ന്യൂസ് ടീം , മലയാളം യുകെ
ഞങ്ങൾ പ്രസിദ്ധികരിച്ച “കന്യാസ്ത്രീ കാർമേൽ” ഈ ലക്കത്തോടെ അവസാനിക്കുന്നു. ഈ നോവലിനെപ്പറ്റി ചുരുക്കം വാക്കുകളിൽ പറഞ്ഞാൽ ഒരു ചരിത്രഗവേഷകന്റെ അന്വേഷണ പാടവത്തിലൂടെയാണ് നോവലിസ്റ്റ് സഞ്ചരിക്കുന്നത്. ലണ്ടനിൽ ജീവിക്കുന്ന ഒരു മലയാളി കന്യാസ്ത്രീ ലോകമെങ്ങു൦ ജീവിക്കുന്ന വേശ്യകളെ തേടിയുള്ള അനശ്വര യാത്രകളും സംഘട്ടനങ്ങളും ആത്മ സമർപ്പണവുമാണ് വായനക്കാരന് നൽകുന്നത്. ഇന്ത്യയിലെത്തുന്ന കന്യാസ്ത്രീ മറ്റ് സ്ത്രീകളെപ്പോലെ ഒരു ഇരയായി മാറുന്ന വേദനാജനകമായ സാമുഹ്യ സാംസ്കാരിക അധഃപതനമാണ് വെളിപ്പെടുത്തുന്നത്. മനഃസാക്ഷിയുള്ള മനുഷ്യർ അതൊരു മുറിവായി, തുടിപ്പായി എന്നും വായിച്ചു കൊണ്ടിരിക്കും. ഇതുപോലുള്ള നോവലുകൾ ഇനിയും കാരൂർ സോമനിൽ നിന്നും പ്രതിക്ഷിക്കുന്നു. ഞങ്ങളുടെ ആശംസകൾ.
നാലര പതിറ്റാണ്ടിലധികമായി കേരളത്തിലും പ്രവാസ സാഹിത്യ രംഗത്തും സജീവ സാന്നിധ്യമായി നിലകൊള്ളുന്ന കാരൂർ സോമൻ നാടകം, നോവൽ, ബാല നോവൽ, ഇംഗ്ലീഷ് നോവൽ, കഥ, കവിത, ലേഖനം, ജീവചരിത്രം തുടങ്ങി വ്യത്യസ്തമാർന്ന മേഖലകളിൽ എഴുതുന്ന സാഹിത്യകാരനാണ്. മനുഷ്യചിന്തക്ക് കടന്നുകയറാവുന്ന എല്ലാം മേഖലകളിലും ലണ്ടനിൽ താമസിക്കുന്ന കാരൂർ സോമൻ കടന്നു വന്നത് പ്രവാസികൾക്കെന്നും അഭിമാനമാണ്. എന്തുകൊണ്ടെന്നാൽ കേരളത്തിലെ പ്രമുഖ പ്രസാധകരയിറക്കിയ അൻപതോളം പുസ്തകങ്ങൾ ഇന്നുവരെ മറ്റൊരു പ്രവാസി
എഴുത്തുകാരനും അവകാശപ്പെടാനില്ല. ഇതിൽ അഞ്ചോളം കൃതികൾ ഇൻഫൊർമേറ്റീവ് കൃതികളാണ്. കഴിഞ്ഞ ഇരുപത് വര്ഷങ്ങളായി കേരളത്തിലെ ഓണപതിപ്പുകളിലും കേരളം-ഗൾഫ്-യൂറോപ്പ് -അമേരിക്കയടക്കമുള്ള മലയാള മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്ന മറ്റൊരു എഴുത്തുകാരനെയു൦ ചുണ്ടി കാണിക്കാനില്ല. ലണ്ടനിൽ നിന്നും ആദ്യമായി “പ്രവാസി മലയാളം” എന്ന മാസിക ഇറക്കിയത് അഭിനന്ദനം അർഹിക്കുന്നു. ഭാഷ – സാഹിത്യത്തെ വളരെ ഗൗരവബുദ്ധിയോട് കാണുന്നതിന്റ തെളിവാണിത്. ഒരു സർഗ്ഗപ്രതിഭയുടെ സൃഷ്ടി വിജയിക്കുന്നത് സൗന്ദര്യല്മകമായി അത് ആവിഷ്കരിക്കുമ്പോഴാണ്. അത് നല്ല വായനക്കാരൻ ആസ്വാദിച്ചു് വായിക്കും. ഒരുപക്ഷെ ഭാഷയോടുള്ള പ്രണയം കണ്ടതുകൊണ്ടാകണം തകഴി ശിവശങ്കരപിള്ള, തോപ്പിൽ ഭാസി, കാക്കനാടൻ, സി.രാധാകൃഷ്ണൻ, ഡോ.ജോർജ് ഓണക്കൂറുമൊക്കെ എഴുതിയത് “കാരൂർ സോമൻറ് നോവലുകൾ, നാടകങ്ങൾ സർഗ്ഗ സൗന്ദര്യം കൊണ്ടും ശക്തമായ ജീവിതാഖ്യാന കഥാപാത്രസൃഷ്ഠികൾകൊണ്ടും സമ്പന്വികാരമായി ആസ്വാദക സാഹിത്യത്തി
1972 കളിൽ മാവലിക്കര താലൂക്കിലെ താമരക്കുളം ഹൈസ്കൂൾ പഠനകാലത്തു തന്നെ സമുഹത്തിൽ കണ്ടുകൊണ്ടിരുന്ന പൊലീസ് തേർവാഴ്ചയെപ്പറ്റി “ഇരുളടഞ്ഞ താഴ്വര” എന്ന നാടകമെഴുതി സ്കൂൾ വാർഷിക പരിപാടിയിൽ അവതരിപ്പിക്ക മാത്രമല്ല അതിലെ ഏറ്റവും നല്ല അഭിനേതാവിനുള്ള സർട്ടിഫിക്കറ്റ് കരസ്ഥമാക്കുകയും ചെയ്തു. ആ സ്കൂൾ സർട്ടിഫിക്കറ്റ് ഇപ്പോഴു൦ സൂക്ഷിക്കുന്നു. ആ കാലത്താണ് ബാലരമയിൽ ആദ്യ കുട്ടി കവിതയും ആകാശവാണി തിരുവനന്തപുരം, തൃശൂർ സ്റ്റേഷനിൽ നിന്നും “കാർട്ടനിടു, കാർമേഘം” തുടങ്ങിയ റേഡിയോ നാടകങ്ങൾ പുറത്തു വന്നത്. ആ നാടകങ്ങളും അനീതി, അധാർമ്മികതയുടെ നേർക്കുള്ള പ്രതിഷേധങ്ങളായിരുന്നു. തിരുവനന്തപുരം റേഡിയോ നിലയം ഡയറക്ടർ ആയിരുന്ന ടി.എൻ. ഗോപിനാഥൻ നായരുടെ ഒരു പോസ്റ്റൽ കാർഡ് ലഭിച്ചു. അതിൽ ഇങ്ങനെ എഴുതി “തുടർന്നും ഇതുപോലെ എഴുതുക”. തൃശൂർ സ്റ്റേഷൻ ഡയറക്ടർ സെബാസ്റ്റ്യൻ ആയിരിന്നു. അന്നുമുതൽ ഇന്നും സമൂഹം നേരിടുന്ന വെല്ലുവിളികളെ, ഹൃദയ നൊമ്പരങ്ങളെ, രാഷ്ട്രിയ-പൊലീസ് ഭീകരതകളെ, സമകാലിക കമ്പോള രാഷ്ട്രീയ സാഹിത്യ-സംസ്കാരത്തെ,
കാക്കനാടൻ അവതാരികയെഴുതി 2007 ൽ പൂർണ്ണ ബുക്ക് പ്രസിദ്ധികരിച്ച യൂറോപ്പിൽ നിന്നുള്ള ആദ്യനോവൽ “കാല്പാടുകൾ” 2008 ൽ തിരുവനന്തപുരം പ്രെസ്സ്ക്ലബ്ബിൽ വെച്ച് വിദ്യാഭാസ -സാംസ്‌കാരിക മന്ത്രിയായിരുന്ന എം.എ. ബേബി പ്രകാശനം ചെയ്തു. അന്ന് പുസ്തകം ഏറ്റുവാങ്ങിയ ചെറുകഥാകൃത് ബാബു കുഴിമറ്റം പറഞ്ഞ വാക്കാണ്. “മലയാള സാഹിത്യത്തിൽ ഏറ്റവും കൂടുതൽ ശത്രുക്കളെ സൃഷ്ടിക്കുന്ന ഏക വ്യക്തി കാരൂർ സോമനാണ്” ഇത് കാരൂരിന്റ വെബ്സൈറ്റ് വീഡിയോയിലുണ്ട്. കാലാകാലങ്ങളിലായി പ്രവാസി എഴുത്തുകാരെ അവഗണിക്കുന്നുവെന്ന ഉത്കണ്ഠയുമായി കഴിയുമ്പോഴാണ് ആ മണ്ണിൽ നിന്നും ആദ്യമായി ഒരു ആത്മ കഥ പുറത്തുവന്നത്. 2019 ൽ പ്രഭാത് ബുക്ക് ഇറക്കിയ കാരൂർ സോമൻറ് “കഥാകാരന്റെ കനൽ വഴികൾ “ അതിലെ പ്രസാധക കുറിപ്പിൽ നിന്ന്.
“അജ്ഞാതന്റെ ആത്മ കഥയിൽ പോലും അനുഭവജ്ഞാനത്തിന്റ കറുപ്പും വെളുപ്പുമായ പാഠങ്ങളുണ്ട്. അതിൽ നല്ലതും ചീത്തയും അനുവാചകന് വേർതിരിക്കാം. ഖുശവന്ത് സിംഗ് എഴുതിയതുപോലെ സത്യം, നീതി, സ്‌നേഹം പിന്നെ അൽപ്പം ചീത്തയായത്. നാലര പതിറ്റാണ്ടായി സാഹിത്യ സാംസ്‌കാരിക രംഗത്ത് പ്രവർത്തിക്കുന്ന കാരൂർ സോമൻ ആത്മ കഥ പറയുമ്പോൾ അതിൽ ഖുശവന്ത് സിംഗ് പറഞ്ഞ വിശേഷങ്ങൾ എല്ലാമുണ്ട്.
അവഗണനയും വിശപ്പും അപമാനവും കണ്ണീരും സഹിച്ച ബാല്യം, പൊലീസിനെതിരെ നാടകമെഴുതിയതിന്റ പേരിൽ അവർ നക്‌സലായി മുദ്രകുത്തപ്പെട്ടു നാടുവിടേണ്ടി വന്ന കൗമാരം, ജീവിക്കാൻ വേണ്ടി അലഞ്ഞു തിരിഞ്ഞ യൗവനത്തിന്റ കനൽ വഴികൾ, ചുവടുറയ്പ്പിക്കും മുൻപേ മറ്റുള്ളവരെ സഹായിക്കാനും രക്ഷിക്കാനുമുള്ള മനസ്സ്, മകൻ കിഡ്‌നി രോഗത്താൽ മരണവുമായി മല്ലടിക്കുമ്പോൾ ആ അമ്മയുടെ കണ്ണീരുകണ്ടു സ്വാന്തം കിഡ് നി ദാനമായി നൽകിയ ഹൃദയവിശാലത. ജീവിത യാത്രയിൽ ആർക്കുവേണ്ടിയോ അടിപിടികൂടി തെരുവുഗുണ്ട എന്ന പേരുവീണപ്പോഴും സ്‌നേഹപ്രണയത്തിന്റ തിളക്കമാർന്ന വിവാഹം. ഇങ്ങനെ മാറോടു ചേർത്ത് പുണരുന്ന ധാരാളം ജീവിത മുഹൂർത്തങ്ങൾ.
ചാരുമൂട് എന്ന ശാന്തസുന്ദര ഗ്രാമപ്രേദേശത്തുനിന്നും വടക്കേ ഇന്ത്യയിലും, ഗൾഫിലും, യൂറോപ്പിലും ജോലിക്കാരനായതും ഏഷ്യ, ഗൾഫ്, യൂറോപ്പ് അമേരിക്കയിൽ യാത്രക്കാരനായും പിന്നിട്ട ജീവിത അനുഭവങ്ങൾ ഒരെഴുത്തുകാരന്റെ ഹൃദയത്തിൽ കുടികൊള്ളുന്ന സത്യങ്ങളാണ്. ജാതിയും മതവും വർണ്ണവും ചരിത്രവും സംസ്കാരവുമെല്ലാം ഇടകലർന്ന പാതകളിലൂടെ ചുവടുകൾ വച്ചപ്പോൾ പലതും കനൽ വഴികളായിരിന്നു.
എഴുതിയ നാടകവും നോവലും കഥയും, കവിതയും, ചരിത്ര ലേഖനങ്ങളും, യാത്രാവിവരണങ്ങളുമെല്ലാം “ക” യിൽ തുടങ്ങണമെന്ന് സോമൻ നിർബന്ധം പിടിച്ചത് കാരൂർ എന്ന വിട്ടുപേരുകൊണ്ടായിരിക്കില്ല. പി
1985 ൽ ആദ്യ നാടകം “കടൽക്കര” പ്രസിദ്ധികരിച്ചത് വിദ്യാർത്ഥിമിത്രമാണ്. പ്രമുഖ നാടകകൃത്തായിരുന്ന ശ്രീമൂല നഗരം വിജയനാണ് അതിന്റ അവതാരിക എഴുതിയത്. കടല്പുറത്തു മൽസ്യ തൊഴിലാളികൾക്ക് മേലെ നടത്തുന്ന മുതലാളിമാരുടെ ചൂഷണവും മറ്റ് കാപട്യങ്ങളെ തുറന്ന് കാണിക്കുന്ന നാല് ഗാനങ്ങൾ അടങ്ങിയ നാടകമാണത്. 1990 ൽ ആദ്യ നോവൽ “കണ്ണീർപ്പുക്കൾ” തകഴി ശിവശങ്കരപിള്ളയുടെ അവതാരികയോട് സാഹിത്യ പ്രവർത്തക സഹകരണ സംഘമാണ് പുറത്തിറക്കിയത്. കാരൂർ തകഴിയെ പരിചയപ്പെടുന്നത് കോട്ടയത്തു മലയാള മനോരമയുടെ നേതൃത്വത്തിലുണ്ടായിരുന്ന കേരള യുവ സാഹിത്യ സഖ്യ൦ എന്ന സംഘടനയുടെ സാഹിത്യസെമിനാറിൽ വെച്ചാണ്. കാരൂർ മാവേലിക്കര നിന്നുള്ള ഏക അംഗമായിരിന്നു. വളരെ വിനീതനായി തകഴിയെ പരിചയപ്പെടുമ്പോൾ ഇയാളെ അറിയാമെന്നും അത് റേഡിയോ നാടകത്തിലൂടെയെന്നും അറിയിച്ചു. പഠനകാലത്തു മറ്റൊരു ഗുരുനാഥൻ കവിതയിൽ വൃത്തവും അലങ്കരവും പഠിപ്പിച്ച പണ്ഡിത കവി കെ.കെ.പണിക്കരാണ്. അദ്ദേഹം താമരക്കുളം ഗുരുമിഷനിൽ മലയാളം വിദ്വാൻ പഠിപ്പിക്കുന്ന കാലമാണ്.
ഇരുപതോളം നോവലുകളിൽ ഏതാനം ബാലനോവലുകളുമുണ്ട്. നോവലുകൾ പലതും ആസ്വാദകഹൃദയങ്ങളിൽ സ്‌നേഹ- പ്രണയ സന്തോഷത്തിന്റ സ്വകിയമായ കാവ്യ സൗന്ദര്യം മാത്രമല്ല നിറച്ചത് ആശയ ഗൗരവം കൊണ്ടും ചിന്താശക്തികൊണ്ടും മനുഷ്യമനസ്സുകളിൽ അനുഭൂതിയുടെ തരംഗങ്ങൾ സൃഷ്ഠിക്കുന്നത് കൂടിയാണ്. ഇതിൽ പല നോവലുകളും കേരളത്തിലെ മനോരമ ഓൺലൈൻ, കവിമൊഴി മാസിക, അമേരിക്കയിലെ മലയാളം പത്രം, ബ്രിട്ടനിലെ കേരള ലിങ്ക് പത്ര൦, പ്രമുഖ ഓൺലൈനുകളായ ഈ മലയാളീ, ജോയിച്ചൻ പുതുക്കുളം, ബ്രിട്ടനിലെ മലയാളം യൂ.കെ, മലയാളം വായന, ബ്രിട്ടീഷ് മലയാളി, നാടകം “കാലപ്രളയം” യുക്മ ന്യൂസിലും പരമ്പരയായി പ്രസിദ്ധികരിച്ചിട്ടുണ്ട്. ഇപ്പോഴു൦ യൂറോപ്പ് അമേരിക്കയിലെ പ്രമുഖ ഓൺലൈനിൽ നോവൽ വന്നുകൊണ്ടിരിക്കുന്നു. ബാല നോവലായ കിളിക്കൊഞ്ചൽ, കാറ്റാടിപ്പൂക്കൾ, പ്രവാസ നോവലുകളായ കാണാപ്പുറങ്ങൾ, കാല്പാടുകൾ, കാലാന്തരങ്ങൾ, കാലയവനിക, കാവൽ മാലാഖ, കൗമാര സന്ധ്യകൾ, കാവൽക്കാരുടെ സങ്കിർത്തനങ്ങൾ, ത്രില്ലർ നോവൽ കാര്യസ്ഥൻ തുടങ്ങിയ നോവലുകളുടെ പുസ്തകാസ്വാദനങ്ങൾ, പുസ്തകപരിചയം മനോരമ ഓൺലൈൻ, ദീപിക, മാധ്യമം, ഗ്രന്ഥാലോകം, കേരളകൗമുദി, മാതൃഭൂമി, മംഗളം തുടങ്ങിയ പത്ര മാസികകളിൽ വന്നിട്ടുണ്ട്. കടലിനക്കരെ എംബസ്സി സ്കൂൾ നാടകത്തിന്റെ നിരൂപണം കോഴിക്കോടാനാണ് മാതൃഭൂമി മാസികയിൽ എഴുതിയത്. നോവൽ “കാണാപ്പുറങ്ങൾ ” ബ്രിട്ടനിൽ വന്ന മൂന്നു തലമുറകളുടെ മനുഷ്യഗാന്ധിയായ അനുഭവ കഥകൾ പറയുന്ന നോവലാണ്. 1945 കൾക്ക് മുൻപ് പട്ടിണിയും അരാജകത്വവും നിറഞ്ഞ കേരള മണ്ണിൽ നിന്നും അതിലെ പ്രമുഖ കഥാപാത്രൾ കൊച്ചിയിലെ ബ്രിട്ടീഷ് നാവികപ്പടയിലെ പട്ടാളക്കാരായ ആന്റണി, അലി, കുതിരകളെ സേവിക്കാനും രണ്ടാം ലോക മഹാ യുദ്ധത്തിൽ പങ്കാളിയാകാനുമാണ് കൊച്ചിയിൽ നിന്നും ഇംഗ്ളണ്ടിലേക്ക് കപ്പൽ കയറിയത്. അവരുടെ ജീവിത പോരാട്ടങ്ങളാണ് നോവലിന്റ ഉള്ളടക്കം. ഈ നോവലാണ് ഇംഗ്ലീഷിലേക്ക് മൊഴിമാറ്റം നടത്തിയ “മലബാർ എഫ്ളൈയിം”. ചെറുകഥകളും ഇംഗ്ലീഷിലേക്ക് മൊഴിമാറ്റം നടത്തിയിട്ടുണ്ട്.
ഗൾഫിൽ നിന്നുള്ള നാല് ഗാനങ്ങളടങ്ങിയ ആദ്യ സംഗീത നാടകമാണ് “കടലിനക്കരെ എംബസ്സി സ്കൂൾ”. ഇതിന് അവതാരികയെഴുതിയത് പ്രമുഖ നാടകകൃത്തായ തോപ്പിൽ ഭാസിയാണ്. കേന്ദ്ര സാഹിത്യ അക്കാദമി ഇന്ത്യയിലെ ഏതാനും ഭാഷകളിൽ സഘടിപ്പിച്ച ഏകാങ്ക നാടക മത്സരത്തിൽ മലയാളത്തിൽ നിന്നും കാരൂരിനാണ് ഒന്നാം സ്ഥാനം ലഭിച്ചത്. അക്കാദമിയുടെ സെക്രട്ടറി ഡോ.കെ.എം. ജോർജ് ആയിരിന്നു. കേരളത്തിൽ നിന്നുള്ള വിധികർത്തകർത്തകളിൽ ഒരാൾ തോപ്പിൽ ഭാസിയായിരിന്നുവെന്നത് താമരക്കുളത്തുവെച്ചു നടന്ന ഇതിന്റ അനുമോദന മീറ്റിംഗിൽ തോപ്പിൽ ഭാസി ഉദ്ഘാടകനായി വരുമ്പോഴാണ് മനസ്സിലായത്. നാടകത്തിന്റ ഇതിവൃത്തം സൗദി അറേബ്യയിൽ നടക്കുന്ന ഇന്ത്യൻ എംബസ്സി സ്കൂളുകളുമായി ബന്ധപ്പെട്ടതാണ്. സ്കൂൾ മാനേജ്‌മന്റ് പാവപ്പെട്ട മാതാപിതാക്കളെ ചുഷണം ചെയ്യുന്നത് ഒരു തുടർ കഥയാണ്. കേരളത്തിൽ നടക്കുന്നത്പോലെ പല പല പേരിലാണ് പണം പിരിച്ചെടുക്കുന്നത്. ഫീസ് വർദ്ധനവ്, മറ്റ് കാര്യങ്ങളിൽ സ്കൂൾ മാനേജ്‌മന്റ് നടത്തുന്ന അഴിമതികളാണ് ഈ നാടകം വെളിപ്പെടുത്തുന്നത്. ഒട്ടുമിക്ക ഗൾഫ് സ്കൂളുകളിലെ അവസ്ഥ ഇതിൽ നിന്നും വിത്യസ്ഥമല്ലായിരുന്നു. നമ്മുടെ കേരള മോഡൽ വിദ്യാഭാസ തട്ടിപ്പ്. നാടകത്തിന്റ തീവൃത പലരിലും വെറുപ്പും വിദ്വഷവും വളർത്തി. ഭീഷണിപ്പെടുത്തികൊണ്ടുള്ള പല ഊമ കത്തുകൾ കാരൂരിന്റ ഓഫീസിൽ കിട്ടി. മലയാളം ന്യൂസ് പത്രത്തിൽ നാടകത്തെപ്പറ്റിയുള്ള പരാമർശം വന്നപ്പോൾ ദമാം ഇന്ത്യൻ സ്കൂൾ മാനേജ്‌മന്റ് പൊലീസിൽ പരാതി കൊടുത്തു. സൗദി പൊലീസ് വീട്ടിലെത്തി അരിച്ചരിച്ചു പരിശോധന നടത്തി. സ്കൂളിലെ അഴിമതിയെക്കാൾ കാരൂരിൽ അവർ ആരോപിച്ചത് തീവൃവാദി സംഘടനകളുമായുള്ള ബന്ധങ്ങളാണ്. അവരെ ആരോ തെറ്റിധരിപ്പിച്ചത് ചെറുപ്പത്തിൽ ഇദ്ദേഹം നക്സൽബാരിയെന്നും പോലീസിന്റ നോട്ടപുള്ളിയായതിനെത്തുടർന്ന് ഒളിച്ചോടി ഇപ്പോൾ പിടികിട്ടാപ്പുള്ളിയായി നടക്കുന്നു എന്നൊക്കെയാണ്.
സൗദിയിൽ ജോലി ചെയ്തിരുന്ന ഒലയാൻ കമ്പനിയിൽ നിന്ന് പുറത്തുപോയത് ദുബായിൽ നിന്നുള്ള ഗൾഫ് ന്യൂസിൽ എഴുതിയ ലേഖനമാണ്. മരുഭുമിയിൽ നിരാലംബരായി കഴിയുന്ന അക്കാമയോ പാസ്പോർട്ടോ ഇല്ലാതെ ജീവിക്കുന്ന മലയാളികളുടെ നീറുന്ന വിഷയങ്ങളാണ് എഴുതിയത്. മലയാളം ന്യൂസ് ഗ്രൂപിന്റ് മറ്റൊരു ഇംഗ്ലീഷ് പത്രമായ അറബ് ന്യൂസ് ഇംഗ്ലീഷ് അവിടുത്തെ പ്രമുഖ പത്രമെങ്കിലും അതിൽ എഴുതാതിരുന്നത് ഭയം കൊണ്ടാണ്. സൗദിയിൽ ജീവിക്കുന്ന ഒരാൾ അവിടുത്തെ രാജഭരണത്തിന്റ കുറവുകളെ പരസ്യമാക്കിയാൽ അത് ഇരുമ്പഴിയെണ്ണാൻ കാരണമാകും. അതിനാൽ വിദേശികൾ മാത്രമല്ല സ്വദേശികളും അവിടുത്തെ രാജഭരണത്തെ, നിയമങ്ങളെ ഭയക്കുന്നു.
