അപ്പച്ചൻ കണ്ണഞ്ചിറ
സ്റ്റീവനേജ്: യു കെ യിലെ പ്രമുഖ സാമൂഹ്യ-സാംസ്കാരിക മലയാളി സംഘടനകളിൽ ഒന്നായ ‘സർഗം സ്റ്റീവനേജ്’ സംഘടിപ്പിച്ച ഈസ്റ്റർ-വിഷു-ഈദ് ആഘോഷം പ്രൗഢവും സ്നേഹസ്പർശവുമായി. പുണ്യാഘോഷത്രയങ്ങളുടെ നന്മയും, പ്രതീക്ഷയും, സന്ദേശവും സമന്വയിപ്പിച്ചവതിരിപ്പിച്ച ‘ ദി ഹോളി ഫീസ്റ്റ്സ് ‘ സംഗീത നൃത്ത നടനം പ്രമേയ സമ്പന്നതായാലും, കലാ വൈഭവം കൊണ്ടും, പശ്ചാത്തല സംവിധാനം കൊണ്ടും പ്രൗഢഗംഭീരമായി. നോയൽ, അൽഫ്രിഡ്, നേഹ,ആൻഡ്രിയ,അവെലിൻ, ബെല്ലാ, ടെസ്സ, സൈറാ, ബെനിഷ്യാ, ഹന്നാ,ആൻ, ഏഞ്ചൽ, വൈഗാ എന്നിവർ ‘ഈസ്റ്റർ വിഷു ഈദ്’ വെൽക്കം ഡാൻസിൽ വേഷമിട്ടപ്പോൾ തീം സോങ്ങുമായി ജോസ് ചാക്കോയും ജെസ്ലിൻ വിജോയും ആഘോഷ സാന്ദ്രത പകർന്നു.
സർഗം ഈസ്റ്റർ വിഷു ആഘോഷത്തിന്റെ ഭാഗമായി ഒരുക്കിയ പ്രാരംഭ ഭക്ഷണത്തിനു ശേഷം ആരംഭിച്ച സാംസ്കാരിക വേദിയിൽ സദസ്സിനെ അഭിസംബോധന ചെയ്തു കൊണ്ട് സർഗം പ്രസിഡണ്ട് മനോജ് ജോൺ സന്ദേശം നൽകി സ്വാഗതം ആശംസിച്ചു. തുടർന്ന് കമ്മിറ്റി അംഗങ്ങൾ ചേർന്ന് ഭദ്രദീപം കൊളുത്തിക്കൊണ്ട് ഉദ്ഘാടനകർമ്മം നിർവ്വഹിക്കുകയായിരുന്നു.
കൊച്ചുകുട്ടികളായ ഇവാ ടോം & ആന്റണി ടോം മുതൽ മുതിർന്ന ഗായകരായ ടാനിയ അനൂപ്, അഞ്ജു ടോം, ആൻ മേരി, ആരോമൽ & ജിനരാജ് കുമാർ എന്നിവർ തങ്ങളുടെ ആലാപനത്തിലൂടെ സദസ്സിനെ സംഗീതസാന്ദ്രതയിൽ ലയിപ്പിച്ചു. മെഡ്‌ലി ഫ്യൂഷൻ പാട്ടുകളുമായി ജോസ് ചാക്കോ, തേജിൻ തോമസ്, ആരോമൽ ജിനരാജ്, ജെസ്ലിൻ വിജോ, അഞ്ജു ടോം, ആൻ മേരി എന്നിവർ സർഗ്ഗം വേദിയെ സംഗീത സാഗരത്തിൽ മുക്കി.
ക്ലാസ്സിക്കൽ, സിനിമാറ്റിക്ക്, സെമിക്ലാസ്സിക്കൽ വിഭാഗങ്ങളിലായി അവതരിപ്പിച്ച ലാസ്യലയ നൃത്തച്ചുവടുകളും, വശ്യസുന്ദരവും ഭാവോജ്ജ്വലവുമായ നൃത്യ-നൃത്ത്യങ്ങളിലൂടെ ടിന തോംപ്സൺ, ജീനാ അനി &ടെസ്സ അനി, മരിയാ അനി & ലക്ഷ്മിത പ്രശാന്ത്, ഇവാ ടോം & ആന്റണി ടോം, ലക്ഷ്മിത പ്രശാന്ത് & അമേയ അമിത് എന്നിവർ സദസ്സിൽ മാസമാരികത വിരിയിച്ചു. അദ്‌വിക് ഹരിദാസ്, ഷോൺ അലക്‌സാണ്ടർ,റിഷേൽ ജോർജ്ജ്, ഡേവിഡ് ജോർജ്ജ് എന്നിവർ ചേർന്നൊരുക്കിയ ഗ്രൂപ്പ് ഡാൻസും ഏറെ ആകർഷകമായി.
‘ടീം നൃത്യ’ക്കുവേണ്ടി ക്രിസ്റ്റിന & ഐസായ എന്നിവർ ചേർന്ന് അവതരിപ്പിച്ച രാസലീലയും, അദ്വ്യത ആദർശ്, ആദ്യ ആദർശ ജെന്നിഫർ വിജോ എന്നിവർ ചേർന്ന് നടത്തിയ ഗ്രൂപ്പ് ഡാൻസും വേദി ഹർഷാരവത്തോടെയാണ് സ്വീകരിച്ചത്. നൈനിക ദിലീപും, മീര കോലോത്തും ചേർന്നവതരിപ്പിച്ച വിഷു തീം ഡാൻസ് ഗുഹാതുരത്വമുണത്തി. ഭാരതനാട്യത്തിലൂടെ ബെല്ലാ ജോർജ്ജ്-സൈറാ ജിമ്മിയും വേദിയെ കോരിത്തരിച്ചപ്പോൾ, ലൈവ് ഓർക്കസ്ട്രയുമായി നോയൽ, ജോഷ്, ക്രിസ് എന്നിവർ ഹർഷാരവം നേടി.
