Latest News

യു.എ.ഇയിൽ 44 രാജ്യങ്ങളിൽനിന്ന് സന്ദർശകരായി എത്തുന്നവർക്ക് സ്വന്തംനാട്ടിലെ ലൈസൻസ് വെച്ചുതന്നെ യു.എ.ഇയിൽ വാഹനമോടിക്കാം. കൂടാതെ ഈ രാജ്യക്കാർക്ക് യു.എ.ഇയിലെ താമസവിസയുണ്ടെങ്കിൽ പ്രത്യേക ഡ്രൈവിങ് പരിശീലനമോ പരീക്ഷയോ ഇല്ലാതെതന്നെ യു.എ.ഇ. ഡ്രൈവിങ് ലൈസൻസ് സ്വന്തമാക്കുകയുമാവാം. സ്വന്തം രാജ്യത്തെ ഡ്രൈവിങ് ലൈസൻസിന് കാലാവധിയുണ്ടായിരിക്കണം എന്നുമാത്രം.

ഡ്രൈവിങ് ലൈസൻസ് നേടാനുള്ള കുറഞ്ഞ പ്രായവും പൂർത്തിയായിരിക്കണം. വാഹനമോടിക്കുന്നതിനുള്ള ശേഷി തെളിയിക്കുന്ന മെഡിക്കൽ സർട്ടിഫിക്കറ്റും നൽകണം. എസ്തോണിയ, അൽബേനിയ, പോർച്ചുഗൽ, ചൈന, ഹംഗറി, ഗ്രീസ്, യുക്രൈൻ, ബൾഗേറിയ, സ്ലോവാക്യ, സ്ലോവേനിയ, സെർബിയ, സൈപ്രസ്, ലാത്വിയ, ലക്സംബർഗ്, ലിത്വാനിയ, മാൾട്ട, ഐസ്ലാൻഡ്, മോണ്ടിനെഗ്രോ, യു.എസ്, ഫ്രാൻസ്, ജപ്പാൻ, ബെൽജിയം, സ്വിറ്റ്സർലൻഡ്, ജർമനി, ഇറ്റലി, സ്വീഡൻ, അയർലൻഡ്, സ്പെയിൻ, നോർവേ, ന്യൂസീലൻഡ്, റൊമേനിയ, സിങ്കപ്പൂർ, ഹോങ്കോങ്, നെതർലൻഡ്, ഡെൻമാർക്ക്, ഓസ്ട്രിയ, ഫിൻലൻഡ്, യു.കെ, തുർക്കി, കാനഡ, പോളണ്ട്, ദക്ഷിണാഫ്രിക്ക, ഓസ്ട്രേലിയ, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളിൽനിന്നുള്ള സന്ദർശകർക്കാണ് ഈ ആനുകൂല്യമുള്ളത്.

വിവിധ രാജ്യക്കാരെ യു.എ.ഇയിലേക്ക് സ്വാഗതം ചെയ്യുന്നതിന്റെ ഭാഗമായാണ് ഡ്രൈവിങ് ലൈസൻസ് നിയമങ്ങൾ ലളിതമാക്കിയതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. വിനോദ സഞ്ചാരികൾക്കും സന്ദർശകർക്കും ഇതു സംബന്ധിച്ച നിയമാവബോധം ലഭിക്കാൻ മന്ത്രാലയം വെബ്സൈറ്റിൽ പ്രത്യേക സേവനവും ആരംഭിച്ചിട്ടുണ്ട്. അതേസമയം ഇന്ത്യൻ ലൈസൻസുള്ള സന്ദർശകർക്കും താമസക്കാർക്കും തത്കാലം ഇളവുകളൊന്നുമില്ല. യു.എ.ഇയിൽ വാഹനമോടിക്കണമെങ്കിൽ ഡ്രൈവിങ് പരിശീലനം പൂർത്തിയാക്കി പരീക്ഷ പാസായി ലൈസൻസ് നേടണം.

തമിഴ്നാട്ടിൽ മലയാളി പെൺകുട്ടി കൂട്ടബലാത്സംഗത്തിന് ഇരയായി. കാഞ്ചീപുരത്തെ വിനോദസഞ്ചാര കേന്ദ്രമായ സിവിലിമേട് എന്ന സ്ഥലത്തെത്തിയ മലയാളി പെൺകുട്ടിയെയാണ് പ്രദേശവാസികളായ ആറ് പേർ ചേർന്ന് പീഡിപ്പിച്ചത്. കാഞ്ചീപുരം സെവിലിമേട്, വിപ്പേട് സ്വദേശികളായ മണികണ്ഠൻ, വിപ്പേട് വിമൽ, ശിവകുമാർ, തെന്നരസു, വിഘ്നേഷ്, തമിഴരശൻ എന്നിവരാണ് പിടിയിലായത്.

തമിഴ്നാട്ടിൽ കോളേജിൽ പഠിക്കുന്ന പെൺകുട്ടിയാണ് പീഡനത്തിന് ഇരയായത്. ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെ അടിച്ചു വീഴ്ത്തിയ ശേഷമാണ് പ്രതികൾ പെൺകുട്ടിയെ പീഡിപ്പിച്ചത്. വീട്ടിൽ തിരിച്ചെത്തിയ ശേഷം പെൺകുട്ടി പൊലീസിൽ പരാതി നൽകുകയായിരുന്നു. സ്ഥിരമായ സമാന കുറ്റകൃത്യം ചെയ്യുന്ന സംഘമാണ് പിടിയിലായതെന്നാണ് വിവരം.

മുൻപ് പത്തിലധികം പേരെ ഇവർ ലൈംഗികമായി പീഡിപ്പിച്ചിട്ടുണ്ടെന്ന് പൊലീസ് പറയുന്നു. സിവിലിമേടിൽ എത്തുന്നവരെ ഭീഷണിപ്പെടുത്തി പെൺകുട്ടികളെ പീഡിപ്പിക്കുകയാണ് പ്രതികൾ ചെയ്തിരുന്നത്.

