Main News

ഗൂസ്‌ബേ: അറ്റ്‌ലാന്റിക്കിനു മുകളില്‍ 37,000 അടി ഉയരത്തില്‍ വെച്ച് എന്‍ജിന്‍ തകര്‍ എയര്‍ ഫ്രാന്‍സ് വിമാനം അടിയന്തര ലാന്‍ഡിംഗ് നടത്തി. ഏറ്റവും വലിയ യാത്രാവിമാനമായ എയര്‍ബസ് എ380 വിമാനമാണ് വലത് ചിറകിലെ എന്‍ജിനുകളില്‍ ഒരെണ്ണം തകര്‍ന്നതിനെത്തുടര്‍ന്ന് നിലത്തിറക്കിയത്. അപകടത്തെത്തുടര്‍ന്ന് കാനഡയിലെ ഗൂസ് ബേ വിമാനത്താവളത്തില്‍ വിമാനം ഇറക്കാന്‍ പൈലറ്റ് നിര്‍ബന്ധിതനാകുകയായിരുന്നു. എന്‍ജിനില്‍ പൊട്ടിത്തെറിയുണ്ടായതിന്റെ അനുഭവങ്ങള്‍ യാത്രക്കാര്‍ പങ്കുവെച്ചു. വലിയൊരു ശബ്ദം കേട്ടതായും വിമാനം പ്രകമ്പനംകൊണ്ടതായും യാത്രക്കാര്‍ പറഞ്ഞു. തകര്‍ന്ന എന്‍ജിന്റെ ചിത്രങ്ങളും വീഡിയോയും യാത്രക്കാര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു.

വലിയൊരു ശബ്ദം കേട്ടുവെന്നാണ് പമേല ആഡംസ് എന്ന യാത്രക്കാരി പറഞ്ഞത്. 35,000 അടിക്കു മുകളില്‍ പറക്കുന്ന വിമാനം ഒരു ജീപ്പുമായി കൂട്ടിയിടിച്ചതായാണ് തനിക്കു തോന്നിയതെന്ന് അവര്‍ പറഞ്ഞു. ആശങ്കയിലായെങ്കിലും യാത്രക്കാര്‍ സംഭവത്തേക്കുറിച്ച് തമാശകള്‍ പറഞ്ഞുകൊണ്ട് പിരിമുറുക്കം കുറക്കാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു. യാത്രക്കാര്‍ പങ്കുവെച്ച ചിത്രങ്ങള്‍ അനുസരിച്ച് എന്‍ജിന്‍ പൂര്‍ണ്ണമായും തകര്‍ന്നിട്ടുണ്ട്. ഒന്നര മണിക്കൂറിനു ശേഷം വിമാനം സുരക്ഷിതമായി ലാന്‍ഡ് ചെയ്തതിനു ശേഷമാണ് ആശ്വാസമായതെന്നും ചില യാത്രക്കാര്‍ പ്രതികരിച്ചു.

എഎഫ് 66 വിമാനം സുരക്ഷിതമായി ലാന്‍ഡ് ചെയ്തുവെന്നും യാത്രക്കാര്‍ക്ക് കമ്പനി എല്ലാ സൗകര്യങ്ങളും ഏര്‍പ്പെടുത്തുമെന്നും എയര്‍ഫ്രാന്‍സ് അറിയിച്ചു. പകരം യാത്രാസൗകര്യം ഏര്‍പ്പെടുത്തിയതായും കമ്പനി അറിയിച്ചു. സ്വന്തം ഫ്‌ളീറ്റില്‍ നിന്ന് ഒരു ബോയിംഗ് 777 വിമാനവും ഒരു ചാര്‍ട്ടേര്‍ഡ് 737 വിമാനവും പകരം വിട്ടു നല്‍കി. 500ലേറെ യാത്രക്കാരെ കൊണ്ടുപോകാവുന്ന വിമാനങ്ങളാണ് എയര്‍ബസ് എ380.

ബ്രിട്ടണിലെ പ്രവാസി മലയാളികളെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ട ഒരു സന്തോഷവാര്‍ത്തയാണ് മലയാളം മിഷന്റെ പ്രവര്‍ത്തനങ്ങള്‍ ഉദ്ഘാടനം ചെയ്യപ്പെട്ടതും, പുതുതലമുറയെ മലയാളം പഠിപ്പിക്കുന്നതിനായി ഉണ്ടായിരിക്കുന്ന ശ്രമങ്ങളും. കേരള സര്‍ക്കാര്‍ സംരംഭമായ മലയാളം മിഷന്റെ പ്രവര്‍ത്തനങ്ങള്‍ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ബ്രിട്ടണില്‍ ഔപചാരികമായി ഉദ്ഘാടനം ചെയ്യപ്പെട്ട സാഹചര്യത്തില്‍ പ്രവാസി മലയാളികള്‍ മാതൃഭാഷയായ മലയാളം തലമുറകളിലേയ്ക്ക് പകര്‍ന്ന് കൊടുക്കേണ്ടതിന്റെയും, മലയാളം മിഷന്റെ പ്രവര്‍ത്തനങ്ങളോട് കാര്യക്ഷമമായി സഹകരിക്കേണ്ടതിന്റെയും ആവശ്യകതയെക്കുറിച്ച് ഗൗരവമായി ചിന്തിക്കേണ്ടിയിരിക്കുന്നു. ഏതൊരു സംസ്‌കാരത്തെ സംബന്ധിച്ചിടത്തോളവും അതിന് ഭാഷയുമായി അഭേദ്യമായ ബന്ധമുണ്ട്. പ്രവാസികളെ സംബന്ധിച്ചിടത്തോളം ഭാഷയെന്ന് പറയുന്നത് തലമുറകെ കോര്‍ത്തിണക്കുന്ന കണ്ണിയാണ്. ഭാഷ മറക്കുമ്പോഴും, അറിയാതെ പോകുമ്പോഴും തലമുറകളും നാടുമായുള്ള ബന്ധമാണ് അറ്റുപോകുന്നത്. നമ്മള്‍ നമ്മുടെ സ്വന്തമെന്ന് കരുതുകയും അഭിമാനിക്കുകയും ചെയ്യുന്ന സംസ്‌കാരത്തിന്റെ നന്മകളും നല്ല വശങ്ങളുമാണ് കൈമോശം വരുന്നത്.

