ടോം ജോസ് തടിയംപാട്
Renaissance അഥവ നവോത്ഥാനം എന്നത് വളരെ ചിരപരിചിതമായ വാക്കുകളാണ് എന്നാൽ നവോത്ഥാനത്തിൻറെ ഈറ്റില്ലം എന്നറിയപ്പെടുന്ന ഫോളേറെൻസ് പട്ടണത്തിലൂടെ നടന്നപ്പോൾ കിട്ടിയ ചില അറിവുകളാണ് ഈ ലേഖനത്തിലൂടെ പങ്കുവയ്ക്കുന്നത് ..മതങ്ങളും മതങ്ങൾ പ്രഘോഷിക്കുന്ന അതി ഭൗതികകമായ ദൈവങ്ങളെയും മാറ്റി നിർത്തി മനുഷ്യനെയും മനുഷ്യനന്മകളെയും ഭൂമിയുടെ മധ്യത്തിൽ നിർത്തികൊണ്ടുള്ള ചിന്തകളെയാണ് നവോത്ഥാനം എന്നറിയപ്പെടുന്നത്. ഇതിനു ആധാരമായ ചിന്തധാര എന്നത് ഗ്രീക് ചിന്തകരും ഗ്രീക്ക് സാഹിത്യവും ആയിരുന്നു..

1453 മുഹമ്മദ് രണ്ടാമൻ ഇന്നത്തെ ഈസ്താംമ്പോൾ (കോൺസ്റ്റാന്റിനോപ്പിൽ ) പിടിച്ചെടുത്തു അവിടെ ക്രിസ്ത്യാനികളെയും ഗ്രീക്ക് ചിന്തകരെയും കൂട്ടകൊലചെയ്തപ്പോൾ അവിടെനിന്നും കിട്ടിയ ഗ്രന്തങ്ങളുമായി രക്ഷപെട്ടു ഇറ്റലിയിലെ ഫ്ലോറെൻസിൽ എത്തിയ ഗ്രീക്ക് ചിന്തകരായിരുന്നു ഇത്തരം ചിന്തകളുടെ പുറകിൽ അവർ മറ്റൊരു മുദ്രവാക്യവുംകൂടി മുൻപോട്ടുവച്ചു മതവും രാഷ്ട്രിയവും വേർപിരിയണമെന്നായിരുന്നു ആ മുദ്രാവാക്യ൦ ഈ മുദ്രാവാക്യങ്ങളാണ് ആധുനിക ലിബറിലാസിത്തിനും ജനാധിപത്യത്തിനും അടിത്തറപാകിയത്. ..

ഈ കാലഘട്ടത്തിലായിരുന്നു മാനവികതയിൽ ഊന്നിയ ശിൽപ്പങ്ങൾ ചിത്രരചനകൾ എന്നിവ രൂപപ്പെട്ടത് അതിൽ ഏറ്റവും ശ്രേഷ്‌ഠം എന്നറിയപ്പെടുന്ന മൈക്കിളഞ്ചലോയുടെ ഡേവിഡ് എന്ന ശിൽപ്പമാണ് . ഈ ശില്പമാണ് പിന്നീട് ഫ്ലോറെൻസ് പട്ടണത്തിന്റെ എംബ്ലം ആയിമാറിയതു . യാതൊരു ആയുധവും ഇല്ലാതെ ഗോലിയാത്തിനെ വീഴ്ത്തിയ ഡേവിഡിന്റെ ശക്തി ,ധൈര്യം ,യുവത്വം ,ആത്മവിശ്വാസം ഇതെല്ലാമാണ് ഡേവിഡിനെ ഫ്ലോറെൻസിന്റെ എംബ്ലം ആക്കി മാറ്റാനുള്ള കാരണം. ഡേവിഡ് ഫ്ലോറെൻസിലെ ഫ്ലോറെൻസ് അക്കാദമിക് ഗ്യാലറിയിൽ നൂറുകണക്കിന് നവോത്ഥാന പെയിന്റിയിങ്ങുകളുടെയും മൈക്കിളഞ്ചലോയുടെ പൂർത്തീകരിക്കാത്ത കുറച്ചു ശില്പങ്ങളുടെയും നടുവിൽ ലോകത്തുള്ള മുഴുവൻ കലാസ്നേഹികളെയും ആകർഷിച്ചുകൊണ്ടു തലയുയർത്തി നിൽക്കുന്നു വളരെ വലിയ തിരക്കാണ് ഈ ഗ്യാലറി കാണുന്നതിന് അനുഭവപ്പെട്ടത് നീണ്ടനേരം ക്യു നിന്നതിനു ശേഷമാണു ഞങ്ങൾക്ക് കാണാൻ കഴിഞ്ഞത് .

നവോത്ഥാനത്തിൻറെ സിരാകേന്ദ്രം എന്നറിയപ്പെടുന്നത് ഫ്ലോറെൻസിലെ സാന്താമരിയ ഡെൽ ഫിയോറെ കത്തീഡ്രലിന്റെ ഡോം ആണ്. പള്ളിയോടു ചേർന്നുള്ള ബെൽ ടവറിലൂടെ നടന്നുകയറിയാൽ നമുക്ക് ഈ താഴികക്കുടം അടുത്തുനിന്നു കാണാം. ഇതു പണിതീർത്തത് ഫിലിപ്പോ ബ്രൂനെല്ലെഷിയാണ് ഇദ്ദേഹത്തിന്റെ ശവകുടിരം ഈ കത്തീഡ്രലിൽ തന്നെയാണ് സ്ഥിതിചെയ്യുന്നത് .. .
കത്തീഡ്രൽ ആദ്യ രൂപകല്പന ചെയ്തത് അർനോൾഫോ ഡി കാംബിയോയാണ് , 1367-ൽ പൂർത്തിയായ കത്തീഡ്രലിന്റെ അങ്കണം , മുഴുവൻ ഒരു കലാസൃഷ്ടിയാണെങ്കിലും, ഏറ്റവും പ്രശസ്തമായ വാസ്തുവിദ്യാ സവിശേഷത കപ്പോള അല്ലെങ്കിൽ താഴികക്കുടമാണ്. പ്രാരംഭ പദ്ധതിയിൽ താഴികക്കുടം പൂർത്തിയാകാതെ വിട്ടു – 1436 -ൽ നവോത്ഥാനത്തിന്റെ പ്രതിഭയും , സാങ്കേതിക വിജ്ഞാനത്തിൽ മികച്ച വൈദഗ്ദ്ധ്യം കാണിച്ച ആർക്കിടെക്റ്റ് ഫിലിപ്പോ ബ്രൂനെല്ലെഷിയാണ് .താഴികക്കുടം പൂർത്തീകരിച്ചത് . താഴികക്കുടം നിർമ്മിക്കാൻ , ചിലതരം ക്രെയിനുകൾ ഉൾപ്പെടെ നിരവധി പുതിയ ഉപകരണങ്ങൾ അദ്ദേഹം കണ്ടുപിടിക്കുകയും സൃഷ്ടിക്കുകയും ചെയ്തു.താഴികക്കുടം ലോകത്തെ മുഴുവൻ എൻജിനിയറിങ് വിദ്യാർത്ഥികളെയും ആകര്ഷിച്ചുകൊണ്ടു തലയുയർത്തി നിൽക്കുന്നു .

