വടക്കൻ അയർലൻഡിലെ സമാധാനകരാറിനു മുൻകൈയെടുത്ത മാർട്ടിൻ മക്ഗിന്നസ് (66) അന്തരിച്ചു. ബ്രിട്ടനിൽനിന്ന് വടക്കൻ അയർലൻഡിനു സ്വാതന്ത്ര്യം തേടിയിരുന്ന സായുധപ്രസ്ഥാനമായ ഐറിഷ് റിപ്പബ്ലിക്കൻ ആർമി (ഐആർഎ)യെ നയിച്ച മക്ഗിന്നസ് പിന്നീടു സമാധാനചർച്ചകളിലെ മുഖ്യനായി. വടക്കൻ അയർലൻഡിലെ ഡെപ്യൂട്ടി ഫസ്റ്റ് മിനിസ്റ്റർ പദവിയിൽനിന്ന് ഈ ജനുവരിയിലാണ് അദ്ദേഹം രാജിവച്ചത്.
അവയവങ്ങളിലും കോശങ്ങളിലും അമിലോയിഡ് എന്ന അസാധാരണ പ്രോട്ടീൻ അടിഞ്ഞുകൂടുന്ന അത്യപൂർവമായ ജനിതകരോഗമായിരുന്നു മരണകാരണം.
ഐആർഎ തലവനായിരുന്നശേഷം അവരുടെ രാ ഷ്ട്രീയപ്രസ്ഥാനമായ സിൻ ഫെയിനിന്റെ നേതാവായി. ഐആർഎയെ മക്ഗിന്നസ് നയിച്ചിരുന്ന അവസരത്തിലാണ് മൗണ്ട് ബാറ്റൻ പ്രഭുവിനെയും 18 സൈനികരെയും ഒന്നിച്ചു വധിച്ച ബോംബ് സ്ഫോടനം നടത്തിയത്.
ടോണി ബ്ലെയറിന്റെ നേതൃത്വത്തിലുള്ള ലേബർ ഗവൺമെന്റുമായി ചർച്ച നടത്തി ഐആർഎ പോരാളികൾക്ക് കുറ്റവിമുക്തിയും തടവുകാർക്ക് ശിക്ഷ ഇളവും നേടിക്കൊടുത്ത കരാർ ഉണ്ടാക്കുന്നതിൽ ഗെറി ആഡംസിനൊപ്പം മക്ഗിന്നസ് വലിയപങ്ക് വഹിച്ചു.
കൊല്ലം: കുണ്ടറ പീഡനക്കേസിലെ പ്രതി വിക്ടര്‍ പതിനാലുകാരനെ കൊലപ്പെടുത്തിയതായി പരാതി. കൊല്ലപ്പെട്ട കുട്ടിയുടെ അമ്മയാണ് പരാതിയുമായി രംഗത്തെത്തിയത്. 2010ല്‍ നടന്ന സംഭവത്തിലാണ് പരാതി. കേസില്‍ കൊട്ടാരക്കര ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പുനരന്വേഷണത്തിന് ഉത്തരവിട്ടു. വിക്ടറിന്റെ അയല്‍വാസിയായ 14കാരനെ വീട്ടില്‍ ആരുമില്ലാതിരുന്ന സമയത്ത് തൂങ്ങിമരിച്ച നിലയില്‍ കാണപ്പെടുകയായിരുന്നു.
ആ മരണം കൊലപാതകമാണെന്ന് കുടുംബം അന്നുതന്നെ പരാതിപ്പെട്ടിരുന്നെങ്കിലും പൊലീസ് വേണ്ടത്ര ഗൗരവം കാണിച്ചിരുന്നില്ല. അന്വേഷണത്തിന് പൊലീസ് പണം ആവശ്യപ്പെട്ടിരുന്നതായും വീട്ടുകാര്‍ ആരോപിക്കുന്നു. വിക്ടര്‍ ബന്ധുവായ പതിമൂന്നുകാരിയെ ബലാത്സംഗം ചെയ്തതായും പോലീസ് പറഞ്ഞു. ഇത് സംബന്ധിച്ച് ഇയാള്‍ക്കെതിരെ ഇന്ന് രാവിലെ കേസ് രജിസ്റ്റര്‍ ചെയ്തു.