ഒലയാൻ ഹെഡ് ഓഫീസിൽ ജോലി ചെയ്തിരിന്ന ഒരു മലയാളിയാണ് കാരൂരിനെ ഒറ്റികൊടുത്തത്. മലയാളികൾ പുതിയ സംസ്കാരത്തിൽ ജീവിച്ചാലും അവർക്ക് പാരമ്പരാഗതമായി കിട്ടിയ നൈസർഗ്ഗിക ഗുണങ്ങളാണ് പരദൂഷണം, അസൂയ, അഹന്ത, പൊങ്ങച്ചം തുടങ്ങിയത്. അതിലൊന്ന് ഇവിടേയും കണ്ടു. അന്നവിടെ ലഭിക്കുന്ന പത്രങ്ങൾ മലയാളം ന്യൂസ്, ഗൾഫ് മനോരമ, മാധ്യമ൦ ആണ്. അതിലെല്ലാം കഥയും കവിതയും ലേഖനങ്ങളും എഴുതുന്നത് കാരൂർ സോമൻ എന്ന പേരിലാണ്. ഓഫീസിൽ വിളിക്കുന്ന പേര് ഡാനിയേൽ. അതിനാൽ ആരാണ് ഈ കാരൂർ സോമൻ എന്നത് വായനക്കാർക്ക് അറിയില്ല. ചിലർക്ക് മാത്രമെ ഈ പേരറിയൂ. കേരളത്തിൽ നിന്നും ആടുമാടുകളെ, ഒട്ടകത്തെ മേയിക്കാൻ വന്ന മലയാളികളടക്കമുള്ളവരെ മരുഭൂമിയിൽ കുറെ അറബികൾ പീഡിപ്പിക്കുന്നത് ഒരു തുടർകഥയായി നടക്കുമ്പോഴാണ് ഗൾഫ് ന്യൂസിൽ ലേഖനം എഴുതിയത്. അറബികൾ കൊടും ചൂടിൽ അടിമകളെപ്പോലെ പാവങ്ങളെ തൊഴിൽ ചെയ്യിക്ക മാത്രമല്ല ആഹാരമോ വെള്ളമോ കിട്ടാതെ പട്ടിണിയിലും കിടന്നിട്ടുണ്ട്. വല്ലപ്പോൾ അറബി പിക്ക് അപ്പ് വാനിൽ ചെറിയ ഒട്ടകത്തെ, ആടുകളെകൊണ്ട് വരും. എന്നിട്ട് അവിടെ നിന്നും വളർച്ചയുള്ള ആടുകളെ വാഹനത്തിൽ കയറ്റി കൊന്നു തിന്നാൻ കൊണ്ടുപോകും. അതിനിടയിൽ സമയമുണ്ടെങ്കിൽ കടയിൽ കൊണ്ടുപോയി എന്തെങ്കിലും വാങ്ങി കൊടുക്കും. മരുഭൂമിയിൽ എന്തെങ്കിലും വാങ്ങണമെങ്കിൽ കടകളില്ല. ജീവിതം മടുത്ത മലയാളികളിൽ പലരും മരുഭൂമിയിൽ നിന്നും നഗരത്തിലേക്ക് ഒളിച്ചോടി പോകുക പതിവാണ്. പാസ്പോർട്ട് അറബിയുടെ കൈവശമായതിനാൽ നാട്ടിലേക്ക് പോകാനും മാർഗ്ഗമില്ല. ജീവൻ നിലനിർത്താൻ അവരുടെ മുന്നിലെ ഏക വഴി ഒളിച്ചോട്ടമാണ്. എല്ലാം നഷ്ടപ്പെട്ട് അവർ ഒളിച്ചോടി വരുന്നത് നാട്ടുകാരുടെ അല്ലെങ്കിൽ മലയാളികൾ താമസിക്കുന്ന സ്ഥലങ്ങളിലാണ്. അങ്ങനെയാണ് അവരിൽ ചിലർ ദമ്മാം സെൻട്രൽ ഹോസ്പിറ്റലിനടുത്തു താമസമാക്കി
മാതാപിതാക്കൾ ജോലിക്ക് പോകുമ്പോൾ ഒളുവിൽ കഴിയുന്നവർക്ക് ഒരു തൊഴിലായി മലയാളികളുടെ പല വീടുകളിൽ കൊച്ചുകുട്ടികളെ നോക്കാൻ അവസരം കിട്ടി. കാരൂരിന്റ കുട്ടികളെയും നോക്കിയിട്ടുണ്ട്. റബ്ബർ സ്റ്റാ
സൗദിയെപ്പറ്റി എഴുതിയാൽ തീരാത്ത കഥകളാണുള്ളത്. കാരൂർ 2002 ൽ സൗദി വിട്ട് കേരളത്തിലെത്തിയപ്പോൾ തിരുവന്തപുരത്തു നിന്നും ദൂരദർശൻ വീട്ടിൽ ഇന്റർവ്യൂ ചെയ്യാനെത്തി. അതിലും പറഞ്ഞത് കഴിവതും ജോലിക്കായി സൗദിയിൽ ആരെയും വിടാതിരിക്കുക. ഇന്ത്യൻ ജനാധിപത്യം രാഷ്ട്രീയ എകാധിപതികളുടെ അധിപത്യത്തിലായതിനാൽ കഷ്ടപെട്ടും കടമെടുത്തും പഠിച്ചവന് ജോലി കിട്ടാറില്ല. കിട്ടുന്നവരോ ചുരുക്കം. നേതാക്കന്മാരുടെ മക്കൾക്ക് യോഗ്യതയില്ലെങ്കിലും തൊഴിൽ കിട്ടും. പഠിച്ചില്ലെങ്കിലും പരീക്ഷ പാസ്സാകും. റാങ്ക് കിട്ടും. കള്ള സർട്ടിഫിക്കറ്റ് കിട്ടും. ഭരണത്തിലെത്തുന്നവർ അവരുടെ പാർട്ടി തൊഴിലാളികളായി ഈ കൂട്ടരെ സർക്കാർ വകുപ്പുകളിൽ കുടിയിരുത്തുന്നു. ആ കുട്ടത്തിൽ അവർക്ക് ഓശാന പാടുന്നവർക്ക് തൊഴിൽ മാത്രമല്ല മറ്റ് പല പദവികളും കിട്ടുന്നു. എങ്ങും നീതിനിഷേധങ്ങൾ, അഴിമതി കൊഴുത്തു തടിക്കുന്നു. മറ്റുള്ളവരുടെ കണ്ണിൽ പൊടിയിട്ട് ജീവിക്കുന്ന ജനാധിപത്യം. എഴുത്തുകാരൻപോലും അപ്പക്കഷണത്തിനായി കാത്തുനിൽക്കുന്ന കാലം. ദരിദ്രരായ മലയാളികൾ തുച്ഛമായ ശമ്പളത്തിന് ഇന്നും ഗൾഫിലേക്ക് ഒഴുകുന്നു. ഗൾഫ് രാജ്യങ്ങൾ സ്വദേശിവൽക്കരണ൦ നടത്തി നാടുകടത്തുന്നത് മറ്റൊരു ഭാഗത്തു നടക്കുന്നു. പ്രവാസികൾ ദുരിതദുഃഖത്തിലേക്ക് പോയ്‌കൊണ്ടിരിക്കുന്നു. പ്രവാസികൾ കേരളത്തിൽ മടങ്ങിയെത്തിയാൽ യാതൊരു വിധ പുനരധിവാസ പദ്ധതികളുമില്ല. പാശ്ചാത്യ ലോകത്തും മലയാളികളെ എത്തിച്ചത് ഈ രാഷ്ട്രീയ ഭരണമല്ലേ? എവിടെ പട്ടിണി മാറ്റാം അതല്ലേ മനുഷ്യന് സ്വർഗ്ഗം. പട്ടിണിയേക്കാൾ വലിയ ജാതിമത-രാഷ്ട്രീയമില്ലല്ലോ. ഗൾഫ് കയ്യൊഴിഞ്ഞാൽ മലയാളികൾ എവിടേക്ക് പോകും എന്നതറിയില്ല. ദീർഘവീക്ഷണമില്ലാ
സൗദിയിൽ കലാ സാംസ്‌കാരിക രംഗത്തുള്ള സ്ത്രീകൾക്ക് സ്റ്റേജിൽ കയറി ഒന്നും അവതരിപ്പിക്കാൻ അനുവാദമില്ല. ഒരിക്കൽ ഗാനഗന്ധർവൻ യേശുദാസ് ദമാമിൽ പാട്ടുപാടാനെത്തിയിട്ട് പാടുപെട്ടാണ് അവിടെ നിന്നും രക്ഷപ്പെട്ടത്. ഇങ്ങനെ പല അനുഭവങ്ങൾ പലർക്കുമുണ്ട്. ഒരിക്കൽ വേൾഡ് മലയാളി കൗൺസിൽ മിഡിൽ ഈസ്റ്റ് ആഫ്രിക്കയുടെ ഉദ്ഘാടനത്തിന് കാരൂർ ചെന്നത് ജുബൈയിലിലെ ഒരു ഉൾനാടൻ മരുഭൂമിയിലാണ്. കാരണം ദമാം നഗരത്തിൽ മറ്റുള്ളവരുടെ അറിവോടെ വലിയ മേളകൾ നടത്താൻ അനുവാദമില്ല. കലാസാംസ്കാരിക പരിപാടികൾ നടത്താൻ സംഘാടകർക്ക് ഭയമാണ്.
ആത്മ കഥയിൽ പറയുന്ന പോലെ സൗദിയിൽ എത്തിയ ദിവസം ദമ്മാം എയർ പോർട്ടിൽ വെച്ചു കാരൂരിന്റ ബൈബിൾ കസ്റ്റംസ് പൊലീസുകാർ എടുത്തുമാറ്റി. ഒരു ഭാഗത്തു ഈസ നബി എന്ന യേശുവിനെ മാനിക്കുമെങ്കിലും ബൈബിൾ കണ്ടാൽ കലിയിളകുന്നവരെന്നു അന്നാണ് മനസ്സിലായത്. പൊലീസ്‌കാരന്റെ അ
നൂറ്റാണ്ടുകളായി സ്ത്രീകളെ മാനസികമായി പീഡിപ്പിക്കുന്ന ഒരു രാജ്യം ഇന്ന് വളരെ പുരോഗമിക്കുന്നുണ്ട്. മുൻപ് ഇസ്ലാം വിശ്വാസികൾക്ക് മാത്രമെ പ്രാർത്ഥിക്കാൻ അവസരമുണ്ടായിരുന്നുള്ളു. മറ്റ് മതവിശ്വാസികൾ അത് നടത്തിയാൽ അവരെ നാട് കടത്തും. അരാംകൊ ഓയിൽ കമ്പനിയിൽ ജോലി ചെയ്തിരുന്ന അൽകോബാറിലുള്ള ഒരു പെന്തകൊസ്തുകാരൻ എബ്രഹാം ഈ കാരണത്താൽ നാടുകടത്തപ്പെട്ടു. പല ക്രിസ്ത്യൻ സമൂഹം പ്രാർത്ഥന നടത്തുന്നത്, ഹിന്ദുക്കൾ പൂജ നടത്തുന്നത് വായു കയറുന്ന വാതിലുകൾ, മുറിപോലും പ്ലാസ്റ്റിക്കുക്കൊണ്ട് ഒട്ടിച്ചിട്ടാണ്. കാരണം യാതൊരു ശബ്ദവും പുറത്തുപോകാൻ പാടില്ല. അടുത്തുള്ളവർ ഒറ്റികൊടുത്താൽ പോലീസ് പാഞ്ഞെത്തും. പാകിസ്ഥാനികൾ ഒറ്റിക്കൊടുത്ത അനുഭവങ്ങൾ പലർക്കുമുണ്ട്. 2019 ൽ എത്തി നിൽക്കുമ്പോൾ സ്ത്രീകൾക്ക് കാറോടിക്കാൻ അനുമതി നൽകിയതും അമേരിക്കൻ വേൾഡ് റെസ്റ്റിലിങ് ഫെഡറേഷൻ റിയാദിലെ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച ഗുസ്തി മത്സരത്തിൽ സ്ത്രീകൾ 2019 ഒക്ടോബർ മാസം ഗുസ്തി നടത്തിയത് സൗദി പുരോഗതിയുടെ പാതയിലെന്നു തോന്നുന്നു. ഗുസ്തിയിൽ പങ്കെടുത്തത് സൗദി സ്ത്രീകളല്ല. പാശ്ചാത്യ സ്ത്രീകളാണ്. അവിടുത്തെ സ്ത്രീകൾക്ക് ഇതൊക്കെ ഉന്മേഷവും ഉണർവ്വും നൽകുന്ന കാര്യമാണ്. എത്രയോ നൂറ്റാണ്ടുകളായി ആ പാവങ്ങൾ പുരുഷമേധവിത്വത്തിൽ ജീവിക്കുന്നു. അതിൽ കണ്ട ഒരു മാറ്റം ഗുസ്തിയിൽ പങ്കെടുത്ത സ്ത്രീകൾ ധരിച്ച നിക്കറും മുലകൾ മറച്ചുകൊണ്ടുള്ള വസ്ത്രങ്ങൾ അനുവദിച്ചില്ല. പകരം ശരീരം പൂർണ്ണമായി മറച്ചുകൊണ്ടാണ് ഗുസ്തിയിൽ പങ്കെടുത്തത്. എന്തായാലും സൗദി സ്ത്രീകൾ അടുക്കളയിൽ നിന്നും അരങ്ങത്തേക്ക് വരാൻ എല്ലാവരും ആഗ്രഹിക്കുന്നു.
സൗദിയുടെ നിയമ പരിപാലനത്തെ തീർച്ചയായും അഭിനന്ദിക്കാതെ മാർഗ്ഗമില്ല. ദമ്മാം മോസ്‌കിന് മുന്നിൽ ഒരു പാകിസ്താനിയുടെ തല വാളുകൊണ്ട് വെട്ടി മാറ്റുന്നത് നേരിൽ കണ്ടു. കാരണം ഒരു സ്ത്രീയെ ബലാത്സംഗം ചെയ്തതാണ്. ഇന്ത്യയിലെങ്കിൽ ഒരു സ്ത്രീയുടെ അവസ്ഥ വളരെ ദയനീയം. നിയമങ്ങൾ ഭരണാധിപന്മാർ പലപ്പോഴും അട്ടിമറിക്കുന്നു, സൗദി കർശന നിയമ വാഴ്ചയുള്ള രാജ്യമെങ്കിലും സായിപ്പ്- മദാമ്മയുടെ മുന്നിൽ സൗദി പോലീസ് ഓച്ഛാനിച്ചു നിൽക്കുന്നവരാണ്. അൽകോബാറിൽ വെച്ച് ഒരു മദാമ്മ അവിടുത്തെ ഒരു മത പണ്ഡിതന്റെ കരണത്തടിച്ചത് നേരിൽ കണ്ടു. അത് ആത്മകഥയിലുണ്ട്. അതിന്റ കാരണം അവർ തല തുണികൊണ്ടു മറച്ചില്ല. മറ്റുള്ള രാജ്യങ്ങളിൽ നിന്നും വന്നിട്ടുള്ള പാവം സ്ത്രീകൾ തല മറച്ചു തന്നെയാണ് അവിടെ സഞ്ചരിക്കുന്നത്. രണ്ടുപേരും തമ്മിൽ വാക്ക്പോര് നടത്തി അവസാനിച്ചത് കരണത്തടിയിലാണ്. ഇന്ത്യൻ സ്ത്രീകൾ പുരുഷന്മാരുടെ അടി വാങ്ങുമ്പോൾ പാശ്ചാത്യ പുരുഷന്മാരാണ് അടി വാങ്ങുന്നത്. സ്ത്രീയുടെ വ്യക്തിത്വം അടിയറവ് വെക്കാൻ തയ്യാറല്ല എന്ന് ചുരുക്കം.
ഏത് രാജ്യമായാലും ആ രാജ്യത്തു് വന്നിട്ട് അവരുടെ സംസകാരത്തിന് പോറലേൽപ്പിക്കുന്നത് ഒട്ടും നന്നല്ല. ഇവിടെ സൗദി സംസ്കാരത്തെ ചോദ്യം ചെയ്യുന്ന രീതിയിലാണ് വൻകിട രാജ്യങ്ങളുടെ ചില സമീപനങ്ങൾ. ഇപ്പോൾ സ്ത്രീകൾക്ക് ഡ്രൈവിംഗ് നടത്താൻ അനുവാദം കൊടുത്തെങ്കിലും അരാംകൊ ഓയിൽ കമ്പനിയുടെ ദഹ്റാനിലുള്ള പാശ്ചാത്യരുടെ വാസസ്ഥലത്തു് അവർക്ക് കാറോടിക്കാൻ യാതൊരു തടസ്സവുമില്ല. സൗദിയുടെ അല്ലെങ്കിൽ ഗൾഫ് രാജ്യങ്ങളുടെ ശക്തി ലോകത്തെ വൻ ശക്തികളാണ്. അവർ പിന്മാറിയാൽ രാജഭരണം നീണാൾ വാഴില്ല. രാജഭരണത്തിൽ എല്ലാം സൗദികളും സംത്രപ്തരല്ല. അവർ ശബ്ദിക്കില്ല. ഭയമാണ്. ഷിയാ വംശരുടെ കാര്യം അതിലും ദയനീയം. അധികാരത്തിന്റെ മറവിൽ അന്ധന്മാരായി ജീവിക്കുന്നവരെ രാജഭരണത്തിൽ മാത്രമല്ല ജനാധിപത്യം എന്ന ഓമനപ്പേരിൽ ജീവിക്കുന്ന ഇന്ത്യയിലും കാണാറുണ്ട്.
2019 ൽ യൂറോപ്പ് അമേരിക്കയിലെ പ്രമുഖ ഓൺലൈൻ മാധ്യമങ്ങളായ യുക്മ ന്യൂസ്, ഇമലയാളീയിൽ വന്ന “കാലപ്രളയം” എന്ന നാടകത്തിന് 08.09.2019 ൽ ഡോ.ജോർജ് ഓണക്കൂർ എഴുതിയ അവതാരികയുടെ ചില ഭാഗങ്ങൾ. പ്രഭാത് ബുക്ക്സ് ആണ് ഇത് പ്രസിദ്ധികരിക്കുന്നത്.
“മൗലികമായ ഇതിവൃത്തഭംഗികൾകൊണ്ട് ശ്രദ്ദേയമാണ് കാരൂർ സോമൻറ് നോവലുകൾ. ശക്തമായ ജീവിതാഖ്യാനങ്ങൾ, കഥാപാത്രസൃഷ്ഠികൾ. അതിവിപുലമായ യാത്രപഥങ്ങളുടെ ആവിഷ്ക്കാരംകൊണ്ടും സർഗ്ഗാത്മ സമ്പന്നമാണ്. സംഘർഷാത്മകത നിറഞ്ഞ നാടകഗ്രന്ഥ്ങ്ങളും സോമെന്റ് എഴുത്തുവഴികളിൽ ചൈതന്യ൦ നിറക്കുന്നു. “കാലപ്രളയം” കാരൂർ സോമെന്റ് ഏറ്റവും പുതിയ നാടകമാണ്. പോയ വർഷത്തിൽ കേരളത്തെ ഗ്രസിച്ച പ്രളയ ദുരന്തത്തിന്റ പശ്ചാത്തല ഭൂമികയിൽ നിന്നുകൊണ്ട് മനുഷ്യമോഹങ്ങളുടെ നിരർത്ഥകത വെളിപ്പെടുത്തുന്നു. മൂന്ന് തലമുറകൾ നാടകത്തിൽ പ്രത്യക്ഷപ്പെടുന്നു. അവരുടെ മോഹങ്ങൾ അതിന്റ സാഷാത്കാരത്തിനുവേണ്ടിയുള്ള മത്സരങ്ങൾ എല്ലാം വെട്ടിപിടിക്കാനും സ്വാന്തമാക്കാനുള്ള വെമ്പലുകൾ.. അതിനായി ജാതിമത വർഗ്ഗിയ ശക്തികളെ കുട്ടുപിടിക്കുന്നതിന്റ അപകടങ്ങൾ. കാരൂർ സോമൻറ് “കാലപ്രളയം” വർത്തമാനനുഭവങ്ങളിൽ നിന്നും രൂപപ്പെട്ട മികച്ച കലാസൃഷ്ടിയാണ്. സംഘർഷപുർണ്ണമായ അന്തിരിഷത്തിൽ കരുത്താർന്ന കഥാപാത്രങ്ങൾ, ഉള്ളിൽ തറഞ്ഞുകയറുന്ന സംഭാഷണങ്ങൾ, ഭാവാവിഷ്കരണം, നല്ല ദൃശ്യാനുഭവങ്ങൾ, ശക്തമായ രചന …….”
“കാലപ്രളയം” നാടകം, നോവലിൽ പ്രത്യക്ഷപ്പെടുന്നപോലുള്ള സാധാരണ മനുഷ്യർ തന്നെയാണ് കഥകളിലും കാണാറുള്ളത്. അവിടെയെല്ലാം ജാതിമത രാഷ്ട്രീയ സാമൂഹ്യ സംഘർഷ സംഘട്ടന കഥകളണ് പറയുന്നത്. ഒന്നിലധികം പുരസ്‌കാരങ്ങൾ ലഭിച്ച “കോഴി” എന്ന കഥയിലൂടെ കോഴിയുടെ വികാരവിചാരങ്ങളെയാണ് പ്രതിഭലിപ്പിക്കുന്നത്. ആരെയും തൃപ്തിപ്പെടുത്തുന്ന കഥകൾ എഴുതാറില്ല. 2019 ൽ ദീപിക ഓണപതിപ്പിൽ വന്ന “തെരെഞ്ഞടുപ്പ്” എന്ന കഥ തെരെഞ്ഞെടുപ്പിൽ തെളിഞ്ഞു കാണുന്ന ജീർണ്ണതയും ജനാധിപത്യവും തുറന്നു കാട്ടുന്നു. ഒരു കുളത്തിൽ കുറെ പോത്തുകൾ കുളിച്ചു രസിക്കുന്നു. അവിടേക്ക് ദാഹമടക്കാൻ കുറെ കുഞ്ഞാടുകൾ വരുന്നു. നല്ല ദാഹമുണ്ട്. പക്ഷെ കുളത്തിലിറങ്ങാൻ ഭയം. ജനാധിപത്യത്തിലെ കുറെ പോത്തുകൾ കുളത്തിൽ കുളിച്ചു മദിച്ചു രസിക്കുന്നു. കരയിൽ ദാഹിക്കുന്ന, വിശക്കുന്ന കുറെ കുഞ്ഞാടുകൾ അല്ലെങ്കിൽ ജനങ്ങൾ അവരുടെ ആനന്ദത്തെ ഭയത്തോടെ കാണുന്നു. ഓരോ കഥകളും അനിതരസാധാരണമായ ആശയങ്ങളാണ് നൽകുന്നത്. ലളിതമായ ശൈലിയിൽ അതിവൈകാരികത ഇല്ലെങ്കിലും ഓരൊന്നും നിലപാടുകളിൽ ഉറച്ചു നിന്നുകൊണ്ടാണ് കഥകളിലെ മനോവ്യാപാരങ്ങൾ പ്രകടിപ്പിക്കുന്നത്. പുലിജന്മങ്ങൾ, പുഷ്പിതം, നിഷാദം, കന്യാവനങ്ങൾ, വെള്ളക്കുതിരകൾ, ആത്മഹത്യ, വിശുദ്ധ പറവകൾ, നല്ല നടപ്പ്, മരണമാണിയുടെ മുഴക്കം, അരക്ഷിതൻ മരണമാലയിൽ, വീൽ ചെയർ, പുരോഹിതൻ, അയൽക്കാർ തുടങ്ങി ധാരാളം കഥകളിൽ നിറഞ്ഞുനിൽക്കുന്നത് സ്‌നേഹം മാത്രമല്ല ഉത്കണ്ഠ, ഭയം, ഭീതി, രോഷം, വെറുപ്പ് മുതലായവയാണ്. ഓരൊ കഥകളും ഒരു ജീവിതത്തിന് രൂപം കൊടുക്കുന്നതാണ്. വ്യത്യസ്തമാ
സ്വദേശ മാധ്യമങ്ങളിൽ പ്രധാനമായും എഴുതിയിട്ടുള്ളത് ഗൾഫ് മനോരമ, മനോരമ ആഴ്ചപ്പതിപ്പ്, മനോരമ ഓൺലൈൻ, ഭാഷാപോഷിണി, ഗ്രന്ഥാലോകം, കലാകൗമുദി, മാധ്യമം, മാധ്യമം ഓൺലൈൻ, മാതൃഭൂമി, കുങ്കുമം, മനോരാജ്യ൦, ഗൾഫ് മലയാളം ന്യൂസ്, മംഗളം, കേരള കൗമുദി, ദീപിക, ജന്മഭൂമി, കവിമൊഴി, മലയാളം ന്യൂസ്, വീക്ഷണം, കവിമൊഴി, ജനയുഗം, സാഹിത്യ പോഷിണി,പത്രം മാസിക, ഒരുമ മാസിക, ചന്ദ്രിക, വിദേശ അമേരിക്കൻ മാധ്യമങ്ങൾ മലയാളം പത്രം, സംഗമം, കേരള എക്സ്പ്രസ്സ്, പ്രവാസി, കൈരളി, മലയാളം പത്രിക, ഈമലയാളീ, ജോയിച്ചൻ പുതുക്കുളം, മലയാളം ഡെയിലി, മാറ്റൊലി, ബ്രിട്ടനിലെ മലയാളം യൂകെ, മലയാളം വായന, കേരള ലിങ്ക്, മലയാളി വിഷൻ, ഫോർ മലയാളി, യുക്മ ന്യൂസ്, ജർമനിയിലുള്ള പ്രവാസലോകം, പ്രവാസി ഓൺലൈൻ, ഓസ്‌ട്രേലിയൻ പത്രം ഇങ്ങനെ ധാരളം ഓൺലൈനുകളിൽ എഴുതാറുണ്ട്. ഏതാനം കഥകൾ ടെലിഫിലിം, ഷോർട്ട് ഫിലിം ആയിട്ടുണ്ട്. നാടകത്തിലേതുപോലെ ഷോർട്ട് ഫിലിമിലും അഭിനയിച്ചിട്ടുണ്ട്. സമൂഹത്തിൽ ബുദ്ധിയും സൗന്ദര്യവും ഉപയോഗിച്ച് ഭരണകർത്താക്കളെവരെ സ്വന്തം വരുതിയിലാക്കി ചരിത്രത്തിൽ സ്ഥാനം നേടിയ മാദകറാണിമാരുടെ ചരിത്ര കഥകളും സ്രേഷ്ട ബുക്ക്സ് പുറത്തിറക്കിയിട്ടുണ്ട്.
ഗൾഫ് രാജ്യങ്ങളെപ്പറ്റി സാഹിത്യ പ്രവർത്തക സഹകരണ സംഘം പ്രസിദ്ധികരിച്ച ചരിത്ര ലേഖനങ്ങളാണ് “കഥകളുറങ്ങുന്ന പുണ്യഭൂമി”. 2012 ൽ ലണ്ടൻ ഒളിമ്പിക്‌സ് മാധ്യമം പത്രത്തിനായി റിപ്പോർട്ട് ചെയ്യുമ്പഴാണ് സാഹിത്യ പ്രവർത്തക സഹകരണ സംഘം ഒളിമ്പിക്‌സ് ചരിത്രം വേണമെന്ന് ആവശ്യപ്പെട്ടത്. സംഘം ഇറക്കിയ കായിക ചരിത്ര പുസ്തകമാണ് “കളിക്കളം”. ആദ്യമായി ഇൻഫർമേഷൻ പലരിൽ നിന്നും എടുക്കുന്നത് അന്നാണ്.