1300 മുതൽ 1600 വരെയുള്ള കാലഘട്ടത്തെയാണ് പൊതുവെ നവോത്ഥാനം കാലഘട്ടം എന്നറിയപ്പെടുന്നതെങ്കിലും നവോത്ഥാന കലാകാരന്മാർക്കും ചിന്തകർക്കും കൂടുതൽ പ്രവർത്തിക്കാൻ അവസരം ലഭിച്ചത് ഫ്ലോറെൻസിൽ അധികാരത്തിൽ വന്ന മെഡിസി കുടുംബത്തിലെ ലോറെൻസോ ഡി മെഡിസിയിൽ നിന്നാണ് .1469 ൽ അധികാരത്തിൽ വന്ന അദ്ദേഹത്തിന്റെ എണ്ണമറ്റ സമ്പത്തുകൾ കലാകാരന്മാർക്കും ചിന്തകർക്കും നൽകി പ്രോത്സാഹിപ്പിച്ചു . ആ കാലത്തു മെഡിസി കുടുംബത്തിലെ ഒരംഗത്തെപോലെ മൈക്കിളഞ്ചലോ അവരുടെ വീട്ടിൽ താമസിച്ചിരുന്നു.. മഹാന്മാരായ ഇറ്റാലിയൻ എഴുത്തുകാരും കലാകാരന്മാരും രാഷ്ട്രീയക്കാരും വ്യത്യസ്തമായ ഒരു ബൗദ്ധികവും കലാപരവുമായ വിപ്ലവത്തിൽ പങ്കെടുക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് മെഡിസി കുടുംബം പ്രഖ്യാപിച്ചു..സൗന്ദര്യം ,സത്യം ,ജ്ഞാനം എന്നതായിരുന്നു അവരുടെ മുദ്രവാക്യ൦ ആ കാലത്തുണ്ടായ ഒട്ടേറെ ചിത്രങ്ങൾ ശിൽപ്പങ്ങൾ എല്ലാം നമുക്ക് ഫ്ലോറെൻസിൽ മുഴുവൻ കാണാൻ കഴിയും .

നവോത്ഥാനം ആരംഭിച്ചത് ഇറ്റലിയിലെ ഫ്ലോറൻസിലാണെങ്കിലും , .ഈ പ്രസ്ഥാനം ആദ്യം മറ്റ് ഇറ്റാലിയൻ നഗരങ്ങളായ വെനീസ്, മിലാൻ, ബൊലോഗ്ന, ഫെറാറ, റോം എന്നിവിടങ്ങളിലേക്ക് വ്യാപിച്ചു. തുടർന്ന്, 15-ാം നൂറ്റാണ്ടിൽ, നവോത്ഥാന ആശയങ്ങൾ ഇറ്റലിയിൽ നിന്ന് ഫ്രാൻസിലേക്കും പിന്നീട് പടിഞ്ഞാറൻ, വടക്കൻ യൂറോപ്പിലുടനീളം വ്യാപിച്ചു.
നവോത്ഥാനം മധ്യകാലഘട്ടത്തെ തുടർന്ന് യൂറോപ്യൽ സാംസ്കാരിക, കലാ, രാഷ്ട്രീയ, സാമ്പത്തിക പുനർജന്മത്തിന്റെ തീക്ഷ്ണമായ കാലഘട്ടമായിരുന്നു. 14-ആം നൂറ്റാണ്ട് മുതൽ 17-ആം നൂറ്റാണ്ട് വരെ നടന്നതായി പൊതുവെ വിവരിക്കപ്പെടുന്ന നവോത്ഥാനം ക്ലാസിക്കൽ തത്ത്വചിന്ത, സാഹിത്യം, കല എന്നിവയുടെ പുനർനിർമ്മാണത്തെ പ്രോത്സാഹിപ്പിച്ചു. മനുഷ്യചരിത്രത്തിലെ ഏറ്റവും മികച്ച ചിന്തകരും ഗ്രന്ഥകാരന്മാരും രാഷ്ട്രതന്ത്രജ്ഞരും ശാസ്ത്രജ്ഞരും കലാകാരന്മാരും ഈ കാലഘട്ടത്തിൽ അഭിവൃദ്ധി പ്രാപിച്ചു, അതേസമയം ആഗോള പര്യവേക്ഷണം യൂറോപ്യൻ വാണിജ്യത്തിന് പുതിയ ദേശങ്ങളും സംസ്കാരങ്ങളും തുറന്നുകൊടുത്തു. മധ്യകാലഘട്ടത്തിനും ആധുനിക നാഗരികതയ്ക്കും ഇടയിലുള്ള വിടവ് നികത്തിയതിനാണ് നവോത്ഥാനത്തിന്റെ ബഹുമതി..ഇരുട്ടിൽ നിന്ന് വെളിച്ചത്തിലേക്ക്: നവോത്ഥാനം മനുഷ്യ സമൂഹത്തെ കൈപിടിച്ചുയർത്തി എ.ഡി. 476-ൽ പുരാതന റോമിന്റെ പതനത്തിനും 14-ാം നൂറ്റാണ്ടിന്റെ ആരംഭത്തിനും ഇടയിലുള്ള മധ്യകാലഘട്ടത്തിൽ, യൂറോപ്യന്മാർ ശാസ്ത്രത്തിലും കലയിലും കുറച്ച് പുരോഗതി കൈവരിച്ചു.”ഇരുണ്ട യുഗം” എന്നും അറിയപ്പെടുന്ന ഈ കാലഘട്ടം പലപ്പോഴും യുദ്ധം, അജ്ഞത, ക്ഷാമം, ബ്ലാക്ക് ഡെത്ത് പോലുള്ള പകർച്ചവ്യാധികൾ എന്നിവയുടെ കാലമായി മുദ്രകുത്തപ്പെടുന്നു.

14-ആം നൂറ്റാണ്ടിൽ, ഹ്യൂമനിസം എന്ന ഒരു സാംസ്കാരിക പ്രസ്ഥാനം ഫ്ലോറെൻസിൽ ശക്തി പ്രാപിക്കാൻ തുടങ്ങി. മനുഷ്യൻ പ്രപഞ്ചത്തിന്റെ കേന്ദ്രം ആണെന്നും വിദ്യാഭ്യാസം, ക്ലാസിക്കൽ കലകൾ, സാഹിത്യം, ശാസ്ത്രം എന്നിവയിലെ മാനുഷിക നേട്ടങ്ങൾ ആളുകൾ സ്വീകരിക്കണമെന്നും മാനവികത
യാണ് ഏറ്റവും സ്രേഷ്ടമെന്നും അവർ പഠിപ്പിച്ചു .1450-ൽ, ഗുട്ടൻബർഗ് പ്രിന്റിംഗ് പ്രസിന്റെ കണ്ടുപിടുത്തം യൂറോപ്പിലുടനീളം മെച്ചപ്പെട്ട ആശയവിനിമയത്തിനും ആശയങ്ങൾ വേഗത്തിൽ പ്രചരിക്കുന്നതിനും അനുവദിച്ചു.
ആശയവിനിമയത്തിലെ ഈ മുന്നേറ്റത്തിന്റെ ഫലമായി, പരമ്പരാഗത ഗ്രീക്ക്, റോമൻ സംസ്കാരത്തിന്റെമൂല്യങ്ങൾ നവീകരണത്തെ പ്രോത്സാഹിപ്പിച്ച. ഫ്രാൻസെസ്കോ പെട്രാർക്ക്, ജിയോവാനി ബോക്കാസിയോ തുടങ്ങിയ ആദ്യകാല മാനവിക എഴുത്തുകാരിൽ നിന്ന് അധികം അറിയപ്പെടാത്ത ഗ്രന്ഥങ്ങൾ അച്ചടിച്ച് ജനങ്ങൾക്ക് വിതരണം ചെയ്തു.കൂടാതെ, അന്താരാഷ്ട്ര ധനകാര്യത്തിലും വ്യാപാരത്തിലും ഉണ്ടായ പുരോഗതി യൂറോപ്പിലെ സംസ്കാരത്തെ സ്വാധീനിക്കുകയും നവോത്ഥാനത്തിന് കളമൊരുക്കുകയും ചെയ്തു.