പേരക്കുട്ടിയായ 10 വയസുകാരിയുടെ മരണത്തിലാണ് ഞായറാഴ്ച വിക്ടറിനെ പൊലീസ് അറസ്റ്റ് ചെയ്തത്. കുട്ടിയെ ഇയാള്‍ ഒരു വര്‍ഷത്തോളം പീഡിപ്പിച്ചിരുന്നതായി പൊലീസ് കണ്ടെത്തിയിരുന്നു. മകളും പേരക്കുട്ടിയും ഇതിനെക്കുറിച്ച് പലതവണ പരാതി പറഞ്ഞിരുന്നു എന്നുള്ള പ്രതിയുടെ ഭാര്യയുടെ മൊഴിയാണ് കേസില്‍ വഴിത്തിരിവായത്. കേസില്‍ ഇയാള്‍ക്കെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റവും ചുമത്തിയിരുന്നു. ഇയാള്‍ പുരുഷന്മാരെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഉപയോഗിച്ചിരുന്നതായും പൊലീസിന് മൊഴി ലഭിച്ചിരുന്നു.
ടോം ജോസ് തടിയംപാട്
ഇന്ന് ഉച്ചകഴിഞ്ഞു മുതല്‍ നെസ്റ്റ്‌ഫോര്‍ഡ് സെമിത്തേരിയില്‍ അന്ത്യവിശ്രമം കൊള്ളുന്ന എല്‍സമ്മ കുര്യാക്കോസ് മഠത്തിലോട്ടിന്റെ ജീവിതം എന്തായിരുന്നു എന്ന് പള്ളിയില്‍ നടന്ന അന്ത്യകര്‍മ്മങ്ങള്‍ക്കു നന്ദി പറഞ്ഞുകൊണ്ട് അമേരിക്കയിലെ ഫ്‌ളോറിഡയില്‍ നിന്നും വന്ന മോനച്ചന്‍ വിശദീകരിച്ചപ്പോള്‍ കേട്ടിരുന്നവര്‍ക്ക് അതൊരു സന്ദേശമായി മാറി. കേരളത്തില്‍നിന്നും വിദ്യാഭ്യാസം കഴിഞ്ഞു കുവൈറ്റ് മിനിസ്ട്രിയില്‍ ജോലി ചെയ്തിരുന്ന എല്‍സമ്മ അവിടെ തന്നെ എന്‍ജിനീയറായിരുന്ന കുര്യാക്കോസിനെ വിവാഹം കഴിച്ചു. അവര്‍ക്ക് അഞ്ചു മക്കള്‍.
മക്കളെല്ലാം അമേരിക്ക, കാനഡ, യു കെ എന്നിവിടങ്ങളില്‍ ജോലി ചെയ്യുന്നു. റിട്ടയര്‍ ചെയ്ത ശേഷം അമേരിക്കയില്‍ മക്കളോടോപ്പം ജീവിക്കുകയായിരുന്നു അവിടെ നിന്നും യുകെയിലെ നെസ്റ്റ്‌ഫോര്‍ഡില്‍ താമസിക്കുന്ന ബൈജു, ബിനി, എന്നീ മക്കളെ കാണുന്നതിനുവേണ്ടി വന്നപ്പോഴാണ് മരണം അവരെ മാടിവിളിച്ചത്.
ഭര്‍ത്താവ് കുര്യാക്കോസ് നേരത്തെ ഈ ലോകത്തോട് വിടപറഞ്ഞിരുന്നു.
ഒട്ടേറെ ഭാഷകള്‍ സംസാരിക്കാന്‍ കഴിയുന്ന, ഒട്ടേറെ രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുള്ള നല്ല അറിവുള്ള എല്‍സമ്മ (72 വയസ്) വിനയത്തിന്റെ കൊടുമുടികയറിയ സ്ത്രീ കൂടിയായിരുന്നു എന്ന് മോനച്ചന്‍ പറഞ്ഞു. ഇന്നലെ രാവിലെ പത്തുമണിക്ക് നെസ്റ്റ്‌ഫോര്‍ഡ് കത്തോലിക്ക പള്ളിയില്‍ ആരംഭിച്ച ശവസംസ്‌ക്കാര ശുശ്രൂഷകള്‍ക്ക് ബിഷപ്പ് ജോസഫ് സ്രാംബിക്കല്‍ മുഖ്യകാര്‍മികത്വം വഹിച്ചു. സഹകര്‍മ്മികളായി നാല് അച്ചന്മാരും ഉണ്ടായിരുന്നു.
യൗസെപ്പിതാവിനെ പോലെ സഹനത്തിന്റെയും വിശ്വാസത്തിന്റെയും പാതയില്‍ നടന്നു എല്‍സമ്മ സ്വര്‍ഗത്തില്‍ എത്തിക്കഴിഞ്ഞു എന്നു ബിഷപ്പ് പറഞ്ഞു.