കലാഭവൻ മണി ട്രിബുട്ടുമായി ടിന തോംസൺ നടത്തിയ നൃത്യാവതരണം വേദിയെ വികാരഭരിതമാക്കി. ടിന്റു മെൽവിൻ, ഹിമ തോംസൺ, ബീന സുരേഷ്, സിനി മാർട്ടിൻ, ലിൻസി അജി, എവെലിൻ അജി എന്നിവർ ചേർന്നവതരിപ്പിച്ച ‘കിച്ചൻ ഡാൻസ്’ ഹാസ്യാത്മകവും, ഹൈലൈറ്റുമായി.
സർഗ്ഗം സെക്രട്ടറി ആതിരാ ഹരിദാസ് നന്ദി പ്രകാശിപ്പിച്ചു. ടെസ്സി ജെയിംസ്, ജിൻറ്റു ജിമ്മി, അനീറ്റ സജീവ് എന്നിവർ അവതാരകാരായി തിളങ്ങി. സജീവ് ദിവാകരൻ ലൈറ്റ് ആൻഡ് സൗണ്ട് ഒരുക്കി.
സർഗ്ഗം ഭാരവാഹികളായ മനോജ് ജോൺ, ആതിരാ മോഹൻ, ജോർജ്ജ് റപ്പായി, ടെസ്സി ജെയിംസ്, ജിനേഷ് ജോർജ്ജ്, പ്രിൻസൺ പാലാട്ടി, ദീപു ജോർജ്ജ്, ടിന്റു മെൽവിൻ, ഡാനിയേൽ മാത്യു, പ്രീതി മണി, അബ്രാഹം വർഗ്ഗീസ് എന്നിവർ ഈസ്റ്റർ വിഷു ആഘോഷത്തിന് നേതൃത്വം നൽകി. സമ്പന്നമായ കലാ വിരുന്നും, സ്വാദിഷ്‌ടമായ ഡിന്നറും, നൃത്തലയത്തിൽ സദസ്സിനെ ഇളക്കിയ ഡീജെയും അടക്കം ആവോളം ആനന്ദിക്കുവാനും ആഹ്ളാദിക്കുവാനും അവസരം ഒരുക്കിയ ‘ആഘോഷ രാവ്’ സംഘാടക മികവുകൊണ്ട് ശ്രദ്ധേയമായി.
ലണ്ടൻ :- കൈരളി യുകെയുടെ രണ്ടാമത് ദേശീയ പ്രതിനിധി സമ്മേളനം റോയൽ ബ്രിട്ടീഷ് ലേജിയൻ ഹെയ്ജ് ഹൗസ് ന്യൂബെറിയിൽ വച്ച് ബഹു.തദ്ദേശ സ്വയംഭരണ- എക്സ്സൈസ് വകുപ്പ് മന്ത്രി ശ്രീ.എം.ബി രാജേഷ് ഉത്ഘാടനം ചെയ്തു. പ്രവാസികൾ നാടിന്റെ സ്പന്ദനം തൊട്ടറിയുന്നവരാണെന്നും, നാടിന്റെ വികസനത്തിന് പ്രവാസികളുടെ പങ്ക് ചെറുതല്ല എന്നും അദ്ദേഹം പറഞ്ഞു. കൈരളിയുടെ മുൻകാല പ്രവർത്തനങ്ങളെ ആഴത്തിൽ വിശകലനം ചെയ്യുവാനും, യുകെയിലെ പുതിയ രാഷ്ട്രീയ സാമൂഹിക സാഹചര്യങ്ങളെ പുതിയതായി വരുന്ന പ്രവാസി മലയാളികളെ എത്തരത്തിൽ ബാധിക്കുന്നു എന്നത് കൂടുതലായി ചർച്ച ചെയപ്പെടേണ്ടതാണെന്ന് അദ്ദേഹം കൂട്ടി ചേർത്തു..
പ്രതിനിധി സമ്മേളനം 2025- 2027 വർഷത്തെക്കുള്ള ഭാരവാഹികളെയും കമ്മറ്റിയെയും തിരഞ്ഞെടുത്തു. സമ്മേളനം കൈരളി യുകെയുടെ പ്രസിഡന്റായി രാജേഷ് ചെറിയനെയും സെക്രട്ടറിയായി നവിൻ ഹരികുമാറിനെയും ട്രഷറായി ടി. കെ സൈജുവിനെയും തിരഞ്ഞെടുത്തു. സാമൂവൽ ജോഷ്വ (വൈസ് പ്രസിഡണ്ട് ), ജോസഫ്. ടി. ജോസഫ് ( വൈസ് പ്രസിഡന്റ്), ജോസൻ ജോസ് (ജോയിന്റ് സെക്രട്ടറി), അനുമോൾ ലിൻസ് ( ജോയിന്റ് സെക്രട്ടറി), കുര്യൻ ജേക്കബ്, പ്രിയ രാജൻ, ബിജു ഗോപിനാഥ്, പ്രവീൺ സോമനാഥൻ, ലിനു വർഗ്ഗീസ്, നിതിൻ രാജ്, ഐശ്വര്യ കമല, മിനി വിശ്വനാഥൻ, ജ്യോതി സി.എസ്, ജെയ്സൻ പോൾ, ജെറി വല്യറ, രഞ്ജിത്ത് തെക്കേകുറ്റ്, വരുൺ ചന്ദ്രബാലൻ, സുജ വിനോദ്, ജയകൃഷ്ണൻ, അനസ് സലാം, അബിൻ രാജു എന്നിവർ അടങ്ങിയ നാഷണൽ കമ്മിറ്റിയെ സമ്മേളനം തിരഞ്ഞെടുത്തു.
