Latest News

ഒരു പ്രത്യേക പോയിന്റില്‍ ദേശീയ മൂല്യങ്ങളുള്ള ബിജെപി അനുകൂലിയാണ് താനെന്ന് ഉണ്ണി മുകുന്ദന്‍. രാജ്യത്തിനെതിരെ ഒരു രീതിയിലും സംസാരിക്കില്ലെന്നും ഇതൊക്കെയാണ് തന്റെ രാഷ്ട്രീയം എന്നാണ് ഉണ്ണി മുകുന്ദന്‍ പറയുന്നത്. ‘മേപ്പടിയാന്‍’ സിനിമയില്‍ സേവാഭാരതി ആംബുലന്‍സ് ഉപയോഗിച്ചതിനെ തുടര്‍ന്നുണ്ടായ വിവാദങ്ങളോടാണ് താരം പ്രതികരിച്ചത്.

സിനിമ കണ്ടവര്‍വര്‍ക്ക് ഒരിക്കലും അത് പ്രോ ബിജെപി എന്ന ചിന്ത പോലും വരില്ല. അങ്ങനെത്തെ ഒരു എലമെന്റ് ആ സിനിമയിലില്ല. പക്ഷേ സേവാഭാരതി എന്ന പ്രസ്ഥാനത്തെ തള്ളിപറയാന്‍ പറ്റില്ല. കാരണം കേരളത്തില്‍ അങ്ങനെയൊരു പ്രസ്ഥാനമുണ്ട്, അവര്‍ സാമൂഹിക സേവന രംഗത്തുള്ളതാണ്.

തന്നെ സംബന്ധിച്ച് സിനിമ ചിത്രീകരിക്കുന്ന സമയത്ത് ഫ്രീയായി ആംബുലന്‍സ് ഓഫര്‍ ചെയ്തത് അവരാണ്. അന്ന് കൊറോണ സമയത്ത് പ്രൈവറ്റ് ആംബുലന്‍സുകാര്‍ ആംബുലന്‍സ് തരാമെന്ന് പറഞ്ഞു. എന്തെങ്കിലും എമര്‍ജന്‍സി അല്ലെങ്കില്‍ കാഷ്വാലിറ്റി വന്നാല്‍, പോകേണ്ടി വരുമെന്നും പറഞ്ഞു. അത് തനിക്ക് ഭയങ്കര ബുദ്ധിമുട്ടായിരുന്നു.

കാരണം 10-12 ദിവസം തനിക്ക് ആ സ്‌ട്രെയിന്‍ എടുത്തിട്ട് അങ്ങനെ ഷൂട്ട് ചെയ്യാന്‍ പറ്റാത്ത സാഹചര്യമായിരുന്നു. അപ്പോള്‍ ഒരു ആംബുലന്‍സ് എടുത്തിട്ട് അതില്‍ സേവാഭാരതി സ്റ്റിക്കര്‍ ഒട്ടിക്കുകയായിരുന്നില്ല. അങ്ങനെ ചെയ്യുകയാണെങ്കില്‍ അത് അജണ്ടയാണ്. ഇതൊരു പ്രസ്ഥാനം അവരുടെ പ്രൊഡക്ട് തരികയാണെങ്കില്‍ ഉറപ്പായും അവര്‍ക്ക് താങ്ക്‌സ് കാര്‍ഡ് വെക്കും.

ആ വണ്ടി ഓടിച്ചിട്ട് ഒരു രാഷ്ട്രീയ പ്രസ്താവന പറയാന്‍ താന്‍ ആഗ്രഹിച്ചിട്ടില്ല. അതിലൊരു പൊളിറ്റിക്‌സ് ഉണ്ടെന്ന് കണ്ടെത്തി ഹനുമാന്‍ സ്വാമിയെ എന്തിന് പൂജിക്കുന്നു, കൊറോണ മാറ്റി തരുമോ എന്നൊക്കെ ചോദിച്ചാല്‍, താന്‍ അത്തരം ചോദ്യങ്ങള്‍ പ്രോത്സാഹിപ്പിക്കാറില്ല. തന്നെ സംബന്ധിച്ച് അങ്ങനെയൊന്നും ഒരാളോട് സംസാരിക്കാന്‍ പോലും പാടില്ല.