കസ്റ്റഡിയിൽ എടുക്കുന്ന സമയത്ത് പൊലീസിന്റെ പിടിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ച പ്രതികൾക്ക് കൈയ്ക്കും കാലിനും പരുക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

യാത്രക്കാരെ കയറ്റാതെ അമൃത്‌സര്‍ – സിംഗപ്പൂര്‍ വിമാനം പറന്നുയര്‍ന്നു. സ്‌കൂട്ട് എയര്‍ലൈന്‍സാണ് 35 യാത്രക്കാരെ കയറ്റാതെ അമൃത്‌സര്‍ വിമാനത്താവളത്തില്‍ നിന്ന് സിംഗപ്പൂരിലേക്ക് പറന്നത്.

സ്‌കൂട്ട് എയര്‍ലൈന്‍സ് വിമാനം രാത്രി 7.55നാണ് പുറപ്പെടേണ്ടിയിരുന്നതെങ്കിലും ഉച്ച കഴിഞ്ഞ് മൂന്നിന് സിംഗപ്പൂരിലേക്ക് തിരിക്കുകയായിരുന്നു. അതേസമയം വിമാന സമയത്തിലെ മാറ്റത്തെക്കുറിച്ച് ഇ-മെയില്‍ വഴി യാത്രക്കാരെ അറിയിച്ചിരുന്നതായി എയര്‍ലൈന്‍സ് അറിയിച്ചു. ഇമെയില്‍ നോക്കി വിമാനത്താവളത്തില്‍ നേരത്തെ എത്തിയ യാത്രക്കാരുമായി വിമാനം സിംഗപ്പൂരിലേക്ക് തിരിക്കുകയായിരുന്നു.

ഈ മാസം ആദ്യം ബംഗളുരു വിമാനത്താവളത്തിലും സമാന സംഭവം അരങ്ങേറിയിരുന്നു. 50ലധികം യാത്രക്കാരെ കയറ്റാതെ ഗോഫസ്റ്റ് വിമാനം പറന്നുയര്‍ന്നിരുന്നു.

യതി എയർലൈൻസിന്റെ എ ടി ആർ 72 വിമാനം തകർന്നു വീണ് 68 യാത്രക്കാരും നാല് ജീവനക്കാരുമാണ് മരണപ്പെട്ടത്. ഈ ഞെട്ടലില്‍ നിന്ന്നേപ്പാൾ ഇതുവരെ മോചിക്കപ്പെട്ടിട്ടില്ല. നേരത്തെയും നിരവധി വിമാന അപകടങ്ങൾ നേപ്പാളിൽ ഉണ്ടായിട്ടുണ്ട്. 2012 നേപ്പാളിൽ നടന്ന വിമാന അപകടത്തിൽ പ്രശസ്ത ബാലതാരം തരുണീ സച്ച്ദേവും അമ്മ ഗീത സച്ച്ദേവും മരണപ്പെട്ടിരുന്നു. ഭാര്യയെയും മകളെയും നഷ്ടപ്പെട്ടതിന്റെ വേദന ഇന്നും പിതാവ് ഹരീഷിന് വിട്ടുമാറിയിട്ടില്ല.

വീണ്ടും മറ്റൊരു വിമാന അപകടത്തെക്കുറിച്ച് കേട്ടപ്പോൾ തനിക്ക് വല്ലാത്ത ദേഷ്യമാണ് വന്നതെന്ന് ഹരീഷ് പറയുന്നു. അവിടെ ഉപയോഗിക്കുന്ന എല്ലാ വിമാനങ്ങളും വളരെ പഴയതാണ്. അവരുടെ നേട്ടത്തിനു വേണ്ടി മറ്റുള്ളവരുടെ ജീവൻ വച്ച് കളിക്കുകയാണ്. തനിക്ക് മകളെയും ഭാര്യയും നഷ്ടപ്പെട്ടത് ഇതേ രീതിയിലാണ്. വിമാന അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബത്തിൻറെ ദുഃഖത്തിൽ താനും പങ്കുചേരുന്നതായി ഹരീഷ് പറയുന്നു.

തന്റെ ഭാര്യയും മകളും ക്ഷേത്ര ദർശനത്തിനായാണ് നേപ്പാളിലേക്ക് പോകുന്നത്. മകൾക്ക് അവിടെ പോകാൻ ഒരു താല്പര്യവുമില്ലായിരുന്നു. ഗോവയിൽ പോയി പാരാ ഗളൈഡിംഗ് ചെയ്യാനായിരുന്നു മകൾ ആഗ്രഹിച്ചിരുന്നത്. എന്നാൽ നേപ്പാൾ സന്ദർശിക്കണം എന്നത് ഭാര്യയുടെ ആഗ്രഹമായിരുന്നു. അങ്ങനെയാണ് ആ യാത്രയിൽ മകളെയും കൂടെ കൂട്ടിയത്. എന്തെങ്കിലും മോശമായത് സംഭവിക്കും എന്ന് മകൾക്ക് നേരത്തെ തന്നെ തോന്നിയിരിക്കാമെന്ന് ഹരീഷ് പറയുന്നു. കാരണം വിമാനത്തിലേക്ക് കയറുന്നതിന് മുമ്പ് കൂട്ടുകാരിൽ ഒരാൾക്ക് തരുണീ ഒരു മെസ്സേജ് അയച്ചു. ഈ വിമാനം തകർന്നാൽ നീ അറിയണം, ഞാൻ നിന്നെ ഒരുപാട് സ്നേഹിക്കുന്നു. ഇതായിരുന്നു ആ സന്ദേശം.

