Latest News

മലയാളികളുടെ സ്വകാര്യ അഹങ്കാരം ആണ് നടൻ നെടുമുടിവേണു. വ്യത്യസ്ത കഥാപാത്രങ്ങൾ കൊണ്ട് സിനിമ പ്രേമികളെ കൈയിലെടുത്ത നെടുമുടി വേണുവിന്റെ ആരോഗ്യനിലയെ കുറിച്ചുള്ള വാർത്തകൾ ആണ് കഴിഞ്ഞദിവസം മുതൽ സോഷ്യൽ മീഡിയയിൽ. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമല്ല എന്ന് അറിഞ്ഞപ്പോൾ മുതൽ പ്രാർത്ഥനയിലാണ് ആരാധകരും സുഹൃത്തുക്കളും വേണ്ടപെട്ടവർ എല്ലാം തന്നെ. അദ്ദേഹം പൂർണ്ണ ആരോഗ്യവാനായി തിരികെ എത്താൻ ആണ് ഏവരും ആശംസിക്കുന്നതും. അദ്ദേഹത്തിന്റെ പരമ്പര ജ്വാലയായി സംവിധായകൻ വയലാർ മാധവൻ കുട്ടി ഉൾപ്പെടെയുള്ള ആളുകൾ സോഷ്യൽ മീഡിയ കുറിപ്പുകൾ പങ്കിട്ടെത്തിയിട്ടുണ്ട്.

ദേഹാസ്വാസ്ഥ്യത്തെ തുടർന്നാണ് നെടുമുടി വേണുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് എന്നാണ് റിപ്പോർട്ട്. ഞായർ രാവിലെയാണ്‌ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അദ്ദേഹം തീവ്രപരിചരണ വിഭാഗത്തിലാണെന്ന് ന്യൂസ് 18 റിപ്പോർട്ട് ചെയ്യുന്നു. നേരത്തേ കോവിഡ്‌ ബാധിച്ചിരുന്നു.

അദ്ദേഹം ഒന്നിലധികം ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നു എന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. വേണുച്ചേട്ടൻ എത്രയും വേഗം അസുഖം മാറി പൂർണാരോഗ്യവനായി തിരികെയെത്താൻ പ്രാർഥിക്കുന്നു. ഇപ്പോൾ കിംസ് ആശുപത്രിയിലാണ് ഈ നടന കലാചാര്യൻ എന്നാണ് വയലാർ മാധവൻ കുട്ടി സോഷ്യൽ മീഡിയയിൽ കുറിച്ചത്.

മലയാള സിനിമയിലെ ഏറ്റവും പ്രതിഭാധനരായ അഭിനേതാക്കളിൽ ഒരാളാണ്‌ നെടുമുടി വേണു എന്ന പേരിൽ അറിയപ്പെടുന്ന കെ. വേണുഗോപാൽ. ഏറ്റവും മികച്ച നടന്മാരിൽ ഒരാളായ അദ്ദേഹം മലയാളത്തിലും തമിഴിലുമായി 500 ലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. തിരക്കഥാ രചനയിലും ഏർപ്പെട്ടിട്ടുള്ള അദ്ദേഹം സിനിമ സംവിധാനവും ചെയ്തിട്ടുണ്ട്

അഭിനയത്തിനു പുറമെ ഏതാനും സിനിമകൾക്കു വേണ്ടി കഥയും എഴുതിയിട്ടുമുണ്ട്. 1978ൽ അരവിന്ദൻ സംവിധാനം ചെയ്ത തമ്പ് എന്ന ചിത്രത്തിലൂടെ ആയിരുന്നു അരങ്ങേറ്റം. ഭരതന്റെ ആരവം എന്ന ചിത്രത്തിലെ വേഷം ശ്രദ്ധേയമായി. പത്മരാജന്റെ ഒരിടത്തൊരു ഫയൽവാൻ എന്ന ചിത്രം കാരണവർ വേഷങ്ങളിലേക്കുള്ള ചുവടു മാറ്റത്തിനു നിമിത്തമായി.

അദ്ദേഹം ഏറ്റവും അടുത്തായി അഭിനയിച്ചത് ‘ആണും പെണ്ണും’ എന്ന സിനിമയിലാണ് . ഡോ: ബിജു സംവിധാനം ചെയ്യുന്ന ‘ഓറഞ്ച് മരങ്ങളുടെ വീട്’ എന്ന സിനിമയിലും പ്രധാനവേഷം ചെയ്തിട്ടുണ്ട്. കമൽ ഹാസന്റെ ‘ഇന്ത്യൻ 2’ ലും അദ്ദേഹം എത്തും എന്നുള്ള റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. തിയേറ്റർ റിലീസ് പ്രതീക്ഷിക്കുന്ന ‘മരയ്ക്കാർ: അറബിക്കടലിന്റെ സിംഹം’ സിനിമയിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.

അഭിനയ വൈദഗ്ദ്ധ്യവും സംഭാഷണ അവതരണത്തിലെ വ്യത്യസ്തതയും ആണ് നെടുമുടിയുടെ കഥാപാത്രങ്ങൾക്ക് കരുത്തേകിയത്. ടെലിവിഷൻ പരമ്പരകളിലും നെടുമുടി സജീവമാണ്. പാച്ചി എന്ന അപരനാമത്തിൽ ചലച്ചിത്രങ്ങൾക്ക് തിരക്കഥകളും നെടുമുടി വേണു രചിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ മടങ്ങിവരവിനുള്ള കാത്തിരിപ്പിലാണ് ഇപ്പോൾ സിനിമ ലോകം.