അത് തെറ്റാണ്. എത്രയോ സിനിമകളില്‍ എത്രയോ പേര് ആംബുലന്‍സ് ശബരിമലയില്‍ പോകുന്നത്, എത്രയോ പേര്‍ ഹജ്ജിന് പോകുന്നത് കാണിക്കുന്നുണ്ട്. ഇതൊന്നും വിവാദമാകുന്നില്ല, ഇതിലൊന്നും ചര്‍ച്ചകളില്ല. താന്‍ ചുമ്മാ കറുപ്പും കറുപ്പും ഇട്ടതിന്റെ പേരില്‍, അത് തെറ്റായ പ്രവണതയാണ്. ഒരു പൊളിറ്റിക്കല്‍ സ്റ്റേറ്റ്‌മെന്റ് പറയാന്‍ ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടാല്‍ പോരെ.

എന്തിനാ ഒരു സിനിമയെടുക്കുന്നത്. പിന്നെ ഒരു പര്‍ട്ടിക്കുലര്‍ പോയിന്റില്‍ പ്രൊ ബിജെപിയായാലും തന്റേത് നാഷണലിസ്റ്റ് വാല്യൂസ് ആണ്. താന്‍ രാജ്യത്തിനെതിരെ ഒരു രീതിയിലും സംസാരിക്കില്ല. ഇതൊക്കെയാണ് നമ്മുടെ പൊളിറ്റിക്‌സ്. പത്ത് മുപ്പത് വയസ്സൊക്കെ ആയാല്‍ എല്ലാവര്‍ക്കും ഒരു പൊളിറ്റിക്കല്‍ ഔട്ട് ലുക്കുണ്ടാകും എന്നാണ് ഉണ്ണി മുകുന്ദന്‍ പറയുന്നത്.

മലയാളത്തിന്റെ പ്രീയ ഗായികയാണ് സയനോര ഫിലിപ്പ്. ലാൽ ജോസിന്റെ സംവിധാനത്തിൽ 2001ൽ പുറത്തിറങ്ങിയ ‘രണ്ടാം ഭാവം’ എന്ന ചിത്രത്തിലെ ‘മറന്നിട്ടുമെന്തിനോ മനസിൽ തുളുമ്പുന്ന’എന്ന ഗാനവുമായാണ് സയനോര എത്തിയിരിക്കുന്നത്. ഗിത്താറിസ്റ്റായും ഗായികയായും തിളങ്ങിയതിനു ശേഷം സയനോര സംഗീത സംവിധാന രംഗത്തേക്കും ചുവടുവെച്ചിരുന്നു. മലയാളത്തിന്റെ അതിരുകൾക്കപ്പുറത്തേക്കു വളർന്ന്, എ.ആർ റഹ്മാൻ ഉൾപ്പടെയുള്ള സംഗീത മാത്രികർക്കൊപ്പം പ്രവർത്തിച്ചിട്ടുണ്ട്. അഞ്ജലി മേനോൻ സംവിധാനം ചെയ്ത വണ്ടർ വുമൺ എന്ന ചിത്രത്തിലൂടെ അഭിനയത്തിലേക്കും കടന്നിരിക്കുകയാണ്.

നദിയ മൊയ്തു, നിത്യ മേനോൻ, പാർവതി തിരുവോത്ത്, പത്മപ്രിയ, അമൃത സുഭാഷ്, അർച്ചന പത്മിനി എന്നിവരാണ് സിനിമയിൽ മറ്റ് കേന്ദ്രകഥാപാത്രങ്ങളായി എത്തുന്നത്. കഴിഞ്ഞ ദിവസം സയനോര നൽകിയ അഭിമുഖം ഏറെ വൈറലായി മാറിയിരുന്നു. എന്നാൽ ഈ അഭിമുഖത്തിൽ സയനോര ധരിച്ചിരുന്ന വസ്ത്രത്തിൽ ചൊല്ലി സോഷ്യൽ മീഡിയയിൽ വലിയ വിമർശനങ്ങൾ ഉയരുകയാണ് നിരവധി കമൻറുകൾ ആണ്.

