Main News

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: അടിസ്ഥാനമായ വിവിധ ആവശ്യങ്ങളും, വേതന വർധനവും ആവശ്യപ്പെട്ടു നേഴ്സുമാർ സംഘടിപ്പിക്കുന്ന പണിമുടക്ക് പുരോഗമിക്കുകയാണ്. സർക്കാരിന് മുൻപിൽ വെച്ച ആവശ്യങ്ങൾ അംഗീകരിക്കാതെ മുൻപോട്ട് പോകാൻ കഴിയില്ലെന്ന അവസ്ഥയിലാണ് നിലവിൽ കാര്യങ്ങൾ പോകുന്നത്. വാക്ക്-ഔട്ടുകൾ ഉൾപ്പെടെ നടക്കുമെന്ന മുന്നറിയിപ്പുകൾക്കിടയിൽ സർക്കാരും ‘മിലിറ്റന്റ്’ നേഴ്സിംഗ് യൂണിയനും തമ്മിലുള്ള നിർണായക ചർച്ചകൾ ഇന്ന് നടക്കുകയാണ്.

ഹെൽത്ത് സെക്രട്ടറി സ്റ്റീവ് ബാർക്ലേ, തൊഴിലാളികൾ ഒന്നാകെ മുൻപോട്ട് വെച്ചിരിക്കുന്ന സമരത്തിൽ നിർണായക ഇടപെടലുമായി രംഗത്ത് വന്നിരിക്കുകയാണ്. ഇതിന്റെ ഭാഗമായി അദ്ദേഹം റോയൽ കോളേജ് ഓഫ് നേഴ്‌സിംഗിന്റെ മേധാവി പാറ്റ് കുള്ളനെ കാണുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. മുൻപെങ്ങും ഇല്ലാത്ത രീതിയിൽ, യൂണിയന്റെ ഭാഗമായ മുഴുവൻ ആളുകളും സമരത്തെ അനുകൂലിച്ചു വോട്ട് രേഖപ്പെടുത്തിയത് ഭരണകേന്ദ്രങ്ങളെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചിരിക്കുകയാണ്. അവരുടെ ഐക്യത്തിന് മുന്നിൽ സർക്കാർ മുട്ട് മടക്കേണ്ടി വരുമെന്നാണ് നിലവിലെ സംഭവവികാസങ്ങൾ പറയുന്നത്.

ജീവിതചിലവുകൾ ദിനതോറും വർധിക്കുകയാണ്. ആരോഗ്യമേഖലയിൽ ഏറ്റവും കൂടുതൽ തൊഴിൽ ചെയ്യേണ്ടത് നേഴ്സുമാരാണ്. എന്നാൽ അവർക്ക് നാളിതുവരെയായി വേതനം വർധിപ്പിച്ചു നൽകിയിട്ടില്ല. 35,000 പൗണ്ട് സമ്പാദിക്കുന്ന ഒരു ശരാശരി നേഴ്‌സിന് 6,000 പൗണ്ടിന് തുല്യമായി ഏകദേശം 17 ശതമാനം ശമ്പള വർദ്ധനവിന് വേണ്ടിയാണ് നിലവിൽ സമരം നടത്തുന്നത്. എന്നാൽ ഈ ആവശ്യത്തെ നിരാകരിച്ചു സ്റ്റീവ് ബാർക്ലേ നേരത്തെ രംഗത്ത് വന്നിരുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

സ്വകാര്യതയ്ക്കും വ്യക്തിഗത വിവരങ്ങൾക്കും വളരെ പ്രാധാന്യം കൊടുക്കുന്ന രാജ്യമാണ് ബ്രിട്ടൻ . അതുകൊണ്ടുതന്നെ വ്യക്തികളുടെ സ്വകാര്യവിവരങ്ങൾ വാണിജ്യ താൽപര്യങ്ങൾക്കായി നൽകുന്നതിനെയും അതുവഴി ലാഭം കൊയ്യുന്നതിനെയും ശക്തമായ നിയമങ്ങൾ വഴി ശിക്ഷ അർഹിക്കുന്ന കുറ്റങ്ങളാണ്. കലണ്ടർ തുടങ്ങി സമ്മാനങ്ങൾ പോസ്റ്റലിൽ അയക്കുന്നതിനായി മേൽവിലാസം ശേഖരിക്കുന്നതിന്റെ പുറകിൽ ഒളിഞ്ഞിരിക്കുന്ന കച്ചവട കണ്ണിനെ കുറിച്ച് യുകെ മലയാളികളിൽ പലരും അത്ര ബോധവാന്മാരല്ല. നിങ്ങളുടെ സ്വകാര്യ വിവരങ്ങൾ പല ബിസിനസ് സ്ഥാപനങ്ങൾക്കും നൽകി ലാഭം കൊയ്യുന്ന പ്രക്രിയയിൽ അറിയാതെ നമ്മൾ കണ്ണികൾ ആകുന്ന കാര്യം വിസ്മരിക്കരുത്. ചെറിയ ഇരയെ കാട്ടി ചൂണ്ടയിട്ട് വൻ മത്സ്യങ്ങളെ വേട്ടയാടുന്ന നയം തന്നെയാണ് ഇവിടെ കച്ചവട കണ്ണോടെ ഇവർ പയറ്റുന്നത്.

മേൽവിലാസവും ഫോൺ നമ്പറും ഈമെയിൽ ഐഡിയും കൊടുക്കുമ്പോൾ നൈറ്റ് ഷിഫ്റ്റ് കഴിഞ്ഞ് കിടന്നുറങ്ങുന്ന നമ്മുടെ ഉറക്കം കെടുത്തുന്ന മാർക്കറ്റിംഗ് ഫോൺ കോളുകൾക്ക് പിന്നിലുള്ളത് നമ്മൾ കൊടുത്ത ഈ വിവരങ്ങൾ ആണെന്നുള്ളത് നമ്മൾ മനസ്സിലാക്കുന്നില്ല. അതുപോലെ തന്നെ നമ്മുടെ ഈമെയിൽ ഐഡിയിലേക്ക് വരുന്ന പ്രമോഷണൽ, മാർക്കറ്റിംഗ് മെയിലുകളുടെ പിന്നിലുള്ളതും നമ്മൾ ഇങ്ങനെ കൊടുക്കുന്ന വിവരങ്ങൾ ആണെന്നുള്ളതാണ് സത്യം. ഒരാളുടെ ഈമെയിൽ ഐഡിയും ഫോൺ നമ്പറും കൊടുക്കുകയാണെങ്കിൽ ചെറിയ കമ്പനികൾ വരെ നാല് പൗണ്ട് വരെ കൊടുക്കുന്നുണ്ട്. എത്തിനിക് വിവരങ്ങൾ, പ്രായം എന്നിവയൊക്കെ കൊടുക്കുകയാണെങ്കിൽ കിട്ടുന്ന തുക വളരെ വലുതാണ് . യുകെയിലെ മലയാളി സമൂഹത്തെ കേന്ദ്രീകരിച്ചുള്ള ഒട്ടുമിക്ക മാർക്കറ്റിങ്ങുകൾക്കും പിന്നിലും നമ്മൾ കൊടുക്കുന്ന ഇത്തരം വിവരങ്ങളാണുള്ളത്.

ഏതെങ്കിലും മാധ്യമങ്ങൾക്കോ സ്ഥാപനങ്ങൾക്കോ വ്യക്തിഗത വിവരങ്ങൾ കൈമാറുമ്പോൾ അവരുടെ ഉദ്ദേശശുദ്ധിയെക്കുറിച്ച് നാം ബോധവാന്മാരാകണം. നിസ്സാരമെന്ന് പ്രഥമദൃഷ്ടിയിൽ തോന്നാമെങ്കിലും പിന്നീട് ലഭിക്കുന്ന മാർക്കറ്റിംഗ് ഫോൺകോളുകളിൽ നിന്ന് മാത്രം നമ്മുടെ വിവരങ്ങൾ വൻ ലാഭത്തിൽ കൈമാറിയതിന്റെ കച്ചവട കണ്ണുകളുടെ നേർചിത്രം മനസ്സിലാക്കാൻ സാധിക്കുകയുള്ളൂ.