കെ എസ് ആർ ടി സിയുടെ കോഴിക്കോടുള്ള കെട്ടിടം ഒരു മാസത്തിനകം ഒഴിപ്പിക്കാൻ ഗതാഗത മന്ത്രിയുടെ ഉത്തരവ്. കെട്ടിടത്തിന് ബലക്ഷയമുണ്ടെന്ന് ചെന്നൈ ഐ ഐ ടി റിപ്പോർട്ട് നൽകിയിരുന്നു. ഇതിനെതുടർന്നാണ് ഗതാഗതമന്ത്രിയുടെ നടപടി. കെട്ടിട നിർമാണത്തിലെ അപാകത അന്വേഷിക്കുന്ന വിജിലൻസ് സംഘത്തോട് ഐ ഐ ടി റിപ്പോർട്ട് കൂടി പരിഗണിക്കാനും മന്ത്രി നിർദ്ദേശം നൽകി.

ഐ ഐ ടി സ്ട്രക്ചറൽ എഞ്ചിനിയറിംഗ് വിദഗ്‌ദ്ധൻ അളകപ്പ സുന്ദരത്തിന്‍റെ നേതൃത്വത്തിൽ നടത്തിയ പഠനത്തിൽ കെട്ടിടത്തിന് ബലക്ഷയമുണ്ടെന്ന് കണ്ടെത്തിയിരുന്നു. കെട്ടിടം ഉടൻ ബലപ്പെടുത്തണമെന്ന സംഘത്തിന്റെ ശുപാർശയെ തുടർന്നാണ് ഗതാഗത മന്ത്രി വിഷയത്തിൽ അടിയന്തര ഇടപെടൽ നടത്തിയത്. കെട്ടിടം ഒഴിപ്പിച്ചതിനു ശേഷം നിർമാണ പ്രവൃത്തികൾക്കായി പുതിയ ടെണ്ടർ വിളിക്കും. 75 കോടി രൂപ ചെലവിട്ടാണ് കെട്ടിടം നിർമിച്ചത്. ബലപ്പെടുത്താൻ 30 കോടി രൂപയുടെ ചിലവ് പ്രതീക്ഷിക്കുന്നുണ്ട്.

2015ലാണ് ഒൻപത് നിലകളിലായി വ്യാപാര സമുച്ചയവും കെ എസ് ആർ ടി സി സ്റ്റാൻഡും ഉൾപ്പെടുന്ന കെട്ടിടത്തിന്‍റെ നിർമാണം പൂർത്തിയായത്. വർഷങ്ങൾ നീണ്ട അനിശ്ചിതത്വത്തിനു ശേഷമാണ് കെട്ടിടം പ്രവർത്തന സജ്ജമായത്. നിർമാണം പൂർത്തിയാക്കിയിട്ടും നിരവധി വർഷങ്ങൾ കഴിഞ്ഞിട്ടാണ് കെ എസ് ആർ ടി സി കെട്ടിടം പൂർണ തോതിൽ ഉപയോഗിച്ച് തുടങ്ങിയത്.

ബസ് സ്റ്റാൻഡ് ഇവിടെ നിന്നും മാറ്റുന്നതിനും കെ എസ് ആ‌ർ ടി സിക്കു മുന്നിൽ നിരവധി പ്രായോഗിക ബുദ്ധിമുട്ടുകൾ ഉണ്ട്. പാവങ്ങാട് ഡിപ്പോയിലേക്ക് തത്ക്കാലം സ്റ്റാൻഡ് മാറ്റാം എന്ന നി‌‌ർദേശമുണ്ടെങ്കിലും എട്ട് കിലോമീറ്റർ അകലെയുള്ള ഡിപ്പോയിലേക്ക് സർവീസുകൾ മാറ്റുന്നത് കോർപ്പറേഷന് അധിക ചിലവ് വരുത്തിവയ്ക്കും. നഗരത്തിനുള്ളിൽ തന്നെ സ്ഥലം കണ്ടെത്തി സ്റ്റാൻഡ് മാറ്റാനാണ് ശ്രമമെങ്കിലും ഇത് അത്ര എളുപ്പമല്ല.

ഈസ്റ്റ് ലണ്ടനിലെ ഫോറസ്റ്റ് ഗേറ്റ് ബാർബർ ഷോപ്പിൽ വെള്ളിയാഴ്ചയുണ്ടായ വെടിവയ്പിൽ മലയാളി യുവാവ് ഉൾപ്പെടെ മൂന്നു പേർക്കു പരുക്കേറ്റു. പരുക്കേറ്റവരിൽ മലയാളി യുവാവിന്റെ നില ഗുരുതരമാണെന്ന് റിപ്പോർട്ട്. വെടിവച്ചതിനു പിന്നാലെ അക്രമികൾ മലയാളി യുവാവിനെ കഠാരകൊണ്ടും കുത്തിപ്പരുക്കേൽപിച്ചാണ് മടങ്ങിയതെന്നാണ് റിപ്പോർട്ട്.

അക്രമത്തിനിരയായ മൂന്നുപേരും സെൻട്രൽ ലണ്ടനിലെ റോയൽ ലണ്ടൻ ആശുപത്രിയിൽ ചികിൽസയിലാണ്. 22 കാരനായ മലയാളി യുവാവിന്റെയും 19ഉം 17ഉം വയസുള്ള മറ്റു രണ്ടുപേരുടെയും പേരും മറ്റു വിവരങ്ങളും അറിയാമെങ്കിലും പൊലീസ് പരസ്യപ്പെടുത്തിയിട്ടില്ല. ഈസ്റ്റ് ലണ്ടനിലെ ന്യൂഹാമിലും പരിസര പ്രദേശങ്ങളിലുമുള്ളവർക്ക് സുപരിചിതരാണ് അക്രമത്തിനിരയായ യുവാവും കുടുംബവും. മലയാളി കുടുംബത്തിനുണ്ടായ ഈ ദുഃഖകരമായ സംഭവത്തിന്റെ ഞെട്ടലിലാണ് ന്യൂഹാമിലെ മലയാളി സമൂഹം.