അന്ന് മരിച്ചവരുടെ മൃതദേഹങ്ങൾക്കിടയിൽ നിന്നും അവിടുത്തുകാര്‍ സാധനങ്ങൾ എടുക്കുന്നത് കണ്ട് ശരിക്കും ഞെട്ടിപ്പോയെന്ന് അദ്ദേഹം പറയുന്നു. പണവും സ്വർണാഭരണങ്ങളും പുതിയ ഫോണുമൊക്കെ ആയിട്ടാണ് ഭാര്യ യാത്ര പോയത്. നാലു ലക്ഷം രൂപയോളം വരുന്ന സാധനങ്ങൾ ഉണ്ടായിരുന്നു അവരുടെ കയ്യിൽ. എന്നാൽ ഒന്നും തിരികെ കിട്ടിയില്ല. ആകെ ലഭിച്ചത് മകളുടെ ഫോണും ഒരു ഡിവിഡി കാസറ്റും മാത്രമാണ്. മകളുടെയും ഭാര്യയുടെയും മൃതദേഹത്തിന് വേണ്ടി ഒരുപാട് അലഞ്ഞു. എംബസ്സിയുടെ ഭാഗത്തു നിന്നും കാര്യമായ പിന്തുണ ലഭിച്ചില്ല. പിന്നീട് നേപ്പാൾ സർക്കാരിൽ നിന്നും 7 ലക്ഷം രൂപ നഷ്ടപരിഹാരം ലഭിച്ചു. താന്‍ ഇന്ന് ആത്മീയതയുടെ പാതയിൽ ആണെന്നും ഭക്തി മാത്രമാണ് ഏക ആശ്രയം എന്നും അദ്ദേഹം പറയുന്നു.

യുവ സംവിധായികയായ നയന സൂര്യയുടെ മരണവുമായി ബന്ധപ്പെട്ട ദുരൂഹതകൾ ഇനിയും അവസാനിക്കുന്നില്ല. ഓരോ ദിവസവും പുറത്തു വരുന്നത് ഈ മരണത്തിന് പിന്നിൽ പല അദൃശ്യ ശക്തികളുടെയും കൈകൾ പ്രവര്‍ത്തിച്ചിട്ടുണ്ട് എന്ന് തന്നെയാണ്.

നയന സൂര്യ മരണ സമയത്ത് ധരിച്ചിരുന്ന വസ്ത്രങ്ങൾ ഒന്നും തന്നെ കാണാനില്ല. ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടതനുസരിച്ച് മ്യൂസിയം സ്റ്റേഷനിൽ നടത്തിയ പരിശോധനയിൽ നിന്നും ഇവർ മരിക്കുമ്പോൾ ധരിച്ചിരുന്ന ചുരിദാറ്, അടിവസ്ത്രം , പുതപ്പ് , തലയണയുടെ കവര്‍ എന്നിവ നഷ്ടപ്പെട്ടു എന്ന വിവരമാണ് പുറത്തു വന്നിരിക്കുന്നത്.

മ്യൂസിയം പോലീസിന്റെ കയ്യിൽ സൂക്ഷിക്കുന്നതിന് വേണ്ടി കൈമാറിയതാണ് ഇവയൊക്കെ. എന്നാല്‍ ഇവ ഫോറൻസിക് ലാബിൽ ഉണ്ടോ എന്ന കാര്യം വിശദമായ അന്വേഷണത്തിന് ശേഷം ക്രൈം ബ്രാഞ്ച് കത്ത് നൽകും എന്നാണ് വിവരം. ഫോറൻസിക് പരിശോധനയ്ക്ക് വേണ്ടി അയച്ച രേഖകളും ഇപ്പോൾ സ്റ്റേഷനിൽ ഇല്ല.

അതേസമയം നയനയുടെ മരണവുമായി ബന്ധപ്പെട്ട കേസ് അന്വേഷിച്ച ലോക്കൽ പോലീസിന് ഗുരുതരമായ വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന് ഡി സി ആർ ബി അസിസ്റ്റൻറ് കമ്മീഷണർ ഡിജിപിക്ക് സമര്‍പ്പിച്ച റിപ്പോർട്ടില്‍ പറയുന്നു.നയന സൂര്യയെ മരിച്ച നിലയിൽ കണ്ടെത്തുന്നത് 2019 ഫെബ്രുവരി 23നു ഇവര്‍ താമസ്സിച്ചിരുന്ന തിരുവനന്തപുരത്തെ ആൽത്തറ ജംഗ്ഷനിലുള്ള വാടകവീട്ടിൽ നിന്നാണ്.

പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കഴുത്തിന് പറ്റിയ മുറിവാണ് നയനയുടെ മരണത്തിന് കാരണമായത് എന്ന വിവരം പുറത്തു വന്നതോടെയാണ് ഈ സംഭവത്തിൽ ദുരൂഹത വർദ്ധിച്ചത്. നയനയുടെ ഒപ്പം താമസിച്ചിരുന്ന സ്ത്രീയെ കുറിച്ചുള്ള വിവരങ്ങളോ അവരുടെ ഫോൺ രേഖകളോ ഒന്നും പരിശോധിച്ചില്ല എന്ന് ഡിസി ആർ ബി അസിസ്റ്റൻറ് കമ്മീഷണർ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നുണ്ട്.

യാത്രാരേഖയിലെ വ്യത്യാസം ചൂണ്ടിക്കാട്ടി പ്രവാസിയുടെ വിമാനയാത്ര മുടക്കിയതിനു ഗൾഫ് എയർ അഞ്ചു ലക്ഷം രൂപ നഷ്ടപരിഹാരമായി നൽകണമെന്ന് ജില്ലാ ഉപഭോക്തൃ കമ്മീഷൻ ഉത്തരവിട്ടു. തേഞ്ഞിപ്പലം സ്വദേശി തൊണ്ടിക്കാടൻ അബ്ദുസലാം നൽകിയ പരാതിയിലാണ് കമ്മീഷന്റെ വിധി. 20 വർഷമായി വിദേശത്ത് ഡ്രൈവർ ജോലി ചെയ്തു വരുന്നയാളാണ് അബ്ദുസലാം.