പ്രവാസിയായാലും നാടിനെയും നാട്ടിലെ ഓര്‍മ്മകളെയും ഗൃഹാതുരത്വത്തോടെ ഓര്‍ക്കുന്നവനാണ് മലയാളി. മലയാളത്തിന്റെ മണമുള്ള ജനിച്ച മണ്ണിലേയ്ക്ക് ഒരു തിരിച്ചുപോക്ക് മനസുകൊണ്ടെങ്കിലും ആഗ്രഹിക്കാത്തവരായി ആരുമില്ല. അന്യനാട്ടില്‍ ചോര വിയര്‍പ്പാക്കി ഉണ്ടാക്കുന്ന സമ്പാദ്യം കേരളത്തില്‍ നിക്ഷേപിക്കുന്നവരുടെ പ്രചോദനം ഈയൊരു സ്വപ്‌നമാണ്. പാശ്ചാത്യ നാടുകളില്‍ കുടിയേറിയ ഭൂരിഭാഗത്തിനു ഈയൊരു ആഗ്രഹം സ്വപ്‌നമായി തന്നെ അവശേഷിക്കുകയാണ് പതിവ്. ജീവിതം ഹോമിച്ച് നേടിയ സാമ്പാദ്യങ്ങള്‍ അടുത്ത തലമുറയ്ക്ക് ഉപയോഗിക്കുന്നതിനോ വിനിയോഗിക്കുന്നതിനോ മലയാള ഭാഷ പരിമിതമായെങ്കിലും അറിഞ്ഞിരിക്കുന്നത് നല്ലതാണ്. വലിയ ഭാഷാ പരിജ്ഞാനമൊന്നുമില്ലെങ്കിലും ബസിന്റെ ബോര്‍ഡ് എങ്കിലും വായിക്കാന്‍ അടുത്ത തലമുറ പ്രാപ്തരാകണം. സ്വന്തം വീടിനുള്ളില്‍ മലയാളം സംസാരിക്കുകയാണെങ്കില്‍ കുട്ടികള്‍ ഭാഷ പഠിക്കുവാന്‍ എളുപ്പമാണ്. സ്‌കൂളില്‍ പോകുന്ന കുട്ടികളെല്ലാം ഇംഗ്ലീഷ് ഭാഷയില്‍ നൈപുണ്യം നേടുമെന്നതുകൊണ്ട് കേരളത്തിലെ പോലെ ഇംഗ്ലീഷ് ഭാഷാ പ്രാവിണ്യം കുട്ടികള്‍ക്ക് പകര്‍ന്നുകൊടുക്കുവാന്‍ കഷ്ടപ്പെടേണ്ടതില്ല. പ്രവാസി സംഘടനകളുമായി സഹകരിച്ച് മലയാള ഭാഷയും സംസ്‌കാരവും പ്രചരിപ്പിക്കുകയാണ് മലയാളം മിഷന്റെ ശ്രമം. ”എവിടെയെല്ലാം മലയാളി അവിടെയെല്ലാം മലയാളം” എന്നതാണ് മലയാളം മിഷന്റെ ലക്ഷ്യം. പഠനോപാദികളും മറ്റ് സഹായങ്ങളും മലയാളം മിഷന്‍ വാഗ്ദാനം ചെയ്യുന്നു. പ്രവാസി മലയാളിക്ക് വളരെയധികം പ്രയോജനപ്പെടുന്ന ഈ സംരഭത്തോട് സഹകരിക്കാന്‍ ബ്രിട്ടണിലെ മലയാളികള്‍ തയ്യാറായാല്‍ തീര്‍ച്ചയായും നമ്മുടെ ഭവനങ്ങളിലും മലയാളത്തിന്റെ മണിനാഥം മുഴുങ്ങും.

ഇന്ന് ഏതാണ്ട് മൂന്നരക്കോടി ജനങ്ങള്‍ സംസാരിക്കുന്ന മലയാള ഭാഷയുടെ ആവിര്‍ഭാവം 6-ാം നൂറ്റാണ്ടില്‍ ആയിരുന്നു. കേരളത്തിനു പുറമെ ലക്ഷദ്വീപ്, പോണ്ടിച്ചേരി, പ്രദേശങ്ങളില്‍ മലയാളം പ്രധാന ഭാഷയായുള്ളത്. മലനിരകളിലെ ജനങ്ങളുടെ ഭാഷയെന്ന അര്‍ത്ഥത്തിലാണ് മലയാളം എന്ന പേരിന്റെ ഉത്ഭവം. ചെന്തമഴില്‍ നിന്നാണ് മലയാളം രൂപപ്പെട്ട് വന്നത് എന്ന് കരുതപ്പെടുന്നു. മലയാളം ഭാഷയ്ക്ക് സ്വന്തമായ രൂപവും ഭാവവും കൈവരിച്ചത്. 16-ാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന എഴുത്തച്ഛന്റെ കാലഘട്ടത്തിലാണ്. അതുകൊണ്ടുതന്നെ എഴുത്തച്ഛന്‍ ആധുനിക മലയാള ഭാഷയുടെ പിതാവായി അറിയപ്പെടുന്നു. നാടോടി ഗാനങ്ങള്‍ ഒഴിച്ചുനിര്‍ത്തിയാല്‍ 13-ാം നൂറ്റാണ്ടുവരെ മലയാള ഭാഷയില്‍ സാഹിത്യരചനകള്‍ നടന്നതിന് തെളിവുകളില്ല. ഭാഷയ്ക്ക് ഏറ്റവും കൂടുതല്‍ വളര്‍ച്ച ഉണ്ടായ കാലഘട്ടമാണ് 17-ാം നൂറ്റാണ്ട്. ആട്ടകഥ ഈ കാലഘട്ടക്കിന്റെ സംഭാവനയാണ്. 18-ാം നൂറ്റാണ്ടില്‍ സ്വാതി തിരുന്നാളിന്റെ കാലഘട്ടത്തില്‍ മലയാള ഭാഷയ്ക്കും സാഹിത്യത്തിനും വളര്‍ച്ചയുടെ നാളുകള്‍ ആയിരുന്നു. ഈ കാലഘട്ടത്തിലാണ് ക്രിസ്ത്യന്‍ മിഷനറിമാര്‍ വിദ്യാഭ്യാസരംഗത്ത് സജീവമാകുന്നത്. ഡോ. ഗുണ്ടര്‍ട്ടിനെ പോലുള്ളവരുടെ പ്രവര്‍ത്തനങ്ങള്‍ മലയാള ഭാഷയുടെ വളര്‍ച്ചയ്ക്ക് കാരണമായെങ്കിലും ക്രിസ്ത്യന്‍ മിഷനറിമാര്‍ ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന് നല്‍കിയ പ്രാധാന്യം ഭാഷയുടെ വളര്‍ച്ചയ്ക്ക് തടസമാകുകയും സ്വന്തം ഭാഷയോടുള്ള മനോഭാവത്തിലും സമീപനത്തിലും തെറ്റായ മാറ്റത്തിന് കാരണമാകുകയും ചെയ്തു.