യൂണിവേഴ്സിറ്റി വിദ്യാർഥിയാണ് അജ്ഞാതരുടെ അക്രമത്തിന് ഇരയായ മലയാളി. ഏഴുമണിയോടെ ബാർബർഷോപ്പിലേക്ക് ഇരച്ചുകയറിയ അക്രമികൾ മുടിവെട്ടാനായി എത്തിയ യുവാവിനും മറ്റു രണ്ടുപേർക്കുമെതിരെ വെടിവയ്ക്കുകയായിരുന്നു എന്നാണു വിവരം. ഇതോടൊപ്പം അക്രമികൾ കഠാരകൊണ്ടും ആക്രമണം നടത്തിയെന്നാണു പൊലീസിനെ ഉദ്ധരിച്ച് ഇംഗ്ലീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

ഫോറസ്റ്റ് ഗേറ്റിലെ എ-114 അപ്റ്റൺ ലെയ്നിലുള്ള ഈമ്രാൻസ് ഹെയർ ഡ്രസേഴ്സിലാണ് വെള്ളിയാഴ്ച വൈകിട്ട് ഏഴുമണിയോടെ അക്രമമുണ്ടായത്. സംഭവം ഭീകരാക്രമണമല്ലെന്നു മെട്രോപൊളിറ്റൻ പൊലീസ് സ്ഥിരീകരിച്ചു. പ്രതികൾക്കായി തിരച്ചിൽ ഊർജിതമാക്കിയ പൊലീസ് ശനിയാഴ്ച വൈകിട്ടുവരെ ന്യൂഹാമിൽ വാഹനങ്ങൾ അരിച്ചു പെറുക്കി.

ദൃക്സാക്ഷികളോ പ്രതികളെക്കുറിച്ച് എന്തെങ്കിലും സൂചന ലഭിക്കുന്നവരോ ഉടൻ സി.എ.ഡി-6941/ സെപ്റ്റംബർ 08 എന്ന റഫറൻസിൽ 101ലോ 0800555111 എന്ന നമ്പരിലോ ബന്ധപ്പെട്ട് വിവരങ്ങൾ നൽകണമെന്നും പോലീസ് അഭ്യർഥിച്ചു.

മലയാള സിനിമയില്‍ മികച്ച നടന്മാരായ തിലകനും മമ്മൂട്ടിയും തമ്മില്‍ വഴക്കുണ്ടാക്കുന്നത് കണ്ടിട്ടുണ്ടെന്ന് ഡബിങ് ആര്‍ട്ടിസ്റ്റും തിലകന്റെ മകനുമായ ഷോബി തിലകന്‍. തച്ചിലേടത്ത് ചുണ്ടന്‍ എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ വച്ച് ഇരുവരും വഴക്കുണ്ടാക്കുന്നത് ഞാന്‍ കണ്ടിരുന്നു.

പിന്നീട് മമ്മൂട്ടിയും ഒത്തുള്ള സിനിമ വന്നപ്പോള്‍ ഒരുമിച്ച് അഭിനയിക്കാന്‍ താല്‍പ്പര്യം ഇല്ലെന്നും അഡ്വാന്‍സ് തിരികെ നല്‍കാമെന്നും അച്ഛന്‍ പറഞ്ഞു. രണ്ടുപേരും സമാന സ്വഭാവക്കാരാണ്. ഇത്തരം വഴക്കുകളെല്ലാം വെറും സൗന്ദര്യപ്പിണക്കങ്ങള്‍ മാത്രമാണെന്നും ഷോബി തിലകന്‍ ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.

തച്ചിലേടത്ത് ചുണ്ടന്‍ എന്ന സിനിമയുടെ ഷൂട്ടിംഗ് ലൊക്കേഷനില്‍ ഞാനും ഉണ്ടായിരുന്നു. അവിടെ വച്ച് ഇരുവരും വഴക്കിട്ടു. സൗന്ദര്യപ്പിണക്കം എന്ന് വേണമെങ്കില്‍ പറയാം, ഒരേ സ്വഭാവമുള്ളവരാണ് രണ്ട് പേരും. രണ്ടു പേര്‍ക്കും വഴക്കുണ്ടാക്കുന്നത് ഒരു ആത്മസംതൃപ്തിയാണ്. രണ്ട് മിനിറ്റ് വരെയെ അവരുടെ പിണക്കം ഉണ്ടാകാറുള്ളൂ. ചെറു ചിരിയോടെയാണ് ഞാന്‍ വഴക്കുകള്‍ കാണുന്നത്.

എനിക്കറിയാം അത് അത്രയെ ഉള്ളൂവെന്ന്. അച്ഛന്‍ ആശുപത്രിയിലായിരുന്നപ്പോള്‍ മമ്മൂട്ടിയും ദുല്‍ഖറും വന്നിരുന്നു. തച്ചിലേടത്ത് ചുണ്ടന് ശേഷം മമ്മൂട്ടിയും ഒത്തുള്ള സിനിമ വന്നപ്പോള്‍ സിനിമയുടെ നിര്‍മ്മാതാക്കളെ വിളിച്ച് മമ്മൂട്ടിയുടെ കൂടെ അഭിനയിക്കാന്‍ താല്‍പ്പര്യം ഇല്ലെന്നും അഡ്വാന്‍സ് തിരികെ നല്‍കാമെന്നും അച്ഛന്‍ പറഞ്ഞു. ഇതറിഞ്ഞ് മമ്മൂക്ക വിളിച്ച സംസാരിച്ചതോടെ പ്രശ്നം കഴിഞ്ഞു.’