പ്രിയ രാജൻ, ബിനോജ് ജോൺ, രാജേഷ് ചെറിയാൻ എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളന നടപടികൾ നിയന്ത്രിച്ചു. ദേശീയ സെക്രട്ടറി കുര്യൻ ജേക്കബ് അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ടും, ട്രഷറർ എൽദോസ് അവതരിപ്പിച്ച സാമ്പത്തിക റിപ്പോർട്ടും സമ്മേളനം ചർച്ച ചെയ്ത് അംഗീകരിച്ചു. യുകെ യിലെ വിവിധ യൂണിറ്റ് സമ്മേളനങ്ങളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 122 പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുത്തു. മിനി വിശ്വനാഥൻ, ജെറി വല്യറ മിനിട്സ് കമ്മിറ്റിയുടെയും, അനുമോൾ ലിൻസ്, അശ്വതി അശോക്, ജോസഫ് . ടി. ജോസഫ് എന്നിവർ പ്രമേയ കമ്മിറ്റിയുടെയും, അനു മോൾ ലിൻസ്, ജെയ്സൻ പോൾ, ലൈലജ് എന്നിവർ രജിസ്ട്രേഷൻ കമ്മിറ്റിയുടെയും ചുമതലകൾ വഹിച്ചു.
പഹൽഗാമ ഭീകരക്രമണ പശ്ചാത്തലത്തിൽ തീവ്രവാദികൾക്കെതിരെ ശക്തമായ നിലപാട് എടുക്കണമെന്നും,
വർധിച്ചുവരുന്ന വിസ തട്ടിപ്പുകൾക്കും നിയമാനുസൃതമല്ലാത്ത റിക്രൂട്മെന്റുകൾക്കും എതിരെ കേന്ദ്ര, സംസ്ഥാന സർക്കാറുകളുടെ ഇടപെടലും മേൽനോട്ടവും ആവശ്യപ്പെട്ടുകൊണ്ടും,യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് കേരളത്തിലേക്ക് നേരിട്ട് വിമാനം സർവീസ് ആരംഭിക്കണമെന്നും തുടങ്ങിയ പ്രമേങ്ങളും സമ്മേളനം അംഗീകരിച്ചു.
നാഷണൽ കമ്മിറ്റി അംഗം അജയൻ അനുശോചനം അവതരിപ്പിച്ച ചടങ്ങിൽ കൈരളിയുടെ ജോയിന്റ് സെക്രട്ടറി നവിൻ ഹരികുമാർ സ്വാഗതവും, പുതുതായി തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് രാജേഷ് ചെറിയാൻ നന്ദിയും രേഖപ്പെടുത്തി.
ബെന്നി അഗസ്റ്റിൻ
കാർഡിഫ്: കാർഡിഫിന്റെ കണ്ണിലുണ്ണിയായിരുന്ന ആശിഷിന് ജനഹൃദയങ്ങളുടെ അന്തിമോപചാരം ഇന്ന് 6 മെയ് കാർഡിഫ് സെന്റ് കാഡോൿസ് കത്തോലിക്ക (CF3 5LQ) പള്ളിയിൽ വച്ച് അർപ്പിക്കപ്പെടുന്നതായിരിക്കും. രാവിലെ 9 മണി മുതൽ പള്ളി ഹാളിൽ വച്ച് പൊതു ദർശനം തുടങ്ങും.10 മണിക്ക് ശവസംസ്കാര പ്രാർത്ഥനകളോടെ മൃതദേഹം പള്ളിയിലേക്ക് കൊണ്ടുപോകുകയും തുടർന്ന് വിശുദ്ധ കുർബാനയും അർപ്പിക്കപ്പെടുന്നതുമായിരിക്കും. വീണ്ടും 12.30 മുതൽ ദൂരെ നിന്നും അന്തിമോപചാരം അർപ്പിക്കുവാൻ വരുന്നവർക്ക് പൊതുദർശനം ഉണ്ടായിരിക്കും. 4.15ന് അവസാന പ്രാർത്ഥനയോടെ പള്ളിയിൽ നിന്നും തോൺഹിൽ (CF14 9UB) സെമിട്രിയിലേക്കുള്ള അന്തിമ യാത്ര തുടങ്ങും. വെയിൽസ് ക്നാനായ മിഷൻ ഡയറക്ടർ ഫാ: അജൂബ് തോറ്റനാനിയിൽ, സിറോ മലബാർ കാർഡിഫ് മിഷൻ ഡയറക്ടർ ഫാ: പ്രജിൽ പണ്ടാരപ്പറമ്പിൽ, എന്നിവർ ആത്മീയ നേതൃത്വം നൽകുന്നു.
ഏപ്രിൽ 11 ന് അർബുദരോഗത്തെ തുടർന്ന് ആശിഷ് (35) നിര്യാതനായിരുന്നു. കോട്ടയം ജില്ലയിലെ കൂടല്ലൂർ സ്വദേശിയും ഇപ്പോൾ കാർഡിഫ് ക്നാനായ സമൂഹത്തിലെ ആദ്യകാല കുടിയേറ്റക്കാരായ തയ്യിൽ ശ്രീ. തങ്കച്ചന്റെയും ശ്രീമതി. ബെസ്സിയുടെയും മകനായ ആശിഷ് അയർലണ്ടിലുള്ള ആഷ്‌ലി സഹോദരിയാണ്. ആശിഷ് വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമാണ്. റെഡ്‌ഡിങ്ങിൽ അക്കൗണ്ടിംഗ് ജോലി ചെയ്യുന്ന മെറിൻ ആണ് ഭാര്യ, മകൻ ജൈടൻ(4). സഹോദരി ആഷ്ലി അയർലണ്ടിൽ ഭർത്താവിനോടൊപ്പം താമസിക്കുന്നു. യുക്മയുടെ മുൻ വെയിൽസ് റീജിയണൽ പ്രസിഡന്റ് ബിനു കുര്യാക്കോസിന്റെ സഹോദരി പുത്രനാണ് ആശിഷ്.