സംസ്‌കാരത്തില്‍ പങ്കെടുക്കാന്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ബന്ധുക്കള്‍ എത്തിയിരുന്നു. കൂടാതെ യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും മഠത്തിലോട്ടു കുടുംബങ്ങളുടെ സുഹൃത്തുക്കള്‍ എത്തിച്ചേര്‍ന്നിരുന്നു. മാഞ്ചസ്റ്റര്‍ മലയാളി അസോസിയേഷന്‍, UKKCA. ലിവര്‍പൂള്‍ ക്നാനായ അസ്സോസിയേഷന്‍, മാഞ്ചസ്റ്റര്‍ ക്നാനായ അസോസിയേഷന്‍, ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യുകെ, എന്നീ സംഘടനകള്‍ക്കു വേണ്ടി ആദരാജ്ഞലികള്‍ അര്‍പ്പിച്ചു.
അമ്മയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് അമേരിക്കയില്‍ ഇന്ത്യന്‍ വംശജനായ പതിനേഴുകാരന്‍ അറസ്റ്റില്‍. നോര്‍ത്ത കരോലിനയില്‍ അര്‍ണവ് ഉപ്പല്‍പ്പട്ടി എന്ന യുവാവിനെയാണു വെള്ളിയാഴ്ച പൊലീസ് അറസ്റ്റ് ചെയ്തത്. ഒന്നര വര്‍ഷം മുൻപു കൊല്ലപ്പെട്ട നളിനി എന്ന 51കാരിയുടെ മകനാണ് അര്‍ണവ്. യുവാവിന്റെ അറസ്റ്റ് ഇന്ത്യന്‍ സമൂഹത്തിനിടയില്‍ കടുത്ത ഞെട്ടലാണ് ഉണ്ടാക്കിയിരിക്കുന്നത്.
ഡ്യൂക്ക് മെഡിക്കല്‍ സെന്ററില്‍ ജോലി ചെയ്തിരുന്ന നളിനിയെ മുഖത്തു പ്ലാസ്റ്റിക്ക് ബാഗ് കൊണ്ടു വരിഞ്ഞുമുറുക്കി ശ്വാസം മുട്ടിച്ചു കൊന്ന നിലയില്‍ 2015 ഡിസംബര്‍ 17-നാണു കണ്ടെത്തിയത്. സ്‌കൂളില്‍നിന്നു മടങ്ങിയെത്തിയപ്പോള്‍ ഗാരേജിനുള്ളില്‍ അമ്മയെ മരിച്ച നിലയില്‍ കണ്ടെത്തിയെന്നാണ് അന്നു പതിനാറുകാരനായിരുന്ന അര്‍ണവ് പറഞ്ഞത്. അര്‍ണവ് തന്നെയാണു വിവരം പൊലീസില്‍ അറിയിച്ചത്. കടുത്ത മര്‍ദ്ദനമേറ്റ പാടുകളും മൃതശരീരത്തിലുണ്ടായിരുന്നു. സംഭവസമയം നളിനിയുടെ ഭര്‍ത്താവ് ബിസിനസ് സംബന്ധമായ യാത്രയിലായിരുന്നു.
ഏറെ നീണ്ട അന്വേഷണങ്ങള്‍ക്കൊടുവിലാണ് അര്‍ണവിനെ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. കുറ്റം തെളിഞ്ഞാല്‍ ജീവപര്യന്തം ശിക്ഷ കിട്ടാവുന്ന കുറ്റമാണു ചുമത്തിയിരിക്കുന്നത്. കൊലപാതകത്തിന്റെ കാരണം പൊലീസ് പുറത്തുവിട്ടിട്ടില്ല. നളിനിക്ക് ഒരു മകള്‍ കൂടിയുണ്ട്. മക്കളെക്കുറിച്ചു നല്ലതു മാത്രമാണു നളിനി പറഞ്ഞിരുന്നതെന്നും അറസ്റ്റ് വാര്‍ത്ത ഞെട്ടിക്കുന്നതാണെന്നും അവരുടെ സുഹൃത്തുക്കള്‍ പറഞ്ഞു
അപ്പച്ചന്‍ കണ്ണഞ്ചിറ
ലണ്ടന്‍: ഈസ്റ്റ്ഹാമില്‍ ക്യാന്‍സര്‍ രോഗം പിടിപെട്ടു നിര്യാതനായ തിരുവനന്തപുരം ഹരിഹരപുരം സ്വദേശി റിച്ചാര്‍ഡ് ജോസഫിന്റെ പൊതു ദര്‍ശനവും അന്ത്യോപചാര ശുശ്രുഷകളും സംസ്‌കാരവും 25-ാം തിയതി നടത്തപ്പെടും. ഇന്ത്യന്‍ എയര്‍ ഫോഴ്സ് റിട്ടയേര്‍ഡ് ഉദ്യോഗസ്ഥനായിരുന്ന പരേതന്‍ കഴിഞ്ഞ ഒരു വര്‍ഷമായി ലണ്ടനില്‍ അര്‍ബുദ രോഗ ചികിത്സയിലായിരുന്നു. വൂള്‍വിച്ചില്‍ ‘ലക്കി ഫുഡ്‌സ് സെന്റ്റര്‍’ എന്ന സ്ഥാപനത്തില്‍ ജോലി നോക്കി വരുകയായിരുന്ന പരേതന് 64 വയസ്സ് പ്രായം ഉണ്ടായിരുന്നു. റിച്ചാര്‍ഡ് രണ്ടു വര്‍ഷത്തോളം ദുബായിയിലും സേവനം ചെയ്ത ശേഷം 2007ലാണ് ഇംഗ്ലണ്ടിലേക്ക് വന്നത്.