ഷിബു മാത്യൂ.
ചിത്രങ്ങള്‍: ജോഫി ജോസ്‌
യോര്‍ക്ഷയറിലെ പ്രമുഖ മലയാളി അസ്സോസിയേഷനായ ലിമ (ലീഡ്‌സ് മലയാളി അസ്സോസിയേഷന്‍) സംഘടിപ്പിച്ച കലാവിരുന്ന് ഇന്നലെ ലീഡ്‌സിലെ ആംഗ്ലേസ് ക്ലബ്ബില്‍ വെച്ച് നടത്തപ്പെട്ടു. രാവിലെ പത്ത് മുപ്പതിന് കലാവിരുന്നിന് തുടക്കം കുറിച്ചു. ഭാരവാഹികളുടെ ആമുഖ സന്ദേശത്തോടെ ലീഡ്‌സില്‍ പുതുതായി എത്തിയ മലയാളി കുടുംബങ്ങളെ അസ്സോസിയേഷന് പരിചയപ്പെടുത്തുന്ന ചടങ്ങ് ആദ്യമേ നടന്നു. ഏകദേശം അറുപതോളം പുതിയ മലയാളി കുടുംബങ്ങളാണ് ചടങ്ങില്‍ പങ്കെടുക്കാനെത്തിയത്. തുടര്‍ന്ന് പഴയ തലമുറയും പുതിയ തലമുറയും ഉള്‍പ്പെട്ട് എല്ലാവര്‍ക്കും ആസ്വദിക്കാന്‍ തക്കവണ്ണമുള്ള ഗെയിംസ് നടന്നു. പന്ത്രണ്ട് മണിയോടെ ഔദ്യോഗീക ചടങ്ങുകള്‍ ആരംഭിച്ചു. ലിമയുടെ സെക്രട്ടറി ബെന്നി വേങ്ങച്ചേരില്‍, ട്രഷറര്‍ സിജോ ചാക്കോ, കമ്മറ്റി മെമ്പേഴ്‌സുമാരായ ഫിലിപ്പ് കടവില്‍, ബീനാ തോമസ്, മഹേഷ് മാധവന്‍, പ്രോഗ്രാം കോര്‍ഡിനേറ്റേഴ്‌സ് ജിത വിജി, റെജി ജയന്‍ എന്നിവരുടെ സാന്നിധ്യത്തില്‍ നിറഞ്ഞ സദസ്സിനു മുമ്പാകെ ലിമയുടെ പ്രസിഡന്റ് ജേക്കബ്ബ് കുയിലാടന്‍ നിലവിളക്ക് കൊളുത്തി കലാവിരുന്ന് ഔദ്യോഗീകമായി ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് ലിമയിലെ കുട്ടികള്‍ അവതരിപ്പിച്ച വര്‍ണ്ണാഭമായ നൃത്തനൃത്യങ്ങള്‍ അരങ്ങേറി. കേരളത്തിലെ ആനുകാലിക വിഷയങ്ങളെ ആസ്പദമാക്കി ദൈവത്തിന്റെ സ്വന്തം നാട് എന്ന വിഷയത്തെ ആസ്പദമാക്കി അജി ഷൈജു അവതരിപ്പിച്ച മോണോ ആക്ട് ജനശ്രദ്ധ നേടി. സോളോ സോംഗ്, പ്രസംഗം, തിരുവാതിര, മോഹിനിയാട്ടം, ക്ലാസിക്കല്‍ ഡാന്‍സ്, സെമി ക്ലാസിക്കല്‍ ഡാന്‍സ്, ബോളിവുഡ് ഡാന്‍സ്, കപ്പിള്‍ ഡാന്‍സ് തുടങ്ങി കലയുടെ എല്ലാ മേഖലകളെയും കോര്‍ത്തിണക്കിയ ഒരു കലാവിരുന്നാണ് ലീഡ്‌സില്‍ അരങ്ങേറിയത്. തുടര്‍ന്ന് കോവിഡ് കാലത്ത് നടത്തിയ മത്സരങ്ങളുടെ വിജയികള്‍ക്ക് ലീഡ്‌സിലെ പ്രമുഖ റെസ്റ്റോറന്റായ തറവാട് ലീഡ്‌സ് സ്‌പോണ്‍സര്‍ ചെയ്ത സമ്മാനങ്ങള്‍ വിജയികള്‍ക്ക് സമ്മാനിച്ചു. GCSE യിലും A ലെവലിലും ഉന്നത വിജയം നേടി വരുന്ന കുട്ടികളെ പതിവായി ലിമ ആദരിക്കുന്ന ചടങ്ങും നടന്നു.

ഉച്ചഭക്ഷണത്തിന് ശേഷം കലാപരിപാടികള്‍ തുടര്‍ന്നു. കലാവിരുന്നിന്റെ പ്രധാന ഇനമായ ലിമ കലാവേദിയുടെ ‘അമ്മയ്‌ക്കൊരു താരാട്ട്’ എന്ന നാടകം അരങ്ങേറി. മാതാപിതാക്കള്‍ മക്കളെ വളര്‍ത്തിയതുപോലെ മക്കള്‍ മാതാപിതാക്കളെ വളര്‍ത്തണം എന്ന വലിയ സന്ദേശം ആധുനിക തലമുറയ്ക്ക് കൈമാറുക എന്നതാണ് ഈ നാടകത്തിന്റെ ഇതിവൃത്തം. നിരവധി നാടകങ്ങള്‍ക്ക് സ്‌ക്രിപ്റ്റ് എഴുതിയ തോമസ്സ് മാളെക്കാരനാണ് ഈ നാടകം രചിച്ചിരിക്കുന്നത്. പ്രൊഫഷണല്‍ നാടക രംഗത്ത് പ്രവര്‍ത്തിച്ച് മുന്‍പരിചയമുള്ള ജേക്കബ് കുയിലാടന്‍ സംവിധാനം ചെയ്ത നാടകത്തിന്റെ യുകെയിലെ അരങ്ങേറ്റമാണ് ഇന്നലെ ലീഡ്‌സില്‍ നടന്നത്. ലീഡ്‌സിന് അകത്തു നിന്നും പുറത്തു നിന്നുമായി നിരവധി മലയാളികളാണ് നാടകം കാണുവാനായെത്തിയത്. മലയാള സിനിമയില്‍ നിരവധി റോളുകളില്‍ അഭിനയിച്ച സാബുഖോഷ്, പ്രൊഫഷണല്‍ നാടകത്തില്‍ അഭിനയിച്ച് പരിചയമുള്ള ജയന്‍ കുര്യാക്കോസ് എന്നിവരോടൊപ്പം ലിമയുടെ കലാകാരന്മാരായ ഷിജി കുര്യന്‍, രജ്ഞി കോമ്പാറക്കാരന്‍, ജോബി ജോസഫ്, ജേക്കബ് കുയിലാടന്‍, ഗോഡ്‌സണ്‍ കുയിലാടന്‍, ബേബി പോള്‍, ഡാര്‍ളി ടോമി, അജി ഷൈജു, മോളി ബെന്നി, എസ്തന ഹരീഷ് എന്നിവര്‍ മത്സരിച്ചഭിനയിച്ച നാടകത്തിന് വന്‍ വരവേല്പാണ് ലഭിച്ചത്. മലയാള നാടക ശാഖയ്ക്ക് വലിയൊരു സംഭാവനയാണ് ലിമ കലാവേദി നല്‍കിയത് എന്ന് എടുത്ത് പറയേണ്ടി വരും.