കാർഡിഫിലെ മാത്രമല്ല യുകെയിലെ യുവജനതക്ക് എപ്പോഴും ഒരു മാർഗദർശിയായിരുന്നു ആശിഷ്. ആശിഷ് ഒരു നല്ല ഡാൻസ് കൊറിയോഗ്രാഫർ ആയിരുന്നു. ഏഷ്യാനെറ്റ് ഡാൻസ് ഷോയിൽ പങ്ക്‌കെടുത്തിരുന്നു. കാർഡിഫിലെ ആദ്യത്തെ ക്രിക്കറ്റ് ക്ലബ് ആയ കാർഡിഫ് കാമിയോസ് ക്രിക്കറ്റ് ക്ലബ്ബിന്റെ നേടും തൂണായിരുന്നു ആശിഷ്. അതുപോലെ ആശിഷ് വളരെ നല്ല ഒരു നമ്പർ വൺ ബാഡ്മിന്റൺ പ്ലയെർ കൂടിയായിരുന്നു. ദേശീയതലത്തിൽ വളരെയേറെ ബാഡ്മിന്റൺ മത്സരങ്ങളിൽ ചാമ്പ്യൻ ആയിരുന്നു. ആശിഷ് ഒരു നല്ല വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു. എല്ലാവരോടും എപ്പോഴും വളരെ സ്നേഹത്തോടെ മാത്രമേ ഇടപെടുകയുള്ളു. മുപ്പത്തഞ്ചു വർഷത്തെ ഈ ചെറിയ ജീവിതം കൊണ്ട് കുടുംബക്കാർക്കും സമുദായത്തിലുള്ളവർക്കും നാട്ടുകാർക്കും സ്നേഹത്തിന്റെ നറുമലരുകൾ നേർന്ന ആശിഷിനെ സ്മരിക്കാം.
ആദ്യമായി ആളുകളെ കണ്ടതിനുശേഷം തന്റെ നർമ്മവും കുസൃതി നിറഞ്ഞ പുഞ്ചിരിയും കൊണ്ട് മായാത്ത ഒരു മുദ്ര പതിപ്പിച്ച ഒരാളായിരുന്നു ആശിഷ്. ആളുകളെ ഒരുമിച്ച് കൊണ്ടുവരാനും എല്ലാവരുമായും എപ്പോഴും നല്ല ബന്ധം പുലർത്താനും അദ്ദേഹത്തിന് കഴിവുണ്ടായിരുന്നു.
മകന്റെ അകാല വിയോഗത്തിൽ വ്യസനിക്കുന്ന മാതാപിതാക്കൾക്കും കുടുംബത്തിനും, യുക്മ ദേശീയ നേതൃത്വവും യുക്മ ന്യൂസും അനുശോചനം അറിയിക്കുകയും ആശിഷിന്റെ നിത്യശാന്തിക്കുവേണ്ടി പ്രാർത്ഥിക്കുകയും അന്തിമോപചാരം അർപ്പിക്കുകയും ചെയ്യുന്നു.
അപകീര്‍ത്തികരമായ വാര്‍ത്ത പ്രസിദ്ധീകരിച്ചുവെന്ന പരാതിയില്‍ അറസ്റ്റിലായ ഓണ്‍ലൈന്‍ ചാനലുടമ ഷാജന്‍ സ്‌കറിയക്ക് ജാമ്യം. വീഡിയോയിലുടെ ലൈംഗികാധിക്ഷേപം നടത്തി, അപകീര്‍ത്തിപരമായ വാര്‍ത്ത പ്രസിദ്ധീകരിച്ചുവെന്ന മാഹി സ്വദേശിനിയുടെ പരാതിയിലായിരുന്നു നടപടി. എന്നാല്‍ അറസ്റ്റിന് ശേഷം മജിസ്ട്രേറ്റിനു മുന്നില്‍ ഹാജരാക്കിയ ഷാജന്‍ സ്‌കറിയയ്ക്ക് രാത്രി വൈകി ഉപാധികളോടെ ജാമ്യം ലഭിക്കുകയായിരുന്നു.
അതേസമയം അച്ഛനും അമ്മയ്ക്കുമൊപ്പം ഭക്ഷണം കഴിക്കുകയായിരുന്ന തന്നെ ഷര്‍ട്ടിടാന്‍പോലും അനുവദിക്കാതെയാണ് കസ്റ്റഡിയിലെടുത്തതെന്നും തനിക്കെതിരായ കേസെന്തെന്ന് പോലും പറഞ്ഞില്ലെന്നും അറസ്റ്റിനിടെ ഷാജന്‍ സ്‌കറിയ മാധ്യമങ്ങളോട് പറഞ്ഞു. ‘പിണറായിസം തുലയട്ടെ’യെന്നു മുദ്രാവാക്യം മുഴക്കിയ ഷാജന്‍, ജനാധിപത്യം സംരക്ഷിക്കാനാണ് താന്‍ ജയിലിലേക്കു പോകുന്നതെന്നും തനിക്കെതിരേ ചുമത്തിയതെല്ലാം കള്ളക്കേസാണെന്നും പറഞ്ഞു. സര്‍ക്കാര്‍ തന്നെ വേട്ടയാടുകയാണെന്നും മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരെ വാര്‍ത്ത നല്‍കുന്നതിന്റെ പ്രതികാരമാണ് അറസ്റ്റെന്നും ഷാജന്‍ ആരോപിച്ചു.