മലയാള ഭാഷയെ വളര്‍ത്താന്‍ വ്യക്തികള്‍ക്കും സമൂഹത്തിനു പലതും ചെയ്യാന്‍ സാധിക്കും. ബ്രിട്ടണിലെ പ്രവാസി മലയാളി സംഘടനകളെ സംബന്ധിച്ചിടത്തോളം മലയാള ഭാഷയെ വളര്‍ത്താന്‍ ചെയ്യുന്ന ഓരോ ചെറിയ കാല്‍വയ്പുകളും അവരുടെ നിലനില്‍പ്പിന്റെയും പ്രസക്തിയുടെയും ഭാഗം കൂടിയാണ്. ബ്രിട്ടണിലെ ഓരോ പട്ടണങ്ങളെയും കേന്ദ്രീകരിച്ച് ഇന്ന് മലയാളി സംഘടനകള്‍ ഉണ്ട്. പക്ഷേ പുതുതലമുറയിലെ കുട്ടികള്‍ യുവത്വത്തിലേയ്ക്ക് പ്രവേശിക്കുന്നതോടെ മലയാളി അസോസിയേഷനുകളുമായി സഹകരിക്കുന്നതിനുള്ള താല്‍പര്യം കുറയുകയാണ്. ഇതിനൊരു പ്രധാന കാരണം ഭാഷയിലും സംസ്‌കാരത്തിലുമുള്ള അപരിചിതത്വമാണ്. മലയാള ഭാഷയും സംസ്‌കാരവും പഠിപ്പിക്കുവാന്‍ മലയാളം മിഷന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങളോട് സഹകരിക്കുന്നതിലൂടെ മലയാളി അസോസിയേഷനുകള്‍ക്ക് പുതുതലമുറയെ നാളെകളിലും തങ്ങളുടെ വേദികളില്‍ കൊണ്ടുവരാന്‍ സാധിക്കും. മാത്രമല്ല ഓണം, ക്രിസ്തുമസ്, ഈസ്റ്റര്‍ ആഘോഷങ്ങളില്‍ മാത്രമായി ചുരുങ്ങുന്ന മലയാളി സംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു പുതിയ മുഖം നല്‍കാനും മലയാള പഠനം ഉപകരിക്കും.

 

ജോജി തോമസ് മലയാളം യുകെ ന്യൂസ് ടീം മെമ്പറും ആനുകാലിക സംഭവങ്ങൾ സൂക്ഷ്മമായി വിലയിരുത്തുന്ന സാമൂഹിക നിരീക്ഷകനുമാണ്. മാസാവസാനങ്ങളിൽ പ്രസിദ്ധീകരിക്കുന്ന മാസാന്ത്യാവലോകനം എന്ന ഈ പംക്തി കൈകാര്യം ചെയ്യുന്നത് ജോജി തോമസാണ്.

1975ല്‍ മരിച്ച നവജാത ശിശുവിന്‍റെ ശവകുടീരം നാല് പതിറ്റാണ്ടുകള്‍ക്കിപ്പുറം പരിശോധിച്ച അമ്മ ശരിക്കും ഞെട്ടി. തന്‍റെ മൂന്നാം കുഞ്ഞ് ജനിക്കുമ്പോള്‍ ഇരുപത്തിയാറാം വയസായിരുന്നു റീഡ് എന്ന അമ്മ. ഗര്‍ഭം 34 ആഴ്ച പിന്നിട്ടപ്പോള്‍ സിസേറിയനിലൂടെ കുഞ്ഞിനെ പുറത്തെടുത്തു. തുടര്‍ന്നു കുട്ടിയെ പ്രത്യേക വിഭാഗത്തിലേക്കു മാറ്റി.
ഇടയ്ക്ക് കുരുന്നിനെ കാണാന്‍ പോകുമായിരുന്നു. ആ കൈയ്യില്‍ ചുംബിക്കുമായിരുന്നു. ആറുദിവസം കഴിഞ്ഞപ്പോള്‍ കുട്ടിയുടെ അന്നനാളത്തില്‍ ശസ്ത്രക്രിയ നടത്തണമെന്നും മറ്റൊരു ആശുപ്രതിയിലേക്കു മാറ്റണമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. ഇതിനു അവര്‍ സമ്മതം മൂളി. പിന്നീട് കുട്ടിയുടെ സ്ഥിതി വഷളായെന്നായിരുന്നു വിവരം. തകര്‍ന്ന മനസോടെ കുഞ്ഞിനെ കാണാന്‍ പോയപ്പോള്‍ അത്യസന്ന വിഭാഗത്തിലേക്ക് മാറ്റി. പിന്നീട് കുഞ്ഞു മരിച്ചെന്ന വിവരമാണു കാത്തിരുന്നത്.
ഒടുവില്‍ മൃതദേഹം കാണാന്‍ അമ്മ പോയി. സംസ്‌കാരത്തിനു പ്രത്യേക ഏജന്‍സിയെയാണ് ഏല്‍പ്പിച്ചത്. കുട്ടിക്ക് ഉടുപ്പും കൊന്തയും മറ്റുമായി പോയെങ്കിലും ഇതു ധരിപ്പിക്കാന്‍ അനുവദിച്ചില്ല. മാത്രമല്ല, വലുപ്പത്തിലും മുടിയുടെ നിറത്തിലുമെല്ലാം ആ കുട്ടി തന്‍റെതാണെന്ന് അംഗീകരിക്കാന്‍ റീഡ് തയാറല്ലായിരുന്നു.
പിന്നീട് പെട്ടി ചുമന്നേപ്പാള്‍ തെല്ലും ഭാരമില്ലായിരുന്നു. ഇക്കാര്യത്തില്‍ സംശയം പ്രകടിപ്പിച്ചപ്പോള്‍, ബന്ധുക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ മുഖവിലയ്‌ക്കെടുത്തില്ല. മനോവിഷമം കൊണ്ടുള്ള തോന്നലെന്ന് എല്ലാവരും പറഞ്ഞു. എന്നിട്ടും കുഞ്ഞിന്റെ ഹൃദയസ്പന്ദനം തിരിച്ചറിഞ്ഞ അമ്മ പ്രാര്‍ഥിക്കാന്‍ പതിവായി സെമിത്തേരിയിലെത്തി.
സത്യം വെളിപ്പെടുത്തിത്തരാന്‍ മുട്ടിപ്പായി ദൈവത്തോട് പ്രാര്‍ഥിച്ചു. ഇതിനാണ് ഒടുവില്‍ ഉത്തരം കിട്ടിയത്. കുട്ടിയെ ഈ കുഴിയില്‍ അടക്കിയിട്ടില്ല. ഇത് എല്ലാവരും അംഗീകരിക്കുമ്പോഴും മകനെയോര്‍ത്ത് റീഡ് വിതുമ്പുന്നു.