കോവിഡില്‍ രാജ്യം തളര്‍ന്നപ്പോള്‍ ലിമയുടെ ഔദ്യോഗീക പരിപാടികള്‍ തല്കാലത്തേയ്‌ക്കെങ്കിലും നിര്‍ത്തിവെയ്‌ക്കേണ്ടതായി വന്നു. ഗവണ്‍മെന്റ് ഇളവുകള്‍ നല്‍കിയതിനു ശേഷം ലീഡ്‌സില്‍ പുതുതായി എത്തിയ മലയാളി കുടുംബങ്ങളേയും കൂട്ടിച്ചേര്‍ത്തുള്ള ആദ്യ കൂട്ടായ്മയാണ് ഇന്നലെ ലീഡ്‌സില്‍ നടന്നത്.

അഞ്ച് മണി വരെ നീണ്ട് നിന്ന കലാവിരുന്നിനവസാനം ലിമയിലെ എല്ലാ കുടുംബങ്ങളും ഒത്തുചേര്‍ന്ന് ആനന്ദനൃത്തം ചെയ്തു. ഇത്തരം കൂട്ടായ്മ സമൂഹത്തിലെ സൗഹൃദത്തിന്റെയും ഒരുമയുടെയും ആഴം കൂട്ടുവാന്‍ സഹായിക്കട്ടെ എന്ന് പ്രസിഡന്റ് ജേക്കബ് കുയിലാടന്‍ പ്രത്യാശ പ്രകടിപ്പിച്ചു.

 

ആലപ്പുഴ: ഔദ്യോഗിക ജീവിതത്തിലെ പിരിമുറുക്കങ്ങൾ മാറ്റിവെച്ച് സ്മരണകൾ പുതുക്കി ഒരു ദിനം അവർ ഓളപരപ്പിൽ വീണ്ടും ഒന്നിച്ചു കൂടി. ഫസ്റ്റ് പി എസ് സി ഫയർ എന്ന പേരിൽ നടന്ന സ്നേഹ സൗഹൃദ സംഗമം സമാപിച്ച് സായാഹ്ന സൂര്യൻ്റെ കിരണങ്ങളേറ്റ് മടങ്ങുമ്പോൾ അറ്റുപോയ സ്നേഹബന്ധങ്ങൾ കൂട്ടി ചേർക്കുവാൻ ജീവിതത്തിൽ ലഭിച്ച സൗഭാഗ്യ നിമിഷങ്ങൾക്ക് നന്ദി അർപ്പിച്ച് അവർ സംതൃപ്തരായി.

1987 വരെ കേരള ഫയർ ഫോഴ്സ് ജീവനക്കാരെ എടുത്തു കൊണ്ടിരുന്നത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നിന്നായിരുന്നു. കാലത്തിനനുസരിച്ചുള്ള മാറ്റങ്ങൾ സ്വീകരിച്ചാലേ ഏതൊരു പ്രസ്ഥാനത്തിനും ക്രിയാത്മകമായ ഇടപെടൽ നടത്തുവാൻ സാധിക്കുകയുള്ളൂ എന്ന തിരിച്ചറിവിൽ കേരള ഫയർ ഫോഴ്സ് പിന്നീടുള്ള നിയമങ്ങളെല്ലാം പിഎസ്സി യിലൂടെ നടപ്പിൽ വരുത്തുവാൻ തീരുമാനിച്ചു. അപ്രകാരം കേരള ഫയർഫോഴ്സിലെ ആദ്യത്തെ നിയമനം 1996 നടക്കുകയും തൃശ്ശൂർ ഉൾപ്പെടെ കേരളത്തിലെ അഞ്ച് ക്യാമ്പിൽ ആയി ഇതിനെ പരിശീലനം നല്കുകയും ചെയ്തു.

1996 നവംബർ 11ന് പരിശീലനം പൂർത്തികരിച്ച തൃശ്ശൂർ ക്യാമ്പിൽ ഉണ്ടായിരുന്നതും നിലവിൽ തൃശ്രൂർ മുതൽ തിരുവനന്തപുരം വരെയുള്ള വിവിധ യൂണിറ്റുകളിൽ നിന്നുള്ള 50-ൽ അധികം ഓഫിസർമാരാണ് രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി പുന്നമട കായലിലെ ഓളപരപ്പിൽ ഒന്നിച്ചു കൂടിയത്.ഷാൻ വട്ടപ്പള്ളിയാണ് ഇതിന് നേതൃത്വം നല്കിയത്.

