സ്വകാര്യ ചിത്രങ്ങൾ പ്രചരിപ്പിച്ചതിനെ തുടർന്ന് എഞ്ചിനീയറിങ് വിദ്യാർത്ഥിനി ജീവനൊടുക്കി. തെലുങ്കാന വാറങ്കൽ സ്വദേശിനിയായ ഇരുപതുകാരിയാണ് ജീവനൊടുക്കിയത്. ആൺ സുഹൃത്ത് വിദ്യാർത്ഥിനിയുടെ സ്വകാര്യ ചിത്രങ്ങൾ മറ്റുള്ളവരുമായി പങ്കുവെച്ചതിനെ തുടർന്ന് നേരിട്ട മനോവിഷമമാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് പോലീസ് പറയുന്നു.
കഴിഞ്ഞ ഞായറാഴ്ച ബന്ധുവീട്ടിൽവെച്ചാണ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തത്. കൂടെ പഠിക്കുന്ന യുവാവുമായി അടുപ്പത്തിലായിരുന്ന വിദ്യാർത്ഥിനി ദിവസങ്ങൾക്ക് മുൻപ് ഈ ബന്ധത്തിൽ നിന്നും പിന്മാറിയിരുന്നു. ഇതിന് പിന്നാലെയാണ് ആൺ സുഹൃത്ത് സ്വകര്യ ചിത്രങ്ങൾ പ്രചരിപ്പിച്ചത്. വിദ്യാർത്ഥിനിയുടെ ബാല്യകാല ചിത്രങ്ങളാണ് സുഹൃത്ത് പ്രചരിപ്പിച്ചത്.
ചടയമംഗലത്ത് കെഎസ്ആർടിസി ബസ് ബൈക്കിലിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ വിദ്യാർത്ഥികളെ കൃത്യസമയത്ത് ആശുപത്രിയിൽ എത്തിച്ചിരുന്നെങ്കിൽ രക്ഷപ്പെടുത്താമായിരുന്നെന്ന് ദൃക്‌സാക്ഷി. അപകടത്തിൽ പരിക്കേറ്റ അഭിജിത്തിന് ആ സമയത്ത് ജീവനുണ്ടായിരുന്നു. എന്നാൽ ഇരുപത് മിനിറ്റോളം കഴിഞ്ഞാണ് അഭിജിത്തിനെ ആശുപത്രിയിൽ എത്തിക്കാനായതെന്നും ദൃക്‌സാക്ഷിയായ ഉദയകുമാർ പറയുന്നു.
അപകടം കണ്ട് ഓടികൂടിയവരെല്ലാം ഫോട്ടോ എടുക്കുന്ന തിരക്കിലായിരുന്നെന്നും വിദ്യാർത്ഥികളെ ആശുപത്രിയിൽ എത്തിക്കാൻ ആരും തയ്യാറായില്ലെന്നും ഉദയകുമാർ പറയുന്നു. പതിനഞ്ച് മീറ്റർ ദൂരെയുള്ള കടയിൽ പോയി സുഹൃത്തിനെ വിളിച്ച് കൊണ്ട് വന്നാണ് താൻ അഭിജിത്തിനെ നിവർത്തി കിടത്തിയത്. വരുന്ന വണ്ടികൾക്കൊക്കെ കൈ കാണിച്ചെങ്കിലും ആരും നിർത്തിയില്ല. ഇരുപത് മിനിറ്റോളം അഭിജിത്ത് റോഡിൽ കിടന്നെന്നും ഉദയകുമാർ പറയുന്നു.
ബുധനാഴ്ച രാവിലെ ഏഴരയോടെയാണ് കുരിയോട് നെട്ടെത്തറയിൽ കെഎസ്ആർടിസി ബസ് ബൈക്കിലിടിച്ച് വിദ്യാർത്ഥികൾ മരിച്ചത്. പുനലൂർ സ്വദേശികളായ ശിഖ (20), അഭിജിത് (20) എന്നിവരാണ് മരിച്ചത്.