ഈ ഇൻറർവ്യൂ വീഡിയോയ്ക്ക് താഴെ വന്നുകൊണ്ടിരിക്കുന്നത് ഇവർക്ക് നാണമില്ലേ ഇങ്ങനെയൊക്കെ വസ്ത്രങ്ങൾ ഇട്ട് ഇൻറർവ്യൂവിൽ പങ്കെടുക്കാൻ എത്രയോ ആൾക്കാർ കാണുന്നതാണ് മാന്യമായ ഡ്രസ്സ് ധരിച്ചു വന്നു കൂടെ എത്ര വലിയ അമ്മച്ചി ആണെങ്കിലും മാന്യമായി വസ്ത്രം ധരിച്ചുടെ അമ്മച്ചി തുടയും കാണിച്ചു നടക്കുന്നു സയനോര എന്ന പാട്ടുകാരിയെ എനിക്ക് ഇഷ്ടമാണ് നന്നായി പാടും പക്ഷെ അവരുടെ വേഷങ്ങൾ എനിക്ക് ഒട്ടും ഇഷ്ടമല്ല എന്ന തരത്തിലുള്ള നിരവധി കമൻറുകൾ ആണ് സയനോരയുടെ വീഡിയോയ്ക്ക് താഴെ വന്നുകൊണ്ടിരിക്കുന്നത്.

എന്നാൽ സയനോരയെ സപ്പോർട്ട് ചെയ്ത് നിരവധി പേർ എത്തിയിട്ടുണ്ട്. നിറം കറുത്ത ഒരു പെണ്ണ് ഷോട്ട് ഇട്ടാൽ അവൾ മറ്റവൾ എന്തൊരു ചിന്താഗതിയാണ് ഇവിടെ ഉള്ളവർക്ക് ആണുങ്ങൾ അല്ല കൂടുതൽ പെണ്ണുങ്ങളാണ് ഇത്തരം കമന്റ് ഇടുന്നത് അവളുടെ ഇഷ്ടത്തിന് ആണ് അവൾ ഡ്രസ്സ് ഇടുന്നത്, ഈ നൂറ്റാണ്ടിലും തുണിയുടെ നീളം നോക്കി മാന്യത അളക്കുന്നവരാണ് മലയാളികൾ എന്ന് തരത്തിലുള്ള നിരവധി കമന്റുകളാണ് വരുന്നത്.

ഏഴ് ലോകാത്ഭുതങ്ങളിലൊന്നായി യുനെസ്കോ അംഗീകരിച്ച മായൻപിരമിഡിൽ അനധികൃതമായി കയറി നൃത്തം ചെയ്ത യുവതിയെ ആക്രമിച്ച് ജനങ്ങൾ. മെക്സിക്കൻ സ്വദേശിയായ അബീഗയിൽ എന്ന യുവതിയാണ് ആക്രമണത്തിന് ഇരയായത്.

ചരിത്ര പ്രാധാന്യമുള്ള പ്രദേശത്ത് യുവതി പെരുമാറിയത് പ്രകോപനപരമായാണെന്ന് നാട്ടുകാർ പറയുന്നു. സഞ്ചാരികളിലാരോ പകർത്തിയ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുണ്ട്. മായൻ പിരമിഡിലേക്ക് സഞ്ചാരികൾ കയറുന്നത് അധികൃതർ മുൻപ് തന്നെ നിരോധിച്ചിട്ടുണ്ട്.

പടവുകൾ കയറിത്തുടങ്ങിയപ്പോഴേ സന്ദർശനത്തിനെത്തിയവർ യുവതിയെ വിലക്കി. പക്ഷേ വകവയ്ക്കാതെ മുന്നോട്ട് നീങ്ങുയായിരുന്നു അബീഗയിൽ. മുകളിലെത്തിയ ശേഷം നൃത്തം ആരംഭിച്ചതോടെ സുരക്ഷാ ഉദ്യോഗസ്ഥരെത്തി യുവതിയെ താഴെയിറക്കി. തുടർന്നാണ് ജനക്കൂട്ടം ഇവരെ ആക്രമിച്ചത്. അസഭ്യവർഷവുമായി ചുറ്റും കൂടിയ ആളുകൾ വെള്ളം ശരീരത്തിലേക്ക് ഒഴിക്കുകയും മുടി പിടിച്ച് വലിക്കുകയും ചെയ്തു.

മനപ്പൂർവം നിയമം ലംഘിച്ച യുവതിക്ക് ജയിൽ ശിക്ഷ നൽകണമെന്നാണ് ചുറ്റും കൂടിയവർ ആവശ്യപ്പെട്ടത്. മെക്സിക്കൻ സ്വദേശി തന്നെയാണ് യുവതി. അരമണിക്കൂറോളം ഇവരെ പൊലീസ് സ്റ്റേഷനിൽ തടഞ്ഞു വച്ച ശേഷം 260 ഡോളർ പിഴ ചുമത്തി വിട്ടയച്ചു.

