Latest News

സിനിമയിൽ നിന്നും നീണ്ട ഇടവേളയെടുത്ത് കുടുംബത്തോടൊപ്പം സമം ചെലവഴിച്ച നവ്യ നായർ ഇപ്പോഴിതാ വികെ പ്രകാശ് സംവിധാനം ചെയ്ത ഒരുത്തീയിലൂടെ തിരിച്ചു വന്നിരിക്കുകയാണ്. സിനിമയിൽ നിന്നും ഇടവേളയെടുത്ത് പോയ നവ്യയെ അല്ല തിരിച്ചു വരവിൽ കാണാനാവുക. ബോൾഡായ തീരുമാനങ്ങളും നിലപാടുകളും വ്യക്തമാക്കി നവ്യ ഇപ്പോഴിതാ വാർത്തകളിൽ നിറയുകയാണ്.

സമീപ കാലത്ത് ഒരു സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ നടിയെ ആക്രമിച്ച കേസും ഡബ്ല്യുസിസിയും ദിലീപും കാവ്യയുമായുള്ള ബന്ധവും ഉൾപ്പടെയുള്ള വിഷയങ്ങളിലെല്ലാം നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് നവ്യ.

ദിലീപിനെ കുറിച്ചുള്ള ചോദ്യങ്ങൾ തനിക്ക് ബുദ്ധിിമുട്ടുണ്ടാക്കുമെന്ന് ഇന്റർവ്യൂവിൽ നടി വ്യക്തമാക്കുന്നു.

ദിലീപിനെക്കുറിച്ചുള്ള ചോദ്യങ്ങൾ സങ്കോചമുണ്ടാക്കുമോ എന്നായിരുന്നു അവതാരകൻ ചോദിച്ചത്. ഇതിന് ‘ആ ഉണ്ട്. ഇത്തരം ചോദ്യങ്ങൾ ബുദ്ധിമുട്ടാണെന്ന്’ ആയിരുന്നു നവ്യ നൽകിയ മറുപടി. അതേസമയം കാവ്യ മാധവനും താനും വ്യക്തിപരമായി സുഹൃത്തുക്കളല്ലെന്നും നവ്യ നായർ പറയുന്നുണ്ട്.

‘നേരത്തെ ഞാൻ പറഞ്ഞിരുന്നു, ശരിയുടെ പക്ഷെ തെറ്റിന്റെ പക്ഷം എന്നത് റിലേറ്റീവായി പോകുന്നുണ്ട്. ഈ വിഷയം തന്നെ കോടതിയിൽ ഇരിക്കുന്നൊരു വിഷയമാകുമ്പോൾ അതേക്കുറിച്ച് ആധികാരികമായി പറഞ്ഞ് അത് വഷളാക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. പിന്നെ എന്റെ സഹപ്രവർത്തക അനുഭവിച്ച ബുദ്ധിമുട്ട് വലിയ ബുദ്ധിമുട്ടാണ്. അവളുടെ കൂടെ എന്നതിൽ എന്നും മാറ്റമില്ല’- നവ്യ പറയുന്നു.

ഡബ്ല്യുസിസിയെക്കുറിച്ച് നവ്യ പോസിറ്റീവായാണ് പ്രതികരിച്ചത്. ‘ഞാൻ ബോംബെയിലായിരുന്നു. അതിനാൽ മീറ്റിംഗുകളിലൊന്നിലും പങ്കെടുക്കാൻ സാധിച്ചിട്ടില്ല. ഡബ്ല്യുസിസി കൊണ്ടുവന്ന ഒരുപാട് കാര്യങ്ങളുണ്ട്. സ്ത്രീകൾക്ക് വേണ്ടി സംസാരിക്കാനുള്ള ഒരിടം എന്നത് വളരെ പ്രധാനപ്പെട്ടതാണ്. ഹേമ കമ്മീഷൻ റിപ്പോർ്ട്ട് ഇപ്പോൾ ചർച്ചയാകാൻ കാരണം ഡബ്ല്യുസിസി അതേക്കുറിച്ച് സംസാരിച്ചതിനാലാണ്. അതിന് മുമ്പ് തന്നെ റിപ്പോർട്ട് പുറത്ത് വരേണ്ടതായിരുന്നുവെന്നാണ് ഞാനും കരുതുന്നതെന്നും നവ്യ പറഞ്ഞു.

