പത്തനംതിട്ട ഇലന്തൂരിൽ നടന്ന നരബലിക്ക് ഇരയായത് തമിഴ്‌നാട് സ്വദേശിനി പത്മയും കാലടിയിൽ താമസിച്ചുവന്നിരുന്ന റോസ്‌ലിയുമാണെന്ന് സ്ഥിരീകരണം. തിരുവനന്തപുരം ഫൊറൻസിക് ലാബിൽ നടത്തിയ ഡി.എൻ.എ. പരിശോധനയിലാണ് മൃതദേഹ ഭാഗങ്ങൾ ഇരുവരുടെയും തന്നെയെന്ന് ഉറപ്പിച്ചത്. ഡി.എൻ.എ. ഫലം അന്വേഷണ സംഘത്തിന് ശനിയാഴ്ച കൈമാറുന്നതാണ്. ഈ സാഹചര്യത്തിൽ മൃതദേഹങ്ങൾ ബന്ധുക്കൾക്ക് കൈമാറുമെന്ന് അധികൃതർ അറിയിച്ചു.
നിലവിൽ മൃതദേഹങ്ങൾ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇലന്തൂരിൽ വീടിന് സമീപത്ത് പലയിടങ്ങളിലായി കുഴിച്ചിട്ട നിലയിലായിരുന്നു മൃതദേഹഭാഗങ്ങൾ. പത്മയുടേത് 56 കഷ്ണങ്ങളാക്കി പലഭാഗത്തായി മറവു ചെയ്ത നിലയിലായിരുന്നു. റോസ്‌ലിയുടെ മൃതദേഹം ഭാഗങ്ങളാക്കിയിരുന്നില്ല. ലഭിച്ചവയിൽ മറ്റാരുടെയെങ്കിലും മൃതദേഹ ഭാഗങ്ങളുണ്ടോയെന്ന സംശയം പോലീസിനുണ്ടായിരുന്നു.
ഇത് ഉറപ്പിക്കാനായിരുന്നു പരിശോധനകൾ നടത്തി വന്നിരുന്നു. ഡി.എൻ.എ. ഫലം വന്നതോടെ മറ്റാരേയും നരബലി സംഘം ഇരയാക്കിയിട്ടില്ലെന്നും ഇതിലൂടെ വ്യക്തമായി. ഏതാണ്ട് ഒരു മാസം മുമ്പാണ് മൃതദേഹഭാഗങ്ങളുടെ ഡി.എൻ.എ. പരിശോധനയ്ക്കയച്ചത്. എറണാകുളം കടവന്ത്ര സ്വദേശിയ പത്മം എന്ന ലോട്ടറി വിൽപ്പനക്കാരിയെ കാണാനില്ലെന്ന കുടുംബത്തിന്റെ പരാതിയിൽ നടന്ന അന്വേഷണത്തിലാണ് പ്രബുദ്ധ കേരളത്തെ നടുക്കിയ നരബലി പുറത്ത് വന്നത്.
ഈ അന്വേഷണം കാലടിയിലെ റോസ്‌ലിയിലേയ്ക്കും എത്തുകയായിരുന്നു. പത്തനംതിട്ട ഇലന്തൂരിൽ തിരുമ്മൽ ചികിൽസാ കേന്ദ്രം നടത്തുന്ന ഭഗവൽ സിംഗും ഭാര്യ ലൈലയും ചേർന്നാണ് സാമ്പത്തിക അഭിവൃദ്ധിക്കുള്ള നരബലി എന്ന രീതിയിൽ രണ്ട് സ്ത്രീകളെ കഴുത്തറുത്ത് കൊന്ന് ശരീരഭാഗങ്ങൾ കഷ്ണങ്ങളായാണ് വീട്ടുപറമ്പിൽ കുഴിച്ചിട്ടത്.
തിരുവല്ല എലന്തൂർ സ്വദേശി ഭഗവൽ സിംഗിനും ഭാര്യ ലൈലയ്ക്കും ദുർമന്ത്രവാദത്തിന്റെ ഭാഗമായി കൊലചെയ്യാൻ സ്ത്രീകളെ എറണാകുളത്ത് നിന്ന് തിരുവല്ലയിൽ എത്തിച്ച് നൽകിയത് പെരുമ്പാവൂർ സ്വദേശിയായ ഷിഹാബ് എന്ന റഷീദ് ആണ്. ഷിഹാബ് എന്ന റഷീദിനെ കസ്റ്റഡിയിലെടുത്തതിന് പിന്നാലെയാണ് ഇരട്ടക്കൊലയുടെ ചുരുളഴിഞ്ഞത്.
രാഹുല്‍ ഗാന്ധിക്കും മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയും പാര്‍ട്ടി സംസ്ഥാന അധ്യക്ഷനുമായ കമൽനാഥിനും വധഭീഷണിക്കത്ത്. 1984ലെ സിഖ് വിരുദ്ധ കലാപം കത്തില്‍ പരാമര്‍ശിച്ചിട്ടുണ്ടെന്നും പിതാവ് രാജിവ് ഗാന്ധിയുടെ അതേ ഗതിയാണ് രാഹുലിനെയും കാത്തിരിക്കുന്നതെന്ന് പരാമര്‍ശമുണ്ടെന്നും വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു.
ഭാരത് ജോഡോ യാത്ര ഇന്‍ഡോറില്‍ പ്രവേശിക്കുന്ന അന്ന് ഇരുവരെയും ബോംബ് സ്ഫോടനത്തിലൂടെ വധിക്കുമെന്നാണ് ഭീഷണി. ഇന്‍ഡോറിലെ ഒരു പലഹാരക്കടയിലാണ് തപാല്‍മാര്‍ഗം കത്ത് വന്നത്. കത്ത് കടയുടമ പൊലീസിന് കൈമാറി.