ഓണ്‍ലൈന്‍ മാധ്യമമായ മറുനാടന്‍ മലയാളിയുടെ ഉടമയും എഡിറ്ററുമായ ഷാജന്‍ സ്‌കറിയയെ അദ്ദേഹത്തിന്റെ തിരുവനന്തപുരം കുടപ്പനക്കുന്നിലെ വീട്ടില്‍ നിന്നാണ് തിരുവനന്തപുരം സൈബര്‍ പോലീസ് അറസ്റ്റ് ചെയ്തത്. 2024 ഡിസംബര്‍ 23-ന് പ്രസിദ്ധീകരിച്ച വീഡിയോ വഴി യുവതിയെ അധിക്ഷേപിച്ചുവെന്നാണ് പരാതി. യുഎഇയില്‍ പ്രമുഖ ബാങ്കിലെ ജീവനക്കാരിയാണ് താനെന്നും യുവതി വ്യക്തമാക്കിയിട്ടുണ്ട്. മുഖ്യമന്ത്രിക്കു ലഭിച്ച പരാതിയിലാണ് ഇപ്പോള്‍ നടപടി. ഭാരതീയ ന്യായ സംഹിതയിലെ 79-ാം വകുപ്പും ഐടി നിയമത്തിലെ 120-ാം വകുപ്പുപ്രകാരവുമാണ് കേസെടുത്തത്.
പത്തനംതിട്ടയിൽ നീറ്റ് പരീക്ഷയിൽ ആൾമാറാട്ട ശ്രമം നടത്തിയ സംഭവത്തിൽ വഴിത്തിരിവ്. വിദ്യാർത്ഥിക്ക് വ്യാജ ഹാൾ ടിക്കറ്റ് നിർമിച്ച് നൽകിയെന്ന് അക്ഷയ സെന്റർ ജീവനക്കാരി ഗ്രീഷ്മ സമ്മതിച്ചു. തിരുപുറം സ്വദേശിയാണ് ഗ്രീഷ്മ. നെയ്യാറ്റിന്‍കരയിലെ അക്ഷയ കേന്ദ്രത്തിലാണ് വ്യാജ ഹാള്‍ ടിക്കറ്റ് ഉണ്ടാക്കിയത്.
നീറ്റിന് അപേക്ഷിക്കാൻ കുട്ടിയുടെ കുടുംബം ഏൽപ്പിച്ചത് മറന്നുപോയത് കൊണ്ടാണ് വ്യാജ ഹാൾ ടിക്കറ്റ് നിർമിച്ച് നൽകിയതെന്നാണ് ഗ്രീഷ്മയുടെ മൊഴി. ഗ്രീഷ്മയെ കസ്റ്റഡിയിലെടുത്ത ശേഷം പൊലിസ് അക്ഷയ സെന്‍ററിലെത്തിച്ച് തെളിവെടുത്തു.
പാറശാല സ്വദേശിയായ വിദ്യാർത്ഥിയാണ് വ്യാജ ഹാൾ ടിക്കറ്റുമായി പരീക്ഷാ കേന്ദ്രത്തിൽ എത്തിയത്. തൈക്കാവ് വിഎച്ച്എസ്എസിലാണ് വിദ്യാർത്ഥി പരീക്ഷയ്‌ക്ക് എത്തിയത്. തിരുവനന്തപുരത്തുള്ള മറ്റൊരു വിദ്യാര്‍ത്ഥിയുടെ പേരിലുള്ള ഹാള്‍ ടിക്കറ്റായിരുന്നു ഈ കുട്ടിയുടെ കയ്യിലുണ്ടായിരുന്നത്. ഹാൾ ടിക്കറ്റിന്റെ ആദ്യ ഭാഗത്ത് കസ്റ്റഡിയിലുള്ള വിദ്യാർത്ഥിയുടെ പേരും ഡിക്ലറേഷൻ ഭാഗത്ത് മറ്റൊരു വിദ്യാർത്ഥിയുടെ പേരുമാണ് എഴുതിയിരുന്നത്.
ഹാൾ ടിക്കറ്റ് പരിശോധനയിൽ തട്ടിപ്പ് കണ്ടുപിടിച്ച എക്സാം സെന്റർ അധികൃതർ ഉടൻ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് പത്തനംതിട്ട പൊലീസ് എത്തി വിദ്യാർത്ഥിയെ കസ്റ്റഡിയിലെടുത്തു. വിദ്യാർത്ഥിക്ക് എങ്ങനെയാണ് വ്യാജ ഹാൾ ടിക്കറ്റ് ലഭിച്ചതെന്നുള്ള അന്വേഷണമാണ് അക്ഷയ സെന്റർ ജീവനക്കാരിയിൽ എത്തിയത്. ഗ്രീഷ്മയാണ് ഹാൾ ടിക്കറ്റ് നല്‍കിയതെന്ന് വിശദമായ ചോദ്യം ചെയ്യലിൽ വിദ്യാർത്ഥി പൊലിസിന് മൊഴി നൽകുകയായിരുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ന്യൂസ് ഡെസ്ക്. മലയാളം യുകെ . പ്രസിദ്ധീകരണത്തിൽ യൂറോപ്പിൽ മുൻനിരയിലുള്ള മലയാളം യുകെ ന്യൂസിൻ്റെ ഡയറക്ടർ ബോർഡ് മെമ്പറും, സീനിയർ അസ്സോസിയേറ്റ് എഡിറ്ററുമായ ഷിബു മാത്യുവിൻ്റെ ഭാര്യാ പിതാവ് ജോസഫ് മാത്യൂ വാലുമ്മേൽ (86) നിര്യാതനായി. തിങ്കളാഴ്ച രാവിലെ കോട്ടയം മെഡിക്കൽ കോളേജിൽ വെച്ചായിരുന്നു അന്ത്യം. ഉദര സംബന്ധമായ രോഗങ്ങളാൽ ചികിത്സയിലായിരുന്നു. മുൻ മന്ത്രി പി ജെ ജോസഫിൻ്റെ സന്തത സഹചാരിയും കേരളാ കോൺഗ്രസിൻ്റെ ആദ്യ കാല പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിച്ചിട്ടുള്ള വ്യക്തിത്വത്തിൻ്റെ ഉടമയുമായിരുന്നു. പുറപ്പുഴ സർവ്വീസ് സഹകരണ ബാങ്കിൻ്റെ വൈസ് പ്രസിഡൻ്റായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. രാഷ്ട്രീയത്തിലുപരി ആദ്ധ്യാത്മിക വിഷയങ്ങളിലും ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന ജോസഫ് മാത്യു, കുണിഞ്ഞി സെൻ്റ്. ആൻ്റണീസ് ദേവാലയത്തിൻ്റെ ട്രസ്റ്റിയായി പത്തോളം വർഷങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. എളിമ കൊണ്ടും ലാളിത്യം കൊണ്ടും നാട്ടുകാർ ജോസഫ് മാത്യുവിനെ വാലുമ്മേൽ ചേട്ടായി എന്നാണ് വിളിച്ചിരുന്നത്.