മായൻ പിരമിഡ് എട്ടാം നൂറ്റാണ്ടിനും പന്ത്രണ്ടാം നൂറ്റാണ്ടിനുമിടയിൽ നിർമിക്കപ്പെട്ട ക്ഷേത്രമാണെന്നാണ് കണ്ടെത്തിയിട്ടുള്ളത്. 2008 ൽ പിരമിഡിലേക്ക് കയറിയ സഞ്ചാരി വീണ് മരിച്ചതോടെയാണ് വിലക്കേർപ്പെടുത്തിയത്.

 

ഇടുക്കിയില്‍ വീട്ടമ്മയെ വീടിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പ്രാഥമിക നിഗമനം. നാരകക്കാനം സ്വദേശി ചിന്നമ്മയുടെ മൃതദേഹമാണ് ഇന്നലെ വൈകിട്ട് വീട്ടിലെ അടുക്കളയില്‍ നിന്ന് കണ്ടെത്തിയത്. കട്ടപ്പന ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷണം ആരംഭിച്ചു.

ഇന്നലെ വൈകുന്നേരമാണ് വീട്ടമ്മയുടെ മൃതദേഹം വീടിനുളളില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. സ്‌കൂള്‍ വിട്ടുവന്ന ചെറുമകളാണ് ആദ്യം മൃതദേഹം കണ്ടത്. ഈ സമയം മറ്റാരും വീട്ടിലുണ്ടായിരുന്നില്ല. ആദ്യം മരണത്തില്‍ ആരും ദുരൂഹത ഉന്നയിച്ചിരുന്നില്ല. എന്നാല്‍ പൊലീസും ഫൊറന്‍സിക് വിദഗ്ധരും നടത്തിയ പരിശോധനയിലാണ് ശരീരത്തിലും വീട്ടിലെ മറ്റ് മുറികളിലും രക്തക്കറയുടെ സാന്നിധ്യം കണ്ടെത്തിയത്.

ചിന്നമ്മയെ കൊലപ്പെടുത്തിയ ശേഷം കത്തിച്ചതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ചിന്നമ്മയുടെ ശരീരത്തിലുണ്ടായിരുന്ന സ്വര്‍ണാഭരണങ്ങള്‍ കാണാനില്ലെന്നും ബന്ധുക്കള്‍ പറഞ്ഞു.

കൈരളി യുകെ ഡിസംബർ 4 ഞായറാഴ്ച്ച ഉച്ചയ്ക്ക് 12.30നു നടക്കുന്ന സദസ്സിൽ സാനുമാഷിന്റെ സമ്പൂർണ്ണകൃതികൾ ഗുരുപൂർണിമ കൈരളി യുകെ യൂറോപ്പിലെ വായനക്കാരിലെത്തിക്കുന്നു. സാനുമാഷിനെ കൂടാതെ ഡോ. ടി എം തോമസ്സ്‌ ഐസക്ക്‌, ഷാജി എൻ കരുൺ, ഡോ പി എസ്‌ ശ്രീകല എന്നിവർ സദസ്സിൽ പങ്കെടുക്കും

സാഹിത്യദർശനം, സാഹിത്യവിമർശനം, കവിത, കഥാസാഹിത്യം, ശ്രീനാരായണഗുരുദർശനം, കുമാരനാശാന്റെകാവ്യമണ്ഡലവും ജീവിതവും, ജീവചരിത്രരേഖകൾ, ശാസ്ത്രചിന്തകൾ, സാമൂഹ്യചിന്തകൾ, എന്നിവ സാഹിത്യ കൃതികളും ആത്മകഥയും അടങ്ങുന്ന ഏറെ വൈവിധ്യമാർന്ന വായനാപ്രപഞ്ചമാണ് ഗുരുപൂർണിമ ഒരുക്കുന്നത്.

കൊച്ചി കേന്ദ്രമാക്കി പ്രവർത്തിക്കുന്ന സമൂഹ് എന്ന പ്രൊഫഷണലുകളുടെ സഹകരണപ്രസ്ഥാനമാണ് സാനുമാഷിനുള്ള മലയാളത്തിന്റെ ഗുരുദക്ഷിണയായി ഈ സംരംഭം ഏറ്റെടുത്തിട്ടുള്ളത്.