കമല്‍നാഥ് നേരിട്ട് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനെക്കണ്ട് ജോഡോ യാത്രയ്ക്ക് സുരക്ഷ ആവശ്യപ്പെട്ടതായി കോണ്‍ഗ്രസിന്‍റെ സംസ്ഥാന മാധ്യമവിഭാഗം മേധാവി കെ കെ മിശ്ര പറഞ്ഞു.
രാജ്യത്തിനായി ജീവന്‍ കൊടുത്ത കുടുംബത്തിലെ ഒരംഗത്തിനുകൂടി ഭീഷണി നേരിടുന്നതായും കേന്ദ്ര അഭ്യന്തരവകുപ്പ് വിഷയം ഗൗരവത്തോടെ എടുക്കണമെന്നും കെ.കെ.മിശ്ര ആവശ്യപ്പെട്ടു.
വയനാട്ടിൽ അയൽവാസിയുടെ വെട്ടേറ്റ് ചികിത്സയിലായിരുന്ന അഞ്ചുവയസുകാരൻ മരിച്ചു. പള്ളിക്കവല കുഴിമുക്ക് പാറയ്ക്കൽ ജയപ്രകാശിന്റെ മകൻ ആദിദേവ് ആണ് മരിച്ചത്. കുട്ടിയുടെ അമ്മയായ അനിലയ്‌ക്കും ആക്രമണത്തിൽ സാരമായി പരിക്കേറ്റിരുന്നു. അയൽവാസിയും ജയപ്രകാശിന്റെ സുഹൃത്തും ബിസിനസ് പങ്കാളിയുമായ പള്ളിക്കവല കിഴക്കേപറമ്പിൽ ജിതേഷ് (45) ആണ് പ്രതി.
വ്യാഴാഴ്ച രാവിലെ ഒമ്പത് മണിയോടെയാണ് ആക്രമണമുണ്ടായത്. അനില മകൻ ആദിദേവിനെ അങ്കണവാടിയിലേക്ക് കൊണ്ടുപോകുന്നതിനിടെ റോഡിൽവച്ച് ജിതേഷ് ആക്രമിക്കുകയായിരുന്നു. അനിലയ്‌ക്ക് തോളിനും പുറത്തുമാണ് വെട്ടേറ്റത്. ആദിദേവിന് ഇടതുചെവിയുടെ ഭാഗത്താണ് വെട്ടേറ്റത്. നാട്ടുകാരാണ് ഇരുവരെയും ആശുപത്രിയിൽ എത്തിച്ചത്. മേപ്പാടി ഡി.എം. വിംസ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ആദിദേവിന്റെ നിലഗുരുതരമായതിനെത്തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു.
ജിതേഷിനെ അന്നുതന്നെ പൊലീസ് അറസ്റ്റ് ചെയ്‌തിരുന്നു. വ്യക്‌തിവൈരാഗ്യമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നു പൊലീസ് പറയുന്നു. ജയപ്രകാശും പ്രതിയും തമ്മിൽ ചില ബിസിനസ് ഇടപാടുകൾ ഉണ്ടായിരുന്നുവെന്നും ഇതിനെ തുടർന്നു പ്രശ്‍നങ്ങൾ നിലനിന്നിരുന്നുവെന്നാണ് റിപ്പോർട്ട്.
കൊച്ചിയിൽ മോഡൽ കൂട്ടബലാത്സംഗത്തിന് ഇരയായ കേസിൽ പ്രതികളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തിയേക്കും. നാല് പ്രതികളും കൊച്ചി സൗത്ത് പൊലീസിന്റെ കസ്റ്റഡിയിലാണുള്ളത്. രാജസ്ഥാന് സ്വദേശിയായ യുവതിയും, കൊടുങ്ങല്ലൂർ സ്വദേശികളായ മൂന്ന് യുവാക്കളുമാണ് പ്രതികൾ.
രാജസ്ഥാൻ സ്വദേശിയായ യുവതി ഡിംപിൾ ലാമ്പ, കൊടുങ്ങല്ലൂർ സ്വദേശികളായ നിതിൻ , വിവേക്, സുദീപ് എന്നീ യുവാക്കളുമാണ് പൊലീസ് കസ്റ്റഡിയിലുള്ളത്.നാല്പത്തിയഞ്ച് മിനിറ്റോളമാണ് സഞ്ചരിക്കുന്ന വാഹനത്തിനുള്ളിൽ വെച്ച് പത്തൊൻപതുകാരിയായ മോഡലിനെ ബലാൽസംഗം ചെയ്തത്. മൂന്ന് യുവാക്കൾ ചേർന്ന് ബാറിൽ കുഴഞ്ഞുവീണ യുവതിയെ വാഹനത്തില് കയറ്റി പോവുകയായിരുന്നു.
തിരിച്ച് ബാറിലെത്തിയ ശേഷമാണ് പ്രതികളിലൊരാളായ ഡിംപിൾ ലാമ്പ വാഹനത്തില് കയറുന്നത്. പിന്നീട് മോഡലിനെ കാക്കാനാട്ടെ താമസസ്ഥലത്ത് കൊണ്ടുപോയി വിട്ടു. വെള്ളിയാഴ്ച പുലർച്ചെ യുവതി ആശുപത്രിയിൽ ചികിത്സ തേടി. അങ്ങനെയാണ് വിവരം പൊലീസ് അറിയുന്നത്. അധികം വൈകാതെ കൊടുങ്ങല്ലൂരിൽ നിന്ന് പ്രതികളെ കസ്റ്റഡിയിലെടുത്തു. പ്രതികളെ ചോദ്യം ചെയ്തുവരികയാണെന്നാണ് പൊലീസ് വിശദീകരണം.
പ്രതികളും പീഡനത്തിന് ഇരയായ മോഡലും സുഹൃത്തുക്കളാണെന്നും സൂചനയുണ്ട്. പീഡനം നടത്താനുപയോഗിച്ച വാഹനം കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവത്തിന്റെ പശ്ചാത്തലത്തിൽ കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ മാധ്യമങ്ങളെ കണ്ട് കൂടുതൽ വിവരങ്ങൾ പങ്കുവെച്ചേക്കും.
ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന ലോകകപ്പ് ഫുട്ബോളിന് നാളെ കിക്കോഫ്. പോര്‍ച്ചുഗലിന് പിന്നാലെ ബ്രസീല്‍ ടീം കൂടി ഇന്ന് ദോഹയില്‍ എത്തിച്ചേരും. ഇന്ത്യയില്‍ നിന്നും ഉപരാഷ്ട്രപതി ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുത്തേക്കും
ഒറ്റനാളകലം.. ഒറ്റപ്പന്ത്.. ഒരേയൊരു വികാരം.. ഒന്നാമനാകാന്‍ വേണ്ടിയുള്ള ഒരു നൂറ്റാണ്ട് നീണ്ട പടയോട്ട കിസ്സകളില്‍ നാല് മൂലകളിലേക്കും വലിച്ചുകെട്ടിയൊരു ബദൂവിയന്‍ ടെന്‍റ് കൂടി തുന്നിച്ചേര്‍ക്കപ്പെടുന്നു. അത്തറും തുകലും സമം ചേര്‍ത്ത് പരുവപ്പെടുത്തിയൊരു പന്തിന്‍റെ പൂങ്കാവനം തേടി കളിക്കമ്പക്കാര്‍ പറന്നിറങ്ങുന്നു. ലയണല്‍ മെസിയുടെ ഇടങ്കാലനക്കം പോലെ സിആര്‍ സെവന്‍റെ തലയനക്കം പോലെ എംബാപ്പെയുടെ കുതിപ്പ് പോലെ മനോഹരമാര്‍ന്ന എട്ട് വേദികള്‍ തേനും നിറച്ച് പൂമ്പാറ്റകളെ കാത്തിരിക്കുന്നു.
ഫുട്ബോളിന്‍റെ ആത്മാവിനെ ആവാഹിക്കാന്‍ തന്ത്രമന്ത്രിച്ചരടുകളുമായി മുപ്പത്തിരണ്ട് പോരാളിക്കൂട്ടങ്ങള്‍ സജ്ജമാകുന്നു. പന്തനക്കത്തിനെ തൊട്ടു തലേന്നായ ഇന്ന് ബ്രസീലും പോര്‍ച്ചുഗലുമുള്‍പ്പെടെ നാല് ടീമുകള്‍ കൂടി ദോഹയിലെത്തുന്നു. കേമമായ ഉദ്ഘാടനച്ചടങ്ങുകളൊരുക്കി ഫിഫയും ഖത്തറും കിക്കോഫിനൊരുങ്ങുന്നു. ചടങ്ങുകളില്‍ പങ്കെടുക്കാനായി രാഷ്ട്രനായകരും ഇതിഹാസങ്ങളും ദോഹയിലെത്തിക്കൊണ്ടിരിക്കുന്നു. ഇന്ത്യയെ പ്രതിനിധീകരിച്ച് ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍ പങ്കെടുത്തേക്കുമെന്ന വാര്‍ത്തകളും പുറത്തുവരുന്നുണ്ട്. അതേസമയം ഫിഫ പ്രസിഡന്‍റ് ജിയാനി ഇന്‍ഫാന്‍റിനോ ഇന്ന് മാധ്യമങ്ങളെ കാണും. നാളെ വൈകിട്ട് ഖത്തര്‍ സമയം അഞ്ച് മണിക്ക് ഉദ്ഘാടന ചടങ്ങുകള്‍ തുടങ്ങും.
മൂന്ന് വയസുകാരനെ ക്രൂരമായി കൊലപ്പെടുത്തിയ ആളുടെ വധശിക്ഷ 63ാം ജന്മദിനത്തിൽ നടപ്പാക്കി. കാമുകിയുടെ കുഞ്ഞിനെ കൊലപ്പെടുത്തിയ കേസിലാണ് ശിക്ഷ നടപ്പാക്കിയത്. അമേരിക്കയിലെ ഒക്കലഹോമയിലാണ് സംഭവം.
മുൻ നാവികസേനാ ഉദ്യോഗസ്ഥനായ റിച്ചാര്‍ഡ് ഫെയര്‍ ചെല്‍ഡ് എന്നയാളുടെ വധശിക്ഷയാണ് വ്യാഴാഴ്ച നടപ്പാക്കിയത്. 1993ൽ 34ാം വയസിലാണ് ഇയാൾ ക്രൂരമായ കൊലപാതകം നടത്തിയത്. കൊലപാതകത്തിനുള്ള ജയില്‍ ശിക്ഷ അനുഭവിച്ച ഇയാളുടെ 63ാം പിറന്നാള്‍ ദിനത്തിൽ വധശിക്ഷ നടപ്പാക്കുകയായിരുന്നു. വിഷം കുത്തിവച്ചായിരുന്നു വധശിക്ഷ.
ആദം ബ്രൂംഹാൽ എന്ന മൂന്ന് വയസുകാരനാണ് ദാരുണമായി കൊല്ലപ്പെട്ടത്. ആദമിന് നീതി ലഭിച്ച ദിവസമെന്നാണ് അവസാനമായി റിച്ചാര്‍ഡ് പ്രതികരിച്ചത്. വധശിക്ഷ നടപ്പാക്കുന്നതിനെതിരെ ബോധവല്‍ക്കരണം നടത്തുന്നവര്‍ റിച്ചാര്‍ഡിന് വേണ്ടി പിറന്നാള്‍ കേക്ക് തയ്യാറാക്കിയിരുന്നു.
കിടക്കയില്‍ മൂത്രമൊഴിച്ച ശേഷം കരഞ്ഞതിനായിരുന്നു കാമുകിയുടെ മകനെ റിച്ചാര്‍ഡ് ക്രൂരമായി കൊലപ്പെടുത്തിയത്. കാമുകിയുമായി എല്ലാ രാത്രിയും മദ്യപിക്കാറുണ്ടായിരുന്ന പ്രതി സംഭവദിവസം അവരുടെ വീട്ടിൽ കിടന്നുറങ്ങിയപ്പോഴായിരുന്നു കുഞ്ഞിനെ വകവരുത്തിയത്.