പരാതിക്കാരന്റെ പാസ്പോർട്ടിലെ ചില വിവരങ്ങളിൽ പിഴവുണ്ടായിരുന്നു. ഇത് നിയമാനുസൃതം തിരുത്തിയ ശേഷം പുതിയ പാസ്പോർട്ടും പഴയ പാസ്പോർട്ടുമായാണ് യാത്രയ്ക്കായി വിമാനത്താവളത്തിലെത്തിയത്. വിസയിലും പാസ്പോർട്ടിലും വിവരങ്ങൾ വ്യത്യസ്തമാണെന്ന് ചൂണ്ടിക്കാട്ടി വിമാനക്കമ്പനി യാത്ര നിഷേധിക്കുകയായിരുന്നു.

റദ്ദാക്കപ്പെട്ടത് പഴയ പാസ്പോർട്ട് മാത്രമാണെന്നും വിസ റദ്ദാക്കിയിട്ടില്ലെന്നും ഇത് പാസ്പോർട്ടിൽ രേഖപ്പെടുത്തിയിട്ടുണ്ടെന്നും ബോധ്യപ്പെടുത്തിയെങ്കിലും അംഗീകരിക്കാൻ ഗൾഫ് എയർ കമ്പനി അധികൃതർ തയ്യാറായില്ല. സൗദി അറേബ്യയിലെ ബന്ധപ്പെട്ടവരെ അറിയിച്ചുവെന്നും അവരും യാത്രാരേഖകൾ ശരിയല്ലെങ്കിൽ അനുമതി നൽകരുതെന്നാണ് അറിയിച്ചതെന്നുമാണ് ഗൾഫ് എയർ ഉപഭോക്തൃ കമ്മീഷൻ മുമ്പാകെ ബോധിപ്പിച്ചത്.

എന്നാൽ പരാതിക്കാരന്റെ രേഖകൾ ശരിയാം വിധം പരിശോധിച്ചു വ്യക്തത വരുത്താതെയാണ് ഗൾഫ് എയർ കമ്പനി യാത്ര തടഞ്ഞതെന്നും ഇത് സേവനത്തിലെ വീഴ്ചയാണെന്നും കെ മോഹൻദാസ് പ്രസിഡന്റും പ്രീതി ശിവരാമൻ, സി വി മുഹമ്മദ് ഇസ്മായിൽ എന്നിവർ അംഗങ്ങളുമായ ജില്ലാ ഉപഭോക്തൃ കമ്മീഷൻ വിധിച്ചു. വിസ നൽകിയിട്ടുള്ളത് പാസ്പോർട്ടിനല്ല, പാസ്പോർട്ട് ഉടമയ്ക്കാണെന്നും രണ്ട് പാസ്പോർട്ടും ഒരാളുടേത് തന്നെയാണെന്നും വിവരങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ടെന്നും കമ്മീഷൻ വ്യക്തമാക്കി.

യാത്രാ തീയതിയുടെ പിറ്റേദിവസം ജോലിക്ക് ഹാജരാകേണ്ടിയിരുന്നതിനാൽ ജോലി നഷ്ടപ്പെട്ടുവെന്നും ദീർഘകാലം തുടർച്ചയായി ജോലി ചെയ്തിരുന്നതിനാൽ ലഭിക്കുമായിരുന്ന ആനുകൂല്യങ്ങൾ യാത്ര മുടങ്ങിയതു കാരണം നഷ്ടപ്പെട്ടുവെന്നുമുള്ള പരാതിക്കാരന്റെ വാദം പരിഗണിച്ചു കൊണ്ടാണ് കമ്മീഷന്റെ വിധി. വിമാന ടിക്കറ്റിന്റെ തുകയായ 24,000 രൂപയും കോടതി ചെലവായി 20,000 രൂപയും വിമാനക്കമ്പനി നൽകണം. വിധി പകർപ്പ് കിട്ടി ഒരു മാസത്തിനകം സംഖ്യ നൽകാത്ത പക്ഷം തുക നൽകുന്നതുവരേയും ഒൻപതു ശതമാനം പലിശയും നൽകണമെന്ന് വിധിയിൽ പറഞ്ഞിട്ടുണ്ട്.

ഇന്ത്യയിലെ 18 മുതൽ 30 വയസ് വരെ പ്രായമുള്ള ബിരുദധാരികളായ പൗരന്മാര്‍ക്ക് ബ്രിട്ടനില്‍ രണ്ടു വര്‍ഷം വരെ താമസിക്കാനും ജോലി ചെയ്യാനും അനുവദിക്കുന്ന യങ് പ്രൊഫഷണൽ സ്കീം ഫെബ്രുവരി 28 ന് ആരംഭിക്കും. സ്‌കീം മൂന്നു വര്‍ഷത്തേക്കാണ് അനുവദിച്ചിരിക്കുന്നത്.

2023 മാര്‍ച്ച് മുതല്‍ പദ്ധതി പ്രാബല്യത്തില്‍ വരുമെന്നു ബ്രിട്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷണര്‍ വിക്രം ദൊരൈസ്വാമി പറഞ്ഞു. ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് കഴിഞ്ഞ വര്‍ഷം പദ്ധതിയുടെ പ്രഖ്യാപനം നടത്തിയിരുന്നു.

ബാലിയില്‍ നടന്ന ജി20 ഉച്ചകോടിയില്‍ വച്ചാണ് ഇതു സംബന്ധിച്ച പ്രഖ്യാപനം ഉണ്ടായത്. പദ്ധതി പ്രകാരം വീസയ്ക്ക് അപേക്ഷിക്കാന്‍ ജോബ് ഓഫര്‍ ആവശ്യമില്ലെന്നും എല്ലാ വർഷവും 3000 ഇന്ത്യക്കാർക്ക് വീസ അനുവദിക്കുമെന്നും സുനക് വ്യക്തമാക്കിയിരുന്നു.

