല്ലാതായതോടെ നിമിഷയുടെ ഭർത്താവിനും കുട്ടിക്കും തിരിച്ചുവരാൻ കഴിഞ്ഞില്ല. ഇതോടെയാണ് തലാലിന്റെ ഉപദ്രവം ആരംഭിക്കുന്നത്.

ക്ലിനിക്ക് നന്നായി മുന്നോട്ട് പോവുകയും സാമ്പത്തികപരമായി വളരാനും തുടങ്ങി. ക്ലിനിക്കിലേക്കാവശ്യമായ പല വസ്തുക്കൾ വാങ്ങിക്കാനും മറ്റ് കാര്യങ്ങൾക്കുമൊക്കെ തലാൽ നിമിഷയെ സഹായിച്ചിരുന്നു. ക്ലിനിക്കിലേക്കുള്ള വരുമാനം കൂടിയതോടെ തലാൽ തനിക്കും പണത്തിന്റെ പകുതി വേണമെന്ന് ആവശ്യപ്പെട്ടു. ക്ലിനിക്കുമായി ബന്ധപ്പെട്ട പല കാര്യങ്ങളിലും തലാൽ ഇടപെടാൻ തുടങ്ങിയെന്നും ക്ലിനിക്കിനായി വാങ്ങിയ വാഹനം പോലും തലാൽ സ്വന്തം പേരിൽ രജിസ്റ്റർ ചെയ്‌തെന്നും നിമിഷ പറയുന്നു.

പിന്നീട് നിമിഷ പോലും അറിയാതെ അയാൾ ക്ലിനിക്കിന്റെ ഷെയർ ഹോൾഡറായി തന്റെ പേര് കൂടി ഉൾപ്പെടുത്തി മാസ വരുമാനത്തിന്റെ പകുതി പണം കൈക്കലാക്കാൻ ശ്രമിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് ക്ലിനിക്കിലെ മാനേജരെ ചോദ്യം ചെയ്തപ്പോഴാണ് നിമിഷ തന്റെ ഭാര്യ ആണെന്നാണ് തലാൽ പറഞ്ഞിരിക്കുന്നതെന്നും അതിനാലാണ് ഷെയർ നൽകിയതെന്നും അറിയുന്നത്. എന്നാൽ തലാലിനോട് ഇത് ചോദിച്ചപ്പോൾ താൻ ഓറ്റയ്ക്കാണ് ഇത് നടത്തുന്നതെന്നറിഞ്ഞ് നാട്ടുകാർ ശല്യം ചെയ്യാതിരിക്കാനാണ് അങ്ങനെ പറഞ്ഞതെന്ന് വിശ്വസിപ്പിക്കുന്നു. ഇതുമായി ബന്ധപ്പെട്ട നിമിഷ സനയിലെ പോലീസ് സ്റ്റേഷനെ സമീപിച്ചിരുന്നെന്നും എന്നാൽ ഈ പരാതി ഉന്നയിച്ചതിന് യെമൻ നിയമപ്രകാരം തലാലിനൊപ്പം തന്നെ അറസ്റ്റ് ചെയ്യുകയാണ് ചെയ്തതെന്ന നിമിഷ പറയുന്നു. പിന്നീട് വ്യാജ വിവാഹ സർട്ടിഫിക്കറ്റ് ഉണ്ടാക്കിയ തലാൽ അത് കോടതിയിൽ സമർപ്പിക്കുകയും ഞങ്ങളെ വിട്ടയക്കുകയും ചെയ്യുകയായിരുന്നെന്നും നിമിഷ പറഞ്ഞു.

‘2015ൽ തലാൽ എന്നോടൊപ്പം കാഴ്ചകൾ കാണാൻ കേരളത്തിൽ എത്തിയിരുന്നു. ഒരു ക്ലിനിക്ക് തുടങ്ങാൻ ഞങ്ങൾ അദ്ദേഹത്തോട് സഹായം ചോദിച്ചതിന് ശേഷം അദ്ദേഹം ഞങ്ങളോട് ആവശ്യപ്പെട്ട ഒരു ഉപകാരമായിരുന്നു ഇത്. തൊടുപുഴയിലുള്ള എന്റെ ഭർത്താവിന്റെ വീട്ടിൽ പോലും വന്നിരുന്നു. അദ്ദേഹം എന്റെ വിവാഹ ആൽബത്തിൽ നിന്ന് ഫോട്ടോ എടുത്ത് ഇത് തന്റെ മുഖം ഉപയോഗിച്ച് മോർഫ് ചെയ്യുകയും ഞങ്ങൾ വിവാഹിതരാണെന്ന് പറഞ്ഞ് വീട്ടുകാരെ കാണിക്കുകയും ചെയ്തു’ നിമിഷ പറഞ്ഞു