ജോസ്‌ന സാബു സെബാസ്റ്റ്യൻ
നടി ഭാവനയുടെ തിരിച്ചു വരവ് ഇത്രയൊക്കെ കെങ്കേമം ആക്കേണ്ടതുണ്ടോ ? അല്ലേലും ലൈംലൈറ്റിൽ നിൽക്കുന്നവരുടെ ഓരോ ദിനവും മലയാളികൾക്ക് പ്രധാന വർത്തകളാണ് . പിന്നെ ഇവൾക്ക് മാത്രമെന്താ ഇത്ര പ്രത്യേകത ?
ഇവൾക്കെന്താ കൊമ്പുണ്ടോ ?
അതെ ഇവൾക്ക് കൊമ്പുണ്ട് .. സിനിമാ മേഖല തന്നെ അടച്ചു വാണിരുന്നവനെ , പണത്തിന്റെയും പിൻബലത്തിന്റെയും അഹങ്കാരത്തിമർപ്പിൽ ആടി അറമാതിച്ചിരുന്ന ഒരുവനെ കുത്തിമലർത്തി ഒരു മൂലക്കിട്ട അവൾക്ക് കൊമ്പുണ്ട് …..
പെണ്ണെന്നാൽ ചാണകം വാരിയും,ചെടിക്ക് തടമെടുത്തും, പച്ചക്കറി കൊത്തിയരിഞ്ഞും , പപ്പടം കാച്ചിയും , ആണിന്റെ കൈത്തരിപ്പ് തീർത്ത മാനസിക ശാരീരിക വൃണങ്ങളുമായൊക്കെ പിന്നാമ്പുറത്തൊരു മൂലക്കിരുന്നോളുമെന്ന് സ്വപനം കണ്ടിരുന്ന ഒരു വലിയ പറ്റം പുരുഷ കേസരികളുടെ അടിവയറിനിട്ടാണ് അവൾ കുത്തി മുറിവേൽപ്പിച്ചു പറന്നുയർന്നത് . ഒരു പെണ്ണെന്നാൽ ഇത്രയേ ഉള്ളു, അവളോടെന്തുമാകാം എന്നുള്ള ചില മേൽമീശ മേധാവിത്വത്തെയാണവൾ ഉടച്ചു വാർത്തത് .
അതിനാൽ നടി ഭാവനയുടെ തിരിച്ചു വരവ് , ഒരു നടിയായതിന്റെ പേരിൽ മാത്രം ആഘോഷിക്കപ്പെടേണ്ട ഒന്നല്ല . മറിച്ചു ഇത് മറ്റനേകം മുറിവേറ്റ പെണ്ണുങ്ങൾക്കുള്ള ഒരൗഷധമാണ് …. ഒരു കരുത്താണ്…..അതിനാൽ അവളുടെ വരവ് ഒരു ദിവസത്തേക്കോ ഒരു സിനിമയിലേക്കോ മാത്രമായി ആഘോഷമാക്കേണ്ടതല്ല മറിച്ച്, എന്നും നമ്മുടെ സമൂഹത്തിൽ വളരെ പ്രൗഡമായിതന്നെ ആഘോഷിക്കേണ്ട ഒന്ന് തന്നെയാണ് …..
കാരണം നമ്മൾ ഇന്ത്യാക്കാർ സെലിബ്രിറ്റികൾ ഉണ്ണുന്ന പാത്രത്തിൽ കഴിക്കാനും ഉറങ്ങുന്ന പായയിൽ ഉറങ്ങാനും ആഗ്രഹിക്കുന്നവരാണ് .അവർ എന്ത് ചെയ്തോ അത് തന്നെ നമ്മൾ ചെയ്തു സായൂജ്യമടയാനുള്ള നമ്മുടെ ആ മാനസിക അവസ്ഥക്ക് ഇന്നും നമ്മുടെ ഇടയിൽ ഒരു കുറവും വന്നിട്ടില്ല . അങ്ങനുള്ളപ്പോൾ സിനിമാ മേഖലയിലെ ഓരോ അനക്കവും സാധാ ജനങ്ങളുടെ ജീവിത ശൈലി ആയി മാറുന്നു .
ഈ ഒരു സന്ദർഭത്തിലാണ് ഭാവനയുടെ തിരിച്ചു വരവ് ഒരു വമ്പൻ വിജയമാകുന്നത്. അവളുടെ തിരിച്ചു വരവിലൂടെ അവൾ സാധാ മനുഷ്യമനസുകളിലേക്ക് ഒപ്പിട്ടു വയ്ക്കുന്ന ചില കാര്യങ്ങളുണ്ട് …..
