കാർ ഒട്ടകത്തെ ഇടിച്ച് മറിഞ്ഞുണ്ടായ അപകടത്തിൽ 4 പ്രവാസി യുവാക്കൾക്ക് ദാരുണാന്ത്യം. സൗദി അറേബ്യയിലെ കിഴക്കൻ പ്രവിശ്യയിലെ ഖുറൈസ് റോഡിൽ ഹറാദിൽ ആണ് അപകടമുണ്ടായത്. മരിച്ചവരിൽ മൂന്ന് പേർ മംഗലാപുരം സ്വദേശികളാണ്. ഒരാൾ ബംഗ്ലാദേശ് സ്വദേശിയാണ്. ഇന്നലെ രാത്രിയായിരുന്നു സംഭവം.
നാലു പേരും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചെന്നാണ് വിവരം.മംഗലാപുരം സ്വദേശികളായ അഖിൽ നുഅ്മാൻ, മുഹമ്മദ് നാസിർ, മുഹമ്മദ് റിദ് വാൻ എന്നിവരും ഒരു ബംഗ്ലാദേശ് സ്വദേശിയുമാണ് മരിച്ചത്. സാകോ കമ്പനി ജീവനക്കാരാണ് മരിച്ച എല്ലാവരും.അൽഅഹ്‌സ കിങ് ഫഹദ് ആശുപത്രിയിലാണ് മൃതദേഹങ്ങൾ സൂക്ഷിച്ചിരിക്കുന്നത്. നടപടിക്രമങ്ങൾ പൂർത്തിയാക്കാനായി കമ്പനി ഉദ്യോഗസ്ഥരെ സഹായിക്കാൻ അൽഅഹ്‌സ കെ.എം.സി.സി നേതാക്കളും രംഗത്തുണ്ട്.
ഗായിക വാണി ജയറാമിന്റെ മരണകാരണം വീഴ്ചയിൽ തലയ്ക്കേറ്റ മുറിവെന്ന് പൊലീസ്. കിടക്കയിൽ നിന്ന് എഴുന്നേറ്റപ്പോൾ വീണതായും ആ വീഴ്ചയില്‍ തല മേശയിൽ ഇടിച്ചതാണ് മരണത്തിലേക്ക് നയിച്ചതെന്നുമാണ് വിവരം. മരണത്തിൽ അസ്വഭാവികമായി മറ്റൊന്നും തന്നെയില്ലെന്നും പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.
ചെന്നൈ നുങ്കമ്പാക്കത്തെ ഹാഡോസ് റോഡിൽ ഉള്ള വസതിയിലാണ് വാണി ജയറാമിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. രാവിലെ 11 മണിയോടെ സഹായിയായ സ്ത്രീ വീട്ടിലെത്തിയെങ്കിലും വാണി വാതിൽ തുറന്നില്ല. ഇതോടെ ഇവര്‍ ബന്ധുക്കളേയും പൊലീസിനേയും വിവരം അറിയിച്ചു. പിന്നീട് പൊലീസ് ഉദ്യോഗസ്ഥരെത്തി വാതിൽ പൊളിച്ച് അകത്ത് പ്രവേശിക്കുകയായിരുന്നു. കിടപ്പുമുറിയിലെ തറയിൽ മരിച്ച നിലയിലാണ് വാണിയെ കണ്ടെത്തിയത്.
പതിനായിരത്തിലധികം പാട്ടുകളിലൂടെ സംഗീതാസ്വാദകര്‍ക്കിടയില്‍ ചിരപ്രതിഷ്ഠ നേടിയ ഗായിക വാണി ജയറാം ഇനി മനുഷ്യ മനസുകളിലെ നിത്യഹരിത താരകം. പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ ചെന്നൈ ബസന്റ് നഗറിലെ വൈദ്യുതി ശ്മശാനത്തിലായിരുന്നു സംസ്കാരം. കേരളത്തെ പ്രതിനിധീകരിച്ച് മന്ത്രിമാരാരും സംസ്കാര ചടങ്ങളുകളില്‍ പങ്കെടുത്തില്ല. മുഖ്യമന്ത്രിക്കുവേണ്ടി നോര്‍ക്ക ഓഫിസര്‍ റീത്ത് വച്ച് ആദരമർപ്പിച്ചു.
ശനിയാഴ്ച രാത്രി ഏഴിനാണ് പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി വാണി ജയറാമിന്റെ മൃതദേഹം നുങ്കംപാക്കത്തെ ഫ്ലാറ്റില്‍ അന്ത്യയാത്രയ്ക്കായി എത്തിച്ചത്. ഗവര്‍ണര്‍ ആര്‍.എന്‍. രവി അടക്കം പ്രമുഖര്‍ രാത്രി തന്നെ അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തി. രാവിലെ പത്തു മണിയോടെ തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും ആദരാഞ്ജലി അർപ്പിക്കാനെത്തി. പത്മഭൂഷണ്‍ കൈയിൽ വാങ്ങുന്നതിനു മുന്‍പേയുള്ള നിര്യാണം വേദനാജനകമാണെന്ന് സ്റ്റാലിൻ പ്രതികരിച്ചു. ഗായകലോകത്തെ ചിലർ ഒഴികെ ചലച്ചിത്ര രംഗത്തെ പ്രമുഖർ ആരും പ്രിയഗായികയ്ക്ക് അന്ത്യയാത്ര നൽകാൻ എത്തിയിരുന്നില്ല.
മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, മറാത്തി തുടങ്ങി 19 ഭാഷകളിലായി പതിനായിരത്തിലേറെ ഗാനങ്ങള്‍ വാണി ജയറാം ആലപിച്ചിട്ടുണ്ട്. സ്വപ്നം എന്ന ചിത്രത്തിലൂടെ സലില്‍ ചൗധരിയാണ് വാണിയെ മലയാളത്തില്‍ കൊണ്ടുവന്നത്. പുലിമുരുകനിലെ ‘മാനത്തെ മാരിക്കുറുമ്പേ എന്ന ഗാനമാണ് മലയാളത്തില്‍ അവസാനം പാടിയത് . മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്കാരം മൂന്നുതവണ നേടി. ഈ വര്‍ഷം പത്മഭൂഷണ്‍ പുരസ്കാരം പ്രഖ്യാപിച്ച് രാജ്യം ആദരിച്ചിരുന്നു. പുരസ്കാരം സ്വീകരിക്കും മുന്‍പാണ് അപ്രതീക്ഷിത വിയോഗം.
സ്വപ്നം എന്ന ചിത്രത്തിലൂടെ സലില്‍ ചൗധരിയാണ് വാണിയെ മലയാളത്തില്‍ കൊണ്ടുവരുന്നത്. തമിഴ്നാട്ടിലെ വെല്ലൂരിലായിരുന്നു വാണിയുടെ ജനനം. കലൈവാണി എന്നാണ് മാതാപിതാക്കൾ ഇട്ട പേര്. ഹിന്ദി സിനിമയിൽ പാടി തുടങ്ങിയപ്പോൾ ഭർത്താവിന്റെ പേര് കൂട്ടിച്ചേർത്ത് അത് വാണി ജയറാം എന്നാക്കി മാറ്റി.അച്ഛൻ ദൊരൈസ്വാമി കൊൽക്കത്ത ഇൻഡോ–ജപ്പാൻ സ്റ്റീൽസ് ലിമിറ്റഡിൽ ഉദ്യോഗസ്ഥനായിരുന്നു. അമ്മ പത്മാവതി പാടുകയും വീണ വായിക്കുകയും ചെയ്യുമായിരുന്നു. ഇക്കണോമിക്സിൽ ബിരുദം നേടിയ വാണിക്ക് എസ്ബിഐയിൽ ഉദ്യോഗസ്ഥയായി ജോലി ലഭിച്ചു. മുംബൈ സ്വദേശിയും ഇൻഡോ ബൽജിയം ചേമ്പർ ഓഫ് കൊമേഴ്സ് എക്സിക്യുട്ടീവ് സെക്രട്ടറിയുമായ ജയറാമിനെയാണ് വിവാഹം ചെയ്തത്. 1969 ഫെബ്രുവരി നാലിനായിരുന്നു ഇവരുടെ വിവാഹം, മരണം സംഭവിച്ചതാകട്ടെ 2023 ഫെബ്രുവരി നാലിനും. 2018ൽ ജയറാം അന്തരിച്ചു.