നവോത്ഥാന പ്രതിഭകളായ ലിയോനാർഡോ ഡാവിഞ്ചി (1452–1519): .ഡെസിഡെറിയസ് ഇറാസ്മസ് (1466–1536): റെനെ ഡെസ്കാർട്ടസ് (1596-1650): ഗലീലിയോ (1564-1642): ഡാന്റെ (1265-1321): തുടങ്ങി അനേകം ചിന്തകർ നവോദ്ധാനത്തിൻറെ സംഭാവനയാണ് ഡാവിഞ്ചിയുടെ അവസാനത്തെ അത്താഴം , മൊണാലിസ എന്നിശില്പങ്ങൾ കാലഘട്ടത്തെ അതിജീവിച്ചു നിൽക്കുന്നു.
പല കലാകാരന്മാരും ചിന്തകരും പുതിയ ആശയങ്ങൾ പ്രകടിപ്പിക്കാൻ അവരുടെ കഴിവുകൾ ഉപയോഗിച്ചപ്പോൾ, ചില യൂറോപ്യന്മാർ ചുറ്റുമുള്ള ലോകത്തെ കുറിച്ച് കൂടുതലറിയാൻ കടലിലേക്ക് പോയി. കണ്ടെത്തലിന്റെ യുഗം എന്നറിയപ്പെടുന്ന ഒരു കാലഘട്ടത്തിൽ, നിരവധി സുപ്രധാന പര്യവേക്ഷണങ്ങൾ നടത്തി.സാഹസികർ ലോകമെമ്പാടും സഞ്ചരിക്കുകയും . അവർ അമേരിക്ക, ഇന്ത്യ, എന്നിവിടങ്ങളിലേക്കുള്ള പുതിയ ഷിപ്പിംഗ് റൂട്ടുകൾ കണ്ടെത്തി,
ഫെർഡിനാൻഡ് മഗല്ലൻ, ക്രിസ്റ്റഫർ കൊളംബസ്, അമേരിഗോ വെസ്പുച്ചി (അതിന്റെ പേരിലാണ് അമേരിക്ക അറിയപ്പെടുന്നത്), മാർക്കോ പോളോ, പോൻസ് ഡി ലിയോൺ, വാസ്കോ ന്യൂനെസ് ഡി ബാൽബോവ, ഹെർണാണ്ടോ ഡി സോട്ടോ എന്നിവരും മറ്റ് പര്യവേക്ഷകരും പ്രശസ്ത യാത്രകൾ നടത്തി. പതിനാറാം നൂറ്റാണ്ടിൽ, ജർമ്മൻ സന്യാസിയായ മാർട്ടിൻ ലൂഥർ പ്രൊട്ടസ്റ്റന്റ് നവീകരണത്തിന് നേതൃത്വം നൽകി, ഇത് കത്തോലിക്കാ സഭയിൽ പിളർപ്പിന് കാരണമായി . സഭയുടെ പല ആചാരങ്ങളെയും ബൈബിളിന്റെ പഠിപ്പിക്കലുകളുമായി പൊരുത്തപ്പെടുന്നുണ്ടോയെന്നും ലൂഥർ ചോദ്യം ചെയ്തു.തൽഫലമായി, പ്രൊട്ടസ്റ്റന്റിസം എന്നറിയപ്പെടുന്ന ഒരു പുതിയ ക്രിസ്തുമതം സൃഷ്ടിക്കപ്പെട്ടു.നവോത്ഥാന കാലത്ത് റോമൻ കത്തോലിക്കാ സഭയുടെ പങ്കിനെ ചോദ്യം ചെയ്യാൻ ഹ്യൂമനിസം യൂറോപ്യന്മാരെ പ്രോത്സാഹിപ്പിച്ചു.
ആശയങ്ങൾ വായിക്കാനും എഴുതാനും വ്യാഖ്യാനിക്കാനും കൂടുതൽ ആളുകൾ പഠിച്ചപ്പോൾ, അവർ അവർക്കറിയാവുന്നതുപോലെ മതത്തെ സൂക്ഷ്മമായി പരിശോധിക്കാനും വിമർശിക്കാനും തുടങ്ങി. കൂടാതെ, അച്ചടിയന്ത്രം ബൈബിൾ ഉൾപ്പെടെയുള്ള പുസ്തകങ്ങൾ അച്ചടിച്ച് എളുപ്പത്തിൽ വായിക്കുന്നതിനും അവസരം ഒരുക്കി .
ശാസ്ത്രീയ കണ്ടുപിടുത്തങ്ങൾ ചിന്തയിൽ വലിയ മാറ്റങ്ങളുണ്ടാക്കി: ഗലീലിയോയും ഡെസ്കാർട്ടസും ജ്യോതിശാസ്ത്രത്തിന്റെയും ഗണിതത്തിന്റെയും ഒരു പുതിയ വീക്ഷണം അവതരിപ്പിച്ചു, അതേസമയം കോപ്പർനിക്കസ് ഭൂമിയല്ല, സൗരയൂഥത്തിന്റെ കേന്ദ്രമാണെന്ന് നിർദ്ദേശിച്ചു.പിന്നീട്, കൗണ്ടർ-റിഫോർമേഷൻ എന്നറിയപ്പെടുന്ന ഒരു പ്രസ്ഥാനത്തിൽ, പ്രൊട്ടസ്റ്റന്റ് നവീകരണത്തോടുള്ള പ്രതികരണമായി കത്തോലിക്കാ സഭ കലാകാരന്മാരെയും എഴുത്തുകാരെയും സെൻസർ ചെയ്തു. പല നവോത്ഥാന ചിന്തകരും വളരെ ധൈര്യത്തോടെ പ്രതികരിക്കാൻ ഭയപ്പെട്ടു, ഇത് സർഗ്ഗാത്മകതയെ തടഞ്ഞു.കൂടാതെ, 1545-ൽ, ട്രെന്റ് കൗൺസിൽ റോമൻ ഇൻക്വിസിഷൻ സ്ഥാപിച്ചു, കത്തോലിക്കാ സഭയെ വെല്ലുവിളിക്കുന്ന ഏതൊരു വീക്ഷണത്തെയും മരണശിക്ഷ അർഹിക്കുന്ന മതവിരുദ്ധ പ്രവർത്തനമാക്കി മാറ്റി.കത്തോലിക്ക സഭയുടെ ആക്രമണം നവോഥാന കാലഘട്ടത്തെ തളർത്തുന്നതിൽ വലിയ പങ്കാണ് വഹിച്ചത് .പിന്നീട് ഉണ്ടായ എൻലൈറ്റ്മെന്റിലൂടെയാണ് മനുഷ്യ സമൂഹം വെളിച്ചം കണ്ടത് ..
