ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
കർട്ടൻ ലാൻഡ് ഉടമയും ഇംഗ്ലണ്ടിലെ ബർമിങ്ഹാമിനടുത്തുള്ള ടെൽഫോർഡ് നിവാസിയുമായ ഷാജു മാടപ്പള്ളിയുടെ മാതാവ് ഏല്യ (94 ) നിര്യാതയായി. പരേത മാടപ്പള്ളി പൗലോസിൻെറ ഭാര്യയും കാടുകുറ്റി മഞ്ഞളി കുടുംബാംഗവുമാണ്. മക്കൾ : ഫിലോമിന , സിസ്റ്റർ റീന പോൾ (ഹെൽപ്പേഴ്സ് ഓഫ് മേരി വെസ്റ്റ് ബംഗാൾ), സിസ്റ്റർ ലൂസി എം.പി (സേവ് മിഷൻ ഓഫ് ചെന്നൈ), ബാബു പോൾ (സൗദി), ജോയ് പോൾ, ഷാജു പോൾ (യുകെ), മിനി.
മരുമക്കൾ : ജേക്കബ് (മഞ്ഞപ്ര ), ട്രസ്റ്റി ബാബു (ആനന്തപുരം ), മോളി ജോയ് (പോട്ട ), കൊച്ചുറാണി ഷാജു (യുകെ ), ബാബു (പേരാമ്പ്ര)
സംസ്കാരകർമ്മം (4- 2 – 23 ) ശനിയാഴ്ച രാവിലെ 10.30ന് പഴൂക്കര സെൻറ് ജോസഫ് ദേവാലയ സെമിത്തേരിയിൽ നടത്തപ്പെടും
ഷാജു മാടപ്പള്ളിയുടെ മാതാവിൻറെ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം സുഹൃത്തുക്കളെയും ബന്ധുക്കളെയും അറിയിക്കുന്നു.
ശവസംസ്കാര ശുശ്രൂഷയുടെ തൽസമയ സംപ്രേക്ഷണം താഴെ കൊടുത്തിരിക്കുന്ന യൂട്യൂബ് ലിങ്കിൽ ലഭ്യമാണ്.
മോഹൻലാൽ നായകനായ ‘എലോൺ’ എന്ന ചിത്രത്തിന് കേരളത്തിൽ നിന്നും 75 ലക്ഷം രൂപ മാത്രം കളക്ഷൻ. ആഗോളതലത്തിൽ ഒരു കോടി രൂപ പോലും കടക്കാതെ ചിത്രം ഈ വർഷത്തെ ഏറ്റവും വലിയ പരാജയമായി മാറിയെന്നാണ് റിപ്പോർട്ട്.
ബോക്‌സ് ഓഫീസ് കളക്ഷൻ കണക്കുകൾ നിർമ്മാതാക്കൾ ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല, ബോക്‌സ് ഓഫീസ് നമ്പറുകൾ ട്രാക്ക് ചെയ്യുന്ന ട്വിറ്റർ ഫോറങ്ങൾ അനുസരിച്ച്, 75 ലക്ഷം രൂപയിൽ താഴെ മാത്രമേ കളക്ഷൻ ലഭിച്ചിട്ടുള്ളൂ.
മോഹൻലാൽ നായകനായ ‘എലോൺ’ ഈ വർഷം ജനുവരി 26ന് ബിഗ് സ്‌ക്രീനുകളിൽ എത്തി. കാളിദാസ് എന്ന കേന്ദ്രകഥാപാത്രമായ മോഹൻലാലിന്റെ ശരാശരി പ്രകടനത്തെക്കുറിച്ച് പോലും അഭിപ്രായപ്പെട്ട സിനിമാ പ്രേമികളിൽ നിന്ന് സിനിമയ്ക്ക് നിരവധി സമ്മിശ്ര അഭിപ്രായങ്ങൾ ലഭിച്ചു. പാൻഡെമിക് ലോക്ക്ഡൗൺ കാരണം ഒരു അപ്പാർട്ട്‌മെന്റിൽ കുടുങ്ങിപ്പോയ കാളിദാസ് എന്ന മനുഷ്യനെ ചുറ്റിപ്പറ്റിയാണ് ‘എലോണി’ന്റെ കഥ.
‘സൗണ്ട് ഓഫ് ബൂട്ട്’, ‘ടൈം’, ‘മദിരാശി’, ‘ജിഞ്ചര്‍’ എന്നീ ചിത്രങ്ങളുടെ രചയിതാവായ രാജേഷ് ജയരാമനാണ് ഈ ചിത്രത്തിനും തിരക്കഥ ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ എഡിറ്റിംഗ് ഡോണ്‍ മാക്സാണ്. ആനന്ദ് രാജേന്ദ്രനാണ് ഡിസൈനര്‍. ഫോട്ടോഗ്രാഫി അനീഷ് ഉപാസനയാണ്. ഛായാഗ്രഹണം അഭിനന്ദ് രാമാനുജം നിര്‍വഹിക്കും. സംഗീതം ജേക്സ് ബിജോയ്.
#Alone clean washout from all release stations within 1st working day
Kerala gross below – ₹75 lakhs & world wide below – ₹1 CR
Epic disaster pic.twitter.com/giYoZmnR4d
— Kerala Box Office (@KeralaBxOffce) February 1, 2023
യുകെ മലയാളികളെ ദുഃഖത്തിലാഴ്ത്തി അകാലത്തിൽ പൊലിഞ്ഞ വെസ്റ്റ് മിഡ്‍ലാൻഡ്സിലെ കവന്ററി യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ നഴ്‌സ് തിരുവനന്തപുരം ഉദിയൻകുളങ്ങര ഇളങ്കം ലെയിൻ അരുണിമയിൽ എം. എസ്. അരുണിന്റെ (33) മൃതദേഹം പൊതുദർശനം നടത്തി. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 12 മുതൽ രണ്ടു വരെ ബർമിങ്ങാമിലെ ലിലീസ് ഫ്യൂണറൽ ഡയറക്ടേഴ്സ് ഹാളിലാണ് പൊതുദർശനം നടത്തിയത്. ബന്ധുക്കളും സുഹൃത്തുക്കളും സഹപ്രവർത്തകരും ഉൾപ്പടെ നൂറുകണക്കിനാളുകൾ അന്ത്യാഞ്ജലി അർപ്പിച്ചു. സംസ്കാരം പിന്നീട് നാട്ടിൽ നടത്തും.