ചുട്ടുപഴുത്ത ചിമ്മിനി അടുപ്പിലേക്ക് ആദമിന്‍റെ ശരീരം പിടിച്ച ശേഷമായിരുന്നു മേശയിലേക്ക് എറിഞ്ഞത്. ശരീരത്തിന്റെ ഇരു വശത്തും ഗുരുതര പൊള്ളലാണ് മൂന്ന് വയസുകാരനേറ്റത്. മേശയില്‍ തലയിടിച്ച് അബോധാവസ്ഥയിലായ കുഞ്ഞ് പിന്നാലെ മരണത്തിനു കീഴടങ്ങുകയായിരുന്നു.
2021 ഒക്ടോബറിലാണ് ഒക്കലഹോമ അധികാരികൾ വധശിക്ഷ പുനരാരംഭിക്കാനുള്ള തീരുമാമെടുക്കുന്നത്. ഇതിനു ശേഷം ഏഴു പേരുടെ വധശിക്ഷയാണ് നടപ്പാക്കിയത്. അമേരിക്കയില്‍ ഈ വര്‍ഷം നടക്കുന്ന 16ാമത്തെ വധശിക്ഷയാണ് റിച്ചാര്‍ഡിന്‍റേത്. രണ്ട് ദിവസത്തിനുള്ളിൽ നാല് വധശിക്ഷകളാണ് യു.എസിൽ നടപ്പാക്കിയത്.
സോഷ്യൽ മീഡിയയിൽ സജീവമായ താരമാണ് അഭിനേത്രിയും ഗായികയുമായ അഭിരാമി സുരേഷ്. ഐഡിയ സ്റ്റാർ സിംഗറിൽ മത്സരാർത്ഥിയായി എത്തിയിരുന്ന അമൃത സുരേഷിൻറെ അനിയത്തിയാണ് അഭിരാമി സുരേഷ്. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്ക് വയ്ക്കാറുണ്ട്. അമൃത നടൻ ബാലയുമായി വേര്പിരിഞ്ഞതിന് ശേഷം സംഗീത സംവിധായകൻ ഗോപി സുന്ദറുമായി ലിവിങ് ടുഗെതർ ബന്ധത്തിലാവുകയായിരുന്നു. ഇതിനോടനുബബന്ധിച്ചാണ് അമൃതയ്ക്കും ഗോപിയ്ക്കും അമൃതയുടെ അനിയത്തി അഭിരാമിയ്ക്കും സൈബർ ആക്രമണങ്ങൾ നേരിട്ടത്.
അഭിരാമി ബന്ധങ്ങളുടെ പ്രധാന്യത്തെക്കുറിച്ചും അത് പോലെ താൻ ചെയ്യാത്ത തെറ്റിന് പോലും ക്ഷമ പറയേണ്ട അവസ്ഥ വന്നിട്ടുണ്ടെന്നും എന്നിട്ടും ആ ബന്ധം മുന്നോട്ട് പോവുമ്പോള്‍ സംഭവിക്കുന്ന പല കാര്യങ്ങളെക്കുറിച്ചും ഒരു പ്രമുഖ ചാനലിന് നൽകിയ അഭിമുഖത്തിലൂടെ തുറന്ന് പറഞ്ഞിരിക്കുകയാണ് ഇപ്പോൾ അഭിരാമി. അത് ഇനി നമുക്ക് എത്ര പ്രിയപ്പെട്ടവരാണെങ്കിൽ പോലും നമ്മളെ മനസിലാക്കാതെ നമ്മൾ എപ്പോഴും എല്ലാത്തിനും അവരെ കൂടെ കാലു പിടിച്ചു ജീവിക്കേണ്ട അവസ്ഥ വന്നാൽ അവിടെ നിന്നും മാറി കൊടുക്കണമെന്ന് പറഞ്ഞു.
അത് അവരിനി എത്ര നല്ലവരായാലും അവർ നമ്മളെ സ്നേഹം കൊണ്ട് നമ്മളെ മറക്കുകയാണ് ചെയ്യുന്നതെന്നും അഭിരാമി പറഞ്ഞു. അത് പോലെ നമ്മൾ ഒരാളെ അല്ലെങ്കില്‍ ഒരു ബന്ധത്തെ തന്നെ നമ്മള്‍ വില കൊടുക്കുമ്പോൾ നമ്മൾ ചെയ്ത തെറ്റിനും അത് പോലെ ചെയ്യാത്ത തെറ്റിനും ഇനി ചെയ്യാന്‍ പോവുന്ന തെറ്റിനുമൊക്കെയായി വെറുതെ കുറെ ക്ഷമാപണം നടത്തേണ്ട അവസ്ഥ വരാറുണ്ട് എന്നും അഭിരാമി പറഞ്ഞു. പല തരത്തിലാണ് ആളുകൾ ബന്ധങ്ങളെ കൈകാര്യം ചെയ്യുന്നതെന്നും താരം പറഞ്ഞു. ആ ബന്ധം മുൻപോട്ട് കൊണ്ട് പോകാൻ വേണ്ടിയിട്ട് ചെയ്യാത്ത തെറ്റിന് വരെ ക്ഷമ ചോദിച്ചയാളാണ് താൻ എന്നും അഭിരാമി പറഞ്ഞു.