തന്റെ ഭർത്താവാണെന്ന് പറഞ്ഞത് ചോദ്യം ചെയ്തത് മുതലാണ് തലാലുമായുള്ള പ്രശ്‌നങ്ങൾ തുടങ്ങുന്നതും. അയാൾ അവളെ ശാരീരികമായി ആക്രമിക്കാൻ തുടങ്ങി. ആശുപത്രി ജീവനക്കാരുടെ മുന്നിൽവച്ച് പോലും മർദ്ദിക്കുകയും തുപ്പുകയും ചെയ്യാറുണ്ടായിരുന്നെന്നും നിമിഷ പറയുന്നു. നിമിഷയുടെ പാസ്‌പോർട്ടും കൈക്കലാക്കിയ തലാൽ അവളെ അവനോടൊപ്പം ജീവിക്കാൻ നിർബന്ധിക്കുകയും ശാരീരികമായി ആക്രമിക്കുകയും അവനെ അനുസരിക്കാൻ ഭീഷണിപ്പെടുത്തുകയും ചെയ്യുമായിരുന്നെന്നും സുഹൃത്തുക്കൾക്കൊപ്പം ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ നിർബന്ധിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുമായിരുന്നെന്നും നിമിഷ പറയുന്നുണ്ട്.

പലപ്പോഴും ഓടിപ്പോവാൻ ശ്രമിച്ചിട്ടുണ്ട്. എന്നാൽ സഹായിക്കാനോ പിന്തുണയ്ക്കാനോ ആരുമുണ്ടായിരുന്നില്ല. രാത്രിയിൽ സ്ത്രീകൾ പുറത്തിറങ്ങി നടക്കാത്ത യെമൻ പോലൊരു സ്ഥലത്ത് ആക്രമണങ്ങളിൽ നിന്ന് രക്ഷപ്പെടാൻ റോഡിലൂടെ പലതവണ രക്ഷപ്പെടാൻ ശ്രമിച്ചിട്ടുണ്ടെന്നും പക്ഷേ ആക്രമണത്തെക്കുറിച്ചുള്ള പരാതികളുടെ അടിസ്ഥാനത്തിലൊക്കെ തനിക്ക് ഒന്നിലധികം തവണ തലാൽ ജയിലിൽ പോകേണ്ടി വന്നിട്ടുണ്ടെന്നുമാണ് നിമിഷ പറയുന്നത്.

2017 ജൂലൈയിൽ മയക്കുമരുന്ന് കുത്തിവെച്ചാണ് നിമിഷ തലാലിനെ കൊല്ലുന്നത്. എന്നാൽ കൊല്ലാൻ ഉദ്ദേശിച്ചിട്ടില്ലെന്നും തലാലിന്റെ കൈവശമുണ്ടായിരുന്ന പാസ്പോർട്ട് വീണ്ടെടുക്കുകയായിരുന്നു ലക്ഷ്യമെന്നും നിമിഷ പറഞ്ഞിരുന്നു. തന്റെ പരാതികളുടെ അടിസ്ഥാനത്തിൽ തലാലിനെ പലപ്പോഴും ജയിലിലടച്ചിരുന്നു. തന്റെ പ്രശ്‌നങ്ങൾ അറിഞ്ഞ ജയിൽ വാർഡൻ തലാലിൽ നിന്നും രക്ഷപ്പെടാൻ പാസ്‌പോർട്ട് സ്വന്തമാക്കണമെന്നും അതിനായി അവനെ മയക്കാൻ ശ്രമിക്കണമെന്നും പറയുന്നു.

അതിനാൽ അവസരം ലഭിച്ചപ്പോൾ നിമിഷ തലാലിന്റെ മേൽ കെറ്റാമൈൻ എന്ന മയക്കമരുന്ന് കുത്തിവെക്കുകയായിരുന്നു. കുറച്ച് മിനിറ്റുകൾക്ക് ശേഷം, അവൻ തറയിൽ വീഴുകയും ഉറക്കെ നിലവിളിക്കുകയും ചെയ്തു. എന്നാൽ പെട്ടെന്ന് അവൻ നിശ്ചലനായി. അവന്റെ പൾസ് പരിശോധിച്ചപ്പോൾ നിശ്ചലമായിരുന്നെന്നും നിമിഷ ഓർക്കുന്നു.