പൊതുദർശനത്തിന് ശേഷം അരുണിന്റെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടിക്രമങ്ങൾ നടത്തി വരികയാണെന്നും ഇന്ത്യൻ ഹൈക്കമ്മീഷന്റെ സഹായത്തോടെ ഇക്കാര്യങ്ങൾ പുരോഗമിക്കുന്നതായും യുക്മ മിഡ്‌ലാൻഡ്‌സ് റീജനൽ പ്രസിഡന്റ് ജോർജ് തോമസും സികെസി പ്രസിഡന്റ് ഷിൻസൺ മാത്യുവും അറിയിച്ചു. ക്രമീകരണങ്ങൾക്കായി സികെസി സെക്രട്ടറി സെബാസ്റ്റ്യൻ ജോൺ, ട്രഷറർ ലിയോ ഇമ്മാനുവൽ തുടങ്ങിയവരും ഒപ്പമുണ്ട്. യുക്മ ചാരിറ്റി ഫൗണ്ടേഷന്റെ നേതൃത്വത്തിൽ അരുണിന്റെ കുടുംബത്തെ സഹായിക്കുവാൻ ആരംഭിച്ച ഫണ്ട് ശേഖരണവും അവസാന ഘട്ടത്തിലാണ്.
ജനുവരി 18നു നൈറ്റ് ഡ്യൂട്ടിക്ക് എത്തേണ്ട അരുൺ ഹോസ്പിറ്റലിൽ എത്താതായതോടെ കവന്ററി യൂണിവേഴ്സിറ്റി ഹോസ്പിറ്റല്‍ അധികൃതര്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. ഇതേതുടര്‍ന്ന് 19 ന് ഉച്ചകഴിഞ്ഞു പൊലീസ് അന്വേഷിച്ച് എത്തിയപ്പോഴാണ് അരുണ്‍ മരിച്ചതായി കണ്ടെത്തുന്നത്. ഉറക്കത്തിൽ സംഭവിച്ച ഹൃദയാഘാതമാണ് മരണത്തിനു കാരണമെന്നാണ് നിഗമനം.
അംഗനവാടിയിൽ പോകാൻ മടി കാണിച്ച മൂന്നുവയസ്സുകാരിയെ ക്രൂരമായി ഉപദ്രവിച്ച് മുത്തശ്ശി. വർക്കല വെട്ടൂർ വലയന്റെകുഴിയിലാണ് സംഭവം. ക്രൂരത കുട്ടിയുടെ അയൽവാസിയാണ് ഫോണിൽ പകർത്തി സോഷ്യൽമീഡിയയിൽ പങ്കുവെച്ചത്. കുട്ടിയെ നിരന്തരമായി മർദ്ദിക്കുന്നതു കണ്ടാണ് വീഡിയോ സാമൂഹികമാധ്യമത്തിൽ പോസ്റ്റ് ചെയ്തതെന്ന് അയൽവാസി പറയുന്നു.
നാട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തിൽ കുട്ടിയുടെ അച്ഛനെ പോലീസ് കസ്റ്റഡിയിൽ എടുത്തു. വീഡിയോ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് പൊതുപ്രവർത്തകനായ അനിൽ ചെറുന്നിയൂർ വർക്കല പോലീസിലും വർക്കല ബ്ലോക്ക് പഞ്ചായത്തിന് കിഴിലുള്ള വനിതാ ശിശുക്ഷേമ വകുപ്പ് ഓഫീസർക്കും വീഡിയോ അടക്കം പരാതി നൽകുകയായിരുന്നു. കുട്ടിയെ അടുത്തുള്ള പ്ലേ സ്‌കൂളിൽ ചേർത്തിട്ട് രണ്ടാഴ്ചയേ ആയിരുന്നുള്ളൂ.
എന്നാൽ, കുട്ടി അംഗൻവാടിയിൽ പോകുന്നതിൽ താല്പര്യം കാണിച്ചിരുന്നില്ല. ഇതാണ് കുട്ടിയെ ക്രൂരമർദ്ദിക്കാൻ ഇടയാക്കിയത്. കഴിഞ്ഞദിവസം വൈകിട്ട് അഞ്ച് മണിയോടെ കുഞ്ഞിന്റെ അച്ഛനും കുട്ടിയെ ക്രൂരമായി മർദ്ദിച്ചെന്നാണ് അയൽവാസികൾ നൽകുന്ന മൊഴി. സാമൂഹികമാധ്യമത്തിൽ വീഡിയോ പ്രചരിച്ചതോടെ കുട്ടിയും അമ്മയും ബന്ധുക്കളുടെ വീട്ടിലേക്ക് മാറിയിരിക്കുകയാണ് എന്നാണ് ലഭിക്കുന്ന വിവരം.
പതിനഞ്ച് വർഷമായി നടൻ വിജയിയുമായുള്ള നിലനിന്നിരുന്ന പിണക്കത്തെ കുറിച്ച് വെളിപ്പെടുത്തി നടൻ നെപ്പോളിയൻ. അവസാനമായി ഇരുവരും ഒന്നിച്ച് അഭിനയിച്ചത് 2007 ലെ പോക്കിരിയിലാണ്. ഇതിൽ പോലീസ് കമ്മീഷ്ണറുടെ വേഷത്തിലായിരുന്നു നെപ്പോളിയൻ എത്തിയത്. ഈ ചിത്രത്തിന്റെ സെറ്റിൽ നടന്ന ഒരു സംഭവത്തോടെയാണ് ഇരുവരും തമ്മിൽ അകന്നത്. ഈ സംഭവം വെളിപ്പെടുത്തുകയാണ് നെപ്പോളിയൻ. ഇപ്പോൾ വിജയിയുടെ സിനിമകൾ പോലും കാണാറില്ലെന്നും നെപ്പോളിയൻ കൂട്ടിച്ചേർത്തു.