ഇന്ന് ലോകത്ത് ഏറ്റവും കൂടുതൽ വിലമതിക്കുന്ന ഒന്നാണ് ഡേറ്റയും അതിൽ നിന്ന് ഒരുത്തിരിയുന്ന വിവരങ്ങളും. പ്രത്യേകിച്ച് വ്യക്തിഗത വിവരങ്ങൾ പല രീതിയിലും പ്രാധാന്യം ഏറിയവയാണ്. വ്യക്തിഗത വിവരങ്ങളിലൂടെ അഭിരുചികളിലൂടെ നമ്മുടെ ആവശ്യങ്ങൾ മനസ്സിലാക്കി ലാഭം കൊയ്യാൻ മത്സരിക്കുകയാണ് വൻകിട കമ്പനികൾ . ഗൂഗിളും ഫേസ്ബുക്കും ഉൾപ്പെടെയുള്ള ടെക്നോളജി ഭീമന്മാരുടെയും വൻ ലാഭത്തിന്റെ അടിസ്ഥാനം ഉപഭോക്താക്കളുടെ വിവരങ്ങളും അവരുടെ ആവശ്യങ്ങളെയും അടിസ്ഥാനമാക്കിയുള്ള ബിസിനസ് തന്ത്രങ്ങളാണ്. ഏതെങ്കിലും ആവശ്യങ്ങൾക്കായോ പ്രോഡക്റ്റിനായോ ഗൂഗിൾ സെർച്ച് ചെയ്യുമ്പോൾ അനുബന്ധമായി ലഭിക്കുന്ന പ്രോഡക്റ്റ് റെക്കമെന്റേഷനിൽ നിന്ന് നമ്മുടെ ഓരോ ചലനങ്ങളും കമ്പനികൾ എങ്ങനെ ഉപയോഗിക്കുന്നു എന്നതിൻറെ ചെറിയൊരു ഉദാഹരണം മാത്രമാണ്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: നേഴ്സുമാരുടെ സമരത്തിനിടയിൽ വാക് ഔട്ട്‌ നടത്തിയ ആശുപത്രികളുടെ പേര് വിവരങ്ങൾ വെളിപ്പെടുത്തി യൂണിയൻ രംഗത്ത് വന്നിരിക്കുകയാണ്. 106 വർഷം പഴക്കമുള്ള യൂണിയന്റെ നിർണായകമായ ഇടപെടലാണിത്. സമരത്തെ അനുകൂലിച്ചു മുഴുവൻ ആളുകളും വോട്ട് രേഖപ്പെടുത്തി രംഗത്ത് വന്നു എന്നുള്ളതും ശ്രദ്ധേയമാണ്.

യൂണിയന്റെ 106 വർഷത്തെ ചരിത്രത്തിൽ വ്യാവസായിക പ്രവർത്തനങ്ങളെക്കുറിച്ചുള്ള ആദ്യ വോട്ടെടുപ്പിൽ 300,000-ത്തിലധികം അംഗങ്ങൾ റോയൽ കോളേജ് ഓഫ് നേഴ്‌സിംഗിൽ വോട്ട് ചെയ്തതിനു പിന്നാലെയാണിത്. ഏകദേശം 100 എൻ എച്ച് എസ് ട്രസ്റ്റുകളിലെ നേഴ്‌സുമാർ ഇംഗ്ലണ്ടിലെ സ്ട്രൈക്കുകൾക്ക് അനുകൂലമായി വോട്ട് രേഖപ്പെടുത്തിയപ്പോൾ ചെറിയ ആംബുലൻസ് ട്രസ്റ്റുകളും അതിൽ പങ്കാളികളായി. ആവശ്യങ്ങൾ നേടിയെടുക്കാൻ ഒത്തൊരുമയോടെ ചേർന്ന് നിന്ന് പ്രവർത്തിക്കുന്ന, ഐക്യത്തിന്റെ പുതിയ സന്ദേശമാണ് ഇതിലൂടെ തുറന്ന് കാട്ടുന്നത്.

ദൈവത്തിന്റെ മാലാഖമാർ എന്ന് നിരന്തരം വാഴ്ത്തുപാട്ടുകൾ ഉരുവിടുന്ന മനുഷ്യർ ഇവരുടെ അവസ്ഥകളെ കണ്ടില്ലെന്ന് നടിക്കുകയാണ് ചെയ്യുന്നത്. അർഹമായ ആനുകൂല്യങ്ങൾ നൽകാതെയും, അടിസ്ഥാന ശമ്പളത്തിനെതിരെ കണ്ണടയ്ക്കുകയും ചെയ്യുന്ന സമീപനം തിരുത്തപ്പെടേണ്ടത് തന്നെയാണ്. ഇതിനെതിരെയാണ് ഐക്യത്തോടെ നേഴ്സുമാർ ഇപ്പോൾ രംഗത്ത് വന്നിരിക്കുന്നത്.

RCN-ന്റെ ശമ്പള അഭ്യർത്ഥന പാലിക്കാൻ മന്ത്രിമാർ വിസമ്മതിച്ചതും പ്രതിഷേധത്തിനു കാരണമായി. എന്നാൽ ഈ നടപടിക്ക് എതിരെ രൂക്ഷ വിമർശനവുമയാണ് ടോറി നേതൃത്വം എത്തിയത്. ഇത് ക്രിമിനൽ നടപടിയാണെന്നും ഇതിലൂടെ ധാരാളം മനുഷ്യർക്ക് ജീവൻ നഷ്ടപ്പെടുമെന്നും മുന്നറിയിപ്പ് നൽകി.

വാക് ഔട്ട്‌ നടത്തിയ ആശുപത്രികൾ..

ഈസ്റ്റ് മിഡ്‌ലാൻഡ്‌സ്

ഈസ്റ്റ് മിഡ്‌ലാൻഡ്സ് ആംബുലൻസ് സർവീസ് NHS ട്രസ്റ്റ്

എൻഎച്ച്എസ് ഡെർബിയും ഡെർബിഷെയർ ഐസിബിയും (ജോയിൻഡ് അപ്പ് കെയർ ഡെർബിഷെയർ)

എൻഎച്ച്എസ് നോട്ടിംഗ്ഹാം, നോട്ടിംഗ്ഹാംഷെയർ ഐ സി ബി

ഡെർബിഷയർ ഹെൽത്ത് കെയർ എൻഎച്ച്എസ് ഫൗണ്ടേഷൻ ട്രസ്റ്റ്

നോർത്താംപ്ടൺഷയർ ഹെൽത്ത്കെയർ എൻഎച്ച്എസ് ഫൗണ്ടേഷൻ ട്രസ്റ്റ്

ഡെർബിഷയർ കമ്മ്യൂണിറ്റി ഹെൽത്ത് സർവീസസ് എൻഎച്ച്എസ് ഫൗണ്ടേഷൻ ട്രസ്റ്റ്

നോട്ടിംഗ്ഹാംഷെയർ ഹെൽത്ത്കെയർ എൻഎച്ച്എസ് ഫൗണ്ടേഷൻ ട്രസ്റ്റ്

നോട്ടിംഗ്ഹാം യൂണിവേഴ്സിറ്റി ഹോസ്പിറ്റൽസ് എൻഎച്ച്എസ് ട്രസ്റ്റ്

കെറ്ററിംഗ് ജനറൽ ഹോസ്പിറ്റൽ NHS ഫൗണ്ടേഷൻ ട്രസ്റ്റ്

ഈസ്റ്റ് ഓഫ് ഇംഗ്ലണ്ട്

കേംബ്രിഡ്ജ്ഷെയർ ആൻഡ് പീറ്റർബറോ എൻഎച്ച്എസ് ഫൗണ്ടേഷൻ ട്രസ്റ്റ്

നോർഫോക്ക് ആൻഡ് നോർവിച്ച് യൂണിവേഴ്സിറ്റി ഹോസ്പിറ്റൽസ് എൻഎച്ച്എസ് ഫൗണ്ടേഷൻ ട്രസ്റ്റ്

കേംബ്രിഡ്ജ് യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ എൻഎച്ച്എസ് ഫൗണ്ടേഷൻ ട്രസ്റ്റ്