ഓരോ ദേശത്തും എല്ലാവർക്കും ലഭ്യമാകുന്ന വിധത്തിൽ പൊതുശേഖരത്തിൽ ഈ ഗ്രന്ഥങ്ങൾ ലഭ്യമാകണം, അതിനുള്ള വിഭവസമാഹരണം മലയാളഭാഷയെ സ്നേഹിക്കുന്ന ഓരോരുത്തരുടെയും കടമയാണെന്നും ഭാവികേരളം കരുപ്പിടിപ്പിക്കാനുള്ള വിജ്ഞാന പദ്ധതികൾ ഏറ്റെടുത്ത് നടത്താൻ എല്ലാവരുടെയും പിന്തുണയും കൈരളി യുകെ ആവശ്യപ്പെട്ടു.

കൈരളിക്കൊപ്പം യൂറോപ്പിലെ പുരോഗമന സാംസ്കാരിക സംഘടനകൾ ആയ ക്രാന്തി അയർലണ്ട്, കെ.പി.ഫ്.എസ് സ്വിറ്റ്സർലൻഡ്, സംസ്കാര ജർമ്മനി, രക്തപുഷ്പങ്ങൾ ഇറ്റലി, യുവധാര മാൾട്ട എന്നിവരും സദസ്സിൽ പങ്കുചേരും.

കൂടുതൽ വിവരങ്ങൾക്ക്‌ https://www.facebook.com/KairaliUK

സരിതാ നായരെ കൊലപ്പെടുത്താൻ ശ്രമിച്ചെന്ന പരാതിയിൽ അന്വേഷണം ആരംഭിച്ചു. ക്രൈംബ്രാഞ്ചാണ് സരിതയുടെ പരാതിയിൽ അന്വേഷണം ആരംഭിച്ചത്. സഹായികളായി ഒപ്പമുണ്ടായിരുന്നവർ സ്ലോ പോയിസൺ വഴി കൊലപ്പെടുത്താൻ ശ്രമിച്ചെന്ന് സോളാർ കേസ് പ്രതി സരിത പരാതിയിൽ പറയുന്നു.

വിളവൂർക്കൽ സ്വദേശി വിനുവിനും സംഘത്തിനുമെതിരെയാണ് സരിത പരാതി ഉയർത്തിയിരിക്കുന്നത്. ഇതിൽ വിനുവിനെ പ്രതിയാക്കി കഴിഞ്ഞ മാസം ക്രൈംബ്രാഞ്ച് കേസ് എടുത്തിരുന്നു. സോളാർ കേസിൽ അറസ്റ്റിലായി പുറത്തിറങ്ങിയതിന് പിന്നാലെ നിരവധി ക്രിമിനൽ കേസിലെ പ്രതിയായ വിനുവിന്റെയും സംഘത്തിന്റെയും അകമ്പടിയോടെയായിരുന്നു സരിത സഞ്ചരിച്ചിരുന്നത്. ഇതിനിടെയാണ് തനിക്ക് വിഷം നൽകിയത് എന്നാണ് സരിത പറയുന്നത്.

വിനു ജ്യൂസിൽ വിഷം കലർത്തുന്നത് നേരിട്ട് കണ്ടു. ഇതോടെ സഹായികളെ ഒഴിവാക്കിയതായും സരിത പരാതിയിൽ പറയുന്നു. തുടർന്ന് വിഷം അകത്തു ചെന്നതിനാൽ നിരവധി ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ട്. കാലുകളുടെ ചലനശേഷി നഷ്ടമായെന്നും സരിത പരാതിയിൽ വ്യക്തമാക്കുന്നുണ്ട്. ഒക്ടോബറിലായിരുന്നു സരിത പരാതി നൽകിയത്.

കേസിൽ ക്രൈംബ്രാഞ്ച് പ്രാഥമിക അന്വേഷണം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കേസ് എടുത്തത്. അന്വേഷണ സംഘം വിനുവിന്റെ വീട്ടിൽ പരിശോധന നടത്തി. സരിതയുടെ വീട്ടിലെ കിണറിലെ വെള്ളം ഫോറൻസിക് പരിശോധനയ്‌ക്കായി അയച്ചു

ഖത്തർ ലോകകപ്പിലെ ഏറ്റവും വലിയ ഞെട്ടലാണ് കഴിഞ്ഞ ദിവസം അർജന്റീനയും സൗദി അറേബ്യയും തമ്മിൽ നടന്ന മത്സരത്തിലുണ്ടായത്. കിരീടം മോഹിച്ചെത്തിയ അർജന്റീനയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് സൗദി അറേബ്യ കീഴടക്കിയത്. അതേസമയം മത്സരത്തിന്റെ ആദ്യപകുതിയിൽ ലൗടാരോ മാർട്ടിനസ് നേടിയ ഗോൾ റഫറി നിഷേധിച്ചത് തെറ്റായ അനുമാനത്തിന്റെ പുറത്താണെന്നാണ് ഇപ്പോൾ ആരോപണം ഉയരുന്നത്.