കുറേക്കാലമായി ഞാൻ വീട്ടമ്മയാണ്. ഇങ്ങനെയുള്ള കാര്യങ്ങളിൽ പങ്കെടുക്കാൻ സാധിച്ചിട്ടില്ല. എല്ലാവരുമിരിക്കുന്നൊരു വേദിയിൽ സ്ത്രീകൾ നേരിടുന്നൊരു പ്രശ്നത്തെക്കുറിച്ച് ഒരു വിമുഖത വരും. ഇന്നെയാൾ ഇങ്ങനെ ചെയ്തുവെന്ന് പറയാൻ ബുദ്ധിമുട്ടുണ്ടാകും. പറയുന്നുവരുണ്ടാകും. അത് നല്ലതാണ്. പക്ഷെ എന്നെ കൊണ്ട് അത് പറ്റണമെന്നില്ല. ഒരാൾ മോശമായി പെരുമാറിയിൽ അത് എങ്ങനെ പുറത്ത് പറയുമെന്ന് സങ്കോചമുള്ള സ്ത്രീകളിൽ പെടുന്ന ആളാണ് ഞാൻ. അത് നല്ലതാണെന്നല്ല പറയുന്നത്. നമ്മൾ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് പറയാൻ സാധിക്കണം. ആ സ്റ്റിഗ്മ മാറണം. പക്ഷെ പെട്ടെന്ന് എനിക്കത് ചെയ്യാൻ സാധിക്കില്ലെന്നും നവ്യ പറയുന്നു.

ഉക്രൈനിൽ റഷ്യൻ അധിനിവേശം ആരംഭിച്ചതോടെ ജീവൻ അപകടത്തിലായ ആയിരക്കണക്കിന് ഇന്ത്യൻ വിദ്യാർത്ഥികൾക്ക് തുണയായത് പാകിസ്താൻ സ്വദേശിയായ ടൂർ ഓപറേറ്റർ. അതിർത്തികൾക്കും ഭേദിക്കാനാകാ മനുഷ്യസ്‌നേഹത്തിന്റെ നേർസാക്ഷ്യമാണ് ഉക്രൈനിൽ നിന്നും പുറത്തെത്തിയിരിക്കുന്നത്.

യുദ്ധം പൊട്ടിപുറപ്പെട്ടതോടെ പ്രാണഭയത്താൽ അതിർത്തികളിലേക്ക് ഓടിയ 2500ഓളം ഇന്ത്യക്കാരായ വിദ്യർത്ഥികളേയാണ് മൊഅസാം ഖാൻ എന്ന പാകിസ്താൻ യുവാവ് രക്ഷിച്ച് സുരക്ഷിത തീരത്തെത്തിച്ചത്. ഉക്രൈന് പുറത്തേക്ക് എത്രയും വേഗം വിദ്യാർത്ഥികളെ സുരക്ഷിതമായി എത്തിക്കാനായി എംബസി ശ്രമിച്ചിരുന്നെങ്കിലും വാഹനങ്ങൾ ലഭിക്കാത്തത് വലിയ തിരിച്ചടിയായിരുന്നു.

ഈ ഘട്ടത്തിലാണ് മൊഅസാം ഖാൻ രക്ഷകനായി എത്തിയത്. ഉക്രൈനിലെ ബസ് ടൂർ ഓപ്പറേറ്ററായ ഇദ്ദേഹം യുദ്ധഭൂമിയിൽ സ്വന്തം ജീവൻ പണയം വെച്ച് ഇന്ത്യക്കാരായ വിദ്യാർത്ഥികൾക്ക് തണലാവുകയായിരുന്നു. വാട്സ്ആപ്പ് ഗ്രൂപ്പിൽ ആരോ ഷെയർ ചെയ്ത തന്റെ നമ്പരിലേക്ക് നൂറുകണക്കിന് ഇന്ത്യൻ വിദ്യാർത്ഥികൾ സഹായത്തിനായി വിളിച്ചപ്പോൾ മടികൂടാതെ മൊ അസാം വിദ്യാർത്ഥികളുടെ രക്ഷയ്ക്കെത്തുകയായിരുന്നു.