ജി 20 ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സുനക് കൂടിക്കാഴ്ച നടത്തി മണിക്കൂറുകള്‍ക്കു ശേഷമാണ് ഈ പ്രഖ്യാപനം നടത്തിയത്. ഇത്തരമൊരു പദ്ധതിയുടെ പ്രയോജനം ലഭിക്കുന്ന ആദ്യത്തെ രാജ്യമാണ് ഇന്ത്യയെന്നും ബ്രിട്ടീഷ് സര്‍ക്കാര്‍ പറഞ്ഞിരുന്നു.

32 വര്‍ഷങ്ങള്‍ക്ക് ശേഷം മമ്മൂട്ടിയും അശോകനും ‘നന്‍പകല്‍ നേരത്ത് മയക്കം’ ചിത്രത്തില്‍ ഒന്നിച്ച് അഭിനയിക്കുന്നത്. 1991ല്‍ പുറത്തിറങ്ങിയ ‘അമരം’ എന്ന സിനിമയ്ക്ക് ശേഷമാണ് നന്‍പകല്‍ നേരത്ത് മയക്കത്തില്‍ അശോകന്‍ മമ്മൂട്ടിക്ക് ഒപ്പം അഭിനയിക്കുന്നത്. എന്നാല്‍ ഈ 32 വര്‍ഷങ്ങള്‍ പോയത് താന്‍ അറിഞ്ഞില്ലെന്നാണ് അശോകന്‍ പറയുന്നത്.

വര്‍ഷങ്ങള്‍ക്ക് ശേഷം ഒരുമിച്ച് അഭിനയിക്കുന്നുവെന്ന ഫീല്‍ ഒന്നുമില്ല. പിഷാരടിയുടെ ‘ഗാനഗന്ധര്‍വ്വന്‍’ എന്ന സിനിമയില്‍ താന്‍ അഭിനയിച്ചിരുന്നു. പക്ഷേ അതില്‍ കോമ്പിനേഷന്‍ സീന്‍സ് ഇല്ലായിരുന്നു. ഇടയ്ക്ക് നമ്മള്‍ കാണുകയും സംസാരിക്കുകയും ഒക്കെ ചെയ്യാറുണ്ട്.

അതുകൊണ്ട് ആ 30 വര്‍ഷവും ഒരുമിച്ച് സിനിമയില്‍ അഭിനയിച്ചു എന്ന ഫീല്‍ ആണ് ഉണ്ടായിരുന്നത്. നന്‍പകല്‍ നേരത്തില്‍ അഭിനയിക്കാന്‍ വിളിച്ചപ്പോള്‍ സത്യം പറഞ്ഞാല്‍ ഞെട്ടിപ്പോയി. ത്രില്ലിലായി പോയി. കുറേ വര്‍ഷങ്ങള്‍ക്ക് ശേഷം ഒരുമിച്ച് അഭിനയിക്കുന്നതിന്റെ സന്തോഷം ഒരുപാട് ഉണ്ടായിരുന്നു.

അശോകനുമായി ഇത്രയും വര്‍ഷത്തെ ഗ്യാപ്പ് സിനിമയില്‍ ഉണ്ടായിരുന്നുവെന്ന് തോന്നുന്നില്ലെന്നാണ് മമ്മൂട്ടിയും പറയുന്നത്. ആ മുപ്പത് വര്‍ഷങ്ങള്‍ പോയത് അറിഞ്ഞില്ല. ഇപ്പോഴും ഞങ്ങള്‍ കടപ്പുറത്ത് ഉറങ്ങിയതും കപ്പലണ്ടി കഴിച്ചതും ഒക്കെ ഓര്‍ക്കാറുണ്ട്.

രാവിലെ ഒരു മുറുക്കാനൊക്കെ ചവച്ച്, റൂമില്‍ നിന്ന് കോസ്റ്റ്യൂം ഇട്ട് ഇറങ്ങും. ഷൂട്ടിംഗ് തുടങ്ങുന്നത് വരെ ലൊക്കേഷനില്‍ പോയിരിക്കും. അതുപോലെ തന്നെ ആയിരുന്നു നന്‍പകല്‍ നേരത്ത് മയക്കവും. രാവിലെ കോസ്റ്റ്യൂം ഇട്ട് ഇറങ്ങും. സാധാരണ കാരവനില്‍ പോയി മാറ്റുകയാണല്ലോ പതിവ് എന്നാണ് മമ്മൂട്ടി പറയുന്നത്.

ജീവിതത്തിലെ ഓരോ സാഹചര്യങ്ങളിൽ നേരിട്ടതും മറ്റു സ്ത്രീകൾ നേരിടുന്നതുമായ തിക്താനുഭവങ്ങൾ യാതൊരു ഒളിമറയുമില്ലാതെ തുറന്നെഴുതുന്ന രീതിയാണ് മോഡലും ആക്ടിവിസ്റ്റുമായ ജോമോൾ ജോസെഫിനുള്ളത്. വിവാഹ ജീവിതത്തിൽ ഇന്നും വലിയ ഒരു വിഭാഗം സ്ത്രീകൾ നേരിടുന്ന ഏറ്റവും ക്രൂരമായ ഒരനുഭവമാണ് മാരിറ്റൽ റേപ്പ്. തങ്ങളുടെ സമ്മതവും താല്പര്യങ്ങൾക്കും എതിരായ സ്വന്തം ഇഷ്ടാനുസൃതമായി ഏറ്റവും ക്രൂരവും വന്യവുമായ ഒരു സ്ത്രീയെ തന്റെ താല്പര്യങ്ങൾക്ക് മാത്രം ലൈംഗികമായി ഉപയോഗിക്കുന്ന പ്രാകൃതമായ ഇത്തരം രീതികൾ ഇന്നും ധാരാളം കുടുംബങ്ങളിൽ അരങ്ങേറുന്നുണ്ട് എന്നുള്ളത് വളരെ സങ്കടകരമായ ഒരവസ്ഥയാണ്. തന്റെ വ്യക്തി ജീവിതത്തിൽ നേരിട്ട അത്തരം അനുഭവത്തെ കുറിച്ച് തുറന്നെഴുതിയിരിക്കുകയാണ് ജോമോൾ ജോസഫ്. ഇത് തന്റെമാത്രമല്ല ധാരാളം സ്ത്രീകൾ ഇന്നും ഈ അവസ്ഥ നേരിടുന്നുണ്ടെന്നു ജോമോൾ പറയുന്നു.