ആകെ ഭയപ്പെട്ട നിമിഷ അവളുടെ സുഹൃത്തായ ഹനാനെ വിളിക്കുകയും തലാലിന്റെ മൃതദേഹം മാറ്റാനായി അവൾ നിർദേശിക്കുകയും തുടർന്ന് ഹനാൻ മൃതദേഹം വെട്ടിമാറ്റി വാട്ടർ ടാങ്കിൽ വയ്ക്കുകയുമായിരുന്നെന്നും നിമിഷ പറഞ്ഞു. എന്നാൽ പരിഭ്രാന്തിയായപ്പോൾ താൻ സെഡേറ്റീവ് ഗുളികകൾ കഴിച്ചെന്നും അത് തനിക്ക് ഓർമയില്ലെന്നും നിമിഷ പറഞ്ഞിരുന്നു. അങ്ങനെ 2017 ഓഗസ്റ്റിൽ ഹനാനെയും നിമിഷയെയും അറസ്റ്റ് ചെയ്തു. വിചാരണ കോടതി നിമിഷയെ വധശിക്ഷയ്ക്ക് വിധിക്കുകയും കേസിലെ കൂട്ടുപ്രതി കൂടിയായ ഹനാനെ ജീവപര്യന്തം തടവിന് ശിക്ഷിക്കുകയും ചെയ്യുകയായിരുന്നു.

ജയിലിൽ ആയെങ്കിലും തനിക്കു വേണ്ടി കേസ് നടത്താനോ വാദിക്കാനോ ആരുമുണ്ടായില്ല. യെമൻ പൗരൻ എന്ന നിലയിൽ അദ്ദേഹത്തിന്റെ പക്ഷം മാത്രമാണ് എല്ലാവരും കണ്ടത്. വിവാഹ സർട്ടിഫിക്കറ്റ് വ്യാജമാണെന്ന് കോടതിക്ക് എളുപ്പത്തിൽ തിരിച്ചറിയാനാകുമായിരുന്നു. അതിൽ എന്റെ പേര് പോലുമില്ല. തലാൽ എന്റെ ഫോട്ടോ ഇട്ടിരിക്കുന്നത് ഒരു മുസ്ലീം പേരിലാണ്. എന്റെ പാസ്പോർട്ട് ഉപയോഗിച്ച് ജഡ്ജി ക്രോസ് ചെക്ക് ചെയ്താൽ ഇക്കാര്യം വെളിപ്പെടുമായിരുന്നു. പക്ഷേ അതൊന്നും നടന്നിട്ടില്ലെന്നും നിമിഷ പറയുന്നു. ജഡ്ജി ഇടപെട്ട് ജൂനിയർ അഭിഭാഷകനെ നിയോഗിച്ചെങ്കിലും അദ്ദേഹം വേണ്ട രീതിയിൽ കേസ് കൈകാര്യം ചെയ്തിട്ടില്ലെന്നും നിമിഷ ഓർക്കുന്നു.

എന്നാൽ ഇപ്പോൾ വധ ശിക്ഷയിൽ ഇളവു ലഭിക്കണമെന്ന നിമിഷപ്രിയയുടെ അപേക്ഷ മൂന്നംഗ ജഡ്ജിമാരുടെ ബെഞ്ച് പരിഗണിക്കുകയാണ്. വാദം കേൾക്കൽ ജനുവരി 10നു പൂർത്തിയായിരുന്നു. പ്രായമായ അമ്മയും 7 വയസ്സുള്ള മകളും നാട്ടിലുണ്ടെന്നും അവരുടെ ഏക അത്താണിയാണെന്നും അപ്പീലിൽ വ്യക്തമാക്കിയിരുന്നു. അപ്പീലിന്മേൽ വിധി പറയുന്നതു സനയിലെ ഹൈക്കോടതി 28 ലേക്കു മാറ്റിയതോടെ നിമിഷയുടെ ജീവിതത്തിൽ ഇനി എന്തെങ്കിലും പ്രതീക്ഷയുണ്ടാവുമോ എന്നതും അറിയേണ്ടിയിരിക്കുന്നു.