യുദ്ധഭീതിയെ തുടർന്ന് അതിർത്തികളിലേക്ക് വാഹനങ്ങൾ കിട്ടാൻ ബുദ്ധിമുട്ടുണ്ടായിരുന്ന സമയത്ത് മൊ അസാം എന്ന പാകിസ്താനി യുവാവ് 2500ഓളം ഇന്ത്യൻ വിദ്യാർത്ഥികളെ ഒഴിപ്പിക്കാൻ വാഹനങ്ങൾ ഒരുക്കിക്കൊടുത്തെന്നാണ് റിപ്പോർട്ട്. കയ്യിലെ പണം തീർന്ന് ദുരിതത്തിലായ വിദ്യാർത്ഥികളേയും ഇദ്ദേഹം കൈവിട്ടില്ല. പലവിദ്യാർത്ഥികളെയും അദ്ദേഹം പണം വാങ്ങാതെ അതിർത്തികളിലെത്തിച്ചു.

സഹോദരന്റെ കുടുംബം ഉക്രൈനിൽ താമസമാക്കിയതിന് പിന്നാലെയാണ് മൊ അസാം ഉക്രൈനിലെത്തുന്നത്. സിവിൽ എഞ്ചിനീയറിങ് ബിരുദധാരിയാണ് ഇദ്ദേഹം. ഉക്രൈനിൽ ടൂർ ഓപ്പറേറ്റായാണ് ജോലി നോക്കിയത്. നിസ്സഹായരായ ഇന്ത്യൻ വിദ്യാർത്ഥികളുടെ പ്രശ്‌നങ്ങൾ തനിക്ക് ശരിയായി മനസിലാക്കാനായത് ഭാഷയുടെ സവിശേഷത കൊണ്ട് കൂടുയാണെന്ന് ഈ യുവാവ് പറയുന്നു. ഉറുദു നന്നായി വശമുള്ള മൊ അസാമിന് ഇന്ത്യൻ വിദ്യാർത്ഥികളുടെ ഹിന്ദിയും വഴങ്ങും. യുദ്ധഭൂമിയിലെ മനുഷ്യത്വ മുഖത്തെ ആദരവോടെ ഓർക്കുകയാണ് രക്ഷപ്പെട്ട ഇന്ത്യൻ വിദ്യാർത്ഥികൾ.

തിരുവനന്തപുരം കല്ലറയിൽ എട്ടു മാസം ഗർഭിണിയായ യുവതി തൂങ്ങി മരിച്ചു. കല്ലറ കോട്ടൂർ മണിവിലാസത്തിൽ 21കാരിയായ ഭാഗ്യയെയാണ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവ് മദ്യപിച്ചതിൽ മനംനൊന്താണ് ഭാഗ്യ ജീവനൊടുക്കിയത്.

ഇന്നലെ വൈകിട്ട് നാല് മണിയോടെയാണ് എട്ടുമാസം ഗർഭിണിയായ ഭാഗ്യ തൂങ്ങി മരിച്ചതെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ഭർത്താവ് മദ്യപിക്കുന്നത് കണ്ടതോടെ ഭാഗ്യ വലിയ മനോവിഷമത്തിലായിരുന്നു. വീട്ടുകാരുടെ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് പോലീസ് ഇക്കാര്യം പറഞ്ഞത്. മദ്യപിച്ചതിനെ ചൊല്ലി ഭർത്താവും ഭാഗ്യയും തമ്മിൽ വാക്കുതർക്കമുണ്ടായിരുന്നു.

ഇതിന് പിന്നാലെയാണ് ഭാഗ്യയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. വീടനകത്തെ മുറിയിൽ തൂങ്ങി മരിച്ചനിലയിലായിരുന്നു മൃതദേഹം. കല്ലറ പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം ഇന്ന് ബന്ധുക്കൾക്ക് വിട്ടുനൽകും. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.

ഹരിഗോവിന്ദ് താമരശ്ശേരി

പ്രശസ്ത തെന്നിന്ത്യൻ താരം ശങ്കർ നിർമ്മാണവും സുരേഷ് ഉണ്ണികൃഷ്ണൻ സംവിധാനവും നിർവഹിക്കുന്ന മലയാള ചലച്ചിത്രം “എഴുത്തോല” യിലേക്ക് അഭിനേതാക്കളെ ക്ഷണിക്കുന്നു. എൺപതുകളുടെ പ്രണയ നായകൻ ശങ്കർ, “ചേക്കേറാൻ ഒരു ചില്ല” (1986) ക്കു ശേഷം നിർമ്മിക്കുന്ന രണ്ടാമത്തെ ചലച്ചിത്രമാണ് എഴുത്തോല. Otio Entertainments LLP എന്ന പേരിൽ ശങ്കർ ഈ വർഷം ആരംഭിച്ച നിർമ്മാണ കമ്പനിയുടെ ബാനറിൽ ആയിരിക്കും സിനിമ റിലീസ് ചെയ്യുക. കേരളത്തിലെ മാറുന്ന വിദ്യാഭ്യാസ സമ്പ്രദായത്തെക്കുറിച്ചുള്ള വളരെ വ്യത്യസ്തമായ പ്രമേയമാകും സിനിമ കൈകാര്യം ചെയ്യുന്നത്.