റോയൽ പാപ്വർത്ത് ഹോസ്പിറ്റൽ എൻഎച്ച്എസ് ഫൗണ്ടേഷൻ ട്രസ്റ്റ്

ഈസ്റ്റ് സഫോക്ക് ആൻഡ് നോർത്ത് എസെക്സ് എൻഎച്ച്എസ് ഫൗണ്ടേഷൻ ട്രസ്റ്റ്

നോർഫോക്ക് കമ്മ്യൂണിറ്റി ഹെൽത്ത് ആൻഡ് കെയർ എൻഎച്ച്എസ് ട്രസ്റ്റ്

നോർഫോക്ക് ആൻഡ് സഫോക്ക് എൻഎച്ച്എസ് ഫൗണ്ടേഷൻ ട്രസ്റ്റ്

കേംബ്രിഡ്ജ്ഷയർ കമ്മ്യൂണിറ്റി സർവീസസ് എൻഎച്ച്എസ് ട്രസ്റ്റ്

ഹെർട്ട്ഫോർഡ്ഷയർ കമ്മ്യൂണിറ്റി NHS ട്രസ്റ്റ്

വെസ്റ്റ് സഫോക്ക് എൻഎച്ച്എസ് ഫൗണ്ടേഷൻ ട്രസ്റ്റ്

എൻഎച്ച്എസ് ഹെർട്ട്ഫോർഡ്ഷെയറും വെസ്റ്റ് എസെക്സ് ഐസിബിയും

എൻഎച്ച്എസ് മിഡ് ആൻഡ് സൗത്ത് എസെക്സ് ഐസിബി

എൻഎച്ച്എസ് നോർഫോക്കും വേവെനി ഐസിബിയും

എൻഎച്ച്എസ് സഫോൾക്കും നോർത്ത് ഈസ്റ്റ് എസെക്സ് ഐസിബിയും

ലണ്ടൻ

ഇംപീരിയൽ കോളേജ് ഹെൽത്ത് കെയർ എൻഎച്ച്എസ് ട്രസ്റ്റ്

ഗയ്‌സും സെന്റ് തോമസ് എൻഎച്ച്എസ് ഫൗണ്ടേഷൻ ട്രസ്റ്റും

കുട്ടികൾക്കുള്ള ഗ്രേറ്റ് ഓർക്കണ്ട് സ്ട്രീറ്റ് ഹോസ്പിറ്റൽ എൻഎച്ച്എസ് ഫൗണ്ടേഷൻ ട്രസ്റ്റ്

ഹൗൺസ്ലോയുംറിച്ച്മണ്ട് കമ്മ്യൂണിറ്റി ഹെൽത്ത് കെയർ എൻഎച്ച്എസ് ട്രസ്റ്റും

സെന്റ് ജോർജ്ജ് യൂണിവേഴ്സിറ്റി ഹോസ്പിറ്റൽസ് എൻഎച്ച്എസ് ഫൗണ്ടേഷൻ ട്രസ്റ്റ്

കിംഗ്സ് കോളേജ് ഹോസ്പിറ്റൽ എൻഎച്ച്എസ് ഫൗണ്ടേഷൻ ട്രസ്റ്റ്

റോയൽ മാർസ്ഡൻ എൻഎച്ച്എസ് ഫൗണ്ടേഷൻ ട്രസ്റ്റ്

ടാവിസ്റ്റോക്കും പോർട്ട്മാൻ എൻഎച്ച്എസ് ഫൗണ്ടേഷൻ ട്രസ്റ്റും

യൂണിവേഴ്സിറ്റി കോളേജ് ലണ്ടൻ ഹോസ്പിറ്റൽസ് എൻഎച്ച്എസ് ഫൗണ്ടേഷൻ ട്രസ്റ്റ്

എൻഎച്ച്എസ് നോർത്ത് സെൻട്രൽ ലണ്ടൻ ഐസിബി

എൻഎച്ച്എസ് സൗത്ത് വെസ്റ്റ് ലണ്ടൻ ഐസിബി

എൻഎച്ച്എസ് റെസല്യൂഷൻ

നോർത്ത് വെസ്റ്റ്

മെർസി കെയർ എൻഎച്ച്എസ് ഫൗണ്ടേഷൻ ട്രസ്റ്റ്

ടാംസൈഡ് ആൻഡ് ഗ്ലോസോപ്പ് ഇന്റഗ്രേറ്റഡ് കെയർ എൻഎച്ച്എസ് ഫൗണ്ടേഷൻ ട്രസ്റ്റ്

ലിവർപൂൾ ഹാർട്ട് ആൻഡ് ചെസ്റ്റ് ഹോസ്പിറ്റൽ എൻഎച്ച്എസ് ട്രസ്റ്റ്

ലങ്കാഷയർ ടീച്ചിംഗ് ഹോസ്പിറ്റൽസ് NHS

ഫൗണ്ടേഷൻ ട്രസ്റ്റ് ക്ലാറ്റർബ്രിഡ്ജ് കാൻസർ സെന്റർ എൻഎച്ച്എസ് ട്രസ്റ്റ്

ക്രിസ്റ്റി എൻഎച്ച്എസ് ഫൗണ്ടേഷൻ ട്രസ്റ്റ്

റൈറ്റിംഗ്ടൺ വിഗാനും ലെയ് എൻഎച്ച്എസ് ഫൗണ്ടേഷൻ ട്രസ്റ്റും

ചെസ്റ്റർ ഹോസ്പിറ്റൽ എൻഎച്ച്എസ് ഫൗണ്ടേഷൻ ട്രസ്റ്റിന്റെ കൗണ്ടസ്

നോർത്ത് വെസ്റ്റ് ആംബുലൻസ് സർവീസ് NHS ട്രസ്റ്റ്

ലിവർപൂൾ യൂണിവേഴ്സിറ്റി ഹോസ്പിറ്റൽസ് NHS ഫൗണ്ടേഷൻ ട്രസ്റ്റ്

മിഡ് ചെഷയർ ഹോസ്പിറ്റൽസ് എൻഎച്ച്എസ് ഫൗണ്ടേഷൻ ട്രസ്റ്റ്

ബ്രിഡ്ജ് വാട്ടർ കമ്മ്യൂണിറ്റി ഹെൽത്ത് കെയർ NHS ഫൗണ്ടേഷൻ ട്രസ്റ്റ്

വിറൽ കമ്മ്യൂണിറ്റി ഹെൽത്ത് ആൻഡ് കെയർ എൻഎച്ച്എസ് ഫൗണ്ടേഷൻ ട്രസ്റ്റ്

മിഡ്‌ലാൻഡ്‌സ്, ലങ്കാഷയർ സിഎസ്‌യു

വിറൽ യൂണിവേഴ്സിറ്റി ടീച്ചിംഗ് ഹോസ്പിറ്റൽ എൻഎച്ച്എസ് ട്രസ്റ്റ് 

ലിവർപൂൾ വിമൻസ് എൻഎച്ച്എസ് ഫൗണ്ടേഷൻ ട്രസ്റ്റ്

സെൻട്രൽ ചെഷയർ ഇന്റഗ്രേറ്റഡ് കെയർ പാർട്ണർഷിപ്പ്

സെന്റ് ഹെലൻസ് ആൻഡ് നോസ്ലി ടീച്ചിംഗ് ഹോസ്പിറ്റൽസ് എൻഎച്ച്എസ് ട്രസ്റ്റ്

ആൽഡർ ഹേ ചിൽഡ്രൻസ് NHS ഫൗണ്ടേഷൻ ട്രസ്റ്റ്

വാൾട്ടൺ സെന്റർ NHS ഫൗണ്ടേഷൻ ട്രസ്റ്റ്

ആരോഗ്യ വിദ്യാഭ്യാസം ഇംഗ്ലണ്ട്

എൻഎച്ച്എസ് ചെഷയർ, മെർസിസൈഡ് ഐസിബി

എൻഎച്ച്എസ് ലങ്കാഷെയറും സൗത്ത് കുംബ്രിയ ഐസിബിയും

ചെഷയർ ആൻഡ് വൈറൽ പാർട്ണർഷിപ്പ് എൻഎച്ച്എസ് ഫൗണ്ടേഷൻ ട്രസ്റ്റ്

നോർത്തേൺ

നോർത്ത് ഈസ്റ്റ് ആംബുലൻസ് സർവീസ് എൻഎച്ച്എസ് ട്രസ്റ്റ്

മോറെകാംബെ ബേ എൻഎച്ച്എസ് ഫൗണ്ടേഷൻ ട്രസ്റ്റിന്റെ യൂണിവേഴ്സിറ്റി ഹോസ്പിറ്റൽസ്

നോർത്തുംബ്രിയ ഹെൽത്ത്‌കെയർ എൻഎച്ച്എസ് ഫൗണ്ടേഷൻ ട്രസ്റ്റ്

കൗണ്ടി ഡർഹാമും ഡാർലിംഗ്ടൺ എൻഎച്ച്എസ് ഫൗണ്ടേഷൻ ട്രസ്റ്റും

ഗേറ്റ്സ്ഹെഡ് ഹെൽത്ത് എൻഎച്ച്എസ് ഫൗണ്ടേഷൻ ട്രസ്റ്റ്

ന്യൂകാസിൽ അപ്പോൺ ടൈൻ ഹോസ്പിറ്റൽസ് എൻഎച്ച്എസ് ഫൗണ്ടേഷൻ ട്രസ്റ്റ്

സൗത്ത് ടീസ് ഹോസ്പിറ്റൽസ് എൻഎച്ച്എസ് ഫൗണ്ടേഷൻ ട്രസ്റ്റ്

നോർത്ത് ഓഫ് ഇംഗ്ലണ്ട് CSU (NECS)