റഷ്യയുടെ ആക്രമണത്തെ തുടര്‍ന്ന് വ്യോമതാവളങ്ങള്‍ അടക്കം അടച്ചിട്ടിരിക്കുന്ന സാഹചര്യത്തില്‍ ഉക്രൈനില്‍ കുടുങ്ങിയ മലയാളിതകള്‍ക്കായി ഹെല്‍പ് ലൈന്‍ ആരംഭിച്ചു.

ഇന്ത്യന്‍ എംബസിയെ +380997300483, +380997300428 എന്ന നമ്പറുകളില്‍ സഹായത്തിനായി ബന്ധപ്പെടാം. കൂടാതെ യുക്രൈനിലുള്ളവര്‍ക്ക് ബന്ധപ്പെടാനുള്ള

ഇ മെയില്‍ ഐ ഡി; [email protected].

നോര്‍ക്ക ടോള്‍ഫ്രീ നമ്പര്‍
1800 425 3939. ഇ മെയില്‍ ഐ ഡി; [email protected].

കൂടാതെ അടിയന്തര സഹായത്തിന് വിദേശകാര്യ വകുപ്പിനെയും ബന്ധപ്പെടാം.

വിദേശകാര്യ വകുപ്പിന്റെ ടോള്‍ഫ്രീ നമ്പര്‍

1800118797
+91 11 23012113
+91 11 23014101
+91 11 23017905

യുദ്ധം ആരംഭിച്ചതിന് പിന്നാലെ ആശങ്കകള്‍ പങ്കുവച്ച് കീവ് അടക്കമുള്ള പ്രധാന നഗരങ്ങളിലെ മലയാളി വിദ്യാര്‍ഥികള്‍. പല ബാങ്കുകളുടെയും എടിഎമ്മുകളില്‍ പണം കുറവാണെന്നും വരുംദിവസങ്ങളില്‍ ഭക്ഷ്യക്ഷാമത്തിന് സാധ്യതയുണ്ടെന്നും മലയാളി വിദ്യാര്‍ഥികള്‍ റിപ്പോര്‍ട്ടര്‍ ടിവി 3പിഎം ചര്‍ച്ചയില്‍ പറഞ്ഞു. താത്കാലികമായി പാശ്ചാത്യരാജ്യങ്ങളിലേക്ക് മാറ്റാന്‍ ആലോചന നടക്കുന്നതായി എംബസി അറിയിച്ചതായും വിദ്യാര്‍ഥികള്‍ പറഞ്ഞു.

അതിര്‍ത്തിയില്‍ നിന്ന് 45 മിനിറ്റ് മാത്രം ദൂരമുള്ള നഗരത്തില്‍ താമസിക്കുന്ന മലയാളി വിദ്യാര്‍ഥിനി ഗസാലിയുടെ വാക്കുകള്‍:

”ഇന്ന് രാവിലെ മൂന്ന് മണിയോടെയാണ് ഷെല്ലിംഗ് ആരംഭിച്ചത്. ഇതുവരെ ഭയമൊന്നുമില്ലായിരുന്നു. ഷെല്ലിംഗിന്റെ ശബ്ദം കേട്ടിട്ടാണ് എഴുന്നേറ്റത്. എട്ടു മണിയോടെ എല്ലാവരും സാധനങ്ങള്‍ സ്‌റ്റോക്ക് ചെയ്യാന്‍ തുടങ്ങി. ഏകദേശം ഒരാഴ്ചത്തേക്ക്. ഏകദേശം ബാങ്കുകളുടെ എടിഎമ്മുകളില്‍ പണം തീര്‍ന്ന സാഹചര്യമാണ്. അത്യാവശ്യ ഘട്ടങ്ങളില്‍ മെട്രോയിലേക്ക് വരാനാണ് നിര്‍ദേശം ലഭിച്ചിരിക്കുന്നത്. അണ്ടര്‍ ഗ്രൗണ്ടിലാണ് മെട്രോ സ്ഥിതി ചെയ്യുന്നത്. അതുകൊണ്ട് സുരക്ഷിതമാണ്. പണം എടുക്കാന്‍ വേണ്ടി ഞാന്‍ ഇപ്പോള്‍ മെട്രോയിലാണ് എത്തിയിരിക്കുന്നത്.”