എഴുത്തോലയുടെ രചനയും സംവിധാനവും നിർവഹിക്കുന്നത് യുകെ മലയാളിയായ സുരേഷ് ഉണ്ണികൃഷ്ണനാണ് . ചാലക്കുടിക്ക് സമീപമുള്ള പൊന്നാമ്പിയോളി സ്വദേശിയായ സുരേഷ്‌ യുകെയിൽ സോളിസിറ്ററാണ്. പ്രമുഖ സിനിമാ സീരിയൽ താരം നിഷ സാരംഗ് മുഖ്യ വേഷം കൈകാര്യം ചെയ്യുന്ന സിനിമയിൽ ശങ്കറും ഒരു സുപ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്.

2022 മെയ് മാസം ചാലക്കുടിക്ക് സമീപം ഷൂട്ടിങ് ആരംഭിക്കുന്ന സിനിമയിലേക്ക് കുട്ടികളും മുതിർന്നവരുമടക്കം നിരവധി അഭിനേതാക്കളെ ആവശ്യമുണ്ട്. താല്പര്യമുള്ളവർ താഴെ പറയുന്ന ഇമെയിലിലോ വാട്സാപ്പ് നമ്പറിലോ ഒരു മിനിറ്റിൽ കവിയാത്ത ഇൻട്രോ വീഡിയോയും പെർഫോമൻസ് വീഡിയോയും 2022 മാർച് 31 ന് മുൻപായി അയക്കുക. Tiktok വീഡിയോകൾ സ്വീകരിക്കുന്നതല്ല.

ഇമെയിൽ: [email protected]
Whatsapp: 8075660396

യുകെയിലെ അറിയപ്പെടുന്ന എഴുത്തുകാരനും നടനും സംവിധായകനുമായ ജെപിയുടെ (ജോജി പോൾ, ഹെമൽ ഹെംപ്സ്റ്റഡ് ) രണ്ടാമത്തെ ചെറുകഥാസമാഹാരമായ “നിങ്ങളെന്നെ കരിസ്മാറ്റിക്കാക്കി” എന്ന പുസ്തകം പുറത്തിറങ്ങി.

മനോഹരങ്ങളായ ഇരുപത്തിനാല് ചെറുകഥകളടങ്ങിയ ഈ പുസ്തകത്തിന്റെ മറ്റൊരു പ്രത്യേകത, യുകെയിലെത്തന്നെ ഏറ്റവും അനുഗ്രഹീതനായ ചിത്രകാരൻ, റോയ് സി ജെ വരച്ച അതിസുന്ദരങ്ങളായ ചിത്രങ്ങളാണ്.

ജെ പിയുടെയും റോയ് സി ജെയുടെയും രചനാപാഠവങ്ങൾ സംയോജിപ്പിച്ച ഈ പുസ്തകം വായനക്കാർക്ക് നല്ലൊരു മുതൽക്കൂട്ടാകും എന്ന് നിസ്സംശയം പറയാം.

ജെ പി യുടെ ആദ്യ പുസ്തകമായ “മാൻഷനിലെ യക്ഷികൾ” യുകെയിലിന്നും ലഭ്യമാണ്. ഈ പുസ്തകത്തിന്റെ ഇംഗ്ലീഷ് തർജ്ജമ പ്രസിദ്ധീകരണത്തിന് തയ്യാറായിക്കൊണ്ടിരിക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക് ജെപി (07877 264255).