സൗത്ത് ഈസ്റ്റ്

കെന്റ് കമ്മ്യൂണിറ്റി ഹെൽത്ത് എൻഎച്ച്എസ് ഫൗണ്ടേഷൻ ട്രസ്റ്റ്

ഈസ്റ്റ് സസെക്സ് ഹെൽത്ത് കെയർ എൻഎച്ച്എസ് ട്രസ്റ്റ്

യൂണിവേഴ്സിറ്റി ഹോസ്പിറ്റൽസ് സസെക്സ് എൻഎച്ച്എസ് ഫൗണ്ടേഷൻ ട്രസ്റ്റ്

സൗത്ത് ഈസ്റ്റ് കോസ്റ്റ് ആംബുലൻസ് സേവനം

സസെക്സ് കമ്മ്യൂണിറ്റി എൻഎച്ച്എസ് ഫൗണ്ടേഷൻ ട്രസ്റ്റ്

സസെക്സ് പാർട്ണർഷിപ്പ് എൻഎച്ച്എസ് ഫൗണ്ടേഷൻ ട്രസ്റ്റ്

ക്വീൻ വിക്ടോറിയ ഹോസ്പിറ്റൽ എൻഎച്ച്എസ് ഫൗണ്ടേഷൻ ട്രസ്റ്റ്

എൻഎച്ച്എസ് കെന്റും മെഡ്‌വേ ഐസിബിയും

എൻഎച്ച്എസ് സറേ ഹാർട്ട്‌ലാൻഡ്സ് ഐസിബി സതേൺ ഹെൽത്ത് എൻഎച്ച്എസ് ഫൗണ്ടേഷൻ ട്രസ്റ്റ്

ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി ഹോസ്പിറ്റൽസ് എൻഎച്ച്എസ് ഫൗണ്ടേഷൻ ട്രസ്റ്റ്

പോർട്ട്സ്മൗത്ത് ഹോസ്പിറ്റൽസ് എൻഎച്ച്എസ് ട്രസ്റ്റ്

യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ സതാംപ്ടൺ എൻഎച്ച്എസ് ഫൗണ്ടേഷൻ ട്രസ്റ്റ്

സൗത്ത് സെൻട്രൽ ആംബുലൻസ് സർവീസ് എൻഎച്ച്എസ്ഫൗണ്ടേഷൻ ട്രസ്റ്റ്

സോളന്റ് എൻഎച്ച്എസ് ട്രസ്റ്റ്

റോയൽ ബെർക്ക്‌ഷയർ എൻഎച്ച്എസ് ഫൗണ്ടേഷൻ ട്രസ്റ്റ്

ഓക്സ്ഫോർഡ് ഹെൽത്ത് എൻഎച്ച്എസ് ഫൗണ്ടേഷൻ ട്രസ്റ്റ്

സൗത്ത് വെസ്റ്റ് കോൺവാൾ പാർട്ണർഷിപ്പ് എൻഎച്ച്എസ് ഫൗണ്ടേഷൻ ട്രസ്റ്റ്

ഡെവോൺ പാർട്ണർഷിപ്പ് എൻഎച്ച്എസ് ട്രസ്റ്റ്

സൗത്ത് വെസ്റ്റേൺ ആംബുലൻസ് സർവീസ് എൻഎച്ച്എസ് ട്രസ്റ്റ്

സൗത്ത് വെസ്റ്റ്

ഡോർസെറ്റ് ഹെൽത്ത് കെയർ യൂണിവേഴ്സിറ്റി എൻഎച്ച്എസ് ഫൗണ്ടേഷൻ ട്രസ്റ്റ്

ഗ്ലൗസെസ്റ്റർഷെയർ ഹോസ്പിറ്റൽസ് എൻഎച്ച്എസ് ഫൗണ്ടേഷൻ ട്രസ്റ്റ്

നോർത്ത് ബ്രിസ്റ്റോൾ എൻഎച്ച്എസ് ട്രസ്റ്റ്

ടോർബെയും സൗത്ത് ഡെവൺ എൻഎച്ച്എസ് ഫൗണ്ടേഷൻ ട്രസ്റ്റും

യൂണിവേഴ്സിറ്റി ഹോസ്പിറ്റൽസ് പ്ലിമൗത്ത് എൻഎച്ച്എസ് ട്രസ്റ്റ്

യൂണിവേഴ്സിറ്റി ഹോസ്പിറ്റൽസ് ബ്രിസ്റ്റോൾ ആൻഡ് വെസ്റ്റൺ എൻഎച്ച്എസ് ഫൗണ്ടേഷൻ ട്രസ്റ്റ്

ഡോർസെറ്റ് കൗണ്ടി ഹോസ്പിറ്റൽ എൻഎച്ച്എസ് ഫൗണ്ടേഷൻ ട്രസ്റ്റ്

എൻഎച്ച്എസ് രക്തവും ട്രാൻസ്പ്ലാൻറും (NHSBT)

ഗ്ലൗസെസ്റ്റർഷയർ ഹെൽത്ത് ആൻഡ് കെയർ എൻഎച്ച്എസ് ഫൗണ്ടേഷൻ ട്രസ്റ്റ്

റോയൽ ഡെവൺ യൂണിവേഴ്സിറ്റി ഹെൽത്ത്കെയർ NHS ഫൗണ്ടേഷൻ ട്രസ്റ്റ്

അവോൺ, വിൽറ്റ്ഷയർ മെന്റൽ ഹെൽത്ത് പാർട്ണർഷിപ്പ് എൻഎച്ച്എസ് ട്രസ്റ്റ്

ഗ്രേറ്റ് വെസ്റ്റേൺ ഹോസ്പിറ്റൽസ് എൻഎച്ച്എസ് ഫൗണ്ടേഷൻ ട്രസ്റ്റ്

സാലിസ്ബറി എൻഎച്ച്എസ് ഫൗണ്ടേഷൻ ട്രസ്റ്റ്

യൂണിവേഴ്സിറ്റി ഹോസ്പിറ്റൽസ് ഡോർസെറ്റ് എൻഎച്ച്എസ് ഫൗണ്ടേഷൻ ട്രസ്റ്റ്

സോമർസെറ്റ് എൻഎച്ച്എസ് ഫൗണ്ടേഷൻ ട്രസ്റ്റ്

റോയൽ കോൺവാൾ ഹോസ്പിറ്റൽസ് എൻഎച്ച്എസ് ട്രസ്റ്റ്

റോയൽ യുണൈറ്റഡ് ഹോസ്പിറ്റൽസ് ബാത്ത് എൻഎച്ച്എസ് ഫൗണ്ടേഷൻ ട്രസ്റ്റ്

എൻഎച്ച്എസ് ബാത്ത്, നോർത്ത് ഈസ്റ്റ് സോമർസെറ്റ്, സ്വിന്ഡൻ, വിൽറ്റ്ഷയർ ICB (BSW ഒരുമിച്ച്)

എൻഎച്ച്എസ് ഡെവോൺ ഐ സി ബി

എൻഎച്ച്എസ് ഡോർസെറ്റ് ഐ സി ബി

വെസ്റ്റ് മിഡ്‌ലാൻഡ്സ്

മിഡ്‌ലാൻഡ്സ് പാർട്ണർഷിപ്പ് എൻഎച്ച്എസ് ഫൗണ്ടേഷൻ ട്രസ്റ്റ്

ഹെയർഫോർഡ്ഷയർ, വോർസെസ്റ്റർഷയർ ഹെൽത്ത് ആൻഡ് കെയർ എൻഎച്ച്എസ് ട്രസ്റ്റ്

റോയൽ ഓർത്തോപീഡിക് ഹോസ്പിറ്റൽ എൻഎച്ച്എസ് ഫൗണ്ടേഷൻ ട്രസ്റ്റ്

വോർസെസ്റ്റർഷയർ അക്യൂട്ട് ഹോസ്പിറ്റൽസ് എൻഎച്ച്എസ് ട്രസ്റ്റ്

ഷ്രോപ്ഷയർ കമ്മ്യൂണിറ്റി ഹെൽത്ത് എൻഎച്ച്എസ് ട്രസ്റ്റ്

യൂണിവേഴ്സിറ്റി ഹോസ്പിറ്റൽസ് ബർമിംഗ്ഹാം എൻഎച്ച്എസ് ഫൗണ്ടേഷൻ ട്രസ്റ്റ്

ബർമിംഗ്ഹാം സ്ത്രീകളുടെയും കുട്ടികളുടെയും എൻഎച്ച്എസ് ഫൗണ്ടേഷൻ ട്രസ്റ്റ്

റോബർട്ട് ജോൺസും ആഗ്നസും ഹണ്ട് ഓർത്തോപീഡിക് ഹോസ്പിറ്റൽ എൻഎച്ച്എസ് ഫൗണ്ടേഷൻ ട്രസ്റ്റ്