അക്കാലത്ത് വിജയിയുടെ കടുത്ത ആരാധകനായിരുന്നു നെപ്പോളിയൻ. ഇരുവരും തമ്മിൽ അടുത്ത ബന്ധമായിരുന്നു. നെപ്പോളിയന്റെ ചില സുഹൃത്തുക്കൾ വിജയിയെ കാണണമെന്നും ഒപ്പം ഫോട്ടോ എടുക്കണമെന്നും ആഗ്രഹം അറിയിച്ചു. തനിക്ക് വിജയിയെ അടുത്തറിയാം എന്ന നിലയിൽ നെപ്പോളിയൻ ഈ ആവശ്യം നടത്തികൊടുക്കാം എന്ന് ഏറ്റു. എന്നാൽ ഇത് വിജയ് അറിഞ്ഞിരുന്നില്ല. ഒരു ദിവസം പോക്കിരി എന്ന ചിത്രത്തിലെ ഒരു വലിയ സംഘടന രംഗം കഴിഞ്ഞ് വിജയ് കാരവാനിൽ വിശ്രമിക്കുന്ന നേരത്ത് നെപ്പോളിയൻ സുഹൃത്തുക്കളുമായി എത്തി. എന്നാൽ അവരെ സെക്യൂരിറ്റി കാരവാനിന് മുന്നിൽ തടഞ്ഞു.
അപ്പോയിമെൻറ് എടുക്കാതെ അകത്തേക്ക് കടത്തിവിടില്ലെന്നാണ് സെക്യൂരിറ്റി പറഞ്ഞത്. ഇതോടെ നെപ്പോളിയനും സംഘവും സെക്യൂരിറ്റിയുമായി തർക്കമായി. ഇത് കൈയ്യാങ്കളിയിലേക്ക് എത്തി. ഇതോടെ ബഹളം കേട്ട് വിജയ് കാരവാനിൽ നിന്നും ഇറങ്ങി വന്നു. നെപ്പോളിയനോട് രോഷത്തോടെ പ്രതികരിച്ചു. സുഹൃത്തുക്കളുടെ മുന്നിൽ അപമാനിക്കപ്പെട്ടത് നെപ്പോളിയനും താങ്ങാനായില്ല. തുടർന്ന് ആ ദിവസം മുതൽ വിജയിയുമായുള്ള എല്ലാ ബന്ധങ്ങളും അറ്റു.
അതേ സമയം വിജയിയുമായി വീണ്ടും പഴയപടിയാകുവാൻ ആഗ്രഹമുണ്ടെന്ന് നെപ്പോളിയൻ അറിയിക്കുന്നു. അതിനായി വിജയിയുടെ മാതാപിതാക്കൾ ശ്രമിക്കുന്നു എന്ന വാർത്ത കേട്ടതിൽ സന്തോഷമുണ്ടെന്നും താരം കൂട്ടിച്ചേർത്തു. നിലവിൽ മകന്റെ ചികിൽസയ്ക്കായി അമേരിക്കയിൽ കുടുംബ സമേതം കഴിയുകയാണ് നെപ്പോളിയൻ. 2014 ൽ ബിജെപിയിൽ ചേർന്ന നെപ്പോളിയൻ എന്നാൽ രാഷ്ട്രീയം എല്ലാം മതിയാക്കിയാണ് അമേരിക്കയിലേക്ക് ചേക്കേറിയത്.
നടിയെ ആക്രമിച്ച കേസില്‍ നിര്‍ണായക വെളിപ്പെടുത്തല്‍ നടത്തിയ സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ ആരോഗ്യനില ഗുരുതരം. കേസിലെ സാക്ഷി വിസ്താരം ആരോഗ്യ പ്രശ്‌നങ്ങള്‍ കണക്കിലെടുത്ത് തിരുവനന്തപുരത്തേക്ക് മാറ്റണമെന്ന് പ്രോസിക്യൂഷന്‍ നിര്‍ദേശിച്ചു. ഇത് സംബന്ധിച്ച് പ്രോസിക്യൂഷന്‍ വിചാരണക്കോടതിയില്‍ അപേക്ഷ നല്‍കി.
തിരുവനന്തപുരത്ത് നിന്ന് കൊച്ചിയിലേക്ക് യാത്ര ചെയ്യാനുളള ബുദ്ധിമുട്ട് ചൂണ്ടിക്കാട്ടിയാണ് അപേക്ഷ സമര്‍പ്പിച്ചത്. ഇരുവൃക്കകളും തകരാറിലായ ബാലചന്ദ്രകുമാര്‍ ചികിത്സയില്‍ കഴിയുകയാണ്.കേസില്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന് പിന്നാലെ തുടരന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങള്‍ ദിലീപിന് വിഐപി കൈമാറിയെന്ന് ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തിയിരുന്നു. കേസുമായി ബന്ധപ്പെട്ട ഓഡിയോ ക്ലിപ്പും അദ്ദേഹം പുറത്തുവിട്ടിരുന്നു.
അതേസമയം നടിയെ ആക്രമിച്ച കേസിലെ അടിച്ചിട്ട കോടതി നടപടികള്‍ പുറത്തുവിട്ട അഭിഭാഷകന്‍ ശ്രീജിത്ത് പെരുമനക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന ആവശ്യമുയര്‍ന്നിട്ടുണ്ട്. സ്ത്രീകള്‍ക്ക് എതിരെയുള്ള ലൈംഗികാ അതിക്രമ കേസുകള്‍ അടച്ചിട്ട കോടതിയില്‍ വിചാരണ നടത്തണമെന്നാണ് സുപ്രീംകോടതി ഉത്തരവ്. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ശ്രീജിത്ത് പെരുമന കോടതി നടപടി പരസ്യപ്പെടുത്തിയത്.