ജോജി പോൾ

 

 

പോക്കറ്റടി കേസില്‍ നടി രൂപ ദത്ത അറസ്റ്റില്‍. കൊല്‍ക്കത്ത രാജ്യാന്തര പുസ്തക മേളയുടെ വേദിയില്‍നിന്നാണ് നടിയെ പോലീസ് പിടികൂടിയത്. ഇവരില്‍നിന്ന് 75,000 രൂപ പോലീസ് കണ്ടെടുത്തതായും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ശനിയാഴ്ച രാത്രിയാണ് നടി പോലീസിന്റെ പിടിയിലായത്. ഒരു സ്ത്രീ ചവറ്റുകുട്ടയിലേക്ക് പേഴ്‌സ് വലിച്ചെറിയുന്നത് പുസ്തക മേളയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. തുടര്‍ന്ന് ഇവരെ ചോദ്യംചെയ്യുകയും കൈയിലുണ്ടായിരുന്ന ബാഗ് പരിശോധിക്കുകയും ചെയ്തതോടെയാണ് പോക്കറ്റടി നടത്തിയതായി കണ്ടെത്തിയത്. നടിയുടെ ബാഗില്‍നിന്ന് ഒട്ടേറെ പേഴ്‌സുകളും 75,000 രൂപയും പോലീസ് കണ്ടെടുത്തിട്ടുണ്ട്.

2020-ല്‍ സംവിധായകന്‍ അനുരാഗ് കശ്യപിനെതിരേ വ്യാജ ആരോപണം ഉന്നയിച്ച് രൂപ ദത്ത വിവാദത്തിലായിരുന്നു. അനുരാഗ് കശ്യപ് ഫെയ്‌സ്ബുക്കിലൂടെ അശ്ലീലസന്ദേശങ്ങള്‍ അയച്ചെന്നായിരുന്നു നടിയുടെ ആരോപണം. സന്ദേശങ്ങളുടെ സ്‌ക്രീന്‍ ഷോട്ടുകളും നടി പങ്കുവെച്ചിരുന്നു. എന്നാല്‍ അനുരാഗ് എന്ന പേരുള്ള മറ്റൊരാളാണ് നടിയ്ക്ക് അശ്ലീല സന്ദേശങ്ങള്‍ അയച്ചെന്ന് പിന്നീട് കണ്ടെത്തുകയായിരുന്നു.

അഞ്ചുവയസ്സുകാരനെ കൊലപ്പെടുത്തിയ ആളെ നാട്ടുകാര്‍ ജീവനോടെ കത്തിച്ച് കൊന്നു. അസമിലെ ദിബ്രുഘട്ട് ജില്ലയിലെ റൊഹ്‌മോരിയയില്‍ ശനിയാഴ്ചയായിരുന്നു സംഭവം.

റൊഹ്‌മോരിയയിലെ ധോലാജാന്‍ എസ്‌റ്റേറ്റില്‍ താമസിക്കുന്ന ഉജ്ജ്വല്‍ മുരെ (അഞ്ച്)യെയാണ് പ്രദേശവാസിയായ സുനില്‍ താന്തി കഴുത്തറുത്ത് കൊന്നത്. പിന്നാലെ തേയിലത്തോട്ടത്തിലെ ജീവനക്കാര്‍ സംഘം ചേര്‍ന്നെത്തി സുനില്‍ താന്തിയെ ജീവനോടെ കത്തിക്കുകയായിരുന്നു.

കൊല്ലപ്പെട്ട അഞ്ചുവയസ്സുകാരനും മറ്റുകുട്ടികളും സുനിലിന്റെ പുരയിടത്തില്‍ കയറി കളിക്കുകയായിരുന്നു. ഇതുകണ്ടെത്തിയ സുനില്‍ കുട്ടികളോട് ദേഷ്യപ്പെടുകയും പിന്നാലെ അഞ്ചുവയസ്സുകാരനെ കത്തി കൊണ്ട് കഴുത്തറുത്ത് കൊലപ്പെടുത്തുകയും ചെയ്തു.

റൊഹ്‌മോരിയയിലെ ധോലാജാന്‍ എസ്‌റ്റേറ്റില്‍ താമസിക്കുന്ന ഉജ്ജ്വല്‍ മുരെ (അഞ്ച്)യെയാണ് പ്രദേശവാസിയായ സുനില്‍ താന്തി കഴുത്തറുത്ത് കൊന്നത്. പിന്നാലെ തേയിലത്തോട്ടത്തിലെ ജീവനക്കാര്‍ സംഘം ചേര്‍ന്നെത്തി സുനില്‍ താന്തിയെ ജീവനോടെ കത്തിക്കുകയായിരുന്നു.