ഇന്ത്യയിൽ ജനിച്ച പർവേസ് മുഷറഫ് നാലു വർഷം ജീവിച്ചത് ഓൾഡ് ഡൽഹിയിലുള്ള ദരിയാഗഞ്ചിലെ വീട്ടിലായിരുന്നു. നഹർവാലി ഹവേലിയിൽ പഴയ വീടിന്റെ ചെറിയ ശേഷിപ്പുകൾ മാത്രമാണ് ഇപ്പോഴുള്ളത്. അവസാന മുഗൾ രാജാവ് ബഹദൂർ ഷാ സഫറിന്റെ കാലത്ത് മന്ത്രി മന്ദിരമായിരുന്ന കെട്ടിടം ബ്രിട്ടിഷ് ഭരണ കാലത്താണ് മുഷറഫിന്റെ മുത്തച്‌ഛൻ വാങ്ങിയത്. 1943 ൽ ജനിച്ച പർവേസ് മുഷറഫ് നാല് വയസുവരെ ദരിയാഗഞ്ചിലെ വീട്ടിൽ കഴിഞ്ഞു. പിന്നീട് ഇന്ത്യ-പാക് വിഭജന കാലത്ത് 1947ൽ മുഷറഫിന്റെ കുടുംബം വസ്ത്ര വ്യാപാരിയായ മദൻ ലാൽ ജെയിനു വിറ്റു. അദ്ദേഹത്തിന്റെ പിന്മുറക്കാരാണ് ഇപ്പോഴും ഇവിടെ വസിക്കുന്നത്.
2001ൽ പാകിസ്ഥാൻ പ്രസിഡന്റായിരിക്കെ തന്റെ ആദ്യ ഇന്ത്യാ സന്ദർശന വേളയിൽ മുഷറഫ് പഴയ വീട് സന്ദർശിക്കാൻ എത്തിയിരുന്നു. തന്റെ അയൽക്കാരോടും സുഹൃത്തുക്കളോടും അദ്ദേഹം സംസാരിച്ചിരുന്നു. പിന്നീട് 2005ൽ മുഷറഫിന്റെ അമ്മ സരിൻ, സഹോദരൻ ജാവേദ്, മുഷറഫിന്റെ മകൻ ബിലാൽ എന്നിവരും പൂർവിക ഭവനം സന്ദർശിച്ചു. വർഷങ്ങൾ കഴിഞ്ഞപ്പോൾ പല കാരണങ്ങൾ കൊണ്ട് പലതവണയായി പഴയ കുടുംബവീട് ഭൂരിഭാഗവും പൊളിച്ചു. ഇപ്പോൾ ചെറിയ ചില ഭാഗങ്ങൾ മാത്രമാണ് അവശേഷിക്കുന്നത്.
മുഷറഫിന്റെ മൃതദേഹം പാക്കിസ്ഥാനിലേക്കു കൊണ്ടുപോകാൻ കുടുംബം താൽപര്യം അറിയിച്ചു. മൃതദേഹം ജന്മനാട്ടിലേക്കു കൊണ്ടുപോകുന്നതിനു ദുബായിലെ പാക്കിസ്ഥാൻ കോൺസുലേറ്റ് അനുമതി നൽകി. പാക്കിസ്ഥാൻ മുൻ ഭരണാധികാരി എന്ന നിലയിൽ, രാജ്യത്തിന്റെ ഔദ്യോഗിക ബഹുമതികളോടെ മൃതദേഹം സംസ്കരിക്കണമെന്ന ആഗ്രഹപ്രകാരമാണ് നാട്ടിലേക്കു കൊണ്ടുപോകാനുള്ള നടപടികൾ ആരംഭിച്ചതെന്നു കുടുംബം അറിയിച്ചു. ദീർഘനാളായി രോഗക്കിടക്കയിലായിരുന്ന ജനറൽ മുഷറഫിന്റെ മരണം ഞായറാഴ്ച പുലർച്ചെയാണ് സ്ഥിരീകരിച്ചത്.
നാഡീവ്യൂഹത്തെ തളർത്തുന്ന അപൂർവ രോഗം ബാധിച്ച് ദുബായിൽ ചികിത്സയിൽ കഴിയുകയായിരുന്നു അദ്ദേഹം. രാജ്യത്തെ കരസേന മേധാവിയായിരുന്ന മുഷറഫ് 1999 ഒക്‌ടോബറിൽ പ്രധാനമന്ത്രി നവാസ് ഷെരീഫിനെ പുറത്താക്കിയാണ് അധികാരം പിടിച്ചെടുത്തത്. 2001ൽ പാക്കിസ്ഥാൻ പ്രസിഡന്റായി. 2008ൽ ഇംപീച്മെന്റ് നടപടികൾ ഒഴിവാക്കാനായി സ്ഥാനമൊഴിഞ്ഞു. ഭാര്യ: സെഹ്ബ മുഷറഫ്. രണ്ടു മക്കളുണ്ട്.
പ്രസിഡന്റ് പദവി രാജിവച്ച് ദുബായിലെത്തിയശേഷം 2013ലാണ് പാക്കിസ്ഥാനിലേക്കു മടങ്ങിയെത്തിയത്. ഭരണഘടനാ വ്യവസ്ഥകൾ ലംഘിച്ച് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച കേസിലും മുൻ പ്രധാനമന്ത്രിയായിരുന്ന ബേനസീർ ഭൂട്ടോ വധിക്കപ്പെട്ട കേസിലും വിചാരണ നേരിടുന്നതിനിടെ, 2016 മാർച്ചിൽ ചികിത്സയ്ക്കായി ദുബായിൽ തിരിച്ചെത്തി. പിന്നീടു മടങ്ങിയിട്ടില്ല.
ഏഴു വയസ്സുകാരനെ ചട്ടുകം കൊണ്ട് പൊള്ളലേൽപ്പിച്ച് അമ്മയുടെ ക്രൂരത. കൈകളിലും കാലുകളിലുമാണ് പൊള്ളലേല്‍പിച്ചത്. ഇടുക്കി കുമളിക്കു സമീപം അട്ടക്കുളത്ത് ഞായറാഴ്ച ഉച്ച കഴിഞ്ഞാണ് സംഭവം. അടുത്ത വീട്ടില്‍നിന്ന് ടയര്‍ എടുത്ത് കത്തിച്ചതിനായിരുന്നു ക്രൂരമായ ശിക്ഷ. പൊള്ളലേറ്റ കുട്ടി ചികിത്സത്സയിലാണ്. ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
സംഭവം നടക്കുമ്പോൾ വീട്ടിൽ അമ്മയും രണ്ടു മക്കളും മാത്രമാണ് ഉണ്ടായിരുന്നത്. അച്ഛൻ പുറത്തു പോയിരുന്നു. മൂത്ത കുട്ടിയായ ഏഴു വയസ്സുകാരൻ അടുത്തുള്ള വീട്ടിൽനിന്നു ടയർ എടുത്തുകൊണ്ടുവന്നെന്നും ഇതിനു ശിക്ഷയായാണ് കൈകളിലും കാലിലും ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ചതെന്നും അമ്മ പൊലീസിനോടു പറഞ്ഞു.