ഇപ്പോൾ പുറത്തു വരാനിരിക്കുന്ന ജീവ ചരിത്രപുസ്തകമാണ് സർദാർ പട്ടേലിന്റ “കാരിരുമ്പിന്റ കരുത്ത്”. അതിന്റ ആമുഖത്തിൽ നിന്ന്
” ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിലും സ്വതന്ത്ര ഇന്ത്യയുടെ ഭരണതുടക്കത്തിലും ഗാന്ധിജിക്കും നെഹ്രുവിനും ഒപ്പം സ്ഥാനമാനമുള്ള വ്യക്തിയാണ് സർദാർ വല്ലഭായ് പട്ടേൽ. നായകൻ എന്നർത്ഥമുള്ള “സർദാർ” എന്ന് മഹാത്മജി അദ്ദേഹത്തെ വിളിച്ചത്. പട്ടേലിലെ സംഘടനാ ശക്തിയും നേതൃത്വ പാടവും കണ്ടറിഞ്ഞു തന്നെയാണ്. ഗാന്ധിജിയുടെ പ്രസംഗം കെട്ടും സത്യാഗ്രഹങ്ങൾ നയിച്ചും ബ്രിട്ടീഷ് ഭരണത്തിനെതിരെ അതിശക്തമായ ഇടപെടലുകൾ നടത്തി തന്നെയാണ് ഇന്ത്യയുടെ ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായത്, വിഘടിച്ചു നിന്ന നാട്ടുരാജ്യങ്ങളെ മികച്ച രാജ്യതന്ത്രജ്ഞതയും ഉരുക്കുമുഷ്ഠിയും ഉപയോഗിച്ച് ഇന്ത്യൻ യൂണിയനിൽ ചേർത്ത പട്ടേൽ അങ്ങനെ “ഇന്ത്യയുടെ ഉരുക്ക് മനുഷ്യൻ” ആയി. പട്ടേലിന്റ ജന്മദിനം രാജ്യം ഏകതാ ദിനമായി ആഘോഷിക്കുന്നു. 1950 ൽ അഥവാ സ്വാതന്ത്ര്യത്തിന്റ മൂന്നാം വര്ഷം അന്തരിച്ച പട്ടേലിന് 1991 ൽ രാഷ്ട്രം മരണാനന്തര ബഹുമതിയായി ഭാരത രത്ന സമർപ്പിച്ചു”.
2011 ൽ പുറത്തുവന്ന യാത്രാവിവരണമാണ് അസെന്റെ ബൂക്കിന്റ “കനക നക്ഷത്രങ്ങളുടെ നാട്ടിൽ” (ഓസ്ട്രിയ), പിന്നീട് മീഡിയ ഹൗസിന്റ് “കടലിനക്കരെ ഇക്കരെ” (വിവിധ രാജ്യങ്ങളിലെ യാത്രകൾ), 2019 ലെ പ്രഭാത് ബൂക്കിന്റ “കാലം മായ്ക്കാത്ത പൈതൃക കാഴ്ചകൾ ” (ലണ്ടൻ -ഇംഗ്ലണ്ട്) യാത്ര വിവരണത്തിന് അവതാരിക എഴുതിയത് പ്രമുഖ ബാല സാഹിത്യകാരൻ സിപ്പി പള്ളിപ്പുറമാണ്. പ്രഭാത് ബുക്ക്സ് ആണ് ഇത് പ്രസിദ്ധികരിക്കുന്നത്. അദ്ദേഹത്തിന്റ വാക്കുകൾ.
“മലയാള ഭാഷയിൽ സഞ്ചാര സാഹിത്യം ഒരു കാലത്തും സമ്പന്നമായിരുന്നുവെന്ന് പറയാൻ നിവർത്തിയില്ല. പാറേമാക്കൽ തോമാക്കത്തനാരും കെ.പി.കേശവമേനോനുമൊക്കെ വഴിവിളക്ക് കൊളുത്തിയെങ്കിലും ഈ വഴിയിലൂടെ സഞ്ചരിക്കാൻ ധീരത കാണിച്ചവർ വളരെ വിരളമാണ്. എങ്കിലും ഈ രംഗത്ത് എസ്.കെ.പൊറ്റക്കാട് എന്ന മഹാസാഹിത്യകാരൻ നൽകിയ സംഭവനകൾ ഒരിക്കലും മലയാളികൾക്ക് വിസ്മരിക്കാനാവുന്നതല്ല. അദ്ദേഹത്തിന്റ യാത്രാവിവരണങ്ങൾ അതീവ താല്പര്യത്തോടെ തന്നെ നാം വായിക്കുകയും ചെയ്തു. അതിന് ശേഷം പ്രൊഫ.കെ.സി.പീറ്റർ, എം.പി.വീരേന്ദ്രകുമാർ, പുനത്തിൽ കുഞ്ഞബ്ദുള്ള, ഡോ.ജോർജ് ഓണക്കൂർ, സക്കറിയ, സന്തോഷ് ജോർജ് കുളങ്ങര തുടങ്ങിയവരൊക്കെ ചെറുതായ സംഭാവനകൾ നൽകിയെന്ന് മാത്രമേ പറയാൻ കഴിയൂ.
ഇപ്പോൾ വളരെ ശ്രദ്ധേയമായ ഒരു സഞ്ചാരസാഹിത്യകൃതിയുമായി നമ്മുടെ മുന്നിലെത്തുന്നത് പ്രശസ്ത പ്രവാസി സാഹിത്യകാരനായ കാരൂർ സോമനാണ്. നാടകം, നോവൽ, ബാലനോവൽ, ചെറുകഥ, കവിത എന്നീ സാഹിത്യശാഖകളിൽ തനതായ സംഭാവനകൾ നൽകിയിട്ടുള്ള സോമൻ കായിക -ശാസ്ത്ര രംഗത്തും സഞ്ചാരസാഹിത്യ രംഗത്തും കൈയൊപ്പ് ചാർത്തിയിട്ടുണ്ട്. അദ്ദേഹത്തിന്റ ആദ്യ സഞ്ചാര സാഹിത്യ കൃതിയാണ് ഓസ്ട്രിയ-വിയന്നയുടെ “കനക നക്ഷത്രങ്ങളുടെ നാട്ടിൽ”.
എസ്.കെ.പൊറ്റക്കാടിന്റെ “ലണ്ടൻ ഡയറി” ക്ക് ശേഷം ലണ്ടനക്കുറിച്ചു് നമ്മുക്ക് ലഭിക്കുന്ന ഏറ്റവും നല്ല സഞ്ചാര സാഹിത്യകൃതിയാണ് കാരൂർ സോമിന്റെ”കാലം മായ്ക്കാത്ത പൈത്രകകാഴ്ചകൾ”. ഒന്നര പതിറ്റാണ്ടിലധികം ലണ്ടനിൽ ജീവിച്ച അനുഭവങ്ങളിൽ നിന്ന് ഉയിർകൊണ്ടതാണ് ഈ കൃതി. ആ അനുഭവങ്ങളുടെ സുഗന്ധം ഈ കൃതിയിലുടനീളം താളം കെട്ടി നിൽക്കുന്നണ്ട്.
കേരളത്തിലെ മാവേലിക്കര, ചാരുമൂട് താമരക്കുളം എന്ന കൊച്ചുഗ്രാമത്തിൽ പഠിച്ച കാരൂർ സോമൻ ഉപജീവനം തേടിയാണ് സുര്യാനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തിന്റ തലസ്ഥാന നഗരിയായ ലണ്ടനിലെത്തിച്ചേർന്നത്. ഏഷ്യ -ഗൾഫ് -യൂറോപ്പ് അമേരിക്കയിലെ മഹാനഗരങ്ങളും, ഇന്ത്യയിലെ പുണ്യനദികളും കണ്ട അദ്ദേഹത്തെ ഏറ്റവും കൂടുതൽ വശീകരിച്ചത് ലണ്ടനിലെ തെംസ് നദിയാണ്. ലണ്ടൻ നഗരത്തെയും ഓക്സ്ഫോഡിനേയും തഴുകിയെത്തുന്ന വിശ്വമോഹിനിയായ തെംസ് നദിയെ മുൻനിർത്തിയാണ് ഈ ഹൃത്യമായ സഞ്ചാര സാഹിത്യ കൃതി രചിച്ചിട്ടുള്ളത്.
ലോകത്തെ വിസ്മയിപ്പിച്ച “ബിഗ് ബെൻ” എന്ന ക്ലോക്ക് ടവറിനെക്കുറിച്ചെല്ലാം ഈ കൃതിയിൽ സമഗ്രമായി പ്രതിപാദിച്ചിട്ടുണ്ട്. 29 ദശലക്ഷം
പവൻ ചിലവിട്ട വിക്ടോറിയ മഹാറാണിയെന്ന ബ്രിട്ടീഷ് ഭരണസാരഥിയാണ് ഈ ക്ലോക്ക് ടവർ പണി കഴിപ്പിച്ചത്. വിക്ടോറിയ മഹാറാണിയുടെ സുവർണ്ണ കാലഘട്ടത്തെക്കുറിച്ചും ഇംഗ്ലണ്ടിന്റെ സാംസ്കാരിക മുന്നേറ്റങ്ങളെക്കുറിച്ചും മൊത്തത്തിൽ ഇംഗ്ലണ്ടിന്റെ പ്രകൃതി
സൗന്ദര്യത്തെക്കുറിച്ചുമെല്ലാം ഈ കൃതിയിൽ കാവ്യസുരഭിലമായി പ്രതിപാദിച്ചിരിക്കുന്നു.
പഠിക്കുന്ന കുട്ടികളടക്കം ഏതൊരു മലയാളിക്കും സ്വന്തം ഗൃഹത്തിലിരുന്ന് ഒരു ലണ്ടൻ യാത്രയൂടെ അനുഭവം, അറിവ് ആസ്വദിക്കാൻ കഴിയുന്ന നല്ലൊരു കൃതിയാണിത്. ലളിത സുന്ദരമായ ആഖ്യാനരീതികൊണ്ടു, മധുരകോമള പദാവലികൾകൊണ്ടും ഈ കൃതി അത്യന്തം നമ്മെ പിടിച്ചിരുത്തുന്നു. ഇത്തരത്തിൽ മൂല്യവത്തായ ഒരു കൃതി കൈരളിക്ക് കാഴ്ച്ചവയ്ക്കാൻ കഴിഞ്ഞ കാരൂർ സോമന് എല്ലാവിധ ഭാവുകങ്ങളും നേരുന്നു. ഇനിയും വിദേശ രാജ്യങ്ങളെക്കുറിച്ചുള്ള ശ്രദ്
ഇനിയും പുറത്തുവരാനിരിക്കുന്ന യാത്രാവിവരണങ്ങളാണ് ഇറ്റലി, ഫ്രാൻസ്, ഫിൻലൻഡ് ഒപ്പം നാടകം കടലോളങ്ങൾ, കഥകൾ -കാലത്തിന്റ കണ്ണാടി.
ശാസ്ത്ര സാങ്കേതിക രംഗത്തുള്ള ഇൻഫൊർമേറ്റീവ് ബുക്കുകളാണ് മാതൃഭുമിയിലുള്ള “ചന്ദ്രയാൻ” പ്രഭാതിലുള്ള “മംഗൾയാൻ”. സാഹിത്യ രംഗത്തുള്ള കൃതികളിൽ സമൂഹത്തിലുള്ള ആനുകാലി
കന്യാസ്ത്രീ കാർമേൽ : കാരൂർ സോമൻ എഴുതുന്ന നോവൽ അവസാന അദ്ധ്യായം
ഡോ.ഐഷ . വി.
ആരോ ഒരാൾ വിവാഹ ക്ഷണക്കത്ത് എന്റെ ഭർത്താവിനെ ഏൽപ്പിച്ചു പറഞ്ഞു. ഷീലയ്ക്ക് സൗമ്യയെ അറിയാം. എല്ലാവരും വരണം. ഇവിടെ അടുത്ത് പുതുതായി തുടങ്ങിയ കൺവെൻഷൻ സെന്ററിൽ വച്ചാണ് വിവാഹം. ഞാൻ കത്ത് തിരിച്ചും മറിച്ചും നോക്കി. യാതൊരു പിടിയും കിട്ടുന്നില്ല. വിവാഹത്തീയതി അടുത്തു വന്നപ്പോൾ പണിക്ക് വരുന്ന ബിജുവിനോട് ചോദിച്ചു. ആരുടെ കല്യാണമാണത് ? ബിജുവിന് ക്ഷണം ഉണ്ടോ? ഉണ്ട്. അത് കാലിക്കോടന്റവിടുത്തെയാ. ഞാൻ വീണ്ടും ഓർമ്മയിൽ പരതി. ഫലം നാസ്തി. പ്രത്യേകിച്ച് വട്ടപ്പേർ കൂടി പറഞ്ഞപ്പോൾ . പഠനവും ഉദ്യോഗവുമായി കാൽ നൂറ്റാേണ്ടോളം മറ്റു ജില്ലകളിൽ താമസിക്കേണ്ടി വന്നതിനാൽ നാട്ടുകാരിൽ പലരെയും അറിയാതായി. ബിജു പല തരത്തിലും പറഞ്ഞു തരാൻശ്രമിച്ചെങ്കിലും പിടി കിട്ടിയില്ല. പിന്നെയാണ് ശ്രീമാൻ ജനാർദ്ദനൻ പിള്ളയുടെ കൊച്ചുമകളുടെ വിവാഹമാണ് എന്ന് മനസ്സിലായത്. ഓർമ്മകൾ മൂന്നര ദശകത്തോളം പിന്നോട്ട് പോയി. ശ്രീമാൻ ജനാർദ്ദനൻ പിള്ളയും ഭാര്യ പൊന്നമ്മയും മക്കളും അമ്മയുടെ തറവാട്ടിൽ സ്ഥിരമായി വരുന്നവരായിരുന്നു. ജനാർദ്ദനൻ പിള്ള മാമന് ഊന്നിൻ മൂട്ടിലുള്ള ആശുപത്രിയിലേയ്ക്ക് പ്രാതൽ, ഉച്ച ഭക്ഷണം മുതലായവ അമ്മാമ്മ തയ്യാറാക്കുന്ന മുറയ്ക്ക് കൊണ്ടുപോയി കൊടുക്കും. ഇടയ്ക്ക് വീട്ടിലെത്തുന്ന സമയത്ത് പശുവിന്റെ കാര്യങ്ങളും നോക്കും. അമ്മാമ്മയുടെ പറങ്കിമാവുകൾ പാട്ടത്തിനെടുക്കുന്നത് ജനാർദ്ദനൻ പിള്ളയുടെ ഭാര്യയാണ്. വൃശ്ചിക കാറ്റ് മരങ്ങളുടെ ഉണക്കയില പൊഴിക്കാൻ തുടങ്ങുമ്പോൾ അമ്മാമ്മ അഞ്ചാറു സ്ത്രീകളെ ജോലിക്ക് നിർത്തി അഞ്ചേക്കർ പറമ്പിലെ മുഴുവൻ കരിയിലയും കരിയില കത്തിക്കാനായി തയ്യാറാക്കിയ കുഴിയിലെത്തിക്കും. ആ കുഴിയിലെ തീ മൂന്നോ നാലോ ദിവസം കഴിഞ്ഞാലും കെട്ടുപോകുകയില്ല. ഇങ്ങനെ കരിയില കത്തിക്കുന്നതിന്റെ ഗുണം പലതാണ്. അന്തരീക്ഷത്തിൽ കാർബൺ ഡൈ ഓക്സൈഡ് കൂടുമ്പോൾ ഫലവൃക്ഷങ്ങളിൽ കായ്ഫലം കൂടും പറമ്പിലെ കീടങ്ങൾ നശിക്കും കുമിൾ രോഗ ബാധ കുറയും. തെങ്ങിനിടാനുള്ള ചാരം ലഭിക്കും. കരിയില വീണ് ദ്രവിച്ച് മണ്ണിന്റെ അമ്ലഗുണം കൂടുകയില്ല. പൊന്നമ്മ അക്കയ്ക്ക് കശുവണ്ടി (പറങ്കിയണ്ടി) എവിടെ വീണാലും കാണാം. കശുവണ്ടിക്കാലം ഞങ്ങൾക്ക് അവധിക്കാലമാണ്. കശുവണ്ടി പെറുക്കാനും കശുമാങ്ങ തിന്നാനും ഞങ്ങൾ കുട്ടികൾ പൊന്നമ്മ അക്കയുടെ മക്കളോടൊപ്പം കൂടും. നല്ല കശുമാങ്ങ (ഞങ്ങൾ കുട്ടികളുടെ ഭാഷയിൽ പെട്ടിക്കുടം പോലുള്ളത്) ഞങ്ങൾ തിന്നും. ബാക്കിയുള്ളവ വലിച്ചെറിയാൻ പാടില്ല. എല്ലാം അതാത് പറങ്കിമാവിന്റെ പരിസരത്തുള്ള തെങ്ങിൻ ചുവട്ടിൽ ഇടണം എന്നത് പൊന്നമ്മ അക്കയുടെ കർശന നിർദ്ദേശമാണ്. ഞങ്ങൾ അത് അനുസരിക്കും മറ്റാരെങ്കിലും അണ്ടി പെറുക്കുന്നോ എന്നറിയാനുള്ള വിദ്യ കൂടിയാണത്. മതിലുകളില്ലാത്ത പറമ്പല്ലേ ? കുലുക്കിയിടുക , തോട്ടി വച്ച് പറിക്കുക, കല്ലെറിഞ്ഞിടുക എന്നിങ്ങനെ വിവിധ രീതികൾ ഉപയോഗിച്ച് കശുവണ്ടി പറിച്ചെടുക്കാൻ പറ്റും. തോട്ടിയെത്താത്ത കൊമ്പിലുള്ളത് പറിക്കാൻ പൊന്നമ്മയക്ക മരത്തിൽ കയറും , അത് കാണേണ്ട കാഴ്ച തന്നെ. നല്ല വണ്ണമുള്ള പൊന്നമ്മ അക്ക ഏത് വണ്ണവും പൊക്കവുമുള്ള മരത്തിൽ വലിഞ്ഞ് കയറുമായിരുന്നു. അതിന് ചില മുന്നൊരുക്കങ്ങൾ ഒക്കെയുണ്ട്. അമ്പലത്തിൽ പൂജാരിമാർ ഉടുക്കുന്നതു പോലെ ഉടുത്തിരിക്കുന്ന കൈലി താറുടുത്ത് കശുമാവിൽ വലിഞ്ഞ് കയറും. കുറച്ച് ഉയരെ എത്തുമ്പോൾ ഞങ്ങൾ കുട്ടികൾ ആരെങ്കിലും തോട്ടിയെടുത്ത് കൊടുക്കും. അങ്ങനെ എത്താത്ത കൊമ്പിലെ കശുമാങ്ങ പൊന്നമ്മ അക്ക പറിച്ചെടുക്കും. ഒരു മാവിൻ ചുവട്ടിൽ നിന്നു മറ്റൊരു മാവിൻ ചുവട്ടിലേയ്ക്കു പോകുന്നതിനിടയിൽ പൊന്നമ്മ അക്ക പാകാൻ പറ്റിയ കശുവണ്ടികൾ തിരഞ്ഞെടുക്കും. പച്ച കശുവണ്ടി ഒരു കമ്പു വച്ച് അതിന്റെ മൂക്ക് കുത്തി അകത്തെ പരിപ്പ് മുറിയാതെയെടുക്കുന്ന വിദ്യ മുതിർന്ന കുട്ടികൾ ഇളയ കുട്ടികളെ പഠിപ്പിച്ച് കൊടുക്കും. സന്ധ്യയ്ക്ക് കഷായപ്പുരയിലെ അടുപ്പിലെ കനലിൽ കശുവണ്ടി ചുട്ടെടുക്കും. കശുവണ്ടി ഫാക്ടറിയിലെ സ്ത്രീകൾ പരിപ്പ് ഉടഞ്ഞ് പോകാതെ കശുവണ്ടി തല്ലുന്നത് എങ്ങിനെയെന്ന് പൊന്നമ്മ അക്ക കാണിച്ചു തരും.
ഞാൻ പി ജി കഴിഞ്ഞ് നാട്ടിലെത്തിയപ്പോഴാണ് ശ്രീമാൻ ജനാർദ്ദനൻ പിള്ളയുടെ മരണത്തെ കുറിച്ച് അറിയുന്നത്. പേ വിഷ ബാധയായിരുന്നു. തോട്ടിൽ തുണി കഴുകി കൊണ്ടു നിന്നപ്പോൾ പേയുള്ള ഒരു പട്ടി ഓടി വന്ന് ചുണ്ടിൽ ഒന്ന് അള്ളി. അള്ളിയതല്ലേയുള്ളൂ കടിച്ചതല്ലല്ലോ എന്ന് കരുതി അവഗണിച്ചു . പിന്നീട് പേയിളകി അദ്ദേഹം മരിച്ചു പോയി. അധികം താമസിയാതെ പ്രമേഹം മൂത്ത് പൊന്നമ്മ അക്കയും മരിച്ചു. മൂത്ത മകളുടെ വിവാഹം മാത്രമേ കഴിഞ്ഞിരുന്നുള്ളൂ. അപ്പോഴേയ്ക്കും അവർ ആദ്യ വീട് വിറ്റ് മറ്റൊരു വീട്ടിൽ താമസമാക്കി. പിന്നീട് രണ്ട് പെൺമക്കളുടെയും തന്റെയും വിവാഹം നടത്തുന്ന ചുമതല ഏക മകൻ ബാബു കുട്ടന്റെ കൈകളിലായി.
ബാബു കുട്ടൻ ആത്മഹത്യ ചെയ്തെന്ന് ബിജു പറഞ്ഞപ്പോഴാണറിഞ്ഞത്.
ഇന്ന് ഷീലയുടെ മകളുടെ വിവാഹമായിരുന്നു. ഇന്നലെയും ഇന്നും വിവാഹ ചടങ്ങുകളിൽ ഞാനും പങ്കെടുത്തു.
ഡോ.ഐഷ . വി.
പ്രിൻസിപ്പാൾ , കോളേജ് ഓഫ് അപ്ലൈഡ് സയൻസ്, കാർത്തിക പള്ളി. കഥകളും ലേഖനങ്ങളും ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.
ചിത്രീകരണം : അനുജ കെ, മലയാളം യുകെ ന്യൂസ് ടീം
ഒരേ തിര, ഒരേ ആകാശം
സിസ്റ്ററുടെ വാക്കുകൾ പലരഹസ്യങ്ങളും വെളിപ്പെടുത്തുന്നതായിരുന്നു. ചില ചാനലുകൾ ഒരു വിദേശമലയാളിയുടെ ഇന്ത്യയെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ ചർച്ചയാക്കുകയും ചെയ്തു. അധികാരഗോപുരങ്ങളിൽ സുഖവാസം ചെയ്യുന്നവരുടെ കണ്ണുകളിൽ അത് അമ്പരപ്പാണുണ്ടാക്കിയത്. കന്നിനെ കയം കാണിക്കുന്നതുപോലെയാണ് ജനാധിപത്യത്തിന്റെ ശ്രീകോവിലിൽ കുറെപ്പേർ എത്തിയിരിക്കുന്നത്. ഇവിടുത്തെ സ്ത്രീകളെ പീഡിപ്പിക്കുന്നതുപോലെ പാവങ്ങളെയും പീഡിപ്പിക്കയെന്ന്് ഉറക്കെ പറയണമെന്ന് തോന്നി. തിരുവനന്തപുരത്തുള്ള ശംഖ്മുഖം തുറമുഖം, ശ്രീപദ്മനാഭസ്വാമി ക്ഷേത്രം സഭാപിതാവിനെ സന്ദർശിച്ചതിന്ശേഷം ചാരുംമൂട്ടിലേക്ക് തിരിച്ചു. വീട്ടിലെത്തുന്ന സമയം സൂര്യൻ പ്രകൃതിയെ ചുംബിച്ചിട്ട് ചക്രവാളത്തിലേക്ക് പൊയ്ക്കൊണ്ടിരിക്കയായിരുന്നു.
ഇതിനിടയിൽ ബസ്സുകളുടെ വേഗത നിറഞ്ഞ ഒാട്ടത്തെ വിസ്മയത്തോടെയാണ് കണ്ടത്. ആ സമയം ലണ്ടനിലെ മനോഹരമായ ഇരുനില വാഹനം മനസ്സിലേക്ക് വന്നു. ഒരു ഡൈ്രവർ മാത്രമുള്ള ബസ്സിൽ ടിക്കറ്റ് കിട്ടാനുള്ള യന്ത്രവും ഉണ്ട്. യാത്രികമായി കയറാനും ഇറങ്ങാനുമുള്ള വാതിലുകളും. വീട്ടിലെത്തിയ സിസ്റ്റർ കുളികഴിഞ്ഞ് പ്രാർത്ഥനയിലേക്കും ഷാരോൺ ടി.വി. ന്യൂസ് കാണാനുമിരുന്നു.
രാത്രിലെ പ്രാർത്ഥനയും അത്താഴവും കഴിച്ചിട്ടവർ തുടർന്നുള്ള യാത്രകളെപ്പറ്റി ഉറങ്ങുംവരെ സംസാരിച്ചിരുന്നു. സിസ്റ്റർ കർമേൽ കുടുംബത്തിനൊപ്പം ആദ്യം പോയത് കോട്ടയം അനാഥമന്ദിരത്തിലേക്കായിരുന്നു. അവിടെ ഉൗഷ്മളമായ സ്വീകരണമാണ് സഭാപിതാക്കന്മാരുടെ നേതൃത്വത്തിൽ സിസ്റ്റർക്ക് ലഭിച്ചത്. മറുപടി പ്രസംഗത്തിൽ സിസ്റ്റർ അറിയിച്ചത് ഇന്നത്തെ ഭൂമിയും ആകാശവും മനുഷ്യന്റെ പാപത്താൽ ശാപയോഗ്യമായിരിക്കുന്നുവെന്നും ദൈവത്തിന്റെ കൂടാരത്തിലാണ് ഇത് സംഭവിക്കുന്നതെന്നും നാം ഒാർക്കണം.
അനാഥാലയത്തിലെ കുട്ടികൾക്ക് വിഭവസമൃദ്ധമായ സദ്യ കോശിയുടെ വകയായി ഒരുക്കിയിരുന്നു. അതിനൊപ്പം നല്ലൊരു തുക സംഭാവനയും നല്കി. സിസ്റ്റർ കർമേലിന്റെ സന്ദർശനം അവർക്ക് ഒരു അനുഗ്രഹമായിരുന്നു. ആലപ്പുഴ ബോട്ട് യാത്രയ്ക്ക് ശേഷം അവർ പോയത് കാളയോട്ടം കാണാനായിരുന്നു. ചതുപ്പു നിറഞ്ഞ പാടത്ത് കാളയോട്ടം കാണാൻ സമീപപ്രദേശത്തുള്ള ഗ്രാമവാസികൾ കൂട്ടംകൂട്ടമായിരുണ്ടായിരുന്നു. എട്ട് ജോഡി കാളകളും അതിന്റെ കഴുത്തിൽ കലപ്പയുമായി വെളുപ്പും കറുപ്പും പുള്ളികളുള്ള കാളകൾ ഒാടാൻ തയ്യാറായി നിന്നു.
കാളയോട്ടം കണ്ടിരിക്കെ മനസ് സ്പെയിനിലെ കാളയോട്ടം ഒാർമ്മിച്ചു. അതൊരു ക്രൂരവിനോദമാണ്. ഇന്നത് പഴയതുപോലില്ല. ചായംപൂശിയ കൊമ്പുകളിൽ പിടയുന്ന മനുഷ്യജീവനുകളെ എന്തിന് കണ്ടുരസിക്കണമെന്ന് തോന്നും. ഇവിടുത്തെ വയലുകളിലുള്ള കാളയോട്ട മത്സരം എത്രയോ നന്ന്.