കൊല്ലപ്പെട്ട അഞ്ചുവയസ്സുകാരനും മറ്റുകുട്ടികളും സുനിലിന്റെ പുരയിടത്തില്‍ കയറി കളിക്കുകയായിരുന്നു. ഇതുകണ്ടെത്തിയ സുനില്‍ കുട്ടികളോട് ദേഷ്യപ്പെടുകയും പിന്നാലെ അഞ്ചുവയസ്സുകാരനെ കത്തി കൊണ്ട് കഴുത്തറുത്ത് കൊലപ്പെടുത്തുകയും ചെയ്തു.

കുട്ടി കൊല്ലപ്പെട്ട വിവരമറിഞ്ഞതോടെ നാട്ടുകാരും എസ്‌റ്റേറ്റിലെ തൊഴിലാളികളും രോഷാകുലരായി. തുടര്‍ന്ന് തൊഴിലാളികള്‍ സുനിലിനെ അന്വേഷിച്ചിറങ്ങി. തൊഴിലാളികളെ കണ്ട സുനില്‍ ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും അരക്കിലോമീറ്ററോളം ദൂരം ഇയാളെ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. തുടര്‍ന്നാണ് ജീവനോടെ കത്തിച്ചത്.

സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് ദിബ്രുഘട്ട് എസ്.പി. ശ്വേതാങ്ക് മിശ്ര പറഞ്ഞു. കൊല്ലപ്പെട്ട രണ്ടുപേരുടെയും മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സിനിമ ലോകം മറന്നുപോയ കലാകാരന്മാരിൽ ഒരാളാണ് ബോബി കൊട്ടാരക്കര. നാടക രംഗത്തും അതുപോലെ മിമിക്രി വേദികളിലും സജീവമായിരുന്ന ബോബി ‘മുച്ചീട്ടുകളിക്കാരന്റെ മകൾ’ എന്ന ചിത്രത്തിലൂടെയാണ് സിനിമ ലോകത്തേക്ക് വന്നത്. പിന്നീട് ചെറുതും വലുതുമായ വേഷങ്ങളിൽ അദ്ദേഹം ഏകദേശം 300 ലധികം ചിത്രങ്ങളിൽ അഭിനയിച്ചു. അതിൽ കണ്ണെഴുതി പൊട്ടും തൊട്ട്, ഗോളാന്തരവാർത്തകൾ, കാഴ്ചക്കപ്പുറം, ചിത്രം എന്നിവ ചില ശ്രദ്ധേയമായ ചിത്രങ്ങളാണ്. ഇത് കൂടാതെ ചില ടെലിവിഷൻ സീരിയലുകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.

ചെയ്ത കഥാപാത്രങ്ങളിൽ അദ്ദേഹം ശ്രദ്ധനേടിയിരുന്നു. എന്നാൽ വളരെ പ്രതീക്ഷിതമായി 2000 ഡിസംബർ രണ്ടിന് ഭക്ഷ്യവിഷബാധയെ തുടർന്നാണ് ബോബി ഈ ലോകത്തുനിന്നും വിടപറഞ്ഞത്. രാജീവ് കുമാറിന്റെ ജയറാം നായകനായ ചിത്രം ‘വക്കാലത്ത് നാരായണൻ കുട്ടിയിൽ’ നിയമപുസ്തകങ്ങൾ വിറ്റുനടക്കുന്ന ക്യാപ്റ്റൻ ബോബി എന്ന കഥാപാത്രമായി അഭിനയിച്ചുവരികയായിരുന്നു. അതിനിടയിലാണ് ആ അപ്രതീക്ഷിത വിയോഗം സംഭവിച്ചത്. ബോബി ഈ ലോകത്തോട് വിടപറയുന്നതിന് മണിക്കൂറുകൾ മുമ്പ്‌ വരെ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്ന സുഹുത്തായിരുന്നു നടൻ നന്ദു. തന്റെ വളരെ അടുത്ത സുഹൃത്ത് കൂടിയായിരുന്ന ബോബി മരിച്ചുവെന്ന വാർത്ത തനിക്ക് ഇപ്പോഴും വിശ്വസിക്കാൻ കഴിയിഞ്ഞിട്ടില്ല എന്നാണ് അദ്ദേഹം പാറയുന്നത്.