കുറിപ്പ് വായിക്കാം..

നിങ്ങൾ ഒരു തവണയെങ്കിലും ബലാൽസംഗം ചെയ്യപ്പെട്ടിട്ടുണ്ടോ?
കുടിച്ച് തലക്ക് വെളിവില്ലാതെ വന്ന് ഓരോരോ കാരണങ്ങൾ പറഞ്ഞ് വഴക്കുകളുടേയും കേട്ടാലറക്കുന്ന തെറികളുടേയും അകമ്പടിയോടെ തല്ലി നിലത്ത് വീഴിച്ച് ആർത്തട്ടഹസിക്കുന്ന മനുഷ്യൻ!! അയാളിൽ നിന്ന് രക്ഷതേടി റൂമിലെ കട്ടിലേക്ക് വേച്ച് വേച്ച് ചെന്ന് കിടക്കുമ്പോൾ അയാൾ കുപ്പിയിൽ ബാക്കിയുള്ള മദ്യം ഗ്ലാസ്സിലേക്കൊഴിച്ച് കുടിക്കുകയായിരിക്കും!!
വേദനകൊണ്ട് പുളയുന്നതിനിടയിൽ അവശയായി ഉറക്കത്തിലേക്ക് (അബോധാവസ്ഥയെ ഉറക്കമായി കണക്കാക്കാം) വഴുതിപ്പോയി കുറച്ചു കഴിയുമ്പോൾ ശരീരത്തിലൂടെ അരിച്ച് കയറി വരുന്ന കൈകളും, മദ്യത്തിന്റെ ചീഞനാറ്റവും തിരിച്ചറിയുമ്പോഴേക്കും, ആ ബലിഷ്ടമായ കൈകളിൽ നിന്ന് കുതറിമാറി രക്ഷപ്പെടാനാകാത്ത വിധം വരിഞ്ഞുമുറുക്കപ്പെട്ടിരിക്കും. ആ വരിഞ്ഞു മുറുക്കപ്പെട്ട അവസ്ഥയിൽ, അതി വിഗദ്ധമായി ധരിച്ചിരിക്കുന്ന വസ്ത്രങ്ങൾ വലിച്ചഴിക്കുകയോ വലിച്ച് പൊക്കുകയോ ചെയ്ത്, അടിവസ്ത്രങ്ങൾ ഊരി വലിച്ചെറിഞ്ഞ് മുഖത്തിനടുത്തേക്ക് ഒരു ചീഞ്ഞ നാറ്റവുമായി ആ മുഖം അടുത്തടുത്തടുത്ത് വരുമ്പോൾ, വെറുപ്പിന്റേയും ഓക്കാനത്തിന്റേയും മൂർധന്യത്തിൽ ഈ ജീവീതം തന്നെ വെറുത്ത്, ജനിച്ച നിമിഷത്തേയും ജൻമം തന്നവരേയും ശപിച്ചുകൊണ്ട് പ്രതിരോധത്തിന്റെ അവസാന ശ്രമവും പരാജയപ്പെട്ട്, കീഴടങ്ങേണ്ടിവന്നിട്ടുള്ളവർക്കറിയാം എത്ര ഭയാനകമാകാം ആ നിമിഷങ്ങളെന്ന്.
ഒടുവിൽ ശവത്തെ ഭോഗിക്കുന്നതുപോലെ കാമഭ്രാന്തനായി അയാൾ അയാളുടെ ലിംഗം, നനവിന്റെ കണികകൾ എത്തിനോക്കാൻ പോലും മടിക്കുന്ന യോനിയിലേക്ക് കുത്തിത്തിരുകി കയറ്റുമ്പോൾ അനുഭവിക്കേണ്ടി വരുന്ന ആ വേദനയുടെ തീവ്രതയൊന്നും ഒരു പ്രസവവേദനക്കും തരാൻ കഴിയില്ല. നനവ് പടരാത്ത യോനിയുടെ മൃദുലമായ ഇരു സൈഡുകളിലും അയാൾ അയാളുടെ കാരിരുമ്പ് വെച്ചിളക്കി കാണിക്കുന്ന അഭ്യാസങ്ങളുടെ ഫലമായുണ്ടാകുന്ന മുറിവുകളേക്കാൾ അധികം മുറിവുകൾ അവളുടെ മനസ്സിലേക്ക് അടിച്ചേൽപ്പിച്ചുകൊണ്ട് അയാൾ അയാളുടെ താണ്ഡവം തുടരുകയാകാം. അതിനിടയിൽ കാലുകൾ പിടിച്ച് പൊക്കിയും, ചുണ്ടുകൾ കടിച്ച് പൊട്ടിച്ചും, മുലകളും മുലഞെട്ടുകളും പിടിച്ച് ഞെരിച്ചും, കടിച്ച് പറിച്ചും, വേദനകൊണ്ട് കരയുമ്പോൾ വായ പിടിച്ച് പൊത്തിയും, കിടന്ന് പുളയുമ്പോൾ കരണത്തടിച്ചും ശ്വാസം മുട്ടുമ്പോൾ കണ്ണ് തള്ളിവരുന്നതും ശ്വാസമെടുക്കാനായി പുളയുന്നത് ഓർഗാസമെന്ന് ധരിച്ച് അയാൾ കണ്ടെത്തുന്ന ആനന്ദം അതിന്റെ ഉൻമാദാവസ്ഥയിലേക്കെത്തുമ്പോഴേക്കും, ഈ നിമിഷം ഒന്ന് മരിച്ച് കിട്ടിയിരുന്നെങ്കിൽ എന്ന ചിന്തയിൽ നിന്നും മനസ്സ് ബ്ലാങ്കായി മാറിയിട്ടുണ്ടാകും. മുറിവുകളുടെയും കടിയേറ്റതിന്റേയും വേദനകളുടെ ഫലമായി ശരീരത്തിൽ നിന്നും പ്രവഹിക്കുന്ന ഉഷ്ണം മാത്രമേ അവൾക്ക് ആകെ തിരിച്ചറിയാനാകൂ…