ഒരു രാത്രി പൂഞ്ഞാറിലുള്ള ഒരു ഹോട്ടലിലാണ് തങ്ങിയത്. കോശിയും കുടുംബവും ഒപ്പമുള്ളതിനാൽ അവിടുത്തെ വേശ്യാകേന്ദ്രങ്ങളെപ്പറ്റി കൂടുതൽ അന്വേഷിച്ചില്ല. ഹോട്ടൽ ജോലിക്കാരിൽ നിന്ന് ഒരു കാര്യം മനസ്സിലായത് ഏജന്റന്മാർ വഴി ഇവിടെയും സ്ത്രീകളുടെ വരവുണ്ടെന്നാണ്. പോലീസ് റെയ്ഡ് ഒന്നും നടക്കാറില്ല. പോലീസും ഹോട്ടൽ മുതലാളിമാരും ഒന്നിച്ച് നടത്തുന്ന വ്യവസായം. കേരളത്തിലെ എല്ലാ പ്രമുഖ ടൂറിസ്റ്റ് കേന്ദ്രങ്ങൾ സന്ദർശിച്ചതിന് ശേഷം കൽക്കട്ടയിലേക്ക് തിരിക്കുന്നതിന്റെ തലേന്ന് പിതാവിന്റെ കല്ലറയിൽ കുടുംബവുമൊത്ത് പ്രാർത്ഥിക്കാനെത്തി. സിസ്റ്റർ കാർമേൽ ചാരുംമ്മൂട്ടിലുള്ളത് മാധ്യമങ്ങൾ അറിഞ്ഞിരുന്നില്ല. ചിലർ മണത്തറിഞ്ഞ് അവർ തുടരെ തുടരെ വീട്ടിലെത്തി. വീടിനുള്ളിൽ ബെല്ലടി കേട്ട് വരുന്ന വലക്കാരി ശാന്ത ജനാലയിലൂടെ അറിയിക്കും “”സിസ്റ്റർ ഇവിടെയില്ല യാത്രയിലാണ്”. കൊച്ചിയിലാണ് സിസ്റ്റർ ഉള്ളതെങ്കിൽ മാധ്യമക്കാർ എത്തുമ്പോഴേക്കും സിസ്റ്റർ മറ്റൊരു സ്ഥലത്തേക്ക് യാത്ര തിരിച്ചിരിക്കും. ഒരു ഞായറാഴ്ച പള്ളിയിൽ പ്രാർത്ഥിക്കാനെത്തിയ സിസ്റ്റർ കാർമേലിനെ അവർ കണ്ടെത്തി. പിതാവിന്റെ കല്ലറയ്ക്ക് മുന്നിൽ പ്രാർത്ഥിച്ച് മെഴുകുതിരി കത്തിച്ച് തിരിഞ്ഞപ്പോൾ ചോദ്യങ്ങളുമായി മാധ്യമങ്ങൾ. മാധ്യമശ്രദ്ധയും പ്രശംസയും പിടിച്ചെടുക്കുന്നത് ഒരിക്കലും ആഗ്രഹിച്ചിട്ടില്ല. സിസ്റ്റർ ആശ്ചര്യപ്പെട്ട് അവരെ നോക്കി. ഉള്ളിലെ ചോദ്യം അവർ ഇവിടെയുമെത്തിയോ? ആരെയും ആകർഷിക്കുന്ന ആ മുഖകാന്തിയിൽ ഒരു ദിവ്യത്വം അവർ കണ്ടു. അവരിൽ ഒരാൾ ആകാംഷയോടെ ചോദിച്ചു.
“”ഇൗ കല്ലറയിൽ അടക്കം ചെയ്തിരിക്കുന്നത് സിസ്റ്ററുടെ ആരാണ് ”
അപ്രതീക്ഷതമായ ഒരു ചോദ്യമാണുണ്ടായത്. ഒന്നും ഒളിക്കേണ്ട ആവശ്യമില്ലന്ന് സിസ്റ്റർക്കും തോന്നി. അതീവ ബഹുമാനത്തോടെ പറഞ്ഞു.
“”ഇതെന്റെ പിതാവിന്റെ കല്ലറയാണ്”
“”ഞങ്ങൾക്ക് അര മണിക്കൂർ ഇന്റർവ്യൂ തരാമോ?”
“” ക്ഷമിക്കണം. എനിക്ക് താല്പര്യമില്ല”
“”സിസ്റ്റർ ചെയ്യുന്ന നന്മകൾ ലോകം അറിയേണ്ടതല്ലേ?”
“”ഞാൻ ചെയ്യുന്ന സൽക്കർമ്മങ്ങൾ എന്റെ
ധ്യാനത്തിന്റെ ഭാഗമാണ്. ആ ധ്യാനഗുരു എന്നെ അറിഞ്ഞാൽ മതി”
ആ വാക്കുകൾ ഒരു ദിവ്യപ്രസാദമായിട്ടാണവർക്ക് തോന്നിയത്.
“”സിസ്റ്റർ ഇവിടെ നിന്നും ഇംഗ്ലണ്ടിലേക്ക് എന്നാണ് പോകുന്നത്?”
“”ഞാൻ നാളെ കൽക്കട്ടയിലേക്കും പിന്നീട് ബോബയിലേക്കും
പോകും. അഞ്ച് വർഷങ്ങൾ കൽക്കട്ടയിൽ ജീവിച്ചതല്ലേ
പോകാതിരിക്കാൻ പറ്റുമോ?”
“” സിസ്റ്ററെ ഒരു ചോദ്യം കൂടി. ഇന്ന് കന്യാസ്ത്രീകൾ ധാരാളം പീഡനങ്ങൾ
നേരിടുന്നതിനെ എങ്ങനെ കാണുന്നു?”
“”ശ്രീ ശങ്കരാചാര്യരുടെ കാല്പാടുകൾ പതിഞ്ഞമണ്ണാണിത്. സന്യാസിനി
മഠങ്ങളിൽ ആത്മാവിന്റെ ചൈതന്യമാണ് കാണേണ്ടത്. നമ്മൾ
സന്യസിമാരുടെ ജീവിതത്തിന് എന്തെല്ലാം അർഥവ്യാഖ്യാനങ്ങൾ
കൊടുത്താലും ആത്മീയ ജീവിതത്തിന് ഏകാഗ്രമനസ്സോടെ ദൈവത്തിന്
മുന്നിൽ ആത്മസമർപ്പണം ചെയ്യുവാൻ ഇവർക്കല്ലാം കഴിയട്ടെ
എന്നാണ് എന്റെ പ്രാർത്ഥന. നമ്മുടെ മനസ്സും മാർഗ്ഗവും നന്നായാൽ എല്ലാറ്റിനും
ഉത്തരം കിട്ടും. ശക്തരായവർ ദുർബലരെ ദയാപൂർവ്വം കാണണമെന്നാണ് എന്റെ
അഭിപ്രായം. എല്ലാം തിന്മകളേയും ദൈവം വെറുക്കുന്നവനാണ്.
അത് സന്യാസി സമൂഹം മനസ്സിലാക്കണം.” അത്രയും പറഞ്ഞിട്ട് സിസ്റ്റർ കാറിലേക്ക് കയറാനൊരുങ്ങുമ്പോൾ ഒരു ചോദ്യംകൂടി വന്നു.
“”സിസ്റ്റർ ലോകമമ്പാടും സഞ്ചരിക്കുമ്പോൾ ഭയം തോന്നാറില്ലേ?”
“” തിന്മകൾക്കെതിരിരെ പ്രവർത്തിക്കുന്നതിന് എന്തിന് ഭയക്കണം.
മരണം എന്റെ മേൽ കഴുകനെപ്പോലെയുണ്ട്. മരണവും ഒരു കിരീടമാണ്.
മൗനമായി ഒഴുകുന്ന നദിയിലും മുതലകളില്ലേ? അങ്ങനെ സംഭവിച്ചാൽ എന്നെ ഒാർത്താരും കരയരുത് ”
അടുത്ത ദിവസത്തെ പത്രത്താളുകളിൽ ദൈവത്തിന്റെ മനസ്സറിയുന്ന സിസ്റ്റർ കാർമേൽ എന്ന തലക്കെട്ടിലാണ് ആ ചോദ്യോത്തരങ്ങൾ പുറത്തുവന്നത്. അതിൽ ചില പത്രങ്ങൾ വായിച്ചപ്പോൾ ഇവരൊന്നും ജനനന്മയ്ക്കായി പ്രവർത്തിക്കുന്നവരെല്ലെന്നും ഇത്തരം വാർത്തകൾ ജനത്തെ വിഭജിക്കാനെ ഉപകരിക്കുന്നെന്നും തോന്നി.
ഉദയം വരാതിരിക്കാനുള്ള പ്രാർത്ഥന സിസ്റ്റർ കാർമേൽ ഒഴികെ ആ വീട്ടിലെ മറ്റെല്ലാവരിലുമുണ്ടായിരുന്നു.
വളരെ കുറഞ്ഞ കാലയളവിൽ ആ കുടുംബത്തിലെ എല്ലാമെല്ലാമായി മാറികഴിഞ്ഞ സിസ്റ്റർ കാർമേൽ ഇൗ ഭവനം വിട്ടുപോകുന്നു. രാവിലെ തന്നെ സിസ്റ്റർ പ്രാർത്ഥന കഴിഞ്ഞ് ഒരുങ്ങിനിന്നു.
യാത്ര പറയാൻ ഒരുങ്ങുന്നതിന് മുമ്പ് തന്നെ നാല് ജോഡി മിഴികൾ ജലം രുചിയറിഞ്ഞു.
വാക്കുകൾക്ക് അക്ഷരങ്ങൾ കിട്ടാതെ നാല് പേരും മൂകരായി തന്നെ നിന്നു. ഒാരോരുത്തരായി ആലിംഗനം ചെയ്ത് തീർത്തപ്പോൾ ഏലീയമ്മയുടെയും സിസ്റ്ററിന്റേയും ഉൗഴം ആത്മനൊമ്പരത്തിന്റെ തീവ്രതയും ആഴവും നിറഞ്ഞതായിരുന്നു.
നാത്തൂന്റേയും നാത്തൂന്റേയും കണ്ണുകൾ നിറഞ്ഞൊഴുകി
ഇൗ പ്രത്യേക സമയത്ത് അവിടെ വേലക്കാരി ശാന്തയും ധൃതിപിടിച്ചെത്തി. പാവം വേലക്കാരി. സിസ്റ്റർ കാർമേൽ അവൾക്ക് പാരിതോഷികവും നല്കി.
നാലുപേരും കാറിൽ കയറി. തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നും സിസ്റ്റർ കാർമേൽ മാത്രം വിമാനത്തിൽ കയറി.
കൽക്കട്ടയിൽ എത്തിയ സിസ്റ്റർ ആദ്യം വിളിച്ചത് കോശിയേയും സിസ്റ്റർ നോറിനെയും ജെസീക്കയെയും ആയിരുന്നു. കൽക്കട്ടയിൽ സുഖമായി എത്തിയ കാര്യം പറയാനായിരുന്നു വിളിച്ചത്.
നീണ്ട വർഷങ്ങൾക്ക് ശേഷം ഹൗറ പാലത്തിലൂടെയുള്ള യാത്ര മനസ്സിന് നല്ലകുളിർമ നല്കി. ഭൂതകാലത്തിന്റെ ഒാർമ്മകൾ അയവിറക്കി ഇരിക്കുമ്പോൾ മദർ തെരേസയുടെ സ്വാധീനം മനസ്സിലേക്ക് കടന്നുവന്നു. ജീവിച്ചിരുന്നപ്പോൾ തന്നെ പുണ്യവതി എന്ന വിളിപ്പേരുള്ള മദർ തെരേസയുടെ കർമ്മഭൂമി. മലീമസമായ ഒാടകളും അഴുക്ക് ചാലുകളിലും കയ്യുറപോലും ധരിക്കാതെ അനാഥ കുഞ്ഞുങ്ങളെ വാരിയെടുത്ത് ഹൃദയത്തോട് ചേർത്ത് ജീവിച്ച വിശുദ്ധ തെരേസ. എനിക്കും ഇനിയും ഒരുപാട് ചെയ്യാനുണ്ടെന്ന് മനസു പറയുന്നു.
പക്ഷേ അകാരണമായൊരു ഭയം മനസിനെ അലട്ടുന്നുണ്ട്. അപ്പച്ചന്റെ മരണമറിഞ്ഞതിൽ പിന്നെ വല്ലാത്തൊരു ഏകാന്തത ഉണ്ടായിരുന്നു. കോശിയുമായി വീണ്ടും സംസാരിച്ചപ്പോൾ അപ്പച്ചന്റെ സാന്നിധ്യം അനുഭവപ്പെട്ടതു പോലെ. ആദ്യം മനസ്സിൽ കോശി തന്നെ സഹോദരിയായി അംഗീകരിക്കുമോ എന്ന ഭയമുണ്ടായിരുന്നു. പക്ഷേ എല്ലാ ആശങ്കയും അകറ്റുന്ന പ്രതികരണമായിരുന്നു അവിടെ നിന്നും ലഭിച്ചത്.
അത്രയേറെ സന്തോഷിച്ച നാളുകൾ അധികമൊന്നും തന്റെ ജീവിതത്തിലുണ്ടായിട്ടില്ലെന്ന് സിസ്റ്റർ വെറുതേ ഒാർത്തു. കൊട്ടാരം വീട്ടിൽ എല്ലാവരും തനിക്ക് സ്വന്തമാണ്. വിധി അനാഥയാക്കിയപ്പോഴും എവിടെയൊക്കെയോ കാരുണ്യം കരുതിവച്ചിരുന്നതു പോലെ ദയ ചൊരിയുന്നു.
സന്യാസിനി മഠത്തിൽ എത്തിയ സിസ്റ്റർ കാർമേലിന് നല്ലൊരു വരവേല്പാണ് ലഭിച്ചത്. തീൻമേശയിൽ വിശിഷ്ടഭോജ്യങ്ങളാണ് ഒരുക്കിയത്. അത്താഴശേഷമുള്ള പ്രാർത്ഥനയിൽ സിസ്റ്റർക്കൊപ്പം എല്ലാവരും പങ്കുചേർന്നു.
അടുത്ത ദിവസംമുതൽ ഒരു കന്യാസ്ത്രീയും പരിചാരികയും സിസ്റ്റർക്കൊപ്പം കൽക്കട്ടയുടെ തെരുവീഥികളിൽക്കൂടി വേശ്യകളെത്തേടിയലഞ്ഞു. വെറും കുടിലുകൾ കെട്ടി പാവങ്ങളായി ജീവിക്കുന്ന വേശ്യകൾക്ക് പരിപൂർണ്ണസംരക്ഷണം ഉറപ്പു കൊടുക്കാനായി കൽക്കട്ടയിലെ പല സർക്കാർ ഒാഫീസുകളിലും സിസ്റ്റർ കയറിയിറങ്ങി. മുഖ്യമന്ത്രിക്കും പ്രധാനമന്ത്രിക്കും ഇതര മനുഷ്യാവകാശസ്ഥാപനങ്ങൾക്കും പരാതികളയച്ചു. മുഖ്യമന്ത്രിയുമായുള്ള കൂടികാഴ്ച നടത്തി. വേലയും കൂലിയുമില്ലാത്ത ധാരാളം സ്ത്രീകൾ ഇൗ തൊഴിലിൽ ഏർപ്പെട്ടിട്ടുള്ളതായി സിസ്റ്റർ മനസ്സിലാക്കി. കുട്ടികളളെ സംരക്ഷിക്കാൻ അവർക്ക് മറ്റ് മാർഗ്ഗങ്ങളില്ല. അവർക്ക് തൊഴിൽ ഉറപ്പാക്കേണ്ടതുണ്ട്. അന്നത്തെ രാത്രി സിസ്റ്റർക്ക് ഉറങ്ങാൻ കഴിഞ്ഞില്ല. മുലകുടിക്കുന്ന കുട്ടികളുമായി ജീവിക്കുന്ന പാവം സ്ത്രീകൾ മനസ്സിൽ നിന്ന് മായുന്നില്ല. തന്റെ ലാപ്ടോപ്പിൽ മഹാരാഷ്ട്ര, ന്യൂഡൽഹി അടക്കമുള്ള പല മുഖ്യമന്ത്രിമാർക്കും, വനിതാ കമ്മീഷനും, മനുഷ്യവകാശ സ്ഥാപനങ്ങൾക്കും പ്രധാനമന്ത്രിക്കും അനാഥരായ വേശ്യകളെപ്പറ്റിയും അവരുടെ അവകാശങ്ങൾ സഫലീകരിക്കണമെന്നുമുള്ള പരാതികൾ അയച്ചു. ഭരണാധിപന്മാൻ സിസ്റ്റർ കാർമേലിനെ കാണുന്നത് ഒരു അപകടഭീഷണിയായിട്ടാണ്. തെരുവുകളിൽ ഭരണാധിപൻന്മാർ വേശ്യകളെ വളർത്തുന്നുവെന്ന് ഒരു വാർത്ത വന്നാൽ സിസ്റ്റർ കാർമേൽ ആയതിനാൽ ആഗോളതലങ്ങളിൽ അതിന് വലിയ പ്രാധാന്യം കിട്ടും. പ്രതിപക്ഷം ഭരണത്തിൽ നിന്ന് വലിച്ചെറിയാൻ കാത്തിരിക്കുമ്പോൾ വടികൊടുത്ത് അടി വാങ്ങാതിരിക്കാനാണ് കന്യാസ്ത്രീയുടെ വാക്കുകൾക്ക് അവർ വിലകൊടുത്തത്. കൽക്കട്ടയിൽ വേശ്യകളുടെ പുനരധിവാസം സർക്കാർ ഏറ്റെടുക്കുന്നതിൽ സിസ്റ്റർ കാർമേൽ സന്തോഷിച്ചു.
അടുത്തദിവസം തന്നെ നിരവധി സുഹൃത്തുക്കൾ സിസ്റ്ററെ കാണാനെത്തി. ധാരാളം ചാനൽ-പത്രമാധ്യമങ്ങൾ സിസ്റ്റർ കാർമേലിനെ തേടിയെത്തിയെങ്കിലും സിസ്റ്റർ അവരിൽ നിന്നെല്ലാം ഒഴിഞ്ഞുമാറി.
പ്രഭാതത്തിൽ എഴുന്നേറ്റ് പ്രാർത്ഥനയും ദിനചര്യകളും കഴിഞ്ഞ് തെരുവിലിറങ്ങുന്ന സിസ്റ്റർ കാർമേലിനെ സാമൂഹ്യവിരുദ്ധരായ ചിലരൊക്കെ തടസ്സപ്പെടുത്താൻ ശ്രമിച്ചത് കുടെ നടന്ന കന്യാസ്ത്രീ സിസ്റ്റർ കാർമേലിനെ ധരിപ്പിച്ചു. പല രാജ്യങ്ങളിലും തന്റെ പ്രവർത്തനങ്ങൾ തടസ്സപ്പെടുത്താൻ അജ്ഞാതരായവർ ശ്രമിച്ചിട്ടുണ്ട്. സിസ്റ്റർ കാർമേലിന് അതിൽ യാതൊരു ആശങ്കയോ ഭയമോ ഇല്ലന്ന് തുറന്നുപറഞ്ഞു.
കൽക്കട്ടയിലെ ഒരാഴ്ച ജീവിതത്തിൽ തെരുവുകളിൽ മാത്രമല്ല അവിടുത്തെ സന്യാസിമഠങ്ങളിലും അഗാധ പാണ്ഡിത്യമുള്ളവളെപ്പോലെ പ്രസംഗിച്ചു . ഇന്നുള്ള സന്യാസിനികൾ അപകടം പിടിച്ച പാതയിലൂടെയാണ് സഞ്ചരിക്കുന്നത്. അന്തിക്രസ്തു പല ദേവാലയങ്ങളിലും കൂടാരമടിച്ചിട്ടുണ്ട്. അവർ ഭക്തരുടെ വേഷമണിഞ്ഞ് വ്യഭിചാരം നടത്തുന്നു. അതിൽ കന്യാസ്ത്രീകളാണ് ഏറ്റവും കൂടുതൽ വെല്ലുവിളികൾ നേരിടുന്നത്. കൂടിയിരുന്ന കന്യാസ്ത്രീകളുടെ മിഴികൾ സിസ്റ്റർ കാർമേലിൽ തറച്ചിരുന്നു. അതിനെ കഠിനനമായ ഉപവാസ പ്രാർത്ഥനകൾകൊണ്ട് നിങ്ങൾ നേരിടണം. നമുക്ക് ബഹുദൂരം കല്ലും മുള്ളും നിറഞ്ഞ പാതയിൽ സഞ്ചരിക്കാനുണ്ട്. ആ പ്രസംഗം ഹൃദയസ്പർശിയായിട്ടാണ് അനുഭവപ്പെട്ടത്. അന്നത്തേ സന്ധ്യാ നമസ്ക്കാരവും പ്രസംഗവും അത്താഴവും മൂകം വിതുമ്പിയ അനന്തരീക്ഷത്തിലായിരുന്നു.
ബോംബയിലേക്ക് യാത്രപറയുന്ന നിമിഷം കൽക്കട്ടയിൽ ഒപ്പമുണ്ടായിരുന്ന ഇന്നത്തെ മദർ സുപ്പീരിയർ സിസ്റ്റർ കാർമേലിനെ കെട്ടിപ്പിടിച്ച് വിതുമ്പികരഞ്ഞു. നിറമിഴികളോടെ സിസ്റ്റർ കാർമേൽ ബോംബയിലേക്ക് തിരിച്ചു.
സിസ്റ്റർ കാർമേൽ ബോംബയിലെത്തിയതിന്റെ അടുത്ത ദിവസം തന്നെ ജസ്സീക്കയും ലണ്ടനിൽ നിന്നെത്തി. അവളെ ഏർപോർട്ടിൽ സ്വീകരിക്കാൻ സിസ്റ്റർ കാർമേൽ എത്തിയിരുന്നു. ബോംബയിലെ സന്യാസി മഠത്തിൽ താമസ്സിച്ചുകൊണ്ടാണവർ ആഗ്ര, മധുര, ഡൽഹി, ഹരിദ്വാർ തുടങ്ങിയ പല പുണ്യസ്ഥലങ്ങൾ സന്ദർശിച്ചത്. ഹരിദ്വാറിൽ സുഹൃത്തായ സ്വാമി രാമേശ്വര ശങ്കർക്കൊപ്പമാണ് ഒരു ദിവസം താമസ്സിച്ചത്. അതിന്റെ പ്രധാന കാരണം പുണ്യനദിയായ ഗംഗയിൽ നിന്നുള്ള ഗംഗാജലം കുടിക്കാനാണ്. ധാരാളം തീർത്ഥാടകരെ അവർ കണ്ടു. ജെസ്സീക്ക അവിടെ കണ്ടതെല്ലാം പുതുമയുള്ള കാഴ്ചകളായിരുന്നു. സ്വാമിയുടെ കഴുത്തിലും കൈകളിലും വിവിധ നിറത്തിലുള്ള രുന്ദ്രാക്ഷമാലകളും, പൂണൂലും, നരയാർന്ന നീണ്ട മുടിയും താടിയുമൊക്കെ കണ്ണുകൾക്ക് ഹരം നല്കുന്നതായിരുന്നു. സ്വാമി നീണ്ട വർഷങ്ങൾ ഹിമാലയത്തിൽ തപസ്സനുഷ്ടിച്ചതും ലണ്ടനിലെ നമ്മുടെ ആശ്രമത്തിൽ വന്നിട്ടുള്ളതൊക്കെ സിസ്റ്റർ കാർമേൽ ജെസ്സീക്കയെ ധരിപ്പിച്ചു. .യാത്രകളിലെല്ലാം അത്യാധികം ക്ഷീണം സിസ്റ്റർക്ക് തോന്നിയിരുന്നു.
യാത്രകൾ കഴിഞ്ഞെത്തിയ സിസ്റ്റർ മുഖ്യമന്ത്രിയെ സന്ദർശിച്ച് ബോംബയിൽ അലഞ്ഞു നടക്കുന്ന വേശ്യകൾക്ക് വാസസ്ഥലവും പരിരക്ഷയും നല്കണമെന്ന് ഒരു നിവേദനത്തിലൂടെ ആവശ്യപ്പെട്ടു. തുടർന്നുള്ള ദിവസങ്ങളിൽ ബോംബയിലെ വേശ്യാലയങ്ങൾ തേടി സിസ്റ്ററും ജെസ്സീക്കയും സഞ്ചരിച്ചു. വഴിയോരങ്ങളിലെ ചെറുകുടിലുകളിൽപ്പോലും ഇതൊരു കുടിൽ വ്യവസായം പോലെ നടത്തുന്നവരെ കണ്ടു. പല കുടിലുകളിലും അവർ കയറിയിറങ്ങി ബോധവൽക്കരണം നടത്തുകയും എത്രയും വേഗത്തിൽ അവർക്ക് തൊഴിൽ, പാർപ്പിട സൗകര്യങ്ങൾ ഒരുക്കിതരാമെന്നന് ഉറപ്പുകൊടുക്കുകയും ചെയ്തു.
ചില കൂരകളിൽ അമ്മയെ കാത്തിരിക്കുന്ന പിഞ്ചുകുഞ്ഞുങ്ങളെ കണ്ടു. അവരിൽ ചിലർ വിശപ്പ് കൊണ്ട് കരയുന്നുണ്ട്. സിസ്റ്ററും ജെസ്സീക്കയും ഹോട്ടലിൽ പോയി ഭക്ഷണത്തിന്റെ പൊതികൾ വാങ്ങിവന്നു. മണിക്കൂറുകൾ അവരുടെ അമ്മമാരെ കാത്തിരുന്നു. കടകളിൽ നിന്ന് അവർക്ക് കളിപ്പാട്ടങ്ങളും വസ്ത്രങ്ങളും വാങ്ങി കൊടുത്തു. സിസ്റ്റർ കുട്ടികളുമായി കുസൃതിപറഞ്ഞ് പൊട്ടിച്ചിരിച്ചു. അമ്മമാർ വന്നപ്പോൾ അവരുടെ കഴിവുകളെ കുറിച്ച് വാചാലയായി. ആ അമ്മമാർക്ക് കരയു കയല്ലാതെ മറ്റൊരു മറുപടിയും പറയാനില്ലാതെയിരുന്നു. ഒാരോ ദിവസവും സിസ്റ്റർ കാർമേലിനെ ഒന്നിലധികം സ്ത്രീകൾ കാത്തിരുന്നു. അതിൽ പതിനഞ്ച് വയസ്സുള്ള അമ്മമാരുണ്ടായിരുന്നു. ഇരുളിലാണ്ടുപോയ കണ്ണുകളിൽ വെളിച്ചം കണ്ടുതുടങ്ങി. തങ്ങൾക്ക് ജീവിതത്തെ തിരിച്ചു നല്കാമെന്നു പറഞ്ഞ കന്യാസ്ത്രീയെ ഇവിടെയെത്തിച്ചത് ഇൗശ്വരനെന്നവർ വിശ്വസിച്ചു. ജെസീക്കായിക്ക് ഹിന്ദി അറിയില്ലെങ്കിലും സിസ്റ്ററുടെ സഹായിയായി ഒപ്പംകൂടി. സിസ്റ്ററുമയി നടത്തുന്ന സംഭാഷണങ്ങളുടെ പൊരുൾ അവൾ മനസ്സിലാക്കി. ലണ്ടനിലേക്ക് മടങ്ങുന്നതിന് മുൻപ് ഇൗ ദുഷിച്ച അന്തരീക്ഷത്തിൽ നിന്നും അവരെ രക്ഷപ്പെടുത്തണമെന്ന് സിസ്റ്റർ തീരുമാനിച്ചു. പല പ്രാവശ്യം ആരോഗ്യവകുപ്പ് മന്ത്രിയുടെ ഒാഫീസിൽ കയറിയിറങ്ങി.