പുരുഷ കേസരികൾക്ക് കേറിയിറങ്ങി ചൊരുക്ക് തീർക്കാനുള്ളതല്ല പെണ്ണിന്റെ ജീവിതം … തുണിയൊന്നാഴിഞ്ഞാൽ , അഴിപ്പിച്ചാൽ പിന്നീടൊരു ജീവിതമില്ല എന്ന് തോന്നി ജീവിതം അവസാനിപ്പിക്കുന്ന തലമുറയുടെ ജേതാവ് ……പെണ്ണെന്നാൽ മുറിഞ്ഞിടത്തുനിന്നും പൊട്ടി തളിർത്തു വളർന്നു കേറേണ്ടവളാണെന്നൊരു ഓർമപ്പെടുത്തൽ ….
ആണൊരുത്തൻ തൊട്ടാൽ സെക്കൻ ഹാൻഡ് ആയി പോയി എന്ന് ചിന്തിക്കുന്ന ചില പൊട്ടൻ ചിന്താഗതിക്കാരുടെ തലപ്പത്തി ആണവൾ ചവിട്ടി അരച്ചവൾ ….
പെണ്ണിനെ ഇല്ലാതാക്കി വകവരുത്താൻ അവളുടെ മാനം കവരുക എന്ന ഏറ്റവും ചീപ്പായ ചിന്തയുള്ള ചില ഞരമ്പ് രോഗികൾക്കുള്ള ചുട്ട മറുപടി ….
പുരുഷന്റെ കൈ കരുത്തിൽ മിണ്ടാതെ വായ് പൊത്തി ഞെരിഞ്ഞമരേണ്ടവളല്ല പെണ്ണ് എന്നുള്ള ഓർമ്മപ്പെടുത്തൽ …..
ഇങ്ങനെ അവളുടെ ജീവിതം കൊണ്ടിവിടെ തിരുത്തി കുറിച്ചവ പലതാണ് .
എത്ര എത്ര പെൺ കരുത്തുകളാണ് നമുക്ക് ചുറ്റും മാന നഷ്ട വിതുമ്പലിന്റെ കയറിൽ തൂങ്ങി മരിച്ചിട്ടുള്ളത് ?
എത്ര എത്ര പെണ്ണുങ്ങളുടെ ശബ്ദമാണ് ആൺ മേധാവികൾ അവരുടെ കാമ വെറികൊണ്ട് മൂടി പൊത്തി വച്ചിട്ടുള്ളത് ?
സ്ത്രീ കരൂത്ത് തെളിയിക്കേണ്ടത് അവളുടെ അർദ്ധ നഗ്ന മേനിയിലൂടെയല്ല , മറിച്ചു അവളുടെ ചില ഉറച്ച തീരുമാനങ്ങളിലൂടെയാണ്….ഒന്നിനും പതറിക്കാൻ പറ്റാത്ത മനസ്സിലൂടെയാണ് …..ആർക്കും തട്ടി തെറിപ്പിക്കാൻ പറ്റാത്ത അത്ര കെട്ടുറപ്പുള്ള കാൽവെപ്പുകളിലൂടയാണ് ….
എന്നൊക്കെ ഈ പെൺ സിംഹം തെളിയിച്ചിരിക്കുന്നു .
അങ്ങനുള്ളപ്പോൾ അവളുടെ വരവ് ആഘോഷിക്കപ്പെടേണ്ടത് തന്നെയാണ് …..
സ്ത്രീകളുടെ ഭാവിക്കായി ഭാവന തെളിച്ച ഈ ദീപം അണയാതെ, അവ പീഡിപ്പിക്കപെടുന്ന ഓരോ പെൺതരിക്കും ഭാവിയിലേക്കുള്ള വെളിച്ചമായി തീരട്ടെ ….
കോട്ടയത്ത് യുവാവ് വെട്ടേറ്റ് മരിച്ച നിലയില്‍. കറുകച്ചാല്‍ ഉമ്പിടി സ്വദേശി കുറ്റിയാനിക്കല്‍ ബിനു ആണ് കൊല്ലപ്പെട്ടത്. മുപ്പത്തിയാറ് വയസ്സായിരുന്നു. സംഭവത്തില്‍ പ്രതികള്‍ പോലീസില്‍ കീഴടങ്ങി.