പാസ് നൽകുന്ന സമയത്ത് ലൗടാരോ മാർട്ടിനസിന്റെ പൊസിഷൻ ഓഫ്‌സൈഡാണെന്ന് വീഡിയോ റഫറി വിധിച്ചത് തൊട്ടടുത്തുള്ള ഡിഫെൻഡറുടെ പൊസിഷൻ മാത്രം നോക്കിയാണെന്നാണ് ആരോപണം ഉയരുന്നത്. സൗദി ലെഫ്റ്റ് ബാക്കിന്റെ കാലുകൾ വീഡിയോ റഫറി ശ്രദ്ധിച്ചില്ലെന്നും അതു പരിഗണിക്കുമ്പോൾ ലൗടാരോ മാർട്ടിനസ് ഓഫ്‌സൈഡല്ലെന്നുമാണ് സോഷ്യൽ മീഡിയയിലൂടെ നിരവധി പേർ ചൂണ്ടിക്കാട്ടുന്നത്. അർജന്റീനയുടെ വിജയം തന്നെ ഇതു നിഷേധിച്ചുവെന്നും അവർ പറയുന്നു.

ആ ഗോൾ അനുവദിക്കപ്പെട്ടിരുന്നെങ്കിൽ അർജന്റീന രണ്ടു ഗോളുകൾക്ക് മുന്നിലെത്തുമായിരുന്നു. സൗദിക്ക് തിരിച്ചു വരാനുള്ള സാധ്യതകൾ അതോടെ ഇല്ലാതാവുകയും ചെയ്യുമായിരുന്നു. എന്നാൽ ആദ്യ പകുതിയിൽ ഒരു ഗോളിന്റെ ലീഡ് മാത്രം നേടിയ അർജന്റീന അതിനു ശേഷം രണ്ടാം പകുതിയിൽ അഞ്ചു മിനുറ്റിനിടെ രണ്ടു ഗോൾ വഴങ്ങി മത്സരത്തിൽ തോൽവി നേരിടുകയായിരുന്നു.

 

ചലച്ചിത്ര നിര്‍മാതാവും പ്രൊഡക്ഷന്‍ ഡിസൈനറും പ്രൊഡക്ഷന്‍ കണ്‍ട്രോളറുമായ എന്‍. എം. ബാദുഷയെ ഭീഷണിപ്പെടുത്തി യുവതി പത്തു ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. ഹണി ട്രാപ്പില്‍ കുടുക്കിയാണ് യുവതി ബാദുഷയെ കബളിപ്പിച്ചത്.

യുവതി അശ്ലീല ചിത്രങ്ങള്‍ അയച്ചു നല്‍കി ഭീഷണിപ്പെടുത്തിയെന്നാണ് ബാദുഷ പരാതിപ്പെട്ടിരിക്കുന്നത്. യുവതിക്കും അഭിഭാഷകനുമെതിരെ പരാതി ഉന്നയിച്ച ബാദുഷ തന്നെ ഭീഷണിപ്പെടുത്തി കരാറില്‍ ഒപ്പുവെപ്പിച്ചതായും പറയുന്നു. പത്തു ലക്ഷത്തിന് പുറമേ മൂന്നു കോടി രൂപയും ആവശ്യപ്പെട്ടു.

ബാദുഷയുടെ പരാതിയില്‍ പാലാരിവട്ടം പൊലീസാണ് കേസെടുത്തത്. യുവതിയുടെ പേരിലും അഭിഭാഷകരായ ബിജു, എല്‍ദോ പോള്‍, സാജിത്, അനീഷ് എന്നിവര്‍ക്കെതിരെയുമാണ് പൊലീസ് കേസെടുത്തത്. ഇക്കഴിഞ്ഞ 15നാണ് ബാദുഷ യുവതിക്കെതിരെയും സംഘത്തിനെതിരെയും പരാതി നല്‍കിയത്. എഫ്്‌ഐആറിന്റെ പകര്‍പ്പ് പുറത്തു.