കൊല്ലം മയ്യനാട് സ്വദേശി ലീന റിച്ചാര്‍ഡ് ആണ് പരേതന്റെ ഭാര്യ. ഈസ്റ്റ് ഹാമിലുള്ള ‘ഫോര്‍ സീസണ്‍ കെയര്‍ ഹോമില്‍’ ജീവനക്കാരിയായ ലീന 2003 ല്‍ ആണ് ലണ്ടനില്‍ എത്തിച്ചേര്‍ന്നത്. അബുദാബിയില്‍ ജോലി നോക്കുന്ന ഹണിസണ്‍ കേരളത്തില്‍ സ്ഥിരതാമസമാക്കിയിട്ടുള്ള ഹാരി മോള്‍ എന്നിവര്‍ മക്കളാണ്. ഫ്രാന്‍സിസ് ജോസഫ്, ജെറാള്‍ഡ് ജോസഫ്, ടൈറ്റസ് ജോസഫ്, സീലി മരിയദാസ് എന്നിവരുടെ ജ്യേഷ്ഠ സഹോദരനായിരുന്നു പരേതന്‍.
കുടുംബ സുഹൃത്തുക്കള്‍, നാട്ടുകാര്‍, സഹപ്രവര്‍ത്തകര്‍, അസോസിയേഷന്‍ മെംബര്‍മാര്‍,പാരീഷ് അംഗങ്ങള്‍ തുടങ്ങി നിരവധി ആള്‍ക്കാര്‍ സംസ്‌കാര ശുശ്രുഷകളില്‍ പങ്കു ചേരും. അന്ത്യോപചാര ശുശ്രൂഷകള്‍ക്കായി മക്കളും അടുത്ത ബന്ധുക്കളില്‍ പലരും ഇംഗ്ലണ്ടില്‍ വന്നെത്തിയിട്ടുണ്ട്.
കഴിഞ്ഞ പത്ത് വര്‍ഷമായി സ്വന്തം മണ്ണായി മാറുകയും സ്‌നേഹിക്കുകയും ചെയ്ത ഈസ്റ്റ് ഹാമില്‍ തന്നെ മൃതദേഹം സംസ്‌കരിക്കുവാന്‍ തീരുമാനിച്ചത് പരേതന്റെ അന്ത്യാഭിലാഷ പ്രകാരമാണ് മാര്‍ച്ച് 25ന് ശനിയാഴ്ച രാവിലെ 10:00 മണിക്ക് ഈസ്റ്റ് ഹാം സെന്റ് മൈക്കിള്‍സ് കത്തോലിക്കാ ദേവാലയത്തില്‍ വെച്ച് പൊതുദര്‍സനവും അന്ത്യോപചാര ശുശ്രുഷകളും തുടര്‍ന്ന് 11.30 നു മാനോര്‍പാര്‍ക്ക് ക്രിമറ്റോറിയത്തില്‍ ക്രിമേഷനും നടത്തപ്പെടും.
സെന്റ് മൈക്കിള്‍ ചര്‍ച്ച്, 21,ടില്‍ബറി റോഡ്, ഈസ്റ്റ് ഹാം,
ലണ്ടന്‍ ഈ6 6ഈഡി.
ലണ്ടന്‍: ഗര്‍ഭനിരോധന ഗുളികകള്‍ കഴിക്കുന്ന സ്ത്രീകളില്‍ കാന്‍സര്‍ വരാനുള്ള സാധ്യതകള്‍ കുറവാണെന്ന് കണ്ടെത്തല്‍. 30 വര്‍ഷം വരെ കാന്‍സറിനെ പ്രതിരോധിക്കാന്‍ ഈ ഗുളികകള്‍ക്ക് കഴിയുമെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇത്തരം മരുന്നുകള്‍ ഉപയോഗിക്കുന്നവരില്‍ വന്‍കുടലിലെ കാന്‍സര്‍, എന്‍ഡോമെട്രിയല്‍ കാന്‍സര്‍, ഗര്‍ഭാശയ കാന്‍സര്‍ എന്നിവ വരാനുള്ള സാധ്യതകള്‍ വിരളമാണെന്ന് അബര്‍ദീന്‍ സര്‍വകലാശാല നടത്തിയ പഠനം വ്യക്തമാക്കുന്നു.