കേസില്‍ ആദ്യം എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത നെടുമ്പാശ്ശേരി സര്‍ക്കിള്‍ ഇന്‍സ്‌പെകടര്‍ക്ക് സമന്‍സയച്ചിട്ടും വിചാരണക്ക് ഹാജരായില്ല. തുടര്‍ന്ന് ആണ് എസ്എച്ച്ഒക്കെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചത്. എസ്എച്ച്ഒയെ കോടതിയില്‍ ഹാജരാക്കാന്‍ പോലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കേസില്‍ വാദം തുടരുകയാണെന്നും ശ്രീജിത്ത് പെരുമന ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നുണ്ട്. ബാലചന്ദ്ര കുമാറിനേയും കുറിപ്പില്‍ പരാമര്‍ശിച്ചിരുന്നു.
പ്രസവവേദനയെ തുടർന്ന് കാറിൽ ആശുപത്രിയിലേക്ക് പുറപ്പെട്ട കാറിന് തീപിടിച്ച് പൂർണ ഗർഭിണിയായ യുവതിയും ഭർത്താവും മരിച്ചു. ഇന്ന് രാവിലെ പതിനൊന്ന് മണിയോടെയാണ് ആശുപത്രിയിലേക്ക് പുറപ്പെട്ട കുറ്റിയാട്ടൂർ സ്വദേശി പ്രജിത്ത് (32), ഭാര്യ റീഷ (26) എന്നിവർ കാറിന് തീ പിടിച്ച് വെന്തുമരിച്ചത്. പൂർണ ഗർഭിണിയായ റീഷയ്ക്ക് പ്രസവ വേദന അനുഭവപ്പെട്ടതിനെ തുടർന്നാണ് ഇവർ ആശുപത്രിയിലേക്ക് പുറപ്പെട്ടത്. ആശുപത്രിക്ക് നൂറു മീറ്റർ അകലെവെച്ചാണ് കാർ അഗ്നിക്കിരയായത്.
അപകടസമയത്ത് കാറിലെ പിൻസീറ്റിൽ യാത്രചെയ്യുകയായിരുന്ന കുട്ടികളടക്കം നാല് പേർ പരിക്കുകളോടെ രക്ഷപെട്ടു. മുൻ വശത്തെ ഡോറുകൾ ലോക്ക് ആയതിനെ തുടർന്ന് മുൻസീറ്റിലിരുന്ന റീഷയ്ക്കും,പ്രജിത്തിനും ഡോർ തുറന്ന് പുറത്ത് കടക്കാൻ സാധിച്ചില്ല. പെട്ടെന്ന് തീ പടർന്നത് കൊണ്ട് ഓടിയെത്തിയ നാട്ടുകാർക്കും നോക്കി നിൽക്കാനേ കഴിഞ്ഞുള്ളു.
കാർ ഓടിച്ചിരുന്ന പ്രജിത്തിന്റെ കാലിലാണ് തീ ആദ്യം പടർന്നത്. ഇത് കണ്ടപ്പോൾ പ്രജിത്ത് തന്നെയാണ് പുറകിലുള്ള ഡോർ തുറന്ന് കൊടുത്തത്. എന്നാൽ മുൻവശത്തെ ഡോർ തുറക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. അപ്പോഴേക്കും കാർ തീ വിഴുങ്ങിയിരുന്നു. അതേസമയം കാറിൽ സ്ഥാപിച്ച റിവേഴ്‌സ് ക്യാമറയുടെ അനുബന്ധ ഉപകരണത്തിൽ നിന്നുണ്ടായ ഷോർട് സർക്യൂട്ട് ആണ് അപകടത്തിന് കാരണമായതെന്നാണ് വിവരം.
ടോം ജോസ് തടിയംപാട്
ഒരു ആഡംബര കപ്പൽ യാത്രയെപറ്റി മനസ്സിൽ വരുമ്പോളെല്ലാം ഓർമ്മയിൽ വരുന്നത് ടൈറ്റാനിക് കപ്പൽ ദുരന്തവും അതിനെ തുടർന്ന് വന്ന ടൈറ്റാനിക് സിനിമയയും ആ സിനിമയിൽ കാണിക്കുന്ന കപ്പലിലെ മനോഹാരിതയുമാണ് . ലിവർപൂളിലെ ആൽഫെഡ് ഡോക്കിൽ പലപ്പോഴും വന്നുപോകുന്ന ആഡംബര കപ്പലുകൾ കാണുമ്പോൾ ഒരിക്കൽ ഇങ്ങനെയൊരു ഒരു യാത്ര പോകണമെന്ന് ആഗ്രഹിച്ചിരുന്നു ,അങ്ങനെ ഇരിക്കുമ്പോഴാണ് ബെർമിഗമിൽ താമസിക്കുന്ന ജയ്‌മോൻ ജോർജ് എം.എസ്സി വെർച്ച്യുർസ് എന്ന കപ്പൽ യാത്ര പോകുന്നതിനെ പറ്റി പറയുന്നത് ,പിന്നെ ആലോചിച്ചില്ല ഞങ്ങൾ രണ്ടു കുടുംബങ്ങൾ യാത്രപോകാൻ തീരുമാനിച്ചു .ഒരു ഫാമിലിക്കുള്ള ആകെ ചിലവ് 1750 പൗണ്ട് മാത്രമായിരുന്നു ഇതിൽ എല്ലാചിലവും ഉൾപ്പെട്ടിരുന്നു .