കൂടാതെ, കണ്ണിൽ മുളകുപൊടി തേച്ചതായി കുട്ടി പൊലീസിനു മൊഴി നൽകിയിട്ടുണ്ട്. വിവരമറിഞ്ഞെത്തിയ അയൽവാസികളും വാർഡ് അംഗവും ചേർന്നാണ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അമ്മയെ തിങ്കളാഴ്ച അറസ്റ്റ് ചെയ്തേക്കുമെന്നു പൊലീസ് അറിയിച്ചു.
മലയാള സിനിമ പ്രേക്ഷകരുടെ ഇഷ്ട താരങ്ങളിൽ ഒരാളാണ് ഹണി റോസ്. മണിക്കുട്ടൻ നായകനായ ബോയ് ഫ്രണ്ട് എന്ന ചിത്രത്തിലൂടെയാണ് ഹണി റോസ് തന്റെ അഭിനയ ജീവിതം ആരംഭിക്കുന്നത്. ആദ്യ ചിത്രം ഹിറ്റ് ലിസ്റ്റിൽ ഇടം നേടിയെങ്കിലും നടിയെന്ന നിലയിൽ താരം ശ്രദ്ധിക്കപ്പെട്ടില്ല. മലയാളത്തിൽ അവസരങ്ങൾ ലഭിക്കാത്തതിനെ തുടർന്ന് തെലുഗിൽ അഭിനയിച്ച താരത്തിന് പ്രേക്ഷക ശ്രദ്ധ നേടാൻ സാധിച്ചു.
തെലുങ്കിൽ ഒന്നിലധീകം ചിത്രങ്ങൾ അഭിനയിച്ച ശേഷം ജയസൂര്യ നായകനായ ട്രിവാൻട്രം ലോഡ്ജിലൂടെ ഹണി റോസ് വീണ്ടും മലയാളത്തിലെത്തുകയായിരുന്നു. എന്നാൽ ട്രിവാൻട്രം ലോഡ്ജിലെ കഥാപാത്രം ശ്രദ്ധിക്കപ്പെട്ടു. സിനിമയിലെ ധ്വനി നമ്പ്യാർ എന്ന കഥാപാത്രം ശ്രദ്ധിക്കപെട്ടതോടെ സിനിമയിൽ ധ്വനി എന്ന പേര് സ്വീകരിക്കാൻ പോലും താരം ശ്രമം നടത്തിയിരുന്നു. എന്നാൽ അഞ്ച് സുന്ദരികൾ എന്ന സിനിമയ്ക്ക് ശേഷം ഹണി റോസ് എന്ന പേര് മതിയെന്ന് തീരുമാനിക്കുകയായിരുന്നു.
ഇപ്പോഴിതാ താരം അഭിനയിച്ച ലിപ് ലോക്ക് രംഗത്തെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ്. വൺ ബൈ ടു എന്ന ഫഹദ് ഫാസ് ചിത്രത്തിൽ ലിപ് ലോക്ക് സീനിൽ ഹണി റോസ് അഭിനയിച്ചിരുന്നു. എന്നാൽ സിനിമയുടെ കഥ പറയുന്ന സമയത്തൊന്നും ലിപ് ലോക്ക് ഉള്ളതായി പറഞ്ഞിരുന്നില്ല. ഷൂട്ട് നടക്കുമ്പോഴാണ് ലിപ് ലോക്ക് സീനുള്ള കാര്യം താൻ അറിയുന്നത്. ഇന്റിമേറ്റ് രംഗങ്ങൾ ഉണ്ടാകുമെന്ന് മാത്രമാണ് പറഞ്ഞത് എന്നും താരം പറയുന്നു.
ഷൂട്ടിംഗ് നടക്കുന്നതിനിടെയാണ് ലിപ് ലോക്കിനെ കുറിച്ച് സംവിധായകൻ പറയുന്നത്. ഞാൻ അത് കേട്ട് ഞെട്ടിപ്പോയി. പക്ഷെ സിനിമയിൽ അത് ആവശ്യമാണെന്നും അതിന് വല്ല്യ പ്രാധാന്യം ഉണ്ടെന്നും സംവിധായകൻ പറഞ്ഞത് കൊണ്ടാണ് ലിപ് ലോക്ക് സീനിൽ അഭിനയിച്ചതെന്നും ഹണി റോസ് പറയുന്നു. പക്ഷെ തന്റെ ആ സീനുകൾ വെച്ചാണ് പിന്നീട് സിനിമ മാർക്കറ്റ് ചെയ്യുന്നത് കണ്ടപ്പോൾ വിഷമം തോന്നിയെന്നും ഹണി റോസ് പറയുന്നു.
ഡോ. ഐഷ വി
2023 ജനുവരി 28 ന് ഒരു സ്റ്റാഫ് ടൂർ പോകാമെന്ന് കംപ്യൂട്ടർ ഡിപാർട്ട്മെന്റിലെ അനിറ്റ് സെബിയും ഷാലിബയും കൂടി പ്ലാൻ ചെയ്തു. ഞാനും ഭർത്താവും കൂടെ വരാമെന്നേറ്റു. ആതിരപള്ളി , വാഴച്ചാൽ, വഴി തൃശ്ശൂരിലെ സ്നേഹതീരം എന്ന കടൽത്തീരം കൂടി കണ്ട് മടങ്ങാമെന്ന പദ്ധതിയിൽ കൗതുക പാർക്ക് കൂടി ഉൾപ്പെടുത്താമെന്ന ആശയം ഷാലിബയുടേതായിരുന്നു. കാരണം ഷാലിബ 5 വർഷം മുമ്പ് അവിടെ പോയിട്ടുണ്ടത്രേ. രാവിലെ ഏഴുമണിയോട് കൂടി വടക്കാഞ്ചേരിയിലെ ഇന്ത്യൻ കോഫീ ഹൗസിനടുത്തെത്തിയ നിരജ്ജൻ എന്നു പേരിട്ട ട്രാവലറിൽ ഞങ്ങളും കയറി. വണ്ടി പന്നിയങ്കര ടോൾ കഴിഞ്ഞു പത്ത് കിലോമീറ്ററോളം ചെന്നപ്പോൾ കുതിരാൻ തുരങ്കത്തെത്തി. സഹ്യന്റെ അടിയിലുടെ ഒരു കിലോമീറ്ററോളം നീളത്തിലുള്ള തുരങ്കമാണ് കുതിരാൻ തുരങ്കം. പണ്ട് തുരങ്കം വരുന്നതിന് മുമ്പ് കുതിരാൻ മല ചുറ്റി പോകേണ്ടി വന്നപ്പോൾ ഗതാഗത കുരുക്കുണ്ടാക്കിയിരുന്ന ഒരു കുപ്പിക്കഴുത്തായിരുന്നു ആ വഴി . നാഷണൽ ഹൈവേ 544 ലൂടെ .. ഇരുഭാഗത്തേക്കും ഓടുന്ന ദിവസം 15000 വീതം വണ്ടികളെ കടത്തിവിടാനുള്ള വിസ്താരം ഈ കാനന പാതയ്ക്കില്ലായിരുന്നു. എന്നാൽ ഇരു ഭാഗത്തേയ്ക്കുമുള്ള പാതയ്ക്കായി 2 തുരങ്കങ്ങൾ നിർമ്മിച്ചതോടെ ഈ പ്രശ്നത്തിന് ഒരു പരിഹാരമായി.
