Main News

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

കാർ പാർക്കിങ്ങിൽ നിന്ന് 17 മിനിറ്റ് താമസിച്ച് വാഹനം എടുത്തതിന് 25 കാരിയായ അമ്മയ്ക്ക് 160 പൗണ്ടാണ് പിഴ ലഭിച്ചത്. കുഞ്ഞിന് ഭക്ഷണം നൽകാനാണ് കാർ അധിക സമയം പാർക്ക് ചെയ്യേണ്ടതായി വന്നതെന്ന് കോൺവാളിലെ ന്യൂക് വേയിൽ നിന്നുള്ള 25 കാരിയായ കാർമെൻ തോംസൺ വ്യക്തമാക്കി. സെപ്റ്റംബർ 2020 ലാണ് കാർമെൻ എട്ടുമാസം പ്രായമുള്ള തൻറെ മകൾക്കും ഭർത്താവിനും ഒപ്പം ഷോപ്പിങ്ങിനായി പോയപ്പോൾ സംഭവം നടന്നത്. കാറിലേക്ക് തിരികെ പോകുന്ന സമയം കുട്ടി വിശന്ന് കരയാൻ തുടങ്ങിയതിനെ തുടർന്നാണ് കാർ പാർക്കിങ്ങിൽ അധിക സമയം ചെലവഴിക്കേണ്ടി വന്നത്.

കാർമെൻെറ ഭർത്താവിന് കാർ ഓടിക്കാൻ അറിയാത്തതിനാൽ ആ സാഹചര്യത്തിൽ വാഹനം ഓടിക്കാൻ മറ്റൊരു മാർഗം ഇല്ലായിരുന്നു എന്നും അവർ പറഞ്ഞു. തന്റെ മകൾ ഒരു ഐവിഎഫ് കുഞ്ഞ് ആയതിനാലും പ്രീമച്വറായി ജനിച്ചതിനാലും കുട്ടിയുടെ എല്ലാ ആവശ്യങ്ങളും കൃത്യ സമയങ്ങളിൽ തന്നെ ലഭിക്കുന്നുണ്ടെന്ന് താൻ ഉറപ്പു വരുത്തിയിരുന്നതായും അവർ കൂട്ടിച്ചേർത്തു. സംഭവം നടന്ന് ഏതാനും ആഴ്ചകൾക്കുള്ളിൽ തന്നെ 160 പൗണ്ട് പിഴച്ചു ചുമത്തി കൊണ്ടുള്ള കത്ത് ഇവർക്ക് ലഭിക്കുകയായിരുന്നു.

തൻറെ സാഹചര്യം നേപ്പിയർ പാർക്കിംഗ് ലിമിറ്റഡിനെ അറിയിച്ചെങ്കിലും പിഴ ഇൻസ്റ്റാൾമെന്റായി അടയ്ക്കാനാണ് അവർ പറഞ്ഞത്. തങ്ങളുടെ സേവനങ്ങൾക്ക് കാർമെൻ പണം പൂർണമായി അടച്ചിട്ടില്ല എന്ന ആരോപണവും കമ്പനി ഉന്നയിച്ചു. എന്നാൽ ഇത് കാർമെൻ നിരസിക്കുകയായിരുന്നു. നിലവിൽ ഇൻഡിപെൻഡൻസ് അപ്പീൽ സർവീസ് ചെയ്യാൻ ഒരുങ്ങുകയാണ് ഈ ദമ്പതികൾ.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ നിർണായക തീരുമാനവുമായി ഋഷി സുനക്. മിനിമം വേതന നിരക്ക് ഉയർത്തി എന്ന വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്. ഇനി മുതൽ 10.40 പൗണ്ട് ആയിരിക്കും മിനിമം വേതനം. ഇത് തൊഴിലാളികളിൽ വലിയ സ്വീകാര്യതയാണ് ഉണ്ടാക്കിയിരിക്കുന്നത്. ഈ ആഴ്ച അവസാനം തന്നെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നാണ് കരുതുന്നത്.