പ്രത്യുല്‍പാദന ശേഷിയുള്ള കാലത്ത് ഈ ഗുളികകള്‍ കഴിക്കുന്നവരില്‍ എല്ലാ വിധത്തിലുമുള്ള കാന്‍സറുകള്‍ ബാധിക്കാനുള്ള സാധ്യതകളും വിലയിരുത്തിയ ശേഷമാണ് ഗവേഷകര്‍ അന്തിമ നിഗമനത്തിലെത്തിയത്. പിന്നീടുള്ള ജീവിതത്തിലും ഇത്തരക്കാരില്‍ കാന്‍സര്‍ രോഗം ബാധിക്കുന്നത് വിരളമാണെന്ന് കണ്ടെത്തി. ഗര്‍ഭനിരോധന ഗുളികകളുടെ ഉപയോഗം മൂലമുണ്ടാകുന്ന ശാരീരിക മാറ്റങ്ങളേക്കുറിച്ച് ഏറെക്കാലമായി നടന്നുവരുന്ന പഠനത്തില്‍ ഏറ്റവും പുതിയ വെളിപ്പെടുത്തലാണ് ഇത്.
റോയല്‍ കോളേജ് ഓഫ് ജനറല്‍ പ്രാക്റ്റീഷണേഴ്‌സിന്റെ നേതൃത്വത്തിലുള്ള ഓറല്‍ കോണ്‍ട്രാസെപ്ഷന്‍ പഠനത്തിലാണ് മരുന്നുകളുടെ ഉപയോഗവും അതിന്റെ ഗുണങ്ങളെയും കുറിച്ച് വിശദമായി അറിയാന്‍ കഴിഞ്ഞത്. 1968ലാണ് ഈ പഠനം ആരംഭിച്ചത്. അബര്‍ദീന്‍ യൂണിവേഴ്‌സിറ്റിയിലെ ദി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അപ്ലൈഡ് ഹെല്‍ത്ത് സയന്‍സസ് ഗവേഷകയായ ഡോ. ലിസ ഇവേഴ്സനാണ് 44 വയസ് വരെ പ്രായമുള്ള 46,000 സ്ത്രീകളില്‍ പഠനം നടത്തി പുതിയ ഫലം പുറത്തു വിട്ടത്.
ലണ്ടന്‍: ഏപ്രില്‍ 8ന് ബ്രിട്ടനില്‍ റെയില്‍ സമരം. മൂന്ന് റെയില്‍ ഓപ്പറേറ്റിംഗ് കമ്പനികളിലെ ജീവനക്കാരാണ് സമരം പ്രഖ്യാപിച്ചിരിക്കുന്നത്. ഏപ്രില്‍ 8ന് ഗ്രാന്‍ഡ് നാഷണല്‍ ഡേയില്‍ നടക്കുന്ന സമരം ജനങ്ങള്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കും. ഗ്രാന്‍ഡ് നാഷണല്‍ ഡേയോട് അനുബന്ധിച്ച് പ്രത്യേകം ട്രെയിന്‍ സര്‍വീസുകള്‍ അനുവദിക്കാറുള്ളതാണ്. മൂന്നു ദിവസം നീളുന്ന ഉത്സവത്തിന് പ്രത്യേക ടൈംടേബിളും തയ്യാറാക്കാറുണ്ട്. സതേണ്‍, മേഴ്‌സിറെയില്‍, അറീവ ട്രെയിന്‍ നോര്‍ത്ത് എന്നീ കമ്പനികളില്‍ നടക്കുന്ന സമരം റെയില്‍ ഗതാഗതം താറു
ഐന്റ്രീ റേസ് കോഴ്‌സിനു അടുത്തുള്ള ഐന്റ്രീ സ്റ്റേഷനില്‍ കഴിഞ്ഞ ആഴ്ച ആര്‍എംടി പ്രവര്‍ത്തകര്‍ 24 മണിക്കൂര്‍ സമരം നടത്തിയിരുന്നു. തിങ്കളാഴ്ച കമ്പനിയും യൂണിയനും തമ്മില്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതാണ് സമരത്തിലേക്ക് ജീവനക്കാരെ നയിച്ചത്. ഏപ്രില്‍ 4ന് ഗോവിയ തെംസ്‌ലിങ്ക് റെയില്‍വേ ഉടമസ്ഥതയിലുള്ള സതേണിലും ആര്‍എംടി സമരത്തിന് ആഹ്വാനം നല്‍കിയിരന്നു. എന്നാല്‍ ചര്‍ച്ചകള്‍ക്ക് കമ്പനി സമ്മതം അറിയിച്ചതോടെ സമരം 8-ാം തിയതിയിലേക്ക് മാറ്റി വെച്ചു.