ഞങ്ങൾ 2021 , ഓഗസ്റ്റ് മാസം പത്താം തീയതി 7 ദിവസത്തെ കപ്പൽ യാത്രക്കായി ലിവർപൂളിൽ ആൽഫെഡ് ഡോക്കിലെത്തി. കോവിഡ് ബാധിച്ചില്ല എന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് ,പാസ്പോർട്ട് , മുതലായ ഒരു ഫ്ലൈറ്റ് യാത്രയ്ക്ക് വേണ്ട എല്ലാ രേഖകളുമായിട്ടാണ് ഞങ്ങൾ എത്തിയത് കപ്പലിൽ കയറുന്നതിനു മുൻപുള്ള എല്ല ചെക്കിങ്ങുകൾക്കും ശേഷം ഞങ്ങളുടെ ബാഗുകൾ അവിടെ വാങ്ങി അത് പിന്നീട് റൂമിൽ എത്തിച്ചു തരും എന്നും അറിയിച്ചു. പിന്നീട് ഞങ്ങളെ ഒരു കോച്ചിൽ കയറ്റി കപ്പൽ നങ്കൂരമിട്ടിരിക്കുന്ന സ്ഥലത്തേക്ക് കൊണ്ടുപോയി . കപ്പൽ അടുത്തുനിന്നും കണ്ടപ്പോൾ തന്നെ വളരെ അതിശയം തോന്നി കപ്പലിൽ കയറുന്നതിനു മുൻപ് ഒരിക്കൽ കൂടി ഐഡന്റിറ്റി ചെക്കപ്പ് നടത്തി ഒരു കാർഡും കൈയിൽ കെട്ടാൻ വാച്ചു പോലുള്ള ഒരു സ്കാനറും തന്നു . നമ്മൾ ബാറുകളിൽ ചെന്ന് മദ്യവും,, ഭക്ഷണശാലയിൽ ഭക്ഷണ൦ കഴിക്കുന്ന സ്ഥലത്തു൦ കൈയിൽ കെട്ടിയിരിക്കുന്ന വാച്ചു സ്കാൻ ചെയ്യണം .

ഏകദേശം 3 മണിയോടുകൂടി ഞങ്ങൾ കപ്പലിൽ ഉള്ളിൽ പ്രവേശിച്ചപ്പോൾ തന്നെ ഞങ്ങളെ സ്വീകരിക്കാൻ സ്റ്റാഫ് എത്തിച്ചേർന്നു അവർ ഞങ്ങളെ ലിഫ്റ്റിൽ 10 -മത് നിലയിലേക്ക് ആനയിച്ചു പിന്നീട് ഞങ്ങളെ റൂമിൽ കൊണ്ടുപോയി കാണിച്ചു തന്നു അതിനുശേഷം അവർ ഞങ്ങളെ 15 -മത്തെ നിലയിലെ അതി വിശാലമായ ഡൈനിങ് റൂമിലേക്ക് നയിച്ചു ബൊഫെയാണ് അവിടുത്തെ സിസ്റ്റെം ലോകത്തു വിവിധ ദേശങ്ങളിലെ ഒട്ടു മിക്ക ഭക്ഷണവും അവിടെ ലഭ്യമാണ് ഞങ്ങൾ വയറുനിറയെ ഭക്ഷണം കഴിച്ച ശേഷം തിരിച്ചു റൂമിൽ ചെന്നപ്പോൾ ഞങ്ങളുടെ പെട്ടികൾ എത്തിയിരുന്നു പിന്നീട് എല്ലാവരും കപ്പൽ കാണുന്നതിവേണ്ടി മുകൾ തട്ടിലേക്ക് പോയി .

19 നിലകളാണ് കപ്പലിനുള്ളത് ഏറ്റവും മുകൾ തട്ടിൽ വിശാലമായ സിമ്മിങ് പൂൾ കൂടാതെ ചെറിയ സിമ്മിങ് പൂളുകൾ ധാരാളമായിയുണ്ട്. കൂടാതെ ജിംനേഷ്യം, വിവിധ സ്‌പോർട്ട്സുകൾക്കു വേണ്ടിയുള്ള ഗ്രൗണ്ടുകൾ സാഹസികത ഇഷ്ടപ്പെടുന്നവർക്ക് അതിനുള്ള സ്ഥലം , വാട്ടർ പാർക്ക് ,സിനിമ തീയേറ്റർ .സിമിലൈറ്റർ ,4 D സിനിമ ,കൂടാതെ നടക്കാനും ഓടാനും ഉള്ള സൗകര്യങ്ങൾ എന്നിങ്ങനെ അതിവിശാലമായ കാഴ്ചകളാണ് മുകളിൽ കണ്ടത് . ഞങ്ങൾ ഇതെല്ലാം കണ്ടുനിന്നപ്പോൾ ഏകദേശം 7 മണിയോടുകൂടി കപ്പൽ പതിയെ അനങ്ങി യാത്ര തുടങ്ങി എന്ന് മനസിലായി. മേഴ്സി നദിയിൽ പുറകോട്ടു പോയി തിരിഞ്ഞു വന്നു ഐറിഷ് കടലിനെ ലക്ഷ്യമാക്കി നീങ്ങിക്കൊണ്ടിരുന്നു .

ഞങ്ങൾ ഡ്രസ്സ് മാറി 8 മണിക്ക് ഡിന്നറിനു പോയി 5 മത്തെ നിലയിൽ ആയിരുന്നു ഡിന്നർ. അടുത്ത ഏഴുദിവസത്തെ ഞങ്ങളുടെ ഡിന്നർ ഇവിടെ തന്നെ ആയിരുന്നു ഡിന്നറിനു വന്നവരെല്ലാം നല്ല മനോഹരമായ ഡ്രസ്സുകൾ ധരിച്ചാണ് വന്നത് വൈകുന്നേരത്തെ ഡിന്നർ മെനു അനുസരിച്ചു മേശയിൽ കൊണ്ടുവന്നു തരും ഒരു ഫൈവ് സ്റ്റാർ ഹോട്ടൽ സംവിധാനമാണ് അവിടെ കണ്ടത് .