ലണ്ടന്‍: എന്‍എച്ച്എസ് ഭൂതകാലത്തില്‍ തളച്ചിടപ്പെട്ടിരിക്കുകയാണെന്നും 21-ാം നൂറ്റാണ്ടിന് എന്‍എച്ച്എസ് യോജിച്ചതല്ലെന്നും പുതിയ ചീഫ് ഇന്‍സ്‌പെക്ടര്‍ ഓഫ് ഹോസ്പിറ്റല്‍സ് പ്രൊഫ. റ്റെഡ് ബേക്കര്‍. ആധുനികമാകാനും കമ്യൂണിറ്റി സേവനങ്ങളില്‍ നിക്ഷേപിക്കാനുമുള്ള അവസരം കഴിഞ്ഞ ലേബര്‍ സര്‍ക്കാരിന്റെ കാലത്ത് എന്‍എച്ച്എസ് നഷ്ടപ്പെടുത്തിയെന്നും ഡെയിലി ടെലഗ്രാഫിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. 15-20 വര്‍ഷങ്ങള്‍ക്കു മുമ്പ് ജനസംഖ്യയില്‍ മാറ്റമുണ്ടാകുന്നത് നമുക്ക് കാണാന്‍ കഴിഞ്ഞു. എന്നാല്‍ ചികിത്സാ സമ്പ്രദായത്തില്‍ മാറ്റം വരുത്താന്‍ എന്‍എച്ച്എസിന് കഴിഞ്ഞില്ല.

പണം വരാന്‍ വഴികള്‍ ഏറെയുണ്ടായിട്ടും നാം അത് വേണ്ടവിധത്തില്‍ വിനിയോഗിച്ചില്ല. ചികിത്സാരീതിയില്‍ സമൂലമായ മാറ്റങ്ങള്‍ ഫലപ്രദമായി വരുത്തേണ്ടതായിരുന്നു. ജനസംഖ്യയില്‍ 30 വര്‍ഷത്തിനിടെ 16 ശതമാനം വര്‍ദ്ധനയുണ്ടായി. പെന്‍ഷനര്‍മാര്‍ മൂന്നിരട്ടി വര്‍ദ്ധിച്ചു. പ്രായാധിക്യം മൂലമുള്ള അസുഖങ്ങളുമായാണ് ഇവര്‍ ജീവിക്കുന്നത്. ചികിത്സാ രംഗത്ത് നാം സ്വീകരിച്ചിരിക്കുന്ന മാതൃക 1960കളിലെയും 70കളിലെയുമാണെന്നും അദ്ദേഹം പറഞ്ഞു. പ്രൊഫ. ബേക്കര്‍ ആണ് കെയര്‍ ക്വാളിറ്റി കമ്മീഷന്റെ പുതിയ അധ്യക്ഷന്‍.

അടിസ്ഥാനപരമായി മാറ്റങ്ങള്‍ വേണ്ട മേഖലയാണ് ഇത്. 21-ാം നൂറ്റാണ്ടിന് ചേരുന്ന വിധത്തിലുള്ള ചികിത്സാ മാതൃകയാണ് നമുക്ക് ആവശ്യമായത്. ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടവരില്‍ പകുതിയും കിടത്തി ചികിത്സ ആവശ്യമില്ലാത്തവരാണ്. ശരിയായ കമ്യൂണിറ്റി കെയര്‍ സംവിധാനമുണ്ടെങ്കില്‍ ഇത്തരക്കാരെ നേരത്തേ തന്നെ ഡിസ്ചാര്‍ജ് ചെയ്യാന്‍ കഴിയും. ആംബുലന്‍സുകള്‍ ക്യൂവില്‍ നിര്‍ത്തുകയും രോഗികളെ ഇടനാഴികളില്‍ നിര്‍ത്തുകയും ചെയ്യുന്ന ആക്‌സിഡന്റ് ആന്‍ഡ് എമര്‍ജന്‍സികളുടെ രീതിയെയും അദ്ദേഹം വിമര്‍ശിച്ചു.

കോന്നി: നിയമസഭാ തെരഞ്ഞെടുപ്പ്‌ മുന്‍നിര്‍ത്തി നിയോജക മണ്ഡലത്തിലെ ആറു വില്ലേജുകളിലായി മുന്‍ റവന്യു മന്ത്രി അടൂര്‍ പ്രകാശിന്റെ നേതൃത്വത്തില്‍ പതിച്ചു നല്‍കിയത്‌ വനഭൂമി. നിയമം മറികടന്ന്‌ നല്‍കിയ 1843 പട്ടയങ്ങള്‍ തഹസില്‍ദാര്‍ റദ്ദാക്കി.

കേന്ദ്ര സര്‍ക്കാരിന്റെ അനുമതിയില്ലാതെ പട്ടയം നല്‍കിയത്‌ സുപ്രീം കോടതി വിധിയുടെ ലംഘനമാണന്ന്‌ കണ്ടെത്തിയതോടെയാണിത്‌. ഇതു റിസര്‍വ്‌ വനമായി നിലനില്‍ക്കുന്നതിനാല്‍ വനേതര ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കാന്‍ നിയമതടസമുണ്ടെന്നു കാട്ടി കലക്‌ടര്‍ ആര്‍. ഗിരിജ ഉത്തരവിട്ടു. ഇതേത്തുടര്‍ന്നാണു കോന്നി തഹസീല്‍ദാര്‍ ടി. ജി.ഗോപകുമാര്‍ പട്ടയങ്ങള്‍ റദ്ദാക്കിയത്‌.