ഏറെക്കാലം നീണ്ട തര്‍ക്കത്തിനൊടുവിലാണ് തൊഴിലാളികള്‍ സമരത്തിലേക്ക് നീങ്ങുന്നത്. സുരക്ഷയ്ക്കും റെയില്‍ സേവനങ്ങള്‍ ലഭിക്കുന്നതിനുമായി ഒരു വര്‍ഷത്തോളമായി തങ്ങള്‍ പോരാട്ടത്തിലാണെന്നും ഇക്കാര്യങ്ങളില്‍ ഇനിയെങ്കിലും കമ്പനി പ്രതികരിക്കണമെന്നുമാണ് യൂണിയന്‍ ജനറല്‍ സെക്രട്ടറി മിക്ക് കാഷ് പറയുന്നത്. നാലാം തിയതി നടക്കുന്ന ചര്‍ച്ചയെ പ്രതീക്ഷയോടെയാണ് തങ്ങള്‍ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഷിബു മാത്യൂ
ബര്‍മ്മിംഗ്ഹാം. കലയും സാഹിത്യവും സംസ്‌ക്കാരവും പുതിയ തലമുറയിലും തനിമ നഷ്ടപ്പെടുത്താതെ വളര്‍ത്തുക എന്ന ലക്ഷ്യവുമായി മലയാളത്തിന്റെ പ്രിയ കവി ഓ. എന്‍. വി. കുറുപ്പ് ഭദ്രദീപം തെളിയ്ച്ചനുഗ്രഹിച്ച മലയാളികളുടെ കലാസാംസ്‌കാരിക സംഘടനയായ ശ്രുതിയുടെ പതിമൂന്നാമത് വാര്‍ഷീകാഘോഷം പതിവിലും വിപരീതമായ ആഘോഷ പരിപാടികളോടെ ഏപ്രില്‍ 29ന് ബര്‍മ്മിംഗ്ഹാമില്‍ നടക്കും.
പ്രശസ്ത മലയാള സാഹിത്യകാരി ശ്രീമതി. കെ. ആര്‍. മീര മുഖ്യ അതിഥിയായി എത്തുന്ന ആഘോഷ പരിപാടികളില്‍ ശ്രുതി കുടുംബാംഗങ്ങളും സുഹൃത്തുക്കളും ചേര്‍ന്നവതരിപ്പിക്കുന്ന സംഗീതനൃത്തനാടകോത്സവമായിരിക്കും ഇത്തവണ കാണികള്‍ക്കായി ഒരുക്കുന്നത്.
ഏപ്രില്‍ 29 ശനിയാഴ്ച ബര്‍മ്മിംഗ്ഹാം ഡഡ്‌ളിയിലെ സ്ടൂര്‍ ബ്രിഡ്ജ് ടൗണ്‍ ഹാളില്‍ ഉച്ചതിരിഞ്ഞ് 2.30 ന് പതിമൂന്നാമത് വാര്‍ഷീകാഘോഷത്തിന് തിരശ്ശീല ഉയരും. ഓ. എന്‍. വി യുടെ കവിതയില്‍ ജന്മമെടുത്ത ശ്രുതിയുടെ പതിമൂന്നാമത് വാര്‍ഷീകാഘോഷം, അദ്ദേഹത്തിന്റെ തന്നെ ഇലത്താളം തിമില മദ്ദളം എന്ന കവിത ശ്രുതിയിലെ കുട്ടികള്‍ നൃത്തരൂപത്തിലാക്കി കാണികള്‍ക്ക് സ്വാഗതമരുളുന്നതോടുകൂടി ആലോഷങ്ങള്‍ക്ക് തുടക്കമാകും.