വേശ്യകളെ കാത്തു നിന്നവർ, വന്നവരൊക്കെ നിരാശയോടെ മടങ്ങാൻ തുടങ്ങി. കോരിച്ചൊരിയുന്ന മഴയത്തും അവരുടെ കുടിലിനു മുന്നിൽ അവർ നനഞ്ഞു നിന്നതല്ലാതെ ഫലമുണ്ടായില്ല. ഇടയ്ക്കിടെ ആകാശത്ത് ഇടിവെട്ടുമുണ്ടായിരുന്നു. കാറ്റിന്റെ ശക്തിയും കൂടിവന്നു. സിസ്റ്റർ കാർമേൽ വേശ്യകളുടെ ഇടയിൽ ഇതിനകം ഒരു മാലാഖയായി മാറി. അവിടെ നിന്നുള്ള ഒരു സ്ത്രീയെ ചിലർ കാറിൽ കയറ്റികൊണ്ട്പൊകാൻ വന്നത് സിസ്റ്ററും ജെസ്സീക്കയും തടഞ്ഞു. അത് ചെറിയൊരു സംഘർഷത്തിലാണവസാനിച്ചത്. പോലീസ്സിനെ വിളിക്കുമെന്നായപ്പോൾ വെപ്രാളത്തോടെയവർ കാറിൽ മടങ്ങിപൊയി.
ഒരോ ദിവസം കഴിയുന്തോറും സിസ്റ്ററിന് ശത്രുക്കളുടെ എണ്ണം വർദ്ധിച്ചു. പാവപ്പെട്ട സ്ത്രീകൾക്ക് ഭക്ഷണവും വസ്ത്രങ്ങളും പണവും നല്കുന്നത് ശത്രുക്കളെ നിരാശപ്പെടുത്തി.
കൽക്കട്ടയിലും ബോംബയിലും ഒരു ഗൂഡസംഘം സിസ്റ്റർ കാർമേലിനെ പിൻതുടരുന്നത് അവർ അറിഞ്ഞിരുന്നില്ല. പലപ്പോഴും അവരുടെ വാഹനങ്ങൾ ഒരു മിന്നൽപോലെ കടന്നുപോകുന്നത് കാണാമായിരുന്നു.
ഒരുച്ചസമയത്ത് തെരുവിലെ കൂരകളിലേക്ക് ഭക്ഷണപൊതികളുമായി ഒാട്ടോറിക്ഷായിൽ സിസ്റ്ററും ജെസ്സീക്കയും കടന്നുവരുമ്പോൾ അതാ…… പെട്ടന്നൊരു കറുത്തവാൻ അവരെ കടന്നുപോയി.
അധിക ആൾ സഞ്ചാരമില്ലാത്തതിനാലാവാം ഇൗ വാഹനത്തിന് ഇത്രയും വേഗത.
വാൻ ആ നിരത്തിന്റെ അവസാനഭാഗത്തെ വളവിൽ തിരിഞ്ഞുനിന്നു. വാഹനത്തിന്റെ പിൻ ഭാഗം മാത്രം അവ്യക്തതയിൽ കാണാം. വാനിൽ നിന്നുമിറങ്ങിയ ഒരാൾ വാനിന്റെ പിൻഭാഗത്തെ വാതിൽ തുറന്നു എന്തോ എടുത്ത് അകത്ത് വെച്ച് വാതിലടച്ചു. അതിന് ശേഷം വാൻ വളവിൽ മറഞ്ഞുപോയി.
സിസ്റ്ററും ജെസ്സീക്കയും ഒാട്ടോറിക്ഷായിൽ നിന്നും ഭക്ഷണപൊതികൾ ഇറക്കിവെച്ചിട്ട് ഡൈ്രവർക്ക് കൂലി കൊടുത്തു പറഞ്ഞുവിട്ടു. ജെസീക്ക പ്ലാസ്റ്റിക്ക് കവറിലിരുന്ന ഭക്ഷണവുമായി കൂരകളിലേക്ക് പോയി. സിസ്റ്റർ ഭക്ഷണത്തിന് കാവൽനിന്നു.
പെട്ടന്ന് ആ കറുത്ത വാൻ തിരിച്ചുവന്നു സിസ്റ്റർ കാർമേലിനെ മുട്ടിയുരുമ്മി സഡൻ ബ്രേക്കിട്ടു നിന്നു.
സിസ്റ്റർ ഞെട്ടിത്തിരിഞ്ഞു നോക്കി. കറുത്ത മുഖംമൂടിയണിഞ്ഞ മൂന്ന് ദൃഡഗാത്രർ വാനിൽ നിന്ന് ചാടിയിറങ്ങി സിസ്റ്ററെ കടന്നുപിടിച്ച് തയ്യാറാക്കി കൊണ്ടുവന്ന പ്ലാസ്റ്റർ വായിൽ ഒട്ടിക്കുകയും വാനിന്റെതുറന്ന വാതലിലൂടെ ബലമായി അകത്തേക്ക് പിടിച്ച് വലിച്ചിട്ട് തോർത്തുകൊണ്ട് കൈകൾ കെട്ടി വാതിലടച്ചു.
ഞൊടിയിട..ഞൊടിയിട മാത്രം
അവിടുത്തെ കൂരകളിൽ നിന്ന് സിസ്റ്റർ വന്നതറിഞ്ഞ് സന്തോഷത്തോടെ കുട്ടികളും ജസീക്കായിക്കൊപ്പം വന്നപ്പോൾ അവർ കണ്ട കാഴ്ച ഒരു കറുത്തവാൻ ഭക്ഷണവും വസ്ത്രങ്ങളുമിരുന്ന സ്ഥലത്ത് നിന്ന് സിസ്റ്ററെ വാനിലേക്ക് വലിച്ചിട്ട് ചീറിപാഞ്ഞുപോകുന്നതാണ്.
നിമിഷങ്ങൾ അവർ അന്ധാളിച്ചുനോക്കി. അലമുറയിട്ടുകൊണ്ട് അവിടേക്ക് ഒാടിയെത്തി. ഒരു ചെറിയ ആൺകുട്ടി വാനിന് പിറകെയോടി. അവൻ അണച്ചു നിന്നതല്ലാതെ ഫലമുണ്ടായില്ല. എല്ലാവരുടെയും കണ്ണുകൾ വിടർന്നു വികസിച്ചു. ജെസീക്ക ആംഗ്യഭാഷയിൽ ചോദിച്ചു.
പോലിസ് സ്റ്റേഷൻ എവിടെയാണ്?
~ഒപ്പം വന്ന മൂന്ന് സ്ത്രീകൾ കാര്യം മനസ്സിലാക്കി. ജെസിക്കായിക്കൊപ്പം രണ്ട് സ്ത്രീകൾ പോലീസ് സ്റ്റേഷനിലേക്ക് ഒാടി. ജെസിക്ക ആ കാഴ്ച ഒരു ഞെട്ടലോടെയാണ് കണ്ടത്. സ്ത്രീകൾ പോലീസ് സ്റ്റേഷനിൽ പരാതിപ്പെട്ടു.
സിസ്റ്റർ കാർമേൽ ആ വാനിനുള്ളിൽ പിടഞ്ഞു, പിടഞ്ഞു ഇരുന്നു.
“”ഭയാഗ്രസ്ഥതയുടെ കൊടും ഭീഭത്സാന്തരീക്ഷം!
~ഒരു തോർത്തുകൊണ്ട് തലയും താടിയും മുഖവും മറച്ച് വാൻ പായിപ്പിക്കുന്ന ഡൈ്രവർ. വാനിനുള്ളിലിരിക്കുന്നവരെ പുറത്താർക്കും കാണാൻ സാധിക്കില്ല. ഇരുവശത്തുനിന്നും സിസ്റ്റർ കാർമേലിനെ അമർത്തിപ്പിടിച്ചിരിക്കുന്നു. മുഖംമൂടി ധരിച്ച രണ്ട് പേർ ക്രൂരഭാവത്തോടെ നോക്കുന്നു. സിസ്റ്റർ കാർമേലിന് ശ്വാസം കഴിക്കാനാവുന്നില്ല. മൂക്കിലൂടെ ശ്വസിക്കാനെന്നോണം ശിരസ്സ് ഉയർത്തി ഉയർത്തിപ്പിടിച്ചുകൊണ്ടിരുന്നു. ഇത് കണ്ട ഇടത്തുവശത്തിരുന്നവൻ സിസ്റ്ററുടെ വായിൽ ഒട്ടിച്ചുനിർത്തിയ പ്ലാസ്റ്റർ വലിച്ചൂരി. അസഹ്യമായ വേദന. ശ്വാസ്വാച്ഛാസം ധൃതഗതിയിലായി. നിങ്ങൾ ആരാണ് എന്ന് ചോദിക്കാൻ തുടങ്ങിയപ്പോൾ തന്നെ തന്റെ തഴമ്പുള്ള കൈപത്തികൊണ്ട് വായ്പൊത്തിപ്പിടിച്ചു വീണ്ടും വായിൽ മാത്രമായി പ്ലാസ്റ്റർ ഒട്ടിച്ചു. ഇപ്പോൾ സിസ്റ്റർക്ക് മൂക്കിൽ കൂടി ശ്വാസം കഴിക്കാമെന്നായി.
എല്ലാ ശക്തിയുമെടുത്ത് പിടഞ്ഞു കൂതറിക്കൊണ്ടിരുന്ന സിസ്റ്ററെ ഇരുവശങ്ങളിലിരുന്നവർ ഞെക്കിയമർത്തി അണച്ചുപിടിച്ചു. പിടയാനോ കുതറാനോ സാധിക്കാതെ സിസ്റ്റർ ഞെങ്ങിയമർന്നു.
വാൻ അതിവേഗത്തിൽ ചീറിപ്പാഞ്ഞു. ഡൈ്രവറടക്കം മൂന്ന് പേരും എന്തോക്കെയോ ആംഗ്യങ്ങൾ മാത്രം കാണിച്ചുകൊണ്ടിരുന്നു. ഞെക്കിയമർത്തിപ്പിടിച്ചിരുന്ന ആ കശ്മലന്മാരുടെ കൈവിരലുകൾ സിസ്റ്ററുടെ ശരീരഭാഗങ്ങളിൽ വികൃതികൾ കാട്ടിത്തുടങ്ങി.
“”ജീസസ്…..ജീസസ്…..”
എന്ന മൃദുഅക്ഷരങ്ങൾ സിസ്റ്റർ തന്റെ ശ്വാസവായുവിൽ അള്ളിപ്പിടിച്ചുവെച്ചു.
വാൻ പാഞ്ഞുപാഞ്ഞു പോകുന്നു. ആൾസഞ്ചാരത്തിന്റെ അടയാളങ്ങളില്ലാത്ത നിരത്തുകൾ.
ഒടുവിൽ മുൾപ്പടർപ്പുകൾ തിങ്ങിനിന്നിരുന്ന കുറ്റിക്കാട്ടിലൂടെ വാൻ വേഗം കുറച്ചു നീങ്ങി. കുറ്റിക്കാടുകൾ അവസാനിക്കുന്നിടത്ത് പൊട്ടിപൊളിഞ്ഞ ഒരു കൂറ്റൻ ബംഗ്ലാവ്.
ഒരു പരുക്കൻ കാറ്റിന്റെ ഭീകരത. ആളനക്കമോ കാറ്റിളക്കമോയില്ലാത്ത ഒരു ഭയാനക മൂകത.
സിസ്റ്റർ കാർമേലിന് ഭയാഗ്രസ്തതയുടെ ഒരു വിറയൽ മാത്രം. വാൻ നിന്നു. അതിന്റെ പിൻവാതിൽ തുറക്കപ്പെട്ടു. ഞെക്കിയമർത്തി വികൃതി കാണിച്ച ആ രണ്ടു ഭീകരർ സിസ്റ്ററെ വാതിലിൽ നിന്നും വലിച്ചിറക്കി അടുത്തുള്ളവന്റെ സഹായത്തോടെ പൊക്കിയെടുത്തു. വാൻ ബഗ്ലാവിന്റെ പുറകിലേക്ക് ഒാടിച്ചു കയറ്റി. അഴുക്കും മാറാലകളും പൊടിയും നിറഞ്ഞ ഇടനാഴികളിലൂടെ പൊക്കിയും വലിച്ചിഴച്ചും അവർ ഒരു വിശാമുറിയിലേക്ക് സിസ്റ്ററെ വലിച്ചെറിഞ്ഞു. പൊട്ടിപൊളിഞ്ഞ ആ ബഗ്ലാവിന് ധാരാളം മുറികളുണ്ടായിരുന്നു. വെളിച്ചമില്ലാത്ത ഇരുണ്ടമുറികൾ. ഇതോരു കൊള്ളക്കാരുടെ സങ്കേതം പോലെ തോന്നി.
മൂന്ന് പേർ അടുത്തമുറിയിലേക്ക് പോയി. മുഖംമൂടി മാറ്റി അവർ ഒന്നിച്ചിരുന്ന് പൊട്ടിച്ചിരിച്ചു. പൊട്ടിപ്പൊട്ടിച്ചിരിച്ചു. ഏതോ ഭാഷകൾ സംസ്സാരിക്കുന്നു. ലക്ഷങ്ങളുടെ കണക്കുകൾ പറഞ്ഞവർ അട്ടഹസിച്ചു പൊട്ടിച്ചിരിച്ചു. മെക്സിക്കോ, ബ്രസീൽ, അമേരിക്ക അവർ ഉറക്കെവിളിച്ചു പറഞ്ഞു ചിരിക്കുന്നു.
വന്യതയുടെ ഭീകര ആക്രോശങ്ങൾ
സിസ്റ്റർ വേദനയോടെ എഴുന്നേറ്റ് മെല്ലെ മെല്ലെ അവരുടെയടുത്തേക്ക് നടന്ന് ചെന്ന് ആ ഹിംസ്രജീവികളെ കണ്ണീരോടെ നോക്കി. ആരും ഭയക്കുന്ന പുള്ളിപ്പാടുകൾ നിറഞ്ഞ ഭീകരമുഖങ്ങൾ.
ലോകരാഷ്ട്രങ്ങളിലെ മഹത് ഭരണാധിപൻന്മാരുടെ ഒപ്പമിരുന്ന് ചാഞ്ചല്യമെന്നെ പ്രതികരിക്കുന്ന ആ നിർമ്മലമിഴികൾ ഇപ്പോൾ ഇൗ മൂന്ന് വന്യമൃഗങ്ങളുടെ മുന്നിൽ പാതികൂമ്പിയടഞ്ഞു നില്ക്കുന്നു.
കാമഭ്രാന്തിൽ ചുവന്ന കണ്ണുകളുമായി നിൽക്കുന്ന ആ ഭിഭത്സ മുഖങ്ങളിലേക്ക് ദയനീയമായി കൈകൂപ്പി. അതിൽ തന്നെ ഉപദ്രവിക്കരുതെന്ന അപേക്ഷയായിരുന്നു. ഇൗ അപേക്ഷയ്ക്ക് കിട്ടിയത് കരണത്ത് ഒരടിയാണ്. സിസ്റ്റർ തലചുറ്റലോടെ തറയിൽ വീണു.
പെട്ടെന്നൊരുത്തൻ കുനിഞ്ഞ് നിന്ന് വീണുകിടക്കുന്ന നിഷ്കളങ്കയായ ആ ശ്രേഷ്ട സന്യാസിനിയുടെ അധരങ്ങളിൽ പറ്റിപിടിച്ചികിടന്ന പ്ലാസ്റ്റർ വലിച്ചു ഇളക്കിയും ഒട്ടിച്ചും രസിച്ചു. തീവ്രവേദനയാൽ ആ പാവം പിടഞ്ഞുപോയി. സിസ്റ്ററെ അവർ മുകളിലേക്കുയർത്തി.
കാമവെറിപൂണ്ട ആ മൂന്ന് കശ്മലന്മാർ പൊട്ടിപൊട്ടിച്ചിരിച്ചുകൊണ്ട് ഗരുഡ നഖങ്ങളുമായി സിസ്റ്ററുടെ ശരീരത്തും ബാഹ്യവും ആന്തരികമായും അഴുക്ക് പുരളാത്ത ആ സഭാവസ്ത്രത്തിലും അഴിഞ്ഞാടി.
“”ജീസസ്….ജീസസ്”
എന്ന അവശസ്വരത്തിലെ നിലവിളികൾ പുറത്തുവരാതെ അധരങ്ങളിൽ മരവിച്ചു നിന്നു. അടിവസ്ത്രങ്ങൾ പിച്ചിച്ചീന്താൻ, ആ കാരാള ഹസ്തങ്ങൾ തുനിഞ്ഞപ്പോൾ, തലച്ചോറിന്റെ കർക്കശശാസനയനുസരിച്ച് സർവ്വശക്തിയുമായി സിസ്റ്റർ അവരിലൊരുത്തന്റെ കൈത്തണ്ടയിൽ കടിച്ചു. ക്രൂദ്ധനായ അവൻ സിസ്റ്ററിന്റെ കരണത്താഞ്ഞടിച്ചു.
ഇടത് കാത് പൊട്ടിത്തകർന്നു ചുട്രക്തം ഒലിച്ചിറങ്ങി. തല കറങ്ങി കണ്ണുകളുടെ പ്രകാശം നഷ്ടപ്പെട്ടു. തലച്ചോറിന്റെ ആന്തരികചോദനങ്ങൾ യഥാസമയം നൽകിവന്ന എല്ലാ അറിയിപ്പുകളും നിശ്ചലമായി.
കണ്ണുകളിൽ ഇരുൾപടർന്നു.
ശരീരത്തിലെ കോശങ്ങളുടെ നിരന്തര പ്രക്രിയകൾ തളർന്ന് തളർന്ന് ബോധം മറഞ്ഞു.
സിസ്റ്റർ കാർമേലിനെ അജ്ഞാതർ തട്ടികൊണ്ടുപോയിരിക്കുന്നു എന്ന വാർത്ത ലോകമെമ്പാടും പടർന്നു കയറി. ജനങ്ങൾ, സഭാ പിതാക്കന്മാർ, ഭരണാധിപൻന്മാർ അമ്പരപ്പോടെയാണ് ആ വാർത്ത ശ്രവിച്ചത്. ആ വാർത്തയിൽ ബോംബെ നഗരം പ്രകമ്പനം കൊണ്ടു.
പോലീസ് നഗരത്തിന്റെ മുക്കിലും മൂലയിലും പരിശോധനകൾ ആരംഭിച്ചു. ലോകമെമ്പാടുമുള്ള ടി.വി ചാനലുകളിൽ സിസ്റ്ററുടെ പടങ്ങൾ പ്രത്യക്ഷപ്പെട്ടു. പ്രമുഖരെല്ലാം മരവിപ്പോടെയാണ് അതറിഞ്ഞഥ്. അജ്ഞാതരുടെ കൈയ്യിൽ നിന്ന് സിസ്റ്റർ രക്ഷപ്പെടുമോ? പല പാശ്ചാത്യരാജ്യങ്ങളും എത്ര തുകവേണമെങ്കിലും ഞങ്ങൾ തരാം സിസ്റ്ററെ രക്ഷപ്പെടുത്തണമെന്ന് ഇന്ത്യൻ പ്രധാനമന്ത്രിയെ അറിയിച്ചു. സർക്കാരുകൾ വളരെ ഗൗരവമായിട്ടാണ് അതിനെ കണ്ടത്. ആരാണീ അജ്ഞാതർ? മതതീവ്രവാദികളോ, അതോ രാജ്യാന്തര ഭീകരവാദികളോ? ആരായാലും അവർ കാട്ടിയത് കൊടും ക്രൂരതയാണ്. സർക്കാർ അവരെ രക്ഷപ്പെടാൻ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി പത്രക്കാരുടെ ചോദ്യത്തിന് മറുപടി നല്കി.
ഒരു പകൽ മുഴുവൻ ധാരാളം അഭ്യൂഹങ്ങൾ പരന്നു.
“”ഒടുവിൽ വാർത്ത സ്ഥീരീകരിക്കപ്പെട്ടു. നഗരത്തിന് പുറത്ത് ഒരു വിജനപ്രദേശത്തുള്ള കുറ്റിക്കാട്ടിനുള്ളിലെ കെട്ടിടത്തിനുള്ളിൽ ഒരു സ്ത്രീയുടെ മൃത്ദേഹം!
പൂർണ്ണ നഗ്നയായ മൃതശരീരം!
കൂട്ടബലാസംഗത്തിന് ഇരയാക്കപ്പെട്ടതിന്റെ അടയാളങ്ങളുള്ള മൃതശരീരം!
അവയവങ്ങൾ ചിന്നഭിന്നമാക്കപ്പെട്ട മൃതശരീരം
മുഖം വികൃതമാക്കിയും അധരങ്ങൾ കടിച്ചുമുറിക്കപ്പെട്ടിരിക്കുന്നു.
മാർത്തടഞെട്ടുകൾ മൂർച്ചയുള്ള ആയുധംകൊണ്ട് മുറിച്ചിരിക്കുന്നു.
മുക്കാൽ അടിയോളം നീളമുള്ള ഒരു കഠാര
ഗുഹ്യഭാഗത്ത് കുത്തിനിർത്തിയിരിക്കുന്നു
രക്തം……രക്തം……….രക്തമയം………ആ മൃതദേഹം മുഴുവനായും രക്തമയം”
ബോംബേ പോലീസ് നായാണ് പോലീസിനെ അവിടെയിത്തിച്ചത്. കുറ്റിക്കാട്ടിനടുത്തുള്ള പൊട്ടിപ്പൊളിഞ്ഞ കെട്ടിടത്തിലെ അഴുക്കും പൊടിയും നിറഞ്ഞ വിശാലമായ ഒരു മുറി. രക്തം തളം കെട്ടികിടന്ന മുറി.
ബോംബേ പോലീസിന്റെ ത്വരിത നടപടിക്രമങ്ങളിൽ പെട്ടന്ന് തന്നെ പോസ്റ്റ്മാർട്ടം നടന്നു.
ക്രൂരമായ ദേഹോപദ്രവത്തിലുള്ള കൂട്ടബലാസംഗം.
ജുഗുപ്സാവകമായ പീഡനങ്ങൾ
മൃതശരീരത്തിലും അക്രമണം
കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയിരിക്കുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ആരെയും ഞെട്ടിക്കുന്നതായിരുന്നു.
സിസ്റ്റർ കാർമേലിനെ തട്ടികൊണ്ട് പോയത് അന്താരാഷ്ട്ര കോലയാളികൾ എന്ന് സംശയിച്ചു. ഭീകരർക്ക് മാത്രമേ ഒരു മൃതശരീരത്തോട് ഇത്രമാത്രം കൊടുംക്രൂരത ചെയ്യാൻ സാധിക്കു. കുറ്റവാളികളെ കണ്ടത്താൻ അന്താരാഷ്ട്ര കുറ്റന്വേഷണ ഏജൻസികളുടെ സഹായം തേടാൻ തീരുമാനിച്ചു. കുറ്റവാളികളെ കണ്ടെത്തുമെന്ന് അധികാരികൾ ഉറപ്പ് നല്കി. പോലീസ് ഉൗർജ്ജിതമായി അന്വേഷണം തുടങ്ങി.
ബോംബയിലും കൽക്കട്ടയിലും ഡൽഹിയിലും കേരളത്തിലും രാജ്യത്തിന്റെ പലഭാഗങ്ങളിലും പ്രതിഷേധ പ്രകടനങ്ങൾ നടന്നു.
കൊട്ടാരം കോശി ബോംബയിലെത്തി.
ബോംബയിലെ അതുരാശ്രമത്തിനു മുന്നിൽ മൃതദേഹം പൊതു ദർശനത്തിന് വെച്ചു.
ജെസീക്ക ആ മൃതദേഹത്തിന് മുന്നിലിരുന്ന് പൊട്ടികരഞ്ഞു. ഫാത്തിമയും, സിസ്റ്റർ നോറിനും മറ്റ് കന്യാസ്ത്രീകളും കരഞ്ഞുകലങ്ങിയ മിഴികളുമായി നിന്നു. അതിന്റെ ഒരു ഭാഗത്തായി സിസ്റ്റർ പരിചരിച്ച വേശ്യകളും കുട്ടികളും കണ്ണീരൊപ്പുന്നുണ്ടായിരുന്നു. കൽകട്ടയിലെ മദർ സുപ്പീരിയർ, സ്വാമി രാമേശ്വരശങ്കർ മുതലായവർക്കൊപ്പം ഇന്ത്യയിലെ ബ്രിട്ടീഷ് അംബാസിഡറും, മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും, ക്രസ്തീയ സഭകളിലെ ബിഷപ്പൻമാരും, സന്യാസിനികളും വൈദികരും, വിവിധ സംഘടനാ ഭാരവാഹികളും അവിടെയെത്തിയിരുന്നു. അവിടം ഒരു ദു:ഖസാഗരതീരമായിരുന്നു.
ബോംബയിൽ നിന്നും തിരുവനന്തപുരത്തേക്കുള്ള വിമാനത്തിൽ സഹോദരിയുടെ ശവശരീരവുമായി കൊട്ടാരം കോശി തിരിക്കുന്ന ദിവസം ഏയർപോർട്ടിൽ സിസ്റ്റർ നോറിൻ, ജെസീക്ക, ഫാത്തിമ നിറകകണ്ണുകളോടെയാണ് കോശിയെ യാത്രയാക്കിയത്.
വിമാനത്തിലിരിക്കുമ്പോൾ കോശി പിതാവിന്റെ ശവകല്ലറയ്ക്കടുത്തുവെച്ച് മാധ്യമ പ്രവർത്തകർക്ക് സിസ്റ്റർ കാർമേൽ നൽകിയ വാക്കുകൾ ഒാർത്തു.