ഡിന്നർ കഴിഞ്ഞ ശേഷം ഞങ്ങൾ കപ്പലിന്റെ വിവിധ ഭാഗങ്ങൾ കാണാൻ പോയി പോകുന്ന വഴിയിൽ ഇഷ്ടംപോലെ ബാറുകൾ ഉണ്ട് അവിടെനിന്നും ഞങ്ങൾ ചെറിയ രീതിയിൽ മദ്യപാനം നടത്തി കപ്പലിൽ എല്ലാം ഫ്രീയാണ് .സംഗീതം ആലപിക്കുന്നവർ , നൃത്തം ചെയ്യുന്നവർ അങ്ങനെ പോകുന്നു വിവിധയിനം പരിപാടികൾ. കപ്പലിന്റെ മധ്യഭാഗത്തു അതിമനോഹരമായി നിൽക്കുന്ന കോവണിയിൽ നിന്ന് ഫോട്ടോ എടുക്കാൻ ആളുകൾ തിരക്കു കൂട്ടുന്നത് കാണാമായിരുന്നു .

രാത്രിയിൽ കപ്പലിന്റെ കുറച്ചു ഭാഗം കൂടി കണ്ടതിനു ശേഷം ഉറങ്ങാൻ പോയി റൂമിലേക്ക് നടക്കുമ്പോൾ ടൈറ്റാനിക്ക് കപ്പലിൽ കിടന്നുറങ്ങുന്ന റൂമുകളിലേക്ക് വെള്ളം കയറുന്ന ഓർമ്മയാണ് മനസ്സിൽ നിറഞ്ഞുനിന്നത് . രാത്രിയിൽ തിരകളുടെ ശക്തികൊണ്ട് ബെഡിൽ കിടന്നു അനങ്ങികൊണ്ടിരുന്നു . രാവിലെ എഴുന്നേറ്റു നോക്കുമ്പോൾ സ്കോട് ലാൻഡിലെ ഗ്രിനോക്കിൽ കപ്പൽ നങ്കൂരമിട്ടിരുന്നു കൊറോണ കാരണം പുറത്തിറങ്ങാൻ അനുവാദമില്ല. ഞങ്ങൾ രാവിലെ കുറച്ചു സമയം ഡക്കിലൂടെ നടന്നു കുറച്ചു സമയം ജിമ്മിൽ ചിലവഴിച്ചു ബ്രേക്ക് ഫാസ്റ്റിനു ശേഷം സിമ്മിങ് പൂളിൽ ചിലവഴിച്ചു. പിന്നീട് വീണ്ടും കപ്പൽ ചുറ്റി നടന്നു കാണാൻ തുടങ്ങി .എല്ലാദിവസവും കപ്പലിൽ നടക്കുന്ന പരിപാടികളുടെ ലിസ്റ്റ് അവർ രാവിലെ ഡോറിൽ തൂക്കിയിടും അതനുസരിച്ചു നമുക്ക് വേണമെങ്കിൽ ആ പരിപാടിയിൽ പങ്കെടുക്കാം .ചൂടുവെള്ളം നല്ല പ്രഷറിൽ വരുന്ന ജാക്ക്‌യൂസി എന്ന് വിളിക്കുന്ന സിമ്മിങ് പൂളിലാണ് ഞങ്ങൾ കൂടുതൽ സമയം ചിലവഴിച്ചത് ഭക്ഷണവും മദ്യവും യഥേഷ്ടം ലഭിക്കുന്നു എന്നത് ഈ യാത്രയിലെ ഏറ്റവും വലിയ ഗുണം .

കപ്പലിന്റെ അകത്തെ കാഴ്ചകൾ വിവർണ്ണനാതീതമാണ് പലപ്പോഴും ഇതൊക്കെ ആരുടെ ഭാവനയാണ് എന്ന് തോന്നിപോകും ഒരു 19 നിലകെട്ടിടം വെള്ളത്തിലൂടെ നീങ്ങുന്നു. കഴിഞ്ഞ 7 ദിവസവും ശ്രമിച്ചിട്ടാണ് കപ്പൽ കണ്ടു തീർന്നതു തന്നെ . എല്ലാദിവസവും വൈകുന്നേരം ഡിന്നറിനു ധരിക്കേണ്ട ഡ്രസ്സ് കോഡ് രാവിലെ പ്രോഗ്രാം പേപ്പറിൽ പറഞ്ഞിട്ടുണ്ടാകും അതനുസരിച്ചു വേണം ഡിന്നറിനു പോകാൻ . എം എസ് സി ,വെർച്യുസ എന്ന ഈ കപ്പലിന്റെ വില 800 മില്യൺ യൂറോയാണ് ,6334 യാത്രക്കാരെയും 1704 ജോലിക്കാരെയും ഉൾക്കൊള്ളുന്നതാണ് ഈ മഹാസൗധം 331 .43 മീറ്റർ നീളവും 69 .9 മീറ്റർ ഉയരവും ഉള്ളതാണീ ആഡംബര നൗക അതായതു ടൈറ്റാനിക്കിന്റെ ഏകദേശം ഇരട്ടി വലുപ്പം എന്ന് പറയാം .

മൂന്നാം ദിവസം ഞങ്ങൾ നോർത്തേൺ അയർലണ്ടിലെ ബെൽഫാസ്റ്റിൽ എത്തി രാവിലെ ബ്രേക്ക് ഫാസ്റ്റ് കഴിഞ്ഞു രാവിലെ പുറത്തു തയാറാക്കിയിരുന്നു ബസിൽ കയറി .ബസിൽ ഇരുന്നുകൊണ്ട് അവിടുത്തെ സ്ഥലങ്ങൾ കാണാൻ പോയി ഗൈഡ് പോകുന്നവഴിയിലെ കാഴ്ചകൾ വിവരിച്ചു തന്നിരുന്നു .ആദ്യ൦ പോയത് നോർത്തേൺ അയർലാൻഡ് പാർലമെന്റ് കാണാനായിരുന്നു പാർലമെന്റിന്റെ മുൻപിൽ നിർത്തി ഫോട്ടോ എടുത്ത ശേഷം ബെൽഫാസ്റ്റ് സിറ്റി ഹാൾ കാണാൻ പോയി അവിടെ ടൈറ്റാനിക് അപകടത്തിൽ മരിച്ച എല്ലാവരുടെയും പേരെഴുതി വച്ചിരിക്കുന്ന ഫലകം കണ്ടു .