ഡഡ്‌ലി ഇന്റഗ്രേറ്റഡ് ഹെൽത്ത് ആൻഡ് കെയർ എൻഎച്ച്എസ് ട്രസ്റ്റ്

എൻഎച്ച്എസ് ബർമിംഗ്ഹാമും സോളിഹുൾ ഐ സി ബി

എൻഎച്ച്എസ് ബ്ലാക്ക് കൺട്രി ഐ സി ബി

എൻഎച്ച്എസ് ഗ്ലൗസെസ്റ്റർഷെയർ ഐ സി ബി

യോർക്ക്ഷയറും ഹമ്പറും

ഷെഫീൽഡ് ഹെൽത്ത് ആൻഡ് സോഷ്യൽ കെയർ എൻഎച്ച്എസ് ഫൗണ്ടേഷൻ ട്രസ്റ്റ്

ബാർൺസ്ലി ഹോസ്പിറ്റൽ എൻഎച്ച്എസ് ഫൗണ്ടേഷൻ ട്രസ്റ്റ്

യോർക്ക് ആൻഡ് സ്കാർബറോ ടീച്ചിംഗ് ഹോസ്പിറ്റൽസ് എൻഎച്ച്എസ് ഫൗണ്ടേഷൻ ട്രസ്റ്റ്

ലീഡ്സ് കമ്മ്യൂണിറ്റി ഹെൽത്ത് കെയർ എൻഎച്ച്എസ് ട്രസ്റ്റ്

ബ്രാഡ്‌ഫോർഡ് ടീച്ചിംഗ് ഹോസ്പിറ്റൽസ് എൻഎച്ച്എസ് ഫൗണ്ടേഷൻ ട്രസ്റ്റ്

ഹാരോഗേറ്റ് ആൻഡ് ഡിസ്ട്രിക്റ്റ് എൻഎച്ച്എസ് ഫൗണ്ടേഷൻ ട്രസ്റ്റ്

ലീഡ്സ് ടീച്ചിംഗ് ഹോസ്പിറ്റൽസ് എൻഎച്ച്എസ് ട്രസ്റ്റ്

എൻഎച്ച്എസ് ഇംഗ്ലണ്ട്

ഷെഫീൽഡ് ടീച്ചിംഗ് ഹോസ്പിറ്റൽസ് എൻഎച്ച്എസ് ഫൗണ്ടേഷൻ ട്രസ്റ്റ്

ഷെഫീൽഡ് ചിൽഡ്രൻസ് എൻഎച്ച്എസ് ഫൗണ്ടേഷൻ ട്രസ്റ്റ്

എൻഎച്ച്എസ് വെസ്റ്റ് യോർക്ക്ഷയർ ഐ സി ബി

വെയിൽസ്

കാർഡിഫ് ആൻഡ് വേൽ യൂണിവേഴ്സിറ്റി ഹെൽത്ത് ബോർഡ്

പോവിസ് ടീച്ചിംഗ് ലോക്കൽ ഹെൽത്ത് ബോർഡ്

വെൽഷ് ആംബുലൻസ് സർവീസസ് എൻഎച്ച്എസ് ട്രസ്റ്റ് ആസ്ഥാനം

ഹൈവെൽ ഡി ഡി എ യൂണിവേഴ്സിറ്റി ഹെൽത്ത് ബോർഡ്

സ്വാൻസീ ബേ യൂണിവേഴ്സിറ്റി ഹെൽത്ത് ബോർഡ്

സി ഡബ്ല്യൂ എൻ റ്റാഫ് മോർഗൻ എൻ ഡബ്ല്യൂ ജി യൂണിവേഴ്സിറ്റി ഹെൽത്ത് ബോർഡ്

ബെറ്റ്‌സി കാഡ്‌വാലഡ്‌ർ യൂണിവേഴ്‌സിറ്റി ലോക്കൽ ഹെൽത്ത് ബോർഡ്

വെലിന്ദ്രെ എൻഎച്ച്എസ് ട്രസ്റ്റ്

പബ്ലിക് ഹെൽത്ത് വെയിൽസ്

ഹെൽത്ത് എഡ്യൂക്കേഷൻ ആൻഡ് ഇംപ്രൂവ്‌മെന്റ് വെയിൽസ് ഹെൽത്ത് അതോറിറ്റി

എൻ എച്ച് എസ് വെയിൽസ് സർവീസസ് പാർട്ണർഷിപ്പ്

ഡിജിറ്റൽ ഹെൽത്ത് ആൻഡ് കെയർ വെയിൽസ്

സ്കോട്ട്ലൻഡ്

എൻഎച്ച്എസ് ബോർഡറുകൾ

സ്കോട്ട്ലൻഡിനുള്ള എൻഎച്ച്എസ് വിദ്യാഭ്യാസം

എൻഎച്ച്എസ് ഫൈഫ്

എൻഎച്ച്എസ് നാഷണൽ സർവീസസ് സ്കോട്ട്ലൻഡ്

എൻഎച്ച്എസ് ഷെറ്റ്‌ലാൻഡ്

എൻഎച്ച്എസ് വെസ്റ്റേൺ ദ്വീപുകൾ

എൻഎച്ച്എസ് ഡംഫ്രീസ് ആൻഡ് ഗാലോവേ

എൻഎച്ച്എസ് ഓർക്ക്നി

എൻഎച്ച്എസ് ഗോൾഡൻ ജൂബിലി

എൻഎച്ച്എസ് 24

സ്കോട്ട്ലൻഡിനുള്ള സ്റ്റേറ്റ് ഹോസ്പിറ്റൽസ് ബോർഡ്

എൻഎച്ച്എസ് ഗ്രാമ്പിയൻ

എൻഎച്ച്എസ് ടെയ്സൈഡ്

എൻഎച്ച്എസ് അയർഷെയറും അരാൻ

ഹൈലാൻഡ് കൗൺസിൽ

ഹെൽത്ത് കെയർ മെച്ചപ്പെടുത്തൽ സ്കോട്ട്ലൻഡ്

പബ്ലിക് ഹെൽത്ത് സ്കോട്ട്ലൻഡ്

എൻഎച്ച്എസ് ഗ്രേറ്റർ ഗ്ലാസ്‌ഗോയും ക്ലൈഡും

സ്കോട്ടിഷ് ആംബുലൻസ് സേവനം

എൻഎച്ച്എസ് ലോതിയൻ

എൻഎച്ച്എസ് ലനാർക്ക്ഷയർ

എൻഎച്ച്എസ് ഹൈലാൻഡ്

എൻഎച്ച്എസ് ഫോർത്ത് വാലി

നോർത്തേൺ അയർലൻഡ്

നോർത്തേൺ അയർലൻഡ് പ്രാക്ടീസ് ആൻഡ് എഡ്യൂക്കേഷൻ കൗൺസിൽ

സതേൺ ഹെൽത്ത് ആൻഡ് സോഷ്യൽ കെയർ ട്രസ്റ്റ്

വെസ്റ്റേൺ ഹെൽത്ത് ആൻഡ് സോഷ്യൽ കെയർ ട്രസ്റ്റ്

ബെൽഫാസ്റ്റ് ഹെൽത്ത് ആൻഡ് സോഷ്യൽ കെയർ ട്രസ്റ്റ്

ബിസിനസ് സർവീസസ് ഓർഗനൈസേഷൻ

റെഗുലേഷൻ & ക്വാളിറ്റി ഇംപ്രൂവ്‌മെന്റ് അതോറിറ്റി

വടക്കൻ അയർലൻഡ് രക്തപ്പകർച്ച സേവനം

പബ്ലിക് ഹെൽത്ത് ഏജൻസി

നോർത്തേൺ ഹെൽത്ത് ആൻഡ് സോഷ്യൽ കെയർ ട്രസ്റ്റ്

സൗത്ത് ഈസ്റ്റേൺ ഹെൽത്ത് ആൻഡ് സോഷ്യൽ കെയർ ട്രസ്റ്റ്

വടക്കൻ അയർലൻഡ് ആംബുലൻസ് സേവനം

എന്നിവയാണ്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യു കെ :- ബ്രിട്ടീഷ് യാത്രക്കാരെ ഇ-വിസ പദ്ധതിയിൽ നിന്ന് ഒഴിവാക്കാനുള്ള നയം ഇന്ത്യ ഉടൻ തന്നെ തിരുത്തിയേക്കുമെന്നുള്ള അറിയിപ്പാണ് ഉദ്യോഗസ്ഥർ മുന്നോട്ടുവയ്ക്കുന്നത്. ഈ തീരുമാനം അടുത്ത ദിവസങ്ങളിലോ ആഴ്ചകളിലോ ഉണ്ടാകുമെന്ന് ടൂറിസം മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ വ്യക്തമാക്കി. നിലവിൽ ഇന്ത്യൻ വിസയ്ക്കായി ബ്രിട്ടീഷ് പൗരന്മാർ നേരിട്ട് അപേക്ഷിക്കേണ്ട സാഹചര്യമാണുള്ളത്. ഈ പ്രക്രിയ ഓൺലൈൻ ഇ-വിസയേക്കാൾ വളരെ ചെലവേറിയതും സമയമെടുക്കുന്നതുമാണ്. യുകെയിലെ ഇന്ത്യൻ വിസ കേന്ദ്രങ്ങളിൽ അപ്പോയിന്റ്മെന്റിനായി ഒരു നീണ്ട കാത്തിരിപ്പ് പട്ടിക തന്നെയുണ്ടെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