”പുറത്തിറങ്ങണമെങ്കില്‍ രേഖകള്‍ വേണം. വീട്ടില്‍ തന്നെയിരിക്കാനാണ് ലഭിച്ചിരിക്കുന്ന നിര്‍ദേശം. ഭക്ഷണസാധനങ്ങള്‍ക്ക് ഇപ്പോള്‍ വലിയ ക്ഷാമം ഇല്ല. പക്ഷെ വരും ദിവസങ്ങളില്‍ ക്ഷാമത്തിന് സാധ്യതയുണ്ട്. സിറ്റിക്ക് അടുത്ത് തന്നെ ഷെല്ലിംഗ് ഉണ്ടായിട്ടുണ്ട്. അത്യാവശ്യഘട്ടങ്ങളില്‍ ബന്ധപ്പെടാനുള്ള നമ്പറുകള്‍ തന്നിട്ടുണ്ട്. എല്ലാവരും സുരക്ഷിതരാണ്. ഷെല്ലിംഗ് ശബ്ദം കേള്‍ക്കുന്നുണ്ട്. ഇന്നലെ രാത്രി ഒരു അപാര്‍ട്ട്‌മെന്റിന് നേരെ ഷെല്ലിംഗ് നടന്നതായി കണ്ടിരുന്നു. കീവില്‍ നിന്ന് താത്കാലികമായി ഏതെങ്കിലും പാശ്ചാത്യരാജ്യങ്ങളിലേക്ക് മാറ്റാന്‍ ആലോചന നടക്കുന്നതായി എംബസി അറിയിച്ചിട്ടുണ്ട്. പ്ലാന്‍ ചെയ്യുന്നതായി അറിയിച്ച് കൊണ്ടുള്ള നോട്ടീസാണ് വന്നിട്ടുള്ളത്.”-ഗസാലി പറഞ്ഞു.

കീവില്‍ താമസിക്കുന്ന അഫ്‌സല്‍ പറഞ്ഞത്: ”എടിഎമ്മുകളില്‍ പണമില്ല. അത്യാവശ്യ സാധനങ്ങള്‍ സ്റ്റോക്ക് ചെയ്തിട്ടുണ്ട്. ഏപ്പോഴും രേഖകള്‍ കൈയില്‍ തന്നെ കൊണ്ട് നടക്കണമെന്നാണ് നിര്‍ദേശം. ഞങ്ങള്‍ താമസിക്കുന്ന റോഡുകളില്‍ ഇപ്പോള്‍ നല്ല തിരക്കാണ്. സാധാരണ ദിവസങ്ങളിലൊന്നും തിരക്ക് ഇല്ലാത്ത സ്ഥലമാണ്. കീവില്‍ നിന്ന് സുരക്ഷിത സ്ഥലങ്ങളിലേക്ക് ആളുകള്‍ പലായനം ചെയ്യുന്നുണ്ട്. അതാണ് ഇപ്പോഴത്തെ ട്രാഫിക്കിന്റെ കാരണം. ഹോസ്റ്റലുകളില്‍ നിന്ന് ആരും പുറത്തുപോകരുതെന്നാണ്. റോഡുകളില്‍ ഷെല്ലിംഗ് നടന്നിട്ടുണ്ട്. അതാണ് വീട്ടില്‍ തന്നെ ഇരിക്കാന്‍ പറയുന്നത്. ഹോസ്റ്റലിന്റെ മുന്നിലൊന്നും സ്‌ഫോടനമുണ്ടായിട്ടില്ല. ശബ്ദം കേട്ട കാര്യമാണ് രാവിലെ മാധ്യമങ്ങളിലൂടെ പറഞ്ഞത്. ഹോസ്റ്റലില്‍ സുരക്ഷിതനാണ്.”

ഹോം സിനിമയിലെ കുട്ടിയമ്മ ആണ് നടി മഞ്ജു പിള്ളയുടെ കരിയറില്‍ വഴിത്തിരിവായ കഥാപാത്രം. തട്ടീം മുട്ടീം എന്ന പരമ്പരയിലൂടെ ടെലിവിഷന്‍ രംഗത്ത് സജീവമാണ് മഞ്ജു. പല സിനിമകളും നല്ല കഥാപാത്രങ്ങളും ഉപേക്ഷിക്കേണ്ടി വന്നതിനെ കുറിച്ചാണ് മഞ്ജു ഇപ്പോള്‍ തുറന്നു പറയുന്നത്.