പിന്നീട് പോയത് സമാധാന മതിൽ കാണാനാണ് .കത്തോലിക്ക ,പ്രോട്ടെസ്റ്റന്റ് ഭീകരതയുടെ തിരുശേഷിപ്പാണ് ഈ മതിൽ മതത്തിന്റെ പേരിൽ വൈരം മൂത്തു കത്തോലിക്കരും പ്രൊട്ടസ്റ്റന്റുകാരും മതിൽകെട്ടി അതിർവരമ്പ് തീർത്തതായിരുന്നു ഈ മതിൽ. പിന്നട് ടൈറ്റാനിക് കപ്പൽ നിർമ്മിച്ച സ്ഥാലവും ടൈറ്റാനിക് മാതൃകയിൽ പണിത ഹോട്ടലുമാണ് കണ്ടത് അതെല്ലാം കണ്ടതിനു ശേഷം തിരിച്ചു ഷിപ്പിൽ വന്നു ഭക്ഷണം കഴിച്ചു കുറച്ചു സമയം കിടന്നുറങ്ങി പിന്നീട് ഡിന്നറിനു പോയി . വെള്ള ഡ്രസ്സ് ആയിരുന്നു അന്നത്തെ ഡ്രസ്സ് കോഡ്. അടുത്ത രണ്ടു ദിവസം പൂർണ്ണമായും കപ്പൽ യാത്രയിൽ ആയിരുന്നു ഈ ദിവസങ്ങളിൽ കപ്പൽ മുഴുവൻ നടന്നു കാണാനും കപ്പലിലെ വിവിധ കല കായിക പരിപാടികളിൽ പങ്കെടുത്തും സിമ്മിങ് പൂളിൽ നീന്തിത്തുടിച്ചും സമയം ചിലവഴിച്ചു അന്ന് വൈകുന്നേരം സംഗീത നിശയിൽ പങ്കെടുത്തു അതുപോലെ റോബോട്ട് സപ്ലൈ ചെയ്യുന്ന ബാറിൽ പോയി റോബോട്ടിന്റെ പ്രവർത്തനങ്ങൾ കണ്ടിരുന്നു .

രാത്രിയിൽ പലപ്പോഴും കടലിലേക്ക് നോക്കുമ്പോൾ അനന്തമായ കടലും ചിലപ്പോൾ വലിയ മൽസ്യങ്ങൾ എടുത്തു ചാടുന്നതും കാണാമായിരുന്നു . രണ്ടു ദിവസത്തിനു ശേഷം കപ്പൽ സൗത്താംപ്ടണിൽ എത്തിച്ചേർന്നു . കപ്പൽ യാത്ര ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തമായിമാറിയ ടൈറ്റാനിക് സൗത്താംപ്ടൺ തുറമുഖത്തുനിന്നുമാണ് ആദ്യ യാത്ര ന്യൂയോർക്കിലേക്ക് പുറയപ്പെട്ടത്. കപ്പലിൽ നിന്നും പുറത്തേക്കു നോക്കി ആ ദുരന്ത തുറമുഖത്തേക്ക് നോക്കി ആ ദുരന്തത്തിൽ മരിച്ച ആളുകളെ ഓർത്തു അൽപ്പസമയം നിന്നു.
രാവിലെ കുറച്ചു സമയം നടന്നതിനു ശേഷം ബ്രേക്ഫാസ്റ്റ് കഴിഞ്ഞു സിമ്മിങ് പൂളിൽ പോയി കുറച്ചു സമയം ചെലവഴിച്ച ശേഷം വൈകുന്നേരം സർക്കസ് കാണാൻ പോയി സാങ്കേതികമായി വളരെ മുന്നിട്ടു നിൽക്കുന്ന സ്റ്റേജിൽ നടന്ന സർക്കസ് കണ്ടിരുന്ന എല്ലാവരെയും അത്ഭുതപ്പെടുത്തി. കൂടാതെ സ്റ്റേജിന്റെ സാങ്കേതികവിദ്യ അവിസ്മരണീയമായിരുന്നു .ഡിന്നറിനു എലിഗന്റ് ഡ്രസ്സ് ധരിച്ചുവേണം പോകാൻ പുരുഷന്മാർ എല്ലാവരും സ്യൂട്ട് ധരിച്ചും സ്ത്രീകൾ മനോഹരമായി ഡ്രസ്സ് ചെയ്തുമാണ് ഡിന്നറിനു എത്തിയത് . വൈകുന്നേരം അലസമായി കപ്പലിന്റെ വിവിധ ഭാഗങ്ങൾ കണ്ടു നടന്നപ്പോൾ ഒരു സുഹൃത്തിനെ കണ്ടുമുട്ടി സൗത്താംപ്ടണിൽ നിന്നും കപ്പലിൽ പ്രവേശിച്ച യോർക്ക് സ്വദേശി ബോസ് തോമസ് ആയിരുന്നു അത്. ഞങ്ങൾ ഒരുമിച്ചു കപ്പലിന്റെ വിവിധ ഭാഗങ്ങളിൽ കൂടി നടന്നു വിവിധ നിലകളിൽ ഉള്ള ബാറുകളിൽ സന്ദർശിച്ചു സംഗീത സദസുകളിൽ സംഗീതം ആസ്വദിച്ചും ചിലവഴിച്ചു .ഈ യാത്രക്കിടയിൽ വെയിൽസിൽ നിന്നുള്ള ഒരു മലയാളി കുടുംബത്തെയും പരിചയപ്പെട്ടു .കപ്പലിൽ കണ്ട ജീവനക്കാരുടെ വേദന എന്നെയും വേദനിപ്പിച്ചു അവർക്കു ആറുമാസമാണ് ജോലി പിന്നെ നാലുമാസം അവധിയാണ് .ഞങ്ങളെ സെർവ് ചെയ്ത ഒരു ഫിലിപ്പിനോ അവന്റെ കുട്ടിയുടെ ഫോട്ടോ കാണിച്ചുകൊണ്ട് പറഞ്ഞു ഇവൻ ജനിച്ചിട്ട് മൂന്നുമാസമായി എനിക്ക് ഇവനെ കാണാൻ കഴിഞ്ഞില്ലായെന്ന് .