വഞ്ചിവീട്ടിൽ നടന്ന സംഗമത്തിൽ കെ.കെ.സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. ഐക്യരാഷ്ട്രസഭ സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ അംബാസിഡർ ഡോ.ജോൺസൺ വി. ഇടിക്കുള സൗഹൃദ സ്നേഹ സംഗമം ഉദ്ഘാടനം ചെയ്തു.സബർമതി ചെയർമാൻ രാജു പള്ളിപറമ്പിൽ മുഖ്യ സന്ദേശം നല്കി. രാഷ്ട്രപതി -മുഖ്യമന്ത്രി പുരസ്ക്കാര ജേതാക്കളായ ബൽറാം ബാബു, ബൈജു പണിക്കർ, എൻ.ജിജി. പി.വി.രാജൻ ,ടി.ബി രാമകൃഷ്ണൻ എന്നിവരെയും റൈൻ ഫൗണ്ടേഷൻ ഏർപെടുത്തിയ വ്യക്തി മുദ്ര അവാർഡിന് അർഹരായ വി.എസ്.നവാസ്, ബെന്നി ജോസഫ്, ബൈജു പണിക്കർ എന്നിവരെയും അനുമോദിച്ചു. ഷാൻ വട്ടപ്പള്ളി,ഗോപകുമാർ, മോഹൻദാസ്, അബു ഏബ്രഹാം, ടി.ബി.രാമകൃഷ്ണൻ, ഷെഫീഖ്, അസീസ്, സുധീഷ് പി.എൻ, വേണുഗോപാൻ, പ്രതാപ് കുമാർ, എ ഹരീഷ് പറക്കോട് എന്നിവർ വിവിധ സെഷനുകൾക്ക് നേതൃത്വം നലകി. സേവനത്തിൽ നിന്നും വിരമിച്ചവരായ പ്രവീൺ കുമാർ, വി.മോഹൻ, കെ.കെ.സുരേന്ദ്രൻ ,ജയ് സിംങ് ടി.കെ, സുരേഷ് എ.പി.’ കെ.ജയചന്ദ്രൻ എന്നിവരെ ഉപഹാരം നല്കി ആദരിച്ചു.കൂടാതെ കാക്കിക്കുള്ളിലെ കഴിവുകൾ സംഗീതമായും, കവിതകളായും ,പദ്യങ്ങളായും അവർ അവതരിപ്പിപ്പോൾ എല്ലാം മറന്ന് അവർ ഓള പരപ്പിൽ താളം പിടിച്ചു.വിരമിച്ചു കഴിഞ്ഞാലും ഇനിയും ഒരുമിച്ചുള്ള യാത്രക്ക് ഈ കൂട്ടായ്മ തുടരണമെന്ന് അവർ ആഗ്രഹിച്ചാണ് വിവിധ സ്ഥലങ്ങളിലേക്ക് മടങ്ങിയത്.

അഗ്നിബാധ, പ്രകൃതിദുരന്തങ്ങൾ, വാഹനാപകടങ്ങൾ തുടങ്ങി എല്ലാ അടിയന്തരസാഹചര്യങ്ങളിലും രക്ഷാപ്രവർത്തനം നടത്തുന്ന കേരള സംസ്ഥാനത്തിലെ ഒരു സേനാവിഭാഗമാണ് കേരള അഗ്നി രക്ഷാ സേവനം.കേരള സർക്കാരിൻ്റെ ആഭ്യന്തര വകുപ്പിന് കീഴിൽ വരുന്ന ഈ സേനയിൽ 121 അഗ്നി രക്ഷാ നിലയങ്ങളിലായി നാലായിരത്തി എണ്ണൂറോളം എക്സിക്യൂട്ടീവ് ജീവനക്കാരും ഇരുന്നൂറോളം മിനിസ്‌‍റ്റീരിയൽ ജീവനക്കാരും സേവനമാനുഷ്ടിക്കുന്നുണ്ട്.തിരുവനന്തപുരത്തുള്ള ചെങ്കൽചൂളയിലാണ് ആസ്ഥാനം. “രക്ഷാപ്രവർത്തനം സേവനം” എന്നർത്ഥം വരുന്ന ത്രാണായ സേവാ മഹേ എന്ന സംസ്കൃത വാക്യമാണ് ഈ സേനയുടെ ആപ്തവാക്യം.വകുപ്പിന്റെ മേധാവി ഡോ.ബി സന്ധ്യ ഐ.പി.എസ് ആണ്.

മലയാളി യുവതിയെ പൂനെയിലെ ഭർതൃവീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് ബന്ധുക്കൾ. കൊല്ലം വാളകം പൊടിയാട്ടുവിളയിലെ പ്രീതിയുടെ മരണം സ്ത്രീധനത്തിന്റെ പേരിലുള്ള കൊലപാതകമെന്നാണ് ബന്ധുക്കൾ ആവർത്തിക്കുന്നത്. പൂനെ ഭോസരി പ്രാധികിരൺ സ്‌പൈൻ റോഡിലെ റിച്ച്‌വുഡ് ഹൗസിങ് സൊസൈറ്റിയിലെ ഭർതൃവീട്ടിൽ ബുധനാഴ്ച രാത്രിയിലാണ് പ്രീതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.

‘കൊല്ലത്തെ വിസ്മയയുടേതിനു സമാനമാണ് പ്രീതിയുടെ മരണവും. സ്ത്രീധനത്തിന്റെ പേരിൽ കൊടിയപീഡനമാണ് മകൾ അനുഭവിച്ചത്. മകളുടെ മരണം കൊലപാതകമാണ്’- പ്രീതിയുടെ അച്ഛൻ മധുസൂദനൻപിള്ള പറയുന്നു.