ഒക്ടോബറിന്റെ തുടക്കത്തിൽ ഇന്ത്യ വളരെ പെട്ടെന്ന് വിസ നിയമങ്ങൾ മാറ്റിയിരുന്നു. ഇതിൻ പ്രകാരം സന്ദർശകർക്ക് സ്പെഷ്യലിസ്റ്റ് സ്ഥാപനങ്ങൾ വഴി വിസയ്ക്ക് അപേക്ഷിക്കാൻ കഴിയില്ല എന്ന നിയമം പ്രാബല്യത്തിൽ കൊണ്ടുവന്നു. ഒമ്പത് പ്രോസസ്സിംഗ് സെന്ററുകളിലൊന്നിലേക്ക് യാത്രക്കാർ നേരിട്ടെത്തി മാത്രമേ വിസയ്ക്ക് അപേക്ഷിക്കുവാൻ സാധിക്കൂ എന്നുള്ളതായിരുന്നു പുതിയ മാറ്റം. എന്നാൽ കൃത്യ സമയത്ത് വിസ ലഭിക്കാത്തത് മൂലം നിരവധി ബ്രിട്ടീഷ് ടൂറിസ്റ്റുകൾ ആണ് ഇന്ത്യയിലേക്കുള്ള യാത്ര റദ്ദാക്കിയത്.

നിലവിലുള്ള ഈ വെല്ലുവിളിയെ സംബന്ധിച്ച് തങ്ങൾക്ക് ബോധ്യമായതായും, ഇത് വളരെ ഉയർന്ന തലത്തിൽ പരിഗണനയിലാണെന്നും, അതിനാൽ തന്നെ ഇത് വളരെ വേഗം പരിഹരിക്കപ്പെടുമെന്നും ഇന്ത്യൻ ടൂറിസം മന്ത്രാലയത്തിലെ അഡീഷണൽ സെക്രട്ടറി രാകേഷ് കുമാർ വർമ്മ ഇൻഡിപെൻഡൻഡ് ന്യൂസിനോട് വ്യക്തമാക്കി. ഇൻബൗണ്ട് ടൂറിസം പകർച്ചവ്യാധിക്ക് മുൻപുള്ള സാഹചര്യത്തിലേക്ക് എത്തിക്കുവാൻ ലണ്ടനിൽ നടക്കുന്ന വേൾഡ് ട്രാവൽ മാർക്കറ്റിന്റെ ഇന്ത്യൻ പവലിയൻ ഉദ്ഘാടനത്തിന് പങ്കെടുക്കുവാൻ എത്തിയതായിരുന്നു അദ്ദേഹം. കേരളം, ഒഡീഷ, കർണാടക, മഹാരാഷ്ട്ര, പുതുച്ചേരി, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലെ ടൂറിസം മന്ത്രിമാരുടെ സാന്നിധ്യത്തിൽ ഇന്ത്യൻ പവലിയന്റെ ഔപചാരികമായ ഉദ്ഘാടനം ടൂറിസം മന്ത്രാലയം സെക്രട്ടറി അരവിന്ദ് സിംഗ്, യുകെയിലെ ഇന്ത്യൻ ഹൈക്കമ്മീഷണർ വിക്രം ദൊരൈസ്വാമി എന്നിവർ ചേർന്ന് നിർവഹിച്ചു. നിലവിലെ സാഹചര്യത്തിലുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ പുതിയ തീരുമാനം കൊണ്ട് കഴിയുമെന്നാണ് വിദഗ്ധർ വ്യക്തമാക്കുന്നത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: ചാൾസ് രാജാവിനും രാജ്ഞിക്കും നേരെ മുട്ട എറിഞ്ഞ സംഭവത്തിൽ പ്രതി പിടിയിൽ. യോർക്കിൽ നടന്ന ചടങ്ങിനിടയിലായിരുന്നു സംഭവം. ആദ്യം പ്രതിഷേധം ഉണ്ടാവുകയും തുടർന്ന് വാക്കേറ്റത്തിലോട്ട് നീങ്ങിയപ്പോഴാണ് ദാരുണമായ സംഭവം നടന്നത്. ചാൾസ് രാജാവിനെയും രാജ്ഞിയെയും യോർക്കിലേക്ക് ആളുകൾ സ്വീകരിക്കുന്ന ചടങ്ങിലാണ് സംഭവം. സുരക്ഷ ജീവനക്കാരെ വെട്ടിച്ചു അക്രമി മുട്ട എറിയുകയായിരുന്നു.

പോലീസുകാർ കീഴ് പ്പെടുത്തിയപ്പോഴും ഇയാൾ ആക്രോശിക്കുന്നുണ്ടായിരുന്നു. അടിമകളുടെ രക്തത്തിലാണ് ഈ രാജ്യം പടുത്തുയർത്തിയിരിക്കുന്നതെന്നായിരുന്നു ഇയാളുടെ വാക്കുകൾ. പോലീസിന്റെ കയ്യിൽ നിന്ന് കുതറിയോടാൻ ശ്രമിച്ച പ്രതിയെ സാഹസികമായാണ് പിടികൂടിയത്. ഇയാൾക്ക് നേരെ ജനം പ്രതിഷേധാവുമായി രംഗത്ത് വന്നത് കാര്യങ്ങൾ കൂടുതൽ ഗൗരവതരമാക്കി. രാജാവിനെ ദൈവം രക്ഷിക്കുമെന്നും, നിങ്ങൾക്ക് നാണക്കേടാണ് ഇതെന്നും ആളുകൾ പറഞ്ഞു.

നാടകീയ സംഭവങ്ങളിലൂടെ പോലീസ് പ്രതിയെ കീഴ് പ്പെടുത്തിയപ്പോഴും ചാൾസ് രാജാവ് ഒരു ചടങ്ങിൽ പങ്കെടുക്കുകയായിരുന്നു. പരമ്പരാഗതമായി നടക്കുന്ന ഈ ചടങ്ങ് 2012-ൽ എലിസബത്ത് രാജ്ഞിയാണ് അവസാനമായി നടത്തിയത്. എലിസബത്ത് രാജ്ഞിയുടെ മരണശേഷം ആദ്യമായി സ്ഥാപിച്ച പ്രതിമയുടെ അനാച്ഛാദന ചടങ്ങിൽ പങ്കെടുക്കാനാണ് ഇരുവരും യോർക്കിലെത്തിയത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

പണപ്പെരുപ്പവും ജീവിത ചിലവിലെ അനിയന്ത്രിതമായ വാർദ്ധനവും മൂലം രാജ്യമൊട്ടാകെയുള്ള ജീവനക്കാർ സമരമുഖത്തേയ്ക്ക് . നിലവിൽ നേഴ്സുമാർക്കും റെയിൽവേ ജീവനക്കാർക്കും പുറമേ യൂണിവേഴ്സിറ്റി ജീവനക്കാരും സമരം പ്രഖ്യാപിച്ചു കഴിഞ്ഞു. ശമ്പളം, പെൻഷൻ, തൊഴിൽ സാഹചര്യങ്ങൾ എന്നിവയിലുള്ള കാര്യമായ പരിഷ്കരണം ആവശ്യപ്പെട്ടുകൊണ്ട് യുകെയിൽ ഉടനീളം അധ്യാപകർ ഉൾപ്പെടെയുള്ള യൂണിവേഴ്സിറ്റി ജീവനക്കാർ ഈ മാസം പണിമുടക്കുമെന്ന് യൂണിവേഴ്സിറ്റി ആൻഡ് കോളേജ് യൂണിയൻ (യുസിസി ) ആണ് അറിയിച്ചിരിക്കുന്നത്.