ഷാരോൺ വധക്കേസ് പ്രതി ഗ്രീഷ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചു. രാവിലെ നെടുമങ്ങാട് പൊലീസ് സ്‌റ്റേഷനിൽ വച്ചായിരുന്നു ആത്മഹത്യാ ശ്രമം. ശുചിമുറിയിൽ സൂക്ഷിച്ചിരുന്ന അണുനാശിനി കുടിക്കുകയായിരുന്നുവെന്നാണ് വിവരം. ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് പ്രതിയെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.ഇന്നലെ അർദ്ധരാത്രി ഒന്നേകാലോടെയാണ് യുവതിയെ നെടുമങ്ങാട് പൊലീസ് സ്റ്റേഷനിലെത്തിച്ചത്. ഛർദിച്ചതിനെ തുടർന്നാണ് മെഡിക്കൽ കോളേജിലേക്ക് മാറ്റിയത്. യുവതിയുടെ ആരോഗ്യനില സംബന്ധിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
കേസിൽ യുവതിയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. ഗ്രീഷ്മയുടെ മാതാപിതാക്കളെയും അമ്മാവനെയും ബന്ധുവായ യുവതിയേയും പൊലീസ് ചോദ്യം ചെയ്യുന്നുണ്ട്. കൊലപാതകത്തിന് യുവതിയെ ആരെങ്കിലും സഹായിച്ചിരുന്നോ എന്നാണ് അന്വേഷണ സംഘം പരിശോധിക്കുന്നത്. വിവാഹത്തിന് മുമ്പ് ഷാരോണിനെ ഒഴിവാക്കാനായിരുന്നു കൊലപാതകമെന്ന് ഗ്രീഷ്മ മൊഴി നൽകിയിരുന്നു.
നടിമാരായ പാര്‍വതി തിരുവോത്ത്, നിത്യ മേനോന്‍, സയനോര ഫിലിപ് തുടങ്ങിയവർ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ച പ്രെഗ്നന്‍സി പോസിറ്റീവ് ചിത്രം ചര്‍ച്ചയായിരുന്നു. പിന്നീട് അത് പുതിയ സിനിമയുടെ പ്രൊമോഷന്റെ ഭാഗമാണെന്ന് വ്യക്തമായി. അഞ്ജലി മേനോന്‍ സംവിധാനം ചെയ്യുന്ന ‘വണ്ടര്‍ വുമണ്‍’ എന്ന ചിത്രം പറയുന്നത് ആറ് ഗര്‍ഭണികളുടെ കഥയാണ്. സിനിമയില്‍ പുരുഷ താരങ്ങള്‍ ഇല്ലെന്നാണ് റിപ്പോര്‍ട്ട്.
പാര്‍വതി തിരുവോത്ത്, നിത്യ മേനോന്‍, സയനോര ഫിലിപ് എന്നിവരാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പിന്നണി ഗായിക സയനോര ഫിലിപ്പ് ആദ്യമായി അഭിനയിക്കുന്ന ചിത്രം കൂടിയാണ് ‘വണ്ടര്‍ വുമണ്‍’. സ്ത്രീ കേന്ദ്രീകൃതമായ ചിത്രം പഴയ കാലത്തെ പ്രസവ രീതികളും ശുശ്രൂഷയും പുതിയ തലമുറയിലെത്തിയപ്പോഴുണ്ടായ മാറ്റങ്ങളും കാഴ്ചപ്പാടുകളുമാണ് പ്രമേയമാക്കുന്നത്.
സിങ്ക് സൗണ്ടില്‍ ചിത്രീകരിച്ച ചിത്രത്തില്‍ മലയാളം, ഇംഗ്ലീഷ്, മറാത്തി, തമിഴ് ഭാഷകളില്‍ സംസാരിക്കുന്ന കഥാപാത്രങ്ങളുണ്ട്. 15 ദിവസങ്ങള്‍കൊണ്ടാണ് ചിത്രീകരണം പൂര്‍ത്തിയായത്. സോണി ലിവിന് വേണ്ടി ഒരുങ്ങുന്ന ചിത്രം അഞ്ജലി മേനോന്റെ ലിറ്റില്‍ ഫിലിംസും ബോംബൈ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന കമ്പനിയും ചേര്‍ന്നാണ് നിര്‍മിക്കുന്നത്. ചിത്രം ഉടന്‍ തന്നെ സോണി ലിവില്‍ സ്ട്രീം ചെയ്യും. മനീഷ് മാധവന്‍ ആണ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്.
ഷാരോണ്‍ ആശുപത്രിയിലായിരുന്നപ്പോഴും മരിച്ചതിന് ശേഷവും പെണ്‍സുഹൃത്ത് ഗ്രീഷ്മ പറഞ്ഞത് പ്രധാനമായും ഒമ്പത് നുണകള്‍. ഈ നുണകളെല്ലാം പൊലീസിന്റെ എട്ടുമണിക്കൂര്‍ ചോദ്യം ചെയ്യലില്‍ തകര്‍ന്നുവീഴുകയാണുണ്ടായത്.
ആ ഒമ്പത് നുണകള്‍
1. ഗ്രീഷ്മ നല്‍കിയ കഷായം കുടിച്ചതിന് ശേഷം പച്ചനിറത്തിലാണ് ഛര്‍ദ്ദിച്ചതെന്ന് ഷാരോണ്‍ പറഞ്ഞപ്പോള്‍ കഷായത്തിന്റെ നിറം അങ്ങനെയായത് കൊണ്ടാകാം എന്നാണ് ഗ്രീഷ്മ പറഞ്ഞത്.
2. ഛര്‍ദ്ദിച്ചതിന്റെ കാരണം ജ്യൂസ് പഴകിയതിനാല്‍ ആയിരിക്കാം എന്നാണ് ഗ്രീഷ്മ പറഞ്ഞത്.
3. അമ്മയെ കൊണ്ടുവന്ന ഓട്ടോ ഡ്രൈവര്‍ക്കും ജ്യൂസ് നല്‍കിയപ്പോള്‍ അയാളും ഛര്‍ദ്ദിച്ചെന്ന് ഗ്രീഷ്മ പറഞ്ഞു. എന്നാല്‍ ഓട്ടോ ഡ്രൈവറായ കാരണക്കോണം സ്വദേശി പ്രദീപ് അങ്ങനെയൊരു സംഭവമുണ്ടായിട്ടില്ലെന്ന് സത്യം പറഞ്ഞു.
4. ഏതെങ്കിലും തരത്തില്‍ വീട്ടുകാര്‍ ഉപദ്രവിക്കുമോയെന്ന ചോദ്യമുയര്‍ന്നപ്പോള്‍ ഷാരോണിനോട് തന്നെ ഗ്രീഷ്മ പറഞ്ഞത്. ഷാരോണിനുമായുള്ള ബന്ധം വിട്ടെന്നാണ് കരുതുന്നതെന്നും അത് കൊണ്ട് വീട്ടുകാര്‍ ഒന്നും ചെയ്യില്ല, അങ്ങനെ പേടിക്കേണ്ട കാര്യമില്ല എന്നുമാണ്.
5. ജ്യൂസും കഷായവും ഏതാണെന്ന് ചോദിക്കുമ്പോള്‍ ഗ്രീഷ്മ ഉത്തരം നല്‍കുന്നില്ല. ആയുര്‍വേദ ഡോക്ടര്‍ കൂടിയായ ഷാരോണിന്റെ സഹോദരന്‍ കഷായത്തെ കുറിച്ച് ചോദിച്ചപ്പോഴും ഗ്രീഷ്മ ഒഴിഞ്ഞുമാറാനാണ് ശ്രമിച്ചത്.