യുകെയിലെ ഏറ്റവും ദരിദ്രരായ തൊഴിലാളികൾക്ക് ജീവിത വേതനം മണിക്കൂറിന് 10.40 പൗണ്ടായി വർധിപ്പിച്ച തീരുമാനം പ്രധാനമന്ത്രിക്ക് വലിയ ജനശ്രദ്ധ ലഭിക്കുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
ഏകദേശം 10 ശതമാനം വേതനം വർധിപ്പിക്കാനുള്ള ഔദ്യോഗിക ശുപാർശ അംഗീകരിക്കാൻ ഋഷി സുനക്ക് ഒരുങ്ങുന്നതായാണ് വാർത്ത കേന്ദ്രങ്ങൾ വ്യക്തമാക്കുന്നത്. വ്യാഴാഴ്ച അദ്ദേഹം തന്റെ ശരത്കാല ബജറ്റ് നൽകാനിരിക്കെയാണ് നിർണായക നീക്കം.

പ്രധാനമന്ത്രി ചുമതല ഏറ്റെടുത്തതിന് ശേഷമുള്ള നിർണായക പ്രഖ്യാപനങ്ങളിൽ ഒന്നാന്നിത്. കാത്തിരിപ്പുകൾക്കൊടുവിൽ രാജ്യത്തെ അടിസ്ഥാന വിഭാഗത്തിനോടുള്ള സർക്കാരിന്റെ കരുതൽ ഇതിലൂടെ വ്യക്തമാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ അഭിപ്രായപ്പെടുന്നത്. ഈ നീക്കം 2.5 ദശലക്ഷം ആളുകൾക്ക് പ്രയോജനപ്പെടുമെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്യുന്നത്. എന്നാൽ എന്താണ് സംഭവിക്കാൻ പോകുന്നത് എന്നുള്ളത് കാത്തിരുന്നു കാണാം.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: പോലീസ് സേനയിൽ ലൈംഗിക അതിക്രമകേസുകളിൽ പ്രതിയാകുന്നവർക്ക് ശക്തമായ മുന്നറിയിപ്പുമായി സൗത്ത് യോർക്ക്ഷെയർ പോലീസ് മേധാവി. ഇത്തരക്കാരെ സേനയിൽ നിന്ന് വേരോടെ പിഴുതെറിയുമെന്നും അദ്ദേഹം പറഞ്ഞു. കുട്ടിക്കാലത്ത് ഒരു പോലീസുകാരന്റെ കയ്യിൽ നിന്ന് ദുരനുഭവം നേരിടേണ്ടി വന്ന സ്ത്രീയുടെ വെളിപ്പെടുത്തലിന് പിന്നാലെയാണ് നടപടി.

ചീഫ് കോൺസ്റ്റബിൾ ലോറൻ പോൾട്ട്‌നി അതിനു ധൈര്യം കാണിച്ച ലിയോണ വിറ്റ്‌വർത്തിനെ അഭിനന്ദിക്കുകയും ചെയ്തു. ലിയോണ കഥ പറയാൻ തന്റെ പേര് വെളിപ്പെടുത്തി രംഗത്തെത്തിയത് സംഭവത്തിനു കൂടുതൽ ശ്രദ്ധലഭിക്കാൻ കാരണമായി. ഒരു ദശാബ്ദത്തിന് മുമ്പ് തനിക്ക് എന്താണ് സംഭവിച്ചതെന്ന് പോലീസ് അന്വേഷിക്കുമെന്ന് ഇപ്പോൾ വിശ്വാസമുണ്ടെന്നും അവർ പറഞ്ഞു.

13-ാം വയസ്സിൽ, അമാൻഡ സ്പെൻസർ എന്ന സ്ത്രീ ആദ്യം അവളെ ഇരയാക്കിയിരുന്നു. പിന്നീട് 2014-ൽ ദുർബലരായ കൗമാരപ്രായക്കാരെ വളർത്തിയതിനും പിന്നീട് അവരെ കുട്ടികളെ ദുരുപയോഗം ചെയ്യുന്ന സംഘത്തിന് വിറ്റതിനും ജയിലിൽ അടയ്ക്കപ്പെട്ടു. ലിയോണയെ അധിക്ഷേപിച്ചവരിൽ ഒരാളും ജയിലിലായി. എന്നിരുന്നാലും, അടുത്തിടെ സ്‌കൈ ന്യൂസ് അഭിമുഖത്തിൽ ലിയോണ പറഞ്ഞ വാക്കുകളാണ് ചർച്ചയായത്. തന്നെ പ്രധാനമായും ദുരുപയോഗം ചെയ്തത് ഒരു പോലീസ് ഉദ്യോഗസ്ഥനായിരുന്നു എന്നും, പട്രോളിംഗ് കാറിൽ കൂട്ടികൊണ്ട് പോവുകയായിരുന്നെന്നും അവർ പറഞ്ഞു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: മാഞ്ചസ്റ്റർ യുണൈറ്റഡ് താരവും, ഫുട്ബോൾ ആരാധകരുടെ നെഞ്ചിടിപ്പുമായ ക്രിസ്റ്റ്യാനോ റൊണാൾഡോയെ പറ്റി നിർണായക വെളിപ്പെടുത്തലുമായി ജെർമെയ്ൻ ജെനാസ് രംഗത്ത്. മാഞ്ചസ്റ്റർ യുണൈറ്റഡ് ഫോർവേഡ് ക്ലബ് താരത്തെ വഞ്ചിച്ചതായും റൊണാൾഡോയ്ക്ക് ഇപ്പോൾ ടീമിൽ ഇടം പിടിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