അത്യാവശ്യ സന്ദർഭത്തിൽ ഇരു തുരങ്കങ്ങളിലേയ്ക്കും പരസ്പരം കടക്കാനുള്ള സംവിധാനങ്ങളും ചെയ്തിട്ടുണ്ട്. മലിനവായു പുറന്തള്ളാൻ ഫാനുകളും. കൂട്ടത്തിലെ കൊച്ചു കുട്ടികളെ സംബന്ധിച്ചിടത്തോളം ഈ തുരങ്കം ആദ്യ കാഴ്ചയായിരുന്നു. അങ്ങനെ കുതിരാനും മണ്ണുത്തിയും പിന്നിട്ട് വണ്ടി മുന്നോട്ട്. ചാലക്കുടിയ്ക്കടുത്തുള്ള പോട്ടയിലാണ് കൗതുക പാർക്ക്. ശ്രീ വർഗ്ഗീസ് വെളിയത്തും ഭാര്യ ലിസിയും കൂടി നടത്തുന്ന ഈ പാർക്ക് അവരുടെ വീടിനോട് അനുബന്ധിച്ചുള്ളതാണ്. വണ്ടി അവരുടെ വീട്ടുമുറ്റത്തൊതുക്കി. ഞങ്ങൾ ഇറങ്ങി നോക്കിയപ്പോൾ ആദ്യം പുറത്താരേയും കണ്ടില്ല. ഷാലിബയുടെ മകൻ അബ്ദു വണ്ടിയിൽ നിന്നും ഓടി അവരുടെ കാർ ഷെഡിലൂടെ സിറ്റൗട്ടിൽ കയറിയപ്പോഴേയ്ക്കും വീട്ടുടമസ്ഥ ശ്രീമതി ലിസി പുറത്തേയ്ക്കിറങ്ങി വന്നു. ഷാലിബയുടെ മകൻ അവർക്കൊരു ” ഹായ്” പറഞ്ഞിട്ട് നേരെ വീട്ടിനകത്തേയ്ക്കും കടന്നു.
ഷാലിബ അവരോട് സംസാരിച്ച് നിൽക്കുന്നതിനിടയിൽ എന്നെ ആകർഷിച്ച ആദ്യ കൗതുക കാഴ്ച്ച അവരുടെ കാർ ഷെഡിന് മുകളിൽ പടർന്ന് പന്തലിച്ച് പൂക്കളും കായ്കളുമായി നിൽക്കുന്ന ആൽമരത്തിന്റെ കുടുoബത്തിൽപെട്ട ഫൈക്കസ് വൃക്ഷമായിരുന്നു. പുരപ്പുറത്ത് ഒരാലു കരുത്താൽ പിഴുതു കളയുകയോ ആസിഡ് ഒഴിച്ചു നശിപ്പിക്കുകയോ ആയിരിക്കും സാധാരണക്കാർ ചെയ്യുക. ഞാൻ അവരോട് ചോദിച്ചു: ഇത് ചെടിച്ചട്ടിയിലാണോ ആദ്യം നട്ടിരുന്നത് എന്ന്. അവർ ” അതേ, പിന്നീട് അതിന്റെ ഒരു വേര് താഴോട്ടിറക്കുകയായിരുന്നു എന്ന് പറഞ്ഞു. അപ്പോഴാണ് 45 ഡിഗ്രി ചരിച്ച് സ്ഥാപിച്ച വലിയ പി വി സി പൈപ്പുപോലെ തോന്നിച്ച സാധനം പൈപ്പല്ല ചെടിയുടെ മണ്ണിലേയ്ക്കിറക്കിയ പ്രോപ് റൂട്ടായിരുന്നെന്ന്. അതിലൂടെ ചെടിയ്ക്ക് ആവശ്യത്തിന് വെള്ളവും വളവും ലഭിയ്ക്കുന്നതിനാൽ അതിനായി ഉടമസ്ഥന്റെ കെട്ടിടം കേടു വരുത്തേണ്ട കാര്യമില്ലല്ലോ. അപ്പോഴാണ് അതിനടുത്തായി ഉടമസ്ഥൻ ഇംഗ്ലീഷിലും മലയാളത്തിലും കുറിപ്പെഴുതി തൂക്കിയിരിയ്ക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്.
ഇതിനകം പ്രവേശനഫീസായ എഴുപത് രൂപ ഒരോരുത്തർക്കും വേണ്ടി ഷാലിബ അവരെ ഏൽപ്പിച്ച് കൊണ്ടുവന്ന ഭക്ഷണം കഴിക്കാനുള്ള സ്ഥലം അന്വേഷിച്ചു. ടെറസ്സിൽ വച്ച് കഴിയ്ക്കാമെന്ന് അവർ പറഞ്ഞു. ഇതിനിടയിൽ ഉടമസ്ഥനും എത്തിയിരുന്നു. ഭക്ഷണം കഴിച്ചിട്ട് പായ്ക്കറ്റുകൾ അവിടെ കളഞ്ഞിട്ട് പോകരുതെന്ന ഒരെളിയ നിർദ്ദേശം ഉടമസ്ഥൻ ഞങ്ങൾക്കു തന്നു. ഞങ്ങൾ അതനുസരിച്ചു. ടെറസ്സിൽ കയറി. പാരപ്പെറ്റിനടുത്തായി രണ്ട് വാഷ് ബേസിനുകൾ സ്ഥാപിച്ചിരുന്നു. രണ്ട് തീൻ മേശകൾ . ധാരാളം പ്ലാസ്റ്റിക് കസേരകൾ . ട്രസ്സ് വർക്ക് ചെയ്ത ടെറസ്സിൽ മുൻ ഭാഗത്തായി ബോർഡിന് മുകളിൽ ചെറു മൺകലങ്ങൾ ചേർത്തു കെട്ടി ഒരു കമാനം. ഒരേണി , തടി ചക്രം തുടങ്ങിയ കൗതുകങ്ങൾ അവിടെ കണ്ടു. കാണുന്ന എല്ലാറ്റിലും കൗതുകം ചേർക്കാൻ ഉടമസ്ഥൻ മറന്നിട്ടില്ല. വാതിലിനും ജനലിനും മുന്നിലായി മൺകല്ലുകളും കട്ടകളും കൊണ്ട് കമാനങ്ങൾ തീർത്തിരുന്നു. ചൂട് ഇടിയപ്പവും കറിയും കഴിച്ചു കഴിഞ്ഞ് ഞങ്ങൾ ടെറസ്സിൽ നിന്നു തന്നെ പരിസരം വീക്ഷിച്ചു. മതിലിൽ പറ്റിപ്പിടിച്ച് കയറി പച്ചപ്പ് നൽകുന്ന ചെടികൾ . വീടിന് ചുറ്റും ചെടികൾ മരങ്ങൾ . ചുറ്റും നിത്യ ഹരിത വൃക്ഷങ്ങൾ തന്നെ. അയൽപക്കകാരുടെ പറമ്പിലെ ജാതിയും പിണറയും കൂടി ചേരുമ്പോൾ ഈ കാഴ്ചകൾ വിപുലമാകുന്നു.