എഫ്ഐആറില്‍ പറയുന്നത് ഇങ്ങനെ: 2020 ഒക്ടോബര്‍ പത്തിന് ആലുവ സ്വദേശിനിയായ 32കാരിയായ യുവതി ബാദുഷയുടെ ഫഌറ്റില്‍ എത്തി. ഒരു കഥ പറയാനുണ്ടെന്ന് പറഞ്ഞാണ് യുവതി എത്തിയത്. ശേഷം നിരന്തരമായി ഫോണിലൂടെ ബന്ധപ്പെട്ടു. ശേഷം സൗഹൃദം സ്ഥാപിച്ച് യുവതി തന്റെ അശ്ലീല ചിത്രങ്ങള്‍ വാട്‌സ്ആപ്പിലൂടെയും ഫേസ്ബുക്കിലൂടെയും ബാദുഷായ്ക്ക് അയച്ചു നല്‍കി. ഈ ചിത്രങ്ങളും ചാറ്റുകളും ഉപയോഗിച്ച് മറ്റൊരു സ്ത്രീ ബാദുഷയ്‌ക്കെതിരെ പരാതി നല്‍കണമെന്ന് ആവശ്യപ്പെട്ടെന്ന് യുവതി ബാദുഷയോട് പറഞ്ഞു.

തുടര്‍ന്ന് ആലുവ സ്വദേശിനി നാല് അഭിഭാഷകര്‍ക്കൊപ്പം ചേര്‍ന്ന് പാലാരിവട്ടത്തെ അഭിഭാഷക ഓഫീസിലേക്ക് ബാദുഷയെ വിളിച്ചു വരുത്തി. തുടര്‍ന്ന് വാട്‌സ്ആപ്പ്, ഫേസ്ബുക്ക് ചാറ്റുകള്‍ കാണിച്ച് കേസ് കൊടുക്കുമെന്ന് ഭീഷണിപ്പെടുത്തി മൂന്നു കോടി ആവശ്യപ്പെട്ടു. തന്നില്ലെങ്കില്‍ പത്രസമ്മേളനം വിളിച്ച് ബാദുഷയെയും കുടുംബത്തെയും അപമാനിക്കുമെന്ന് ഭീഷണിപ്പെടുത്തി. ഇതോടെ 2022 ഓഗസ്റ്റ് 31ന് ബാദുഷ അഭിഭാഷകരുടെ ഓഫീസില്‍ എത്തി. മൂന്നു കോടി നല്‍കാന്‍ സാധിക്കില്ലെന്ന് അറിയിച്ചു. 1.25 കോടി നല്‍കണമെന്നും അഡ്വാന്‍സായി 10 ലക്ഷം കൊടുക്കണമെന്ന് പറഞ്ഞ് പ്രതികള്‍ ബാദുഷയെ ഭീഷണിപ്പെടുത്തി കരാറില്‍ ഒപ്പിടുവിക്കുകയും അന്ന് തന്നെ 10 ലക്ഷം വാങ്ങിയെടുക്കുകയും ചെയ്‌തെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്.

തലശേരിയിൽ സംഘർഷത്തിനിടെ സിപിഎം അംഗവും ബന്ധുവും കുത്തേറ്റ് മരിച്ചു. നിട്ടൂര്‍ സ്വദേശികളായ ഖാലിദ് (52), ഷമീർ എന്നിവരാണ് കൊല്ലപ്പെട്ടത്. ലഹരി വിൽപ്പന ചോദ്യം ചെയ്തതുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിൽ കലാശിച്ചതെന്നാണ് വിവരം. സംഘര്‍ഷത്തിനിടയില്‍ നിട്ടൂര്‍ സ്വദേശിയായ ഷാനിബിനും കുത്തേറ്റിട്ടുണ്ട്.ഇയാളുടെ പരുക്ക് ഗുരുതരമല്ല.

ഇന്ന് വൈകീട്ട് നാലോടെയാണ് സംഭവം. തലശേരി സിറ്റി സെന്‍ററിനടുത്തുവച്ചാണ് ഇരുവർക്കും കുത്തേറ്റത്. ലഹരി വിൽപ്പന സംഘത്തിൽപ്പെട്ട ജാക്സണും പാറായി ബാബുവും അടങ്ങുന്ന സംഘമാണ് കുത്തിയതെന്നാണ് ഷമീർ പോലീസിന് നൽകിയ മൊഴിയിൽ പറയുന്നത്.