“”മരണം എപ്പോഴും എന്റെ മേൽ കഴുകനെപ്പോലെയുണ്ട്
മരണവും ഒരു കിരീടമാണ്
മൗനമായി ഒഴുകുന്ന നദിയിലും മുതലകളില്ലേ?
അങ്ങനെ സംഭവിച്ചാൽ എന്നെ ഒാർത്ത് ആരും കരയരുത് ”
കൊട്ടാരം കോശി അധരങ്ങൾ മുറുക്കിപ്പിടിച്ച് വിങ്ങി വിങ്ങി തേങ്ങി. കണ്ണുകൾ നിറഞ്ഞൊഴുകി. കോശിയുടെ മനസ്സ് ഒരഗ്നിപർവ്വതം പോലെ പുകഞ്ഞു.
“”ഇതാ……ഇതാ…. ഇൗ …. ശവപേടകത്തിൽ ഒരു മുഖം!
കൂട്ടബലാസത്സംഗം ചെയ്തു കൊലചെയ്യപ്പെട്ടു
വികൃതമാക്കപ്പെട്ട ഇൗ മുഖം ലോക മഹാഭൂപടത്തിൽ
ഏത്….ഏത്….. രാജ്യത്തിന്റേതാണ്.
ഇൗ മുഖം ഇന്ത്യാ മഹാസാമ്രജ്യത്തിന്റെ
വർഗ്ഗീയ ഭ്രാന്തും, ലൈംഗീകതയുടെയും വികൃതമുഖമാണ്.
രാജു കാഞ്ഞിരങ്ങാട്
വെയിലിന്റെ ചെതുമ്പലുകൾകൊഴിഞ്ഞു
വീണ മരച്ചോട്
പരലക്ഷരമാലകൾ എഴുതുന്നുഒരു
ഞാഞ്ഞൂല്
പൂക്കിലപ്പൂടകുടഞ്ഞ് ഓടിവരുന്നുഒരുകോഴി- ക്കുഞ്ഞ്
നിഴലിന്റെ ലിപിവരച്ചു കൊണ്ട്
പരുന്തിന്റെ വരവറിഞ്ഞ കോഴിക്കുഞ്ഞ്
ലോലലാസ്യമാടുന്ന ലില്ലിപ്പൂവിനെശരണം
പ്രാപിച്ചു
കർഷകത്തൊഴിലാളി ദേശീയ സമ്മേളനം സംസ്ഥാനതല രചനാ മത്സരത്തിൽ കവിതയ്ക്ക് ഒന്നാം സ്ഥാനത്തിനുള്ള ള്ള അവാർഡ് മുഖ്യമന്ത്രി പിണറായി വിജയനിൽനിന്നും കവി രാജു കാഞ്ഞിരങ്ങാട് ഏറ്റുവാങ്ങുന്നു
അമ്ലം കുടിച്ച ഒരു വണ്ട് ആടിയാടി വന്നു
ഉർവ്വരതയുടെ ഉപ്പു നുണയുമ്പോൾ
ഓർക്കുന്നില്ല ആരും ഞാഞ്ഞൂലിനെ
പാക്കും പ് രാക്കും മുറുക്കിതുപ്പിക്കൊണ്ട്
ഒരു കാറ്റ് അതുവഴി കടന്നു പോയി
നാവരിയപ്പെട്ട സത്യമാണ് ഞാഞ്ഞൂല്.
ഇന്ന് ഞാഞ്ഞൂലുകളെ കാണാനേയില്ല
മണ്ണിനെ കിളച്ചു മറിച്ചതിന്റെ പേരിൽ
രാജ്യദ്രോഹികളായി സൈബീരിയായി –
ലേക്ക്
നാടുകടത്തപ്പെട്ടവരോ ഞാഞ്ഞൂലുകൾ?
സ്വേച്ഛാധിപത്യത്തിന്റെ ഒരു പരുന്ത്
കൊത്തിക്കീറുന്നു ലില്ലിപ്പൂവിന്റെ ഗീത –
ങ്ങളെ
ഏതു നിമിഷവും കൊത്തിയെടുക്കപ്പെടു
മെന്നറിഞ്ഞിട്ടും
കലാപത്തിന്റെ ധമനിയുമായി പാഞ്ഞടു-
ക്കുന്നു കോഴിക്കുഞ്ഞ്
അക്ഷരമാലകളെഴുതും ഞാഞ്ഞൂൽ –
കവിക്കുനേരെ
രാജു കാഞ്ഞിരങ്ങാട്
സ്ഥലം :- കണ്ണൂർ ജില്ലയിലെ തളിപ്പറമ്പിലുള്ള കാഞ്ഞിരങ്ങാട്
അച്ഛൻ :- കല്ല്യാടൻ വീട്ടിൽ കണ്ണൻ നായർ
അമ്മ :- കെല്ലറേത്ത് കാർത്ത്യായനിയമ്മ
ഭാര്യ :- അഴീക്കോടൻ ശോഭന
മക്കൾ:- രസ്ന ,രസിക, രജിഷ
ജോലി: – തളിപ്പറമ്പ ആർട്സ് & സയൻസ് കോളേജ് കാഞ്ഞിരങ്ങാട്
ആനുകാലികങ്ങളിൽ എഴുതാറുണ്ട്
ആകാശവാണിയിൽ കഥ, കവിത അവതരിപ്പിക്കാറുണ്ട്
തുളുനാട് മാസിക പുരസ്കാരം, ചിലങ്കം മാസിക ജനപ്രിയ പുരസ്കാരം, മലയാള രശ്മി മാസിക പുരസ്കാരം,കണ്ണൂർ നർമ്മവേദി പുരസ്കാരം, ചിലങ്ക സാംസ്കാരിക വേദി പുരസ്കാരം, യുവ ആർട്സ് ജില്ലാതല പുരസ്കാരം, പാലക്കാട് സൃഷ്ടികവിതാ പ്രത്യേക ജൂറി പുരസ്കാരം, KCEU കണ്ണൂർ ജില്ലാതല കവിതാ പുരസ്കാരം, വിരൽ മാസിക പുരസ്കാരങ്ങൾ ( 2018, 2019) തിരുവനന്തപുരം (കലാലയ കൂട്ടായ്മ പുരസ്കാരം 20l 8, വാലെന്റൈൻ പുരസ്കാരം 2019, സ്പെഷ്യൽ അവാർഡ് )എന്നിവ ലഭിച്ചിട്ടുണ്ട്
പ്രസിദ്ധീകരിച്ച പുസ്തകൾ:-
1, ആസുരകാലത്തോടു വിലാപം
2 ,കാൾ മാർക്സിന്
3, കണിക്കൊന്ന (ബാലസാഹിത്യം )
4. ഒരു സ്ത്രീയും പറയാത്തത്
എന്നീ കവിതാ സമാഹാരങ്ങൾ ‘ബാനത്തെ വിശേഷങ്ങൾ’എന്ന നോവൽ മലയാള രശ്മി മാസികയിൽ ഖണ്ഡശ്ശ: പ്രസിദ്ധീകരിച്ചു.
ഫോൺ :- 9495458138
Email – [email protected]
വിഷ്ണുപ്രിയ
പഥികന്റെ കാൽപാടുകളിലെവി
ടെയോ നിന്നു ചില ചോദ്യങ്ങൾ.
‘എവിടെ ഞാൻ?
എവിടെയെൻ വീട്?’
ഉത്തരം തേടിയലഞ്ഞൊരീ വഴി
കളിലിടയ്ക്കിടെയെന്നെ
ഞാൻ കണ്ടുമുട്ടി.
‘എവിടേയ്ക്കെവിടേക്ക് നീ ചലിപ്പൂ?
കാലമിതൊഴുകുന്നതറിവില്ലയോ?
നിന്നെയറിയുവാൻ നേരമായില്ലയോ? ‘
ചോദ്യപ്രവാഹങ്ങൾ…
തിരയൂ നിൻ ഗുരുവിനെ,
അറിയുകില്ലതുവരെ നീ സ്വയം.
ഗതിയറിയായാനങ്ങൾ,
അപഥസഞ്ചാരങ്ങൾ.
ഒടുവിലീ തിരയുയരും തീര
ത്തെൻ കാലടികളിൽ
ഞാൻ കാണുന്നിതെൻ
ഗുരുപാദകഥനം.
വിഷ്ണുപ്രിയ
പത്തനംതിട്ട ഇരവിപേരൂർ സ്വദേശി. ഇപ്പോൾ കോഴഞ്ചേരി സെന്റ് തോമസ് കോളേജിൽ മൂന്നാം വർഷ മലയാളം ബിരുദവിദ്യാർത്ഥി.
ജോൺ കുറിഞ്ഞിരപ്പള്ളി
എന്താണ് ദാനിയേൽ വൈറ്റ് ഫീൽഡ് പറയാൻ പോകുന്നത് എന്ന് ശങ്കരൻ നായർ അത്ഭുതപ്പെട്ടു.ദാനിയേൽ വൈറ്റ് ഫീൽഡ് ഓഫിസിൽ നിന്നും അന്നത്തെ പോസ്റ്റിൽ കിട്ടിയ ഒരു ലെറ്റർ എടുത്തുകൊണ്ടു വന്നു.
“ബോർഡർ ലൈൻ പേർസണാലിറ്റി ഡിസോർഡർ എന്ന അപകടകരമായ മനോരോഗമായിരുന്നു ജെയിംസ് ബ്രൈറ്റിന്.”
ശങ്കരൻ നായർക്ക് ഒന്നും മനസ്സിലായില്ല.
“വികാരങ്ങളെ നിയന്ത്രിക്കുന്നതിന് ബുദ്ധിമുട്ടുള്ള മാനസിക അവസ്ഥയാണ് അത്.വർഷങ്ങളായി മാനസിക അസ്വസ്ഥതക്ക് ചികിത്സ എടുത്തുകൊണ്ടിരിക്കുകയായിരുന്നു ജെയിംസ് ബ്രൈറ്റ്. രഹസ്യമായി കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ മദ്രാസിലെ റസിഡൻറ് ബ്രൈറ്റിനെ ഇംഗ്ലണ്ടിലേക്ക് തിരിച്ച് അയക്കുവാൻ തീരുമാനിച്ചിരിക്കുകയായിരുന്നു.
ശങ്കരൻ നായരും സഹപ്രവർത്തകരും ക്രമേണ സാധാരണ ജീവിതത്തിലേക്ക് തിരിച്ചു വന്നു.
തലശ്ശേരി മൈസൂർ റെയിൽവേ ലൈനും മേമൻ റൂട്ട് ഉം എല്ലാം മൈസൂർ റെസിഡൻറി ൻ്റെ കീഴിലായിരുന്നു. ജെയിംസ് ബ്രൈറ്റിൻ്റെ മരണത്തോടെ അത് എല്ലാവരും അവഗണിച്ചു. മേമനേയും എല്ലാവരും മറന്നു തുടങ്ങിയിരുന്നു.
കുടകിലെ വനത്തിൽ നായാട്ടിന് പോയി വന്ന ചിലർ തമ്മിൽ തമ്മിൽ സംസാരിക്കുന്നത് ഒരു ദിവസം ശങ്കരൻ നായർ യാദൃശ്ചികമായി കേൾക്കാൻ ഇടയായി. മാക്കൂട്ടത്തിനടുത്തു വനത്തിൽ ഒരു ആദിവാസി യുവതിയും നാലഞ്ച് കുട്ടികളും താമസിക്കുന്നുണ്ട്. അവർ ഏതാണ്ട് മുഴുപട്ടിണിയിലാണ് എന്നും സഹതാപം തോന്നി അവർ കൊണ്ടുപോയ ഭക്ഷണ സാധനങ്ങൾ അവർക്കു കൊടുത്തിട്ടു തിരിച്ചു പോന്നു, ഇതായിരുന്നു അവരുടെ സംഭാഷണത്തിൻ്റെ ചുരുക്കം.
അത് മിന്നി,മേമൻ്റെ പെണ്ണ് ആണെന്ന് നായർക്ക് ഉറപ്പായിരുന്നു. മേമൻ്റെ മരണത്തോടെ അവർ പട്ടിണിയിൽ ആയിട്ട് ഉണ്ടാകും. വല്ലാത്ത ഒരു കുറ്റബോധം നായർക്ക് തോന്നി.മേമൻ്റെ മരണത്തിന് താനും ഒരു കാരണക്കാരൻ അല്ലെ?നിഷ്കളങ്കനായ ഒരു ആദിവാസി യുവാവിനെ ഒരു ഭ്രാന്തൻ്റെ സ്വപ്നങ്ങൾക്ക് വിട്ടുകൊടുത്തു.
നായർ ,നാരായണൻ മേസ്ത്രിയെ വിളിച്ചു.
തൻ്റെ കൂടെ മേമനെകൊല്ലിയിൽ വരാമോ എന്ന് ചോദിച്ചു.
“അച്ഛൻ എവിടെ പോയാലും ഞാനും കൂടെ വരും.”ഗീത പറഞ്ഞു.
അവർ മൂന്നു പേരും പിന്നെ സഹായത്തിന് ഏതാനും ജോലിക്കാരെയും കൂട്ടി കുറെ സാധങ്ങളുമായി മേമനെകൊല്ലിയിലേക്ക് പോയി. അവിടെ, മേമനെ സംസ്കരിച്ച സ്ഥലത്തു് ഗീത ചന്ദന തിരികൾ കത്തിച്ചു വയ്ക്കുകയും കുറെ പൂക്കൾ കൊണ്ട് മേമൻ്റെ ശവകുടീരം അലങ്കരിക്കുകയും ചെയ്തു.
മേമൻ്റെ ഊരിൽ അവർക്ക് ആരെയും കാണാൻ കഴിഞ്ഞില്ല. വിജനമായിക്കിടക്കുന്ന ഊരിൽ അവർ കുറെ സമയം ആരെങ്കിലും വരും എന്ന് വിചാരിച്ചു് കാത്തിരുന്നു.പക്ഷെ,അവരുടെ കാത്തിരിപ്പ് നിഷ്‌ഫലമായി. അവർ ഭക്ഷണം തേടി പുറത്തുപോയിട്ടുണ്ടാകും എന്ന ചിന്തയിൽ കൊണ്ടുപോയ സാധനങ്ങൾ അവിടെ തകർന്ന് കിടന്നിരുന്ന ഒരു കുടിലിൽ വച്ചിട്ട് തിരിച്ചുപോന്നു.
കുടകിൻ്റെ സമൂലമായ മാറ്റത്തിന് തുടക്കമിട്ട ഈസ്റ്റ് ഇന്ത്യ കമ്പനി തലശ്ശേരി മൈസൂർ റെയിൽവെ ലൈൻ എന്ന ആശയം ഉപേക്ഷിച്ചു.പകരം തലശ്ശേരിയേയും മൈസൂറിനേയും യോജിപ്പിച്ച് ഒരു റോഡ് പണിയുവാൻ ആരംഭിച്ചു.തലശ്ശേരി തുറമുഖവുമായി ബന്ധപ്പെടുന്നത് വന വിഭവങ്ങൾ കയറ്റി അയക്കുന്നതിന് വളരെ സൗകര്യപ്രദമായിരുന്നു.
പുതിയ റോഡിന് അവർ മേമനും ശങ്കരൻ നായരും കൂടി കണ്ടുപിടിച്ച മേമൻസ് റൂട്ട് ,തന്നെ ഉപയോഗിച്ചു.
മേമനെയും മേമനെകൊല്ലിയേയും ബന്ധപ്പെടുത്തി ധാരാളം കഥകൾ പ്രചരിച്ചുകൊണ്ടിരുന്നു.
റോഡ് പണിക്കായി വന്ന ജോലിക്കാർ മേമനെകൊല്ലിയിൽ ഒരു ആദിവാസി യുവാവിനെയും അവൻ്റെ പടുകൂറ്റൻ നായയെയും സന്ധ്യാസമയങ്ങളിൽ കാണാറുണ്ട് എന്ന് ശ്രുതി പരന്നു.
ചില സമയങ്ങളിൽ ഒരു നായ കുരയ്ക്കുന്നതും വനത്തിൽ നിന്ന് കേൾക്കാറുണ്ട് എന്ന് പറയുന്നു. അപമൃത്യു ആയതുകൊണ്ട് മേമൻ്റെ ആത്മാവു് അവിടെ ചുറ്റി തിരിയുകയാണന്ന് അവർ പരസ്പരം പറഞ്ഞു.ഈ കേട്ടുകേൾവികൾ ജനങ്ങളെ വല്ലാതെ ഭയപ്പെടുത്തി. മേമൻ്റെ ആത്മശാന്തിക്കായി അവർ പൂജകൾ ആരംഭിച്ചു.
മേമനെകൊല്ലിയെ ചുറ്റിപറ്റി ആളുകളെ ഭയപ്പെടുത്തുന്ന ധാരാളം കഥകൾ പ്രചരിച്ചു.
എങ്കിലും റോഡുപണിക്കാരും ആദിവാസികളും മേമൻ്റെ ഊരിൽ താമസം ആരംഭിക്കുകയും ആ പ്രദേശം മേമനെകൊല്ലി എന്ന് അറിയപ്പെടുകയും ചെയ്തു.
മാക്കുട്ടം മുതൽ മേമനെകൊല്ലി വരെയുള്ള റോഡുപണി പൂർത്തിയായ ദിവസം ശക്തിയായി മഴ പെയ്തു. മഴവെള്ളത്തിൻ്റെ കുത്തൊഴുക്കിൽ പുതിയ റോഡ് പൂർണമായി തകർന്നു പോയി.റോഡുപണി ഏറ്റെടുത്ത കമ്പനി പിന്നീട് പുനർനിർമ്മാണം നടത്തി.പക്ഷെ, ഏതാനും ദിവസം കഴിഞ്ഞ് ഉരുൾപൊട്ടലിൽ വീണ്ടും റോഡ് തകർന്നു. ജെയിംസ് ബ്രൈറ്റിനോട് മേമൻ പ്രതികാരം ചെയ്യുന്നതാണ് ഇതിനെല്ലാം കാരണം എന്ന് ഊരിലുള്ള ആദിവാസികളും ഗ്രാമവാസികളും വിശ്വസിച്ചു.പ്രദേശവാസികൾ പ്രതികാര ദാഹിയായ മേമനെ ഭയപ്പെട്ടു..
* * *
ഈസ്റ്റ് ഇന്ത്യ കമ്പനി കുടകിലെ വീട്ടി തടികളും ചന്ദനവും എല്ലാം ഇതിനിടയിൽ റോഡ് മാർഗം തലശ്ശേരിയിൽ എത്തിച്ചു് ഇംഗ്ലണ്ടിലേക്ക് കപ്പലിൽ കടത്തിക്കൊണ്ടിരുന്നു. കുടകിലെ കർഷകർക്ക് നഷ്ടപ്പെടുന്ന വന സമ്പത്തിൻ്റെ മൂല്യത്തെക്കുറിച്ചു യാതൊരു ഗ്രാഹ്യവും ഉണ്ടായിരുന്നില്ല. അവർക്ക് അല്ലെങ്കിലും ഒന്നും ചെയ്യുവാൻ കഴിയുമായിരുന്നില്ല. ഈസ്റ്റ് ഇന്ത്യ കമ്പനി മാക്കൂട്ടത്തിലും വള്ളിത്തോട്ടിലും ചതുപ്പു നിറഞ്ഞ സ്ഥലങ്ങളിൽ താൽക്കാലിക റെയിൽ പാളങ്ങൾ സ്ഥാപിച്ചു് വനവിഭവങ്ങൾ കടത്തുന്നതിന് വേഗത കൂട്ടി. മനുഷ്യസ്പർശം ഏൽക്കാത്ത കുടകിലെ വനങ്ങളിൽ ബ്രിട്ടീഷ്‌കാരുടെ കോൺട്രാക്റ്റർ മാർ കയറി ഇറങ്ങി കിട്ടാവുന്നതെല്ലാം കൊള്ള ചെയ്തു.
ഗീതയുടെ വിവാഹം കഴിഞ്ഞു.
ഗീതയും ഭർത്താവും കണ്ണൂരേക്ക് താമസം മാറി.
അവിടെ ഗീതയും ഭർത്താവുംകൂടി “ഗീതാബേക്കറി ” ആരംഭിച്ചു. കണ്ണൂർ വന്ന് തൻ്റെ കൂടെ താമസിക്കാൻ മകൾ നായരെ നിർബ്ബന്ധിച്ചുകൊണ്ടിരുന്നു.എത്
വാരാന്ത്യങ്ങളിൽ നായർ വല്ലപ്പോഴും മകളുടെ അടുത്തുപോകും.
ഗീത പോയതോടുകൂടി നായർ മൂകനായി കാണപ്പെട്ടു.
തലശ്ശേരിയിൽ അറിയപ്പെടുന്ന ഒരു വ്യക്തിയായിരുന്നു ശങ്കരൻ നായർ .നായരുടെ ഈ മാറ്റം എന്തുകൊണ്ടാണെന്ന് ആർക്കും മനസ്സിലായില്ല.
ഒരു ദിവസം നായരെ കാണാതായി.
ശങ്കരൻ നായർക്ക് എന്തുപറ്റി?നായർ എവിടെ പോയി?എല്ലാവരും തമ്മിൽ തമ്മിൽ ചോദിച്ചു.
നാരായണൻ മേസ്ത്രിയും, ഗീതയും പിന്നെ ദാനിയേൽ വൈറ്റ് ഫീൽഡും നായരെ അന്വേഷിച്ചു നടന്നു. പക്ഷേ യാതൊരു വിവരവും കിട്ടിയില്ല.
നായരെ മേമനെകൊല്ലിയിൽ വച്ച് കണ്ടു എന്ന് ചിലർ പറഞ്ഞു.
തലശ്ശേരി കടൽപാലത്തിൽ നിൽക്കുന്നത് കണ്ടു എന്ന് മറ്റുചിലർ.
ഡിപ്രഷനായി നായർ ആത്‍മഹത്യ ചെയ്തു എന്ന് മറ്റു ചിലർ.
തലശ്ശേരി നിവാസികൾക്ക് പരിചിതനായിരുന്ന നായരുടെ തിരോധാനം എല്ലാവരെയും സങ്കടത്തിലാക്കി.
ഗീതയും നാരായണൻ മേസ്ത്രിയും ശങ്കരൻ നായരെ അന്വേഷിച്ചു നടക്കുന്നതിനിടയിലാണ് കുഞ്ഞിരാമേട്ടനെ പരിചയപ്പെടുന്നത്.വണ്ണം തീരെയില്ലാത്ത ,തലശ്ശേരിക്കാരുടെ ഭാഷയിൽ പറഞ്ഞാൽ “നൂലുപോലത്തെ കുഞ്ഞിരാമേട്ടൻ.”
വീരരാജ്പേട്ടയിൽ കാപ്പിയും വടയും വിറ്റു നടന്നിരുന്ന കുഞ്ഞിരാമേട്ടൻ ഉറപ്പിച്ചു പറഞ്ഞു,താൻ ശങ്കരൻ നായരെ മേമനെകൊല്ലിയിൽ വച്ച് കണ്ടിട്ടുണ്ട് എന്ന്.കുറച്ചു കാലങ്ങൾക്ക് മുൻപ് ശങ്കരൻ നായർ സൂക്ഷിക്കാൻ ഏൽപിച്ച സാധനങ്ങളുമായി കടന്നുകളഞ്ഞ അതേ കുഞ്ഞിരാമേട്ടൻ തന്നെയാണ് ഇയാൾ.
മേമനെകൊല്ലിയിൽ റോഡുപണിക്കാരെയും ഈസ്റ്റ് ഇന്ത്യ കമ്പനിയിലെ തൊഴിലാളികളെയും ഉദ്ദേശിച്ചു ഒരു കാപ്പിക്കട കുഞ്ഞിരാമേട്ടൻ തുടങ്ങിയിരുന്നു.അവിടെ നായർ വന്നിരുന്നു എന്നാണ് കുഞ്ഞിരാമേട്ടൻ പറയുന്നത്.അവർ തമ്മിൽ കാണുകയും സംസാരിക്കുകയും ചെയ്തിട്ടുണ്ട് എന്നും.
നായർ കുഞ്ഞിരാമേട്ടൻ്റെ കടയിൽ നിന്നും കാപ്പി കുടിച്ചുകൊണ്ടിരിക്കുമ്പോൾ അവിടെ വന്ന ഏതാനും റോഡ് പണിക്കർ തമ്മിൽ സംസാരിക്കുന്നതു ശ്രദ്ധിച്ചു.
അവരുടെ ഭാഷ മനസ്സിലാകാതിരുന്ന ശങ്കരൻ നായർ ചോദിച്ചു “ഇത് റോഡ് പണിക്കാരാണോ ?”
“അതെ.”
“അവർ എന്താണ് സംസാരിക്കുന്നത്.?”
“അടുത്ത വെള്ളിയാഴ്ച മേമനെകൊല്ലിയിലെ താറുമാറായി പോകുന്ന റോഡ് ഉറപ്പിക്കുന്നതിനായി അവർ ഒരു നരബലി നടത്തുന്ന കാര്യമാണ് .”
പാലങ്ങൾ,കെട്ടിടങ്ങൾ,റോഡുകൾ ഇവ ഉറച്ചു നിൽക്കുന്നതിനായി നരബലി നടത്തുക സാധരണമായിരുന്നു
“നരബലി?”
“കൂടെ കൂടെ പൂർത്തിയാക്കിയറോഡ് തകർന്നുപോകുന്നതിന് പരിഹാരമായി നരബലി നടത്തണം എന്നാണ് അവർ പറയുന്നത്. ”
ബ്രിട്ടീഷ് ഭരണകൂടം നരബലി നിരോധിച്ചിച്ചിരിക്കുന്നതുകൊണ്
“വളരെ രഹസ്യമാണ്.അവർ പറയുന്നത് എനിക്ക് മനസ്സിലാകുന്നില്ല എന്നാണ് അവരുടെ വിചാരം.ബലികൊടുക്കുന്നതു ഒരു ആദിവാസി യുവതിയെ ആണ് എന്നാണു അവർ പറഞ്ഞത്.എന്തെങ്കിലും ആകട്ടെ.നമുക്കെന്താ?”
നായർ എഴുന്നേറ്റു, ഒന്നും മിണ്ടാതെ മേമനെകൊല്ലിയിലെ ആദിവാസികൾ താമസിക്കു സ്ഥലത്തേക്ക് നടന്നുപോയി.നായരുടെ ഷർട്ടിനടിയിൽ അരയിൽ ഒരു റിവോൾവർ തിരുകി വച്ചിരുന്നു എന്നാണ് കുഞ്ഞിരാമേട്ടൻ പറയുന്നത്.
കുഞ്ഞിരാമേട്ടൻ പിന്നാലെ ചെന്നു.
.ശങ്കരൻ നായർ പറഞ്ഞു,”കുഞ്ഞിരാമൻ തിരിച്ചു പൊയ്ക്കൊള്ളൂ”.