അയാളുടെ ഉൻമാദം കഴിഞ്ഞ് ശുക്ലവും വിസർജ്ജിച്ച് വെച്ച് അയാൾ ഒരു വിടന്റെ ആനന്ദത്തോടെയും ആത്മ സംതൃപ്തിയോടെയും കാലുകൾക്കിടയിൽ നിന്നും പൊങ്ങിമാറുമ്പോൾ, അയാൾ അയാളുടെ സകല ബലവും ഉപയോഗിച്ച് വലിച്ചകത്തിയ കാലുകൾ പൂർവവസ്ഥിതിയിലേക്ക് കൊണ്ടുവരാനായി ശ്രമിക്കുന്നതിനിടയിൽ ശരീരം നുറുങ്ങുന്ന വേദനയിൽ കണ്ണിൽ നിന്നും പ്രകാശകണികൾ പറന്നുപോകുന്നതും, തല കീറിപ്പൊളിയുന്ന വേദയയും പലതവണ അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. എന്റെ ശരീരത്തിൽ അയാൾ ബാക്കിയാക്കി പോയ അയാളുടെ വിയർപ്പിന്റേയും തുപ്പലിന്റേയും രൂക്ഷഗന്ധം മൂക്കിലേക്ക് വന്നുകയറുമ്പോൾ അയാളെ കൊന്നുകളയണമെന്നല്ലാതെ വേറെന്താണ് തോന്നുക.
പെണ്ണായതുകൊണ്ടും, അവളുടെ കാലുകൾക്കിടയിലെ തുളയിലേക്ക് തന്നെ ലിംഗം കുത്തിത്തിരുകി കുത്തിക്കഴപ്പ് തീർത്തേ കഴിയൂ എന്ന വാശികൊണ്ടും, അവൾ അവന് മാത്രം അവകാശപ്പെട്ട മുതലായതുകൊണ്ടും മാത്രം അവളുടെ സന്തോഷമോ അനുവാദമോ സമ്മതമോ പോലും ചോദിക്കാതെ അവളുടെ കൈകൾക്ക് വിലങ്ങുകളിട്ട് കൈകൾ അനക്കി പ്രതിരോധിക്കാനാകാത്ത സ്ഥിതിയിലെത്തിച്ച് അവളുടെ കാലുകൾ വലിച്ച് വിടർത്തി അവളുടെ കാലുകൾക്ക് ഇടയിലുള്ള തുളയെ മാത്രം സ്വന്തമാക്കുമ്പോൾ, മുലകളേയും, ചുണ്ടുകളേയും പിടിച്ചടക്കുമ്പോൾ അയാളറിയുന്നില്ല അവളുടെ മനസ്സും ശരീരവും വേദനയിലും നീറ്റലിലും പിടയുന്നത്. അതോ അവളുടെ ആ പിടച്ചിലിൽ ഉൻമാദം കണ്ടെത്തുകയായിരുന്നോ? അവളുടെ ചത്ത മനസ്സിനൊപ്പം അവളുടെ ശരീരത്തെയും പിച്ചി ചീന്തി കൊന്നുകൊണ്ട് തന്നെയാണ് ഒരോ ബലാൽസംഗങ്ങളും നടത്തി അവൻ വിജയിയായി എണിറ്റ് പോകുന്നത്.
കിടന്നിടത്ത് നിന്ന് അനങ്ങിയനങ്ങി പതിയെ എണീറ്റിരുന്ന്, കൊളുത്ത് പൊട്ടിയ ബ്രായും, ചുരുട്ടിക്കൂട്ടി വലിച്ചെറിഞ്ഞ പാന്റീസും തപ്പിയെടുത്ത്, ഉടുതുണികളുമായി ബാത്രൂമിൽ പോയി ഷവറിനടിയിൽ നിന്ന് തലയിലൂടെ ശരീരത്തിലേക്ക് വെള്ളം തുറന്നുവിടുമ്പോൾ ചുണ്ടുകളിൽ നിന്നും, മുഖത്താകെനിന്നും, ബ്രായുടെ നാടകളുരഞ്ഞ് തൊലി പോയിടത്തുനിന്നും, മുലകളിൽ നിന്നും, യോനിയിൽ നിന്നും, പിന്നെ ശരീരത്തിലെവിടെനിന്നൊക്കെയെന്ന് തിരിച്ചറിയാനാകാത്ത വിധം ഉയരുന്ന പുകച്ചിലും നീറ്റലിലും കണ്ണിൽ നിന്നുമൊഴുകുന്ന കണ്ണുനീരിന് ഷവറിൽ നിന്ന് ഒഴുകി വീഴുന്ന വെള്ളത്തേക്കാൾ വേഗത. കണ്ണുനീരിനേയും ശരീരത്തിൽ നിന്ന് ഉയർന്നുപൊങ്ങുന്ന ചൂടിനേയും തണുപ്പിക്കാൻ ഷവറിൽ നിന്നും ഒഴുകിവീഴുന്ന വെള്ളത്തിന് കഴിയാതെ പോകുമ്പോൾ സ്വയം തിരിച്ചറിയുകയാണ് ആത്മാഭിമാനത്തിനേറ്റ മുറിവ്. സമയം കടന്നുപോകുന്നതറിയാതെ ഷവറിനടിയിൽ നിന്ന് സ്വബോധം വിണ്ടെടുത്ത് കട്ടിലിനടുത്തേക്ക് വരുമ്പോൾ ആത്മ സംതൃപ്തിയോടെ ബോധമില്ലാതെ കൂർക്കം വലിച്ചുറങ്ങുന്ന അവൻ ഒരു ഇരതേടി വിജയിച്ചുറങ്ങുന്ന വന്യ മൃഗം മാത്രമായി കണ്ണുകൾക്ക് മുന്നിൽ ഇരുണ്ട വെളിച്ചത്തിലെ അരണ്ട കാഴ്ചയായി അവൾക്ക് മുന്നിൽ തെളിഞ്ഞുവരുന്നു.