ഭക്ഷണ പായ്ക്കറ്റുകൾ വണ്ടിയിൽ സൂക്ഷിച്ച് ഒരുക്കങ്ങൾ വീടിന്റെ പിന്നാമ്പുറത്ത് എത്തിയപ്പോഴേയ്ക്കും ഉടമസ്ഥനും ഞങ്ങൾക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകാനായെത്തി. വീടിന് പൂറകുവശത്തെ ഭിത്തിയിൽ ആലേഖനം ചെയ്തിരിയ്ക്കുന്ന അദ്ദേഹം തന്നെയെഴുതിയ കവിത ചൊല്ലാൻ പാകത്തിനകലത്തിൽ അദ്ദേഹം നിന്നു . ഞങ്ങളെ ചുറ്റും നിർത്തി പരിചയപ്പെട്ടു. ഹിന്ദി അധ്യാപകൻ രാജീവ് വീഡിയോ എടുക്കാമെന്നേറ്റു. മലയാളം അധ്യാപകൻ കുഞ്ഞു മൊയ്തീൻ, കോമേഴ്സ് അധ്യാപികമാരായ ശ്രുതി, ലക്ഷീദേവി, ലക്ഷ്മിയുടെ മേയമ്മയുടെ മകൾ ,ഇംഗ്ലീഷ് അധ്യാപിക ഹൃദ്യ , രണ്ടു മക്കൾ, കംപ്യൂട്ടർ അധ്യാപികമാരായ അനിറ്റ് , ശില്ല , ഷാലിബ, ഷാലിബയുടെ മകൻ , കണക്കധ്യാപിക റസീന , റസീനയുടെ മകൻ , എന്റെ ഭർത്താവ് ശ്യാംലാൽ, ഇലക്ടോണിക്സിലെ അജിത്ത് എല്ലാപേരും കേൾവിക്കാരായി ചുറ്റും നിന്നപ്പോൾ അദ്ദേഹം കാര്യങ്ങൾ പറഞ്ഞു തുടങ്ങി. എല്ലാ ജീവജാലങ്ങൾക്കും സ്വതന്ത്രമായി വിഹരിക്കാൻ പറ്റിയ ആവാസ വ്യവസ്ഥ രൂപപ്പെടുത്തിയെടുക്കുകയായിരുന്നു. കഴിഞ്ഞ കാൽ നൂറ്റാണ്ടിനിടെ ഈ ചെറുവനം നിർമ്മിക്കുന്നതിലൂടെ അദ്ദേഹം ചെയ്തത്. വിശദാംശങ്ങൾ വിവരിച്ച ശേഷം അദ്ദേഹം താനെഴുതിയ കവിത ചൊല്ലി. പ്രീഡിഗ്രി വരെ പഠിച്ച അദ്ദേഹത്തിന് ഹിന്ദി, ഇംഗ്ലീഷ്, കവിത, കഥ, ലേഖനങ്ങൾ എന്നിവ വഴങ്ങും. കാൽ നൂറ്റാണ്ട് മുമ്പ് പ്രകൃതിയോടുള്ള ഇഷ്ടം കൂടിയതു കൊണ്ട് പൈതൃക സ്വത്തായി കിട്ടിയ പറമ്പിൽ വനവത്കരണം നടത്തിയപ്പോൾ മതാപിതാക്കളും ഭാര്യയും മകളുമുൾപ്പടെയുള്ള കുടുംബാംഗങ്ങൾ ഇടഞ്ഞപ്പോൾ ഇടനെഞ്ചിലെ വിങ്ങൽ ഒരു ഹിന്ദി കവിതയായി പുറത്തുവന്നത് ആ കാനനഛായയിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.
പാർക്കിന്റെ ഗേറ്റ് തുറന്ന് അദ്ദേഹം ഞങ്ങളോടൊപ്പം കാനനത്തിലയ്ക്ക് കടന്നു. അവിടെ യഥേഷ്ടം വിഹരിയ്ക്കുന്ന വെള്ളലി, വിവിധ വർണ്ണ പ്രാവുകൾ, മുയലുകൾ, കോഴികൾ , വാങ്കോഴി . വാത്തകൾ എന്നിവയാണ് ഞങ്ങളെ എതിരേറ്റത്. കാടിന്റെ സ്വാഭാവികത നിലനിർത്താനായി കരിയിലകൾ തൂത്തുവാരുകയോ തീയിടുകയോ അവിടെ ചെയ്യുന്നില്ല. എല്ലാം പൊടിഞ്ഞ് മണ്ണോട് ചേർന്ന് ഒന്ന് മറ്റൊന്നിന് വളമാകും. പത്തോളം കുളങ്ങൾ , ഗുഹകൾ , മണ്ണിനടിയിലും മുകളിലുമുള്ള പാതകൾ , ഏറുമാടങ്ങൾ, മുനിയറകൾ, ഗിന്നസ് ബുക്കിൽ ഇടം പ്രതീക്ഷിച്ച് വളർത്തുന്ന ഏരിയൽ റൂട്ട്, പണ്ടുകാലത്ത് മനുഷ്യരെ മറവു ചെയ്തിരുന്ന നന്നങ്ങാടി ഒക്കെ ഇവിടത്തെ പ്രത്യേകതകളാണ്. ഒരു കളത്തിൽ നിന്നും മറ്റൊരു കുളത്തിലേയ്ക്ക് ഗുഹാ വഴികളിലൂടെയും കുളത്തിന് മുകളിലൊരുക്കിയ നടപ്പാതകളിലൂടെയും സഞ്ചരിയ്ക്കാം. ആദ്യം ഇടതു വശത്തുള്ള കുളത്തിലൂടെ നടന്ന് ഗുഹാ പാതയിലൂടെ നടന്ന് അടുത്ത കുളത്തിലെത്താൻ അദ്ദേഹം നിർദ്ദേശിച്ചു. . ഗുഹാചാതകൾ ആവശ്യത്തിന് വെളിച്ചം കിട്ടത്തക്കതരത്തിലാണ് നിർമ്മിച്ചിരിക്കുന്നത്.