മൃതസംസ്കാര ശുശ്രൂഷകൾ ബുധനാഴ്ച ഉച്ചതിരിഞ്ഞ് രണ്ട് മണിക്ക് സ്വഭവനത്തിൽ ആരംഭിക്കും. തുടർന്ന് വിലാപയാത്രയായി കുണിഞ്ഞി സെൻ്റ് ആൻ്റണീസ് ദേവാലയത്തിലേയ്ക്ക് നീങ്ങും. ദേവാലയത്തിലെ അന്തിമ ശുശ്രൂഷകൾക്ക് ശേഷം മൃതദേഹം കുടുംബ കല്ലറയിൽ സംസ്കരിക്കും.
വെള്ളിയാമറ്റം പുരയിടത്തിൽ കുടുംബാംഗം മേരി ജോസഫാണ് ഭാര്യ. മക്കൾ റോയി ജോസ്, റീനാ ജോസ്, റെജി ജോസ് എന്നിവരും ബെറ്റി റോയ്, ഷിബു മാത്യൂ, സോണിയ റെജി എന്നിവർ മരുമക്കളുമാണ്.
പരേതൻ്റെ വേർപാടിൽ മലയാളം യുകെ ന്യൂസിൻ്റെയും പ്രിയ വായനക്കാരുടെയും അകമഴിഞ്ഞ ദുഃഖം രേഖപ്പെടുത്തുന്നു.
സംവിധായകരായ അഷ്റഫ് ഹംസയും ഖാലിദ് റഹ്മാനും ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായ കേസിൽ ഛായാഗ്രാഹകനും സംവിധായനുമായ സമീർ താഹിർ അറസ്റ്റിൽ.ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തിയ സമീർ താഹിറിനെ ജാമ്യത്തിൽ വിട്ടയക്കുകയായിരുന്നു.
കച്ചേരിപ്പടിയിലെ എക്സൈസ് ഓഫീസിലാണ് സമീർ താഹിർ ഹാജരായത്. സമീർ താഹിറിന്റെ ഉടമസ്ഥതയിലുള്ള ഫ്ലാറ്റിൽ നിന്നായിരുന്നു സംവിധായകരായ ഖാലിദ് റഹ്‌മാനും അഷ്‌റഫ് ഹംസയും ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായത്. ഇതിന് പിന്നാലെ സമീർ താഹിറിന് എക്സൈസ് സംഘം ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ടുകൊണ്ട് നോട്ടീസ് നൽകുകയായിരുന്നു.
ഹൈബ്രിഡ് കഞ്ചാവുമായാണ് സംവിധായകരായ ഖാലിദ് റഹ്‌മാന്‍, അഷ്‌റഫ് ഹംസ എന്നിവരുൾപ്പെടെ മൂന്ന് പേർ അറസ്റ്റിലായത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ അർധരാത്രി എക്‌സൈസ് നടത്തിയ പരിശോധനയിലാണ് 1.6 ഗ്രാം ഹൈബ്രിഡ് പിടികൂടിയത്.
ഇരുവരും ലഹരി ഉപയോഗിക്കാറുണ്ടെന്ന് സമ്മതിക്കുകയും ചെയ്തിരുന്നു. അറസ്റ്റിന് ശേഷം ഇവരെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയക്കുകയായിരുന്നു.
പഹല്‍ഗാം ഭീകരാക്രമണത്തെ തുടര്‍ന്ന് ഇന്ത്യ-പാക് ബന്ധം സംഘര്‍ഷ ഭരിതമായ പശ്ചാത്തലത്തില്‍ അടിയന്തര സാഹചര്യങ്ങള്‍ നേരിടുന്നതിന് പൊതുജനങ്ങള്‍ക്ക് പരിശീലനം നല്‍കാന്‍ സംസ്ഥാനങ്ങളില്‍ മോക്ഡ്രില്ലുകള്‍ നടത്താന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിര്‍ദേശം നല്‍കി. മറ്റന്നാള്‍ വിവിധ സംസ്ഥാനങ്ങളില്‍ മോക്ഡ്രില്ലുകള്‍ നടത്താനാണ് നിര്‍ദേശം.
വ്യോമാക്രമണ മുന്നറിയിപ്പ് സൈറണുകളുടെ പ്രവര്‍ത്തന ക്ഷമത സംബന്ധിച്ച് മോക്ഡ്രില്‍ നടത്തണം. ആക്രമണമുണ്ടായാല്‍ സ്വയം പരിരക്ഷിക്കുന്നതിനെക്കുറിച്ച് പൊതുജനങ്ങള്‍ക്കും വിദ്യാര്‍ഥികള്‍ക്കും പരിശീലനം നല്‍കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.