കൈവശക്കാര്‍ക്ക്‌ പാട്ടത്തിനോ, വിപണി വില നല്‍കിയോ ഭൂമി സ്വന്തമാക്കാവുന്നതാണെന്ന്‌ റവന്യു അധികൃതര്‍ അറിയിച്ചു.താലൂക്കിലെ ചിറ്റാര്‍, സീതത്തോട്‌, തണ്ണിത്തോട്‌, കോന്നിതാഴം, അരുവാപ്പുലം, കലഞ്ഞൂര്‍ വില്ലേജുകളിലായി തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പു തിടുക്കത്തില്‍ അനുവദിച്ച പട്ടയങ്ങളാണ്‌ റദ്ദാക്കിയിട്ടുള്ളത്‌. കോന്നി നിയോജക മണ്ഡലത്തോട്‌ കഴിഞ്ഞ തെരഞ്ഞെടുപ്പോടെ കൂട്ടിച്ചേര്‍ത്ത പ്രദേശങ്ങളില്‍ ഉള്‍പ്പെടെ വോട്ടു ലക്ഷ്യമാക്കിയാണ്‌ കുടിയേറ്റ കര്‍ഷകരുടെ മറവില്‍ ഒട്ടേറെ മതസ്‌ഥാപനങ്ങള്‍ക്ക്‌ അടക്കം പട്ടയം നല്‍കിയതെന്ന ആക്ഷേപം നിലനില്‍ക്കേയാണ്‌ റവന്യു വകുപ്പിന്റെ നടപടി.

ഇത്‌ വനഭൂമിയാണെന്നും കേന്ദ്ര സര്‍ക്കാരിന്റെ അനുമതിയില്ലാതെ പതിച്ചു നല്‍കാന്‍ കഴിയില്ലന്നും കാട്ടി 2015 ഡിസംമ്പര്‍ രണ്ടിന്‌ റാന്നി ഡി.എഫ്‌.ഒ: ബി. ജോസഫ്‌ കോന്നി തഹസീല്‍ദാര്‍ക്ക്‌ മറുപടി നല്‍കിയിരുന്നു. ഇത്‌ കണക്കിലെടുക്കാതെ മന്ത്രിയുടെ താല്‍പ്പര്യപ്രകാരം റവന്യു വകുപ്പ്‌ പട്ടയ നടപടികളുമായി മുന്നോട്ടുപോകുകയായിരുന്നു.

2016 ജനുവരി 26 ന്‌ മന്ത്രി അടൂര്‍ പ്രകാശ്‌ പത്തനംതിട്ട ഗവ. ഗസ്‌റ്റ്‌ ഹൗസില്‍ ജില്ലാ കലക്‌ടര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്‌ഥരുടെ യോഗം വിളിച്ചു ചേര്‍ക്കുകയും കോന്നിയില്‍ ഭൂമി പതിവ്‌ തഹസീല്‍ദാറുടെ ഓഫീസ്‌ തുറക്കുകയും ചെയ്‌തു.ഈ ഓഫീസ്‌ അപേക്ഷകരില്‍ 4126 കൈവശക്കാര്‍ക്കായി 4865 ഏക്കര്‍ ഭൂമി പട്ടയമായി നല്‍കാന്‍ തീരുമാനിച്ചു.ഇതില്‍ 1843 പേര്‍ക്ക്‌ പട്ടയം അനുവദിച്ചെങ്കിലും 2016 ഫെബ്രുവരി 28ന്‌ ചിറ്റാറില്‍ മന്ത്രി സംഘടിപ്പിച്ച മേളയില്‍ 40 പട്ടയം മാത്രമാണ്‌ വിതരണം ചെയ്‌തത്‌. ബാക്കിയുള്ളവ വിതരണത്തിന്‌ തയാറാക്കിയിരുന്നു.

ഭക്ഷ്യോത്‌പാദന മേഖലയില്‍ വീട്‌ വച്ചു താമസിക്കുന്ന 4,126 കൈവശക്കാര്‍ക്ക്‌ പട്ടയം നല്‍കുന്നതിനായി കഴിഞ്ഞവര്‍ഷം ഫെബ്രുവരി 27 ന്‌ സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. വനംവകുപ്പ്‌, ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങള്‍ എന്നിവയുമായി തര്‍ക്കങ്ങള്‍ നിലവിലില്ലെന്ന്‌ ജില്ലാ കലക്‌ടര്‍ ഉറപ്പു വരുത്തണമെന്നും 1964 ലെ ഭൂമി പതിവ്‌ ചട്ടപ്രകാരം അര്‍ഹരായവര്‍ക്ക്‌ മാത്രം പട്ടയം നല്‍കണമെന്നും ഉത്തരവില്‍ നിര്‍ദേശിച്ചിരുന്നു.

ലണ്ടന്‍: ലണ്ടന്‍ മേയര്‍ സാദിഖ് ഖാന്‍ നിര്‍ദശിച്ച വിറക് ഉപയോഗിക്കുന്ന അടുപ്പുകള്‍ക്കുള്ള നിരോധനം വീടുകള്‍ക്ക് ബാധകമാകില്ല. ഈ നിരോധനം വര്‍ഷത്തില്‍ ചില പ്രത്യേക സമയങ്ങളില്‍ മാത്രമേ ഉണ്ടാകൂ എന്നും വിശദീകരിക്കപ്പെടുന്നു. രാജ്യ തലസ്ഥാനത്തെ ചില പ്രദേശങ്ങളില്‍ വിറകടുപ്പുകള്‍ ഉപയോഗിക്കുന്നത് 2025 മുതല്‍ നിയന്ത്രിക്കാനാണ് പദ്ധതി. പുതിയ തരം അടുപ്പുകള്‍ മാത്രമേ രാജ്യമൊട്ടാകെ 2022ല്‍ നിലവില്‍ വരുന്ന പുതിയ നിയമം അനുസരിച്ച് ഉപയോഗിക്കാന്‍ കഴിയൂ. ഇത്തരം അടുപ്പുകള്‍ ഉപയോഗിക്കുന്നവരെ ബോധവല്‍ക്കരിക്കാനായിരിക്കും ഇപ്പോള്‍ ശ്രമിക്കുക.