തനിക്ക് വേഷങ്ങള്‍ കിട്ടാത്തിന് സിനിമയെ കുറ്റം പറയാന്‍ പറ്റില്ല. തന്നെ കുറ്റം പറയണം. മോളുടെ ഒരു പ്രായം അതായിരുന്നു. സുജിത്തും തിരക്കായിരുന്നു. രണ്ടു പേരും ബിസിയായാല്‍ മോളെ ഒരു ആയയെ ഏല്‍പ്പിച്ച് പോകാനുള്ള താല്‍പര്യം തനിക്കില്ലായിരുന്നു.

ശ്രീബാല ചെയ്ത ലൗ 24*7ല്‍ ഒരു വേഷം ചെയ്തു. മൂന്ന് ദിവസത്തെ ഷൂട്ടേ ഉണ്ടായിരുന്നുള്ളു. അടൂര്‍ സാറിന്റെ നാല് പെണ്ണുങ്ങള്‍, എം.പി സുകുമാരന്‍ നായര്‍ സാറിന്റെ രാമാനം, ഫറൂഖ് അബ്ദുള്‍ റഹ്‌മാന്റെ കളിയച്ഛന്‍ അങ്ങനെ നാലഞ്ച് സിനിമകളെ കഴിഞ്ഞ പത്തു വര്‍ഷത്തിനിടക്ക് ചെയ്തിട്ടുള്ളൂ.

ഡേവിഡ് ആന്‍ഡ് ഗോലിയാത്തും, വെള്ളിമൂങ്ങയും ഉള്‍പ്പടെ വേണ്ടെന്ന് വച്ചു. മകള്‍ ദയ വലുതായി, പ്ലസ് ടു കഴിഞ്ഞ് ഉപരിപഠനത്തിന് വിദേശത്തേക്ക് പോകാനുള്ള തയ്യാറെടുപ്പിലാണ്. താന്‍ ഇനി വീണ്ടും സജീവമായി അഭിനയിക്കാന്‍ തുടങ്ങുന്നു എന്നാണ് മഞ്ജു ഫ്‌ളാഷ് മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.

തനിക്ക് ബോധമില്ലാതിരുന്നപ്പോഴാണ് പെണ്‍കുട്ടി ജനനേന്ദ്രിയം മുറിച്ചതെന്ന് സ്വാമി ഗംഗേശാനന്ദ. അസഹ്യമായ വേദന ഉണ്ടായപ്പോഴാണ് ബോധം വന്നത്. പെണ്‍കുട്ടി വാതില്‍ തുറന്നോടുന്നതാണ് ആദ്യം കണ്ടത്. പിന്നീടാണ് ലിംഗഛേദം തിരിച്ചറിഞ്ഞതെന്നും സ്വാമി ഗംഗേശാനന്ദ ചാനല്‍ ചര്‍ച്ചയില്‍ പറഞ്ഞു.

പക്ഷേ അന്ന് ജനനേന്ദ്രിയം സ്വയം മുറിച്ചതാണെന്ന് പറയേണ്ടി വന്നു. അന്നത്തെ അവസ്ഥയില്‍ പറഞ്ഞുപോയതാണ്. വേദന കൊണ്ട് പുളഞ്ഞപ്പോള്‍ പറയേണ്ടി വന്നതാണ്. എന്താണ് സംഭവിച്ചത് എന്നതിലുപരി ചികിത്സയാണ് പ്രധാനമെന്ന് കരുതി. എത്രയും പെട്ടന്ന് രക്ഷപ്പെടുകയായിരുന്നു ഉദ്ദേശ്യം എന്നും ഗംഗേശാനന്ദ പറഞ്ഞു.

ജനനേന്ദ്രിയം മുറിച്ച കേസ് അട്ടിമറിച്ചതില്‍ ഡിജിപി ബി സന്ധ്യയുടെ പങ്ക് അന്വേഷിക്കണമെന്ന് സ്വാമി ഗംഗേശാനന്ദ ആവശ്യപ്പെട്ടിരുന്നു. സന്ധ്യയെക്കുറിച്ച് പല റിപ്പോട്ടുകളും വരാനുണ്ട്. ജനനേന്ദ്രിയം മുറിച്ചതിന് പിന്നില്‍ മൂന്ന് പേരുണ്ടെന്നും താന്‍ ഒരു തെറ്റും ചെയ്തിട്ടില്ലെന്നും ഗംഗേശാനന്ദ കൊച്ചിയില്‍ പറഞ്ഞു.