അടിയന്തര ബ്ലാക്ക്ഔട്ട് സംവിധാനങ്ങള്‍ ഒരുക്കല്‍, ഒഴിപ്പിക്കലിനുള്ള പരിശീലനം എന്നിവയ്‌ക്കൊപ്പം പ്രധാന കെട്ടിടങ്ങളുടെയും പ്ലാന്റുകളുടെയും പദ്ധതികളുടെയും സംരക്ഷണത്തിനായി സ്വീകരിക്കേണ്ട നടപടികളും തയ്യാറാക്കണമെന്നാണ് ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം.
പത്തനംതിട്ട സ്വദേശിനിയുടെ തൊഴില്‍തട്ടിപ്പിനിരയായവരില്‍ ഏറെയും സ്ത്രീകള്‍. പത്തനംതിട്ട സ്വദേശിനിയും കൊച്ചി പുല്ലേപ്പടിക്ക് സമീപത്തെ ‘ടേക്ക് ഓഫ് ഓവര്‍സീസ് എജ്യൂക്കേഷണല്‍ കണ്‍സള്‍ട്ടന്‍സി’ ഉടമയുമായ കാര്‍ത്തിക പ്രദീപാണ് വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ഒട്ടേറെ സ്ത്രീകളെ കബളിപ്പിച്ചത്. ഇവരില്‍നിന്ന് ലക്ഷക്കണക്കിന് രൂപയും യുവതി തട്ടിയെടുത്തതായും പോലീസ് പറഞ്ഞു.
യുകെയില്‍ ജോലി വാഗ്ദാനം ചെയ്ത് തൃശ്ശൂര്‍ സ്വദേശിനിയില്‍നിന്ന് 5.23 ലക്ഷം രൂപ തട്ടിയെന്ന കേസിലാണ് കാര്‍ത്തിക പ്രദീപിനെ എറണാകുളം സെന്‍ട്രല്‍ പോലീസ് കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തത്. യുകെയില്‍ സോഷ്യല്‍വര്‍ക്കര്‍ ജോലി ശരിയാക്കിനല്‍കാമെന്നായിരുന്നു കാര്‍ത്തികയുടെ വാഗ്ദാനം. ഇതിനായി പലതവണകളായി 5.23 ലക്ഷം രൂപ യുവതിയില്‍നിന്ന് കൈപ്പറ്റി. ബാങ്ക് അക്കൗണ്ട് വഴിയും ഓണ്‍ലൈന്‍ യുപിഐ ഇടപാടുകളിലൂടെയുമാണ് പണം കൈമാറിയത്. എന്നാല്‍, ജോലി ലഭിക്കാതിരിക്കുകയും സംഭവം തട്ടിപ്പാണെന്ന് ബോധ്യപ്പെട്ടതോടെയുമാണ് ഇവര്‍ പോലീസില്‍ പരാതി നല്‍കിയത്.
ഡോക്ടറാണെന്ന് അവകാശപ്പെട്ടാണ് കാര്‍ത്തിക പ്രദീപ് പരിചയം സ്ഥാപിച്ചിരുന്നത്. പുല്ലേപ്പടിക്ക് സമീപത്തായിരുന്നു കാര്‍ത്തികയുടെ ‘ടേക്ക് ഓഫ് ഓവര്‍സീസ്’ എന്ന റിക്രൂട്ടിങ് ഏജന്‍സി പ്രവര്‍ത്തിച്ചിരുന്നത്. ഓസ്‌ട്രേലിയ, ജര്‍മനി, യുകെ, യുക്രൈന്‍ തുടങ്ങിയ രാജ്യങ്ങളിലേക്ക് വിവിധ ജോലികള്‍ തരപ്പെടുത്തിനല്‍കാമെന്നായിരുന്നു ഇവരുടെ വാഗ്ദാനം. ഇത്തരം ജോലിവാഗ്ദാനങ്ങളുമായി സാമൂഹികമാധ്യമങ്ങളിലൂടെയും പാതയോരങ്ങളില്‍ വലിയ ബോര്‍ഡുകള്‍ സ്ഥാപിച്ചും പരസ്യംചെയ്തിരുന്നു.
വിദേശരാജ്യങ്ങളിലെ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ തൊഴിലവസരമുണ്ടെന്നായിരുന്നു കാര്‍ത്തികയുടെ സ്ഥാപനത്തിന്റെ പ്രധാന വാഗ്ദാനം. സോഷ്യല്‍വര്‍ക്കര്‍ ഉള്‍പ്പെടെയുള്ള ജോലികളും വാഗ്ദാനം ചെയ്തിരുന്നു. ഉദ്യോഗാര്‍ഥികളില്‍നിന്ന് മൂന്നുമുതല്‍ എട്ടുലക്ഷം രൂപ വരെയാണ് പ്രതി കൈക്കലാക്കിയിരുന്നത്. ഇവരുടെ കെണിയില്‍വീണവരില്‍ ഏറെയും സ്ത്രീകളായിരുന്നു. തട്ടിയെടുത്ത പണം ഉപയോഗിച്ച് ആഡംബര ജീവിതം നയിക്കുകയാണ് പ്രതി ചെയ്തതെന്നും ഇവരുടെ ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിച്ചുവരികയാണെന്നും പോലീസ് പറഞ്ഞു.
കാര്‍ത്തിക വിദേശത്ത് എംബിബിഎസ് പഠനം പൂര്‍ത്തീകരിച്ചതായി പോലീസിന്റെ പ്രാഥമികാന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ചില ആശുപത്രികളിലും യുവതി ജോലിചെയ്തിരുന്നു. സാമ്പത്തികതട്ടിപ്പില്‍ കേസെടുത്തതിന് പിന്നാലെ ഒളിവില്‍പോയ കാര്‍ത്തികയെ കഴിഞ്ഞദിവസം രാത്രി കോഴിക്കോട്ടുനിന്നാണ് എറണാകുളം സെന്‍ട്രല്‍ പോലീസ് അറസ്റ്റ് ചെയ്തത്. എറണാകുളം സെന്‍ട്രല്‍ സ്‌റ്റേഷന് പുറമേ കോഴിക്കോട്, വടകര, തൃശ്ശൂര്‍ എന്നിവിടങ്ങളിലെ പോലീസ് സ്‌റ്റേഷനുകളിലും യുവതിക്കെതിരേ കേസുകളുണ്ട്. സംഭവത്തില്‍ പോലീസിന്റെ വിശദമായ അന്വേഷണം തുടരുകയാണ്.