സൗത്താംപ്ടണിൽ നിന്നും ഞായറാഴ്ച വൈകുന്നേരം ലിവർപൂളിനെ ലക്ഷ്യമാക്കി കപ്പൽ പുറപ്പെട്ടു ചൊവാഴ്ച രാവിലെ ലിവർപൂളിൽ ഒരാഴ്ചത്തെ ഹോളിഡേ പൂർത്തിയാക്കി എത്തിച്ചേർന്നപ്പോൾ അതൊരു പുതിയ അനുഭവും സ്വപ്ന സാക്ഷാൽക്കരവുമായിമാറി. .
മലയാള ചലച്ചിത്ര മേഖലയ്ക്ക് അകത്തും പുറത്തുമായി ഏറ്റവും കൂടുതൽ ആരാധകരുള്ള താരമാണ് നയൻതാര. സത്യനന്തിക്കാട് സംവിധാനം ചെയ്ത മനസ്സിനക്കരെ എന്ന ചിത്രത്തിൽ ജയറാമിന്റെ നായികയായിട്ടായിരുന്നു നയൻതാര അഭിനയ ജീവിതത്തിന് തുടക്കമിട്ടത്. പിന്നീട് മലയാളത്തിലും മറ്റ് അന്യഭാഷാ ചിത്രങ്ങളിലും ഒരു പോലെ തിളങ്ങാൻ താരത്തിന് സാധിച്ചു. ഇപ്പോൾ തെന്നിന്ത്യയിലെ തന്നെ അറിയപ്പെടുന്ന നടിയായി മാറിയിരിക്കുകയാണ് നയൻ താര.
കൈരളി ടിവിയിൽ സംപ്രേഷണം ചെയ്തിരുന്ന ഫോൺ ഇൻ പ്രോഗ്രാം എന്നപരിപാടിയിലൂടെയായിരുന്നു നയൻതാര ആദ്യമായി മിനിസ്‌ക്രീനിൽ എത്തുന്നത്.പിന്നീട് സത്യൻ അന്തിക്കാടിന്റെ മനസിനക്കരയിലൂടെ സിനിമ മേഖലയിൽ ചുവടുറപ്പിച്ച താരം നിരവധി തമിഴ് ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.തെന്നിന്ത്യയിലെ താര റാണി എന്നറിയപ്പെടുന്ന നയൻതാര ഇപ്പോഴിതാ സിനിമ മേഖലയിൽ നിന്നും തനിക്കുണ്ടായ മോശം അനുഭവത്തെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ്.
ഒരു സിനിമയിലെ പ്രധാനവേഷം ചെയ്യാൻ വേണ്ടി താൻ വിട്ടുവീഴ്ച്ച ചെയ്യണമെന്ന് ആ ചിത്രത്തിന്റെ സംവിധായകൻ തന്നോട് ആവശ്യപെട്ടു തന്റെ മാറിടത്തിലേക്ക് തുറിച്ച് നോക്കിയാണ് അയാൾ അത് ആവശ്യപ്പെട്ടതെന്നും നയൻതാര പറയുന്നു. എന്നാൽ അയാളുടെ അവശ്യം അംഗീകരിക്കാൻ താൻ തയ്യാറായില്ല. ആ സിനിമ വേണ്ടന്നുവയ്ക്കാൻ തീരുമാനിച്ചു എന്ന് നയൻതാര പറയുന്നു. സിനിമയുടെയോ സംവിധായകന്റെ പേരോ താരം ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.
മൂന്നാറിൽ ഗവൺമെന്റ് ടിടിസി കോളേജിലെ വിദ്യാർത്ഥിനിയെ വെട്ടി പരിക്കേൽപ്പിച്ച സംഭവത്തിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് പരിശിക്കൽ സ്വദേശി ആൽവിൻ ജെറാൾഡ് (23) ആണ് അറസ്റ്റിലായത്. നേരത്തെ ഇയാൾ പെൺകുട്ടിയുടെ സുഹൃത്ത് ആയിരുന്നു. ഇടയ്‌ക്കുവെച്ച് പെൺകുട്ടി ഇയാളുമായുള്ള സൗഹൃദത്തിൽ നിന്നും പിന്മാറിയിരുന്നു.
കഴിഞ്ഞ ദിവസം വൈകിട്ട് അഞ്ച് മണിയോടെ കോളേജിൽ നിന്ന് ഹോസ്റ്റലിലേക്ക് മടങ്ങുകയായിരുന്ന പെൺകുട്ടിയെ നല്ലതണ്ണി റോഡിൽവെച്ച് യുവാവ് വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു. പെൺകുട്ടിയെ പിന്തുടർന്ന് എത്തിയ പ്രതി കൈയിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് തലയിൽ വെട്ടുകയായിരുന്നു. അക്രമത്തിൽ പരിക്കേറ്റ പെൺകുട്ടിയെ അതിലൂടെ കടന്ന് പോകുകയായിരുന്ന യുവാക്കളാണ് ആശുപത്രിയിൽ എത്തിച്ചത്.
അതേസമയം ഇന്നലെ ആരാണ് ആക്രമിച്ചതെന്ന് വ്യക്തമായിരുന്നില്ല. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കുറിച്ചുള്ള സൂചന ലഭിച്ചത്. തുടർന്ന് പെൺകുട്ടിയുടെ മൊഴിയിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.