അതിനുശേഷം ശങ്കരൻ നായരെ കാണുകയുണ്ടായില്ല.
നരബലിക്കു നിശ്ചയിച്ചിരുന്ന ദിവസം രാത്രി പന്ത്രണ്ടു മണി.കുഞ്ഞിരാമേട്ടന് ഇരിപ്പുറയ്ക്കുന്നില്ല,നരബലി കാണണമെന്ന് ഒരു മോഹം.
കുഞ്ഞിരാമേട്ടൻ ഒരു വലിയ മരത്തിന്പിന്നിൽ ഒളിച്ചിരുന്നു.രാത്രി പന്ത്രണ്ടു മണി ആയപ്പോൾ പത്തുപന്ത്രണ്ടാളുകൾ മിന്നിയെ പിടിച്ചുകെട്ടി മേമന് ബലികൊടുക്കുന്നതിനായി കൊണ്ടുവന്നു.
അവൾക്ക് അനക്കമുണ്ടായിരുന്നില്ല. രണ്ടുപേർ ചേർന്ന് അവളെ നിലത്തു് കിടത്തി. രണ്ടു പന്തം വെളിച്ചം കിട്ടാനായി കത്തിച്ചു വച്ചു ,പൂജ ആരംഭിച്ചു.
പൂജയുടെ അവസാനം മിന്നിയുടെ അടുത്തേക്ക് പൂജാകർമം ചെയ്യുന്ന ആൾ ഒരു കൊടുവാളുമായി വന്നു, വാൾ ഉയർന്നു..
ഒരു മിന്നൽ,എവിടെ നിന്നോ ഒരു വെടിപൊട്ടി.
അയാൾ മറിഞ്ഞു വീണു.
എന്താണ് സംഭവിച്ചത് എന്ന് മനസ്സിലാകാതെ സഹായി മിന്നിയുടെ അടുത്തേക്ക് ചെന്നു.
വീണ്ടും ഒരു വെടി പൊട്ടി. രണ്ടുപേർ കൊടുവാളുകളുമായി പ്രകാശം കണ്ട സ്ഥലത്തേക്ക് കുതിച്ചു..
ദയനീയമായ ഒരു കരച്ചിലോടെ അവർ മറിഞ്ഞു വീണു.രണ്ടുപേരുടെയും വയർ മുറിഞ്ഞു കുടൽ മാലകൾ പുറത്തുചാടിയിരുന്നു.
നിലത്തു കിടന്നിരുന്ന മിന്നി യുടെ അടുത്ത് വന്ന ഒരാൾ കഠാര ഉയർത്തി.
അടുത്ത നിമിഷം അയാളും വെടിയേറ്റ് മറിഞ്ഞു വീണു..
ഈ ബഹളത്തിനിടയിൽ ബാക്കിയുള്ളവർ അപകടം തിരിച്ചറിഞ്ഞു,ഓടി രക്ഷപെട്ടു.
ആജാനുബാഹുവായ ഒരു മനുഷ്യൻ ഉറച്ച കാൽ വയ്പ്പുകളോടെ അവിടേക്ക് വന്നു.
മിന്നിയെ എടുത്തു തോളത്തു കിടത്തി.ഏതാണ്ട് പരിപൂർണ നഗ്നയായിരുന്നു അവൾ.ആ മനുഷ്യൻ അവളെയും തോളിൽ കിടത്തി വനത്തിനുള്ളിലേക്കു നടന്നുപോയി.
പക്ഷെ അത് ശങ്കരൻ നായരാണ് എന്ന് കുഞ്ഞിരാമേട്ടന് ഉറപ്പിച്ചു പറയുവാൻ കഴിഞ്ഞില്ല.
കുഞ്ഞിരാമേട്ടൻ്റെ കഥകളുടെ അടിസ്ഥാനത്തിൽ ഗീതയും നാരായണൻ മേസ്ത്രിയും ഡാനിയേൽ വൈറ്റ് ഫീൽഡും വളരെയധികം അന്വേഷണങ്ങൾ നടത്തി നോക്കിയെങ്കിലും ശങ്കരൻ നായരെക്കുറിച്ച് യാതൊരു വിവരവും കിട്ടുകയുണ്ടായില്ല.
പലതവണ ഗീതയും നാരായണൻ മേസ്ത്രിയും ഡാനിയെൻ വൈറ്റ് ഫീൽഡും നായരേ അന്വേഷിച്ചു മേമനെകൊല്ലിയിൽ ചെന്നു.
.പക്ഷെ ആർക്കും ഒരു വിവരവും അറിഞ്ഞുകൂട
കുഞ്ഞിരാമേട്ടൻ പറയുന്നത് ആരും വിശ്വസിച്ചില്ല.
കാരണം കഥകൾ മെനയുന്നതിൽ കുഞ്ഞിരാമേട്ടൻ സമർത്ഥൻ ആയിരുന്നു..
ഇതേ സമയത്തു് തലശ്ശേരിയിലെ ലൈറ്റ് ഹൗസിനടുത്തുള്ള കുറ്റിക്കാട്ടിൽ കണ്ട ഒരു അസ്ഥികൂടം നായരുടേതാണെന്ന് മറ്റു ചിലർ ഉറപ്പിച്ചു പറഞ്ഞു.ഷർട്ടും മറ്റും നായരുടേതിനോട് സാമ്യമുണ്ടായിരുന്നു.
എങ്കിലും ഗീതക്ക് അത് തൻ്റെ അച്ഛനാണ് എന്ന് ഉറപ്പിക്കുവാൻ കഴിഞ്ഞില്ല.
നായരുടെ തിരോധാനം ഉത്തരം കിട്ടാത്ത ഒരു സമസ്യ ആയി അവശേഷിച്ചു.
തലശ്ശേരിയുടെയും കുടകിൻ്റെ യും ചരിത്രത്തിൽ എഴുതിച്ചേർക്കപെട്ട ശങ്കരൻ നായരും മേമനും ബ്രൈറ്റും എല്ലാം കാലക്രമേണ അവഗണിക്കപ്പെട്ടു.നാടൻ പാട്ടുകളിലും കെട്ടുകഥകളിലും അവരുടെ ചരിത്രം ഒതുങ്ങിപ്പോയി.
ഉരുൾ പൊട്ടലിലും പെരുമഴയിൽ പുഴയിലെ ജലനിരപ്പുയർന്നുണ്ടാകുന്ന വെള്ളപ്പൊക്കത്തിലും മേമനെകൊല്ലി ഏതാണ്ട് നാശത്തിന്റെ വക്കിൽ എത്തിക്കഴിഞ്ഞിരുന്നു
മേമനെ കൊല്ലിയുടെ ചരിത്രം ഇവിടെ അവസാനിക്കേണ്ടതായിരുന്നു. അതോടൊപ്പം ശങ്കരൻ നായരും മേമനും എല്ലാം.
പക്ഷേ കാലത്തിൻ്റെ നിയോഗം മറ്റ് ഒന്ന് ആയിരുന്നു.
(തുടരും)
സ്നേഹനാഴിക
പ്രപഞ്ചമാകെ പുഞ്ചിരിച്ചു. പക്ഷികൾ ആകാശത്ത് തത്തിക്കളിച്ചു. സിസ്റ്ററും ഷാരോണും തിരുവനന്തപുരത്തേക്ക് യാത്ര തിരിച്ചു. വിജനമായ റോഡിലൂടെ കാർ മുന്നോട്ടു പോയി. കടകളെല്ലാം അടഞ്ഞു കിടന്നു. ഹോട്ടലുകൾക്ക് മുന്നിൽ ആളുകളുണ്ട്. റോഡിന്റെ ഇരുഭാഗങ്ങളിൽ പ്രതിമകണക്കെ ഇരുനില കെട്ടിടങ്ങൾ ധാരാളമായി കണ്ടു. ഇൗ പണത്തിന്റെ ഉറവിടം ഗൾഫ് രാജ്യങ്ങളെന്ന് സിസ്റ്റർ കർമേലിന്റെ ചോദ്യത്തിന് മറുപടിയായി ഷാരോൺ പറഞ്ഞു. ആഡംബര കാറുപോലെ ആഡംബര വീടുകൾ വയ്ക്കുന്നതിൽ മലയാളിക്ക് ഭ്രാന്തമായ ഒരു ആവേശമാണ്. സർക്കാർ ബസുകൾ ചീറിപ്പാഞ്ഞുപോകുന്നത് പേടിയോടെയാണ് സിസ്റ്റർ നോക്കിയത്.
കാർ ഡൈ്രവറോട് വാഹനം കുണ്ടിലും കുഴിയിലും വീഴാതെ പോകണമെന്ന് ഒാർമ്മിപ്പിച്ചു. വഴികളുടെ അവസ്ഥ വളരെ ശോചനീയമാണ്. സഞ്ചാരികളുടെ നടുവ് ഒടിക്കുന്ന വഴികൾ.
കൊല്ലം സിറ്റിയിൽ വണ്ടി നിർത്തി. ഒരു കടയിൽ കയറി ചായയും ലഘുഭക്ഷണവും കഴിച്ചു.
സിസ്റ്റർ കാർമേലിന്റെ ഫോൺ ശബ്ദിച്ചു. അത് കോശിയായിരുന്നു. യാത്രയെപ്പറ്റി തിരക്കി. ഷാരോൺ വായനയിൽ മുഴുകി ഇരിക്കയാണ്. ശല്യപ്പെടുത്തണോ? സിസ്റ്റർ സംസാരം അവസാനിപ്പിച്ചു. നഗരത്തിലെത്തിയപ്പോൾ പലഭാഗത്തും സിഗ്നലുകൾ കാണാൻ സാധിച്ചു. ഒരിടത്ത് ഗ്രീൻ സിഗ്നൽ കണ്ട് ഡൈ്രവർ വണ്ടിയെടുത്തപ്പോൾ ഒരുത്തൻ ഒരു കൂസലുമില്ലാതെ കുറുകെ നടക്കുന്നു. കണ്ടിട്ട് മദ്യപാനിയെന്ന് തോന്നി.
സെക്രട്ടറിയേറ്റിൽ എത്തിയപ്പോഴാണ് ഷാരോൺ ബുക്കിൽ നിന്ന് കണ്ണെടുത്തത്. അവർ കാറിൽ നിന്നിറങ്ങി മുഖ്യമന്ത്രിയുടെ ഒാഫീസിലേക്ക് നടന്നു. ആളുകൾ വരികയും പോകുകയും ചെയ്യുന്നുണ്ട്. തോക്കുധാരികളും മഫ്തിയിലുള്ള പോലീസുകാരുമുണ്ട്. പ്രവേശനകവാടത്തിൽ മെറ്റൽ ഡിറ്റക്ടറുകൾ ഉണ്ട്. സംശയമുള്ളവരെ പരിശോധിക്കുന്നു. ഒറ്റയ്ക്കു നടക്കുന്ന സ്ത്രീകളെ എങ്ങും കണ്ടില്ല. ഇതിനുള്ളിലും ഒറ്റയ്ക്കു വരാൻ സ്ത്രീകൾക്കു ഭയമാണോ?
ഇൗ തിരക്കിനിടയിലും ഷാരോണിന്റെ ജ്വലിക്കുന്ന സൗന്ദര്യം പലരും ആസ്വദിച്ചു. ഇൗ വശ്യസുന്ദരിയും ദൈവത്തിന്റെ മണവാട്ടിയാകാൻ പോകുകയാണോ?അങ്ങനെയാണെങ്കിലും അഴകും ആകർഷകത്വവുമുള്ള ദൈവത്തിന്റെ കുഞ്ഞാടാണ് അവൾ.
ഒാഫീസിനുള്ളിൽ സെക്രട്ടറിയോട് കാര്യങ്ങൾ സിസ്റ്റർ കാർമേൽ വിവരിച്ചു. അയാൾ കമ്പ്യൂട്ടറിലൂടെ കണ്ണോടിച്ചു. പിന്നെ മുഖ്യമന്ത്രിയെ കാണാനുള്ള കാത്തിരിപ്പ്.
അകത്തേക്കുള്ള ക്ഷണം ലഭിച്ചു.
ജനകീയനായ മുഖ്യൻ സ്വീകരിച്ചിരുത്തി. ലോകത്തിന്റെ പലഭാഗങ്ങളിലും അറിയപ്പെടുന്ന സിസ്റ്ററെ നേരിൽ കാണാൻ കഴിഞ്ഞതിൽ വളരെ സന്തോഷമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സിസ്റ്റർ കാർമേൽ നന്ദി അറിയിച്ചിട്ട് കയ്യിലിരുന്ന കത്തിന്റെ പകർപ്പ് മുഖ്യമന്ത്രിയെ ഏല്പിച്ചു.
“”കത്ത് രാവിലെ തന്നെ സെക്രട്ടറി എന്നെ ഏല്പിച്ചു. ഞാനത് വായിക്കുകയും ചെയ്തു. ”
വേശ്യാവൃത്തി സമൂഹത്തിൽ നടക്കുന്നത് നമ്മുടെ സമ്പന്നമായ സംസ്കാരത്തിന് കളങ്കം തന്നെയാണ്. വളർന്നുവരുന്ന പെൺകുട്ടികളുടെ വഴികാട്ടിയാകേണ്ട സ്ത്രീകൾ അവരുടെ ഭാവിയെ കളങ്കപ്പെടുത്തുന്ന കാര്യങ്ങളാണ് ഇന്ന് കാണുന്നത്. ഇതിനെതിരെ ഞങ്ങൾ ഉചിതമായ നടപടികൾ സ്വീകരിക്കുമെന്ന് മുഖ്യൻ ഉറപ്പു നല്കി.
അടുത്ത മന്ത്രിസഭായോഗത്തിൽ ഇത് പരിഗണിക്കാമെന്ന് മുഖ്യൻ ഉറപ്പു കൊടുത്തു.
സിസ്റ്റർ കാർമേലിന്റെ കത്ത് മുഖ്യൻ ഫയൽ എന്നെഴുതിയിട്ടു. ഇനി ആ കത്ത് ഫയലിൽ ഉറങ്ങിയാൽ മതി. മുഖ്യൻ അവരെ സന്തോഷത്തോടെ യാത്രയാക്കി. ഒാരോരുത്തർ ആഗ്രഹിക്കുന്നത് അതുപോലെ അംഗീകരിച്ചുകൊടുക്കാൻ പറ്റുമോ? മുഖ്യൻ അടുത്ത ഫയലെടുത്തു നോക്കി.
പുറത്തുവന്ന സിസ്റ്ററെ സ്വീകരിച്ചത് മാധ്യമപ്പട ആയിരുന്നു.ഒട്ടും പ്രതീക്ഷിക്കാത്ത കാഴ്ച സിസ്റ്റർ കാർമേലിനെ ആശ്ചര്യപ്പെടുത്തി. ഷാരോണും അത്ഭുതത്തോടെ നോക്കി. പോലീസ് അവരെ അകറ്റാൻ ഒത്തിരി ശ്രമിച്ചു.
“” വേശ്യകൾക്കും ഹിജഡകൾക്കുമായി സർക്കാരിന്റെ പുനരധിവാസ കേന്ദ്രങ്ങളുണ്ടാകണം. അതിനായാണ് ഞാൻ പരിശ്രമിക്കുന്നത്. അവർക്ക് ബുദ്ധിമുട്ടില്ലാതെ സമൂഹത്തിൽ ജീവിക്കാൻ കഴിയണം. സ്ത്രീകൾക്ക് നേരെ വീണുകിട്ടുന്ന അവസരങ്ങളൊക്ക പുരുഷൻ മുതൽക്കൂട്ടാക്കുന്നു. തൊഴിൽ രംഗത്തോ സ്വന്തം വീട്ടിലോ ഒരു സ്ത്രീ ഇന്ത്യയിൽ സുരക്ഷിതയാണോ? വീട് വൃത്തിയാക്കാനും ഭക്ഷണം പാകം ചെയ്യാനും തുണികൾ കഴുകാനും ഭർത്താവിന്റെ മറ്റ് കാര്യങ്ങൾ നോക്കാനും മാത്രമാണ് സ്ത്രീകൾ ഇന്ന് സമയം കണ്ടെത്തുന്നത്. വിശപ്പടക്കാനും കുട്ടികളെ പോറ്റാനും സ്ത്രീകൾ വേശ്യവൃത്തിയിൽ ഏർപ്പെട്ടിരിക്കുന്നു. ദാരിദ്ര്യവും പട്ടിണിയും ദൈനംദിനം നടമാടുന്നു. കാമഭ്രാന്തന്മാരുടെ കൂടാരമായി കേരളം, ഇന്ത്യ മാറിയിരിക്കുന്നു.” സിസ്റ്റർ കർമേൽ വളരെവികാരഭരിതയായെന്ന് ഒരു പത്രപ്രവർത്തകയ്ക്ക് തോന്നി.
“”മുഖ്യമന്ത്രിയിൽ നിന്ന് എന്തു മറുപടിയാണ് സിസ്റ്റർ ലഭിച്ചത്?”
“”ഉടൻ തീരുമാനം ഉണ്ടാക്കാം എന്നാണ് മുഖ്യമന്ത്രി തന്നിരിക്കുന്ന ഉറപ്പ്”
ആ ഉറപ്പിന്റെ കാര്യം കേരളത്തിലെ ജനങ്ങൾക്കറിയാം എന്ന് പത്രക്കാർ മനസ്സിൽ ഉരുവിട്ടു.
സിസ്റ്ററുടെ വാക്കുകൾ മാധ്യമപ്രവർത്തകർക്ക് സന്തോഷം നല്കുന്നതായിരുന്നു. അധികാരത്തിലിരിക്കുന്നവർ തന്നെയാണ് വ്യഭിചാരത്തെ പ്രോത്സാഹിപ്പിക്കുന്നത്. ഇത് മലയാളിക്ക് നാണക്കേടാണ്.
ഗോപിക എസ്
ജീവസ്സറ്റ ജീവവായുമായിതാ
ദാഹാഗ്നി മീതെ തളർന്നു വീഴുന്നു നാം..
കുളിരും നിലാവും കുളിർത്തെന്നലും മാഞ്ഞു
വറുതിയിൽ കത്തിയമർന്നു കാലം..
പിച്ച വച്ചന്നു നാം ഓടിക്കളിച്ചതീ
പെറ്റമ്മ തന്നുടെ കൈവിരലാൽ
എന്നിട്ടുമെന്തിനോ ആ വിരൽത്തുമ്പിലെ
ഒരു നിണബാഷ്പ്പമായ് നാമുരുകീ…
ഇല പൊഴിച്ചാത്മശിഖരങ്ങൾ കാട്ടുന്നു
ഹരിതാഭ നീങ്ങിയ കോമരങ്ങൾ
പൊട്ടിച്ചിരികളാലൊഴുകിയ വഴികളിൽ
കണ്ണുനീർത്തുള്ളികൾ മാത്രമായി..
പാർവണമലിയേണ്ട സന്ധ്യ തൻ ഗദ്ഗദം
പൂവിതൾത്തുമ്പിലൂടാഴ്‌ന്നിറങ്ങീ..
വർണ്ണങ്ങലകലെയായ് മാരിവില്ലകലെയായ്
മായാത്ത ഋതുശോഭയോർമ്മ മാത്രം …
ഇനി വരും കാലമേ നീ തന്നെ നൽകണം
ഹരിതരേണുക്കൾ തൻ നേർത്ത ഗന്ധം
ഇനി വരും കാലമേ നീ തന്നെയേകണം
എവിടെയോ കൈവിട്ടൊരാത്മഹർഷം.., നവ ജീവവർഷം….
ഗോപിക. എസ്
ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എഞ്ചിനീറിങ്ങിൽ ബിടെക് ബിരുദധാരി..സ്കൂൾ-കോളേജ് തലങ്ങളിൽ യുവജനോത്സവ വേദികളിൽ രചനാ മത്സരങ്ങളിൽ വിജയി.പഠനകാലത്തു ഇളം കവി മൻറം സാഹിത്യ കൂട്ടായ്മയുടെ കവിതാ പുസ്തകത്തിലും , വിവിധ മാഗസിനുകളിലും ലേഖനങ്ങളും കവിതകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. കോട്ടയം കറുകച്ചാൽ ഒറ്റപ്ലാക്കൽ വീട്ടിൽ സുജ ഭായ് യുടെയും പരേതനായ സദാശിവൻ പിള്ള യുടെയും മകൾ.. ഭർത്താവ് അരവിന്ദ് സോഫ്റ്റ്‌വെയർ എഞ്ചിനീയർ ആണ്. മകൾ: നീഹാരിക അരവിന്ദ്. ഇപ്പോൾ കോട്ടയം പ്രസ് ക്ലബ്ബിൽ ജേർണലിസം ആൻഡ് മാസ്സ് കമ്മ്യൂണിക്കേഷൻ വിദ്യാർഥിനി..
ഇരുണ്ടുമൂടിയ ആകാശത്തിൽ നിന്നും കണ്ണീർതുള്ളികൾ പെയ്തിറങ്ങി.കുടകിൽ മൺസൂൺ ആരംഭിക്കുകയായി.ഇടതൂർന്നു നിൽക്കുന്ന വൃക്ഷത്തലപ്പുകൾക്കിടയിലൂടെ നീർതുള്ളികൾ അവരെ തേടി വന്നു.പകൽ വെളിച്ചത്തിലും മിന്നൽ പിണരുകൾ ഭൂമിയിലേക്കിറങ്ങി വന്ന് നൃത്തം ചെയ്തു. പേടിപ്പെടുത്തുന്ന ഇടിമുഴക്കത്തിൽ അവരുടെ ഉള്ളിലും ഭയത്തിൻ്റെ വിത്തുകൾ വിതയ്ക്കപ്പെട്ടു.കോരിച്ചൊരിയു
കോരി ചൊരിയുന്ന മഴയിലേക്ക് മിന്നി ഇറങ്ങി ഓടിയപ്പോഴേ എന്തെങ്കിലും കടുംകൈ ചെയ്യുമെന്ന് ശങ്കരൻ നായർ കരുതിയിരുന്നു. താഴേക്ക് ചാടിയ മിന്നിയെ തക്ക സമയത്തുതന്നെ നായരുടെ ബലിഷ്ടമായ കൈകൾ പിടിച്ചു നിർത്തി.
അവൾ നായരെ നോക്കി വിതുമ്പി കരഞ്ഞു.കഷ്ടിച്ച് തൻ്റെ മകൾ ഗീതയുടെ പ്രായമേയുള്ളു മിന്നിക്ക്.നായർ പതുക്കെ അവളുടെ പുറത്തു തലോടി ആശ്വസിപ്പിച്ചു. മഴയത്തു നിന്നും അവളെ പട്ടാളക്കാർ നിർമ്മിച്ച ടെന്റിലേക്ക് കൂട്ടിക്കൊണ്ടുവന്നു.
സമയം സന്ധ്യയാകുന്നു.
പ്രകാശം മങ്ങിതുടങ്ങിയിരുന്നതുകൊണ്ട് ഇന്ന് വിശ്രമിച്ചിട്ട് കാലത്ത് ജോലി തുടരാമെന്ന് അവർ തീരുമാനിച്ചു. മറ്റൊന്നും ഇപ്പോഴത്തെ സാഹചര്യത്തിൽ സാദ്ധ്യവുമല്ല.
എല്ലാവരും ഭക്ഷണം കഴിച്ചിട്ട് ഉറങ്ങാൻ കിടന്നു. ക്ഷീണം കാരണം ഉറങ്ങിപോയ ശങ്കരൻനായർ കണ്ണു തുറക്കുമ്പോൾ പ്രഭാതമായിരുന്നു. അത്ഭുതകരമായ ഏതോ ദേശത്ത് കുടുങ്ങി പോയ ആളിൻ്റെ മാനസികാവസ്ഥയിൽ നിന്നും പുറത്തു വരാൻ അൽപം സമയമെടുത്തു. നായരുടെ കാൽക്കൽ നിലത്ത് ചുരുണ്ടുകൂടി കിടന്ന് ഉറങ്ങുന്ന മിന്നി അപ്പോഴും ഉണർന്നിരുന്നില്ല.അവളെ എന്തു പറഞ്ഞാണ് ആശ്വസിപ്പിക്കുക എന്നതായി നായരുടെ ചിന്ത.
റെസ്ക്യു ടീമിലെ പട്ടാളക്കാർ നേരത്തെ തയ്യാറാക്കിയിരുന്ന വടം വഴി താഴേക്ക് ഇറങ്ങി.
ശ്വാസം അടക്കിപ്പിടിച്ച് എല്ലാവരും എന്താണ് താഴെ സംഭവിക്കുന്നത് എന്ന ഉത്കണ്ഠയോടെയ കാത്തു നിന്നു.
താഴ് വാരത്തിലെ അവസ്ഥ ഭയാനകവും അതുപോലെ തന്നെ ശോചനീയവും ആയിരുന്നു. ബ്രിട്ടീഷ് മിലിട്ടറിയിലെ പട്ടാളക്കാർക്ക് അവർ പ്രതീക്ഷിച്ചിരുന്നതു പോലെ പ്രശ്നങ്ങളും തടസ്സങ്ങളും താഴേക്ക് ഇറങ്ങുമ്പോൾ ഉണ്ടായില്ല. എന്നാൽ മേമൻ്റെയും ബ്രൈറ്റിൻ്റെയും സ്ഥിതി വളരെ ദയനീയമായിരുന്നു. തലേ ദിവസം പെയ്ത മഴയിൽ നനഞ്ഞു കുതിർന്ന് മൃതശരീരങ്ങൾ ചീർത്തു തുടങ്ങിയിരുന്നു.
ഒരു വല്ലാത്ത ദുർഗന്ധം അവിടെ മുഴുവൻ വ്യാപിച്ചിരുന്നു.
മഴ വെള്ളത്തിൽ ചീർത്തു തുടങ്ങിയ ബ്രൈറ്റിൻ്റെ കഴുത്തിൽ നിന്നും അപ്പോഴും മേമൻ്റെ നായ ബൂ പിടി വിട്ടിരുന്നില്ല. മാരകമായി മുറിവേറ്റിരുന്നു എങ്കിലും അവൻ അപ്പോഴും ശ്വസിച്ചു കൊണ്ടിരുന്നു.
രണ്ടു ദിവസം കഴിഞ്ഞിട്ടും അവൻ ജീവിച്ചിരിക്കുന്നത് അവരെ അത്ഭുതപ്പെടുത്തി.
പട്ടാളക്കാർ വിശ്വസിക്കാനാവാതെ ബൂവിനെ നോക്കി നിന്നു പോയി.
” ഇത്രയും വലിപ്പമുള്ള ഒരു നായയെ ആദ്യമായിട്ട് കാണുകയാണ്. ഇത് നായ തന്നെയാണോ?” അവർ പരസ്പരം ചോദിച്ചു.