എന്നാൽ ആ സമയങ്ങളിലെല്ലാം ആ ബന്ധം മുൻപോട്ട് കൊണ്ട് പോകാൻ വേണ്ടി ഒരുപാട് കരഞ്ഞിട്ടുണ്ടെന്നും തനിക്ക് ഇത്തരത്തിലുള്ള കുറേ ഭയപ്പെടുത്തുന്ന അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട് എന്നും താരം പറഞ്ഞു. താൻ പ്രതീക്ഷിക്കാത്ത തരത്തിൽകൂട്ടുകാർ പോലും തന്നോട് മോശമായി പെരുമാറിയെന്നും താൻ ബന്ധങ്ങള്‍ക്ക് ഒരുപാട് പ്രാധാന്യം കൊടുക്കുന്നതിനാൽ സാരമില്ല എന്ത് വന്നാലും ക്ഷമിക്കാമെന്നായിരുന്നു ആദ്യം കരുതിയതെന്നും ഒരിക്കലും അങ്ങനെ ചെയ്യരുത് എന്നും വിട്ട് കളയണമെന്നും താരം പറഞ്ഞു.
കൊച്ചിയിൽ യുവതിയെ കാറിൽ വച്ച് കൂട്ടബലാത്സംഗം ചെയ്തു. ഇന്നലെ അർധരാത്രിയാണ് സംഭവം. മോഡലായ യുവതിയെ ആണ് മദ്യലഹരിയിൽ മൂന്ന് യുവാക്കൾ ചേർന്ന് കൂട്ടബലാത്സംഗം ചെയ്തത്. സംഭവത്തിൽ മൂന്ന് യുവാക്കളേയും ഒരു സ്ത്രീയേയും പൊലീസ് അറസ്റ്റ് ചെയ്തു.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ –
ഇന്നലെ രാത്രി എട്ടരയോടെയാണ് കൊച്ചിയിലെ ഒരു ബാറിലേക്ക് സുഹൃത്തായ സ്ത്രീയോടൊപ്പം മോഡലായ യുവതി എത്തിയത്. ഏതാണ്ട് പത്ത് മണിയോടെ യുവതി ബാറിൽ വച്ച് കുഴഞ്ഞു വീണു. ഇതോടെ യുവതിയെ താമസസ്ഥലത്തേക്ക് കൊണ്ടു പോകാം എന്ന് പറഞ്ഞ് യുവാക്കൾ യുവതിയെ കാറിൽ കയറ്റി. സുഹൃത്തായ സ്ത്രീ കാറിൽ കയറിയിരുന്നില്ല. തുടർന്ന് നഗരത്തിൻ്റെ വിവിധ ഭാഗങ്ങളിൽ കറങ്ങിയ യുവാക്കൾ കാറിൽ വച്ച് യുവതിയെ മാറി മാറി ബലാത്സംഗം ചെയ്യുകയും ഒടുവിൽ കാക്കനാട്ടെ അവരുടെ താമസസ്ഥലത്ത് ഇറക്കി വിടുകയും ചെയ്യുകയായിരുന്നു. കൂട്ടബലാത്സംഗത്തിന് ഇരയായ യുവതി ഇന്ന് ഇക്കാര്യം അവരുടെ സുഹൃത്തിനെ അറിയിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ഇന്ന് രാവിലെയാണ് ഇതേക്കുറിച്ച് പൊലീസിന് പരാതി ലഭിച്ചത്.
യുവതിയും യുവാക്കളും പോയ ബാറിലെത്തിയ പൊലീസ് യുവാക്കൾ നൽകിയ തിരിച്ചറിയൽ രേഖകൾ പരിശോധിച്ചതിൽ ഇവർ നൽകിയ മേൽവിലാസം വ്യാജമാണെന്ന് കണ്ടെത്തി. തുടർന്ന് യുവതിയുടെ സുഹൃത്തിനെ കസ്റ്റഡിയിലെടുത്ത പൊലീസ് വിശദമായി ചോദ്യം ചെയ്തു. വൈകാതെ യുവതിയെ പീഡിപ്പിച്ചത് കൊടുങ്ങല്ലൂർ സ്വദേശികളായ മൂന്ന് യുവാക്കളാണെന്ന് കണ്ടെത്തി.
കൂട്ടബലാത്സംഗത്തെ തുടർന്ന് അവശനിലയിലായ യുവതി ഇന്ന് കൊച്ചിയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. പൊലീസ് ഇടപെട്ട് ഇവരെ കളമശ്ശേരി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഇന്നലെ യുവതി ബോധരഹിതയായ ശേഷം കാറിൽ കേറ്റിയപ്പോൾ സുഹൃത്തായ സ്ത്രീ മനപൂർവ്വം ഒഴിഞ്ഞു മാറിയതാണ് എന്നാണ് പൊലീസ് നൽകുന്ന സൂചന. നിലവിൽ മൂന്ന് യുവാക്കളും ഈ സ്ത്രീയും മാത്രമാണ് പ്രതികൾ എന്നാണ് പൊലീസ് കണ്ടെത്തൽ.
ലോകകപ്പിന് ഇനി വെറും അഞ്ച് ദിവസം മാത്രം ബാക്കി നിൽക്കെ ഖത്തർ ലോകകപ്പിനെ സംബന്ധിക്കുന്ന ചില കണക്ക് വിവരങ്ങൾ പുറത്തുവിട്ടിരിക്കുകയാണ് ബ്രിട്ടീഷ് ദിനപത്രമായ ‘ദി ഗാർഡിയൻ’.
ടൂർണമെന്റിന്റെ ജീവനുകളുടെ വിലയും രാജ്യത്തെ കുടിയേറ്റ തൊഴിലാളികളുടെയും സ്ത്രീകളുടെയും എൽജിബിടിക്യു സമൂഹത്തിന്റെയും തുടർച്ചയായി അനുഭവിക്കുന്ന ദുരിതങ്ങളുടെ ഒരു ഓർമ്മപ്പെടുത്തലാണ് ഇനിപ്പറയുന്ന നമ്പറുകൾ എന്നാണ് ‘നാണക്കേടിന്റെ സ്റ്റേഡിയങ്ങൾ: ലോകകപ്പ് ആതിഥേയരായ ഖത്തർ കാണാൻ ആഗ്രഹിക്കാത്ത കണക്കുകൾ’ എന്ന റിപ്പോർട്ടിന്റെ ആമുഖമായി പറയുന്നത്.