ജനനേന്ദ്രിയം മുറിച്ച കേസില്‍ ഡിജിപി ബി.സന്ധ്യക്ക് എതിരെ പരസ്യമായി രംഗത്തെത്തിയിരിക്കുകയാണ് സ്വാമി ഗംഗേശാനന്ദ. കേസില്‍ ഗൂഡാലോചന നടന്നിട്ടുണ്ട്. ഇതിന് പിന്നില്‍ ബി.സന്ധ്യയാണ്. തന്റെ ഒപ്പമുള്ള മൂന്ന് പേരാണ് ജനനേന്ദ്രിയം മുറിച്ചതിന് പിന്നില്‍. ഇത്രയുമായിട്ടും ഇരയായ തനിക്ക് എതിരെ കേസെടുക്കുകയാണ് പോലീസ് ചെയ്തത്. എന്നിട്ടും കേസില്‍ അഞ്ച് വര്‍ഷമായിട്ടും കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ല എന്നും ഗംഗേശാനന്ദ പറഞ്ഞു.

2017 മേയില്‍ തിരുവനന്തപുരം പേട്ടയില്‍ വച്ചാണ് ഗംഗേശാന്ദയുടെ ജനനേന്ദ്രിയം മുറിച്ചത്. ലൈംഗിക അതിക്രമത്തിന് മുതിര്‍ന്നപ്പോള്‍ സ്വയരക്ഷയ്ക്കായി സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ചെന്നായിരുന്നു 23കാരിയായ വിദ്യാര്‍ഥിനിയുടെ പരാതി. എന്നാല്‍ കോടതിയില്‍ കേസ് എത്തിയപ്പോള്‍ ഗംഗേശാനന്ദ ഉപദ്രവിച്ചിട്ടില്ലെന്നും കാമുകന്‍ അയ്യപ്പദാസിന്റെ നിര്‍ബന്ധത്താലാണ് അതിക്രമം നടത്തിയതെന്നും പെണ്‍കുട്ടിയും മാതാപിതാക്കളും തിരുത്തിയിരുന്നു. ഇതോടെ കേസ് ക്രൈംബ്രാഞ്ചിന് കൈമാറി.

പരാതിക്കാരിയുടെ കുടുംബത്തില്‍ നല്ല സ്വാധീനമുണ്ടായിരുന്ന സ്വാമി, പരാതിക്കാരിയും അയ്യപ്പദാസും തമ്മിലുള്ള ബന്ധം അംഗീകരിച്ചിരുന്നില്ല. ഇതിലുള്ള പക നിമിത്തം അയ്യപ്പദാസാണ് പദ്ധതി തയ്യറാക്കിയതെന്നും സമൂഹ മാധ്യമങ്ങളില്‍ നിന്ന് ജനനേന്ദ്രിയം മുറിക്കുന്ന വീഡിയോ കണ്ടാണ് കൃത്യം നടത്തിയതെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. പരാതിക്കാരിയെ പ്രതി ചേര്‍ക്കേണ്ട സാഹചര്യമായതിനാല്‍ കേസില്‍ സ്വീകരിക്കേണ്ട നടപടികളെ കുറിച്ച് ക്രൈംബ്രാഞ്ച് നിയമോപദേശം തേടിയിരിക്കുകയാണ്.

യുക്രെയ്‌നില്‍ യുദ്ധം പ്രഖ്യാപിച്ച് റഷ്യ വ്യോമാക്രമണം തുടങ്ങിയതോടെ ഭീതിയിലാണ് യുക്രെയ്‌നിലുള്ള ഇന്ത്യന്‍ വിദ്യാര്‍ഥികള്‍. ഇന്നും അടുത്ത ദിവസങ്ങളിലുമായി നാട്ടിലേക്ക് ടിക്കറ്റ് എടുത്ത ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ യുക്രെയ്‌നില്‍ കുടുങ്ങിയിരിക്കുകയാണ്. ഭയത്തോടെയാണ് കഴിയുന്നതെന്നും ഫ്‌ളാറ്റില്‍ നിന്ന് പുറത്തിറങ്ങുന്നില്ലെന്നും ഇവര്‍ സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചിട്ടുണ്ട്. സ്‌ഫോടനങ്ങളുടെ വിവരങ്ങളും ഇവര്‍ പങ്ക് വയ്ക്കുന്നുണ്ട്.