6. ഏത് കഷായമാണ് ഷാരോണിന് നല്‍കിയതെന്ന ചോദ്യത്തിന് വ്യക്തമായ ഒരുത്തരവും ഗ്രീഷ്മ ഒരു സമയത്തും നല്‍കിയിട്ടില്ല. കഷായകുപ്പിയുടെ അടപ്പില്‍ അതിന്റെ നമ്പറുണ്ടാകുമെന്ന് പറഞ്ഞപ്പോള്‍ കഷായക്കുപ്പി കഴുകി കളഞ്ഞെന്നും ആക്രിക്ക് കൊടുത്തെന്നും അമ്മ ഗ്ലാസില്‍ തനിക്ക് ഒഴിച്ചുവെച്ചതാണ് ഷാരോണിന് കൊടുത്തത് എന്നൊക്കെയായിരുന്നു ഗ്രീഷ്മയുടെ മറുപടി.
മരണത്തിന് ശേഷം ഗ്രീഷ്മ പറഞ്ഞ കള്ളങ്ങളും കേസില്‍ വഴിത്തിരിവായി
7. ഷാരോണ്‍ ആവശ്യപ്പെട്ടത് കൊണ്ടാണ് കഷായം നല്‍കിയതെന്നായിരുന്നു മരണശേഷം ഗ്രീഷ്മ പറഞ്ഞത്. ഷാരോണാണ് തന്നോട് സഹായം ചോദിച്ചതെന്നും പറഞ്ഞു.
8. ഷാരോണിനെ അപായപ്പെടുത്താന്‍ ഉള്ള എന്തെങ്കിലും ഉദ്ദ്യേശം ഉണ്ടായിരുന്നോ എന്ന മാതാപിതാക്കളുടെ ചോദ്യത്തിന് സുഹൃത്തായ റെജിന്‍ കൂടെയുണ്ടായിരുന്നില്ലേ, റെജിന്‍ കൂടെയുള്ളവര്‍ താന്‍ എന്തെങ്കിലും ചെയ്യുമോ എന്നായിരുന്നു മറുപടി.
9. പുത്തന്‍കട ആയുര്‍വേദ ആശുപത്രിയിലെ ഡോക്ടര്‍ നടുവേദനയ്ക്ക് കഷായം കുറിച്ച് നല്‍കിയെന്നും ഗ്രീഷ്മ പറഞ്ഞു. ഡോക്ടര്‍ ഇത് നിഷേധിച്ചതും കേസില്‍ പ്രധാനപ്പെട്ട ഒന്നായി മാറി.
കഷായത്തില്‍ വിഷം കലര്‍ത്തിയിട്ടുണ്ടെന്ന വിവരം ഷാരോണിനോട് പറഞ്ഞിരുന്നെന്ന് പ്രതി ഗ്രീഷ്മയുടെ മൊഴി. എന്നാല്‍ ഈ വിവരം ആരോടും പറയേണ്ട, കുടിച്ചത് താന്‍ ഛര്‍ദിച്ച് കളഞ്ഞിട്ടുണ്ട്, പ്രശ്‌നമൊന്നുമില്ല എന്നാണ് ഇതിന് ഷാരോണ്‍ നല്‍കിയ മറുപടിയെന്ന് ഗ്രീഷ്മ പറഞ്ഞതായി അന്വേഷണസംഘം അറിയിച്ചു.ഗ്രീഷ്മയുടെ മൊഴി: ”14ന് വീട്ടിലെത്തിയ ഇരുവരും സംസാരിച്ചിരുന്നു. ഇതിനിടെ ബന്ധത്തില്‍ നിന്ന് ഒഴിഞ്ഞു പോയില്ലെങ്കില്‍ താന്‍ വിഷം കുടിക്കുമെന്ന് ഗ്രീഷ്മ ഷാരോണിനെ ഭീഷണിപ്പെടുത്തി. ഇതിനെ ഷാരോണ്‍ എതിര്‍ക്കുകയും ഒന്നിച്ചു ജീവിക്കാമെന്ന് നിര്‍ബന്ധിക്കുകയും ചെയ്തു.
ഇതിനിടെ ടോയ്‌ലെറ്റിലേക്ക് ഷാരോണ്‍ പോയപ്പോള്‍ ഗ്രീഷ്മ കഷായത്തില്‍ വിഷം കലര്‍ത്തുകയായിരുന്നു. ഇത് ഷാരോണ്‍ കുടിക്കുകയും ഛര്‍ദ്ദിക്കുകയും ചെയ്തു. അപ്പോഴാണ് കയപ്പ് മാറാന്‍ ജ്യൂസ് കുടിക്കാന്‍ ഗ്രീഷ്മ നിര്‍ബന്ധിച്ചത്. ജ്യൂസ് ഷാരോണ്‍ കുടിച്ചു. തുടര്‍ന്നാണ് കഷായത്തില്‍ കീടനാശിനി കലര്‍ത്തിയെന്ന വിവരം ഗ്രീഷ്മ ഷാരോണിനോട് പറഞ്ഞത്. പ്രശ്‌നമില്ല, അത് ഛര്‍ദിച്ച് കളഞ്ഞു, ആരോടും പറയേണ്ടെന്ന് ഷാരോണ്‍ പറഞ്ഞു.”
അതേസമയം, ഗ്രീഷ്മയുടെ ഈ മൊഴിയില്‍ അന്വേഷണസംഘത്തിനും വ്യക്തത കുറവുണ്ട്. മൊഴി ഷാരോണിന്റെ കുടുംബവും നിഷേധിച്ചു. ഈ മൊഴി അടിസ്ഥാനരഹിതമാണ്. പൊലീസിനോട് നുണ പറഞ്ഞതാകുമെന്നാണ് ഷാരോണിന്റെ സഹോദരന്‍ പറഞ്ഞത്. വീട്ടിലെത്തി സുഖമില്ലെന്ന് പറയുമ്പോള്‍ ഗ്രീഷ്മ പറഞ്ഞത് ഓട്ടോക്കാരന്റെയും മറ്റ് കാര്യങ്ങളാണെന്നും സഹോദരന്‍ ചൂണ്ടിക്കാണിച്ചു.
ഷാരോണിനെ കൊന്നതാണെന്ന് ഗ്രീഷ്മ ഇന്ന് പൊലീസിന് മുന്‍പില്‍ കുറ്റസമ്മതം നടത്തുകയായിരുന്നു. എട്ട് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് ഗ്രീഷ്മയുടെ കുറ്റസമ്മതം. വിഷം കലര്‍ത്തുന്നത് സംബന്ധിച്ച് ഗൂഗിളില്‍ ഗ്രീഷ്മ പരതിയെന്നും പൊലീസ് കണ്ടെത്തി. മറ്റൊരു വിവാഹം ഉറപ്പിച്ചപ്പോള്‍ ഷാരോണിനെ ഒഴിവാക്കാന്‍ വേണ്ടിയാണ് കൊലപാതകം നടത്തിയതെന്നും കഷായത്തില്‍ വിഷം കലര്‍ത്തി നല്‍കുകയായിരുന്നുവെന്നുമാണ് ഗ്രീഷ്മയുടെ കുറ്റസമ്മതം.
സംഭവത്തില്‍ ഗ്രീഷ്മയുടെ മാതാപിതാക്കളെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. ഗ്രീഷ്മയുടെ മാതാപിതാക്കള്‍ക്കും കൊലപാതകത്തില്‍ പങ്കുണ്ടെന്നാണ് ഷാരോണിന്റെ കുടുംബത്തിന്റെ ആരോപണം.