2018ൽ റഷ്യ ചെലവഴിച്ച 11 ബില്യൺ ഡോളറുമായി താരതമ്യപ്പെടുത്തുമ്പോൾ ലോകകപ്പ് തയ്യാറാക്കാൻ ഖത്തർ ചെലവഴിച്ചത് 200 ബില്യൺ ഡോളറാണെന്നാണ് റിപ്പോർട്ടിൽ ആദ്യം പറയുന്നത്.
2010-ൽ ഹോസ്റ്റിംഗ് അവകാശങ്ങൾ നൽകുമ്പോൾ ഖത്തറി അധികാരികളുടെ ഫിഫ അഭ്യർത്ഥിച്ച തൊഴിൽ സംരക്ഷണവുമായി ബന്ധപ്പെട്ട മനുഷ്യാവകാശ ക്ലോസുകൾ അല്ലെങ്കിൽ വ്യവസ്ഥകളുടെ എണ്ണം.
ഖത്തറികളും ഇൻഫാന്റിനോയെയും സംബന്ധിച്ച് 2022 ലോകകപ്പ് തയ്യാറെടുപ്പുകൾക്കിടെ മരിച്ച തൊഴിലാളികളുടെ ഔദ്യോഗിക കണക്ക് മൂന്ന്. മനുഷ്യാവകാശ സംഘടനയായ ഫെയർ സ്‌ക്വയറിലെ നിക്കോളാസ് മക്‌ഗീഹാൻ ആ നമ്പറിനെ “തെറ്റിദ്ധരിക്കാനുള്ള മനഃപൂർവമായ ശ്രമം” എന്ന് വിളിക്കുന്നു, കാരണം ഇത് ഖത്തറിലെ നിർമ്മാണത്തിന്റെ ഒരു ശതമാനം മാത്രം വരുന്ന പദ്ധതികളെ ആദരമാക്കിയാണ്. സ്റ്റേഡിയം സൈറ്റുകളിൽ നിന്നുള്ള 36 തൊഴിലാളികളും മരിച്ചതായി സുപ്രീം കമ്മിറ്റി പറയുന്നു, എന്നാൽ ജോലിയിലല്ലാത്ത സ്വാഭാവിക കാരണങ്ങളാലാണ് ഒരു ദിവസത്തെ ജോലിക്ക് ശേഷം അവർ മരിച്ചത് എന്നും കൂട്ടിച്ചേർത്തു.
ലോകകപ്പുമായി ബന്ധപ്പെട്ട പദ്ധതികളിലെ അശ്രദ്ധമൂലം മരിച്ച കുടിയേറ്റ തൊഴിലാളികളുടെ കൃത്യമായ എണ്ണം. യഥാർത്ഥ സംഖ്യ ഒരിക്കലും അറിയാൻ കഴിയില്ല. ഹ്യൂമൻ റൈറ്റ്‌സ് വാച്ച് പറയുന്നതനുസരിച്ച്, “ആയിരക്കണക്കിന് കുടിയേറ്റ തൊഴിലാളികളുടെ മരണകാരണങ്ങൾ അന്വേഷിക്കുന്നതിൽ ഖത്തർ അധികാരികൾ പരാജയപ്പെട്ടു, അവയിൽ പലതും ‘സ്വാഭാവിക കാരണങ്ങളാലാണ്’ എന്നാണ് മുദ്രകുത്തിയത്. ഖത്തറി തൊഴിൽ നിയമപ്രകാരം, ജോലിയുമായി ബന്ധപ്പെട്ടതായി കണക്കാക്കാത്ത മരണങ്ങൾക്ക് നഷ്ടപരിഹാരത്തിന് അർഹതയില്ലാത്തതിനാൽ, അത്തരം സന്ദർഭങ്ങളിൽ, കുടുംബങ്ങൾക്ക് മരണത്തിന് ശേഷം ലഭിക്കേണ്ട നഷ്ടപരിഹാരം അപൂർവമാണെന്നും ഹ്യൂമൻ റൈറ്റ്‌സ് വാച്ച് കണ്ടെത്തി.
ഇന്ത്യ, പാകിസ്ഥാൻ, നേപ്പാൾ, ബംഗ്ലാദേശ്, ശ്രീലങ്ക എന്നിവിടങ്ങളിൽ നിന്നുള്ള 6500 കുടിയേറ്റ തൊഴിലാളികൾ 2010-നും 2021-നുമിടയിൽ ഖത്തറിൽ മരിച്ചതായി ഗാർഡിയൻ റിപ്പോർട്ട് ചെയ്തു.
ഖത്തറിലെ ചൂട് മൂലം മരിച്ച നേപ്പാളി തൊഴിലാളികളുടെ എണ്ണം. 2019-ലെ കാർഡിയോളജി ജേണലിൽ നടത്തിയ പഠനമനുസരിച്ച്, 2009-17 കാലയളവിൽ 571 ഹൃദയ സംബന്ധമായ മരണങ്ങളിൽ [നേപ്പാളി തൊഴിലാളികളുടെ] 200 എണ്ണവും ഫലപ്രദമായ ചൂട് സംരക്ഷണ നടപടികൾഫലപ്രദമായ ചൂട് സംരക്ഷണ നടപടികൾ ഉപയോഗിച്ച് തടയാമായിരുന്നു.
കഴിഞ്ഞ 12 വർഷമായി ഖത്തറിൽ അയഞ്ഞ തൊഴിൽ നിയമങ്ങളും മതിയായ നീതി ലഭിക്കാത്തതും കാരണം ചൂഷണം ചെയ്യപ്പെടുകയും ദുരുപയോഗം അനുഭവിക്കുകയും ചെയ്തതായി ആംനസ്റ്റി ഇന്റർനാഷണൽ കണക്കാക്കുന്ന കുടിയേറ്റ തൊഴിലാളികളുടെ ഏറ്റവും കുറഞ്ഞ കണക്ക്.