വാര്‍ഷീക ആഘോഷ ചടങ്ങുകളുടെ വിശിഷ്ടാതിഥി ശ്രീമതി. കെ. ആര്‍. മീരയ്ക്ക് നിരവധി അവാര്‍ഡുകള്‍ നേടിക്കൊടുത്ത ‘ആരാച്ചാര്‍ ‘ എന്ന നോവലിന്റെ ദൃശ്യാവിഷ്‌ക്കാരം ശ്രുതിയിലെ കലാപ്രതിഭകള്‍ ശ്രീമതി. കെ. ആര്‍. മീരയുടെ സാന്നിധ്യത്തില്‍ അവതരിപ്പിക്കുന്നു എന്നത് ആഘോഷ പരിപാടികളെ കൂടുതല്‍ ശ്രദ്ധേയമാക്കും. കൂടാതെ ശ്രുതിയും ശ്രീമതി. കെ. ആര്‍. മീരയും തമ്മിലുള്ള മുഖാമുഖം നടക്കും. യുവതലമുറയിലെ കലയും സാഹിത്യവും സംഗീതവും നൃത്തവുമൊകെ അതിന്റെ തനിമ ഒട്ടും നഷ്ടപ്പെടുത്താതെ കാത്തുസൂക്ഷിക്കാന്‍ കഴിയുന്ന രീതിയില്‍ കുട്ടികള്‍ക്ക് കൂടുതല്‍ പ്രാതിനിധ്യം കൊടുത്തുകൊണ്ടാണ് പരിപാടികള്‍ ക്രമീകരിച്ചിരിക്കുന്നതെന്ന് ശ്രുതിയുടെ പ്രതിനിധി ശ്രീ. അനില്‍ തോമസ് മലയാളം യു കെ യോട് പറഞ്ഞു.
പതിമൂന്നാമത് വാര്‍ഷീക ആലോഷങ്ങള്‍ ഭംഗിയാക്കുവാനുള്ള തീവ്രശ്രമത്തിലാണ് ശ്രുതിയിലെ കലാകാരന്മാരും കലാകാരികളും. കഴിഞ്ഞ വര്‍ഷം ന്യൂകാസിലില്‍വെച്ചു നടന്ന പന്ത്രണ്ടാമത് ആഘോഷത്തേക്കാള്‍ ഗംഭീരമായിരിക്കും ബര്‍മ്മിംഗ്ഹാമില്‍ നടക്കുന്ന പതിമൂന്നാമത് വാര്‍ഷികാഘോഷമെന്ന് ശ്രുതി അവകാശപ്പെടുന്നു. കാത്തിരിക്കാം വെറും മുപ്പത്തൊമ്പത് ദിനങ്ങള്‍…
സ്വന്തം ലേഖകൻ
സൗദി അറേബ്യ, ടർക്കി, ഈജിപ്ത്, ടുണീഷ്യ, ലെബനോൻ, ജോർദാൻ തുടങ്ങി ആറ് രാജ്യങ്ങളിൽ നിന്നും ബ്രിട്ടണിലേയ്ക്കുള്ള നേരിട്ടുള്ള ഫ്ളൈറ്റ് സർവീസുകളിൽ ക്യാബിൻ ബാഗേജിൽ ലാപ് ടോപ്പ് കൊണ്ടു യാത്ര ചെയ്യുന്നതിന് നിരോധനം ഏർപ്പെടുത്തി. ടാബ്ലറ്റുകൾ ഡിവിഡി, പ്ളെയറുകൾ, വലിയ സ്മാർട്ട് ഫോണുകൾ എന്നിവയ്ക്കും നിയന്ത്രണം ബാധകമാണ്. അമേരിക്ക സമാനമായ നിയന്ത്രണം പ്രഖ്യാപിച്ചതിനു തൊട്ടു പിന്നാലെയാണ് ബ്രിട്ടനും തീരുമാനം പ്രഖ്യാപിച്ചത്. വലിപ്പം കൂടിയ ഇലക്ട്രോണിക് ഉപകരണങ്ങളിൽ ബോംബ് ഒളിപ്പിക്കാനുള്ള സാധ്യത പരിഗണിച്ചാണ് ഈ സുരക്ഷാ നടപടിയുടെ ഭാഗമായ ഈ നിയന്ത്രണം.
16 സെൻറിമീറ്റർ നീളവും 9.3 സെൻറിമീറ്റർ വീതിയും ഉള്ളതോ അതല്ലങ്കിൽ1.5 സെൻറിമീറ്റർ കട്ടിയുള്ളതോ ആയ ഉപകരണങ്ങൾ ഇനി മുതൽ ലഗേജിന്റെ കൂടെ അയയ്ക്കണം. ഇ റീഡറുകളും ഇതിന്റെ പരിധിയിൽ വരും.17 എയർലൈനുകൾക്കാണ് ബ്രിട്ടൺ നിയന്ത്രണം പ്രഖ്യാപിച്ചത്. യുകെയിൽ നിന്നുള്ള ബ്രിട്ടീഷ് എയർവെയ്സ്, ഈസി ജെറ്റ്, ജെറ്റ് 2.കോം, മോണാർക്ക്, തോമസ് കുക്ക്, തോംസൺ എന്നീ എയർലൈനുകൾക്കും ബ്രിട്ടനു പുറത്ത് നിന്നുള്ള ടർക്കിഷ് എയർ ലൈൻ, പെഗാസസ് എയർവെയ്സ്, അറ്റ്ലസ് ഗ്ലോബൽ എയർലൈൻസ്, മിഡിൽ ഈസ്റ്റ് എയർലൈൻസ് , ഈജിപ്റ്റ് എയർ, റോയൽ ജോർദ്ദാനിയൻ, ടുണിസ് എയർ, സൗദിയാ എന്നീ എയർലൈനുകൾക്കും പുതിയ തീരുമാനം ബാധകമാണ്.