വിഷ്ണു, സെബാസ്റ്റ്യന്‍ എന്നിവരാണ് കറുകച്ചാല്‍ പൊലീസില്‍ കീഴടങ്ങിയത്. കഴിഞ്ഞ ദിവസം രാത്രി ഒന്‍പതു മണിയോടെയാണ് ശരീരമാസകലം വെട്ടേറ്റ ബിനുവിനെ കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്.
കഴിഞ്ഞദിവസം വാരനാട് ക്ഷേത്രത്തിലെ ഉത്സവവുമായി ബന്ധപ്പെട്ട് നടന്ന ഗാനമേള കഴിഞ്ഞ് ഗായകൻ വിനീത് ശ്രീനിവാസൻ ഓടി കാറിൽ കയറുന്ന ദൃശ്യങ്ങൾ വൈറലായിരുന്നു. ഗാനമേള മോശമായതിനാൽ വിനീതിനെ ഓടിക്കുകയായിരുന്നു എന്ന പ്രചാരണം വരെ ഇതിനിടെ സോഷ്യൽമീഡിയയിൽ നടന്നു.
യഥാർഥത്തിൽ ആൾക്കൂട്ടത്തെ നിയന്ത്രിക്കാനാകാതെ വന്നതോടെ വിനീത് പെട്ടെന്ന് തന്നെ കാറിൽ എത്താനായി സ്റ്റേജിൽ നിന്നും അകലെ നിർത്തിയ കാറിലേക്ക് ഓടുകയായിരുന്നു. ഇപ്പോഴിതാ വിഷയത്തിൽ പ്രതികരിച്ച് വിനീത് ശ്രീനിവാസൻ തന്നെ രംഗത്തെത്തിയിരിക്കുകയാണ്.
വിനീത് ശ്രീനിവാസന്റെ കുറിപ്പ്:
വാരനാട് ക്ഷേത്രത്തിൽ നടന്ന ഗാനമേള സംബന്ധിച്ച് ഒരുപാടു വാർത്തകളും വീഡിയോസും വന്നതുകൊണ്ടാണ് ഇതെഴുതുന്നത്. അടുത്ത കാലത്ത് ഞാൻ ഏറ്റവും കൂടുതൽ ആസ്വദിച്ചു പാടിയ ഒരു വേദിയായിരുന്നു അത്. പ്രോഗ്രാമിന്റെ അവസാനഘട്ടത്തിൽ,അനിയന്ത്രിതമായ ജനതിരക്കു കാരണം ഗാനമേള അവസാനിപ്പിച്ച് പുറത്തു കടക്കേണ്ട ഒരു സാഹചര്യം ഉണ്ടായി. ക്ഷേത്ര പരിസരത്ത് വണ്ടികയറ്റാൻ നിർവാഹമില്ലാത്തതുകൊണ്ട്, വണ്ടി വരെ അൽപദൂരം ഓടേണ്ടിവന്നു. അല്ലാതെ ആരും ഒരുതരത്തിലുമുള്ള ദേഹോപദ്രവം ഉണ്ടാക്കിയിട്ടില്ല. പരിപാടി അവസാനിക്കുന്നതുവരെ, ഓരോ പാട്ടും എന്നോടൊപ്പം ഏറ്റുപാടിയ സഹൃദയരായ വാരനാട്ടുകാരാണ് ഇപ്പോഴും മനസ്സുമുഴുവൻ.ഒരു കലാകാരന് ഇതിനപ്പുറം എന്താണ് വേണ്ടത്.
സിനിമ പിന്നണി ഗായകനായി ഇതെന്റെ ഇരുപതാം വർഷമാണ്.രണ്ടാം തവണയാണ് വാരനാട് പ്രോഗ്രാമിന് വരുന്നത്. ഇനിയും വിളിച്ചാൽ, ഇനിയും വരും! ??