ആംനസ്റ്റി പ്രകാരം ഖത്തറിലെ നിരവധി കുടിയേറ്റ തൊഴിലാളികൾ, പ്രത്യേകിച്ച് ഗാർഹിക, സുരക്ഷാ മേഖലകളിൽ, ഒരു ദിവസം ജോലി മണിക്കൂറുകൾ ചെയ്യുന്നുണ്ട്. ഇക്വിഡെമിന്റെ സമീപകാല റിപ്പോർട്ടിൽ രണ്ട് വർഷത്തിലേറെയായി ഓവർടൈം നൽകാതെ ലുസൈൽ സ്റ്റേഡിയത്തിൽ 14 മണിക്കൂർ ജോലി ചെയ്തതായി വിവരിച്ച കെനിയൻ തൊഴിലാളിയിൽ നിന്ന് സമാനമായ നിരവധി കഥകൾ കണ്ടെത്തി.
ഖത്തറിൽ ഒരു മാസത്തെ നിയമപരമായ കുറഞ്ഞ വേതനം (1,000 റിയാൽ), ഭക്ഷണവും താമസവും നൽകിയിട്ടുണ്ടെങ്കിലും അത് ഒരു മണിക്കൂറിന് ഏകദേശം ഒരു യൂറോയ്ക്ക് സമമാണ്. സമീപ വർഷങ്ങളിൽ, മിനിമം വേതനം ഏർപ്പെടുത്തുന്നതും കഫാല അല്ലെങ്കിൽ സ്പോൺസർഷിപ്പ് സമ്പ്രദായം നിർത്തലാക്കുന്നതും ഉൾപ്പെടെ നിരവധി തൊഴിൽ പരിഷ്കാരങ്ങൾ അധികാരികൾ കൊണ്ടുവന്നിട്ടുണ്ട്. എന്നിരുന്നാലും, ഇത് കഷണങ്ങളാണെന്നും നിരവധി ദുരുപയോഗങ്ങൾ ഇപ്പോഴും നടക്കുന്നുണ്ടെന്നും മനുഷ്യാവകാശ സംഘടനകൾ പറയുന്നു.
ഇന്ത്യ, ബംഗ്ലദേശ്, നേപ്പാൾ എന്നിവിടങ്ങളിൽ നിന്നും ഖത്തറിൽ ജോലി അന്വേഷിക്കുന്ന ചില കുടിയേറ്റ തൊഴിലാളികൾ റിക്രൂട്ട്മെന്റ് ഫീസായി അടച്ച ഡോളറിന്റെ പരിധി. ഇത് ഇപ്പോൾ നിയമവിരുദ്ധമാണെങ്കിലും, പല തൊഴിലാളികളും അവരുടെ റിക്രൂട്ട്‌മെന്റ് ഫീസും അനുബന്ധ കടങ്ങളും തിരിച്ചടയ്ക്കാനും അവരുടെ കുടുംബങ്ങൾക്ക് പണം അയയ്ക്കാനും ഇപ്പോഴും പാടുപെടുകയാണ്.
റിപ്പോർട്ടേഴ്‌സ് വിത്തൗട്ട് ബോർഡേഴ്‌സ് പ്രസ് ഫ്രീഡം ഇൻഡക്‌സിൽ 180 രാജ്യങ്ങളിൽ ഖത്തറിന്റെ റേറ്റിംഗ്. മേഖലയിലെ മികച്ച രാജ്യങ്ങളിലൊന്നാണെങ്കിലും, ലോകകപ്പിൽ നിരീക്ഷണം നേരിടാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ടർമാർക്ക് ഇപ്പോഴും മനുഷ്യാവകാശ ഗ്രൂപ്പുകൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
വിവാഹത്തിന് പുറത്ത് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന സ്ത്രീകൾക്കും പുരുഷന്മാർക്കും ശിക്ഷാ നിയമത്തിലെ 281 ആർട്ടിക്കിൾ പ്രകാരം വർഷങ്ങളോളം തടവ് ലഭിക്കും. ബലാത്സംഗം റിപ്പോർട്ട് ചെയ്താൽ പ്രോസിക്യൂട്ട് ചെയ്യപ്പെടുന്ന സ്ത്രീകളെ ഇത് ആനുപാതികമായി ബാധിക്കുന്നില്ല എന്ന് ഹ്യൂമൻ റൈറ്റ്‌സ് വാച്ച് പറയുന്നു. “അത്തരം അക്രമം റിപ്പോർട്ട് ചെയ്യുന്ന സ്ത്രീകളെ പോലീസ് പലപ്പോഴും വിശ്വസിക്കുന്നില്ല, പകരം അത് ഉഭയസമ്മതത്തോടെയാണെന്ന് അവകാശപ്പെടുന്ന പുരുഷന്മാരെ വിശ്വസിക്കുന്നു, കൂടാതെ ഒരു സ്ത്രീക്ക് കുറ്റവാളിയെ അറിയാമായിരുന്നു എന്നതിന് എന്തെങ്കിലും തെളിവോ നിർദ്ദേശമോ മതിയായിരുന്നു ആ സ്ത്രീയെ പ്രോസിക്യൂട്ട് ചെയ്യാൻ”.
2019 നും 2022 നും ഇടയിൽ ലെസ്ബിയൻ, ഗേ, ബൈസെക്ഷ്വൽ, ട്രാൻസ്‌ജെൻഡർ എന്നിവരെ തടങ്കലിൽ പാർപ്പിച്ച മോശമായി പെരുമാറിയ കേസുകളുടെ എണ്ണം. 2022 ഒക്ടോബറിലെ ഹ്യൂമൻ റൈറ്റ്‌സ് വാച്ചിന്റെ റിപ്പോർട്ട് അനുസരിച്ച്. ഖത്തർ പ്രിവന്റീവ് സെക്യൂരിറ്റി ഡിപ്പാർട്ട്‌മെന്റ് സേന ഏകപക്ഷീയമായി എൽജിബിടി ആളുകളെ അറസ്റ്റ് ചെയ്യുകയും അവരെ അസുഖത്തിന് വിധേയരാക്കുകയും ചെയ്തതായി അതിൽ പറയുന്നു.