അധ്യാപകരുടെയും മറ്റു സർവകലാശാല ജീവനക്കാരുടെയും മുൻകാല സമരങ്ങളെ വിദ്യാർത്ഥികൾ പിന്തുണച്ചിരുന്നു. നിലവിൽ പ്രഖ്യാപിച്ചിരിക്കുന്ന സമരങ്ങൾക്കും വിദ്യാർത്ഥി പിന്തുണയുണ്ടാവുകയാണെങ്കിൽ സമര ദിവസങ്ങളിൽ സർവ്വകലാശാലകളും കോളേജുകളും സമ്പൂർണ്ണമായി പ്രവർത്തനരഹിതമാകുന്ന അവസ്ഥയായിരിക്കും രാജ്യം അഭിമുഖീകരിക്കുന്നത്. രാജ്യത്തെ 150 സർവകലാശാലകളിൽ നവംബർ 24, 25, 30 തീയതികളിലാണ് പണിമുടക്കിന് ആഹ്വാനം ചെയ്യപ്പെട്ടിരിക്കുന്നത്. 70000 ജീവനക്കാർ പങ്കെടുക്കുമെന്നാണ് യു സി സി അവകാശപ്പെട്ടിരിക്കുന്നത്.

കഴിഞ്ഞ ശമ്പള വർദ്ധനവിൽ യൂണിവേഴ്സിറ്റി ജീവനക്കാർക്ക് ശമ്പളത്തിൽ മൂന്ന് ശതമാനം കൂടുതലാണ് ലഭിച്ചത് . ഏറ്റവും കുറഞ്ഞ ശമ്പള സ്കെയിൽ ഉള്ളവർക്ക് ഒൻപത് ശതമാനവും ലഭിച്ചു. എന്നാൽ വർദ്ധിച്ചുവരുന്ന പണപ്പെരുപ്പവും ജീവിത ചിലവുകളും പരിഗണിക്കുമ്പോൾ തങ്ങൾക്ക് കൂടുതൽ ശമ്പള വർദ്ധനവ് വേണമെന്ന നിലപാടിലാണ് അധ്യാപകർ ഉൾപ്പെടെയുള്ള സർവ്വകലാശാല ജീവനക്കാർ .

കേരളത്തിൽനിന്ന് ദിനംപ്രതി ഒട്ടേറെ വിദ്യാർഥികളാണ് ഉന്നത വിദ്യാഭ്യാസത്തിനായി യുകെയിൽ എത്തിച്ചേർന്നുകൊണ്ടിരിക്കുന്നത് . രാജ്യത്തെ സമരപരമ്പരകളുടെ വാർത്തകൾ കണ്ട് അന്ധാളിച്ചിരിക്കുകയാണ് മിക്ക മലയാളി വിദ്യാർത്ഥികളും . പട പേടിച്ച് പന്തളത്തു ചെന്നപ്പോൾ പന്തം കൊളുത്തി പട എന്നാണ് ഒരു മലയാളി വിദ്യാർഥി മലയാളം യുകെ ന്യൂസിനോട് പറഞ്ഞത്. അധ്യാപകരുൾപ്പെടെയുള്ള ജീവനക്കാരുടെ സമരം നീളുകയാണെങ്കിൽ സമയബന്ധിതമായി തീർക്കേണ്ട തങ്ങളുടെ പഠനത്തിന് തടസ്സം നേരിടുമോ എന്ന ആശങ്കയിലാണ് മലയാളി വിദ്യാർഥികൾ .

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: മാഞ്ചസ്റ്റർ സിറ്റി ഫുട്ബോൾ താരം ബെഞ്ചമിൻ മെൻഡി പെൺകുട്ടിയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചുവെന്ന വാർത്തകൾ പുറത്തു വരുന്നു. കേസ് കോടതിയുടെ പരിഗണനയിൽ ഇരിക്കുകയാണ്. എന്നാൽ അതേസമയം ഇതിനെ പറ്റി താരം വിചിത്രവാദങ്ങളാണ് കോടതിയിൽ ഉന്നയിച്ചത്. ആറ് യുവതികൾക്കെതിരായ ഏഴ് ബലാത്സംഗ കുറ്റങ്ങളും ഒരു ബലാത്സംഗശ്രമവുമാണ് 28 വയസുകാരനായ ബെഞ്ചമിൻ മെൻഡിയുടെ പേരിലുള്ളത്.

ഇയാൾ ഇത്തരത്തിൽ സ്വഭാവവൈകൃതമുള്ളയാൾ ആണെന്നും നിരന്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടാറുണ്ടെന്നും പ്രോസിക്യൂഷൻ കോടതിയിൽ അറിയിച്ചു. ഒൻപത് കേസുകളിൽ പ്രതിയായി ഇയാൾക്ക് വേണ്ടി കോടതിയിൽ ഹാജരായത് എലീനർ ലോസ് ആണ്. ലൈംഗിക കുറ്റകൃത്യങ്ങൾ ആരോപിക്കുന്നതിൽ ആദ്യത്തെ സ്ത്രീ 2018ലാണ് ആക്രമണത്തിനു ഇരയായത്. 2018 ഒക്ടോബറിൽ ചെഷയറിലെ മോട്രം സെന്റ് ആൻഡ്രൂവിലുള്ള സ്പിന്നി എന്ന വീട്ടിലേക്ക് പോയി. പിന്നാലെ പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നെന്നും യുവതി പറയുന്നു. താരത്തിന്റെ സുഹൃത്തുകളിൽ ഒരാളുടെ കാമുകി ആയിരുന്നു ഈ യുവതിയെന്നും, പിന്നെ എങ്ങനെയാണ് ഇത് നടക്കുകയെന്നും അദ്ദേഹം ചോദിച്ചു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: റിഷി സുനകിന്റെ മന്ത്രിസഭയിൽ വീണ്ടും രാജി. ഗാവിൻ വില്യംസൺ ആണ് ക്യാബിനറ്റ് ഓഫീസ് മിനിസ്റ്ററുടെ ചുമതലയിൽ നിന്ന് രാജി വെച്ചത്. അദ്ദേഹം രാജിവെക്കുമെന്ന് നേരത്തെ തന്നെ റിഷിയോട് പറഞ്ഞിരുന്നതായും മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്യുന്നുണ്ട്. ഭീഷണിയുടെ സ്വരത്തിൽ പല ആരോപണങ്ങളും ഉയർന്നുവന്ന സാഹചര്യത്തിലാണ് ഇത്തരമൊരു നടപടിയെന്നാണ് രാഷ്ട്രീയ നിരീക്ഷകർ അഭിപ്രായപ്പെടുന്നത്.

ഒരു മുതിർന്ന ഉദ്യോഗസ്ഥൻ കഴുത്ത് വെട്ടുമെന്ന് പറഞ്ഞതുൾപ്പെടെ അദ്ദേഹം കാരണമായി പറയുന്നുണ്ട്. രാവിലെ പ്രധാനമന്ത്രിയെ നിരന്തരം ബന്ധപ്പെട്ട അയാൾ രാജിയുടെ കാര്യം അറിയിക്കുകയായിരുന്നു എന്ന് ടൈംസ് റിപ്പോർട്ട്‌ ചെയ്യുന്നുണ്ട്. ഉച്ചഭക്ഷണത്തിന് മുമ്പ് പ്രധാനമന്ത്രിയുടെ വക്താവ് സർ ഗാവിനിൽ ആത്മവിശ്വാസം പ്രകടിപ്പിക്കുകയും അദ്ദേഹം രാജി വെക്കുമെന്ന വാർത്തകൾ നിഷേധിക്കുകയും ചെയ്തിരുന്നു. സർക്കാരിനുള്ള ഗാവിനിന്റെ സംഭാവനകളെ ഊന്നിപ്പറയുകയും ചെയ്തു.