അവശനായ ബൂവിനെ രണ്ടു പേർ ചേർന്ന് ബ്രൈറ്റിൻ്റെ കഴുത്തിൽ നിന്നും വേർപെടുത്തി മാറ്റി കിടത്തി.
ബൂ എഴുന്നേറ്റു നിന്നു.വല്ലാത്ത ഒരു ശബ്ദത്തോടെ അവൻ കഷ്ടപ്പെട്ട് ശ്വസിച്ചുകൊണ്ടിരുന്നു.
പട്ടാളക്കാർ അവൻ്റെ കിതപ്പ് കണ്ട് വായിൽ അല്പം വെള്ളം ഒഴിച്ചു കൊടുത്തു .ബൂ അത് കുടിച്ചു.കിതച്ചു് കിതച്ചു് സാവകാശം മുന്നോട്ട് നടന്നു . ബ്രൈറ്റ് ഏല്പിച്ച മുറിവിൽ കൂടി അവൻ്റെ കുടൽമാലകൾ പുറത്തുചാടികിടന്നു.
മേമൻ്റെ അടുത്തു ചെന്ന ബൂ ഒരു പ്രത്യേകതരം ശബ്ദം പുറപ്പെടുവിച്ചു. അവൻ മേമൻ്റെ നെഞ്ചിൽ തല ചേർത്തു വച്ച് കിടന്നു. ഒരു കൊച്ചു കുട്ടി അമ്മയുടെ മടിത്തട്ടിൽ ഉറങ്ങുന്നതു പോലെ അവൻ അവിടെ ശാന്തമായി ഉറങ്ങി. ഇനി ഒരിക്കലും ഉണരാത്ത ഉറക്കത്തിലേക്ക് അവൻ സാവകാശം വഴുതി വീണു.
മൂന്ന് മൃതദേഹങ്ങളും കൊല്ലിയിൽ നിന്നും പുറത്തു് എത്തിച്ചു.അവിടെ വച്ച് തന്നെ പോസ്റ്മാർട്ടം നടത്തി.
മേമൻ്റെ മൃതശരീരം മേമൻ പലപ്പോഴും ഉറങ്ങാറുള്ള ആ പാറക്കെട്ടുകൾക്കു അടുത്ത് ഒരു കുഴിയെടുത്തു് അടക്കം ചെയ്തു.
ബുവിനെ അവൻ്റെ യജമാനൻ്റെ അടുത്തുതന്നെ സംസ്കരിച്ചു.
നിമിഷങ്ങൾക്കകം ഒഴുകി എത്തിയ പ്രളയ ജലം അവിടെ നിരന്ന് ഒഴുകി മേമനെയും ബൂ വിനേയും സ്വീകരിച്ചു.
തലേദിവസം ശങ്കരൻ നായർ സ്ഥാപിച്ചതും നാരായണൻ മേസ്ത്രി “മേമനെകൊല്ലി”, എന്ന് എഴുതിയതുമായ ശിലാഫലകം ശവകുടീരത്തിനു സമീപം വീണ്ടും സ്ഥാപിച്ചു .മഴനനഞ്ഞ ശിലാഫലകം നിർവ്വികാരമായി അവരെ നോക്കി നിന്നു.
ഈ സ്ഥലം ഭാവിയിൽ ‘മേമനെകൊല്ലി’ എന്ന പേരിൽ അറിയപ്പെടും എന്ന് ആരും അപ്പോൾ വിചാരിച്ചിട്ട് ഉണ്ടാകില്ല.ഒരു പ്രദേശത്തിന് ശവകുടീരത്തിൽ നിന്നും പേര് സ്വികരിക്കേണ്ടി വരുന്നത് ചരിത്രത്തിൽ തന്നെ ആദ്യമായിരിക്കാം.
തലശ്ശേരിയിലേക്ക് തിരിച്ചുപോകുമ്പോൾ ശങ്കരൻ നായർ വല്ലാതെ അസ്വസ്ഥനായി കാണപ്പെട്ടു.എന്തൊക്കെയോ നായർ പിറുപിറുത്തുകൊണ്ടിരുന്നു.
ബ്രൈറ്റിന്റെ മൃതദേഹം തലശ്ശേരിയിൽ കൊണ്ടുവന്നു.ബോഡി വല്ലാതെ പരുക്കുകളേറ്റ് വികൃതമായിരുന്നു.പോരാതെ മഴ നനഞ്ഞു ഉണ്ടായ പ്രശ്നങ്ങൾ വേറെയും . ഈ അവസ്ഥയിൽ ആരും താല്പര്യമെടുക്കാത്തതുകൊണ്ട് ഇംഗ്ലണ്ടിലേക്കു ജെയിംസ് ബ്രൈറ്റിൻ്റെ ബോഡി കൊണ്ടുപോകുന്നതിനെക്കുറിച്ചു ആലോചിക്കുക പോലും ഉണ്ടായില്ല.
ബ്രൈറ്റിനെ തലശ്ശേരിയിലെ ആംഗ്ലോ ഇന്ത്യൻ സെമിത്തേരിയിൽ ആൻ മരിയയുടെ കല്ലറക്കു സമീപം സംസ്കരിച്ചു.
നിരാശയും സങ്കടവും ക്ഷീണവും എല്ലാം കൂടിച്ചേർന്ന് ശങ്കരൻ നായരും നാരായണൻ മേസ്ത്രിയും ആകെ അവശരായി കഴിഞ്ഞിരുന്നു.അവരുടെ വിഷമം മനസ്സിലാക്കിയ ദാനിയേൽ വൈറ്റ് ഫീൽഡ് രണ്ടുപേരോടും കുറച്ചു ദിവസം അവധിയെടുത്തു് നാട്ടിൽ പോയി വരുവാൻ ഉപദേശിച്ചു.
മകൾ ഗീതയും അത് തന്നെ പറഞ്ഞു. മകൾ നിർബ്ബന്ധിച്ചപ്പോൾ നായർക്ക് സമ്മതിക്കേണ്ടി വന്നു.
തറവാട്ടിലെ കോലായിൽ കിടന്നുറങ്ങുന്ന നായർ എന്തോ ഉറക്കത്തിൽ പറയുന്നത് കേട്ട് മകൾ ഗീത അടുത്ത് ചെന്ന് ശ്രദ്ധിച്ചു,”മേമനെകൊല്ലി,മേമനെ
ഗീതക്ക് അതു എന്താണന്നു മനസ്സിലായില്ല.
ഉറക്കമുണർന്നതിനു ശേഷം ഗീത എന്താണ്”മേമനെകൊല്ലി” എന്ന് അച്ഛനേട് ചോദിച്ചെങ്കിലും നായർ മറുപടി ഒന്നും പറഞ്ഞില്ല.എങ്കിലും കൊല്ലപ്പെട്ട മേമനെ സംബന്ധിച്ച എന്തോ ഒന്നാണ് എന്ന് അവൾ ഊഹിച്ചു. ഇപ്പോൾ കൊല്ലപ്പെട്ട മേമൻ ജീവിച്ചിരുന്ന മേമനേക്കാൾ സ്വാധീനമുള്ളവൻ ആയിരിക്കുന്നു. എല്ലാവർക്കും മേമനെക്കുറിച്ചേ പറയാൻ ഉള്ളു.
രണ്ടാഴ്ചത്തെ വിശ്രമം കൊണ്ട് നായർ ഊർജ്വസ്വലത വീണ്ടെടുത്തു. തറവാട്ടിലെ താമസത്തിനിടയിൽ ഗീതയുടെ വിവാഹം ഉടനെ നടത്തുവാൻ തീരുമാനമായി. നേരത്തെ ഉറപ്പിച്ചു വച്ചിരുന്ന വിവാഹം ജാതകദോഷം തീരാൻ കാത്തിരിക്കുകയായിരുന്നു.
ജോലിയുടെ തിരക്കിൽ മുഴുകിയപ്പോൾ സാവധാനം ശങ്കരൻ നായരും നാരായണൻ മേസ്ത്രിയും എല്ലാം മറന്നു തുടങ്ങി.ക്രമേണ അവർ മനപൂർവ്വം ജെയിംസ് ബ്രൈറ്റിനേക്കുറിച്ച് സംസാരിക്കാതെയായി.
മൗനത്തിൻറെ ചിതൽപുറ്റ് ജെയിംസ് ബ്രൈറ്റിൻറെ ബംഗ്ലാവിനേയും മൂടികളഞ്ഞു.
ആൻ മരിയയുടെയും ബ്രൈറ്റിൻ്റെയും മരണത്തോടെ അവർ താമസിച്ചിരുന്ന ബംഗ്ലാവ് അടഞ്ഞു കിടന്നു.ആളുകൾ ഒരു ദുശ്ശകുനമായി കരുതി അതിൻ്റെ സമീപ പ്രദേശങ്ങളിലേക്ക് പോകുന്നത് കഴിവും ഒഴിവാക്കി.ആരും തിരിഞ്ഞുനോക്കാതെ ആ വലിയ കെട്ടിടം വെറുതെ പൊടി പിടിച്ചു കിടന്നു.
മേമൻ്റെ ശവസംസ്‌കാരം കഴിഞ്ഞു രണ്ടു മാസം കഴിഞ്ഞു,
ജെയിംസ് ബ്രൈറ്റിൻ്റെ ബംഗ്ലാവിൽ സൂക്ഷിച്ചിരുന്ന ചില രേഖകൾ തേടി നായർക്ക് അത് തുറക്കേണ്ടി വന്നു. നായരുടെ മനസ്സിൽ ചില സംശയങ്ങൾ ഉടലെടുത്തു.
ചിലപ്പോൾ ആൻ മരിയയുടെ മരണവും കൊലപാതകം ആയിരിക്കാം, ആത്മഹത്യ ആയിരിക്കില്ല എന്ന് ഒരു തോന്നൽ.
ആർക്കും മനസ്സിലാകാത്ത ഒരു സമസ്യ ആയിട്ടാണ് എല്ലാവർക്കും മേമൻ്റെ കൊലപാതകവും അതിനോടനുബന്ധിച്ചുള്ള സംഭവങ്ങളും അനുഭവപ്പെട്ടത്.നിസ്സാരമായ കാര്യങ്ങൾക്ക് പ്രകോപിതനായി കുഞ്ചുവിനെയും മേമനെയും ജെയിംസ് ബ്രൈറ്റ് കൊല്ലുകയായിരുന്നു.
ഈ വിഷയം ദാനിയേൽ വൈറ്റ് ഫീൽഡുമായി ശങ്കരൻ നായർ സംസാരിച്ചു.ചിലപ്പോൾ അത് ശരി ആയിരിക്കാം എന്ന് ദാനിയേലും അഭിപ്രായപ്പെട്ടു.
ഏതാനും ദിവസങ്ങൾക്കു ശേഷം അടച്ചിട്ടിരുന്ന ഒരു മുറിയിലെ അലമാരയിൽ നിന്നും അവർക്ക് ഇംഗ്ലണ്ടിൽ നിന്നും ഏതോ ഒരു ഡോക്ടർ അയച്ച കത്തുകളും ബ്രൈറ്റിൻ്റെ ഡയറിയും കണ്ടുകിട്ടി.
അതിൽ ഡോക്ട്ർ ” ബി.പി. ഡി.”എന്ന് എഴുതിയിരുന്നത് എന്താണെന്ന് നായർക്കും ദാനിയേലിനും മനസ്സിലായില്ല.
അവർ ഡയറി തുറന്നു,
“ഇന്നലെ ആൻ അതറിഞ്ഞു .അവൾ ഡോക്‌ടറുടെ കത്തുകൾ വായിച്ചിരിക്കുന്നു.എല്ലാം അവൾ മനസ്സിലാക്കി. ആൻ നീ എന്തിന് എൻ്റെ സ്വകാര്യതയിൽ അതിക്രമിച്ചു കയറുന്നു? എൻ്റെ വഴികളിൽ തടസ്സമായി നിൽക്കാൻ ഞാൻ ആരേയും അനുവദിക്കില്ല.ഗുഡ് ബൈ ആൻ,ഐ ലവ് യൂ പക്ഷേ…”.
അതിലെ തിയ്യതി,ആൻ മരിക്കുന്നതിൻ്റെ തലേ ദിവസത്തേതായിരുന്നു.
ജെയിംസ് ബ്രൈറ്റിൻ്റെ രഹസ്യങ്ങൾ മനസ്സിലാക്കിയ ആൻ മരിയയെ കൊല്ലാൻ ജെയിംസ് ബ്രൈറ്റ് പ്ലാൻ ചെയ്തിരുന്നു എന്നു വേണം കരുതാൻ.എന്നാൽ വിഷാദ രോഗത്തിന് അടിമയായി കഴിഞ്ഞിരുന്നു ആൻ മരിയ. ബ്രൈറ്റിൻ്റെ രോഗ വിവരം അറിഞ്ഞതോടുകൂടി ഡിപ്രഷൻ വർദ്ധിച്ച് നിരാശയായി ആത്മഹത്യ ചെയ്തു.
ഡയറിയിലെ താളുകൾ ഒന്നൊന്നായി നായർ മറിച്ചുകൊണ്ടിരുന്നു.
നായർക്ക് ഇനി അറിയേണ്ടത് ഡയറിയിൽ കാണാതിരിക്കില്ല.
നായരുടെ വിരലുകൾ വിറയ്ക്കുന്നതും പേജുകൾ വേഗം വേഗം മറിക്കുന്നതും കണ്ട് ഡാനിയേൽ വൈറ്റ് ഫീൽഡ് ചോദിച്ചു,” എന്താ മിസ്റ്റർ നായർ ?വാട്ട് ഹാപ്പെൻഡ്?”
നായർ തേടിയത് കിട്ടി.
“മേമൻ,എനിക്ക് കിട്ടേണ്ട അംഗീകാരങ്ങൾ തട്ടിയെടുത്തിരിക്കുന്നു.അതിനു പിന്നിൽ മിസ്റ്റർ നായരാണ്. ‘മേമൻ റൂട്ട്സ് ‘എന്ത് നോൺ സെൻസാണ് അത്?മിസ്റ്റർ നായർ നിങ്ങൾ എന്തിന് എന്നെ ശല്യപ്പെടുത്തന്നു?നിങ്ങളോട് യാത്ര പറയേണ്ടതായിട്ടു ഇരിക്കുന്നു.ഗുഡ് ബൈ മേമൻ,ഗുഡ് ബൈ, മിസ്റ്റർ നായർ. ”
ഇത് ഒരു മനുഷ്യനെ വെടിവച്ചു കൊല്ലാൻ മാത്രം ഗൗരവമുള്ളതാണോ?
തന്നെയും മേമനെയും കൊല്ലാൻ ജെയിംസ് ബ്രൈറ്റ് പ്ലാൻ ഇട്ടിരുന്നു എന്ന് വ്യക്തം. ഭാഗ്യം കൊണ്ടു മാത്രം രക്ഷപെടുകയായിരുന്നു.
നായർക്ക് അസ്ഥികൾക്ക് ഉള്ളിൽ ഒരു മരവിപ്പ് അനുഭവപ്പെട്ടു.
ദാനിയേൽ വൈറ്റ് ഫീൽഡ് പറഞ്ഞു, “വരൂ, മിസ്റ്റർ നായർ. എനിക്ക് ഈ സംഭവങ്ങളുടെയെല്ലാം പിന്നിലുള്ള ആ രഹസ്യം പിടികിട്ടി എന്നു തോന്നുന്നു. ”
ശങ്കരൻനായർ ചോദ്യ ഭാവത്തിൽ ദാനിയേൽവൈറ്റ് ഫീൽഡിന്റെ മുഖത്തേക്ക് നോക്കി.
(തുടരും)
ജോയൽ ചെമ്പോല
യുകെയിൽ പ്രതിമാസം 100 ദശലക്ഷം മൃഗങ്ങൾ ഇറച്ചിക്കായി കൊല്ലപ്പെടുന്നതായാണ് കണക്ക്. ബ്രിട്ടനിലെ ഇറച്ചി വ്യവസായമാണ് ലോകത്തിലെ ശുചിത്വത്തിന്റെ കാര്യത്തിൽ ഏറ്റവും ഉയർന്ന നിലവാരം പുലർത്തുന്നതെന്ന് ബ്രിട്ടീഷ് മീറ്റ് പ്രോസസ്സേഴ്സ് അസോസിയേഷൻ (ബിഎംപിഎ) അവരുടെ വെബ്‌സൈറ്റിൽ പറയുന്നു. അതിലെ പല അംഗങ്ങളും വേദനയോ ദുരിതമോ കഷ്ടപ്പാടുകളോ ഇല്ലാതെ അനായാസം സഞ്ചരിക്കാൻ സഹായിക്കുന്ന കൂടുകളാണ് മൃഗങ്ങളെ പാർപ്പിക്കുന്നതിനായി രൂപകൽപ്പന ചെയ്‌തിരിക്കുന്നതെന്ന് അവകാശപ്പെടുന്നു.
യുകെയിലെ ഇറച്ചി സംസ്കരണത്തിൽ 75,000 ആളുകൾ ജോലി ചെയ്യുന്നു. അതിൽ 69% മറ്റ് യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ നിന്നുള്ളവരാണെന്നാണ് ബിഎംപിഎ പറയുന്നത്. കശാപ്പ് പ്രക്രിയയോടുള്ള വിരോധം കാരണം മിക്ക ആളുകളും അതിന്റെ ഉൽപാദനത്തിൽ പ്രവർത്തിക്കാൻ മടി കാണിക്കുന്നു. ഒരു കശാപ്പുശാലയില മുൻ ജോലിക്കാരി അവരുടെ ജോലിയെക്കുറിച്ചും മാനസികാരോഗ്യത്തെ എങ്ങനെ അത് ബാധിക്കുന്നുവെന്നും തുറന്നു പറഞ്ഞിരിക്കുന്നു.
ഒരു മൃഗഡോക്ടറാകണമെന്നായിരുന്നു കുട്ടിക്കാലത്തെ അവരുടെ ആഗ്രഹം. മനുഷ്യരുമായി ഇണങ്ങാത്ത നായ്ക്കുട്ടികളെ ഇണക്കുന്നതും, പേടിച്ചരണ്ട പൂച്ചക്കുട്ടികളെ ശാന്തമാക്കുന്നതുമെല്ലാം ഞാൻ സ്വപ്നം കണ്ടു. ഗ്രാമത്തിൽ ജനിച്ചു വളർന്ന കുട്ടിയെന്ന നിലയിൽ പ്രാദേശിക കൃഷി ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന മൃഗങ്ങൾക്ക് കാലാവസ്ഥ വ്യതിയാനം മൂലം അനുഭവപ്പെടുന്ന രോഗങ്ങൾ ചികിൽസിച്ചു ഭേദമാക്കുന്നതായും സങ്കൽപ്പിച്ചു. സ്വപ്‌നം കണ്ട ഒരു സുന്ദരമായ ജീവിതമായിരുന്നു ഇതെല്ലാം. പക്ഷേ എത്തിപ്പെട്ടത് ഒരു അറവുശാലയിലെ ജോലിക്കാണ്.
വർഷങ്ങളായി ഭക്ഷ്യ വ്യവസായ മേഖലയിലും റെഡി-ഫുഡ് ഫാക്ടറികളിലും മറ്റും ജോലി ചെയ്തതിനാൽ ഒരു കശാപ്പുശാലയിൽ ക്വാളിറ്റി കൺട്രോൾ മാനേജരാകാൻ ഒരു ഓഫർ ലഭിച്ചപ്പോൾ അത് തികച്ചും സാധാരണ ജോലിയായിട്ടാണ് തോന്നിയത്.
ജോലിയിൽ പ്രവേശിച്ച ആദ്യ ദിവസം അവർ പരിസരമെല്ലാം ചുറ്റി നടന്ന് കാണിച്ച് എങ്ങനെയാണ് എല്ലാം പ്രവർത്തിക്കുന്നതെന്ന് വിശദീകരിച്ചു. മറ്റൊരു പ്രധാന കാര്യം ആരോഗ്യസ്ഥിതി എങ്ങനെയുണ്ടെന്ന് അവർ ആവർത്തിച്ച് ചോദിച്ചുകൊണ്ടിരുന്നു. ദൂരയാത്ര ചെയ്യ്ത ആളുകൾ ക്ഷീണിതരാകുന്നത് വളരെ സാധാരണമാണല്ലോ. സന്ദർശകരുടെയും പുതിയ തുടക്കക്കാരുടെയും ശാരീരിക സുരക്ഷ വളരെ പ്രധാനമാണെന്ന് അവർ വിശദീകരിച്ചു. പക്ഷേ അവിടവുമായി ഇണങ്ങിചേരാമെന്നാണ് കരുതിയത്. ആറുവർഷം അവിടെ ജോലി ചെയ്തു. രോഗം ബാധിച്ച മ്യഗങ്ങളെ ചികിൽസിക്കേണ്ട ജോലിക്ക് പകരം ഓരോ ദിവസവും 250 ഓളം മൃഗങ്ങൾ കൊല്ലപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ട ചുമതലയായിരുന്നു ചെയ്യേണ്ടിവന്നത് .
മാംസം കഴിച്ചാലും ഇല്ലെങ്കിലും യുകെയിലെ ആളുകൾ ആരും തന്നെ ഒരിക്കലും ഒരു അറവുശാലയും വന്ന് കണ്ടിട്ടുണ്ടാവില്ല. അതിന് കാരണം അവിടെയാകെ വൃത്തിക്കേടായ സ്ഥലങ്ങളാണ് എന്നത് തന്നെയാണ്. തറ മുഴുവൻ മൃഗങ്ങളുടെ മലമൂത്ര വിസർജ്യങ്ങൾ കൊണ്ട് മൂടിയിരിക്കുന്നു. ചുവരുകൾ രക്തത്തിൽ പൊതിഞ്ഞു കിടക്കുയാണ്. ഇതുപോലയുള്ള ഒരു സ്ഥലം സന്ദർശിക്കുവാൻ ആരെങ്കിലും തിരഞ്ഞെടുക്കുമോ?.
എല്ലാ അറവുശാലകളും ഒരുപോലെയല്ലെന്ന് ഉറപ്പുണ്ട്. പക്ഷേ ക്രൂരവും അപകടകരവുമായ ജോലിസ്ഥലമായിരുന്നു അത് . പശുക്കളെ അറക്കുവാനായി കൊണ്ടുവരുമ്പോൾ അത് ഭയപ്പെടുകയും പരിഭ്രാന്തരാകുകയും ചെയ്യും. കണ്ടു നിൽക്കുന്ന എല്ലാവർക്കും അത് ഭയാനക കാഴ്ച്ചയാണ്. ശാരീരികമായി പരിക്കുകൾ ഒന്നും സംഭവിച്ചിട്ടില്ലെങ്കിലും മനസ്സിന് പരുക്ക് സംഭവിച്ചു. ജനലുകളില്ലാത്ത ആ വലിയ കെട്ടിടത്തിൽ ദിവസം തോറും ചെലവഴിക്കുമ്പോൾ നെഞ്ചിൽ കൂടുതൽ ഭാരം അനുഭവപ്പെടുന്നു. രാത്രികളിൽ മനസ്സ് പേടിസ്വപ്നങ്ങൾ കൊണ്ട് നിറയും. പകൽ മുഴുവൻ കണ്ട ക്രൂരതകൾ വീണ്ടും മനസ്സിൽ ഓടിയെത്തും.
കശാപ്പ് ചെയ്തതിനു ശേഷം നൂറുകണക്കിന് പശുക്കളുടെ തലകൾ ഒഴിവാക്കുമായിരുന്നു. എന്നാൽ ഒരു കാര്യം അപ്പോഴും മനസ്സിൽ മായാതെ നില്പുണ്ട് , അത് അവയുടെ കണ്ണുകൾ ആയിരുന്നു. അവരുടെ മരണത്തിൽ പങ്കാളിയാകുമെന്ന് അറിഞ്ഞുകൊണ്ട് ചിലർ കുറ്റപ്പെടുത്തി. മറ്റുചിലർ വാദിക്കുന്നതായി തോന്നി. കൃത്യസമയത്ത് തിരിച്ചുപോയി രക്ഷിക്കാൻ എന്തെങ്കിലും വഴിയുണ്ടെന്ന മട്ടിൽ. അത് ഒരേ സമയം വെറുപ്പുളവാക്കുന്നതും ഭയപ്പെടുത്തുന്നതും ഹൃദയം തകർക്കുന്നതുമായിരുന്നു. അതിൽ കുറ്റബോധം തോന്നി. ആദ്യമായി ആ തലകൾ കണ്ടപ്പോൾ, ഛർദ്ദിക്കാതിരിക്കാൻ എല്ലാ ശക്തിയും എടുത്തിരുന്നു.
ഇതുപോലുള്ള കാര്യങ്ങൾ മറ്റ് തൊഴിലാളികളെയും അലട്ടുന്നുണ്ടെന്ന് അറിയാം . കുറച്ച് മാസങ്ങൾക്ക് മുമ്പ് കശാപ്പുശാലയിലെത്തിയപ്പോൾ കണ്ടത് ഒരു പശുവിനെ അറത്തുമാറ്റിയപ്പോൾ ഒരു കാളക്കുട്ടിയുടെ ഗർഭപിണ്ഡം താഴെ വീഴുന്നതാണ്. അത് ഗർഭിണിയായിരുന്നു. അറുത്തയാൾ ഉടനെ അലറാൻ തുടങ്ങി. അയാളെ ശാന്തനാക്കാൻ ഒരു മീറ്റിംഗ് റൂമിലേക്ക് കൊണ്ടുപോയി. അയാൾ പറഞ്ഞത് “ഇത് ശരിയല്ല, ശരിയല്ല” എന്നാണ്. ഗർഭിണികളായ പശുക്കളേ കൊല്ലുന്നതിനേക്കാൾ ക്രൂരമാണ് കൊല്ലേണ്ടി വന്ന കുഞ്ഞുങ്ങൾ.ജോലി ഉപേക്ഷിച്ചതിനുശേഷം കാര്യങ്ങൾ കൂടുതൽ തിളക്കത്തോടെ കാണാൻ തുടങ്ങി. പൂർണ്ണമായും മാനസികാരോഗ്യ ചാരിറ്റികളുമായി പ്രവർത്തിക്കാൻ തുടങ്ങി. അതിജീവിക്കാത്ത സഹപ്രവർത്തകരെകുറിച്ച് ഓർക്കുന്നു. അവരുടെ വികാരങ്ങളെക്കുറിച്ച് തുറന്ന് പറയാനും അവർക്ക് വേണ്ട പ്രൊഫഷണൽ സഹായങ്ങളും ചെയ്തു കൊടുക്കാനും ശ്രമിക്കുന്നു . രാത്രിയിൽ കണ്ണുകൾ അടച്ച് ഉറങ്ങാൻ ശ്രമിക്കുമ്പോൾ ചിലപ്പോഴൊക്കെ നൂറുകണക്കിന് ജോഡി കണ്ണുകൾ തുറിച്ചുനോക്കുന്നതായി ഇപ്പോഴും തോന്നാറുണ്ട്.