കവന്‍ട്രി: കൃത്യം മൂന്നു മാസം മുമ്പ് ബ്രിസ്റ്റോളില്‍ തുറന്ന പുതിയ ശാഖയ്ക്ക് പിന്നാലെ കവന്‍ട്രിയില്‍ പത്താമത് ശാഖ തുറന്ന് മുത്തൂറ്റ് യുകെ. ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടര്‍ ജോര്‍ജ്ജ് മുത്തൂറ്റ് ജേക്കബ്, ഡയറക്ടര്‍ കൃപ കുര്യന്‍ എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്ത പുതിയ ബ്രാഞ്ചിന് ആശംസകളും അനുഗ്രഹങ്ങളും ചൊരിയാന്‍ ലണ്ടന്‍ സെന്റ് ഗ്രിഗോറിയസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് കത്തീഡ്രല്‍ വികാരി ഫാ. നിധിന്‍ പ്രസാദ് കോശിയും എത്തിയിരുന്നു.
മിഡ്‌ലാന്റ്‌സിലും പരിസര പ്രദേശങ്ങളിലും ഉള്ള ആളുകള്‍ക്കാണ് പുതിയ ശാഖ വളരെയധികം സൗകര്യപ്രദമാകുക. ഗോള്‍ഡ് ലോണും നാട്ടിലേക്ക് അടക്കം പണം അയക്കുന്നതും കറന്‍സി എക്‌സ്‌ചേഞ്ചിനുമാണ് മുത്തൂറ്റ് യുകെ കവന്‍ട്രിയിലടക്കം പത്തു ശാഖകളിലും ഏറ്റവും അധികം പ്രാധാന്യം നല്‍കുന്നത്.
കവന്‍ട്രി മുത്തൂറ്റ് ശാഖയുടെ വിലാസം
182 Foleshill Road, Coventry CV1 4JH Ph: 024 7531 2722
നാള്‍ക്കുനാള്‍ കുതിച്ചു കയറുകയാണ് സ്വര്‍ണവില. ആ സാഹചര്യത്തില്‍ ബിസിനസ് ആരംഭിക്കാനോ ബിസിനസ് വിപുലീകരിക്കാനോ വീട് വാങ്ങാനോ ഒക്കെ ആഗ്രഹിക്കുന്ന ആളുകള്‍ക്ക് സ്വര്‍ണം കയ്യിലുണ്ടെങ്കില്‍ അനുകൂല സാഹചര്യമാണ്. കാരണം, സ്വര്‍ണ പണയത്തിന് ഏറ്റവും മികച്ച പലിശനിരക്ക് ആണ് മുത്തൂറ്റ് വാഗ്ദാനം ചെയ്യുന്നത്. ക്രെഡിറ്റ് ചെക്കുകളോ പ്രോസസ്സിംഗ് ഫീസുകളോ മറ്റു പിഴകളൊന്നും ഇല്ലാതെ തന്നെ എമര്‍ജന്‍സി ലോണുകള്‍ വേഗത്തില്‍ ലഭ്യമാക്കാനുള്ള സൗകര്യവും ഇവിടെയുണ്ട്. ലോണ്‍ ലഭ്യമാകുന്ന പക്ഷം ഉപഭോക്താവിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് തന്നെ തല്‍ക്ഷണം ലോണ്‍ തുക ക്രെഡിറ്റ് ചെയ്തു നല്‍കുന്നതാണ്. പണമായി കൈയ്യില്‍ വേണമെങ്കില്‍ അങ്ങനെയും നല്‍കും. അതുപോലെ തന്നെ ലോണ്‍ തിരിച്ചടയ്ക്കുന്നതിനായി പണവും കൊണ്ട് ബാങ്കില്‍ വരേണ്ട അവസ്ഥയോ ക്യൂ നില്‍ക്കേണ്ടതിന്റെയോ ആവശ്യമില്ല. പകരം, ഓണ്‍ലൈനായി തന്നെ ലോണ്‍ തുകയുടെ തിരിച്ചടവും അക്കൗണ്ട് വഴി നടത്താവുന്നതാണ്.
മാത്രമല്ല, നാട്ടിലേക്കും ഇന്ത്യയില്‍ എവിടേക്കും പണമയക്കാനും ഏറ്റവും എളുപ്പത്തില്‍ പ്രിയപ്പെട്ടവരിലേക്ക് എത്തിച്ചേരാനുള്ള സൗകര്യവും മുത്തൂറ്റ് ഉപഭോക്താക്കള്‍ക്കായി ഒരുക്കുന്നുണ്ട്. ഇന്ത്യയില്‍ നിന്നും മറ്റു രാജ്യങ്ങളിലേക്ക് പണം അയക്കാനും സഹായിക്കും. അതുകൊണ്ടു തന്നെ യുകെയില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും യുകെയ്ക്ക് പുറത്തു പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും വളരെയധികം പ്രയോജനപ്രദമാകുന്നതാണ് ഈ സേവനം.
കവന്‍ട്രി കൂടാതെ, നിലവില്‍ Southall, East Ham, Croydon, Wembley, Tooting, Ilford, Birmingham, Leicester, Bristol എന്നിവിടങ്ങളിലായിട്ടാണ് മുത്തൂറ്റിന് ഒന്‍പതു ശാഖകളുള്ളത്.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: www.muthootgroup.co.uk or call 020 3004 3182