രഹസ്യാന്വേഷണ വിഭാഗങ്ങളിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അമേരിക്കയും ബ്രിട്ടനും സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കിയത്. എട്ടു രാജ്യങ്ങളിലെ 10 എയർപോർട്ടുകളിൽ നിന്നുള്ള സർവീസുകൾക്കാണ് അമേരിക്ക നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. അമേരിക്കയിലേയ്ക്കുള്ള റോയൽ ജോർദ്ദാനിയൻ, ഈജിപ്ത് എയർ, എമിറേറ്റ്സ്, കുവൈറ്റ് എയർവെയ്സ്, ഖത്തർ എയർവെയ്സ്, എത്തിഹാദ്, റോയൽ എയർ മാറോക് എന്നീ എയർലൈനുകളിൽ അമേരിക്ക സുരക്ഷാ നിയന്ത്രണത്തിന്റെ ഭാഗമായി ഈ തീരുമാനം നടപ്പിലാക്കും.
വിമാനം കണ്ടാൽ ശ്വാസമടക്കിപ്പിടിച്ചു പേടിയോടെ നോക്കി നിൽക്കുന്നവരുണ്ട്. അതുപോലെ എത്രതവണ വിമാനത്തിൽ യാത്ര ചെയ്തിട്ടുണ്ടെങ്കിലും ഭയപ്പെടുന്നവരാണ് കൂടുതൽ പേരും. അപ്പോഴാണ് വിമാനത്തിൽ യാത്ര ചെയ്തുകൊണ്ടിരിക്കുന്നതിനിടെ വിമാനം തകരാൻ പോവുകയാണെന്ന് കേൾക്കേണ്ടിവരുക. ഒന്നാലോചിച്ചു നോക്കൂ, ഇത്തരമൊരു അവസ്ഥയിൽ യാത്രക്കാരുടെ പ്രതികരണം എന്തായിരിക്കും?
അങ്ങനെയൊരു സാഹചര്യം നേരിടേണ്ടി വന്നിരിക്കുകയാണ് ലണ്ടനിൽ നിന്നും പോളണ്ടിലേക്ക് തിരിച്ച ടൈറ്റാന്‍ എയര്‍വെയ്‌സ്; വിമാനത്തിലെ യാത്രക്കാർക്ക്. ദി ബോയിങ് 767 വിമാനത്തിലാണ് പറക്കുന്നതിനിടെ കാബിന്‍ പ്രഷര്‍ നഷ്ടപ്പെട്ടത്. തുടർന്ന് കാബിൻ ക്രൂ നൽകിയ സുരക്ഷാ നിർദ്ദേശത്തെ തുടർന്ന് യാത്രക്കാർക്കെല്ലാം ഓക്സിജൻ മാസ്‌ക് ധരിപ്പിച്ചു. എന്നാൽ ഇത്തരമൊരു സാഹചര്യത്തെ യാത്രക്കാർ നേരിട്ടത് പ്രാർഥനയോടെയാണ്. യാത്രക്കാരെല്ലാം ഓക്സിജൻ മാസ്‌ക് ധരിച്ചു പ്രാർഥിക്കുന്നതിന്റെ വിഡിയോ ദൃശ്യങ്ങളും ലഭ്യമാണ്.
പോളണ്ടിലേക്ക് തീര്‍ഥാടനത്തിനു പോകുന്ന യഹൂദന്മാരായ യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. ഇവരുടെ പ്രാർഥന കൊണ്ടാണോ എന്നറിയില്ല വിമാനത്തിന് അപകടമൊന്നും സംഭവിച്ചില്ല. യാത്രക്കാരെ സുരക്ഷിതരായി ആംസ്റ്റർഡാമിൽ ഇറക്കുകയായിരുന്നു. അടിയന്തിരമായി ചെയ്ത പ്രവർത്തി മൂലം വൻ ദുരന്തമാണ് ഒഴിവായത്.