മാനേജർ എറിക് ടെൻ ഹാഗിനെ താരം മാനിക്കുന്നില്ലെന്നും, നിർബന്ധിതനായി പുറത്താക്കാൻ ശ്രമിക്കുകയാണെന്നും പറഞ്ഞ അദ്ദേഹം 37 കാരനായ റൊണാൾഡോ ഓഗസ്റ്റിൽ ഓൾഡ് ട്രാഫോർഡിൽ ഇതിനെ കുറിച്ച് സംസാരിക്കുമെന്നും പറഞ്ഞു. ടോക്ക്‌ടിവിക്ക് വേണ്ടി പിയേഴ്‌സ് മോർഗനുമായുള്ള അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. പോർച്ചുഗൽ ഇന്റർനാഷണലിന്റെ അവകാശവാദങ്ങളോട് പ്രതികരിക്കാൻ യുണൈറ്റഡിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ക്ലബ്ബിലുണ്ടായിരുന്നവർ ബലം പ്രയോഗിച്ച് പുറത്താക്കാൻ ശ്രമിക്കുകയായിരുന്നു. 2013-ൽ സർ അലക്‌സ് ഫെർഗൂസന്റെ വിടവാങ്ങലിന് ശേഷം ക്ലബ്ബിൽ യാതൊരു മാറ്റവും ഉണ്ടായിട്ടില്ല. ജൂലൈയിൽ അദ്ദേഹത്തിന്റെ ഇളയ മകൾ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടപ്പോൾ ക്ലബ് അനുഭാവ പൂർണമായ സമീപനം കാണിച്ചില്ലെന്നും അദ്ദേഹം പറയുന്നു. ബുധൻ, വ്യാഴം ദിവസങ്ങളിൽ രണ്ട് രാത്രികളിലായിട്ടാണ് അഭിമുഖം സംപ്രേഷണം ചെയ്യുന്നത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

അധികാരമേറ്റ് നാൽപത്തിനാലാം ദിവസമായിരുന്നു ബ്രിട്ടന്റെ ചരിത്രത്തിലെ മൂന്നാമത്തെ പ്രധാനമന്ത്രിയായ ലിസ് ട്രസിന്റെ രാജി . ലിസ് ട്രസ് സർക്കാർ അവതരിപ്പിച്ച മിനി ബഡ്ജറ്റിനെ തുടർന്ന് പൗണ്ട് വൻ തകർച്ചയാണ് നേരിട്ടത്. കൂടാതെ ഓഹരി വിപണിയും തകർന്നടിഞ്ഞിരുന്നു. പുതിയ സാമ്പത്തിക നയങ്ങളുടെ പേരിൽ പ്രധാനമന്ത്രി സ്വന്തം പാർട്ടിയിൽ നിന്നും പ്രതിപക്ഷത്തു നിന്നും വൻ വിമർശനങ്ങളാണ് ഏറ്റുവാങ്ങിയത്.

പണപ്പെരുപ്പം പിടിച്ചുനിർത്തുന്നതിന് വേണ്ടി മൂന്ന് പതിറ്റാണ്ടിനിടയിലെ ഏറ്റവും കൂടിയ പലിശ വർദ്ധനവാണ് ഈയിടെ ബാങ്ക് ഓഫ് ഇംഗ്ലണ്ട് നടത്തിയത്. ഇതിൻറെ ഭാഗമായി മൂന്ന് ശതമാനമാണ് ബാങ്ക് പലിശ നിരക്കുകൾ ഉയർത്തിയത്. നിരക്കുകൾ ഉയർത്തുന്നത് ഒരിക്കലും നല്ലതല്ലെങ്കിലും മാന്ദ്യത്തെ നേരിടാൻ മറ്റ് വഴികളില്ലെന്നുമാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ട് ചീഫ് ആൻഡ്രൂ ബെയ്ലി പറഞ്ഞു.