വിവിധ വർണ്ണ മത്സ്യങ്ങൾ കുളത്തിലുണ്ട്. മറ്റു മത്സ്യങ്ങളെ തിന്നുന്നവയെയും തിന്നാത്തവയെയും ഒരേ കുളത്തിൽ ഇട്ടിരിയ്ക്കുന്നു. മുള വളച്ച് വളർത്തി അതിൽ ഏറുമാടം തീർത്തിട്ടുണ്ട്. ചുറുച്ചുറുക്കുള്ള അധ്യാപകരും വിദ്യാർത്ഥികളും ഏറുമാടങ്ങളിൽ കയറി. ഊഞ്ഞാലാടി. ഒരു ഫിഗ് മരത്തിൽ തീർത്ത ഏറുമാടം വളരെ കൗതുകമുണർത്തുന്നതാണ്. ഫിഗിന്റെ പ്രോപ് റൂട്ടുകൾ മരത്തിന് ചുറ്റും വലിച്ച് ചരിച്ച് മണ്ണിലാഴ്ത്തിയിരിയ്ക്കുന്നു. ഈ വേരുകളിലൂടെ ഏറുമാടത്തിലേയ്ക്കെത്താം. അടുത്തടുത്തുള്ള രണ്ട് വേരുകൾ ചേർത്ത് എണിയും പണിഞ്ഞിട്ടുണ്ട്. ഫൈക്കസുകളുടെ പ്രോപ് റൂട്ടുകൾ മണ്ണിലാഴ്ത്തി പുതിയ വൃക്ഷങ്ങൾ രൂപപ്പെടുത്തിയിരിയ്ക്കുന്നു. ചില പ്രോപ് റൂട്ടുകൾ കുളങ്ങളിലാഴ്ത്തി വെള്ളം പ്രകൃത്യാ ശുദ്ധീകരിയ്ക്കുന്ന വിദ്യയും അവലംബിച്ചിട്ടുണ്ട്. ആക്രമണകാരികളും അല്ലാത്തതും നീളം കൂടിയ വയും കുറഞ്ഞവയും വർണ്ണവൈവിധ്യമുള്ളവയും മത്സ്യങ്ങളുടെ ഇടയിലുണ്ട്. ഒരു മുളങ്കൊമ്പ് വളച് മണ്ണിലാഴ്ത്തി പുതുമുളകൾ സൃഷ്ടിച്ചിരിയ്ക്കുന്നു. ഇവിടത്തെ ഓരോ സൃഷ്ടിയും ഉടമസ്ഥൻ കാലത്തിന്റെ സഹായത്തോടെ ഒരു തപസ്യയായി രൂപപ്പെടുത്തിയെടുത്തവയാണ്. പഴയ വസ്തുക്കളുടെ ശേഖരവും നന്നായി വിന്യസിച്ചിരിയ്ക്കുന്നു. വള്ളി മുളയാണ് മറ്റൊരു പ്രത്യേകത. പറ്റിയ താങ്ങ് കണ്ടെത്താൻ ഇവ ദിവസവും കറങ്ങി നോക്കും. ഓരോരുത്തരുടയും നക്ഷത്രമനുസരിച്ചുള്ള വൃക്ഷങ്ങളും അവിടെ ഉൾക്കൊള്ളിച്ചിട്ടുണ്ട് മിക്കവാറും എല്ലാ നിർമ്മിതികളും പാഴ് വസ്തുക്കളായ കുപ്പികളും മൺകലങ്ങളും ചെടി ചട്ടികളും പ്രയോജനപ്പെടുത്തി ചിലവ് ചുരുക്കി ചെയ്തിരിയ്ക്കുന്ന വയാണ്. ശുചി മുറികൾ ചിലവ് കുറച്ച് വൃത്താകൃതിയിൽ നിർമ്മിച്ചിരിയ്ക്കുന്നതിനാൽ അകം വിസ്തൃതവുമാണ്. ഒരു കുളത്തിനരികിലായി വാവലുകൾക്കായി ഒരു ഗുഹ. മറ്റൊരു ഗുഹാ വഴിയിലൂടെ അപ്പുറത്തെ കുളത്തിലെത്താം. ഈ ഗുഹാ വഴിയിൽ ഒരു നീർച്ചാലുണ്ട് . ഈ നീർച്ചാലിലെ ജലം തേടി സമീപത്തെ കാദംബരി(കടമ്പ്) വൃക്ഷത്തിന്റെ വേരുകൾ വെള്ളനിറത്തിൽ നാരുകൾ പോലെ കിടക്കുന്നതും കാണാം.
അടുത്ത കുളത്തിന് മുകളിലായി ഒരു ഫൈക്കസ് വേരുകൾ വളർത്തി പടർന്ന് പന്തലിച്ച് നിൽക്കുന്നു. വേരുകൾ തമ്മിൽ ആശ്ലേഷിച്ച് കഥകൾ പറയുന്നുണ്ടാകാം. ശിഖരങ്ങൾ കാറ്റിലാടി മർമ്മരമുതിർത്ത് കവിതകൾ ചൊല്ലുന്നുണ്ടാകാം. അവയ്ക്ക് അകമ്പടിയായി ഇണപ്രാവുകളുടെ കുറൂ കൽ , മുയലുകളുടെ സ്നേഹ പ്രകടനങ്ങൾ. ജീവനില്ലാതായവയ്ക്ക് ജീർണ്ണിച്ച് മണ്ണോട് ചേർന്ന് ആവാസ വ്യവസ്ഥ പൂർത്തീകരിയ്ക്കാനൊരിടവും പച്ച തണൽ വല കൊണ്ടും നെറ്റു കൊണ്ടും വേലി തീർത്ത ആ വളപ്പിലുണ്ട്. എല്ലാ പ്രകൃതി നിയമങ്ങളും അവിടെ പാലിയ്ക്കപ്പെടുന്നു. എല്ലാ ദിവസവും എല്ലായിടത്തും ഗുഹകളിലും ഉടമസ്ഥൻ കറങ്ങി നോക്കിയിട്ടേ ആളെ കയറ്റാറുള്ളൂ എന്ന് പറഞ്ഞു. യാത്ര പറഞ്ഞിറങ്ങുമ്പോൾ നിയതിയുടെ നിയമങ്ങൾ അനുസരിയ്ക്കുക എന്ന നയം ഉൾക്കൊണ്ട നിരവധി പുരസ്ക്കാരങ്ങൾ നേടിയ ഉടമസ്ഥനെ മനസ്സാ നമിച്ചു.
(തുടരും)
ഡോ.ഐഷ . വി.
പ്രിൻസിപ്പാൾ , പാലക്കാട് ജില്ലയിലെ കോളേജ് ഓഫ് അപ്ലൈഡ് സയൻസ് . കഥകളും ലേഖനങ്ങളും ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.

ബാലതാരമായി അഭിനയ രംഗത്തെത്തി മലയാള ചലച്ചിത്ര മേഖലയിലെ അറിയപ്പെടുന്ന നടിയായി മാറിയ താരമാണ് കാവ്യ മാധവൻ. അഭിനയ മികവുകൊണ്ടും തന്റെ ശാലീന സൗന്ദര്യം കൊണ്ടും നിരവധി ആരാധകരെ സ്വന്തമാക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. 1999 ൽ പുറത്തിറങ്ങിയ ചന്ദ്രനുദിക്കുന്ന ദിക്കിൽ എന്ന ചിത്രത്തിൽ ആദ്യമായി നായികാ വേഷം ചെയ്തു തുടങ്ങിയത്. പിന്നീട് മലയാളത്തിലെ പ്രമുഖ നായകൻമാരുടെ കൂടെ കാവ്യ അഭിനയിച്ചിട്ടുണ്ട്.
ഒരു കാലത്ത് പ്രേക്ഷകരുടെ ഇഷ്ട്ട താര ജോഡികളായിരുന്നു ദിലീപും കാവ്യയും. 2009ൽ ആയിരുന്നു നിശാൽ ചന്ദ്രയുമായുള്ള താരത്തിന്റ വിവാഹം. എന്നാൽ രണ്ടുവർഷത്തിനു ശേഷം വിവാഹ മോചിതയായ താരം 2016ൽ ദിലീപിനെ വിവാഹം കഴിക്കുകയായിരുന്നു. ഇരുവർക്കും മഹാലക്ഷ്മി എന്നൊരു മകളുമുണ്ട്.ഏറെ വിവാദങ്ങൾ സൃഷിട്ടിച്ച വിവാഹമായിരിന്നു ഇരുവരുടെയും.