2019-നും 2022-നും ഇടയിൽ പോലീസ് കസ്റ്റഡിയിൽ “കഠിനവും ആവർത്തിച്ചുള്ളതുമായ മർദനങ്ങളും അഞ്ച് ലൈംഗിക പീഡനക്കേസുകളും” ഉൾപ്പെടെ തടങ്കലിൽ ചികിത്സ നൽകുകയും ചെയ്‌തു. അവരുടെ മോചനത്തിന്റെ ആവശ്യകതയെന്ന നിലയിൽ, ട്രാൻസ്‌ജെൻഡർ സ്ത്രീകളെ സർക്കാർ സ്ഥാപനത്തിലെ പരിവർത്തന തെറാപ്പി സെഷനുകളിൽ പങ്കെടുക്കണമെന്ന് സുരക്ഷാ സേന നിർബന്ധിച്ചു. അധികാരികളുടെ അഭിപ്രായത്തിൽ, ഖത്തറിൽ സ്വവർഗ്ഗാനുരാഗികളുടെ “പരിവർത്തന” കേന്ദ്രങ്ങളൊന്നുമില്ല.
ഖത്തറിന്റെ ശിക്ഷാനിയമത്തിലെ ആർട്ടിക്കിൾ 296 പ്രകാരം “ഒരു പുരുഷനെ ഏതെങ്കിലും വിധത്തിൽ ലൈംഗികതയ്‌ക്കോ വിഘടനത്തിനോ നയിക്കുകയോ പ്രേരിപ്പിക്കുകയോ വശീകരിക്കുകയോ ചെയ്യുക”, “ഏതെങ്കിലും വിധത്തിൽ ഒരു പുരുഷനെ നിയമവിരുദ്ധമോ അധാർമികമോ ആയ പ്രവൃത്തികൾ ചെയ്യാൻ പ്രേരിപ്പിക്കുകയോ വശീകരിക്കുകയോ ചെയ്‌തതിന്” സാധ്യമായ തടവ് ശിക്ഷയുടെ കാലാവധി.
ഖത്തറിൽ മരിക്കുകയോ പരിക്കേൽക്കുകയോ ചെയ്ത കുടിയേറ്റ തൊഴിലാളികൾക്ക് നഷ്ടപരിഹാരം നൽകാൻ ഫിഫ ലഭ്യമാക്കണമെന്ന് ആംനസ്റ്റിയും മറ്റുള്ളവരും വിശ്വസിക്കുന്ന തുക. അത് ലോകകപ്പിന്റെ സമ്മാനത്തുകയ്ക്ക് തുല്യമാണ്. എന്നിരുന്നാലും, ഖത്തറിന്റെ തൊഴിൽ മന്ത്രി അത്തരം നിർദ്ദേശങ്ങൾ നിരസിച്ചു, സർക്കാരിനെ വിമർശിക്കുന്നത് “വംശീയത” ആണെന്ന് അവകാശപ്പെട്ടു.
ഗാനരചയിതാവ് ബീയാര്‍ പ്രസാദ് ചികിത്സാസഹായം തേടുന്നു. മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വെന്റിലേറ്ററില്‍ കഴിയുകയാണ് ബീയാര്‍ പ്രസാദ്. ബീയാര്‍ പ്രസാദിന് വേണ്ടി സംവിധായകന്‍ ടി.കെ രാജീവ് കുമാര്‍ ആണ് ചികിത്സാ സഹായം അഭ്യര്‍ഥിച്ചിരിക്കുന്നത്.
രണ്ടു വര്‍ഷം മുമ്പ് ഒരു വൃക്ക മാറ്റി വച്ച് വിശ്രമത്തിലായിരുന്നു ബീയാര്‍ പ്രസാദ്. ഒരു ചാനല്‍ പരിപാടിക്കായി തിരുവനന്തപുരത്ത് എത്തിയപ്പോള്‍ ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടര്‍ന്ന് അദ്ദേഹത്തെ കിംസ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. വിശദമായ പരിശോധനയിലാണ് മസ്തിഷ്‌കാഘാതം ആണെന്ന് കണ്ടെത്തിയത്.
തുടര്‍ന്ന് വെന്റിലേറ്ററിലേയ്ക്കു മാറ്റി. അദ്ദേഹത്തിന്റെ ഭാര്യയും മകനുമാണ് ഒപ്പമുള്ളത്. പഠനാവശ്യത്തിനായി മകള്‍ യൂറോപ്പിലാണ്. തികച്ചും സാധാരണഗതിയില്‍ ജീവിതം നയിക്കുന്ന ബീയാര്‍ പ്രസാദിന്റെ കുടുംബത്തിന് ചികിത്സയ്ക്ക് ചെലവാകുന്ന ഭാരിച്ച തുക കണ്ടെത്താന്‍ കഴിയുന്നില്ല.
അദ്ദേഹത്തിന്റെ ആയുരാരോഗ്യത്തിനായി പ്രാര്‍ഥിക്കുന്നതിനൊപ്പം ചികിത്സയ്ക്ക് ആവശ്യമായ സാമ്പത്തിക സഹായം കൂടി നല്‍കണമെന്ന് അഭ്യര്‍ഥിക്കുകയാണ് എന്നാണ് ടി.കെ രാജീവ് കുമാര്‍ ഒരു മാധ്യമത്തോട് പ്രതികരിച്ചിരിക്കുന്നത്. ‘കേര നിരകളാടും ഒരു ഹരിത..’ എന്ന ഗാനമടക്കം രചിച്ച രചയിതാവാണ് ബീയാര്‍ പ്രസാദ്.