കൊല്ലണമെന്ന ഉദേശത്തോടെയാണ് ഷാരോണ്‍ രാജിനെ പ്രതി ഗ്രീഷ്മ വീട്ടിലേക്ക് വിളിച്ചുവരുത്തിയതെന്ന് എഡിജിപി എംആര്‍ അജിത് കുമാര്‍. കഷായത്തില്‍ കീടനാശിനി ചേര്‍ത്താണ് ഷാരോണിനെ ഗ്രീഷ്മ കൊന്നത്. ഷാരോണിനെ ഒഴിവാക്കാനുള്ള ശ്രമത്തിലായിരുന്നു ഗ്രീഷ്മയെന്നും എഡിജിപി മാധ്യമങ്ങളോട് പറഞ്ഞു.
വീടിലുണ്ടായിരുന്ന കീടനാശിനി കഷായത്തില്‍ ചേര്‍ത്താണ് ഷാരോണിനെ കുടിപ്പിച്ചത്. തുടര്‍ന്ന് വീടിനുള്ളില്‍ വച്ച് ഛര്‍ദ്ദിച്ചപ്പോള്‍ സുഹൃത്തിനൊപ്പം ഇറങ്ങി പോവുകയായിരുന്നെന്നാണ് ഗ്രീഷ്മയുടെ മൊഴിയെന്ന് എഡിജിപി വ്യക്തമാക്കി. ഇരുവരും തമ്മില്‍ പ്രണയബന്ധമുണ്ടായിരുന്നു. ഫെബ്രുവരിയില്‍ ഗ്രീഷ്മയുടെ വിവാഹം നിശ്ചയിച്ചു. ഇതോടെ ഷാരോണിനെ ഒഴിവാക്കാന്‍ ഗ്രീഷ്മ തീരുമാനിച്ചു.
എന്നാല്‍ ഷാരോണ്‍ നിരന്തരം വിളിച്ച് വീണ്ടും ബന്ധം തുടരണമെന്ന് നിര്‍ബന്ധിച്ചു. ഇതോടെയാണ് ഷാരോണിനെ ഒഴിവാക്കാന്‍ ഗ്രീഷ്മ തീരുമാനിച്ചതെന്ന് എഡിജിപി പറഞ്ഞു.പ്രാഥമിക അന്വേഷണത്തില്‍ ഗ്രീഷ്മയുടെ മാതാപിതാക്കള്‍ക്ക് സംഭവത്തില്‍ പങ്കില്ലെന്നാണ് വിലയിരുത്തല്‍. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്നും മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോയെന്ന് അന്വേഷിക്കുമെന്നും എഡിജിപി അറിയിച്ചു.
ഷാരോൺ രാജിന്റെ കൊലപാതകത്തിൽ വനിതാ സുഹൃത്ത് കുറ്റം സമ്മതിച്ചു. കഷായത്തിൽ വിഷം ചേർത്ത് നൽകിയതായാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. ഇന്നലെ അന്വേഷണം ഏറ്റെടുത്ത ജില്ലാ ക്രൈം ബ്രാഞ്ച് പെൺകുട്ടിയെ ചോദ്യം ചെയ്തുവരികയാണ് ,ചോദ്യംചെയ്യൽ എട്ടുമണിക്കൂറോളം പിന്നിട്ടു.
ഞായറാഴ്ച രാവിലെ പത്തുമണിയോടെയാണ് ഷാരോണിന്റെ പെണ്‍സുഹൃത്തും കുടുംബവും എസ്.പി. ഓഫീസില്‍ ഹാജരായത്. മാതാപിതാക്കളും മറ്റൊരു ബന്ധുവും പെണ്‍കുട്ടിക്കൊപ്പം ചോദ്യംചെയ്യലിന് എത്തിയിരുന്നു. തുടര്‍ന്ന് ഡിവൈ.എസ്.പി. ജോണ്‍സണ്‍, എ.എസ്.പി. സുല്‍ഫിക്കര്‍ എന്നിവരുടെ നേതൃത്വത്തില്‍ ഇവരെ ചോദ്യംചെയ്യുകയായിരുന്നു.
പോലീസിന്റെ ചോദ്യംചെയ്യലില്‍ അധികസമയം ഗ്രീഷ്മയ്ക്ക് പിടിച്ചുനില്‍ക്കാനായില്ല. തുടര്‍ന്ന് ഓരോകാര്യങ്ങളും പെണ്‍കുട്ടി പോലീസ് സംഘത്തോട് തുറന്നുപറയുകയായിരുന്നു. സംഭവത്തെക്കുറിച്ചുള്ള വിശദവിവരങ്ങള്‍ പുറത്തുവിടാന്‍ പോലീസ് മാധ്യമങ്ങളെ കാണും.
ഒക്ടോബര്‍ 14-ാം തീയതി പെണ്‍സുഹൃത്തിന്റെ വീട്ടില്‍നിന്ന് കഷായവും ജ്യൂസും കുടിച്ചതിന് പിന്നാലെ ഷാരോണിന് ഛര്‍ദിയുണ്ടായെന്നും തുടര്‍ന്ന് വായിലടക്കം പൊള്ളലുണ്ടായെന്നുമായിരുന്നു കുടുംബത്തിന്റെ ആരോപണം. ചികിത്സയിലിരിക്കെ ദിവസങ്ങള്‍ക്കകം ഓരോ അവയവങ്ങളുടെയും പ്രവര്‍ത്തനം നിലയ്ക്കുകയും ഒക്ടോബര്‍ 25-ന് മരണം സംഭവിക്കുകയുമായിരുന്നു. ഗ്രീഷ്മ ആസൂത്രിതമായി പാനീയത്തില്‍ തുരിശ് കലർത്തി കൊടുത്തതായുള്ള വിവരങ്ങളാണ് പുറത്ത് വന്നിരിക്കുന്നത് .
ഷാരോണിനെ കൊലപ്പെടുത്തിയത് ഗ്രീഷ്മയുടെ വീട്ടുകാരുടെ അന്ധവിശ്വാസം കാരണമാണെന്ന് ബന്ധുക്കൾ. രണ്ടാമതൊരു വിവാഹം കഴിച്ച് സുഖജീവിതം നയിക്കാൻ വേണ്ടിയാണ് മകനെ വിഷം കൊടുത്ത് കൊലപ്പെടുത്തിയത്. പെൺകുട്ടിയെ കണ്ട് വീട്ടിലെത്തിയ ദിവസങ്ങളിലെല്ലാം ഷാരോണിന് ഛർദ്ദിയും അസുഖവും ഉണ്ടാകാറുണ്ടെന്നും ഷാരോണിന്റെ പിതാവ് മാധ്യമങ്ങളോട് പറഞ്ഞു.
ഇതിന് മുമ്പ് ഒരുപാട് പ്രാവശ്യം ഷാരോണിന് ഗ്രീഷ്മ ജ്യൂസ് കൊടുത്തിട്ടുണ്ട്. ഒരു വാക്ക് മകൻ പറഞ്ഞിരുന്നെങ്കിൽ, അവൻ പറഞ്ഞില്ല. ഇടയ്ക്കൊക്കെ ഓക്കാനം വരുമെന്ന് അവൻ പറയുമായിരുന്നു. അവസാനമായി ഗ്രീഷ്മയെ കാണാന്‍ പോയത് വർക്ക് ബുക്ക് വാങ്ങാൻ വേണ്ടിയായിരുന്നു. ഉടൻ വരുമെന്ന് പറഞ്ഞായിരുന്നു പോയത്. പോകണ്ടെന്ന് പറഞ്ഞതാണ്, ഷാരോണിന്‍റെ പിതാവ് വ്യക്തമാക്കി.