പ്രധാനമന്ത്രിയായിരുന്ന ലിസ് ട്രസിന്റെ പതനത്തിന് പിന്നിൽ ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ പങ്ക് ഉണ്ടെന്ന രീതിയിലുള്ള വാർത്തകൾ പുറത്തുവന്നിരുന്നു. എന്നാൽ മുൻ പ്രധാനമന്ത്രി ലിസ് ട്രസിന്റെ പതനത്തിന് പിന്നിൽ ബാങ്ക് ഓഫ് ഇംഗ്ലണ്ട് ആണെന്ന ആരോപണങ്ങളെ ശക്തമായി നിഷേധിച്ചുകൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ട് മേധാവി ആൻഡ്രൂ ബെയ്ലി . ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ബാങ്കിൻറെ നടപടികൾ മുൻ പ്രധാനമന്ത്രിയുടെ പതനത്തിന് കാരണമായെന്ന ആരോപണങ്ങളോട് താൻ ശക്തമായി വിയോജിക്കുന്നുവെന്ന് ആൻഡ്രൂ ബെയ്ലി പറഞ്ഞു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: മലയാളി സാന്നിധ്യം ഇത്തവണത്തെ വേൾഡ് കപ്പിൽ ഉണ്ടാകും. ഖത്തറിൽ നടക്കുന്ന ഫിഫ വേൾഡ് കപ്പ്‌ ഫുട്ബാൾ മത്സരത്തിൽ ബെൽജിയം ടീമിന്റെ വെൽനെസ് കൻസൾട്ടന്റയാണ് യു കെയിൽ നിന്നുള്ള മലയാളി എത്തുന്നത്. കൊച്ചി ചെറായി സ്വദേശി വിനയ് മേനോനാണ് ബെൽജിയം ടീമിന്റെ വെൽനസ് റിക്കവറി വിദഗ്ധനായി നിയമിക്കപ്പെട്ടത്.

ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ് ചെൽസിയുടെ വെൽനസ് മാനേജർ കൂടിയാണു വിനയ്. ബെൽജിയം കോച്ച് റോബർട്ടോ മാർട്ടിനസ് കഴിഞ്ഞ മാസം ലണ്ടനിലെത്തി വിനയുമായി ചർച്ച നടത്തിയിരുന്നു. തുടർന്നാണ് നിയമനം. ടീമിനൊപ്പം 18ന് കുവൈത്തിൽ എത്തുന്ന വിനയ് അവിടെനിന്നു ഖത്തറിലേക്കു പോകും. ലോകകപ്പ് കഴിയും വരെ ടീം ക്യാംപിൽ വിനയുമുണ്ടാകും. അഡ്വാൻസ് മൈന്റ് പ്രോഗ്രാമിങ് സ്ട്രാറ്റജി വിദഗ്ധനായ വിനയ് ലണ്ടനിലാണു സ്ഥിരതാമസം. ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഇത് അഭിമാന മുഹൂർത്തമാണ്. ഇത്തവണത്തെ മത്സരത്തിൽ നിർണായക ശക്തിയായി മാറാനാണ് ബെൽജിയം ശ്രമിക്കുന്നത്. അതിന്റെ അമരത്ത് മലയാളിയായ വിനയ് മേനോൻ ഉണ്ടാകും.

ഏതെങ്കിലും അന്താരാഷ്ട്ര ടീമിന്റെ ഭാഗമായ ഒരേയൊരു ഇന്ത്യക്കാരൻ ഞാനായിരിക്കാം എന്ന് സമ്മതിക്കുന്നു. എന്നിരുന്നാലും, ഇന്ത്യ അത്തരം വലിയ ടൂർണമെന്റുകളുടെ ഭാഗമാകുന്നത് കാണാൻ ഞാൻ ആഗ്രഹിക്കുന്നു. ഇന്ത്യൻ ഫുട്‌ബോളിനെ പുനരുജ്ജീവിപ്പിക്കുന്നതിൽ പങ്കുവഹിക്കാൻ താൽപ്പര്യമുണ്ടോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് എനിക്ക് ഒരു അവസരം ലഭിച്ചാൽ കളിക്കാരെ ശരിയായ മാനസികാവസ്ഥയിലാക്കാനും 2028-ഓടെ ഇന്ത്യയെ മികച്ച ടീമുകളുമായി കളിക്കാനും ശ്രമിക്കാമെന്ന് അദ്ദേഹം പറഞ്ഞു.