നേരം വെളുത്ത് തലക്ക് വെളിവ് കേറി, ഉറക്കവും മദ്യത്തിന്റെ കെട്ടും വിട്ടുമാറുമ്പോൾ ഒന്നുമറിയാത്തതുപോല “എടീ കട്ടനെടുക്ക്” എന്നുള്ള വാചകം കേൾക്കുമ്പോൾ, കഴിഞ്ഞ രാത്രയിൽ കണ്ടതെല്ലാം ഒരു ദുസ്വപ്നമെന്ന് കരുതി, അടുക്കളയിലേക്ക് നടന്ന് നീങ്ങി, അടുപ്പ് കത്തിച്ച് വെള്ളം പാത്രത്തിലേക്ക് പകർത്തി, അടുപ്പിലേക്ക് വെക്കുമ്പോൾ, ഈ രാത്രയിലെന്താകും സംഭവിക്കുക എന്ന വേവലാതിയിൽ ഹൃദയമിടിപ്പ് നിന്നുപോകുന്ന അവസ്ഥയിലേക്ക് നമ്മളറിയാതെ എത്തിയിട്ടുണ്ടാകാം.. “ഇതുവരെ ചായയായില്ലേ” എന്ന ചോദ്യം കേട്ട് ഞെട്ടിതിരിഞ്ഞ് സ്വബോധത്തിലേക്ക് തിരികെ വരുമ്പോൾ, നീറുന്ന ശരീരവും പിടയുന്ന മനസ്സുമായി വേച്ച് വേച്ച് ഇന്നത്തെ വീട്ടുജോലികൾ എങ്ങനെ തീർക്കാമെന്നും സമയത്ത് ഭക്ഷണം വെച്ച് വിളമ്പി അയാളെ എങ്ങനെ യാത്രയാക്കാമെന്നുമുള്ള ചിന്തകളിൽ മനസ്സ് വെപ്രാളപ്പെടുകയായിരുന്നിരിക്കാം..
നെഞ്ചിൽ തള്ളിനിക്കുന്ന രണ്ട് മൃദുമാംസ തുണ്ടുകളും, കടിച്ചുപൊട്ടിക്കാനായി രണ്ട് ചുണ്ടുകളും, കാലുകൾക്കിടയിലെ ഒരു തുളയും മാത്രമാണോ താനെന്ന ചിന്ത അവളെയിന്നും വേട്ടയാടുന്നു.
ഇത് എന്റെ മാത്രം കഥയല്ല, ഓരോ ദിവസവും അതി ക്രൂരമായി ബലാൽസംഗം ചെയ്യപ്പെടുന്ന നിരവധി ഭാര്യമാരുടെ കഥയാണ്. ഞാനിതെഴുതിയ ഈ രാത്രിയിലും നിരവധി ഭാര്യമാർ ബലാൽസംഗം ചെയ്യപ്പെടുന്നുണ്ടാകാം.
എന്ന് പല തവണ ബലാൽസംഗത്തിന് വിധേയയാകേണ്ടിവന്ന ഞാൻ.

കോട്ടയം പാലായില്‍ കാര്‍ കാൽനട യാത്രക്കാരിയെ ഇടിച്ചു തെറിപ്പിച്ച കേസിലെ പ്രതി അറസ്റ്റില്‍. കാർ ഓടിച്ചിരുന്നത് വിമുക്തഭടനായ എസ്ബിഐ ജീവനക്കാരൻ. പൂഞ്ഞാർ തെക്കേക്കര പനച്ചിപ്പാറ സ്വദേശി നോർബർട്ട് ജോർജ് വർക്കിയാണ് പ്രതി. പാലാ പൊലീസ് കാർ പിടിച്ചെടുത്തു .

പാലാ ബൈപ്പാസിൽ മരിയൻ ആശുപത്രി ജംഗ്ഷന് സമീപം പെൺകുട്ടിയെ ഇടിച്ച വാഹനം നിർത്താതെ പോയ കേസിൽ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. കടുത്തുരുത്തി ആയാംകുടി സ്വദേശിനി സ്നേഹ ഓമനക്കുട്ടനാണ് ഇന്നലെ കാർ ഇടിച്ചു വീഴ്ത്തിയതിന് തുടർന്ന് കൈക്ക് പൊട്ടലുണ്ടായത്. സ്ഥലത്തെ സ്വകാര്യ ആശുപത്രിയിൽ ഇന്റർവ്യൂവിന് ശേഷം മടങ്ങുകയായിരുന്നു സ്നേഹ.

Copyright © . All rights reserved