പെൺകുട്ടിയുടെ ഫോട്ടോകൾ ഷാരോണിന്റെ കൈയിൽ ഉണ്ടായിരുന്നു. അത് തിരികെ വാങ്ങാൻ വേണ്ടിയാണ് വിവാഹ നിശ്ചയം കഴിഞ്ഞ ശേഷം വീണ്ടും ചാറ്റ് ചെയ്ത് ഷാരോണിനെ വിളിച്ചു വരുത്തിയത്. ഗ്രീഷ്മയ്ക്ക് ജാതകദോഷം ഉണ്ട് എന്ന കാര്യം ഷാരോൺ തന്നെയാണ് വീട്ടിൽ പറഞ്ഞത്. ഒക്ടോബറിന് മുമ്പ് വിവാഹം കഴിഞ്ഞാൽ ആദ്യത്തെ ഭർത്താവ് മരിച്ചുപോകുമെന്നായിരുന്നു ഷാരോൺ പറഞ്ഞത്. അതുകൊണ്ട് അത് കഴിഞ്ഞ് വിവാഹം ചെയ്യാമെന്നായിരുന്നു തീരുമാനിച്ചിരുന്നത്. അവർ കൊന്നതാണ്, ആദ്യ ഭർത്താവ് മരിച്ചശേഷം രണ്ടാമത്തെ ഭർത്താവിനൊപ്പം ജീവിക്കാൻ വേണ്ടി എന്റെ മകനെ കൊന്നതാണ്, ഷാരോണിന്‍ പിതാവ് പറഞ്ഞു.
കാര്യങ്ങളൊക്കെ കൃത്യമായി പാറശ്ശാല പോലീസിൽ പറഞ്ഞിരുന്നെന്നും പിതാവ് വ്യക്തമാക്കി. എന്നാൽ അത് വ്യക്തമായി അന്വേഷിക്കാന്‍ പോലീസ് തയ്യാറായില്ല. അവരങ്ങനെ ചെയ്യില്ല എന്നായിരുന്നു പോലീസ് പറഞ്ഞത്. അവരെ അരമണിക്കൂർ ചോദ്യംചെയ്തപ്പോൾ അതാണ് മനസ്സിലായതെന്നുമായിരുന്നു പോലീസ് പറഞ്ഞത്. ഒരു ദിവസം കൊണ്ട് അന്വേഷിച്ച് കണ്ടെത്തേണ്ട കേസായിരുന്നു. എന്നാൽ അവർക്ക് പ്രത്യേക താത്പര്യമുള്ളതുപോലെ തോന്നി. ആ വീട്ടിൽ പോലീസ് പോയപ്പോൾ കഷായത്തിന്റെ കുപ്പി എടുത്തെങ്കിലും വരാമായിരുന്നു. എന്നാൽ അതുണ്ടായില്ല. തെളിവ് നശിപ്പിക്കാനുള്ള സമയം പോലീസ് നൽകിയെന്ന് പിതാവ് ആരോപിക്കുന്നു.
ഏത് കഷായമാണെന്ന് ഗ്രീഷ്മയോട് പലതവണ ചോദിച്ചു. എന്നാൽ പേരറിയില്ല എന്നായിരുന്നു അവൾ പറഞ്ഞത്. ജാതകദോഷം കാരണം മകനെ കൊല്ലാനാണോ തീരുമാനിച്ചത് എന്ന് ചോദിച്ചപ്പോൾ നെറ്റിയിലെ സിന്ദൂരം അഴിച്ചുകളയുമെന്നാണ് അവൾ പറഞ്ഞത്, എനിക്കത് സഹിക്കാൻ പറ്റുമോ എന്നാണ് ചോദിച്ചത്. കഷായത്തിന്റെ പേര് പറഞ്ഞില്ല. കുപ്പി അമ്മ എടുത്ത് മാറ്റി എന്നും ഗ്രീഷ്മ പറഞ്ഞതായി അദ്ദേഹം പറയുന്നു.
പാറശാലയിൽ കൊല്ലപ്പെട്ട ഷാരോൺ രാജിന് വനിതാ സുഹൃത്ത് ഗ്രീഷ്മ മുൻപും വിഷം നൽകിയിട്ടുണ്ടെന്ന് ഷാരോണിന്റെ അമ്മ. ജൂസിൽ പല തവണ ഗ്രീഷ്മ സ്ലോ പോയ്സൻ ചേർത്തു കൊടുത്തിരിന്നു. കഴിഞ്ഞ മൂന്നു മാസത്തിനിടെ പലതവണ ഷാരോണിന് ഛർദ്ദിയും മറ്റ് അസ്വസ്ഥതകളും അനുഭവപ്പെട്ടിരുന്നതായും അമ്മ മാധ്യമങ്ങളോടു പറഞ്ഞു. ആദ്യം വിവാഹം കഴിക്കുന്നയാൾ മരിച്ചുപോകുമെന്ന ഗ്രീഷ്മയുടെ അന്ധവിശ്വാസവും മകന്റെ മരണത്തിനു കാരണമായിട്ടുണ്ടെന്ന് അമ്മ പറഞ്ഞു.
ഷാരോൺ രാജിന്റെ കൊലപാതകത്തിൽ വനിതാ സുഹൃത്ത് കുറ്റം സമ്മതിച്ചു. കഷായത്തിൽ വിഷം ചേർത്ത് നൽകിയതായാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. ഇന്നലെ അന്വേഷണം ഏറ്റെടുത്ത ജില്ലാ ക്രൈം ബ്രാഞ്ച് പെൺകുട്ടിയെ ചോദ്യം ചെയ്തുവരികയാണ് ,ചോദ്യംചെയ്യൽ എട്ടുമണിക്കൂറോളം പിന്നിട്ടു. ഉടൻ തന്നെ എഡിജിപി എ .ആർ അജിത് കുമാർ മാധ്യമങ്ങളെ കാണും .
അതേസമയം കേസില്‍ കൂടുതല്‍ ദുരൂഹത സൃഷ്ടിച്ച് ഷാരോണും പെണ്‍കുട്ടിയുമായിട്ടുള്ള ശബ്ദസംഭാഷണങ്ങളും വാട്സആപ്പ് ചാറ്റുകളും പുറത്തുവന്നിട്ടുണ്ട്. കഷായം കുടിച്ചശേഷമാണ് ആരോഗ്യപ്രശ്നമുണ്ടായെന്ന് വീട്ടില്‍ പറഞ്ഞിട്ടില്ലെന്ന് ഷാരോണ്‍ പെണ്‍കുട്ടിക്കയച്ച ശബ്ദസംഭാഷണത്തില്‍ പറയുന്നു. താന്‍ തെറ്റുകാരിയല്ലെന്ന് പെണ്‍കുട്ടി ഷാരോണിന്റെ അച്ഛന് അയച്ച വാട്സ്ആപ്പ് ചാറ്റില്‍ സൂചിപ്പിക്കുന്നുമുണ്ട്.
ചികിത്സയിലായിരിക്കെ 25നാണ് ഷാരോണിന്റെ മരണം സംഭവിച്ചത്. ആരോഗ്യനില വഷളായി വെന്റിലേറ്ററിലായിരിക്കെ ഹൃദയാഘാതമുണ്ടാകുകയായിരുന്നു. ആന്തരീകാവയവങ്ങള്‍ ദ്രവിച്ച് പോയതായാണ് ഷാരോണിനെ ചികിത്സിച്ച ഡോക്ടര്‍മാര്‍ അറിയിച്ചത്.