കൊച്ചിയിലെ ചെറായിയിൽ ജനിച്ച വിനയ് മേനോൻ, ഭാര്യ ഫ്ലോമി മേനോൻ, മകൻ അഭയ് എന്നിവർക്കൊപ്പമാണ് ലണ്ടനിൽ താമസിക്കുന്നത്. ഗ്രൂപ്പ് എഫിൽ ബെൽജിയം, ഖത്തർ ലോകകപ്പിൽ മൊറോക്കോ, ക്രൊയേഷ്യ, കാനഡ എന്നിവരെയാണ് നേരിടുന്നത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: ഫ്രാൻസുമായുള്ള നിർണായക കരാറിൽ ഒപ്പുവെക്കാൻ ഒരുങ്ങി ഇംഗ്ലണ്ട്. ചെറിയ ബോട്ടുകളിൽ ഇംഗ്ലീഷ് ചാനൽ കടക്കുന്നത് തടയാനുള്ള നിർണായക നടപടിയുടെ കരാറിലാണ് ഒപ്പുവെക്കാൻ ഒരുങ്ങുന്നത്. ഇതിനായി ആഭ്യന്തര സെക്രട്ടറി സുല്ല ബ്രാവർമാൻ പാരീസിലേക്ക് പോകും. നിർണായകമായ കരാർ ഇരുരാജ്യങ്ങൾക്കും ഗുണകരമാണെന്ന പൊതുവിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഇങ്ങനെ ഒരു തീരുമാനം.

പുതുക്കിയ ഉടമ്പടി പ്രകാരം, വർദ്ധിച്ച പട്രോളിംഗിന്റെ ചെലവ് നികത്താൻ യുകെ ഫ്രാൻസിന് നൽകുന്ന തുക പ്രതിവർഷം 55 മില്യൺ പൗണ്ടിൽ നിന്ന് 63 മില്യൺ പൗണ്ടായി ഉയരും. ആളുകൾ പുറപ്പെടുന്നത് തടയാൻ ഫ്രഞ്ച് തീരത്ത് പട്രോളിംഗ് നടത്തുന്ന ഉദ്യോഗസ്ഥരുടെ എണ്ണം ഇതോടെ 200 ൽ നിന്ന് 300 ആയി ഉയരും. അടുത്ത ആഴ്‌ചകളിൽ, ഈ വിഷയത്തിൽ സുല്ല ബ്രാവർമാൻ വിദഗ്ധരുമായി കൂടിക്കാഴ്ച നടത്തും.

ഈ വർഷം ഇതുവരെ, 40,000-ത്തിലധികം ആളുകൾ അപകടകരമായ ക്രോസിംഗ് നടത്തി. ഇത് റെക്കോർഡിലെ ഏറ്റവും ഉയർന്ന സംഖ്യയാണ്. വിപുലീകരിച്ച കരാർ ഫ്രാൻസിൽ പ്രവർത്തിക്കുന്ന കള്ളക്കടത്തുകാരെ കൂടുതൽ തടസ്സപ്പെടുത്തുമെങ്കിലും അവരുടെ വ്യാപാരം അവസാനിപ്പിക്കാൻ സാധ്യതയില്ലെന്ന് ബിബിസി റിപ്പോർട്ട്‌ ചെയ്തു. ആയിരക്കണക്കിന് കുടിയേറ്റക്കാർ തങ്ങളുടെ ജീവൻ പണയപ്പെടുത്തി ചെറിയ ബോട്ടുകളിൽ ചാനൽ മുറിച്ചുകടക്കുന്നതിന്റെ പ്രശ്നത്തിന് ഒരൊറ്റ പരിഹാരവുമില്ലെന്നായിരുന്നു. എന്നാൽ അതിനിപ്പോൾ നിർണായകമായ തീരുമാനമാണ് കൈകൊണ്ടിരിക്കുന്നത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: ബ്ലഡ്‌ബാത്ത് ഇരട്ടകൊലപാതകത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. രണ്ട് പേർ മരിക്കുകയും, മൂന്നാമൻ കുത്തേറ്റു ഗുരുതരമായി പരിക്കേൽക്കുകയും ചെയ്ത സാഹചര്യത്തിലാണ് പോലീസിന്റെ നടപടി. ഇന്ന് പുലർച്ചെ 1.18 ന് ബെഡ്‌ഫോർഡ്‌ഷെയറിലെ ഹൗട്ടൺ റെജിസിൽ ഒരാളെ കാർ ഇടിച്ചെന്ന റിപ്പോർട്ടിനെ തുടർന്ന് പോലീസ് തിരച്ചിൽ നടത്തിയിരുന്നു. ഇതിനെ തുടർന്നാണ് കുത്തേറ്റ നിലയിൽ മൂന്ന് പേരെ കണ്ടെത്തിയത്.