അവധിക്ക് നാട്ടിലേക്ക് മടങ്ങാനിരിക്കെ ബംഗളൂരുവിൽ നടന്ന വാഹനാപകടത്തിൽ കോഴിക്കോട് സ്വദേശിയായ സിഎസ്എഫ് ജവാൻ മരിച്ചു. നടുവണ്ണൂർ കരുമ്പാപൊയിൽ പുഴയ്ക്കൽ ആനന്ദ് (34) ആണ് മരണപ്പെട്ടത്. ഫെബ്രുവരി 28 മുതൽ 15 ദിവസത്തെ ലീവിന് നാട്ടിലേക്ക് വരാനിരിക്കെയാണ് മരണം സംഭവിച്ചത്.
മോട്ടോർ സൈക്കിളിൽ പോകുമ്പോൾ റോഡപകടത്തിൽ പെട്ടാണ് മരണമുണ്ടായത്.സിപിസി കാന്റീനിൽ നിന്ന് സാധനങ്ങൾ വാങ്ങിയ ശേഷം തന്റെ ബാരക്കിലേക്ക് മടങ്ങുമ്പോൾ ഫാന്റസി ഗോൾഫ് റിസോർട്ടിനും ജെഎസ് ടെക്നിക്കൽ കോളേജിനും ഇടയിലുള്ള സദാഹള്ളി ഗേറ്റിന് സമീപത്താണ് അപകടമുണ്ടായത്.
അപകടം നടന്നയുടനെ നാട്ടുകാർ ട്രാഫിക് പോലീസിൽ വിവരമറിയിച്ചതിനെ തുടർന്ന് അവർ സിഐഎസ്എഫിനെ അറിയിരിക്കുകയായിരുന്നു. ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
തലയ്ക്ക് ഗുരുതരമായി പരുക്കേറ്റതും തലയോട്ടിയിലെ പൊട്ടലുമാണ് മരണ കാരണമെന്ന് ഡോക്ടർ അറിയിച്ചു. ഹെൽമെറ്റ് അപകട സ്ഥലത്ത് നിന്നും ലഭിച്ചിരുന്നു.പരേതനായ ഗംഗാധരന്റേയും മാലതിയുടെയും മകനാണ്. ഭാര്യ അമൃത. അഞ്ച് വയസുകാരൻ ധ്യാൻ ദേവ് മകനാണ്.
ഗുജറാത്തില്‍ ഒന്നരവയസ്സുകാരിയുടെ അടക്കം ചെയ്ത മൃതദേഹം പുറത്തെടുത്ത് ബലാത്സംഗം ചെയ്തു. ഹൃദ്രോഗത്തെ തുടര്‍ന്ന് മരിച്ച കുഞ്ഞിന്റെ മൃതദേഹത്തോടാണ് ക്രൂരത. സുരേന്ദ്രനഗറിലെ തന്‍ഗര്‍ഹില്‍ നിന്നാണ് ഞെട്ടിക്കുന്ന വാര്‍ത്ത പുറത്തുവരുന്നത്. കുഞ്ഞിന്റെ കുടുംബത്തിന്റെ പരാതിയില്‍ പ്രതികളെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
ജനിച്ചപ്പോള്‍ മുതല്‍ കുഞ്ഞിന്റെ ഹൃദയത്തില്‍ ദ്വാരമുണ്ടായിരുന്നു. എന്നാല്‍ ചികിത്സയിലിരിക്കെ ഫെബ്രുവരി 25 ന് കുഞ്ഞ് മരിച്ചു. അന്നുതന്നെ മൃതദേഹം അടക്കം ചെയ്തു. പിറ്റേന്ന് മൃതദേഹം അടക്കം ചെയ്ത സ്ഥലത്തെത്തിയ പിതാവ് ഞെട്ടി. കുഴിയില്‍ നിന്ന് പുറത്തെടുത്ത മൃതദേഹം മണ്ണില്‍ കിടക്കുകയായിരുന്നു. വസ്ത്രങ്ങളൊന്നും ശരീരത്തില്‍ ഉണ്ടായിരുന്നില്ല. ഉടന്‍ തന്നെ ബന്ധുക്കള്‍ പോലീസില്‍ വിവരം അറിയിച്ചു. സംഭവം കണ്ടത് മുതല്‍ ബലാത്സംഗം നടന്നതായി ബന്ധുക്കള്‍ക്ക് സംശയം തോന്നിയിരുന്നു. ഇവര്‍ ഇക്കാര്യം പൊലീസിനേയും അറിയിച്ചു. ഇതോടെ മൃതദേഹം വീണ്ടും പോസ്റ്റുമോര്‍ട്ടത്തിന് അയച്ചു. ബലാത്സംഗം നടന്നതായി ഡോക്ടര്‍മാരും സംശയം പ്രകടിപ്പിച്ചെന്നാണ് വിവരം. വിശദമായ റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണ് പൊലീസും ബന്ധുക്കളും.