വായു മലിനീകരണം കുറയ്ക്കുന്നതിനായി സ്വീകരിച്ചിരിക്കുന്ന ഈ നടപടിയുടെ ഭാഗമായി ഹോട്ടലുകള്‍ പോലെ വ്യാവസായിക ഉപയോക്താക്കളുടെ വിറകടുപ്പുകളായിരിക്കും ഇപ്പോള്‍ നിയന്ത്രിക്കുക. 15 ലക്ഷം വിറക് ഉപയോഗിക്കുന്ന അടുപ്പുകള്‍ യുകെയില്‍ ഉപയോഗിക്കുന്നുണ്ടെന്നാണ് കണക്ക്. 2 ലക്ഷത്തോളം അടുപ്പുകളുടെ വാര്‍ഷിക വില്‍പനയും നടക്കുന്നുണ്ട്. വീടുകള്‍ ഹീറ്റ് ചെയ്യുന്നതിന് പരിസ്ഥിത സൗഹൃദമായ രീതിയെന്ന വിധത്തിലാണ് ഇവ ഉപയോഗിക്കുന്നത്. എന്നാല്‍ ലണ്ടനിലെ അന്തരീക്ഷ മലിനീകരണത്തിന് 31 ശതമാനം സംഭാവന നല്‍കുന്നത് ഈ അടുപ്പുകളാണെന്ന് കിംഗ്‌സ് കോളേജ് ലണ്ടന്‍ നടത്തിയ പഠനം സൂചിപ്പിക്കുന്നു.

ഇത്തരം അടുപ്പുകളില്‍ നിന്ന് പുറത്തു വരുന്ന സൂക്ഷ്മമായ ചാരത്തിന്റെ കണികകള്‍ അന്തരീക്ഷ മലിനീകരണത്തിന് ഏറ്റവും പ്രധാന കാരണക്കാരനാണ്. ഇത് ഹൃദയത്തെയും ശ്വാസകോശത്തെയും ബാധിക്കുന്നവയാണെന്നും പഠനം പറയുന്നു. ലണ്ടന്‍ നഗരത്തിലെ വായുമലിനീകരണം നിയന്ത്രിക്കാനാണ് മേയര്‍ ഈ നടപടി സ്വീകരിച്ചത്. ഗ്രീന്‍ പാര്‍ട്ടി സാദിഖ് ഖാന് ഇക്കാര്യത്തില്‍ പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

ലണ്ടന്‍: ബിഗ്‌ബെന്‍ നവീകരണത്തിന് വിലയിരുത്തിയ തുകയുടെ ഇരട്ടി വേണ്ടിവരുമെന്ന് വെളിപ്പെടുത്തല്‍. ബിഗ്‌ബെന്‍ സ്ഥിതി ചെയ്യുന്ന വെസ്റ്റ്മിന്‍സ്റ്റര്‍ കൊട്ടാരത്തിലെ എലിസബത്ത് ടവര്‍ നവീകരിക്കുന്നതിന് 61 മില്യന്‍ പൗണ്ട് വേണ്ടിവരുമെന്നാണ് പുതിയ വെളിപ്പെടുത്തല്‍. 2016 സ്പ്രിംഗിലായിരുന്നു നവീകരണത്തിനായുള്ള ചെലവ് കണക്കാക്കിയത്. 29 മില്യന്‍ പൗണ്ട് ആയിരുന്നു വകയിരുത്തിയത്. നാലു വര്‍ഷത്തേക്ക് പ്രത്യേക അവസരങ്ങളില്‍ മാത്രമേ മുഴങ്ങൂ എന്ന വിവരം പുറത്തു വന്നതോടെ നവീകരണ പ്രവര്‍ത്തനങ്ങളും വിവാദത്തിലേക്ക് നീങ്ങിയിരുന്നു.

നവീകരണം എത്രമാത്രം സങ്കീര്‍ണ്ണമാണെന്ന് അതിനായി നിയോഗിക്കപ്പെട്ട കോണ്‍ട്രാക്ടര്‍മാര്‍ക്ക് വ്യക്തമായ ചിത്രം ഇപ്പോളാണ് ലഭിച്ചതെന്നും അതാണ് തുക ഇരട്ടിയാകാന്‍ കാരണമെന്നുമാണ് നാടകീയമായ ഈ വര്‍ദ്ധനവിനേക്കുറിച്ച് പാര്‍ലമെന്റ് പ്രതികരിച്ചത്. ആദ്യം നടത്തിയ വിലയിരുത്തലിനെ കമ്മീഷനുകള്‍ കുറ്റപ്പെടുത്തുകയും തുക വര്‍ദ്ധിച്ചതില്‍ നിരാശ രേഖപ്പെടുത്തുകയും ചെയ്തതായി ഹൗസ് ഓഫ് കോമണ്‍സ് വക്താവ് പറഞ്ഞു. നവീകരണത്തിന്റെ പുരോഗതി ഉദ്യോഗസ്ഥര്‍ നിരീക്ഷിക്കുകയും റിപ്പോര്‍ട്ടുകള്‍ കമ്മീഷനുകള്‍ക്ക് നല്‍കുകയും ചെയ്യും.