അപകടത്തിൽപ്പെട്ടവരിൽ രണ്ടുപേർ സംഭവസ്ഥലത്തുവച്ചു മരിച്ചു . മൂന്നാമനെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിലേക്കും കൊണ്ടുപോയി. പ്രത്യേക പരിശീലനം ലഭിച്ച ഉദ്യോഗസ്ഥർ ഉൾപ്പെട്ടവരുടെ സംഘമാണ് കേസ് അന്വേഷിക്കുന്നത്. വാർത്തകൾ പുറത്ത് വന്നതിനു പിന്നാലെ പോലീസ് അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ്. കേസിൽ ഇതുവരെ ആരുടേയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യു കെ :- രാജപദവി ഏറ്റെടുത്ത ശേഷമുള്ള തന്റെ ആദ്യ പിറന്നാൾ സ്വകാര്യമായി ആഘോഷിക്കാൻ തീരുമാനിച്ചിരിക്കുകയാണ് ചാൾസ് മൂന്നാമൻ രാജാവെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഇന്നാണ് അദ്ദേഹം തന്റെ 74-ാംമത് ജന്മദിനം ആഘോഷിക്കുന്നത്. അദ്ദേഹത്തിന്റെ ഭരണത്തിന്റെ സംഭവബഹുലമായ തുടക്കത്തിന് ശേഷം ജന്മദിനാഘോഷം സ്വകാര്യമായി നടത്തുമെന്നാണ് നിലവിലെ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സെപ്റ്റംബർ 8-ന് രാജ്ഞിയുടെ മരണശേഷം ചാൾസ് രാജാവായി അധികാരമേറ്റ ശേഷം അദ്ദേഹത്തിന് തിരക്കേറിയ കാലഘട്ടമായിരുന്നു.

വെയിൽസ് രാജകുമാരൻ എന്ന നിലയിൽ, അദ്ദേഹം ചിലപ്പോൾ തന്റെ ജന്മദിനത്തിൽ ഔദ്യോഗിക വിദേശ പര്യടനങ്ങളിൽ പങ്കെടുക്കുമ്പോൾ പലപ്പോഴും വിദേശത്ത് കേക്ക് മുറിച്ച് ആഘോഷിക്കുകയും ചെയ്തിരുന്നു. എന്നാൽ രാജാവായി അധികാരമേറ്റശേഷമുള്ള തന്റെ 74-ാം ജന്മദിനത്തിന് മുമ്പുള്ള ദിവസം, അദ്ദേഹം സെനോറ്റാഫിലെ റിമംബറൻസ് സൺഡേ സർവീസിൽ പങ്കെടുക്കുകയും, സേവനത്തിനിടെ യുദ്ധത്തിൽ മരിച്ചവരെ ഓർത്ത് ആദരിക്കുകയും ചെയ്തു. ഇതോടൊപ്പം തന്നെ അദ്ദേഹം വൈറ്റ്ഹാളിലെ സ്മാരകത്തിൽ പുഷ്പാഞ്ജലി അർപ്പിക്കുകയും ചെയ്തു. തിങ്കളാഴ്ച ബക്കിംഗ്ഹാം കൊട്ടാരത്തിൽ നടക്കുന്ന ഗാർഡ് മാറ്റ ചടങ്ങിൽ ഹൗസ്ഹോൾഡ് കവൽറി ബാൻഡ് ഹാപ്പി ബർത്ത്ഡേ പാട്ട് അവതരിപ്പിച്ച് രാജാവിന്റെ ജീവിതത്തിലെ പ്രധാനപ്പെട്ട മറ്റൊരു നാഴികക്കല്ല് ആഘോഷിക്കും.