നന്ദുവിന്റെ വാക്കുകൾ, ഞങ്ങൾ തമ്മിൽ അവസാനമായി കണ്ടപ്പോഴും ബോബി കൂടുതൽ തവണ പറഞ്ഞതും ജീവിതം മടുത്തു എന്നായിരുന്നു, അന്ന് ബോബിയെ ആശുപത്രിയിൽ കൊണ്ടുപോയപ്പോൾ അ‍ഞ്ച് മിനിറ്റ് മുമ്പ് എത്തിച്ചിരുന്നെങ്കിൽ രക്ഷിക്കാൻ സാധിക്കുമായിരുന്നുവെന്നാണ് ഡോക്ടർമാർ പറഞ്ഞതെന്നും നന്ദു പറയുന്നു. അവസാനം ഞങ്ങൾ സംസാരിക്കുമ്പോൾ അദ്ദേഹം കൂടുതലും പറഞ്ഞത് എനിക്ക് ആരും ഇല്ലെടാ. നമ്മളെയൊന്നും ആർക്കും വേണ്ടെടാ.

കുടുംബക്കാരും പരിചയക്കാരും അടക്കം എല്ലാവരും പാര പണിയുകയാണ്. ഞാൻ സിനിമയിലായത് കൊണ്ട് എനിക്ക് മോശം സ്വഭാവമുണ്ട്. അതുപോലെ പെണ്ണുങ്ങളുമായി സമ്പർക്കമുണ്ട് എന്നെല്ലാമാണ് എന്നെ ഇവരൊക്കെ കഥകൾ പറഞ്ഞ് ഉണ്ടാക്കിയിരിക്കുന്നത്. അതുകൊണ്ട് എന്റെ വിവാഹം പോലും നടക്കുന്നില്ല. ആലോചനകൾ എല്ലാം മുടങ്ങുകയാണ്. എനിക്ക് മുന്നോട്ടുള്ള ജീവിതത്തെ കുറിച്ച് പ്രതീക്ഷയില്ലടാ.. എന്നോക്കെ വളരെ വേദനയോടെയാണ് അദ്ദേഹം പറഞ്ഞതെന്നും നന്ദു ഓർക്കുന്നു.

ബോബി തന്റെ സുഹൃത്തിന്റെ വീട്ടിൽ വിരുന്നിന് ഭക്ഷണം കഴിക്കാൻ പോയിരുന്നു, അവിടെ വെച്ച് അദ്ദേഹം കണവ കഴിച്ചിരുന്നു. നേരത്തെ ആസ്മയുടെ ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്ന അദ്ദേഹത്തിന് അത് കഴിച്ചതിന് ശേഷം അസ്വസ്ഥതകൾ വർധിച്ചു. പെട്ടന്ന് തന്നെ ആശുപത്രിയിൽ കൊണ്ടുപോലെയെങ്കിലും ആർക്കും രക്ഷിക്കാൻ കഴിഞ്ഞില്ല, ആ ,മരണ വാർത്ത വിശ്വസിക്കാതെ ഞാൻ ആശുപത്രിയിലേക്ക് ഓടി ചെന്ന് മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന ബോബി ചേട്ടനെ തൊട്ട് നോക്കി അപ്പോഴും ശരീരത്തിൽ ചൂട് ഉണ്ടായിരുന്നു എന്നും ഏറെ വേദനയോടെ നന്ദു പറയുന്നു.

പുരുഷന്‍മാരെ ലൈംഗിക മായി ഉത്തേജിപ്പിക്കുമെന്ന് ആരോപിച്ച് പെണ്‍കുട്ടികള്‍ പോണി ടെയില്‍ രീതിയില്‍ മുടി കെട്ടുന്നതിന് നിരോധനം ഏര്‍പ്പെടുത്തി ജപ്പാനിലെ ചില പബ്ലിക് സ്‌കൂളുകള്‍. പോണി ടെയില്‍ രീതിയില്‍ മുടി കെട്ടുമ്പോള്‍ പെണ്‍കുട്ടികളുടെ കഴുത്ത് കാണാന്‍ കഴിയും. ഇത് പുരുഷ വിദ്യാര്‍ത്ഥികളെ ലൈംഗികമായി ഉത്തേജിപ്പിക്കും എന്നുമാണ് സ്‌കൂളുകളുടെ കണ്ടെത്തല്‍.