ഇന്നലെ വരെ കുഴപ്പങ്ങളൊന്നുമില്ലായിരുന്നെന്നും രാവിലെ ബോംബ് പൊട്ടുന്ന ശബ്ദം കേട്ടപ്പോഴാണ് യുദ്ധം തുടങ്ങിയതായി അറിയുന്നതെന്നുമാണ് വിദ്യാര്‍ഥികളില്‍ പലരും അറിയിച്ചിരിക്കുന്നത്. ഇവരില്‍ പലരും താമസിക്കുന്ന ഹോസ്റ്റലിന് സമീപം വരെ സ്‌ഫോടനങ്ങളുണ്ടായിട്ടുണ്ട്. കര്‍കിവ് നഗരത്തിലുള്ള വിദ്യാര്‍ഥികളോട് രേഖകളും വെള്ളവുമായി പുറത്തേക്ക് ഇറങ്ങാന്‍ അധികൃതര്‍ നിര്‍ദേശിച്ചിട്ടുണ്ട്. ബങ്കറുകളിലേക്ക് മാറാനാണ് ഇവരോട് ആവശ്യപ്പെട്ടിരിക്കുന്നത്.

യുക്രെയ്‌നിലെ ഏറ്റവും സുരക്ഷിതമായ സിറ്റി എന്നറിയപ്പെടുന്ന ഒഡേസയിലും സ്ഥിതി ആശങ്കാജനകമാണ്. എംബസി എന്തെങ്കിലും തീരുമാനമെടുക്കുമെന്ന പ്രതീക്ഷയിലാണ് വിദ്യാര്‍ഥികള്‍. നിലവില്‍ ഇവിടെ വലിയ പ്രശ്‌നങ്ങളില്ല.ഇന്നലെ രാത്രി വൈകിയും സിറ്റിയില്‍ ആളുകളുണ്ടായിരുന്നുവെന്നും ഇന്ന് രാവിലെയാണ് പ്രശ്‌നങ്ങള്‍ തുടങ്ങിയതെന്നുമാണ് വിദ്യാര്‍ഥികള്‍ പറയുന്നത്.

“രാത്രി വരെ സിറ്റിയൊക്കെ വളരെ സജീവമായിരുന്നു. ചിലരുടെ രേഖകള്‍ പരിശോധിക്കുന്നുണ്ടായിരുന്നു എന്നതൊഴിച്ചാല്‍ വേറെ കാര്യമായ പ്രശ്‌നങ്ങളില്ലായിരുന്നു. ക്ലാസ്സ് എന്താവുമെന്ന കാര്യത്തില്‍ യൂണിവേഴ്‌സിറ്റിയുടെ നിര്‍ദേശം കാത്ത് നില്‍ക്കുകയായിരുന്നു ഇതുവരെ. ഇന്ന് ദുബായിലേക്ക് പോകാന്‍ ടിക്കറ്റ് എടുത്തിരുന്നു. ഇപ്പോള്‍ വിമാന സര്‍വീസെല്ലാം നിര്‍ത്തലാക്കി എന്നാണ് കേള്‍ക്കുന്നത്. ബാഗും രേഖകളുമെല്ലാമെടുത്ത് റെഡിയായി ഇരിക്കാന്‍ ഏജന്‍സികള്‍ എല്ലാവരോടും നിര്‍ദേശിച്ചിട്ടുണ്ട്. ഇനി എന്താവും എന്നറിയില്ല”. ഒഡേസയിലെ മെഡിക്കല്‍ വിദ്യാര്‍ഥിനി പറഞ്ഞു.

വിദ്യാര്‍ഥികള്‍ ഉള്‍പ്പടെയുള്ള ഇന്ത്യക്കാരെ തിരികെ എത്തിക്കാനുള്ള നടപടികള്‍ ഊര്‍ജിതമാക്കുമെന്നും മേഖലയിലെ സുരക്ഷ ഉറപ്പാക്കുമെന്നുമാണ് ഇന്ത്യന്‍ എംബസി അറിയിച്ചിരിക്കുന്നത്. നിലവില്‍ എവിടെയാണോ ഉള്ളത് അവിടെ തുടരണമെന്നും കീവിലുള്ളവര്‍ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണമെന്നും എംബസി ഇന്ത്യക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വ്യോമാക്രമണം തുടങ്ങിയതോടെ കീവ് വിമാനത്താവളം അടച്ചിട്ടതിനാല്‍ ഇവിടെ ഇറങ്ങാനാവാതെ എയര്‍ ഇന്ത്യ വിമാനം മടങ്ങിയിരുന്നു.

RECENT POSTS
Copyright © . All rights reserved