ഇപ്പോൾ കാവ്യ അഭിനയത്തിൽ നിന്നും പൂർണമായും വിട്ടുനിൽക്കുകയാണ്. അതുപോലെ സോഷ്യൽ മീഡിയയിലും താരം സജീവമല്ല. എന്നാലും താരത്തെ കുറിച്ച് സോഷ്യൽ മീഡിയയിൽ വരുന്ന വാർത്തകളും വീഡിയോകളും വയറലായി മാറാറുമുണ്ട്. ഇപ്പോഴിതാ അത്തരത്തിൽ കാവ്യ ജനിച്ചുവളർന്ന നീലേശ്വരത്തെ വീടിനെ കുറിച്ച് ഒരു വ്ലോഗർ നടത്തിയ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയിരിക്കുന്നത്.
കാസർഗോഡ് ജില്ലയിലെ നീലേശ്വരത്താണ് താരത്തിന്റെ വീട്. വളരെ ദയനീയാവസ്ഥയിലാണ് ഇപ്പോൾ ആ വീട്. വീടിന്റെ പകുതിയും ഇടിഞ്ഞു തകർന്ന് കാടുപിടിച്ച അവസ്ഥയാണ് കാണാൻ കഴിയുന്നത്. അയൽവാസി അയാളുടെ കടയിലേക്ക് അവശ്യമുള്ള സാധങ്ങൾ സൂക്ഷിക്കുന്നത് ഈ വീട്ടിലാണ്. മുറികളെല്ലാം ഇടിഞ്ഞു ആകെ നാശമായി കിടക്കുകയാണ്. നല്ലൊരു വഴിപോലും ഇല്ലാതെ ശോഷിച്ചുപോയ അവസ്ഥയിലാണ് വീടിപ്പോൾ. ഒരുകാലത്തു ആ പ്രദേശത്തെ ഏറ്റവും വലിയ വീട് അതായിരുന്നു. ഈ വീഡിയോയ്ക്ക് നിരവധി കമെന്റുകളാണ് വരുന്നത്.
വീടില്ലാത്ത എത്രയോപേർ ഉണ്ട് അപ്പോഴണ് ഇത്രയും നല്ല വീട് ഇങ്ങനെ നശിച്ചു കാണുന്നത്. വന്നവഴി മറന്നു, ഈ വീടുപോലെ തന്നെയാണ് ഇപ്പോൾ കാവ്യയുടെ മനസ്സ്, വീടില്ലാത്തവർക്ക് കൊടുക്കാമായിരുന്നു എന്ന് തുടങ്ങി നിരവധി കമന്റുകളാണ് കാവ്യയെ വിമർശിച്ചുകൊണ്ട് പ്രേക്ഷകർ പങ്കുവെയ്ക്കുന്നത്. കൂടാതെ നയൻതാരയുടെ പഴയ വീട് ഇപ്പോഴും നല്ല രീതിയിൽ സൂക്ഷിക്കുന്നുണ്ടെന്നും നസ്രിയയും വന്ന വഴി മറന്നിട്ടില്ലെന്നും ആളുകൾ പറയുന്നു.
രോഹിത് ശർമ്മയും വിരാട് കോഹ്‌ലിയും ഇന്ത്യൻ ക്രിക്കറ്റിലെ ഏറ്റവും വലിയ സൂപ്പർതാരങ്ങളാണ്. ടീമിലെ ഏറ്റവും മുതിർന്ന രണ്ട് ക്രിക്കറ്റ് താരങ്ങളായ കോഹ്‌ലിയും രോഹിതും വർഷങ്ങളായി ഇന്ത്യൻ ക്രിക്കറ്റിന്റെ വളർച്ചയ്ക്ക് വലിയ സംഭാവനകൾ നൽകിയിട്ടുണ്ടെന്ന് മാത്രമല്ല, അവിസ്മരണീയമായ കൂട്ടുകെട്ടുകൾ രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്നും അവർ ഒരുമിച്ചു കളിക്കുന്ന കാഴ്ച ഇന്ത്യൻ ക്രിക്കറ്റ് ആരാധകർ ആസ്വദിച്ചാണ് പോകുന്നത്. ലോകകപ്പിൽ പാകിസ്താനെതിരെയുള്ള മത്സരം കോഹ്ലി ജയിപ്പിച്ചതിന് ശേഷം താരത്തെ എടുത്ത് ഉയർത്തിയ രോഹിത്തിന്റെ ചിത്രം ആരാധകർ മറക്കാനിടയില്ല.
എന്നിരുന്നാലും, കാര്യങ്ങൾ ഇപ്പോഴും ഒരേപോലെ ആയിരുന്നില്ല. കോഹ്‌ലിയും രോഹിതും തമ്മിലുള്ള ഭിന്നതയെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ പാകമാകുകയും ഇന്ത്യൻ ക്രിക്കറ്റിനെ പിടിച്ചുകുലുക്കുകയും വേദനിപ്പിക്കുകയും ചെയ്ത ഒരു കാലമുണ്ടായിരുന്നു. 2019 ലോകകപ്പിൽ അത് ആവിർഭവിക്കുകയും 2021 അവസാനത്തോടെ കോഹ്‌ലിയെ ഇന്ത്യയുടെ ഏകദിന ക്യാപ്റ്റനായി പുറത്താക്കിയപ്പോൾ വീണ്ടും ഉയരുകയും ചെയ്തു.
എന്നാൽ ആ കിംവദന്തികൾക്ക് എന്തെങ്കിലും ഗുണമുണ്ടോ? പ്രത്യക്ഷത്തിൽ, അതെ. തങ്ങളുടേതല്ലെങ്കിലും, സോഷ്യൽ മീഡിയയുടെ വരവും സംഘർഷത്തിന്റെ റിപ്പോർട്ടുകളും അവരുടെ ബന്ധത്തെ ചെറുതായിട്ടെങ്കിലും വഷളാക്കിയതായി റിപ്പോർട്ടുണ്ട്. മുൻ ഇന്ത്യൻ ഫീൽഡിംഗ് കോച്ച് ആർ ശ്രീധർ തന്റെ പുസ്തകത്തിൽ രോഹിതും കോഹ്‌ലിയും തമ്മിലുള്ള കാര്യങ്ങൾ എങ്ങനെ കുറഞ്ഞുവെന്ന് വെളിപ്പെടുത്തി, അത് എങ്ങനെ നിയന്ത്രണത്തിൽ വന്നു എന്നും പറഞ്ഞു. രോഹിത് ഗാങ് കോഹ്ലി ഗാങ് എന്ന പേരിൽ താരങ്ങൾ തിരിഞ്ഞതായിട്ടും റിപോർട്ടുകൾ ഉണ്ടായിരുന്നു.