നേരത്തെ ബൊട്ടാഡില്‍ ഒമ്പത് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവം വലിയ പ്രതിഷേധങ്ങള്‍ക്ക് വഴിതെളിച്ചിരുന്നു.പെണ്‍കുട്ടിയുടെ മൃതദേഹം ഭഗവാന്‍പാറ പ്രദേശത്ത് ആളൊഴിഞ്ഞ സ്ഥലത്താണ് കണ്ടെത്തിയത്. തുടര്‍ന്ന് നാട്ടുകാര്‍ പോലീസ് സ്റ്റേഷന് പുറത്ത് പ്രതിഷേധിക്കുകയും കുറ്റവാളിയെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് റോഡ് ഉപരോധിക്കുകയും ചെയ്തു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ 39 കാരനായ പ്രതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
കേസില്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പുറത്തുവന്നത്. കൊലപാതകത്തിന് മുമ്പ് കുട്ടി ബലാത്സംഗത്തിന് ഇരയായതായി തെളിഞ്ഞതായി ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് മഹര്‍ഷി റാവല്‍ പറഞ്ഞു.ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു.തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കി ജയിലിലേക്ക് അയച്ചു.
ഗായികയായി അഭിനയരംഗത്തെത്തിയ താരമാണ് മഡോണ സെബാസ്റ്റ്യൻ. താരത്തിന്റെ ആദ്യ ചിത്രമായ പ്രേമത്തിൽ സെലിൻ ജോർജ് എന്ന കഥാപാത്രമായി പ്രേക്ഷകർ ശ്രദ്ധ നേടുവാൻ മഡോണയ്ക്ക് സാധിച്ചു. പിന്നീട് മലയാളത്തിൽ ചുരുക്കം ചില ചിത്രങ്ങളിൽ അഭിനയിച്ച താരം തമിഴിൽ കാതലും കടന്തു പോകും, കൊമ്പുവച്ച സിങ്കഡാ, കാവൻ, ശ്യാം സിങ് റോയ് തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചു. പ്രേമത്തിന് ശേഷം മലയാളത്തിൽ കിങ് ലയർ, ഇബിലീസ് എന്നിങ്ങനെ രണ്ട് സിനിമകളിൽ മാത്രമേ താരം അഭിനയിച്ചിട്ടുള്ളു. സംവിധായകരെ അനുസരിക്കാത്ത അഹങ്കാരമുള്ള നടിയാണ് മഡോണ എന്നുള്ള വിമർശനം ഒരിക്കൽ താരത്തിന് നേരിടേണ്ടി വന്നിട്ടുണ്ട്. അതിന്റെ കാരണം എന്താണെന്ന് വ്യക്തമാക്കിയിരിക്കുകയാണിപ്പോൾ താരം.
ഒരിക്കലും ചുംബന രംഗങ്ങളിൽ താൻ അഭിനയിക്കില്ല. തനിക്ക് അഭിനയിക്കുന്ന ചിത്രങ്ങളിലൊക്കെ നായകനെ ചുംബിക്കാനുള്ള രംഗങ്ങൾ ഉണ്ടായിരുന്നു. അത് കഥാപാത്രത്തിന് അനിവാര്യമാണെന്ന് പറഞ്ഞ് പല സംവിധായകരും തന്നെ നിർബന്ധിക്കാറുണ്ടെന്ന് താരം പറയുന്നു. പക്ഷെ താൻ അതിന് വഴങ്ങാത്തതുകൊണ്ട് പ്രശനങ്ങൾ ഉണ്ടായെന്നാണ് മഡോണ പറയുന്നത്. അഭിനയം എന്നുപറഞ്ഞു മറ്റ് പുരുഷനെ ചുംബിക്കാനും കെട്ടിപ്പിടിക്കാനും കിടക്ക പങ്കിടാനും താൻ തയ്യാറല്ല. അത്തരം സിനിമകളിൽ നിന്നും താൻ പിന്മാറുകയാണ് ചെയ്യുന്നതെന്ന് താരം പറയുന്നു.