ലഹരി വിൽപന ചൊദ്യം ചെയ്‌ത ഷമീറിന്റെ മകനെ ബുധനാഴ്‌ച ഉച്ചക്ക്‌ നെട്ടൂർ ചിറക്കക്കാവിനടുത്ത് വച്ച് ജാക്‌സൺ മർദ്ദിച്ചിരുന്നത്രേ. ഇവർ തമ്മിൽ വാഹനം വിറ്റത് സംബന്ധിച്ച തർക്കവും ഉണ്ടായിരുന്നത്രേ. മകനെ തല്ലിയത് ചോദ്യം ചെയ്യാനും പ്രശ്നങ്ങൾ പരിഹരിക്കാനിമാണ് ഖാലിദും ഷമീറും എത്തിയത്. എന്നാൽ സംസാരത്തിനിടയിൽ ജാക്സൺ ഖാലിദിനെ കുത്തുകയായിരുന്നു. തടയാൻ ശ്രമിക്കവെയാണ് ഷമീറിനെ ആക്രമിച്ചത്. ഖാലിദിനും ഷമീറിനും കഴുത്തിനും വയറിലുമാണ് കുത്തേറ്റത്. ഇവർക്കായുള്ള അന്വേഷണം പോലീസ് ഊർജിതമാക്കി.

ഇംഗ്ലണ്ട് ലോകകപ്പിലെ തങ്ങളുടെ ആദ്യ മല്‍സരത്തില്‍ ഇറാനെ 6-2ന് വീഴ്ത്തിയതോടെ ആരാധകര്‍ ആവേശത്തിലാണ്. ഈ ആവേശം ടിക്കറ്റിനായുള്ള ഓട്ടപ്പാച്ചിലിലും പ്രകടമാണ്. ഇംഗ്ലണ്ടിന്റെ കളിയുടെ ടിക്കറ്റുകള്‍ നേരത്തെ തന്നെ വിറ്റു പോയിരുന്നെങ്കിലും ടിക്കറ്റുകള്‍ പുനര്‍വില്‍പനയ്ക്ക് വയ്ക്കുന്ന ഓണ്‍ലൈന്‍ സൈറ്റുകളില്‍ ഇപ്പോഴും ലഭ്യമാണ്.

ഇത്തരം കമ്പനികള്‍ കോടികളാണ് ടിക്കറ്റുകള്‍ വില്‍ക്കുന്നതിലൂടെ ഉണ്ടാക്കുന്നത്. ഇത്തരത്തിലൊരു സൈറ്റായ ടിക്കോംബോയില്‍ ഒരു ടിക്കറ്റ് വാങ്ങണമെങ്കില്‍ രണ്ടരലക്ഷം രൂപ മുടക്കേണ്ടി വരും. ഇത്തരത്തില്‍ 500 ടിക്കറ്റുകള്‍ തങ്ങള്‍ വില്‍പ്പനയ്ക്കായി വച്ചിട്ടുണ്ടെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഇതുവഴി കോടികള്‍ സമ്പാദിക്കാമെന്ന് കമ്പനി കണക്കുകൂട്ടുന്നു.

ഇംഗ്ലണ്ട് ആദ്യ മല്‍സരത്തില്‍ വമ്പന്‍ ജയം നേടിയതോടെ ആരാധകരും ആവേശത്തിലാണ്. ലോകകപ്പ് നേടാന്‍ സാധ്യതയുള്ളവരുടെ പട്ടികയിലും ഇംഗ്ലണ്ട് ഇടംപിടിച്ചിട്ടുണ്ട്. ഇതൊക്കെയാണ് ടിക്കറ്റിന് വലിയ ഡിമാന്റ് ഉണ്ടാകാന്‍ കാരണം. നിരവധി ഇംഗ്ലീഷ് ആരാധകര്‍ ടിക്കറ്റില്ലാതെ ഖത്തറില്‍ എത്തിയിട്ടുണ്ട്.

എങ്ങനെയെങ്കിലും ടിക്കറ്റ് കിട്ടിയാല്‍ സ്റ്റേഡിയത്തിലെത്തി കാണണം ഇല്ലെങ്കില്‍ ഫാന്‍ പാര്‍ക്കുകളില്‍ കളി കണ്ട് ആവേശത്തില്‍ പങ്കുചേരണമെന്ന ആവേശമാണ് പലരെയും ഖത്തറിലെത്തിക്കുന്നത്. അതേസമയം, ഇത്തരത്തില്‍ വ്യാജ സൈറ്റുകളില്‍ നിന്ന് ടിക്കറ്റ് വാങ്ങിയാല്‍ പണം പോയേക്കുമെന്ന മുന്നറിയിപ്പും അധികൃതര്‍ നല്‍കുന്നുണ്ട്.

RECENT POSTS
Copyright © . All rights reserved