പ്രതിരോധ സെക്രട്ടറി സ്ഥാനത്തുനിന്ന് തെരേസ മേയെയും വിദ്യാഭ്യാസ സെക്രട്ടറി സ്ഥാനത്ത് നിന്ന് ബോറിസ് ജോൺസനെയും പുറത്താക്കിയതിന് ശേഷം ഇത് മൂന്നാം തവണയാണ് അദ്ദേഹത്തെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കുന്നത്. എലിസബത്ത് രാജ്ഞിയുടെ ശവസംസ്‍കാരത്തെ ചുറ്റിപറ്റിയുള്ള അഭിപ്രായ വ്യത്യാസങ്ങളെ തുടർന്നാണ് ഇരുവരും തമ്മിൽ അകലുന്നത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: ഇംഗ്ലണ്ടിലെ പല സ്കൂളുകളിലും അധ്യാപകരുടെ എണ്ണം വെട്ടി ചുരുക്കുന്നതായി റിപ്പോർട്ടുകൾ പുറത്ത്. അധ്യാപകരുടെ സംഘടനയായ നാഷണൽ അസോസിയേഷൻ ഓഫ് ഹെഡ് ടീച്ചേഴ്സാണ് ഇക്കാര്യം പുറത്തുവിട്ടത്. പല സ്കൂളുകളിലും ഇതിന്റെ ഭാഗമായി അധ്യാപകരെ പിരിച്ചു വിടുന്നതായും, ജോലി സമയം വെട്ടി ചുരുക്കുന്നതായും അവർ പറയുന്നു. പണം ലാഭിക്കാനും, ശമ്പളം നൽകാനുമുള്ള ബുദ്ധിമുട്ട് മുമ്പിൽ കണ്ടാണ് ഇങ്ങനെ ഒരു നടപടി എന്നാണ് പുറത്ത് വരുന്ന പ്രാഥമിക വിവരം. ബഡ്ജറ്റ് നിലവിൽ താളം തെറ്റുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ നീങ്ങുന്നതെന്നും അവർ മുന്നറിയിപ്പായി നൽകുന്നു.

നാഷണൽ അസോസിയേഷൻ ഓഫ് ഹെഡ് ടീച്ചേഴ്സിൻെറ സ്‌നാപ്പ്‌ഷോട്ട് സർവേയിൽ പ്രതികരിച്ച 11,000 പേരിൽ 66% പേരും ടീച്ചിംഗ് അസിസ്റ്റന്റുമാരെ അനാവശ്യമാക്കുകയോ അവരുടെ സമയം വെട്ടിക്കുറയ്ക്കുകയോ ചെയ്യുമെന്നാണ് അഭിപ്രായപ്പെട്ടത്. പല സ്കൂളിലും ഇത് നിലവിൽ നടപ്പിലായി വരുന്നുണ്ടെന്നാണ് വാർത്തകൾ ചൂണ്ടിക്കാട്ടുന്നത്. സ്കൂളിലെ ചിലവുകൾ ദൈനംദിനം വർധിക്കുകയാണ്. സർവേയിൽ പ്രതികരിച്ചതിൽ 54% ആളുകളും വിഷയത്തെ ഗൗരവമായി നോക്കി കാണുകയും, അടിയന്തിരമായി നടപടി കൈകൊള്ളണമെന്നും അഭിപ്രായപ്പെട്ടവരും ആണ്.

ഊർജബില്ല് ഉൾപ്പടെ പല കാര്യങ്ങളും താങ്ങാവുന്നതിനും അപ്പുറമാണ്. അതിനനുസരിച്ചു വരുമാനം ഇവിടങ്ങളിൽ ഉണ്ടാകുന്നില്ലെന്നും അധികൃതർ പറയുന്നു. എന്നാൽ വിഷയത്തിൽ ഗവൺമെന്റ് പറയുന്നത് സ്കൂൾ ഫണ്ട്‌ ഈ വർഷം തന്നെ നാല് ബില്യൺ ആയി വർധിപ്പിച്ചിട്ടുണ്ടെന്നാണ്. എന്നാൽ, അടുത്തയാഴ്ച സർക്കാരിന്റെ പ്രസ്താവനയ്ക്ക് മുന്നോടിയായി, വ്യാപകമായി പൊതു ഫണ്ടിംഗ് വെട്ടിക്കുറയ്ക്കാൻ സാധ്യത ഉണ്ടെന്ന് നാഷണൽ അസോസിയേഷൻ ഓഫ് ഹെഡ് ടീച്ചേഴ്സ് പറയുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യു കെ :- ലോകം മുഴുവനും നരകതുല്യമായ കാലാവസ്ഥയിലേക്കുള്ള പാതയിൽ ആണെന്ന് ഓർമിപ്പിച്ചുകൊണ്ട് കോപ്പ് 27 കാലാവസ്ഥ ഉച്ചകോടി ഈജിപ്തിൽ ആരംഭിച്ചു. ലോകം നേരിട്ടുകൊണ്ടിരിക്കുന്ന കാലാവസ്ഥ വെല്ലുവിളികളെ സംബന്ധിച്ചും അതിന് ആവശ്യമായ ക്രിയാത്മകമായ പ്രതികരണങ്ങൾ ലോക നേതാക്കളുടെ ഭാഗത്തുനിന്നും ഉണ്ടാകേണ്ടതിന്റെ ആവശ്യകതയെപ്പറ്റിയും യു എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടാറെസ് തന്റെ ആമുഖപ്രസംഗത്തിൽ ഓർമിപ്പിച്ചു.

ഉച്ചകോടിയിൽ പങ്കെടുത്ത് സംസാരിച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനക്, ബ്രിട്ടന്റെ ഭാഗത്തുനിന്നുമുള്ള 11.6 ബില്യൺ പൗണ്ട് തുകയുടെ ക്ലൈമറ്റ് ഫണ്ട് തുടർന്നുകൊണ്ട് പോകുമെന്ന് പ്രഖ്യാപിച്ചു. 120ലേറെ രാജ്യങ്ങളുടെ രാഷ്ട്ര തലവന്മാരാണ് ഉച്ചകോടിയിൽ പങ്കെടുക്കുന്നത്. ബ്രിട്ടിഷ് പ്രധാനമന്ത്രി റിഷി സുനക് ആദ്യം പങ്കെടുക്കില്ലെന്ന് അറിയിച്ചെങ്കിലും പ്രതിഷേധം ശക്തമായതോടെ തീരുമാനം മാറ്റുകയായിരുന്നു. കാലാവസ്ഥ വ്യതിയാനത്തെ ചെറുത്തുനിൽക്കുവാൻ വേഗത്തിൽ പ്രവർത്തിക്കേണ്ട സമയമാണിതെന്ന് റിഷി സുനക് തന്റെ പ്രസ്താവനയിൽ ലോക നേതാക്കളെ ഓർമിപ്പിച്ചു. അതോടൊപ്പം തന്നെ ഹരിത ഊർജ്ജ നിക്ഷേപം പുതിയ തൊഴിലവസരങ്ങളുടെയും വളർച്ചയുടെയും മികച്ച ഉറവിടമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.  റഷ്യ നടത്തിയിരിക്കുന്ന ഉക്രൈൻ അധിനിവേശവും അതിനെ തുടർന്ന് ഉണ്ടായിരിക്കുന്ന പ്രതിസന്ധികളും പുനരുല്പാദിപ്പിക്കാവുന്ന ഊർജ്ജ ഉപയോഗങ്ങളുടെ വർദ്ധനവ് ഉണ്ടാകണമെന്ന് ചൂണ്ടിക്കാട്ടുന്നതായും അദ്ദേഹം പറഞ്ഞു.


ഫോസില്‍ ഇന്ധനങ്ങളില്‍ നിന്ന് പുനരുപയോഗിക്കാവുന്ന ഊര്‍ജ സ്രോതസുകളിലേക്ക് മാറാന്‍ വികസ്വര രാജ്യങ്ങള്‍ക്ക് വികസിത രാജ്യങ്ങള്‍ വാഗ്ദാനം ചെയ്ത ധനസഹായം വീഴ്ചയില്ലാതെ ലഭ്യമാക്കണമെന്ന ആവശ്യവും ഉച്ചകോടിയിൽ ഉയർന്നിട്ടുണ്ട്. പ്രധാനമന്ത്രിയായി ചുമതലയേറ്റ ശേഷമുള്ള സുനകിന്റെ ആദ്യ അന്താരാഷ്ട്ര സമ്മേളനമാണ് കാലാവസ്ഥ ഉച്ചകോടി. 2025 ഓടെ 1.5 ബില്യൺ പൗണ്ട് അധിക തുക കാലാവസ്ഥ ഫണ്ടിലേക്ക് ബ്രിട്ടൻ കൈമാറുമെന്നും സുനക് തന്റെ പ്രസ്താവനയിൽ വ്യക്തമാക്കി.

RECENT POSTS
Copyright © . All rights reserved