സിനിമയില്ലെങ്കിലും പെട്രോൾ പമ്പിൽ പെട്രോൾ അടിച്ചെങ്കിലും താൻ ജീവിക്കും. സിനിമയിൽ നിന്നാണ് തനിക്ക് ഒരു വീടും ജീവിതവും ഉണ്ടായത്. അക്കാര്യത്തിൽ താൻ സിനിമയോട് കടപ്പെട്ടിരിക്കുന്നു. സ്വന്തം മനസമാധാനം കളഞ്ഞു നമ്മുടെ മനസ്സിലേക്ക് എന്തിനാണ് മറ്റൊരാളെ കയറ്റുന്നത്. ഇനി കോംപ്രമൈസ് ചെയ്താലേ സിനിമ ലഭിക്കുകയുള്ളു എന്നാണെങ്കിൽ താൻ സിനിമകൾ ചെയ്യുന്നില്ലെന്നാണ് മഡോണ പറയുന്നത്.
തിരുവനന്തപുരത്ത് കോൺവെൻ്റിൽ യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ. കന്യാസ്ത്രീയാകാൻ പഠിക്കുന്ന യുവതിയെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. തമിഴ്‌നാട് സ്വദേശി അന്നപൂരണിയെന്ന് ഇരുപത്തിയേഴുകാരിയാണ് ആത്മഹത്യ ചെയ്തത്. തിരുവനന്തപുരം വെട്ടുതുറ കോൺവെൻ്റിലാണ് അന്നപൂരണി താമസിച്ചിരുന്നത്. ഇവിടെ സ്വന്തം മുറിക്കുള്ളിലാണ് അവരെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്.
ഇന്ന് രാവിലെ നടന്ന പ്രാർത്ഥനയ്ക്ക് യുവതി എത്തിയിരുന്നില്ല. അതേസമയം എല്ലാ ദിവസവും പ്രാർത്ഥനയ്ക്ക് അവർ എത്താറുണ്ടായിരുന്നു. എതെങ്കിലും രീതിയിലുള്ള അസുഖം ബാധിച്ച് കിടപ്പിലാണോ എന്ന് പ്രാർത്ഥനയ്ക്കു ശേഷം മറ്റുള്ളവർ അന്വേഷണം നടത്തിയിരുന്നു. ഈ അന്വേഷണത്തിലാണ് അന്നപൂരണിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. ഫാനിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു അന്നപൂരണിയുടെ മൃതദേഹം കാണപ്പെട്ടത്. വാതിൽ അകത്തു നിന്ന് പൂട്ളടിയിരിക്കുകയായിരുന്നു എന്നും കോൺവെൻ്റിലെ മറ്റു കന്യാസ്ത്രീകൾ പറയുന്നു.
മുറിയില്‍നിന്ന് അന്നപൂരണി എഴുതിയതെന്നു കരുതുന്ന ആത്മഹത്യാക്കുറിപ്പും കണ്ടെത്തിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. തനിക്ക് കന്യാസ്ത്രീയാകാന്‍ യോഗ്യതയില്ലെന്നും അതുകൊണ്ട് പോകുന്നു എന്നുമാണ് ആത്മഹത്യാക്കുറിപ്പില്‍ എഴുതിയിരിക്കുന്നത്. അന്നപൂരണിയുടേത് ആത്മഹത്യയാണെന്നാണ് പ്രഥമിക പരിശോധനയിൽ വ്യക്തമാകുന്നതെന്നും പൊലീസ് ചൂണ്ടിക്കാട്ടി.