2019 ലോകകപ്പുമായി ബന്ധപ്പെട്ടത് ആയിരുന്നു പ്രശ്നങ്ങൾ എല്ലാം. കോഹ്ലി എടുത്ത ചില തീരുമാനങ്ങൾ രോഹിതിന് ഇഷ്ടപ്പെട്ടില്ല എന്നതാണ് പ്രധാന കാരണം. “ലോക കപ്പിന് ശേഷം ഏകദേശം 10 ദിവസങ്ങൾക്ക് ശേഷം ഞങ്ങൾ യുണൈറ്റഡ് സ്റ്റേറ്റ്സിൽ (യുഎസ്) ലാൻഡർഹില്ലിൽ വെസ്റ്റ് ഇൻഡീസിനെതിരായ ടി20 പരമ്പരയ്ക്കായി ലാൻഡ് ചെയ്തു. അവിടെയെത്തിയപ്പോൾ രവി ചെയ്ത ആദ്യത്തെ കാര്യങ്ങളിലൊന്ന് വിരാടിനെയും
രോഹിതിനെയും തന്റെ മുറിയിലേക്ക് വിളിച്ച് സംസാരിച്ചു എന്നതാണ്. ഇന്ത്യൻ ക്രിക്കറ്റ് ആരോഗ്യകരമാകണമെങ്കിൽ അവർ ഒരേ പേജിലായിരിക്കണമായിരുന്നു.’സോഷ്യൽ മീഡിയയിൽ എന്ത് സംഭവിച്ചാലും കുഴപ്പമില്ല, പക്ഷേ നിങ്ങൾ രണ്ടുപേരും ഏറ്റവും സീനിയർ ക്രിക്കറ്റ് താരങ്ങളാണ്, അതിനാൽ ഇത് അവസാനിപ്പിക്കണം,’ രവി തന്റെ സാധാരണ അസംബന്ധമല്ലാത്ത രീതിയിൽ പറഞ്ഞു. . ‘ഇതെല്ലാം മാറ്റിവെച്ച് ഞങ്ങൾ മുന്നോട്ട് പോകുന്നതിന് ഒരുമിച്ച് ചേരണമെന്ന് ഞാൻ ആഗ്രഹിക്കുന്നു’”.
രവി ശാസ്ത്രി പറഞ്ഞതോടെയാണ് വലിയ പ്രശ്നം ആകാതെ ഇതൊക്കെ അവസാനിച്ചതെന്നും പുസ്തകത്തിൽ പറഞ്ഞു.
വഞ്ചനാക്കേസില്‍ നടന്‍ ബാബുരാജ് അറസ്റ്റില്‍. മൂന്നാറില്‍ റവന്യൂ വകുപ്പിന്റെ നടപടി നേരിടുന്ന ഭൂമി പാട്ടത്തിന് നല്‍കി കബളിപ്പിച്ചെന്ന കേസിലാണ് നടന്‍ അറസ്റ്റിലായത്. ഹൈക്കോടതി നിര്‍ദേശപ്രകാരം അടിമാലിയെ പൊലീസ് സ്റ്റേഷനില്‍ ഹാജരാവുകയായിരുന്നു.
കോതമംഗലം തലക്കോട് സ്വദേശിയായ വ്യവസായി അരുണ്‍ കുമാറാണ് ബാബുരാജിനെതിരെ പരാതി നല്‍കിയത്. മൂന്നാര്‍ കമ്പിലൈനില്‍ ബാബുരാജിന്റെ ഉടമസ്ഥതയിലുള്ള വൈറ്റ് മിസ്റ്റ് റിസോര്‍ട്ടുമായി ബന്ധപ്പെട്ടാണ് പരാതി. 2020 ജനുവരിയില്‍ ഈ റിസോര്‍ട്ട് അരുണിന് ബാബുരാജ് പാട്ടത്തിന് നല്‍കിയിരുന്നു.
40 ലക്ഷം രൂപ കരുതല്‍ധനമായി വാങ്ങി. സ്ഥാപന ലൈസന്‍സിനായി അരുണ്‍ കുമാര്‍ പള്ളിവാസല്‍ പഞ്ചായത്തില്‍ അപേക്ഷിച്ചു. എന്നാല്‍, ഈ സ്ഥലത്തിന്റെ പട്ടയം സാധുവല്ലാത്തതിനാല്‍ ലൈസന്‍സ് നല്‍കാന്‍ കഴിയില്ലെന്ന് പഞ്ചായത്ത് മറുപടി നല്‍കി.
മൂന്നാര്‍ ആനവിരട്ടി കമ്പിലൈന്‍ ഭാഗത്ത് 22 കെട്ടിടങ്ങള്‍ ഉള്‍പ്പെടുന്നതാണ് വൈറ്റ് മിസ്റ്റ് മൗണ്ടന്‍ ക്ലബ്ബ്. ഇതില്‍ അഞ്ച് കെട്ടിടങ്ങള്‍ക്ക് മാത്രമേ പള്ളിവാസല്‍ പഞ്ചായത്ത് നമ്പറിട്ടിട്ടുള്ളൂവെന്നും പരാതിയിലുണ്ട്. ബാബുരാജിന് നല്‍കിയ 40 ലക്ഷം രൂപ തിരികെ ലഭിക്കണമെന്നാണ് അരുണിന്റെ ആവശ്യം.
പല അവധികള്‍ പറഞ്ഞെങ്കിലും തുക നല്‍കിയില്ലെന്നും പരാതിയില്‍ പറയുന്നു. കഴിഞ്ഞ മാര്‍ച്ചില്‍ അടിമാലി കോടതിയിലും അരുണ്‍ കുമാര്‍ കേസ് കൊടുത്തു. കോടതി, അടിമാലി പൊലീസിനോട് വഞ്ചനാക്കുറ്റത്തിന് കേസ് എടുക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു.
കൊല്ലത്ത് വീട്ടമ്മയെ റബ്ബര്‍ത്തോട്ടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ബന്ധു അറസ്റ്റില്‍. കോട്ടപ്പുറം സ്വദേശി ഷീലയുടെ മരണത്തില്‍ പച്ചയില്‍ മന്‍മഥ വിലാസത്തില്‍ നിതിന്‍ (കുട്ടായി-32) ആണ് അറസ്റ്റിലായത്. ഇയാളുടെ മര്‍ദനത്തെ തുടര്‍ന്ന് ഷീല ജീവനൊടുക്കുകയായിരുന്നുവെന്ന് പോലീസ് പറയുന്നു.
സംഭവത്തില്‍ നിതിനെതിരെ മര്‍ദ്ദനത്തിനും ആത്മഹത്യ പ്രേരണക്കുറ്റത്തിനുമാണ് പോലീസ് കേസെടുത്തിരിക്കുന്നത്. മരിക്കുന്നതിനു മുന്‍പ് ഷീല മരുമകള്‍ക്ക് അയച്ച സന്ദേശത്തില്‍ മര്‍ദനത്തെ കുറിച്ച് പറയുന്നുണ്ട്. ‘എന്നെ കുട്ടായി അടിച്ചു. ഞാന്‍ ചാവാന്‍ പോകുന്നു.’ എന്നാണ് മരുമകള്‍ക്ക് അയച്ച സന്ദേശം.
ഇക്കാര്യം മകനോട് പറയേണ്ടെന്നും സന്ദേശത്തില്‍ പറഞ്ഞിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ച ഷീല മുത്തശ്ശിയെ കാണാന്‍ പോയപ്പോള്‍ നിതിന്‍ തടഞ്ഞിരുന്നു. തുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായി. ഇതിന് പിന്നാലെയാണ് ഷീലയെ നിധിന്‍ ക്രൂരമായി മര്‍ദിച്ചത്.
ഈ സംഭവം കഴിഞ്ഞ് ഷീല വീടിനടുത്തുള്ള റബര്‍ തോട്ടത്തില്‍ ജീവനൊടുക്കുകയായിരുന്നു. വീട്ടമ്മയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് കുടുംബം രംഗത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് ഷീല ബന്ധുക്കള്ക്ക് അയച്ച ശബ്ദ സന്ദേശം പുറത്തു വന്നത്.