അദ്ദേഹത്തിന്റെ ജന്മദിനത്തോടനുബന്ധിച്ച് തലസ്ഥാനത്ത് ഉടനീളം ആദ്യമായി ഗൺ സല്യൂട്ട് മുഴക്കുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ലണ്ടനിലെ ഗ്രീൻ പാർക്കിൽ ഉച്ചയ്ക്ക് ശേഷം കിംഗ്സ് ട്രൂപ്പ് റോയൽ ഹോഴ്സ് ആർട്ടിലറി 41 വെടികൾ ഉതിർക്കും എന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നുണ്ട്. എന്നാൽ രാജാവ് സ്വകാര്യമായി തന്നെ ഈ ചടങ്ങ് ആഘോഷിക്കുമെന്നാണ് രാജകുടുംബത്തിൽ നിന്നുള്ള റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

പണപ്പെരുപ്പവും ഉയർന്ന ജീവിത ചിലവുകളും മൂലം വീർപ്പ് മുട്ടുകയാണ് ബ്രിട്ടനിലെ ജനങ്ങൾ. എന്നാൽ വീണ്ടും സാധാരണക്കാരൻെറ ചുമലിലേക്ക് കൂടുതൽ ഭാരം കയറ്റി വയ്ക്കുന്ന നയമാണ് ഭരണ നേതൃത്വത്തിൻെറ ഭാഗത്ത് നിന്ന് ഉണ്ടാകുന്നത്. എല്ലാവരുടെയും നികുതി തുക ഉയരുമെന്ന മുന്നറിയിപ്പുമായി ചാൻസിലർ ജെറെമി ഹണ്ട്.

ബി ബി സിയുമായുള്ള ഒരു അഭിമുഖത്തിലാണ് നികുതി നിരക്ക് ഉയരുമെന്ന് ഹണ്ട് പറഞ്ഞത്. എനർജി ബില്ലുകൾ അടയ്ക്കാൻ ബുദ്ധിമുട്ടുന്ന സാധാരണക്കാരെ സഹായിക്കാനുള്ള പദ്ധതികൾ ഉടൻ നടപ്പിലാക്കുമെന്നും എന്നാൽ ഇതിലും നിയന്ത്രണങ്ങൾ ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രാജ്യം ഉയർന്ന ജീവിത ചിലവുകളും കടുത്ത സാമ്പത്തിക മാന്ദ്യവും നേരിടുന്ന സാഹചര്യത്തിലാണ് ഇത്തരത്തിൽ ഒരു തീരുമാനം എടുക്കേണ്ടതായി വരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുൻ ചാൻസിലറായ ക്വാസി ക്വാർട്ടെങ്ങിൻെറ മിനി ബഡ്ജറ്റ് അവതരണത്തിന് പിന്നാലെ ഉണ്ടായ ഓഹരി വിപണിയിലെ വൻ തകർച്ചയും മറ്റും പ്രതിസന്ധിയുടെ ആക്കം കൂട്ടിയിട്ടുണ്ട്. ഈ നയങ്ങളിൽ പലതും ഹണ്ട് പിന്നീട് തിരുത്തി.

എന്നാൽ ഹണ്ടിൻെറ പുതിയ പ്രസ്താവയോട് അതൃപ്‌തി പ്രകടിപ്പിച്ചുകൊണ്ട് പ്രതിപക്ഷപാർട്ടി നേതാക്കൾ രംഗത്ത് വന്നിട്ടുണ്ട്. ഒരു മന്ത്രിയും ഇത്തരത്തിലൊരു പ്രസ്താവന ഈ അവസരത്തിൽ പുറത്തുവിടുന്നത് ശരിയായ രാഷ്ട്രീയ സന്ദേശമല്ല നൽകുന്നതെന്ന അഭിപ്രായം പ്രതിപക്ഷ പാർട്ടി നേതാക്കൾ പങ്കുവെച്ചു. രാജ്യത്തെ സാമ്പത്തിക മാന്ദ്യം തടയാനായി ഇത്തരത്തിൽ ഒരു മാർഗം സ്വീകരിക്കുമ്പോൾ തങ്ങളുടെ ജീവിത ചിലവുകൾ നേരിടാൻ ബുദ്ധിമുട്ടുന്ന സാധരണ ജങ്ങൾക്ക് ഗവൺമെന്റിൻെറ പുതിയ തീരുമാനം വൻ തിരിച്ചടിയാണ്.

RECENT POSTS
Copyright © . All rights reserved