എസ്റ്റിമേറ്റിംഗില്‍ പരാജയമുണ്ടായെന്ന് വ്യക്തമായതായി കോമണ്‍സ് ക്ലര്‍ക്കും പാര്‍ലമെന്റ്‌സ് ക്ലര്‍ക്കും ഡയറക്ടര്‍ ജനറല്‍ ഓഫ് ഹൗസ് ഓഫ് കോമണ്‍സും ചേര്‍ന്ന് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ഇപ്പോള്‍ കൂടുതല്‍ വ്യക്തതയുള്ള എസ്റ്റിമേറ്റാണ് ലഭിച്ചിരിക്കുന്നത്. കോണ്‍ട്രാക്റ്റുകള്‍ ടെന്‍ഡര്‍ ചെയ്യുന്നതിനായാണ് ആദ്യഘട്ടത്തില്‍ കുറച്ച് കാണിച്ചത്. പിന്നീട് നടത്തിയ സര്‍വേകളില്‍ ചെലവുകളുടെ യഥാര്‍ത്ഥ ചിത്രം വ്യക്തമായെന്നും പ്രസ്താവന പറയുന്നു.
ബിഗ്‌ബെന്‍ നവീകരണത്തിനുള്ള ചെലവ് ഇരട്ടിയാകുമെന്ന് വെളിപ്പെടുത്തല്‍

ന്യൂസ് ഡെസ്ക്

മുംബൈയിൽ കനത്ത മഴയ്ക്കിടെ നഗരത്തിലെ എൽഫിൻസ്റ്റൺ റെയിൽവേ സ്റ്റേഷനിലെ കാൽനടപ്പാലത്തിലുണ്ടായ തിക്കിലും തിരക്കിലുംപെട്ട് 22 പേർ മരിച്ചു. 39 പേർക്കു പരുക്കേറ്റു. ഇതിൽ ചിലരുടെ നില ഗുരുതരമാണ്. മരിച്ചവരിൽ നാലു സ്ത്രീകളും ഉൾപ്പെടുന്നു. രാവിലെ ഒൻപതരയോടെയാണ് അപകടമുണ്ടായത്. ഈ റെയിൽവേ സ്റ്റേഷന്റെ പേര് പ്രഭാദേവി റെയിൽവേ സ്റ്റേഷന്‍ എന്ന് ഔദ്യോഗികമായി നാമകരണം ചെയ്യാനിരുന്ന ദിവസമാണ് അപകടമുണ്ടായത്. അപകടത്തിന്റെ പശ്ചാത്തലത്തിൽ റെയിൽവേ മന്ത്രി പിയൂഷ് ഗോയൽ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടു.

കനത്ത മഴയിൽനിന്നു രക്ഷതേടി ജനക്കൂട്ടം റെയിൽവേ കാൽനടപ്പാലത്തിലേക്കു തിക്കിക്കയറിയെന്നും മഴ അവസാനിച്ചതോടെ താഴേക്ക് ഇറങ്ങാനുള്ള ആൾക്കാരുടെ വെപ്രാളമാണ് അപകടമുണ്ടാക്കിയതെന്നും റെയിൽവേ പിആർ ഡിജി എ. സക്സേന അറിയിച്ചു. കാൽനടപ്പാലത്തിനു സമീപം വലിയ ശബ്ദത്തോടെ ഷോർട്ട് സർക്യൂട്ടുണ്ടായെന്നും സൂചനയുണ്ട്. ഇതും തിക്കിനും തിരക്കിനും കാരണമായോ എന്ന് പൊലീസ് സംശയിക്കുന്നു. ഇതിനുപിന്നാലെ രക്ഷപ്പെടാനായി ചിലർ പാലത്തിൽനിന്ന് എടുത്തുചാടിയെന്നാണ് കരുതുന്നത്. സംഭവസ്ഥലത്തുനിന്ന് ആദ്യം വന്ന ചിത്രങ്ങളിൽ ചിലയാളുകൾ നിലത്തുകിടക്കുന്നതു വ്യക്തമാണ്.

സംഭവത്തിൽ രാഷ്ട്രപതി റാം നാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്രമന്ത്രി അരുൺ ജയ്റ്റ്‍ലി, മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി. അതേസമയം, എൻഡിഎ സർക്കാരിന്റെയും റെയിൽവേ മന്ത്രാലയത്തിന്റെയും അനാസ്ഥയാണ് അപകടത്തിനു കാരണമെന്ന് ആരോപിച്ചു ശിവസേന രംഗത്തെത്തി. അപകടത്തിന്റെ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്തു മന്ത്രി പിയൂഷ് ഗോയൽ രാജിവയ്ക്കണമെന്നും ശിവസേന ആവശ്യപ്പെട്ടു.

ലണ്ടന്‍: കൈകള്‍ കഴുകുമ്പോള്‍ ഹാപ്പി ബര്‍ത്ത്‌ഡേ ഗാനം രണ്ട് തവണ പാടാന്‍ ഫാര്‍മസിസ്റ്റുകളുടെ നിര്‍ദേശം. ഇതെന്ത് വിചിത്രമായ നിര്‍ദേശമാണെന്ന് തോന്നുന്നുണ്ട് അല്ലേ? എന്നാല്‍ കുറഞ്ഞത് 20 സെക്കന്‍ഡ് എങ്കിലും കൈകള്‍ കഴുകിയാലേ അണുക്കളില്‍ നിന്ന് മുക്തി നേടാനാകൂ എന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്. അതായത് ഹാപ്പി ബര്‍ത്ത്‌ഡേ ഗാനം രണ്ട് തവണ പാടുന്ന സമയം കൈകള്‍ കഴുകണമെന്ന് റോയല്‍ ഫാര്‍മസ്യൂട്ടിക്കല്‍ സൊസൈറ്റി പറയുന്നു. പനി, ജലദോഷം, അണുബാധകള്‍, വയറിനെ ബാധിക്കുന്ന അസുഖങ്ങള്‍ എന്നിവയ്ക്ക് കാരണമാകുന്ന വൈറസുകളെയും ബാക്ടീരിയകളെയും കഴുകിക്കളയാന്‍ ഇത്രയും സമയം ആവശ്യമാണ്.

ആന്റിബയോട്ടിക്കുകളുടെ ഉപയോഗം ഒഴിവാക്കണമെങ്കില്‍ കൈകള്‍ വൃത്തിയായി സൂക്ഷിക്കണമെന്ന് ആര്‍പിഎസ് പറയുന്നു. ആന്റിബയോട്ടിക്കുകളുടെ നിരന്തര ഉപയോഗം മൂലം രോഗാണുക്കള്‍ അവയോട് പ്രതിരോധം ആര്‍ജ്ജിക്കുകയാണ്. ഇത് ആന്റിബയോട്ടിക്കുകള്‍ ഫലപ്രദമാകുന്നത് തടയും. വയറിളക്കം ബാധിക്കുന്നത് കൈകള്‍ ശുചിയായി സൂക്ഷിക്കുന്നതിലൂടെ മൂന്നിലൊന്നായി കുറയ്ക്കാം. 16 ശതമാനം ശ്വസന വ്യവസ്ഥയെ ബാധിക്കുന്ന രോഗങ്ങളും ഈവിധത്തില്‍ പ്രതിരോധിക്കാനാകും.