വിവാഹസമയത്ത് 85 ലക്ഷം രൂപയും 120 പവൻ സ്വർണവുമാണ് ഭർതൃവീട്ടുകാർക്ക് നൽകിയതെന്ന് പ്രീതിയുടെ അച്ഛൻ പറഞ്ഞു. മൃതദേഹം പൂനെയിൽനിന്ന് കൊല്ലം വാളകം പൊടിയാട്ടുവിളയിലെ കുടുംബ വീട്ടിലെത്തിച്ച് സംസ്‌കരിച്ചു. ഫാഷൻ ഡിസൈനിങ് കോഴ്‌സ് കഴിഞ്ഞ പ്രീതിയുടെയും സ്വകാര്യ സ്ഥാപനത്തിലെ ഉദ്യോഗസ്ഥനായ അഖിലിന്റെയും വിവാഹം 2015 ലായിരുന്നു.

പ്രീതിയുടെ ഭർത്താവ് അഖിലിനും അമ്മ സുധയ്ക്കും എതിരെയാണ് കുടുംബത്തിന്റെ ആരോപണം. പ്രീതിക്ക് മർദനമേറ്റതിന്റെ ചിത്രങ്ങളും വാട്‌സ്ആപ്പ് സന്ദേശങ്ങളും കേസിൽ തെളിവാണ്. പ്രീതിയുടെ സുഹൃത്താണ് വാട്‌സ്ആപ്പ് സന്ദേശങ്ങൾ പോലീസിന് കൈമാറിയത്.

പ്രീതിയുടെ മാതാപിതാക്കൾ ഭോസരി പോലീസിൽ നൽകിയ പരാതിയിൽ അഖിലിനെയും അമ്മയെയും ചോദ്യംചെയ്തിരുന്നു. സ്ത്രീധന പീഡന നിയമപ്രകാരമാണ് പോലീസ് കേസ് റജിസ്റ്റർ ചെയ്തിരിക്കുന്നത്.

ആരോഗ്യവകുപ്പിൽനിന്നു ഹെൽത്ത് സൂപ്രണ്ടായി വിരമിച്ച നാരായണേട്ടനും ഭാര്യ ഇന്ദിരയും നാട്ടുകാർക്കും ബന്ധുക്കൾക്കുമൊക്കെ ഏറെ പ്രിയപ്പെട്ടവരായിരുന്നു. ഇരുവരുടേതും അല്ലലില്ലാത്ത ജീവിതവും. എന്നാൽ ശനിയാഴ്ചയോടെ എല്ലാം തകിടം മറിയുകയായിരുന്നു. വിറകുപുരയിൽ നിന്നും ദമ്പതികളുടെ മൃതദേഹങ്ങൾ കണ്ടെടുത്തു. ഇരുവരും തീകൊളുത്തി ജീവിതമവസാനിപ്പിച്ചെന്ന് ഇനിയും ആർക്കും വിശ്വസിക്കാനാകുന്നില്ല.

വടക്കേപ്പുരയ്ക്കൽ (ജയശ്രീ നിലയം) നാരായണൻ (74), ഭാര്യ ഇന്ദിര (70) എന്നിവരെയാണ് ചാലിശ്ശേരി പെരുമണ്ണൂരിൽ വീടിനോടുചേർന്ന വിറകുപുരയിൽ തീപ്പൊള്ളലേറ്റ് മരിച്ചനിലയിൽ കണ്ടെത്തിയത്. ആരോഗ്യവകുപ്പിൽനിന്നു ഹെൽത്ത് സൂപ്രണ്ടായി വിരമിച്ചയാളാണ് നാരായണൻ. ശനിയാഴ്ച പുലർച്ചെ രണ്ടുമണിയോടെയാണ് സംഭവം. തീ ഉയരുന്നതുകണ്ട് അയൽവാസികൾ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. പട്ടാമ്പിയിൽനിന്ന് അഗ്നിശമനസേനയെത്തിയാണ് തീയണച്ചത്. നാരായണൻ എഴുതിയതെന്നുകരുതുന്ന ദീർഘമായ ആത്മഹത്യക്കുറിപ്പ് വീട്ടിലെ ഷെൽഫിൽനിന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്.

ഭാര്യയുടെ ആരോഗ്യപ്രശ്‌നങ്ങൾ മാനസികമായി അലട്ടിയിരുന്നതായാണ് കത്തിൽ സൂചനയുള്ളത്. തങ്ങളുടെ ഭൂസ്വത്തുക്കൾ, പണം, ബാങ്ക് ബാലൻസ്, സ്വർണം എന്നിവ ആർക്കെല്ലാമാണ് നൽകേണ്ടതെന്ന് കത്തിൽ സൂചിപ്പിച്ചിട്ടുണ്ട്. മൃതദേഹങ്ങൾ എവിടെ സംസ്‌കരിക്കണമെന്നും രേഖപ്പെടുത്തിയിട്ടുണ്ട്.

അതേസമയം, ദമ്പതികൾ ആത്മഹത്യയ്ക്കായി തിരഞ്ഞെടുത്ത രീതിയും മരണക്കുറിപ്പുകളും നാട്ടുകാരെ പോലും അത്ഭുതപ്പെടുത്തുകയാണ്. അടുക്കളഭാഗത്തെ വിറക് സൂക്ഷിക്കുന്ന മുറിയിൽ കയറുപയോഗിച്ച് സ്വയം കെട്ടിവരിഞ്ഞനിലയിൽ ഒന്നിച്ചാണ് ഇവരുടെ മൃതദേഹം കിടന്നിരുന്നത്.കൂടാതെ, വാട്ടർ ടാങ്കിലെ മുഴുവൻ വെള്ളവും ചോർത്തിക്കളഞ്ഞ് കാലിയാക്കുകയും ചെയ്തിരുന്നു. ആരെങ്കിലും ഓടിയെത്തിയാലും തീയണയ്ക്കാനുള്ള മാർഗങ്ങളെല്ലാം അടയ്ക്കുകയായിരുന്നു ലക്ഷ്യമെന്ന് പോലീസ് അനുമാനിക്കുന്നു.