വെട്ടുതുറ റോസ്മിനിയന്‍സ് ഔവര്‍ ലേഡി കോണ്‍വെൻ്റിലെ അന്തേവാസിയായിരുന്നു അന്നപൂരണി. ഏകദേശം ഒരു വര്‍ഷം മുന്‍പാണ് അന്നപൂരണി കോണ്‍വെൻ്റിലെത്തിയതെന്നാണ് സൂചനകൾ. പഠനത്തിൻ്റെ ഭാഗമായി മഹാരാഷ്ട്രയിൽ സാമുഹ്യസേവനത്തിലായിരുന്നു അവർ. അതിനുശേഷം കഴിഞ്ഞ മാസമാണ് ഇവര്‍ കോണ്‍വെൻ്റില്‍ മടങ്ങിയെത്തിയത്. കോൺവെൻ്റിൽ മടങ്ങിയെത്തിയതിനു പിന്നാലെ അവർ നിരാശയായിരുന്നു എന്നും സൂചനകൾ പുറത്തു വരുന്നുണ്ട്. കൂടുതൽ സമയവും മുറിയടച്ച് ഇരിക്കുകയായിരുന്നു അന്നപൂരണിയുടെ പതിവെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ.
കന്യാസ്ത്രീ വിദ്യാർത്ഥിയുടെ മരണം സംബന്ധിച്ച അന്വേഷണം പുരോഗമിക്കുകയാണ്. മുറിയില്‍ ഇവര്‍ തനിച്ചായിരുന്നു എന്നും പൊലീസ് വ്യക്തമാക്കി. ആറ്റിങ്ങല്‍ ഡിവൈഎസ്︋പിയുടെ നേതൃത്വത്തില്‍ കഠിനംകുളം പോലീസ് നടപടികള്‍ സ്വീകരിച്ചുവരികയാണ്.
കുളച്ചലിൽ യുവതിയേയും കുഞ്ഞിനേയും കടലിൽ മരിച്ച നിലയിൽ കണ്ടെത്തി. മാർത്താണ്ഡം മാമുട്ടക്കട സ്വദേശി മെൽബിന്റെ ഭാര്യ ശശികല (32), മകൻ മെർജിത് (നാല്) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മണ്ടയ്ക്കാടിന് സമീപത്ത് നിന്നാണ് ഇരുവരുടെയും മൃതദേഹം കണ്ടെത്തിയത്.
ശശികലയുടെ മൃതദേഹം ഞായറാഴ്ച വൈകുന്നേരത്തോടെയും മകൻ മെർജിത്തിന്റെ മൃതദേഹം തിങ്കളാഴ്ച ഉച്ചയോടും കൂടിയാണ് കണ്ടെത്തിയത്. കടലിൽ വീണ് മരിച്ചതാണോ ആത്മഹത്യയാണോ എന്ന കാര്യം വ്യക്തമല്ല. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.
ഞായറാഴ്ച മാതാവിനൊപ്പം ജ്യോത്സ്യനെ കാണുന്നതിനായാണ് ശശികലയും മകനും കാപ്പ്കാട്ടേക്ക് പോയത്. ജ്യോത്സ്യനെ കണ്ട് തിരിച്ച് വരുന്നതിനിടയിൽ മാതാവിനെ മാമുട്ടക്കാവിലേക്ക് പറഞ്ഞ് വിട്ട ശേഷം ശശികലയും മകനും മറ്റൊരു ഓട്ടോയിൽ മണ്ടയ്ക്കാട് ഭാഗത്തേക്ക് പോകുകയായിരുന്നു. ഇതിനിടയിൽ ഹോട്ടലിൽ നിന്ന് ഭക്ഷണം വാങ്ങുകയും ഓട്ടോയിൽ ഇരുന്ന് തന്നെ ഇരുവരും കഴിക്കുകയും ചെയ്തു.
ഭക്ഷണം കഴിച്ചതിന് ശേഷം കടൽക്കരയിൽ പോയി കൈകഴുകി വരാമെന്ന് പറഞ്ഞ് പോയ ശശികലയെയും മകനെയും കാണാത്തതിനെ തുടർന്ന് ഓട്ടോറിക്ഷ ഡ്രൈവർ നാട്ടുകാരുടെ സഹായത്തോടെ നടത്തിയ തിരച്ചിലിൽ ശശികലയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. അതേസമയം ഏറെ നേരം തിരച്ചിൽ നടത്തിയിട്ടും കുട്ടിയെ കണ്ടെത്താനായില്ല. തിങ്കളാഴ്ച രാവിലെ കുട്ടിയുടെ മൃതദേഹം പ്രദേശവാസികൾ കണ്ടെത്തുകയായിരുന്നു.