ആര്‍പിഎസ് 2000ത്തിലേറെ ആളുകളില്‍ നടത്തിയ സര്‍വേയില്‍ 84 ശതമാനം പേരും ശരിയായ വിധത്തില്‍ കൈകള്‍ കഴുകുന്നില്ലെന്ന് കണ്ടെത്തി. 65 ശതമാനം പേര്‍ ഭക്ഷണത്തിനു മുമ്പ് കൈകള്‍ കഴുകുന്നില്ല. അവരില്‍ പകുതിയോളം പേര്‍ വളര്‍ത്തുമൃഗങ്ങളെ പിടിച്ചതിനു ശേഷം പോലും കൈകഴുകുന്നില്ലെന്ന് വ്യക്തമായി. ഭക്ഷണം തയ്യാറാക്കുന്നതിനു മുമ്പായി 32 ശതമാനം പേര്‍ കൈ വൃത്തിയാക്കുന്നില്ല. ടോയ്‌ലെറ്റില്‍ പോയതിനു ശേഷം പോലും കൈകഴുകാത്തവരാണ് 21 ശതമാനമെന്നും സര്‍വേയില്‍ കണ്ടെത്തി.

ലണ്ടന്‍: യുകെ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ ചിക്കന്‍ വിതരണം ചെയ്യുന്ന കമ്പനി ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിക്കുന്നതായി വെളിപ്പെടുത്തല്‍. ഗാര്‍ഡിയനും ഐടിവി ന്യൂസും ചേര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന ഈ വിവരം പുറത്തുവന്നത്. യുകെയിലെ മുന്‍നിര സൂപ്പര്‍മാര്‍ക്കറ്റ് ശൃഖലകളായ ടെസ്‌കോ, സെയിന്‍സ്ബറിസ്, മാര്‍ക്‌സ് ആന്‍ഡ് സ്‌പെന്‍സര്‍, ആള്‍ഡി, ലിഡില്‍ തുടങ്ങിയവയ്ക്ക് ചിക്കന്‍ വിതരണം ചെയ്യുന്ന 2 സിസ്റ്റേസ് ഫുഡ് ഗ്രൂപ്പിന്റെ പ്ലാന്റില്‍ നിന്നുള്ള ദൃശ്യങ്ങള്‍ ഈ മാധ്യമങ്ങള്‍ പുറത്തുവിട്ടു. കശാപ്പ് തിയതി രേഖപ്പെടുത്തിയ ലേബലുകള്‍ പൊളിച്ചുമാറ്റി പുതിയ ലേബലുകള്‍ പതിക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തു വന്നത്.

യുകെയില്‍ ഉപയോഗിക്കപ്പെടുന്ന ചിക്കനില്‍ മൂന്നിലൊന്നും വിതരണം ചെയ്യുന്നത് ഈ കമ്പനിയാണ്. ഇതേക്കുറിച്ചുള്ള വാര്‍ത്ത പുറത്തു വന്നതിനു പിന്നാലെ സംഭവത്തില്‍ അന്വേഷണം നടത്തുമെന്ന് സൂപ്പര്‍മാര്‍ക്കറ്റുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. 2013ല്‍ ബീഫില്‍ വില കുറഞ്ഞ കുതിരയിറച്ചി കലര്‍ത്തിയ സംഭവത്തിനു ശേഷം ഇറച്ചി വിപണിയില്‍ നിന്ന് പുറത്തു വരുന്ന വലിയ ക്രമക്കേടാണ് ഇതെന്ന് വിലയിരുത്തപ്പെടുന്നു. കുതിരയിറച്ചി വിവാദത്തില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയവര്‍ക്ക് പിന്നീട് കോടതി തടവുശിക്ഷ വിധിച്ചിരുന്നു.

കശാപ്പ് തിയതി മാറ്റുന്നത് ഗുണനിലവാരം കുറഞ്ഞ ഇറച്ചി മാര്‍ക്കറ്റുകളില്‍ വിറ്റഴിയുന്നതിന് കാരണമാകുമെന്ന് വിദഗ്ദ്ധര്‍ പറയുന്നു. ഈ വിധത്തില്‍ ലേബലുകള്‍ മാറ്റുന്നത് ഭക്ഷ്യസുരക്ഷാ നിയമപ്രകാരം കുറ്റകരമാണ്. ബെസ്റ്റ് ബിഫോര്‍ തിയതികളില്‍ നിന്ന് വ്യത്യസ്തമാണ് ഇറച്ചി പാക്കുകളിലെ കില്‍ ഡേറ്റ്. സുരക്ഷാ മാനദണ്ഡങ്ങളുടെ ഭാഗമായാണ് ഇത് പ്രത്യേകം നല്‍കുന്നത്. പലപ്പോഴും ലേബലുകള്‍ മാറ്റി പതിക്കാന്‍ കമ്പനി തങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ജീവനക്കാര്‍ വെളിപ്പെടുത്തിയതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

വെസ്റ്റ് ബ്രോംവിച്ചിലെ 2 സിസ്‌റ്റേഴ്‌സ് പ്ലാന്റില്‍ 12 പ്രവൃത്തിദിനങ്ങളിലായി നടത്തിയ പരിശോധനയിലാണ് ക്രമക്കേടുകള്‍ കണ്ടെത്തിയത്. സൂപ്പര്‍മാര്‍ക്കറ്റുകളില്‍ നിന്ന് തിരിച്ചയക്കുന്ന ഇറച്ചി പാക്കറ്റുകളുടെ ലേബലുകള്‍ മാറ്റി തിരികെ അയക്കുന്നതായി അന്വേഷണത്തില്‍ വ്യക്തമായി. നിലത്തു വീഴുന്ന ചിക്കന്‍ പോലും അതേപടി പാക്കറ്റുകളിലാക്കുന്നു, വ്യത്യസ്ത ദിവസങ്ങളില്‍ കൊല്ലുന്ന കോഴികളുടെ ഇറച്ചി കൂട്ടിക്കലര്‍ത്തി പാക്ക് ചെയ്യുന്നു തുടങ്ങിയ ക്രമക്കേടുകളും ഈ പ്ലാന്റില്‍ നടക്കുന്നതായി റിപ്പോര്‍ട്ട് പറയുന്നു.

Copyright © . All rights reserved