പ്രവാസ ലോകത്ത് വിടപറയുന്നവരുടെ ഭൗതിക ശരീരം നാട്ടിലെത്തിക്കുന്നതിൽ സുപ്രധാന പങ്ക് വഹിക്കുന്ന വ്യക്തിയാണ് അഷറഫ് താമരശ്ശേരി. ഈ വിയോഗങ്ങൾ പലതും നെഞ്ചിൽ തട്ടുമ്പോൾ ആ വേദന അദ്ദേഹം ഫേസ്ബുക്കിലൂടെ പങ്കുവെയ്ക്കാറുമുണ്ട്. ഇപ്പോൾ അത്തരത്തിൽ നെഞ്ചുലഞ്ഞ ഒരു വിയോഗം പങ്കുവെയ്ക്കുകയാണ് അദ്ദേഹം.
ഇന്നലെയും ഇന്നുമായി പത്ത് പ്രവാസി സുഹൃത്തുക്കളുടെ മൃതദേഹമാണ് നടപടിക്രമങ്ങൾ പൂർത്തീകരിച്ച് നാട്ടിലേക്കയച്ചതിൽ 8 പേർ മലയാളികളാണെന്നും അതിൽ ഒരാളുടെ വിയോഗം മനസിനെ ഏറെ വേദനിപ്പിച്ചുവെന്നും അദ്ദേഹം കുറിക്കുന്നു. ഏറെ കാലമായി പ്രവാസ ലോകത്തുള്ള ഈ സഹോദരൻ അവധി നാട്ടിലേക്ക് പോകാനുള്ള ഒരുക്കത്തിലായിരുന്നു. തൻറെ പ്രിയപ്പെട്ടവർക്ക് പുത്തൻ മണമുള്ള സമ്മാനങ്ങളും മറ്റു സാധനങ്ങളുമായി പെട്ടി ഒരുക്കിക്കൂട്ടിയിരുന്നു.
ലഗേജുമെടുത്ത് താമസ സ്ഥലത്തുള്ളവരോട് യാത്ര പറഞ്ഞ് വിമാനത്താവളത്തിലേക്കുള്ള വാഹനത്തിൽ കയറാൻ തയ്യാറെടുക്കവേ പെട്ടന്ന് നെഞ്ച് വേദന അനുഭവപ്പെടുകയായിരുന്നു. അസഹ്യമായ നെഞ്ച് വേദന ഹൃദയാഘാതമായിരുന്നു. പ്രിയപ്പെട്ടവരെ ആറ്റുനോറ്റ് ഒരു നോക്ക് കാണാൻ കൊതിയോടെ പുറപ്പെട്ടിറങ്ങിയതായിരുന്നു ഈ സഹോദരനെന്ന് അഷറഫ് വേദനയോടെ കുറിക്കുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം;
ഇന്നലെയും ഇന്നുമായി പത്ത് പ്രവാസി സുഹൃത്തുക്കളുടെ മൃതദേഹമാണ് നടപടിക്രമങ്ങൾ പൂർത്തീകരിച്ച് നാട്ടിലേക്കയച്ചത്. എട്ടുപേർ മലയാളികളായിരുന്നു. ഇതിൽ ഒരു സഹോദരൻറെ ആകസ്മികമായ മരണം വല്ലാതെ വേദനിപ്പിച്ചു. ഏറെ കാലമായി പ്രവാസ ലോകത്തുള്ള ഈ സഹോദരൻ അവധി നാട്ടിലേക്ക് പോകാനുള്ള ഒരുക്കത്തിലായിരുന്നു. തൻറെ പ്രിയപ്പെട്ടവർക്ക് പുത്തൻ മണമുള്ള സമ്മാനങ്ങളും മറ്റു സാധനങ്ങളുമായി പെട്ടി ഒരുക്കിക്കൂട്ടിയിരുന്നു. ലഗേജുമെടുത്ത് താമസ സ്ഥലത്തുള്ളവരോട് യാത്ര പറഞ്ഞ് വിമാനത്താവളത്തിലേക്കുള്ള വാഹനത്തിൽ കയറാൻ തയ്യാറെടുക്കവേ പെട്ടന്ന് നെഞ്ച് വേദന അനുഭവപ്പെടുകയായിരുന്നു. അസഹ്യമായ നെഞ്ച് വേദന ഹൃദയാഘാതമായിരുന്നു. പ്രിയപ്പെട്ടവരെ ആറ്റുനോറ്റ് ഒരു നോക്ക് കാണാൻ കൊതിയോടെ പുറപ്പെട്ടിറങ്ങിയതായിരുന്നു ഈ സഹോദരൻ. എത്രയെത്ര സ്വപ്നങ്ങളുമായാണ് ഓരോ പ്രവാസിയും തൻറെ പ്രിയപ്പെട്ട നാട്ടിലേക്ക് യാത്രക്ക് ഒരുങ്ങുന്നത്. പ്രതീക്ഷകളോടെ കാത്തിരിക്കുന്ന കുടുംബം, കുഞ്ഞുമക്കൾ, ഇന്നലെ വരെ ചിരിച്ചു കളിച്ച കൂട്ടുകാർ…. സന്തോഷത്തിൻറെ പുഞ്ചിരികൾ വാടി ദുഖത്തിൻറെ കണ്ണുനീരുകൾ പൊടിയുന്ന നിമിഷങ്ങൾ… എന്ത് ചെയ്യാം വിധി തീരുമാനിക്കുന്നത് നമ്മളല്ലല്ലോ….ഇത്തരം അവസ്ഥകളെ തൊട്ട് ദൈവം നമ്മെ ഏവരെയും കാത്ത് രക്ഷിക്കുമാറാകട്ടെ. നമ്മളിൽ നിന്നും വിടപറഞ്ഞു പോയ പ്രിയ സഹോദരങ്ങളുടെ ബന്ധുക്കൾക്കും പ്രിയപ്പെട്ടവർക്കും ക്ഷമയും സഹനവും നൽകി അനുഗ്രഹിക്കുമാറാകട്ടെ…….
Ashraf thamarassery
സ്വകാര്യ ഹോട്ടലിലെ ഹൗസ് കീപ്പിങ് ജീവനക്കാരിയായ യുവതി തൂങ്ങിമരിച്ചു. സിക്കിം സ്വദേശിനിയായ 24 കാരി വേദൻഷിയാണ് കോവളം ബീച്ച് റോഡിലെ വാടക വീട്ടിൽ ജീവനൊടുക്കിയത്. ശനിയാഴ്ച രാവിലെ ആറോടെ ഒപ്പം താമസിക്കുന്ന യുവതിയാണ് സമീപത്തെ കുടുംബത്തെ വിവരമറിയിച്ചത്.
മുറിയിൽ കാണാതായതോടെ സമീപത്തുള്ളവരും പാഞ്ഞെത്തി അന്വേഷിച്ചു. പിന്നാലെയാണ് അടുക്കളയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. തറയിൽ ഇരിക്കുന്ന നിലയിലായിരുന്നു വേൻഷിയുടെ മൃതദേഹം കിടന്നിരുന്നത്. ശേഷം, കോവളം എസ്.ഐ. എസ്.അനീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമെത്തി വീടും പരിസരവും പരിശോധിച്ചു.
ഫൊറൻസിക് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. തൂങ്ങിമരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. യുവതിയുടെ സിക്കിമിലുള്ള ബന്ധുക്കൾ ഞായറാഴ്ച കോവളത്തെത്തും. മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്കു മാറ്റി. സംഭവത്തിൽ കോവളം പോലീസ് കേസെടുത്തു.