2020ല്‍ നടത്തിയ സര്‍വ്വേ അനുസരിച്ച് ഫുക്കോക്കയില്‍ പത്തില്‍ ഒന്ന് എന്ന കണക്കില്‍ പെണ്‍കുട്ടികള്‍ പോണി ടെയില്‍ രീതിയില്‍ മുടികെട്ടുന്നത് നിരോധിച്ചിട്ടുണ്ട്.
വിചിത്രമായ ഇത്തരം നിയമങ്ങള്‍ക്കെതിരെ ആരും വിമര്‍ശനങ്ങള്‍ ഉന്നയിക്കാത്ത സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികള്‍ നിയമം പാലിക്കാന്‍ നിര്‍ബന്ധിതരാകേണ്ടി വരുന്നുവെന്ന് അധ്യാപകര്‍ പറയുന്നു. ജപ്പാനിലെ ആളുകള്‍ ഇത്തരം സംഭവങ്ങളെ സര്‍വ സാധാരണമായാണ് കാണുന്നത് എന്നും അവര്‍ പറഞ്ഞു.

വെള്ളനിറത്തിലുള്ള അടിവസ്ത്രം മാത്രമേ ധരിക്കാവൂ എന്ന തരത്തിലുള്ള വ്യത്യസ്തമായ നിയമവും ജപ്പാനിലെ സ്‌കൂളുകളില്‍ നില്‌നില്‍ക്കുന്നുണ്ട്. മറ്റു നിറത്തിലുള്ള അടിവസ്ത്രങ്ങള്‍ വസ്ത്രത്തിന് മുകളിലൂടെ കാണാന്‍ കഴിയും എന്നതാണ് ഈ നിയമത്തിന് കാരണമെന്നും അധികൃതര്‍ പറയുന്നു. ഇതിന് പുറമെ പാവാടയുടെ നീളം, പുരികത്തിന്റെ ആകൃതി, അടിവസ്ത്രത്തിന്റെയും സോക്സിന്റെയും നിറം, മുടിയുടെ നിറം എന്നീ കാര്യങ്ങളിലും ജപ്പാനിലെ സ്‌കൂളുകളില്‍ വ്യത്യസ്തമായ നിയമങ്ങള്‍ നിലവിലുണ്ട്.

കൊലക്കേസ് പ്രതികള്‍ക്കൊപ്പം യൂണിഫോമില്‍ മദ്യസത്കാരത്തില്‍ പങ്കെടുത്ത് പോലീസുകാരന്‍, കൈയ്യോടെ സസ്‌പെന്‍ഡ് ചെയ്ത് നടപടി. പോത്തന്‍കോട് പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ ജിഹാനെയാണ് അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തത്. ഗുണ്ടാസംഘത്തോടൊപ്പമായിരുന്നു ജിഹാന്റെ മദ്യസത്കാരം.

അടുത്ത കാലത്ത് കൊല്ലപ്പെട്ട കുപ്രസിദ്ധ ഗുണ്ട മെന്റല്‍ ദീപുവെന്ന ദീപുവിനെ കൊലപ്പെടുത്തിയതുള്‍പ്പെടെ നിരവധി കേസിലെ പ്രതി അയിരൂപ്പാറ കുട്ടന്റെ നേതൃത്വത്തിലായിരുന്നു മദ്യസത്കാരം.

ദീപു കൊല്ലപ്പെടുന്നതിന് മൂന്നു ദിവസം മുമ്പായിരുന്നു സംഭവം. യൂണിഫോമില്‍ ഗുണ്ടകളുമായി മദ്യസത്കാരത്തില്‍ പങ്കെടുക്കുന്ന ജിഹാന്റെ ഫോട്ടോ റേഞ്ച് ഐ.ജി. നിശാന്തിനിക്ക് ചിലര്‍ കൈമാറിയിരുന്നു. ഇതിന്റെയടിസ്ഥാനത്തില്‍ നടത്തിയ വകുപ്പുതല അന്വേഷണത്തെ തുടര്‍ന്നായിരുന്നു നടപടി.

ജിഹാന്‍ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് മറ്റ് അനധികൃത ഇടപാടുകള്‍ നടത്തിയിരുന്നതായും സൂചനയുണ്ട്. ലോക്ഡൗണ്‍ സമയത്ത് അനധികൃതമായി വിദേശമദ്യം കടത്തുന്നതിന് ഒത്താശ നല്‍കിയതിന്റെ പേരിലും അന്വേഷണം നടക്കുന്നു.

RECENT POSTS
Copyright © . All rights reserved