ഷൊർണൂർ ഡിവൈഎസ്പി സുരേഷ്, ചാലിശ്ശേരി സിഐ കെസി വിനു തുടങ്ങിയവരുടെ നേതൃത്വത്തിൽ പോലീസ് സംഘം സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തി. ഫോറൻസിക് വിഭാഗത്തിന്റെ നേതൃത്വത്തിൽ ശനിയാഴ്ച രാവിലെ വിറകുപുരയിലും, വീട്ടിനുള്ളിലും വിശദമായ പരിശോധന നടത്തി. തുടർന്ന്, മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി തൃശ്ശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി.

മക്കൾ: ജയശ്രീ (അങ്കണവാടി വർക്കർ, പൊന്നാനി), സുധ (ഖത്തർ), ചിത്ര. മരുമക്കൾ: രമേശൻ, സുനീഷ്, കൃഷ്ണൻകുട്ടി.

ഭര്‍ത്താവിന്റെ കൈയും കാലും വെട്ടാന്‍ ഫോണിലൂടെ ക്വട്ടേഷന്‍ നല്‍കിയ യുവതിയെ നെടുപുഴ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു. കൂര്‍ക്കഞ്ചേരി വടൂക്കര ചേര്‍പ്പില്‍ വീട്ടില്‍ സി.പി. പ്രമോദിനെതിരേ ക്വട്ടേഷന്‍ നല്‍കിയ ഭാര്യ നയന (30)യാണ്‌ അറസ്‌റ്റിലായത്‌. ഭര്‍ത്താവിനെ കഞ്ചാവുകേസില്‍ കുടുക്കാന്‍ ക്വട്ടേഷന്‍ സംഘത്തോട്‌ ആവശ്യപ്പെട്ടതായാണ്‌ കേസ്‌. മറ്റൊരുസ്‌ത്രീയുമായി അവിഹിതബന്ധമുണ്ടെന്ന്‌ സ്‌ഥാപിക്കാനും ആ സ്‌ത്രീയുടെ മുഖത്ത്‌ ആസിഡ്‌ ആക്രമണം നടത്തി കുറ്റം ഭര്‍ത്താവിനെതിരേ ചുമത്താനുമായിരുന്നു പദ്ധതി.

സംഭവത്തെക്കുറിച്ച്‌ മനസിലാക്കിയ പ്രമോദ്‌ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. മാര്‍ച്ച്‌ 15നാണ്‌ പ്രമോദ്‌ പരാതി നല്‍കിയത്‌. അന്വേഷണത്തില്‍ യുവതി കൂട്ടുപ്രതികളുമായി ഫോണില്‍ സംസാരിച്ചതായി കണ്ടെത്തി. ഭര്‍ത്താവിനെതിരേ ക്വട്ടേഷന്‍ നല്‍കുന്ന ശബ്‌ദ സന്ദേശം ലഭിച്ചതോടെയാണ്‌ നയനയെ അറസ്‌റ്റ്‌ ചെയ്‌തത്‌. യുവതിക്കെതിരേ ജാമ്യമില്ലാ കേസാണ്‌ ചുമത്തിയതെന്നും സംഭവത്തില്‍ കൂട്ടുപ്രതികളുണ്ടെന്നും പോലീസ്‌ പറഞ്ഞു. പ്രതിക്ക്‌ ജാമ്യംകിട്ടി

റഷ്യയിലെ ടാട്ടർസ്​താൻ മേഖലയിൽ വിമാനം തകർന്ന്​ വീണ്​ 15 പേർ മരിച്ചതായി ആർ.ഐ.എ വാർത്ത ഏജൻസി റിപ്പോർട്ട്​ ചെയ്​തു. പാരച്യൂട്ട്​ ജംപർമാരാണ്​ എൽ-410 വിമാനത്തിലുണ്ടായിരുന്നതെന്ന്​ എമർജൻസി സർവിസസ്​ അറിയിച്ചു. ഏഴുപേരെ രക്ഷപെടുത്തി.

രാവിലെ 9.23നായിരുന്നു അപകടം. രക്ഷപെടുത്തി ആശുപത്രിയിൽ പ്ര​​േവശിപ്പിച്ച ഏഴുപേരുടെ നില ഗുരുതരമാണെന്ന്​ ആരോഗ്യ മന്ത്രാലയം അറിയിച്ചു. റഷ്യയിൽ ഏവിയേഷൻ സുരക്ഷ മാനദണ്ഡങ്ങൾ പരിഷ്​കരിച്ചിട്ടുണ്ടെങ്കിലും പഴക്കം ചെന്ന വിമാനങ്ങൾ അപകടത്തിൽ പെടുന്നത്​ നിത്യസംഭവമാണ്​.

സെപ്​റ്റംബർ അവസാന വാരം റഷ്യയിലെ ഖബറോവക്‌സ് മേഖലയില്‍ വിമാനം തകര്‍ന്നുവീണ് വിമാനത്തിലുണ്ടായിരുന്ന എല്ലാവരും മരിച്ചിരുന്നു. എന്‍-26 റഷ്യന്‍ വിമാനമായിരുന്നു തകര്‍ന്നത്​. ആറു പേരുമായി സഞ്ചരിച്ചിരുന്ന വിമാനം റഡാറില്‍നിന്നു കാണാതാവുകയായിരുന്നു. ഖബറോവക്‌സിലെ സ്‌കൈ റിസോര്‍ട്ടിനു സമീപത്താണു വിമാനത്തി​െൻറ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.

RECENT POSTS
Copyright © . All rights reserved